Skip to main content
Srishti-2022   >>  Poem - English   >>  A small green plant

Elizabeth.D.Akkara

RR Donnelley

A small green plant

Drenched in this quenching thirst,

sand dust piercing through my eyes,

I lay my my foot into the heaps of sand which keeps multiplying before my eyes.

 

Step by step, I try to move forward,

to find atleast a tinge of green,

an oasis, to soothe my thirst.

 

But for now, all I can hope for is a small green plant.

 

I yearn for the days, where I splash the water, swim across the deep blue sea under the deep blue sky,

not to soothe my thirst, but to soothe my mind's hunger.

 

But for now, all I can hope for is a small green plant.

 

Far, far like a misty dream, through my quivering sight, there it was.

Something green, something blue,

something big or small, something which I don't know is real or not.

 

But it kept me going, pushing my weak shivering body, to move ahead, to climb up the sand dunes.

I know not, what lies ahead of me,

a tree, a small pond or an oasis?

 

But for now all I can hope for is a small green plant.

 

Crawling through the sand, I go, reaching for my oasis,

to find out that yet again, it was only a mirage.

 

With shattering hopes and withering dreams, my body is pleading for rest.

The war was still on, my mind trying to keep me going, to keep me alive fighting against my thoughts and feelings.

 

Trembling, I stand up, not ready to give up, to continue this journey, to continue my quest.

 

But for now, all I can hope for is a small green plant.

Srishti-2022   >>  Poem - English   >>  My Lost World

My Lost World

The moment I realized I am goanna to become mother

I was overwhelmed with joy, which words can’t explain

I started my journey with all ecstasy

I popped up myself to a fairy land of motherhood

Dreamt of pampering my kid, playing with my little one & whatnot

 

But to my dismay I lost my child……

My body & soul was yelling with pain

The agony I gone through was nothing it could be

I was drained, completely drained off with everything

My mind was flickering through a trauma

 

I felt like drowning myself to another world

Where everyone surrounding me was novel to me

I wept hardly, squealed to all in vain

I am not ready to accept that my world was no more…

The roller coaster of emotions kicks me to reality

 

Yes ,God has taken back my precious gift

My darling wants her supermom to be happy

So I arose like a phoenix bird,

Where my child is no more…..

Memories down the lane I will always engrave you my dear.

Srishti-2022   >>  Poem - English   >>  The silent ceiling

Prithika Mol M P

Neoito Technologies

The silent ceiling

 

I heard someone mumble, “Charity begins at home”

My mind gave a subtle mock chanting- Charity begins at HOME

 

December 24 6:30 PM 

Dizzy lights-dull cracked walls-cob webs in unseen corners-introverted indoor.

 

Momma was sick

She had a BP spike with severe pulsation.

She was literally rolling on the floor in palpitation.

He questioned, “Is there any need to go to hospital?”

Get her some water- I have to go to church.

He left.

 

Treading towards church….

Hey! Cracker, come to church and get the new dress and rice, hope your treatment is going well.

Call me if you need any help.

 

Everyone at church praised him,”Such a generous and kind man”

 

Christmas eve went with prayers, wishes, cakes and fireworks.

He came home at 12.

Mom waited to serve him.

Perfect silence aced the air as USUAL. 

He dined and slept.

 

Her routine indoors resumed forever!

Srishti-2022   >>  Short Story - Malayalam   >>  വേർപിരിയും മുൻപേ..!

Ganga S Madhu

H n R Block

വേർപിരിയും മുൻപേ..!

"തിരികെ പോകുകയാണ്...3 വർഷം,3 പതിറ്റാണ്ടിന്റെ ഓർമകൾ സമ്മാനിച്ചിരുന്നു എനിക്ക്.. കാരണക്കാരായ വ്യക്തികളും സന്ദർഭങ്ങളും ഇനിയെന്റെ ഓർമകളിൽ ഉണ്ടാകരുത്..ഉപേക്ഷിക്കുകയല്ലാതെ മറ്റു മാർഗങ്ങൾ ഒന്നുമില്ല..! ഒരു യാത്രപറച്ചിലിന് വഴിയൊരുക്കാതെ ഒളിച്ചോടുകയാണ് ഞാൻ..."

തേങ്ങലോടെ അവസാനവാക്കും പൂർത്തിയാക്കി അവൾ പുസ്തകം ബാഗിലേക്ക് വച്ചു...പായ്ക് ചെയ്തു വച്ചിരുന്ന ലഗ്ഗേജുമായി ഗംഗ ഫ്ലാറ്റിനു പുറത്തെത്തി...തികച്ചും അസ്വസ്ഥയായിരുന്നു അവൾ...ഒറ്റപ്പെട്ടുവെന്ന തോന്നൽ അവളെ അലട്ടികൊണ്ടേയിരുന്നു..അയല്പക്കകാരോട് പോലും യാത്ര പറയാതെ അവൾ താഴെ വെയിറ്റ് ചെയ്തിരുന്ന യൂബറിൽ കയറി...റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി കാർ മുന്നോട്ട് ചലിച്ചു...കാറിന്റെ വേഗത ഗംഗയെ പഴക്കം ചെന്ന ചില ഓർമകളിൽ കൊണ്ടെത്തിച്ചു..

3 വർഷങ്ങൾക്ക് മുൻപാണ് ഗംഗ ബാംഗ്ലൂരിലേക്ക് ചേക്കേറിയത്.. ഗവണ്മെന്റ കോളേജിൽ എന്ജിനീറിങ് പഠനം പൂർത്തിയാക്കിയതിന് പുറമെ ക്യാംപസ് പ്ലേസ്മെന്റിൽ കിട്ടിയ ജോലിയാണ് ടെക് മഹിന്ദ്രയിൽ..കോളേജിലെ മെക്ക് റാണിയായിരുന്നു ഗംഗ..അവളുടെ സുഹൃദ് വലയത്തിനു പരിമിതികൾ ഇല്ലായിരുന്നു.എന്നിരുന്നാലും പ്രണയത്തിലേക്ക് വഴുതി വീഴാൻ തക്ക ബന്ധങ്ങൾ ഒന്നും അവൾക്ക്

ഉണ്ടായിട്ടില്ല..

കഥ ആരംഭിക്കുന്നത് ഗംഗയുടെ കോളേജിലെ ഫെയർവെൽ ദിനത്തിൽ നിന്നാണ്.4 വർഷക്കാലത്തെ ഓർമകളും അനുഭവങ്ങളും ഉൾപ്പെടുത്തി ഒരു തകർപ്പൻ പ്രസംഗം കാഴ്ച വച്ചതിനു ശേഷം ബാക്ക്സ്റ്റേജിൽ നിൽക്കുകയായിരുന്നു ഗംഗ..സ്റ്റേജിൽ അടുത്ത ഇനത്തിന്റെ അനൗൻസ്മെന്റ് മുഴങ്ങി..

'Introduce your favourite Senior.'

ഉടൻ തന്നെ തേർഡ് ഇയർ മെക്കിന്റെ റെപ്പ് സഖാവ് അഭിമന്യു രാഘവ് സ്റ്റേജിൽ പ്രത്യക്ഷപ്പെട്ടു..കാണികളെ നിറഞ്ഞ പുഞ്ചിരിയോടെ നോക്കി അവൻ ആരംഭിച്ചു.

"നമസ്തേ സുഹൃത്തുക്കളെ..ഞാൻ അഭിമന്യു രാഘവ്..തേർഡ് ഇയർ മെക്കാനിക്കൽ വിദ്യാർത്ഥി ആണ്..കാണികളായിട്ടുള്ളവരിൽ കുറച്ചു പേർക്കെങ്കിലും എന്നെ അറിയാമെന്ന് വിശ്വസിക്കുന്നു. നമ്മുടെ തലമൂത്ത ചങ്ങാതിമാർക്ക് അതായത്, നമ്മുടെ സ്വന്തം സീനിയർസിന് വിട പറയുന്ന ചടങ്ങാണ് ഇവിടെ അതിവിപുലമായി നടന്നുകൊണ്ടിരിക്കുന്നത്... Introduce ur fav senior എന്ന ഈ റൗണ്ടിൽ ഞാൻ പറയാൻ ഉദ്ദേശിക്കുന്നത് നിങ്ങൾക്ക് എല്ലാവർക്കും സുപരിചിതമായ ഒരു കഥാപാത്രത്തെ ആണ്..നമ്മുടെ സ്വന്തം മെക്ക് റാണി...സോറി..നമ്മുടെ സ്വന്തം ഗംഗ ചേച്ചി..!"

അഭിമന്യുവിന്റെ പ്രസംഗം കേട്ട് ഗംഗ ഒരു നിമിഷം സ്തംഭിച്ചു നിന്നു..തന്നോട് ഇന്നേവരെ‌ക്കും സംസാരിച്ചിട്ടില്ലാത്ത,തന്റെ പേര് പോലും ഉച്ചരിച്ചു കേൾക്കാത്ത ഒരു വ്യക്തി..പരിചിതമായ മുഖം ആണ്..എന്നിരുന്നാലും വ്യക്‌തിപരമായി തീർത്തും അപരിചിതനാണ്..ഗംഗ അല്പം മുന്നോട്ട് നിന്ന് ബാക്കി ഭാഗം ശ്രദ്ധിക്കാൻ തുടങ്ങി..അവൻ തുടർന്നു..

"ഒരുപക്ഷേ എന്നെ ഏറ്റവുമധികം സ്വാധീനിച്ച ഈ കോളേജിലെ വ്യക്തിത്വം ഗംഗ ചേച്ചി ആണ്...സജീവമായി പ്രവർത്തിച്ചിട്ടുള്ള ഏതൊരു പരിപാടിക്കും വിജയം മാത്രമായിരുന്നു മുന്നിൽ..ഈ ഒരു ചുറുചുറുക്ക് പകർന്നു നല്കിയിട്ടാണ് ഈ കോളേജിൽ നിന്നും ചേച്ചി പടിയറങ്ങുന്നത്...ഇനിയും തുടർപ്രവർത്തനങ്ങൾക്ക് പൂർവവിദ്യാർഥി എന്ന രീതിയിലുള്ള സമ്പൂർണ സഹകരണം പ്രതീക്ഷിക്കുന്നു..ലാൽ സലാം..!"

കാണികളിൽ കയ്യടിശബ്ദം ഉയർന്നു..ഒച്ച പുറത്തേക്ക് വരാതെ ഗംഗ വിയർക്കുന്നുണ്ടായിരുന്നു..വേദി വിട്ടുപോയ മറ്റു 9 പേരിൽ 4 പേരും അവളെപ്പറ്റി സംസാരിച്ചുവെങ്കിലും മനസ്സിൽ ഉടക്കിയത് അഭിമന്യുവിന്റെ പ്രസംഗം ആയിരുന്നു...താൻ അറിയാതെ തന്നെ ഇത്രത്തോളം മനസിലാക്കിയ സുഹൃത്തിനെ ഒന്നു

പരിചയപ്പെടാം എന്ന ഉദ്ദേശത്തോടെ ഗംഗ ഹാളിൽ നിന്ന് പുറത്തിറങ്ങി...ഗ്രൗണ്ടിലും കോറിഡോറിലും ഒക്കെ തിരഞ്ഞുവെങ്കിലും നിരാശ ആയിരുന്നു ഫലം...തിരികെ ഹാളിലേക്ക് കയറുന്നതിനു മുൻപ് ഗംഗ അവളുടെ സുഹൃത്തുക്കളോട് അഭിമന്യുവിനെ കുറിച്‌ അന്വേഷിച്ചു.

"ടാ..രാഹുലെ...ഒന്നു വന്നേ..

"ഓ...എന്താണ് ഗംഗ മാഡം...ആളാകെ പോപുലർ ആയല്ലോ..

"ഓഹ്..!അല്ല, ഞാനൊന്നു ചോദിച്ചോട്ടെ...ഈ അഭിമന്യുവിന് എന്നെ എങ്ങനെ അറിയാം...? എനിക്ക് അവനെ തീരെയും പരിചയം ഇല്ലല്ലോ..

"ഏത്...ആ തേർഡ് ഇയർ റെപ്പ് ഓ?

"അതെന്നെ..

"നീ ഇലക്ഷന് ഒക്കെ നിന്നിട്ടില്ലേ... പിന്നെ ഓൾ റൗണ്ടർ ആയിരുന്നല്ലോ...ആരാധന മൂത്ത് പ്രാന്ത് ആയതാകും.."

"ആഹാ...എനിക്ക് അവനെ ഒന്നു കണ്ടേ പറ്റൂ.. തിരഞ്ഞു..കിട്ടിയില്ല...ഒരു വട്ടം കൂടി ശ്രമിച്ചു നോക്കട്ടെ..

"അവൻ എവിടേലും കാണും..നീ നോക്ക്.."

യാത്രപറച്ചിലിന്റെ തിരക്കിനിടയിൽ അഭിമന്യുവിന് വേണ്ടിയുള്ള തിരച്ചിൽ ഭാഗികമായി നിർത്തിവച്ചു.

താഴേക്കിറങ്ങി കോളേജ് ബസിനായി കാത്തു നിൽക്കുമ്പോഴാണ് പാർക്കിങ്ങ് ഏരിയയിൽ അവനെ കണ്ടത്...സംസാരിക്കാനായി മുൻപോട്ട് നടക്കാൻ തുടങ്ങിയപ്പോഴേക്കും അവൻ അടുത്തെത്തി.

"ഹേയ്...

ചേച്ചിക്ക് എന്നെ മനസിലായോ..? ഞാൻ അഭിമന്യു..!ഒത്തിരി നാളായി സംസാരിക്കണമെന്ന് വിചാരിക്കുന്നു.. പക്ഷെ സാധിച്ചിട്ടില്ല..

"ഹായ്...ഞാൻ തന്നെ അന്വേഷിക്കുന്നുണ്ടായിരുന്നു....തനിക്ക് എന്നെ ഇത്രത്തോളം ബഹുമാനം ആണെന്ന് ഞാൻ അറിഞ്ഞില്ല...

"Actually.. ബഹുമാനം അല്ല..ആരാധന ആണ്...ഇന്നെന്തായാലും സംസാരിക്കാനും പരിചയപ്പെടാനുമൊക്കെ സാധിച്ചല്ലോ...ഹാപ്പി ആണ് ഞാൻ.."

"ഓഹ്...ആദ്യമായാണ് ഇങ്ങനൊക്കെ കേൾക്കുന്നത്...anyway.. കണ്ടതിൽ സന്തോഷം...! പോകുന്നില്ലേ താൻ.? അതോ..എന്തേലും കലാപരിപാടികൾ ബാക്കി ഉണ്ടോ..?"

"ഏയ്...ഒന്നുമില്ല... എന്റെ കാമറ ക്ലാസ്സിൽ വച്ച് മറന്നു ഞാൻ...ഫ്രണ്ട് എടുക്കാൻ പോയെക്കുവാ...അവൻ വന്നിട്ട് പോകും..."

"താൻ ഫോട്ടോഗ്രാഫർ ആണോ..?

"എന്തൊരു ചോദ്യം ആണ് ഇത്...ഇവിടുത്തെ എല്ലാ പ്രോഗ്രാമിംസിന്റെയും ഫോട്ടോഗ്രാഫർ ചുമതല എനിക്കാണ്...എന്നിട്ടും എന്നെ ശ്രദ്ധിച്ചിട്ടില്ല..?

"ഇല്ലെടോ...പേര് പരിചിതമാണ്...പക്ഷെ താൻ...

അതിശയം തോന്നുന്നു...

"അതിശയം അവിടെ നിൽക്കട്ടെ...ചേച്ചി കോളേജ് ബസിൽ അല്ലെ...? ദേ നോക്കിക്കേ...ബസ് പോയി കേട്ടോ..

"അയ്യോ...ഇയാളോട് സംസാരിച്ചു സമയം പോയതറിഞ്ഞില്ല...ഇനിയിപ്പോ എന്താ ചെയ്ക? എനിക്കിന്ന് നാട്ടിൽ പോകേണ്ടതാ..

"ടെൻഷൻ ആകണ്ട..എവിടാണെന്നു വച്ചാൽ ഞാൻ ഡ്രോപ്പ് ചെയ്യാം...

സംഭാഷണം നീളുന്നത് അവർ പോലും അറിയുന്നുണ്ടായിരുന്നില്ല...അവന്റെ നിർബന്ധം സഹിക്കവയ്യാതെ ഗംഗയെ അവൻ ബസ് സ്റ്റോപ്പിൽ കൊണ്ടുചെന്നാക്കി..

"താങ്ക്സ് അഭി...

"അതൊന്നും വേണ്ടെന്നെ...സേഫ് ആയിട്ട് എത്തിയെച്ചാൽ മതി...എത്തിക്കഴിഞ്ഞു ഒന്നു ടെക്സ്റ്റ് ചെയ്താൽ നന്ന്...!

"തന്റെ ഫോൺ നമ്പർ തന്നെക്കു...

"എന്തിനും എളുപ്പമാർഗം സ്വീകരിക്കുന്നതിനോട് എനിക് യോജിപ്പില്ല..പ്രയാസത്തിലൂടെ നേടിയെടുത്തതിലെ ആയുസ്സ് ഉള്ളു...തയ്യാറാണെങ്കിൽ ഞാൻ ഒരു ടാസ്‌ക് തരാം..."

"താൻ ഇതെന്തൊക്കെയാ പറയുന്നത്... എനിക്കൊന്നും മനസിലാകുന്നില്ല..."

"കോളേജിൽ എല്ലാരുമായി നല്ല പിടിപാടുള്ള ആളല്ലേ.. എന്റെ ഫോൺ നമ്പർ കണ്ടുപിടിച്ച് ടെക്സ്റ്റ് ചെയ്തോളുട്ടോ.."

"താൻ ആള് കൊള്ളാലോ...ഇതിനാണോ പ്രയാസം... അങ്ങനെ ആകട്ടെ... അപ്പോ ശരി...ബൈ..!"

വീട്ടിലേക്കുള്ള യാത്രക്കിടയിലും മനസ്സു നിറയെ കോളേജ് ഓർമകൾ ആയിരുന്നു..വൈകികിട്ടിയ സുഹൃത്തിനെയും ഉൾപ്പെടുത്താതിരുന്നില്ല..

എങ്ങനെയെങ്കിലും ഫോൺ നമ്പർ ഒപ്പിക്കണം എന്നതായി അടുത്ത ചിന്ത...കോളേജ് ഗ്രൂപ്പുകളിലെല്ലാം പരതിയെങ്കിലും അഭിയുടെ നമ്പർ കണ്ടെത്താനായില്ല...കൂട്ടുകാരുടെ പക്കൽ ഉണ്ടാകുമെന്നു കരുതിയെങ്കിലും ആ സാധ്യതയും പരാജയപെട്ടു...

"ഉയിരിൽ തൊടും തളിർ..."

ഫോണിന്റെ ശബ്ദം അവളെ ഓർമകളിൽ നിന്നു ഉണർത്തി.

"ഹലോ ഗംഗേ... നീ എവിടെയാ...നീ എന്തു പണിയാ കാണിച്ചേ... എനിക് നിന്നെ കാണണം...

"ഇനി അവിടെക്കില്ല ദേവി..മടുത്തു എനിക് അവിടം...തിരികെ പോകുകയാണ് ഞാൻ..5.30 ന് ആണ് ട്രെയിൻ..നീ ഇവിടേക്ക് വരാൻ നിൽക്കേണ്ട...

"അതിനും വേണ്ടി എന്താ സംഭവിച്ചേ....നമുക്ക് പരിഹാരം ഉണ്ടാക്കാം...നീ വായോ...

"ഒന്നിനെപ്പറ്റിയും ഓർക്കാൻ ഞാൻ താത്പര്യപ്പെടുന്നില്ല..So..Just leave me alone..!"

ദേവിയുടെ വാക്കുകൾ പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ ഗംഗ ഫോൺ കട്ട് ചെയ്തു.

കാറിൽ നിന്നു പുറത്തിറങ്ങി അവൾ റെയിൽവേ സ്റ്റേഷന് ഉള്ളിലേക്ക് കയറി..പകുതി ഭാഗം കണ്ട ചലച്ചിത്രം പോലെ മനസ്സിൽ ഓർമകൾ കുമിഞ്ഞു കൂടിയിരുന്നു..

--------------------------------------------------------------------------

"പരിശ്രമിച്ചെങ്കിലും പരാജയപ്പെട്ടല്ലേ...."

നോട്ടിഫിക്കേഷനിൽ പുതുതായി കണ്ട മെസ്സേജിന് ധൃതഗതിയിൽ അവൾ റിപ്ലൈ ചെയ്യാൻ തുനിഞ്ഞു..

മറുപടി അയക്കുന്നതിനു മുൻപ് തന്നെ അവൾ ബാക്കി മെസ്സേജുകൾ വായിക്കാൻ തുടങ്ങി.

"സാരമില്ല...പരാജയങ്ങൾ വിജയത്തിലേക്കുള്ള ചവിട്ടുപടി ആണല്ലോ...

ഞാൻ അഭി ആണ്...ധൈര്യമായി നമ്പർ സേവ് ചെയ്തോളൂ..."

എന്തിനെന്നില്ലാത്ത സന്തോഷം അവളുടെ മുഖത്തു പ്രകടമായിരുന്നു...ദിവസങ്ങളോളം, ആഴ്ചകളോളം,മാസങ്ങളോളം നീണ്ടു നിന്ന വാട്ട്സ്ആപ്പ് സന്ദേശങ്ങൾ പതിയെ ഫോൺ വിളികളിലേക്ക് വഴി മാറി...ദിവസങ്ങൾ കടന്നുപോയത് അവർ അറിഞ്ഞിരുന്നതെ ഇല്ല...ബാംഗ്ലൂരിലെ ജോലിയുമായി അവൾ ഒരു വർഷം പൂർത്തിയാക്കി..കോളേജ് പഠനം കഴിഞ്ഞ് അഭിയും ജോലി അന്വേഷിച്ചു തുടങ്ങി..അവളുടെ സഹായത്തോടെ അവൻ ബാംഗ്ലൂരിൽ തന്നെ മറ്റൊരു കമ്പനിയിൽ ജോലി തരപ്പെടുത്തി... ആഴ്ചയിലൊരിക്കലുള്ള കൂടികാഴ്ച്ചകൾ അവരുടെ ബന്ധത്തെ ഏറെ ദൃഢപ്പെടുത്തുകയായിരുന്നു..

തിരക്കൊഴിഞ്ഞ ഒരു വൈകുന്നേരം...ബീച്ച് റോഡിലെ പടികെട്ടിൽ അഭിയെയും കാത്തിരിക്കുകയാണ് ഗംഗ..അസ്തമയത്തിന് സമയം ആയി വരുന്നു...എന്നിട്ടും അവൻ എത്തിയിട്ടില്ല... മനസ്സിൽ വിചാരിച്ച് പിന്നിലേക്ക് നോക്കിയതും ഓടിപിടച്ചു വരുന്ന അഭിയെയാണ് കണ്ടത്..

"നിനക്കു വല്ലാത്ത ഭാഗ്യം ആണ് കേട്ടോ...10 മിനുറ്റ് കൂടി വൈകിയിട്ടുന്നേൽ ഞാൻ നിന്നോട് പറയാതെ തിരികെ പോയേനെ...

"ഓ പിന്നെ... ഒന്നു പോയെടി...ഇവിടെത്തെ ട്രാഫിക് ബ്ലോക്ക് നിനക്കു അറിയാഞ്ഞിട്ടാണോ..?"

"തർക്കിക്കാൻ ഞാനില്ല...നേരത്തെ ഇറങ്ങാൻ വയ്യേ നിനക്ക്..?

"നീ പിണങ്ങാതെ....,! നിനക്ക് ഈ ക്ലൈമറ്റ് ഒന്നു ആസ്വദിച്ചൂടെ? എന്നതാ ഒരു ഫീൽ.."

അഭി പറയുന്നതൊന്നും ഗംഗ ശ്രദ്ധിച്ചിരുന്നില്ല..മറ്റേതോ ചിന്തയിൽ അവളുടെ മനസ്സ് ചലിക്കുകയായിരുന്നു..ഒരു ദീര്ഘനിശ്വാസത്തോടെ അവൾ അവനോട് ചോദിച്ചു..

"അഭി...നിനക്കു എന്റെ ചോദ്യത്തിന് നീ വ്യക്തമായ മറുപടി തരാമോ?

" നീ ചോദിക്...നോക്കാം..

"ഞാൻ നിന്റെ ആരാണ്..??"

ഇടിവെട്ടേറ്റ പോലെ അവൻ ഒരുനിമിഷം സ്തംഭിചിരുന്നു..അപ്രതീക്ഷിതമായി കേട്ട ചോദ്യത്തിന്റെ മറുപടി അവൻ ഉള്ളിൽ തിരയുന്നുണ്ടായിരുന്നു.."സത്യത്തിൽ അവൾ എന്റെ ആരാണ്..!'

"ടാ...ഇത്രയും നേരം വേണോ ആലോചിക്കാൻ...മറുപടി പറയ്..

"വേണം...ഇക്കാലമത്രയും പോരാതെ വരും..കാരണം, ഈ ചോദ്യത്തിന്റെ മറുപടി എന്റെ പക്കൽ ഇല്ല.."

"ഓ... അങ്ങനെയാണോ...എങ്കിൽ ശെരി...യെസ്/നോ പറഞ്ഞാൽ മതി..!ഓക്കെ?

"ഹും!

"ഞാൻ നിന്റെ സഹോദരി അല്ലെടാ..?

"നോ..!

"പിന്നെ..?

"നീ ഒന്നു നിർത്തുന്നുണ്ടോ..കുറെ നേരമായല്ലോ തുടങ്ങിയിട്ട്... വാ...എന്തേലും കഴിക്കാം...ഹോസ്റ്റലിൽ പോകണ്ടേ നിനക്ക്.."

താൽകാലികമായി അവൻ ആ സംഭാഷണം അവസാനിപ്പിച്ചു...വാസ്തവത്തിൽ ആ ചോദ്യത്തിന്റെ മറുപടി അവന്റെ ഒഴിഞ്ഞുമാറലുകളിൽ നിന്നു അവൾക്ക് വ്യക്തമായിരുന്നു...

--------------------------------------------------------------------

"Your Attention Please..!"

റെയിൽവേ സ്റ്റേഷനിലെ അനൗൻസമെന്റ് കേട്ട് അവൾ പരിസരം നോക്കി...പ്ലാറ്റ്‌ഫോമിൽ നിന്ന് ലഗ്ഗേജ് എടുത്ത് അവൾ ട്രെയ്നിനുള്ളിലേക്ക് കയറി.. നിരന്തരമായി ശബ്ദിച്ചു കൊണ്ടിരുന്ന ഫോൺ കോളുകൾ ഒന്നും അവൾ ചെവിക്കൊണ്ടില്ല...ട്രെയിൻ പതിയെ ചലിച്ചു തുടങ്ങിയപ്പോഴേക്കും നിയന്ത്രണമില്ലാതെ ഗംഗ കരയുന്നുണ്ടായിരുന്നു..കണ്ണുനീർ നിയന്ത്രിച്ച് അവൾ മുന്നോട്ട് നടന്ന് സീറ്റ് കണ്ടെത്തി..ജനാലക്കരികിലുള്ള സീറ്റിലേക്ക് അവൾ തല ചായ്ച്ചു..ക്ഷീണവും അസഹ്യമായ തലവേദനയും കാരണം അവൾ ചെറുതായൊന്നു മയങ്ങി...

"ടാ..നല്ല മഴക്കാർ ഉണ്ട്...ഇന്നത്തേക്ക് കളി നിർത്തിക്കോ....എന്നെ വേഗം ഹോസ്റ്റലിൽ കൊണ്ടുചെന്നാക്കണം.."

"ടീ..ഒരു 15 മിനുറ്റ്....ഇപ്പോൾ വരാം...വൈകിയാൽ എന്താ...ഞാൻ ഇല്ലേ കൂടെ.."

ചാറ്റൽമഴ പെരുമഴ ആയി മാറാൻ അധിക സമയം വേണ്ടി വന്നില്ല...പ്ലൈഗ്രൗണ്ടിന്റെ കാർ പാർക്കിങ്ങിൽ ഇരുവരും ഓടിക്കയറി.

"മഴ കുറയുന്ന ലക്ഷണമില്ല.. വായോ..നമുക്ക് പോയേക്കാം..

"ഈ മഴയത്തോ..? ഞാൻ എങ്ങോട്ടും ഇല്ല....

"ഇവിടെ വാ പെണ്ണേ.."

അഭി അവളുടെ കൈ പിടിച്ച് അവന്റെ നെഞ്ചോടു ചേർത്തു..അവളുടെ ഹൃദയമിടിപ്പിന്റെ താളം അവന് കേൾക്കാമായിരുന്നു...ഇരുവരും കൈകൾ മുറുകെ പിടിച്ച് ഗ്രൗണ്ടിന്റെ നടുവിലേക്ക് ഇറങ്ങിച്ചെന്നു..മഴയ്ക്ക് ശക്തി കൂടുന്നുണ്ടായിരുന്നു..സ്വപ്നമോ യാഥാർഥ്യമോ എന്നറിയാതെ, കോരിച്ചൊരിയുന്ന മഴ അവർ ആസ്വദിച്ചു..അവളുടെ കണ്ണുകൾ അഭിക്ക് കൂടുതൽ ആകര്ഷണീയമായി തോന്നി..

"നീ എന്താ ഇങ്ങനെ തുറിച്ചു നോക്കുന്നെ..? നമുക്ക് പോകാം...ഒത്തിരി വൈകി...

"കണ്ടു കൊതി തീർന്നില്ല പെണ്ണേ...!!"

ഗംഗയുടെ മുഖത്ത് പുഞ്ചിരി വിടർന്നു.. നാണത്താൽ അവളുടെ മുഖമാകെ ചുവന്നിരുന്നു..

അവളുടെ വിരലുകൾ പതിയെ അവന്റെ മുടിയിഴകളെ തലോടുന്നുണ്ടായിരുന്നു..പറയാതെ പറഞ്ഞ അവരുടെ പ്രണയത്തിനു മഴയും സാക്ഷ്യം വഹിച്ചു...ഇക്കാലമത്രയും എഴുതിയ ഡയറിക്കുറിപ്പുകളിൽ ഹൃദയം കൊണ്ടെഴുതിയത് ഈ ദിവസം ആയിരുന്നു...

മനസ്സാൽ അംഗീകരിച്ച ദിനം മുതൽ ഒന്നരവര്ഷത്തോളം യാതൊരു ആശങ്കകളും ഇല്ലാതെ അവർ പ്രണയിച്ചു..

എന്നാൽ ഭാവിയെക്കുറിചുള്ള ചിന്തകൾ മാറ്റിനിർത്താനാകില്ല എന്നു തിരിച്ചറിഞ്ഞതോടെ

അവർക്കിടയിൽ ചോദ്യങ്ങൾ കടന്നുവന്നു...ഗംഗയുടെ വീട്ടിൽ അവതരിപ്പിക്കാൻ പ്രയാസം ഉണ്ടായിരുന്നില്ല...അവൾ പറയുന്നതെന്തും ഉൾകൊള്ളാൻ അച്ഛനമ്മമാർ തയ്യാറായിരുന്നു..

അഭിയുടെ വീട്ടുകാരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ അവൻ നന്നേ ബുദ്ധിമുട്ടി..നിരന്തരമായുള്ള ആക്ഷേപങ്ങളും പരിഹാസങ്ങളും അവനിൽ മാറ്റം വരുത്തുന്നതായി അവൾക് തോന്നിതുടങ്ങിയിരുന്നു..ഗംഗയ്ക്ക് ഈ അവഗണന സഹിക്കാവുന്നതിലും അധികമായിരുന്നു...നേരിട്ട് കാണണമെന്ന് അവൾ ആവശ്യപ്പെട്ടുവെങ്കിലും അവൻ അതിനു കൂട്ടാക്കിയില്ല..ഒടുവിൽ രണ്ടും കല്പിച്ച് അവൾ അഭിയുടെ ഫ്ലാറ്റിലേക് പോയി.

വാതിൽ തുറന്ന അഭിക്ക് മുന്നിൽ നിൽക്കുന്ന ഗംഗയെ കണ്ട് ഭാവവ്യത്യാസം ഒന്നും ഉണ്ടായില്ല.അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു..

"എന്താ നിന്റെ ഉദ്ദേശ്യം.? നീ എന്താ എന്റെ കാൾ എടുക്കാത്തത്..? അങ്ങനെ അവോയ്ഡ് ചെയ്യാൻ പറ്റുമോ നിനക്ക്?

അവളുടെ ചോദ്യങ്ങൾക് അവൻ നിശബ്ദത പാലിച്ചു..

"നീ എന്താ മിണ്ടാതെ നിക്കുന്നത്..? നിനക്കിത് എന്തു പറ്റി അഭി.? എന്തേലും പ്രശ്നം ഉണ്ടെങ്കിൽ നമുക്ക് ഒന്നിച്‌ സോൾവ് ചെയ്യാം.."

"നീ ആണ് എന്റെ പ്രശ്‌നം എങ്കിലോ?

അവന്റെ മറുപടി കേട്ട് അവൾ സ്തംഭിച്ചു നിന്നു..

"അഭി...

"അതേ...നീ തന്നെയാണ് എന്റെ പ്രശ്‌നം..എനിക് ടോളേറേറ്റ് ചെയ്യാവുന്നതിലും അധികം ആണ് സംഭവിക്കുന്നത്...ഐ ആം ഫെഡ് അപ് ഗംഗ..!

മറുത്തൊന്നും പറയാതെ അവൾ പുറത്തേക്കിറങ്ങി...മനസ്സ് ശൂന്യമായിരുന്നു..പിൻവിളി പ്രതീക്ഷിച്ചുവെങ്കിലും അത് ഉണ്ടായില്ല...ദിവസങ്ങൾ കഴിഞ്ഞുപോയി...അഭിയുടെ ഭാഗത്തു നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല...കേവലം ഡയറികുറിപ്പുകളിൽ അവളുടെ വിഷമം ഒതുങ്ങി നിന്നു..യാന്ത്രികമായുള്ള അവളുടെ രീതികളിൽ മറ്റു സുഹൃത്തുകൾക്കും നീരസം തോന്നിത്തുടങ്ങി...

പതിയെ എല്ലാം മടുത്തുതുടങ്ങിയപ്പോൾ ഒരു മാറ്റം അനിവാര്യമാണെന്ന് അവൾ മനസ്സിലാക്കി.

അധികനാൾ ആരെയും ബുദ്ധിമുട്ടിക്കരുതെന്ന് കരുതി അവൾ നാട്ടിലേക്ക് പോകാൻ തീരുമാനിച്ചു..

എടുത്തുചാട്ടം ആകാതിരിക്കാൻ വീണ്ടും അഭിയെ ഫോണിൽ വിളിച്ചു..മറുപടിക്ക് കാത്തു നിൽക്കാൻ മനസ്സ് അനുവദിചില്ല..ഈ മടങ്ങിപോക്കിലൂടെ 3 വർഷം സമ്മാനിച്ച എല്ലാ ഓർമകളും മായ്ച്ചു കളയണമെന്ന ഉദ്ദേശ്യം മാത്രമേ ഗംഗയ്ക് ഉണ്ടായിരുന്നുള്ളൂ..

"എസ്ക്യൂസ്‌ മി മാഡം...ടിക്കറ്റ് പ്ലീസ്..

ടി.ടി.ആർ ന്റെ ശബ്ദം കേട്ട് ഗംഗ ഉണർന്നു..ഉറക്കച്ചടവ് മാറ്റി അവൾ ടിക്കറ്റ് കാണിച്ചു...പരിശോധനയ്ക്കു ശേഷം ചെറുതായൊന്നു പുഞ്ചിരിച് അയാൾ അവിടെ നിന്നും പോയി..ചാഞ്ഞും ചരിഞ്ഞും ക്ഷീണം കാരണം അവൾ വീണ്ടും മയങ്ങി..

പിറ്റേന്ന് രാവിലെ 7 മണിയോടെ ട്രെയിൻ തിരുവനന്തപുരം സെൻട്രലിൽ എത്തി..ലഗ്ഗേജുമായി പുറത്തേക്കിറങ്ങിയ ഗംഗ

തന്നെ കാത്തുനിന്നിരുന്ന ആളെ കണ്ട് ഞെട്ടി നിന്നു...കഴിഞ്ഞു പോയ കയ്പ്പ് നിറഞ്ഞ ദിവസങ്ങൾ സമ്മാനിച്ച വ്യക്തി..

'അഭിമന്യു രാഘവ്..'

ഗംഗയെ കണ്ട പാടെ ചിരിച്ചു കൊണ്ട് അഭി അടുത്തേക്ക് ചെന്നു..

"ട്രെയിൻ 30 മിനിറ്റ് നേരത്ത ആണല്ലോ..

നീ ആകെ ക്ഷീണിച്ചു...വാ...നമുക്ക് വീട്ടിലേക്ക് പോകാം...

പൊടുന്നനെ കരണം പുകയുമാറ് ഗംഗ അവനെ തല്ലി...ദിവസങ്ങളോളം അടക്കി വച്ചിരുന്ന രോഷം പുറത്തു കാട്ടാൻ ഈ മാർഗമേ അവൾക്ക് തോന്നിയുള്ളൂ...

"ഉഫ്ഫ്...!! സാരല്യ.. ഞാൻ ഇത് പ്രതീക്ഷിച്ചു...ഇനി എന്തേലും കലാപരിപാടികൾ ഉണ്ടോ..? ഇല്ലെങ്കിൽ കാര്യത്തിലേക്ക് കടക്കാം...

"എനിക്കൊന്നും പറയാനും കേൾക്കാനും ഇല്ല...കുറച്ചു മനസമാധാനത്തിനാണ് ഇങ്ങോട്ടേക് വന്നത്...പ്ളീസ്...ഒന്നു പോയി തരാമോ..

"എനിക് പറയാനുള്ളത് പറഞ്ഞിട്ട് ഞാൻ പൊയ്കോളം..

നിന്റെ മനസിലെ വില്ലൻ കഥാപാത്രം ആണ് എനിക് ഇപ്പോൾ എന്നറിയാം..നിന്നെ ചതികണമെന്ന ഉദ്ദേശ്യം ആയിരുന്നേൽ എനിക് മുൻപേ ആകാമായിരുന്നു.. പ്രായം എനിക് ഇന്നേവരേകും നമ്മുടെ ബന്ധത്തിന് തടസ്സമായ ഒരു കാരണം ആയി തോന്നിയിട്ടേയില്ല...ഒരു പെണ്കുട്ടി എന്ന നിലക്ക് നീ നിറവേറ്റേണ്ട ഒത്തിരി അവതാരങ്ങൾ തിരിച്ചറിഞ്ഞിട്ടുള്ളവനാണ് ഞാൻ..സോ, അടുത്ത റോൾ...അതായത് എന്റെ ഭാര്യയായി ഞാൻ ക്ഷണിക്കുകയാണ്...വെൽക്കം!

"നീ ഇനി എന്തൊക്കെ പറഞ്ഞാലും കഴിഞ്ഞ കുറച്ചു നാളുകളായി ഞാൻ അനുഭവിച്ച വിഷമത്തിന് പകരം ആകില്ല അഭി...

"ഐ നോ...എന്റെ തീരുമാനം ശെരിയാണെന്ന്

വീട്ടുകാരെ ബോധിപ്പിക്കാനുള്ള താമസം ആണ് നീ ഇപ്പോൾ ഉദ്ദേശിച്ച കഴിഞ്ഞ നാളുകൾ...പിന്നെ നീ അന്ന് ഫ്‌ളാറ്റിൽ വന്നപ്പോൾ എനിക് അങ്ങനെയേ റിയക്ട് ചെയ്യാൻ പറ്റിയുള്ളൂ...കാരണം, നിന്റെ കണ്ണുനീർ എന്നെ തളർത്തും...അതാണ് നിന്നെ മാറ്റിനിർത്താൻ ഞാൻ ശ്രമിച്ചത്...നമുക്ക് വേണ്ടിയല്ലേ...

പറഞ്ഞു തീർന്നതും ഗംഗ അവനെ വാരിപ്പുണർന്നു..

അവളുടെ കണ്ണിൽ നിന്നും ധാരയായി കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു..

"കരയാതെടി പെണ്ണേ..ഞാൻ ഉണ്ടല്ലോ കൂടെ...

അവൻ അവളുടെ നെറുകയിൽ ചുംബിച്ചു...അവളെയും ചേർത്തു പിടിച്ച് അവർ പതിയെ നടന്നു നീങ്ങി..

പ്രണയം ചിലപ്പോൾ ഇങ്ങനെയാണ്...എല്ലാ വിഷമത്തിന് പിന്നിലും ഇത്തരത്തിൽ ഒരു കുസൃതി ഒളിപ്പിച്ചു വച്ചിട്ടുണ്ടാകും..ജീവിതം മാധുര്യമുള്ളതാക്കാൻ അതു തന്നെ ധാരാളം....!!

 

Srishti-2022   >>  Short Story - Malayalam   >>  ഉപ്പ്

Abhishek S S

Acsia Technologies

ഉപ്പ്

അലസമായി കിടന്നിരുന്ന കടലിൽ നിന്ന് നല്ലൊരു തിര വന്ന് തട്ടി. കാലൊന്ന് കുളിർന്നു. കൈവിരലുകൾക്കിടയിലൂടെ താഴേക്ക് വീണുകൊണ്ടിരുന്ന മണൽ തരികൾക്കിടയിൽ അയാളുടെ നരച്ച കാഴ്ച്ച കടല് കീറി മുന്നോട്ട് പോയി.

 

"ഇനിയിപ്പോ ഇന്ന് നോക്കീട്ട് കാര്യമില്ല സാറേ... നാളെ രാവിലെ ഇറങ്ങാം..."

 

കോസ്റ്റ് ഗാർഡിന്റെ പറച്ചിലിൽ ആ വയസ്സൻ കാഴ്ച മങ്ങിയില്ല.

 

മണൽ ഭിത്തിക്ക് അപ്പുറം പാർക്ക് ചെയ്തിരുന്ന ജീപ്പിന്റെ ഉള്ളിൽ വാക്കിടോക്കി മുരൾച്ച കണക്കെ എന്തൊക്കെയോ ശബ്ദിച്ചു കൊണ്ടേ ഇരുന്നു.

 

"സാറ് വരണം...ഞങ്ങൾ വീട്ടിൽ കൊണ്ട് ചെന്നാക്കാം.."

 

സ്റ്റേഷൻ ചാർജ് ഉണ്ടായിരുന്ന ഇൻസ്‌പെക്ടർ, വൃദ്ധന്റെ തോള് തന്നോട് ചേർത്ത് പിടിച്ച് ഒരു ശ്രമം നടത്തി നോക്കി.

കാഴ്ചക്ക് നേരെ പട വെട്ടിയെന്നോണം കടൽ കാക്കകൾ തിരകളൊഴിഞ്ഞ ഒരു ഭാഗത്ത് വട്ടമിട്ട് പറന്നു. വൃദ്ധൻ മണൽഭിത്തി വിട്ട് തിരികെ നടക്കാൻ കൂട്ടാക്കിയില്ല. അയാളുടെ കുറച്ചു മുന്നേയെറിഞ്ഞ നോട്ടമൊട്ട് പിന്നോക്കം വന്നതുമില്ല.

സൂര്യൻ താണു.

ആൾക്കാരോട് തീരം വിടാൻ പറഞ്ഞുകൊണ്ട് പോലീസുവണ്ടികൾ റോന്ത് തുടങ്ങി.

വൃദ്ധന്റെ കണ്ണ് തട്ടി ഒരു ഉപ്പുകാറ്റ് റോഡിലേക്കോടി മറഞ്ഞു. കൺപോളകളിലുടക്കിയ ചെറുപൊടിക്കാറ്റിന്റെ മറ നീക്കി അയാൾ കടലിലെ പരപ്പിലേക്ക് ഉറപ്പിച്ചു നോക്കി. അതാ അവിടെ, ഒരു മീൻ, തല പൊക്കി നോക്കി താണു പോയി. വീണ്ടും വന്നു നോക്കി. തന്നെത്തന്നെ നോക്കി എന്നുറപ്പിക്കാൻ അയാൾക്ക് മറ്റൊന്നും ചിന്തിക്കേണ്ടി വന്നില്ല.

തല പൊന്തിച്ചു നോക്കി താണ മീൻ, അടിത്തട്ടിലെ ചെറുപാറകൾക്കിടയിലൂടെ താഴേക്ക് നീന്തി. ആദ്യമായി നീന്തുന്നത് പോലെ. വല്ലാത്തൊരു ഉത്സാഹം അവന്റെ നീന്തലിൽ! അവന്റെ കലങ്ങിയ കണ്ണുകളിൽ നിറഞ്ഞിരുന്ന ഉപ്പ് ചുറ്റിലുമായി പണ്ടേ പരന്നിരുന്ന ഉപ്പിൽ ചേർന്നില്ലാതായിട്ട് മണിക്കൂറുകളായി തുടങ്ങിയിരുന്നു.

 

ഊളിയിട്ട് അടിയിലേക്ക് പോകുന്തോറും അവന്റെ മുഖഭാവം മാറി. അവന്റെ മുഖത്ത് മിനിട്ടുകൾക്ക് മുന്നേ വരെ ഇല്ലാതിരുന്ന മീശ തിരികെ വന്നു. ഉടലിന് ബലം കൂടി. മിനുസമുള്ള തൊലിക്ക് പഴയ ഗോതമ്പ് നിറം കൈ വന്നു. എല്ലാം പഴയത് പോലെ തന്നെ. പക്ഷെ കാലുകൾ ഇല്ല. അടുക്കിക്കെട്ടിയ തഴുതാമ പോലെ ചെവികൾ ആടിക്കൊണ്ടേ ഇരുന്നു. സാധാരണ, വെള്ളം കയറിയാൽ കുറുകുറെ കേൾപ്പിക്കുന്ന ചെവികൾ ശാന്തഭാവത്തിൽ പ്രവർത്തിച്ചു കൊണ്ടേ ഇരിക്കുന്നു.

അവൻ ഒരിക്കൽ കൂടെ മുകളിലേക്ക് ഊളിയിട്ട് പരപ്പിലെത്തി, മണൽ തിട്ടയിലേക്ക് നോക്കി. അപ്പോഴും വൃദ്ധൻ അവന്റെതായി തിരികെ എത്തിച്ച ഷൂസിൽ മണൽ നിറച്ചു കൊണ്ടേ ഇരിക്കുകയായിരുന്നു. അവൻ കൈകൾ ഉയർത്തി നോക്കി. ഇല്ല, ഇതുവരെ ഉണ്ടായിരുന്ന കൈകൾ കാണുന്നില്ല. പകരം ചെറിയ ചിറകുകൾ പോലെ എന്തോ ഒന്ന്.

രണ്ടുമൂന്ന് വട്ടം കറങ്ങി, അവൻ വീണ്ടും താഴേക്ക് പോയി. മീശ വീണ്ടും കിളിർത്തു. കുടലിന്റെ വളവറിയാൻ കണക്കെ വയറിൽ വരകൾ തെളിഞ്ഞു. പക്ഷെ കാലുകളുടെ സ്ഥാനത്ത് ഇപ്പോഴും വാല് മാത്രം.

ചന്ദ്രൻ തെളിമ അറിയിച്ചു തുടങ്ങി. ഒരു വാട്ടർ സ്പിരിറ്റ് അവന്റെ മുന്നിലൂടെ വേഗത്തിൽ പാഞ്ഞു.

പെട്ടെന്നൊരു കൈവന്ന് തോളത്ത് വീണത് പോലെ തോന്നി.

 

"ഹലോ.. പുതിയ ആളാണല്ലേ?"

 

അവൻ തല കുലുക്കി.

 

"ഹ്മ്മ്.. ഞാൻ അറിഞ്ഞു. കുറച്ചു കൂടെ ടൈം എടുക്കും..."

 

അവൻ സംശയ രൂപേണ അയാളെ നോക്കി.

 

"ഐ ആം ഡേവിഡ്. ഒരു ചെറിയ ഉലകം ചുറ്റും വാലിഭൻ ആയിരുന്നു.”

 

ഒന്ന് നിറുത്തി മുകളിലേക്ക് നോട്ടം എറിഞ്ഞ് അയാൾ തുടർന്നു-

 

“ദേ അവിടെ വന്നപ്പോ പായ്ക്കപ്പലിനും ഒന്ന് ചുറ്റണം എന്ന് തോന്നിക്കാണും. പായ്ക്കപ്പൽ ഒന്ന് ചുറ്റി. വക്ക് പൊട്ടി. ഞാൻ ഇങ്ങ് പൊന്നു. കപ്പലൊന്നും അല്ലാ കേട്ടോ...ഒരു ബോട്ട്..എന്റെ സന്തോഷത്തിന് കപ്പൽ എന്ന് പറയും.. വേറെ പേരുണ്ടായിരുന്നു ഇപ്പൊ മറന്നു..ഇനിയിപ്പോ ഇപ്പൊ ഈ പറഞ്ഞതും മറക്കുമായിരിക്കും ...പ്രോസസ്സ് ഓഫ് അൺലേർണിംഗ് നടന്നോണ്ടിരിക്കുവാ... ശേ, അതിലും നല്ല വാക്ക് അറിയാമായിരുന്നു..നേരത്തെ പറഞ്ഞില്ലേ..മറവി... അത് നാച്ചുറൽ ആയി നടന്നോളും...കുറച്ചു മണിക്കൂറുകൾ ...."

 

അവൻ അയാളെ അതിശയത്തോടെ നോക്കി. അയാളുടെ വാലിന് തന്റേത് കണക്കെ ചാഞ്ചാട്ടമില്ല. ഒരു മിതത്വം മൊത്തത്തിൽ കാണാനുണ്ട്.

 

"മോൻ വാ..."

 

അയാൾ അവനെയും കൂട്ടി നീന്തി മുന്നോട്ട് പോയി. അതിനോടകം അവന്റെ ബലിഷ്ഠമായ കാലിലെ അസ്ഥികൾ പണിപ്പെട്ടെന്ന വണ്ണം വളഞ്ഞു പുളയാൻ തുടങ്ങിയിരുന്നു.

 

"ഈ ഏകകങ്ങൾ ആക്ച്വലി ഒരു പറ്റിക്കലാണ്. പ്ളീസ് ഡോണ്ട് ട്രസ്റ്റ് യൂണിറ്റ്സ്. അതാണ് ഞാൻ നേരത്തെ ‘മണിക്കൂറുകൾ’ എന്ന് മുഴുമിച്ച് പറയാത്തത്. അവിടെ, അതായത് മോൻ നേരത്തെ എത്തിനോക്കിയിടത്താണ് മണിക്കൂറും സെക്കന്റും ഒക്കെ..ഇവിടെ അത് നിമിഷങ്ങളാണ്..സോറി എഗൈൻ യൂണിറ്റ്സ്..മൈ ബാഡ്...അൺലേർണിംഗ് നടക്കുന്നതേ ഉള്ളൂ..ഇറ്റ് വിൽ ടേക് ടൈം...അതിനും വേറെ നല്ല സെന്റെൻസ് ഉണ്ടായിരുന്നു...ഞാൻ മറന്നു...മറവീടെ കാര്യം പറഞ്ഞപ്പോഴാ…”

 

ശ്വാസം വിഴുങ്ങി ഡേവിഡ് തുടർന്നു-

 

“ഞാൻ ഇടക്ക് ഓർമ്മിക്കാൻ വേണ്ടി ചിലതൊക്കെ ഇവിടത്തെ ചില പാറകളിൽ ഒക്കെ കുറിച്ചിട്ടിരുന്നു. അത്യാവശ്യം കുറെ വാക്കുകൾ...പക്ഷെ പാറകൾ എവിടെയാണെന്ന് ഞാൻ മറന്നു പോകും!...അത് വേറെ കാര്യം...ഉദാഹരണത്തിന് എന്റെ പേര്! കഴിഞ്ഞയാഴ്ച വെയിലടിക്കാൻ നേരം ഒരു പൊട്ടിത്തെറി... നാല് പാറ പൊട്ടി.. തവിടു പൊടി...ഒരു സ്‌മോൾ സ്കെയിൽ അഗ്നി പർവതം...കാരണം ഉണ്ട്..എന്നെക്കൂടാതെ ഒരു പത്തായിരം ടീംസ് പാറയുടെ മറ്റേ സൈഡിൽ എന്തൊക്കെയോ എഴുതി വച്ചിട്ടുണ്ടായിരുന്നെന്ന്!...ഈ എഴുതിയവനെയൊക്കെ എന്തു ചെയ്യാനെന്നു നോക്കണേ!!..ചിലവന്മാർ നക്ഷത്രം, ജാതകം ഒക്കെ കുറിച്ചിട്ടുണ്ടായിരുന്നെന്ന്..വൻ സംഗതികൾ ആണ് ഇവിടെ..അവിടത്തെ പോലെ അല്ലേയല്ല...ഒൺലി സ്ട്രാറ്റജിക് മൂവ്സ്... ചില സമയത്ത് സർജിക്കലും...മിണ്ടാൻ സമയം കിട്ടൂലാ..നമ്മൾ മനസ്സിൽ കാണുമ്പോ അവര് വെള്ളത്തിൽ കാണും... "

 

ആരാ അവര് എന്നയര്ത്ഥത്തിൽ അവൻ ഒന്ന് നോക്കി.

 

"അതൊക്കെ വഴിയേ മനസിലാകും...ആദ്യം നേരെ ചൊവ്വേ മറക്കാൻ പഠിക്ക്...ങ്ങും.."

 

മരതക നിറത്തിൽ തങ്ങളെ കടന്നുപോയ മത്സ്യത്തെ നോക്കി അവൻ ഒരു നിമിഷം നിന്നു.

 

"ഡേ പയ്യൻ...ആ പരിപാടി ഒക്കെ വെള്ളത്തിനപ്പുറം..ഇവിടെ അതൊന്നും നടക്കൂലാ.. വീ ആർ വെരി സ്‌ട്രിക്‌ട്..."

 

ഒന്ന് ശങ്കിച്ചെന്ന വണ്ണം അയാൾ മാറ്റി പറഞ്ഞു -"ഐ മീൻ ദേ ആർ.."

 

കുറച്ചധികം മുന്നോട്ട് നീങ്ങി താഴത്തേക്ക് പോകും വഴി, കൊട്ടാരം കണക്കെ ഒരു രൂപം. കല്ലിൽ തീർത്തത്. വക്കുകളിൽ പിരിയൻ ശംഖുകൾ പിടിപ്പിച്ചിട്ടുണ്ട്. തൂണുകളിൽ ആഫ്രിക്കൻ വള്ളിച്ചെടികൾ കൊണ്ട് അലങ്കരിച്ചത് പോലെ അവന് തോന്നി.

കാഴ്‌ചകൾ കണ്ട് ഇത്തിരി മുന്നിലായ അവന്റെ വാലിൽ തട്ടിക്കൊണ്ട് അയാൾ അവനു നേരെ തന്റെ പല്ലുകൾക്കിടയിൽ കിടന്നിരുന്ന ഒരു പായൽ വള്ളി കൊടുത്തു.

"കഴിച്ചോ...ഇവിടെ ഇതൊക്കെയേ ഉള്ളൂ.. കുറെ കഴിയുമ്പോ ഡയറ്റ് പ്ലാൻ മാറും.. ഭാഗ്യം ഉണ്ടേൽ.. "

 

അവനത് വലിച്ചു ചവച്ചു.

 

"ചവർപ്പായിരിക്കും എന്നാണ് കരുതിയതെങ്കിൽ തെറ്റി, ഇനിയങ്ങോട്ട് ഇത് മധുരിച്ചു തുടങ്ങും..ആ വളവ് കഴിഞ്ഞു നാല് പാറയും മൂന്ന് നക്ഷത്ര പൊത്തും കടന്നാൽ നീലത്തട്ടാണ്. അതാണ് പുതിയ ആൾക്കാരുടെ സ്ഥലം. ആരേലും ചോദിച്ചാൽ 5 സ്റ്റാർ ആണെന്ന് പറഞ്ഞേക്കണേ. അയ്യോ! പറയാൻ വിട്ടു. ഞാൻ ആണ് മോന്റെ മെന്റർ... സ്റ്റാർ റേറ്റിംഗ് താഴെ പോയാൽ ഡിമാൻഡ് ഇടിയും. നേരത്തെ പറഞ്ഞ ഡയറ്റ് പ്ലാൻ തെറ്റും. എന്ന് വച്ചാൽ, വീണ്ടും പച്ചയും വള്ളിയും ആകും ഫുഡ്.. സൊ എന്റെ ആരോഗ്യം മോന്റെ കൈയിലാണ്..."

 

അതും പറഞ്ഞുകൊണ്ട് ഡേവിഡ് നീന്തി അകലേക്ക് പോയി, അവൻ മുന്നോട്ടും.

 

കിനാവള്ളി ചുറ്റിയ കണക്കെ ഒരിടം. ചില പ്രത്യേകയിനം പൂക്കൾ. അവയ്ക്കുള്ളിൽ ചെറു മൽസ്യങ്ങൾ ഒളിച്ചു കളിക്കുന്നത് പോലെ അവനു തോന്നി. ഒരു നക്ഷത്രയാമ പതിയെ അവന്റെ അരിക് തട്ടി കടന്നു പോയി.

 

നല്ലൊരു കാറ്റ്. ചൂരൽ ചുറ്റ് പോലെ ഇളകിയാടുന്ന ഒരു തുരങ്കത്തിലൂടെ അവൻ കൂടുതൽ വെളിച്ചമുള്ള സ്ഥലത്തേക്ക് എടുത്തെറിയപ്പെട്ടത് പോലെ തോന്നിച്ചു. ഒന്ന് രണ്ടു കരണം മറിഞ്ഞു കൊണ്ട് അവൻ നിലത്ത് വാലൂന്നി നിന്നു. നേരത്തെ ഡേവിഡ് പറഞ്ഞ അയാളുടെ ബോട്ടിലെ കണ്ണാടി തന്റെ മുന്നിൽ മുറിഞ്ഞു കിടപ്പുണ്ട്. തന്റെ മുന്നിലെ പൊട്ടിച്ചിതറിയ തന്റെ പ്രതിബിംബം കണ്ട് അവൻ ഞെട്ടി. ഒരു തിരിച്ചറിവ്. ഒരു തരം മരവിപ്പ് പോലെ. പിന്നെയവൻ കണ്ണാടി കഷ്ണങ്ങളിലേക്ക് നോക്കിയില്ല.

 

വീണ്ടും കാറ്റ് വീശി, കണ്ണാടി വെള്ള മണലിനടിയിൽ പുതഞ്ഞു താണു..

 

എന്തോ ചവച്ചു കൊണ്ട് ഒരാൾ ചുമല് തട്ടി മുന്നോട്ട് നീങ്ങി. വീണ്ടും ഡേവിഡ്.

 

"ഇന്നത്തെ ഫുഡ് കൊള്ളാം... എന്താ മോന്റെ പകപ്പ് മാറിയില്ലേ? പതിയെ മാറും..എത്ര പതിയെ എന്ന് ചോദിക്കരുത്.. എത്രയോ ഒരു പതിയെ...ഞാൻ ഈ യൂണിറ്സ് നെ പറ്റി പറഞ്ഞില്ലേ..അത് ഇവിടെയും ആപ്ലിക്കബിൾ ആണെന്ന് മനസിലാക്കിയാൽ മതി. ഈ മുകളിൽ ഉള്ളവരെ..."

 

"ങേ" അവൻ സംശയ രൂപത്തിൽ നോക്കി.

 

"മണ്ണിൽ ജീവിക്കുന്നവർ..കൺട്രി ഹ്യൂമൻ ബീയിങ്സ്... അവരിപ്പോഴും അവർക്ക് മുകളിലേക്ക് നോക്കിയാ തൊഴുന്നത്...അവരെ കൊണ്ട് താഴേക്ക് നോക്കി തൊഴീക്കാനാ ഇനിയുള്ള കാലം...കാലം മീൻസ് എഗൈൻ ഒരു യൂണിറ്റ്ലെസ്സ് സംഗതി.. ദാറ്റ്സ് ഓൾ മൈ ഡിയർ..."

 

അവന്റെ കണ്ണുകൾ ചെറുതായി അടഞ്ഞത് പോലെ.

 

"ഹേ കമോൺ ബോയ്... യുവർ അപ്പൂപ്പൻ വിൽ ബീ ഓൾറൈറ്.."

 

ഡേവിഡ് അവനെ ചേർത്ത് പിടിച്ചു.

 

"വേണേൽ നീ ഇടക്കിടെ പോയി അപ്പൂപ്പനെ കണ്ടിട്ട് വാ...വല്യ കാര്യം ഒന്നും ഇല്ല! നിനക്ക് കാണാം അത്ര തന്നെ... “- ഡേവിഡ് തെല്ലൊരു ലാഘവത്തോടെ പറഞ്ഞു.

 

അരികിലുണ്ടായിരുന്ന ഒരു ചെടിക്കുളളിൽ നിന്ന് മണൽ തരികൾ പാറി. കുറേയെധികം മീൻ കുഞ്ഞുങ്ങൾ ഒരു നിമിഷാർദ്ധത്തിൽ പുറത്തേക്ക് ചാടി, പല വഴിക്ക് പിരിഞ്ഞു പോയി.

ഇത്തിരി മുന്നോട്ട് നീന്തിയെങ്കിലും തിരികെ അവനരികെ എത്തി അയാൾ തുടർന്നു.

 

“ഡേയ് മോനെ, നീ Chosen ആണ് ...സ്പെഷ്യൽ ആണ്...ഓക്കേ....നീ മാത്രം അല്ല.. നമ്മളെ പോലെ കുറേപ്പേർ.. നേരെത്തെ വന്നവർ...നമ്മുടെ നാട്ടുകാർ പറയണത് പോലെ, കടലിലേക്കിടക്കുന്നത് എല്ലാം കടല് തിരിച്ചു കൊടുക്കൂലാ...ചിലത് കടല് സൂക്ഷിച്ചു വയ്ക്കും...ചിലതേ തിരികെ കൊടുക്കൂ... എനിക്കത് ഇവിടെ വന്നപ്പോ മനസിലായതാ...പോകപ്പോകെ നിനക്കത് കൂടുതൽ മനസിലാകും... ഇവിടെ, അവിടെത്തെ പോലെ തന്നെയാണ്..പക്ഷെ എല്ലാം മായ്ച്ചു കളയുന്നത് വരെ ശരിക്കുള്ള സ്ഥലത്തേക്ക് പോകാൻ പറ്റൂലാന്നെ ഉള്ളൂ.. പിന്നെ ..ഒരു കാര്യത്തിലാണ് സാമ്യം ഉള്ളത്... അതവിടേം അങ്ങനെ ആണല്ലോ...ആളെ കൂട്ടുക..എല്ലാത്തിനും... അതിന് മാത്രം ജാതി-മത വ്യത്യാസം ഇല്ലല്ലോ...ഇവിടെ എന്റെ അറിവിൽ അങ്ങനെ ഒരു തിരിവില്ല...പക്ഷെ അംഗബലം കൂട്ടുക...ആ ടാർജറ്റ് ഉണ്ട്...അഥവാ ഈ വിവരമില്ലാത്ത മനുഷ്യൻമാർ ഏതെങ്കിലും കാലത്ത് യുദ്ധം എന്നെങ്ങാനും പറഞ്ഞു വന്നാ പിടിച്ചു നിക്കാൻ പറ്റണ്ടേ? അതിനാണ്..അല്ലെങ്കിലേ വംശനാശ ഭീഷണിയിലാണ്!"

 

അത് കേട്ട് അവനൊന്നു ചിരിച്ചു.

അതിനോടകം അവർ വളരെ ദൂരം എത്തിയിരുന്നു. അവർ കുറെയേറെ സംസാരിച്ചു. ചിരിച്ചു. അവൻ ഇടക്ക് കരഞ്ഞു.

 

"ഞാൻ എവിടെയാണെന്ന് അപ്പൂപ്പനെ അറിയിക്കാൻ എന്തേലും??"

 

ഡേവിഡ് ഒന്ന് തിരിഞ്ഞു. 90 ഡിഗ്രി ചരിഞ്ഞൊന്ന് നിവർന്ന് നിന്നു.

 

"അങ്ങനെ അറിയിച്ചിട്ട് എന്തെങ്കിലും?

 

"വേണം..അപ്പൂപ്പൻ മാത്രമേ ഉള്ളൂ...എന്നെ നോക്കി ഇരിക്കും..."

 

"എന്താ, പുള്ളിയെ ഇങ്ങോട്ട് കൊണ്ട് വരണോ? അതിനുള്ള ലിസ്റ്റ് ഒക്കെ റെഡി ആകാൻ ടൈം എടുക്കും...നിന്നെപ്പോലെ അല്ലെടെ അങ്ങേര്!!!..ഹീ ഈസ് എ പുണ്യാത്മാവ്...ശേ..അതിനും വേറെ നല്ല വാക്കുണ്ടായിരുന്നു...മറന്നു.. എന്താപ്പോ ചെയ്യാൻ പറ്റുക?"

 

റോന്ത് ചുറ്റിയ ജീപ്പുകൾ പല വഴിക്ക് പിരിഞ്ഞു. ഒന്ന് രണ്ടു പോലീസുകാർ പാറക്കെട്ടിനടുത്ത് മണൽ ഭിത്തി തുടങ്ങുന്ന ഭാഗത്ത് കാവൽ എന്ന വണ്ണം നിന്നു.

 

വൃദ്ധൻ, മണൽ നിറഞ്ഞു തുളുമ്പി നിന്ന ഷൂസ് തല കീഴായി കമഴ്ത്തി. അത് വരെ നിറച്ചു കൊണ്ടിരുന്ന മണൽ തരികൾ നിലത്ത് വീണു. ആ കണ്ണുകൾ സ്ഫടികം പോലെ തോന്നിച്ചു. പോലീസുകാർ അയാളുടെ കൈയ്യിലുണ്ടായിരുന്ന ഒറ്റക്കാൽ ഷൂസിൽ നിന്ന് മണൽ പാടെ കളഞ്ഞശേഷം അതയാളെ തിരികെ ഏൽപ്പിച്ചു.

 

അതുവരെ ശാന്തമായി കിടന്നിരുന്ന ഭാഗത്ത് നിന്ന് ഒരു വൻതിര, മണൽ ഭിത്തി ലക്ഷ്യമാക്കി എത്തിക്കൊണ്ടേ ഇരുന്നു. പതപ്പ് പിൻവാങ്ങിയപ്പോ ആ വഴി ഓടിക്കളിച്ച ഞണ്ടിൻ കൂട്ടങ്ങളുടെ പിന്നിൽ രണ്ടാമത്തെ ഷൂസ് വെള്ളം നനഞ്ഞു കിടന്നു. ആ നനവിന്റെ ഒരറ്റത്തു വൃദ്ധന്റെ ബലം കുറഞ്ഞ കാൽപ്പാടുകൾ കാണാമായിരുന്നു.

അയാൾ മണ്ണിലേക്ക് താണ കാൽ വലിച്ചു പൊക്കി, തിരമാല തന്നിട്ട് പോയ മറ്റേ ഷൂസെടുത്ത് നെഞ്ചോട് ചേർത്തു.

ആ ഷൂസിൽ ഒരു ചെറിയ പായൽ വള്ളി ചുറ്റിക്കിടന്നു. വൃദ്ധൻ പായൽ വള്ളി മാറ്റി, വെള്ളം ഇറ്റ് വീണു കൊണ്ടിരുന്ന ആ ഷൂസ് നെഞ്ചോട് ചേർത്ത് പിൻവാങ്ങുന്ന തിര നോക്കി നിന്നു. കാഴ്ച കീഴ്പ്പോട്ടാക്കി കണ്ണുകൾ ഇറുക്കെ അടച്ചു. അടഞ്ഞ പോളകൾക്കിടയിൽ ചെറു നനവ് ഒരു വര തീർത്തു. പതിയെ കണ്ണുകൾ തുറക്കാൻ തുടങ്ങി.

അകലെയായി തലപൊക്കി നോക്കിയ ഒരു മൽസ്യം, ദൂരെ നിന്നുള്ള ആ നോട്ടം തന്നിലേക്കാണെന്നറിഞ്ഞെന്ന വണ്ണം ജലോപരിതലത്തിൽ നിന്ന് പതിയെ ശരീരം താഴേക്ക് താഴ്ത്തി.

പതിയെ ആണെങ്കിലും, ചിലപ്പോൾ വരിപിടിച്ചെന്നും ചിലപ്പോൾ അല്ലാന്നും തോന്നിച്ച കുറെ കാല്പാടുകളിൽ പതയൂറിയ ഉപ്പുവെള്ളം നിറഞ്ഞു. അടയാളങ്ങൾ വെള്ളത്തിൽ ചേർന്ന് കടലിലേക്ക് തന്നെ തിരികെപ്പോയി.

Srishti-2022   >>  Poem - English   >>  The Whereabouts

The Whereabouts

I witness stillness - the unbearable part 

of existence.

The emptiness is a continent shifting 

into my chest. 

Moths flutter on monsoon nights.

The grimy electric street lamps spitting

yellow with a gentle flicker. 

The pale dying evening light

beckons me-

And says 'pour'. 

Pour your mind onto the paper.

What do I write when everything I think of is 

a replica of a dismantled human dream? 

I pray to the good God and try to

wash the morbid vocabulary.

Tongue, brain and hands - cleansed 

with mirth. 

Cleaning the dripping ink, I try again/

The theory is raw again. 

Let me come back to it when I know the 

whereabouts of my own voice. 

For now, it is cautiously quiet inside.

Srishti-2022   >>  Poem - English   >>  The aesthetic 'our' place

The aesthetic 'our' place

That old stone bench or the bed of grass,

under the lamp light, I used to stand

the evenings we spend comes in my mind

nobody knew, even god, you, or me

those precious things will be locked in no time!

 

The convos, the stories made up or not,

I enjoyed sharing to you with no doubt.

You used to give me that smile even though,

You knew I was bluffing without any clue.

I wonder how fast this time has travelled,

I'll find your scent in our place as promised.

My mother and me; that place and eve

will live in my mind, forever rent free!

Srishti-2022   >>  Short Story - Malayalam   >>  നിമിത്തമല്ല - അയാൾ സത്യമാണ്

Krishnamoorthy S (Zafin - Trivandrum)

Zafin Labs

നിമിത്തമല്ല - അയാൾ സത്യമാണ്

എന്നുമുള്ളതുപോലൊരു രാത്രി അല്ലായിരുന്നു അവനന്ന്. ഒരു മനുഷ്യായുസ്സിന്റെ പകുതിയിൽ എത്തി നിൽക്കുന്ന തന്റെ ജീവിതത്തിൽ, ഒരുവൻ ഏറ്റവും അധികം സന്തോഷിക്കാൻ ആഗ്രഹിക്കുന്ന നിമിഷം. അതിലുമുപരി ആശ്വാസമായി ഒരു ചെറു സന്തോഷത്തോടെ മയങ്ങേണ്ട ഒരു രാത്രി.

പക്ഷെ, ചിന്തകൾ കളിത്തോഴനായ അവന് അതുകൊണ്ടാണോ അതോ ഉറക്കമില്ലായ്മ ഒരു ശീലമായതു കൊണ്ടാണോ ഉറങ്ങാൻ കഴിയുന്നുണ്ടായിരുന്നില്ല. പല ചിന്തകളേയും അവന്റെ ബോധമനസ്സ് മാറി മാറി പരീക്ഷിച്ചു നോക്കി, സ്വന്തം കണ്ണുകളിൽ തളർച്ച അനുഭവപ്പെടുത്താനായി. അവിടെയും അവന് വിജയിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. സമയം അതിന്റെ ഇടവേളകൾ ഭേദിച്ച് ഇഴഞ്ഞു നീങ്ങുന്നുണ്ടായിരുന്നു. ഇടയിലെവിടെയോ അവന് ദാഹം തോന്നിത്തുടങ്ങി. അടുത്തുണ്ടായിരുന്ന വെള്ളം ഒരല്പം കുടിച്ച് ദാഹം തീർത്ത ശേഷം വീണ്ടും ഉറക്കത്തിനു വേണ്ടിയുള്ള അവന്റെ ശ്രമങ്ങളിലേക്ക് ഊളിയിട്ടിറങ്ങി. പല ചിന്തകളിൽ കൂടെ കടന്ന് പോകുന്ന അവന്റെ മനസ്സ്, തളരാതെ തളർന്ന മനസ്സും ശരീരവും, ഉറങ്ങാൻ സമ്മതിക്കില്ല എന്ന ദൃഢപ്രതിജ്ഞയുമായി സ്വന്തം കണ്ണുകൾ, തന്റെ ചുറ്റും എന്ത് നടക്കുന്നു എന്നറിയാതെ മരവിച്ച ചെവികൾ, പിന്നെ കൂടെ ഇരുട്ടിന്റെ കൂട്ടും രാത്രിയുടെ ചൂടും.

ഇടയ്ക്ക് എപ്പൊഴോ കൂമന്റെ മൂളലുകൾക്ക് മീതെ കുറച്ചു ദൂരെ നിന്നായി ഒരു മനുഷ്യന്റെ ഉച്ചത്തിലുളള ശബ്ദം. ആ രാത്രിയിൽ ഇത്രയും ഉച്ചത്തിൽ തന്റെ ചെവികളിൽ തുളച്ചു കയറിയ ശബ്ദത്തിൽ അവൻ കാതോർത്തിരുന്നു. അവൻ സമയം നോക്കി. അർദ്ധരാത്രി കഴിഞ്ഞിരിക്കുന്നു. എല്ലാവരും ഗാഢനിദ്രയിൽ ആയിക്കഴിഞ്ഞ ഈ അസമയത്ത് ഇതാരാണ്? അയാൾ ആരോടാണ് സംസാരിക്കുന്നത്? ഒരായിരം ചോദ്യങ്ങൾ അവന്റെ മനസ്സിൽ അലയടിച്ചു.

ഉച്ചത്തിലും പതിയെയുമുള്ള ആ മനുഷ്യന്റെ ശബ്ദം, എന്തൊക്കെയോ വിളിച്ച് കൂവുന്നതുപോലെ, ഒന്നും മനസ്സിലാകുന്നില്ല. അവൻ തന്റെ ചെവികൾ കൂർപ്പിച്ച് കാതോർത്തിരുന്നു. പരസ്പരബന്ധമൊന്നുമില്ലാതെ എന്തൊക്കെയോ പുലമ്പുന്നതു പോലെ. അതിൽ ശകാരം, പാട്ട്, പിന്നെ മനസ്സിലാക്കാൻ കഴിയാത്ത പലതും ഉള്ളതുപോലെ തോന്നി. ഒടുവിലെപ്പൊഴോ ആ ശബ്ദം പതിയെ ഇല്ലാതെയായി. ഒരു പക്ഷെ ആ മനുഷ്യൻ സംസാരിച്ചു തളർന്ന് ഉറങ്ങിയിട്ടുണ്ടാകാം. പലതും ആലോചിച്ചു കിടന്ന് അവനും എപ്പൊഴോ ഉറങ്ങിപ്പോയി.

പിറ്റേദിവസം പ്രഭാതത്തിൽ ഉണർന്നു. കൂട്ടിന് ആവി പറക്കുന്ന ഒരു ചായയുമായി അവൻ പുറത്തേക്ക് നോക്കി ഉമ്മറപ്പടിയിൽ ഇരുന്നു. അപ്പോഴും മനസ്സിൽ രാത്രിയിലെ ആ മനുഷ്യനെക്കുറിച്ചുള്ള ചിന്തകൾ ആയിരുന്നു. ആ മനുഷ്യനെ താൻ ഇന്നുവരെ നേരിട്ട് കണ്ടിട്ടില്ല. പക്ഷെ ആ നിമിഷം, തന്റെ മുന്നിലുള്ള വഴിയിലൂടെ പോകുന്ന ഒരു മനുഷ്യനെ കണ്ടപ്പോൾ അവൻ ആശ്ചര്യപ്പെട്ടു പോയി. താൻ രാത്രിയിൽ കേട്ട ആ ശബ്ദത്തിനുടമ, ആരോടെന്നില്ലാതെ ഒറ്റയ്ക്ക് സംസാരിച്ചുകൊണ്ട് പോകുന്നു. ആ മനുഷ്യനെ കണ്ടാൽ ഒരിക്കലും പറയാൻ കഴിയില്ല മനസ്സ് കൈവിട്ടു പോയ ഒരാളാണെന്ന്. കാരണം, അത് നേരിട്ടു കണ്ടാലെ മനസ്സിലാക്കാൻ കഴിയുള്ളൂ. അല്ലെങ്കിൽ നിങ്ങൾക്ക് സ്വയമേ വായിച്ചെടുക്കാം ആ മനുഷ്യനെ. കാരണം ജീവിതത്തിൽ ഒരിക്കലെങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടാകാം കാണാതെ കണ്ടു മറന്ന അതു പോലൊരു രൂപം.

പല ചിന്തകൾക്കുമുള്ള ഉത്തരം ആ മനുഷ്യനിൽ നിന്നും വായിച്ചെടുക്കാൻ കഴിഞ്ഞതു പോലെ അവനു തോന്നി...!

എന്തിനാണ് താൻ ഇതൊക്കെ ആലോചിച്ചു കൂട്ടുന്നത് എന്ന് അവനു അറിയില്ല. എന്നിരുന്നാലും മനുഷ്യൻ മനുഷ്യനോട് സംസാരിക്കാൻ ഇഷ്ടപ്പെടാത്ത അല്ലെങ്കിൽ അതിൽ നിന്നും അകലം പാലിച്ച് പുറംതിരിഞ്ഞോടുന്ന ഈ കാണുന്ന ചുറ്റുപാടിൽ ആ മനുഷ്യന് ഒരുപാട് പ്രസകതി ഉണ്ട് എന്നൊരു തോന്നൽ.

ആ മനുഷ്യന് സമയമോ സ്ഥലമോ ആളുകളോ ചുറ്റുപാടുകളോ ഒന്നും ഒരു പ്രതിസന്ധിയേ അല്ലായിരുന്നു. തന്റെ മനസ്സിന് പറയണമെന്ന് തോന്നിയ കാര്യങ്ങൾ അയാൾ പ്രകടിപ്പിക്കുകയായിരുന്നു എല്ലാത്തിനും അതീതമായി മനസ്സ് തുറന്ന് ഒരു കൂച്ചുവിലങ്ങുകളുമില്ലാതെ പ്രകൃതി എന്ന സത്യത്തിലേക്ക്. ഒരു പക്ഷെ ആ മനുഷ്യന് താൻ സംസാരിക്കുന്നതിനും ചോദിക്കുന്നതിനും ഉള്ള ഉത്തരങ്ങൾ കിട്ടുന്നുണ്ടാവും തിരിച്ചും, ഇഷ്ടപ്പെടാത്ത കണ്ണുകൾക്ക് കാണാനാകാത്ത വിധം.

പല ദിശയിൽ നിന്നും ചിന്തിക്കുമ്പോൾ കുറേയേറെ ചോദ്യങ്ങളും അതിനുള്ള ഉത്തരവും ആ മനുഷ്യനിൽ ഉണ്ടായിരുന്നു. പലർക്കും പലതും മറിച്ചു ചിന്തിക്കുവാനുള്ള ഒരു നിമിത്തം ആയിരിക്കാം ആ മനുഷ്യൻ....!

പക്ഷെ, ആ മനുഷ്യൻ വെറുമൊരു ഉദാഹരണം മാത്രമല്ല, മറിച്ച് സ്നേഹം എന്തെന്ന് മനസ്സിലാക്കി കൊടുക്കാൻ അവനു മുന്നിൽ എത്തിയ മറ്റൊരു നിമിത്തം.

ലോകം അല്ല നമ്മൾ മനുഷ്യർ തന്നെ ഭ്രാന്തനെന്നു മുദ്രകുത്തിയ ആ മനുഷ്യൻ വിവാഹിതനാണ്. അയാൾക്ക് ഭാര്യയും മക്കളും ഉണ്ട്. പക്ഷെ ഇടയ്ക്കെപ്പൊഴോ മനസ്സിന്റെ താളം ചെറുതായൊന്നു തെറ്റി. എല്ലായിടത്തും സംഭവിക്കുന്നതു പോലെ ഭാര്യയും മക്കളും അവരുടെ സ്ഥലത്തേക്ക് ചേക്കേറി.

പക്ഷെ ആ ഒരു സത്യം അറിഞ്ഞപ്പോൾ അവനു അയാൾ ഒരത്ഭുതമായി തോന്നി. കാരണം അയാൾ തന്റെ ഭാര്യയേയും മക്കളേയും കാണുവാൻ പോകും. അതും നാന്നൂറോളം കിലോമീറ്ററുകൾ തനിച്ചു യാത്ര ചെയ്ത്. പിന്നെയൊരിക്കൽ അവൻ അറിഞ്ഞു, ഈ നിമിഷം ആ മനുഷ്യൻ സ്വന്തം കുടുംബത്തോടൊപ്പം സുഖമായി ജീവിക്കുന്നു, ഒരു കുഞ്ഞു പുതിയ അതിഥിയും കൂടെ.

ബന്ധങ്ങൾക്കും സ്നേഹത്തിനും പുല്ലുവില കല്പിക്കുന്ന, സ്വയം പ്രബുദ്ധരെന്ന് അഹങ്കരിക്കുന്ന നമ്മൾ ഓരോരുത്തർക്കും ഇടയിൽ,

സമൂഹവും കുടുംബവും ഭ്രാന്തനെന്നു മുദ്രകുത്തിയെങ്കിലും,

ലാഭേച്ഛ ഇല്ലാതെ, താൻ തന്റെ പകുതിയായി കണ്ട പ്രേയസിയേയും ജീവനായ മക്കളേയും സ്നേഹിക്കുന്ന...

ഹേ സോദരാ...

താങ്കളാണ് യഥാർത്ഥ മനുഷ്യൻ... ഇപ്പോൾ താങ്കൾ അവനൊരു നിമിത്തമല്ല, സത്യമാണ്!

ദൈവത്തിന് ഏറ്റവും പ്രീയപ്പെട്ടവൻ...!

ശിരസ്സു നമിക്കുന്നു, താങ്കളുടെ നിസ്വാർത്ഥമായ സ്നേഹത്തിനു മുന്നിൽ...

സ്വരം തെറ്റിയ താളം ഇമ്പമുള്ള സംഗീതമായി മാറാൻ പ്രാർത്ഥിച്ചു കൊണ്ട്...

ബന്ധങ്ങളുടെ അർത്ഥം ലോകം അറിയട്ടെ എന്ന പ്രത്യാശയോടെ... പ്രതീക്ഷയോടെ...!

Srishti-2022   >>  Poem - English   >>  The Bitch

Balakrishnan Mohandoss

TCS

The Bitch

Between my thighs,

He ignites

The fire in me !

We dream

To ride to the end

Of the endless world !

We dream,

So wild !

A dream that can end

my never-ending nightmares !

 

Culture they say,

Tradition they say,

You get raped politely !

Not just genitals,

Even their foul mouth does it !

For they can rape my body,

And not my soul !

If I don't shut my thoughts,

They call me a "slut" !

If I don't shut my legs,

They call me a "bitch" !

 

Never mind !

It's time to spread my legs,

Like a "Boss Bitch".

 

Miles on Miles, I keep riding,

Not in search of what I lost.

Miles on Miles, I keep riding,

But to get lost on the roads.

Miles on Miles, I keep riding,

Until I find a no-man's land,

Just the roads

And my metal beast

Between my thighs !

Srishti-2022   >>  Short Story - Malayalam   >>  ഷൻ്റോയുടെ അച്ഛൻ

ഷൻ്റോയുടെ അച്ഛൻ

" എടാ .. ഓർമയുണ്ടോ? " ഈ ചോദ്യം കേട്ടാണ് ഞാൻ മുഖം തിരിഞ്ഞു നോക്കുന്നത്.

ഒരു പ്രായം ആയ ആൾ ആണ് മുന്നിൽ നിൽക്കുന്നത്. മുഖം കണ്ടിട്ട് നല്ല പരിചയം തോന്നുന്നു. പക്ഷെ ആരാണ് എന്ന് പെട്ടെന്ന് ഓർത്തെടുക്കാൻ പറ്റിയില്ല.

" നീ ഇപ്പൊ എവിടെയാ, ഇപ്പൊ കാണാരേ ഇല്ലല്ലോ?" പരിചിത ഭാവത്തിൽ സംസാരിക്കുന്ന അയാളുടെ ശൈലി ശ്രദ്ദിച്ചപ്പോൾ ആണ് എനിക്ക് ആളെ പിടി കിട്ടുന്നത്.

"ഷാന്റോയുടെ അച്ഛൻ."

"ഞാൻ ഇപ്പൊ എറണാകുളത്തു ആണ്. ആഴ്ചയിലെ നാട്ടിൽ വരാറുള്ളൂ"

"നീ അപ്പൊ മൈസൂർ നിന്നു പൊന്നോ"

"അയ്യോ, അവിടുന്നു പൊന്നിട്ട് 10 കൊല്ലം കഴിഞ്ഞു"

"ഓഹ് ഞാൻ അറിഞ്ഞില്ല, മുൻപ് എപ്പോഴോ അച്ഛനെ കണ്ടപ്പോ നീ മൈസൂർ ആണെന്ന് പറഞ്ഞു. വർഷങ്ങൾ എന്തു വേഗം ആണല്ലേ കടന്നു പോവുന്നെ."

"ശരിയാ" ഞാൻ പറഞ്ഞു.

അതു കേട്ട് പുള്ളി കുറച്ചു സമയം മിണ്ടാതിരുന്നു. എന്നിട്ട് തുടർന്നു.

"നീ അറിഞ്ഞല്ലോ അല്ലെ. ഞങ്ങൾക്ക് ഇപ്പൊ ഒരു മോളുണ്ട്"

"ആ ഉവ്വ, എനിക്കറിയാം" ഞാൻ പറഞ്ഞു.

" അറിഞ്ഞല്ലേ.. നന്നായി. നാളെ അവൾക്ക് രണ്ടു വയസ് ആകും. ചെറിയ രീതിയിൽ ഒരു പരിപാടി നടത്താം എന്നു കരുതി. അതിനു കുറച്ചു സാധനങ്ങൾ വാങ്ങാൻ വന്നതാ. എന്നാ ഞാൻ അങ്ങോട്ട് നീങ്ങാട്ടെ..." അതു പറഞ്ഞു പുള്ളി സാധങ്ങൾ എടുക്കാൻ ആയി നീങ്ങി അകന്നു.

പുള്ളി പറഞ്ഞതിൽ എനിക്ക് എന്തോ ഒരു പിശക് തോന്നി. എന്തോ ഒരു പൊരുത്തക്കേട്. പുള്ളി രണ്ടു വയസ് എന്നാണോ അതോ 20 വയസു എന്നാണോ പറഞ്ഞത് എന്നൊരു സംശയം.

കടയിൽ ബില്ല്‌ അടച്ചു, വണ്ടി എടുത്തു നീങ്ങുമ്പോഴിമ എന്തോ ഒരു അസ്വസ്ഥത മനസിൽ നിഴലടിച്ചിരുന്നു. പുള്ളി പറഞ്ഞത് മനസിൽ തിരിഞ്ഞു മറഞ്ഞു കിടന്നു.

സ്കൂൾ കാലഘട്ടത്തിൽ എനിക്ക് ഉണ്ടായിരുന്ന ഏറ്റവും അടുത്ത സുഹൃത്ത് ആണ് ഷാന്റോ. പ്ലസ് ടു പഠനം ഒരുമിച്ച് ആയിരുന്നു. ഷാന്റോയുടെ മാതാപിതാക്കൾ സർക്കാർ ഉദ്യഗസ്ഥർ ആണ്. ഷാന്റോ ഒറ്റപുത്രൻ ആയിരുന്നു. അതു കൊണ്ട് കൂടുതൽ സ്നേഹം മാതാപിതാക്കൾ കൊടുക്കുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്.

പ്ലസ് ടു പരീക്ഷക്ക് ഒരാഴ്ച മുമ്പ് ഞാനും ഷാന്റോയും ട്യൂഷന് പോവാതെ മാസ് തീയേറ്ററിൽ സിനിമ കാണാൻ പോയി. അത് വീട്ടിൽ അറിഞ്ഞത് ആണ് പ്രശ്നങ്ങൾക്ക് തുടക്കം. അതു കഴിഞ്ഞു ഷാന്റോയുടെ വീട്ടിൽ പോയപ്പോൾ അവർ എന്നെ ഒരു മയം ഇല്ലാതെ ആണ് ചീത്ത പറഞ്ഞത്. അതോടെ ഷാന്റോയുടെ വീട്ടിലേക്ക് ഉള്ള എന്റെ പോക്ക് കുറഞ്ഞു.

പിന്നീട് ഷാന്റോയുടെ വീട്ടിൽ ആരും ഇല്ലാത്ത സമയത്തു ഒരു ഇക്കിളി സിനിമ കണ്ടതും പിടിക്കപ്പെട്ടു. അതോടെ പിന്നെ ഞാൻ അങ്ങോട്ട് പോയിട്ടെ ഇല്ല.

ഡിഗ്രി ഒരുമിച്ചു പഠിക്കണം എന്നു ഞങ്ങൾക്ക് ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ അതിനു സാധിച്ചില്ല. ഷാന്റോ ബാഗ്ലൂരും, ഞാൻ കോയമ്പത്തൂരും ആണ് ഡിഗ്രി പഠിച്ചത്. പ്ലസ് ടു കഴിഞ്ഞതിനു ശേഷം നാലോ അഞ്ചോ തവണ ആണ് ഷാന്റോയെ കണ്ടിട്ടുള്ളത്.

പിന്നീട് ബിരുദ പഠനത്തിന്റെ അവസാന വർഷം ഷാന്റോ ഒരു ബൈക്ക് അപകടത്തിൽ ബാംഗ്ലൂര് വച്ചു മരണപെട്ടു എന്നാണ് അറിയുന്നത്.

ശവസംസ്‌കാര ചടങ്ങുകൾക്ക് ഞാൻ വീട്ടിൽ പോയിരുന്നു. എന്റെ ജീവിതത്തിലെ ആ ദിവസം ഞാൻ ഒരിക്കലും മറക്കില്ല എന്ന് ഉറപ്പാണ്.

പിന്നീട് കേൾക്കുന്നത്, ഷാന്റോയുടെ മാതാപിതാക്കൾ ഒരു പത്തു വയസുകാരിയെ ദത്തെടുത്തു എന്നാണ്.

ഇന്ന് വരെ ഞാൻ ആ പെണ്കുട്ടിയെ കാണാൻ പോലും ശ്രമിച്ചിട്ടില്ല എന്തു കൊണ്ട് ആണെന്ന് എനിക്ക് ഇന്നും അറിയില്ല.

അവൾ പഠിക്കാൻ മിടുക്കി ആണെന്ന് 'അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.

ഇപ്പൊ പുള്ളി രണ്ടു വയസ് എന്ന് പറഞ്ഞത് എന്നെ വളരെ ആശയ കുഴപ്പത്തിൽ ആണ് എത്തിച്ചത്. എന്തു കൊണ്ടായിരിക്കും അങ്ങിനെ പറഞ്ഞത് എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല. അതു തന്നെ അല്ല. കുട്ടികളുടെ പിറന്നാൾ ആഘോഷത്തിന് വേണ്ട സാധങ്ങൾ ആയിരുന്നു പുള്ളിയുടെ കയ്യിൽ കണ്ടത്.

ഞാൻ അമ്മയോട് തല്ലു പിടിച്ചു പിണങ്ങി നിൽക്കുന്ന സമയം. എനിക്ക് ഈഗോ കൂടുതൽ ആയതു കൊണ്ട് ആവണം, സംസാരിച്ചിട്ട് രണ്ടു ദിവസം ആയിരുന്നു.

എന്തായാലും ഈഗോ ഒക്കെ കളഞ്ഞു ഇതിനെ കുറിച്ചു അമ്മയോട് ചോദിക്കാൻ തീരുമാനിച്ചു.

ഞാൻ അമ്മയോട് പോയി കാര്യം പറഞ്ഞു. ഞാൻ സംസാരിക്കാൻ തുടങ്ങിയപ്പോൾ കലി തുള്ളി നിന്നിരുന്ന 'അമ്മ കാര്യം കേട്ടതോടെ ശാന്ത ആയി.

" നീ ചുറ്റുപാടും നടക്കുന്നത് ഒന്നും അറിയുന്നില്ലേ.?" അത് ചോദിക്കുമ്പോൾ അമ്മയുടെ മുഖത്തു നിരാശ ആയിരുന്നു.

എനിക്ക് അതിയായ അരിശം വന്നു. "ഉപദേശിക്കാൻ നിൽക്കാതെ 'അമ്മ കാര്യം പറയ്"

"അതല്ലേ പറഞ്ഞു കൊണ്ടിരിക്കുന്നെ, നീ സമാധാന പെടു" അമ്മക്കും ദേഷ്യം വന്നു.

കാര്യം എന്താണ് എന്നറിയേണ്ടത് കൊണ്ട് ഞാൻ മിണ്ടാതിരുന്നു.

'അമ്മ തുടർന്നു. " അവർ ദത്തെടുത്ത പെണ്കുട്ടി ഒരു അന്യ മതസ്ഥാനയ ഓട്ടോകാരന്റെ കൂടെ ഓടി പോയി"

"നന്നായി, അടിപൊളി" ഞാൻ പറഞ്ഞു.

" ഇപ്പൊ ആ പെണ്കുട്ടി സ്വത്ത് വേണം എന്ന് പറഞ്ഞു വീട്ടിൽ വന്നു ബഹളം ഉണ്ടാക്കാറുണ്ട്"

"അവരാണെങ്കിൽ ഒന്നും കൊടുക്കില്ല, ധന സഹായം ഒക്കെ ചെയ്യാറുണ്ട്. പക്ഷെ സ്വത്ത് ഒന്നും കൊടുക്കില്ല എന്നാ പറയുന്നെ."

"അപ്പൊ ഏതാ ഈ രണ്ടു വയസുള്ള പെണ്കുട്ടി, വീണ്ടും ധത്തെടുത്തോ?" ഞാൻ ആശ്ചര്യത്തോടെ ചോദിച്ചു.

"അത് അവർ വീണ്ടും പ്രസവിച്ചു"

"എന്തു, ഈ വയസാൻ കാലത്തോ" ഞാൻ ചോദിച്ചു.

"അന്ന് അവർക്ക് 67 വയസ് ഉണ്ടായിരുന്നു. എന്തോ ചികിത്സ ഒക്കെ നടത്തി ആണ് അത് ചെയ്തത്. കുട്ടി നല്ല ആരോഗ്യം ഉള്ള മിടുക്കി ആണ്"

ഞാൻ ഒന്നും മിണ്ടാതെ നിന്നു.

" ആ പെണ്കുട്ടി ഓടി പോയ വാശിയിൽ ചെയ്തത് ആവണം. അവരുടെ കാല ശേഷം കുട്ടിയെ നോക്കാൻ ആരെയോ ഇപ്പൊ ഏർപാടാക്കിയിട്ടുണ്ട് എന്നൊക്കെ കെട്ടു."

അതൊക്കെ കേട്ട് ഞാൻ മിണ്ടാതെ നിന്നു. പണ്ട് ട്യൂഷന് പോവാതെ സിനിമക്ക് പോയപ്പോൾ, എന്നെ ചീത്ത പറഞ്ഞതിന് ഞാൻ ഷാന്റോയുടെ അച്ഛനെ ഒരുപാട് മനസിൽ തിരിച്ചു ചീത്ത പറഞ്ഞിട്ട് ഉണ്ട്. അതിൽ എനിക്ക് വിഷമം തോന്നി.

ഒരു പാട് പഴയതും പുതിയതും ആയ കാര്യങ്ങൾ മനസിനെ കലുഷിതമാക്കി.

എന്തായാലും ഞാൻ അതോടെ പതിനാല് വർഷങ്ങൾക്ക് ശേഷം ഷാന്റോയുടെ വീട്ടിൽ പോവാൻ തീരുമാനിച്ചു.. അവന്റെ കുഞ്ഞനിയത്തിയുടെ വിളിക്കാത്ത പിറന്നാളിന് സദ്യ ഉണ്ണാൻ

Srishti-2022   >>  Poem - English   >>  EPOCH OF SOLACE

Nisha Mary Philip

H&R Block

EPOCH OF SOLACE

Priceless is the truest of bonds

That ushers through all taunts,

Distant from an eye's snare

Bonded by heart's layers,

Minutes to spare was perceived as a waste

As eyes to wait were in haste.

 

Solace hidden in the seeds were discovered

Never was its priceless estimate rediscovered,

Pitched in never, a hand to support it nourish

To succor mother earth flourish,

Blooming of flowers was scheduled

But watching them was rescheduled.

 

Splendid was the monsoon nights

When decked up was the town with magic lights,

Stupendous news to deliver, clouds had

Forbearance to hear the whispers, no ears have,

Low murmurs rumble like thunder

With not a soul to enjoy the wonder.

 

Ages ago, my brush took flawless rounds

To complete the towering mounts,

But with flying times

And changing minds,

Like the caged parrot at night

Did I hide my talent from sight.

 

Until the day I woke

When the realm was at stake,

Armored in defense of the unsung song

Of deaths and hassle for long,

With fear in each eye

With panic in each sigh.

 

Baby steps kept with caution

And grains supplied in portions,

To help us from being clogged

When the world was locked,

With the nation stumbling from evergreen progress

To complete regress.

 

These days did I ponder

That absence makes the heart grow fonder,

To delve the happiness in a glance

And sway as in a trance,

To fondle the rain patting on the face

Dashing down the cheeks as in a race,

With colours rebounding to my achromic life,

And painting my plodding soul.

 

At this juncture of world's fall

Did I realize life's call,

To either chase the horizons unseen

Or embrace the relations known,

Little happiness did I ultimately choose

Than barge behind the mirage unknown.

Srishti-2022   >>  Short Story - Malayalam   >>  അവർ കാത്തിരുന്നു , മറ്റുള്ളവർക്ക് വേണ്ടി

Ananthakrishnan

Digital mesh - Kochi

അവർ കാത്തിരുന്നു , മറ്റുള്ളവർക്ക് വേണ്ടി

സദാനേരവും മഞ്ഞ നിറത്തിൽ ഉള്ള പൂക്കൾ നിറഞ്ഞുനിൽക്കുന്ന കുന്നിൻ ചെരുവിൽ ഉള്ള ഗ്രാമം ആണ് ഈയം. കുന്നിന്റെ അപ്പുറത്തുള്ള പട്ടണത്തിലെ വീടുകളിൽ നിന്നും തുണിത്തരങ്ങൾ വാങ്ങി അലക്കി വൃത്തി ആക്കി നൽകുന്ന ജോലി പരമ്പരാഗതമായി ചെയ്യുന്നവർ ആണ് ആ ഗ്രമത്തിലെ ആളുകൾ.

കാലപ്പഴക്കത്തിന്റെ കറുപ്പ് പുരണ്ട കരിങ്കൽ ഭിത്തികൾക്ക് മുകളിലിരിക്കുന്ന പള്ളിമണിയിൽ കപ്യാർ ആദ്യത്തെ മണിമുഴക്കുന്നതിന് ഒരുപാട് മുൻപ്‌ തന്നെ സെലീന ഉണർന്നിരുന്നു. അന്നേദിവസം എത്തിച്ചുകൊടുക്കുവാനുള്ള കുപ്പായങ്ങൾ തേച്ചു മടക്കുക ആയിരുന്നു അവൾ.

പാരമ്പര്യം ആയി അവൾക്ക് കിട്ടിയ ഭാരിച്ച തേപ്പ്പെട്ടി കൊണ്ട് ഓരോ വസ്ത്രങ്ങൾ അവൾ ശ്രദ്ധയോടെ മടക്കിയെടുത്തു.

ജനാലയിലൂടെ കടന്ന് വന്ന ശീതകാറ്റ് അവളുടെ മുറിയെ ആകെ തണുപ്പിച്ചു. ഇപ്പോൾ എന്താണ് ഇങ്ങനെ ഒരു കാറ്റ് എന്ന് അവൾ സംശയിച്ചു എങ്കിലും അവളുടെ ജോലിയുടെ അയാസത്തെയും മനസിനെയും ആ കാറ്റ് തണുപ്പിച്ചു.

തേപ്പ്പെട്ടിയുടെ വിടവിലൂടെ കടക്കുന്ന കാറ്റ് കനൽകട്ടകളിൽ നിന്ന് തീപ്പൊരി പറത്തി. തുണിത്തരങ്ങളിൽ തീപ്പൊരികൾ വീഴാതിരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധിച്ചു. എടുത്തു മാറ്റിവച്ച തുണിത്തരങ്ങൾക്ക് ഒടുവിൽ നിന്ന് അവൾ പ്രത്യേകമായി മാറ്റിവച്ച അദ്ദേഹത്തിന്റെ ആർമി യൂണിഫോം എടുത്തു.യൂണിഫോമിൽ പ്രത്യേകമായി മുക്കിയ സുഗന്ധം പോയിട്ടില്ല എന്ന് അവൾ ഉറപ്പുവരുത്തി.

യൂണിഫോമിൽ വീണുകിടക്കുന്ന ഓരോ ചുളിവുകളും തേച്ചു നിവർത്തവേ അവൾ അത് കൈമാറിയപ്പോൾ അയാൾ പറഞ്ഞത് ഓർത്തു.

"നോർത്ത് ഫ്രണ്ട് ൽ വാർ തുടങ്ങാൻ പോകുകയാണ് വീണ്ടും , എനിക് പോവേണ്ടി വരും പോകുമ്പോൾ ഇടാൻ ഉള്ളതാണ്, നീ പതിവായി നിറക്കാറുള്ള സുഗന്ധം ഈ യൂണിഫോം ലും ധാരാളം നിറക്കണം , യുദ്ധം കഴിഞ്ഞു ഞാൻ മടങ്ങിവരികയാണെങ്കിൽ അപ്പോളും ആ സുഗന്ധം ഈ യൂണിഫോം ൽ ഉണ്ടാവേണം !, അല്ല ഞാൻ മടങ്ങിവരും ,ചെമ്പക പൂക്കളുടെ സുഗന്ധവും ആയി കാത്തിരിക്കുന്ന നിന്നെ കാണാൻ എനിക്ക് മടങ്ങിവന്നല്ലേ പറ്റു!"

അത് പറയുമ്പോൾ അദ്ദേഹത്തിന്റെ കവിളുകളും കഴുത്തും പടിഞ്ഞാറിന്റെ അരുണിമ വീണ് ചുവന്നിരുന്നു.

ഭൂമിയിലെ സ്വർണത്തിന്റെ തരികൾ വലിച്ചെടുക്കുന്ന കൊണ്ടാണ് ചെമ്പകപ്പൂകൾക്ക് ഇത്ര നിറം, മുത്തശ്ശി ഉണ്ടായിരുന്നപ്പോൾ പറഞ്ഞിട്ടുണ്ട്.അവൾ മുറ്റത്തെ ചെമ്പകത്തിൽ നിന്നിറുത്ത പൂക്കളും നിത്യമുല്ലയുടെ പൂക്കളും യൂണിഫോം ന്റെ പോക്കറ്റിൽ നിറച്ചു.

തുണിത്തരങ്ങൾ ഓരോന്നും ചുരുങ്ങാതെ അടുക്കിയെടുക്കവേ ആണ് പതിവില്ലാത്ത ഒരു കൂട്ടമണിയടി പള്ളിയിൽനിന്ന് കേട്ടത് , എന്തോ അപായം ഉണ്ടെന്ന് മനസിലാക്കി അവൾ പള്ളിയിലേക്ക് ഓടി, അൾത്താരയിൽ പുരോഹിതൻ വിഷമത്തോടെ നിൽക്കുന്നത് കണ്ട അവൾക്ക് എന്തോ ഗൗരവം ഉള്ള കാര്യം ആണെന്ന് മനസിലായി, പതിയെ അൾത്തര ഗ്രാമത്തിലെ ആളുകളെക്കൊണ്ടു നിറഞ്ഞു.പുരോഹിതൻ സംസാരിച്ചുതുടങ്ങി ,

"പ്രിയരേ നിങ്ങൾക്കറിയാം നിങ്ങളും , നിങ്ങളുടെയും എന്റെയും പുർവികരും മറ്റുള്ളവരുടെ അഴുക്ക് കളയുന്ന ജോലിയാണ് ചെയുന്നത് ,എന്നാൽ നമ്മളിൽ ഇന്ന് ഒരു അഴുക്ക് പറ്റിയിരിക്കയാണ്, നമ്മളിലെ കുറെ കുടുംബങ്ങളിൽ ആരും ക്ഷണിക്കാത്ത ഒരു അഥിതി കയ്യേറുകയാണ്, പ്ലെഗ് ! നമുക്കു ഓടാം ,പക്ഷേ ഇപ്പോൾ നമ്മൾ ഓടുന്ന എല്ലാ ഇടങ്ങളിലും ഇത് പടരും , മറ്റുള്ളവരുടെ അഴുക്ക് കളഞ്ഞു ശീലിച്ച നമുക്കു അത് വയ്യല്ലോ!"

പുരോഹിതൻ മറ്റൊന്നും പറഞ്ഞില്ല എന്നാൽ അവർക്ക് എല്ലാം മനസിലായി. അവർ അവരുടെ വീടുകളിലേക് പോയി, അവർ അവർക്കിടയിലുള്ള സന്തോഷങ്ങളിലും സുഗന്ധങ്ങളിലും അവർ മുഴുകി, അവൾ ഒരിക്കലും തിരിച്ചു കൊടുക്കാൻ കഴിയില്ലാത്ത ആ യൂണിഫോമും ആയി വീട്ടിൽ ഇരുന്നു.

രാജ്യത്തിൽ പ്ലെഗ് പടരുന്നതിനാൽ യുദ്ധം വെടിഞ്ഞു പട്ടാളം ഗ്രാമങ്ങളിലേക്ക് വന്നു, ആ സംഘങ്ങളിൽ ഒന്നിൽ ആയാളും ഉണ്ടായിരുന്നു, കുന്നിന്റെ ഇപ്പുറത്തെ ചെരുവിൽ നിന്ന് അപ്പുറത്തേക്ക് കടത്താതെ പ്ലെഗ് നെ തളച്ച ആ ഗ്രാമത്തിലെ ഓരോ കുടിലുകളിലും അവർ കയറിയിറങ്ങി , മരിച്ചു കാലം കഴിഞ്ഞ മണം നിറഞ്ഞ അവളുടെ കുടിലിലേക്ക് മുക്ക് പൊത്തി കയറിയ അയാൾക്ക് തന്റെ യൂണിഫോം നെഞ്ചോട് ചേർത്ത് കിടക്കുന്ന പഴകിയ മൃതദേഹം തിരിച്ചറിയാൻ ആയില്ല ,എന്നാൽ അവൾ വസ്ത്രങ്ങളിൽ പടർത്താറുള്ള ആ നറുമണം ആ യൂണിഫോം ന് അപ്പോളും ഉണ്ടായിരുന്നു.

Srishti-2022   >>  Poem - English   >>  A Simple Trail..

Anna P John

H&R Block

A Simple Trail..

 

The light of dawn seeped into

And there I caught my eye to the masthead of a book,

the soul characterized was portrayed on its jacket.

 

She looked wrinkled, lil bended,

her eyes speaks.

Each leaf revealed what she was

an Albanian, who chose the slums of Calcutta.

She meant adversity as an opportunity

adopt destitute as her tribe,

aid the fallen, healed messed minds.

 

Her hymn echoes, truly endless..

the gracious, edified the humanity as race,

love as religion and gesture as prayers.

This reasons, why creations bear her name in mind

and this reason, why creation narrate her as mother.

Srishti-2022   >>  Poem - English   >>  Only for you...!

Hridya KT

UST Kochi

Only for you...!

Seems like the plates I had food clean by itself before, 

But why Iam missing that miracle now? 

Oh yes... Mom is not at home! 

 

Seeing me after long, alarms shouted "where were you? "

I replied, "My Mom was with me"

 

Kitchen smiled and asked, "You still alive? "

I smiled back "Mom never allowed me to meet you! "

 

Yeah.. Being with Mom is a never ending childhood..! 

 

When I was wandering in my thoughts, I heard a voice,"Mom.. I am hungry"

 

Yes.. Being a Mother, it's time for me to wake from my comfort zone... 

 

Since the little girl is following me, 

Need to be the best Mom ever.... 

 

Looking into her cute little eyes, 

I promised, "I will be my best possible version dear... Only for you!! "

Srishti-2022   >>  Poem - English   >>  Earthling

Anish Roy

Testhouse

Earthling

We think we can have the last laugh

Can leave everything broken

With war, crime, and dope

With little to no possibility of hope

 

Great civilisations were buried

Conquers and emperors faded into obscurity

Yet, the delusion of a privileged position

Lure us to be momentary masters of the creation

 

We are not the centre of life

Neither the guardian of any being

But a mote of dust

On a small stage in a vast cosmos

 

All we need is a world of love

And stop all the horror and gore, because

The world doesn’t need us

But we need the world.

 

Srishti-2022   >>  Poem - English   >>  For who lit the light of words in us

For who lit the light of words in us

My words are for whom decorated this universe, the infinity stage of stars, whom lit the light of life in earth of joy, in the nucleus of whole who resides as fire.

 

Let my destiny for you will be reached with devotion, oh my lord who filled love in all, may your enemies veil the destiny with dark, for they will fright when I say your name.

 

may my movements be a sacrifice for you,

may my mind be your eternal throne

may my thoughts be your crown

may my pen be a glaive for you.

 

Thank you lord for happiness and miseries, though nothing obstructs me, since devotion to you is my only emotion.

I am thanking you for filling us all with light of words.

Srishti-2022   >>  Poem - English   >>  Wanderer!

Vidya Vijayan

Infosys

Wanderer!

From time to time, I wonder,

What is that I ache for!

Is it health, wealth or happiness, 

In this mortal journey to find purpose.

 

Listening to my heart, I went forth,

To make a difference, be the change.

Wanting to be at the wheel by myself,

I ended up in a hamster wheel!

 

No courage to fight mediocrity,

Succumbed to the typical social norms,

The cowardly self recoiled within,

Retreating into a cocoon of solitude!

 

Inside, my heart longed for peace,

For peace was one thing so scarce.

Faked a smile, to avoid the stares,

But my soul staggered - I felt lost!

 

Emotionally numb, the spark inside died,

Every time I settled for acceptance.

Sobbed in silence, my grief-stricken soul,

Shattered and hardened, time and again!

 

Expectations had weighed me down,

I was a feather, a pappus of dandelion,

Wandering freely, happily floating away,

In the winds of ease and tranquility!

 

No longer, I yearn for happiness,

For true joy is a farce, a fantasy!

Yet, my life I hold dear, I sail ahead,

Oblivion or eternity, whatever awaits!

 

Everyone wants to belong, they say,

Every time I tried, I broke inside.

I don't belong anywhere, I realize,

For I am but a lonely wanderer!

Srishti-2022   >>  Poem - English   >>  The Cemetery Guard

The Cemetery Guard

Thoughts carry me to new horizons,

in search of soulful happiness.

Today I am a cemetery guard,

who assures rest of peace to your beloved ones.

 

The guard knows that the eyes,

of the living, are deceiving.

He said ‘morning’ to someone yesterday.

Now with mourning, dig the grave for him.

 

The life he sees with his own eyes

becomes a stage for artists to perform

and leave when they are told to.

Like the rest of us, he doesn't know he's also an actor.

 

His nights are sleepless,

with haunting odor of rotten flowers

“Like the flowers rot, the love for someone here will rot”

He pondered.

 

The guard envies most of his accompanied

since people cry for them and kiss

their foreheads before letting them turn into dust.

He has no one to smile or cry for him!

 

Dew on top of graves at dawn

is the only scenic beauty he has.

The dews allay him saying we are better

than the fake tears, you see on the living for dead.

 

The guard is a contented being

Since he is the only soulful creature amidst the dead souls,

his soul is at peace even before death because

he knows a secret…

 

 

Srishti-2022   >>  Poem - English   >>  The glimpse of shadows

Bijesh Kumar

TCS

The glimpse of shadows

The farthest of the days and 

Farthest of the nights

Those ballads of men

Sung by the land of heroes

It echoed up above the mountains

And deep below the mines

Grumbling over the horizon.

 

But could that be the reason to smile?

 

It's all over the globe

Some for the hatred and

Some for wealth

Split by the greedy walls

Wars swiped their hopes

Their love and life grimed

Wrecked by fear and bloodshed

 

Togetherness been a dream, but

Some build wacky dreams over the dead

Never their pain nor their regrets reached 

The glossy walls of heavenly gods

It never cherished, though,

Let there be a slogan

The ones of wisdom and tranquility.

 

Srishti-2022   >>  Poem - English   >>  Reflections

Manu Krishnan R

Allianz

Reflections

Prologue

 

Underneath a star-studded sky,

Calm, quiet and serene,

I waked through a thick forest

And reached a placid stream.

I was all that I saw,

Life was happily essayed in reflections!

 

The incident

 

Humans are a curious lot,

They race to stars and even for a speck.

All their start and finish line; the same,

They are but one yet revenge they behold,

Stones and blades, hatred and un-kindness,

They treat each other such, I know not why!

I was not broken by the object they wielded,

My purpose was shattered by their devilish act;

Blood upon their hands, their own I would say,

They came to me, relished their own reflections of death!

 

Who am I?

 

I am a mirror; spotless.

All that you see in me,

All that I am and I be,

Is nothing more than you

And all that you project.

Devoid of darkness, I stage light and reflections!

 

Romance

 

Thus I was broken, stayed such

Until my bonnie lass walked in.

Oh! she caressed me and cured me,

Pieces and shards, she healed me.

I became beauty thus, epics and poems,

Unusual it was for she saw me

And not mere images, not reflections.

Needless to say that I looked at her;

I saw me, I saw her, nothing else was seen

The end; Time took her away and all our reflections!

 

Reflections

 

I am a mirror,

I cease not to be.

Complete or in pieces,

I long and yearn to reflect.

As long as light lives,

There will be reflections!

Subscribe to srishti 2022