Skip to main content
Srishti-2022   >>  Short Story - Malayalam   >>  നിഴൽ നഷ്ടപെടുന്നവർ

Abhilash Nedumpurath

H n R Block

നിഴൽ നഷ്ടപെടുന്നവർ

4-E ലെ ജിനേഷിന്റെ മുന്നിൽ കൂടെ നാളെ ഉപ്പയുടെ കയ്യും പിടിച്ചു നടക്കാം. അതോർത്തപ്പോൾ തന്നെ

ഐഷുവിനു സന്തോഷം തോന്നി..

" പോടി പുളു അടിക്കാതെ ..നിന്റെ ഉപ്പ പേപ്പറിൽ ന്യൂസ് കൊടുക്കുന്ന ആൾ ഒന്നും അല്ല.ഇത് നിന്റെ ഉപ്പ ഒന്നും അല്ല.."

.ഉപ്പയുടെ ഫോട്ടോ പേപ്പറിൽ വന്നത് കാണിച്ചു കൊടുത്തിട്ടും അവൻ വിശ്വസിച്ചിട്ടില്ല. അവൻ നാളെ ഉപ്പാനെ PTA മീറ്റിങ്ങിൽ കാണുമ്പോൾ മനസിലാകുമല്ലോ.

"പേപ്പറിൽ ന്യൂസ് കൊടുക്കുന്ന ആളായോണ്ടല്ലേ ഉപ്പാക്ക് രാത്രി ജോലി ചെയ്യേണ്ടി വരുന്നതാണ് തന്നെ " .ഐഷുവിനു അതൊക്കെ അറിയാം.

നാളെ സ്കൂൾ വാനിൽ പോകില്ല, ഉപ്പാന്റെ കൂടെ ബൈക്കിൽ മാത്രമേ പോകു എന്ന് ഐഷു ആദ്യമേ പറഞ്ഞു വെച്ചിട്ടുണ്ട്.ബൈക്കിൽ ഉപ്പാന്റെ കൂടെ പോകുന്നത് ഐഷുവിനു പെരുത്തിഷ്ടമാണ്. ഓണത്തിനും ക്രിസ്മസ് നും പെരുന്നാളിനും രാത്രി എന്നും ഉപ്പയും ഉമ്മയും ഐഷു വും ലൈറ്റ് കാണാൻ വെറുതെ ബൈക്കിൽ കറങ്ങും. അപ്പോൾ ആ റോഡ് ഉള്ള മരങ്ങളിൽ മുഴുവൻ നല്ല കളർ ലൈറ്റ് ഇട്ടിട്ടുണ്ടായിരിക്കും.

"ഇതാണോ ജിനേഷ് പറയാറുള്ള സ്വർഗ്ഗത്തിലോട്ടുള്ള വഴി ? സ്വർഗത്തിലോട്ടുള്ള വഴികളിൽ എപ്പോഴും ലൈറ്റ് ഉണ്ടാകുമോ ? "

പക്ഷെ ഉപ്പ ബൈക്ക് പതിയെ ഓടിക്കുള്ളു. "ഐഷു സ്പീഡിൽ ഇത് പോയി വല അപകടവും പറ്റിയാലോ ? പിന്നെ ഐഷുവിനു ഹോസ്പിറ്റലിൽ പോയി സൂചി വെക്കേണ്ടി വരില്ലേ? " . ഉപ്പാക്ക് ഞാൻ ഇപ്പോളും കുഞ്ഞുകുട്ടി ആണ്. സൂചി വെക്കും പോലും, ഐഷുവിനു ചിരി വന്നു.

ഉപ്പാക്ക് അല്ലേലും റോഡ് എപ്പോളും പേടി ആണ്. "ഐഷു റോഡിന്റെ വലതു ഭാഗത്തു കൂടിയേ നടക്കാവു ".ഉപ്പ എപ്പോളും പറയും. പേപ്പറിൽ കള്ളും കുടിച്ചു വണ്ടി ഓടിച്ചു അപകടത്തിൽ പെടുന്നവരുടെ വാർത്തകൾ എന്നും കിട്ടാറുണ്ടത്ര..ഇതൊക്കെ എന്തിനാ പേപ്പറിൽ കൊടുക്കുന്നെ ? ഐഷു അതൊന്നും അല്ല പേപ്പറിൽ നോക്കാറ്. "ഉപ്പ ഇന്ന് സ്കൂൾ ലീവ് ആണോ എന്ന് പേപ്പറിൽ ഉണ്ടോ ?" നല്ല മഴ ഉള്ള ദിവസങ്ങളിൽ ഐഷു ഉപ്പാനോട് ചോദിക്കും.

"ഉമ്മ ഉപ്പ വിളിച്ചിനാ ? ഇപ്പോൾ ഇറങ്ങുമോ ? " ഐഷുവിനു ഉറക്കം വരുന്നുണ്ട്.

"ഉപ്പാക്ക് കുറച്ചും കൂടെ ജോലി ഉണ്ട്. ഉപ്പ ജോലി തീർത്തിട്ട് വേഗം വരും" ഉമ്മ ഐഷുവിനെ സമാധാനിപ്പിച്ചു.

"ഉപ്പ വന്നില്ലെങ്കിൽ ഐഷുഎന്തായാലും നാളെ സ്കൂളിൽ പോകില്ല, ഉപ്പാനോട് Elsa പെന്സില് എടുക്കാൻ പറയണേ " പെന്സില് എടുക്കാൻ മറന്നതിനു ഇന്നലെ ഐഷു ഉപ്പാനോട് പിണക്കമായിരുന്നു.പക്ഷെ എത്ര പിണക്കം ആയാലും രാത്രി ഉറങ്ങുമ്പോൾ ഐഷുവിനു ഉപ്പാനെ കെട്ടിപിടിക്കണം .

ഇന്ന് ഉപ്പ വരാൻ കാത്തു നിൽക്കുന്നതിനു വേറെ ഒരു കാരണം കൂടെ ഉണ്ട്. ഐഷു വിന്റെ പല്ലു ഇന്ന് ഇളകി . ഐഷു അത് തലയിണയുടെ അടിയിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ട് . നാളെ ഐഷു ഉണരുമ്പോൾ ആ പല്ല് Tooth Fairy എടുത്തു കൊണ്ട് പോയി പകരം അവിടെ പൈസ വെക്കും. പക്ഷെ ഐഷു വിനു അറിയാം ഉപ്പ ആണ് Tooth Fairy ആയി വരുന്നതെന്ന്. ഐഷു വിനു പെരുത്തിഷ്ടമാണ് ഉപ്പാനെ !

*************************************************************************************************************************************************

"സർ, വണ്ടി ഓടിച്ച ആൾ നല്ല വെള്ളത്തിലാണ് ,ഐഡി കാർഡിലെ അഡ്രസ് നോക്കിയപ്പോൾ IAS ഓഫീസെർസ് കോളനി ആണ്..എന്ത് ചെയ്യണം സർ"

*************************************************************************************************************************************************

ഉമ്മ എന്തിനാ കരയുന്നേ ? എന്തിനാ അടുത്ത വീട്ടിലെ സാറയുടെ അച്ഛനും അമ്മയും ഒക്കെ ഇവിടെ വന്നെ.സാറ യ്ക്കു എന്തെങ്കിലും പറ്റിയോ ? സാറ കരയുവാണേൽ ഉപ്പ കൊണ്ട് വരുന്ന Elsa പെന്സില് അവൾക്കു കൊടുക്കാം .അവൾക്കു സന്തോഷം ആകും . ആരും കരയുന്നത് ഐഷയുവിന് ഇഷ്ടമല്ല.

ഐഷു ഇതൊക്കെ സ്വപ്നം കാണുന്നതാണോ ? ഐഷു വേഗം തലയിണ ഉയർത്തി നോക്കി. ഇളകിയ പല്ല് അവിടെ തന്നെ ഉണ്ട്. ഉപ്പ എന്താ Tooth Fairy ആയി വരാഞ്ഞെ ? ഐഷുവിന് ചെറുതായിട്ട് സങ്കടം വരുന്നുണ്ട്.

ഐഷു പിന്നെ മെല്ലെ ക്ഷീണിച്ചു ഉറങ്ങി പോയി. മുഴുവൻ ലൈറ്റ് ഇട്ട സ്വർഗത്തിലേക്കുള്ള വഴിയിലൂടെ Tooth Fairy വരുന്നത് അവൾ സ്വപനം കാണുന്നുണ്ടായിരുന്നു .

Srishti-2022   >>  Short Story - Malayalam   >>  സ്നേഹപ്പൂ

Praveen Ramachandran

H n R Block

സ്നേഹപ്പൂ

കർക്കിടക മഴ പെയ്തു ഒഴിയുന്നില്ലെങ്കിലും കലശൽ അല്ല.കുട മടക്കി വീടിൻറെ പടി കയറി ചെന്നപ്പോൾ ചേട്ടൻ നേരത്തെ എത്തിയിട്ടുണ്ട്.ഇന്ന് അച്ഛൻറെ ആണ്ടാണ്.മഴ തുള്ളി എടുക്കുന്ന നോക്കി മാനത്തെ കണ്ണുംനട്ട് ഇലകളിൽ ഇറ്റുവീഴുന്ന തുള്ളികൾ നോക്കിയിരുന്നപ്പോൾ കേൾക്കാം എൻറെ മകൻറെ യും ചേട്ടൻറെ മകളുടെയും ഗംഭീര അലമുറകൾ

“ചേച്ചി”

വെള്ളാരം പല്ലുകൾ കാട്ടി അവൻറെ വിളി കേൾക്കുമ്പോൾ അവൻറെ ചേച്ചി വരുന്നു, പിന്നെ നിഷ്കളങ്കത തുളുമ്പുന്ന അവരുടെ ലോകത്തേക്കാണ്. കുറച്ച് സമയമേ കാണൂ ആ ലോകത്തിൻറെ ആയുസ്സ് പക്ഷേ വീണ്ടും വേറൊരു പാരലൽ യൂണിവേഴ്സ് അവർ നെയ്തെടുക്കും.ചിരാതുകൾ മിന്നിമറയുന്ന വേഗത്തിൽ കൂടുവിട്ട് കൂടുമാറുന്ന അവരുടെ കളികൾ കൗതുകത്തോടെ നോക്കി ഇരുന്നപ്പോൾ ഞാൻ ശ്രദ്ധിച്ചു ചേട്ടനും അത് നോക്കി ഇരിക്കുവാണ്.അച്ഛൻ ഇവിടെ ഒണ്ടാരുന്നേൽ അരികിൽ അച്ഛൻറെ നിത്യ ശാന്ത ഭാവത്തിൽ ഇരുന്നേനെ ഇത് നോക്കി . അത് ഓർത്തപ്പോൾ ഒരു മല വെള്ള പാച്ചിൽ ആയിരുന്നു. ഫോട്ടോ ഫ്രെയിംസ് കണക്കെ എൻറെ ഓർമ്മകളും മനസ്സും പിറകോട്ട് ചക്രം വച്ച് കുതിച്ചു. എൻറെ യൗവ്വനം, അവിടുന്ന് ചേട്ടനെയും എൻറെയും ബാല്യം അച്ഛൻറെ പേരിൽ മാത്രം ഇപ്പോഴും ഞങ്ങളെ ഓർക്കുന്ന അച്ഛൻറെ നാട് ഒക്കെയും എൻറെ മുന്നിൽ തിരനോട്ടം കണക്കേ വന്നുപോകുന്നു.

എല്ലാവരും ഒന്നിച്ച് കഴിക്കാനിരുന്നപ്പോൾ നിറവ്. പക്ഷേ എൻറെ മനസ്സ് നൂല് പൊട്ടിച്ച് പറന്നു തുടങ്ങിയിരുന്നു. അച്ഛൻറെ ഓർമ്മകളിൽ ഒരു പടി മുകളിൽ അച്ഛൻ എന്നും മനസ്സിൽ കൊണ്ടുനടന്നിരുന്നു നാടിൻറെ വർണ്ണ ചായങ്ങൾ.ഇടയ്ക്ക് ഞാൻ ഒന്നു പാളിനോക്കി. പറഞ്ഞില്ലേലും എനിക്കറിയാം ചേട്ടനും ചരട് പൊട്ടിച്ച് മനസ്സിനെ മേയാൻ വിട്ടിരിക്കുകയാണ് എന്ന്. ഒരുമിച്ച് വിധിയുടെ കടലിൽ വീണ തായിരുന്നു ഞങ്ങൾ .പക്ഷേ ഞങ്ങൾക്ക് ഒരിക്കലും വാക്കുകൾ വേണ്ടായിരുന്നു മനസ്സ് വായിക്കാൻ. അച്ഛൻ പഠിപ്പിച്ചു പോയ പാഠം..അതും മൗനമായി പഠിപ്പിച്ച പാഠം .പെട്ടെന്ന് ചേച്ചി വിളി വീണ്ടും .കാതങ്ങൾ, ഓർമ്മകൾ പിന്നെ ചായം തേച്ച വർണ കൂടുകൾ താണ്ടി ഒരു കുന്നിൻ ചെരുവിലേക്കു മനസ് നീളുകയാണ് …..

ബസിൽ ഇരിക്കുമ്പോ എനിക്ക് വല്ലാത്ത ആകാംശ ആയിരുന്നു . ഇന്ന് പോയി അരുവിയിൽ കുളിക്കണം .പർവത നിര യുടെ മുകളിൽ ആകാശം തൊട്ടു മേഘം പറക്കുന്നത് കാണണം .ഞാൻ ചേട്ടനോട് പറയുന്നുണ്ട് ആവശ്യങ്ങളെ കുറിച്ച് .കവലയിൽ ബസ് ഇറങ്ങി ,വണ്ടി പോയി കഴിയുമ്പോ പരക്കുന്ന ഒരു നിഗൂഢ സുന്ദര നിശബ്ദദ ഒണ്ടു ,മരങ്ങൾ ഇടതൂർന്നു നിക്കുന്ന ,ചീവീടുകൾ കുറുകുന്ന നിശബ്ദത .റോഡ് കടന്നു വളവു തിരിയുമ്പോ ചെമ്മൺ പാത ആയി .

ചെമ്മൺ വഴി കടന്നു എത്തി നിക്കുന്നത് ഒരു മണ്ണ് കൊണ്ടുള്ള മതിൽ കെട്ടിന് മുന്നിൽ ആണ്.അത് കടന്നാൽ പിന്നെ കണ്ണെത്താ ദൂരം റബര് തോട്ടം .കുന്നിന്റെ ചെരിവാണ് .ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് അച്ഛൻറെ വീട്ടിലേക്ക് പോകുന്നത്.അച്ഛൻ മുന്നേ പോകുന്നു പുറകെ ഞാനും ചേട്ടനും .ഒരു വളവും ഇറക്കവും പിന്നിട്ടപ്പോൾ എതിരെ വരുന്നു രണ്ട് മധ്യവയസ്കർ.അതിലെ തടിയുള്ള ആൾ എന്നെ നിഷ്കളങ്ക സംശയത്തോടെ നോക്കിയപ്പോൾ മറ്റേയാൾ പറഞ്ഞു

“ നമ്മുടെ രവിയുടെ മക്കളാണ് “

നമ്മുടെ രവി… രവിയുടെ മക്കൾ. അതെന്നയായിരുന്നു ഞങ്ങളുടെ അന്നെത്തെയും ഇന്നെത്തെയും എന്നത്തേയൂം വല്യ ഐഡന്റിറ്റി.

കുന്നിൻചെരുവിൽ അടുക്കടുക്കായി മൺകട്ട കൊണ്ടുള്ള വീടുകൾ. ഇലകളുടെ മേലെ കൈ ഓടിച്ചു പൂ നുള്ളി വരമ്പുകൾ ചാടി കടന്നു പച്ചപ്പിലൂടെ അതീവ ഉണർവോടെ നിറഞ്ഞ സന്തോഷത്തോടെ അച്ഛന്റെ വീട്ടിൽ ചെന്ന് എത്തുന്ന ഓർമ്മകൾ.പിന്നീട് തോർത്ത് ഉടുത്തു താഴെ കുത്തനെ ഇറക്കം ഇറങ്ങി ഒരു പോക്കാണ് .താഴ്ത്തെ അരുവിയിലേക്കു …അപ്പോഴേക്കും വിളി വന്നു

" മക്കളെ …”

സ്നേഹപ്പൂ അമ്മുമ്മ ആണ് …അമ്മുമ്മേടെ വീട് ആ ഇറക്കത്തിൽ ആണ് .വളവോടു കൂടിയ ഒരു ഇറക്കത്തിൽ .ഇന്ന് ഈ മേശയിൽ ഇരിക്കുമ്പോ ചൂടിനെ പറ്റിയും വണ്ടികളെ പറ്റിയും പിന്നെ ലോക അവലോകനം ഒക്കെ ചെയ്യുമ്പോ ഞാൻ മറന്നു പോയ സ്നേഹപ്പൂ അമ്മുമ്മ .എന്നെ മൂന്ന് വയസു വരെ നോക്കിയത് അമ്മുമ്മ ആയിരുന്നു .അതിന്റെ സ്നേഹം ആണ് എന്നെ കാണുമ്പോ മക്കളെ എന്ന് വിളിച്ചു കവിളിൽ ഒരു ഉമ്മ .അന്ന് എനിക്ക് അത് ഇത്തിരി കുറച്ചിലും പിന്നെ ലേശം അരോചകവും ഉളവാക്കിയെങ്കിലും ഇന്ന് ഓർക്കുമ്പോ അത്ര ആത്മാർത്ഥ സ്നേഹം, കരുതൽ ഇന്നൊക്കെ കാണാ കണി ആണ് . ആ സ്നേഹത്തിന് വിലമതിക്കാൻ എൻറെ കണക്കിലെ നൈപുണ്യം തികയില്ല.മൗനം മനസ്സിൽ വന്നു നിറയുന്നു .. കുറച്ചു കണ്ണ് നീരും . അവരുടെ മരണം പോലും ആരോ എപ്പോഴാ പറഞ്ഞു അറിയുക ആണ് ചെയ്തത്.വീണ്ടും മൗനം കൂട്ടായി ഉള്ളത് കൊണ്ട് ഒറ്റ പെട്ടില്ല ..

അമ്മൂമ്മയുടെ പിടിയിൽ നിന്നും കുതറിമാറി ഓടി അരുവിയിൽ ചാടുമ്പോ വെള്ളത്തിന്റെ കുളിർമയിൽ മനസ് നിറഞ്ഞു തുടിക്കുമ്പോൾ കൗതുകം കൂടും .ഞാനും ചേട്ടനും അരുവി മുറിച്ചു താണ്ടി നടന്നു .പാറ കെട്ടുകൾ ഉള്ള ഒരു പ്രദേശം ആണ്.അതിലൂടെ നൂഴ്ന്നു കയറി വരമ്പ് താണ്ടി കണ്ടം ചാടി മേലോത്തെ വീടിന്റെ മുന്നിൽ എത്തി.അന്നത്തെ അത്യാവശ്യം വല്യ വീടായിരുന്നു .പുറകു വശത്തു പോയി നിക്കുമ്പോ കാണുന്ന സഹ്യാ പർവത നിരകൾ .തെളി നീര് പോലെ എന്റെ മനസിനെ പാക പെടുത്തി എടുത്ത കാഴ്ചകൾ .എന്നിലെ ഫോട്ടോഗ്രാഫറെ ആദ്യമായി തൊട്ടുണർത്തിയ കാഴ്ചകൾ .പിന്നിൽ നിന്നുള്ള ഓരോ വിളികൾ ,ഓരോ കുറുക്കലുകൾ ,മൺ മറഞ്ഞ എന്റെ സ്വന്തമായ ഓർമ്മകൾ,പച്ച മനുഷ്യർ ഇതൊക്കെയും തന്ന തിരിച്ചറിവ് ഒന്നായിരുന്നു . അച്ഛന്റെ വേരുകൾ ഇവിടെ ആണ് എൻ്റെ യും .

അച്ഛൻ തന്നിട്ട് പോയ പൈതൃകം ... എന്നിലൂടെ ചേട്ടനിലൂടെ..ഞങ്ങളുടെ മക്കളിലൂടെ ..അവരുടെ മക്കളിലൂടെ ഒഴുകി സ്നേഹപ്പൂക്കൾ ആയി പടരാൻ ഉള്ള പൈതൃകം .ഞാൻ ഓർത്തു ഒരിക്കലും എൻറെ അച്ഛൻ നാടിനെ കുറിച്ചുള്ള ഇഷ്ടത്തെ പറ്റിയോ വേരുകളെ പറ്റിയോ വാചാലനായിട്ടില്ല .എന്നിട്ടും ഇന്നത്തെ ദിവസം ഞാൻ ഇതൊക്കെ ഓർക്കാനും തിരിച്ചറിയാനും കാരണം എന്തേലും ഉണ്ടേൽ അത് പൈതൃകം മാത്രം ആണ്.ചേട്ടന്റെ മൗനത്തിൽ നിന്ന് ഞാൻ വായിച്ച എടുത്തതും അത് തെന്നെ ആയിരുന്നു .അച്ഛൻ ഞങ്ങൾക്ക് പകർത്താടിയ വല്യ പാഠം.തന്റ്റെതായ അനുഭവങ്ങളിൽ കൂടി പഠിക്കുക അറിയുക പാക പെടുക .അങ്ങനെ ഒരു നാൾ ഞാൻ നിങ്ങളോടു നിങ്ങള്ക്ക് പകർന്നു തരാൻ നിനച്ചതൊക്കെ കാലം പറയാതെ പറയും .അച്ഛൻ ചേട്ടൻ ഞാൻ ..മൗനത്തിന്റെ നൂലിൽ ഞങ്ങളെ കോർത്തിണക്കിയ കാലം .എനിക്കറിയാം യവനികയുടെ അങ്ങേ തലയ്ക്കൽ അച്ഛൻ ഇപ്പോഴും എന്നെ കൊണ്ട് ചെയ്യിപ്പിക്കാൻ ഒന്നും ഉണ്ടാവില്ല്ല ഒന്നൊഴിച്ചു

"..എടാ നീ കണ്ടെത്തു അങ്ങനെ കണ്ടെത്തുന്നതെ നില നിൽക്കൂ "

തെല്ലു കുറ്റബോധത്തോടെയും അതിലേറെ വിസ്മയത്തോടേയും ഞാൻ ഓർത്തു എത്ര സ്നേഹപ്പൂക്കൾ ആണ് എന്റെ വഴിത്താരയിൽ വന്നു പോയതു ,,അമ്മുമ്മ ..അച്ഛൻ ..പിന്നെ എന്നിലെ ചിന്തയെ ആദ്യമായി ഉണർത്തിയ.. എൻറെ കണ്ണിനെ കാണാൻ പഠിപ്പിച്ച .. എൻറെ അച്ഛന്റെ നാട്ടിലെ കാഴ്ചകൾ..അവയൊക്കെയും എനിക്ക് സ്നേഹപൂക്കൾ ആണ് എന്നോ വറ്റിപ്പോയ അരുവിയും ഒഴുക്ക് നിലയ്ക്കാത്ത എൻറെ മനസ്സും

കാവലായി സ്നേഹ പൂക്കളും ഉള്ളപ്പോൾ എനിക്ക് നിറവാണ് ..എൻറെ ആത്മാവിൽ നിറയുന്ന നിറവ്

“ചേച്ചി”

വീണ്ടും ഞാനും ചേട്ടനും ഒരുമിച്ച നോക്കി. അനന്തരം ഓർമ്മപൂക്കൾ ഞങ്ങളുടെ ഇടയിൽ സ്നേഹ പൂക്കളായി പ്രയാണത്തിനു ഒരുങ്ങി നിൽക്കവേ അച്ഛനെ ഞാൻ കണ്ടു എന്നിൽ

Srishti-2022   >>  Short Story - Malayalam   >>  വേർപിരിയും മുൻപേ..!

Ganga S Madhu

H n R Block

വേർപിരിയും മുൻപേ..!

"തിരികെ പോകുകയാണ്...3 വർഷം,3 പതിറ്റാണ്ടിന്റെ ഓർമകൾ സമ്മാനിച്ചിരുന്നു എനിക്ക്.. കാരണക്കാരായ വ്യക്തികളും സന്ദർഭങ്ങളും ഇനിയെന്റെ ഓർമകളിൽ ഉണ്ടാകരുത്..ഉപേക്ഷിക്കുകയല്ലാതെ മറ്റു മാർഗങ്ങൾ ഒന്നുമില്ല..! ഒരു യാത്രപറച്ചിലിന് വഴിയൊരുക്കാതെ ഒളിച്ചോടുകയാണ് ഞാൻ..."

തേങ്ങലോടെ അവസാനവാക്കും പൂർത്തിയാക്കി അവൾ പുസ്തകം ബാഗിലേക്ക് വച്ചു...പായ്ക് ചെയ്തു വച്ചിരുന്ന ലഗ്ഗേജുമായി ഗംഗ ഫ്ലാറ്റിനു പുറത്തെത്തി...തികച്ചും അസ്വസ്ഥയായിരുന്നു അവൾ...ഒറ്റപ്പെട്ടുവെന്ന തോന്നൽ അവളെ അലട്ടികൊണ്ടേയിരുന്നു..അയല്പക്കകാരോട് പോലും യാത്ര പറയാതെ അവൾ താഴെ വെയിറ്റ് ചെയ്തിരുന്ന യൂബറിൽ കയറി...റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി കാർ മുന്നോട്ട് ചലിച്ചു...കാറിന്റെ വേഗത ഗംഗയെ പഴക്കം ചെന്ന ചില ഓർമകളിൽ കൊണ്ടെത്തിച്ചു..

3 വർഷങ്ങൾക്ക് മുൻപാണ് ഗംഗ ബാംഗ്ലൂരിലേക്ക് ചേക്കേറിയത്.. ഗവണ്മെന്റ കോളേജിൽ എന്ജിനീറിങ് പഠനം പൂർത്തിയാക്കിയതിന് പുറമെ ക്യാംപസ് പ്ലേസ്മെന്റിൽ കിട്ടിയ ജോലിയാണ് ടെക് മഹിന്ദ്രയിൽ..കോളേജിലെ മെക്ക് റാണിയായിരുന്നു ഗംഗ..അവളുടെ സുഹൃദ് വലയത്തിനു പരിമിതികൾ ഇല്ലായിരുന്നു.എന്നിരുന്നാലും പ്രണയത്തിലേക്ക് വഴുതി വീഴാൻ തക്ക ബന്ധങ്ങൾ ഒന്നും അവൾക്ക്

ഉണ്ടായിട്ടില്ല..

കഥ ആരംഭിക്കുന്നത് ഗംഗയുടെ കോളേജിലെ ഫെയർവെൽ ദിനത്തിൽ നിന്നാണ്.4 വർഷക്കാലത്തെ ഓർമകളും അനുഭവങ്ങളും ഉൾപ്പെടുത്തി ഒരു തകർപ്പൻ പ്രസംഗം കാഴ്ച വച്ചതിനു ശേഷം ബാക്ക്സ്റ്റേജിൽ നിൽക്കുകയായിരുന്നു ഗംഗ..സ്റ്റേജിൽ അടുത്ത ഇനത്തിന്റെ അനൗൻസ്മെന്റ് മുഴങ്ങി..

'Introduce your favourite Senior.'

ഉടൻ തന്നെ തേർഡ് ഇയർ മെക്കിന്റെ റെപ്പ് സഖാവ് അഭിമന്യു രാഘവ് സ്റ്റേജിൽ പ്രത്യക്ഷപ്പെട്ടു..കാണികളെ നിറഞ്ഞ പുഞ്ചിരിയോടെ നോക്കി അവൻ ആരംഭിച്ചു.

"നമസ്തേ സുഹൃത്തുക്കളെ..ഞാൻ അഭിമന്യു രാഘവ്..തേർഡ് ഇയർ മെക്കാനിക്കൽ വിദ്യാർത്ഥി ആണ്..കാണികളായിട്ടുള്ളവരിൽ കുറച്ചു പേർക്കെങ്കിലും എന്നെ അറിയാമെന്ന് വിശ്വസിക്കുന്നു. നമ്മുടെ തലമൂത്ത ചങ്ങാതിമാർക്ക് അതായത്, നമ്മുടെ സ്വന്തം സീനിയർസിന് വിട പറയുന്ന ചടങ്ങാണ് ഇവിടെ അതിവിപുലമായി നടന്നുകൊണ്ടിരിക്കുന്നത്... Introduce ur fav senior എന്ന ഈ റൗണ്ടിൽ ഞാൻ പറയാൻ ഉദ്ദേശിക്കുന്നത് നിങ്ങൾക്ക് എല്ലാവർക്കും സുപരിചിതമായ ഒരു കഥാപാത്രത്തെ ആണ്..നമ്മുടെ സ്വന്തം മെക്ക് റാണി...സോറി..നമ്മുടെ സ്വന്തം ഗംഗ ചേച്ചി..!"

അഭിമന്യുവിന്റെ പ്രസംഗം കേട്ട് ഗംഗ ഒരു നിമിഷം സ്തംഭിച്ചു നിന്നു..തന്നോട് ഇന്നേവരെ‌ക്കും സംസാരിച്ചിട്ടില്ലാത്ത,തന്റെ പേര് പോലും ഉച്ചരിച്ചു കേൾക്കാത്ത ഒരു വ്യക്തി..പരിചിതമായ മുഖം ആണ്..എന്നിരുന്നാലും വ്യക്‌തിപരമായി തീർത്തും അപരിചിതനാണ്..ഗംഗ അല്പം മുന്നോട്ട് നിന്ന് ബാക്കി ഭാഗം ശ്രദ്ധിക്കാൻ തുടങ്ങി..അവൻ തുടർന്നു..

"ഒരുപക്ഷേ എന്നെ ഏറ്റവുമധികം സ്വാധീനിച്ച ഈ കോളേജിലെ വ്യക്തിത്വം ഗംഗ ചേച്ചി ആണ്...സജീവമായി പ്രവർത്തിച്ചിട്ടുള്ള ഏതൊരു പരിപാടിക്കും വിജയം മാത്രമായിരുന്നു മുന്നിൽ..ഈ ഒരു ചുറുചുറുക്ക് പകർന്നു നല്കിയിട്ടാണ് ഈ കോളേജിൽ നിന്നും ചേച്ചി പടിയറങ്ങുന്നത്...ഇനിയും തുടർപ്രവർത്തനങ്ങൾക്ക് പൂർവവിദ്യാർഥി എന്ന രീതിയിലുള്ള സമ്പൂർണ സഹകരണം പ്രതീക്ഷിക്കുന്നു..ലാൽ സലാം..!"

കാണികളിൽ കയ്യടിശബ്ദം ഉയർന്നു..ഒച്ച പുറത്തേക്ക് വരാതെ ഗംഗ വിയർക്കുന്നുണ്ടായിരുന്നു..വേദി വിട്ടുപോയ മറ്റു 9 പേരിൽ 4 പേരും അവളെപ്പറ്റി സംസാരിച്ചുവെങ്കിലും മനസ്സിൽ ഉടക്കിയത് അഭിമന്യുവിന്റെ പ്രസംഗം ആയിരുന്നു...താൻ അറിയാതെ തന്നെ ഇത്രത്തോളം മനസിലാക്കിയ സുഹൃത്തിനെ ഒന്നു

പരിചയപ്പെടാം എന്ന ഉദ്ദേശത്തോടെ ഗംഗ ഹാളിൽ നിന്ന് പുറത്തിറങ്ങി...ഗ്രൗണ്ടിലും കോറിഡോറിലും ഒക്കെ തിരഞ്ഞുവെങ്കിലും നിരാശ ആയിരുന്നു ഫലം...തിരികെ ഹാളിലേക്ക് കയറുന്നതിനു മുൻപ് ഗംഗ അവളുടെ സുഹൃത്തുക്കളോട് അഭിമന്യുവിനെ കുറിച്‌ അന്വേഷിച്ചു.

"ടാ..രാഹുലെ...ഒന്നു വന്നേ..

"ഓ...എന്താണ് ഗംഗ മാഡം...ആളാകെ പോപുലർ ആയല്ലോ..

"ഓഹ്..!അല്ല, ഞാനൊന്നു ചോദിച്ചോട്ടെ...ഈ അഭിമന്യുവിന് എന്നെ എങ്ങനെ അറിയാം...? എനിക്ക് അവനെ തീരെയും പരിചയം ഇല്ലല്ലോ..

"ഏത്...ആ തേർഡ് ഇയർ റെപ്പ് ഓ?

"അതെന്നെ..

"നീ ഇലക്ഷന് ഒക്കെ നിന്നിട്ടില്ലേ... പിന്നെ ഓൾ റൗണ്ടർ ആയിരുന്നല്ലോ...ആരാധന മൂത്ത് പ്രാന്ത് ആയതാകും.."

"ആഹാ...എനിക്ക് അവനെ ഒന്നു കണ്ടേ പറ്റൂ.. തിരഞ്ഞു..കിട്ടിയില്ല...ഒരു വട്ടം കൂടി ശ്രമിച്ചു നോക്കട്ടെ..

"അവൻ എവിടേലും കാണും..നീ നോക്ക്.."

യാത്രപറച്ചിലിന്റെ തിരക്കിനിടയിൽ അഭിമന്യുവിന് വേണ്ടിയുള്ള തിരച്ചിൽ ഭാഗികമായി നിർത്തിവച്ചു.

താഴേക്കിറങ്ങി കോളേജ് ബസിനായി കാത്തു നിൽക്കുമ്പോഴാണ് പാർക്കിങ്ങ് ഏരിയയിൽ അവനെ കണ്ടത്...സംസാരിക്കാനായി മുൻപോട്ട് നടക്കാൻ തുടങ്ങിയപ്പോഴേക്കും അവൻ അടുത്തെത്തി.

"ഹേയ്...

ചേച്ചിക്ക് എന്നെ മനസിലായോ..? ഞാൻ അഭിമന്യു..!ഒത്തിരി നാളായി സംസാരിക്കണമെന്ന് വിചാരിക്കുന്നു.. പക്ഷെ സാധിച്ചിട്ടില്ല..

"ഹായ്...ഞാൻ തന്നെ അന്വേഷിക്കുന്നുണ്ടായിരുന്നു....തനിക്ക് എന്നെ ഇത്രത്തോളം ബഹുമാനം ആണെന്ന് ഞാൻ അറിഞ്ഞില്ല...

"Actually.. ബഹുമാനം അല്ല..ആരാധന ആണ്...ഇന്നെന്തായാലും സംസാരിക്കാനും പരിചയപ്പെടാനുമൊക്കെ സാധിച്ചല്ലോ...ഹാപ്പി ആണ് ഞാൻ.."

"ഓഹ്...ആദ്യമായാണ് ഇങ്ങനൊക്കെ കേൾക്കുന്നത്...anyway.. കണ്ടതിൽ സന്തോഷം...! പോകുന്നില്ലേ താൻ.? അതോ..എന്തേലും കലാപരിപാടികൾ ബാക്കി ഉണ്ടോ..?"

"ഏയ്...ഒന്നുമില്ല... എന്റെ കാമറ ക്ലാസ്സിൽ വച്ച് മറന്നു ഞാൻ...ഫ്രണ്ട് എടുക്കാൻ പോയെക്കുവാ...അവൻ വന്നിട്ട് പോകും..."

"താൻ ഫോട്ടോഗ്രാഫർ ആണോ..?

"എന്തൊരു ചോദ്യം ആണ് ഇത്...ഇവിടുത്തെ എല്ലാ പ്രോഗ്രാമിംസിന്റെയും ഫോട്ടോഗ്രാഫർ ചുമതല എനിക്കാണ്...എന്നിട്ടും എന്നെ ശ്രദ്ധിച്ചിട്ടില്ല..?

"ഇല്ലെടോ...പേര് പരിചിതമാണ്...പക്ഷെ താൻ...

അതിശയം തോന്നുന്നു...

"അതിശയം അവിടെ നിൽക്കട്ടെ...ചേച്ചി കോളേജ് ബസിൽ അല്ലെ...? ദേ നോക്കിക്കേ...ബസ് പോയി കേട്ടോ..

"അയ്യോ...ഇയാളോട് സംസാരിച്ചു സമയം പോയതറിഞ്ഞില്ല...ഇനിയിപ്പോ എന്താ ചെയ്ക? എനിക്കിന്ന് നാട്ടിൽ പോകേണ്ടതാ..

"ടെൻഷൻ ആകണ്ട..എവിടാണെന്നു വച്ചാൽ ഞാൻ ഡ്രോപ്പ് ചെയ്യാം...

സംഭാഷണം നീളുന്നത് അവർ പോലും അറിയുന്നുണ്ടായിരുന്നില്ല...അവന്റെ നിർബന്ധം സഹിക്കവയ്യാതെ ഗംഗയെ അവൻ ബസ് സ്റ്റോപ്പിൽ കൊണ്ടുചെന്നാക്കി..

"താങ്ക്സ് അഭി...

"അതൊന്നും വേണ്ടെന്നെ...സേഫ് ആയിട്ട് എത്തിയെച്ചാൽ മതി...എത്തിക്കഴിഞ്ഞു ഒന്നു ടെക്സ്റ്റ് ചെയ്താൽ നന്ന്...!

"തന്റെ ഫോൺ നമ്പർ തന്നെക്കു...

"എന്തിനും എളുപ്പമാർഗം സ്വീകരിക്കുന്നതിനോട് എനിക് യോജിപ്പില്ല..പ്രയാസത്തിലൂടെ നേടിയെടുത്തതിലെ ആയുസ്സ് ഉള്ളു...തയ്യാറാണെങ്കിൽ ഞാൻ ഒരു ടാസ്‌ക് തരാം..."

"താൻ ഇതെന്തൊക്കെയാ പറയുന്നത്... എനിക്കൊന്നും മനസിലാകുന്നില്ല..."

"കോളേജിൽ എല്ലാരുമായി നല്ല പിടിപാടുള്ള ആളല്ലേ.. എന്റെ ഫോൺ നമ്പർ കണ്ടുപിടിച്ച് ടെക്സ്റ്റ് ചെയ്തോളുട്ടോ.."

"താൻ ആള് കൊള്ളാലോ...ഇതിനാണോ പ്രയാസം... അങ്ങനെ ആകട്ടെ... അപ്പോ ശരി...ബൈ..!"

വീട്ടിലേക്കുള്ള യാത്രക്കിടയിലും മനസ്സു നിറയെ കോളേജ് ഓർമകൾ ആയിരുന്നു..വൈകികിട്ടിയ സുഹൃത്തിനെയും ഉൾപ്പെടുത്താതിരുന്നില്ല..

എങ്ങനെയെങ്കിലും ഫോൺ നമ്പർ ഒപ്പിക്കണം എന്നതായി അടുത്ത ചിന്ത...കോളേജ് ഗ്രൂപ്പുകളിലെല്ലാം പരതിയെങ്കിലും അഭിയുടെ നമ്പർ കണ്ടെത്താനായില്ല...കൂട്ടുകാരുടെ പക്കൽ ഉണ്ടാകുമെന്നു കരുതിയെങ്കിലും ആ സാധ്യതയും പരാജയപെട്ടു...

"ഉയിരിൽ തൊടും തളിർ..."

ഫോണിന്റെ ശബ്ദം അവളെ ഓർമകളിൽ നിന്നു ഉണർത്തി.

"ഹലോ ഗംഗേ... നീ എവിടെയാ...നീ എന്തു പണിയാ കാണിച്ചേ... എനിക് നിന്നെ കാണണം...

"ഇനി അവിടെക്കില്ല ദേവി..മടുത്തു എനിക് അവിടം...തിരികെ പോകുകയാണ് ഞാൻ..5.30 ന് ആണ് ട്രെയിൻ..നീ ഇവിടേക്ക് വരാൻ നിൽക്കേണ്ട...

"അതിനും വേണ്ടി എന്താ സംഭവിച്ചേ....നമുക്ക് പരിഹാരം ഉണ്ടാക്കാം...നീ വായോ...

"ഒന്നിനെപ്പറ്റിയും ഓർക്കാൻ ഞാൻ താത്പര്യപ്പെടുന്നില്ല..So..Just leave me alone..!"

ദേവിയുടെ വാക്കുകൾ പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ ഗംഗ ഫോൺ കട്ട് ചെയ്തു.

കാറിൽ നിന്നു പുറത്തിറങ്ങി അവൾ റെയിൽവേ സ്റ്റേഷന് ഉള്ളിലേക്ക് കയറി..പകുതി ഭാഗം കണ്ട ചലച്ചിത്രം പോലെ മനസ്സിൽ ഓർമകൾ കുമിഞ്ഞു കൂടിയിരുന്നു..

--------------------------------------------------------------------------

"പരിശ്രമിച്ചെങ്കിലും പരാജയപ്പെട്ടല്ലേ...."

നോട്ടിഫിക്കേഷനിൽ പുതുതായി കണ്ട മെസ്സേജിന് ധൃതഗതിയിൽ അവൾ റിപ്ലൈ ചെയ്യാൻ തുനിഞ്ഞു..

മറുപടി അയക്കുന്നതിനു മുൻപ് തന്നെ അവൾ ബാക്കി മെസ്സേജുകൾ വായിക്കാൻ തുടങ്ങി.

"സാരമില്ല...പരാജയങ്ങൾ വിജയത്തിലേക്കുള്ള ചവിട്ടുപടി ആണല്ലോ...

ഞാൻ അഭി ആണ്...ധൈര്യമായി നമ്പർ സേവ് ചെയ്തോളൂ..."

എന്തിനെന്നില്ലാത്ത സന്തോഷം അവളുടെ മുഖത്തു പ്രകടമായിരുന്നു...ദിവസങ്ങളോളം, ആഴ്ചകളോളം,മാസങ്ങളോളം നീണ്ടു നിന്ന വാട്ട്സ്ആപ്പ് സന്ദേശങ്ങൾ പതിയെ ഫോൺ വിളികളിലേക്ക് വഴി മാറി...ദിവസങ്ങൾ കടന്നുപോയത് അവർ അറിഞ്ഞിരുന്നതെ ഇല്ല...ബാംഗ്ലൂരിലെ ജോലിയുമായി അവൾ ഒരു വർഷം പൂർത്തിയാക്കി..കോളേജ് പഠനം കഴിഞ്ഞ് അഭിയും ജോലി അന്വേഷിച്ചു തുടങ്ങി..അവളുടെ സഹായത്തോടെ അവൻ ബാംഗ്ലൂരിൽ തന്നെ മറ്റൊരു കമ്പനിയിൽ ജോലി തരപ്പെടുത്തി... ആഴ്ചയിലൊരിക്കലുള്ള കൂടികാഴ്ച്ചകൾ അവരുടെ ബന്ധത്തെ ഏറെ ദൃഢപ്പെടുത്തുകയായിരുന്നു..

തിരക്കൊഴിഞ്ഞ ഒരു വൈകുന്നേരം...ബീച്ച് റോഡിലെ പടികെട്ടിൽ അഭിയെയും കാത്തിരിക്കുകയാണ് ഗംഗ..അസ്തമയത്തിന് സമയം ആയി വരുന്നു...എന്നിട്ടും അവൻ എത്തിയിട്ടില്ല... മനസ്സിൽ വിചാരിച്ച് പിന്നിലേക്ക് നോക്കിയതും ഓടിപിടച്ചു വരുന്ന അഭിയെയാണ് കണ്ടത്..

"നിനക്കു വല്ലാത്ത ഭാഗ്യം ആണ് കേട്ടോ...10 മിനുറ്റ് കൂടി വൈകിയിട്ടുന്നേൽ ഞാൻ നിന്നോട് പറയാതെ തിരികെ പോയേനെ...

"ഓ പിന്നെ... ഒന്നു പോയെടി...ഇവിടെത്തെ ട്രാഫിക് ബ്ലോക്ക് നിനക്കു അറിയാഞ്ഞിട്ടാണോ..?"

"തർക്കിക്കാൻ ഞാനില്ല...നേരത്തെ ഇറങ്ങാൻ വയ്യേ നിനക്ക്..?

"നീ പിണങ്ങാതെ....,! നിനക്ക് ഈ ക്ലൈമറ്റ് ഒന്നു ആസ്വദിച്ചൂടെ? എന്നതാ ഒരു ഫീൽ.."

അഭി പറയുന്നതൊന്നും ഗംഗ ശ്രദ്ധിച്ചിരുന്നില്ല..മറ്റേതോ ചിന്തയിൽ അവളുടെ മനസ്സ് ചലിക്കുകയായിരുന്നു..ഒരു ദീര്ഘനിശ്വാസത്തോടെ അവൾ അവനോട് ചോദിച്ചു..

"അഭി...നിനക്കു എന്റെ ചോദ്യത്തിന് നീ വ്യക്തമായ മറുപടി തരാമോ?

" നീ ചോദിക്...നോക്കാം..

"ഞാൻ നിന്റെ ആരാണ്..??"

ഇടിവെട്ടേറ്റ പോലെ അവൻ ഒരുനിമിഷം സ്തംഭിചിരുന്നു..അപ്രതീക്ഷിതമായി കേട്ട ചോദ്യത്തിന്റെ മറുപടി അവൻ ഉള്ളിൽ തിരയുന്നുണ്ടായിരുന്നു.."സത്യത്തിൽ അവൾ എന്റെ ആരാണ്..!'

"ടാ...ഇത്രയും നേരം വേണോ ആലോചിക്കാൻ...മറുപടി പറയ്..

"വേണം...ഇക്കാലമത്രയും പോരാതെ വരും..കാരണം, ഈ ചോദ്യത്തിന്റെ മറുപടി എന്റെ പക്കൽ ഇല്ല.."

"ഓ... അങ്ങനെയാണോ...എങ്കിൽ ശെരി...യെസ്/നോ പറഞ്ഞാൽ മതി..!ഓക്കെ?

"ഹും!

"ഞാൻ നിന്റെ സഹോദരി അല്ലെടാ..?

"നോ..!

"പിന്നെ..?

"നീ ഒന്നു നിർത്തുന്നുണ്ടോ..കുറെ നേരമായല്ലോ തുടങ്ങിയിട്ട്... വാ...എന്തേലും കഴിക്കാം...ഹോസ്റ്റലിൽ പോകണ്ടേ നിനക്ക്.."

താൽകാലികമായി അവൻ ആ സംഭാഷണം അവസാനിപ്പിച്ചു...വാസ്തവത്തിൽ ആ ചോദ്യത്തിന്റെ മറുപടി അവന്റെ ഒഴിഞ്ഞുമാറലുകളിൽ നിന്നു അവൾക്ക് വ്യക്തമായിരുന്നു...

--------------------------------------------------------------------

"Your Attention Please..!"

റെയിൽവേ സ്റ്റേഷനിലെ അനൗൻസമെന്റ് കേട്ട് അവൾ പരിസരം നോക്കി...പ്ലാറ്റ്‌ഫോമിൽ നിന്ന് ലഗ്ഗേജ് എടുത്ത് അവൾ ട്രെയ്നിനുള്ളിലേക്ക് കയറി.. നിരന്തരമായി ശബ്ദിച്ചു കൊണ്ടിരുന്ന ഫോൺ കോളുകൾ ഒന്നും അവൾ ചെവിക്കൊണ്ടില്ല...ട്രെയിൻ പതിയെ ചലിച്ചു തുടങ്ങിയപ്പോഴേക്കും നിയന്ത്രണമില്ലാതെ ഗംഗ കരയുന്നുണ്ടായിരുന്നു..കണ്ണുനീർ നിയന്ത്രിച്ച് അവൾ മുന്നോട്ട് നടന്ന് സീറ്റ് കണ്ടെത്തി..ജനാലക്കരികിലുള്ള സീറ്റിലേക്ക് അവൾ തല ചായ്ച്ചു..ക്ഷീണവും അസഹ്യമായ തലവേദനയും കാരണം അവൾ ചെറുതായൊന്നു മയങ്ങി...

"ടാ..നല്ല മഴക്കാർ ഉണ്ട്...ഇന്നത്തേക്ക് കളി നിർത്തിക്കോ....എന്നെ വേഗം ഹോസ്റ്റലിൽ കൊണ്ടുചെന്നാക്കണം.."

"ടീ..ഒരു 15 മിനുറ്റ്....ഇപ്പോൾ വരാം...വൈകിയാൽ എന്താ...ഞാൻ ഇല്ലേ കൂടെ.."

ചാറ്റൽമഴ പെരുമഴ ആയി മാറാൻ അധിക സമയം വേണ്ടി വന്നില്ല...പ്ലൈഗ്രൗണ്ടിന്റെ കാർ പാർക്കിങ്ങിൽ ഇരുവരും ഓടിക്കയറി.

"മഴ കുറയുന്ന ലക്ഷണമില്ല.. വായോ..നമുക്ക് പോയേക്കാം..

"ഈ മഴയത്തോ..? ഞാൻ എങ്ങോട്ടും ഇല്ല....

"ഇവിടെ വാ പെണ്ണേ.."

അഭി അവളുടെ കൈ പിടിച്ച് അവന്റെ നെഞ്ചോടു ചേർത്തു..അവളുടെ ഹൃദയമിടിപ്പിന്റെ താളം അവന് കേൾക്കാമായിരുന്നു...ഇരുവരും കൈകൾ മുറുകെ പിടിച്ച് ഗ്രൗണ്ടിന്റെ നടുവിലേക്ക് ഇറങ്ങിച്ചെന്നു..മഴയ്ക്ക് ശക്തി കൂടുന്നുണ്ടായിരുന്നു..സ്വപ്നമോ യാഥാർഥ്യമോ എന്നറിയാതെ, കോരിച്ചൊരിയുന്ന മഴ അവർ ആസ്വദിച്ചു..അവളുടെ കണ്ണുകൾ അഭിക്ക് കൂടുതൽ ആകര്ഷണീയമായി തോന്നി..

"നീ എന്താ ഇങ്ങനെ തുറിച്ചു നോക്കുന്നെ..? നമുക്ക് പോകാം...ഒത്തിരി വൈകി...

"കണ്ടു കൊതി തീർന്നില്ല പെണ്ണേ...!!"

ഗംഗയുടെ മുഖത്ത് പുഞ്ചിരി വിടർന്നു.. നാണത്താൽ അവളുടെ മുഖമാകെ ചുവന്നിരുന്നു..

അവളുടെ വിരലുകൾ പതിയെ അവന്റെ മുടിയിഴകളെ തലോടുന്നുണ്ടായിരുന്നു..പറയാതെ പറഞ്ഞ അവരുടെ പ്രണയത്തിനു മഴയും സാക്ഷ്യം വഹിച്ചു...ഇക്കാലമത്രയും എഴുതിയ ഡയറിക്കുറിപ്പുകളിൽ ഹൃദയം കൊണ്ടെഴുതിയത് ഈ ദിവസം ആയിരുന്നു...

മനസ്സാൽ അംഗീകരിച്ച ദിനം മുതൽ ഒന്നരവര്ഷത്തോളം യാതൊരു ആശങ്കകളും ഇല്ലാതെ അവർ പ്രണയിച്ചു..

എന്നാൽ ഭാവിയെക്കുറിചുള്ള ചിന്തകൾ മാറ്റിനിർത്താനാകില്ല എന്നു തിരിച്ചറിഞ്ഞതോടെ

അവർക്കിടയിൽ ചോദ്യങ്ങൾ കടന്നുവന്നു...ഗംഗയുടെ വീട്ടിൽ അവതരിപ്പിക്കാൻ പ്രയാസം ഉണ്ടായിരുന്നില്ല...അവൾ പറയുന്നതെന്തും ഉൾകൊള്ളാൻ അച്ഛനമ്മമാർ തയ്യാറായിരുന്നു..

അഭിയുടെ വീട്ടുകാരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ അവൻ നന്നേ ബുദ്ധിമുട്ടി..നിരന്തരമായുള്ള ആക്ഷേപങ്ങളും പരിഹാസങ്ങളും അവനിൽ മാറ്റം വരുത്തുന്നതായി അവൾക് തോന്നിതുടങ്ങിയിരുന്നു..ഗംഗയ്ക്ക് ഈ അവഗണന സഹിക്കാവുന്നതിലും അധികമായിരുന്നു...നേരിട്ട് കാണണമെന്ന് അവൾ ആവശ്യപ്പെട്ടുവെങ്കിലും അവൻ അതിനു കൂട്ടാക്കിയില്ല..ഒടുവിൽ രണ്ടും കല്പിച്ച് അവൾ അഭിയുടെ ഫ്ലാറ്റിലേക് പോയി.

വാതിൽ തുറന്ന അഭിക്ക് മുന്നിൽ നിൽക്കുന്ന ഗംഗയെ കണ്ട് ഭാവവ്യത്യാസം ഒന്നും ഉണ്ടായില്ല.അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു..

"എന്താ നിന്റെ ഉദ്ദേശ്യം.? നീ എന്താ എന്റെ കാൾ എടുക്കാത്തത്..? അങ്ങനെ അവോയ്ഡ് ചെയ്യാൻ പറ്റുമോ നിനക്ക്?

അവളുടെ ചോദ്യങ്ങൾക് അവൻ നിശബ്ദത പാലിച്ചു..

"നീ എന്താ മിണ്ടാതെ നിക്കുന്നത്..? നിനക്കിത് എന്തു പറ്റി അഭി.? എന്തേലും പ്രശ്നം ഉണ്ടെങ്കിൽ നമുക്ക് ഒന്നിച്‌ സോൾവ് ചെയ്യാം.."

"നീ ആണ് എന്റെ പ്രശ്‌നം എങ്കിലോ?

അവന്റെ മറുപടി കേട്ട് അവൾ സ്തംഭിച്ചു നിന്നു..

"അഭി...

"അതേ...നീ തന്നെയാണ് എന്റെ പ്രശ്‌നം..എനിക് ടോളേറേറ്റ് ചെയ്യാവുന്നതിലും അധികം ആണ് സംഭവിക്കുന്നത്...ഐ ആം ഫെഡ് അപ് ഗംഗ..!

മറുത്തൊന്നും പറയാതെ അവൾ പുറത്തേക്കിറങ്ങി...മനസ്സ് ശൂന്യമായിരുന്നു..പിൻവിളി പ്രതീക്ഷിച്ചുവെങ്കിലും അത് ഉണ്ടായില്ല...ദിവസങ്ങൾ കഴിഞ്ഞുപോയി...അഭിയുടെ ഭാഗത്തു നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല...കേവലം ഡയറികുറിപ്പുകളിൽ അവളുടെ വിഷമം ഒതുങ്ങി നിന്നു..യാന്ത്രികമായുള്ള അവളുടെ രീതികളിൽ മറ്റു സുഹൃത്തുകൾക്കും നീരസം തോന്നിത്തുടങ്ങി...

പതിയെ എല്ലാം മടുത്തുതുടങ്ങിയപ്പോൾ ഒരു മാറ്റം അനിവാര്യമാണെന്ന് അവൾ മനസ്സിലാക്കി.

അധികനാൾ ആരെയും ബുദ്ധിമുട്ടിക്കരുതെന്ന് കരുതി അവൾ നാട്ടിലേക്ക് പോകാൻ തീരുമാനിച്ചു..

എടുത്തുചാട്ടം ആകാതിരിക്കാൻ വീണ്ടും അഭിയെ ഫോണിൽ വിളിച്ചു..മറുപടിക്ക് കാത്തു നിൽക്കാൻ മനസ്സ് അനുവദിചില്ല..ഈ മടങ്ങിപോക്കിലൂടെ 3 വർഷം സമ്മാനിച്ച എല്ലാ ഓർമകളും മായ്ച്ചു കളയണമെന്ന ഉദ്ദേശ്യം മാത്രമേ ഗംഗയ്ക് ഉണ്ടായിരുന്നുള്ളൂ..

"എസ്ക്യൂസ്‌ മി മാഡം...ടിക്കറ്റ് പ്ലീസ്..

ടി.ടി.ആർ ന്റെ ശബ്ദം കേട്ട് ഗംഗ ഉണർന്നു..ഉറക്കച്ചടവ് മാറ്റി അവൾ ടിക്കറ്റ് കാണിച്ചു...പരിശോധനയ്ക്കു ശേഷം ചെറുതായൊന്നു പുഞ്ചിരിച് അയാൾ അവിടെ നിന്നും പോയി..ചാഞ്ഞും ചരിഞ്ഞും ക്ഷീണം കാരണം അവൾ വീണ്ടും മയങ്ങി..

പിറ്റേന്ന് രാവിലെ 7 മണിയോടെ ട്രെയിൻ തിരുവനന്തപുരം സെൻട്രലിൽ എത്തി..ലഗ്ഗേജുമായി പുറത്തേക്കിറങ്ങിയ ഗംഗ

തന്നെ കാത്തുനിന്നിരുന്ന ആളെ കണ്ട് ഞെട്ടി നിന്നു...കഴിഞ്ഞു പോയ കയ്പ്പ് നിറഞ്ഞ ദിവസങ്ങൾ സമ്മാനിച്ച വ്യക്തി..

'അഭിമന്യു രാഘവ്..'

ഗംഗയെ കണ്ട പാടെ ചിരിച്ചു കൊണ്ട് അഭി അടുത്തേക്ക് ചെന്നു..

"ട്രെയിൻ 30 മിനിറ്റ് നേരത്ത ആണല്ലോ..

നീ ആകെ ക്ഷീണിച്ചു...വാ...നമുക്ക് വീട്ടിലേക്ക് പോകാം...

പൊടുന്നനെ കരണം പുകയുമാറ് ഗംഗ അവനെ തല്ലി...ദിവസങ്ങളോളം അടക്കി വച്ചിരുന്ന രോഷം പുറത്തു കാട്ടാൻ ഈ മാർഗമേ അവൾക്ക് തോന്നിയുള്ളൂ...

"ഉഫ്ഫ്...!! സാരല്യ.. ഞാൻ ഇത് പ്രതീക്ഷിച്ചു...ഇനി എന്തേലും കലാപരിപാടികൾ ഉണ്ടോ..? ഇല്ലെങ്കിൽ കാര്യത്തിലേക്ക് കടക്കാം...

"എനിക്കൊന്നും പറയാനും കേൾക്കാനും ഇല്ല...കുറച്ചു മനസമാധാനത്തിനാണ് ഇങ്ങോട്ടേക് വന്നത്...പ്ളീസ്...ഒന്നു പോയി തരാമോ..

"എനിക് പറയാനുള്ളത് പറഞ്ഞിട്ട് ഞാൻ പൊയ്കോളം..

നിന്റെ മനസിലെ വില്ലൻ കഥാപാത്രം ആണ് എനിക് ഇപ്പോൾ എന്നറിയാം..നിന്നെ ചതികണമെന്ന ഉദ്ദേശ്യം ആയിരുന്നേൽ എനിക് മുൻപേ ആകാമായിരുന്നു.. പ്രായം എനിക് ഇന്നേവരേകും നമ്മുടെ ബന്ധത്തിന് തടസ്സമായ ഒരു കാരണം ആയി തോന്നിയിട്ടേയില്ല...ഒരു പെണ്കുട്ടി എന്ന നിലക്ക് നീ നിറവേറ്റേണ്ട ഒത്തിരി അവതാരങ്ങൾ തിരിച്ചറിഞ്ഞിട്ടുള്ളവനാണ് ഞാൻ..സോ, അടുത്ത റോൾ...അതായത് എന്റെ ഭാര്യയായി ഞാൻ ക്ഷണിക്കുകയാണ്...വെൽക്കം!

"നീ ഇനി എന്തൊക്കെ പറഞ്ഞാലും കഴിഞ്ഞ കുറച്ചു നാളുകളായി ഞാൻ അനുഭവിച്ച വിഷമത്തിന് പകരം ആകില്ല അഭി...

"ഐ നോ...എന്റെ തീരുമാനം ശെരിയാണെന്ന്

വീട്ടുകാരെ ബോധിപ്പിക്കാനുള്ള താമസം ആണ് നീ ഇപ്പോൾ ഉദ്ദേശിച്ച കഴിഞ്ഞ നാളുകൾ...പിന്നെ നീ അന്ന് ഫ്‌ളാറ്റിൽ വന്നപ്പോൾ എനിക് അങ്ങനെയേ റിയക്ട് ചെയ്യാൻ പറ്റിയുള്ളൂ...കാരണം, നിന്റെ കണ്ണുനീർ എന്നെ തളർത്തും...അതാണ് നിന്നെ മാറ്റിനിർത്താൻ ഞാൻ ശ്രമിച്ചത്...നമുക്ക് വേണ്ടിയല്ലേ...

പറഞ്ഞു തീർന്നതും ഗംഗ അവനെ വാരിപ്പുണർന്നു..

അവളുടെ കണ്ണിൽ നിന്നും ധാരയായി കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു..

"കരയാതെടി പെണ്ണേ..ഞാൻ ഉണ്ടല്ലോ കൂടെ...

അവൻ അവളുടെ നെറുകയിൽ ചുംബിച്ചു...അവളെയും ചേർത്തു പിടിച്ച് അവർ പതിയെ നടന്നു നീങ്ങി..

പ്രണയം ചിലപ്പോൾ ഇങ്ങനെയാണ്...എല്ലാ വിഷമത്തിന് പിന്നിലും ഇത്തരത്തിൽ ഒരു കുസൃതി ഒളിപ്പിച്ചു വച്ചിട്ടുണ്ടാകും..ജീവിതം മാധുര്യമുള്ളതാക്കാൻ അതു തന്നെ ധാരാളം....!!

 

Srishti-2022   >>  Poem - English   >>  Red chaos near me

Sruthy M

H n R Block

Red chaos near me

I could hear the soft breeze outside

Fiddling it's way through the hateful darkness;

Alone I sat on the damp floor,

Feeling the splash of the hot blood aside..

 

All that remained was a soothing silence,

The pain and the agony slowly drifting away,

Is this the solace I longed for?

Is this the cure of my aching soul?

 

Near me lies his body which was

All flesh and bones minutes before;

Oh! it thrills me to know that his

Filthy mouth won't utter a word again 

 

Yes, my cake walk with this world might end,

I may not see the sky or sand

But this redemption is worth living

Than the days of lies I carried along...

 

Those shattered dreams like pieces of glass,

Those unshed tears and sleepless nights,

But then two cherubic faces I see,

Amidst the red chaos next to me...

 

Let me stand tall for my deed,

Let me put amends to my creed...

 

Don't come and knock that door...

There is red chaos next to me....

That is not blood you know,

It's the toll of a dreadful love!

 

 

Subscribe to H n R Block