Skip to main content
Srishti-2022   >>  Article - Malayalam   >>  സുപ്രീം കോടതി വിധികളും ആചാരങ്ങളും.

Biju Sundaran

UST Global

സുപ്രീം കോടതി വിധികളും ആചാരങ്ങളും.

ഇന്ത്യ എന്ന ഭാരതം ഒരേ സമയം ജനാധിപത്യത്തിന്റെയും ബഹുസ്വരതയുടേയും വൈവിധ്യങ്ങളുടേയും ഉദാത്തമായ ഉദാഹരണമായാണ് ലോകം നോക്കിക്കാണുന്നത്. താരതമ്യേന ചെറുപ്പമായ ജനാധിപത്യ പ്രക്രിയകളും അനേകായിരം വർഷങ്ങളുടെ പാരമ്പര്യവുമുള്ള സംസ്കാരങ്ങളും ഒരേ ഭരണഘടനക്കു കീഴിൽ ചേർന്നു നിൽക്കുന്നത് പലപ്പോഴും വിസ്മയത്തോടു കൂടെയാണ് വിശകലനം ചെയ്യപ്പെട്ടിട്ടുള്ളത്. പക്ഷേ അലിഖിതമായ മാമൂലുകളും വ്യവസ്ഥാപിതമായ ഭരണഘടനയും ചേരുന്നിടത്ത് ചിലപ്പോഴെങ്കിലും ചില പോരായ്മകൾ പ്രകടമാകാറുണ്ട്. ഈ യാഥാർത്ഥ്യങ്ങളെ പൂർണ്ണമായും ഉൾക്കൊണ്ട്  ക്രിയാത്മകമായ വിശകലനങ്ങളിലൂടെയും സംവാദങ്ങളിലൂടെയും പരിഹാരം കാണാനുള്ള സംവിധാനങ്ങളും ഭരണഘടന നൽകിയിട്ടുണ്ട്. പരമോന്നത നീതിപീഠം അത്തരം സംവിധാനങ്ങളിലൊന്നു മാത്രമാണ്.

 

സുപ്രീം കോടതിയും ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങളും.

 

ഭരണഘടനയുടെ മൂന്നാം ഭാഗത്തിൽ ഉൾപ്പെടുന്ന ചാപ്റ്റർ നാലും അഞ്ചും വിവരിക്കുന്നത് പ്രകാരം രൂപീകൃതമായ സുപ്രീം കോടതി, ഭരണഘടനാ തത്വങ്ങളും പൗരൻമാരുടെ മാലികാവകാശങ്ങളും സംരക്ഷിക്കുവാൻ ബാധ്യസ്ഥമാണ്. ഇതിൽ തന്നെ ഭരണഘടനയുടെ മുന്നാം ഭാഗത്തിൽ ഉൾപ്പെടുന്ന 12 മുതൽ 35 വരെയുള്ള അനുഛേദങ്ങൾ വിവരിക്കുന്ന പൗരന്റെ മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ബാധ്യത പൂർണ്ണമായും സുപ്രീം കോടതിയിൽ നിക്ഷിപ്തമാണ്.സുപ്രധാനമായ വിധിന്യായങ്ങളിലൂടെയും മാതൃകാപരമായ ഇടപെടലുകളിലൂടെയും പരമോന്നത കോടതി തങ്ങളുടേതായ ദൗത്യങ്ങൾ  നിർവ്വഹിച്ചു പോരുന്നു.ഏറെക്കാലത്തെ സംവാദങ്ങളിലൂടെയും വിസ്താരങ്ങളിലൂടെയും വിശകലനം ചെയ്യപ്പെടുന്ന വിഷയങ്ങൾ അനുഭവത്തിന്റേയും അറിവിന്റെയും പിൻബലത്തിൽ വിധിന്യായങ്ങളായി പുറപ്പെടുവിക്കുമ്പോൾ അത് ഇന്ത്യയെമ്പാടുമുള്ള കീഴ്ക്കോടതികൾക്ക് മാർഗ്ഗദർശിയായി മാറുന്നു.ഇത്തരം ഒരു സാഹചര്യത്തിൽ നിന്നു വേണം സമീപകാലത്തെ ചില വിധിന്യായങ്ങളെ, വിശിഷ്യ ആചാരങ്ങളുമായി ബന്ധപ്പെട്ട വിധിന്യായങ്ങളെ അപഗ്രഥിക്കാൻ.

 

ആചാരാനുഷ്‌ഠാനങ്ങളുമായി ബന്ധപ്പെട്ട ചില ചരിത്ര പ്രാധാന്യമുള്ള സുപ്രീം കോടതി വിധികൾ.

 

സ്വാതന്ത്ര്യാനന്തരം ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ സുപ്രീം കോടതി വിധിന്യായങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. യുക്തിയുടേയോ ശാസ്ത്രത്തിന്റേയോ പിൻബലമില്ലാതെ കാലാകാലങ്ങളായി നില നിന്ന ആചാരങ്ങളേയും അനുഷ്ഠാനങ്ങളേയും ഭരണഘടനയുടെ വിവരണത്തിന്റെ വെളിച്ചത്തിൽ വിശകലനം ചെയ്യാനും വിധിന്യായങ്ങൾ പുറപ്പെടുവിക്കാനും ഒരിക്കലും മടിച്ചു നിന്നിട്ടില്ല. എങ്കിലും വിധിന്യായങ്ങളുടെ അപഗ്രഥനത്തിലേക്കു കടക്കുമ്പോൾ സമീപകാലത്തെ ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിലെ ഇടപെടൽ തീർത്തും വേറിട്ടു നിൽക്കുന്നതാണെന്നു കാണാം.

 

പത്തു വയസ്സിനും അൻപത് വയസ്സിനും ഇടയിലുള്ള യുവതികളായ സ്ത്രീകൾക്കു ശബരിമലയിൽ ദർശനം നടത്തുന്നതിന് അലിഖിതമായുള്ള വിലക്ക് സുപ്രീം കോടതി സെപ്റ്റംബർ 28ന് നടത്തിയ വിധി പ്രസ്താവനയിലൂടെ എടുത്തു കളയുകയുണ്ടായി. വിശ്വാസത്തിന്റെ പേരിൽ സ്ത്രീകളോട് വിവേചനം പാടില്ല എന്നും സ്ത്രീകള ആരാധിക്കുന്ന ഒരു രാജ്യത്ത് അവരോട് വിശ്വാസത്തിന്റെ പേരിൽ ഇരട്ടത്താപ്പ് കാണിക്കുന്നത് ശരിയല്ല എന്നുമുള്ള നിലപാട് സുപ്രീം കോടതി എടുക്കുകയുണ്ടായി. ശാരീരികവും ജൈവികമുമായുള്ള നിലകൾ കണക്കിലെടുത്താകരുത് ദൈവവുമായുള്ള ബന്ധം വിലയിരുത്തേണ്ടത് എന്ന നിരീക്ഷണം ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ഭരണഘടനാ ബഞ്ച് നടത്തുകയുണ്ടായി. പത്ത് വയസ്സിനും അൻപത് വയസ്സിനും ഇടയിലുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിക്കാത്തത് ഭരണഘടനയുടെ 26-ാം അനുച്ഛേദത്തിന്റെ ലംഘനമായാണ് കോടതി കാണുന്നത്. നാൽപ്പത്തി ഒന്നു ദിവസത്തെ വ്രതം സ്ത്രീകൾക്ക് എടുക്കാനാവില്ല എന്ന വാദം അംഗീകരിക്കാനാവില്ല. മത നിയമങ്ങൾക്കനുസരിച്ച് ആചാരങ്ങളാകാം പക്ഷേ മത നിയമങ്ങൾ ഭരണ ഘടനക്കുള്ളിൽ നിന്നു കൊണ്ടാകണമെന്നും കോടതി നിരീക്ഷിക്കുകയുണ്ടായി.

 

ലിംഗസമത്വവും തുല്യ നീതിയും ഉറപ്പുവരുത്തുന്ന ഒരു പാട്  വിധിന്യായങ്ങൾ അടുത്തിടെ ഉണ്ടായെങ്കിലും അത്തരത്തിലുള്ള ഒന്നു മാത്രമായി നമുക്കിതിനെ കാണാനാകില്ല. കാലാകാലങ്ങളായി ആചാരങ്ങളുമായി ബന്ധപ്പെട്ട് പരമോന്നത കോടതി പുറപ്പെടുവിച്ച വിധികളിൽ നിന്നും തീർത്തും ദൃഢവും, പുരോഗമനപരവും വ്യത്യസ്ഥവുമായിരുന്നു ഈ വിധി. എന്തുകൊണ്ട് വ്യത്യസ്ഥമാകുന്നു എന്നുള്ളത് ചർച്ച ചെയ്യപ്പെടേണ്ടതു തന്നെയാണ്. ഒരു പക്ഷേ സന്താര എന്ന ജൈനമത ആചാരവുമായി ബന്ധപ്പെട്ട കോടതിയുടെ ഇടപെടലുമായി താരതമ്യം ചെയ്താൽ ആ വ്യത്യസ്ഥത നമുക്കു മനസ്സിലാക്കാൻ കഴിയും.

 

ജന്താര എന്ന ജൈനമത ആചാര പ്രകാരം വിശ്വാസികൾക്ക് നിരാഹാരം അനുഷ്ഠിച്ച് മരണം വരിക്കുന്നതിനുള്ള  അനുവാദം നൂറ്റാണ്ടുകളായി മത നിയമപ്രകാരം അനുവദിക്കപ്പെട്ടിട്ടുണ്ട്. അത്തരം ഒരു മരണത്തെ വിശ്വാസികൾ ഒരു പുണ്യ പ്രവർത്തിയായി കാണുകയും ചെയ്യുന്നു. എന്നാൽ 2015ൽ രാജസ്ഥാൻ ഹൈക്കോടതി ഇതിനെതിരെ വിധി പ്രസ്താവിക്കുകയും നിരോധനം ഏർപ്പെടുത്തുകയും ചെയ്തു.  ഇത്തരം ഒരു മരണം ആത്മഹത്യക്കു തുല്യമാണെന്നും ജീവിക്കാനുള്ള ഭരണ ഘടനാ അവകാശത്തിന് എതിരാണെന്നും കോടതി വ്യാഖ്യാനിച്ചു. ഏറെ വിവാദമുണ്ടാക്കിയ ഈ വിധി സുപ്രീം കോടതിയിൽ  പരിഗണനക്കു വരികയും ജീവിക്കാനുള്ള സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും തമ്മിലുള്ള വാദcപതിവാദങ്ങൾക്ക് സാക്ഷിയാകുകയും ചെയ്തു. തുടർന്ന് മതസ്വാതന്ത്ര്യത്തിന് മുൻഗണന നൽകുക വഴി ഹൈക്കോടതി വിധിന്യായത്തെ സ്റ്റേ ചെയ്യുകയുണ്ടായി. മതനിയമം ഭരണഘടനക്കകത്തു നിൽക്കുന്നതാകണമെന്ന ശബരിമല വിധിയുമായി തട്ടിച്ചു നോക്കുമ്പോൾ ജന്താരയുമായി ബന്ധപ്പെട്ട വിധി സുദൃഢ മോ പുരോഗമനപരമോ അല്ല എന്നു കാണാം.

 

വിധിന്യായങ്ങളും സമൂഹവും 

 

പരമോന്നത കോടതിയുടെ വിധിന്യായങ്ങൾ ഉത്തമ ബോധ്യത്തോടു കൂടെ അനുസരിക്കാൻ നാമടങ്ങുന്ന സമൂഹം ബാധ്യസ്ഥമാണ്. അതിനു വേണ്ട സാഹചര്യങ്ങൾ ഒരുക്കേണ്ടത് ജനാധിപത്യ സംവിധാനത്തിൽ ഭരണത്തിലിരിക്കുന്ന സർക്കാരും അതിന്റെ സംവിധാനങ്ങളുമാണ്. ചിലപ്പോഴെങ്കിലും അത്തരം വിധിന്യായങ്ങൾ പൊതു സമൂഹത്തിന്റെ താത്പര്യം കണക്കിലെടുത്തു കൊണ്ടാകണം എന്നില്ല പകരം യുക്തിയും ധർമ്മവും അറിവും അനുഭവവും ഭരണഘടനയെ നിർവ്വചിക്കുന്നതിലൂടെ ഉരുത്തിരിയുന്നതാകണം വിധികൾ എന്ന തിരിച്ചറിവ് സമൂഹം നിലനിർത്തണം. ഭൂരിപക്ഷത്തിനും അധികാരികൾക്കും യോജ്യമായ വിധികൾ മാത്രം പുറപ്പെടുവിക്കുക എന്നതല്ല കോടതിയുടെ ധർമ്മം. ആൾക്കൂട്ടങ്ങൾ ചിന്തിക്കുന്ന പോലെ കോടതികൾ ചിന്തിക്കണമെന്ന് വിശ്വസിക്കുന്നവർ ചോദ്യം ചെയ്യുന്നത് സ്വാതന്ത്ര്യത്തേയും മനുഷ്യ സംസ്കാരത്തേയുമാണെന്ന് വില്യം ഹോൺ ബ്ലോവർ 1912 ൽ എഴുതുകയുണ്ടായി. ഒരു നൂറ്റാണ്ടിനിപ്പുറവും അദ്ദേഹത്തിന്റെ വാക്കുകളെ അന്വർത്ഥമാക്കും വിധം സമൂഹത്തെ വ്രണപ്പെടുത്തുന്ന തത്പര കക്ഷികളുടെ നീണ്ട നിര തന്നെ നമുക്കു കാണാൻ കഴിയും എന്നുള്ളത് സങ്കടകരമാണ്.

 

ആചാരങ്ങൾ മുതലെടുപ്പിനുള്ള അവസരങ്ങളാകുമ്പോൾ 

 

ശബരിമല വിധി നിലവിൽ വന്നിട്ടു ഇന്നേക്ക് ഒരു മാസത്തിലേറെ ആയി. ഇത്ര സമയം കഴിഞ്ഞിട്ടും അനേക ലക്ഷം വിശ്വാസികൾ ദർശനം നടത്തിയിട്ടും ഒരൊറ്റ വനിതക്കു പോലും കോടതി വിധിയുടെ ഗുണഫലം പറ്റാൻ കഴിഞ്ഞില്ല എന്ന സാഹചര്യത്തിൽ നിന്നു തുടങ്ങണം മുതലെടുപ്പുകളെക്കുറിച്ചുള്ള ചർച്ചകൾ. വിശ്വാസികൾ സ്വമേധയാ ഇത്തരം വിധികളോട് വിയോജിപ്പ് രേഖപ്പെടുത്താം, ഓർക്കുക സ്ത്രീകൾക്ക് സ്വത്തവകാശത്തിനുള്ള അധികാരമുണ്ട് എന്ന വിധിക്കെതിരെ സ്ത്രീകൾ പ്രതിഷേധിച്ച നാടാണിത്. പക്ഷേ വിശ്വാസികളുടെ മുഖാവരണം എടുത്തണിഞ്ഞ് രാഷ്ട്രീയ പ്രചരണം നടത്തുന്ന രാഷ്ട്രീയ പ്രചരണങ്ങൾ നമ്മൾ കാണാതെ പോകരുത്. വിശ്വാസികളെന്ന വ്യാജേനെ ഒരു മതത്തിന്റെ വക്താവാകാൻ ശ്രമിക്കുന്നതും സ്വന്തം നിലയിൽ ആചാരങ്ങൾ നിർവ്വചിക്കാൻ ശ്രമിക്കുന്നതും ഇന്ന് നാം നിരന്തരം കണ്ടു കൊണ്ടിരിക്കുകയാണ്. വിയോജിപ്പുകളുണ്ടെങ്കിൽ നിയമപരമായോ ഭരണഘടനാപരമായോ ഉള്ള ഉപാധികൾ സ്വീകരിക്കാൻ തയ്യാറാകാതെ തികച്ചും അനഭിലഷണീയമായ രീതിയിൽ സംഘർഷങ്ങളോ ഹർത്താലുകൾ ഉൾപ്പടെയുള്ള ജനദ്രോഹ നടപടികളോ സ്വീകരിച്ച് മുന്നോട്ട് പോകുന്ന ഖേദകരമായ അവസ്ഥയാണ് ഇന്ന് നാം കാണുന്നത്. സത്യവുമായി പുലബന്ധം പോലുമില്ലാത്ത കാരണങ്ങളെ സോഷ്യൽ മീഡിയയുടെ സഹായത്തോടെ ജനങ്ങളിലേക്ക് എത്തിച്ച് അവരെ അസ്വസ്ഥരാക്കാൻ ഈ വിഭാഗത്തിന് കഴിയുന്നു എന്നുള്ളതാണ് ഇന്നത്തെ സ്ഥിതി വിശേഷം. 

 

സത്യത്തിന്റെ മുഖം മൂടി വക്കാൻ ഏറെക്കാലം കഴിയില്ല എന്നു തന്നെയാണ് കാലം തെളിയിച്ചിരിക്കുന്നത്. മനസ്സിൽ സ്വാതന്ത്ര്യം കൈവരിക്കാത്ത അത്തരക്കാരോട് നമുക്ക് പൊറുക്കാം കാരണം  മനസ്സിൽ സ്വാതന്ത്ര്യം കൈവരിക്കാത്തവർക്ക് സ്വാതന്ത്യമെന്നത് മരീചിക മാത്രമാകും എന്ന ബി ആർ അബേദ്ക്കറുടെ കാലങ്ങൾക്കു മുന്നേയുള്ള വാക്കുകൾ മാത്രം മതി ഈ രാജ്യത്തെ നേരോടെ, നിർഭയം മുന്നോട്ട് നയിക്കാൻ.

Srishti-2022   >>  Article - Malayalam   >>  ഭരണഘടനയും വിശ്വാസങ്ങളും

Sujith M S

UST Global

ഭരണഘടനയും വിശ്വാസങ്ങളും

ഭരണഘടനയും വിശ്വാസങ്ങളും 

       ജാതി ,മത, വൈവിധ്യങ്ങൾക്കു പേര് കേട്ട നാടാണ് ഇന്ത്യ. നാനാത്വത്തിൽ ഏകത്വം കാത്തു സൂക്ഷിക്കുന്ന രാജ്യം. അത് നില നിർത്താൻ ഇന്ത്യൻ നിയമ വ്യവസ്ഥ വഹിക്കുന്ന പങ്ക് ചെറുതല്ല. അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും  അതിന്റേതായ കാലങ്ങളിൽ നിയമാനുസൃതം നിർത്തലാക്കിയ നാടാണ് നമ്മുടേത്. എങ്കിൽ തന്നെയും വിശ്വാസ തടവറയിൽ പെട്ട് നില  നിന്ന് പോകുന്ന അനേകം ആചാരങ്ങൾ ഉണ്ട്. അത്തരം ആചാരങ്ങൾ നിയമാനുസൃതം നിർത്തലാക്കുമ്പോൾ ഉണ്ടാകുന്ന വെല്ലുവിളികളും ചെറുതല്ല.  അത്തരം ഒന്നാണ് ശബരിമലയിലെ സ്ത്രീ പ്രവേശനവും ആയി ബന്ധപ്പെട്ടു ഇപ്പോൾ കേരളത്തിൽ അരങ്ങേറുന്ന പ്രശ്നങ്ങൾ. ഇന്ത്യയിൽ എവിടെയും നടപ്പാക്കേണ്ട ഏതൊരു നിയമത്തെയും നിർവചിക്കാനുള്ള പരമാധികാരം ഭരണഘടനാപരമായി സുപ്രീം കോടതിയിൽ അധിഷ്ടിതമാണ്. അത് നടപ്പിലാക്കാൻ സർക്കാർ സംവിധാനങ്ങൾ ബാധ്യസ്ഥരുമാണ്. 

ആചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും ഇന്ത്യ. 

     ചരിത്രം പരിശോധിച്ചാൽ നിയമം മൂലമോ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടോ ഇല്ലാതായ ഒട്ടനവധി അനാചാരങ്ങൾ കാണാൻ കഴിയും. ഇന്ത്യയിൽ നില നിന്നിരുന്ന ഏറ്റവും പ്രാകൃതവും മനുഷ്യത്യ രഹിതവുമായ ആചാരം ആയിരുന്നു സതി. 1829 -ൽ ബ്രിട്ടീഷ് ഗവണ്മെന്റ് സതി നിരോധിച്ചു. ശൈശവ വിവാഹം അത്തരത്തിൽ ഒന്നാണ്. കന്യാദാനം പോലുള്ള അനാചാരങ്ങൾ നില നിന്നിരുന്ന നാട് ഒട്ടേറെ  നവോത്ഥാന വഴികളിലൂടെ നടന്നാണ് ഇവിടെയെത്തിയത് എന്ന് ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. എങ്കിൽ തന്നെയും വർഷങ്ങൾ പഴക്കമുള്ള ആചാരങ്ങൾ ഭരണഘടനയും, നിയമ വ്യവസ്ഥയും കൊണ്ട്  നിരോധിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ എല്ലാ കാലത്തും നില നിന്നിരുന്നു എന്ന് വേണം മനസ്സിലാക്കാൻ. സതി നിർത്തലാക്കുമ്പോൾ അത് ആചാരത്തിന്റെ ഭാഗം ആണെന്നും തടയാൻ ആവില്ലെന്നും ആയിരുന്നു ഹിന്ദു മത മൗലിക വാദികളുടെ നിലപാട്. 

ജെല്ലിക്കെട്ടും സുപ്രീം കോടതിയും. 

അയ്യായിരം വർഷത്തോളം പഴക്കമുള്ള ഒരു കായിക ഇനമാണ് ജെല്ലിക്കെട്ട്. പൊങ്കൽ ഉത്സവത്തോടു അനുബന്ധിച്ചു തമിഴ് നാട്ടിൽ നടന്നു വരുന്ന പ്രധാന ആചാരങ്ങളിൽ ഒന്ന്. 2016  -ൽ സുപ്രീം  കോടതി ജെല്ലിക്കെട്ട് നിരോധിക്കുകയും തുടർന്ന് തമിഴ്നാട് ഇന്നോളം കാണാത്ത വിധത്തിൽ പ്രക്ഷോഭങ്ങൾ ഉണ്ടാവുകയും ചെയ്തു. ഒടുവിൽ തമിഴ്നാട് ഗവണ്മെന്റ് വിധിക്കെതിരെ ഭേദഗതി വരുത്തുകയും ജെല്ലിക്കെട്ട് താത്കാലികമായി നിലനിർത്തുകയും ചെയ്തു. അതി ക്രൂരമായി കാളകൾ  പീഡിപ്പിക്കപ്പെടുന്ന ഒരു വിനോദമാണ് ജെല്ലിക്കെട്ട്. അത് നിയമം മൂലം തുടച്ചു മാറ്റപ്പെടേണ്ടതിനു പകരം വൈകാരികമായി അതിനെ സമീപിക്കുകയും പ്രക്ഷോഭങ്ങൾ ഉടലെടുക്കുകയും ചെയ്യുകയാണ് ഉണ്ടായതു. അത്തരം സമീപനങ്ങൾ ആദ്യമോ അവസാനമോ എല്ലാ എന്നതാണ് വസ്തുത. 

നവോത്ഥാന വഴിയിലെ കേരളം 

   എണ്ണിയാലൊടുങ്ങാത്ത അനാചാരങ്ങൾ വാണിരുന്ന നാടാണ് കേരളം. ഒരു വലിയ വിഭാഗത്തിന് ക്ഷേത്ര പ്രവേശനവും ആരാധനാ സ്വാതന്ത്ര്യവും ഉണ്ടായിരുന്നില്ല. അക്ഷരം പഠിക്കുവാനുള്ള സ്വാതന്ത്ര്യവും, സഞ്ചാര സ്വാതന്ത്ര്യവും അടക്കം നിഷേധിക്കപ്പെട്ടിരുന്നു. പിന്നോക്ക ദളിത് വിഭാഗങ്ങൾക്ക് മാനുഷിക പരിഗണന പോലും നിഷേധിക്കപ്പെട്ടിരുന്ന ഒരു കാലം. അവർണനു ക്ഷേത്ര മതിൽക്കെട്ടിനകത്തു കൂടി പോലും നടന്നു കൂടെന്നുള്ള ആചാരത്തിനെതിരായി വൈക്കം സത്യാഗ്രഹവും, അവർണനു ക്ഷേത്ര ദർശനം ഇല്ലാത്തതിന് എതിരായി കെ കേളപ്പൻ, എ കെ ഗോപാലൻ, കൃഷ്ണപിള്ള എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ഗുരുവായൂർ സത്യാഗ്രഹവും നടന്ന മണ്ണാണ് കേരളം. തൊട്ടു കൂടായ്മയും തീണ്ടലും നില നിന്ന് കാലത്തു അരുവിപ്പുറത്തു ശിവനെ പ്രതിഷ്ഠിച്ചു കൊണ്ട്, വിപ്ലവത്തിന്റെ തീജ്വാലകൾ  പടർത്തിയ നവോത്ഥാന നായകൻ ആയിരുന്നു ശ്രീനാരായണ ഗുരു. "ഞങ്ങളുടെ കുട്ടികളെ പഠിപ്പിച്ചില്ലെങ്കിൽ നിങ്ങളുടെ പാടത്തു ഞങ്ങൾ പണിക്കിറങ്ങില്ല" എന്ന് സമരം പ്രഖ്യാപിച്ച അയ്യൻ‌കാളി സഞ്ചാര സ്വാതന്ത്രത്തിനു വേണ്ടി നടത്തിയ വില്ലു വണ്ടി സമരത്തിന്റെ 125 -ആം വാർഷികം ആഘോഷിക്കുകയാണ് കേരള ജനത.. നവോത്ഥാന പാതയിൽ നടന്നു കൊണ്ട് ഇന്ത്യയ്ക്കു തന്നെ മാതൃക ആയ ചരിത്രമാണ് കേരളത്തിനുള്ളത്. 

ശബരിമലയും സുപ്രീംകോടതിയും.

       നവോത്ഥാന പാതയിൽ മുന്നേറുന്ന കേരളത്തിലും പിന്നോട്ട് നയിക്കുന്ന ആചാരങ്ങൾ ഇപ്പോളും നിലനിൽക്കുന്നു എന്നതാണ് വസ്തുത. ശബരിമല അമ്പലത്തിലെ സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ടുണ്ടായ സുപ്രീം കോടതി വിധി, സമത്വം ആഗ്രഹിക്കുന്ന , ഇന്ത്യൻ നീതി വ്യവസ്ഥയിൽ വിശ്വസിക്കുന്ന ഏതൊരാൾക്കും സ്വീകാര്യം ആകേണ്ടതാണ്. സംഘ പരിവാർ പോലുള്ള തീവ്ര ഹിന്ദു സംഘടനകൾ പോലും ആദ്യ ഘട്ടത്തിൽ അംഗീകരിച്ച ഒരു വിധിയാണ് ശബരിമലയിലെ സ്ത്രീപ്രവേശം. രാഷ്ട്രീയ ലാഭത്തിനു വേണ്ടി വിശ്വാസികളെ മറയാക്കി ഒരു പറ്റം ആളുകൾ അക്രമം അഴിച്ചു വിടുകയാണ് ചെയ്യുന്നത്. .ആചാരങ്ങൾ കാലാനുസൃതം പുതുക്കി പണിയേണ്ടുന്നവയാണ്. പന്ത്രണ്ടു വർഷത്തോളം നീണ്ടു നിന്ന വാദ പ്രതിവാദങ്ങൾക്കും വിവാദങ്ങൾക്കും ശേഷം  2018 സെപ്റ്റംബർ മാസം 28 -ആം തീയതി ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ചു കൊണ്ട് ഉത്തരവായി. മതത്തിൽ വിശ്വസിക്കാനും മതം ആചരിക്കാനും ഉള്ള അവകാശത്തിൽ ലിംഗ വിവേചനം സാധ്യമല്ല എന്ന് ഭരണഘടന നിർദ്ദേശിക്കുന്നു. ഭരണഘടനയുടെ പതിനാലാം വകുപ്പ് എല്ലാ വ്യക്തികൾക്കും തുല്യ അവകാശം നൽകുന്നു.ശബരിമലയിൽ പത്തിനും അന്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾ കയറരുത് എന്നുള്ളത് ഭരണഘടനയുടെ അടിസ്ഥാന തത്വത്തിനു തന്നെ എതിരാണ്. അസത്യങ്ങളും അന്ധവിശ്വാസങ്ങളും പ്രചരിപ്പിച്ചു കൊണ്ടൊരു ജനതയെ കോടതിക്കും ഭരണഘടനക്കും എതിരെ തിരിക്കാനായും, ആ വഴിയിലൂടെ വരുന്ന രാഷ്ട്രീയ ലാഭത്തിൽ കണ്ണ് നട്ടും ഹിന്ദു വർഗീയ വാദികൾ കേരളത്തിൽ നടത്തുന്ന നാടകമാണ് ശബരിമല വിധിക്കെതിരായ സമരം. 

                                                            നൂറ്റാണ്ടുകളുടെ പഴക്കമുള്ള അനാചാരങ്ങളെ തുടച്ചെറിയേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത ആണ്. നവോത്ഥാന പാത വെട്ടി വരുന്നത് ആചാര ലംഘനത്തിലൂടെ തന്നെയാണ്. ഭരണഘടന നൽകുന്ന ആനുകൂല്യങ്ങൾ ആചാരങ്ങളുടെ പേരിൽ അനുവദിക്കാതിരിക്കുക എന്നുള്ളത് ഒരു ജനാതിപത്യ രാജ്യത്തിന് ഭൂഷണമല്ല.  ഏതൊരു നിയമത്തെയും  വ്യാഖാനിക്കുകയും അത് നില നിൽക്കുമോ എന്നും തീരുമാനിക്കുള്ള പരമാധികാരം ഭരണഘടനാപരമായി നിഷിപ്തമായിരിക്കുന്ന കോടതികൾ അത് ചെയ്യട്ടെ.  ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ എക്കാലവും അങ്ങനെ നില നിൽക്കണം എന്ന് വിശ്വസിക്കുന്ന ജനാധിപത്യ വിശ്വാസികൾ ഭരണഘടനയ്ക്കും, കോടതി വിധികൾക്കും വില കൽപ്പിക്കുകയും നാടിനെ  പിന്നോട്ടടിക്കുന്ന അനാചാരങ്ങൾക്കു ചെവി കൊടുക്കാതെ ഇരിക്കുകയും ചെയ്യുമെന്ന് പ്രത്യാശിക്കാം.

Srishti-2022   >>  Short Story - English   >>  The Woman with Silver Eyes

Namitha Sugathan

UST Global

The Woman with Silver Eyes

“Laya... I saw her again,” screamed Richa from the other end of the phone. “And she knows. She knows me, Laya. She knows who I am. She is going to come and get me. From the look on her face, I am certain that she knows that I know her too. I know it now. My every move is being watched. I don’t think I can ever free myself from her malignant presence.”

“Richa, will you please relax for a minute and tell me what’s going on?” I asked.

“That woman. I saw her again,” responded Richa. “The woman with silver eyes.”

“Richa, I have told you a hundred different times,” I replied in an angry tone. “There is no such woman. You are just imagining things.”

“I would love to believe you, Laya,” cried Richa. “But you are wrong, completely wrong. I knew it from the very beginning. She has been watching me from Day One. Because, she knows. She knows that the best way to torture me is to make me feel guilty of what I had done that day. She wants me to live the rest of my life in constant fear of confronting her. I just can’t stand this anymore, Laya. I think I will go mad any minute from now. If I don’t go mad, I know I will commit suicide. If not that, she… she will kill me.”

That was the last time I heard Richa speak. Not that she got killed by her imaginary killer. Neither did she commit suicide. But as she had predicted herself, after that incident, her mind got completely deranged. To a total stranger, she might even appear sane. But when you tried to get to know her, you would understand that she simply wouldn’t want to talk to you. She might look at you when you speak to her, but then after some time, you would realize that she is just looking through you.  She wouldn’t like your company if you are a strange woman, and in case you try to exchange a few dialogues, the conversation in all its probability would start with her shriek of disapproval and ends with your scream.

Richa and I were batch-mates during our B-school days in Mysore. Though we were not the best of friends, since we were both from the same town of Cochin, we would drive home together during long weekends, and so, were pretty much comfortable in each other’s company. Richa, I must say, was a very unconventional girl who never waited for anyone to take any decisions for her. Whatever she did was based on her own comfort and convenience and little did she care about what others thought or told of her. She, for the rest of us, was in fact the ultimate flag-bearer of self-dependence. 

Despite being such a strong woman, if someone asks me how Richa has reached the state she currently is in, I simply do not have a ready-made answer for that. I think it has been a series of events. The prime reason perhaps was the blow she received on New Year’s Day in 2015 when she came to know of her real identity, that she was an adopted child of her parents. After that, she stopped talking to her parents for a while and even didn’t go home during the semester break in April. I had heard from others that there were times when she would lock herself up in her room and not come out for days, not even for food. Such an impact, that revelation had had on her. During those times, it was through me that her parents knew about her whereabouts. Though my initial pacification efforts reached nowhere, slowly, with the help from her other friends, I was finally able to convince her to go back home and have a word or two with her parents. Since October 2nd of that year was a Friday, we decided to go home for that long weekend. Like usual, we decided to take turns to drive for the eight-hour journey; I drove from Mysore to Coimbatore and she would drive for the rest of the journey. It was at that instance, when she actually started driving, that I realized that Richa was still not back to her normal self. No longer a swift driver that she used to be, the anxiety and frustration that she had in meeting her parents was quite evident from her rash driving. Though I wanted to stay awake for the rest of the journey, I somehow dozed off in between. But it didn’t take me much longer to come back to my senses when, according to Richa, a dog had leapt in front of the car and she had to turn around the car so fiercely that I nearly got thrown off from my seat. But I found it difficult to believe her when she said that the dog was unhurt. Because, though I was asleep, I could feel the car hitting on something and on top of that, there was dried blood near the headlight when I checked the next morning. Maybe she had hit that dog but didn’t want me to know about it. I too didn’t find it appropriate to nag her with my doubts. The rest of the drive that day brought out all the apprehensions that she had had lately, that I had to ask her to stop the car and to let me drive it. Though I never expected her to oblige, she agreed almost immediately as if she had wanted me to ask her from the moment I had given her the steering wheel. Dropping her home that day, I never realized that it would be the last time that we rode home together. Richa never drove any vehicle after that.

Though she made it up with her parents, Richa was slowly getting transformed to a completely different individual. The change that had come over to her came as a shock to most of us who had known her. Since she preferred to go home by train during weekends, we rarely got to see each other during our final year in college. But since we shared common friends, I was aware of her occasional emotional breakdowns and the frequent fits of anger that she started to display. Once, she even created a commotion by arguing that a newcomer girl had tried to kill her.

After college, most of us got placed in reputed companies in different parts of India and abroad. Both Richa and I were placed in two different companies in Hyderabad and since both our offices were nearby, we became roommates as well. We rented an apartment along with two other girls who worked with Richa. Since I was aware of Richa’s past, I was prepared to handle any possible situations that might reveal her vulnerable side. But the other two girls sometimes found it difficult to cope up with Richa’s mood swings. There were times when she would wake up from sleep in the middle of the night, screaming.  Though initially, she didn’t bring up any of her problems to me, gradually, she started confiding her fears to me. She told me about the recurrent dreams that had haunted her, wherein at the end, a woman always tried to kill her. And this woman she saw, she was no ordinary woman – she was a very peculiar woman with sharp silver eyes. The theme of her dream might change every other day, Richa said, but the woman and her silver eyes would remain the same in all her dreams.

It might have been because of these strange dreams that she had, Richa was never comfortable with strangers, especially stranger women. As if to emphasize this fact, all hell broke loose when Indira, a Tamil writer, moved to an apartment two floors up. The woman who had come down to meet us in person had to confront a sudden outburst from Richa who screamed at her for being the woman with silver eyes who ended up killing her in all her dreams, although Indira had eyes the color of charcoal. Though I felt sorry for Richa, I felt even more sorry for this woman who had lost her husband and child a few years back. I simply couldn’t imagine what all she must have gone through in her life, but still there was a state of calm about her which I really liked. Richa, however, hated Indira as much as I liked her.

As the days dragged by, there was considerable shift in Richa’s behavior, but unfortunately, it was for the worse. It was not just her personal life which was getting impacted; Richa started having trouble at her workplace too. That was when the rest of us decided to take her to a psychologist. With her approval, the plan would never work out, so in the pretense of going to a friend’s place, we took her to Dr. Ram, a clinical psychologist.

Meeting a psychologist would only count when the person who needs help is ready to open up. But in Richa’s case, she was not at all co-operative. Dr. Ram later told me that Richa was trying to hide something that she wants to forget from her life, but unfortunately that very thing was coming back to her again and again. When I told him about the issues Richa had with her parents, the doctor asked if I could bring Richa’s parents to Hyderabad so that she could stay with them for at least a few weeks. Her parents were more than willing to come, but convincing Richa was the difficult task. Maybe because she too longed for their presence, Richa agreed to move in with her parents. Though there were free apartments in the building that we stayed, Richa decided she wanted a change in atmosphere and moved to a building three blocks away from where we resided.

It was just three weeks since Richa moved in with her parents that she called me in that dreaded state. I really wonder what had happened in that time span which made her call me up in such a state. She still believes that there is someone out there who is trying to kill her. Are these just based on her imaginations or does such a woman really exist? And what did she mean when she said that the best way to torture her was to make her feel guilty of what she had done. I mean, what exactly did she do? Like Dr. Ram said, what was she hiding from all of us?

I was just weighing all the possibilities in my mind when I heard the calling bell ring. It was my journalist friend, Shikha at the door. After receiving her in, I was about to close the door when Indira Swaminathan, the Tamil writer who stayed two floors up appeared on my doorway.

“Hello Indira, come on in,” I welcomed her.

“No Laya. I am fine here,” Indira said. “I will be returning to my hometown today. Thought I would come and say good-bye to you. I heard about your friend. I will pray for her speedy recovery.”

“Thanks Indira,” I replied. “That is so nice of you. By the way, where is your hometown?”

“Coimbatore,” said Indira.

“So, what were you doing here?” I got curious. “Were you working on your new book?”

“No Laya,” Indira explained. “I was in search of someone for the past three years. I got an information that this person was now staying in Hyderabad. Though I could locate that person long ago, it was only a few days back that I got a chance to come face-to-face with her. Now that I am done, it’s time for me to go back.”

“You mentioned this person as ‘her’…” I stammered. “Do I know her?”

“I need to leave now, Laya,” Indira shrugged. “Hope our paths cross again.”

Indira then approached the stairs to return to her apartment, when she stopped and told me, “When your friend is back to her senses, tell her that I have forgiven her.” And then she was gone.

I stood there in bewilderment having heard something I never expected to hear. It was only after Shikha came to call me that I realized I was still standing by my doorway looking at the stairs Indira had taken to get back to her apartment.

Seeing the perplexed look on my face, Shikha asked, “You alright?”

“Hey, listen,” I ignored her concern. “Shikha, you are a journalist. What do you know about this Indira Swaminathan that I don’t know of?”

“I know she writes poems and stories in Tamil,” Shikha began. “Her works are mostly based on…”

“No,” I stopped her. “I am more interested in her personal life.”

“Oops. I don’t have much information on that,” Shikha said. “I know that her husband got killed in a car crash some five years back. And then, her son also died in an accident. I think that was some two or three years back.”

“Three years…? Can you find out exactly when and how, her son had died?” I was getting impatient.

“I remember it was a case of hit and run,” said Shikha. “And the killer was never identified. And for the date, let’s Google.”

Shikha took out her mobile phone and started searching for related news. And then she said, “Here we go. That day, Indira’s car’s tyres had burst and since there was no network coverage in that place, she was trying to change the tyres herself. Her five-year-old son was standing near the car when another car lost control, hit the boy and sped through without stopping. “

“Here, in another report, Indira says it was a woman who had driven the car,” Shikha continued. “It says, both Indira’s and that driver’s eyes had met, and Indira has confirmed that she would be able to identify her son’s killer without any trouble. But I don’t think that case has reached anywhere. That killer seems to be still living in peace. Hmm… Anyway, this accident happened in the wee hours of 2nd of October 2015 in a secluded place near Coimbatore. And it’s mentioned that if the boy was taken to the hospital immediately, he would have even survived.”

October 2nd, 2015. Now everything makes sense. So, this was the secret Richa had been hiding from all of us. She told me it was a dog and it was unhurt. But she had known it all the time. She was lying. She was simply lying. But her dreams. They never lied to her. There did exist such a woman. And that was Indira. Their eyes had met during that accident and it was those eyes that never let Richa sleep. The only lie her dreams told her was the color of the eyes of the woman who had haunted her. And, Indira... She was searching for the woman who was responsible for her son’s death all these years. Although she had met her in person, she never thought of doing any harm to her. She was even benevolent enough to forgive her and wish for her recovery. Now, when I think of it, Richa has also suffered enough in life. And if I tell her that Indira has forgiven her, I am sure she will be healed. It appears too strange to realize how one incident has toppled the lives of two entirely different women from completely different walks of life. And now, it has become my responsibility to make sure that this secret will never reach another soul.

“Laya, there is one touching write-up about Indira here,” Shikha told as if to wake me up from my train of thoughts. “Originally, this Indira’s eyes are silver in color. And that’s something her son loved about her appearance. But after her son’s death, she puts on black lens to cover her eyes because she doesn’t want anyone to see her eyes which her son cannot see. What a doting mother she had been.”

A very sharp chill went down my spine. 

Srishti-2022   >>  Short Story - English   >>  INNOCENT UNTIL PROVEN GUILTY

SUJITH DAN MAMMEN

UST Global

INNOCENT UNTIL PROVEN GUILTY

              Robert was going back from work after a long day, his police car sirens off so as not to alert anyone nor to wake the sleeping residents of Pecker’s Street. The night was cold and warm and the streets were empty while he slowly drove his car while humming a tune to himself. Suddenly, he noticed a black Chevrolet Impala car bit lopsided from the street and parked in an awkward angle towards a nearby tree. Robert put his car sirens on and pulled behind the parked car; after checking his service pistol was in place, he slowly opened the door and moved towards the stopped Impala.

                Robert noticed that there were scratches on the left side of the car. He couldn’t see the insides due to the tinted windows, he just knocked on the glass and asked: ”Is anybody inside, this is Robert from Sheriff’s County department; if anybody is in please open the door and put your hands where I can see them”. Nobody replied and Robert could feel the adrenaline rush in his body. He took the pistol from the holster and held it firm in his right hand and slowly tried to open the front driver side door. The door opened with a click and he could see a man in his mid-thirties in the driving seat who was shot on the head, blood had splattered everywhere. A bottle of gin was on his lap, which was almost empty. Robert felt his stomach churning, he quickly ran back to his car and messaged via the police radio: “Man shot dead in Pecker’s street, calling immediate assistance; no signs of suspect.”

                     It was half past midnight and the officers were conducting their research on the car. Robert had found that the victim was William Peters, an automobile salesman, identified from the driving license he got from the body. The victim had his purse, license with him and so he had overruled ‘theft’ as a motive. As luck would favour it, the murder weapon, a Smith & Wesson Shield 9mm handgun, was found under the co-driver seat, making his fellow officers calling the murderer an ‘amateur’. The weapon and the car was traced back to Jane Jenner, a former ballet performer and celebrity who lived a few miles away. Robert didn’t knew how Janet, his colleague did it that fast but he was not in the mood to go home unless he got hold of the culprit. It was 3 A.M in the morning when they rushed towards Jane’s residence; she had lived there after her much publicized divorce from business magnate Stephen Gertrude, who was in marine business.

                      Robert was shocked to find the front door was open and once entered he could see a lady, almost drenched in blood sleeping on the sofa. She had a high heel on one feet alone and was sleeping. Janet motioned Robert that she would do the talking and tried to call her up. She was beautiful with blond hair but looked terrified on waking up telling:” I didn’t do it; I didn’t mean to.” Janet made her sit up and asked: “Are you Jane Jenner?” She looked perplexed but nodded in agreement, her eyes frequenting between Robert and Janet. Janet held her hands and said:” Madam, we have few questions to ask. Do you know Mr. William Peters?” Her eyes were terrified when she mumbled “We went to dance together.” Janet looked affirmatively at Robert and asked: “Did he drive you home? What happened between you two?” Jane shook her head while telling “I can’t remember; I am drunk, the car was moving.” Her eyes half closed as she fell asleep again, possibly she was drunk high.

                    Jane was arrested on “suspicion” of murder and the media went on frenzy. Her estranged husband had hired a defense attorney named Sean Sheppard who claimed the prosecution’s case was purely circumstantial, as there were no eyewitnesses or solid evidence. Sheppard even came up with a claim how William was undergoing a treatment for depression and might have shot himself. Sheppard had a reputation of saving his clients at any cost for which he always charged a fortune. The trial started and the prosecution was not able to connect Jane to the murder, except she had met the victim earlier (no eye witnesses could attest to that on that particular day) as per her own words, which Sheppard challenged was a misunderstanding Jane had made while in an inebriated state. Jane was silent all over the trial, looking blank most of the time, while the media called her Pecker County Jail’s most stylish woman. The only statement she made while surrounded once by the press was “No woman can love a man enough to kill him” while Sheppard didn’t allow her to speak more while he escorted her to a black limousine, shielding her from the paparazzi.

                     When the trial started, the panel of judges were all males, headed by Arthur Penn, who was known for ‘quick judgements’, that lead the media again to a heated speculation that Jane was not getting a fair trial and she was being ‘cornered’ and was the real victim as she had become an alcoholic only after her divorce. The police found no other evidence connecting Jane to the murder, although Robert claimed that the car and gun was enough evidence, which Sheppard called “not substantial but circumstantial” and “childish”. Jane’s former husband Stephen maintained that she was a possessive lover but always calm and couldn’t commit such a crime. The media speculated a possible affair between Jane and William but made her a ‘victim’ again as she was seeking love as Stephen was so busy with his business that they called him a “bird” flying in an aero plane for more than half of the year.

                     The forensics couldn’t find any prints of Jane on the murder weapon, which the media hailed as “innocence” for a woman who was “corrupted” by a fast growing city. The jury verdict came a week after, acquitting Jane of all charges saying “The Jury is disinclined to believe, like the common people, that an attractive woman like Jane could be a stone cold murderer. Jane was found in her house and not at the crime scene and was drunk so she would have been unable to commit murder and plot an escape in that state of mind.” Robert challenged the decision but was warned as the decision was final and he couldn’t explain how Jane reached her home after the murder and why there were no eye witnesses of Jane’s presence at the crime scene. The media rambled on the jury’s decision about how beautiful woman can’t be murderers but in effect praised that ‘justice prevailed’ as Jane was now a free woman.

                  Robert had a fallout with Sheppard outside court which the media called ‘none less than a drama film’ as he accused Sheppard of terrorizing possible victim’s family or bribing them.  Sheppard told that he would file a defamation case against Robert as Jane was ‘innocent as he is, until proven guilty.’ Much to Sheppard’s dismay, Jane addressed the media while coming out of court saying: “I am not guilty; Gin and guns—either one is bad enough, but together they get you in a dickens of a mess, don't they?". Robert decided to take a break from his career as he still believed that Jane had murdered William and the money Stephen provided and a master mind like Sheppard had helped her escape conviction. Robert had agreed to pen his thoughts (after 3 years) in a book which Sheppard (now running Sheppard’s and Garrisons LLP law firm) has challenged he won’t be able to publish until his law firm reviews and approves it as it possibly ‘tarnishes’ his clients or a jury decision. It remains a mystery though, how William was killed and by who, as long as the statue of justice is blindfolded.

Srishti-2022   >>  Poem - Malayalam   >>  പ്രളയം ഒരു കലാപം

Suvas .S

UST Global

പ്രളയം ഒരു കലാപം

പ്രളയം കലാപക്കൊടിയുയർത്തി 

പ്രകൃതിയെ സ്നേഹിച്ച മഴയെയും കൂട്ടി 

ഇന്നെൻ പടി വാതിലോളമെത്തി

 

അയിത്തം വരച്ചിട്ട അതിരുകളൊക്കെയും 

എതിരു നിൽക്കാതെ തകർന്നു വീഴെ 

നെഞ്ചിടിപ്പിൻ ആഴമളക്കുവാൻ 

വാതിലിടയിലൂടൊഴുകിയെൻ അരികിലെത്തി 

 

മുട്ടോളമെത്തി കഴുത്തോളമെത്തി

ശ്വാസം നിലയ്ക്കുന്ന വക്കോളമെത്തി 

കുത്തിയൊലിക്കും മഴ തണുപ്പിൽ മുങ്ങി 

ഉറ്റവർ കുമിളയായി മാഞ്ഞു പോയി 

ഓർമ്മകൾ പേറി തളർന്നുറങ്ങാൻ മാത്രം

എന്നെയിന്നിവിടെ ബാക്കിയാക്കി   

 

വിശുദ്ധമാം ദേവാലയങ്ങൾ പോലും 

അശുദ്ധമായ് ചെളിവന്നടിഞ്ഞു കൂടി 

നിശബ്ദനായ് വിശ്വാസി നോക്കി നിൽക്കേ 

വിശ്വാസമെല്ലാം അപ്രസക്തമായി 

 

രക്ഷകനായി കാത്തുകൈനീട്ടി നിൽക്കേ 

ജീവൻ തിരഞ്ഞവരോടിയെത്തി  

കടലിനോടും കടൽത്തിരകളോടും 

പൊരുതി നിൽക്കും മനക്കരുത്തുമായി 

പൊട്ടിപൊളിഞ്ഞ പാഴ്ക്കൂട്ടിൽ നിന്നും 

എത്തി പിടിച്ചേറെ ജീവിതങ്ങൾ 

 

മഴയോടു മല്ലിട്ടൊഴുക്കിൽ തുഴയിട്ട് 

തളരാതെ  തലയെടുപ്പോടെ നിൽക്കേ

മഴ തളർന്നു പെയ്തൊഴിഞ്ഞു 

കൂടെ പ്രളയവും പതിയെ പിൻവലിഞ്ഞു...

Srishti-2022   >>  Poem - Malayalam   >>  ഊഴം

Aswathy Reghukumar

UST Global

ഊഴം

ഊഴമെത്താൻ കാത്തുനിന്നില്ല,രണഭൂവിൽ

ഊരാടി വന്നു , കരിയേറി!

ഉയിർ തന്ന താതനു താങ്ങായ്‌ ,കൊടുംകാട്ടിൽ

ജനനിയുടെ കാട്ടാള ഹൃദയം

കുലമല്ല,ഗുരുവല്ല,ധർമ്മമല്ലുരുവിട്ട

വാക്കല്ല,ഉയിരാണു സത്യം

നിയതിയുടെ ബീജമാണു,ടൽവാർത്ത

ഗേഹമാണവളാ- ണൊടുങ്ങാത്ത സത്യം

പടനയിച്ചെത്തിയോൻ,ഒരു മഹാശൃംഗമായ്

വരുതിക്കു കാത്തുനിൽക്കുമ്പോൾ

പിൻവിളിക്കാൻ പോലുമരുതാതെ,കനലായ്

എരിഞ്ഞൊരു പെണ്ണാണു കണ്ണിൽ

ജീർണ്ണകബന്ധങ്ങളുരുളുന്ന കുരുക്ഷേത്ര

ഭൂമിയിൽ കൂടെനടക്കെ,

പിച്ചനടത്താത്ത പുത്രന്റെ വിരലുകൾ

കത്തുകയാണെന്നു തോന്നി

ആലോലനെറുകയിൽ തൊട്ടുതലോടാത്ത

നഷ്ടങ്ങളോരോന്നു മോർക്കെ,

ഉത്തുംഗ ശീർഷനായ്കണ്ണിൽ തിളക്കുന്ന

വെന്നിക്കൊടി കണ്ടുചൂ ളി

പോർക്കളമാളും കരുത്താണ-വർണ്ണനാ-

ണെങ്ങനെ കൂടെ ക്ഷണിക്കും?

അണിയറത്താവള രാജതളങ്ങളിൽ

ക്ഷത്രിയ രക്തം തിളക്കും

ചരമാർക്ക സാക്ഷിയായ്സാരഥിയന്നത്തെ

വീരതയോരോന്നു പാടി

കുടിലതന്ത്രം മെനഞ്ഞർജ്ജുന രക്ഷയ്ക്ക്

കുരുതി കൊടുത്തതാണത്രേ

പഴുതേയീ ജന്മം, പതിതനായ്പുത്രന്റെ

ചിതയിലാണെരിയുന്നു ധർമ്മം

Srishti-2022   >>  Poem - Tamil   >>  ஹைக்கூ - ஈர்ப்புவிசை, தென்றல்

Renuka R V

UST Global

ஹைக்கூ - ஈர்ப்புவிசை, தென்றல்

ஈர்ப்புவிசை:

ஈர்ப்புவிசை எதற்க்கு அதிகம் ?

மௌனத்திற்கா?!

வார்த்தைகளுக்கா?!

கண்களுக்கா?!

மௌனமான வார்த்தைகளை பேசும் கண்களுக்குத்தான்!!!

 

தென்றல்:

ஒரு நிமிட தென்றலுக்கே அசையாமல் சிலை போல் நின்றுவிட்டேன் மெய்மறந்து

இப்போது தான் புரிகிறது , மரம் ஏன் நின்ற இடத்தை விட்டு நகரவில்லை என்று!!!

Srishti-2022   >>  Poem - Tamil   >>  ஆழியும் அவளும்

Karthik R

UST Global

ஆழியும் அவளும்

நேற்று இரவு துயில விழி சம்மதிக்கவில்லை ....

அதிகாலை ஐந்து மணி வரை இந்த போராட்டம் ,

வீட்டில் இருந்து.....

முப்பது நிமிட தொலைவு தான் 

மெரினா !!!!

 

சட்டேன்று

பேருந்தில் புறப்பட்டேன்

அதிகாலை பயணம் என்பதால்

என் அக்குள் கூட வியர்கவில்லை  

 

பேருந்து நின்றது...

கடற்கரை மணலில் இறங்கி நடந்தேன்

 

அடிகடி பார்க்கும் மனைவியை 

அதிகாலை பார்ப்பது தனி அழகு...

அது போலதான்

பல முறை பார்த்த கடல்

இன்று அதிகால ை பார்த்தது ..

என்னவோ புதுவுணர்வு ......

 

பரந்த கடலின் அலை பார்த்ததும்

அஞ்சி

சுனாமி வருமோ என நினைத்தேன்

வந்ததோ சூரியன் ....

 

உறக்கத்தில் நான் கலைத்த

என்னவளின் நெற்றி பொட்டென

மேகத்தில் கலைந்த செந்தூரமாய்   

சூரியன்..

 

சரிந்த அவளின் கற்றை கூந்தல்

என்னை வருடுவது போல்

என்னை உரசி சென்றது அந்த  வங்காள காற்று ....

 

அவளின்......

உலராத எச்சில் முத்தம் போலவே

அடிகடி.....

என் அங்கம் நனைத்தது நுரை உடுத்திய அலை

 

துயில் கலைந்ததும்.....

என் முகம் பார்த்து பளிச்சிடும்

அவள்  புன்னகை போலவே

சூரியனை  பார்த்த

கடல் - திரவ தங்கமாய் தவழ்ந்தது !!! 

 

ஆசையாய் அணைத்து பிடிப்பேன் !

வெட்கி சிரித்து...

என் பிடியை தளர்த்தி ஓடும் - அவளின்

சேலை மட்டும் தான் மிஞ்சும் என் கையில்

 

அடி கடலே .....

 

உன்னை தீண்டினாலும்

உன் ஆடை நுரையை  என் கரம் விட்டு செல்கிறாயே !!!!

 

நேற்று முதலிரவு முடித்த

புது மாப்பிளையாய்

என் அகத்திலும் முகத்தில் ஒரு வெக்க கிளர்ச்சி -இன்று அதிகாலை

 

நிலம்...

நீர்....

காற்று...

வானம்..

நெருப்பு.....

இவற்றின் நேர்காணலாய்   விளங்கியது அந்த  கடற்கரை காட்சி

 

என் ஐம்புலனும் மெய்மறக்க...

உயிர் குடிக்கும்

அவள் கொடுக்கும்  இதழ் முத்தமே சாட்சி 

 

வீடு திரும்புகையில் .

ஏக்கம் தன்னை விட்டு வந்தேன்

எழில் சொர்க்கம் கொஞ்சம் தொட்டு வந்தேன்

Srishti-2022   >>  Poem - Tamil   >>  கடவுளும் கப்பலும்

Linse antony

UST Global

கடவுளும் கப்பலும்

நாட்டின் சுதந்திரதினம்

பாரதம் மூவண்ணத்தால் ஜொலிக்க

கார்மேகம் புடைசூழ,  இருண்டது கேரளம்

 

சிரித்தான் சிறுவன்

மழை எனது தோழன்

இருளை விலக்க பகலில் வெடித்தான் மத்தாப்பு

தோழன் நனைத்தான் அணைத்தான்

காணாமல் போனது அவன் சிரிப்பு

 

மழை நீர் காலில் பட

தயாரானான் கப்பல் செய்ய

தண்ணீரில் ஒரு கப்பல் பூக்களம்

வெள்ளம் சூழ்ந்தது கப்பல் கவிழ்ந்தது

 

வீட்டில் தனியே அவனும், சூழ்ந்த தண்ணீரும்

தந்தையும் இல்லை தாயும் இல்லை

மிதந்தது இருக்கை, கழுத்தை தொட்ட தண்ணீர்

 

மணித்துளியில் மரணம், கை மட்டும் மேலே

நிற்க துடித்த இதயம்,

கை குலுக்கினார் கடவுள்

உயிர் வந்தது, உறவு தெரிந்தது

 முற்றதில்  கடவுளும் கப்பலும்!!!

Srishti-2022   >>  Poem - Malayalam   >>  നീ

sreedevi gopalakrishnan

UST Global

നീ

മഴയുടെ  കാലൊച്ച കേട്ടനേരം

ജനല്പാളിയിലൂടെ   തെളിഞ്ഞതാവാം

ഒരു  മേഘപടലത്തിനപ്പുറം

നിന്റെ  പുഞ്ചിരിക്കുന്ന  മുഖം

ഓർമ്മകേലകിയ  നെരിപ്പോടുമായി

നീ  മൗനത്താൽ   തീർത്ത

മൺവിളക്കിൽ  ഞാനെന്റെ

പ്രതീക്ഷയുടെ  തിരിതെളിയിക്കും

കാത്തിരിക്കാനായ്  ഞാനും

നിന്റെ  ഓര്മകളെകിയ  വസന്തവും

ഇങ്ങുതാഴെ  ഒരുമേഘപടലത്തിനിപ്പുറം

ഒരിക്കലും   മായാതെകിടപ്പുണ്ടാവും

ആകാശപഥത്തിൽ  അബ്ദങ്ങൾ

സഞ്ചരിക്കുമ്പോൾ  ഒന്നോർക്കുക

ക്ഷതി   സംഭവിച്ച   ഓർമകൾക്ക്

ക്ഷിതിയോളം   വലുപ്പമുണ്ടായിരുന്നു

നിലക്കാത്ത   സംഗീതം  ഒഴുകിയെത്തുമ്പോൾ

അറിയാതെ    ഹൃദയം മന്ത്രിച്ചുപോവുന്നു

കാരണം     നീയേകിയ കനവുകൾ

ഒരു  ഹൃദയമിടിപ്പിനരികത്തുണ്ട്

   കടലിന്റെ ഓളങ്ങളിൽനിന്നും

ശാന്തമായ   സ്നേഹതീരമണയുമ്പോൾ

പറയാൻ   ബാക്കിവെച്ചതെല്ലാം

  സ്നേഹത്തിരകൾ    മന്ത്രിക്കുന്നുണ്ടാവും

Srishti-2022   >>  Poem - Malayalam   >>  ദൃശ്യം! - ഇതൊരു അന്ത്യശാസനയോ??

Meera Radhakrishnan

UST Global

ദൃശ്യം! - ഇതൊരു അന്ത്യശാസനയോ??

ആടും ജലറാണികൾ രോഷാകുലരായ്

ഹോമകുണ്ഡത്തിൻ തീഷ്ണനോട്ടവുമായ്

പേറ്റുനോവിൻ അലമുറകൾ കീറിമുറിച്ച്

കടികളും  വേദനകളും കടിച്ചമർത്തിയ

അമ്മിഞ്ഞപ്പാലിനും കലിപൂണ്ട നിമിഷം

 

 

പാഴ്ജന്മങ്ങളെന്നറിഞ്ഞിട്ടും മാറോടടക്കിയതിൻ

ചേതനയറ്റ സ്നേഹസ്വരൂപത്തിൻ  താണ്ഡവം

ഇതൊരു നൊമ്പരത്തിൻ ആവിഷ്കാരത്തണലിൽ

വെന്തെരിഞ്ഞോരു കനലിൻ പ്രതികാരദാഹം!

 

 

അഹോരാത്രം കിണഞ്ഞു പണിപ്പെട്ടു വെട്ടിച്ച

നിറക്കാഴ്ചകളിലൊക്കെയും കരിനിഴൽ പതിച്ചുപോയ്

വിധിയുടെ വിളയാട്ടത്തിൽ കാലചക്രം ഊറിച്ചിരിച്ചുകൊണ്ടു 

അനാഥത്വം പേറിയ ജീവശ്ചവങ്ങളെ മുറുക്കിത്തുപ്പിയിട്ടു 

അസ്ഥിപഞ്ജരങ്ങൾ  കുലുങ്ങി ചിരിച്ചിട്ടും

ഒടിയാതെ ബാക്കി വെച്ചതെന്താഹം നിഴലിക്കുന്നു

 

 

ഇച്ഛിച്ചതൊക്കെ  തുച്ഛത്തിൽ തഞ്ചത്തിൽ

ഒതുക്കി മുന്നേറും വിരുതന്മാർ, മാന്തിപ്പറിച്ച്

ചോരയൊഴുക്കി പേക്കൂത്തുകൾ ആടിയ തീരത്തിന്ന് 

കടൽപ്പക്ഷികൾ അങ്ങ് മാനത്തു വട്ടമിട്ടു പറക്കുമ്പോൾ 

അറിഞ്ഞിരുന്നില്ല, എല്ലാം അഴുകി ചീഞ്ഞുനാറിയ ഗന്ധം!

 

 

കാലം കോമരം കണക്കെ ഉറഞ്ഞുതുള്ളുമ്പോൾ 

കണ്ടത് , ഒരു നുള്ളു പ്രകാശത്തിനായ് 

അശ്രാന്ത പരിശ്രമത്തിൽ പരാജിതനായി

 ദയനീയമായി എത്തിനോക്കി കൈനീട്ടും

കരിപുരണ്ട വികലാംഗൻ ചിമ്മിനി വിളക്കുകൾ!

 

 

ഉടുതുണിക്ക് മറുതുണി തേടി കിതച്ചുപായും മനുഷ്യാ 

മണത്തറിയുന്നു ഞാൻ നിൻ ഇടനെഞ്ചിലെ ആന്തൽ ഒരു 

തീഗോളമായി വെന്തെരിഞ്ഞു പൊലിഞ്ഞുപോകയോ?

രക്തക്കറ പുരണ്ട കാലത്തിൻ  കോമ്പല്ലുകൾ

തുളച്ചുകയറി ചൂഴ്ന്നെടുത്തപ്പോൾ താഴേക്ക് 

ഉരുണ്ടു പോകയോ കരിമ്പൂപൂച്ചകളുടെ ഉണ്ടക്കണ്ണുകൾ ?

 

 

ആക്രാന്തത്താൽ കാർന്നുതിന്നു മുടുപ്പിച്ചു പടുത്തുയർത്തിയ

-തൊക്കെയും  അമറുന്ന ഗർജ്ജനങ്ങളിൽ തല്ലിയലച്ചു വീണുപോയ്  

ഇനിയും മരിക്കാത്ത ഓർമകളും പാഴ്ക്കിനാക്കളും 

വക്രിച്ച മുഖത്തോടെ ഇളിച്ചുകാട്ടുമ്പോൾ 

തെളിഞ്ഞത് ആടിയുലഞ്ഞ കോമാളിക്കോലങ്ങൾ 

പോർക്കളം മുറുകുമ്പോഴും, കണ്ടിരുന്നു കാണാം

 ഇനിയുമെന്തെന്നു; ഒട്ടും വിദൂരതയിൽ അല്ലാത്ത ഭീകര ദൃശ്യം!!

Srishti-2022   >>  Poem - Malayalam   >>  പ്രപഞ്ച കാവ്യം

Akash Anand

UST Global

പ്രപഞ്ച കാവ്യം

പ്രകൃതി, പ്രണയത്താല്വിരചിതമായൊരു

പ്രപഞ്ച സത്യമായ് സ്നേഹ സാഗരമായ്

നാരായ തുമ്പിനാല്കോറിയിട്ടൊരു

മനോഹരപ്രണയ കാവ്യമായ്...

 

നീഹാര നിരഞ്ജന ചാരുസ്മിതത്താല്

നിറമാല ചാര്ത്തുമീ പുല്നാമ്പിലും

പ്രകൃതി തൻ പ്രണയം ചാലിച്ചുവച്ചൊരാ

മഴവില്ലിനേഴു വര്ണ്ണങ്ങള്പോലെ... 

 

തഴുകി വരുമാ തിരമാല തൻ

സ്നേഹ ലാളനങ്ങൾക്കായ്

പ്രണയം തുളുമ്പുമാ സ്വകാര്യത്തിനായ്

മണൽത്തരികളെന്നും കാതോർക്കുന്നുവോ... 

 

പൂനിലാവിൽ നിദ്രതൻ

ആലസ്യമേലാതെ ഹിമാംശുവിൻ

മിഴിയിഴകളെ നോക്കി നില്ക്കും

നീലോൽപ്പലത്തിനും പ്രണയശൃംഗാരമോ...

 

കാർമേഘത്തിനിരുളിൽ പീലി

നിവർത്തി ആടുമാ മയൂരവും

മഴയാം പ്രണയിനിതൻ സ്വരരാഗം

നെഞ്ചോട് ചേർക്കുന്നുവോ...

 

ക്രുദ്ധമായി ജ്വലിക്കുന്ന നയനങ്ങൾ

ഇന്ദീവരത്തിൻ കവിളണയിൽ

തഴുകുന്ന മാത്രയിൽ പ്രണയ

നൈർമ്മല്യമായ് തീരുമോ സൂര്യനും... 

 

മന്ദമാരുതൻ തഴുകിയുണർത്തുമ്പോൾ

പാഴ്മുളതൻ സംഗീതം വേണുഗാന

മനോഹാരിതയിൽ എന്നും

കർണവശ്യമായ് മാറുന്നുവോ... 

 

ഈശനാം ശിൽപി പ്രണയലിപികളാൽ

പ്രപഞ്ചമെന്നൊരീ കാവ്യം രചിച്ചു

അതിലേക വരികളാം നാം

കൈകോർക്കുക കാവ്യ ചാരുതയേറുവാൻ.... 

Srishti-2022   >>  Poem - English   >>  Her Smiles

Don Bosco G

UST Global

Her Smiles

The spark in his eyes

As he said “I love you”,

Turned to single tear,

On her rejection.                                             

Reasons for that, he could not understand.

Reasons for which she left, unsaid,

Reasons for which, his texts were unread,

Reasons that could, make him forget,

All sweet memories with her,

With each second, not helping.

Wonder when, the tear would turn to a smile,

Someone to love her like him,

Would she find?

He smiles,

Because she found someone

He is happy for her .

Srishti-2022   >>  Poem - Malayalam   >>  ഇതളൂർന്ന കിനാക്കൾ

Juwel Anto

UST Global

ഇതളൂർന്ന കിനാക്കൾ

കൊതിയോടെ ജൻമം കാത്തിരികാം ഞാൻ 

നിൻ മടി തട്ടിൽ മയങ്ങാൻ 

നിറമേഴും സ്വപ്നങ്ങൾ കണ്ടുണരാൻ 

 

കണി  മഞ്ഞു  മായുന്നു

കരൾ നീറും  ഓർമയായി

ഇരുൾ വീണുറങ്ങു ന്നു

മിഴിനീർ കിനാവുമായ്

 

അകലെ എൻ കിനാകളും

അടുത്തൊരി  വിങ്ങലും

സ്വപ്നമേ എവിടെ നീ

സർഗ്ഗ സംഗീതമേ എവിടെ നീ

 

ഇതൾ നീർത്തൊരനുരാഗ വനികയിൽ എന്നും 

കൊഴിയാതെ നിൽക്കുന്ന പൂവാണ് നീ 

നിൻ സുഗന്ധത്തിനെ ആത്മാവിൽ അലിയിക്കാൻ 

വഴി തെറ്റി അലയുന്ന കാറ്റാണ് ഞാൻ 

 

ഒരുപാട് നൊമ്പരം ഉരുകുമെൻ കരളിലെ 

കാണാത്ത ചെപ്പിലെ നിധിയാണ് നീ 

ഒരുപാട് ജന്മങ്ങൾ  നിൻ ചാരെ നിന്നിട്ടും

അറിയാതെ പോയൊരു വിധിയാണ് ഞാൻ 

ഒരു നേർത്ത ചിരിയോടെ നീ നടന്നകലുമ്പോൾ 

ഇനി ഇല്ലി ജന്മത്തിൻ  അനുരാഗങ്ങൾ 

 

ഇന്നുമെൻ മിഴിയിനി

നനയിൽലോരി കലും

വെളിച്ചമേ പുല്കു നീ

സപ്ത സ്വരങ്ങളായ്  പുണരു നീ

Srishti-2022   >>  Poem - Malayalam   >>  അജ്ഞാനത്തിലേക്ക് ഒരു മടക്കയാത്ര

Surya C G

UST Global

അജ്ഞാനത്തിലേക്ക് ഒരു മടക്കയാത്ര

പൊടിമഴ പെയ്തൊരാ

കുന്നിൻ ചെരിവിൽ നീ,

കൊടി നാട്ടി നിന്നിലെ

ചോരത്തിളപ്പിനാൽ.

 

പുഴയുംപ്രഭാതവും

സഹ്യനും, മേഘങ്ങൾ-

പേറുമാ അംബര-

ത്തിന്നും നടുവിലായ്.

 

കുത്തിനോവിച്ചു നീ

ഭൂമിയാം അമ്മതൻ

നെഞ്ചിൽ പൊടിഞ്ഞു

ചുടുരക്തം കണക്കിനെ.

 

പേശികൾ മുറുകുമീ

ക്രോധത്തിനിടയിൽ നീ

കണ്ടില്ല ഭൂമിതൻ

കണ്ണിലെ ചോരയെ.

 

കറുകറെ കാർമുകിൽ

പെയ്തിറങ്ങി നിന്റെ

കൊടികൾ വിഴുങ്ങുവാ-

നെന്ന പോലെ.

 

മണലുംമരങ്ങളും,

കൊടികളും കാലക്കെടുതിയിൽ

മുങ്ങി നിൻ

പ്രജ്ഞകളോരോന്നും.

 

ഒലിച്ചു പോയ്‌ നിന്നുടെ

വസ്ത്രത്തലപ്പിൽ നി-

ന്നൊഴുകി അഹന്തതൻ

ചുടുമഷിച്ചിത്രങ്ങൾ.

 

കേണു നീ രക്ഷയ്ക്ക്

കൊടിനിറം നോക്കാതെ,

അലറിക്കരഞ്ഞു നീ

മനുഷ്യനെ കാണുവാൻ.

 

വെളുപ്പായിരുന്നില്ലവൻ

നിന്നുടെ പ്രജ്ഞകൾ-

ക്കൊതിരുന്നില്ലവൻ

മത്സ്യബന്ധനം ചെയ്തവൻ.

 

കൈ നീട്ടി നീ

നിന്ദിച്ച കറുത്ത കൈകൾ

ചുടുരക്തം തിളക്കുന്ന

ശക്തമാം പേശികൾ.

 

അവനുടെ ചുമലുകളി-

ലേറി നീ അമ്മതൻ

കൈകളിൽ ചോര-

ക്കിടാവിനെ പോൽ.

 

വാഴ്ത്തി നീ അവനുടെ

സാഹസത്തെ,

മെനഞ്ഞു നീ രക്ഷതൻ

കഥകളേറെ.  

 

മേഘങ്ങളെല്ലാം

ചിതറിത്തെറിച്ചു പോയ്

സൂര്യകിരണങ്ങൾ

വന്നു പതിച്ചു നിൻ നെറുകിലായ്.

 

സട കുടഞ്ഞുണരുന്നു

നിന്നിലെ രക്ത-

ത്തിളപ്പിൽ ജനിച്ചൊരാ

വർഗീയവാദിയും.

 

ഭ്രാന്തമായ് പരതി നീ   

നിൻ കൊടിക്കായ്‌,

ചോര വാർന്നു കിടന്നൊരാ

സഹജർക്കിടയിലും.

Srishti-2022   >>  Short Story - Malayalam   >>  ഇരുട്ടിൽ നിന്നും വെളിച്ചത്തിലോട്ട്

Gokul G R

UST Global

ഇരുട്ടിൽ നിന്നും വെളിച്ചത്തിലോട്ട്

എന്റെ ജീവിതത്തിൽ  ഞാൻ ഏകാന്തത  അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ആരോ  എന്നെ  ശക്തമായി ബന്ധിച്ചിരിക്കുന്നു . എവിടെയാണ്  ഞാൻ എന്നുപോലും  എനിക്ക്  മനസ്സിലായില്ല . ബന്ധനം പൊട്ടിക്കുവാൻ തിരിഞ്ഞും മറിഞ്ഞും  ഒക്കെ ഞാൻ പരിശ്രമിച്ചു  .പക്ഷെ അത് സാധ്യമായിരുന്നില്ല .നാളുകൾ കടന്നുപോയി , എങ്ങനെ ഇരുട്ടിൽ നിന്നും മുക്തമാകും   എന്നതായിരുന്നു എന്റെ ചിന്ത മുഴുവനും .

 

 

                     അങ്ങനെയിരിക്കെ ഒരു ദിവസം പുറത്തു വലിയൊരു നിലവിളി ഞാൻ കേട്ടു .  നിലവിളി എന്റെ കാതുകളിൽ തുളച്ചുകയറി . അതുവരെ എനിക്ക് ഉണ്ടായിട്ടില്ലാത്ത  ഒരു അസ്വസ്ഥത എനിക്ക് അനുഭവപ്പെട്ടു  തുടങ്ങി . ആരാണ് നിലവിളിക്കുന്നത് ? ഒച്ച വച്ചു നോക്കിയാലോ ? ആരെങ്കിലും വന്നു രക്ഷിക്കാതിരിക്കില്ല എന്ന് എനിക്ക് തോന്നി . ആശ്ചര്യം തന്നെ ആരോ എന്നെ  ബന്ധനത്തിൽ നിന്നും രക്ഷപെടുത്താൻ നോക്കുന്നു . അയാൾ  എന്നെ കെട്ടിയിട്ടിരുന്ന ചരട്  മുറിച്ചുമാറ്റി .സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ എന്ന് എനിക്ക് അറിയില്ല ഞാൻ പൊട്ടിക്കരയുകയായിരുന്നു സമയം .നാളുകൾക്കു ശേഷം ആദ്യമായി  സൂര്യൻ എന്നെ തഴുകുന്നത് എനിക്ക്  അനുഭവപ്പെട്ടു.

 

                     പുറത്തേയ്ക്കു  വന്ന  എനിക്ക്  സന്തോഷമായെങ്കിലും  , പല ചോദ്യങ്ങൾ  ഇപ്പോഴും എനിക്ക്  ബാക്കിയാണ് .ആരാണ്  ?

എന്തിനാണ്  എന്നെ ബന്ധിച്ചത് ? . ചോദ്യങ്ങളുടെ ഉത്തരം തേടി ആയിരുന്നു പിന്നെ എന്റെ സഞ്ചാരം .

 

                   ഇത്രെയും  നാളത്തെ ഒറ്റപെട്ട ജീവിതത്തിൽ നിന്നും വന്ന  എന്നോട് കാണുന്നവർക്ക് ഒക്കെ സ്നേഹം മാത്രമായിരുന്നു .പലരും എന്നെ സന്തോഷത്തോടെ കെട്ടിപിടിച്ചു ,മുത്തങ്ങൾ തന്നു . ഇത്രെയും  നാളത്തെ ഒറ്റപ്പെടൽ കൊണ്ടാണോ എന്ന് എനിക്ക് അറിയില്ല, അവർ പറയുന്നതും ചോദിക്കുന്നതും ഒന്നും എനിക്ക്  മനസ്സിലാക്കാൻ  പറ്റിയിരുന്നില്ല , തിരിച്ചു പ്രതികരിക്കാനും . കുറച്ചുകാലം എടുത്തെങ്കിലും ബാക്കിയുള്ളവർ പറയുന്നത് മനസ്സിലാക്കാൻ   ഞാൻ  ശ്രമിച്ചു തുടങ്ങിയിരുന്നു .  

                എന്റെ ചോദ്യങ്ങളുടെ ഉത്തരവുമായി രണ്ടുപേർ എന്റെ ജീവിതത്തിലോട്  കടന്നുവന്നു . അവർ എന്നോട് അവരാണ് എന്നെ ബന്ധിച്ചിരുന്നത് എന്ന സത്യം തുറന്നു  പറഞ്ഞു . എന്തെന്നറിയില്ല അവരോടു ദേഷ്യമായിരുന്നില്ല എനിക്ക് തോന്നിയത് മറിച്ചു സ്നേഹം മാത്രമായിരുന്നു .

 

                    പിന്നെയും  ഒരു ചോദ്യം  ബാക്കിയായിരുന്നു എന്തിനായിരുന്നു എന്നെ ബന്ധിച്ചത്?.അതിനുള്ള ഉത്തരം അവർ പറഞ്ഞത് അവരെയും രണ്ടുപേർ ബന്ധിച്ചിരുന്നു  അതുകൊണ്ടാണ് എന്നെ ബന്ധിച്ചരുന്നത്  എന്നായിരുന്നു . അതൊക്കെ അന്ന്   എനിക്കൊരു കൗതുകമായി  തോന്നി .

          പിന്നീടങ്ങോട്ട്  അവർ എന്നെ കൈപിടിച്ച് അക്ഷരങ്ങളുടെ ലോകത്തോട്ട് കൊണ്ട് പോയി. അവിടെ ഞാൻ കണ്ടത് എന്നെ  പോലെ ബന്ധനത്തിൽ നിന്ന്  മോചിതരായ കുറച്ചു സുഹൃത്തുക്കളെയായിരുന്നു. അക്ഷരങ്ങൾ പറഞ്ഞു  തന്നവരിൽനിന്നും  എന്നെ  ബന്ധനത്തിൽ  നിന്നും മോചിപ്പിച്ച ദൈവത്തിന്റെ മാലാഖമാരെ പറ്റി  ഞാൻ പഠിച്ചു .

 

    പിന്നെ സൗഹൃദങ്ങൾ വളർന്നു . സുഹൃത്തുക്കളോട് സംസാരിക്കുന്നതിനിടയിലാണ് ഞാൻ മനസ്സിലാക്കിയത്  ഞാൻ   അമ്പലത്തിൽ കാണുന്ന ആളെ എന്റെ ചില സുഹൃത്തുക്കൾ ചർച്ചിലും ചിലർ പള്ളിയിലും കാണാറുണ്ടെന്ന്

ദൈവം എന്ന നാമത്തിൽ അദ്ദേഹത്തിനെയും  പല സ്ഥലങ്ങളിലായി  ബന്ധിച്ചിരിക്കുന്നു എന്ന് എനിക്ക് അന്ന് മനസിലായി . മതങ്ങൾ എന്ന മതിലുകൾ ഞാൻ അറിയാതെ അവിടെ വളരുന്നുണ്ടായിരുന്നു .

 

                 കാലങ്ങൾ കടന്നുപോയി. പിന്നെ  അങ്ങോട്ട്മത്സരങ്ങളായി , ജീവിതത്തിൽ ആരോടൊക്കെയോ ഞാൻ  മത്സരിച്ചു തുടങ്ങി . ഞാനറിയാതെ  ഞാൻ ചില ശത്രുക്കളെ ഉണ്ടാക്കി .ഇതിനിടയിൽ എന്നെ ബന്ധിച്ചിരുന്നവരെ അറിഞ്ഞുകൊണ്ടല്ലാതെ ഞാൻ എപ്പോഴൊക്കെയോ  വേദനിപ്പിച്ചു .

ഞാൻ വേദനിപ്പിച്ചതൊന്നും പക്ഷെ  അവർ മനസ്സിൽ വച്ചിരുന്നില്ല എന്നതാണ് കൗതുകം  . അവർ എന്റെ ആഗ്രഹങ്ങൾ ഓരോന്നായി വീണ്ടും  വീണ്ടും  സാധിച്ചുതന്നു

          എന്റെ സന്തോഷത്തിലും ദുഖങ്ങളിലും  അവർ പങ്കുചേർന്നു . എന്റെ നന്മയ്ക്കുവേണ്ടി അവർ കഷ്ടപെട്ടുകൊണ്ടേയിരുന്നു .

ഇന്ന് അവരാണ് എന്റെ ദൈവം

 

          ഇരുട്ടിൽ നിന്നും വെളിച്ചത്തിലോട്ടു വന്നു  എന്ന് ചിന്തിച്ചിരുന്ന എനിക്ക് തെറ്റുപറ്റിയിരുന്നു . നീണ്ട പത്തു മാസത്തോളം എന്നെ ബന്ധിച്ചിരുന്ന  പൊക്കിള്ക്കൊടിയും  ,അമ്മയുടെ ഗർഭപാത്രവും  അന്ധകാരം അല്ലായിരുന്നു എനിക്ക്  നൽകിയത് എന്ന്  ഞാൻ  മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു  .

അവിടെ ആയിരുന്നു ഞാൻ ഏറ്റവും സുരക്ഷിതൻ .അവിടെയായിരുന്നു നന്മയും .

Srishti-2022   >>  Short Story - Malayalam   >>  ചിറകറ്റ ചിത്രശലഭം!

Meera Radhakrishnan

UST Global

ചിറകറ്റ ചിത്രശലഭം!

അങ്ങു  കിഴക്കു ദിക്കിൽ നിന്ന് സൂര്യരസ്മികൾ ഇരച്ചു കയറുമ്പോഴും ഒരു  ചെറു ലാഘവത്തോടെ ഉറക്കച്ചടവിൻറെ  ആലസ്യം വെടിയാൻ  മടിക്കുന്ന പ്രകൃതി ഒരു  കൊച്ചുകുട്ടിയെ പോലെ ചിണുങ്ങി. എന്നാൽ പ്രിയതമന്റെ വരവറിഞ്ഞ സൂര്യകാന്തിപ്പൂവിന്റെ മുഖം നാണം കൊണ്ട് ചുമന്നു തുടുത്തു. മുഖം തുടുത്തപ്പോൾ വെട്ടിത്തിളങ്ങിയത് പക്ഷെ അതിന്റെ പിന്നിൽ ഒളിച്ചിരുന്ന അവളാണ്. ആരും ഗൗനിക്കാതെ കടന്നു പോകുമ്പോഴും ഉള്ളിൽ അവൾ ചിരിച്ചുകൊണ്ടേ ഇരുന്നു.

"ഇപ്പോൾ ഞാൻ വെറുമൊരു 'പുഴു' മാത്രമാണ് നിങ്ങൾക്ക്.. എന്നാൽ , ഒരിക്കൽ നിങ്ങൾ എന്നിലെ എന്നെ തിരിച്ചറിയും.!" ആത്മഗതത്തിൽ തന്നെ ഉണ്ടായിരുന്നു അവളുടെ പറന്നുയരാൻ കൊതിക്കുന്ന  കിനാവള്ളികൾ.

 

അവൾക്കു ചുറ്റും ലോകം അങ്ങിനെ തിരിഞ്ഞും മറിഞ്ഞും കളിച്ചുകൊണ്ടിരുന്നു. അങ്ങേ ദേശത്തു നിന്ന് പോലും സൂര്യകാന്തിയെ തേടിയെത്തിയവർ പലരും ഇവളെ കണ്ടതോടെ മെല്ലെ ഉൾവലിഞ്ഞു മടങ്ങിപോയപ്പോൾ ചരിത്രത്തിന്റെ ഏടിൽ നിന്ന് ഒരു കറുത്ത തൂവൽ കൂടി ഇളകി വീണു

ഒരുപക്ഷേ അവൾ ഒരു 'കുഞ്ഞു പെൺപുഴു' ആയത് കൊണ്ടാവാം..!

എന്നിട്ടും നിരാശ വെടിയാത്തവർ ചിലർ കൊച്ചു നികൃഷ്ടജീവിയെ തോണ്ടിയെടുത്ത് ദൂരേക്ക് വലിച്ചെറിയപ്പെടുന്നത് ഇന്ന് എന്തുകൊണ്ടോ സർവസാധാരണം. അല്ലെങ്കിലും മുളയിലേ 'നുള്ളി കളയുന്നത്' ഒരു ശീലമാണല്ലോ. ആയതിനാൽ തന്നെ ഇന്ന് അതിനു ഒരു പ്രസക്തി അർഹിക്കപ്പെടുന്നില്ല എന്നവൾ പതിയെ മണത്തറിഞ്ഞു തുടങ്ങി.

അവൾക്കു ചുറ്റും ശാപവാക്കുകൾ ഉതിർത്തു കൊണ്ട് ഭീമൻ മണികൾ മുഴങ്ങിയിട്ടും തെല്ലു നിരാശയോടെ മാനത്തെ അമ്പിളിതാരകങ്ങളെ കൈയ്യെത്തിപ്പിടിക്കാൻ ഏന്തി വലിഞ്ഞു ചാടിക്കൊണ്ടേയിരിന്നു.

കാലം അവളെ ചിരിപ്പിച്ചും കരയിപ്പിച്ചും കൂടെ കൊണ്ട് നടന്നു. ഒരു പുഴുവിൽ നിന്ന് ചിത്രശലഭത്തിലേക്കുള്ള അവളുടെ പ്രയാണത്തിന്റെ അന്തർധാര കാലക്രമേണ കുറഞ്ഞുകൊണ്ടേയിരുന്നു. അതെ, അവൾ ഇന്നൊരു ചിത്രശലഭമായി രൂപാന്തരപ്പെട്ടിരിക്കുന്നു. ഒരു വർണ്ണമനോഹരിയായ ഏഴഴകുള്ള ഒരു കൊച്ചു സുന്ദരി വർണ്ണശലഭം ! ചിത്രശലഭം!

 

അവൾ കൊതിച്ചപോലെ മാനത്തെ അമ്പിളിതാരകങ്ങളെ കൈയ്യെത്തിപ്പിടിക്കാൻ ദിനംപ്രതി മുളച്ചുപൊന്തിയ  കുഞ്ഞുചിറകുകൾ വീശിവീശിയടിച്ചു ആഞ്ഞു പറക്കുവാൻ  ശ്രമിക്കുന്നു. പ്രയത്നങ്ങൾ കണ്ടിട്ടും കാണാത്തതുപോലെ നടിച്ച കാലം, അതിന്റെ ആർത്തിക്കണ്ണുകളോടെ അവളെ ഉറ്റുനോക്കുമ്പോൾ ചോർന്നൊലിക്കുന്നത് അവളുടെ പാഴ്ക്കിനാക്കളായിരുന്നു.

തന്റെ കുഞ്ഞു ചിറകുകൾ കഴച്ചിട്ടും തെല്ലു ഭീതിയോടെ ആണെങ്കിലും അവൾ വീണ്ടും പറക്കാൻ കിതച്ചു പൊന്തി. ഭീകര നിമിഷം അവൾക്കേകിയത് അവളുടെ സ്വപ്നങ്ങൾ വേരോടെ പിഴുതെറിഞ്ഞു കൊണ്ടായിരുന്നു..! കിതച്ചു പൊന്തൽ ഒരു അത്ഭുതമായി കണ്ട കാലം, ഒരു 'കാലനായി' മാറിയതും അപ്പോഴായിരുന്നു.!! 

 

അടിവയറ്റിലെ മഞ്ഞുമലകൾക്ക് മുകളിലൂടെ അത്ഭുതം ഊറി ചൂളമടിച്ച്ഓരോ തീഗോളങ്ങളായി ഓടിക്കളിച്ചുകൊണ്ട്അവളുടെ കുഞ്ഞുചിറകുകൾ എന്നെന്നേക്കുമായി ചരിത്രത്തിന്റെ  ഏടിലേക്ക് വീണ്ടുമൊരു കറുത്ത തൂവൽ സമ്മാനിച്ചപ്പോൾ പിടഞ്ഞത് ഒരു മുഴുവൻ ജന്മത്തിന്റെ ആകെത്തുക ആയിരുന്നു..

 

 

കാലം അതിക്രൂരമായി ചരിത്രത്തിനു സമ്മാനിച്ച കറുകറുത്ത തൂവൽ,  "വാനം കാണിക്കാതെ, ഒരു പുസ്തകത്താളിൽ" മാത്രമായി "പാത്തുവെക്കാൻ" അറ്റുകളഞ്ഞപ്പോഴും ഓർത്തിരുന്നില്ല..; അവൾക്ക് വാനോളം ഉയരണമായിരുന്നു എന്ന്..!

 

 

അവൾ ചേതനയറ്റ തൻറെ കുഞ്ഞു ചിറകുകളെ നിറകണ്ണുകളോടെ നോക്കിയിരുന്നപ്പോൾ മനസിലാക്കി, കാലത്തിന്റെ വക്രിച്ച മുഖം ആരും കാണുകയില്ല, ഗൗനിക്കുകയുമില്ല  എന്ന നഗ്നസത്യം.!

അവൾ തളർന്നു വീണുപോയെങ്കിലും, തന്റെ വീണുടഞ്ഞ കിനാക്കളെല്ലാം വാരിക്കൂട്ടി മാറോടു ചേർത്ത് വെച്ചുകൊണ്ട് പാവം പണിപ്പെട്ടു ഏന്തിവലിഞ്ഞു അറ്റുപോയ മുറി ചിറകുകളുടെ സഹായത്തോടെ ചാടിക്കൊണ്ടേയിരുന്നു.

കാലം പരിശ്രമങ്ങൾ, ഒരു തമാശ കണ്ട ലാഘവത്തിൽ തെല്ലു പുച്ഛത്തോടെ നോക്കി അവളെ ഇളിച്ചു കാട്ടി ആസ്വദിച്ചുകൊണ്ടേയിരുന്നു.

ഹാ , കഷ്ടം! ദൈവം അവൾക്ക് ആത്മവിശ്വാസത്തിന്റെയും ധൈര്യത്തിന്റെയും പുതുച്ചിറകുകൾ നൽകട്ടെ..!!

Srishti-2022   >>  Short Story - Malayalam   >>  പ്രാക്ടിക്കൽ സ്വപ്നങ്ങൾ തേടി

Devika Sathish

UST Global

പ്രാക്ടിക്കൽ സ്വപ്നങ്ങൾ തേടി

പണ്ട്  പണ്ട് ഒരിടത്തൊരിടത്തൊരു  രാജകുമാരനുണ്ടായിരുന്നു ... സ്വർണ  ചിറകുള്ള  കുതിരയുടെ  പുറത്തേറി  ലോകം  മുഴുവൻ  ചുറ്റുകയാണ്    രാജകുമാരന്റെ വിനോദം .. അങ്ങനെ  ഏഴു കടലും  ഏഴു മലയും താണ്ടി  കുമാരൻ  യാത്ര  ചെയ്തു ...”

എന്തു  രസമാരുന്നു   അമ്മമ്മ പറേണ കഥകൾ കേട്ടിരിക്കാൻ  ..സ്വർണ്ണചിറകുള  ഒരു പക്ഷിയെയോ കുതിരയെയോ  കിട്ടാൻ ഒരുപാട്  ആഗ്രഹിച്ചിട്ടുണ്ട് ...

 ഇപ്പോഴും ഇടയ്ക്കു  തോന്നാറുണ്ട്   നാലു  ചുമരുകൾ നോക്കി  മടുക്കുമ്പോളൊരു ചിറകുള്ള കുതിരയെ കിട്ടിയുരുന്നെങ്കിലെന്ന് .

ആരും  കാണാതെ പറന്നുപോണം ആരും കാണാത്ത ആരും അറിയാത്ത നാട്ടിൽ പോകണം... അവിടങ്ങു  കൂടണം.. പിന്നെ കുറെ സ്ഥലങ്ങളിൽ പോകണം... 

 ഇതൊകെ ആരോടേലും  പറഞ്ഞ നിക്ക്  വട്ടാന്നല്ലേ  വിചാരിക്കുള്ളു .. അല്ലേൽ   തന്നെ ഞാൻ പറേണത്  ആരു കേക്കാനാണ്?

അപ്പോഴാ അമ്മു അവധിക്കു വന്നപ്പോൾ അമ്മയോട് പറേണ ഞാൻ കേട്ടെ ഇത്തവണ പോകുമ്പോൾ എന്നെ കൂടി അവൾ കൊണ്ട് പോകാൻ പോകുവാന്നു.

..ശോ എവിടെയാ അമ്മുനു ജോലി ഒന്നുമെനിക്കറില്ല

അതൊന്നും അറിയണോന്നും തോന്നില്ല.. ഒരു 10-15 വര്ഷത്തെ ആഗ്രഹമാന്നെ സാധിക്കാൻ പോണേ വേറെന്തു വേണം ?.. സന്തോഷംകൊണ്ട് തുള്ളിചാടാനും മാനത്തു വലിഞ്ഞു കേറാനും ഒക്കെ എനിക്ക് തോന്നി

 മനസ്സിൽ ലഡു പൊട്ടിയ അവസ്ഥ.. 

ആദ്യത്തെ ചുവട് ട്രെയിൻ യാത്രയാരുന്നു.പക്ഷെ എന്ത് പറയാനാ അമ്മു എന്നെ പൊതിഞ്ഞു  കൈയിൽ കൊണ്ട് നടന്നു.. ഒന്നും കാണാൻ പറ്റണ്ടായില്ല. അകെ അമ്മുന്റെ മുഖം മാത്രം.. നന്നായി ദേഷ്യം വന്നു ,ഒരു  ചവിട്ടു  വെച്ചു  കൊടുക്കാൻ തോന്നി അവൾക്കു.

പക്ഷേ  പ്രതികരിച്ചില്ല .....അല്ലേലും  അങ്ങനാല്ലോ  പറയാൻ ഭയങ്കര  മിടുക്കാണ്  പക്ഷേ ശെരിക്കും  ഒന്നും ചെയ്യൂല .

ആഹ്ഹ് ന്തായാലും രാത്രി അമ്മുസിന്റെ റൂമിലെത്തി 

രാവിലെ  അമ്മു ഓഫീസിൽ പോകാന്നേരം എന്നെ ബാഗിന്റെ ഒരു മൂലയിൽ എടുത്തു വെച്ചു

വീണ്ടും  പ്രതീക്ഷകളുടെ ചീട്ടുകൊട്ടാരംതകർന്നടിഞ്ഞു  ...ചുറ്റുമുള്ള   കാഴ്ചകൾ  കണ്ട്‌  ഒക്കെ പോകാന്നു വെച്ചതാ... അല്ലേലും മറ്റുള്ളവർക്കു ഞാൻ വെറുമൊരു പാവക്കുട്ടിതന്നെ അവർക്ക്തോന്നുമ്പോൾ കളിപ്പിക്കാനും പ്രദര്ശിപ്പിക്കാനുമുള്ള ഒരു വസ്തു. എന്റെ മനസ്സിൽ ന്താന്ന്ആരറിയാൻ

പിന്നെ അവള്ടെ ബാഗിനകത്തൂടെ കുറച്ചു കാഴ്ചകളൊക്കെ  കണ്ടു തൃപ്തിയടഞ്ഞുട്ടോ  ...ഒരു വല്യ  ഗ്ലാസ്കൊട്ടാരം  പോലെത്തെകെട്ടിടം  (പഴയ  കഥകളിലെ  പോലെ )പിന്നെ അരയന്നകൾ ഒഴുകി നടക്കുന്ന ഒരു കുളം പക്ഷേ  അവർക്കൊന്നും ഒരു സന്തോഷമില്ലാതെ  പോലെ എന്താണാവോ ?

  

അകത്തു കേറിയപ്പോഴോ മുഴുവൻ കമ്പ്യൂട്ടർ   അതിന്റെ ഒക്കേ മുന്നിൽ ഓരോ മനുഷ്യർ ഇരിപ്പുണ്ട്  ..അതുപോലെ  ഒരു  കമ്പ്യൂട്ടർ   മുന്നിലെന്നെ കൊണ്ടിരുത്തി അമ്മു ...ഞാൻ നോക്കിപ്പോ  എനിക്ക് ആകെ  കാണാൻ പറ്റുന്നത്  കമ്പ്യൂട്ടറും  കുറെ  ചില്ലുകൂടുകളുമാണ് .

ഒരു മൃഗശാല ഓക്കേ ഓർമ്മവന്നു (പണ്ട് അമ്മുന്റെ കൂടെ പോയിട്ടുണ്ട് ).

ഒരു  മൃഗശാല :മനുഷ്യന്മാരുടെ കാഴ്ച്ചബംഗ്ലാവ്  അല്ല മനുഷ്യരും  മൃഗങ്ങൾ  തന്നെയല്ലേ?   അപ്പോൾ പ്രേത്യേകം ഒരു  അലങ്കാരത്തിന്റ  അവശ്യമില്ല  മൃഗശാല  തന്നെ.

ഒരു  ചില്ലുകൂട്ടിലകപ്പെട്ട  മൃഗങ്ങൾ അല്ല  മനുഷ്യർ!!

പുറത്തുനിന്നു നോക്കുന്നവർക്ക്  ആകർഷകമായ  വല്യ ഒരു കൊട്ടാരം   ..അതിൽ കുറെ മനുഷ്യരിരുന്നു പണി എടുക്കുന്നു ഇടക്കെന്തൊക്കെയോ സംസാരിച്ചു ചിരിക്കുന്നു പിന്നെ ആരൊക്കെയെക്കൊയോ വിളിക്കുന്നു    അങ്ങനെ അങ്ങനെ ...ദിവസം മുഴുവൻ ഇവരെ നോക്കിയിട്ടിരിക്കാലാണ് എനിക്കിപ്പോ പണി..ഇടക്ക് മടുക്കുമ്പോൾ ഇങ്ങനെ ആലോചിച്ച കാടു  കയറുകയുംചെയ്യും.

എന്താലേ ഇങ്ങനെ  രാവന്തിയോളം ഇതിൽ കഴിയുന്നു ?

ചില്ലുകൂടാരത്തിനു പുറത്തുള്ളെതെല്ലാം   ഇവർ തന്നെ നിർമ്മിച്ചതാണു .. കുളവുമെല്ലം ..സർവത്ര മായം!

അതാണോ അരയന്നങ്ങൾ ഒകെ സങ്കടത്തിൽ ?അന്നിത്തിനകത് കേറിപ്പോ ഒന്ന് കണ്ടതാ പിന്നെ കാണാൻ കൂടി പറ്റിയില്ല .

എന്തിനു പറയുന്നു പണ്ടെപ്പോഴും എന്നോട് സംസാരിക്കുന്ന അമ്മു എന്നെ ഇപ്പൊ തിരിഞ്ഞു പോലും നോക്കാറില്ല ഇപ്പോഴും ഫോണിനോടോ കംപ്യൂട്ടറിനോടോ സംസാരിച്ചോണ്ടിരിക്കും  .എല്ലാവര്ക്കും വല്യ വല്യ കാര്യങ്ങളാണൂ ....

ഒരു കൂട്ടുമില്ലാതെ ഇരുന്നു മടുത്ത്‌ !

പണ്ട് അമ്മുന്റെ അച്ഛൻ എനിക്കൊരു ചിറക് പിടിപ്പിച്ചുതന്നിരുന്നു   .. ഒരു മാലാഖയെപ്പോലെ  ...  അത് മുഴുവൻ ദ്രവിച്ചു തുടങ്ങി .. അതുണ്ടാരുന്നപ്പോൾ ഒരുപാട് സ്വപ്നം കാണുമാരുന്നു പറക്കുന്നതുമെല്ലാം ..പക്ഷെ ഇപ്പൊ ചിറകിനോടൊപ്പം എന്റെ സ്വപ്നങ്ങളും പോവുകയാണോ?

ഒന്ന് തിരിച്ചു വീട്ടിൽ പോകാൻ കഴിഞ്ഞിരുന്നെങ്കിൽ അവിടെ എല്ലാരും അവിടെ ചെന്നിട്ട് വേണം അമ്മമ്മയോട് പറയാൻ പറക്കുന്ന കുതിരയും എല്ലാം വെറുതെയാണെന്ന് ..തന്നിലേക്ക് ഒതുങ്ങി പോയ കുറെ മനുഷ്യർ മാത്രമാണിന്നുള്ളതെന്ന് ..അവരുടെ കഥകൾ കുട്ടികൾക്ക് പറഞ്ഞ കൊടുക്കാൻ പറേണം ..അവരെങ്കിലും "പ്രാക്ടിക്കലായ " സ്വപ്നങ്ങൾ കാണട്ടെ

... എന്ന് പോകാൻ പറ്റുമെന്തോ ?

അല്ലെങ്കിൽ അമ്മു എന്റെ ചിറകെങ്കിലും ഒന്ന് ശരിയാക്കി തന്നിരുന്നെങ്കിൽ (ഇപ്പൊ ഞാൻ പറയുന്നത് അവൾക്ക് മനസിലാകാറില്ല ..പണ്ടങ്ങനെയല്ലായിരുന്നു  ) ചിറകുകൾ കിട്ടീരുന്നെങ്കിൽ ചിലപ്പോൾ ..ചിലപ്പോൾ സ്വപ്നം കാണാനുള്ള ധൈര്യം എങ്കിലും എനിക്ക് തിരിച്ച കിട്ടിയേനെസ്വപ്നങ്ങള്ക്ക് മാത്രമാണല്ലോ വിലക്കില്ലാത്തതു. സ്വപ്നങ്ങൾ കാണാൻ മറന്നുപോകുന്നവരെ സ്വപ്നങ്ങൾ കാണാംപ്രാക്ടിക്കലായ കുറച്ചു   സ്വപ്നങ്ങൾ !!!!

Srishti-2022   >>  Short Story - Malayalam   >>  കാലത്തിനുമപ്പുറം ഒരു കാത്തിരിപ്പ്

Aparna S Nair

UST Global

കാലത്തിനുമപ്പുറം ഒരു കാത്തിരിപ്പ്

"'ഇനിയും പറ്റില്ല മാഡം...

I want divorce

അയാളെ എനിക്കു വേണ്ട''

 

 

രേവതി തന്റെ മുൻപിലിരുന്ന യുവതിയെ 

ഒന്നു നീരിക്ഷിച്ചു.

 

ഒരു ഇരുപത്തിയെട്ടു  വയസ്സു കാണും

വിവാഹം കഴിഞ്ഞിട്ടു രണ്ടു മാസം...

 

ഇന്നത്തെ തലമുറയല്ലേ...

അതു പറയാൻ പാടീല്ലല്ലോ താനും  തലമുറയല്ലേ?

 

രേവതി യുവതിയോടു ചോദിച്ചു.

'' നിങ്ങൾ ശരിക്കും ആലോചിച്ചു എടുത്ത തീരുമാനമാണോ?''

''അതേ അയാളുടെ കൂടെ എനിക്കു ജീവിക്കാൻ പറ്റില്ല.''

അവൾ ഉറപ്പിച്ചു പറഞ്ഞു.

 

 

വളരെക്കാലങ്ങൾക്കു ശേഷം തന്റെ മുൻപിൽ വന്ന ഡിവോഴ്സ് കേസ് എറ്റെടുക്കാൻ രേവതിക്കു താൽപ്പര്യം ഉണ്ടായിരുന്നില്ല.

പൊതുവേ സിവിൽ കേസുകളാണു ചെയ്യാറുളളത്.

വരുന്ന ഡിവോഴ്സ് കേസ് എല്ലാം  സുഹൃത്തുക്കൾക്കു കൈമാറുകയാണു പതിവ്.

പക്ഷേ  ഇതു തന്റെ  ഗുരുനാഥൻ പറഞ്ഞു ഏൽപ്പിച്ച കേസാണു. നിരസിക്കാൻ പറ്റില്ല.

 

 

''ശരി. നിങ്ങൾ നാളെ ഭർത്താവുമായി വരൂ.നമ്മുക്കു സംസരുച്ചൂ ഒരു  തീരുമാനം എടുക്കാം.''

''അതു വേണ്ട മാഡം. നോട്ടീസ് അയച്ചോളൂ.''

പറയുന്നതു കേൾക്കു നിങ്ങൾ  ഭർത്താവുമായി വരൂ.''

യുവതി അർത്ഥ സമ്മതത്തോടെ പോയി.

 

 

 

രേവതി  അവൾ  പോയത്തും നോക്കി ചിന്തിച്ചിരുന്നു.

''എന്താ മോളേ?എന്തു പറ്റി?''

 

ചായുമായി വന്ന അമ്മ അവളെ ചിന്തയിൽ നിന്നും ഉണർത്തി.

 

''വയ്യാത്ത അമ്മ എന്തിനാ ഇതുമായിവന്നതു ഞാൻ അങ്ങോടു വരുമായിരുന്നല്ലോ?''

 

''സാരമില്ല.നീ ഇതു കുടിക്കൂ. രാമു പറഞ്ഞല്ലോ നീ വീണ്ടൂം ഡിവോഴ്സ്കേസ് എറ്റെടുക്കുന്നു എന്നു?

എന്തിനാ മോളേ ഒരു കുടുംബം തകർത്തിട്ടു നമ്മൾ കാശുമേടിക്കുന്നത്?''

 

 

''അമ്മേ,അമ്മയ്ക്കു അറിയാല്ലോ എനിക്കു ഇഷ്ടമുണ്ടായിട്ടല്ല.ഇതു ഇപ്പോ പണിക്കർ സാർ പറഞ്ഞ ഡിവോഴ്സ്കേസാണു.''

 

''ശരി. നിന്റെ  ഇഷ്ടം പോലെ.''

 

പിറ്റേന്നു കേസ് ഫയലുകൾ പഠിക്കുന്ന തിരക്കിലായിരുന്നു രേവതി.

അപ്പോൾ യുവതി വീണ്ടും വന്നു.

 

 

''മാഡം  അയാൾ വന്നിട്ടുണ്ട്.''

 

''വരാൻ പറയൂ...''

 

യുവതി  ഭർത്താവുമായി  മുറിയിലേക്കു കടന്നുവന്നു.ഫയലിൽ നിന്നും മുഖമുയർത്താതെ രേവതി  ചോദിച്ചു;

 

''എന്താ മിസ്റ്റർ നിങ്ങൾക്കും ഭാര്യയുടെ അതേ അഭിപ്രായമാണോ?''

 

 

''അതേ ''

 

 

ശബ്ദം.......

 

 

രേവതി  ഒന്നു ഞെട്ടി.അവൾ മുഖം ഉയർത്തി നോക്കി.

അതേ  അയാളു തന്നെ...

 

 

ദേവനന്ദൻ..............

അല്ല തന്റെ  നന്ദൻ.....

 

 

ദേവനന്ദന്റെ മുഖത്തേക്കും ഞെട്ടൽ വ്യാപിച്ചു.

ഒരു  നിമിഷം എന്തു ചെയ്യണമെന്നറിയാതെ പകച്ചുപോയി രേവതി .

 

 

പയ്യെ അവൾ  തുടർന്നു.

'' നിങ്ങളുടെ വിവാഹം കഴിഞ്ഞിട്ടു രണ്ടു  മാസം ആയിട്ടുളളൂ.

കുറഞ്ഞതു ഒരു  വർഷമെങ്കിലും വേണം ഡിവോഴ്സ് കിട്ടാൻ.''

 

 

ദേവനന്ദന്റെ ഭാര്യ കേട്ടപാടെ പറഞ്ഞു  .

 

'' പറ്റില്ല .ഇയാളെ  എനിക്കു  വേണ്ട.''

 

രേവതി  ദേവനന്ദനെ നോക്കി .

 

അയാൾ ഞെട്ടല്ലിൽ നിന്നും മുക്തന്നായിട്ടില്ല എന്നു മുഖം പറഞ്ഞു .

''ശരി .മിസ്റ്റർ നിങ്ങൾ  പുറത്തു നിൽക്കൂ.

ഞങ്ങൾ ഒന്നു  സംസാരിക്കട്ടെ.''

 

 

ഒന്നും മിണ്ടാതെ അയാൾ  പുറത്തേക്കു നടന്നു.

ദേവനന്ദന്റെ  ഒാർമ്മകൾ 8 വർഷം പിന്നോട്ടു പോയി.

രേവതി...........

 

 

എപ്പോഴും സംസാരിച്ചുക്കൊണ്ടു നടക്കുന്ന ഒരു പെണ്ണ്.

അവൾക്കു  ഒരിക്കലും  സംസാരിക്കാനുള്ള വിഷയങ്ങൾക്കു ക്ഷാമമില്ലായിരുന്നു.

തനിക്കു അവളോടു സംസാരിക്കാൻ ഭയമായിരുന്നൂ.പെൺകുട്ടിയാണു പക്ഷേ  ഒരാൺകുട്ടിയുടെ സ്വഭാവം.കൂട്ടുക്കാരുമായി അടിച്ചുപ്പോളിച്ചു നടക്കുന്ന തന്റേടി....

ക്ലാസ്സിലെ ആൺകുട്ടിക്കളുടെ കണ്ണിലെ കരട്.

പെൺപട്ടാളത്തിന്റെ സ്വന്തം പടത്തലവൻ.

 

 

പക്ഷേ  കണക്ക് എന്നും ഒരു കീറാമുട്ടിയായിരുന്ന എനിക്കു  രേവതി  ഒരു അത്ഭുതമായിരുന്നു.

അവളുടെ അത്രയും വേഗത്തിൽ ടീച്ചർ പോലും കണക്കു ചെയ്യില്ല.

അവൾ കാണുപ്പോൾ എല്ലാം  എന്നെ ചിരിച്ചു കാണിക്കുമായിരുന്നൂ.

പക്ഷേ  പെൺക്കുട്ടികളോടു സംസാരിക്കാന്നുള്ള  പേടിയും ഒരുത്തി സമ്മാനിച്ച നഷ്ട പ്രണയവും എല്ലാമുളളതുക്കൊണ്ടു ഞാൻ  അവളെ ശ്രദ്ധിച്ചില്ല.

 

 

 

പിന്നെ  എന്നോ അവിച്ചാരിതമായി ഒരു ക്ഷേത്രത്തിൽ അവളെ കണ്ടു.

പതിവു ചിരിയോടെ അവൾ വന്നു സംസാരിച്ചു.

എന്തോക്കയോ ഞാനൂം പറഞ്ഞു .

പിന്നീട് ഒരുനാൾ താൻ എന്താ ക്ലാസ്സിൽ വരാത്തിരുന്നതു എന്നു 

ചോദിച്ചു അവൾ  ഫോൺ വിളിച്ചു.

അവളെ  ഒഴിവാക്കാൻ ഞാൻ  എന്തോ പറഞ്ഞു  ഫോൺ വെച്ചു.

അതിനുശേഷവും അവൾ  വിളിക്കുമായിരുന്നു.

മെസ്സേജ് അയക്കുമായിരുന്നു.

പിന്നെ  ഞാനും മറുപടി കൊടുത്തു തുടങ്ങി.

അവൾ  എന്റെ എല്ലാം കാര്യങ്ങളും അന്വേഷിക്കുമായിരുന്നു.

പയ്യെ  പയ്യെ  ഞങ്ങൾ അടുത്ത സുഹൃത്തൂക്കളായി മാറി.

വഴക്കുകളും പിണക്കങ്ങളും തമാശക്കളുമായി സൗഹൃദം നീണ്ടു പോയി .

 

 

 

 

ഒരു നാൾ പതിവു സംസാരിത്തിന്നടയിൽ അവൾ പറഞ്ഞു .

''എനിക്കു  ഒരാളോടു പ്രണയമാണു.പക്ഷേ ....''

ഞാൻ  ചോദിച്ചു ''എന്താ ഒരു പക്ഷേ ?''

'' ഇഷ്ടം  നടക്കില്ല നന്ദൻ''

എല്ലാരും എന്നെ ദേവൻ എന്നു വിളിക്കും പക്ഷേ നന്ദൻ എന്നായിരുന്നു

രേവതി  വിളിച്ചിരുന്നത്.

അവൾ  തുടർന്നു '' വ്യക്തി നിങ്ങാളു നന്ദൻ....''

 

 

ഒന്നും മീണ്ടാൻ കഴിയാതെ പകച്ചു പോയി  ഞാൻ പറഞ്ഞു .

''അതൊന്നും ശരിയാവില്ല രേവതി, നീ എന്റെ നല്ല കൂട്ടുക്കാരിയാണു. അതു  മതി.അതാ നമ്മുടെ ഭാവിക്കു നല്ലത്.'' ഇതു  പറഞ്ഞു  ഞാൻ  വലിഞ്ഞു.

 

 

 

 

പിന്നെയും സൗഹൃദം തുടർന്നു.

 

 

പക്ഷേ രേവതി  അവളുടെ  ഇഷ്ടം  തുറന്നു പറഞ്ഞു  പിന്നെയും...

എന്തു  ചെയ്യും ഞാൻ ?

 

 

ആദ്യപ്രണയം വീട്ടിൽ അറിഞ്ഞു തകർന്നത്തോടെ അച്ഛനു നൽകിയ വാക്കായിരിന്നു 

വീട്ടുക്കാർ കണ്ടെത്തുന്ന കുട്ടിയെ വിവാഹം കഴിച്ചോളാമെന്നു.

അമ്മയുടെ തലയിൽ കൈവെപ്പിച്ചെടുപ്പിച്ച സത്യം.

 

 

രേവതിയോടു ഞാൻ  എന്റെ  നിലപാടു വ്യക്തമാക്കി.

ആദ്യം ഞാൻ  കരുതിയതു പ്രായത്തിന്റെ പക്വതയില്ലയ്മയ്യിൽ അവളുക്കു തോന്നിയ ചാപല്യമായിരിക്കും പ്രണയമെന്നാണു.

 

 

പക്ഷേ  എന്തേ നീ എന്നെ  ഇഷ്ടപ്പെടാൻ കാരണമെന്നു ചോദിച്ചപ്പോൾ അവളുടെ  മറുപടി ഇങ്ങനെയായിരുന്നു.

 

 

''നന്ദന്റെ പ്രശ്നങ്ങളിൽ ഒരു  കൂട്ടായി നിൽക്കാൻ ഞാൻ  ആഗ്രഹിക്കുന്നു.

നിങ്ങളുടെ കിച്ചു ഒരു  നല്ല ചേച്ചിയാകാൻ ഞാൻ  ആഗ്രഹിക്കുന്നു.''

അതേ  എന്റെ അനിയൻ കിച്ചു...

ദൈവം ഒരു വികൃതി കാട്ടിയപ്പോൾ ഞങ്ങൾക്കു  കിട്ടിയ വേദന..

Specially abiled child...

രേവതിക്കു  അവനെ ഒരുപാടു കാര്യമായിരുന്നു.

ഞാൻ  അവനോടു വഴക്കുണ്ടാക്കിയാൽ രേവതി  എന്നോടു പിണങ്ങുമായിരുന്നു.

 

 

 

പക്ഷേ ....

എന്റെ  വീട്ടുക്കാരെ വേദനിപ്പിക്കാൻ എനിക്കു  കഴിയില്ലെന്നു ഞാൻ  അവളോടു തീർത്തു പറഞ്ഞു.

''ഒരു  സുഹൃത്തായി ഞാൻ  തുടർന്നോട്ടേ?''

രേവതി  ഒരു  യാചനപോലെ ചോദിച്ചു.

 

 

 

എന്നാൽ എനിക്കു  എന്നെ  തന്നെ ഭയമായിരുന്നു.

മനസ്സ് ഇടറിയാല്ലോ?

ഞാൻ  അവളുടെ മെസ്സേജുക്കൾ മറുപടി  നൽകാതെയായി.

രേവതി  ഒരുപാടു തവണ വിളിച്ചിട്ടും കോൾ  എടുക്കാതെ ഞാൻ  ഒഴിഞ്ഞുമാറി

രേവതിയുടെ അവസാനത്തെ മെസ്സേജ് ഇങ്ങനെയായിരുന്നു.

'' ശല്യമാവില്ല. വെറുക്കുകയുമില്ല.''

 

 

 

കാലമായിക്കാത്ത മുറിവുകൾ ഇല്ലല്ലോ എന്ന ഏക പ്രതീക്ഷയിൽ ഞാൻ  അവളെ  ഒാർമ്മക്കളളിൽ നിന്നും പടിയിറക്കി വിട്ടു.

എന്റെ  വിവാഹം  പോലും  അറിയിച്ചില്ല.

വീട്ടുക്കാർ കണ്ടെത്തിയതാണു ആരൃയെ...

അച്ഛന്റെ സുഹൃത്തിന്റെ ഏകമകൾ.

ആർഭാടമായിരുന്നു വിവാഹം .

 

 

പക്ഷേ  ആദ്യരാത്രി തന്നെ ആരൃ പറഞ്ഞു .

'' നിങ്ങളുടെ  അനിയനെ നോക്കാൻ എന്നോടു പറയരുത്.

അവനെ കാണുപ്പോൾ തന്നെ പേടി വരൂം''

ഒരു ഞെട്ടലായിരുന്നു എന്റെ  പ്രതികരണം.

പിന്നെ  ഞാൻ  പതിയെ പറഞ്ഞു .

'' അവൻ നിനക്കു ഒരു  ശല്യമാവില്ല.അതു ഞാൻ  നോക്കിക്കോളളാം. പിന്നെ  നീ അവനെ  ശല്യം ചെയ്യരുത്. അതു മാത്രം  നീ അവനു ചെയ്യിതു കൊടുത്താ മതി. പറ്റുമോ?''

ആര്യ തലകുലുക്കി സമ്മതംഅറിയിച്ചു.

 

 

 

പക്ഷേ  പിന്നീടുളള ദിവസങ്ങളിൽ കിച്ചുനു 

ആര്യയുടെ വകയായി തല്ലുകളായിരുന്നു സമ്മാനം.

അവൾ ഒാരോ ഒാരോ കാരണങ്ങളുണ്ടാക്കി അവനെ ഉപദ്രവിച്ചു.

ഒരു  നാൾ ക്ഷമ നശിച്ചപ്പോൾ കൊടുത്തു ഞാൻ  അവൾക്കു ഒരടി.

പിന്നെ  വീട്ടിൽ ഒരു  പൊട്ടിത്തെറിയായിരുന്നു.

ആര്യ അവളുടെ  സ്വന്തം വീട്ടിലേക്കു പോയി.

പിരിയാനാണു തീരുമാനമെന്നു അവൾ അറയിച്ചു.

അതാണു നല്ലതെന്നു എനിക്കു  തോന്നി.

 

 

 

പക്ഷേ  രേവതി ......

പിന്നിൽ നിന്നുമാരോ തോളിൽ കൈ വെച്ചപ്പോളാണു ദേവനന്ദൻ  തന്റെ  ചിന്തകളിൽ നിന്നും  ഉണർന്നതു.

 

'' മോനു സുഖമാണോ?''

 

രേവതിയുടെ അമ്മ ....

 

'' അമ്മയ്ക്കു എന്നെയറിയാമോ?''

 

''അവൾ എല്ലാം  പറഞ്ഞിട്ടുണ്ട്''

 

 

ദേവനന്ദൻ തല താഴ്ത്തി നിന്നു.പിന്നെ  പയ്യെ  ചോദിച്ചു.

 

 

''രേവതിയുടെ  വിവാഹം ....''

 

അമ്മയുടെ  കണ്ണുകൾ നിറയുന്നതു അവൻ കണ്ടു.

 

''കഴിഞ്ഞിട്ടില്ല.....'''

 

 

ഇത്രയും പറഞ്ഞു അമ്മ  നടന്നു നീങ്ങി.ഒരു  പ്രതിമ പോലെ ദേവനന്ദൻ നിന്നു.എന്റെ  അനിയനു ഒരു  ചേച്ചിയായി..

എന്റെ ദുഃഖങ്ങളിൽ ഒരു  കൂട്ടായി വന്നോട്ടെ...എന്നു ചോദിച്ച രേവതി  ഇതാ വീണ്ടും തന്റെ  മുൻപിൽ.

 

 

ഇനിയും അവളെ കൈ വിട്ടുകളയാൻ വയ്യ...

 

 

വേണം രേവതിയെ അവളുടെ നന്ദന്റെ പെണ്ണായി...

 

 

എന്റെ  നെഞ്ചോടു ചേർത്തു പിടിച്ചു എട്ടു  വർഷക്കാലത്തെ 

കാത്തിരിപ്പ് അവസാനിപ്പിക്കണം.

 

 

ഉറച്ച തീരുമാനത്തോടെ അവൻ രേവതിയുടെ ഓഫീസിലേക്കു നടന്നു.

ദേവനന്ദൻ തിരികെ രേവതിയുടെ  ഓഫീസിലെത്തി.

 

 

അപ്പോഴും ആര്യയുമായി സംസാരിക്കുകയായിരുന്നു രേവതി.

ദേവനന്ദനെ കണ്ടപ്പോൾ രേവതി  പറഞ്ഞു .

 

 

'' ഇരിക്കു  മിസ്റ്റർ ദേവനന്ദൻ''

 

ദേവനന്ദൻ ഓർത്തു ആദ്യമായിട്ടാണു അവൾ തന്റെ  പേരു ഇങ്ങനെ വിളിക്കുന്നത്.

 

രേവതി  തുടർന്നു ..

'' ആര്യയ്ക്കു  നിങ്ങളോടു കുറച്ചു കാര്യങ്ങൾ പറയ്യാനുണ്ട്.

ശേഷം നിങ്ങൾക്കു തീരുമാനിക്കാം.'' 

ഇനി എന്തു തീരുമാനിക്കാൻ എന്നോർത്തു ദേവനന്ദൻ 

മനസ്സിൽ ചിരിച്ചു.

 

 

''ദേവാ.....''

ആര്യ വിളിച്ചു.

 

അവൻ അവളെ നോക്കി .

കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ആര്യ  തുടർന്നു...

''തെറ്റുപറ്റി പോയി എനിക്കു.

ക്ഷമിക്കണം.

 

ഒരു കൂടെപ്പിറപ്പിന്റെ വിലയറിയാതെ 

ഞാൻ  സംസാരിച്ചു.ദൈവം തീരുമാനിക്കുന്നപ്പോലെയല്ലേ 

എല്ലാം  നടക്കൂ. ആർക്കും എന്തും എപ്പോൾ വേണമെങ്കിലും സംഭവിക്കാം

ചിലപ്പോൾ പറയുന്ന എനിക്കു  സുബോധം നഷ്ടപ്പെടാം

ഒന്നും  കണ്ടു അഹങ്കരിക്കാൻ പാടില്ല.

എല്ലാം എപ്പോഴും പെർഫറ്റായി കിട്ടിയിട്ടുളള എനിക്കു  

നമ്മുടെ  കിച്ചുനെ മനസ്സിലാക്കാൻ സാധിച്ചില്ല.

മാപ്പ്.......

 

 

 

മാഡമാണു എന്റെ  കണ്ണു തുറപ്പിച്ചത്.

നന്ദി ഒരുപാടു  നന്ദി.....

എന്റെ  ജീവിതം തിരിച്ചു തന്നത്തിന്.''

 

 

രേവതി  ആര്യയെ നോക്കി പുഞ്ചിരിച്ച ശേഷം 

ദേവനന്ദനോടായി പറഞ്ഞു .

''എന്താ ദേവനന്ദൻ സന്തോഷമായില്ലേ?''

 

 

ചോദ്യം ദേവനന്ദന്റെ കാതുകള്ളിൽ ഒരസ്ത്രം പോലു തുളച്ചു കയറി.

 

ആര്യ  ദേവനന്ദന്റെ  കൈ പിടിച്ചു വലിച്ചുകൊണ്ടു പറഞ്ഞു .

''വരൂ  ദേവാ..... നമ്മുക്കു വീട്ടിൽ  പോക്കാം.''

 

 

ഒരു  പാവയെപ്പോലെ ദേവനന്ദൻ ആര്യയുടെ പിന്നാലെ  നടന്നു .

പയ്യെ  ദേവനന്ദൻ തിരിഞ്ഞു രേവതിയെ നോക്കി 

  ഒരു  ഭാവഭേദവുമില്ലാതെ രേവതി  അപ്പോൾേ കേസ് ഫയലുകൾ നോക്കുകയായിരുന്നു.

Srishti-2022   >>  Short Story - Malayalam   >>  മംഗല്യയോഗം

Babitha Babu

UST Global

മംഗല്യയോഗം

എനിക്ക് മംഗല്യ യോഗമായി എന്ന് ഞാൻ അറിഞ്ഞത് അച്ഛന്റെ മുഖത്ത് നിന്നായിരുന്നു.. നെറ്റിയിൽ കൂടുതൽ ചുളിവുകൾ.. മുഖത്ത് ചിരിക്കു പകരം ടെൻഷൻ .. ഞാൻ അച്ഛന്റെ രാജ കുമാരിയായിരുന്നു.. അച്ഛന്റെ ഭാഗ്യം.. അത് കൊണ്ട് തന്നെ അച്ഛൻ എനിക്ക് വേണ്ടി തേടിയത് ഒരു രാജകുമാരനെ ആയിരുന്നു..

പക്ഷെ അമ്മ വിലക്കി കൊണ്ടിരുന്നു.. ഓരോ ആലോജന വരുമ്പോഴും അമ്മ ചോദിക്കും.. "ഇത് നമുക്ക് വേണോ, നമ്മുടെ കൊക്കിലൊതുങ്ങുന്ന ഒരു ബന്ധം പോരെ ? രാജകുമാരനെ തേടിപോയാ നമ്മുടെ മോളവിടെ വേലാകാരിയായി പോവില്ലേ "

അപ്പൊ അച്ഛൻ അഭിമാനത്തോടെ പറയും, " അതിനു ഞാനെന്റെ മോളെ കയ്യും വീശി പറഞ്ഞയക്കില്ല"

അമ്മ നിശബ്ദയാവും..

 

ഒടുവിൽ അച്ഛൻ കണ്ടെത്തി എന്റെ രാജകുമാരനെ.. അച്ഛൻ ആഗ്രഹിച്ച പോലെയുള്ള കുടുംബം.. ഞാൻ ആഗ്രഹിച്ച പോലെയുള്ള പയ്യൻ.. സന്തോഷത്തിന്റെ നാളുകൾ.. പക്ഷെ അമ്മയുടെ മുഖത്തെ വേവലാതി തീര്ന്നു കണ്ടില്ല.. ഒരു പുഞ്ചിരി പോലും കണ്ടില്ല..

പതിയെ പതിയെ അച്ഛന്റെ സന്തോഷവും മങ്ങിത്തുടങ്ങി.. സംസാരം കുറഞ്ഞു.. ഭക്ഷണം കുറഞ്ഞു.. വീട്ടിലേക്കു വരുന്നതെ കുറഞ്ഞു.. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാവുന്നതെ ഇല്ലായിരുന്നു..

പിന്നെ എനിക്ക് കാര്യം മനസിലായി.. രാജകുമാരന്റെ അച്ഛന്റെ പാന പാത്രം നിറക്കാൻ നെട്ടോട്ടമോടുകയാണ് എന്റെ അച്ഛനെന്നു.. വിവാഹം എനിക്ക് വേണ്ടെന്നു ഞാൻ പറഞ്ഞു.. പക്ഷെ അച്ഛന് വാശിയായിരുന്നു.. അച്ഛൻ പരിശ്രമിച്ചു കൊണ്ടേയിരുന്നു.. ഒടുവിൽ, എല്ലാ പരിശ്രമങ്ങൾക്കും ശേഷം അച്ഛനത് പൂർത്തിയാക്കാൻ പറ്റി..

അന്ന് വൈകീട്ട് അച്ഛൻ നേരത്തെ വീടിലെത്തി.. സ്വൊരുകൂട്ടിയ പണമെല്ലാം മേശമേൽ വെച്ച് അമ്മയെ വിളിച്ചു.. നിറ കണ്ണുകളോടെ അമ്മയുടെ നെറ്റിയിൽ ചുംബിച്ചു.. എന്നിട്ട് പറഞ്ഞു, "നിന്റെ അച്ഛന്റെ രക്തമായിരുന്നു ഞാൻ കൈനീട്ടി വാങ്ങിയതെന്ന് ഞാൻ ഇപോഴാണ് അറിയുന്നത്.. എന്നോട് ക്ഷമിക്കണം.."

ഞാൻ എന്റെ ജീവിതത്തിൽ കണ്ട ഏറ്റവും നല്ല കാഴ്ച ആയിരുന്നു അത്.. അതിന്റെ മനോഹാരിതയോടെ ഞാനെന്റെ രാജകുമാരനെ വിളിച്ചു പറഞ്ഞു, എനിക്കൊരു മനുഷ്യനെ വിവാഹം ചെയ്യാനാണ് താല്പര്യം എന്ന്.. ഒരു നിമിഷത്തെ നിശബ്ദതക്കു ശേഷം ഫോണ്കട്ട്ആയപ്പോൾ, അമ്മയുടെ മുഖത്ത് ഞാൻ ആദ്യമായി പ്രണയം കണ്ടു.. അച്ഛന്റെ മുഖത്ത് മനുഷത്വവും..

Subscribe to UST Global