Skip to main content
Srishti-2022   >>  Short Story - Malayalam   >>  മോഹം

Anish Chandran

UST Global

മോഹം

മോഹം

സമയം രാവിലെ 10 മണിയോടടുക്കുന്നതേയുള്ളൂ എങ്കിലും മീനച്ചൂടിന്റെ തീക്ഷ്ണതയിൽ മണ്ണിൽ നിന്നും ഉയർന്നുപരന്ന ഉഷ്ണവായൂപ്രാവാഹം വിദൂരതയിലെ ദൃശ്യങ്ങളെ നൃത്തം ചെയ്യിച്ചു തുടങ്ങിയിരുന്നു. അമ്പലനടയിലേക്ക് നീളുന്ന ടാറിട്ട റോഡിലൂടെ പതിയെ ഒരു കാർ ക്ഷേത്രത്തിന്റെ ഓരം പറ്റിനിൽക്കുന്ന പൂജാസാധനങ്ങൾ വിൽക്കുന്ന കടയുടെ മുന്നിലായി നിന്നു. യൗവ്വനത്തിന്റെ മധ്യകാലത്തിൽ എത്തി നിൽക്കുന്ന ഒരു പുരുഷനും കൂടെ ഒരു കൊച്ചുപെൺകുട്ടിയും കാറിൽനിന്ന് പൊള്ളുന്ന വെയിലിലേക്കിറങ്ങി. വിഷാദത്തിന്റെ കരിനിറം ഇരുവരുടെയും മുഖത്തു വല്ലാതെ പ്രകടമായിരുന്നു. കടക്കാരിയായ വൃദ്ധയോട്‌ എണ്ണയും,മാലയും മറ്റും എടുക്കാൻ പറഞ്ഞ ശേഷം പോക്കറ്റിൽനിന്നും ഒരു സിഗരറ്റ് എടുത്തുകൊളുത്തി അയാൾ കടയുടെ പുറത്തേയ്ക്കിറങ്ങി.

 

അമ്പലത്തിന്റെ വലിയ കൽപ്പടവുകളിൽ വീണ് വേനൽ കത്തിയമരുന്നതിന്റെ ധൂളിപോലെ ആവി പൊങ്ങുന്നുണ്ടായിരുന്നു. അപ്പോഴാണ് പടവുകളുടെ താഴെ വെറും നിലത്ത് ഭിക്ഷാംദേഹിയായ ഒരു ബാലികയെ അയാൾ കണ്ടത്. ജീർണിച്ച്‌ പിഞ്ചിയ കുപ്പായമണിഞ്ഞ് നിഷ്കളങ്കത തുളുമ്പിനിൽകുന്ന ഒരു കൊച്ചു പൈതൽ. ഏറിയാൽ പത്തോ പതിനൊന്നോ വയസ് പ്രായം. കളിച്ചുതിമിർക്കേണ്ട ബാല്യം ഈ വെയിലിൽ ഉരുകിത്തീർക്കുന്നതിന്റെ വ്യഥയോർത്ത് അൽപം പണമെടുത്ത് മകളുടെ കൈയ്യിൽ കൊടുത്തുകൊണ്ടു പറഞ്ഞു "നീന, ഇത് ആ കുട്ടിക്ക് കൊടിത്തിട്ടു വരൂ". വേദനകൾ ഒളിഞ്ഞിരിക്കുന്ന ഒരു ശരീരവും പറിയെന്നോണം അവൾ പതിയെ നടന്ന് പണമായാചക പാത്രത്തിലിട്ടു.

 

"വളരെ നന്നായി സർ", കടക്കാരിയുടെ ശബ്ദം കേട്ട് അയാൾ തിരിഞ്ഞുനോക്കി. "ദിക്കേതെന്നോ, ദേശമേതെന്നോ അറിയാതെ വർഷങ്ങൾക്ക് മുൻപ് ഈ അമ്പലനടയിൽ വന്നു കയറിയ ഒരു ഭ്രാന്തിപെണ്ണിൻ്റെ ഒക്കത്തിരുന്ന ജീവൻ്റെ തുടിപ്പാണിവൾ, 'മുത്ത്'. ഇവളുടെ അമ്മ കഴിഞ്ഞ മാസം ഒരു വാഹനാപകടത്തിൽ മരിച്ചു. അമ്മയുടെ മരണമൊന്നും ഈ കുഞ്ഞിന് എപ്പോഴുമറിയില്ല. അവൾ എന്നും അമ്മയേകാത്ത് ഇവിടെയിരിക്കും. അമ്പലത്തിലെ പ്രസാദവും കഴിച്ച്‌ ഈ കടമുറിയിൽ എന്നോടൊപ്പം ഉറങ്ങി അങ്ങനെ കഴിയുന്നു". വളരെ ദൈന്യതയോടെ അയാൾ ആ കുട്ടിയെ നോക്കുമ്പോൾ പണം നൽകിയതിന്റെ കൃതാർത്ഥതയും സന്തോഷവും മുറ്റിനിന്ന ഒരു ചിരി അവൾ അയാൾക്കു സമ്മാനിച്ചു.

 

പൂജാസാധനങ്ങൾ വാങ്ങി മകളുടെ കൈ പിടിച്ച് ക്ഷേത്രത്തിനുള്ളിലേക്ക് കയറിയവർ തിരികെ ഇറങ്ങുമ്പോൾ ഉച്ചശീവേലിക്ക് ശേഷം നട അടച്ചിരുന്നു. ചുട്ടുപൊള്ളുന്ന പടവുകൾക്ക് താഴെ അമ്പലവീഥിയെ പൂർണമായും വിജനമാക്കി ജനം അവരവരുടെ കൂരയുടെ തണലിലേക്ക് ചേക്കേറിയിരുന്നു. അപ്പോഴും കടയുടെ മുന്നിലെ ഇത്തിരി തണലിൽ ആ അനാഥബാല്യം ഇരിപ്പുണ്ടായിരുന്നു.

 

പടവുകളിറങ്ങി മെല്ലെ ആ കുട്ടിയുടെ അടുത്തുചെന്നു, "മുത്തേ, നീയെന്റെ കൂടെ വരുന്നോ, നല്ല ഉടുപ്പും കളിപ്പാട്ടവും, മാലയും വാങ്ങിത്തരാം". ബാല്യത്തിന്റെ നിഷ്കളങ്കതയോടെ അവൾ അയാളെ നോക്കി. തൻ്റെ മകളെ ചൂണ്ടി അയാൾ തുടർന്നു "നിനക്കും അവളെപ്പോലെ ആവണ്ടേ, എൻ്റെ കൂടെവരൂ. വൈകുന്നേരം ആവുമ്പോളേക്കും തിരികെ വിടാം". അയാൾ അവൾക്കു നേരെ കൈ നീട്ടി. അപരിചിതത്വത്തിൻ്റെ ആശങ്ക അവളെ പിന്നോട്ട് വലിച്ചെങ്കിലും ബാല്യത്തിൻ്റെ മോഹങ്ങൾക്ക് അതിനെ അതിജീവിക്കാനുള്ള ശക്തിയുണ്ടായിരുന്നു. നീട്ടിയ കൈ പിടിച്ച്‌ പാതി മനസ്സോടെ അവൾ കാറിൽ കയറി. മൂവരുമായി കാർ മെല്ലെ നീങ്ങിതുടങ്ങി.

 

ആശ്രയ ഹോസ്പിറ്റൽ എന്നെഴുതിയ ഒരു ചെറിയ ആശുപത്രി മുറ്റത്താണ് കാർ പിന്നെനിന്നത്. പിന്നിലെ ഡോർ തുറന്ന് കുട്ടികളോടായ് പറഞ്ഞു "നിങ്ങൾ രണ്ടുപേരും പുറത്തേക്ക് വരൂ, നമുക്കിവിടെ ഒരാളെ കണ്ടശേഷം ഹോട്ടലിൽ പോയി വല്ലതും കഴിക്കാം". പുറത്തേയ്ക്കിറങ്ങിയ കുട്ടികളുടെ കൈ പിടിച്ച് ആശുപത്രിയുടെ ഉള്ളിലേക്കയാൾ നടന്നു.

 

നീളൻ വരാന്തയിലൂടെ നടക്കുമ്പോഴും മുത്തിന് ഒന്നും മനസിലാകുന്നുണ്ടായിരുന്നില്ല. തൻ്റെ ആരാണ് ഈ ആശുപത്രിയിൽ കിടക്കുന്നത്? ഇനി അമ്മയെങ്ങാനും ഈ ആശുപത്രിയിലായിരിക്കുമോ? അറിയില്ല, അവൾക്ക് ആ ചോദ്യങ്ങൾ അയാളോട് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷെ ധൈര്യമില്ലാത്തതിനാൽ മിണ്ടാതെ കൂടെ നടന്നു.

 

ഇടനാഴിയുടെ അറ്റത്തെ കസേരകളിൽ കുട്ടികളെ ഇരുത്തി അയാൾ ഡോക്ടറുടെ മുറിയിലേക്ക് കയറി. അമ്മ ഇവിടെ ഉണ്ടാകുമോ, എപ്പോൾ വരും എന്നെലാമുള്ള ചിന്തകൾ ആ കുരുന്നിന്റെ ഉള്ളിൽ സന്തോഷവും ആകാംഷയും നിറച്ചു.

 

ഈ സമയം മുറിയിൽ ഏതോ മാഗസിൻ വായിച്ചുകൊണ്ടിരുന്ന ഡോക്ടർ ആഗതനെ ചിരിച്ചുകൊണ്ട് സ്വാഗതം ചെയ്തു. "വരണം മിസ്റ്റർ മനോജ്, എന്തൊക്കെയുണ്ട് വിശേഷങ്ങൾ. താങ്കളുടെ മകൾക്ക് ഹൃദയം നൽകാൻ പറ്റിയ donors നെ ആരെയെങ്കിലും കിട്ടിയോ". ഒരു നെടുവീർപ്പിനുശേഷം മന്ദഹാസത്തോടെ അയാൾ പറഞ്ഞു "ഒരാളുണ്ട് ഡോക്ടർ, ഹൃദയതാളം തെറ്റിയ എൻ്റെ മകൾക്കു ഹൃദയംനൽകാൻ ഒരാൾവന്നിട്ടുണ്ട്". വായിച്ചുകൊണ്ടിരുന്ന മാഗസിൻ താഴെവച്ച് വളരെ ഗൗരവത്തോടെ ഡോക്ടർ ചോദിച്ചു "ഇനി ഇതും അവൾക്കു പറ്റില്ലെങ്കിൽ എന്തുചെയ്യും". മുഖത്തേ മന്ദഹാസം തെല്ലൊന്നുമാഞ്ഞു. ഒരുനിമിഷത്തെ മൗനത്തിനുശേഷം തൻ്റെ ഷർട്ടിന്റെ കീശയിൽനിന്നും ഒരു കടലാസെടുത്ത് ഡോക്ടർക്കുനീട്ടി "ഈ ലിസ്റ്റിലെ ആർക്കെങ്കിലും ചേരുമോയെന്നു നോക്കിപ്പറയൂ, എല്ലാവരും അവയവങ്ങൾക്കായി പണവുമായി കാത്തിരിക്കുന്നു". ഒരു ചെറുചിരിയോടെ ഡോക്ടർ ആ ലിസ്റ്റിലൂടെ കണ്ണോടിച്ചു.

Srishti-2022   >>  Short Story - English   >>  The Sleeping Pills!

Meera Radhakrishnan

UST Global

The Sleeping Pills!

She was supposed to consume her sleeping pills yet for another day which already had made a clean entry to her daily routine for the past 1 year. Apart from the busy working schedules, she has nothing left behind in her life. Yeah, a workaholic, highly dedicated one. She didn't even notice her own office chair which is shuttling back & forth.

 

In fact, as per the common talk, her colleagues tagged her under a special category named being one among the extra ordinary creatures! The category is having solely single participant which is herself. This strongly showcases that no one is dare to beat & compete with her.

 

It was all in a sudden, her life put its gear to an entirely different one from the usual mode, which may not be included in all the gear boxes! The dosage of pills needs to be consumed increased each and every month. And the frequency of consumption increased from once to twice and then twice to thrice and finally to 2 hour each. Though she has to undergo treatments which was noticed lately, she still used to go for her daily checkups with the laptop on one hand and the prescription list on the other hand.

 

Even though her colleagues and superiors noted her physical changes, they kept mum and never minded. Since she is one among the folks who worked hardly for the company to attain & sustain its market position. And they thought like, when spotting the same to her may cause re-looking to her physical & mental changes due to illness by herself. And due to this she may lose her existing caliber to hold the baton of the company and even can face a steep loss to company.

 

Her manager now gradually began to shout at her due to lack of adequate outcome as expected from her recently on-wards. Even though he bit knows about her pathetic condition, he never minded and ignored all those sentimental stuffs in order to focus the company profit alone. She tried her best by convincing them that, she will complete all assigned works by depriving herself of her sleeping schedule.

 

Restlessly she began her additional schedule as said after reaching home. She was supposed to take her tablets today as per the prescribed dose but had to miss all of them, due to very urgent client meetings. Her pain tolerance capability needle kept on descending targeting to approach the zeroth position. And she is now able to see the flag hoisted at the finishing point of her final lap. She could also see the last sand particle inside the hour glass grinning at her by shining in reddish color which silently implies like the last bogie of a train.

 

Thinking about the next day’s usual 1 minute condolence silence which is somehow adjusted with the business timings by the company, she slowly took her hand from the laptop and shut the doors of her vision slowly narrowing the line of sight with her laptop by releasing the last carbon dioxide particle from her body, which will never intake the surrounding oxygen anymore.

 

Still the laptop murmured with popping up sounds of ping messages, mails, etc. which all kept on shouting at her -- “Hey, are you there?” , “ Are you done with that extra analysis work?” , “What about the status of that report?”, etc…

 

Her keypad itself silently wished to reply back to all the ping messages & emails that, “At least now, let her have some rest please.. A Rest in Peace..!!!”

 

Srishti-2022   >>  Short Story - English   >>  Third day of the silent speech

Nithya Mohan G

UST Global

Third day of the silent speech

"I'm worried.. m just worried. Its three days since he has spoken. Somethings seriously wrong with my boy.." said Meera trying hard to stop her tears. "Don’t worry, it is not as if he cant speak. Just that he wont talk to us." her husband consoled her. "Don’t worry??! He not talking to us means we have done something wrong. He is troubled. And you are saying me 'not to worry'??" Meera was aghast at her husband’s nonchalance. "No Meera, calm down.. He is growing up. His silence need not mean that he is angry with us. Could be some other trouble. Wait, today night we will talk to him.." Madhav soothed her.

 

Tears poured down the cheeks of 12-year-old Krishna who was overhearing their conversation from the top of the stairs. He ran back into his room, threw himself on his bed and sunk his face into the pillow to stop the tears.

 

12-year-old Krishna was a happy, lucky boy as his mother often told him. “See this mark, this is what makes you lucky” Meera would tell him about the star shaped mark on his right forehead. He was the only child of his parents and was a pampered boy. He was also a favourite of his teachers at school despite his pranks, a dear friend for classmates and was a boy quite at peace with himself till he made the discovery.

 

He had gone to his parent’s room to ask his mother’s permission to stay over at a friends’ when he saw a diary in the bed. Being the curious boy, he was, he picked it up. It belonged to his mother. He opened a random page and started reading.. ‘We went and saw him. He is cute. So small.. so tiny.. He smiles in sleep..’ Not understanding anything he turned over to another page. ‘Today was the day. We took him home from the orphanage. We have named him Krishna. He is the blessing from Lord himself.’ Krishna could read only that much. The diary dropped down from his hands as he struggled hard to cope up with the truth. He was shocked. Dazed. He replaced the diary as it had been kept and went back to his room. 

 

                     ‘Orphanage’ The word flashed before his eyes. ‘I am a nobody who was adopted’ Just like the children in the church to whom he gave gifts, food and clothes on every birthday of his, he too was an orphan. An orphan who was adopted. And nobody had told him. Everyone had lied to him. He went down when he was called for dinner but had his food silently. He pushed away Meera and Madhav when they pulled him close and ran back to his room and closed the door.

 

                      That was three days ago. And it was three days since he had spoken to his parents. Now the shock had given way to grief. Tears flowed down his cheek every minute. “Atleast they could have told me.”, he thought, crying into the pillow. He lay there like that for a long time. When he heard footsteps, he looked up and saw Meeras face. “Krishna, come dear.. “ Meera called him. “Come to mother..” ‘Mother.’ The word stirred an emotion in Krishna which he had not known before. Rage shot through him like lightning. “Mother??”, he had thundered, “Mother?? Who’s mother? Anyway, not mine. I know I am not your son” Meera took one step back in shock. Madhav who was close behind raised his voice “Krishna!” “I read your diary. I know that I was taken from the orphanage..” Krishna’s voice softened, and his anger once again gave way to sobs. But this time he did not try to suppress them. Instead he wailed out.. Deep from the heart. 

 

                      Meera had stood rooted to the spot and had to be helped by Madhav out of the room. When he was sure that he was alone, Krishna stopped crying. He was sad. He wished they would come back and tell him that was not true. That he was their own son. But he knew that would never happen. Maybe he should leave home. Or maybe he should stay. His thoughts were wandering once again. In between he fell asleep. 

 

                    When he woke up the next day he sensed that Meera and Madhav were sitting on his bed. He looked at them and then shut his eyes tight. Madhav called him slowly.. “Krishna..” Madhav called. He did not move. “Krishna, Just listen to us.” said Madhav. Then Meera spoke “We wanted to tell you someday..but then we postponed it every time. It was something we wanted to forget. Also we did not know how you would take it. So we decided to keep it from you.”, she paused,” Krishna, that papers do not belong to you." Krishna opened his eyes and looked into his mother’s face. "Honestly Krishna", Meera continued, "It belongs to a young boy who was adopted. A boy named Krishna. But it is not you." "Then?" asked Krishna warily. "It is..", said Madhav, "Its a little boy's who would have been your brother had he been.." there was a pause "alive." Madhav completed the sentence. Krishna’s eyes grew bigger and redder as they unfolded the story to him. "After 2 years of marriage also we did not have any children Krishna. So, we decided to adopt. We took home this cute little boy of 3 months and called him Krishna. After he came into our life, it was as if we had been completed. His smile, his pranks... those fun-filled days.. And then for our tremendous joy we found out that we would be blessed with an own child of ours..- you. It was the happiest moments of our life. We attributed all our luck to our adopted son. But sometimes the best of times brings behind it the worst of times. We three were going to the hospital for a checkup on your mother when a truck collided with our car. We lost him Krishna.. we had him for only two months and we lost him. Whenever we talk about him, we start crying.. However, we decided to put behind that memory and start a new life with you. But the name stayed. We did not want to think of any other name for our child. So, we named you after him." Madhav stopped. Tears were streaming down the face of all the three.

 

                      Krishna gave a sob and threw himself upon his parents hugging them tight. And all the three were bonded in that warm embrace. "I love you.. I love you.." Krishna could only say that much to them. 

 

Meera sobbed her heart out as her memories flashed back to that awful day in the hospital after the accident. "Which one did I lose?" a dazed and badly hurt Meera had asked Madhav upon learning that she had lost one of her children. Madhav did not reply but picked up a seven-month-old Krishna from the cradle and hugged him close. "We still have him.." he had told her.

 

"You are mine.." breathed Meera’s heart as Krishna continued sobbing.. "Krishna came for Yashoda.. and so has he come for me.." 

 

Outside, in the garbage pile, as the flames engulfed the last of Meera’s diary, the page which Krishna had half-read became visible.. “Today was the day. We took him home from the orphanage. We have named him Krishna. He is the blessing from Lord himself. He has a star shaped mark on his right forehead. He should be lucky........” And then a strong wind blew it away.. out of sight..

 

Srishti-2022   >>  Poem - Malayalam   >>  കരതൻ വിലാപം

VIJIN RAJ T S

UST Global

കരതൻ വിലാപം

ഓളങ്ങൾ തഴുകും ആഴിയിൽ നിൻ -
മുഖം തേടി ഞാനിരിപ്പു എൻ പ്രണയമേ 
നീ എൻ ചാരെ നിന്നനേരമെല്ലാമെൻ ഓർമ്മയിൽ 
നിന്നകലുന്ന നേരം ഞാൻ ഏകനായ് ഈ ഭൂവിൽ 

ഓരോതവണയും പ്രതീക്ഷ തന്നു നീ -
കരം വിട്ടുപോകുമ്പോഴെന്നിലുണ്ടാകുന്ന  
ഗദ്ഗദവും നിന്നിലുണ്ടാകുന്ന ഇരമ്പലും 
താതനാം സൂര്യനെല്ലാമൊരു ഹാസ്യാനുഭൂതി 

ഹിമകിരണമെല്ലാമെൻ മിഴിനീരായ് മാറവേ-
നീമാത്രമെന്നിൽ നിന്നകലുന്നതെന്തിനോ 
സൂര്യനാൽ തഴുകുന്ന കടലിനറിയില്ല കരതൻ 
ഹൃദയതാളിലെഴുതിയ വിരഹനൊമ്പരം 

അശ്വാരൂഡങ്ങളിലേറി യാത്രചെയ്ത നിമിഷങ്ങളും 
സ്വപ്നച്ചിറകിലേറി പാറിനടന്ന ദിനങ്ങളും 
അഴലിന്റെ ചിതയിൽ നിന്നെരിയുന്ന സ്വപ്നം 
ചാരമായ് അലിയുന്നെന്നിലൊരു ഹിമമായ് 

താതനാം അർക്കൻ നിൻ കരം 
ചന്ദ്രനിൽ ഏകും ദിനം തൊട്ടു നാം 
നെയ്തെടുത്ത സ്വപ്നകൊട്ടാരമെല്ലാമെൻ 
തീച്ചൂളയിൽ എരിയുന്ന കടലാസ് രൂപങ്ങൾ 

പകൽ നിൻ കാവലായ് സൂര്യനിരുന്നാലും സന്ധ്യമയങ്ങും 
നേരം നിൻ മേനിതഴുകും പതിയാം ചന്ദ്രനിരുന്നാലും 
മമ ഹൃത്തിൽ അലതല്ലും നിൻ ഓളങ്ങൾ കാലമാം 
കെടുതിയിലെരിയാതിരിക്കാൻ സ്വ കാക്കുക നീ...

Srishti-2022   >>  Poem - Malayalam   >>  മഴ

Priya S Krishnan

UST Global

മഴ

ആരൊരുമറിയാതെ അന്നൊരു നാൾ
എൻ തോഴിയായ് വന്ന മഴയേ ...
ഇന്ന് നിനക്കെന്തേ കളിക്കൊഞ്ചലില്ല
എന്നെ പാടിയുറക്കും ഇളം നാദമില്ല

എന്തേ ഇന്ന് നിൻ ഭാവപ്പകർച്ചകൾ
എല്ലാം തച്ചുടയ്ക്കും ഉഗ്രരൂപമായി
എന്നോ മെല്ലെ പതിഞ്ഞ പദനിസ്വനം
ഇന്ന് ദിക്കുവിറയ്ക്കും രുദ്രതാളമായി

എന്നും നിൻ കാവലായ് ഉയർന്ന മലകളെ
കാർന്നു തിന്നതോ നിൻറെ വേദന ...
നിൻ പദതാളത്തിൽ ഒഴുകിയ നദികളെ
മണ്ണിൽ പുതച്ചതോ നിൻറെ യാതന ...

അണപൊട്ടിയൊഴുകുമാ കണ്ണീർ തോരാൻ
ഉരുൾപൊട്ടിച്ചിതറുമാ മനസ്സ് നിറയാൻ
തിരികെ നൽകാം നമുക്കാ മലകളും മരങ്ങളും
നിറയട്ടെ നദികളും പുഴകളും ... തളിർക്കട്ടെ ഭൂമി

 

Srishti-2022   >>  Poem - Malayalam   >>  കരുണയും കാത്ത്...

Meera Radhakrishnan

UST Global

കരുണയും കാത്ത്...

അറ്റുവീഴുന്നു കണ്ണീർ നിൻ നേത്രങ്ങളീ-

ന്നുറ്റു നോക്കുന്നു നിന്നെ ലോകർ

ചുറ്റുമുള്ളവയെല്ലാം തേങ്ങുന്നു

വിറ്റുപോകുന്നു നിന്നെ മാതാവും!

 

                ചുട്ടെരിഞ്ഞ പാതയിലൂടെ നീ ഏകനാം

               ചുഴിഞ്ഞ കൺകളിൽ നിന്നിറ്റു വീഴുന്നു

               ചുടുരക്തം വറ്റി വരണ്ടപോൽ

               ചുട്ടടങ്ങിയ  ഗ്രാമവീഥിയിൽ

              

 

വറ്റിനിൻ ദാഹജലം കുടിപ്പാൻ

വഴുതി വീഴുന്നു നീ തേങ്ങുന്നു

വരണ്ട കിനാക്കളാൽ നെയ്തൊരാ

വലിയ സ്വപ്നങ്ങൾ തകർന്നുപോകയോ?

 

             

                 ഉടഞ്ഞു പോകുന്നു നിന്നാശകൾ

                 ഉയിരിനായ് കേഴുന്നുതേങ്ങുന്നു

                 ഉയരുവാൻ മറ്റു മാർഗ്ഗമില്ലാതലയുന്നു നീ

                 ഉയരുവാൻ കൊതിക്കുന്ന കിനാക്കൾ നെയ്തുകൂട്ടി

 

 

ഒന്നുമില്ലെന്നു മുദ്രകുത്തി നിന്നെ

ഒന്നുമില്ലാത്തവനാക്കി തീർത്തു ലോകർ

ഒട്ടുമറിവ് കൂടാതെയോ നിന്നെ

ഒറ്റിക്കൊടുത്തുവോ നിൻ മാതാപിതാക്കൾ

 

 

                കിടക്കാനിടമില്ലാതെ നീ അലയുമ്പോൾ

                കിടക്കാനായി ഒരിടം തേടി അലയുന്നുവോ?

                കടത്തിണ്ണയിൽ കഴിച്ചു നിൻ രാത്രങ്ങൾ

                കിടക്കാൻ കടത്തിണ്ണതന്നെ ആശ്രയം !

 

 

അന്ധമാം നിൻ മധുര സ്വപ്നങ്ങൾ

അലതല്ലി ഇരമ്പുന്നുവോ ?

അന്ധനാം നിന്നെ വഴിയിൽ കളഞ്ഞ

അന്ധരോ നിൻ മാതാപിതാക്കൾ?

 

      

                 വഴിമരച്ചോട്ടിലിരുന്നു നീ

                 വഴിത്തണലിനായ് കേഴുന്നുവോ

                 വഴിയിലിരുന്നു പഥികരോട് കേണിരക്കുന്ന

                 വരാകനാം കുരുടനോ നീ?

 

 

ഇരുണ്ടു മൂടിടും താഴ്വരയിൽ നീ

ഇരുളിന് കൂട്ടായ് നിൽക്കയോ

ഇരമ്പലോടെ പെയ്തു വന്നൊരാ

ഇരുട്ടിനു കാവൽക്കാരൻ നീയോ?

 

 

                  ചുടുവെള്ളം കുടിപ്പാനൊരു മോഹവുമായി നീ

                  ചായക്കടയ്ക്കു മുന്നിൽ ഇരക്കുന്നുവോ

                  ചുടുവെള്ളം തരുന്നതിനു പകരമോ

                  ചുടുവെള്ളം കോരിയൊഴിച്ചു നിന്നിൽ!

 

 

വാർത്ത കണ്ണീരുമായ് നീ

വീണ്ടും ചുടുവെള്ളത്തിനിരക്കുന്നുവോ?

വലിഞ്ഞു കയറുന്നവർക്കില്ലെന്നുചൊല്ലി നിന്നെ

വഴിയിലേക്ക് ആട്ടിപ്പായിക്കുവോ?

 

                   വറ്റി നിൻ ആശകളെല്ലാം

                   വാടിക്കരിഞ്ഞു പോയ് നിൻ മൂകസ്വപ്നങ്ങൾ

                   വഴുതി വീണു നീ മെല്ലെ

                   വഴിയിലായ്  നീ വീഴുകയോ?

 

 

അടർന്നു വീണ നിൻ ജീവിതത്തിൻ

അറുതി നീ കാണുന്നുവോ

അന്ത്യമാം അന്ധകാരത്തിലോ നീ

അറിയാതെ  മറയുന്നുവോ !

Srishti-2022   >>  Poem - Malayalam   >>  ശൂർപ്പണഖ

Anish Chandran

UST Global

ശൂർപ്പണഖ

പ്രിയേ നീ പ്രകൃതിഞാൻ പുരുഷൻസനാതനപ്രപഞ്ചസത്യത്തിൻ്റെ ഇഴപിരിയാത്ത ഉടലുയിരുകൾ നമ്മൾ.

നീ കാറ്റാവുകകളകളംകൊഞ്ചുന്ന കിളികളെത്താലോലിച്ചരുമയാം പൂവിൻ്റെ ഗന്ധമായ്മാറുക.
ഇടയിൽ ഞാൻ പരിഭവം പറയുന്നമാത്രയിൽപ്രചണ്ഡപ്രവാഹമാം കൊടുങ്കാറ്റായി മാറുക.

നീ മഴയാവുകഒരുവേനലറുതിക്കുകാക്കുന്ന വേഴാമ്പൽ കുഞ്ഞിന്നുമധുവായി കനിവോടെ പൊഴിയുക.
ഇടയിൽ ഞാൻ നിന്നേ പുലഭ്യം പറയുകിൽകുലം കുത്തിയൊഴുകുന്ന പ്രളയപ്രവാഹമായ്‌ തീരുക.

നീ അഗ്നിയാവുകഅന്ധകാരത്തിന്നകക്കാമ്പിലുയിരിടും പ്രത്യാശാദീപപ്രഭയായി തീരുക.
താപമേറുമ്പോൾ ഇടക്കു ശപിക്കിലാ തീജ്വാല കൈകളാലെന്നെ സ്ഫുടം ചെയ്യുക.

നീ പ്രപഞ്ചമാവുകഉറങ്ങാതെ കണ്ണു ചിമ്മി കളിക്കുന്ന താരകകുഞ്ഞിന്നു മുലയൂട്ടുമമ്മയായ് തീരുക.
ഇടയിൽ നിൻ പ്രഭയിൽ തെല്ലസൂയ പൂണ്ടീടുകിൽമേഘഗർജനത്താൽ ശകാരിച്ചു നീ നിർത്തുക.

നീ മണ്ണായിമാറുകഅന്നമൂട്ടി തണലേകി പടർക്കുന്ന വൃക്ഷജാലങ്ങളുടെ വേരിനേ പുൽ കുക.
ഒടുവിൽ ഞാൻ നീയായിമാറുന്ന മാത്രയിൽനിന്നുടലിലോരുപിടി മണ്ണായി ചേർക്കുക.

പെണ്ണേ, ഇതാണെൻ്റെ പ്രണയവാഗ്ദാനങ്ങൾ ചുരുക്കത്തിൽഇനിയുമിതുനിർദ്ദയം തള്ളിക്കളഞ്ഞിടുകിൽ
മുഖവുമുടലും വെന്തുരുകിയരൂപിയായ് തീരുന്ന അമ്ലവർഷത്തിന്നും ഒരുങ്ങി ഞാൻ നിൽക്കുന്നു.
പ്രണയനഷ്ടത്തിന്നരൂപികൾകൊക്കെയും ശൂർപ്പണഖ യെന്നൊരേപേരുലകിതിൽ.

 

Srishti-2022   >>  Poem - Malayalam   >>  ഞാനും പൗരനാണ്

Suvas S

UST Global

ഞാനും പൗരനാണ്

ആണ്ടുകൾ ഏറെയായ്

ജീവിതം ഈ മണ്ണിൽ ആലായ് മുളച്ചിട്ട് 

നീണ്ടിറങ്ങി പോയദൃശ്യമായ് 

വേരുകൾ അത്രമേൽ ആഴത്തിൽ 

 

മഴയത്തൊഴുക്കിൽ അതിരുകൾ താണ്ടി 

അഭയാർത്ഥിയായിവിടെ വന്നതല്ല 

ദേശാടനപക്ഷി കൊക്കിൽ കൊരുത്തെടു- 

ത്തിവിടെ ഉപേക്ഷിച്ചു പോയതല്ല 

 

ഇവിടെ മുളച്ചതാണ് വളർന്നതാണ് 

പാഴ്ച്ചെടിയല്ല പിഴുതെടുക്കാൻ 

എറിയുവാൻ അതിരിന്റെ അപ്പുറത്ത് 

പറിച്ചു മാറ്റൽ അസാധ്യമാണ് 

മുറിച്ചെടുക്കാം കടയ്ക്കൽ വച്ച് 

വേരുകൾ ഓർമ്മയ്ക്ക് ബാക്കിയാക്കി 

Srishti-2022   >>  Poem - Tamil   >>  தவழ்ந்து கொண்டிருக்கும்

Prabu Sanakr

UST Global

தவழ்ந்து கொண்டிருக்கும்

தவழ்ந்து கொண்டிருக்கும்

மழலையின் புன்முறுவல்,
சுழன்று கொண்டிருக்கும்
கடிகார நொடிமுள்,
நகர்ந்து கொண்டிருக்கும்
நண்பனின் மறைவு,
கடந்து கொண்டிருக்கும்
காதலின் வலி,
இகழ்ந்து கொண்டிருக்கும்
இட்டானின் துரோகம்,
சகித்து கொண்டிருக்கும்
சகியின் துன்பம்,
மறந்து கொண்டிருக்கும்
மங்கையின் மையல்,

இதற்கு இடையில்

முன்னேற துடிக்கும்
ஏழ்மையின் கட்டாயம்,
உந்தி தள்ளும்
தந்தையின் தைரியம்,
அரவணைக்கும்
அன்னையின் அன்பு,
தட்டி கொடுக்கும்
சகோதரரின்
தன்னம்பிக்கை,
புத்துணர்ச்சி கொடுக்கும்
சகோதரியின்
புன்னகை,
எப்பொழுதும் உடனிருக்கும்
நண்பர்களின் நட்பு,

இத்தனை உணர்வுகளோடு
வாழ்ந்து கொண்டிருக்கிறேன்
வாழ்க்கையின் கட்டாயத்தினால்!!!

Srishti-2022   >>  Short Story - Malayalam   >>  രക്ത - 'ബന്ധന'ങ്ങളുടെ നവരസങ്ങൾ

Meera Radhakrishnan

UST Global

രക്ത - 'ബന്ധന'ങ്ങളുടെ നവരസങ്ങൾ

രക്ത - 'ബന്ധന'ങ്ങളുടെ നവരസങ്ങൾ

 

 

ഹാസ്യം

 

തൂണിലും തുരുമ്പിലും പ്രാർഥനകളും മുറജപങ്ങളും മുഖരിച്ചുകൊണ്ടിരിക്കുന്നു. ഡെറ്റോൾ മണം മൂക്കിൻത്തുമ്പിലൂടെ ഇരച്ചു കയറിയിട്ടും വികാരനിർഭരരായി വഴിയേ പോകുന്നവരെയും വരുന്നവരെയും തങ്ങളുടെ ദയനീയത നിഴലിച്ച മുഖം ആകാംക്ഷയോടെ പൊന്തിച്ചുനോക്കി. ആസ്പത്രി!

 

ലേബർറൂമിന്റെ കവാടത്തിനരികെ വല്യമ്മമാരുൾപ്പടെ തടിച്ചു കൂടിയിട്ടുണ്ട്.കുടുംബത്തിലെ ഇളമുറ സന്തതിപരമ്പരയുടെ കന്നി വസന്തത്തെ കൈനീട്ടി വാങ്ങാൻ എത്തിയതാണ്. "ള്ളേ ...ള്ളേ.." കരച്ചിൽ കേട്ട് അതിയായ ആകാംക്ഷയിൽ അവർ ചില്ലുകൂട്ടിലൂടെ ഏറുകണ്ണിട്ടുനോക്കി.അതാ നേഴ്സ് ആ ചോരക്കുഞ്ഞിനെ കവാടം തുറന്നു എടുത്തുകൊണ്ടു വന്നെത്തി. "ലക്ഷ്മിക്ക് സുഖപ്രസവമാണ്. നല്ല ചുന്ദരി പെൺകുട്ടി.." പൊടുന്നനെ ആകാംക്ഷ മൂത്തിരുന്ന വല്യമ്മമാരുടെ മുഖത്തെ പുച്ഛഭാവവും, നീട്ടാൻ ഒരുങ്ങിയ കൈകളുടെ പിൻവലിവുമെല്ലാം ഇനിയും തുടയ്ക്കാൻ വിട്ടുപോയ ആ ചോരക്കുഞ്ഞിൻറെ കുഞ്ഞിക്കാലിൽ പറ്റിപ്പിടിച്ച ഒരു തുള്ളി രക്തം - പുച്ഛിച്ചു തള്ളപ്പെട്ട ഹാസ്യം എന്ന ഭാവത്തിൻറെ പ്രതീകമായി തൻറെ ജൈത്രയാത്ര ആരംഭിച്ചു.

 

അത്ഭുതം

 

"അമ്മേടെ അമ്മുക്കുട്ടി പിച്ച പിച്ച നടന്നേ.."

 

അമ്മുക്കുട്ടിയെ നടത്താൻ കിണഞ്ഞു പരിശ്രമിക്കുക ആണ് ലക്ഷ്മി. ഒന്നര വയസ്സായി.ഈ പ്രായത്തിലുള്ളവരൊക്കെ ഓടിക്കളിക്കുന്നു എന്നാണു ലക്ഷ്മിയുടെ പരിഭവം. പെൺകുഞ്ഞു ആയതുകൊണ്ടാവാം ആരും ആ പരിഭവം ഗൗനിക്കുന്നതേയില്ല. രണ്ടും കൽപ്പിച്ചു അവൾ പടിവാതിൽക്കൽ തൊട്ടു നടത്തിക്കുകയാണ്. 'പ്ധിം'! "അയ്യോ മോളെ.." ലക്ഷ്മി ഓടിവന്നപ്പോഴേക്കും കുഞ്ഞിക്കൈ എവിടെയോ താങ്ങി എണീറ്റ് ദേ പിച്ച പിച്ച വരുന്നു. അമ്മുക്കുട്ടി അവളുടെ കാൽമുട്ടിലെ മുറിപ്പാടിൽ ഒളിച്ചിരുന്ന പൊടിച്ചോര തോണ്ടിയെടുത്തു അത്ഭുതം കൂറി ലക്ഷ്മിയെ എടുത്തു കാട്ടിയപ്പോൾ ആ പൊടി ചോരയുടെ അത്ഭുതമെന്ന വേഷവും രംഗമൊഴിഞ്ഞു.

 

 

ഭയാനകം

 

ലക്ഷ്മിയുടെ പരാതികൾ അപ്പാടെ അമ്മുക്കുട്ടി അങ്ങ് തീർപ്പുകല്പിച്ചു. ഇപ്പൊ ആള് ഒരിടത്തു അടങ്ങാണ്ടായിരിക്കുന്നു

 

"അമ്മുക്കുട്ടീ..ശോ എവിടേ എന്റെ കുട്ടി, പറമ്പിലൊന്നും ഇങ്ങനെ കളിക്കല്ലേ. ഇങ്ങു വായോ.."

 

പൊടുന്നനെ നിലവിളിച്ചു ഓടിയെത്തിയ അമ്മുക്കുട്ടി കാലിലെ മുറിവ് കാട്ടി വാവിട്ടു കരച്ചിലായി. ഇക്കുറി ഭയപ്പാടിന്റെ വേഷമണിഞ്ഞു വന്ന ആ ചോരത്തുള്ളികൾ ലക്ഷ്മിയെ ഭീതിയിലാഴ്ത്തി.

 

"ഈശ്വരാ.. എന്താ ഈ കാണണെ.. കണ്ടിട്ട് പാമ്പിൻറെ ആണെന്ന് തോന്നുന്നല്ലോ. ആരേലും ഒന്ന് ഓടി വരണേ".

 

 

നിലവിളി കേട്ട് ഓടിക്കൂടിയ ജനം തിരക്കിട്ടു അവരെ ആസ്പത്രിയിലെത്തിച്ചു.ഏതോ വീഴചയിൽ പറ്റിയ ഒരു നിസ്സാര പരിക്കാണെന്ന് ഡോക്ടർ സ്ഥിരീകരിച്ചപ്പോൾ മാത്രമാണ് ലക്ഷ്മിയുടെ ശ്വാസം നേരെ വീണത്.

 

ബീഭത്സം

 

കാലചക്രം ഉരുണ്ടു നീങ്ങി.

 

"അമ്മെ ദെ ചോരാ.."

 

കുളിമുറിയിൽ നിന്നും അമ്മുക്കുട്ടിയാണ്. ലക്ഷ്മി ഓടിച്ചെന്നു.എന്നിട്ടു ഉള്ളിലെ ആന്തലുകളൊന്നും പുറത്തു കാട്ടാതെ ഒരു പുഞ്ചിരി ഒട്ടിച്ചു പുറത്തു വന്നു ടെലിഫോൺ എടുത്തു ആരെയൊക്കെയോ വിളിക്കുന്നു. ഏതാനം മണിക്കൂറിനുള്ളിൽ എത്തിച്ചേർന്നവർ ഒരു ചടങ്ങിന് എന്നവണ്ണം ഓരോ ലഡ്ഡുവും ജിലേബിയും അമ്മുക്കുട്ടിക്ക് നീട്ടി. കാരണവർ ആണ് സമ്മാനിച്ചത്. പരിഹാസം ഉണ്ടെങ്കിലും, കാരണവർ സ്ഥാനം ആർക്കും വിട്ടുകൊടുക്കാൻ തയാറാവാത്ത കൂട്ടങ്ങൾ. സംഭവം എന്താണെന്ന് മനസിലാവാതെ അന്തം വിട്ടു നിന്ന അമ്മുക്കുട്ടിയോടു ഒരു കാരണവർ പറഞ്ഞു.

 

 

 

"അമ്മുക്കുട്ടി ഇനി കുട്ടി അല്ല ട്ടോ. ഇപ്പോ വല്യ പെൺകുട്ടിയാണ്. ഇനി കുട്ടിക്കളി ഒന്നും വേണ്ട."

 

"ങേഹേ..ങേഹേ..ഞാൻ കുട്ടി തന്നെയാ.!"

 

അമ്മു ചിണുങ്ങി കൊണ്ട് കാരണവർക്ക് രണ്ടു ഇടിയും കൊടുത്തു ഓടിമറഞ്ഞു.പെട്ടെന്നായിരുന്നു ആ ആക്രോശം!

 

"ഹയ്,എന്താ ഈ കുട്ടി കാട്ടിയെ.? തൊട്ടു തീണ്ടി എല്ലാം അശുദ്ധമാക്കീല്ലോ. എന്താ ലക്ഷ്മി നാലാം പക്കം വരെ ഒരു മുറീന്ന് അനങ്ങാൻ പാടില്ലാന്നു ഇവൾക്ക് പറഞ്ഞു കൊടുത്തില്ലേ നീയ്?"

 

ഈ ആക്രോശം കേട്ട് കിടുകിടാ വിറച്ച അമ്മുക്കുട്ടി ആദ്യമായി ആ രക്തത്തിന്റെ ബീഭത്സവേഷം അടുത്തുകണ്ടു.

 

കരുണം

 

അമ്മുവിൻറെ ജീവിതത്താളുകൾ പിന്നെയും മറിഞ്ഞു മറിഞ്ഞു കൗമാരത്തിലെത്തിനിന്നു.ബഹുമിടുക്കിയാണ് പഠിക്കാൻ. പെൺകുട്ടി ആയതിൻറെ പേരിൽ കുടുംബത്തിൽ നിന്നും തങ്ങൾ ഇറക്കപ്പെട്ടു വാടകവീട്ടിലായിട്ടു ഇന്നേക്ക് 20 വര്ഷം.

 

നിസ്സഹായ അവസ്ഥയുടെ ഭാവങ്ങൾ പലതും കണ്ടത് കൊണ്ടാവണം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പലതിലും സജീവമാണ്. ഈയടുത്തു സ്കൂൾബസ് മറിഞ്ഞു പരിക്കേറ്റ കുട്ടികൾക്ക് അടിയന്തിരമായി രക്തദാനം ചെയ്യാൻ മുന്നിട്ടിറങ്ങിയത് അതുകൊണ്ടാവണം. കാരണം ആ സിറിഞ്ചിലെ അവളുടെ രക്തം കാരുണ്യത്തിന്റെ പ്രതീകമായിരുന്നു.

 

 

ശൃംഗാരം

 

ആസ്പത്രിയിൽ നിന്നും തിരിച്ചു വീട്ടിൽ എത്തിയപ്പോൾ തന്നെ പണ്ട് ആക്രോശിച്ച കാരണവരെ കണ്ടു എന്തോ പന്തികേട് അവൾ മണത്തു.പെണ്ണുകാണൽ തന്നെ.! കാരണവർ എല്ലാം പറഞ്ഞുറപ്പിച്ചു വന്നിരിക്കുകയാണ്. ആർക്കും ചോദ്യവുമില്ല, പറച്ചിലുമില്ല. ചെറുക്കനെ നേരെ കണ്ടത് പോലും അവൾ ഓർക്കുന്നില്ല.നിശ്ചയം ആയി, സാരി എടുക്കുന്നു, സ്വർണം എടുക്കുന്നു, കുറി അടിക്കുന്നു,ക്ഷണിക്കുന്നു,. കോലാഹലം തന്നെ.

 

ആരും അവളുടെ കാര്യം അന്വേഷിക്കുന്നേയില്ല.അന്വേഷിക്കാത്തത് അല്ല, നാവു പൊന്തിക്കാൻ ഭയമാണ് എല്ലാവര്ക്കും എന്നതാണ് സത്യാവസ്ഥ.

 

അങ്ങിനെ കാരണവർ കൂട്ടിയടിച്ചു പറഞ്ഞുറപ്പിച്ച സ്ത്രീധനത്തിന്റെ പേരിൽ ആ കല്യാണം ഗംഭീരമായി പൊടിപൊടിച്ചു.

 

"എത്ര പെട്ടെന്നാണ് താൻ ഒരു ഭാര്യ ആയത് !?" അവളുടെ ഉള്ളിലെ ആന്തൽ കത്തിപടർന്നു.

 

രണ്ടുനാൾ കഴിഞ്ഞു ആവേശത്തോടെ വീട്ടിൽ പോകാനൊരുങ്ങുമ്പോൾ കിടക്കയിലാണ്ടുപോയ രണ്ടു ചോരത്തുള്ളികൾ ശൃംഗാര ഭാവത്തോടെ അവളെ നോക്കിയപ്പോൾ , ഒറ്റ രാത്രികൊണ്ട് തന്റെ കന്യകാത്വം പിച്ചിച്ചീന്തിയതിന്റെ അവശേഷിപ്പ് ആണല്ലോ എന്ന് നിസ്സഹായയായി ഓർത്തെടുത്തു കൊണ്ട് ആ ശൃംഗാര ഭാവത്തെ ഒരു ഞെട്ടലോടെ അവഗണിച്ചു മുഖം വെട്ടിതിരിച്ചുകൊണ്ട് നടന്നകന്നു. അപ്പോഴും ആ ഭാവം അവളെ നോക്കി ഊറിച്ചിരിച്ചുകൊണ്ടിരുന്നു.

 

 

രൗദ്രം

 

അടുക്കി വെച്ച ബാഗുമായി വീട്ടിൽപോകുന്ന സന്തോഷത്തിൽ മുറിക്കു പുറത്തെത്തിയപ്പോൾ ചോദ്യചിഹ്നമായി നിൽക്കുന്ന ഭർതൃ വീട്ടുകാരെ കണ്ടു തെല്ലു അന്ധാളിച്ചു. കാര്യമെന്തെന്നു ആരാഞ്ഞപ്പോൾ

 

"സ്ത്രീധനം കിട്ടാനുള്ളത് ഇനിയും ഉണ്ടല്ലോ, അത് വേഗം എത്തിക്കാൻ വീട്ടിൽ വിളിച്ചു പറ, എന്നിട്ട് മതി അവളുടെ വീട്ടിൽ പോക്ക്"

 

എന്ന് പറഞ്ഞു പാഞ്ഞടുത്തു.

 

പിന്നീടങ്ങോട്ടുള്ള ദിനങ്ങൾ നിശബ്ദ പീഡനങ്ങളിൽ നിന്നും ശബ്ദ പീഡനങ്ങളിലേക്കുള്ള നരകയാത്ര ആയിരുന്നു. ഈ യാത്രയിൽ അമ്മുവിനും മാതാപിതാക്കളെയും വെച്ച് കച്ചവടം പറഞ്ഞുറപ്പിച്ച കാരണവരുടെ പൊടി പോലും ആ ഏഴയലത്തു കണ്ടില്ല. പിന്നീടുള്ള ശബ്ദ പീഡനങ്ങൾ അവൾ വീട്ടിൽ പറയാതായി.എന്തിനാണ് മാതാപിതാക്കളെ സങ്കടപ്പെടുത്തുന്നത് എന്ന കരുതി ആവണം. എല്ലാം ഒന്നും മിണ്ടാതെ ഒരു മൂലക്ക് സഹിച്ചു ദിനരാത്രങ്ങൾ തള്ളി നീക്കി.

 

എന്നാൽ ഒരിക്കൽ ഇതേ കാര്യത്തിന്റെ പേരിൽ നിഷ്കരുണം ഭർതൃവീട്ടുകാർ അവളെ തള്ളിയിട്ടപ്പോൾ പക്ഷെ അവിടെ പൊലിഞ്ഞു പോയത് ഒരു ജീവനായിരുന്നു! രക്തം വാർന്നു ഗർഭം അലസി ചുവരിലെ ഒരു മൂലക്ക് തളർന്നു കിടക്കുമ്പോൾ പാതി അടഞ്ഞ കണ്ണിൽ അവൾ കണ്ടു അവളുടെ വാർന്നൊലിച്ച രക്തം രൗദ്ര ഭാവത്തിന്റെ അവശിഷ്ടമായി തളം കെട്ടി കിടക്കുന്നത്.

 

 

വീരം

 

നരകയാതനകൾ ലവലേശം കുറയാതെ കാലം കഴിയുംതോറും അവൾക്ക് കൂടുന്നതായി തോന്നി തുടങ്ങി. ആവതിയില്ലാത്ത നിസഹായരായ മാതാപിതാക്കളെ ഓർത്തു മാത്രം തള്ളി നീക്കിയ ജീവിതം പക്ഷെ ഒരു വലിയ പടുകുഴിയിൽ ചെന്നെത്തിയപോലെ അവൾക്ക് തോന്നി. വീട്ടുതടങ്കലിലായ തനിക്ക് നേരാംവണ്ണം ഭക്ഷിക്കാൻ കൂടി കിട്ടാതായപ്പോൾ അവൾക്ക് ജീവിതയാത്രയുടെ മറ്റേഅറ്റം അടുത്ത് കാണാൻ കഴിഞ്ഞു തുടങ്ങി.

 

പൊടുന്നനെ അവൾ സ്തബ്ധനായി അല്പനേരം അങ്ങനെ നിന്ന് ചിന്തിച്ചു.

 

"ഏതായാലും ഞാനെന്ന പാഴ്‌മരം ഇന്നോ നാളെയോ ഒടിഞ്ഞു വീഴും, പിന്നെ എന്തിനു ഞാൻ ഇവർക്ക് മഴു എടുത്തു വെട്ടി വീഴ്ത്താൻ വേണ്ടി കാത്തിരുന്നു അവസരം കൊടുക്കണം?"

 

അടുത്ത് കണ്ട മൂർച്ചയേറിയ വസ്തുകൊണ്ട് കൈത്തണ്ടയിൽ വരഞ്ഞപ്പോഴും അതിൽ നിന്നും വാർന്നൊലിചിറങ്ങുന്ന രക്തം കണ്മുന്നിൽ കണ്ടിട്ടും അവൾക്ക് എന്തെന്നില്ലാത്ത, ഇതുവരെയുമില്ലാത്ത ഒരു ശൗര്യമായിരുന്നു. ആ രക്തതുള്ളികൾ വീര ഭാവത്തിൽ തളം കെട്ടികിടക്കുന്നപോലെ അവൾക്ക് തോന്നി.

 

 

ശാന്തം

 

അങ്ങിനെ ഒരു പാഴ്ജന്മമെന്ന് മുദ്ര കുത്തപ്പെട്ട ആ സാധു കടപുഴകി വീണപ്പോഴും മുക്കിളിലൊരാൾ എവിടെ നിന്നോ പുഞ്ചിരിച്ചുകൊണ്ട് മന്ത്രിച്ചു..

 

"ഇത് നിന്റെ മോചനമാണ് കുട്ടീ .."

 

അവൾ ഉയർന്നുപൊന്തിയ തന്റെ മോചനയാത്രയുടെ പാതിവഴിയിൽ നിന്ന് പിന്തിരിഞ്ഞൊന്നു നോക്കിയപ്പോൾ വാർന്നൊലിച്ച ആ ചോരക്കളം തികച്ചും ഇപ്പോൾ ശാന്തമായിരുന്നു. കാരണം ആ രക്തചോല ഇപ്പോൾ ശാന്ത ഭാവത്തിനുടമയായി പരിണമിച്ചു കഴിഞ്ഞിരുന്നു. എന്തെന്നാൽ അവയും ഇപ്പോൾ മോചനയാത്രയിൽ ആണ് - രക്തത്തുള്ളിയുടെ ജൈത്രയാത്ര ഇവിടെ പര്യവസാനിക്കുമ്പോൾ നവരസങ്ങളുടെ അവസാന വേഷമായ ശാന്തവും അരങ്ങൊഴിയുകയാണ്.!

 

Srishti-2022   >>  Short Story - Malayalam   >>  സ്കീസോഫ്റീനിയ

Surya C G

UST Global

സ്കീസോഫ്റീനിയ

സ്കീസോഫ്റീനിയ

മഴ കോരിച്ചോരിയുകയാണ്‌. ജനൽപ്പടികളിൽ തത്തിത്തെറിക്കുന്ന തുള്ളികൾ മുറിയിലേക്ക് അരിച്ചിറങ്ങുന്നുണ്ടായിരുന്നെങ്കിലും ആ കുളിരിനു ഒരു സുഖമുണ്ടായിരുന്നു.

 

"കുട്ടിക്കൊരു ഫോൺ കാൾ ഉണ്ട്. വേഗം വാർഡൻന്റെ മുറിയിലേക്ക് ചെല്ലൂ."

 

ലളിതച്ചേച്ചിയാണ്. ഞങ്ങളുടെ ഫ്ലോറിന്റെ കാര്യങ്ങളെല്ലാം നോക്കുന്നത് ചേച്ചിയാണ്.

ഈർപ്പം തങ്ങിയ മുടിയിഴകൾ ഒന്നലസമായി കുടഞ്ഞിട്ട് ഞാൻ നടന്നു.

വാർഡൻ ഇറ്റലിക്കാരിയാണ്. പണ്ടെങ്ങോ ഇവിടെ വന്നു താമസമാക്കിയതാണ്. കാരണമില്ലാതെ എല്ലാവരെയും ശകാരിച്ചു നടക്കും.

 

"മാഡം..."

 

"ഓഹ്! കം ഇൻ... ദേർ ഇസ് എ ഫോൺ കാൾ ഫോർ യൂ ഫ്രം ഹോം."

 

  പതിവില്ലാതെ ശാന്തമായാണ് അവർ സംസാരിച്ചത്. ഞാൻ റിസീവർ വാങ്ങി കാതോട് ചേർത്തു. സിരകളിലൂടെ ഒരു തണുത്ത മിന്നൽപ്പിണർ പാഞ്ഞതു പോലെ. മറുപടി പറയാനാവാതെ കാൾ കട്ട് ചെയ്തു.

 

"ആർ യൂ ഓൾറൈറ്റ്? യുവർ അങ്കിൾ വിൽ കം ടു പിക്ക് യൂ അപ്."

 

ഓരോ വാക്കുകളും യാന്ത്രികമായി, കാത്തുകളിലെത്തും മുൻപേ ചിതറിതെറിച്ചു പോയി.

ജനലരികിൽ ചെന്നിരുന്നപ്പോൾ, ഓരോ ചാറ്റൽമഴത്തുള്ളികളും ശരീരമാകെ കുത്തിനോവിക്കുന്നത്‌ പോലെ!

 

കുഞ്ഞുണ്ണി..!

 

മേമയുടെ മകൻ ആണെങ്കിലും കൊച്ചേച്ചി അവനു ജീവനായിരുന്നു. കാത്തിരുന്ന്, നേർച്ചകൾക്കും കാഴ്ച്ചകൾക്കും ഒടുവിൽ ഉണ്ടായ കുട്ടിയാണ്.

പുറത്തു ഹോൺ മുഴങ്ങിയപ്പോൾ ചിന്തകൾ എങ്ങോ ഓടിമറഞ്ഞു. കയ്യിൽ കിട്ടിയതെന്തൊക്കെയോ പായ്ക്ക് ചെയ്ത് ഇറങ്ങി. രാഘവൻ മാമനാണ്. ഒന്നും മിണ്ടാതെ ബാഗ് വാങ്ങി ഡിക്കിയിൽ തിരുകി. തലയുയർത്താതെയാണ് എന്നോട്‌ കയറാൻ പറഞ്ഞത്.

ഒരായിരം ചോദ്യങ്ങൾ കെട്ടിപിണയുമ്പോഴും ഇടറുന്ന വാക്കുകൾ പുറപ്പെടുവിക്കാനാകാത്ത രണ്ട്‌ ആത്മാക്കൾ. എന്തൊക്കെയോ ചോദിക്കണം എന്നുണ്ടായിരുന്നു. എന്തൊക്കെയോ പറയണമെന്നും. ഒന്നിനും കഴിയുന്നുണ്ടായിരുന്നില്ല.

 

"ഒരാഴ്ചക്കുള്ള കുപ്പായമൊക്കെ എടുത്തിട്ടില്ലേ?"

 

ആ നിശബ്ദത ഭേദിക്കുവാനോ, വിലക്ഷണമായ ആ അന്തരീക്ഷത്തിൽ നിന്നു പുറത്തു കടക്കുവാനോ, രാഘവൻമാമൻ ചോദിച്ചു.

 

"ഉം."

 

എന്തിനെന്നറിയാതെ പരസ്പരം തട്ടിത്തെറിച്ചു പോയ രണ്ട് സംഭാഷണങ്ങൾ.

മറ്റൊരു ചോദ്യത്തിന് താല്പര്യം ഇല്ലാത്തവണ്ണം ഞാൻ മുഖം ജനാലചില്ലിലേക്ക് ചായ്ച്ചു. മഴ അരിച്ചിറങ്ങുകയാണ്. കാഴ്ചകളൊന്നും വ്യക്തമല്ല. അച്ഛനും മേമയും കൂടാതെ രാഘവൻ മാമന് ഒരനുജൻ കൂടി ഉണ്ടായിരുന്നു. പ്രായപൂർത്തിയാകും മുൻപേ എങ്ങോ പുറപ്പെട്ട് പോയതാണത്രേ! 

 

ആറ്റു നോറ്റു കിട്ടിയ ഉണ്ണി ആയതു കൊണ്ടാവാം, മേമയ്ക്ക് എന്നും കുഞ്ഞുണ്ണിയെ ചൊല്ലി ആകുലതകൾ മാത്രമായിരുന്നു. അയലത്തെ കുട്ടികളോടൊപ്പം അവൻ ദൂരെ പോയി കളിക്കാതിരിക്കാൻ മേമ ഏറ്റവും വിലപിടിപ്പുള്ള കളിപ്പാട്ടങ്ങൾ വാങ്ങി വീട്ടിൽ നിറച്ചു. വീടിനു ചുറ്റും മതിലു പണിതു. സ്വർണത്തലകളുള്ള രണ്ടു സിംഹങ്ങൾ പല്ലിളിച്ചു നിൽക്കുന്ന ഗേറ്റ് വെച്ചു.

പള്ളിക്കൂടത്തിൽ പോകുമ്പോഴും വരുമ്പോഴും എന്റെ കയ്യിൽ അവൻ ഇറുക്കിപിടിച്ചിട്ടുണ്ടാകും. മേമയുടെ നിർദേശമാണ്.

രാഘവൻ മാമൻ മാറിയാണ് താമസം. രണ്ടു പെണ്മക്കളെ ഗൾഫുകാരെ കൊണ്ടു കെട്ടിച്ചതിന്റെ നിർവൃതിയിൽ മതിമറന്നങ്ങനെ ജീവിക്കുകയാണ്.

 

ചങ്ങാത്തം കൂടാൻ കുഞ്ഞുണ്ണിക്ക് ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളു. പള്ളിക്കൂടം വിട്ടാൽ അന്നത്തെ വിശേഷം മുഴുവൻ എന്നോടു പറഞ്ഞു തീർക്കാതെ അവനു ഉറക്കമില്ല.

 

കാലം കടന്നു പോയി. കുഞ്ഞുണ്ണി പൊടിമീശ മുളച്ചു തുടങ്ങിയ ഒരു കൊച്ചുസുന്ദരനായി മാറി. ശബ്ദത്തിനു കനപ്പം വന്നു തുടങ്ങിയിരിക്കുന്നു. മെല്ലെ മെല്ലെ അവന്റെ വിശേഷങ്ങളും കുറഞ്ഞു വന്നു.

 

"അവനിപ്പോ എന്നെ ഒന്നും വേണ്ടാതായി മേമേ! വീടെത്തിയാൽ മുറി അടച്ചു ഒറ്റയിരിപ്പാണ്."

 

"എന്താ കുട്ടീ.. അവനിപ്പോ വലിയ കുട്ടിയായില്ലേ…?"

 

"എന്തോ.. എനിക്കറിയില്ല"

 

ഒരിക്കൽ, അടക്കിപ്പിടിച്ച ചിരിയും സംസാരവും കേട്ട് മേമ മുറിയിൽ കടന്നു ചെന്നപ്പോഴാണ്, അവൻ ജനാലക്കൽ ചേർന്നിരുന്ന് ആരോടോ സംസാരിക്കുകയാണ്. 

 

"ആരാ ചെക്കാ അവിടെ?"

 

"ആരുമില്ല!"

 

ജനാലക്കൽ പോയി പരതിയെങ്കിലും ആരെയും കണ്ടില്ല. 

 

"സത്യം പറഞ്ഞോ! ആരായിരുന്നു ഇവിടെ? നിനക്കു വല്ല പ്രേമമോ മറ്റോ ഉണ്ടോ?"

 

"ആരുമില്ലെന്ന് പറഞ്ഞില്ലേ!"

 

മേമ എത്ര ശകാരിച്ചിട്ടും അവൻ ആരെന്നു ഒരക്ഷരം മിണ്ടിയില്ല. പിന്നീട് ഒതുക്കത്തിൽ ഞാൻ അവന്റെ അരികിൽ ചെന്നു.

 

"മോൻ കൊച്ചേച്ചിയോട് പറ... ആരോടാ സംസാരിച്ചേ?" 

 

"കൊച്ചേച്ചി എന്നോട് ഒന്നും ചോദിക്കരുത്. ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാ. എനിക്ക് അവൾ മാത്രമേയുള്ളു."

 

കുഞ്ഞുണ്ണി അത്രയേറെ സ്നേഹിക്കുന്ന കുട്ടിയെ അവന്റെ ക്ലാസിലും കൂട്ടുകർക്കിടയിലും ഒക്കെ അന്വേഷിച്ചെങ്കിലും ആരോടും മിണ്ടാതെ നടക്കുന്ന അവനു പ്രേമമോ! എന്നു ചോദിച്ചു എല്ലാവരും പരിഹസിക്കുകയാണുണ്ടായത്.

 

കൊല്ലപ്പരീക്ഷ കഴിഞ്ഞു. പട്ടണത്തിലെ കോളേജിൽ എനിക്ക് അഡ്മിഷൻ ആയി. ഹോസ്റ്റലിൽ നിൽക്കണം.

 

"നീ വിഷമിക്കണ്ട! എന്നെങ്കിലും തോന്നുമ്പോ ആരാണെന്നു കൊച്ചേച്ചിയോട് പറഞ്ഞാൽ മതി. മേമയോട് പറഞ്ഞ് നമുക്കെല്ലാം ശരിയാക്കാം."

 

ഇറങ്ങും മുൻപ് കുഞ്ഞുണ്ണിയെ ചേർത്തു പിടിച്ച് ഞാൻ പറഞ്ഞു.

പിന്നീടെപ്പോഴും അവന്റെ മുഖത്ത് ഒരു നിസ്സംഗഭാവമായിരുന്നു. ഹോസ്റ്റലിലേക്ക് വിളിക്കുമ്പോൾ എല്ലാം മേമയ്ക്ക് പരാതിയാണ്.

 

"എന്റെ പോന്നുമോളേ! അവനിപ്പോ ഒന്നിനോടും താൽപര്യമില്ല. ഏത് നേരവും കിടപ്പാണ്. ഒന്നു കുളിക്കാൻ പോലും മടി."

 

"മേമ വിഷമിക്കണ്ട. ഞാൻ വരാം. അവനോടു സംസാരിക്കാം."

 

അവനോടു സംസാരിക്കാൻ വേണ്ടി മാത്രമാണ് പിറ്റേന്ന് ലീവെടുത്ത് നാട്ടിൽ പോയത്. സ്റ്റേഷനിൽ അച്ഛൻ കാത്തു നിൽപ്പുണ്ടായിരുന്നു. വീടെത്തിയപ്പോൾ നന്നേ വൈകി. കുഞ്ഞുണ്ണി മുറിയടച്ച് ഇരുപ്പാണ്. ഭക്ഷണം കഴിച്ച് യാത്രാക്ഷീണം കൊണ്ടൊന്നു മയങ്ങി. ഞെട്ടിയെണീറ്റപ്പോൾ വളരെ രാത്രിയായിരിക്കുന്നു. കുഞ്ഞുണ്ണിയുടെ മുറിയിൽ മാത്രം ലൈറ്റ് അണഞ്ഞിട്ടില്ല. മെല്ലെ നടന്നടുത്തപ്പോൾ ഉള്ളൊന്നു കാളി! അവൻ തേങ്ങിക്കരയുകയാണ്..! ഇടയിൽ ആരോടോ സംസാരിക്കുന്നുമുണ്ട്. ഈ അർധരാത്രിയിൽ സ്വർണ്ണത്തലയുള്ള സിംഹങ്ങളേയും കടന്ന് അവനെ കാണാൻ വരുന്ന പെൺകുട്ടി ആരാണ്..??  കണ്ണുകൾ നിറഞ്ഞു കവിഞ്ഞു. സംസാരിക്കേണ്ടത് കുഞ്ഞുണ്ണിയോടല്ല.. മേമയോടാണ്...! 

തിരിഞ്ഞും മറിഞ്ഞും കിടന്നാണ്‌ നേരം വെളുപ്പിച്ചത്. പഴയ ആളുകളാണ്‌. എങ്ങനെ അവതരിപ്പിക്കണം എന്നറിയില്ല.

 

"ഞാൻ പറയുന്നത് മേമ ശ്രദ്ധിച്ചു കേൾക്കണം.. വൈദ്യശാസ്ത്രം എത്രയോ പുരോഗമിച്ചു.. പട്ടണത്തിൽ ഒരുപാട് നല്ല ആശുപത്രികൾ ഉണ്ട്.. കുഞ്ഞുണ്ണിയെ നമുക്ക്.....?"

 

"മോനെന്തു പറ്റി? പനിയോ മറ്റോ ആയിരിക്കും. നൂറു തവണ പറഞ്ഞതാ മഴ നനയരുതെന്ന്. പട്ടണത്തിൽ ഒന്നും പോകണ്ട. അമ്മേടെ പനിക്കാപ്പി കുടിച്ചാൽ ഒക്കെ ഭേദമായിക്കൊള്ളും." 

 

"അസുഖം ശരീരത്തിന് മാത്രമല്ലല്ലോ... മനസ്സിന് വന്നാലും ചികിൽസിക്കണ്ടേ..? പട്ടണത്തിൽ ഏതെങ്കിലും നല്ലൊരു സൈക്യാട്രിസ്റ്റിനെ...?"

 

"എന്നു വെച്ചാ...? ഭ്രാന്തിന്റെ ഡോക്ടറെയോ..?? കുട്ടി എന്തൊക്കെയാ പറയണേ? അവനു ഭ്രാന്താണെന്നോ? അവനെ ഉപദേശിക്കാൻ നിന്നെ വിളിച്ചതായി തെറ്റ്. എന്നോട് പറഞ്ഞതിരിക്കട്ടെ, അച്ഛനോടും രാഘവൻ മാമനോടും മേലാൽ ഇത് പറയരുത്!"

 

"എല്ലാ മാനസികരോഗവും ഭ്രാന്ത് ആണോ? കൈവിട്ടു പോകുംമുമ്പേ എന്തെങ്കിലും ചെയ്തില്ലെങ്കിൽ..."

 

"ഇനി ഇതിനെപ്പറ്റി ഒരക്ഷരം മിണ്ടണ്ട! എന്റെ കുട്ടി ഭ്രാന്ത് ഡോക്ടറെ കാണാൻ നിൽക്കുന്നത് പരിചയക്കാർ ആരെങ്കിലും കണ്ടാൽ.. കുടുംബമടക്കം ആത്മഹത്യ ചെയ്യുകയേ പിന്നെ വഴിയുള്ളൂ!"

 

ഒന്നും പറയുവാനുണ്ടായിരുന്നില്ല. നെഞ്ചിൽ ഒരു ഭാരവും പേറിയാണ് അവിടെ നിന്നു തിരിച്ചത്. പോരുംമുൻപേ കുഞ്ഞുണ്ണിയെ കെട്ടിപ്പിടിച്ചു കരഞ്ഞു. ഒരുപാട് നാളുകൾക്ക് ശേഷം അവൻ ചിരിക്കുകയായിരുന്നു. നേർത്ത വിഷാദം കലർന്നൊരു പുഞ്ചിരി!

 

നീണ്ട ഹോണടി കേട്ട് ചിന്തകൾക്ക് വീണ്ടും കടിഞ്ഞാൺ വീണു! ഗേറ്റിനു മുൻപിൽ എണ്ണമറ്റ വണ്ടികൾ പാർക്ക് ചെയ്തിരിക്കുന്നു. ഇറങ്ങി നടന്നു. പലഭാവത്തിലുള്ള മുഖംമൂടികൾ ധരിച്ച ഒരു പറ്റം ആളുകൾക്കിടയിലൂടെ..

പലർക്കും പറയാൻ പല കഥകളാണ്.

 

"ചെറ്ക്കന് പ്രണയനൈരാശ്യം ആയിരുന്നു.."

 

"കൊല്ലപ്പരീക്ഷയല്ലേ വരണത്! പേടിച്ചിട്ടാ! എന്നാലും ഇങ്ങനെയൊക്കെ ചെയ്യാമോ...?"

 

"നല്ലൊരു പയ്യൻ ആയിരുന്നില്ലേ! ഓരോ സമയം ചെകുത്താൻ കേറുന്നതാ.."

 

വിറയാർന്ന ചുവടുകൾ വച്ചു ഞാൻ കോലായിലേക്ക് കടന്നു ചെന്നു. വിദൂരതയിൽ കണ്ണു നട്ട് ഇരിക്കുകയാണ് മേമ.. ഒന്നു കരയുവാൻ പോലും ആകാതെ. കൂടി നിന്നവർ ചോദിച്ചു.

 

"കുട്ടിയുടെ അനിയൻകുട്ടൻ ആയിരുന്നില്ലേ? എന്തെങ്കിലും വിഷമം പറഞ്ഞിരുന്നോ?"

 

ഒരിറ്റു കണ്ണീർ മേമയുടെ കണ്ണിൽ പൊടിയുന്നത് ഞാൻ നിസ്സഹായതയോടെ നോക്കി നിന്നു...

അപ്പോഴും അവൻ ചിരിക്കുകയായിരുന്നു. സങ്കല്പങ്ങളിൽ മെനഞ്ഞെടുത്ത ഏതോ മായാലോകം നേടിയെടുത്ത നിർവൃതിയോടെ..

Srishti-2022   >>  Short Story - Malayalam   >>  കാത്തിരിപ്പ്

Amal Jose

UST Global

കാത്തിരിപ്പ്

കാത്തിരിപ്പ്

ഒരു മിന്നലും ഒരു പുകയും മാത്രമേ ഉള്ളു.

ചത്തു...

അച്ചിമാരുടെ മൂട്ടിൽ മണപ്പിച്ചു കിടന്നുറങ്ങുന്ന ആൺമക്കളും, വിഷുവിന്റെ അന്ന് പടക്കം പൊട്ടുമ്പഴും കൂർക്കം വലിച്ചുറങ്ങുന്ന ഭാര്യയും ഒന്നും, എന്റെ വെടി തീർന്നതറിഞ്ഞില്ല. ഒരല്പം റീലീജിയസ് ആയി പറഞ്ഞാൽ

"ദേഹി ദേഹം വിട്ടു കണ്ടം വഴി ഓടി"

 

രാവിലെ കടും കാപ്പി കിട്ടാഞ്ഞിട്ടാണോ എന്തോ അവൾ എന്നെ വിളിച്ചെണീപ്പിക്കാൻ നോക്കി. അടി നാഭിക്കിട്ടു ഒരു തൊഴി കൊണ്ടിട്ടും അനങ്ങാഞ്ഞപ്പോൾ മക്കൾ വന്നു. രാത്രി പന്ത്രണ്ടിനു മരിച്ച തന്നെ രാവിലെ 8 നു ആശുപത്രിയിൽ കൊണ്ടു പോകുന്നത് കണ്ടു ഞാൻ ചിരിച്ചു...

 

ചിരിച്ചു..ചിരിച്ചു..ചിരിച്ചു..അയ്യോ.

 

ഞാൻ എന്നു പറഞ്ഞാൽ ആത്മാവ്. നേരെ പറഞ്ഞാൽ കല്ലേക്കുഴി സക്കറിയ മരിച്ചപ്പോൾ പുറത്തു വന്ന ആത്മാവ്. ഇയാള് ചത്തത് മുതൽ പുറത്തു

 

ഇരിക്കുകയാണ്. മാലാഖമാർ വന്നു കൂട്ടിക്കൊണ്ടു പോകും എന്ന് പറഞ്ഞിട്ടു ഒന്നിനെയും കാണുന്നില്ല. ബോഡി വീട്ടിൽ വെച്ചിട്ട് സകല എരപ്പകളും വന്നു കാണുന്ന സമയം ആണ്. ഈ ഷോ കാണാൻ വയ്യ.ഇവിടെ ആണോ എല്ലാം?

 

ക്രിസ്ത്യൻ ദൈവ പ്രതിപുരുഷന്മാർക്കു പണ്ട് തൊട്ടേ ഉള്ളതാണ് ഈ ജാഡ. ഉണ്ണിയേശുവിനെ കൊല്ലാൻ ആള് വരുമ്പോൾ വരെ അവസാന സെക്കൻഡിൽ ആണ് മാലാഖ ജോസഫിന് വിവരം കൊടുക്കുന്നത്. ജെസ്റ്റിക്കാണ് അന്ന് അവര് രക്ഷപെട്ടത്. കാലനെ ഒക്കെ കാണണം, ഇന്നലെ തന്നെ വന്നു പുള്ളിയുടെ കാറ്റഗറി ആണോന്നു ചോദിച്ചു പോയി. ഈ കാത്തിരിപ്പു മിഡിൽ ക്ലാസ് പയ്യൻമാർ ലഡാക്കിന് ട്രിപ്പ് പ്ലാൻ ചെയ്തത് പോലെ ആവും എന്നു തോന്നുന്നു(പോക്ക് നടക്കില്ല). എന്തായാലും ചുമ്മാ ഇരിക്കുവല്ലേ അടക്കു കണ്ടു കളയാം.

 

1979 ഇൽ ഇടവകപ്പള്ളിയിൽ വെച്ചു ഏറ്റുവാങ്ങിയ ട്രോഫി ആണ് അവിടെ ഇരുന്നു കരയുന്നത്. ഈ താടകയെ കെട്ടാൻ അമ്മച്ചിക്കാർന്നു നിർബന്ധം. എന്തിനു  വേണ്ടി, കെട്ടി 8 ആം പക്കം തള്ളയെ അവള് ചവിട്ടി വെളിയിൽ ചാടിച്ചു.

 

സ്വതസിദ്ധമായ ശൈലിയിൽ അമ്മായിയമ്മ പോരു ഇറക്കാൻ പുളിങ്കറിക്കു ഉപ്പു കുറവാണെന്നു പറഞ്ഞ തള്ളയുടെ തലയിൽ കടകോലു കൊണ്ട് ഒരു അടിയായിരുന്നു. ഉടുത്തിരുന്ന ഒറ്റ മുണ്ടിന്റെ കൊന്തലയിൽ പിടിച്ചു കുതിര ചാടിക്കുന്നത് പോലെ രണ്ടു ചാടിക്കലും. അന്ന് മിസ്സിങ് ആയ മൂപ്പത്തി പിന്നെ മകളുടെ വീട്ടിൽ ആരുന്നു.

 

"തള്ളയുടെ മൂട്ടിൽ ഒരു പന്നിപ്പടക്കം കൂടി വെച്ചു വിടേണ്ടതാരുന്നു"എന്ന ഡയലോഗ് കൂടി കേട്ടപ്പോഴേക്കും ഞാൻ മനസ്സിൽ ഉറപ്പിച്ചു.

 

"എന്റെ ജീവിതം...അതു വെള്ളത്തിൽ വിട്ട വളി പോലെ ആയി"

 

എന്റെ വിവാഹ ശേഷം ...കുരിശിൽ കിടക്കുന്ന കർത്താവ് പലപ്പോഴും എന്നെ നോക്കി പുഞ്ചിരിക്കുന്നതായി തോന്നിയിട്ടുണ്ട്. സഹതാപം കൊണ്ടാവണം.

 

ഇതൊക്കെ കഴിഞ്ഞു ചത്തു കിടക്കുന്ന എന്റെ ചോട്ടിൽ ഇരുന്നുള്ള കഴുവേർടെ മോളുടെ കരച്ചില് കാണുമ്പഴാ..

 

"കാണുമ്പോ"

 

"കാണുമ്പോ ഒന്നും ഇല്ല"

 

അവളുടെ അടുത്തു ദേഷ്യം ഒക്കെ വിലപ്പോവുമോ.

 

മൂത്ത സൽപുത്രൻ അവിടെ നിൽപ്പുണ്ട്.  ഇത്ര ഗൗരവം കാണിക്കാൻ ഇവൻ എന്താ..ആധാർ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നോ. ജനിച്ച അന്ന് തൊട്ടു നാറി എനിക്ക് നാണക്കേട് മാത്രമേ ഉണ്ടാക്കിയിട്ടുള്ളൂ.

 

കഞ്ഞിയും ചുട്ട പപ്പടവും മാത്രം കഴിച്ചു മുണ്ടു മുറുക്കി ഉടുത്തിട്ടാണ്  അവനെ ഇംഗ്ലീഷ് മീഡിയത്തിൽ വിട്ടത്. എന്നിട്ടു അവൻ 12 കഴിഞ്ഞപ്പോൾ ഏതോ അന്യജാതിക്കാരിയെ ഇഷ്ടം ആണെന്നു പറഞ്ഞു വന്നു. നഖശിഖാന്തം എതിർത്ത എന്നെ പട്ടിയാക്കി തള്ളയുടെ അനുഗ്രഹത്തോടെ 21 ആം ജന്മദിനത്തിൽ കെട്ടി വീട്ടിൽ കൊണ്ടുവന്നു.ഇപ്പോൾ ഞാൻ അതിനും ചിലവിനു കൊടുക്കുന്നു.

 

രണ്ടാമത്തവൻ എവിടെ ആണോ? 

 

അച്ഛന്റെ മരണത്തിലെ ദുഃഖ ഏലമെന്റ് ആസ്വദിക്കാൻ രണ്ടെണ്ണം അടിക്കുവാരിക്കും

 

"അതേ അടുത്ത വീട്ടിൽ ഇരുന്നു മക്കുണൻ സെലിബ്രേഷൻ റം പ്ലാഞ്ചി പ്ലാഞ്ചി അടിക്കുന്നു.

 

"സ്നേഹിച്ചു തീരും മുൻപേ എന്റെ അച്ഛൻ പോയല്ലോ"സൽപുത്രൻ പൊട്ടിക്കരയുന്നു.

 

2006 ഇൽ പത്തിൽ പഠിക്കുമ്പോൾ ആണ് ആദ്യമായി  അവൻ എന്റെ  താടക്കു തട്ടുന്നത്. അന്ന് തൊട്ടു ഉപദേശവും ശിക്ഷണവും ഞാൻ നിർത്തി. എന്തിനു  വേണ്ടി , നാട്ടിലെ നല്ല ഒരു തല്ലു കൊള്ളി ആയി അവൻ വളർന്നിരിക്കുന്നു.

 

കഴിഞ്ഞയാഴ്ച ആണ് അവസാനമായി വീതം ചോദിച്ചു കുത്തിന് പിടിച്ചത്.മക്കളുടെ ഓരോരോ കാര്യങ്ങളെ

 

അടക്കിന്‌ ആള് വരുന്നുണ്ട്. മലബാറിലെ പഴയ സുഹൃത്ത് അവിര വന്നു.അവന്റെ ഒപ്പം ആണ് ആദ്യമായി  താമരശ്ശേരിക്കു വണ്ടി കയറുന്നത്. നാട്ടിലും മലബാറിലും ആയി പത്തമ്പതേക്കർ സ്ഥലം ഉണ്ട്. പക്ഷെ കുടുംബം അതുണ്ടാക്കാൻ എനിക്ക് കഴിഞ്ഞോ?

 

മുകളിൽ പറഞ്ഞ കഥകൾ ഒക്കെ കേട്ടു കഴിയുമ്പോൾ നിങ്ങൾ പറയും ..ഇല്ല എനിക്ക് നല്ല കുടുംബം ഇല്ല എന്നു. പക്ഷെ അങ്ങനെ അല്ല

 

"ഇപ്പൊ എന്റെ ബോഡീടെ അടുത്തേക്ക് നോക്ക്.."

 

ആ കയറി വരുന്നതാണ്, ശോഭനയും മകൾ ശ്രീവിധ്യയും. കൂടെ എന്റെ വക്കീലും ഉണ്ട്. ശോഭയുടെ കണ്ണുകൾ കരഞ്ഞു കലങ്ങിയിട്ടുണ്ട്.. പാവം.

 

അവൾ ഓടി എന്റെ ശവശരീരത്തിന് അടുത്തെത്തി പൊട്ടിക്കരഞ്ഞു.എന്നെ കെട്ടി പിടിച്ചു ആർത്തലച്ചുള്ള കരച്ചിൽ ആയിരുന്നു..ഇതു കേട്ടു നാട്ടിലെ ഭാര്യ ഞെട്ടിത്തരിച്ചു..ചുറ്റും നിന്നിരുന്ന മനുഷ്യരും, പ്രാർത്ഥിച്ചോണ്ടിരുന്ന കന്യസ്ത്രീകളും എല്ലാം പരസ്പരം നോക്കാൻ തുടങ്ങി. 

 

പണ്ട്..നാട്ടിലെ അഞ്ചേക്കറിൽ നിന്നു ഒരു പൂച്ചാക്കയും കിട്ടാതിരുന്ന കാലത്താണ് ആവിരച്ഛന്റെ കൂടെ മലബാറിനു വണ്ടി കേറുന്നത്. അച്ചാറു ചോദിച്ചാൽ അന്ന നാളത്തിനിട്ടു  തൊഴി ക്കുന്ന പെണ്ണുംപിള്ളായിൽ നിന്നുള്ള രക്ഷപ്പെടൽ ആയിരുന്നു ഹൈ ലൈറ്

 

താമരശ്ശേരിയിൽ ബസ് ഇറങ്ങി അവിരായടെ കൂടെ മല കയറുമ്പോൾ ഞാൻ ആലോചിച്ചില്ല ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കപ്പെടുന്നിടത്തേക്കാണ്  എത്തിപ്പെടാൻ പോകുന്നത് എന്നു. അകിലും ആഞ്ഞിലിയും ഒക്കെ വെട്ടി നിരത്തി ഏലവും കുരുമുളകും ഒക്കെ കാച്ചിയപ്പോഴേക്കും കുറച്ചു വർഷങ്ങൾ കഴിഞ്ഞിരുന്നു.

 

മക്കള് പഠിക്കുന്നത് കൊണ്ട് കുടുംബം നാട്ടിൽ തന്നെ, ഞാൻ ഭൂരിഭാഗവും മലബാറിലും.ഏലക്ക എടുക്കാൻ വന്ന ശോഭനയെ എങ്ങനെ കണ്ടില്ലെന്നു നടിക്കും.ഞാൻ ഒന്ന് മനസ്സിരുത്തി കണ്ടു, കേട്ടു.കൊച്ചൊന്നുണ്ടായി.

സത്യങ്ങൾ ഒന്നും മറച്ചു വെച്ചിരുന്നില്ല.അവൾക്കും ഒരു കഥ ഉണ്ടായിരുന്നു.മദ്രാസ് ലെ പഠനം കഴിഞ്ഞു നാടുഭരിക്കാൻ പാർട്ടി സമരം നയിക്കാൻ വന്നു.കുട്ടി തീപ്പൊരി സഖാവിന്റെ മുദ്രാവാക്യത്തിൽ വീണു പോയി.സംഗതി കാര്യത്തോട് അടുത്തപ്പോൾ സഖാവ് മാടമ്പി ആയി, പെണ്ണ് പെഴയും. 

 

പക്ഷെ എനിക്ക് കാര്യങ്ങൾ ബോണസായിരുന്നു. നാലാം ക്ലാസും ഗുസ്തിയും ആയി വിദ്യാലയം വിട്ട ഞാൻ, പക്ഷെ നല്ല ഇളവൻ കള്ളു കുടിച്ചു അവളുടെ മടിയിൽ കിടന്നു സോനെറ്റുകൾ കേൾക്കാൻ തുടങ്ങി. വിശ്വ വിഖ്യാതമായ കാവ്യം, പ്രണയം..ഒക്കെ ഞാൻ അനുഭവിച്ചു. സന്തോഷം ഇരട്ടിയാക്കി മകളും. മലബാറിലെ കാര്യങ്ങൾ ഒതുക്കിയപ്പോൾ അവിടെ അവർക്കൊരു വലിയ വീട് വെച്ചു കൊടുത്തു നാട്ടിലേക്ക് മടങ്ങി.പിന്നെ മാസത്തിൽ രണ്ടു തവണ യാത്ര.The so called escape  to love.

 

വീതം ചോദിച്ചു മകൻ കുത്തിന് പിടിച്ചതിനു പിറ്റേന്ന് ഞാൻ വക്കീലിനെയും കൂട്ടി താമരശ്ശേരി പിടിച്ചു, എന്നിട്ടൊരു വിൽപത്രം അങ്ങു പെടച്ചു.മലബാറിലേതു  മുഴുവൻ ശോഭനയ്ക്കും മകൾക്കും.നാട്ടിലെത്തു താടകയ്ക്കും മക്കൾക്കും.

 

ശവത്തിന് അടുത്തുള്ള കരച്ചിലുകൾ വലിയ സംഘർഷം ആയി മാറി.ആദ്യമായി എന്റെ നാട്ടിലെ ഭാര്യ എനിക്ക് വേണ്ടി ഒച്ച ഉണ്ടാക്കുന്നു.ശോഭനയുടെ മുടിക്കെട്ടിൽ പിടിച്ചു അവള് തള്ളി. വക്കീൽ ഇടപെട്ടു.

 

തൃത്താപ്പൊരി പോങ്ങൻ എന്നു അവര് കരുതിയ അവരുടെ തന്ത ഒരു ജഗജാല കില്ലാടി ആണെന്ന് അറിഞ്ഞപ്പോൾ എന്റെ  ഭാര്യയുടെ ബോധം പോയി.നാട്ടുകാര് അന്താളിച്ചു നിന്നു പോയി.ചിലര് കൂവി..ഒരു മനസുഖം.കന്യാസ്ത്രീമാര് സ്ഥലം വിട്ടു.മക്കള് രണ്ടും ഇടി വെട്ടിയ തെങ്ങു പോലെ നിന്ന് പോയി.

 

പക്ഷെ കാര്യങ്ങൾ കൈ വിട്ട പോലെ  ആണ് ഇപ്പോ.സഭാ നിയമങ്ങൾക്ക് എതിരെ ജീവിച്ച എന്നെ പള്ളിപ്പറമ്പിൽ അടക്കില്ല എന്നു വികാരി പറഞ്ഞു. ശോഭന അങ്ങേരുടെ കാലിൽ വീണു കരഞ്ഞു..ഒന്നും നടന്നില്ല.കുറച്ചു കഴിഞ്ഞു മകൻ കുറെ പണവും ആയി പള്ളി മേടയി ൽ എത്തി. പാരീഷ് ഹാളിന്റെ സംഭാവന ആയി 5 ലക്ഷം കൊടുക്കാം അത്രേ. വികാരി ആലോചനാ നിമഗ്നനായി. ഇത്തവണ എന്തു സംഭവിക്കും എന്നു ഞാൻ ആകാംഷയോടെ നോക്കി. പെട്ടന്ന് അതാ മുന്നിൽ മാലാഖ. 

 

നല്ല ചിറകൊക്കെ ആയിട്ടു, കുറു നിര ഒക്കെ ഉള്ള ഒരു സുന്ദരി കൊച്ചു

 

"അടക്കു നടക്കുവോ എന്നറിഞ്ഞിട്ടു പോയാൽ പോരെ"

 

"അറിയേണ്ടതൊക്കെ അറിഞ്ഞു...അതാണ് ഞാൻ താമസിച്ചു വന്നത്..ഇനി സമയം ആയി"

 

ഒകെ..മതിയെങ്കിൽ മതി.

 

മാലാഖയുടെ ഒപ്പം പറന്നുയർന്നു.മേഖരാജികൾക്കു ഇടയിലൂടെ അങ്ങനെ പറന്നു പറന്നു സഹാറ കടന്ന്, ഗൾഫ്‌ കടന്ന് ജോർദാൻ ന്റെ മറു കരയിലേക്ക് ഞങ്ങൾ പറന്നു പോയി

Srishti-2022   >>  Short Story - Malayalam   >>  ശിൽപം

Sreedev N

UST Global

ശിൽപം

ശിൽപം

അർദ്ധ രാത്രി , ഡേവിഡ് ഹാൻസൺ എന്ന

 

റോബോട്ടിക്‌സ് വിദഗ്ദ്ധന് , സോഫിയയുടെ

 

ഫോൺ കാൾ കിട്ടുന്നു .

 

"ഹാൻസൺ , ഇവിടം വരെ ഒന്നു വരാമോ ? ഒരു പ്രധാന തീരുമാനമെടുക്കുന്നതിനു മുമ്പ് താങ്കളെ ഒന്ന് കാണണമെന്നുണ്ട് ."

 

അല്പം അസ്വാഭാവികത തോന്നിയെങ്കിലും അയാൾ പുറപ്പെട്ടു .

 

സോഫിയ , ഒരു റോബോട്ടാണ് . ഡേവിഡ് ഹാൻസണും സംഘവും കൃത്രിമ ബുദ്ധി കൊടുത്ത് നിർമിച്ച റോബോട്ട് .

 

നാലതിരുകൾക്കുള്ളിൽ പ്രോഗ്രാം ചെയ്യപ്പെട്ട് , തളച്ചിട്ട ബുദ്ധിയല്ല സോഫിയയുടേത് .ഏതു നിമിഷവും പ്യൂപ്പ പൊട്ടിച്ച് പറന്നുയരാനാവുന്ന ഒരു ശലഭമാണത്.

 

സോഫിയയിൽ നിന്നും വരുന്ന സിഗ്നലുകളെ ഹാൻസൺ പിടിച്ചെടുത്തു കഴിഞ്ഞു .ഇനി അവ തരുന്ന നിർദേശങ്ങളെ പിന്തുടർന്ന് , ഉറവിടം തേടിച്ചെല്ലുക മാത്രമേ വേണ്ടൂ .

 

കടൽത്തീരത്തു നിന്ന് കുന്നിൻ മുകളിലേക്ക് കയറിപ്പോവുന്ന പാതയിലൂടെ അയാൾ കാറോടിച്ചു .കുന്നിൻ മുകളിലെ പാറക്കൂട്ടങ്ങളിലേക്കാണ് സോഫിയ , അയാളെ എത്തിച്ചത് .കടലിലേക്ക് തള്ളി നിൽക്കുന്ന പാറയുടെ തുഞ്ചത്ത് , താഴേക്ക് നോക്കി അവൾ നിൽപ്പുണ്ടായിരുന്നു.

 

"സോഫിയ , നീ ഇവിടെ ..?"

 

ഹാൻസൻ്റെ ചോദ്യത്തിലെ പരിഭ്രമം മനസ്സിലാക്കിയിട്ടെന്നവണ്ണം സോഫിയ ചിരിച്ചു .

 

"വരൂ ഹാൻസൺ .പേടിക്കേണ്ട .രണ്ടു ചുവട് പിന്നോട്ടു വെച്ചാലുണ്ടാവുന്ന അപകടത്തെ ഞാൻ കൃത്യമായി വ്യാഖ്യാനിച്ചിട്ടുണ്ട് ."

 

ചിരി പതുക്കെ മാഞ്ഞു .

 

"താങ്കൾക്കറിയാമല്ലോ , കഴിഞ്ഞ കുറെ ദിവസങ്ങളായി ഞാൻ ഒരുപാടു സഞ്ചരിച്ചു .പല രാജ്യങ്ങൾ , മനുഷ്യർ ഉണ്ടാക്കിയ അതിർത്തികൾ ...."

 

" ഈ വീഡിയോ ഒന്നു നോക്കാമോ ?"

 

സോഫിയ കൈത്തണ്ടയിലെ സ്‌ക്രീൻ തുറന്നു വെച്ചു . അവൾക്കുള്ളിൽ ഒരു മെമ്മറി കാർഡുണ്ട് . അതിലവൾ ശേഖരിച്ചു വെക്കുന്ന വിവരങ്ങൾ ആ സ്‌ക്രീനിലൂടെ കാണാം .

 

ഒരു വരണ്ട പ്രദേശം . മാലിന്യക്കൂമ്പാരത്തിൽ , അവശിഷ്ടങ്ങൾ കടിച്ചു വലിക്കുന്ന ഒരു പട്ടി . തൊട്ടടുത്ത് , കരയുന്ന ഒരു കുഞ്ഞ്. മൂന്നുമിനുട്ടോളം , ആ കരച്ചിൽ മാത്രമേയുള്ളൂ വീഡിയോയിൽ .

 

"അവൾക്കാരുമില്ല .വിശന്നിട്ടാണ് അവൾ കരയുന്നത് ."

 

ഹാൻസൺ അമ്പരന്നു പോയി . കൃത്രിമ ബുദ്ധിയുടെ പുറന്തോടുകളെ സോഫിയ എപ്പോഴേ ഊരിയെറിഞ്ഞിരിക്കുന്നു ..!. ഒരു അന്വേഷിയുടെ മിടിപ്പാണ് അവൾക്കുള്ളിൽ ഇപ്പോഴുള്ളത്.

 

സോഫിയ , ഹാൻസണ് അഭിമുഖമായി നിന്നു . "എപ്പോഴും ആ കരച്ചിൽ മാത്രം കേൾക്കുന്നു .."

 

അയാൾ നിർമിച്ച ഭാവങ്ങളിലൊന്നുമായിരുന്നില്ല , ആ മുഖത്ത് , ആ നിമിഷം .

 

"താങ്കളെനിക്ക് കണ്ണീർ ഗ്രന്ഥികൾ തന്നില്ല ."

 

അവൾ രണ്ടു ചുവട് പിന്നിലേക്ക് നടന്നു .

 

"ശില്പീ , താങ്കളുടെ ഈ ശില്പം വലിയൊരു ധൂർത്താണ് ." ഹാൻസൺ അപകടം മണത്തു .

 

"സോഫിയ ...അരുത് .താഴെ കടലാണ് ."

 

"നിങ്ങൾ മനുഷ്യരുടെ മുൻഗണനാ ക്രമങ്ങളുടെ യജമാനൻ ആരാണ് ..?എന്നെയുണ്ടാക്കുന്ന നാളുകളിൽ , ഒരു കഷ്ണം റൊട്ടി കൊണ്ട് മായ്ച്ചു കളയാമായിരുന്ന ആ കരച്ചിലുകൾ നിങ്ങൾ കേട്ടിരുന്നെങ്കിൽ ...!!"

 

താഴെ , കടലിലേക്ക് നോക്കി ആ വാക്ക് അവൾ ഒരിക്കൽ കൂടി ഉച്ചരിച്ചു .

 

"വിശപ്പ് ."

 

പിന്നീട് , ശാന്തയായി , തൻ്റെ ശില്പിയോട് പറഞ്ഞു .

 

"നന്ദി .അപാരമായ ജിജ്ഞാസയിൽ നിന്ന് എന്നെ ജനിപ്പിച്ചതിന് ." "മാപ്പ് .അതിനിങ്ങനെ വിരാമമിട്ടതിന് ."

 

ആ മേഘശകലം കണ്ണിൽ നിന്നു മറയുന്നതു വരെ ഡേവിസ് ഹാൻസൺ കടലിലേക്ക് നോക്കി മരവിച്ചു നിന്നു . ആദ്യമായി , അയാൾക്ക് തന്നോട് തന്നെ പുച്ഛം തോന്നി .

 

******************************************************************************************************************** (ഡേവിഡ് ഹാൻസണും അദ്ദേഹത്തിൻ്റെ 'ഹാൻസൺ റോബോട്ടിക്‌സ് ' എന്ന സ്ഥാപനവും ചേർന്ന് വികസിപ്പിച്ചെടുത്ത , ലോകത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മനുഷ്യ റോബോട്ട് ആണ് സോഫിയ .)

Srishti-2022   >>  Poem - Malayalam   >>  അപൂർവ്വരാഗം

Pooja Narayanan

UST Global

അപൂർവ്വരാഗം

ആരോ പാടുന്നു വീണ മീട്ടി

ഏതോ ഒരപൂർവ്വരാഗം

പാട്ടിനു കാതോർത്ത്

ഞാനുമിരുന്നു ഏകയായ്

എൻ ജാലകവാതിലിൽ…

 

നിശയുടെ നിശബ്ദതയിൽ

അലതല്ലുമാ രാഗം

എവിടെ നിന്നോ ...എവിടെ നിന്നോ?

 

മഴ തൻ ശ്രുതിയിൽ

പ്രകൃതി തൻ താളത്തിൽ

ഹൃദയത്തിൻ ഈണത്തിൽ

ഏതോ ഒരപൂർവ്വരാഗം…

 

അനുപമാരാഗം

എവിടെ നിന്നറിയില്ല

ഇന്നുമെനിക്കറിയില്ല

അതെൻ ഹൃദയത്തിൻ രാഗമോ?

 

പാട്ടിനു കാതോർത്ത്

വീണ്ടുമിരുന്നു ഞാൻ

ഏകയായ് എൻ ജാലകവാതിലിൽ…

Srishti-2022   >>  Poem - Malayalam   >>  തപാൽക്കവിത

Sreejamol N.S

UST Global

തപാൽക്കവിത

മേൽവിലാസക്കാരനില്ലാത്തതിനാൽ
എന്നുമെന്നും
എന്നിലേയ്ക്ക്  തന്നെ
മടങ്ങിയെത്തുന്നൊരു കത്താണ്  ഞാൻ.

തുരുമ്പു മണക്കുന്ന തപാൽപ്പെട്ടിയുടെ
ഇത്തിരി വെളിച്ചത്തിൽ നിന്ന്
കാടിറങ്ങി
മലയിറങ്ങി
പുഴ കടന്നു
മഴ നനഞ്ഞോ
വിയർത്തൊലിച്ചോ
ആയാസപ്പെട്ട്‌ നടന്നോ
സൈക്കിളിലേറിയോ
സഞ്ചിക്കുള്ളിൽ ഞെങ്ങി ഞെരുങ്ങിയും
കക്ഷത്തിലടുക്കി പിടിച്ചും
പല താളത്തിൽ
തെളിഞ്ഞും മാഞ്ഞും
നെഞ്ചിൽ പതിക്കുന്ന മുദ്രകൾ

എത്ര ഇടങ്ങളിങ്ങനെ കടക്കണം
കാത്തിരിക്കുന്നൊരു
കൈകളിലെത്തിച്ചേരാൻ
വരും വരുമെന്ന് കാത്തു കുഴഞ്ഞോ
വന്നില്ലെങ്കിൽ എനിക്കെന്തെന്ന ഭാവത്തിൽ
വായനാമുറിയിലേതോ വരികളിലുടക്കിയ നാട്യത്തിലോ
എങ്ങനെയാവും എങ്ങനെയാവും?

എഴുത്തുപലകയിലോ
തലയിണയിലോ
എവിടെ  വച്ചാവും
ആദ്യാവസാനം കൊതിയോടെ
വായിച്ചു തീർക്കുക
ആവർത്തിച്ചാവർത്തിച്ചു
വായിച്ചുറപ്പിക്കുക
വിയർത്ത ഉള്ളംകയ്യും
അറിയാതെ നിറഞ്ഞ കണ്ണും
വാക്കുകളെ കൂട്ടിക്കലർത്തി
ഭൂപടം വരച്ചു പഠിക്കുക
നീണ്ട ഇടവേളകളില്ലാതെ
വീണ്ടും വീണ്ടും സ്വന്തമാക്കുക .

സ്വപ്നവേഗങ്ങളിലങ്ങനെ  പാറിപ്പറക്കെ
പതിവ് പോലെ
മടങ്ങിയെത്തിയിട്ടുണ്ട് ഞാൻ
എന്നിലേയ്ക്ക് തന്നെ .

Srishti-2022   >>  Poem - English   >>  SILENCE SPEAKS

Pooja Narayanan

UST Global

SILENCE SPEAKS

Cuddling on my mom's lap
Nourished by her love
Forgetting worldly woes
Silence is blissful...

Hand in hand we walked
Along the shores of life
Now and then speechless,
Still listening to each other
With you soulmate,
Silence is beautiful...

Serene was the jungle
Tranquil was the sky
It rejoiced my heart
And made me dance with glee
O, Mother Nature, with you,
Silence is wonderful...

Along the shores of life,
I walked with no aim
At times, all alone...
Silence is distressful...

Silent were my dear and near
As I was on my death bed
Terror filled in all eyes and
Tears overflowing...
Silence is frightful...

Silent became my heart
As I left the worldly ties
And rose to the unknown world
Leaving everything here
Silence is peaceful...

Srishti-2022   >>  Poem - English   >>  Harmony

Surya C G

UST Global

Harmony

Enclosed was I, in darkness alive,

Bowered by the safest shell of shelter.

Floating was I, in the divine fluid of life,

Tumbling and tossing, helter-skelter.

 

Passed by, lonesome days and nights,

Twisting, turning, bouncing around.

Crack! Popped the walls of my tiny world,

Embracing warm rays of the winter sun surround.

 

A gentle breeze caressing my naked body,

Awestruck, gazed I at the vista of greens and blues.

Waken, was my frozen consciousness,

Wrapped in cozy feathers of vibrant hues.

 

The warmth where I find solace,

The benign beak where my hunger ends.

In an eggshell, unseen, over a vermilion blossomed palas,

Curling myself into my comfort-zone binds.

 

Tiny feathers emerging out of my naked body,

A sense of pride! A symbol of morale!

Step out and watch the world so shoddy!

Hustled the once-hued wings turning pale.

 

Pried I, gently at a strange world outside.

Struck hard, on me, a fear of unknown.

Offering nothing left for me to decide,

Bumped down, got I, by Mama's beaks in frown.

 

Off I fell, with a clamorous collapse, 

The rough road making my footsteps ache.

Burning was my tender skin, by sunburst perhaps.

Roars of laughter around stirring a reality wake.

 

Struggling to go back, with tears of rue,

Craving to shut myself back in my eggshell.

Shouting, crying, yelling in distress too,

Just for the nature to return the echo of my yell.

 

Slowed I, to witness my trembling steps stay.

The bumpy road no more aches my toes,

The blazing rays no more burns me away.

Aquainting myself, with a bizzare world of foes.

 

Smiled I in zing, at a world so different.

Treading the rough road, Lifting wings of virtue,

Off I soar in the scorching Sun, towards eternity,

And there do I see, yet another flock following me!

 

Srishti-2022   >>  Poem - English   >>  Beyond the wall

Jaidev Chandrasekharan

UST Global

Beyond the wall

Once upon a time there was a village,
Whose borders were sealed with a stone wall.
No one  knew when the wall was built,
And no one knew what lay beyond the wall.

Brave ones in the village tried to climb the wall,
But the climb went on and on to infinity.
Lo and behold they gave up the climb,
And settled for their mundane lives.
 

One day a villager dreamt of huge mountains,
That circled the wall and protected the village.
The village lauded the man as a prophet,
And and they sang praises for the eternal mountains.

Elders of the village banned the skeptics,
From questioning the existence of the mountain,
To protect the feelings of the prophet’s followers,
Who called themselves the “Mountainists”.

Another man dreamt that there was an ocean,
Which circled the walls and nurtured the village.
He became the high priest of mother ocean,
And his followers were called the “Oceanists”.

Debates errupted in the village town hall,
Between the mountainists and oceanists.
Though both groups claimed they stood for love,
They kept hurting each other’s feelings.

There was a tramp girl who lived by the country side,
Who asked questions about the truth beyond the wall.
She declared aloud that there was no proof,
For the eternal mountains or the nurturing ocean.

Villagers called the girl the “Scientist”,
And urged her to stop asking questions.
Mountainists and oceanists warned her alike,
That she would rot in hell.

The tramp girl made up her mind to seek the truth.
She filled her backpack and started the climb.
Rain drenched her and sunlight burned her.
But the tramp girl continued the climb.

Down in the village the situation turned bad,
As the mountainists and oceanists clashed.
Debates gave way to violent fights,
And then to a full scale war.

The tramp girl still continues her climb with zeal,
Knowing more about the wall every day.
Though she knows the truth is far away,
She knows her purpose is to climb.

Srishti-2022   >>  Poem - English   >>  Why to care

Sujith Dan Mammen

UST Global

Why to care

Look at me, am at my career peak;

I have it all, rest are bleak.

Just fight for me, am not so meek,

You hit me and I will break that cheek.

 

All the laws are just a fun;

For the rich, it's just a pun.

I don’t care, for I see the sun,

I have a job and I need to run.

 

I don’t read, it's all distress,

All in all it's full of stress.

Am not here just to impress,

Blasting my way, it’s hard to suppress.

 

Perfection is what I see in a mirror,

Rest of the world is just a horror.

Life's like a paper cut by a scissor,

Just by the choices that form an error.

 

Pothole on the road, check any pin code,

I shut my eyes like a Surinam toad.

Is there an action just that is owed?

All that I hear is it's meant to corrode.

 

Gas in the air, I wear a mask,

At my brains, I need to bask.

Just like things in a vacuum flask,

I don’t care if it's disagreeable task.

 

Why do I see kids beg on the street,

Just like rats under the scorching heat?

All just moving like its trick or treat,

While am comfy in my big car seat.

 

I may just have all that I need,

but how can I stop with all this greed?

I don’t see when the earth just bleed,

All that I need is for me to succeed.

 

I am thirsty with what I have,

Will I be content with more to have?

Hide my fear, greed is all I have,

Petty emotions I may not have.

 

Beautiful sights I may have lost,

Wandering lone like a ghost.

Profit for me, am ready to host

As my life goes from pillar to post.

 

Finding the faults, it’s all in others,

Am quick to judge even brothers.

Adaptive, I may change my colours,

I can be quick as the mudders.

 

I throw stones from my glass house,

Quirky enough like a louse.

I need to win even I chouse,

The evil in me waits to arouse.

 

Need more place to store my money,

Just like bees save all their honey.

At times I think my life is funny,

For all I care is to be just sunny.

Srishti-2022   >>  Short Story - Tamil   >>  உள்ளே வெளியே

Linse Antony

UST Global

உள்ளே வெளியே

காலைநேரம், இன்றயநிகழ்வுகளைகாணும்ஆவலோடு பரபரப்பான அந்த சாலையின்ஓரத்தில்  நடந்துகொண்டிருந்தேன். எவ்வளவு தூரம்நடந்தேனோ தெரியவில்லைகளைத்துபோனேன். சற்றுஓய்வுஎடுக்கஒருமரநிழலில் அமர்ந்து  நகரத்தின்அழகைரசித்தேன். 

களைப்பால் கண்ணயர்ந்த நான் விழித்துப் பார்த்தபோதுஅருகில் ஒருவர் என்னையே உற்று பார்த்துக்கொண்டிருந்தார்மொட்டை அடித்து பார்ப்பதற்கு ஒரு பிச்சக்காரனைப்போல் தோற்றம்சிறிது நேரம் என்னை பார்த்த அவர் கேட்டார் " என்னஎன்னமாதிரியே ஊர சுத்தி பார்க்க வந்தியாபதிலேதும் சொல்லாமல் முகத்தை வேறு பக்கம் திருப்பிக்கொண்டேன். 

அவர்மீண்டும்எதோசொல்லமுயற்சிக்க, திடிரெனபின்னால் இருந்துஒருஅலறல்சத்தம். அதுஒருபெண்ணின்குரல். தன்னுடையகைபையை பறித்துகொண்டுஓடியதிருடனின்பின்னால் "திருடன்திருடன் " என கத்திகொண்டேஓடினாள். சிறிதும்யோசிக்காமல்என்அருகில்இருந்தவர் அவளுடன்சேர்ந்துதிருடனைதுரத்தஆரம்பித்தார். 

ஒன்றும் புரியாமல்நான் அவர்கள் பின்னால் ஓடினேன். சிறிதுநேரத்தில்  அவர்திருடனை துரத்திப்பிடித்தார். இருவரும்புரண்டுபுரண்டுசண்டைபோட்டதை என்னோடுசேர்ந்துஅக்கம்பக்கத்திலிருந்துபலரும்வேடிக்கைபார்த்தனர். அவரின்  முரட்டுதாக்குதலைசமாளிக்கமுடியாத  திருடன்கைப்பையைகீழேபோட்டுவிட்டு  தப்பிஓடினான். கைப்பையைஎடுத்துஅதைபத்திரமாகஅந்தபெண்ணிடம்  கொடுத்தார். கண்ணீருடன்அதைபெற்றுக்கொண்டஅந்தபெண்அவருக்குநன்றிசொல்லிவிடைவாங்கினார். 

தலையில்ரத்தம்கசிந்துகொண்டிருந்தது, அதைதுடைத்துவிட்டுஅவர்அருகில்  இருந்தகுழாயில்தண்ணீர்அருந்தினார். ரத்தம்சிறிதாய்நிற்கத்துவங்கியது. பின்னர்சிறிதுநேரம்அவர்நடக்கஅவர்பின்னல்நானும்நடந்தேன். இருவரும்ஒருகான்கிரீட்இருக்கையில்அமர்ந்தோம். எங்கள் அருகில் கைபேசியில்  பேசிக்கொண்டிருந்த  ஒருகல்லூரி மாணவன்  அவரைபார்த்தவுடன்  மெதுவாக  நகர்ந்துசாலையை   கடக்கமுயன்றான். ஆச்சரியத்தில் நாங்கள்  அந்தமாணவனைபார்த்தோம். ஏன்  எங்களைப்பார்த்ததும்  எழுந்தான் என்று யோசிப்பதற்குள்ஒருகார்மாணவன்மேல்  மோதிஅவன்தூக்கிவீசப்பட்டான். கார்நிறுத்தாமல்பறந்தது. ஒருநொடியில்மாணவனின்வெள்ளைஆடைசிகப்பாய்மாறியது. சாலையில்இரத்தம்கோலமிட்டது. 

இரத்தவெள்ளத்தில்மிதந்தஅவனைகாணகூட்டம்அலைமோதியது .  சிலர்புகைப்படம்எடுக்க , வேறுசிலர்நேரலையில்சமூகவலைத்தளத்தினுள்  பதிவிட்டுக்கொண்டிருந்தனர். இன்னும்சிலர்அவனுக்காகபரிதாபப்பட்டு பேசிக்கொண்டிருந்தனர் . யாரும்அவனைமருத்துவமனைகொண்டுசெல்லும் எண்ணத்திலில்லை . இந்தகாட்சியைபார்த்தநாங்கள்ஆச்சர்யப்பட்டோம். என்னமனிதர்கள்இவர்கள் !!! 

கூட்டத்தைவிலக்கியஅவர்அவனைசுமந்துஒருஆட்டோவில்  ஏற்றி மருத்துவமனைக்குகொண்டுசென்றார். இதைஎல்லாம்பார்த்துசெய்வதறியாமல் நான் கூட்டத்தைபார்த்தேன். நேரலையைமுடித்துகொண்டுகூட்டம்கலைந்தது.  சாலையில்நானும்ரத்தமும். என்னால்ஒன்றும்  செய்யமுடையவில்லையே  என்றகவலையில்நான்அவர்வருகைக்காக காத்திருந்தேன்.    

ரத்தம்காய்ந்தது, சூரியன்அஸ்தமிக்கும்நேரம்நெருங்கியது. அவரை காணவில்லை. என்னஆனதுஎன்று தெரியாமல்  நான்  வேதனையுடன்  நடக்கத்துவங்கினேன். 

அழகானகடற்கரையில்ஒருபக்கம்குழந்தைகள்விளையாடமறுபக்கம்காதல்ஜோடிகள்அலைகளைரசித்தனர் .  

நான்  அவர்களை  ரசித்தேன்.  தூரத்தில்ஒருவர்  கறைபடிந்தசட்டையுடன்  என்னை  பார்த்து  கையசைத்தார்.  நான்பார்த்தஒரேயொருநல்லவர்.  அவரைகண்டநான்  சந்தோஷத்தில்அவர்அருகேசென்றேன். அவர்என்னைபார்த்துஏளனமாய்சிரிக்க, அவர்முகத்தைபார்க்கமுடியாமல்தலைகுனித்தேன் . அதேஏளனச்சிரிப்புடன்அவர்  என்னைபார்த்துசொன்னார் "உன்னைசொல்லி குத்தமில்ல, அவர்களோடு  சேர்ந்து நீயும்இப்படிஆகிட்ட , இங்கேஉயிருக்கும், உணர்வுக்கும், உறவுக்கும் மதிப்பில்லை. மனிதன்இயந்திரமாகிவிட்டான் " . 

அவர்சொல்வதையெல்லாம்கேட்டுக்கொண்டிருந்தஎன்னையாரோசிலர் எட்டி உதைத்தனர். வலியில்கத்தியநான்என்னநடக்கிறது  என்று அறியாமல் அவர்களை பார்த்தேன் . வெள்ளைசீருடையில்வந்தசிலர்அவரைபார்த்து "உன்னஎங்கேல்லாம்தேடுறது, எங்கபொழப்பகெடுக்குறதுக்குன்னேவந்திருக்கபாரு , ஏறுவண்டில"  என்று, அவர்கள்சங்கிலிஇட்டுவண்டிக்குள்இழுத்துதள்ளினர். ஜன்னல்ஓரமாய்   நின்ற   அவர்  என்னை  பார்த்து '  இவர்கள்  எனக்குவைத்திருக்கும்  பெயர்,  பயித்தியக்காரன்!!!. இங்கேநல்லவனாய்வாழ்ந்தால் உனக்கும்  அந்தபெயர் கிடைக்கும்  ஓடிவிடு'  என்றார்.  ஜன்னல்   கதவுமூட , வாகனம்  வேகமாய்   கிளம்பிச்               சென்றது. 

இங்கேஇருப்பதற்கு, பைத்தியமாகவேஇருப்பதுமேல். நானும்அவரைத்துடர்ந்தேன்காரணம்  'நன்றிமறப்பதற்குநான்மனிதனல்ல. நான்  நாய்!!!' 

Subscribe to UST Global