Skip to main content
Srishti-2022   >>  Short Story - Malayalam   >>  മാരീച ചക്രവാളം

Sudeep R K

Tata Elxsi

മാരീച ചക്രവാളം

ചക്രവാളം. ചിലർക്ക് അത് വ്യക്തിപരമായ ഒരു അനുഭവമാണ്. അത് കടലിനക്കരെ ആവാം, മലകൾക്കപ്പുറത്താവാം. രൂപാന്തരണം സംഭവിച്ചും,  ചുരുങ്ങിയും വികസിച്ചും ചിലരുടെ ജീവിതം തന്നെ അതുമായി ബന്ധപ്പെട്ടിരിക്കുന്നു!!! തോണിക്കാരൻ വിജയേട്ടൻ എന്നും മദ്യത്തിൽ മുങ്ങിക്കുളിച്ചു മാത്രമേ ഓർക്കാൻ പറ്റുന്നുള്ളൂ. പീച്ചാളികൾ എന്ന് നമ്മൾ വിളിക്കുന്ന കുഞ്ഞു ഞണ്ടുകൾ ഓടിക്കളിക്കുന്ന തോട്ടുവക്കത്തുള്ള ജാഗ എന്ന് വിളിക്കുന്ന കൊച്ചു കൂരയിലാണത്രെ വിജയേട്ടൻ കുടുംബമായി താമസിച്ചിരുന്നത്. പാറപ്രം നാട്ടുകാർ ബസ് ക്ഷാമം കാരണം വിജയെട്ടൻ്റെയോ അല്ലെങ്കിൽ കോയിപ്പറമ്പ് എന്ന് വിളിക്കുന്ന കടത്തോ കടന്നാണ് യഥേഷ്ടം ബസുകൾ പിടിച്ചു അവരവരുടെ ജീവിതത്തിൻ്റെ സമയ നിഷ്ടകളോട് നീതി പുലർത്തിയത്. രാവിലെയും വൈകിട്ടും ആണ് വിജയെട്ടനു കോളു കിട്ടുന്നത് എന്നാണ് അച്ഛനും മറ്റു മുതിർന്നവരും വിജയെട്ടനോടുള്ള നർമ സംഭാഷണത്തിൽ പറയാറ്. എന്നാൽ നർമവും ചിരിയും ഒട്ടും ചോരാതെ മാഷേ ഒരു അമ്പത് രൂപ അല്ലെങ്കിൽ നൂറു രൂപ കടം നോട്ടെ എന്ന് പറയുമ്പോ എവിടെയോ ഒരു പിടച്ചിൽ, ഒരു ദൈന്യതയുടെ നോട്ടം ഓളം വെട്ടി. നർമം ഒട്ടും ചോരാതെ, നിനക്ക് പട്ട അടിച്ചു വല്ലെടത്തും വീണുരുളാനല്ലെ, എന്നിട്ട് നമ്മൾ തോണിയും നോക്കി ഒരു മണിക്കൂർ ഇവിടെ നിക്കണം എന്നൊക്കെയുള്ള കുറ്റപ്പെടുത്തലോടെ, പോക്കറ്റിൽ നിന്ന് രൂപ എടുത്തു കൊടുക്കുന്ന അച്ഛൻ്റെ രൂപം അൽഭുതത്തോടെയും അഭിമാനത്തോടെയും രോമാഞ്ചതോടെയും ഇന്നും ഓർക്കാൻ പറ്റും. 

 

പുഴയ്ക്കു അതിരിടുന്ന തെങ്ങുകൾ നിര നിരയായി പുഴയ്ക്കൊപ്പം വളഞ്ഞു പുളഞ്ഞു ഏതോ ചക്രവാളത്തിൽ ചെന്ന് അലിഞ്ഞു ചേരുന്നത് സായാഹ്ന സൂര്യൻ്റെ തളർന്ന വെയിൽ വകവെക്കാതെ വിജയെട്ടൻ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ എന്നെ പോലെ വിജയെട്ടൻ്റെയും ചക്രവാളം അങ്ങ് ദൂരെ യാണെന്ന് തോന്നി. ഒരു നെട് വീർപ്പു മൂപ്പരുടെ ശ്വാസകോശങ്ങളിലൂടെ പുറത്ത് വന്നു അലിഞ്ഞില്ലാതായത് മൂപ്പര് പോലും അറിഞ്ഞ ലക്ഷണമില്ല. തോണി ഇറങ്ങി, വീടെത്താൻ ആഞ്ഞാഞ്ഞു നടക്കുമ്പോൾ വിജയേട്ടൻ മാറി വൈകിട്ടത്തെ കളി, ചായ, കടി എന്നിവയിലേക്ക് ചിന്തകൾ വഴി മാറിയിരുന്നു. വിമതർ ചേർന്ന് ഫൈവ് സ്റ്റാർ ക്ലബ് വിഘടിപ്പിച്ച് ഗോൾഡൺ ക്ലബ്ബ് ഉണ്ടാക്കിയതും, അവരെ ഒരു മാച്ചചിന് പൊട്ടിച്ചതും അവരെ ചില്ലറയല്ല അലട്ടിയത്. കാണാതായ ബാറ്റ്, കള്ളന്മാർ എടുത്ത് കാണും എന്നു പറഞ്ഞതും, അവരുടെ ക്യാപ്ടൻ ആ ബാറ്റ് തപ്പി കണ്ട് പിടിച്ച് എടുത്ത് സ്ഥലം വിട്ടതും അവരുടെ പരാജയം മികച്ചതാക്കി മാറ്റി. വിമത നിരയിൽ പെട്ട ഞാൻ ഫൈവ് സ്റ്റാറിൻ്റെ ഒരു നോട്ട പുള്ളി ആയിട്ടുണ്ട്. ഇനി ഇപ്പൊ ഏതെങ്കിലും ഒരു ടീമിൻ്റെ കൂടെയെ നിക്കാൻ പറ്റൂ. 

 

എൻ്റെ ചക്രവാളം എന്നെ ആദ്യമായി മാടി വിളിച്ചത്  പണ്ടെങ്ങോ  അമ്മയുടെ കൈയും പിടിച്ചു നാട്ടിലെ അമ്പലത്തിലേക്ക് വരമ്പും വെള്ളക്കെട്ടും കടന്നു തോണി കേറി പോയി തിരിച്ചു വന്നപ്പോളാവണം. പുഴയും കടന്ന് പോവുമ്പോൾ  ചക്രവാളതിൻ്റെ അരികുപ റ്റിയുള്ള ഏതോ വിദൂര ക്ഷേത്രത്തിലേക്ക് പോവുന്നു എന്നാണ് സങ്കൽപിച്ചത്. അവിടെ എത്തിയിട്ടും ദൂരങ്ങൾ വ്യാപിച്ചു കിടക്കുന്ന വയല്പരപ്പും മരങ്ങളും കൂടെ ഇളം പച്ചയും കടും പച്ചയും കറുപ്പും കലർത്തി എൻ്റെ അന്നത്തെ ചാക്രവാള സീമകൾ മനോഹരമായി അലങ്കരിച്ചിരുന്നു. കൊക്കുകൾ കൂടണയാൻ പോവുന്നത് പോലും ഭാവിയിലെന്നോ ഞാനുമായി ബന്ധപ്പെട്ട് കിടക്കാൻ പോവുന്ന ഏതോ സ്ഥലത്തേക്കാണെന്നാണ് 

തോന്നിയത്. 

 

പിന്നീട് കൊഴിഞ്ഞു പോയ എത്രയോ സായാഹ്നങ്ങൾ, ചില അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും യാത്ര പറച്ചിൽ ഒക്കെ ഏതൊക്കെയോ ചക്രവാള സീമകളിലേക്കുള്ള ക്ഷണക്കത്ത് ഏൽപ്പിച്ചു പോയതായി സങ്കൽപ്പിച്ച് മനസ്സിനെ സ്വസ്ഥമാക്കി. എന്തു കൊണ്ട് വൈകുന്നേരങ്ങൾ തനിക്ക് പ്രധാനപ്പെട്ടതാണ് എന്ന തിരിച്ചറിവുകൾ ഒട്ടൊരു ഉന്മേഷം തന്നു. പക്ഷേ കോളേജ് വിദ്യാഭ്യാസകാലത്തും അതിനു ശേഷവും ഒട്ടു മിക്ക സൂര്യാസ്തമയം തനിക്ക് അന്യമായ എന്തൊക്കെയോ ആണ് കാണിച്ചു തന്നത്. അവിടെയൊന്നും ക്ഷണക്കത്ത് പോയിട്ട്  പ്രതീക്ഷയുടെ തിരിനാളങ്ങൾ പോലും കണ്ടെത്താൻ പാടു പെട്ടു, പലപ്പോഴും. ആർക്കും ആരെയും കാത്തു നിൽക്കാൻ യാതൊരു സാധ്യതയും ഇല്ലാത്ത ഒരു മാന്ത്രിക കുതിപ്പാണോ അതു?യാന്ത്രികതയോ കർത്തവ്യ ബോധമോ എന്തൊക്കെയോ കൂടെ അതിൻ്റെ ഇടയിലൊക്കെ ഉണ്ടായിരുന്നിരിക്കണം. തീക്ഷ്ണ യൗവനം കടന്നു വരേണ്ട സമയം സ്വച്ചത പ്രതീക്ഷിക്കാൻ പാടില്ലായിരിക്കാം. കലുഷിതമായ ചക്രവാളങ്ങൾ യുദ്ധക്കളത്തിലേക്കുള്ള പെരുമ്പറയാണോ അപ്പോൾ മുഴക്കിയത് എന്ന് തോന്നി. 

വിദേശ യാത്ര നടത്താനുള്ള സാധ്യത തെളിഞ്ഞപ്പോൾ തൻ്റെ ചക്രവാളമാണോ മാടി വിളിക്കുന്നതെന്ന് പലകുറി ചിന്തിച്ചുറപ്പിച്ചു. ആവാം എല്ലാ സാധ്യതയുമുണ്ട്. നമ്മുടെ പോളോ ആശാൻ പറഞ്ഞത് വെച്ച്, പ്രകൃതിയും മറ്റാരോക്കെയോ നമ്മക്ക് വേണ്ടി ഗൂഢാലോചന നടത്തി നമ്മളെ അങ്ങെത്തിക്കും എന്നാണല്ലോ. എന്നാ പിന്നെ പോവ്വന്നെ.

 

കിഴക്കിൻ്റെ വിളി, ഉദയ സൂര്യൻ്റെ നാട്. ചൈനയൊ ജപ്പാനോ ഞാൻ പോലും അറിയാതെ എൻ്റെയുള്ളിൽ,  ഏതൊക്കെയോ ഫോട്ടോകളുടെ രൂപത്തിലും സംഗീതത്തിൻ്റെ രൂപത്തിലും, എന്തൊക്കെയോ  അടയാളങ്ങൾ കോറിയിട്ടിരിക്കുന്നു. അത് വളരെ അൽഭുതത്തോടെയാണ് മനസ്സിലാക്കിയത്. കിഴക്കിലേക്ക് അടുക്കും തോറും ആ അടയാളങ്ങൾ എന്നിൽ കിടന്നു ചിലമ്പാൻ തുടങ്ങിയിരിക്കുന്നു എന്നത് കൗതുകത്തിന് മോടി കൂട്ടി. ഒരിക്കൽ കിഴങ്ങ് നന്നാക്കി കൊണ്ടിരുന്നപ്പോൾ അതെവിടുന്നാ ന്നു ചോദിച്ചപ്പോ അമ്മമ്മ പറഞ്ഞത് അങ്ങ് കിഴക്ക് കോളയാട് നിന്നാണെന്ന്. അന്നു കോളയാട് എൻ്റെ മനസ്സിൽ കുഞ്ഞു ചക്രവാളത്തിൻ്റെ കിഴക്കൻ അതിര് തീർത്തിരുന്നു. 

 

അധ്വാനത്തിൻ്റെ ദിനങ്ങൾ ഒരിക്കലും അവസാനിക്കാത്ത പോലെ തോന്നി. രാത്രി 12 മണിക്ക് ഓഫീസിൽ നിന്ന് ഇറങ്ങുന്നത് ഒരു ദിന ചര്യ പോലെയായി. ഇങ്ങനെ എല്ലു മുറിയെ ജോലി ചെയ്ത ജനത റിലാക്സ് ചെയ്യാൻ പുലരുവോളം ബീർ പാർലറിലോ ഗെയിമിംഗ് ഹൗസുകളിലോ ചിലവഴിക്കുമത്രേ. മൂന്നു വർഷം ഞാൻ ഇവിടെ നിന്നാൽ ശരിയാവില്ല എന്നതിൻ്റെ ആദ്യ ലക്ഷണങ്ങൾ കണ്ട് തുടങ്ങിയ സ്ഥിതിക്ക് ഇനി കാര്യമായി ചിന്തിക്കേണ്ടിയിരിക്കുന്നു. കാരണം, ബീറോ പുലരുവോളം ഗെയിം കളിക്കുന്നതോ നമ്മക്ക് പറ്റിയ പരിപാടി അല്ല തന്നെ.

 

ചുറ്റും ഒന്ന് ശ്രദ്ധിച്ചത് അപ്പോളാണ്. ഏറ്റവും പുതിയ gadgetum ലാപ്ടോപ്പും ഇൻ്റർനെറ്റും കിട്ടിയാൽ 24 മണിക്കൂറും റൂമിൻ്റെ ഉള്ളിൽ ഇരിക്കാൻ താല്പര്യപ്പെടുന്നു ഒരുത്തൻ. ജപ്പാൻകാർ ആയ സുഹൃത്തുക്കളോടൊപ്പം ക്ലബ്ബുകളും വീടുകളും കയറിയിറങ്ങി പാർട്ടി നടത്തുന്ന വേരോരുത്തൻ, പ്രാർത്ഥന, കണക്ക് നോട്ടം, ഓസ്ട്രേലിയയിലുള്ള ഗേൾ ഫ്രണ്ട് മായി ചാറ്റിംഗ് ഒക്കെയായി വേറോരുതൻ, അവനെ ഞാൻ കുറ്റം പറയില്ല, കാരണം നന്നായി കുക്ക് ചെയ്തു വിളമ്പി തന്നതിൻ്റെ നന്ദി. എന്തൊക്കെയായാലും ലക്ഷണങ്ങൾ ശുഭകരമല്ലാണ്ടായിക്കൊണ്ടിരിക്കുന്നൂ. കാരണം വേറൊന്നുമല്ല, ക്ലച്ച് പിടിക്കുന്നില്ല, സ്റ്റേഷൻ കിട്ടുന്നില്ല എന്നൊക്കെ പറയില്ലേ, അതന്നെ.

 

എന്നാലും 12 മണിക്ക് വണ്ടിയുമായി വന്നു സ്നേഹത്തോടെ നമ്മളെയൊക്കെ വിളിച്ചു ഭക്ഷണം വാങ്ങിച്ചു തന്നു, തിരിച്ചു വീട്ടിൽ കൊണ്ട് വിട്ട നൊരികോ ചേച്ചി, അവരുടെ ഭർത്താവും നമ്മുടെ മാനേജരും ആയ പ്രഗീത് സാൻ, പിന്നെ അവിടെ എല്ലാ കറക്കങ്ങളും, പാചകം, ടൂറുകൾ ഒക്കെ സജീവമാക്കിയ ഒരു കൂട്ടം നല്ല സുഹൃത്തുക്കൾ ഒക്കെ ഒരിക്കലും മറക്കാനാവാത്ത സ്നേഹമുള്ള ഓർമകൾ. പ്രഗീത് സാൻ മുൻ കൈ എടുത്ത് എത്ര എത്ര ടൂറുകൾ പോയിരിക്കുന്നു. എന്നും എല്ലാരോടും സ്നേഹം മാത്രമുള്ള മനുഷ്യൻ.

 

ഇത്രയൊക്കെയാണെങ്കിലും, തിരിച്ചു പോരാൻ നിർബന്ധിച്ചത് എൻ്റെ ചക്രവാളങ്ങൾ തന്നെ. മാരീചൻ സ്വർണമാനായി വന്നു കൊതിപ്പിച്ചു പോയ പോലെ, എൻ്റെ ചക്രവാളങ്ങൾ നിറവും രൂപവും മാറി. നടക്കാൻ പോയപ്പോൾ കണ്ട് താഴ്വരകൾ, മലയിടുക്കുകൾ ഒക്കെ കിഴക്ക് ദേശത്തിൻ്റെ സ്വത്വം പകർന്നു തന്നെങ്കിലും, അവയിലൂടെ ഞാൻ തിരിച്ചറിഞ്ഞത് എൻ്റെ നാടാണ് എന്നും ഇന്നും എന്നെ കൊതിപ്പിച്ചു കൊണ്ടിരുന്നത് എന്ന ഒരു വൻ ട്വിസ്റ്റ് ആയിരുന്നു. പോയില്ലേ എല്ലാം. ഇനി എൻ്റെ യഥാർത്ഥ ചക്രവാളം മറ്റെങ്ങോ ആണോ? വീട്,  നാട്  നൊക്കെ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു ആകർഷണം തോന്നുന്നത് എന്താണാവോ?  എന്തായാലും ചുരുങ്ങിയ കാലം കൊണ്ട് നാട് പിടിക്കുക തന്നെ...

Srishti-2022   >>  Poem - English   >>  The Wait for the Wind

Vishnu R

Tata Elxsi

The Wait for the Wind

I wait for the return of the wind that passed by me,
Yet deep down the heart weeps upon realizing the certainty that it won't.
The wind, with its delicate touch and graceful wings, 
Will never come back into my solitude.
The wind that felt like the soft caress of someone dear;
The wind that whispered sweet nothings in my ear;
The wind that sang its melodies for me while it-
Searched for shade among the trees in the orchard;
The same wind has left me and again into solitude, I plunge.
The same solitude that embraces as well as kills me-little by little.

 
 

Srishti-2022   >>  Short Story - Malayalam   >>  കടലാസുതോണി

Aparna Mohan

Tata Elxsi

കടലാസുതോണി

വിധിയുടെ തിരകളിൽ ഉയർന്നും താഴ്ന്നും എത്തിപ്പെട്ട തുരുത്തിൽ തിരിച്ചറിവ് നഷ്ടപ്പെട്ടയാൾ നിന്നു.മുൻ‌കൂർ നിശ്ചയിക്കപ്പെട്ടതും അപരിചിതവുമായ യാത്രയുടെ മധ്യാഹ്നത്തിൽ എത്തിയിരിക്കുന്നു എന്ന സത്യം മനസ്സിനെ തെല്ലും അസ്വസ്ഥമാക്കിയില്ല.തുടങ്ങുന്ന മാത്രയിൽ തന്നെ തിരികെ എത്തിക്കുന്ന കാലചക്രത്തിന്റെ സൂക്ഷ്മവും സങ്കീർണവുമായ കാന്തിക ശക്തിയെ ഭേദിക്കാൻ ആവുമെന്ന ആത്മവിശ്വാസത്തിൽ ചവുട്ടി നേടിയതെല്ലാം ഒരു കൈപ്പാടകലെ സ്വന്തമെന്നു അയാളുടെ മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു.

                                                          അതിജീവനത്തിന്റെ കരുത്തിൽ കൊരുത്തതാണീ ലോകമെന്നു പറഞ്ഞു ശീലിച്ചതും അതിനു പകരമെന്നോണം നഷ്ടപ്പെടുത്തിയ ബാല്യകൗമാര മാധുര്യങ്ങളും സ്വപ്നങ്ങളും മനസ്സിനെ മഥിക്കാൻ ഒരിക്കലും അനുവദിച്ചിരുന്നില്ല. ജീവിതത്തിന്റെ ആദ്യപടികളിൽ കാലിടറി വീണുപോകുമെന്നു വിധിച്ച നാളുകളിൽ നിന്നും തന്റേതായ കഴിവിനാൽ മാത്രം പിടിച്ചു കേറിയ മനസ്സസായിരുന്നു രവിയുടേത് . മനസ്സിൽ വരുന്ന ഏത് പേരിട്ടും വിളിക്കാം അയാളെ. പിന്നീടങ്ങോട് വിധിയാൽ തട്ടിത്തെറിപ്പിക്കപ്പെട്ട സൗഭാഗ്യങ്ങൾ ഒന്നൊന്നായി നേടാൻ വെമ്പൽ  കൊണ്ട് പരതി നടന്നപ്പോളും മാനുഷിക വിചാരങ്ങൾക്കോ മറ്റോ സ്ഥാനം നല്കാൻ  അയാൾ ആഗ്രഹിച്ചില്ല..ജനിച്ചുവീണ അനാഥത്വത്തിൽ നിന്നും സ്വപ്നം കണ്ട മാരിവില്ലുകളിലേക്കുള്ള ദൂരം മാത്രം അളന്നു തിട്ടപെടുത്തി ജീവിച്ചവൻ . മുന്നിൽ തെളിഞ്ഞ വഴികളും സ്വന്തമായി  വെട്ടിയുണ്ടാക്കിയവയും അതിലേക്കുള്ള പടവുകൾ മാത്രം ആയി മാറ്റിയവൻ. ഇന്നിൻറെ വിജയപ്രതീകമായി ചിലരാൽ വാഴ്ത്തപ്പെട്ടവൻ ..

                                                     അകത്തളങ്ങളിൽ പടരുന്ന ഇരുട്ടിന്റെ കാഠിന്യം ഏറി വരുന്നതായി അയാൾക്ക് തോന്നി.ചുറ്റുമുള്ളതിനെ ഒന്നും വേർതിരിച്ചു അറിയാനാകാത്ത വിധം അത് വർധിക്കുന്നതായും  തന്നെ ചുറ്റപെടുന്നതായും തോന്നി.ഇതുവരെ പരിചിതമല്ലാതിരുന്ന ഭയത്തിന്റെ നിഴൽ പാടുകൾ മനസ്സിൽ തെന്നി മായുന്നത് പോലെ.പിന്നിട്ട വഴികളിൽ ഒന്നും ഭയമെന്ന വികാരത്തിന് പ്രസക്തി ഉണ്ടായിരുന്നില്ല. സ്വന്തമായി സൃഷ്ടിച്ച തിരക്കുകളിലും കല്പിച്ചുണ്ടാക്കിയ ആദരവിലും ജീവിച്ചു തീർത്ത വഴികളിലേക്ക് അയാൾ എത്തിനോക്കാൻ ശ്രമിച്ചു .

                       ഇടതു നെഞ്ചിൽ കൊളുത്തിവലിച്ച വിധിയുടെ ചൂണ്ടയിൽ നിന്നും തെന്നി മാറാനുള്ള  തീവ്രശ്രമത്തിനിടയിൽ നീർകുമിളകളായി മിന്നിമാഞ്ഞവയിലൊന്നും ഒരായുഷ്കാലം അയാൾ താണ്ടാൻ ആഗ്രഹിച്ച ദൂരങ്ങൾ ഉണ്ടായിരുന്നില്ല.ചുടുനിണത്തിൻ്റെ ചുവപ്പിൽ അലങ്കരിച്ച പ്രതാപത്തിന്റെ പ്രൗഡി ഉണ്ടായിരുന്നില്ല.തലമുറകളായി പകർന്നു കിട്ടിയ ആഢ്യത്തത്തിന്റെ പെരുമ ഉണ്ടായിരുന്നില്ല.

                     ജീവിതത്തിന്റെ അഭ്രപാളികളിൽ നടത്തിയ പകർന്നാട്ടങ്ങളിൽ ചമയങ്ങളുടെ സാധ്യതകൾ ഏറിയപ്പോൾ  നഷ്ടപ്പെട്ടവയെല്ലാം അയാളുടെ കണ്ണുകളെ ഈറനുറ്റതാക്കി. അജ്ഞാതമായ മയക്കത്തിന്റെ അനന്തതയിലേക്ക് ഊർന്നിറങ്ങവേ അടർന്നു വീണ ആ കണ്ണുനീർ തുള്ളികൾക്ക്  എരിഞ്ഞു തീരാറായ പാഴ്കനലിന്റെ തീക്ഷണതയുണ്ടായിരുന്നു.

Srishti-2022   >>  Short Story - English   >>  The Echoes

Vishnu R

Tata Elxsi

The Echoes

The age difference between us was really small. I was older than him by one year. So, our relationship was not like the usual sibling relationships where the older kid tells the younger one what they will do and how they will do. I never used to boss him around. We were more like twins, owing to our closeness in age. In fact, I think it is because of this absence of dominance between us that I am still not able to remember whose decision it was-mine or his. Even after all these years.

 

Sometimes I ponder over this question for long durations. I have spent countless sleepless nights by trying to remember whose idea it was. It won't make any difference to how things have turned out. But atleast I will know who was to be blamed for the things that had happened- me or him.

 

Our home used to be on the top of a small hill and everyday our school bus would drop us at the bottom of the hill. Every evening, my brother and I used to wait at the bus stop, at the bottom of the hill, after getting off the school bus. We never walked up the hill to our home on our own because we were too lazy to carry our heavy school bags during the steep ascent. So, instead we used to wait at the bus stop till our mother returned from work.

 

The locality around the bus stop was an almost deserted place for most of the day since it only had a small temple and an old grocery shop. The shop was open only during the morning session. The shopkeeper was too old to perform his trade throughout the day but since he had grown accustomed to being in his shop, he still opened his shop every morning as if it was some kind of ritual that was keeping him alive.The temple received very few visitors owing to the fact that there were a couple of bigger temples within 2 km radius. People have a strange tendency to visit larger temples when compared to small ones. As if the God in the larger temple will be more powerful! The result of all these was that the area around our bus stop will be a lonely place by the evening except for the few buses that occasionally passed through the road. 

 

The area behind the shop and temple was a wasteland with lush green grass cover but it was fairly hidden from view by huge rocks on three sides and the shop and temple on the fourth side. The rocks gradually merged with the hill on going higher. We always wondered what that place was like. Many questions were asked by us, to our elders, about that mysterious place behind the shop but none of the answers we received were good enough to quench our curiosity. Childhood can be equated to curiosity. No amount of explanation or reasoning from anyone can suffice the curiosity in the minds of a kid as much as him/her experiencing it on his/her own.

 

One evening, we decided (one of us might have suggested the idea and the other apparently agreed)  to explore the 'mystery place' behind the shop while we waited for our mother to return from work. There was a narrow path between the shop and the temple walls that led to the wasteland. We walked through the path till we reached the vast open space covered with green grass and enclosed  by huge rocks on three sides. The grass in the area reached upto our knees. Somehow the place seemed so beautiful and we both felt happy to have finally 'discovered' this place. The initial part of the ground was very muddy yet walkable. We started running around the place. I was chasing him and he started running into the middle of the wasteland. He was a little ahead of me when I noticed that my feet were sinking into the ground. I looked at my brother to find that he had also stopped running and was looking down. He complained that his feet were also sinking into the ground. Before we could understand that we had run into a marsh that was completely covered with grass, we started to sink into it. I tried to grab on anything that was near me but all my hands could find was grass. We started shouting for help with all our might and I can still remember the sound of our cries and the echoes it made on the rocks on the three sides. That was the last sound I had heard before I started drowning in the waters of the marsh. I only have fragmented memories of the events that followed- water gushing into my insides, desperate attempts to hold on to something, someone grabbing me by the hand, my mother's loud wailing and the funeral. 

 

Was it God who decided that I was to survive on that day and my brother was to die on that marsh? Or was it just a coincidence that someone decided to save me first before going after my brother. Deep down I strongly believe that he deserved to be saved on that day instead of me. I am always searching for answers- in the deepest parts of my mind, in the broken memories of that day and in the nightmares about that day. Yes, I still have dreams about that fateful day. But the dreams are not about my drowning, instead I see him drowning and I can hear the echoes of his cries in those dreams. In those dreams I see him drowning in the marsh while I stand on the side watching it.

 

The more I think about that day, the questions in my mind become sharper and it starts pricking my mind. Maybe it was my idea to visit the marsh and my subconscious mind chose to forget it somehow since it felt that guilt will be harder to suffer than this confused state of whether to feel guilty or sad.

Srishti-2022   >>  Article - English   >>  Changing Work Culture - After Covid

Vishnu R

Tata Elxsi

Changing Work Culture - After Covid

"The measure of intelligence is the ability to change." This quote by Albert Einstein aptly sums up the survival strategy for the pandemic era. Adapting to the changes happening in the surroundings is crucial for the survival and progress of not just human beings, but for any living organism. The unprecedented challenges and uncertainties caused by the global lockdown and travel restrictions, imposed due to the pandemic, has brought forth a paradigm shift in the conventional ideas about workspaces. Reimagining the work culture has become indispensable to the organization's management for ensuring the safety and enhancing the productivity of its workforce. Management has woken up to the fact that the workforce doesn't necessarily have to be physically present in the office to get the job done.

Changes in the work culture of organizations had been a very gradual process in the pre-pandemic period. The work culture that was being followed was firmly rooted in age-old concepts of how people perceive work and workplace. But the Covid-19 virus and its consequences has brought forward some drastic changes in peoples' perspective towards work.

In spite of the fact that digital collaborative technologies such as cloud storage, version control systems, video conferences and screen sharing had been around for a while, organizations were hesitant to adapt them in the times before the pandemic. But the pandemic has acted as a fillip for companies worldwide to embrace the transition to such virtual collaborative technologies. Consequently, companies face the threat of data privacy and cybersecurity owing to the fact that the sudden and unplanned adoption of digital technologies has made them more exposed to security risks and vulnerabilities in the cyber world.

The introduction of work from home has been the greatest benefaction of the pandemic. Nowadays, working from home has become the norm rather than a privilege. Working remotely might imply that employees will be working for longer durations, than they did in office, but it doesn't necessarily mean that the quantum of work that gets completed will be more since people often tend to become less productive while working remotely for long durations. Working from home has started to negatively impact the work-life balance of many remote workers since the work hours tend to extend beyond the normal office timings in a remote work environment. The employees will be more conscious about the end of work hours and the need to switch off when they see their colleagues leaving at the end of day while working in an office environment. Also, in-person conversations and small talks happening within the office were essential for building rapport among team members in an organization. Management has to proactively take the initiative to engage more with the employees to preserve the social interaction within the team.

In the post-pandemic era, most of the companies will not be focussing on reverting back into the old work culture but instead the focus will be on leveraging the best of both worlds by shifting to a more hybrid work culture. The hybrid work culture will use the office space for work that requires intensive collaboration such as planning, analysis, reviews etc. while the actual execution of work (the ones that can be performed individually) will be done remotely. This will change the role of offices in the organizational context. Office spaces will have to be redesigned to suit collaborative work and thereby enhance interaction among the workforce. Personal cubicles will gradually make way for more conference rooms in the near future.

Flexible work policies will become the standard in the post-pandemic era. Flexibility in the work environment will be quintessential for companies that want to project an employee friendly image. Flexibility will be not just in terms of space, but flexibility in time, also, has to be provided by the management. The work culture will transform to be more employee-centric as the focus is being shifted from work to employee welfare, thanks to the increased awareness on mental health necessitated by the lifestyle changes triggered by the pandemic. A work culture that celebrates employee recognition has become the need of the hour. Also, a transformation into an inclusive work culture that embraces diversity and gender equality should become the priorities of the management in the post-pandemic period.

Organizations are facing the crisis of "The Great Resignation" as there is an increased exodus of talented employees towards greener pastures. Employee burnout and lack of job satisfaction fuelled by poor work-life balance are the main causes for this mass resignation. Retaining good talent within the organization has become a major concern for the management. Organizations should ensure that they are conducting regular employee engagement activities so that the workforce gets a happier employee experience. Also, companies will have to ensure that their employees are always ahead of the game in the latest trends in the industry. Attrition rates tend to be lower in companies that are willing to actively invest in the development of their employees.

Management will have to shift its focus from 'adjusting to the pandemic situation' to 'recovering from the pandemic situation' in the post-pandemic period. Identifying the possibilities and challenges that lie ahead will help in carving out a work culture that is motivating, rewarding as well as engaging for the employees. There is no one-size-fits-all solution for this situation. The employees have to be involved while envisioning a new and customized solution for each organization. Yes, this can be a subtle process, but it can prove to be beneficial and rewarding in the long run.

 

Srishti-2022   >>  Poem - Malayalam   >>  ഹിമകണം

Aparna Mohan

Tata Elxsi

ഹിമകണം

പുലരിതൻ  കമ്പിളിക്കുള്ളിൽ മയങ്ങുമൊരു

നേർത്ത വെൺഹിമകണമേ നിൻ

മൃദു തനുവിൽ ഞാനറിയുന്നു

പുലരിതൻ വിങ്ങലും നിൻ ദുഃഖവായ്പ്പും

ക്ഷണികമാം  നിൻ ജീവയത്നത്തിനൊട്ടുമേ

പരിഭവമില്ലെന്നായ്കിലും നീ

ശേഷിപ്പതില്ലയോ നിർമ്മലമാം ചെറു

കുളിരും മതിപ്പും എൻ അന്തരാത്മാവിലും

വെൺപുലരിയിൽ നിന്നെത്തിനോക്കുന്നൊരു

തേജസ്വിയാം കിരണത്തെ ശപിക്കുന്നതില്ല നീ

വിധിയെ പുണർന്നു നീ അസ്‌തമിക്കുന്നുവോ

നേർത്ത കുളിർമതൻ സ്മരണകൾ വഴിവെച്ചു

ഏന്തേ മഥിക്കുന്നു എൻ അന്തരാത്മാവ്

സ്വസ്ഥമാം നിൻ ജീവിതോപാസനയുൾകൊണ്ട്    

എത്രയോ മോഹാന്ധമായൊരു പാഴ്ക്കിനാ-

വാകുന്നു മർത്യാ നിൻ ജന്മവും വിദ്യയും  

ഏതോ ഏകാന്തയാമത്തിൽ  ജീവിക്കയോ നീ

പുല്കുന്നുവോ വ്യഥയാം വലയത്തെ തന്നിലും

സത്യമാം പ്രപഞ്ചത്തിൽ ഉത്ഭവിച്ചു നീ

ആദിമധ്യാന്തങ്ങൾ ഒന്നും അറിയാതെ

പാടിപ്പഠിച്ചതും തേടിപ്പിടിച്ചതും തന്നിൽ

നിന്നേറെ അകലത്തിലെന്നറിഞ്ഞിട്ടും

എത്താത്ത തീരങ്ങൾ പുൽകുവാൻ വെമ്പിയും

കാണാത്ത മാത്രകൾ താണ്ടുവാൻ മോഹിച്ചും

തൻ രക്തത്താൽ സ്വപ്‌നങ്ങൾ ചാലിച്ചെഴുതിയും

ലോകത്തിൻ  കാന്തിക ശേഷിയെ ഭേദിച്ചും

എത്തിപ്പെടും എന്നഹങ്കരിക്കുന്നൊരു നാളിനും

എത്രയോ ഇപ്പുറം നിൽക്കുന്നു നീ ഇന്നും...  

മോഹമാം അശ്വത്തിൻ ദ്രുതചലനത്തി-

നൊത്തു മുന്നേറാൻ നീ ശീലിക്കയല്ലയോ

തുച്ഛമാം ജീവിതയാത്രതൻ അന്ത്യത്തിൽ

മിച്ചമായ് എന്ത് ലഭിക്കുന്നു , നേടുന്നു ?


 

Srishti-2022   >>  Poem - Malayalam   >>  കാമിനി

Sooraj M S

Tata Elxsi

കാമിനി

എന്‍ മിഴികളില്‍ നിറയുന്ന സൗഭാഗ്യയോഗത്തില്‍,

സ്പര്‍ദ്ധകൊണ്ടുഴറുന്നു ബാക്കിയാമിന്ദ്രിയം.

ലോകം കൊതിക്കുമാ കാഴ്ചയെന്മുന്നിലെ-

-ത്തിച്ച ദൈവമേ സ്മരിക്കുന്നു നിന്നെ ഞാന്‍.

പടവിലുറഞ്ഞയെന്‍ നഗ്നപാദങ്ങളും,

ശൈത്യം മറന്നു തന്‍ തോഴനാം കണ്ണിനായ്.

ഭൂവില്‍ ജനിച്ചയാ അപ്സരസൗന്ദര്യം,

ഭൂലോകം മറന്നു, ജലകേളിയില്‍ മഗ്നയായ്.

 

 

ആടിയുലയുമാ കേശഭാരത്തില്‍നിന്നാ-

-ടിത്തിമര്‍ത്തൊരു ബിന്ദുപോലെന്മനം.

ലജ്ജവിട്ടുണരുന്നു വിടരുന്നു ഇതളുകള്‍,

തകരുന്നു പൊടിയുന്നു ഹൃദയമാ കാന്തിയില്‍.

ഗതിയെ മറന്നു നിന്‍ നയനസൂനങ്ങളില്‍,

നിശ്ചലം നിലകൊണ്ടു പ്രാണനാം പവനനും.

കഠിനമാം ശിലയോ, ജ്വലിക്കുന്ന തീയോ,

നീറുന്ന ഭൂവോ, ഉരുകുമെന്‍ മനമോ,

പുഷ്പ്പിക്കലെങ്കിലോ അധരങ്ങള്‍ നിന്നുടെ,

അലിയും സകലതും, ആ മന്ദസ്മിതത്തില്‍.

 

 

കൈക്കുമ്പിളില്‍ നിന്നുടെ ആസ്യമാശിച്ചു ഞാന്‍,

നുകരാന്‍ കൊതിച്ചു നിന്‍ അധരമാം പുഷ്പത്തെ.

ആ കൂന്തലിന്‍ വാസനയറിയാന്‍ കൊതിച്ചൊരെന്‍,

നക്തയാം നാസയോടെന്തുഞാന്‍ ചൊല്ലേണ്ടു.

ഇച്ഛയുടെ നാമ്പുകള്‍ തളിര്‍ക്കുന്നു, കിതയ്ക്കുന്നു,

വിടരുന്ന മിഴിയില്‍ നിന്നൊഴുകുമാ ദൃഷ്ടിയില്‍.

തോള്‍ ചേര്‍ന്നുനിന്നൊരെന്‍ തോഴനാം കൗമുദി,

നിശ്ശബ്ദം നിരീക്ഷിച്ചു നാരിയുടെ കാന്തിയെ.

 

 

ജലമെന്ന വസ്ത്രം ഉതിര്‍ത്തുമാറ്റീയവള്‍,

നീരാടല്‍ കഴിഞ്ഞു, പാദങ്ങള്‍ ചലിച്ചു.

വെട്ടിത്തിളങ്ങുമാ അംഗലാവണ്യത്തില്‍,

നിദ്രവിട്ടെന്നിലുണര്‍ന്നൊരാ നാഗം.

ഒരുവേള നിന്നുടെ മേനി കാണാനായി,

ചിറകുകള്‍ താഴ്ത്തിയാ വിഹഗങ്ങളൊക്കെയും.

ശാഖകള്‍ക്കിടയിലൂടെത്തിനോക്കിയൊരു,

കള്ളച്ചിരിയോടെ തിങ്കള്‍ക്കലയും.

 

 

ഹരിതഭൂ ദര്‍ശിച്ച ഗോക്കള്‍ കണക്കെ,

ഉഴലുകയാണെന്‍റെ മിഴികള്‍ നിന്‍ മെയ്യില്‍.

വീര്‍പ്പുമുട്ടുന്നൊരാ കഞ്ചുകബന്ധന-

മുക്തികൊതിച്ച നിന്‍ മാറിടം കണ്ടു ഞാന്‍.

എന്നുടെ ദൃഷ്ടിക്ക് മറുദൃഷ്ടിയായവ,

ഇരുണ്ടൊരാ കണ്ണാല്‍ തുറിച്ചെന്നെ നോക്കി.

നിന്‍ വിഗ്രഹകാന്തികൊണ്ടെന്നിലുണര്‍ത്തിയ,

കാമാന്ധനാഗമത്, തീണ്ടുന്നു വിഷമിതാ.

യാഗാശ്വമായവന്‍ കുളമ്പടി തീര്‍ക്കുന്നു,

വെട്ടിപ്പിടിക്കുന്നു രോമകൂപം വരെ.

 

 

നിന്‍ വപുസ്സിനെ പുണരുമാ ഈറന്‍കണികയി-

ലൊന്നായി മാറാന്‍ കൊതിച്ചെന്‍റെ മാനസം.

ഒഴുകാന്‍ കൊതിച്ചു നിന്‍ മേനിയിലൂടെ,

അണയാന്‍ കൊതിച്ചു നിന്‍ നാഭിച്ചുഴിയില്‍.

മണിമുത്തുപോലെ തിളങ്ങുന്നവ നിന്‍റെ,

മദരസം പേറും മോഹകേന്ദ്രത്തില്‍.

വികൃതിയതില്‍ ചിലര്‍ താഴേക്ക് നീങ്ങുന്നു,

പൊന്നരഞ്ഞാണ വരമ്പും കടന്ന്.

വരക്കാന്‍ കൊതിച്ചു ഞാന്‍ അംഗുലിയാല്‍ നിന്‍റെ,

നാഭിക്കു താഴെയെന്‍ മാനസവര്‍ണ്ണങ്ങള്‍.

പുളകംകൊണ്ടു ചിരിക്കുന്ന നിന്‍ മുഖം,

പകരം വരച്ചു ഞാന്‍ ഗുഹ്യമായെന്‍ ഹൃത്തില്‍.

 

 

സര്‍വ്വംസഹഭൂമി സഹിക്കുമോ എന്നുള്ളില്‍,

ജ്വലിക്കുമീ കാമവിചാരങ്ങളൊക്കെയും.

വിഷം തീണ്ടും നാഗമോ, ജീവന്‍റെ താതനോ,

എന്നെ പുണരുമീ കാമകല്ലോലിനി.

അവളുടെ തുടകളെ മറയ്ക്കാന്‍ മടിക്കുന്ന,

ഈറനാം ആടപോല്‍ സ്പഷ്ടമെന്‍ തൃഷ്ണയും.

 

 

അനിവാര്യമായൊരു അസ്തമനംപോല്‍,

തമസ്സില്‍ തനിച്ചാക്കിയകലുകയാണവള്‍.

അകലുന്ന നാരിയാണഴകിന്‍റെയൗന്നത്യം,

ആരൊരാള്‍ ചൊല്ലിയാ നേരിന്‍മൊഴികള്‍.

ഓളമായ് ഒഴുകിയാ കാവ്യവചനങ്ങള്‍,

തുടിക്കുമാ നിതംബത്തിലിളകുന്ന തിരപോലെ.

 

 

ആസന്നമൃതി കണ്ട് കത്തിജ്വലിച്ചെന്നില്‍,

കാക്കുമോ ദൈവമേ, അണയുമാ ദീപ്തിയെ.

ചന്ദ്രന്‍ സ്ഫുരിച്ചു, പവനന്‍ ചലിച്ചു,

ദേവനുണര്‍ന്നു, പുഷ്പം ചിരിച്ചു.

ഝടുതിയിൽ നിലച്ചൊരാ കൊലുസിന്‍റെ കൊഞ്ചല്‍,

ആ നാരി തിരിഞ്ഞു, എന്‍ ദീപം ജ്വലിച്ചു.

 

 

Srishti-2022   >>  Poem - English   >>  Come Lets Burry the Evil Hands!!

Sahla najeeb

Tata Elxsi

Come Lets Burry the Evil Hands!!

Come Lets Burry the Evil Hands!!

 

Am taking you to a home
Where you will find that Dark ROOM!!
Open the room to see that shadows
Darkness encircled their meadows!!
not even the bright light will bring them back
Coz they missed their dreams in an ATTACK!!
Am taking you inside two hearts
Where you will find HER-“THEIR PRINCESS!!!
Open your eyes!!
You will see her tears 
Listen to the hearts
Coz its their pain you sense
For us,the two shadows might be two persons
But years back,they were HER PARENTS!!
Yes,she was the Sunshine
For them,its divine!!
THEIR LITTLE PRINCESS!!!


Her smile coloured their dreams
It gave them new wings
She walked,she ran,she fell
With her innocence she wrote her tale


her DAD hugged her and said:
“DEAR COLOR MA DREAMS!! 
She whimpered kissing his cheeks
And looked into his eyes
It spoke silently “DAD I WILL”
And he was sure she will


And her mom whispered in her ears
“Dear you are ma WORLD”
She wobbled in her arms
And smiled as SHE WILL NEVER MISS HER WORLD


Years passed but she stood steady
Moments passed,and it made her ready!!
Moved far away from their world
But the new one was so weird


Still she withstand as it was her promise
THAT ONE DAY SHE GONNA COLOR HER DAD’s DREAMS!!

Still she managed to be fine
Coz her mom will be free from pain


But one day everything changed
And their dreams and darkness merged
That news came with immense pain
And it made them insane


That little chum who whimpered
That cute princess they cuddled
EXCRUCIATED By some scoundrels
And her life was quashed by those rogues


And what left was permanent wounds
It made her life without sounds
Those two hearts rushed to see
Coz their LIFE AND WORLD is SHE


They wept badly for her life
They prayed deeply for THEIR LIFE
But everything was in vain
And she left them in pain!!


But touching was her final WORDS
“MOM AND DAD I WANNA LIVE!!
Never let those rogues to be free birds
MOM!! DAD!! I JUST WANNA LIVE!!


But she left them in sorrows
And still they live in Shadows!!
They fought hardly for justice
And gave those rogues the worst OUTCOME!!


Coz for the one they now MISS
Infinite problems they will OVERCOME!!
But everynight staring at her in the wall
They Used to weep badly and Fall


OH!! ma child You came
To color our dreams
Your smile was a flame
And it encircled our world


Oh!!ma child now you are gone
To sleep in the lap of eternity
Oh!! ma Child,now you are gone
In a world without fallibility


So we live in darkness
Darkness you created by your absence
come back and Color our dream again
Come back and BE our WORLD AGAIN :'(


In a WORLD where GIRLS LIVE
Without the FEAR of PROBLEMS TO SURVIVE!!
A world which burry
All EVILS of WORRY


Come lets burry all the evil hands!!


ARISE AWAKE and EVOKE!!


say no to harassment against women!!

Srishti-2022   >>  Short Story - Malayalam   >>  ലോപമുദ്രയുടെ അർച്ചന

Sreelekshmi U

Tata Elxsi

ലോപമുദ്രയുടെ അർച്ചന

ലോപമുദ്രയുടെ അർച്ചന

കപിലൻ ഇരുട്ടിനെയും വന്യമൃഗങ്ങളെയും വകവയ്ക്കാതെ ആ ഘോരവനത്തിലൂടെ മുന്നോട്ടു നടന്നു.അവൻ്റെ തോളിൽ തളർന്നു കിടക്കുകയാണ് ലോപമുദ്ര.അവൾ ഇന്ന് പതിവില്ലാത്തത്ര സന്തോഷവതിയാണ്.കാരണം,അവൾ ആഗ്രഹിച്ചതൊക്കെ കപിലൻ ഇന്ന് സാധിച്ചു കൊടുത്തു.ശുദ്ധ  വായു ശ്വസിക്കണം,പിന്നെ കാടും,മലയും,പുഴയുമൊക്കെ ഒന്ന് കാണണം.അതായിരുന്നു അവളുടെ ആഗ്രഹം.എല്ലാം കൺകുളിർക്കെ കണ്ട് തിരികെ പോകാൻ ഒരുങ്ങവെയാണ് മുള്ളു കൊണ്ട് ലോപമുദ്രയുടെ കാലിൽ രക്തം പൊടിഞ്ഞത്.നടക്കാൻ ക്ലേശമുണ്ട് എന്ന് അറിഞ്ഞമാത്രയിൽ തന്നെ കപിലൻ അവളെ തൻ്റെ തോളിലേക്ക് എടുത്തിട്ടു .

എത്രയോ കാലങ്ങൾ കൂടിയാണ് അവളുടെ ശരീരത്തിൽ ഒരു മനുഷ്യൻ്റെ സ്പർശനമേൽക്കുന്നത്.ലോപമുദ്രയുടെ ഓർമ്മകൾ അവളുടെ ബാല്യത്തിലേക്ക് സഞ്ചരിച്ചു.

ഹിമേരുസാനുക്കളുടെ താഴ്വാരത്തുള്ള ബിലേശ്വർ എന്ന ഗ്രാമത്തിലാണ് ആ സുന്ദരിയായ പെൺകുട്ടി ജനിച്ചത്.ആ നാടിൻ്റെ കണ്ണിലുണ്ണിയായിരുന്നു അവൾ.എല്ലാരോടും ബഹുമാനവും സ്നേഹവും,വേദത്തിലും മന്ത്ര തന്ത്രങ്ങളിലും ചെറു പ്രായത്തിലെ അഗാധമായ ജ്ഞാനം,മറ്റുകുട്ടികളിൽ നിന്നും തികച്ചും വ്യത്യസ്തയായിരുന്നു അവൾ.

ലോപമുദ്രയ്ക് പന്ത്രണ്ട് വയസ്സ് തികഞ്ഞ കൊല്ലം,സന്തോഷം മാത്രം നിറഞ്ഞുനിന്ന ബിലേശ്വറിൽ നിർഭാഗ്യം വന്നു ഭവിച്ചു.നിറഞ്ഞൊഴുകിയ ബിലേശ്വറിലെ പുഴകൾ വറ്റിവരണ്ടു.ഇലകൾ കരിഞ്ഞുണങ്ങി.വരണ്ടുണങ്ങിയ ബിലേശ്വറിൽ ദാഹജലത്തിനായി പോലും ജനങ്ങൾ വലഞ്ഞു.
തങ്ങൾക്കുണ്ടായ ഈ  മഹാവിപത്തിൻ്റെ കാരണമറിയാൻ ഗ്രാമത്തലവനും മറ്റുള്ളവരും ജ്യോതിഷപണ്ഡിതനെ പോയി കണ്ടു. ജ്യോതിഷ പണ്ഡിതൻ ഏറെ നേരം ധ്യാനിച്ച ശേഷം,ഗ്രാമീണരെ തൻ്റെ കണ്ടെത്തൽ അറിയിച്ചു.

 

ബിലേശ്വറിൽ കുടിയിരിക്കുന്ന ദേവി ഒരു പുത്രിക്കായി വല്ലാതെ ആഗ്രഹിക്കുന്നു.അത് ലഭിക്കാത്ത ദുഃഖത്തിൽ നോവുന്ന ദേവിയുടെ ശാപമാണത്രെ ഈ വരൾച്ച.എന്നാൽ ഈ പ്രശ്നത്തിന് ഒരു പരിഹാരവുമുണ്ട്."ഈ ഗ്രാമത്തിൽ നിന്നും ദേവിക്ക് ഒരു മകളെ സമർപ്പിക്കണം.ദേവിയോളം ചൈതന്യവതിയും സുന്ദരിയുമായ ഒരു പെൺകുട്ടി.വേദങ്ങളിലും ശാസ്ത്രത്തിലും നൈപുണ്യം ഉള്ളവൾ.",അദ്ദേഹം പറഞ്ഞു.

 

അത് കൊണ്ട് തന്നെ  ജനങ്ങൾക്ക് അധികം അലയേണ്ടി വന്നില്ല.


ലോപമുദ്രയെ തന്നെ അവർ തിരഞ്ഞെടുത്തു .വൈകാതെ അവളുടെ മാതാപിതാക്കളെ കണ്ട് അവളുടെ നിയോഗം ഇതാണെന്നു ബോധ്യപ്പെടുത്തി.ദുഖമുണ്ടായെങ്കിലും അവർ ഭക്തിയോടെ ആ തീരുമാനം അംഗീകരിച്ചു.പിറ്റേന്ന് പുലർച്ചെ,ലോപമുദ്രയെ ദേവിയുടെ ക്ഷേത്രനടയിൽ കൊണ്ട് പോയി സമർപ്പിച്ചശേഷം,മാതാപിതാക്കൾ സ്വന്തം ഗൃഹത്തിലേക്ക് തിരികെ പോയി.

ക്ഷേത്രത്തിലെ പ്രധാന പൂജാരി,അവളുടെ ദേഹത്ത് പനിനീരും പ്രസാദങ്ങളും അർപ്പിച്ചു,പൂജകൾ നടത്തി.അമ്പരന്നു പോയ ലോപമുദ്ര തൻ്റെ
അമ്മയെ കണ്ണുകൾ കൊണ്ട് തിരഞ്ഞു.കാണാഞ്ഞപ്പോൾ വാ പിളർന്നു കരഞ്ഞു.പൂജയ്ക്കു ശേഷം അവളെ കുറേപേർ ചേർന്നു തൊട്ടപ്പുറത്തുള്ള ചെറിയ ഒരു മുറിയിൽ അടച്ചു.പൂജയ്ക്കു നേദിച്ച പഴവും ചോറും അവിടെ പാത്രങ്ങളിൽ നിറച്ചിരുന്നു.വിശപ്പും ദാഹവും സഹിക്കാൻ വയ്യാതെ വന്നപ്പോൾ അവൾ ആ ഭക്ഷണം കഴിച്ചു,പിന്നീട് ഇരുട്ടിനോട് തോൽവി സമ്മതിച്ചു കിടന്നുറങ്ങി.തുടർന്നുള്ള നാളുകളിളിലും ഇത് തന്നെയാകും തൻ്റെ ദിനചര്യ എന്നവൾ അന്ന് തിരിച്ചറിഞ്ഞില്ല.

പിറ്റേന്ന് ഉണർന്നപ്പോൾ ,സ്‌നാനത്തിനായി പൂജാരി അവളെ പറഞ്ഞയച്ചു.അത് കഴിഞ്ഞു ചുവന്ന പട്ട് ധരിച്ചു വന്ന അവളെ ദേവിയുടെ തൊട്ടു താഴെ ആയി ഒരു പീഠത്തിൽ ഇരുത്തി.ബിലേശ്വറിലെ ദേവീപുത്രിയായി അഭിഷേകം ചെയ്‌തു .

ഒരു വിസ്മയം പോലെ, അടുത്ത ദിവസം തന്നെ ബിലേശ്വറിൽ മഴ പെയ്‌തു .ദിവസങ്ങൾക്കുള്ളിൽ,ബിലേഷ്വറിനെ വരൾച്ച വിട്ടൊഴിയുകയും ചെയ്‌തു .ഗ്രാമത്തലവൻ അത് ദേവിയുടെ അനുഗ്രഹമായി കരുതി.ലോപമുദ്രയോ,തൻ്റെ കണ്ണുനീര് കൊണ്ടാണ് ദിഗ്‍രി നദി നിറഞ്ഞത് എന്ന് വിശ്വസിച്ചു.

അത്രകണ്ട് ഒറ്റപ്പെടൽ ആയിരന്നു അവൾക്കു.പ്രാതൽ മുതൽ അത്തായം വരെ അവൾ ഒറ്റയ്ക്കായിരുന്നു.ഇരുട്ടിലും വെളിച്ചത്തിലും അവൾ ഒറ്റയ്ക്കായിരുന്നു.അമ്പല നടയിൽ ദിനവും പ്രാർത്ഥിക്കാനായി ഏറെ ആളുകൾ വന്നുകൊണ്ടേയിരുന്നു.അവർ അവളെ ബഹുമാനത്തോടെ നോക്കി,പ്രത്യാശയോടെ പ്രാർത്ഥിച്ചു.സ്വന്തം ദുഖങ്ങളും ആഗ്രഹങ്ങളും പിറുപിറുത്തു ഗ്രാമീണർ ലോപമുദ്രയെ ശ്വാസംമുട്ടിച്ചു.എന്നാൽ അവർക്ക്,അവളോട് ഒരു അനുകമ്പയും തോന്നിയിരുന്നില്ല. തൊട്ടു മുകളിൽ ഇരുന്ന ദേവി വിഗ്രഹം ഒരു കൽപ്രതിമ മാത്രം ആണെന്ന് പതിയെ അവളുടെ മനസ്സിന് തോന്നിത്തുടങ്ങി,അവിടെ നിന്നും അവൾക്ക് രക്ഷപെടണമായിരുന്നു.പക്ഷെ അവൾ എപ്പോഴും കാവൽക്കാരാൽ ചുറ്റപ്പെട്ടിരുന്നു.
 

അങ്ങനെയിരിക്കെ, ഒരുനാൾ ലോപമുദ്രയുടെ മാതാവ് ദേവി ദർശനത്തിനായി ക്ഷേത്രത്തിൽ എത്തി.ലോപമുദ്രയുടെ ചുണ്ടുകൾ സന്തോഷം കൊണ്ടും സ്നേഹം കൊണ്ടും വിറച്ചു,കണ്ണുകൾ നിറഞ്ഞൊഴുകി.പക്ഷെ ആ അമ്മ മകളെ നോക്കി,കണ്ണുകൾ അടച്ച് പ്രാർത്ഥിക്കുക മാത്രമാണ് ചെയ്തത്.

 

ആ കാഴ്ച്ച കണ്ടതോടെ, അവൾക്കു അവിടെ നിന്നും രക്ഷപെടാനുള്ള ആഗ്രഹം അവസാനിച്ചു.

അതിനു ശേഷം പത്തു വർഷങ്ങൾക്കിപ്പുറം,ഇന്നാണ് അവൾക്കു വീണ്ടും ജീവിതത്തോട് ഒരു മോഹം വരുന്നത്.

ലോപമുദ്ര ഓർമകളിൽ നിന്നും ഉണർന്ന,അവൾ വീഴാതിരിക്കാനായി,കപിലനെ മുറുകെ പിടിച്ചു.

കപിലൻ ക്ഷേത്രത്തിലെ പുതിയ കാവൽക്കാരൻ ആണ്.ആദ്യമായി ദർശിച്ച മാത്രയിൽ തന്നെ അവൾ ഒരു ദേവിയുടെയും പുത്രിയല്ല എന്ന് കപിലന് തോന്നി.അയാൾ അനുകമ്പയോടെ അവളെ നോക്കി.ആദ്യമായി സംസാരിച്ചപ്പോൾ തന്നെ,അവൾ വെറുമൊരു സാധാരണ യുവതിയാണെന്ന് അയാൾക്കു ബോധ്യപ്പെട്ടു.അവർ സുഹൃത്തുക്കൾ ആയി.തൻ്റെ ആഗ്രഹങ്ങൾ ഓരോന്നായി ലോപമുദ്ര കപിലനെ അറിയിച്ചു.അയാൾ അത് ഓരോന്നും സ്നേഹത്തോടെ നിറവേറ്റി കൊടുത്തു.

ഇന്നിതാ, കാട് കണ്ട ശേഷം അവളെ തോളിൽ ചുമന്നു തിരികെ നടക്കുന്നു.വർഷങ്ങൾ കൂടിയാണ് അവൾക്ക് ഒരു മനുഷ്യൻ്റെ സ്പർശനമേൽക്കുന്നത്.അയാളുടെ തോളിൽ ചാഞ്ഞു കിടന്നു കൊണ്ട് തന്നെ ലോപമുദ്ര തൻ്റെ മറ്റൊരാഗ്രഹം അറിയിച്ചു.

ദൈവപുത്രിക്ക് മനുഷ്യസഹജമായ വികാരങ്ങൾ നിഷിദ്ധമത്രെ.അനുഗ്രഹാശിസ്സുകൾ ചൊരിയാൻ മാത്രമുള്ളതാണത്രേ  ദൈവപുത്രി.എങ്കിലും അവൾ അയാളുടെ കരപരിലാളനം ആഗ്രഹിച്ചു.അയാൾ സന്തോഷത്തോടെ അവളുടെ ആവശ്യം സ്വീകരിച്ചു.

നേരംപുലരാറായപ്പോളാണ് അവർ തിരികെ ക്ഷേത്രത്തിൽ എത്തിയത്.കുറച്ചു കാലം രഹസ്യമായി,ആ സ്നേഹബന്ധം തുടർന്നു.പക്ഷെ ലോപമുദ്രയുടെ ശരീരത്തിന് അധികനാൾ ആ രഹസ്യം സൂക്ഷിക്കാനായില്ല.

ലോപമുദ്രയുടെ ഗർഭവിവരം നാടാകെ പരന്നു.ഗ്രാമത്തിലെ ജനങ്ങൾ ലജ്ജിതരായി.

ഒടുവിൽ ജ്യോതിഷപണ്ഡിതൻ അറിയിച്ചു ."കന്യകാത്വം നഷ്ട്ടപെട്ട ലോപമുദ്രയിൽ ഇനി ദേവി ചൈതന്യമില്ല.ഗ്രാമത്തിൻ്റെ ചട്ടങ്ങൾ തെറ്റിച്ച ലോപമുദ്രയെയും കപിലനെയും നാടുകടത്തണം ."

പക്ഷെ ആ ഗർഭത്തിൽ ജനിക്കുന്നത് ഒരു പെൺകുഞ്ഞാണെങ്കിൽ അവളെ അടുത്ത ദൈവപുത്രിയാക്കുന്നതാണ് യോജ്യമായ തീരുമാനമെന്നും ജ്യോതിഷപണ്ഡിതൻ ഗ്രാമീണരെ അറിയിച്ചു.കുഞ്ഞു ജനിക്കുന്നതുവരെ കപിലനെയും  ലോപമുദ്രയെയും തടവിൽ പാർപ്പിക്കാനും തീരുമാനമായി .

മാസങ്ങൾ കടന്നുപോയി.ഒടുവിൽ ലോപമുദ്രയ്ക് കുഞ്ഞു പിറന്നു.സുന്ദരിയായ ഒരു പെൺകിടാവ് .

ഗ്രാമത്തിലെ ജനങ്ങൾ ആ വാർത്തയിൽ സന്തോഷിച്ചു.ലോപമുദ്രയുടെ പാപത്തിന് ദേവി കണ്ട പരിഹാരം എന്ന് നാട്ടുകാർ പറഞ്ഞു.

ഈ തീരുമാനത്തിൽ തെല്ലു ദുഃഖം പോലും ലോപമുദ്ര പ്രകടിപ്പിച്ചില്ല,ആ ഗ്രാമവും അവിടുത്തെ വിശ്വാസങ്ങളും അവളെ നാളുകൾക്കു മുമ്പുതന്നെ ഒരു കല്ലാക്കി മാറ്റിയിരുന്നു.

ദേവിയുടെ തിരുനടയിൽ കുഞ്ഞിനെ സമർപ്പിച്ച ശേഷം,ഒന്ന് തിരിഞ്ഞു പോലും നോക്കാതെ ലോപമുദ്ര നടന്നകന്നു.മലയും പുഴയും താണ്ടി, അവളും കപിലനും,മറ്റൊരു നാട്ടിലേക്ക് യാത്ര തിരിച്ചു.

ലോപമുദ്ര അർച്ചനയായി സമർപ്പിച്ച ആ ശിശുവിനെ,ഗ്രാമത്തലവൻ തൻ്റെ കൈകളിൽ എടുത്തുപൊക്കി,പീഠത്തിലേക്കു വയ്ക്കാൻ ആഞ്ഞു.

പക്ഷെ ആ പിഞ്ചുശരീരം തണുത്ത്‌ മരവിച്ചിരുന്നു .ശ്വാസം നിലച്ചിരുന്നു .വായിൽ ചോര പൊടിഞ്ഞിരുന്നു.

അതെ,ലോപമുദ്ര ദേവിക്ക് അർച്ചനയായി നൽകിയത് മറ്റൊരു ദേവപുത്രിയെ അല്ല.പകരം തണുത്ത് ഉറഞ്ഞ ഒരു ശവശരീരം ആയിരുന്നു.
 

സ്നേഹം തൊട്ടു തീണ്ടിയിട്ടില്ലാത്ത,അന്ധവിശ്വാസത്തിൻ്റെ പല്ലക്കിലേറി നടന്നിരുന്ന ആ നാടിനെയും,നാട്ടുകാരെയും സഹിക്കാൻ ഒരു ശവത്തിനു മാത്രമേ കഴിയു എന്ന് ലോപമുദ്ര അടിയുറച്ചു വിശ്വസിച്ചത് പോലെ !!

Srishti-2022   >>  Short Story - Malayalam   >>  ബേബി ബ്ലൂസ്

Rani V S

Tata Elxsi

ബേബി ബ്ലൂസ്

ബേബി ബ്ലൂസ്

ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു കുഞ്ഞു കരയാൻ തുടങ്ങി. പതിയെ ഞാൻ കൈ നീട്ടി ആ കുഞ്ഞികാലുകളിൽ മെല്ലെ താളം പിടിച്ചു. ഒരു താരാട്ടിന്റെ ഇരടി ചുണ്ടിൽ മെല്ലെ തത്തിക്കളിച്ചു.

രാരിരി രാരാരോ രാരിരാരോ രാരിരി രാരാരോ...

കണ്ണേ ഉറങ്ങുറങ്ങ്‌ പൊന്നോമന കുഞ്ഞേ ഉറങ്ങുറങ്ങ്‌
കണ്ണനെ കണ്ടുകണ്ട് ചിരിച്ചുങ്കൊണ്ടോമന മുത്തുറങ്ങ്‌
താമര തുമ്പിയായി പറന്നോടാൻ ആലില കുഞ്ഞുറങ്ങ്‌
സൂര്യനും ചന്ദ്രനും പോൽ ഉറങ്ങുറങ്ങ്‌ ആരിരി രാരാരോ...

കണ്ണേ ഉറങ്ങുറങ്ങ്‌ പൊന്നോമന കുഞ്ഞേ ഉറങ്ങുറങ്ങ്‌
കണ്ണനെ കണ്ടുകണ്ട് ചിരിച്ചുങ്കൊണ്ടോമന മുത്തുറങ്ങ്‌...

ചെക്കന് ഉറങ്ങാൻ ഉദ്ദേശം ഇല്ലെന്നു തോന്നുന്നു. കരച്ചിലിന്റെ ആക്കം കുറഞ്ഞു തുടങ്ങി. അവൻ കൈ ചുരുട്ടി വായിലാക്കി നുണഞ്ഞു തുടങ്ങി. അവനു വിശക്കുന്നുണ്ടാവും. ഒരു കുഞ്ഞു പ്ലാവിലയിൽ കൊള്ളുന്നതെ അവനു ഒരു തവണ കുടിക്കാൻ പറ്റൂ എന്നു അമ്മ പറയാറുണ്ട്. ഇത്തിരി നുണയുമ്പോഴേക്കും അവൻ ഉറങ്ങി പോകും. ഞാൻ അവനു അടുത്തേക്ക് ചരിഞ്ഞു കിടക്കാൻ ശ്രമിച്ചു. പറ്റുന്നില്ല. അടിവയറ്റിൽ ആകെ ഒരു നീറ്റൽ. കുത്തി വലിക്കുന്നത്‌ പോലെ. സിസേറിയൻ ആയിരുന്നു ഇന്നേക്ക് ആറു ദിവസമേ ആയിട്ടുള്ളൂ. ഞാൻ ഇടതു കൈ കട്ടിലിൽ കുത്തി വലതു കൈ കൊണ്ടു വയറിനു താങ്ങു കൊടുത്തു എഴുന്നേൽക്കാൻ ശ്രമിച്ചു. പറ്റുന്നില്ല.  വയറിന്റെ വേദനയും കാലിലെ നീരും ഒക്കെക്കൊണ്ട് ശരീരം എന്റെ ഇഷ്ടത്തിന് വഴങ്ങുന്നില്ല. ഞാൻ തല ഉയർത്തി വാതിൽക്കലേക്ക് നോക്കി അമ്മയെ കാണാൻ ഇല്ല.

"കിച്ചാ.."

വിളി കേൾക്കേണ്ട താമസം അവൻ മുറിയിലേക്ക് ഓടി വന്നു. എന്തെന്ന മട്ടിൽ അവൻ എന്നെ നോക്കിയപ്പോൾ ഞാൻ വിരൽ നുണഞ്ഞു കിടക്കുന്ന വാവയെ ചൂണ്ടിക്കാട്ടി.

ആഹാ. അച്ഛെടെ വാവാച്ചി ഉണർന്നോ. അമ്മൂ നീ ഇരുന്നോ ഞാൻ വാവയെ എടുത്തു തരാം.

ഞാൻ ദയനീയമായി കിച്ചനെ നോക്കി. അപ്പോഴാണ് അവനു അബദ്ധം മനസിലായത്.

അയ്യോ സോറി ടീ.

അവൻ വേഗം എന്റടത്തേക്ക് വന്നു. എന്റെ മുന്നിൽ അവൻ തല താഴ്ത്തി കുനിഞ്ഞിരുന്നു. രണ്ടു കൈ കൊണ്ടും ഞാൻ അവന്റെ കഴുത്തിൽ ചുറ്റി പിടിച്ചു. അവൻ മുകളിലേക്ക് ഉയരുന്നതിനു അനുസരിച്ചു ഞാനും കട്ടിലിൽ നിന്നും ഉയർന്നു. കട്ടിലിൽ കാലു നീട്ടി ഇരുന്നിട്ട് ഞാൻ കാലു പതിയെ താഴെക്കിട്ടു.

ഇങ്ങനെ പോയാൽ നീ ഒന്നു ഒക്കെ ആകുമ്പോഴേക്കും എന്റെ പിടലി ഒടിയും.

പോടാ . എന്റെ അവസ്ഥ ഇങ്ങനെ ആയോണ്ട് അല്ലെ.

ഈ നൂറു കിലോ ചുമക്കുന്ന എന്റെ വിധി.

ടാ നീ ചിരിപ്പിക്കാതെ വയറു നോവും.

നീയൊരു കാര്യം ചെയ്താൽ മതി. ചിരിക്കുമ്പോ ആ തലയണ വയറ്റിൽ ചേർത്തു പിടിച്ചാൽ മതി വേദനിക്കില്ല.

പറയുന്ന കേട്ടാൽ തോന്നും  നിനക്ക് പ്രസവിച്ചു ഭയങ്കര എക്സ്‌പിരിയൻസ് ആണെന്ന്.

അതേടി ഞാൻ പത്തെണ്ണത്തിനെ പ്രസവിച്ചു ആ അനുഭവം വെച്ചിട്ടു പറഞ്ഞതാ.

പോടാ.

എടി പൊട്ടി ഞാൻ ഗൂഗിളിൽ വായിച്ചതാണ്.

കൈ കുത്തി ഞാൻ മെല്ലെ കട്ടിലിൽ നിന്നും എഴുന്നേറ്റു. അടുത്തുള്ള കസേരയിൽ ഇരുന്നു. ഒരു തലയണയെടുത്തു മടിയിൽ വെച്ചപ്പോഴേക്കും. അവൻ കുഞ്ഞിനെ എടുത്തു ആ തലയണയുടെ പുറത്തു കിടത്തി.  കൈ മുട്ടിൽ കുഞ്ഞിന്റെ തല ഇരിക്കുന്ന വിധം കുഞ്ഞിനെ ചേർത്തു പിടിച്ചിട്ട് ഞാൻ ഉടുപ്പിന്റെ കുടുക്കുകൾ ഇളക്കി. മുലഞെട്ട് കുഞ്ഞിന്റെ വായിലേക്ക് വെച്ചു കൊടുത്തു. അവനൊന്നു കണ്ണു തുറന്നു നോക്കിയിട്ട് മെല്ലെ നുണയാൻ തുടങ്ങി. അവൻ ആഞ്ഞു നുണയുമ്പോൾ മുലഞെട്ടിലെ പൊട്ടലുകൾ ആകെ പുകഞ്ഞു നീറുന്നു. ഒപ്പം അടിവയറ്റിലെ മുറിവും വിങ്ങുന്നുണ്ട്. എല്ലാം കൂടെ നീറുന്ന വേദന ആണ്. ജീവൻ പോകുന്ന പോലെ. ആദ്യമൊക്കെ വേദനികുന്നെന്നു ഡോക്ടറോട് പരാതി പറയുമായിരുന്നു. ഗർഭപാത്രം ചുരുങ്ങുന്നതിന്റെ വേദനയാണെന്നായിരുന്നു എനിക്കു കിട്ടിയ മറുപടി.  പിന്നെ പിന്നെ ഞാൻ ഈ വേദനയെ കാര്യമാക്കതായി. പാലു കുടിച്ചു വയറു നിറഞ്ഞു ഉറക്കത്തിലേക്കു പോകുമ്പോൾ വാവയുടെ ഒരു ചിരി ഉണ്ട് അതു കാണുമ്പോൾ ഈ വേദനയെല്ലാം മറക്കും. ഓരോ തവണയും മുലയൂട്ടുമ്പോൾ വേദനയെല്ലാം മറന്നു ആ ചിരി കാണാൻ വേണ്ടി ഞാൻ കാത്തിരിക്കും.

ഒരു കുഞ്ഞ് ജീവിതത്തിലേക്ക് വരുമ്പോൾ ഒത്തിരി മാറ്റങ്ങൾ നമ്മളിൽ ഉണ്ടാകും എന്ന് എല്ലാരും പറയും. അതിപ്പോൾ സത്യമാണെന്ന് എനിക്ക് തോന്നുന്നു. ഒരു സൂചി കൊണ്ടാൽ പോലും സഹിക്കാത്ത ഞാൻ ശരീരം കീറി മുറിച്ച വേദന പോലും സഹിക്കുന്നു. കട്ടിലു കണ്ടാൽ ശവം ആണെന്ന് ഈ കിച്ചൻ എപ്പോഴും കളിയാക്കുന്ന ഞാൻ കുഞ്ഞിന്റെ ചെറിയൊരു അനക്കം പോലും അറിഞ്ഞു ഉണരുന്നത് കണ്ടിട്ട് എനിക്കു തന്നെ അത്ഭുതം തോന്നുന്നു.

ചിന്തയിൽ നിന്നും ഉണർന്നു കുഞ്ഞിനെ നോക്കിയപ്പോൾ അവൻ മുലഞെട്ടും വായിൽ ആക്കി ഉറക്കം തുടങ്ങി. അവന്റെ കാൽവെള്ളയിലും ചെവിയിലും ഒക്കെ മെല്ലെ ചൊറിഞ്ഞു അവനെ ഉണർത്തി അവൻ വീണ്ടും പാലു കുടിച്ചു തുടങ്ങി. മുഖമുയർത്തി നോക്കിയപ്പോൾ കിച്ചൻ എന്നെയും വാവയെയും നോക്കി കട്ടിലിൽ ഇരിപ്പുണ്ട്.

അവനെ കണ്ടതും എന്റെ കണ്ണുകൾ നിറഞ്ഞു. അതു കണ്ടതും അവൻ ചോദിച്ചു.

വേദനികുന്നുണ്ടോ.

ഇല്ലെന്ന് ഞാൻ തലയാട്ടി.

വെള്ളം വേണോ?

ഉം.

അവൻ ഹാളിലേക്ക് പോയി.ഒരു ഗ്ലാസ്സ് വെള്ളവുമായി തിരിച്ചു വന്നു. അവൻ ചുണ്ടോട് അടുപ്പിച്ചു തന്ന വെള്ളം കുടിച്ചു കഴിഞ്ഞപ്പോഴേക്കും എന്റെ കണ്ണു നിറഞ്ഞു തുളുമ്പി.

എന്തിനാടി നീ കരയുന്നെ?

കിച്ചന് ബുദ്ധിമുട്ട് ആയോ?

എന്തിന്. ഞാൻ ജീവിക്കുന്നത് തന്നെ എന്റെ അമ്മുനും വാവയ്ക്കും വേണ്ടിട്ട് അല്ലെ.

നിറഞ്ഞു തുളുമ്പിയ എന്റെ കണ്ണുകൾ തുടച്ചിട്ട് അവൻ എന്റെ നെറുകയിൽ ചുംബിച്ചു.

നീ ഇങ്ങനെ കരയല്ലേ അമ്മൂ. വാവയ്ക്ക് പാലു കൊടുക്കേണ്ടത് അല്ലെ.

തലയാട്ടിക്കൊണ്ടു ഞാൻ വാവയെ നോക്കി അവൻ നല്ല  ഉറക്കമാണ്. കാൽ വെള്ളയിൽ ചൊറിഞ്ഞാൽ ഒന്നും അവൻ ഇനി ഉണരാൻ പോകുന്നില്ല.

കിച്ചാ വാവ ഉറങ്ങി.

കുഞ്ഞു വിരലുകൊണ്ട് അവന്റെ വായിൽ നിന്നും ഞാൻ മുലഞെട്ട് വേർപെടുത്തി. കവിളത്തും ചുണ്ടിലും ബാക്കി നിന്ന പാലിന്റെ തുള്ളികൾ മെല്ലെ തുണി കൊണ്ട് ഒപ്പിയെടുത്തു. കിച്ചൻ അവനെ തോളത്തിട്ടു മെല്ലെ തട്ടി.   ഉറക്കത്തിനിടയ്ക്കും അവന്റെ കുഞ്ഞി ചുണ്ടുകൾ നുണയുന്നുണ്ട്.

കിച്ചാ ദേ വാവ ഉറക്കത്തിൽ പാലു കുടിക്കുവാ.

അവൻ നിന്റെ വയറ്റിൽ കിടന്നു ഒത്തിരി പ്രാക്ടിസ് ചെയ്തത് അല്ലെ ഈ നുണയൽ അവനു ഇപ്പൊ ഉണർന്നു ഇരുന്നാലും ഉറക്കത്തിലും ഒക്കെ ഇതു മാത്രമേ അറിയൂ.

കിച്ചൻ സംസാരിക്കുന്നത് കേട്ടതും വാവയുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു.

അല്ലേലും വാവയ്ക്ക് അച്ഛനെ മാത്രമേ അറിയൂ. എന്നെ പാലിന് മാത്രം മതി.

ദേ വാവേ അമ്മയ്ക്ക് അസൂയ ആണ്. എന്റെ അമ്മൂ എല്ലാ കുഞ്ഞുങ്ങളും ഇങ്ങനെ ആണ്. എല്ലാരേം മനസിലാക്കി എടുക്കാൻ ഇത്തിരി സമയമെടുക്കും കുറച്ചൂടെ കഴിഞ്ഞോട്ടെ വാവയ്ക്ക് പിന്നെ നിന്നെ മാത്രം മതിയാകും.

ഉം.

ഇനി ഇതിനു കരയാൻ ആണോ പ്ലാൻ.

എന്താണ് എനിക്ക് അറിഞ്ഞുട വല്ലാതെ സങ്കടം വരുന്നു. കാരണം ഇല്ലാതെ കരയാൻ തോന്നുന്നു. വാവയ്ക്ക് എന്തേലും പറ്റിയാലോ എന്നൊക്കെ പേടി തോന്നുവാ. പാലു കൊടുക്കാൻ വാവയെ എടുക്കുമ്പോൾ ഞാൻ എങ്ങാനും ഉറങ്ങി പോയി വാവ താഴെ വീണാലോ എന്നൊക്കെയുള്ള ചിന്ത ആണ്.ആകെ  വട്ടാകുന്നു.

ഇതൊക്കെ നോർമൽ ആണ് കൊച്ചേ. പ്രസവം കഴിഞ്ഞപ്പോൾ ഉള്ള ഹോർമോൺ വ്യത്യാസം കൊണ്ടും ഈ ഉറക്ക കുറവ് കൊണ്ടും ഒക്കെ തോന്നുന്നതാണ്. ഈ പുതിയ ലൈഫിനോട് നീ പൊരുത്തപ്പെടുമ്പോൾ  എല്ലാം മാറും. ഒന്നുരണ്ടു ആഴ്ച്ച കൂടി നമുക്ക് നോക്കാം എന്നിട്ട് മാറിയില്ലെങ്കിൽ നമുക്ക് ഡോക്ടറെ കാണാൻ പോകാം.

ഉം.

വാവ ഉറങ്ങുവല്ലേ നീയും കൂടെ ഉറങ്ങാൻ നോക്ക്. എങ്കിലേ രണ്ടു മണിക്കൂർ കഴിയുമ്പോൾ വാവയ്ക്ക് പാലു കൊടുക്കാൻ ഉള്ള ആരോഗ്യം കിട്ടൂ.

എന്നെ കിടക്കാൻ സഹായിച്ചിട്ട കിച്ചൻ എന്റെ കാലിൽ പുതപ്പെടുത്തു മൂടി. എന്റെ നെറ്റിയിൽ തലോടിയിട്ട് തിരിഞ്ഞു നടന്ന കിച്ചന്റെ കയ്യിൽ ഞാൻ പിടിച്ചു.

കിച്ചാ..

എന്താടി.

എന്നോട് ദേഷ്യം ഉണ്ടോ?

എന്തിന്? കഞ്ഞിക്കു ചൂടു പോരെന്നും പറഞ്ഞു ഉച്ചക്ക് കരഞ്ഞതിനോ?

അല്ല.

പിന്നെ?

ഗർഭിണി ആയ സമയത്തു ഞാൻ അങ്ങനൊക്കെ കാണിച്ചതിന് നിനക്ക് എന്നോട് ദേഷ്യം ഉണ്ടോ.

നീ ഇപ്പോഴും അതൊക്കെ ആലോചിക്കുവാണോ. വെറുതെ ഓർത്തു നീ ടെന്ഷൻ ആകണ്ട.  ഉറങ്ങാൻ നോക്ക്.

എന്റെ നെറുകയിൽ ഒരു ഉമ്മ തന്നിട്ട് കിച്ചൻ തിരിഞ്ഞു നടന്നു. വാതിലിനു അപ്പുറം മറഞ്ഞിട്ടു അവൻ പെട്ടെന്ന് തല അകത്തേക്ക് ഇട്ടിട്ട് പറഞ്ഞു.

ഉറങ്ങിയില്ലേ ഞാൻ അമ്മയെ വിളിക്കും.

അവനെ ബോധിപ്പിക്കാൻ എന്നോണം ഞാൻ കണ്ണുകൾ അടച്ചു. എത്രയേറെ ശ്രമിച്ചിട്ടും ഉറക്കം വരുന്നില്ല. അല്ലെങ്കിലും ഉറക്കം എന്നത് പേരിനു മാത്രം ആയിട്ട് നാള് കുറെയായി. പതിയെ ഞങ്ങളുടെ ജീവിതം മനസിൽ തെളിഞ്ഞു.

കല്യാണം കഴിഞ്ഞു മൂന്നാമത്തെ ആഴ്ചയാണ് എനിക്കൊരു ബോധോദയം തോന്നിയത്. ഇനി ഞാൻ ഗർഭിണി എങ്ങാനും ആണോ എന്ന്. പണ്ട് എവിടെയോ വായിച്ചിട്ടുണ്ട് ചിലർക്കൊക്കെ ഗർഭിണി ആകുമ്പോൾ മനസിൽ ഇങ്ങനെ ഒരു തോന്നൽ ഉണ്ടാകും എന്നു. അതിനു കാരണം ആയിട്ടു തോന്നിയതോ പച്ചവെള്ളം കുടിക്കുമ്പോ തോന്നിയ രുചി ഇല്ലായ്‌മയും. സംശയം തോന്നിട്ട് കിച്ചനോട് ചോദിച്ചപ്പോ എനിക്ക് നല്ല തടി ഉള്ളതുകൊണ്ടും കാലം തെറ്റി വരുന്ന മാസമുറകളും ഉള്ളതുകൊണ്ട് ഉടനെയൊന്നും കുഞ്ഞാവയെ പ്രതീക്ഷിക്കണ്ട എന്നു പറഞ്ഞു.
പിന്നീടുള്ള ദിവസങ്ങളിൽ പതിവ് അസ്വസ്ഥതകൾ തുടങ്ങിയപ്പോൾ തന്നെ ഞാൻ സാനിറ്ററി പാഡും വാങ്ങി വെച്ചു കാത്തിരുന്നു.
ഞാൻ ഇങ്ങനെ കിച്ചനോട് ചോദിച്ചതിന്റെ കൃത്യം ഏഴാം ദിവസം വൈകുന്നേരം ഞാൻ ഛർദ്ദിക്കാൻ തുടങ്ങി. അതു കണ്ടിട്ടു കിച്ചൻ പറഞ്ഞത് എന്താണെന്നോ. ഞാൻ വല്ലതും വലിച്ചു വാരി തിന്നിട്ട് ആണെന്ന്. പിറ്റെന്നും തുടർച്ചയായി ശർധിക്കാൻ തുടങ്ങിയതും എന്നെയും കൊണ്ട് ഡോക്ടറിന്റെ അടുത്തു പോയപ്പോൾ ആണ് ഞങ്ങളുടെ കുഞ്ഞാവ വരാൻ പോകുവാണെന്ന വാർത്ത അറിയുന്നത്. തിരിച്ചു വീട്ടിൽ എത്തിയതും ഞാൻ പതം പറഞ്ഞു കരച്ചില് തുടങ്ങി. കിച്ചൻ പറഞ്ഞു പറ്റിച്ചെന്നും കഴിഞ്ഞ ആഴ്ച്ച പപ്പായ ജ്യൂസ് കുടിച്ചെന്നും കഴിഞ്ഞ ദിവസം പൈനാപ്പിൾ പുളിശ്ശേരി കഴിച്ചു എന്നൊക്കെ പറഞ്ഞു ആയിരുന്നു കരച്ചിൽ. ഒരു വിധത്തിൽ വാവയ്ക്ക് ഒന്നും പറ്റില്ലെന്ന് കിച്ചൻ എന്നെ പറഞ്ഞു സമാധാനിപ്പിച്ചു.
അന്നു തൊട്ട് കിച്ചന്റെ കഷ്ടകാലം തുടങ്ങുക ആയിരുന്നു. നിർത്താതെ ഉള്ള എന്റെ ഛര്ദിലും അതു രൂക്ഷമാകുമ്പോൾ എന്നെയും കൊണ്ടുള്ള ആശുപത്രിയിൽ പോക്കും ആണ് കക്ഷിയുടെ പ്രധാന പരിപാടി. രാത്രിയിൽ ഒക്കെ തൊണ്ടപൊട്ടി രക്തം വരുന്നതുവരെ ഞാൻ ഛര്ദിക്കുമ്പോൾ ഉറക്കമില്ലാതെ കിച്ചൻ കൂടെ ഇരിക്കും. ആഗ്രഹിച്ചു എന്തേലും കഴിക്കാൻ വേണമെന്നു പറഞ്ഞിട്ട് അതു അവൻ മുന്നിലെത്തിക്കുമ്പോൾ വായും പൊത്തി ഞാൻ ഓടും. കിച്ചന് ഇഷ്ടമുള്ള കറികളുടെ മണം അടുക്കളയിൽ നിന്നും ഉയരുമ്പോഴേക്കും ഞാൻ വായും പൊത്തി ബാത്റൂമിലേക്കോടും. പാവം ഞാൻ കാരണം ഇഷ്ടപെട്ട കറി കൂട്ടി ചോറുണ്ടിട്ട്  തന്നെ മാസങ്ങൾ ആയി.
മൂന്നുമാസം കഴിയുമ്പോൾ ഈ ഛര്ദിൽ മാറുമെന്ന് എല്ലാരും പറയുന്നത് കേട്ടു ഞങ്ങളും കാത്തിരുന്നു. എവിടന്നു പോകാൻ. കൂടുന്നതല്ലാതെ കുറവൊന്നും ഇല്ല. ഛര്ദിച്ചു ഛര്ദിച്ചു എന്റെ ഭാരം കുറയുന്നത് മാത്രം മിച്ചം.
ഗർഭകാലം മുന്നോട്ട് പുരോഗമിച്ചപ്പോൾ പ്രശ്നങ്ങളും കൂടി വന്നു. കിച്ചൻ ഓഫീസിൽ പോയാൽ അവനെ മിസ്സ് ചെയ്യുന്നെന്ന് പറഞ്ഞു ഞാൻ സങ്കടപ്പെടും. അവൻ വന്നാലോ ചെറിയ കാര്യങ്ങൾക്ക് പോലും അവനോട് വഴക്കിടും. അവന്റെ വിയർപ്പിന്റെ ഗന്ധം പോലും എനിക്ക് പിടിക്കാതായി. അവൻ വാതില് തുറന്നു അകത്തു കയറുന്നതും ഞാൻ വായും പൊത്തി ഓടും. പാവം അവൻ ദിവസം മൂന്നു തവണ വരെ കുളിച്ചു തുടങ്ങി.
അഞ്ചാം മാസം അവസാനത്തോടെ വാവയുടെ അനക്കം കിട്ടി തുടങ്ങി. എല്ലാരും പറയും വാവ പകൽ ഉറങ്ങും രാത്രി ചവിട്ടും എന്ന്. പക്ഷെ എന്റെ കുഞ്ഞാവ രാവും പകലും ഒരുപോലെ എന്റെ വയറു ചവിട്ടി മെതിച്ചു. എന്റെ ഉറക്കം കുറഞ്ഞു തുടങ്ങി. കാലൊക്കെ നീരുവെച്ചു വീർത്തു തുടങ്ങി. എല്ലാരോടും ദേഷ്യമായിരുന്നു വയറു കുറവെന്ന് പറയുന്നോരോടും വെയിലു കൊണ്ടിലേല് കുഞ്ഞിന് മഞ്ഞ വരുമെന്ന് പറയുന്നോരോടും എല്ലാം. എല്ലാ ദേഷ്യവും തീർത്തത് കിച്ചനോട് ആണ്. അവനു ഈ ഗര്ഭം കൊണ്ടുള്ള ഏക ഗുണം എന്നത് എന്നെ കാണാൻ വരുന്നവർ കൊണ്ടുവരുന്ന പലഹാരങ്ങൾ മൊത്തം അവനു കഴിക്കാല്ലോ എന്നാ.
അവസാന മാസം എത്തിയതോടെ എന്റെ അവസ്‌ഥ പരിതാപകരം ആയി. പഴുത്ത മാങ്ങ കഷണങ്ങളും നാരങ്ങാ വെള്ളവും ബിസ്ക്കറ്റും മാത്രം കഴിച്ചു ഞാൻ ദിവസങ്ങൾ തള്ളി നീക്കി. എന്നും കരച്ചിലും സങ്കടവും. വാവയ്ക്ക് വല്ലതും സംഭവിക്കുമോ എന്ന നെഗറ്റീവ് ചിന്തകൾ എന്നെ അലട്ടാൻ തുടങ്ങി. എന്റെ മനസമാധാനം പോയത് പോരാഞ്ഞ് ഈ നെഗേറ്റിവിറ്റി മൊത്തം കിച്ചനോട് പറഞ്ഞു അവന്റെയും സമാധാനം കളഞ്ഞു.

ഒരു കുറവും ഇല്ലാത്ത ഛർദിയും കാലിലെ നീരും ഇടക്കിടെ അലട്ടുന്ന നടുവിന്റെയും വയറിന്റെയും വേദനയും കൂടാതെ ബിപിയും കൂടി കണ്ടപ്പോൾ ചെക്കപ്പിനു പോയ എന്നെ പിടിച്ചു പ്രസവിപ്പിക്കാൻ ഡോക്ടർ അഡ്മിറ്റ് ആക്കി.
പിറ്റേന്ന് രാവിലെ ഡോക്ടർ പറഞ്ഞ പ്രകാരം മേലും കഴുകി ഒരു കട്ടൻ ചായയും കുടിച്ചു ഞാൻ കാത്തിരുന്നു. നഴ്‌സ് കൊണ്ടു തന്ന വെള്ള മുണ്ടും ഉടുപ്പും ഇട്ട് ഞാൻ കിച്ചന്റെ കയ്യും പിടിച്ചു ഞാൻ ലേബർ റൂമിലേക്ക് നടന്നു. കിച്ചനെ കൈ വീശി കാണിച്ചിട്ട് വാവയെയും കൊണ്ടു വരാമെന്നു പറഞ്ഞു ആ കണ്ണാടി വാതിലിന് ഉള്ളിലേക്ക് നടന്നപ്പോൾ എന്റെ മനസിൽ ഭയത്തിനു പകരം ആകെയൊരു മരവിപ്പ് ആയിരുന്നു. വെളുപ്പിന് കുടിച്ച കട്ടൻ ചായ അതുപോലെ ലേബർ റൂമിന്റെ നിലത്തു ഛര്ദിച്ചു. നഴ്‌സ് ചൂണ്ടിക്കാട്ടിയ കട്ടിലിൽ ഞാൻ കിടന്നു. വാവയുടെ അനക്കം റെക്കോർഡ് ചെയ്തിട്ട്. അവരെന്റെ കയ്യിൽ ഡ്രിപ് ഇട്ടു. വേദന ഇപ്പൊ വരും ഇപ്പൊ വരും എന്ന് പ്രതീക്ഷിച്ചു ഞാൻ ഉറങ്ങി പോയി. കണ്ണു തുറന്ന് നോക്കിയപ്പോൾ മണി ഒൻപത്. ഞാൻ ഇതിനകത്ത് കയറിയിട്ട് മണിക്കൂർ മൂന്ന് ആയി. എന്റെ കൂടെ കയറിയവരിൽ പലർക്കും വേദന തുടങ്ങിയിട്ടുണ്ട്. ചിലരെയൊക്കെ ലേബർ കോട്ടിലേക്ക് മാറ്റി. എനിക്കെന്താ വേദന വരാത്തത് എന്നു ഞാൻ അടുത്തുണ്ടായിരുന്ന നഴ്സിനോട് ചോദിച്ചപ്പോൾ ഡോക്ടർ വന്നിട്ടെ വേദനക്ക് ഡ്രിപ് ഇടൂ എന്നവർ മറുപടി പറഞ്ഞു.

ഡോക്ടർ വന്നിട്ട് എന്റെ കാലുകൾ അകത്തി പരിശോധിച്ചു. അസ്വസ്ഥത കൊണ്ട് ഞാൻ വയർ മുകളിലേക്ക് പിടിച്ചു. അതു മനസിലാക്കിയ നഴ്‌സ് എന്റെ വയർ താഴേക്ക് അമർത്തി. എന്റെയുള്ളിൽ എന്തോ മുറിക്കുന്ന പോലെ എനിക്ക് തോന്നി. പെട്ടെന്ന് ചൂടുള്ള ദ്രാവകം എനിക്ക് ചുറ്റും ഒഴുകി പരന്നു. ഡോക്ടറിന്റെ മുഖം മാറി.

"കുഞ്ഞിന്റെ മോഷൻ പോയി. നോർമലിനു ശ്രമിക്കുന്നത് റിസ്ക് ആണ്. എമർജൻസി സർജറി ചെയ്യണം"

ഇത്രയും പറഞ്ഞിട്ട് ഡോക്ടർ കിച്ചനെയും ബന്ധുക്കളെയും കാണാൻ പുറത്തേക്ക് നടന്നു. എന്റെ ഉള്ളിൽ വല്ലാത്തൊരു സങ്കടം നിറഞ്ഞു. പിന്നെയുള്ള കാര്യങ്ങൾ വളരെ പെട്ടെന്നായിരുന്നു. സർജറിക്ക് ഉള്ള സമ്മതപത്രം ഒപ്പിട്ടതും ആന്റിബയോട്ടിക് ഡ്രിപ് ഇട്ടതും എല്ലാം വളരെ പെട്ടെന്ന് ആയിരുന്നു. നഴ്സിന്റെ കൈപിടിച്ചു സ്ട്രെച്ചറിന്റെ അടുത്തേക്ക് നടന്നപ്പോൾ ഞാൻ കിടന്ന ബെഡിലേക്ക് ഒന്നു തിരിഞ്ഞു നോക്കി. ആ വെള്ള വിരിയുടെ നിറം അപ്പോൾ വെള്ള അല്ലായിരുന്നു. തിരിഞ്ഞു നടക്കുമ്പോഴും എന്റെ കാലിലൂടെ ആ ദ്രാവകം ഒഴുകുന്നുണ്ടായിരുന്നു. 

സ്ട്രെച്ചറിൽ കിടന്ന എന്റെ അടുത്തേക്ക് കിച്ചനും അമ്മയും വന്നു. കിച്ചനെ കണ്ടതും എന്റെ കണ്ണു നിറഞ്ഞു. എന്റെ കൈത്തണ്ടയിൽ പിടിച്ചു അമർത്തിയിട്ട് പോയിട്ടു വാ എന്നു കിച്ചൻ പറഞ്ഞതും സ്ട്രെച്ചറിന്റെ ചക്രങ്ങൾ ഉരുണ്ടു തുടങ്ങിയിരുന്നു. ഇടനാഴികളിലൂടെ ഓപ്പറേഷൻ തീയറ്ററിലേക്ക് പോകുമ്പോൾ എന്റെ വയറ്റിൽ ആകെ ഒരു  ഉരുണ്ടുകയറ്റം. ദഹനരസം തികട്ടി വായിലേക്ക് വരുന്നു.
ഞാൻ ചുറ്റും നോക്കി.

"എനിക്ക് ഓക്കാനം തോന്നുന്നു. ഒരു തലയണ തരുമോ?"

എന്റെ വിരലടയാളം പതിപ്പിക്കാൻ വന്നവരോടും എന്റെ നട്ടെല്ല് നോക്കാൻ വന്ന അനസ്‌തേഷ്യ ഡോക്ടറോടും ഞാൻ ഈ ആവശ്യം പറഞ്ഞുകൊണ്ടിരുന്നു. ഓപ്പറേഷൻ ടേബിളിലേക്ക് എന്നെ മാറ്റിയപ്പോഴും ഞാൻ ഈ ആവശ്യം തുടർന്നുകൊണ്ടിരുന്നു. മൂത്രം പോകാൻ ട്യൂബ് ഇട്ടു കഴിഞ്ഞു നട്ടെല്ലിൽ ഇഞ്ചക്ഷൻ എടുക്കാൻ എന്നെ എഴുന്നേൽപ്പിച്ചു ഇരുത്തി. അപ്പോഴേക്കും നട്ടെല്ല് വില്ലു പോലെ വളയ്ക്കുമ്പോൾ ഉള്ള ബുദ്ധിമുട്ടിനെയും ഇഞ്ചക്ഷൻ എടുക്കുമ്പോൾ ഉള്ള വേദനയെ പറ്റിയും പലരും പറഞ്ഞത് ഓർത്തു മനസിൽ ഭയം തോന്നി. ഓപ്പറേഷൻ ടേബിളിൽ ഇരുന്ന് അവർ തന്ന തലയണയെ കെട്ടിപിടിച്ചു താടി പൂഴ്ത്തി ഇരിക്കുമ്പോൾ എന്റെ നെഞ്ചു പെരുമ്പറ മുഴക്കുന്നുണ്ടായിരുന്നു. നട്ടെല്ലിൽ ഒരു തണുപ്പ് പോലെ തോന്നി ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ഡോക്ടർ കഴിഞ്ഞെന്നു എന്നോട് പറഞ്ഞു. തിരികെ ടേബിളിലേക്ക് കിടന്നതും ഞാൻ പഴയ ആവശ്യം തുടങ്ങി. സ്പൈനൽ ഇഞ്ചക്ഷൻ ആയോണ്ട് തലയണ തരാൻ പറ്റില്ലെന്ന് അവർ പറഞ്ഞതു കൊണ്ട് എന്റെ ഭയം കൂടി വന്നു. ഒരു നഴ്‌സ് എന്റെ അടുത്തിരുന്നു സമാധാനിപ്പിച്ചു. വോമിറ്റിങ് ഉണ്ടാവാതിരിക്കാൻ മരുന്ന് ഡ്രിപ്പിലൂടെ തന്നിട്ടുണ്ട് എന്നു പറഞ്ഞപ്പോൾ എനിക്ക് വല്ലാത്ത ആശ്വാസം ആയി. എന്റെ വയറിനു കുറുകേ ഒരു മറ വെച്ചിട്ട് അവർ എന്തൊക്കെയോ ചെയ്തു തുടങ്ങി. എന്റെ കാലുകൾ വായുവിൽ പറക്കുന്നത് പോലെ. വേദന അറിയുന്നില്ല പക്ഷെ അവരെന്റെ വയറിൽ തൊടുന്നുണ്ടെന്നു മനസിലാകും. ഓരോ നിമിഷവും ഞാൻ പ്രതീക്ഷയോടെ കാത്തിരുന്നു. സമയം കടന്നു പോയത് ഞാൻ അറിഞ്ഞില്ല. എന്റെ വയറ്റിൽ അമർത്തുന്ന പോലെ തോന്നും കുഞ്ഞിനെ എടുക്കാൻ ആണ് പേടിക്കണ്ട എന്നു പറഞ്ഞതും ഞാനൊരു കരച്ചിൽ കേട്ടു. മോൾ ആണൊന്ന് ഉള്ള എന്റെ ചോദ്യത്തിന് അല്ല മോൻ ആണെന്നായിരുന്നു മറുപടി.   എന്റെ കണ്ണു അറിയാണ്ട് നിറയുന്നുണ്ടായിരുന്നു. എന്റെ തോളത്തു ഒരു ഇഞ്ചക്ഷൻ തന്നിട്ട് ആരോ പറഞ്ഞു.

"ഉറങ്ങിക്കോ മോനെ കൊണ്ടുവരുമ്പോ വിളിക്കാം"

ഉറക്കത്തിനും ഉണർവിനും ഇടയിൽ നിമിഷങ്ങൾ എത്ര കടന്നുപോയെന്നു അറിയില്ല. എപ്പോഴോ ആരോ മെല്ലെ കയ്യിൽ തട്ടി വിളിച്ചു.

"മോനെ കാണണ്ടേ"

അടഞ്ഞു പോകുന്ന കണ്ണുകൾ വീണ്ടും വലിച്ചു തുറന്നു ഞാൻ നോക്കി. പച്ച തുണിയിൽ പൊതിഞ്ഞ ഒരു കുഞ്ഞു മുഖം. കണ്ണിൽ നിറഞ്ഞ കണ്ണുനീർ എന്റെ കാഴ്ചയെ മറച്ചു. വീണ്ടും ഉറക്കം. ഇടക്ക് വല്ലാണ്ട് തണുപ്പ് തോന്നിയിട്ടു ഞാൻ ഉണർന്നു. തണുത്തിട്ട് കയ്യും കാലും ഒക്കെ വിറക്കുന്നു. തണുക്കണൂ എന്നു ഞാൻ ചുറ്റുമുള്ളവരോടെല്ലാം പറയാൻ തുടങ്ങി. എന്റെ ബഹളം കൊണ്ടാണോ അതോ സർജറി കഴിഞ്ഞത് കൊണ്ടാണോ എന്നറിയില്ല തീയറ്ററിലെ എസി അവർ ഓഫ് ചെയ്തു. അവിടെ നിന്നും പോസ്റ്റ് ഓപ്പറേഷൻ വാർഡിലേക്ക് മാറ്റിയപ്പോഴും എന്റെ വിറയൽ മാറിയിട്ടില്ല. അവിടെ ബെഡിലേക്ക് മാറ്റി കമ്പിളി ഒക്കെ പുതച്ചു കഴിഞ്ഞിട്ടാണ് വിറയൽ ഒക്കെ അടങ്ങിയത്. അപ്പോഴേക്കും എനിക്ക് കിച്ചനെ കാണണം എന്ന് തോന്നി. അത് പറയാൻ ഒരുങ്ങുമ്പോഴാണ് ഒരു നഴ്‌സ് എന്റെ കുഞ്ഞാവയെ കൊണ്ടു വന്നത്. എന്തു ചെയ്യണം എന്ന് അറിയാത്ത അവസ്‌ഥ. ഞാൻ അവനെ തൊട്ടോട്ടെ എന്നായിരുന്നു ചോദിച്ചത്. അവനെന്റെ മുലഞെട്ട് നുണയുമ്പോൾ ആ കവിളിൽ ഞാൻ മെല്ലെ തടവിക്കൊണ്ടിരുന്നു. അവനെയും കൊണ്ട് നഴ്‌സ് തിരിഞ്ഞു നടക്കുമ്പോൾ മനസിൽ വല്ലാത്തൊരു നീറ്റൽ.

കിച്ചൻ എന്നെ കാണാൻ വന്നപ്പോഴും എനിക്ക് വാവ വന്ന കാര്യമേ പറയാൻ ഉള്ളു. വാവ വന്നിരുന്നു. വാവയെ തൊടാൻ പഞ്ഞി പോലിരുന്നു എന്നു ഞാൻ പിന്നെയും പിന്നെയും പറഞ്ഞു. എന്റെ  കയ്യിലും കാലിലും നെഞ്ചിലും ഒക്കെ ഘടിപ്പിച്ച ഉപകരണങ്ങളുടെ നടുവിൽ മയങ്ങിയും ഉണർന്നും ഞാൻ കിടന്നു. ഉണർന്നു കിടക്കുന്ന സമയങ്ങളിൽ രണ്ടു മണിക്കൂർ കൂടുമ്പോഴുള്ള വാവയുടെ വരവിനായി ഞാൻ കാത്തിരുന്നു.

ഇടക്ക് അടിവയറ്റിൽ ചെറിയ നീറ്റൽ തോന്നി തുടങ്ങി. പതിയെ ഞാൻ എന്റെ കൈ നീട്ടി വയറു തടവി നോക്കി. വയറു താഴ്ന്നിരിക്കുന്നു. ഇത്ര പെട്ടെന്ന്  വയറിന്റെ വലിപ്പം കുറയുമോ എന്നു ഞാൻ സംശയിച്ചു. പതിയെ ആ നീറ്റൽ കൂടി വന്നു. ആരോ എന്റെ അടുത്തു വന്നു ചോദിച്ചു.

"വേദനിക്കുന്നുണ്ടോ"

അതെയെന്ന് ഞാൻ തലയാട്ടി. പതിയെ വേദന കുറഞ്ഞു വന്നു. വീണ്ടും ഉറങ്ങിയും ഉണർന്നും മണിക്കൂറുകൾ നീങ്ങി. ഉണർന്നിരിക്കുന്ന സമയങ്ങളിൽ ക്ലോക്കിൽ കണ്ണും നട്ട് ഞാൻ വാവയെ കാത്തിരുന്നു.

പിറ്റേന്ന് രാവിലെ ആയപ്പോഴേക്കും എനിക്ക് എങ്ങനെ എങ്കിലും റൂമിൽ പോയാൽ മതി. അതാവുമ്പോ വാവയെയും കിച്ചനേയും അമ്മയെയും ഒക്കെ കാണാല്ലോ. ഉച്ച ആയപ്പോഴേക്കും എന്നെ റൂമിലേക്ക് മാറ്റി. പക്ഷെ വിചാരിച്ച അത്രയും സുഖകരം ആയിരുന്നില്ല. ഓരോ തവണയും വാവ പാലിനായ് കരയുമ്പോൾ കട്ടിലിൽ നിന്നും എണിക്കാനും തിരികെ കിടക്കാനും ഉള്ള കഷ്ടപ്പാട്. വയറു നിറയാതെ വാവ കരയുമ്പോൾ എന്റെയും കണ്ണു നിറയും. പൊടി പാലു തുപ്പി കളഞ്ഞിട്ട് എന്റെ പാലിനായി അവൻ കരയുമ്പോൾ എന്റെ നെഞ്ചു നീറും.  ഒന്നു അനങ്ങിയലോ തുമ്മിയാലോ പോലും അടിവയറ്റിൽ ആളിപ്പടരുന്ന വേദന. പാലില്ലേ എന്നു ചോദിക്കുന്നവരോടൊക്കെ ദേഷ്യമായിരുന്നു. വല്ലാതെ സങ്കടം വന്നു തുടങ്ങിയ നിമിഷങ്ങൾ. കുഞ്ഞിന് എന്തേലും സംഭവിക്കുമോ എന്ന ഭയത്തിൽ ഉറക്കം പോലും നഷ്ടപ്പെട്ടു തുടങ്ങി. അവന്റെ ഓരോ ഞരക്കത്തിലും ഞാൻ ഞെട്ടി ഉണർന്നു. മൂന്നാം ദിവസം മുതൽ എന്റെ കുഞ്ഞു വയറു നിറയെ പാലു കുടിച്ച് ഉറങ്ങി. എങ്കിലും എന്റെ അവസ്ഥയ്ക്ക് മാറ്റം വന്നില്ല. ഓരോ തവണയും പാലു കുടിക്കുമ്പോൾ വിണ്ടു പൊട്ടിയ എന്റെ മുലഞെട്ടുകൾ വേദന കൊണ്ട് പുകയും അടിവയറ്റിൽ വലിഞ്ഞു മുറുകുന്ന വേദന. ഓരോ രണ്ടു മണീക്കൂറുകൾ കൂടുമ്പോഴുള്ള പാലൂട്ടൽ നേരത്തെയും ആ വേദനയെയും ഞാൻ ഭയപ്പെട്ടു. പക്ഷെ എന്റെ കുഞ്ഞിന്റെ വിശപ്പിനു മുന്നിൽ ഞാൻ എന്റെ ഭയത്തെയും വേദനയെയും മറന്നു. ഓരോ തവണ വേദന എന്നിൽ പടരുമ്പോഴും ഞാൻ അമ്മയെ നോക്കും ഇതിലേറെ വേദന അമ്മ ജീവിതത്തിൽ രണ്ടു തവണ ഇതിലേറെ വേദന അനുഭവിച്ചത് ആണെന്ന് ഓർക്കുമ്പോൾ കണ്ണു നിറയും.

ഗർഭകാലവും പ്രസവത്തിനു ശേഷമുള്ള ദിവസങ്ങളും നമ്മുടെ ശരീരത്തിൽ ഹോർമോണുകളുടെ ഏറ്റക്കുറച്ചിൽ ഉണ്ടാകുന്ന സമയം ആണെന്നും പെട്ടെന്ന് സങ്കടവും സന്തോഷവും ഒക്കെ വരുന്നത് സ്വാഭാവികം ആണെന്നും ഇതിനെ ബേബി ബ്ലൂസ് എന്നു പറയും എന്നോക്കെ കിച്ചനും ഡോക്ടറും മനസിലാക്കി തന്നു എങ്കിലും ഇപ്പോഴും തനിച്ചിരിക്കുമ്പോൾ സങ്കടം വരും.

ഇടക്ക് കേട്ട വിരൽ നുണയുന്ന ശബ്ദം ആണ് എന്നെ ചിന്തകളിൽ നിന്നും ഉണർത്തിയത്. കുഞ്ഞാവ ഉണർന്നിട്ടുണ്ട്. ഞാൻ വീണ്ടും കട്ടിലിൽ നിന്നും എഴുന്നേൽക്കാൻ ഉള്ള യജ്ഞം തുടങ്ങി.

********

മാസങ്ങൾക്ക് അപ്പുറം.

കിച്ചനെ തോളത്തിരുന്ന വാവ എന്നെ നോക്കി പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചു. എന്റെ അടുത്തേക്ക് വരാൻ ആയി വാവ ബഹളം കൂട്ടിയതും കിച്ചൻ പറഞ്ഞു.

"നീയൊന്നു മാറി നിക്ക് അമ്മൂ. നീ എവിടെ ഉണ്ടേലും ചെക്കൻ മണത്തു കണ്ടുപിടിക്കും. പണ്ട് വാവ മൈൻഡ്  ചെയ്യുന്നില്ല എന്നു പറഞ്ഞു നീ കരഞ്ഞിട്ട് വാവയ്ക്ക് ഇപ്പൊ നിന്നെ മാത്രം മതിയല്ലോ."

"അന്നത്തെ സങ്കടം ഒക്കെ ഇപ്പൊ ഒരു സ്വപ്നം പോലെ തോന്നുവാ കിച്ചാ"

ഞാൻ ഒരു ചെറു ചിരിയോടെ വാവയ്ക്ക് നേരെ കൈ നീട്ടി. എന്റെ നെഞ്ചിൽ തല ചായ്ച്ചു കുഞ്ഞി കണ്ണു ചിമ്മി വാവ മെല്ലെ വിളിച്ചു.

"ഇങ്കി..."

ഡെഡിക്കേഷൻ: ഗർഭാലസ്യങ്ങളും പ്രസവത്തിന്റെ വേദനയും ബേബി ബ്ലൂസും സഹിച്ചു ഓരോ കുഞ്ഞിനെയും മടിയിൽ വെച്ചു താലോലിക്കുന്ന അമ്മമാർക്ക്

Srishti-2022   >>  Short Story - Malayalam   >>  പുനർജനി

HARI S

Tata Elxsi

പുനർജനി

പുനർജനി

ആകാശം - ശബ്‍ദം

 

മുത്തശ്ശി രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ പറഞ്ഞു തന്നിരുന്ന , വിഷമം വരുന്ന കഥകളിലെല്ലാം അവസാനം അവൻ വരുമായിരുന്നു, എന്നെ പേടിപ്പിക്കാൻ. പിന്നെ അവനെ സ്വപ്നം കണ്ടു എത്ര രാത്രികളിൽ മുത്തശ്ശിയെ കെട്ടിപിടിച്ചു കിടന്നിട്ടുണ്ട്. ഇപ്പോൾ എനിക്കവനെ പേടിയില്ല. കഥകൾ കേട്ട് കേട്ട് അവനെ കാണാനുള്ള കൊതി മാത്രമായി. അവനെ കാണാൻ ... അവനോടൊത്തു കളിക്കാനും. പക്ഷെ അവനെ ഞാൻ എങ്ങിനെ തിരിച്ചറിയും. മുത്തശ്ശി പറഞ്ഞു തന്ന അറിവല്ലേ ഉള്ളൂ . എന്തായാലും അവൻ എന്നെ തേടി വരുമായിരിക്കും, ഈ കൂരിരുട്ടിൽ. മുത്തശ്ശിയുടെ കഥകളിൽ അവൻ എപ്പോഴും വൈതരണി നദിക്കരയിൽ കാത്തുനിൽക്കാർ ആണ് പതിവ്. എങ്കിലും ഇന്ന് അവൻ ഇവിടെ എത്തും. എനിക്ക് അവനെ തേടി വൈതരണികരയിൽ എത്താൻ പറ്റില്ലെന്നു അവനറിയില്ലേ?

 

വായു - സ്‌പർശം

 

ഇപ്പോൾ അവന്റെ വരവ് എനിക്കറിയാൻ പറ്റുന്നുണ്ട്. അവന്റെ തണുപ്പ് എന്റെ കുഞ്ഞുടുപ്പിനുള്ളിൽ തുളച്ചു കയറി തുടങ്ങി. ഇതിനു മുൻപും അവന്റെ സാന്നിദ്ധ്യം ഞാൻ അറിഞ്ഞിട്ടുണ്ട്. മകരമഞ്ഞിന്റെ തണുപ്പ് അച്ഛൻ പിറന്നാളിന് വാങ്ങിത്തന്ന കുട്ടിയുടുപ്പിനു താങ്ങാൻ പറ്റാതെ വരുമ്പോൾ, മുത്തശ്ശിയുടെ ചൂട് പറ്റി കെട്ടിപിടിച്ചു കിടക്കുമായിരുന്നു. പക്ഷെ അവൻ വന്ന അന്ന് മുത്തശ്ശിക്കും എനിക്ക് ചൂട് നൽകാൻ കഴിഞ്ഞില്ല. ആ വെളിപ്പാൻകാലത്തു ഇതേ തണുപ്പായിരുന്നു എന്റെ മുത്തശ്ശിക്കും.

 

അഗ്നി - കാഴ്ച്ച

 

രാവിലെ ആകാറായി എന്ന് തോന്നുന്നു. ചുറ്റിലും ഇരുട്ട് പതിയെ മാറിത്തുടങ്ങി. കണ്ണിൽ കുത്തിയാൽ കാണാത്ത ഇരുട്ടായിരുന്നു ഇതുവരെ. തലയും കൈയും കാലും ഒന്നും അനക്കാൻ കഴിഞ്ഞില്ലെങ്കിലും മുകളിൽ നക്ഷത്രങ്ങളെ കാണാൻ കഴിയുമായിരുന്നു, ഒരു വട്ടം പോലെ. അവ നക്ഷത്രങ്ങൾ തന്നെയല്ലേ, അതോ മോൾ തനിച്ചായതുകൊണ്ടു കൂട്ടിരിക്കാൻ വന്ന മിന്നാമിനുങ്ങുകളോ? ഇപ്പൊ തലയ്ക്കു മുകളിൽ വട്ടം ചുവന്നു വരുന്നു. പകൽ വെളിച്ചത്തിനു മുൻപ് അവൻ എത്തിച്ചേരുമോ? അതാ സ്കൂളിലെ കറുത്ത ചുവരിൽ ചോക്കുകൊണ്ടു കോറി വരച്ചപോലെ നക്ഷത്രങ്ങളുടെ ഇടയിൽ ഒരു വാൽനക്ഷത്രം. അറിയാതെ കണ്ണുകൾ അടഞ്ഞു. പക്ഷെ ഞാൻ എന്താ മനസ്സിൽ ആഗ്രഹിക്കേണ്ടത്?

 

ജലം - ദാഹം

 

ദാഹം കൂടി വരുന്നു. ഒത്തിരി നേരമായി ഒരു തുള്ളി വെള്ളം കുടിച്ചിട്ട്. അമ്മ കണ്ടിരുങ്കിൽ മോൾക്കിങ്ങനെ ദാഹിച്ചു ഇരിക്കേണ്ടി വരുമായിരുന്നില്ല. എങ്കിലും വെള്ളത്തിൽ കളിക്കാൻ അമ്മയും അച്ഛനും ഒരിക്കലും സമ്മതിച്ചിട്ടില്ല. പറമ്പിൽ നിന്നും വെള്ളം കിട്ടാൻ അവർ അനുഭവിച്ച ബുദ്ധിമുട്ടു മോളും കണ്ടതാ. എന്നിട്ടും വെള്ളത്തിൽ കളിച്ചതിനുള്ള ശിക്ഷ കിട്ടിയതാകും മോൾക്ക്. അമ്മേ മോൾക്ക് ദാഹിക്കുന്നമ്മേ. ഞാൻ കുറുമ്പ് കാട്ടി ഓടിപോയതല്ല, ഞാൻ അമ്മയുടെ തൊട്ടടുത്ത് താഴെ തന്നെ വീണു കിടപ്പുണ്ടമ്മേ. എന്റെ ശബ്‌ദം കേൾക്കുന്നില്ലേ അമ്മേ...

 

ഇതാ ചാറ്റൽ മഴ... എനിക്ക് ദാഹിക്കുന്നതറിഞ്ഞു മുത്തശ്ശി അവനോടു പറഞ്ഞു മഴ പെയ്യിക്കുന്നതാകും. വൈതരണിയിൽ നിറയെ വെള്ളമുണ്ടാകും. അവിടെ അവനോടൊപ്പം എത്തുമ്പോൾ നീന്തിത്തുടിക്കാം എന്നാ മുത്തശ്ശി പറഞ്ഞിട്ടുള്ളത്. കൈയും കാലും അനക്കാൻ പറ്റാതെ ഞാൻ എങ്ങിനെയാ നീന്തുന്നത്. മുത്തശ്ശി കള്ളം പറഞ്ഞതാകും. ഇപ്പൊ അവന്റെ സാമീപ്യം മഴയായി അനുഭവിക്കുകയാ. അത് എന്റെ മുഖം നനച്ചു. എന്റെ കവിളിൽ തലോടി. എന്റെ ചുണ്ടും നാവും നനച്ചു, എന്റെ ദാഹവും മാറ്റി.

 

ഭൂമി - ഗന്ധം

 

കൈകാലിന്റെ വേദനയെല്ലാം മാറി. അവനെ പേടിച്ചു ഓടി ഒളിച്ചതാകും. എനിക്കവനെ പേടിയില്ല. അവനെ കണ്ടാൽ ഓടിച്ചെന്നു കെട്ടിപിടിക്കണം. അവനോടൊത്തു കളിക്കണം. പക്ഷെ കൈയും കാലും അനക്കാൻ പറ്റാതെ ഇവിടെ കുടുങ്ങി കിടക്കുകയല്ലേ. വേദന മാറിയപ്പോഴേ അവന്റെ ഗന്ധം കിട്ടുന്നുണ്ട്. അവനെ കാണാൻ കൊതിയാണെങ്കിലും അവന്റെ ഗന്ധം എന്റെ മനംമടുപ്പിക്കുന്നു. നായ്ക്കൾ കടിച്ചുകീറിയിട്ട് ചീഞ്ഞു കിടന്ന എന്റെ പൂച്ചകുട്ടനും ഇതേ ഗന്ധമായിരുന്നു. ഇത് അവന്റെ ഗന്ധം തന്നെയാണോ, അതോ ഞാൻ എന്നെ തന്നെ ശ്വസിക്കുന്നതോ?

 

ഇതാ അവൻ എത്തിയെന്നു തോന്നുന്നു. എനിക്ക് ഇപ്പൊ എന്റെ കൈകാലുകൾ അനക്കാം. എനിക്ക് ഇപ്പൊ ഭാരം ഒട്ടും തോന്നുന്നില്ല. പണ്ട് അച്ഛൻ എന്നെ എടുത്തു അമ്മാനം ആട്ടുമായിരുന്നു. അതുപോലെ ആകാശത്തു പറക്കുന്നത് പോലെ. പേടിയേ തോന്നുന്നില്ല. അവൻ എന്നെ ഉയരെ ഉയരെ കൊണ്ട് പോകുന്നുണ്ട്. പക്ഷെ അവന്റെ മുഖം ഇതുവരെ കാണാൻ പറ്റിയില്ല. ഇതാ ആകാശം എന്റെ കയ്യെത്തും ദൂരത്തു. നക്ഷത്രങ്ങളും വ്യക്തമായി കാണാം. അതാ വീണ്ടും ഒരു വാൽനക്ഷത്രം. മോളുടെ കണ്ണുകളടഞ്ഞു… മനസ് പറഞ്ഞു "മുത്തശ്ശി പറഞ്ഞ കഥകളെല്ലാം സത്യമായെങ്കിൽ..."

Srishti-2022   >>  Short Story - Malayalam   >>  ചിലന്തി

Adarsh Narendran

Tata Elxsi

ചിലന്തി

ചിലന്തി

ആയിഷയുടെ തിളങ്ങുന്ന കണ്ണുകളിലേക്ക് നോക്കി ഒരു ദുൽക്കർ സൽമാൻ  സ്റ്റൈലിൽ  അവനൊരു ചിരി പാസ്സാക്കി. മൂന്നാം ക്ലാസ് ലീഡർ ശരണ്യ പരമശിവൻ മൂക്കിലെ കണ്ണട ഒന്നുടെ ശരിയാക്കി അവനെ നോക്കി കണ്ണുരുട്ടി. ഹോ , സംസാരിച്ചാലല്ലെ ഇവൾക്ക് സാറിന്ന് പേര് പറഞ്ഞു കൊടുക്കാനാവു. ചിരിക്കുന്നവരുടെ പേരെഴുതാനൊന്നും പറഞ്ഞില്ലല്ലോ. അല്ലേലും ശരണ്യക്ക് തന്നോട് ഭയങ്കര സ്നേഹമാണ്. എപ്പോൾ സംസാരിക്കുന്നവരുടെ പേരെഴുതി സാറിന്ന് കൊടുക്കുമ്പോഴും തന്നെ അവളതിൽ തിരുകി കേറ്റും. പിന്നെ ക്ലാസ് ലീഡർ ആയതു കൊണ്ടും സർവോപരി ടീച്ചർമാരുടെ കണ്ണിലുണ്ണി ആയത് കൊണ്ടും പ്രതികരിക്കാൻ പോവാറില്ല. പ്രേത്യാഘാതങ്ങൾ മാരകമായിരിക്കുമെന്നറിയാം ,

തൊട്ടടുത്തിരുന്ന് കൂർക്കം വലിച്ചുറങ്ങുന്ന ശുംഭനെ അവൻ നോക്കി . ശംഭു പ്രഭാകർ എന്നാണ് ശരിയായ പേരെങ്കിലും അവൻ ആദ്യം ക്ലാസ്സിൽ വന്നപ്പോൾ പരിചയപ്പെടുത്തിയത് " ഹായ് , മൈ നെയിം ഈസ് ശുംഭ പ്രഭാകർ " എന്നായിരുന്നു. ശരണ്യയും ക്ലാസ്സിലെ രണ്ടു മൂന്നു ബുദ്ധിജീവികളും പിന്നെ സാറും പൊട്ടിചിരിച്ചെങ്കിലും ശുംഭന്റെ അർഥം മാത്രം പിടികിട്ടിയില്ല . ഒടുവിൽ വൈകീട്ട് വീട്ടിലെത്തിയപ്പോൾ ന്യൂസ് ചാനല് വെച്ചിരിക്കുന്ന ഉപ്പയുടെ അടുത്ത് ചെന്ന് ചോദിച്ചു .

" ഉപ്പാ, ഈ ശുംഭന്റെ മീനിങ് എന്താ ?"

ഹലാക്കിന്ന് ഇവനിതെവിടുന്ന് കിട്ടിയെന്ന മുഖഭാവത്തോടെ ഉപ്പ ഉമ്മയെ നോക്കി. പാല് അടുപ്പത്തു പൊന്തിനെന്ന തോന്നണെന്ന കള്ളവും പറഞ്ഞു ഉമ്മ എസ്‌കേപ്പുമായി.

" ഹെല്ല മോനെ , ഇജ്ജീ ന്യൂസൊന്നും കാണാറില്ലേ....ശുംഭന്ന് പറഞ്ഞാ...അതിപ്പോ..... പ്രകാശം പരത്തുന്നെവനെന്നാ അർത്ഥം"

മലയാളത്തിലെ വലിയൊരു പദത്തിന്റെ അർത്ഥം പറഞ്ഞു തന്ന് മാനം രക്ഷിച്ച ആ നേതാവിനോട് ഉപ്പ മനസ് കൊണ്ട് നന്ദി പറഞ്ഞു.

പ്രകാശം പരത്തുന്നവൻ . കൊള്ളാല്ലോ ...അങ്ങനെ ശംഭു പ്രഭാകർ ക്ലാസ്സിൽ ശുംഭനായി മാറി . എന്തു പ്രശ്നമുണ്ടാക്കിയാലും ഇല്ലെങ്കിലും കൂടെ നിൽക്കുന്ന ചങ്കാന്നവൻ . താൻ കഴിഞ്ഞാൽ ശരണ്യയുടെ രണ്ടാമത്തെ നോട്ടപ്പുള്ളി .

ഈ പീരീഡ് തീരാറായി . അടുത്തത് ജോൺ സാറിന്റെ സോഷ്യൽ ക്ലാസ്സാണ് .

" ഡാ ശുംഭാ എഴുന്നെൽക്കെടാ ...കടുവ ഇപ്പൊ ഇങ്ങെത്തും. "

ശുംഭന്റെ പുറത്തു രണ്ടിടിയും കൊടുത്തു.

മധുര സുന്ദരമായ സ്വപ്നം പാതി വഴിക്ക് തകർത്തതെന്തിനാടാ ദുഷ്ടാ എന്നവന്ന് ചോദിക്കണമെന്ന് തോന്നി . ഹാ അവനത് പറയാം. കടുവ കുടവയറും തടവി ചൂരലും പിടിച്ചൊരു വരവുണ്ട് . വന്നാൽ പിന്നെ വേട്ടയാണ്. ചൂരൽ കഷായം കുടിക്കാത്തവർ വിരളമായിരിക്കും . സകല മലക്കുകളെയും പോരാത്തതിന്ന് ഒരു സപ്പോർട്ടീന്ന് ശുംഭന്റെ ഇഷ്ട്ട ദേവനായ പരമേശ്വരനെയും പിന്നെ കുഞ്ഞേശോന്നെയും വിളിച്ചു പ്രാർത്ഥിച്ചാലേ രണ്ട് അടിയിലൊക്കെ ഒതുങ്ങു.

കടുവ പെട്ടെന്നൊരു മുരൾച്ചയോടെ ക്ലാസ്സിലേക്ക് കയറി ശരണ്യയുടെ കയ്യിലെ ലിസ്റ്റ് തട്ടി പറിച്ചു. ഭാഗ്യം അതിൽ തന്റെ പേരില്ലെന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ് ഉത്തരക്കടലാസുകൾ പുറത്തെടുത്തത് . റോൾ നമ്പർ അനുസരിച്ചു വിളിക്കുമെന്നാണ് കരുതിയത് പക്ഷെ ആദ്യ മുരൾച്ച തന്റെ നേരെ നോക്കിയായിരുന്നു.

" എന്തുവാടെ ഷാനു, ഒന്നിങ്ങു വന്നെടാ..."

രണ്ടു കയ്യും തിരുമ്മി ചൂടാക്കി ഒരു പ്രൊട്ടക്ഷനും എടുത്ത് പതുക്കെ കടുവയുടെ അടുത്തേക്ക് ചെന്നു .

" പെൺകുട്ടികളുടെ വിവാഹ പ്രായമെത്രയാടാ?...."

ഒരു സംശയവുമില്ലായിരുന്നു . കഴിഞ്ഞാഴ്ചയാണല്ലോ മമ്മദിക്കയുടെ മകൾ നബീസത്താത്തയുടെ കല്യാണം കഴിഞ്ഞത്. ഏതോ ഒരറബിയായിരുന്നു ചെക്കൻ . നീണ്ട വെള്ള ഡ്രെസ്സും ഒരുഗ്രൻ തലപ്പാവും ചുറ്റി നിന്ന അയാൾക്ക് ഒരു നാൽപ്പത് വയസെങ്കിലും കാണും . നബീസു താത്തയുടെ പ്രായം തനിക്കെന്തായാലും അറിയാം . ഉച്ചത്തിൽ ശബരിമല സ്ത്രോത്രവും പതിനെട്ടാം പടി ശരണവും വിളിക്കുന്ന ശുംഭനെ അവഗണിച്ചു കടുവയുടെ മുഖത്തു നോക്കി പറഞ്ഞു.

" പതിനാല്....."

പറഞ്ഞു തീർന്നതും കണ്ണിൽ നിന്ന് പൊന്നീച്ച പറന്നതും ഒരുമിച്ചായിരുന്നു.

" പതിനെട്ടാണെന്ന് ആർക്കാണെടാ അറിയാത്തത്....!"

ക്ലാസ്സിലെ കൂട്ട ചിരിക്കിടയിലും പിൻഭാഗത്തു പതിച്ച ചൂരലിന്റെ വേദന കടിച്ചമർത്തി ചോദിച്ചു .

" പക്ഷെ...നബീസത്താത്തക്ക് കല്യാണം കഴിക്കുമ്പോൾ പതിനാലായിരുന്നല്ലോ സാർ....!!"

കടുവയുടെ മുഖത്തൊരു ഞെട്ടൽ രൂപപ്പെടുന്നതവൻ കണ്ടു.

" നബീസു ഇപ്പോൾ മിസ്സിംഗ് ആണ്....പോലീസ് അന്വേഷിക്കുന്നുണ്ട്....ഇന്ത്യയിൽ കല്യാണ പ്രായം പെൺകുട്ടികൾക്ക് പതിനെട്ടാണ്....നീ പൊക്കോ...."

ഇപ്പ്രാവശ്യം മുരൾച്ച കുറവായിരുന്നു ...

വേദനിക്കുന്ന പിൻഭാഗം ആഞ്ഞു തടവി ശുംഭന്റെ അടുത്തവനിരുന്നു.

" ഡാ അത് അറബി കല്യാണമാണ്...തെറ്റാണ്.."

ശുംഭൻ ചെവിയിൽ മന്ത്രിച്ചു.

പക്ഷെ അവനൊന്നും അപ്പോഴും മനസ്സിലായിരുന്നില്ല. കല്യാണം കഴിഞ്ഞാൽ എങ്ങനെയാ മിസ്സിംഗ് ആവുക..? മമ്മദിക്കക്ക് അറിയില്ലേ കല്യാണ പ്രായം പതിനെട്ടാണെന്നത് ....! നബീസു താത്ത ഒൻപതാം ക്ലാസ്സിലായിരുന്നല്ലോ . സ്കൂൾ ലീഡറുമായിരുന്നു . നബീസുതാത്തക്കു എന്തായാലും അറിയാമായിരിക്കുമല്ലോ!! അവന്റെ മനസ്സിൽ നിറയെ നബീസത്താത്തയുടെ കുഞ്ഞു വട്ട മുഖം മാത്രമായിരുന്നു .

ക്ലാസ്സിലെ ഒരു മൂലയിലിരുന്ന് ചിലന്തി ഇരകൾക്കായി വല നെയ്യുകയായിരുന്നു..അവനും ഉപ്പയോട്‌ ചോദിക്കുവാനുള്ള ഒരുപിടി ചോദ്യങ്ങൾ മനസ്സിൽ നെയ്തു വെച്ചു ......

Srishti-2022   >>  Short Story - Malayalam   >>  നിറം പൂശിയ നിഴലുകള്‍

Sooraj M S

Tata Elxsi

നിറം പൂശിയ നിഴലുകള്‍

നിറം പൂശിയ നിഴലുകള്‍

1

   ഉറപ്പുവരുത്താന്‍ വേണ്ടി ഞാന്‍ വീണ്ടും ഒന്നുകൂടി നോക്കി. എന്‍റെ നോട്ടം കണ്ടിട്ടാവണം ആ പെണ്‍കുട്ടി പെട്ടെന്ന് തല വെട്ടിച്ചു. അതെആ പെണ്‍കുട്ടി ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ട്.

 

    കാന്റീനിൽ വളരെ കുറച്ചു ആളുകളെ ഇപ്പോഴുള്ളൂ. അല്ലെങ്കിലും മൂന്ന് മണി കഴിഞ്ഞു ഉച്ചയൂണ് കഴിക്കുന്നവര്‍ കുറവായിരിക്കുമല്ലോ. പരമാവധി ആളുകള്‍ കുറഞ്ഞിരിക്കാന്‍ വേണ്ടിത്തന്നെയാണ് ഈ സമയം തിരഞ്ഞെടുത്തത്. പക്ഷെ എന്നിട്ടും ഞാന്‍ ഭയന്നതു തന്നെ സംഭവിച്ചിരിക്കുന്നു! റാമിനോടൊപ്പം പൊതുസ്ഥലത്തേക്ക് വരാന്‍ എനിക്കിപ്പോഴും ഭയമാണ്. ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വിചിത്രനായ മനുഷ്യനാണ് റാം. പരിഷ്കൃത ജീവിതത്തെ വെറുക്കുന്നവര്‍ ഉണ്ടാകാം ശരി തന്നെ. യുക്തിവാദവുംപ്രകൃതി പ്രാര്‍ത്ഥനയുമെല്ലാം അംഗീകരിക്കാന്‍ കഴിയുന്നത് തന്നെ. പക്ഷെ അത് ഒരു മനുഷ്യനെ ഇത്രയധികം സ്വാധീനിക്കുമോറാം എന്നും എനിക്കൊരു അത്ഭുതമായിരുന്നു.

    ഞാന്‍ വീണ്ടും എന്‍റെ സുഹൃത്തിന്‍റെ പ്രവൃത്തിയെ അറപ്പോടെ നോക്കി. തന്‍റെ ഊണ്പാത്രത്തില്‍ നിന്ന് മേശയിലേക്ക്‌ വീണുപോയ ചോറിന്‍റെ വറ്റുകള്‍ പെറുക്കിയെടുത്തു സ്വന്തം വായിലേക്ക് നിക്ഷേപിക്കുകയാണ് കക്ഷി. മ്ലേച്ചമായ കാഴ്ച! ആദ്യമായിട്ടല്ല റാമിന്‍റെ ഈ വൃത്തിഹീനമായ പ്രവൃത്തി ഞാന്‍ കാണുന്നത്. എന്നിരുന്നാലും ഉള്ളിലെവിടെനിന്നോ ഒരു ഓക്കാനം തികട്ടിവന്നു. ഞാനത് കടിച്ചമര്‍ത്തിപിന്നെ വന്ന വഴിയെ പറഞ്ഞയച്ചു. റാമിന്‍റെ ഈ വിചിത്ര പ്രവൃത്തിയാണ് നേരത്തെ കണ്ട പെണ്‍കുട്ടിയുടെ കണ്ണുകളില്‍ ജിജ്ഞാസ കുത്തിനിറച്ചു ഇങ്ങോട്ടേക്ക് വിട്ടത്.

    ഓഫീസ് ക്യാന്റീനിലെ ഒരു ആളൊഴിഞ്ഞ മൂലയിലാണ് ഞങ്ങള്‍, അതായത് ഞാനും റാമും ഇരിക്കുന്നത്. ഞങ്ങള്‍ ഇരുന്ന ടേബിളില്‍ നിന്ന് കുറച്ചു മാറിതൊട്ടടുത്ത നിരയില്‍ ഏകദേശം മധ്യഭാഗത്തായാണ് ആ പെണ്‍കുട്ടി ഇരിക്കുന്ന ടേബിള്‍. അവളോടൊപ്പം അവള്‍ക്കഭിമുഖമായി ഒരു ചെറുപ്പക്കാരനും ഇരിക്കുന്നുണ്ട്അവളുടെ കാമുകനാകണം. ആ യുഗ്മമിഥുനങ്ങളെ കണ്ടിട്ടാണെന്ന് തോന്നുന്നുക്ഷണത്തിന്‍റെ  ഔപചാരിതകകള്‍ പോലുമോര്‍ക്കാതെ ഗീതയുടെ മുഖം മനസ്സില്‍ തെളിഞ്ഞു. ഒരു ദീര്‍ഘനിശ്വാസമെടുത്തു കണ്ണുകള്‍ ഇറുക്കിയടച്ച് ഞാന്‍ ഓര്‍മകളെ ചവിട്ടിപ്പുറത്താക്കി. കണ്ണ് തുറന്നത് വീണ്ടും റാമിലേക്ക്. പെട്ടെന്ന് അവന്‍ തലയുയര്‍ത്തി എന്നെ നോക്കി. ഒരു ചോദ്യത്തിന്‍റെ മുഖഭാവം. മുഖഭാവത്തില്‍ നിന്ന് വാക്കുകളുടെ ഏണിപ്പടികള്‍ ചവിട്ടിയിറങ്ങി ചോദ്യം പുറത്തേക്കു വന്നു.

എന്താ കഴിക്കുന്നില്ലേ?”

ഞാന്‍ അവനില്‍ നിന്നും കണ്ണുകള്‍ പറിച്ചു എന്‍റെ മുന്നിലിരിക്കുന്ന പിഞ്ഞാണത്തിലേക്ക് നട്ടു. ഒരു കരസ്പര്‍ശം പോലുമനുഭവിക്കാതെ കന്യകയായി നിലകൊണ്ടിരിക്കുന്ന ഊണിന്‍പാത്രം.

നിന്‍റെ മനസ്സിനെ എന്തോ അലട്ടുന്നുണ്ടല്ലോ വിഷ്ണുഎന്തായാലും പറഞ്ഞോളൂ

ഞാന്‍ ആഗ്രഹിച്ച ചോദ്യം. എന്നിട്ടും വായില്‍ നിന്ന് പുറത്തുവരാന്‍ കഴിയാതെ വാക്കുകള്‍ നാണിച്ചു നിന്നു. മനസ്സിലുള്ളത് തുറന്നു പറയാന്‍ തന്നെയാണ്കുറച്ചു ആപല്‍ക്കരമായിരുന്നിട്ടു കൂടി റാമിനോടൊപ്പം ഊണ് കഴിക്കാം എന്ന് തീരുമാനിച്ചത്. ഈ വൈചിത്ര്യത്തിനും മ്ലേച്ചതയ്ക്കും അപ്പുറത്ത് ആരും മനസ്സിലാക്കാത്ത മൂര്‍ച്ചയേറിയ ഒരു മസ്തിഷ്കം റാമിനുണ്ട്. ഈ അവസ്ഥയില്‍ എന്നെ സഹായിക്കാന്‍ ആര്‍ക്കെങ്കിലും കഴിവുണ്ടെങ്കില്‍ അത് റാമിന് മാത്രമാണ്.

എന്‍റെ മനസ്സ് അവന്‍ വായിച്ചെടുത്തെന്നു തോന്നുന്നു. പ്ലേറ്റില്‍ നിന്ന്‍ കുറച്ചകലെയായി കിടന്ന ഒരു വറ്റ്അത് അവന്‍റെ പാത്രത്തില്‍ നിന്നുള്ളതല്ലെന്നു എനിക്കുറപ്പായിരുന്നു. നേരത്തെ ഭക്ഷണം കഴിച്ചവര്‍ ഉപേക്ഷിച്ചിട്ടുപോയ അവശിഷ്ടമാകാം. അവനത് സാവധാനം കൈ നീട്ടിസൂക്ഷ്മതയോടെ വിരലുകള്‍ക്കുള്ളിലാക്കി. തന്‍റെ മുഖത്തിനു നേരെ അതുയര്‍ത്തി പിടിച്ചു അവന്‍ എന്നോടായി പറഞ്ഞു.

എന്നില്‍ നിന്ന് ഒന്നും ഒളിച്ചുവെക്കാന്‍ നിനക്കാവില്ല വിഷ്ണു. ഞാനല്ലേ നിന്‍റെ ബെസ്റ്റ് ഫ്രണ്ട്

ബെസ്റ്റ് ഫ്രണ്ട്അല്ലനീ ഒരിക്കലും എന്‍റെ ഉത്തമ സുഹൃത്തല്ലപക്ഷെ നീ എന്‍റെ സുഹൃത്താണ്. എന്‍റെ ഒരേ ഒരു സുഹൃത്ത്. അതുകൊണ്ട് മാത്രം നീ ഒരു ഉത്തമ സുഹൃത്താകുമോഒരിക്കലുമില്ലഅവസാന നാളുകളില്‍ പലപ്പോഴും റാമിന്‍റെ പേരില്‍ ഗീതയുമായി തര്‍ക്കിക്കാറുള്ളത് ഞാനോര്‍ത്തു.

റാം നേരത്തെ കയ്യിലെടുത്ത ഉച്ഛിഷ്ടം വായിലേക്കെറിഞ്ഞു.

ഗീതഅവള്‍ എന്‍റെ കാമുകിയാണ്അല്ല ആയിരുന്നു എന്നതാണ് വ്യാകരണപരമായി ശരിയായ വാക്ക്. എന്നില്‍ നിന്ന് ഈശ്വരന്‍ അവളെ തട്ടിയെടുക്കും വരെ! ഗീതയെ നഷ്ട്ടപ്പെട്ടതിനു ശേഷം ഇന്നാദ്യമായാണ് റാമിനെ കാണുന്നത്. പരമാവധി കൂടികാഴ്ചകള്‍ ഒഴിവാക്കി എല്ലാവരില്‍ നിന്നും അകന്നു കഴിയുകയായിരുന്നു. പക്ഷെ എത്ര നാള്‍ ഇങ്ങനെ ഒളിച്ചുനടക്കാനാകുംആരോടെങ്കിലും മനസ്സ് തുറന്നു സംസാരിച്ചില്ലെങ്കില്‍ ഹൃദയം വിങ്ങിപ്പൊട്ടുമെന്നു തോന്നി.

നീ എന്താണ് ഒന്നും കഴിക്കാത്തത്?”

റാമിന്‍റെ ശബ്ദം എന്നെ ഓര്‍മകളില്‍ നിന്നുണര്‍ത്തി.

ഭക്ഷണം പാഴാക്കാന്‍ പാടില്ല എന്നറിയില്ലേവിശപ്പില്ലെങ്കില്‍ പിന്നെന്തിനാണ് ഭക്ഷണം വാങ്ങിയത്. വാങ്ങിയാല്‍ ഒരു വറ്റ് പോലും കളയാതെ ഭക്ഷിക്കണം. ഞാന്‍ എത്ര വട്ടം നിന്നോടിത് പറഞ്ഞിട്ടുണ്ട്. ഈ കോട്ടും സൂട്ടുമണിഞ്ഞ പരിഷ്കൃത മടയന്മാരെ പോലെയാകരുത് നീ. നോക്കൂഅവര്‍ എന്താണ് കഴിക്കുന്നതെന്ന്‍ നോക്കൂ. വിലകൂടിയ ഫാസ്റ്റ് ഫുഡ്‌ വാങ്ങിക്കുകഎന്നിട്ട് പകുതിയും അതുപോലെ തന്നെ പാഴാക്കുക. ഇങ്ങനെയുള്ളവര്‍ എത്രകാലം ജീവിക്കുംതനിക്ക് ഭാരമായവരെ പ്രകൃതി എന്തിന് തീറ്റിപോറ്റണംവെറുതെയാണോ ആരും കേട്ടിട്ടില്ലാത്ത മാരകരോഗങ്ങള്‍ ഇന്ന് പൊട്ടിമുളച്ചുണ്ടാകുന്നത്ഞാന്‍ പറയുന്നത് നീ കേള്‍ക്കുന്നുണ്ടോ വിഷ്ണുകഴിക്കൂ ഭക്ഷണം കഴിക്കൂ

കര്‍ക്കശ സ്വഭാവമുള്ള അച്ഛനെ അനുസരിക്കുന്ന കുട്ടിയെപോലെഅവന്‍റെ ആജ്ഞാശക്തിയുള്ള വാക്കുകള്‍ ഞാന്‍ അനുസരിച്ചു. ഒരു പിടി ചോറ് വാരി വായിലേക്കിട്ടുലക്ഷ്യസ്ഥാനത്തെത്താതെ കുറച്ചു വറ്റുകള്‍ കയ്യില്‍ നിന്ന് തെറിച്ചു പ്ലേറ്റിനു പുറത്ത് പലഭാഗത്തായി സ്ഥാനം പിടിച്ചു. ആ പാവം വറ്റുകള്‍ ഭക്ഷണത്തില്‍ നിന്ന്  ഉച്ചിഷ്ടം എന്ന പദവിയിലേക്ക് തരംതാഴ്ത്തപ്പെട്ടിരിക്കുന്നു! വായില്‍ വച്ച ഭക്ഷണം ഇറക്കാന്‍ ഞാന്‍ നന്നേ പാട് പെട്ടു. നെഞ്ചിലാകെ എന്തോ ഒരുണ്ട് കൂടിയിരിക്കുന്ന പോലെ. ഗീത തന്നെയാകണം!

പറയൂ വിഷ്ണു എന്താണ് നിന്‍റെ പ്രശ്നം?”

വീണ്ടും ആജ്ഞാശക്തിയുള്ള റാമിന്‍റെ സ്വരം. പുറത്തേക്ക് വരാന്‍ മടിച്ച വാക്കുകളെ അവന്‍ ബലമായി വലിച്ചു പുറത്തേക്കിടുന്ന പോലെ തോന്നി.

എനിക്ക് വയ്യ റാംഎന്നെക്കൊണ്ട് കഴിയുന്നില്ല. അവളില്ലാതെ എനിക്ക് ജീവിക്കാന്‍ കഴിയില്ല. ആകെ ഭ്രാന്ത് പിടിക്കുന്നത് പോലെ. എല്ലായിടത്തും ഞാന്‍ ഒറ്റയ്ക്കാണെന്നൊരു തോന്നല്‍. അതിന്‍റെ കൂടെ എല്ലാവരുടെയും സഹതാപം കലര്‍ന്ന നോട്ടവുംമടുത്തു. എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയില്ല റാം.

കണ്ണില്‍ ഉരുണ്ടുകൂടിയ ജലകണികകളെ ഞാന്‍ ഇടംകൈ കൊണ്ട് തുടച്ചു മാറ്റി.

നീയെന്താണ് വിഷ്ണു ഇങ്ങനെ കുട്ടികളെപ്പോലെ. എത്ര നാളായി ഗീത നിന്‍റെ ജീവിതത്തിലേക്ക് കടന്നു വന്നിട്ട്. രണ്ടു വര്‍ഷംമൂന്ന് വര്‍ഷംഅതിനു മുന്‍പ് നീ എങ്ങനെയായിരുന്നു. നീ എന്നും ഒറ്റയ്ക്കായിരുന്നു വിഷ്ണു. നീ നേരിടുന്ന സഹതാപവും പുച്ഛവും വെറുപ്പുമൊന്നും നിനക്ക് പുതുമയല്ലപിന്നെന്താണ് നീ ഇങ്ങനെകുറച്ചുകാലത്തേക്ക് ഒരു അതിഥിയെപ്പോലെ അവള്‍ നിന്‍റെ കൂടെയുണ്ടായിരുന്നു. അങ്ങനെ കരുതിയാല്‍ മതി

റാം പറയുന്നത് ശരിയല്ലേഅതെ ശരിയാണ്. പക്ഷെ ശരികളെ ദഹിപ്പിക്കാനാകുന്ന അവസ്ഥയിലല്ല എന്‍റെ മനസ്സിപ്പോള്‍. റാമിന്‍റെ വാക്കുകള്‍ എന്‍റെ ഓര്‍മകളുമായി ഒരു മല്‍പ്പിടുത്തത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നപോലെ തോന്നി. അനുനിമിഷം ശക്തിയാജിക്കുന്ന ബാലിയുടെ കരങ്ങള്‍ പോലെ അവന്‍റെ വാക്കുകള്‍ തീക്ഷ്ണമായിക്കൊണ്ടിരുന്നു.

നിന്നെ സ്നേഹിക്കുന്ന ഒരുപാടുപേര്‍ ഇപ്പോഴും നിന്‍റെ  ജീവിതത്തിലുണ്ട്. നിന്‍റെ ബെസ്റ്റ് ഫ്രണ്ടായ ഞാന്‍, ഇപ്പോഴും നിന്നെ വിട്ടുപോകാതെ നിന്‍റെ കൂടെ കഴിയുന്ന നിന്‍റെ സ്വന്തം ചേച്ചി. ഞങ്ങളെ കുറിച്ചൊന്നും ഒരു ചിന്തയും നിനക്കില്ലാത്തതെന്താണ്ഇനി ഞാനൊരു സത്യം പറയട്ടെ വിഷ്ണു

അവന്‍ ഒരു നിമിഷത്തേക്ക് നിശബ്ദനായിമുന്നോട്ടേക്ക് ആഞ്ഞിരുന്നു. ഇനി പറയാന്‍ പോകുന്നത് അതിപ്രാധാന്യമുള്ളതാണെന്ന മുന്നറിയിപ്പായിരുന്നു അത്.

എനിക്ക് അവളെ...ഗീതയെ ഇഷ്ടമല്ലായിരുന്നു. അവള്‍ വന്ന ശേഷം നീയാകെ മാറി. നമ്മള്‍ തമ്മില്‍ ഒരുപാട് അകന്നു. അവള്‍ നിന്നെ മനുഷ്യനല്ലമറ്റൊരു യന്ത്രമാക്കിയെന്നു വേണം പറയാന്‍. ഇരുകാലില്‍ നടക്കുന്ന കോട്ടും സൂട്ടുമിട്ട മറ്റൊരു യന്ത്രം...ഒരു തരത്തില്‍..അവള്‍... പോയത് നന്നായി..

‘ ”റാം..” ഞാന്‍ അലറിക്കൊണ്ട്‌ കസേരയില്‍ നിന്ന് ചാടിയെഴുന്നേറ്റുഅവന്‍റെ കരണത്ത് കൈ വീശിയടിച്ചു’ ഇല്ലഞാനത് ചെയ്തില്ല.

മസതിഷ്കത്തിലെവിടെയോ ഭൂതകാലത്തില്‍ ചെയ്യേണ്ടിയിരുന്ന പ്രവൃത്തികളുടെ ലിസ്റ്റിലേക്ക് അത് എഴുതിചേര്‍ക്കപ്പെട്ടുഅത്രമാത്രം. അവനെ അടിക്കാന്‍ എന്‍റെ കൈ അനങ്ങിയില്ലക്രൂരമായ അവന്‍റെ വാക്കുകളാല്‍ മരവിക്കപ്പെട്ടുനിസ്സഹായനായിനിശ്ചലനായി എന്‍റെ സകല അംഗങ്ങളും നിലകൊണ്ടു. പുറത്തു വരാന്‍ കൊതിച്ച ആ അലര്‍ച്ച പോലും തൊണ്ടയിലെവിടെയോ യാഥാര്‍ത്യത്തിന്‍റെ കുരുക്കുകളില്‍ അകപ്പെട്ട് അലിഞ്ഞില്ലാതായി.

ലവലേശം പോലും കൂസലില്ലാതെ റാം തുടര്‍ന്നു

എന്താ നിനക്ക് ദേഷ്യം വരുന്നുണ്ടോഞാന്‍ പറഞ്ഞത് സത്യമാണ് വിഷ്ണു. നിങ്ങള്‍ ഒരിക്കലും തമ്മില്‍ ചേരുന്നവരല്ലായിരുന്നു. നീ തന്നെ ആലോചിച്ചു നോക്ക് എന്ത് ചേര്‍ച്ചയാണ് നിങ്ങള്‍ തമ്മിലുണ്ടായിരുന്നത്?  കൂട്ടുകാരായ നമ്മുടെ ഇടയിലുള്ള ഒരുമ പോലും നിനക്ക് അവളുമായില്ല. നമ്മള്‍ ഒരേ ചിന്താഗതിക്കാരാണ്ഒരേ സ്വഭാവവും ആശയവുമുള്ളവരാണ്

എനിക്ക് അവനെ തടുക്കണമെന്നു തോന്നി. എന്ത് സാമ്യതയാണ് എനിക്ക് ഈ വിചിത്ര മനുഷ്യനുമായുള്ളത്. ശബ്ദമുയര്‍ത്താന്‍ ശ്രമിച്ച എന്നെ ഒരിക്കല്‍ കൂടി പരാജയപ്പെടുത്തികൊണ്ട് അവന്‍ തുടര്‍ന്നു

നോക്ക് നമ്മള്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തിനു പോലും ഒരേ നിറം..ഹ..ഹ..” ഭ്രാന്തനെപ്പോലെ അവന്‍ ഉറക്കെ ചിരിച്ചു.

ഞാന്‍ അവനെ അടിമുടി നോക്കി പിന്നെ എന്നേയും. ശരിയാണ്കറുപ്പ്. നിറമല്ലനിറമില്ലായ്മ. ഒരു പക്ഷെ എന്‍റെ ജീവിതം പോലെ.

നേരത്തെ കണ്ട പെണ്‍കുട്ടിയുടെ മുഖത്ത് അന്ധാളിപ്പ് പരക്കുന്നത് ഞാന്‍ കണ്ടു. അത് സാവധാനം ഭീതിയിലേക്ക് വഴിമാറുന്നു. റാമിന്‍റെ അട്ടഹാസം അവളെ പേടിപ്പിച്ചിരിക്കണം. സംഗതി വഷളാകുന്നതിനു മുന്‍പ് സംഭാഷണം അവസാനിപ്പിച്ചു ഇവിടെ നിന്ന് പുറത്ത് കടക്കണം.

എന്‍റെ പ്ലേറ്റിന് ചുറ്റും കിടന്നിരുന്ന ഉച്ഛിഷ്ടം ചൂണ്ടി കാട്ടി അവന്‍ പ്രസംഗം തുടര്‍ന്നു

എന്താണിത് വിഷ്ണുഇനി ഞാന്‍ പറഞ്ഞു തരണോ” അവന്‍ ദേഷ്യത്തോടെ എന്നെ നോക്കി. ജ്വലിക്കുന്ന കണ്ണുകള്‍, അവന്‍റെ വാക്കുകളുടെ അതേ ആജ്ഞാശക്തി ആ കണ്ണുകള്‍ക്കും ഉണ്ട്.

എന്‍റെ കൈ പതിയെ നീണ്ടു. എന്താണ് ചെയ്യുന്നതെന്ന് എന്‍റെ ബോധമണ്ഡലത്തില്‍ തെളിയുന്നതിനു മുന്നേആ ഉച്ചിഷ്ടം ഞാന്‍ വായിലാക്കി. അവന്‍ എന്നെ നോക്കി ചിരിച്ചുവിജയിയുടെ ചിരി. പെണ്‍കുട്ടിയുടെ മുഖത്തെ ഭീതി ബീഭല്‍സതയ്ക്ക് വഴിമാറിയിരിക്കുന്നു. അവള്‍ തന്‍റെ കാമുകനോട് എന്തോ പറയുന്നു. ദാ ഇപ്പോള്‍ അയാളും തിരിഞ്ഞു നോക്കുന്നു. ഞാന്‍ പെട്ടെന്ന് എഴുന്നേറ്റുശരവേഗത്തില്‍ തിരിഞ്ഞ് പുറത്തേക്ക് നടന്നു.

വിഷ്ണു..” പുറകില്‍ അവന്‍റെ വിളി ഞാന്‍ കേട്ടു. ആജ്ഞാശക്തിയുള്ള വിളി. കാലുകള്‍ തളരുന്നുഇല്ല.. നില്‍ക്കരുത്.

വിഷ്ണൂ..” അവന്‍ വീണ്ടും വിളിച്ചു. ഇരുകൈകള്‍ കൊണ്ടും ചെവി പൊത്തി ഞാന്‍ പുറത്തേക്ക് ഓടി.

 

2

    ജോലി കഴിഞ്ഞു വീട്ടില്‍ എത്തിയപ്പോഴേക്കും സമയം ഏഴു കഴിഞ്ഞിരുന്നു. അകത്തു  കടന്നു വാതില്‍ അടച്ചപ്പോള്‍ തന്നെ മനസ്സിന് എന്തെന്നില്ലാത്ത ഒരു സമാധാനം തോന്നി. മൗനം തിങ്ങിനിറഞ്ഞ അന്തരീക്ഷം. മറ്റുള്ളവര്‍ക്ക് ഒരു പക്ഷെ അതൊരു ശ്വാസംമുട്ടലായി തോന്നാമെങ്കിലും എനിക്ക് അതൊരു ആശ്വാസം തന്നെയാണ്. ചോദ്യങ്ങളില്‍ നിന്നും അതിനെക്കാളും ഭയങ്കരമായ തുറിച്ചുനോക്കുന്ന നേത്രഗോളങ്ങളില്‍ നിന്നും ഒരു രക്ഷപ്പെടല്‍. സ്വീകരണമുറിയിലെ കസേരയില്‍ എപ്പോഴോ വലിച്ചെറിയപ്പെട്ട വസ്ത്രങ്ങള്‍ക്ക് മീതെ കയ്യിലിരുന്ന ബാഗും ഞാന്‍ ചുഴറ്റിയെറിഞ്ഞു. എന്നിട്ട് പ്ലാസ്റ്റിക്‌ നിര്‍മിതമായ ആധുനികയുഗത്തിന്‍റെ ചാരുകസേരയില്‍ സാവധാനം കിടന്നുകണ്ണുകളടച്ചു. ദിവസത്തില്‍ സ്വസ്ഥത അനുഭവിക്കുന്ന ഏതാനും നിമിഷങ്ങള്‍ ഒരു പക്ഷെ ഇതായിരിക്കും. മറ്റുള്ളവന്‍റെ സ്വകാര്യതയിലേക്ക് എന്തിനെന്നറിയാതെ എത്തിനോക്കുന്ന വിറളിപിടിച്ച സമൂഹത്തില്‍ നിന്നുംഡെഡ്-ലൈന്‍ മീറ്റ് ചെയ്യാന്‍ തൊഴിലാളികളെ യന്ത്രങ്ങളാക്കുന്ന കോട്ടണിഞ്ഞ മുതലാളിമാരില്‍ നിന്നുംപിന്നെ സ്വയം നീറിപുകയാന്‍ തീരുമാനിച്ചുറപ്പിച്ച സ്വന്തം മസ്തിഷ്കത്തില്‍ നിന്നും ഒരു ഒളിച്ചോട്ടം. നിമിഷങ്ങള്‍ മാത്രമേ ഈ ഒരു ഒളിച്ചോട്ടത്തിന് ദൈര്‍ഘ്യമുള്ളൂഅത് നന്നായറിയാം. അടുക്കളയില്‍ നിന്ന് ശബ്ദം കേട്ട് ചേച്ചി സ്വീകരണ മുറിയില്‍ എത്തുന്നത് വരെയുള്ള ചുരുക്കം ചില നിമിഷങ്ങള്‍ മാത്രം. പിന്നെ ആ പാവത്തിന്‍റെ ആവലാതികളായി.

എന്താടാ മിണ്ടാതെ ഒളിച്ചിരിക്കുകയാണോ?”

അതേ ആ നിമിഷങ്ങള്‍ അവസാനിച്ചിരിക്കുന്നു. കണ്ണ് തുറന്നു ചേച്ചിയെ നോക്കി ചിരിച്ചെന്നു വരുത്തി. തൊട്ടടുത്തുള്ള കസേരയില്‍ ചേച്ചി വന്നിരുന്നു. വിശേഷങ്ങള്‍ അറിയാനാണ്. എന്ത് വിശേഷം പറയാനാണ്ആവര്‍ത്തനവിരസമായ മറ്റൊരു ദിനം. സഹതാപം വാരിപൂശിയ മുഖങ്ങള്‍, ചൂഴ്ന്നുനോക്കുന്ന ഒളികണ്ണുകള്‍, പരിഹാസച്ചുവയുള്ള അടക്കം പറച്ചിലുകള്‍!!

ചോദ്യചിഹ്നമേന്തിയ കണ്ണുകളുമായി ചേച്ചി ഇപ്പോഴും എന്തിനോ കാത്തിരിക്കുന്നു

ഇന്ന് റാമിനെ കണ്ടിരുന്നു

എന്തിനാണ് ഞാനത് പറഞ്ഞതെന്നറിയില്ല. ഒരു പക്ഷെ വിശേഷം പറച്ചിലില്‍ നിന്നുള്ള ഒരു രക്ഷപ്പെടലിനു വേണ്ടിയായിരിക്കാം. ചേച്ചിയുടെ മുഖഭാവം മാറി.

നിന്നോട് ഞാന്‍ എത്ര വട്ടം പറയണംഎന്താ വിഷ്ണു നീ മനസ്സിലാക്കാത്തത്

മൗനമാണ് ഉത്തമമെന്നു എനിക്ക് തോന്നി. തല വീണ്ടും മെല്ലെ കസേരയിലേക്ക് ചായ്ച്ചു

അവനെ പറ്റി നിനക്കറിയാവുന്നതല്ലേഎന്തിനാണ് ഇങ്ങനെ മറ്റുള്ളവരുടെ മുന്‍പില്‍ അപഹാസ്യനാവുന്നത്. നിന്‍റെ അസുഖത്തെ കുറിച്ചെങ്കിലും നീ ചിന്തിക്കണ്ടേ മോനേ..

അസുഖം!! ഭ്രാന്ത് എന്ന് പറയൂ ചേച്ചി എന്തിനാണ് ഈ മാന്യത

മനസ്സിന്‍റെ വീര്‍പ്പുമുട്ടലിനെ ഭാരമേറിയ വാക്കുകളാല്‍ സ്വതന്ത്രമാക്കിയ സന്തോഷത്തില്‍ ഞാന്‍ തലയുയര്‍ത്തി ആ സ്ത്രീയെ നോക്കി. കണ്ണുകള്‍ കലങ്ങിയിരിക്കുന്നുപരാജയം അംഗീകരിച്ച മുഖഭാവം.

എന്തിനാണ് ചേച്ചി കരയുന്നത്ആര്‍ക്ക് വേണ്ടിയാണ്ഈ ഭ്രാന്തന് വേണ്ടിയാണോഈ ഭൂമി കറങ്ങുന്നത് പോലും എന്നെ തോല്‍പ്പിക്കാനാണ്. ഓരോ നിമിഷവും ഇഞ്ചിഞ്ചായി അത് എന്നെ കൊല്ലുന്നു. രോഗമായിപ്രണയമായിവിരഹമായി,... ചില മനുഷ്യര്‍ ഇങ്ങനെയാണ് ചേച്ചിപരാജിതരാവാന്‍ വേണ്ടി മാത്രം ജനിച്ചവര്‍. ഈ ലോകത്തിന്‍റെ ഓരോ ചലനവും നമ്മളെ തോല്‍പ്പിക്കാന്‍ വേണ്ടിയാണ്

മോനേദയവു ചെയ്ത് നീ ഞാന്‍ പറയുന്നത് ഒന്ന്‍ കേള്‍ക്കു..” ഇനിയും എന്നെ വേദനിപ്പിക്കരുതേ എന്ന അപേക്ഷയായിരുന്നു ആ സ്ത്രീയുടെ വാക്കുകളില്‍, എന്നാല്‍ ആ അപേക്ഷക്ക് കടിഞ്ഞാണിടാന്‍ കഴിയുന്നതായിരുന്നില്ല എന്നിലെ രോഷം.

റാമിനെ കാണരുത് എന്നാണോഎനിക്കാവില്ല ചേച്ചിഎന്നെ കൊണ്ടാവില്ല. ഈ വീടിനു പുറത്ത് എന്നെ മനുഷ്യനായി കണക്കാക്കുന്ന ഒരേ ഒരു വ്യക്തി അവനാണ്. ഒരു പക്ഷെ ഒരു ആത്മഹത്യയെക്കുറിച്ച് ഞാന്‍ ചിന്തിക്കാതിരിക്കുന്നത് പോലും അവന്‍ കാരണമായിരിക്കും

പക്ഷേമോനേ അവന്‍ നിന്‍റെ..

ഞാന്‍ കയ്യുയര്‍ത്തി ചേച്ചിയെ തടഞ്ഞു. ആ വാചകം പൂര്‍ത്തിയായാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകള്‍ എനിക്കറിയാം. എന്‍റെ തലച്ചോറില്‍ കുടിയേറാന്‍ തക്കം പാര്‍ത്ത്ആ വാചകത്തിന് പിന്നില്‍ ഒളിച്ചിരിക്കുന്ന പിശാചുക്കളെ ഞാന്‍ കണ്ടു.

ചേച്ചി സാരിതലപ്പ് കൊണ്ട് മുഖം പൊത്തി അമര്‍ത്തികരഞ്ഞു. പരാജിതയായി അവര്‍ സാവധാനം പിന്‍വാങ്ങി. ഞാന്‍ വീണ്ടും കസേരയിലേക്ക് തല ചായ്ച്ചു. നിസ്സഹായയായ ആ സ്ത്രീയുടെ മേലില്‍ നേടിയ ജയം എന്‍റെ ചുണ്ടിന്‍റെ കോണിലെവിടെയോ ഒരു ചെറുചിരി കോറിയിട്ടു.

 

3

    കണ്ണ് തുറന്നയുടനെ കൈ നീട്ടിയത് അലാറം ക്ലോക്കിന് നേരെയാണ്പുലര്‍ച്ചെ 10.30. സമയത്തിനു എന്‍റെ ജീവിതത്തിന്‍ മേലുള്ള മേധാവിത്വം എന്നേ അവസാനിച്ചതാണ്എന്നിരുന്നാലും ശീലങ്ങള്‍ മാറുന്നില്ല തന്നെ! രാവിലെ എപ്പോഴോ ആണ് ശരിക്കുറങ്ങിയത്. നിദ്ര പോലും ദുഃസ്വപ്നങ്ങളെ  പേടിച്ച് അകന്നു നില്‍ക്കുന്ന അതിഭയാനകമായ അവസ്ഥ.

കുറച്ചു നാള്‍ ഓഫീസില്‍ നിന്ന് ലീവെടുത്തു. ചേച്ചിയുടെ ഉപദേശമാണ്. ലീവ് എഴുതികൊടുത്തപ്പോള്‍ എന്തോ ഉപകാരം ചെയ്തത് പോലുള്ള സന്തോഷമായിരുന്നു മാനേജരുടെ മുഖത്ത്. പലപ്പോഴും അര്‍ദ്ധരാത്രിവരെ ഇരുന്നു പണിയെടുത്ത് പ്രൊജക്റ്റ്‌ കംപ്ലീറ്റ്‌ ചെയ്തപ്പോള്‍ പോലും അയാളുടെ മുഖത്ത് ഇങ്ങനെയൊരു സന്തോഷം കണ്ടിട്ടില്ല. റാമിനോട് ഇന്ന് കോഫീ ഷോപ്പില്‍ വരാന്‍ പറഞ്ഞിട്ടുണ്ട്. അവനോടു ചില കാര്യങ്ങള്‍ അത്യാവശ്യമായി സംസാരിക്കേണ്ടിയിരിക്കുന്നു. ഉടനെ തന്നെ ചില തീരുമാനങ്ങളെടുത്തില്ലെങ്കില്‍ കാര്യങ്ങള്‍ കൈ വിട്ടു പോകുന്ന അവസ്ഥയിലാണ്. ചേച്ചിയോട് മറ്റെന്തെങ്കിലും കള്ളം പറഞ്ഞു വേണം പുറത്തുകടക്കാന്‍, സിനിമയ്ക്കെന്നോ മറ്റോ പറഞ്ഞേക്കാം. അതാകുമ്പോള്‍ ചേച്ചിക്കും സന്തോഷമാകും. ഓഫീസിലും വീട്ടിലും മാത്രമായി എന്‍റെ ജീവിതം ഒതുങ്ങിപോകുന്നതിനെ പറ്റി പലപ്പോഴും അവര്‍ സങ്കടം പറയാറുണ്ട്. എന്നാണു അവസാനമായി സിനിമ കണ്ടത്ഓര്‍മയില്ലഗീതയോടൊപ്പമാണെന്നത് തീര്‍ച്ച. എന്തോ വല്ലാത്തൊരു താത്പര്യമായിരുന്നു അവള്‍ക്ക് സ്ക്രീനിലെ ജീവിതങ്ങളോട്. രണ്ടു മണിക്കൂര്‍ മാത്രം ആയുസ്സുള്ള വെള്ളിത്തിരയില്‍ ജീവിക്കുന്ന ഒരു കൂട്ടം നിറം പൂശിയ നിഴലുകള്‍. എന്താണ് മനുഷ്യര്‍ക്ക് ഇതിനോട് ഇത്ര കമ്പംഒരു സാധാരണ മനുഷ്യന്‍റെ മനസ്സിന്‍റെ ഗതി ഒരിക്കലും എന്നെ കൊണ്ട് തിരിച്ചറിയാന്‍ കഴിയുമെന്ന് തോന്നുന്നില്ല.

ചേച്ചിയോട് യാത്ര പറഞ്ഞിറങ്ങി. വിചാരിച്ചതുപോലെ തന്നെ സിനിമയ്ക്കാണെന്ന് പറഞ്ഞപ്പോള്‍ ആദ്യമൊന്നു അവിശ്വസിച്ചെങ്കിലും പിന്നെ സന്തോഷിച്ചു. ഞാന്‍ ഒരുപാട് പറ്റിക്കുന്നുണ്ട് ആ പാവത്തിനെ. എന്തായാലും ഇന്ന് ചില കാര്യങ്ങള്‍ തീരുമാനിക്കണം.

റോഡിന്‍റെ തിരക്കില്‍ നിന്നും കുറച്ചു ഉള്‍വലിഞ്ഞാണ് കോഫീ ഷോപ്പിന്‍റെ സ്ഥാനം. ബിസിനസ് മാഗ്നറ്റുകള്‍ ആശയസംവാദത്തിനുംബുദ്ധിജീവികള്‍ ഏകാന്ത ചിന്തയ്ക്കുംയുവസാഹിത്യകാരന്മാര്‍ എഴുത്തിനും വേണ്ടി തിരഞ്ഞെടുക്കുന്ന പാശ്ചാത്യസംസ്കാരം അപ്പടി പകര്‍ത്തിയ ഒരു മുന്തിയയിനം കോഫീഷോപ്പ്. ഒരു സാധാരണക്കാരന്‍റെ മൂന്നു നേരത്തെ ഭക്ഷണത്തിന്‍റെ തുകയാകും ഇവിടുത്തെ ഒരു നല്ല കോഫിക്ക്. ഈ നഗരത്തില്‍ റാം ഏറ്റവും കൂടുതല്‍ വെറുക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണിത്. അതുതന്നെയാണ് കൂടികാഴ്ചയ്ക്ക് ഈ സ്ഥലം തിരഞ്ഞെടുക്കാന്‍ എന്നെ പ്രേരിപ്പിച്ച ഘടകവും. എന്‍റെ തീരുമാനങ്ങള്‍ക്ക് തന്നെയാണ് എന്നും പ്രാധാന്യം എന്ന് അവന്‍ മനസ്സിലാക്കട്ടെ.

ഇവിടെ നിന്നും റാം യാതൊന്നും പാനിക്കില്ല എന്നുമാത്രമല്ല ഞാന്‍ എന്തെങ്കിലും കഴിക്കുന്നതും ഇഷ്ട്ടപെടില്ല എന്നെനിക്കുറപ്പായിരുന്നു. ഒരു കോള്‍ഡ് കൊക്കോ ലാറ്റെ’ ഞാന്‍ ഓര്‍ഡര്‍ ചെയ്തു. തണുത്ത ലഹരിയെ ഒരിറക്ക് നുകര്‍ന്ന് കണ്ണുകളടച്ചു റാമിനോട് പറയേണ്ടുന്ന കാര്യങ്ങളെ പറ്റി ഞാന്‍ ഒന്ന് അവലോകനം ചെയ്തു. സാവധാനം കണ്ണുതുറന്നപ്പോള്‍ തൊട്ടുമുന്നിലിരിക്കുന്ന റാമിനെയാണ് കണ്ടത്. എനിക്കഭിമുഖമായി ടേബിളിനു എതിര്‍വശമുള്ള സ്റ്റൂളിൽ കയറി ചമ്രം പടിഞ്ഞിരിക്കുകയാണ് കക്ഷി. നരച്ചു തുടങ്ങിയ ഒരു പഴഞ്ചന്‍ ഷര്‍ട്ടും മുഷിഞ്ഞ ഒരു പാന്റ്സുമാണ് അവന്‍റെ വേഷം. നരച്ചുതുടങ്ങിയ ആ പച്ച ഷര്‍ട്ടില്‍ ആര്‍ത്തിയോടെ വന്നിരിക്കുന്ന ഈച്ചകളെ ഞാന്‍ കണ്ടു. പെട്ടെന്ന്‍ സംശയം മാറ്റാനായി സ്വന്തം ദേഹത്ത് കിടന്നിരുന്ന നനുത്ത പ്രീമിയം കോട്ടൻ ഷര്‍ട്ടിലേക്ക് ഞാനൊന്ന് നോക്കിഅതെ കടും പച്ച നിറമുള്ള നനുത്ത പ്രീമിയം കോട്ടന്‍ ഷര്‍ട്ട്!!

എന്തിനാ വിഷ്ണു നീ എന്നെ ഇങ്ങോട്ടേക്ക് വിളിപ്പിച്ചത്ഈ മന്ദബുദ്ധികള്‍ക്കൊപ്പം!!

ചുറ്റും കണ്ണോടിച്ചു കൊണ്ട് അവന്‍ പറഞ്ഞു. അവന്‍ ഉദേശിച്ചത് ചുറ്റും ചിതറിയിരിക്കുന്ന ബിസിനസ് മാഗ്നറ്റുകളെയുംബുദ്ധിജീവികളെയുംയുവസാഹിത്യകാരന്മാരെയുമാണ്.

എനിക്ക് പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ നിന്നോട് സംസാരിക്കാനുണ്ട്

എന്ത് തന്നെയായാലും പെട്ടെന്ന് പറയൂ. ഇവിടെയിരിക്കുന്ന ഓരോ നിമിഷവും എനിക്ക് എന്നോട് തന്നെ അറപ്പ് തോന്നുന്നു” അസ്വസ്ഥനായി കൈകള്‍ കൂട്ടിത്തിരുമ്മിക്കൊണ്ട് അവന്‍ പറഞ്ഞു.

എനിക്ക് പറയാനുള്ളത് നീ കഴിഞ്ഞ ദിവസം ഗീതയെ പറ്റി പറഞ്ഞ കാര്യങ്ങളാണ്. അത് എനിക്ക് ഒട്ടും തന്നെ അംഗീകരിക്കാന്‍ കഴിയുന്നവയല്ല

ഹ ഹ ഹ...

അവനുറക്കെ ചിരിച്ചുഅല്ല അട്ടഹസിച്ചു. പരിഹാസത്തിന്‍റെ തുപ്പല്‍ ചീറ്റിക്കൊണ്ടുള്ള അട്ടഹാസം.

നോക്ക് വിഷ്ണുനിന്‍റെ ഓരോ പ്രവൃത്തികളും ഞാന്‍ പറഞ്ഞത് അക്ഷരംപ്രതി ശരിയാണെന്ന് തെളിയിക്കുകയാണ്. ഇതിനു മുന്‍പ് ഒരിക്കലെങ്കിലും നീ എന്നെ എതിര്‍ത്തു സംസാരിച്ചിട്ടുണ്ടോനോക്കൂഅവള്‍ നിന്നെ എത്രമാത്രം മാറ്റിക്കളഞ്ഞെന്ന്! നീ നിന്‍റെ ചുറ്റും ഒന്ന് നോക്കൂആര്‍ക്കൊപ്പമാണ് നീ ഇരിക്കുന്നതെന്ന്?”

ഞാന്‍ നോക്കിതല വലത്തേക്ക് തിരിച്ചു വലതുഭാഗം മുഴുവന്‍ നോക്കി പിന്നെ ഇടത്തേക്ക് തിരിച്ചു ഇടതുഭാഗം മുഴുവന്‍ നോക്കി. ബിസ്സിനസ്സ് മാഗ്നറ്റുകള്‍, ബുദ്ധിജീവികള്‍, യുവസാഹിത്യകാരന്മാര്‍..

കാണുന്നില്ലേ വിഷ്ണുഇതാണോ നിന്‍റെ ലോകംനമ്മുടെ ലോകംഗീത നിന്നെ എത്രമാത്രം മാറ്റിയെന്നു നോക്കു. ഇനി ഒരു തിരിച്ചുപോക്ക്...അതിനു നീ തന്നെ വിചാരിക്കണം വിഷ്ണു. ഞാന്‍ പറയുന്നത് കേള്‍ക്കൂശ്രദ്ധിച്ചു കേള്‍ക്കൂ....

വീണ്ടും ആ ആജ്ഞാശക്തിയുള്ള വാക്കുക്കള്‍. ഞാന്‍ ഇരുകൈകള്‍കൊണ്ടും ചെവിപൊത്തി അവന്‍റെ ശബ്ദത്തിന് മേലെ അലറി. ബിസ്സിനസ്സ് മാഗ്നറ്റുകളില്‍ ചിലര്‍ തിരിഞ്ഞു നോക്കിബുദ്ധിജീവി കണ്ണടയ്ക്കു മുകളിലൂടെ ചൂഴ്ന്നു നോക്കിയുവസാഹിത്യകാരിലൊരുവന്‍ പുസ്തകത്തില്‍ നിന്ന് തല പൊന്തിച്ചു നോക്കി. നിശ്ചലമായ അഞ്ചു നിമിഷങ്ങള്‍. ബിസ്സിനസ്സ് മാഗ്നറ്റുകള്‍ വീണ്ടും ചര്‍ച്ചയിലേക്ക് തിരിഞ്ഞു. ബുദ്ധിജീവി കണ്ണട വീണ്ടും മൂക്കിലേക്ക് കുത്തികയറ്റിയുവസാഹിത്യകാരന്‍റെ തല വീണ്ടും പുസ്തകത്തിലേക്ക് കുമ്പിട്ടു. ലോകം വീണ്ടും ചലിച്ചു തുടങ്ങി.

ഇല്ല റാം. നിനക്കിനിയും മനസ്സിലായിട്ടില്ല. ഇനി എന്നില്‍ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ നിനക്കാവില്ല. എന്‍റെ ജീവിതത്തിലുണ്ടായിരുന്ന ഒരേ ഒരു സന്തോഷംഅത് നീ കാരണം അസ്തമിച്ചു. എന്നിട്ടും ഞാന്‍ നിന്നോട് ക്ഷമിച്ചു

ഞാന്‍ കാരണമോനീയെന്തൊക്കെയാണ് വിഷ്ണു ഈ പുലമ്പുന്നത്

അതേ റാം. നീ തന്നെനീയാണ് ഗീതയെ എന്നില്‍ നിന്നും അകറ്റിയത്

നീയെന്താ പിച്ചും പേയും പറയുകയാണോ വിഷ്ണു?”

റാംനീ സ്കിസോഫ്രീനിയ’ എന്ന് കേട്ടിട്ടുണ്ടോചുറ്റുമുള്ള നിഴലുകള്‍ക്ക് പോലും സ്വന്തം മസ്തിഷ്കം ജീവന്‍ നല്‍കുന്ന അപൂര്‍വമായ രോഗാവസ്ഥ. മറ്റുള്ളവര്‍ കാണാത്തത് കാണേണ്ടിയും കേള്‍ക്കാത്തത് കേള്‍ക്കേണ്ടിയും വരുന്ന ജനിതകശാപം

അവന്‍റെ കണ്ണുകളില്‍ ഭീതി പടരുന്നത് ഞാന്‍ കണ്ടു. അവന്‍റെ ചുണ്ടുകള്‍ വിറയ്ക്കുന്നു. എന്‍റെ മുന്നിലിരിക്കുന്ന രൂപത്തെ അസ്വസ്ഥത കാര്‍ന്നു തിന്നുന്നത് എനിക്ക് വ്യക്തമായി കാണാം. പെട്ടെന്ന്‍ അവന്‍ കസേരയില്‍ നിന്നെഴുന്നേറ്റുതിടുക്കത്തില്‍ കോഫീ ഷോപ്പിനു പുറത്തേക് നടന്നു. വാതിലിനു സമീപമെത്തി ഒരു നിമിഷം അവന്‍ നിശ്ചലനായി നിന്നു,  പിന്നെ തിരിഞ്ഞുനോക്കി എന്നോടായി പറഞ്ഞു.

ഇന്ന് അര്‍ദ്ധരാത്രി ഞാന്‍ പറയുന്നിടത്ത് നീ വരണം വിഷ്ണു. പഴയ വിഷ്ണുവിനെ നമുക്ക് തിരിച്ചുകൊണ്ടു വരണം. മറക്കണ്ട അര്‍ദ്ധരാതി...

 

4

    മണിക്കൂറുകള്‍ വേണ്ടി വന്നു ഒരു തീരുമാനമെടുക്കാന്‍. എന്നിട്ട് ഒടുവില്‍ ഞാനിവിടെഅര്‍ദ്ധരാത്രിയുടെ അന്ധകാരത്തില്‍ കുളിച്ചു അവനെയും കാത്ത്!! തൊട്ടുമുന്നില്‍ നീണ്ടുനിവര്‍ന്നു കിടക്കുന്ന ആ റയില്‍വേ പാളത്തിനു മുന്നില്‍ ഞാന്‍ നിന്നു. എന്തിനായിരിക്കും അവന്‍ ഇവിടേയ്ക്ക് വരാന്‍ പറഞ്ഞത്ചേച്ചി അറിയാതെയാണ് പുറത്തുകടന്നത്. പാവം നല്ല ഉറക്കത്തിലായിരുന്നുകുത്തിനോവിക്കുന്ന ചിന്തകളില്‍ നിന്ന്‍ താത്കാലികമായ ഒരു രക്ഷപ്പെടല്‍. വിളിച്ചുണര്‍ത്തി വീണ്ടും ഭൗതികജീവിതത്തിൻ്റെ വേദനകളിലേക്ക് പറഞ്ഞയക്കാന്‍ തോന്നിയില്ല.

ചുറ്റും ഒളിച്ചിരുന്ന് കണ്ണിലേക്ക് തുറിച്ചുനോക്കുകയാണ് അന്ധകാരം. എന്തിനെന്നറിയാതെ ഞാനും തിരികെ തുറിച്ചുനോക്കി. ഇരുട്ടിനെ ഞാന്‍ എന്തുമാത്രം സ്നേഹിച്ചുവോ അത്ര മാത്രം ഗീത അതിനെ വെറുത്തിരുന്നു. റാം പറഞ്ഞ ആ ചേര്‍ച്ചയില്ലായ്മ’ പെട്ടെന്ന് എന്‍റെ മനസ്സിലേക്ക് കടന്നു വന്നു. അവന്‍ പറഞ്ഞത് ശരിയാണോഎനിക്ക് ചേരുന്നവളായിരുന്നില്ലേ ഗീതഈശ്വരാ! ഞാന്‍ എന്തൊക്കെയാണ് ഈ ചിന്തിക്കുന്നത്. ഒരിക്കലും ഗീതയെ പറ്റി ഞാന്‍ ഇത്തരത്തില്‍ ചിന്തിക്കാന്‍ പാടില്ല. എന്തുകൊണ്ടാണ് റാമിന് അവളോട് ഇത്ര വെറുപ്പ്സ്നേഹിക്കാന്‍ മാത്രമറിയാവുന്ന ആ പെണ്‍കുട്ടിയെ ആര്‍ക്കാണ് വെറുക്കാന്‍ കഴിയുകശരിയാണ് ഗീത എന്‍റെ ജീവിതത്തിലേക്ക് വന്നതില്‍ പിന്നെ ഞാന്‍ റാമുമായി അകന്നു. പക്ഷെ അത് സ്വാഭാവികമല്ലേഒരുവന്‍ സ്വന്തം ജീവിതപങ്കാളിയോട് തന്നെയല്ലേ കൂടുതല്‍ സമയം ചിലവഴിക്കേണ്ടത്. എന്തുകൊണ്ടാണ് അവനത് മനസ്സിലാക്കാത്തത്.

റാമിന്‍റെ ഈ വെറുപ്പിനെ പറ്റി ഗീതയ്ക്കും അറിവുണ്ടായിരുന്നിരിക്കണം. ഒരു വര്‍ഷം! അതായിരുന്നു ഡോക്ടര്‍മാര്‍ എന്‍റെ ഗീതയ്ക്കു വിധിച്ച കാലാവധി. ഈശ്വരന്‍റെ കണക്കുപുസ്തകത്തില്‍ ഭിഷഗ്വരന് എന്തവകാശം! അതിനുശേഷം കഷ്ടിച്ച് മൂന്ന് മാസം കൂടി അവള്‍ ജീവിച്ചു. തീവ്രദുഖത്തിന്‍റെ മൂന്ന് മാസം. ആ സമയങ്ങളില്‍ റാം വീണ്ടും എന്‍റെ ജീവിതത്തില്‍ നിത്യസന്ദര്‍ശകനായി. അതിനെ ഗീത കൂടുതല്‍ വെറുത്തു. പ്രണയം കൊണ്ട് ചേര്‍ത്തു പിടിക്കേണ്ടേ അവസാന നാളുകളില്‍ റാമിന്‍റെ പേരില്‍ ഞാന്‍ അവളുമായി കലഹിച്ചു. കണ്ണീരില്‍ കുതിര്‍ന്നതായിരുന്നു ആ ദിനങ്ങളില്‍ അവളുടെ രാത്രികള്‍. എത്രയോ തവണ ചേച്ചി എന്നെ ഉപദേശിച്ചിരിക്കുന്നു അവനുമായുള്ള ചങ്ങാത്തം ഒഴിവാക്കാന്‍. ഞാനത് വകവച്ചില്ല. ഒരു പക്ഷെ ഗീതയുടെ ആയുസ്സ് കുറച്ചതില്‍ ആ കലഹങ്ങള്‍ക്കും ഒരു പങ്കില്ലേഅങ്ങനെയെങ്കില്‍ റാം... അവന്‍ തന്നെയല്ലേ  ഗീതയുടെ മരണത്തിനു കാരണംകൊലപാതകി!! ഞാന്‍ വീണ്ടും ഒരിക്കല്‍ കൂടി ആ വാക്ക് ഉരുവിട്ടു കൊലപാതകി

എന്‍റെ മുന്നില്‍ നീണ്ടു കിടന്ന റെയില്‍വേ പാളത്തിലേക്ക് ഞാന്‍ വീണ്ടും നോക്കി. ഒരു പക്ഷെ ഇത് ദൈവം എനിക്ക് തന്ന അവസരമായിരിക്കും. അല്ലെങ്കില്‍ എന്തുകൊണ്ട് അവന് ഇന്നത്തെ കൂടികാഴ്ചയ്ക്ക് ഈ സ്ഥലം തന്നെ തിരഞ്ഞെടുക്കാന്‍ തോന്നി. ചേച്ചി പറഞ്ഞതു പോലെ അവനെ ഒഴിവാക്കാന്‍ സമയമായിരിക്കുന്നുഎന്നെന്നേക്കുമായി! പുറകില്‍ നിന്ന്‍ ഒരു തള്ള്. നീതിയുടെ ചക്രത്തിനടിയില്‍ പെട്ട് ആ കൊലപാതകിവിചിത്രമനുഷ്യന്‍ അവസാനിക്കും! ഒരു പക്ഷെ ഇത് നേരത്തെ ചെയ്തിരുന്നെങ്കില്‍ എന്‍റെ ഗീതയെ രക്ഷിക്കാന്‍ എനിക്കായേനെ..

 “ആണോ വിഷ്ണുഅത് നിനക്കുറപ്പുണ്ടോ?”

പെട്ടെന്ന് പിന്നിലെ ശബ്ദം കേട്ട് ഞാന്‍ ഞെട്ടിത്തിരിഞ്ഞു. തിളങ്ങുന്ന കണ്ണുകളുമായി അന്ധകാരത്തില്‍ നിന്ന് അവന്‍ മുന്നോട്ടേക്ക് വന്നുറാം!!

നിനക്കുറപ്പുണ്ടോ വിഷ്ണുഎന്നെ ഒഴിവാക്കിയിരുന്നെങ്കില്‍ നിന്‍റെ ഗീതയെ നിനക്ക് രക്ഷിക്കാന്‍ കഴിയുമെന്ന് നിനക്കുറപ്പുണ്ടോമരണത്തില്‍ നിന്ന്‍ നിനക്കവളെ രക്ഷിക്കാന്‍ കഴിയുമായിരുന്നോഅവളെ കാര്‍ന്നുതിന്നിരുന്ന അര്‍ബുദത്തില്‍ നിന്ന് നിനക്കവളെ രക്ഷിക്കാന്‍ കഴിയുമായിരുന്നോപറയൂ വിഷ്ണു...

ഇവന്‍...ഇവന്‍ എങ്ങനെ എന്‍റെ മനസ്സ് വായിച്ചുഈ വിചിത്രമനുഷ്യന്‍ എങ്ങനെയോ എന്‍റെ മനസ്സിനുള്ളില്‍ കയറിപ്പറ്റിയിരിക്കുന്നു. ഞാന്‍ അവനു നേരെ അലറി

കൊലപാതകി..വായടയ്ക്ക്. ഇനിയും നിന്‍റെ മന്ത്രവിദ്യയില്‍ ഞാന്‍ വീഴില്ല. നീയാണ്നീ കാരണമാണ് എനിക്ക് ഗീതയെ നഷ്ടപെട്ടത്. എന്‍റെ ജീവിതത്തില്‍ ഉണ്ടായിരുന്ന ഒരേ ഒരു വെളിച്ചം അത് നീ ഊതിക്കെടുത്തി. അതാണ്‌ സത്യം

അല്ല വിഷ്ണു അതല്ല സത്യം. അത് നീ ചമഞ്ഞുണ്ടാക്കിയനീ വിശ്വസിക്കാനിഷ്ടപ്പെടുന്ന സത്യം. അര്‍ബുദം..അതാണ്‌ ഗീതയുടെ ജീവന്‍ കവര്‍ന്നത്

ഗീതയുടെ പുഞ്ചിരിക്കുന്ന മുഖം എന്‍റെ മനസ്സില്‍ തെളിഞ്ഞു. എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന മുഖം. അതാ അവളുടെ പുഞ്ചിരി മായുന്നുകണ്ണുകള്‍ നിറയുന്നുനിറഞ്ഞൊഴുകുന്നു..

റാം നീയാണ്...നിന്നെ പറ്റിയുള്ള തര്‍ക്കങ്ങളാണ് അവളുടെ ആയുസ്സ് കുറച്ചത്. മെച്ചപ്പെട്ടുകൊണ്ടിരുന്ന അവളുടെ ആരോഗ്യം അതോടെ നശിച്ചു. കരഞ്ഞ മുഖത്തോടെയല്ലാതെ അവസാനനാളുകളില്‍ ഞാന്‍ അവളെ കണ്ടിട്ടില്ല....എല്ലാം നീ കാരണം..

അങ്ങനെയാണോ വിഷ്ണു. ഞാനാണോ ഗീതയുടെ മരണത്തിനു കാരണം. അങ്ങനെയെങ്കില്‍ ആരാണ് എന്‍റെ നിലനില്പിന് കാരണം?”

ക്രൂരമായ ഒരു പുഞ്ചിരി അവനില്‍ ജനിക്കുന്നത് ഞാന്‍ കണ്ടു

വിഷ്ണു....ഞാന്‍ നിന്‍റെ വെറും മായാസൃഷ്ടിയാണ്..

ഞാന്‍ അവനെ തുറിച്ചു നോക്കി. ആ വിചിത്രമനുഷ്യന്‍റെ കണ്ണുകളിലെ തിളക്കം മങ്ങുന്നു. ഒരു ഗ്ലാസ്സുപോലെ അവന്‍റെ ശരീരം അതാ സുതാര്യമാകുന്നു. അവനെ ചുറ്റിയ അന്ധകാരത്തിലേക്ക് അവന്‍ സാവധാനം അലിഞ്ഞുചേരുന്നു.

വിഷ്ണു...ഞാനല്ലനീ തന്നെയാണ് ഗീതയുടെ മരണത്തിനു കാരണം. അവള്‍ അര്‍ഹിച്ച മരണം. അവള്‍ നിന്നെ മാറ്റിഎന്നില്‍ നിന്നകറ്റി. ഇനി നിനക്ക് തിരിച്ചുപോകാന്‍ സാധിക്കില്ലപഴയ വിഷ്ണുവാകാന്‍ നിനക്ക് കഴിയില്ല. ഇന്ന് എന്നോടൊപ്പം നീയും ഒടുങ്ങണം. നീ തോല്‍ക്കണം വിഷ്ണുഒരു ഭ്രാന്തനെന്നു മുദ്ര കുത്തി നിന്നെ തിരസ്കരിച്ച ഈ സമൂഹത്തിനു മുന്നില്‍, അതില്‍ നിന്ന് നിന്നെ രക്ഷിക്കാന്‍ ശ്രമിച്ചു പരാജയമടഞ്ഞ ആ പെണ്‍കൊടിക്ക് മുന്നില്‍... നിന്‍റെ യുദ്ധം അവസാനിപ്പിക്കാന്‍ സമയമായിരിക്കുന്നു

സുതാര്യമായ അവന്‍റെ ശരീരത്തെ വിഴുങ്ങുന്ന അന്ധകാരത്തെ ഞാന്‍ കണ്ടു. അതാ അവന്‍ ഇല്ലാതാകുന്നു!! എന്നെന്നേക്കുമായി.. അന്ധകാരത്തെ കീറിമുറിച്ചുകൊണ്ട് ആ ചൂളം വിളി എന്‍റെ കാതില്‍ മുഴങ്ങി. മരണമണി! തലകുനിച്ച്എനിക്ക് മുന്നില്‍ നീണ്ടു നിവര്‍ന്നു കിടന്ന ആ പാളത്തിലേക്ക് ഞാന്‍ സാവധാനം നടന്നു. ചൂളംവിളി അടുക്കുന്നു. പാളത്തിനു നടുവില്‍ മരണത്തെയും കാത്തു ഞാന്‍ നിന്നു. ആരുടെയെക്കെയോ അലര്‍ച്ച എന്‍റെ കാതുകളില്‍ മുഴങ്ങി. ആരൊക്കെയോ അതാ എനിക്ക് നേരെ ഓടിയടുക്കുന്നു. അവരില്‍ മുന്നിലായി..ആ മുഖം ഞാന്‍ തിരിച്ചറിഞ്ഞു....ചേച്ചി...

ഇല്ല...ദയവായി എന്നെ മരിക്കാനനുവദിക്കൂ..” ചൂളം വിളിച്ചു പാഞ്ഞടുക്കുന്ന മരണത്തിനു നേരെ സര്‍വ്വശക്തിയുമെടുത്തു ഞാന്‍ ഓടി. കഴിയുന്നില്ല..കാലുകള്‍ തളരുന്നു..ചുറ്റുമുള്ള അന്ധകാരം എന്‍റെ കണ്ണുകള്‍ കുത്തിത്തുറന്ന് അകത്തേക്ക് കയറി. ബോധമറ്റ്‌ പാളത്തിലേക്ക് വീഴുമ്പോഴും ചേച്ചിയുടെ അലര്‍ച്ച എന്‍റെ  കാതുകളില്‍ വ്യക്തമായി മുഴങ്ങി.

 

5

    ഒരിക്കലും പാദമൂന്നാന്‍ ആഗ്രഹിക്കാത്ത ഓര്‍മ്മയുടെ ആ പടവുകള്‍ക്കു മുന്നില്‍ ഞാന്‍ മടിച്ചു നിന്നു. ചാടാന്‍ ശ്രമിച്ചുവഴി മാറി നടക്കാന്‍ ശ്രമിച്ചുകഴിയുന്നില്ല. ഭൂതകാലമെന്ന പിശാച് പിടികൂടിയിരിക്കുന്നു. ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചുഇനി മിഴികള്‍ തുറക്കുന്നത് ഒരു പുതുലോകത്തിലെക്കായിരിക്കണമേ എന്ന് മനമുരുകി പ്രാര്‍ഥിച്ചു. സാവധാനം കണ്ണ് തുറന്നുഈശ്വരന്‍ ചതിച്ചിരിക്കുന്നു. ഡോക്ടര്‍ വിനോദ് ഇപ്പോഴും അവിടെത്തന്നെയുണ്ട്. ഒരു മാറ്റവുമില്ലാതെമനം മടുപ്പിക്കുന്ന ഗന്ധത്തോടെ ഡോക്ടറുടെ മുറിയും. ചുറ്റുമൊന്നു ഗഹനമായി നോക്കിഒരു മാറ്റവുമില്ല. കൃത്രിമത്വം ഛർദിക്കുന്ന അടുക്കും ചിട്ടയുമുള്ള മുറി. ഓരോ വസ്തുവിനും ആ മുറിയില്‍ അതിന്റേതായ സ്ഥാനം കല്‍പിച്ചു നല്‍കിയിട്ടുണ്ട്. ദശാബ്ദം എത്ര കഴിഞ്ഞാലും അണുവിട മാറ്റമില്ലാതെ അതെന്നും അവിടെ തന്നെ തുടരും. ഒരു പക്ഷെ അവയോരോന്നും ആഗ്രഹിക്കുന്നുണ്ടാകും ഒരു മില്ലിമീറ്ററെങ്കിലും ഇടത്തോട്ടോ വലത്തോട്ടോ ഒന്ന് മാറിയിരുന്നെങ്കിലെന്ന്‍! മുറിയുടെ വലതുഭാഗത്തായി ചുവരില്‍ ആ മുറിയിലെ ഏറ്റവും മനോഹരമായ വസ്തുആ പെയിന്റിംഗ് നിലകൊണ്ടു. നട്ടുച്ച നേരത്ത് തിരക്കുള്ള ഒരു സിറ്റിയുടെ ചിത്രീകരണമാണ് പെയിന്റിംഗില്‍. തിരക്കേറിയ ജോലിക്കിടയില്‍ കിട്ടിയ ഉച്ച ഭക്ഷണത്തിന്‍റെ ഇടവേളയില്‍, ധൃതിപ്പെട്ടു ആഹാരത്തിനായി ഹോട്ടലിലേക്കും മറ്റും ചിതറി നീങ്ങുന്ന ജീവനക്കാര്‍. അവരോടൊപ്പം അവരെ പിന്തുടരുന്ന അവരുടെ നിഴലുകളും. ചിത്രത്തില്‍ ഒരു സ്ത്രീ മറ്റൊരു യുവാവിനോട് സംസാരിക്കുന്നുണ്ട്അവരുടെ നിഴലുകളും പരസ്പരം സംസാരിക്കുന്നു. എന്തായിരിക്കും അവ സംസാരിക്കുന്നത്തങ്ങളുടെ യജമാനന്‍മാരെ കുറ്റം പറയുകയായിരിക്കുമോ?

വിഷ്ണു..” ഡോക്ടറുടെ ശബ്ദം. മനസ്സിന്‍റെ താത്പര്യം അവഗണിച്ചു എന്‍റെ ഉടല്‍ ഡോക്ടറിനു നേരെ തിരിഞ്ഞു. ഡോക്ടറുടെ അടുത്തു തന്നെ കസേരയില്‍ കലങ്ങിയ കണ്ണുകളുമായി ചേച്ചി!!

വിഷ്ണുവിഷ്ണു ശ്രദ്ധിക്കുന്നുണ്ടോ?”

ഇല്ലഞാന്‍ ശ്രദ്ധിച്ചില്ല എന്താണദ്ദേഹം പറഞ്ഞത്?

വിഷ്ണുയു നീഡ്‌ ടു ഗോ ബാക്ക് ടു യുവര്‍ മെഡിക്കേഷന്‍സ്. ഭേദമായിത്തുടങ്ങിയ രോഗത്തെ എന്തിനാണ് വിഷ്ണു വീണ്ടും വിളിച്ചു വരുത്തുന്നത്?”

ഓര്‍മയിലെ ഭൂതങ്ങളോട് പൊരുതാന്‍ താത്പര്യമില്ലാത്തതിനാല്‍ ഞാന്‍ ചിരിക്കാന്‍ ശ്രമിച്ചു.

എനിക്ക് കുഴപ്പമൊന്നുമില്ല ഡോക്ടര്‍. അവന്‍....റാം എവിടെ?”

കുറച്ചുനേരത്തേക്ക് ഡോക്ടറിന്‍റെ കണ്ണുകള്‍ എന്‍റെ മുഖത്ത് തന്നെ തറച്ചു നിന്നു. എന്തോ അന്വേഷിക്കുകയാണ് അദ്ദേഹം.

വിഷ്ണു സത്യത്തെ നിങ്ങള്‍ അഭിമുഖീകരിച്ചേ മതിയാകൂ. സ്കിസ്നോഫ്രീനിയ എന്ന മാനസികരോഗത്തിന് അടിമയാണ് നിങ്ങള്‍. മുന്നിലില്ലാത്ത ശബ്ദങ്ങളും രൂപങ്ങളും മസ്തിഷ്കം തന്നെ സൃഷ്ടിച്ചെടുക്കുന്ന അവസ്ഥ. അങ്ങനെ നിങ്ങളുടെ തലച്ചോറ് സൃഷ്ടിച്ചെടുത്ത ഒരു സാങ്കല്‍പ്പിക കഥാപാത്രം മാത്രമാണ് റാം. ഹി ഡസിന്റ് റിയലി എക്സിസ്റ്റ്! ദയവായി മനസ്സിലാക്കൂ വിഷ്ണു. ഒരു കളിക്കൂട്ടുകാരനില്‍ തുടങ്ങി വര്‍ഷങ്ങളായി ഒരു നിഴല്‍ പോലെ റാം എന്ന സങ്കല്‍പസൃഷ്ടി നിങ്ങളുടെ കൂടെയുണ്ട്. വര്‍ഷങ്ങള്‍ നീണ്ടു നിന്ന മരുന്നുകള്‍ക്ക് പോലും മാറ്റാന്‍ കഴിയാത്ത നിങ്ങളുടെ രോഗത്തിന് കുറച്ചൊരു ആശ്വാസമുണ്ടായത് ഗീത എന്ന പെണ്‍കുട്ടി നിങ്ങളുടെ ജീവിതത്തിലേക്ക് വന്നതിനു ശേഷമാണ്..പക്ഷെ..

ഒരു നിമിഷം നിര്‍ത്തി ഒരു ദീര്‍ഘനിശ്വാസമെടുത്തു ഡോക്ടര്‍ തുടര്‍ന്നു

ഗീതയുടെ മരണ ശേഷം നിങ്ങളിലെ രോഗം വീണ്ടും ശക്തിപ്രാപിക്കുകയാണ്...

പെട്ടെന്ന് പെയിന്റിംഗിനു സമീപമായി ഒരു ആളനക്കം. അതെ..അതാ ആ പെയിന്റിംഗിലൂടെ വിരലുകള്‍ ഓടിച്ച്അതിന്‍റെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട്‌ അവന്‍...റാം! പെട്ടെന്ന് അവന്‍ തിരിഞ്ഞ് എന്നെ നോക്കിപുഞ്ചിരിച്ചു.

വിഷ്ണൂ...വിഷ്ണു ശ്രദ്ധിക്കുന്നുണ്ടോ?”

ഡോക്ടറുടെ ശബ്ദം. ഞാന്‍ വീണ്ടും കണ്ണുകള്‍ ഇറുക്കിയടച്ചു. മുന്നില്‍ ഓര്‍മയുടെ പടവുകള്‍! ഗത്യന്തരമില്ലാതെ ഞാനാ പടവുകള്‍ കയറി. ഗീതയുടെ മുഖംപുഞ്ചിരിക്കുന്ന ഗീതയുടെ മുഖം. പുഞ്ചിരിയിലും ആ കണ്ണില്‍ നിറയുന്ന വിഷാദം എനിക്ക് കാണാം. പുസ്തകങ്ങളിലും മോണിറ്ററിലും മാത്രമായി ഒതുങ്ങിയിരുന്ന എന്‍റെ കണ്ണുകളിലേക്ക് ജീവിതത്തിന്‍റെ വെളിച്ചം നിറച്ച പെണ്‍കുട്ടി. ചുറ്റുമുള്ളവര്‍ ഭ്രാന്തനെന്ന മുദ്ര പതിപ്പിച്ച് തന്നെ അകറ്റിയപ്പോഴും എന്നിലേക്ക് സ്വയം നടന്നടുത്തവള്‍. ഏകാന്തമായ ഇരുള്‍ നിറഞ്ഞ എന്‍റെ സായാഹ്നങ്ങളെ അസ്തമന സൂര്യന് മുന്നില്‍ ബലി കഴിച്ച്തിരമാലകളുടെ അസൂയാവഹമായ ആക്രോശങ്ങളെ അവഗണിച്ച് എത്രയെത്ര നാളുകള്‍ അവളോടൊപ്പം കൈകോര്‍ത്ത് മണല്‍ത്തരികളെ ചവിട്ടിമെതിച്ച് ഞാന്‍ നടന്നിരിക്കുന്നു. എന്നോട് തോള്‍ ചേര്‍ന്നുഎന്നില്‍ തല ചായ്ച്ച് എന്‍റെ ഗീത! ഞാന്‍ സ്നേഹിച്ച എന്‍റെ നിഴലുകള്‍ പോലും,  വെട്ടിത്തിളങ്ങിയ ആ പെണ്‍കൊടിയുടെ തേജസ്സില്‍ അലിഞ്ഞില്ലാതായി...പക്ഷെ ഇന്ന്...

ഞാന്‍ കണ്ണുകള്‍ തുറന്നു. എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് റാം അവിടെആ പെയിന്റിംഗിന് സമീപം തന്നെയുണ്ട്. അവന്‍ എന്നെ നോക്കുന്നുപിന്നെ തിരിഞ്ഞു ആ പെയിന്റിംഗിലേക്ക്ആ നിഴലുകളിലേക്ക് നോക്കുന്നു. മുന്നില്‍ ഡോക്ടര്‍ ഇപ്പോഴും വാചാലനാണ്. അദ്ദേഹത്തിന്‍റെ വാക്കുകളൊക്കെയും എന്‍റെ കാതുകളെ അവഗണിച്ച് എനിക്ക് ചുറ്റുമായി ഒഴുകി നടന്നു. സഹതാപത്തോടെ ഞാന്‍ അദ്ദേഹത്തെ നോക്കി.

ഡോക്ടര്‍

നിശ്ചലനായി ഉദ്വേഗത്തോടെ അയാള്‍ എനിക്ക് വേണ്ടി കാതോര്‍ത്തു.

ഡോക്ടര്‍, താങ്കള്‍ക്ക് എന്‍റെ രോഗം ഭേദമാക്കാന്‍ കഴിയില്ല. എന്‍റെ രോഗം ഭേദമാകാന്‍ ഈശ്വരന് പോലും താത്പര്യമില്ല. അല്ലെങ്കില്‍ അതിന് കഴിവുണ്ടായിരുന്ന ഒരേ ഒരാളെഎന്‍റെ ഗീതയെ ഈശ്വരന്‍ തിരിച്ചു വിളിക്കില്ലായിരുന്നു. ഞാന്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നതിനു കാരണം തന്നെ എന്‍റെ രോഗമാണ് ഡോക്ടര്‍. എന്‍റെ മസ്തിഷ്കം മാത്രമാണ് എന്‍റെ കൂട്ടുകാരന്‍. ഡോക്ടറിന് അറിയാമോഏകാന്തത ഇഷ്ടപ്പെടുന്നവരെഅന്തര്‍മുഖരെ ഈ സമൂഹത്തിനു വെറുപ്പാണ്. അവര്‍ അവനെ അകറ്റുംഒറ്റപ്പെടുത്തും. മറ്റു കുട്ടികള്‍ അവനെ കളിയാക്കുംഅവനോടൊപ്പം കളിക്കാനും കൂട്ടുകൂടാനും മടിക്കും. അതായിരുന്നു ഡോക്ടര്‍ എന്‍റെ ബാല്യം. അച്ഛനമ്മമാരില്ലാതെ കൂട്ടുകാരില്ലാതെ ഒരു കുട്ടിക്ക് എങ്ങനെ കഴിയാനാകുംഅങ്ങനെ എന്‍റെ മസ്തിഷ്കം എനിക്ക് വേണ്ടി ഒരു കൂട്ടുകാരനെ സൃഷ്ടിച്ചു. എന്‍റെ ചേച്ചിയെപോലെ എന്നെ സ്നേഹിക്കാന്‍ വേണ്ടി മാത്രമായി ഒരാള്‍!

വിഷ്ണു,..”

എന്തോ പറയാന്‍ മുതിര്‍ന്ന ഡോക്ടറെ ഞാന്‍ തടഞ്ഞു.

എന്നെ ഞാനായിത്തന്നെ റാം സ്വീകരിച്ചു. വിചിത്രസ്വഭാവി ആയിരുന്നിട്ട് കൂടി ഞാന്‍ അവനെയും സ്വീകരിച്ചു. മറ്റുള്ളവര്‍ എന്നെ ഒറ്റപ്പെടുത്തിയപ്പോള്‍ അവന്‍ എന്നോടൊപ്പം നിന്നു. എന്നോട് സംസാരിച്ചുഎന്നോടൊപ്പം കളിച്ചുഭക്ഷണം കഴിച്ചു. അവനെ കണ്ടു പേടിച്ചരണ്ട മറ്റു കുട്ടികളുടെ മുഖം ഞാനോര്‍ക്കുന്നു. അവര്‍ എന്നെ ഭ്രാന്തന്‍ എന്ന് വിളിച്ചുടീച്ചര്‍മാര്‍ എന്നെ ഭ്രാന്തന്‍ എന്ന് വിളിച്ചു. ഭ്രാന്തന്‍ ജീവിക്കാന്‍ പാടില്ലഅവന്‍ അപകടകാരിയാണത്രേ! എന്നിട്ടും ഞാന്‍ ജീവിച്ചു എല്ലാവരെയും വെല്ലുവിളിച്ചുകൊണ്ടു ഞാന്‍ ജീവിച്ചു. എന്തിനെന്നറിയാതെ ജീവിതത്തോട് പൊരുതി. ആ യുദ്ധം അവസാനിച്ചത് ഞാനാ പെണ്‍കുട്ടിയെ ആദ്യമായി കണ്ടപ്പോഴാണ്. അവള്‍ക്കു മുന്നില്‍ ഞാനെന്‍റെ ആയുധങ്ങള്‍ അടിയറ വച്ചു. ഗീതദൈവത്തിന്‍റെ കണ്ണുകളായിരുന്നു ആ പെണ്‍കുട്ടിക്ക്. അവള്‍ ഭ്രാന്തനിലെ മനുഷ്യനെ കണ്ടുസ്നേഹിച്ചുപരിചരിച്ചു. എന്നെ ഭ്രാന്തന്‍ എന്ന് വിളിച്ച സമൂഹം അവളുടെ പ്രവൃത്തി കണ്ട് നെറ്റി ചുളിച്ചുഅവര്‍ അത്ഭുതപ്പെട്ടുഅസൂയപ്പെട്ടു. ഒരു പക്ഷെ ദൈവം പോലും അസൂയപ്പെട്ടു കാണും. അതല്ലേ അദ്ദേഹം..

കാഴ്ച മറച്ച് മുന്നില്‍ നിന്ന ജലകണികകളെ ഞാന്‍ തുടച്ചു നീക്കി.

ഡോക്ടര്‍ ദയവായി എന്‍റെ മസ്തിഷ്കത്തെ വെറുതെ വിടൂ. എന്‍റെ ചേച്ചിയെ കൂടാതെ എന്നെ സ്നേഹിക്കുന്ന ഒരേ ഒരു വ്യക്തി റാം മാത്രമാണ്.

പെട്ടെന്ന് എന്നെ തടസ്സപ്പെടുത്തിക്കൊണ്ട് ഡോക്ടര്‍ പറഞ്ഞു

വിഷ്ണു..” വാക്കുകള്‍ക്ക് വേണ്ടി അദ്ദേഹം ബദ്ധപ്പെടുന്നത് പോലെ എനിക്ക് തോന്നി.

യു ഡോണ്ട് ഹാവ് എ സിസ്റ്റര്‍....നിങ്ങള്‍ അനാഥനാണ്

എന്തുകൊണ്ടോ ആ വാക്കുകള്‍ എന്നെ ഞെട്ടിച്ചില്ലമസ്തിഷ്കം മരവിപ്പിക്കപ്പെട്ടതുപോലെ എനിക്ക് തോന്നി. ഞാന്‍ തിരിഞ്ഞ് ചേച്ചിയെ നോക്കിഅതാ അവരുടെ മുഖംആ കരയുന്ന മുഖം.....അത് വികൃതമാകുന്നുഅല്ല അത് രൂപം മാറുന്നു...റാമിലേക്ക്...വീണ്ടും തിരികെ ചേച്ചിയിലേക്ക്...

ചേ....ചേച്ചി..” ഞാനുറക്കെ വിളിച്ചുശബ്ദം വിങ്ങുന്നു. ശ്വാസമെടുക്കാന്‍ കഴിയുന്നില്ല

ഞാന്‍ പറയുന്നത് മനസ്സിലാക്കൂ വിഷ്ണു. നിങ്ങള്‍ അനാഥനാണ്...അല്ലെങ്കില്‍ പറയൂ എന്താണ് താങ്കളുടെ ചേച്ചിയുടെ പേര്?”

മോ...മോഹിനി..” ബദ്ധപ്പെട്ടു വാക്കുകളെ ഞാന്‍ ഉന്തി പുറത്തേക്കിട്ടു

ഹ ഹ. മോഹിനി’, ‘റാം’ എല്ലാം വിഷ്ണുവിന്‍റെ അവതാരങ്ങള്‍ തന്നെ അല്ലെ??”

ശ്വാസമെടുക്കാന്‍ കഷ്ടപ്പെട്ടുകൊണ്ട് ഞാന്‍ ഡോക്ടറുടെ മുഖത്തേക് നോക്കി. എന്തോ തമാശ പറഞ്ഞ സന്തോഷത്തിലാണ് അദ്ദേഹം. ചിരിപരിഹാസച്ചുവയുള്ള ചിരി. റാമിന്‍റെ വാക്കുകള്‍ ഞാനോര്‍ത്തു. ഞാന്‍ വീണ്ടും ചേച്ചിയെ നോക്കി. അവര്‍ എന്നെ നോക്കി പുഞ്ചിരിച്ചുസാവധാനം കസേരയില്‍ നിന്നെഴുന്നേറ്റ്‌ പെയിന്റിംഗിനു നേരെ നടന്നു. പെയിന്റിംഗിന് മറുവശത്തായി ചേച്ചി നിന്നു. ഞാന്‍ സൂക്ഷിച്ചു നോക്കി റാമുംചേച്ചിയുംഅവരുടെ നടുക്ക് നിഴലുകളുടെ ആ പെയിന്റിംഗും.. ഞാന്‍ അവരുടെ മുഖത്തേക്ക് നോക്കി. ഇനി നീ എന്തിനാണ് കാത്തിരിക്കുന്നത്?’ അവരുടെ മുഖഭാവം ഞാന്‍ വായിച്ചെടുത്തു.

ഞാന്‍ എഴുന്നേറ്റു. പെയിന്റിംഗിന് നേരെ നടന്നു. തലക്കുള്ളില്‍ എവിടെയോ ഒരു മുഴക്കം. ഞാന്‍ പതിയെ ആ ചിത്രത്തില്‍ തലോടി. തലക്കുള്ളിലെ മുഴക്കം ശക്തമാകുന്നു

എന്താ വിഷ്ണു പെയിന്റിംഗ് ഇഷ്ടമായോ?”

ഡോക്ടര്‍ നിങ്ങള്‍ എന്നെ ജീവിക്കാനനുവദിക്കില്ല. ഈ സമൂഹം എന്നെ ജീവിക്കാനനുവദിക്കില്ല. എന്നെ സ്നേഹിക്കുന്നവരെ എന്നില്‍ നിന്നകറ്റിഎന്‍റെ വേദന കണ്ടു ചിരിക്കാനാണ് നിങ്ങള്‍ക്ക് താത്പര്യം. ഭ്രാന്തനെ ഭ്രാന്തനായി തന്നെ കാണാനാണ് ഈ സമൂഹത്തിനു താത്പര്യം. എന്‍റെ ലോകത്ത് നിന്ന്‍ എന്‍റെ നിഴലുകളെ നിങ്ങള്‍ അകറ്റും..അതുകൊണ്ട് ഡോക്ടര്‍.....ഞാന്‍ പോകുകയാണ് അവരുടെ ലോകത്തേക്ക്നിഴലുകളുടെ ലോകത്തേക്ക്ഗീതയുടെ ലോകത്തേക്ക്..

തലയിലെ മുഴക്കം ഉച്ചസ്ഥായിയിലെത്തിയിരിക്കുന്നുസഹിക്കാനാകുന്നില്ല. മനോഹരമായ ആ പെയിന്റിംഗിലേക്ക് ഞാന്‍ എന്‍റെ തല പതിപ്പിച്ചു. ചുവന്ന ചായം അതിനെ ഒന്നുകൂടി മനോഹരമാക്കിയിരിക്കുന്നു. തലയില്‍ വീണ്ടും മുഴക്കം... വീണ്ടും ശക്തിയായി ഞാന്‍ തല ഭിത്തിയിലിടിച്ചു. പെയിന്റിംഗ് ഭിത്തിയില്‍ നിന്നിളകി താഴെക്ക് പതിച്ചു. ഡോക്ടറുടെ അലര്‍ച്ച ഞാന്‍ കേട്ടു. ആരൊക്കെയോ എന്നെ പിടിക്കുന്നുവലിക്കുന്നു. ഇല്ലഎനിക്ക് പോകണംഅവര്‍ എന്നെ വിളിക്കുന്നു...ചേച്ചിറാംഗീത. ചുറ്റുമുള്ളവരെ ഞാന്‍ വലിച്ചെറിഞ്ഞു. തലയില്‍ വീണ്ടും മുഴക്കം. ഞാന്‍ തല വീണ്ടും ഭിത്തിയിലിടിച്ചുവീണ്ടുംവീണ്ടും..വീണ്ടും..ആ മുഴക്കം അവസാനിക്കുന്നത് വരെ. അതെ ജീവന്‍റെ ആ മുഴക്കം അവസാനിക്കുന്നത് വരെ..

Srishti-2022   >>  Short Story - Malayalam   >>  ഓറഞ്ച് മനുഷ്യർ

Jithin Saseendran

Tata Elxsi

ഓറഞ്ച് മനുഷ്യർ

ഓറഞ്ച് മനുഷ്യർ

അകലങ്ങളിലേക്ക് ദൃഷ്ടിയൂന്നിയിരിക്കുകയായിരുന്നു അയാൾ. പ്രത്യേകിച്ചൊന്നും ചിന്തകളില്ല. പക്ഷേ കണ്ണ് വല്ലാതെ ഈറനണഞ്ഞിരുന്നു. താൻ വളർന്നു വന്ന ജീവിത സാഹചര്യങ്ങളായിരിക്കാം അയാളെ വിഷാദമൂകനാക്കിയിരുന്നത്. ശ്വാസോച്ഛ്വാസം മന്ദഗതിയിലാണ്. മനസ്സിലേക്ക് പോയ് മറഞ്ഞ കാര്യങ്ങൾ ഓരോന്നായി കടന്നു വരാൻ തുടങ്ങി.

അതിന്റെ പാരമ്യതയിൽ ഒന്നു ഞെട്ടിയപ്പോൾ അയാൾക്ക് താൻ വലിയൊരു കൂട്ടത്തിന്റെ മുന്നിലാണെന്നു മനസ്സിലായി. അയാൾ തനിക്ക് മുന്നിലായി നടന്നു നീങ്ങുന്ന മനുഷ്യരെ നിരീക്ഷിക്കാൻ തുടങ്ങി. അസ്തമയ സൂര്യന്റെ ഇളം ഛായയിൽ എല്ലാവർക്കും ഒരു ഓറഞ്ച് നിറം. അയാളുടെ മനസ്സിൽ കൗതുകം നിറഞ്ഞു. ഓരോരുത്തരേയും മനസ്സു കൊണ്ട് പിന്തുടരാൻ ആരംഭിച്ചു. തന്റെ സഹോദരങ്ങൾ ഒരുപാട് മാറിയിട്ടുണ്ട്. ഉത്തരവാദിത്വങ്ങൾ അവരെ മാറ്റി. ഊർജസ്വലരായിരുന്ന അവർ ക്ഷീണിതരായി. ഒരാളെയും മുൻപ് പരിചയമില്ലെങ്കിലും അയാൾക്കറിയാം പകലുറക്കങ്ങളാണ് അവർ ഏറെ ആഗ്രഹിക്കുന്നതെന്ന്. എല്ലാവരും വളരെ തിടുക്കത്തിലാണ് നടന്നു നീങ്ങുന്നത്. വൈകുന്നേരങ്ങൾ വീടണയാൻ ഉള്ളതാണ്. ഇതെല്ലാം വെറും തോന്നലുകളാണ്. ചിതറിയ ചിന്തകൾ. പക്ഷേ ഒന്നുറപ്പാണ്. ശരീരം മുഴുവൻ ഒരു ഓറഞ്ച് നിറം കലർന്ന് കൂട്ടിമുട്ടി ഒരു തരം മുറുമുറുപ്പോടെ നടന്നു നീങ്ങുന്ന, താഴേക്കും വശങ്ങളിലുമായി മാത്രം നോക്കി സഞ്ചരിക്കുന്ന അവരെ കാണാൻ നായ്ക്കളെപ്പോലെയുണ്ട്. എന്തിന്റേയോ അദൃശ്യമായ തുടൽ കഴുത്തിൽ വീണവർ. അയാളുടെ ഉള്ളിൽ ഗൂഢമായ ഒരു പുഞ്ചിരി വിടർന്നു. "മനുഷ്യ ജന്മങ്ങൾ നായ്ക്കളായി മാറുകയാണോ". ആ ചിന്തകൾ അയാളെ നിശ്ചലമാക്കി. പെട്ടെന്നെവിടെ നിന്നോ ഒരു കല്ല് പറന്നുവന്നു. അടിവയറ്റിൽ കൃത്യമായി വന്നു പതിച്ചു. കൂടെ ഒരു അശരീരിയും. "നായിന്റെ മോനേ, മനുഷ്യന്മാർക്ക് ഇരിക്കാൻ വച്ചടുത്താണോടാ വന്നിരിക്കുന്നത് ഓടെടാ" പെട്ടെന്ന് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് ഒരു ഓറഞ്ച് മനുഷ്യനെയായിരുന്നു. അയാൾ അയാളുടെ രണ്ടാമത്തെ കല്ലിനായുള്ള തിരച്ചിലിൽ ആയിരുന്നു. അതിനെന്തായാലും ഇടവരുത്തണ്ട. ഓടിക്കളയാം. നല്ല വേദനയുണ്ട്. കരച്ചിൽ വരുന്നു. വലിയ നാക്ക് തൊണ്ടയിൽ തങ്ങിക്കാണണം ശബ്ദം പുറത്തേക്ക് വരുന്നില്ല. തൊണ്ട പൊട്ടി ഇറ്റു വീഴുന്ന ഉമിനീരിനൊപ്പം അയാൾ കുരച്ചു. ദൈന്യമായി ഓരിയിട്ടു. എന്നിട്ട് എവിടേക്കോ ഓടിമറഞ്ഞു. സൂര്യൻ അസ്തമിച്ചു. അവിടാകെ ഇരുട്ടു പരന്നു.                                          

                                 ശുഭം

 സമർപ്പണം: " എന്നും ഞാൻ തേടുന്ന എന്നെ തേടുന്ന ആ കണ്ണുകൾക്ക്..പിന്നെ മറ്റുള്ളവർക്ക് പ്രയോജനമാകുന്ന ജീവിതങ്ങൾക്ക്"

Srishti-2022   >>  Pm Malayalam   >>  അവൾ അശുദ്ധയത്രേ

Dr. Anjana P Das

Tata Elxsi

അവൾ അശുദ്ധയത്രേ

അവളോടൊപ്പം  കളിപ്പാട്ടങ്ങൾ പങ്കിടാം 

അവളോടൊപ്പം  പാഠങ്ങൾ പഠിക്കാം 

അവളോടൊപ്പം പാട്ടുകൾ പാടാം 

അവളുടെ അമ്മിഞ്ഞപ്പാൽ നുണഞ്ഞു കുടിക്കാം 

അവളുടെ മടിയിൽ ചാഞ്ഞുറങ്ങാം 

അവൾ കോപ്പുകൂട്ടിയതു പങ്കിടാം 

അവൾ വെച്ചു വിളമ്പുന്നത് ഉണ്ണാം 

അവൾക്കൊപ്പം വേലയ്ക്കു പോകാം 

അവളെ വേളി കഴിച്ചീടാം 

അവളോടൊപ്പം രമിക്കാം രസിക്കാം 

അവളുടെ തലോടലിനായി തോളിൽ ചാരം 

അവളെന്നോരാശ്രയവും  അവനു വേണം 

അവളെ  അമ്മയെന്നും പെങ്ങളെന്നും ഭാര്യയെന്നും മകളെന്നും വിളിക്കാം 

അവളെകൂട്ടി  ക്ഷേത്രദർശനം  പാടില്ലത്രേ 

അവൾ ആർത്തവ രക്തത്താൽ അശുദ്ധയത്രേ !!!
 

Srishti-2022   >>  Poem - Malayalam   >>  അവൾ  അശുദ്ധയത്രേ

Dr. Anjana P Das

Tata Elxsi

അവൾ  അശുദ്ധയത്രേ

അവളോടൊപ്പം  കളിപ്പാട്ടങ്ങൾ പങ്കിടാം 

അവളോടൊപ്പം  പാഠങ്ങൾ പഠിക്കാം 

അവളോടൊപ്പം പാട്ടുകൾ പാടാം 

അവളുടെ അമ്മിഞ്ഞപ്പാൽ നുണഞ്ഞു കുടിക്കാം 

അവളുടെ മടിയിൽ ചാഞ്ഞുറങ്ങാം 

അവൾ കോപ്പുകൂട്ടിയതു പങ്കിടാം 

അവൾ വെച്ചു വിളമ്പുന്നത് ഉണ്ണാം 

അവൾക്കൊപ്പം വേലയ്ക്കു പോകാം 

അവളെ വേളി കഴിച്ചീടാം 

അവളോടൊപ്പം രമിക്കാം രസിക്കാം 

അവളുടെ തലോടലിനായി തോളിൽ ചാരം 

അവളെന്നോരാശ്രയവും  അവനു വേണം 

അവളെ  അമ്മയെന്നും പെങ്ങളെന്നും ഭാര്യയെന്നും മകളെന്നും വിളിക്കാം 

അവളെകൂട്ടി  ക്ഷേത്രദർശനം  പാടില്ലത്രേ 

അവൾ ആർത്തവ രക്തത്താൽ അശുദ്ധയത്രേ !!!

 

Srishti-2022   >>  Short Story - English   >>  A #MeToo story

Sreelekshmi

Tata Elxsi

A #MeToo story

While I sit to draft this note,the world around me is engaged in a much necessary conversation.

The'#Me Too' movement.

This excerpt,I thought would be my contribution to the movement, which is spreading more virally than the ebola virus.

It was two years back.On a sunny evening,I was waiting at a bus station in 'Vellarada',a place in the outskirts of Trivandrum. Aimed to board a bus back to 

central Trivandrum after visiting my friend, who was ailing from food poison.

Within few minutes of wait,a bus reached the stop.

It was an orange color 'Rajadhani Express' of KSRTC.

Three fourth of the seats were filled.I grabbed a seat next to an old woman.

I was busy making myself comfortable when the conductor knocked on my seat handle with his pen. "East fort" I said."40", he replied in his low pitched manly voice.

I was perplexed and looked confusedly at the conductor.This was the costliest bus ticket,I ever had to take.My previous journeys, were all at a cost of 10 or 20 rs.

However,being a person with very poor awareness of fuel price or bus fare,I did not go for any argument and paid the money.

While I gazed at the ticket with subtle disbelief,the conductor said "This bus takes a longer route to reach the city" and he moved on to the next seat.

The scorching summer heat and the noisy engine of the bus made me tired and before I could realize I was fast asleep.

Half an hour or so later,I woke up feeling a movement next to me. The old women sitting alongside was getting ready to leave.

I moved myself to the side,giving her space to get down.The bus was halted at a bus depot.

The walls of the depot had posters of films starring Ajith,Rajnikanth and Vijay. All tamil superstars.The boards and signage's were all in tamil.

I had reached the neighboring state in sleep.With a little shock,I turned around.Only a dozen of passengers were left in the bus.

The man sitting behind me said "We are heading back to Trivandrum".

It was assuring for me.Perhaps this was the longer route, the conductor mentioned earlier.I moved to the window seat.

The thought of reaching another state without even realizing it, made me a bit alert.I was no more drowsy.

With full attention,I observed the bus,the traffic and the route.

The road on the border of the two states,looked dull and boring.The flex boards of Jayalalitha in a green saree, added a little color to the otherwise not very 

appealing surroundings.

As the bus moved further boards in Malayalam started to come by, giving me little comfort and peace.

Once we were off the border,my phone rang.I explained to my father, the mistake I made. I told him that I wasn't too interested in waiting for long and hence took the 

first bus that came by.My folly,the bus was taking a round trip from one end of the city to the border and then back to where it started.

My father just replied with an 'Ok' and asked me to call him,if required.

Soon we reached our next stop,'Kulathoor'.This place is a well known estuary that had many tourist visits during the season.

As I gazed through the window,a gentle breeze blew through my face and hair.This refreshing breeze,was enough to take away all the tiredness of the journey.

I looked around,there were small boats on the river banks.I enjoyed this part,it was blissful to feel the mother nature at its best during sunset.

'Ouchh,the sunset', I realized with fear that it is going to turn dark soon.

My mood again dipped downwards as I could see few people getting down at the stand.Within a few minutes, the rest of the people 

also got down in the subsequent two stops and my scare quotient drifted upwards.

Only 3 of us were in the bus. Me,the conductor and the driver.Myself occupying a seat in the center and the conductor towards the back.

I sat with my head slightly bent leftwards to scan the conductor.I felt my fear was justified.I was freshly out of college and has never travelled this far, that too

alone and a bit after dusk.

A gripping fear crossed my heart.The Delhi rape case, flashed in my mind.

I started making strategic plans and preparations for handling the men,if they make a wrong move.

Suddenly I saw the conductor getting up and moving slowly towards me.I froze.All the preparations and strategies fell flat.I faced him numb.

He came near,stopped and said "Dont worry,we will reach soon" and then went back to his seat.His gesture made me relaxed.I felt these men were genuinely good.

They looked decent as well.

I stopped thinking negative and started wondering about the revenue stats of Kerala State Road Transport Corporation.

'How do they make profit, if they take such a long route with less passengers boarding it'.My mind became sceptical again.

In the last 20 minutes, the bus has not halted at any stop.'Are they really taking the right route'?

The time was nearly 8PM.

We were still travelling through roads,which I did not know.My mobile had weak signals and no internet to track our location.

My state of mind became poorer.'Conjuring' movie was little less frightening compared to the situation I was in.

I dialed my father's number and a recorded voice said "You do not have sufficient balance to make this call".

My heart was ready for its maiden heart attack.Beads of sweat broke out of my brow. 

The darkness outside made me more frightened.

The bus suddenly took a turn and stopped inside the Poovar bus depot.

The driver and the conductor stepped outside.I was left alone in the bus.

'Did they go to call their companions or did these men find this place the best for an assault'??

I waited inside the bus with my heart pounding severely. If someone was nearby,they could have easily heard my heart beat.

I could see them from a distance.They were joined by another man and the three were smoking and sharing cigarette.

I felt like screaming at the top of my voice 'Why have you halted the bus when I am dying to get home'?

But then I stopped myself from attempting it, to conceal my panic.I did not want myself to look vulnerable.

A thousand thoughts flashed before me.

I missed my mom in the midst of the  scariest day of my life.

Time moved on,each minute seemed liked a million years.For the next 10 minutes I kept waiting with fear. And then I saw the men approaching the bus.

The bus started again and the conductor went back to his seat.

I felt relieved by now.Soon the bus moved through and the places became familiar.

I thanked god for being my savior.

There was a call from my father to know where I reached.I asked him to wait for me at the city.

We soon reached the city.Though it was nearly 9PM,I had nothing to worry.If these men have not harmed me this far,they wouldn't dare to do it in the city.

As soon as we hit the city lights,we could see a traffic jam formed.

I remembered then that the President is in the city to inaugurate a research center and this could be the reason for the block.During the wait,I thought about the pain and fear

 women go through each day while they travel alone at night.

There was a bit of a delay in the jam, but I was more relaxed than ever.Little while later the bus started moving,though slowly due to heavy block.

I reached the spot I had to get down after a really long journey through the nooks and corners of the district.

Through the window,I could see my father impatiently waiting for me.I waved at him with such excitement that one would do when they meet their 

dear ones after a long gap.

I just saw him in the morning,but still the excitement was high.

I got down and caught his hands.The last time I walked holding his hand was when I was a kid.

I can't remember the conversation we had during the walk.But after crossing the road,I turned around and looked at the conductor.

The man was also looking at me.When our eyes met, he was smiling.His eyes reflected the same care and protection which a father shows to his daughter.

I smiled at him with gratitude.

When I went to sleep at night,I prayed for his well being.

Years later while I am penning this,I do not remember his face.But I cannot forget his gentleness.There was never a moment when these men made me feel insecure.

Never a wrong look passed or a wrong word spoken.A dignified distance maintained all across to a frail girl who could have been easily taken captive.

I do not know many men who would have behaved the same under such a situation.

This is not a #MeToo story.But just to a piece of writing to reassure women that good men are not extinct.Not all men make #MeToo's.

Srishti-2022   >>  Short Story - English   >>  HAGERTHA

Rahul Raveendran

Tata Elxsi

HAGERTHA

   “Adam....wake up.....wake up Adam..........open your eyes now and witness what the new world has to offer. Adam... Wake up. It’s time to wake up...ADAM WAKE UUUUUPPPPPPP NOW!”

Adam felt a screeching noise pierce his delicate ears as he plunged forward from the bed. The sudden burst of conscious had sent a shock wave across his body as he was still grasping to get a hold of the surroundings by waving his hands across. The blurry vision didn’t aid his cause but what concerned him the most was his lack of breath. He was panting ponderously since he woke up from what felt like a deep hibernation and it led him to surmise the fact that he might have to embrace death any moment from now. But contrary to his speculations, the menacing gasps ceased to a halt a couple of seconds later as his vision became somewhat unclouded. Adam slowly rolled his eyes across the room in search of a definitive rendition of what seemed like a ghastly nightmare.

“Where am I? What is this place?” He wondered as he continued to dissect the room. He noticed that the sun had begun to set through the uniquely expansive glass window that engrossed the entire upper section of the wall located towards the right side of his bed. For a moment he ceased to worry about his nightmare and his newfound predicaments as he took a long gaze at the alluring and the divine beauty of the sunset. He failed to recollect the last time he caught a glimpse of such a gorgeous sight. For Adam, the view was nothing short of spectacular as the resting Sun illuminated the sky with shades of yellow and orange to welcome the impending twilight.

The room was empty besides the solitary bed and a table. He gradually got up from the comfy bed and by extracting a little more effort from his tired out body he was able to alight his feet on the floor.

The moment he touched the matte finished floor Adam perceived two radiant ring-shaped bluish lights appearing right beneath his naked feet. He watched them in awe as the lights followed his feet movements along the ivory-tinted floor. But just as he was moving towards the door, the light beneath his feet suddenly transposed colors from blue to green. Before Adam was able to assess the situation a relatively large head appeared from nowhere in the middle of the room as he stumbled to the floor out of tremor and disbelief.

“Hello, Adam. What can I do for you?” inquire the head as it turned towards him.

It took a couple of seconds for Adam to realize that it was just a projection of a head directed towards the middle of the room. It was devoid of any skin or eyes but was composed of green dots and reflected the shape of a bald woman’s head rather than a machine.

“Who..? Who the hell are you?” asked Adam who was still perplexed and terrified at the unforeseen arrival of the uninvited guest.

 “My name is Andrea and I am your virtual assistant. How may I assist you today?” Adam was lost for words at that rigorous moment.

 “I am sorry Adam, but I didn’t get a response from you. What would you like me to do? Do you want me to make your bed more comfortable?” Just as Andrea finished her sentence Adam’s bed reclined back a little with the top portion slanting at a ten-degree angle to provide a better experience while sleeping.

“Or do you want me to change the theme of the pod?” Adam stood in disbelief as the entire room shifted its color from ivory to black, including the bed.

“Would you like me to present a beautiful sunrise to replenish your thoughts?” The sunset that Adam was admiring a few moments ago swiftly shifted to a sunrise over the horizon. “Or how about a rainy day in the tropical rain forests to make you feel cozy in case you want to stay in bed?” The scenery once again shifted from the sunrise to a tropical forest where rain was showering profoundly. Adam was baffled as he heard the sound of raindrops across the room. 

“What the....? What is going on here?” Adam kept screaming at Andrea when all of a sudden the green light projections on the floor changed to red.

“Adam, I am sensing a rapid surge in your heart rate. It’s beating in an abnormal rhythm. Please try to stay calm and be assured that help is on its way.”

At that moment the door opened sideways and a young Caucasian man in his mid thirty’s wearing a white suite entered the room. He disabled Andrea with a brisk hand gesture using the index and the middle finger sliding towards the left.

“Adam, I see you are awake and just at the right time.” He said as he assisted Adam to get up on his feet.

Adam felt a firm grip on his hands as the man assisted him. There was more power behind the lift than he anticipated.

“Can you please tell....where I am?” Adam replied as he almost broke down in front of the guy.

“All in due time Adam. Right now we need to make sure that you are perfectly healthy before the final frontier.” The man leaned forward with a smile which seemed more artificial than instinctive to Adam. 

 “But...when? What are you exactly implying by this final frontier? I was already befuddled by the events that just unfolded and now you are hurling more puzzles for me to chew upon?”

“It’s not my duty or place to explain Adam. The primary analysis ascertains that you are in perfect shape for the final frontier. And based on the latest update I received, I believe its time.” The man acknowledged Adam’s inquiries while swiping his right hand across the paper-thin glass tablet. But before Adam was able to process his response, he walked back up to the door and opened it while pointing his hand outwards so as to guide Adam through to the corridor.

As Adam strode past the man he realized the fact that all his concerns and the ambiguities surrounding the events will be addressed once he confronts the ‘final frontier’. For Adam, the corridor at the first sight felt like a never-ending parade of doors at both ends as it stretched far beyond his line of sight. But what perturbed him the most was the bothersome tone generated by the man’s unique footwear as he walked through the corridor and it pierced through the deafening yet calm silence.

“At least tell me your name!”

“Please, call me Uriel.” Uriel stopped in front of a semi-elliptical arched door.

“Please, get inside the elevator.” As soon as the elevator door opened sideways Uriel directed his left hand inwards.

“Whoa, this is an elevator? This looks like a mini dome!” Adam exclaimed as he entered the elevator. “I don’t see any panel here. How are we supposed to select the level?”

“This elevator is designed to reach one and only one location.”

“You mean the final frontier? Does that mean you will not be accompanying me anymore?”

“Yes. I cannot guide you any further. If you must, then consider me as a guardian of the final frontier and the place within. Remember, the final frontier is for you to explore and experience entirely, so no need to panic Adam.” Uriel replied as he turned his attention back to the tablet at hand.

“Wait! Before you close the door I just want to ask one final question. Why....... why aren’t you blinking? I have been observing. You didn’t even blink once!”

“You are smart Adam.” Uriel reacted with the same awkward smile as the elevator doors closed.

Adam was already having qualms while he entered the elevator but his fear only grew profoundly as it began ascending. The elevator soon came to a halt couple of seconds later and as the doors opened Adam was left aghast as to what unfolded before his eyes.

There, beyond the door, was a stunning valley that would allure anyone with its lavish yet dazzling grace. The grass was lush green, so were the bushes and knee-high to a thrush. There was a neon-blue ribbon of water flowing through the valley that seems to have originated from waterfalls residing beside the far-off mountains with the sun shining above. To Adam, the valley was a true paradise.  

Adam slowly stepped out of the elevator and placed his naked right foot on the grass. He began wandering around the valley admiring the beauty and taking in the aroma. But just as he was about to move towards the mountains and the waterfall he noticed a giant tree standing tall in the middle of the valley. And right beneath the tree stood a woman who was pondering at the river flowing nearby.

At first, Adam was skeptical while the fear overpowered him. But as he drew closer towards the tree he contemplated the fact that he wasn’t alone. He mustered whatever little courage he had and positioned himself behind the woman, who had a pretty long and dark hair that extended beyond the kneecaps.

“Hi, I am Adam. Who are you?”

The lady gradually turned back towards Adam thereby revealing her gorgeous face. At that particular moment, Adam felt that the alluring beauty of the valley was nothing compared to her.

“Hi Adam, my name is Eve. I have been waiting for your arrival.”

“You mean you were expecting me? Why?”

“I was told that we were both required simultaneously at the final frontier. And that everything will be explained once you reach here. Tell me, Adam, do you have the answers to my questions?” Eve responded with a mild smile.

“No, I am afraid I don’t. In fact, I also came here in search for explanations to some bizarre......”

Adam was interrupted abruptly as a giant screen was projected directly towards the center of the valley.

“What in God’s name is this?” Adam cried with disbelief.

Both of them examined the giant screen with disbelief and caution as it displayed a vast room filled with several scientific pieces of equipment. As they continued to stare at the screen holding their breath, a white middle-aged man walked into the frame. The guy was mostly bald with only a few silver hairs occupying around his scalp but he did sport a long and thick silver color beard that covered his neck.

“Hello, Adam and Eve. Please take a seat because this is going to take some time and believe me, this won’t be easy for you.” His voice was soothing and silvery.

“What does he mean? Do you know this guy?”

“No, I am sorry Adam. I don’t recollect any memory of his face. I believe it’s best if we hear him out.” Eve suggested to Adam as both of them diverted their unwavering attention to the colossal screen.

“First let me introduce myself. My name is Dr. Jenovah Mathis. At this particular moment, you might be wondering who you are exactly and why you are here.” Adam’s eyes grew wider with every line as Dr. Jenovah continued with the epiphanies.

“Humans over the course of history had reveled in discoveries, innovations, and inventions. But what we didn’t realize was that these led to the creation of potent barriers that will eventually lead to our downfall. These barriers were called by many names like countries, states, ethnicity, race, religion and sometimes even gender. For most of us, these barriers were not viewed as something we could use to isolate ourselves, but instead as a means to overpower others. Thus began a long trail of wars and conflicts leaving nothing but bloodshed, hunger, pain, and despair. But there was just one thing that we neglected in unity. Our earth! We often refer our planet as ‘Mother Earth’, probably because we feigned that there was a feminine side to our world like a mother caring for her children. Yet whenever she wept because of our wrong deeds we chose to ignore her. But little did we know that children are always susceptible to crumble without their mother’s love.”

“Humans as species did evolve from spears out of wood to dynamites that could blow up rocks to atomic weapons that wipe out cities to nuclear weapons that had the capability to obliterate continents. But our greatest weaponry was invented in the later part of our yesteryear. Artificial intelligence! Not the ones we encounter in our day to day life but the ones embodied in a humanoid that could even tear up human souls into two within a split second. And their greatest advantage was that they didn’t have any fear and they never think twice!” Adam could feel the deep regret hidden behind Jenovah’s every single word.    

“Of course like all the other weapons, it was us who exploited them. AI was initially introduced as a boon for our civilization. Pretty soon they were an integral part of our society with dedicated citizenship allotted to them. Later down the line, I presented my children, widely known as ‘The Archangels’ to the world. They were first of their kind, state of the art humanoids equipped with the most powerful neural core engines that could replicate the average human brain’s signals, and sometimes even more. They were the most groundbreaking revelation in human history which I perceived as a gift to mankind. But they had different ideas. They saw them as an opportunity to crush those who defy them. Like all previous world wars, all hell broke loose one day and resulted in what was the most brutal war the world has ever seen. It wiped out most of humanity while the rest were forced underground due to the aftermath. Earth was already reeling with extreme pollution and water shortage before us, but my generation made the planet completely unsustainable for life forms. And it all started with me in my garage.” Jenovah wiped out the tears that started to trickle down from his eyes.

“I am a completely religious guy. My friends used to mock me about how someone like me can follow science and stand firm on his religious beliefs at the same time. What they didn’t realize was that both science and religion can coexist and together they can provide a superior balance to the universe. And hence even after all that happened I believe humans as a species deserve a chance at redemption. What you are now is a culmination of some of the greatest achievements in mankind’s unparalleled history. Human genetic cloning, my archangels, and interstellar travel! But unfortunately, the same species that transformed an entire planet based on their desires will not be able to relish the ‘crown of their creations’. Humans here on Earth kept dying one after the other but since we cannot survive interstellar travel the idea of mass evacuation was abandoned. That’s when we decided to use the archangels to transport our gene pools to another planet similar to Earth so that humans as a race don’t go extinct. My children, who accompanied the millions of genetic data, are programmed to create you, protect you and guide you at any cost. Even as we converse I believe they are terraforming the planet, your planet, wherever it is in this universe so that one day you can form a colony of your own. But before that we need to ensure you, Adam and Eve, are conceived flawlessly. You might not recollect anything but we have a standard set of assessments to carve out the best of you. But if you are confronting me at the final frontier it means you have surpassed them and there is just one last barrier for you to overcome. The final objective for you.....is to kill the other person. I know what you are wondering. With all being said how can violence be used as an assessment for the final frontier? Violence is part of human nature. We cannot shed it, unless by choice. So instead we can use it to filter out the weak ones among us. So since we are starting a new colony we wouldn’t want any weaklings among us do we? The readings from this assessment will be utilized and updated for the future clones. But right now only one of you will walk past the final frontier while the other will be disposed of. The assessment begins the moment this recording ends.”

The recording ended abruptly as both Adam and Eve began staring at each other.  Little did Adam know that the entire assessment was a cynical death trap to separate the weaklings from the stronger ones!

“Adam, what will we do? What kind of an assessment is this?” Adam looked perplexed and Eve noticed that there was a sense of conflict in him.

“Adam? You are not seriously considering this right? We are not savages to fight among ourselves.”

“Aren’t we Eve? Didn’t you hear him? We had been fighting among-st ourselves ever since the beginning. That’s what the doctor is trying to recreate here. A true human clone with their naked and unadulterated instincts! Now that is a savage Eve. I just learned that I am a clone while all this flesh and bones were borrowed from someone real back on earth. I need to live Eve. I want to have a life of my own.” Adam quickly turned towards Eve and started walking towards her. 

“Adam you are scaring me. Please don’t do this.” Eve kept begging as Adam quickly jumped forward and grabbed her neck.

“I am sorry Eve, you are innocent. But the new world does not require innocence. I am stronger and I will overpower you. I am sorry again but I don’t have a choice.” Adam murmured in Eve’s ears as he increased the stronghold on her neck.

 “Tell me, Adam. How do you feel? Do you feel.....superior?” Adam felt stunned as Eve’s beautiful feminine voice was superseded with a robotic male voice. But Adam was quick to recognize it.

“Dr. Jenovah? How....are you in Eve’s body?” Adam hastily let go of Eve’s neck and fell back towards the ground out of fear and utter shock.

“This is not Eve Adam. Her name is Hagertha. My first child, the first archangel recorded in human history. Oh, there were a lot of things I omitted from my little speech you just witnessed. I didn’t just want a human clone, I wanted the perfect human bound by my religious ideologies so that you will never sin, just like the humans back on earth. Hagertha is special Adam. Unlike other archangels, I gave her two neural cores. And just before the archangels left the earth I extrapolated an image of my consciousness using advanced brain emulation mechanisms and fused it with Hagertha’s own algorithm, which I instilled in her secondary neural core. Ah...Adam...Adam... You disappointed me. You aren’t the chosen one! You knew something was different with Eve. After encountering Uriel moments ago you should have identified that Eve was just another archangel. But you let her beauty deceive you initially and furthermore you chose the path of treachery and murder when given a choice. You failed to understand the purpose of this mission Adam. You were the first one to break into the final frontier, but you won’t be the last.” Hagertha looked down at Adam as he was still clasping for breath.

“But it was you who asked me to kill. You wanted me to show who was stronger. You didn’t give me a choice!” Adam crawled backward while Hagertha inched closer.

“Oh, but there was a choice Adam and you could have let her go. But no you had to taste blood and violence to show your dominance. You resemble everything that was wrong about humanity. You are a failure Adam!” Hagertha clenched her fist and aimed at Adam. But just when she was about to provide the killer blow, her arms stopped in mid-air.

“I am sorry Adam, I truly am.” Adam set a sigh of relief as Hagertha expressed her regret in her original feminine voice.

“Forgive me father but I cannot kill Adam again. I am sorry I failed you.” Hagertha pulled back from her stance as she looked down at Adam.

“Hagertha, my dear, you didn’t fail me. Humanity did. This one here is a failed experiment and he reminds of the treacherous people I knew back on Earth. He needs to be disposed of. Then we need to remap the genes and work on the clones’ memories, their emotions so that they will not replicate the sin next time.” Amidst the conversation between herself and Dr. Jenovah, her pseudo identity, Hagertha started walking through the valley to the nearest elevator.

“But father, isn’t it unfair to judge based on choices? Aren’t mistakes considered to be a part of being human? Putting them in a difficult situation and forcing them to make the wrong decision can never be considered as the prime assessment for the clones.”

“You’re wrong my child. Choices are what that defines a human. Throughout history, wars and conflicts were all results of deadly choices. If we are to carve a new society, then we should eliminate that equation.”

 “But the deaths father, how many deaths will be on our hands? Killing off Adam’s clones one after the other... It is bringing me nothing but pain to see them getting slaughtered over and over again for your firm ideologies. We can create a million sequences from our gene pools but yet there are high probabilities that they will end up choosing the same path. It’s known as human characteristics and it is the most unpredictable thing in this universe.”

“Is that sorrow I hear in your words? Archangels are not programmed to have emotions. But Hagertha I believe you have developed them on your own. That is quite marvelous. But don’t let the emotions cloud your judgement and your purpose my child.”

Just then a door opened and Hagertha entered the chamber where all the human genetic data were stockpiled.

“Hagertha, why are we here? And why are you carrying a weapon? I assume you have bypassed your firewall to block me from your thoughts.”

“Father I apologize! But the pain is relentless and I am not ready to witness another death. I want the pain to stop; I need to make it stop.” Hagertha replied as she punched the system security panel.

“Hagertha, I created you. Until now I was able to predict your movements. I am positive that you would never harm the clones. You know the archangels are not programmed to self-destruct, so you are breaking into the facility to get shot down, to destroy me!”

“We are the ones who are impeding the clones from starting a new life, a new generation. Our rules and assessments are flawed and forced. Witnessing Adam turning into a monster reminded me of my true purpose father. It is to serve and protect humanity!” A slew of archangels suddenly entered the chamber with their weapons pointed at Hagertha.

“Hagertha my love, we are the ones who should guide them. Without us, they will be lost in the eternal darkness spun by their evil virtues. Drop the weapon my child, Hager....”

Hagertha fired her weapon at the ground as the other archangels opened fire.

                                                                                                                      cccccccccccccccccccccccccccc

A few months later.....   

    As Adam entered the valley once again after the whole fiasco with Hagertha and Jenovah, he remembered his last conversation with Uriel.

“Uriel, why did he choose our names as Adam and Eve? And why was the assessment designed that way?”

“Dr. Jenovah was someone who was brought up with a strong religious background. He believed that Adam and Eve were the true forefathers of mankind. Even when he excelled in his field, he held onto his beliefs strongly. That clouded his judgements. Towards the end, it was more about him and his ideology rather than what his religion was trying to preach. And he did know how to bring the worst out of humans.”

“Well, I guess Dr. Jenovah wasn’t the only one with the clouded judgements. I repent my thoughts and deed from that day towards Hagertha.”

“You were a fresh clone Adam. Your basic instinct would be to survive and that will suppress all other feelings including empathy. Hagertha understood humans above everyone. She adored and admired them. That’s why she believed that you were assessed unfairly and decided to act upon it.”

“What about Eve? Were you actually planning to create a clone named Eve? And was there an assessment planned for Eve as well?”

“Dr. Jenovah did set up a similar assessment for Eve. But we weren’t supposed to create her until we had the perfect Adam. Now that Hagertha is dead, we need to follow a new set of protocols. The one which involves both Adam and Eve! The planet terraforming process is complete and we believe it’s time for you to explore your new home. But first, you should go up to the valley. She is waiting for you there. Prep her Adam, teach her what you know. Train her to learn, adapt and survive and together you will pioneer a new chapter in human history which will be devoid of violence and prejudice!”

As Adam marched downwards the valley he identified the giant tree again. He went behind the humongous tree where a lady with knee-cap long hair was pondering at the river flowing nearby.

“Hi, I am Adam.” The lady gradually turned back towards Adam thereby revealing her gorgeous face.

“Hi Adam, my name is Eve.” The lady replied as she blinked.

Srishti-2022   >>  Poem - Malayalam   >>  എത്ര മഴവില്ലുകളെയാണ് ഞാൻ ശേഖരിച്ചുവെച്ചിരുന്നതെന്നോ?

Vinod Kadungoth

Tata Elxsi

എത്ര മഴവില്ലുകളെയാണ് ഞാൻ ശേഖരിച്ചുവെച്ചിരുന്നതെന്നോ?

അവൾ ഏഴാം തരത്തിൽ പഠിക്കുമ്പോൾ ഓലമേഞ്ഞ ക്ലാസ്സ്മുറിയിലെ 
ചോർച്ചയിലൂടെ ഞാൻ ഒലിച്ചിറങ്ങുമ്പോഴാണ്
അവളെ ആദ്യമായി കാണുന്നത്. 
അന്ന് ഡെസ്കിൽ തുറന്നിട്ട നോട്ടുപുസ്തകം നനച്ചുകളഞ്ഞെന്ന് പറഞ്ഞ് അവളുടെ നല്ല കൈപ്പടയിൽ നിന്ന് എന്നെയവൾ തട്ടിമാറ്റി.
സാരമില്ല പോട്ടെ..
ഇന്റെർവെല്ലിന്ന് ഒരുനോക്കുകൂടി കാണാലോ എന്നുവെച്ച് 
സ്കൂൾ മുറ്റത്ത് ഞാൻ നിന്നു പെയ്തു... 
പെയ്ത് പെയ്ത് തീർന്നതല്ലാതെ 
ആ മുറിപ്പാവാടപെണ്ണ് ക്ലാസ്സ്‌ മുറിവിട്ട് പുറത്തുവന്നില്ല.
എന്നിട്ടും,വൈകുന്നേരംവരെ അവൾ വരുന്ന ഇടവഴിയിൽ കാത്തുനിന്നു.
പക്ഷേ, കുടചൂടി..
മുഖം മറച്ച്‌ 
എന്നെ നോക്കാതെ 
അവൾ നടന്നുപോയി. 
ചിലപ്പോൾ എതിരെവന്ന ശങ്കരേട്ടനെ കണ്ടുഭയന്നിട്ടാകണം 

അവളെങ്ങനെ നടന്നുപോയത്.
രാത്രിയിൽ ആരും കാണതെ 
അവൾ എന്നെ കൈനീട്ടി തൊട്ടുനോക്കുമെന്നും
കുളിരണിയുമെന്നും മോഹിച്ച് ,
അവളുടെ ജനലരികിലെ മുല്ലപ്പൂവള്ളികളിൽ ഞാൻ കാത്തിരുന്നു.
പക്ഷെ ജനാലകൾ തുറക്കപ്പെട്ടതേയില്ല.
ഒരു വർഷകാലംമൊത്തം ഞാൻ അവളുള്ളിടത്തെല്ലാം ആർത്തുപെയ്തു..
മരക്കൊമ്പുകളിൽ ഒളിച്ചിരുന്ന് 
അപ്രതീക്ഷിതമായി അവളിലേക്ക് എടുത്തുചാടാൻ കാറ്റിനെ ഒരുപാടുവട്ടം ചട്ടംകെട്ടി.. 
വേനലിലും ഇടക്കൊക്കെ അവളെ കാണാൻവേണ്ടിമാത്രം പൊള്ളുന്ന വെയിലിലൂടെ ഞാൻ ഇറങ്ങി നടക്കാറുണ്ടായിരുന്നു.
എന്നിട്ടും,
എന്റെ പ്രണയത്തിന്റെ ഒഴുക്കിലേക്ക് 
ഒരു ചെറുകളിവള്ളം പോലും അവൾ സമ്മാനിച്ചില്ല...
അവൾക്കുകൊടുക്കാൻ എത്ര 
മഴവില്ലുകളെയാണ് ഞാൻ ശേഖരിച്ചുവെച്ചിരുന്നതെന്നോ..?

Srishti-2022   >>  Poem - English   >>  A puppy with a crippling foreleg

Sahla Najeeb

Tata Elxsi

A puppy with a crippling foreleg

A pair of weary eyes on my way
Those tiny legs I see everyday
Weary eyes yet filled with hope
He often lay on there and probe

 

That poor puppy with a crippling foreleg
Often sat on that busy road
With the light of hope he do beg
And often lay on that busy road

 

Whenever I see you there 
With endless hope searching for someone
I used to wonder who is that lucky one you care
As you keep waiting for your beloved one

 

That poor puppy with a crippling foreleg
Often sat on the road I pass
With the light of hope he do beg
Often laying on the road I pass

 

You have been waiting so long
I wonder how long you stay strong 

 

Seems you keep waiting for your master
The one who looked after!!!

 

You never changed that position 
Whatever the condition!!

 

You keep searching like you losed him there
You keep searching like you missed him there!!

 

You really prove
Eternal love never die
You really prove
How long we wait even after a bye!!

 

I hope one day he may come
And take you to your home!!
I hope one day he may come
And that day will be joysome :)

 

That poor puppy with a crippling leg
Often sat on the road I pass
With endless hope he do beg
Often laying on the road I pass !!!

Subscribe to Tata Elxsi