Skip to main content
Srishti-2022   >>  Short Story - Malayalam   >>  ഒരു ഫിലോസോഫിയും കുറച്ചു സിംബോളിസവും

Nithin Eldho Abraham

Fakeeh Technologies Trivandum

ഒരു ഫിലോസോഫിയും കുറച്ചു സിംബോളിസവും

ഇതൊരു കഥയല്ല. കഴിവില്ലാത്ത ഒരു കഥാകാരന്റെ ഒരാഴ്ച നീണ്ടു നിന്ന ആത്മവ്യഥ മാത്രമാണ്.

വർക്ക് ഫ്രം ഹോം - ഡേ 282:

"മലയാള സാഹിത്യ ചരിത്രം കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ മൂന്ന് പ്രധാന വഴി തിരിവുകൾക്കു സാക്ഷ്യം വഹിക്കുന്നു,

ഒന്ന് കാല്പനിക കാലഘട്ടം അഥവാ റോമാന്റിസിസം,

രണ്ട ആധുനികം അഥവാ.. "

"മതി മതി. ചരിത്രം വേണ്ട. ഒരു ചെറു കഥ ഒപ്പിക്കാനുള്ളത് അതിലുണ്ടോ എന്ന് നോക്കിയാൽ മതി."

"കുറേ ഗൂഗിൾ ചെയ്തു ഒപ്പിച്ചതാ. ചെറുകഥ കൂടെ നോക്കാം.. ആ കിട്ടി ചെറുകഥ പ്രസ്ഥാനം.. ബഷീർ, ഒ വി വിജയൻ, വി കെ എൻ, എൻ എസ്‌ മാധവൻ"

"ന്യൂ ജെൻ ആരെങ്കിലും മതി ഇതൊക്കെ ഔട്ട് ഡേറ്റഡ് ആയി!"

"ന്യൂ ജെൻ ആണെങ്കിൽ സുഭാഷ് ചന്ദ്രൻ, ഇന്ദുഗോപൻ, വി ജെ ജെയിംസ്, സന്തോഷ് ഏച്ചിക്കാനം"

"ആരെയും കേട്ടിട്ട് പോലും ഇല്ല, പിന്നെ പുസ്തകങ്ങളുടെ കാര്യം പറയണോ ?"

"ഓരോരുത്തരുടേയും പുസ്തകങ്ങൾ പി ഡി എഫ് ഡൌൺലോഡ് ചെയ്തു വെയ്ക്കാം. അതിൽ കൊള്ളാവുന്ന ഒരെണ്ണം എടുത്തു അതുപോലെ ഒരെണ്ണം ഇറക്കാം."

"എയ് അത് വേണ്ട .അത് നമ്മുടെ എത്തിക്‌സിനു ചേരില്ല!"

"ഓ ശരി. അല്ലെങ്കിലും ഒരു ചെറു കഥ എഴുതാൻ അത്ര വായനയുടെ കാര്യം ഒന്നും ഇല്ല. കാലിക പ്രസക്തിയുള്ള ഒരു തീം അതിൽ കുറച്ചു ഫിലോസഫി പിന്നെ കുറച്ചു സിമ്പോളിസം അവസാനം ഒരു മെസ്സേജ്. പ്രൈസ് ഉറപ്പാ!.

"ഓക്കേ എന്നാൽ ഇപ്പോൾ തന്നെ പണി തുടങ്ങിയേക്കാം"

"അപ്പോൾ ആഖ്യാനം എങ്ങനെ ?"

"എന്ന് വെച്ചാൽ?"

"നറേഷൻ എങ്ങനെ ആണെന്ന്?"

"ഓ അത് നാടകീയ സ്വഗതാഖ്യാനം മതി"

"എന്ന് വെച്ചാൽ?"

"എന്ന് വെച്ചാൽ ഇതുതന്നെ. soliloquy. ആത്മഗതങ്ങളിലൂടെ കഥ പറച്ചിൽ"

.......

വർക്ക് ഫ്രം ഹോം - ഡേ 283:

"ആദ്യം കാലിക പ്രസക്തിയുള്ള ഒരു തീം. അതിപ്പോൾ എങ്ങനെ കിട്ടും..നീ പത്രം വായിക്കാറില്ലല്ലോ? "

"പത്രം ഒക്കെ ഔട്ട്‍ ഡേറ്റഡ് ആയി. ട്രോള് പേജുകളിൽ #currentaffairs ടാഗ് സെർച്ച് ചെയ്തു നോക്കിയാൽ മതി എല്ലാം കിട്ടും!"

"നോക്കട്ടെ. ഫുട്ബോൾ , ഇരട്ട ചങ്കൻ , നരബലി , കഷായം, വർക്ക് ഫ്രം ഹോം.. ഇതിൽ കുറെ ഉണ്ടല്ലോ! ഏത് വേണം?"

"തിരക്ക് പിടിക്കല്ലേ!. തീം ഓർഗാനിക് ആയിട്ടു വരണം. അത് കിട്ടിയാൽ പിന്നെ എളുപ്പം അല്ലേ!."

"പിന്നെ ഒരു ഫിലോസോഫിയും കുറച്ചു സിംബോളിസവും. പണി തീർന്നു!"

.......

വർക്ക് ഫ്രം ഹോം - ഡേ 284:

"അടുത്തത്?"

"വർക്ക് ഫ്രം ഹോം"

"ഇതൊരു നല്ല തീം ആണ്. ഇത് നന്നാവും!"

"ഇത് തന്നെ അല്ലേ കഴിഞ്ഞ ഏഴു തീം എടുത്തപ്പോഴും പറഞ്ഞത്. ഒരു വരി പോലും ഇതുവരെ എഴുതിയില്ല!"

"റൈറ്റേർസ് ബ്ലോക്ക് എന്ന് കേട്ടിട്ടില്ലേ . ഒന്ന് തുടങ്ങികിട്ടിയാൽ പിന്നെ തീരുന്ന വരെ ഒറ്റ പോക്ക് ആയിരിക്കും. എന്തായാലും ഫിലോസോഫി കിട്ടിയാലോ അപ്പോൾ പിന്നെ ഇത് നടക്കും"

........

വർക്ക് ഫ്രം ഹോം - ഡേ 285:

"എന്നെപോലെ സാധാരണ ഒരു ഐ ടി തൊഴിലാളി വെള്ളിയാഴ്ചകളിൽ പണി എടുക്കാറില്ല . ഫ്രൈഡേ ഈസ് ദി ഡേ ഓഫ് പ്രൊക്രാസ്റ്റിനേഷൻ എന്നാണ് എന്റെ തന്നെ മഹത് വചനം."

.........

വർക്ക് ഫ്രം ഹോം - ഡേ 286:

നാടകീയ സ്വഗതാഖ്യാനം അവസാനിപ്പിക്കുവാൻ അവൻ തീരുമാനിച്ചു. അവനു "ഞാൻ" എന്ന് എഴുതി മടുത്തിരിക്കുന്നു . ഇനി "ഞാൻ" ഇല്ല "അവൻ" മാത്രം.

എങ്കിലും നോട്ട്പാഡ് ഇപ്പോഴും ശൂന്യമായി ഇരുന്നു , ഒരു വരി പോലും ഇല്ലാതെ. എഴുതിയതൊക്കെ അവൻ backspace അടിച്ചു കളഞ്ഞിരുന്നു. അവന്റെ പ്രതീക്ഷകളുടെ അമിത ഭാരം താങ്ങാൻ ഉള്ള കെൽപൊന്നും ആ എഴുതിയവയ്ക്ക് ഇല്ലായിരുന്നു.

പെട്ടെന്ന് ഒരു ഇമെയിൽ നോട്ടിഫിക്കേഷൻ. ചെറു കഥ എൻട്രികൾ വന്നു തുടങ്ങിയിരിക്കുന്നു.

ഒന്നിന് പുറകെ ഒന്നായി വന്നുകൊണ്ടിരുന്ന കഥകൾ . ഐ ടി വർക്ക് ഫ്രം ഹോം അനുഭവങ്ങൾ , നാടിന്റെ അന്ധവിശ്വാസങ്ങളും ആചാരങ്ങളും , പ്രകൃതിരമണീയതയുടെ തട്ടി കൂട്ടു കഥകൾ.

ഇതിലും നന്നായി എഴുതാൻ സാധിക്കും എന്നവന് അറിയാം. അറിയാം എന്നല്ല ഉറപ്പാണ് . ആത്മവിശ്വാസത്തിൽ തുടങ്ങി അമിത വിശ്വാസവും കടന്നു പുച്ഛത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിൽ അവൻ എത്തി നിന്നു.

കണ്ണിൽ കണ്ട ആദ്യത്തെ ചെറുകഥ അവൻ വായിച്ചു തുടങ്ങി, തീർക്കാനല്ല!.

"കിഴക്കൻ മലകളെ പിൻപറ്റി സൂര്യൻ യാത്ര ആരംഭിച്ചു. ജനാലക്കിപ്പുറം ആ കാഴ്ച നോക്കി നിന്ന അവളുടെ അരികിലേക്ക് ഒരു തണുത്ത ശീതക്കാറ്റ് വീശി വന്നു . സ്വപ്നങ്ങളും പ്രതീക്ഷകളും മരിച്ച അവളുടെ ശരീരം മരവിച്ചത് അവൾ കാര്യമാക്കിയില്ല . ഒരുപക്ഷെ അന്ന് അവളെ അറിയാൻ ശ്രമിച്ചത് ആ കാറ്റു മാത്രമായിരിക്കും. മൂകമായ ആ ശീതകാറ്റ് മാത്രം!"

"മതി വെറും കാല്പനിക പൈങ്കിളി!"

വീണ്ടും ഒരെണ്ണം കൂടെ എടുത്തു ആദ്യ വരി വായിച്ചു.

"തണുത്തുറച്ച ശരീരം പട്ടടയിൽ അഗ്നി വിഴുങ്ങുമ്പോൾ,

കത്തിയമർന്നു പുകമറ വായു വരവേൽക്കുമ്പോൾ,

പിനീട് അത് ആകാശം കൈ നീട്ടി സ്വീകരിക്കുമ്പോൾ,

ബാക്കി വന്ന ഒരു പിടി ചാരം ഭൂമി ഏറ്റുവാങ്ങുമ്പോൾ,

ഒടുവിലെ അസ്ഥികൾ ചിതാഭസ്മമായി ഭാരതപ്പുഴയിൽ ലയ്ക്കുമ്പോൾ ,

മനുഷ്യൻ അറിയുന്നു പ്രകൃതി നിയന്ത്രിക്കുന്ന പഞ്ചഭൂതത്തെ,

ജീവനോടെ അല്ലെങ്കിലും!"

ഒരു നിമിഷം, മറന്നു തുടങ്ങിയ ഏതോ ഓർമ്മകൾ തിരിച്ചു വരുന്ന പോലെ.

പെട്ടെന്ന്.

"തനി സംഘി! ഇതിലും നന്നായി എഴുതി കാണിച്ചു കൊടുക്കണം!"

...

വർക്ക് ഫ്രം ഹോം - ഡേ 287:

ഒരു കഥ എഴുതണം എന്ന ആഗ്രഹം അവൻ ഉപേക്ഷിച്ചു. വേണ്ട കഥ വേണ്ട ഒരു വരി എങ്കിലും എഴുതണം. അവന്റെ ഈഗോയ്ക്ക് അതെങ്കിലും വേണമായിരുന്നു.

പക്ഷെ ആ വരി?. എന്തായാലും ഒരു ഫിലോസോഫി വേണം പറ്റുമെങ്കിൽ കുറച്ചു സിംബോളിസവും. ഒരു വരി എങ്കിലും!!

......

വർക്ക് ഫ്രം ഹോം - ഡേ 288:

ഒരു വാക്ക് പോലും ഇല്ലാതെ അവന്റെ നോട്ട്പാഡ് തുറന്നു തന്നെയിരുന്നു . അല്ലെങ്കിൽ ഒരു വരി വേണ്ട. ലോകത്തിലെ മഹത്തായ പല ഫിലോസോഫികളും ഒരു വാക്കിൽ ഉള്കൊള്ളുന്നവയാണ് . അതെ ഒരു വാക്ക് മതി. ലോകത്തിലെ എല്ലാ ഫിലോസോഫിയും എല്ലാ സയന്സും എല്ലാം എല്ലാം ഉൾകൊള്ളുന്ന ഒരു വാക്ക്. അതാണ് എന്റെ ഷോർട് സ്റ്റോറി എൻട്രി. പക്ഷെ ആ വാക്ക്??.

കാലങ്ങൾക്കു മുന്നേ അവൻ വിശ്വാസി ആയിരുന്നപ്പോൾ ഏറ്റവും ആകർഷിച്ച ഒരു വാക്ക്, മറന്നു തുടങ്ങിയ ഒരു വാക്ക് , അവന്റെ മനസ്സിലേക്ക് വീണ്ടും വന്നു . ഗുരുദേവനും അഴിക്കോടും വന്നു.

പക്ഷെ ഈ വാക്ക് അവൻ എഴുതില്ല, മത നിരാകരണം ഒരു അനുഷ്ട പോലെ പിന്തുടരുന്നത് കൊണ്ടല്ല, രണ്ടു ദിവസം മുന്നേ അവൻ ആർക്കോ ചാർത്തി കൊടുത്ത സംഘി ചാപ്പ അവന്റെ തലക്ക് മേൽ വാളായി കിടക്കുന്നത്കൊണ്ട്.

"അല്ലെങ്കിലും വസ്തുതകളെ മാത്രം കണക്കിൽ എടുക്കുന്ന , സയൻസിൽ മാത്രം വിശ്വാസം അർപ്പിക്കുന്ന ഞാൻ വെറും കഥ അല്ല എഴുതേണ്ടത്!".

തൊട്ടു അടുത്ത് തുറക്കാതെ കിടന്ന ഇമെയിൽ തലക്കെട്ടു അവൻ വായിച്ചു "പ്രബന്ധ രചന മത്സരം"

പുതിയ ഒരു ടാബ് തുറന്നു അവൻ സെർച്ച് ചെയ്തു "പ്രബന്ധ രചന കാലഘട്ടങ്ങളിലൂടെ"

..........

വർക്ക് ഫ്രം ഹോം - ഡേ 289:

Srishti-2022   >>  Short Story - Malayalam   >>  ചക്കയപ്പം

ചക്കയപ്പം

വീടിനോടു ചേർന്നുള്ള തൊടിയിൽ മുറ്റത്തേക്ക് ചാഞ്ഞ് പടര്‍ന്നു നില്‍ക്കുന്ന പ്ലാവിന്റെ മുകളിൽ കിടക്കുന്ന ഒരു ചക്ക, മുളേന്തോട്ടിയുടെ അറ്റത്ത് അരിവാള്‍ വയ്ച്ച് കെട്ടി, സര്‍ക്കസ് കൂടാരത്തിലെ ട്രിപ്പീസ് കളിക്കാരന്‍റെ ശ്രദ്ധയോടെയും, വലിച്ചുകെട്ടിയ കയറിനു മുകളിലൂടെ നടക്കുന്ന അഭ്യാസിയുടെ മെയ് വഴക്കത്തോടെയും ചക്ക വലിച്ച് താഴെയിട്ട് , വെട്ടിമുറിച്ച് ചകിണി കളഞ്ഞ് അരിഞ്ഞ് നല്ല അരപ്പും ചേർത്ത് പുഴുങ്ങി മീൻ കറിയും കൂട്ടി ആസ്വദിച്ച് കഴിക്കുന്നതിനിടയിലാണ് ഭാര്യയുടെ ചോദ്യം

'' ത്രേസ്യാമ്മാമ്മ വയ്യാതിരിക്കുവേല്ലേ ഒന്നു പോയി കാണത്തില്ലാരുന്നോ കുറേ നാളായില്ലയോ പോയിട്ട് - "

കാര്യം ശരി തന്നെ ജോലി തിരക്കും മറ്റ്‌ തിരക്കുകളുമൊക്കെ കാരണം ത്രേസ്യാമ്മാമ്മയെ കാണാൻ പോയിട്ട് കാലം കുറേ ആയി.

"നാളെ രാവിലത്തെ കുർബാന കൂടിയേച്ച് ഞാൻ അവിടേം കേറിയേച്ച് വന്നോളാം... ഇപ്പൊ സന്ധ്യ ആയില്ലേ."

പള്ളിയിലെ ആദ്യ കുർബാന കഴിഞ്ഞ് പുറത്തിറങ്ങി. " ആ ജോസ് മോനോ?... ഇങ്ങോട്ടൊന്നും കാണാനേ ഇല്ലല്ലോ.... തിരുവന്തോരത്ത്ന്ന് എപ്പ വന്നു - ? " കാണുന്നവർക്കെല്ലാം ചോദിക്കാൻ ഈ ചോദ്യമേ ഉള്ളോ?... മനസിൽ പിറുപിറുത്തെങ്കിലും, എല്ലാവരോടും ചിരിച്ചും കൈപിടിച്ച് കുലുക്കിയും പുറത്തു തട്ടിയും കുശലം പങ്കിട്ടു. ഏറ്റവും ഒടുവിൽ പള്ളിക്കമ്മറ്റി പ്രസിഡന്റ് വറീതിച്ചായന്റെ കയ്യിൽ പുതിയ പരിഷ് ഹാള് പണിയാനുള്ള ഒരു വിഹിതവും നൽകി, പള്ളിക്കു പിന്നിലെ റബ്ബർ തോട്ടത്തിലൂടെ നീളുന്ന നടപ്പുവഴിയിലൂടെ ത്രേസ്യാമ്മാമ്മയുടെ വീട്ടിലേക്ക് നടന്നു.

ഉമ്മറത്തെ അരപ്രൈസിൽ ഒരു മുഷിഞ്ഞ മുണ്ടും ചട്ടയുമിട്ട് ത്രേസ്യാമ്മാമ്മ ഇരിപ്പുണ്ട്. വലിയ ശബ്ദ്ധത്തിൽ അമ്മാമ്മയെ വിളിച്ചാണ് കയറി ചെന്നത്. കാഴ്ച്ചക്ക് കുഴപ്പമില്ലെങ്കിലും ചെവി അൽപ്പം പിന്നിലാണ്. വിശേഷങ്ങൾ പലതും ചോദിച്ചു. പഴയ ഓർമ്മകൾ പങ്കു വയ്ച്ചു. അമ്മാമ്മയുടെ നടുവേദനയുടെയും കാലു വേദനയുടെയും കൈ വേദനയുടെയുമൊക്കെ കാര്യങ്ങൾ പറഞ്ഞു. അപ്പോളേക്കും അമ്മാമ്മയുടെ മരുമകൾ റോസി ഒരു ഗ്ലാസ് ചായയും ഒരു പ്ലേറ്റിൽ നിറയെ മിശ്ചറും ബിസ്കറ്റും ഒക്കെ ആയി വന്നു.

" ജോസ് ചേട്ടായീ ചായ കുടിക്ക് ..... അമ്മക്ക് ആരെ കണ്ടാലും ഇല്ലാത്ത വേദനയില്ല."

"നീ ഒന്നു പോടീ റോസിക്കുട്ടി ..... വേറാരോടുമല്ലല്ലോ എന്റെ ജോസ്മോന്റടുത്തല്ലയോ?...... "

കാൽമുട്ട് തടവിക്കൊണ്ട് അമ്മാമ്മ തുടർന്നു

" ഇന്നലത്തെ ചക്കയപ്പം ഇരിപ്പില്ലയോടീ... അത് രണ്ടെണ്ണം ഇവന് കൊടുക്ക്.... ഇവന് പണ്ട് ചക്കയപ്പം ഭയങ്കര ഇഷ്ടമാരുന്നു."

അത് കേട്ട് അകത്തേക്ക് കയറിപ്പോയ റോസി ഒരു പ്ലേറ്റിൽ നാലഞ്ച് ചക്കയപ്പവും ഇട്ടു വന്ന് ടീപോയിയിലേക്ക് വെച്ചു. ഓർമ്മകൾ എന്തോ തിരയടിച്ചുയരുന്ന പോലെ. ചായ കുടിച്ച് വേറൊന്നും കഴിക്കാതെ യാത്ര പറഞ്ഞിറങ്ങി. റബ്ബർ തോട്ടത്തിലൂടെ തിരികെ നടക്കുമ്പോൾ, കാലചക്രത്തിനു പിന്നിൽ ഒരു അഞ്ച് വയസുകാരൻ കലങ്ങിയ മനസ്സുമായി മുന്നിലോടുന്നുണ്ടായിരുന്നു. അത് ജോസ് മോൻ തന്നെയായിരുന്നു.

മുപ്പത് വർഷങ്ങൾക്കു മുന്നേയുള്ള ഒരു നനുത്ത പ്രഭാതം. ഉമ്മിക്കരി കയ്യിലിട്ട് തിരുമി പല്ല് തേപ്പ് കഴിഞ്ഞ്. ലൂണാറിന്റെ നീലയും വെള്ളയും കലർന്ന ചെരിപ്പിലെ ചെളി ചകിരിയിൽ സോപ്പ് മുക്കി കിണറിന്റെ കരയിലിരുന്ന് തേച്ച് കഴുകുമ്പോളാണ്, വല്ല്യച്ചാച്ചൻ കയ്യിലേക്ക് ഒരു ഇല്ലെന്റ് തന്നിട്ട് ത്രേസ്യാമ്മാമ്മേടെ കയ്യിൽ കൊണ്ടക്കൊടുക്കാൻ പറയുന്നെ. കഴുകിക്കൊണ്ടിരുന്ന ചെരുപ്പ് വീടിന്റെ മൺ തറയോട് ചേർത്ത് കുത്തിച്ചാരി നിർത്തിയിട്ട് " ബൂം... ബൂ ... കീ..... കീ..... '' ഒറ്റ ഓട്ടമാരുന്നു. കളറ് മങ്ങി, ഭിത്തിയിലൊക്കെ പായല് പിടിച്ച് നിൽക്കണ പള്ളി മുറ്റത്തിലൂടെ. തുള്ളി തുളളിയായി റബറിന്റെ പാല് വീണ് ചിരട്ട നിറയാറായ റബ്ബർ തോട്ടത്തിനു നടുവിലൂടെ കീ... കീ ... മുഴക്കി ഓടിയ ഓട്ടം ത്രേസ്യാമ്മാമ്മയുടെ വീടിന്റെ നീളൻ വരാന്തയിലാണ് സഡൻ ബ്രേക്കിട്ട് നിർത്തുന്നത്.

ഉമ്മറത്തെ തിണ്ണയിൽ തന്നെ അമ്മാമ്മയും മക്കളും ഹാജരുണ്ട്. അവർക്കു മുന്നിലായി നറുമണം പരത്തി ഒരു ചെറിയ ചരുവം നിറയെ ഇടനയിലയിൽ പൊതിഞ്ഞ ചക്കയപ്പങ്ങൾ. മുക്കിലേക്ക് തുളഞ്ഞു കയറിയ ചക്കയപ്പത്തിന്റെ മണം ആ അഞ്ചു വയസുകാരന്റെ വായിൽ കപ്പലോടിച്ചു. കയ്യിലിരുന്ന കത്ത് അമ്മാമ്മയ്ക്കു നീട്ടി നൽകി. അവർക്കൊപ്പം നിലത്തിരുന്നു. അമ്മാമ്മ എഴുത്തു വായിച്ചു തീരും വരെ ക്ഷമയോടെ കാത്തിരുന്നു. വായന കഴിഞ്ഞ അമ്മാമ്മ ചായ വെള്ളം മോന്തിക്കുടുക മാത്രമല്ലാതെ ഒന്നും പറഞ്ഞില്ല. വായിലെ വെള്ളം പതിയെ ഇറക്കി, എഴുന്നേറ്റ് അവർക്ക് ചുറ്റും നടന്നു. പോകുവാണെന്നും പറഞ്ഞ് പുറത്തിറങ്ങി - ഒരു ചക്കയപ്പം തനിക്കു നേരെ നീളുമെന്ന് കിനാവ് കണ്ടു. പോകാൻ മനസു വരാതെ വീണ്ടും തിണ്ണയിലേക്ക് ചാടി കയറി. വീണ്ടും പോകുവാണെന്നു പറഞ്ഞു മുറ്റത്ത് കുറച്ച് നേരം നിന്നു, അമ്മാമ്മയുടെ വായിൽ നിന്നും കേൾക്കാൻ കൊതിക്കുന്നതൊന്നും പുറപ്പെട്ടില്ല. വീണ്ടും പോകുവാന്ന് പറഞ്ഞ് പതിയെ തിരിഞ്ഞ് നോക്കി പിന്നിൽ നിന്നൊരു വിളി പ്രതീക്ഷിച്ച് നടന്നു, വിളിച്ചില്ല.

വീട്ടിലെത്തി നേരെ അടുക്കളയിലെ അമ്മയുടെ അടുത്തെത്തി പറഞ്ഞു " എനിക്ക് ചക്കയപ്പം വേണം"

" ഇപ്പൊ എവിടുന്നാ ചക്കയപ്പം "

" അമ്മാമ്മേടവിടെ ഉണ്ടല്ലോ ... എനിക്കൊരണ്ണം പോലും തന്നില്ല. ആരും തരാതെ ഒന്നും എടുക്കരുതെന്നമ്മ പറഞ്ഞേക്കണ കൊണ്ടാ ഞാൻ എടുത്ത് തിന്നാത്തത്"

അമ്മയുടെ മനസ്സൊന്നു പിടഞ്ഞു അമ്മ പലതും പറഞ്ഞു സമാധാനിപ്പിച്ചു.- അഞ്ചു വയസ്സുകാരന്റെ കണ്ണിൽ നിന്നും കവിളിലൂടെ പൊടിഞ്ഞ കണ്ണുനീർ കൈ കൊണ്ട് തുടച്ച് മേശയിൽ വിളമ്പി വയ്ച്ചിരുന്ന ദോശയും ചമ്മന്തിയും മനസില്ലാ മനസോടെ കഴിച്ച് സ്കൂളിലേക്ക് പോയി. വൈകുന്നേരമായപ്പോഴേക്കും അമ്മ എവിടെയൊക്കെയോ പോയി ആരോടൊക്കെയോ ചോദിച്ച് വാങ്ങിയ ഒരു മുറി ചക്കപ്പഴം കൊണ്ട് ഒരു പാത്രം നിറയെ ചക്കയപ്പം ഉണ്ടാക്കി മേശയിൽ വയ്ച്ചു. സ്കൂൾ വിട്ടു വന്ന വഴി ആർത്തിയോടെ തന്നെ രണ്ടെണ്ണം അകത്താക്കി - അമ്മയെ നോക്കി ചിരിച്ചു. അമ്മയുടെ മനസ് നിറഞ്ഞു. പിറ്റേന്ന് രാവിലെ തന്നെ അമ്മ അവനെക്കൊണ്ട് മുറ്റത്തോട് ചേർന്ന് ഒരു ചക്കക്കുരു നടീച്ചു. അത് മുളച്ചു, വളർന്നു, വലിയ മരമായി.

അന്ന്, തിരുവനന്തപുരത്തേക്ക് പോകാനുള്ള സാധനങ്ങൾ എല്ലാം എടുത്ത് വെച് വൈകിട്ട് അത്താഴം കഴിക്കുന്നതിനിടയിൽ ഭാര്യയോടായി പറഞ്ഞു

" നാളെ പോകുന്നതിനുമുന്നെ മുറ്റത്തെ പ്ലാവീന്ന് മൂത്ത ഒരു ചക്കയിട്ട് കാറിനകത്ത് വെക്കണം - കുറച്ച് ഇടന എലേം പറിക്കണം- പഴുത്തു കഴിയുമ്പോ നമുക്ക് കുറച്ച് ചക്കയപ്പം ഉണ്ടാക്കണടീ .... "

Srishti-2022   >>  Short Story - English   >>  The Lie

Nithin Eldho Abraham

Fakeeh Technologies Trivandum

The Lie

 

"Daddy..is he here??"

 

"No, my dear..but he will be, soon enough"

 

"But you told me he will be here at night"

 

"He is on his way my dear..on his way"

 

"ooh is it?? and why is your nose red daddy? Were you crying?" 

 

"No, my love.You can see the snowfall outside. It's just the cold"

 

"How can we know when he is coming?"

 

 

 

"You can hear all the reindeer's cheering along the way and you can look for the Rudolf?"

 

 

 

"Who is Rudolf daddy? Is Santa's name Rudolf??"

 

 

 

"Haha..i will tell you then, the story of the Rudolf.Once there was a young charming reindeer named Rudolf. He had a very shiny red nose. "

 

 

 

"Like my daddy..."

 

 

 

"Haha..ya like me. and all the other reindeer used to tease him, laugh at him, never invite him for any games and call him many names. Our poor Rudolf was all alone and was always very sad."

 

 

 

"Why no one liked him, daddy?"

 

 

 

"Because he was different. No one likes being different. And then one fine Christmas eve when Santa came to pick reindeer for his sleigh, he saw our poor Rudolf crying. He asked him,'Hey young Rudolf, your nose is so bright, you should guard my sleigh tonight'. Our Rudolf was very happy and all other reindeer loved him since."

 

 

 

"Is Rudolf too coming with him? I want to see him, daddy"

 

 

 

"Ya. Rudolf will be guarding him.. With his bright and red nose, you can easily find him.Maybe Santa gonna give the Rudolf to you.Now, come on, get some sleep. I will call you when he is here"

 

 

 

"I don't want to sleep, daddy.I want to see Rudolf"

 

 

 

"You can see Rudolf if you close your eyes and sing this...'Rudolf the red nosed reindeer..had a very shiny nose..and if you ever saw it..you would even say it glows..'"

 

 

 

"Daddy... is that him?"

 

 

 

"No, my darling. It's the Nurse aunty. She is here for your wish"

 

 

 

"Merry Christmas Aunty. Santa will be here soon and he is going to gift me his Rudolf. I will show you."

 

 

 

"Ya ok, my dear..now close your eyes and sleep.."

 

 

 

she continued her singing "'Rudolf the red nosed reindeer..had a very shiny nose..and if you ever saw it..you would even say it glows..'" and slowly the music fades away.

 

 

 

A lie, a small lie and if that can give someone a false sense of happiness is better than a bitter truth. At least in their last moments!!.

Srishti-2022   >>  Article - Malayalam   >>  സാമൂഹിക മാധ്യമങ്ങൾ: പ്രതിസന്ധിയും പ്രതിവിധികളും

Nithin Eldho Abraham

Fakeeh Technologies Trivandum

സാമൂഹിക മാധ്യമങ്ങൾ: പ്രതിസന്ധിയും പ്രതിവിധികളും

"നിയന്ത്രണങ്ങളിലാത്ത  മാധ്യമം  നിന്റെ  കൈയിലുള്ള  ആയുധം  പോലെ!. അതൊരു  പട്ടാളക്കാരന്റെ  തോക്കോ  ഒരു  തീവ്രവാദിയുടെ  വാളോ ആകാം."

 

കൊറോണ  കാലം. ഒറ്റയ്ക്ക്  ഒരു  റൂമിൽ  ക്വാറന്റീൻ  ഇരിക്കുന്ന  ഞാൻ. പക്ഷെ  ഒറ്റയ്ക്ക്  ആണെന്ന ഒരു  തോന്നൽ  ഒരു  നിമിഷം  പോലും  എന്നെ അലട്ടുന്നില്ല. എന്നത്തേയും  പോലെ  തന്നെ  വാട്സ്ആപ്പ്, സ്റ്റാറ്റസ് , ഇൻസ്റ്റ, നെറ്റ്ഫ്ലിക്സ്, ട്വിറ്റെർ. ജീവിതത്തിനു  പ്രത്യേകിച്ച്  ഒരു   മാറ്റവും  വന്നില്ല. പെട്ടെന്ന്  ഒരു  ഇരുപതു  കൊല്ലം  പുറകോട്ട്  പോയി. ചിക്കൻ  പോക്സ്  കാരണം  ഇതുപോലെ  ക്വാറന്റീൻ  ഇരിക്കുന്ന  കാലം. അന്ന്  പക്ഷെ  നിരാശയുടെ  ഘട്ടം  കഴിഞ്ഞു  ക്ലിനിക്കൽ  ഡിപ്രെഷനിൽ  എത്തിയ  സാഹചര്യം. ശാസ്ത്ര സാങ്കേതിക  വളർച്ചയുടെ  ഈ  ഉപകരണങ്ങൾ  നമ്മളെ  സ്വാധീനിക്കുന്നത് എങ്ങനെയുമാകാം. വിദേശ  രാജ്യത്തു  പാസ്പോർട്ട് കളഞ്ഞു  പോയാൽ  നമുക്ക് നേരെ  വിദേശ കാര്യ മന്ത്രിയിനെ  ട്വീറ്റ്  ചെയ്യാം. വർഷങ്ങൾക്  മുന്നേ  നഷ്ടപെട്ട  സൗഹൃദം  ഒറ്റ  നിമിഷം  കൊണ്ട്  തിരിച്ചു  പിടിക്കാം. ഇതെല്ലാം  ഈ ആധുനിക  ഉപകരണങ്ങൾ  നമുക്ക് തന്ന  പ്രത്യേകാനുകൂല്യങ്ങൾ  ആണ് .എന്നാൽ  ഒന്നും ഒരിക്കലും  വെളുപ്പും  കറുപ്പും  അല്ല , "ഷേഡസ്  ഓഫ്  ഗ്രേ", ചാരനിറമാണ്  എല്ലാത്തിനും. ഈ  പ്രത്യേകാനുകൂല്യങ്ങൾ  നമുക്ക് സൗജന്യമല്ല  പകരം  നമ്മൾ  കൊടുക്കുന്നത് എന്താണെന്നു നമ്മളറിയുന്നതു  പോലുമില്ല.

 

"ബിഗ്  ബ്രദർ ഈസ്  വാച്ചിങ്"

 

1949ഇൽ പ്രസിദ്ധീകരിച്ച  ശ്രീ  ജോർജ് ഓർവെലിന്റെ  ലോകപ്രസിദ്ധമായ  നോവലായ  "1984" ഇൽ  ഭാവിയിൽ  നടക്കുവാൻ  സാധ്യതയുള്ള ഒരു  രാഷ്ട്രീയ  സാമൂഹിക  സാഹചര്യം വരച്ചു  കാട്ടുന്നു. ഇന്നും  വളരെ  പ്രസക്തമായി  തോന്നുന്ന  ആ  നോവലിന്റെ  പല  ഭാഗങ്ങളും  ഇന്ന്  നമ്മൾ  നേരിട്ട്  അനുഭവിക്കുന്നു . പ്രോപഗണ്ടയുടെ  ഭാഗമായി  ഒരു  ഗവണ്മെന്റ്  തന്നെ  വ്യാജ  വാർത്തകൾ കൊണ്ട്  ഒരു  സമൂഹത്തെ  നിയന്ത്രിക്കുന്നു. സ്വകാര്യത  വെറും  ഭാവനായി  മാറുന്നു. എപ്പോഴും തുറിച്ചു  നോക്കുന്ന  ഒരു  മുതിർന്ന  സഹോദരൻ  നമ്മുടെ  കൂടെയുണ്ടെന്ന്  നിരന്തരം  ഓർമിപ്പിക്കുന്നു. ഫോൺ  ടാപ്പിംഗ്  മുതൽ  പെഗാസസ്  വരെ  ഇന്നത്തെ  അധികാര  കേന്ദ്രങ്ങൾ  നമ്മുടെ  സ്വകാര്യതയിൽ  നടത്തുന്ന  കടന്നുകയറ്റം  അതിൽ  ചിലത്  മാത്രം. അറിഞ്ഞതിലും  എത്രയോ  അധികമാണ്  ആ  നിരീക്ഷകന്റെ റേഞ്ച്.

 

"കേംബ്രിഡ്ജ് അനാലിറ്റിക്ക  അഥവാ  മനഃശാസ്ത്ര  യുദ്ധ  തന്ത്രം"

 

ഡൊണാൾഡ്  ട്രംപ്ന്റെ യു എസ്  പ്രസിഡന്റ്  വിജയം  പലർക്കും  അവിശ്വസനീയം   ആയിരുന്നു. ഇലക്ഷന്  തൊട്ട് മുന്നേ  വരെയുള്ള  സാധ്യതാപട്ടികയിൽ പുറകിലായിരുന്ന  ട്രംപ്ന്റെ ഈ  വിജയം  പല  അന്വേഷണങ്ങൾക്കും  വഴി  വെച്ചു. അങ്ങനെയാണ്  ഫേസ്ബുക്  ഉപയോഗിക്കുന്നവരുടെ സ്വകാര്യ  വിവര  ശേഖരണം നടത്തി കൃത്യമായി ഒരു ഗൂഢലക്ഷ്യത്തോടെ  നടത്തിയ  ഒരു തിരഞ്ഞെടുപ്പ്  പ്രചരണത്തിന്റെ  കഥകൾ  ലോകം  അറിയുന്നത്. കേംബ്രിഡ്ജ് അനാലിറ്റിക്ക എന്ന  കമ്പനി  നടത്തിയ ഡിജിറ്റൽ  പ്രചരണങ്ങൾ എതിർ  സ്ഥാനാർത്ഥിയായിരുന്ന  ഹിലരി  ക്ലിന്റനു  എതിരെയുള്ള  വ്യാജ  വാർത്തകൾ  മുതൽ  ഡീപ്  ഫേക്  വാർത്തകൾ  വരെ  ഉൾപ്പെടുത്തിയിരുന്നു. ഒരു  വാർത്തയ്ക്കു  പോലും  ഫേസ്ബുക്കിനെ  ആശ്രയിക്കുന്ന  നമുക്കു  അതിന്റെ  അപകടം  ഇപ്പോഴും  വ്യക്തമായിട്ടില്ല. നമ്മുടെ  ഇന്നത്തെ  സ്വഭാവ  രൂപീകരണവും ചേരി  തിരിവുകളും  ഡിജിറ്റൽ  മാർകെറ്റിംഗിന്റെ  മനഃശാസ്ത്ര  യുദ്ധ  തന്ത്രത്തിന്റെ  ഭാഗമാണെന്ന്  നമ്മുക്കു  ഇപ്പോഴും  വിശ്വസിക്കാൻ  സാധിച്ചിട്ടില്ല.

 

"മീഡിയ ഒരു നിയോ  ജുഡീഷ്യറി?"

 

കോടതിയുടെ  പരിഗണനയിലിരിക്കുന്ന  പല  പ്രമുഖ  കേസുകളും  പൊതുസമൂഹം  ചർച്ച  ചെയുന്നത്  സ്വാഭാവികമാണ് . എന്നാൽ  സാമൂഹിക  മാധ്യമങ്ങൾ  ഈ  ചർച്ചയെ  മാധ്യമ  വിചാരണം  എന്ന  തലത്തിലേക്ക്  ഉയർത്തികൊണ്ട്  വന്നിരിക്കുന്നു . പലപ്പോഴും  ശെരി  തെറ്റുകളുടെ  ഇടയിലെ  നേർരേഖ  വളരെ  ചെറുത്  ആണെന്നിരിക്കെ  ഈ  വിചാരണകൾ  ജുഡിഷ്യറിനെ  പോലും  സ്വാധീനിക്കുവാൻ  ശേഷി  ഉള്ളവ  തന്നെയാണ് . പല  ജഡ്‌ജിമാരും  ഇത്തരം  മാധ്യമങ്ങളിൽ  നിന്ന് മാറി  നിൽക്കണമെന്നു  നിർദ്ദേശമുണ്ടെങ്കിലും  മനുഷ്യൻ  എന്ന  സാമൂഹിക  ജീവിക്കു  ഇതിൽ  നിന്ന്  സ്പഷ്ടമായ  മോചനം  പ്രാപ്യമല്ല. ഇതിൽ  പങ്കാളി  ആകുന്നതോടെ  വസ്തുനിഷ്ഠമായ  വിലയിരുത്തലുകൾ  നമുക്ക്  നഷ്ടപ്പെടുന്നു . മാർക്ക്  ആന്റണിയുടെ  വരവ്  വരെ  ബ്രൂട്സ്നെ  അനുകൂലിച്ച ഒരു  ജനത  ഉണ്ടായിരുന്നു . ഇന്നും  ആ  ജനത  അതുപോലെ  നിലനിൽക്കുന്നു , ആർജവത്തോടെ .

 

"നിരൂപണം  വെറും  ഹോബിയാകുമ്പോൾ "

 

സാമൂഹിക  മാധ്യമങ്ങളുടെ  വരവോടെ  കലയ്ക്കു  ഒരു  പുത്തൻ  പരിവേഷം  പ്രാപിക്കുകയുണ്ടായി . തികച്ചും  സ്വന്തന്ത്രവും  വിപുലവുമായ  ഒരു  വേദി  അവർക്കു  ഒരുങ്ങിക്കിട്ടി . ഇന്ന്  ഷോർട്  ഫിലിം  മുതൽ  കവർ  മ്യൂസിക്  വരെ  ലഭിക്കുന്ന  വമ്പിച്ച  ജനപ്രീതി  ഈ  വേദിയുടെ  ബാക്കിപത്രമാണ് .എന്നാൽ  ഇതിന്റെ  കൂടെത്തന്നെ  വളർന്നു  വന്ന  ഒരു സബ് ടെക്സ്റ്റ് ആണ്  ഡിജിറ്റൽ  നിരൂപണം . ഒരു  കലാസൃഷ്ടി  ആസ്വദിച്ചു  അല്ലെങ്കിൽ  ഇഷ്ടപ്പെട്ടില്ല എന്ന്  പറയുന്നത്  ഓരോരുത്തരുടെയും  അടിസ്ഥാന  അവകാശമാണ് . എന്നാൽ  ഒരു  പ്രോപഗണ്ടയുടെ  ഭാഗമായി  കലാവിഷ്കാരം  പുനഃക്രമീകരിക്കണം എന്നായി  ഇന്നത്തെ  നിരൂപണം. കല  കലക്ക്  വേണ്ടി  എന്നതിൽ  തുടങ്ങി  കല  ജീവിതത്തിനു  വേണ്ടിയും  കഴിഞ്ഞു  ഒരു  പ്രതേക  കല  മാത്രം  ഇവിടെ മതി   എന്ന  അവസ്ഥയിലേക്ക് എത്തി  നില്കുന്നു. 

 

"സ്വാധീന  വലയം  എന്ന  പാണ്ടോറാസ്  ബോക്സ് "   

 

നൈജീരിയയിലെ  രാജാവിന്  വേണ്ടി  സഹായം  അഭ്യർത്ഥിച്ചുകൊണ്ടുള്ള  മെയിലുകൾ  നമ്മളിൽ  പലർക്കും  പലപ്പോഴായി  കിട്ടിയിട്ടുണ്ട്. ആ  സഹായാഭ്യര്ഥന നിരസിച്ചുകൊണ്ട് അവ  ഡിലീറ്റ്  ചെയ്യാനും  നമുക്കു  കഴിഞ്ഞിട്ടുണ്ട് . സാങ്കേതിക  വിദ്യയും  സാമൂഹിക  മാധ്യമങ്ങളും  നമ്മളെ  നിയ്രന്തിക്കുന്ന ഈ  കാല ഘട്ടത്തിൽ  ഇതുപോലെയുള്ള  സൈബർ  ചതിക്കുഴികളിൽ  പെട്ടുപോകുന്നവർ  ഇന്ന്  നിരവധിയാണ്. അതിൽ  അകപ്പെട്ടു  പോകുന്നവരാകട്ടെ കൂടുതലും  ദുർബല വിഭാഗങ്ങളെന്നു  നമ്മൾ വിശേഷിപ്പിക്കുന്നവരാണ്. എളുപ്പത്തിൽ  സ്വാധീനിക്കപ്പെടുന്നവർ. പാണ്ടോറയിലെ  പെട്ടി തുറന്നു വരുന്ന  ദുർഭൂതങ്ങൾ  ഇവരെ  വിഴുങ്ങാൻ  കാത്തുനിൽക്കുന്നു. സൈബർ  കുറ്റകൃത്യങ്ങൾ  ഏറ്റവും  കൂടുതൽ  റിപ്പോർട്ട്  ചെയ്ത  വർഷമാണ്  2022,  ഏകദേശം  7 ലക്ഷത്തോളം  കേസുകൾ. വെബ്സൈറ്റ്കൾ  ഹാക്ക്  ചെയ്തു  മോചന  ദ്രവ്യം  ആവശ്യപ്പെടുന്ന  വൈറസ്  അറ്റാക്കുകൾ  റാംസംവെയർ, വാനാക്രൈ പോലെയുള്ളവ ഇന്നൊരു  സ്ഥിരം  വാർത്തയാകുന്നു.

 

"പ്രതിവിധി  എന്ന  വിഡ്ഢിയുടെ  സ്വർഗം"

 

ജീവിതത്തിന്റെ  സർവ  മേഖലയിലും  സാമൂഹിക  മാധ്യമങ്ങൾ  ശക്തമായ  സ്വാധീന  വലയം  തീർത്തു  കഴിഞ്ഞിരിക്കുന്നു. ഇവയെ  മാറ്റി  നിർത്തികൊണ്ടുള്ള  ഒരു  സാമൂഹിക  ജീവിതം  ഇന്ന്  അപ്രാപ്ത്യമാണ്. എന്നാൽ  ഇതിന്റെ  പരിധി  നിയന്ത്രിക്കാനുള്ള അറിവും  കഴിവും  നമുക്കു  വളർത്തിയെടുക്കുവാൻ സാധിക്കും. വ്യാജ  വാർത്തകൾ  തിരിച്ചറിഞ്ഞു  എത്രയും  വേഗം  തന്നെ  അവ  തടയാനുള്ള മാർഗം  ഡേറ്റ സയൻസ് വഴി പല  സാമൂഹിക  മാധ്യമങ്ങളിലും  ഇന്ന്  പ്രാവർത്തികമായിട്ടുണ്ട് . ഇത്തരം  വാർത്തകൾ  ജനങ്ങളിലേക്കു  എത്തുന്നത്  മുന്നേ  തന്നെ  തടയാനുള്ള പല  മാര്ഗങ്ങളും  സാങ്കേതികപരമായിട്ടും  രാഷ്ട്രീയപരമായിട്ടും  നടത്തേണ്ടതാണ്. സൈബർ  പോലീസും  നാഷണൽ  ഡിജിറ്റൽ  പോളിസിയും  മറ്റും ഇതിലേക്കുള്ള  ആദ്യ  പടികൾ  മാത്രമാണ്.

 

സ്വകാര്യ  വിവര  ശേഖരണവും  അതിന്റെ  ഉപയോഗവും  രാജ്യാതിർത്തി  കടന്നു  പോകുന്നത്  തടയാനും  അടിസ്ഥാന  വിവരങ്ങൾ  എൻക്രിപ്ട്  ചെയ്തു സംരക്ഷിക്കുവാനും യൂറോപ്യൻ  യൂണിയൻ പോലെയുള്ള  സംഘടനകൾ തുടങ്ങിയ   പൊതുവായ  വിവര  സംരക്ഷണ  നിയന്ത്രണങ്ങൾ (General Data Protection Regulation) നമുക്ക്  വഴികാട്ടിആയി  നിലനിൽക്കുന്നു . 2017 ലെ പുട്ടുസ്വാമി കേസ്  വിധി  നമ്മുക്ക്  ഒരു  വഴി  തുറന്നു  തന്നിട്ടും  ഇന്നും  പാര്ലമെന്റ്  പാസ്സാക്കാതെ  നീണ്ടു  പോകുന്ന  വിവര  സംരക്ഷണ  നിയന്ത്രണ  ബില്  നമ്മളെ  പുറകോട്ട്  അടിക്കുന്നു.

 

സാധാരണക്കാരന് ഇതിൽ നിന്നുള്ള പ്രതിവിധി  ഒരു  അടിസ്ഥാന  സാമാന്യ  അവബോധം  സൃഷ്ടിക്കുക  എന്നതാണ്. "കോമണ് സെൻസ്  ഈസ്  നോട്  സൊ  കോമണ്  അറ്റ്  ഓൾ" എന്ന്  പറയുന്നത്  പോലെ  ഈ  പ്രതിവിധിയും  എളുപ്പമല്ല . ഒരു  വാർത്ത  അല്ലെങ്കിൽ  ഒരു  വിവരം  നമ്മുടെ  മുന്നിൽ  എത്തുമ്പോൾ അത്  വസ്തുനിഷ്ടമായി  വിലയിരുത്തുക  എന്നതാണ്  ഈ  അവബോധത്തിന്റെ  ആദ്യ  പടി . ഇതിനു  തെളിവുകൾ  അടിസ്ഥാനമാക്കി  ഒരു  ശാസ്ത്രീയ രീതിശാസ്ത്രം  അവലംബിക്കുന്നത് വഴി  കൂന  പോലെ  പൊങ്ങി  വരുന്ന  വാട്സ്ആപ്പ് യൂണിവേഴ്സിറ്റികൾക്കു  നിലനിൽപ്  കാണില്ല. എന്നാൽ  ഈ  രീതിശാശ്ത്രം  പ്രചരിപ്പിക്കുവാൻ  സാമൂഹ്യ  മാധ്യമം  പോലെ  ഫലപ്രദമായ  വഴിയില്ല എന്നത് ഈ  വഴികൾ  ഓരോന്നും അനിവാര്യമായ  തിന്മകളായി നിലനിൽക്കുന്നു.

 

"ഈ  ആയുധവും  നിന്റെ  അടുക്കൽ  വരും . നീ  തീരുമാനിക്കുക  അത്  നിന്റെ  തലയ്ക്കു  മുകളിൽ  ഓങ്ങി  നിൽക്കുന്ന  വാളാണോ  അല്ലയോ എന്ന് ."

 

Srishti-2022   >>  Article - English   >>  The future of Indian secularism

Nithin Eldho Abraham

Fakeeh Technologies Trivandum

The future of Indian secularism

"If you want to see the future, you must look into the past" 

 

The one thing that is most peculiar about India is it's balancing nature. Politically we had always kept equal distance between the blocks, western and eastern. Non alignment movement thus proves to one of the confounding grouping ever seen in an international arena. This balancing tendency can be seen in the making of our own constitution. It is neither rigid nor flexible, neither unitary nor federal and where separation of powers is demarcated properly. Yet one of the most heated debates in constitutional assembly were regarding the nature of constitution towards religion and how secularism can be moulded into Indian context. A country such as India where religion is deeply rooted in all spheres of life including governance and public life, the design of western secularism seemed impractical. A complete separation of state with religion is never a choice. We are the people who aligned themselves behind a great man who proclaimed the "Ram Rajya" and "Vasudeva kudumbakam." His ideology were as simple as that. Accepting every religion in same philosophical sense. "Ishwar allah tere naam, sabko sanmathi dhe bhagavan" was his ideology and we graciously followed that. Naturally we decided to stick on with our own version of secularism thus making it a confused and controversial subject in India's discourse. The term has taken on several different meanings over time and now has little to do with any unbiased form of government or removal of religion from politics. It eventually came to mean keeping Indic ideas and insights out of political discourse. 

 

"Secularism in the Constitution"

 

There are several departures in the Indian constitution from the model of western secularism. Article 25, which enshrines the right to individual freedom of religion,  also empowers the state to intervene in Hindu religious institutions. Then the entire section of freedom of equality provides safety net against marginalisation based on religion. Finally, there are personal laws in place for different religious communities, along with a non justifiable directive principle of state policy demanding the need of a uniform civil code in future. 

 

"Secularism making a U turn"

 

By 1970s there were many debates regarding the secular nature of Indian polity. Even though the Government introduced "Secular" into the preamble of the constitution through 42nd amendment act, the events followed created a vortex of paradoxes. The executive sought to capitalize on religious differences in several blatantly cynical ways which included promoting secessionist sikhs like Bhindranwale against Akali dal and appeasement policies towards vishwa hindu parishad. The next term continued these policies in issues like Shah bano and Ayodhya dispute which culminated in the demolition of Babri Masjid. 

 

 

"Role of Supreme court"

 

The supreme court is the final interpretor of the Constitution. Through Keshavananth Bharathi judgement in 1973, supreme court had invoked the "Basic structure doctrine" which safeguards the constitution from amendment beyond it's basic structure. In the wake of Babri Masjid demolition, supreme court declared secularism as a part of basic structure through Bommai judgement. But from time to time court has interpreted the priority of rights which formed the basis of Shabarimala verdict providing right to equality priority against right to religion. 

 

"Uniform civil code vs Right to Religion" 

 

A uniform civil code seeks to provide one law for the entire country, for all religious communities in their personal matters including marriage and divorce. This will ensure the principle of gender justice and freedom of choice. But the stand against personal laws which are integral part of every religion and culture is against the very nature of Indianism that is plurality and diversity. The debate and the inclination of the respective Governments can drive us either way in the wide spectrum of Indian secularism. 

 

"Today's secularism - Hinduism and Hindutva"

 

V D Savarkar coined the word Hindutva to describe the quality of being a Hindu in ethnic, cultural and political identities. From there ,there has been many depictions many variations , many interpretations of the word Hindutva. Many of them includes the idea of ultra nationalism and fundamentalist approach on cultural symbols of Hindu ideology. Some of them profess the idea of Hindu dharma as a source of enriching philosophy which ensures sanatan. The former interpretation creates a sense of hostility while the latter a sense of amity. 

 

These interpretations naturally evolved into new grounds which connected Hindutva ideology to ruling Governments to Hindu vigilantism including Gau Rakshak and ghar vapsi. The growing tensions in one community will eventually result in similar tensions in other which has now taken the shape of communal indifferences. 

 

The future of Indian polity can only be assured with clear distinction between the state and religion and limiting the executive in the spheres of religion. May be this is high time that we look into the western secular approaches and make actions beyond any vote bank politics to safeguard the law of the land and the land itself. 

Subscribe to Fakeeh Technologies Trivandum