Skip to main content
Srishti-2022   >>  Short Story - Malayalam   >>  നിഴലുകൾ

Lekshmi RS (EY - Trivandrum)

EY Trivandrum

നിഴലുകൾ

പ്രിയപ്പെട്ട എഴുത്തുകാർ പലരും പറഞ്ഞു കേട്ടിട്ടുണ്ട് എഴുതാനായി പേനയും പേപ്പറും എടുത്തു കാത്തിരുന്നാൽ ഒരു കഥയും വരാറില്ല പകരം, നിനച്ചിരിക്കാത്ത നേരത്തു വലിഞ്ഞു കയറി വന്നു ബഹളമുണ്ടാക്കും. ആ വരവിൽ ഒരു കസേരയിട്ട് പിടിച്ചിരുത്തിയാൽ ചിലപ്പോ ബിരിയാണിയും കിട്ടും.

എന്റെ കഥകൾക്ക് എന്നോട് സംവദിക്കാനുള്ള മാധ്യമം എന്റെ സ്വപ്നങ്ങളാണ്. ആരുടേയും ശല്യമില്ലാതെ എന്നെ കിട്ടുന്നത് അപ്പോഴായതു കൊണ്ടാവാം. എന്തെങ്കിലുമൊന്ന് എഴുതണമെന്നു മനസ്സിൽ തോന്നിയിട്ട് കൊറേ നാളായി. ഈയിടയായിട്ട് സ്വപ്നത്തിലും ഞാൻ ബിസിയായതു കൊണ്ടാവാം കഥകളൊന്നും തിരിഞ്ഞു നോക്കാത്തതു.

ഇങ്ങോട്ടു വരാത്തവരെ അങ്ങോട്ട് പോയി കണ്ടു പിടിക്കാമെന്നു ഞാനും കരുതി. അങ്ങനെയൊരു സ്വപ്നത്തിൽ വലിഞ്ഞുകയറി ചെന്ന് ഞാൻ കണ്ടെത്തിയ കഥയാണിത്. കഥയിലേക്ക് കടക്കും മുൻപൊരു കാര്യം പറയാനുണ്ട് "ഈ കഥക്കും കഥാപാത്രങ്ങൾക്കും ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയിട്ടെന്തെങ്കിലും സാദൃശ്യം തോന്നുന്നുണ്ടെങ്കിൽ അത് തികച്ചും സ്വാഭാവികം മാത്രം"

ഒരു ബസ് യാത്രയാണ് സീൻ. സ്വപ്നം ആയതു കൊണ്ട് തന്നെ യാത്രയുടെ തുടക്കവും ഒടുക്കവും വ്യക്തമല്ല. ഭൂരിഭാഗം ആൾക്കാരെയും പോലെ വിൻഡോ സീറ്റ് ആണ് എനിക്കുമിഷ്ടമെങ്കിലും സ്വപ്നത്തിൽ കിട്ടിയത് അതല്ല. ഇഷ്ടപ്പെട്ട സീറ്റ് കിട്ടാത്തത് കൊണ്ട് തന്നെ അതിൽ സ്ഥാനം പിടിച്ചയാളെ ഞാൻ ഇടം കണ്ണിട്ടൊന്നു നോക്കി. ഒരു സ്ത്രീയാണ് കക്ഷി ഒരു 40 വയസ്സ് വരുമായിരിക്കണം. പൊതുവെ 5 മിനുട്ടിൽ കൂടുതൽ വായടച്ചിരുന്നു ശീലമില്ലാത്തതുകൊണ്ട് തന്നെ ഞാനവരോട് സംസാരിക്കാൻ തുടങ്ങി.

സ്വപ്നത്തിലെ ഞാൻ : എവിടേക്കാണ്?

സ്വപ്നത്തിലെ സ്ത്രീ : അറിയില്ല!

ഒരു വക്കീലായതുകൊണ്ടാവാം ആ ഉത്തരം എന്നെ അടുത്ത ചോദ്യത്തിലേക്കു പോകാൻ പ്രേരിപ്പിച്ചു

സ്വപ്നത്തിലെ ഞാൻ: അറിയില്ലേ? എന്ത് പറ്റി അങ്ങനെ?

സ്വപ്നത്തിലെ സ്ത്രീ : ഒരുപാടു പറ്റിയിട്ടുണ്ട് അത് കൊണ്ടാണ് അങ്ങനെ!

സ്വപ്നത്തിലെ ഞാൻ: ബുദ്ധിമുട്ടില്ലെങ്കിൽ നിങ്ങൾക്ക് എന്താണ് പറ്റിയതെന്ന് എന്നോട് പറയു, ഞാനൊരു വക്കീലാണ്

അവരെന്റെ മുഖത്തേക്ക് നോക്കി

സ്വപ്നത്തിലെ സ്ത്രീ : നിങ്ങൾ എങ്ങോട്ടാണോ അങ്ങോട്ടേക്കു തന്നെയാണ് ഞാനും

ഈശ്വരാ പെട്ട് ! ഇതിപ്പോ ഞാനെങ്ങോട്ടാണാവോ? എനിക്കും അറിയാൻ പാടില്ലല്ലോ!

സ്വപ്നത്തിലെ സ്ത്രീ : നിങ്ങൾക്കും അറിയില്ലല്ലേ ?

ഞാൻ ഒരു ചമ്മിയ ചിരി ചിരിച്ചു. അവർ തുടർന്നു...

"സ്വന്തം വികാരങ്ങളെയും വിചാരങ്ങളെയും നിയന്ത്രിക്കാൻ കഴിയാതെ മറ്റുള്ളവരുടെ മേൽ ശാരീരികവും മാനസികവുമായ മുറിവുകളേൽപ്പിക്കാൻ കഴിവുള്ള ഒരു കൂട്ടം മനുഷ്യരുടെ ഇടയിൽ നിന്നിറങ്ങി വന്നതാണ് ഞാൻ.. ജീവിതത്തിൽ കടന്നു പോയ 40 വർഷങ്ങളിൽ ഞാനെന്റെ നിഴൽ കണ്ടിട്ടില്ല. "

സ്വപ്നത്തിലെ ഞാൻ: എന്താ? നിഴൽ കണ്ടിട്ടില്ലെന്നോ?

സ്വപ്നത്തിലെ സ്ത്രീ : അതെ സത്യമാണ് എന്റെ സ്വന്തം നിഴൽ ഞാൻ ഇത്രയും കാലം കണ്ടിട്ടില്ല. അച്ഛൻ, അമ്മ, ബന്ധുക്കൾ, ഭർത്താവു , മക്കൾ, അങ്ങനെ കുറേ പേരുടെ നിഴലുകളായിരുന്നു എന്റെയൊപ്പം ഇത്രയും നാളും.

തനിച്ചു നടന്നാൽ പോലും എന്റെയുള്ളിലെ ചിന്തകൾ മക്കളുടെ, ഭർത്താവിന്റെ, ചെയ്തു തീർക്കാനുള്ള ഉത്തരവാദിത്തങ്ങളുടെയൊക്കെ നിഴലുകളായി കൂടെ കൂടും. അതിനിടയിലൊരിക്കൽ പോലും ഞാനെന്റെ നിഴൽ തിരഞ്ഞിട്ടുമില്ല കണ്ടിട്ടുമില്ല

നിങ്ങൾ ചോദിച്ചില്ലേ ഞാൻ എവിടേക്കാണെന്നു? ഇതെന്റെ യാത്രയാണ് സ്വന്തം നിഴൽ തേടിയുള്ള യാത്ര! അതിരിക്കട്ടെ നിങ്ങൾ സ്വന്തം നിഴൽ കാണാറുണ്ടോ?

സ്വപ്നത്തിലെ ഞാൻ: നിഴലോ ? പിന്നേ ഞാൻ നടക്കുമ്പോഴൊക്കെ എന്റെ നിഴൽ തന്നെയാണ് കാണാറുള്ളത്

സ്വപ്നത്തിലെ സ്ത്രീ : എന്നാൽ ഭാഗ്യം !

അവർ ചിരിക്കുന്നത് കണ്ടു എനിക്കാകെ സംശയം തോന്നി. പെട്ടെന്ന് ഞാൻ മുകളിലേക്ക് നോക്കി. ബസിന്റെ മേൽക്കൂര പറന്നു പോയിരിക്കുന്നു. സൂര്യൻ എന്റെ ഇടതു വശത്തേക്ക് ചാഞ്ഞു.ഞാനെന്റെ നിഴലെന്നു തെറ്റിദ്ധരിച്ചു മറു വശത്തേക്ക് നോക്കി .

കോട്ടിട്ട കുറെ മനുഷ്യരുടെ നിഴലുകൾ, കോടതി വരാന്ത, വർക്കി സാറിന്റെ നിഴൽ, അതാ അപ്പുറത് തോമസും കുട്ടികളും കാറിൽ ചാരി നിൽക്കുന്നു, പുസ്തകങ്ങൾ നിറഞ്ഞ ഷെൽഫുകൾ... ആ നിഴലുകൾക്കിടയിൽ ഞാനെന്നെ തിരഞ്ഞു.. ആ സ്ത്രീ പറഞ്ഞത് ശരിയാണ്, എന്റെ നിഴലുകളിലും ഞാനില്ല!!!

വല്ലാത്തൊരു വീർപ്പുമുട്ടലെനിക്കനുഭവപ്പെട്ടു, ഒരു വശത്തേക്ക് ആരോ മറിച്ചിടുന്നത് പോലെ തോന്നി. നോക്കിയപ്പോ വിൻഡോ സീറ്റിൽ ആ സ്ത്രീയില്ല. സൂര്യൻ പോയി.. ഞാൻ എത്തി വലിഞ്ഞു ജനലിലൂടെ പുറത്തേക്കു നോക്കി. ബസ് ഒരു കടൽത്തീരത്ത് കൂടിയാണിപ്പോൾ പോകുന്നത്. നിറയെ കാറ്റാടി മരങ്ങൾ നിറഞ്ഞൊരു കടൽത്തീരം. കുറെ അവ്യക്തമായ കാഴ്ചകൾ.. ഒരു തിരക്ക് പിടിച്ച കവലയിൽ ബസ് നിർത്തി, ഞാനിറങ്ങി.

അതൊരു തെരുവായിരുന്നു. സിനിമയിലും മറ്റും കണ്ടിട്ടുള്ള ജൂതത്തെരുവ് പോലൊരെണ്ണം. നിറയെ മാലകൾ, സിൽവർ വളകൾ, മൂക്കുത്തികൾ, കണ്ണാടികൾ, ബൊഹീമിയൻ സ്റ്റൈലിലുള്ള ഉടുപ്പുകളും ബാഗുകളും. കാറ്റിൽ അപ്പൂപ്പൻ താടികൾ ആരോ ഊതി വിട്ട കുമിളകൾ പോലെ അലസമായി പാറി പറന്നു നടക്കുന്നു.

ആഹാ വളരെ കാലമായി ആഗ്രഹിച്ചതാണ് ഇത് പോലൊരു തെരുവിൽ ചുമ്മാ തെണ്ടി നടക്കണമെന്ന്. കെട്ടു പൊട്ടിയ പട്ടം പോലെ ഞാനോടി.. ഒരു കടയിൽ നിന്നും മറ്റൊരു കടയിലേക്കു. ഇഷ്ടമുള്ളതെല്ലാം വാരി കൂട്ടി. ഇഷ്ടമുള്ളതെല്ലാം വാരിയണിഞ്ഞു. വർക്കി സാറിനെ ഭയന്ന് വാങ്ങാനും അണിയാനും ഭയന്ന നാഥ് മൂക്കുത്തി അതും ഞാനെടുത്തു. കടയിലെങ്ങും ആരുമില്ല. ഇഷ്ടമുള്ളതെല്ലാം കിട്ടിയ സന്തോഷത്തിൽ ഞാൻ മുന്നോട്ടു നടന്നു.ദൂരെ കടൽത്തീരം കാണാം. സൂര്യൻ അസ്തമിക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി..കടൽതീരം ലക്ഷ്യമാക്കി ഞാനോടി. വഴിയിലൊരാൾ ഐസ്ക്രീം നീട്ടി. മനസ്സിത്രയും സന്തോഷിച്ച നിമിഷങ്ങൾ മുന്പുണ്ടായിട്ടില്ലെന്നു തോന്നി. ഐസ്ക്രീം വാങ്ങി കുടിച്ചു ഞാൻ വീണ്ടുമോടി.

മണൽത്തട്ടിൽ മുട്ടുകുത്തി നിന്ന് മണൽ വാരിയെറിഞ്ഞു. ഷാരൂഖാൻ ഒരു സിനിമയിൽ പറഞ്ഞ പോലെ തിരമാലകളോടൊപ്പം കബഡി കളിച്ചു. ഓരോ തിരയും എനിക്ക് പ്രിയപ്പെട്ട ചിപ്പികൾ തന്നു. ഞാനവയെല്ലാം ആർത്തിയോടെ പെറുക്കിക്കൂട്ടി. പെട്ടെന്ന് സൂര്യന്റെ വെയിൽ കണ്ണിലേക്കടിച്ചു. മുഖം കൈ കൊണ്ട് മറച്ചു ഞാൻ പിറകിലേക്ക് നോക്കി.

ഞാൻ, എന്റെ നിഴൽ!!

പെട്ടെന്ന് മറുവശത്തു നിന്നും ഒരു കൂട്ടം നിഴലുകളുടെ സുനാമി തിര വന്നെന്നെ മുക്കി. ശ്വാസം കിട്ടുന്നില്ല. ഞാൻ പിടഞ്ഞു. തിര മൂക്കിലേക്ക് കയറി, അവസാന ശ്വാസം വലിക്കുന്നത് പോലെ എനിക്ക് തോന്നി.

ഞാൻ ഞെട്ടിയെണീറ്റു!!!!

ഹോ !!! മുഴുവൻ വിയർത്തു കുളിച്ചു. ഫോണെടുത്തു, മക്കളുടെ ഫോട്ടോയുള്ള വോൾപേപ്പറിൽ സമയം 4.37. അലാറം അടിക്കാൻ ഇനിയും ഒരു മണിക്കൂർ കൂടെ.എഴുന്നേൽക്കണോ വേണ്ടയോ എന്നാലോചിക്കുന്നതിനിടയിൽ മോന്റെ കാൽ വന്നു ദേഹത്തേക്ക് വീണു. മെല്ലെ അവനെ തിരിച്ചു കിടത്തി ഞാൻ എഴുന്നേറ്റു കുറച്ച വെള്ളം കുടിച്ചു. തലക്ക് ആകെ ഭാരം. ഒരു ചായ കുടിച്ചേക്കാമെന്നു കരുതി നേരെ അടുക്കളയിലേക്കു വിട്ടു ചായ ഇട്ടു കുടിച്ചു.

വീണ്ടും ഒരു വർക്കിങ് ഡേയിലെ റ്റുടു ലിസ്റ്റുകൾ എന്റെ മുന്നിൽ നിരന്നു. സമയം സൂപ്പർഫാസ്റ്റു പോലെ പോയി. ഇപ്പോൾ 8.30 മാണി. തോമസും മക്കളും പോകാൻ റെഡിയായി. കൂട്ടത്തിലെപ്പോഴോ ഞാനും. കാറിൽ കയറി, മക്കളെ സ്‌കൂളിൽ വിട്ട ശേഷം എന്നെ ബസ്റ്റോപ്പിൽ വിടാൻ ഞാൻ പറഞ്ഞു. എന്തിനാ ഏതിനാ എന്നൊക്കെ ചോദ്യങ്ങൾ വന്നു. ഒരു ക്ലൈന്റിനെ കാണണമെന്ന് മാത്രം പറഞ്ഞു, വ്യക്തമല്ലാത്ത ഉത്തരങ്ങൾ ഭർത്താക്കന്മാരെ ചൊടിപ്പിക്കുമെന്നോ മറ്റോ ഒരു ചൊല്ലില്ലേ? ഉണ്ടോ? ഇല്ലേ? ആഹ് എന്നാലുണ്ട്..

ഞാനാ ബസ്റ്റോപ്പിലിറങ്ങി. കുറച്ചു നേരം വന്നതും പോയതുമായ ബസുകൾ നോക്കി. പിന്നെ ഫോണെടുത്തു വാട്സാപ്പ് ഓപ്പൺ ചെയ്തു, "ഞാനിന്നു കോടതിയിലേക്കില്ല, ഡീറ്റെയിൽസ് എല്ലാം വർഷക്ക് മെയിൽ അയച്ചിട്ടുണ്ടെന്നു" വർക്കി സാറിന് മെസ്സേജ് അയച്ചു. രണ്ടു ടിക്ക് വീണത് കണ്ടതും ഫോൺ ഓഫ് ചെയ്തു ബാഗിലിട്ടു. ഒരു KSRTC ബസ് എന്നെ ലക്ഷമാക്കി വന്നു. കന്യാകുമാരി ബോർഡ്. ഒന്നും ആലോചിച്ചില്ല അതിൽ കയറി. വിൻഡോ സീറ്റുകളിലേതിലെങ്കിലും ഒരു സ്‌ത്രീയുണ്ടോയെന്നു ഞാൻ നോക്കി. ഒന്നിലുമില്ല. ബസിന്റെ മധ്യഭാഗത്തുള്ള വിൻഡോ സീറ്റിൽ ഞാനിടം പിടിച്ചു. അവസാന സ്റ്റോപ്പിലേക്ക് ടിക്കറ്റ് എടുത്തു.

ബാഗിൽ നിന്ന് വെള്ളമെടുത്തു കുടിച്ചു. കോളേജ് കാലത്തിനു ശേഷം ബസിൽ കയറിയ കാലം മറന്നു. നഗരങ്ങളുടെയും ചെറിയ കവലകളുടെയും ശ്വാസം എന്നെ തട്ടി പിറകിലേക്ക് പോയി. ഇതുവരെ അനുഭവിക്കാത്ത ഒരു തരാം ഉണർവ് മനസ്സിന് അനുഭവപ്പെട്ടു. എനിക്ക് വേണ്ടിയൊരു യാത്ര. ചിന്തകളോരോന്നും ജനൽ കാഴ്ചകളായി പിറകിലേക്ക് മായുന്നു. മുന്നിലേക്ക് നോക്കിയാൽ വേഗത്തിലോടുന്ന എന്റെ നിഴൽ കാണാം. അതിനു പിറകെ ഞാനും പോവുകയാണ്. കന്യാകുമാരിയിലേക്ക്...

മിഡിൽ ലൈഫ് ക്രൈസിസിലൂടെ കടന്നു പോകുന്ന നമ്മളോരോരുത്തർക്കും ഇങ്ങനൊരു യാത്ര അനിവാര്യമാണ്. മറ്റെല്ലാ നിഴലുകളെയും പിന്നിലാക്കി സ്വന്തം നിഴൽ തേടിയുള്ള യാത്ര

Srishti-2022   >>  Short Story - Malayalam   >>  ആമി

Sooraj Jose

EY Trivandrum

ആമി

 

‘എനിക്ക് കൊതി ആയിരുന്നു നിന്നോട് സംസാരിക്കുവാൻ. എന്നിൽ നിന്നും ഇറങ്ങി തിടുക്കത്തിൽ എങ്ങോട്ടോ പോകുന്ന വാക്കുകൾ. കൂടെ ഓടി എത്താൻ പണിപ്പെടുന്ന നീയും. ഇടയിൽ ഒന്ന് നിന്ന്, നിന്നെയും കൂട്ടി ഇത് വരെ അറിയാത്ത വഴികളിലൂടെ അവ നടന്നു. ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ച്, തമാശകളായി ചിരിപ്പിച്ച്, ഇല്ലാ കഥകൾ പറഞ്ഞ് അത്ഭുതപ്പെടുത്തി, അങ്ങനെ ആ യാത്ര തുടർന്നു. ഇടയിൽ എപ്പോഴെങ്കിലും നിന്റെ വാക്കുകൾ കൂട്ട് വരാതായാൽ, എന്റെ വാക്കുകൾ തനിച്ചായാൽ, അവ ചിന്തകളുടെ ഇരുട്ടിൽ ശ്വാസം മുട്ടി മരിക്കും. നീ പിണങ്ങി പോയാൽ ഞാൻ വീണ്ടും ഊമ ആകും എന്ന ഭയത്തിനാൽ പറയാതെ ഒളിപ്പിച്ചു വച്ച വാക്കുകൾ, അതിൽ നിന്നോടുള്ള എന്റെ പ്രണയവും ഉണ്ടായിരുന്നു.’ 

 

അവൾ പതിയെ ആ വാക്കുകളിലൂടെ വിരൽ ഓടിച്ചു.        

 

“ആമി, എടീ ആമിയെ”     

 

വായിച്ചുകൊണ്ടിരുന്ന ഡയറി മടക്കി ടേബിളിൽ വച്ച് അവൾ ബെഡ്റൂമിലേക്ക് തിടുക്കത്തിൽ നടന്നു. തൂവെള്ള നിറത്തിലുള്ള കർട്ടനുകൾ മൂടിയ ജാലകത്തിന് അഭിമുഖമായി വീൽ ചെയറിൽ മധ്യവയസ്കനായ ഒരാൾ ഇരിക്കുന്നു. കാൽ മുട്ടിന് തൊട്ട് താഴെ ആയി നിൽക്കുന്ന ചാര നിറമുള്ള ട്രൗസറും ഇളം പച്ച ടീ ഷർട്ടും വേഷം. അയാളുടെ ശ്വാസോച്ഛ്വാസത്തിന്റെ പതിഞ്ഞ ശബ്ദത്തെ ഭഞ്ജിച്ചുകൊണ്ട് അവളുടെ കാലൊച്ച കേട്ടു. പിൻതിരിഞ്ഞ് നോക്കാതെ തന്നെ അയാൾ ആജ്ഞ കലർന്ന ശബ്ദത്തിൽ പറഞ്ഞു 

 

“ആമി, ആ കർട്ടൻ മാറ്റ്”

 

ഇളം തവിട്ട് നിറമുള്ള നെയിൽ പോളിഷ് ഇട്ട അവളുടെ വിരലുകൾ കർട്ടൻ വിരിപ്പ് വലത്തെ അരികിലേക്ക് മാറ്റി. അയാൾ കൗതുകത്തോടെ പുറത്തെ കാഴ്‌ചകൾ കാണുന്നു. ആകാശം മറച്ചുകൊണ്ട് ചുറ്റും ഉയർന്ന് നിൽക്കുന്ന ഫ്ളാറ്റുകൾ. അയാൾ തിരിഞ്ഞ് നോക്കിയതും കാര്യം മനസ്സിലായ അവൾ വീൽ ചെയർ ജനലിനോട് അടുപ്പിച്ചു. തല എത്തിച്ച് താഴേക്ക് നോക്കിയ അയാളുടെ കാഴ്‌ചയിൽ ഭൂമിയിൽ പൊട്ട് പോലെ മനുഷ്യർ. എതിർ ഫ്ലാറ്റിൽ നിന്നും പൊടുന്നനെ കേട്ട ഡ്രില്ലിങ് മെഷിന്റെ ശബ്ദത്തിൽ അയാൾ ഞെട്ടി പിന്നിലേക്ക് മാറി. ആശ്വസിപ്പിക്കുവാൻ എന്നവണ്ണം അയാളുടെ നര കയറി തുടങ്ങിയ തല മുടിയിൽ ആർദ്രമായി തലോടിക്കൊണ്ട് അവൾ പറഞ്ഞു.    

 

“അവര് ബാൽക്കണിയിൽ ഇരുമ്പിന്റെ നെറ്റ് അടിക്കുന്നതാ, പ്രാവ് കേറാതിരിക്കാൻ”

 

“പ്രാവ് വന്നാൽ എന്താ ?”  

 

അയാൾ ഒരു കൊച്ച് കുഞ്ഞിനെപ്പോലെ നിഷ്കളങ്കമായി ചോദിച്ചു. 

 

“തൂറി മെനക്കേടാക്കും”

 

ആ ഉത്തരത്തിൽ തൃപ്തനല്ലായിരുന്നിട്ടും അയാൾ പതിയെ തല കുലുക്കി. ഒരു നെടുവീർപ്പോടെ ബെഡിൽ ഇരുന്ന് പിന്നിലേക്ക് കുത്തിയ അവളുടെ കൈ വിരലുകൾ നനവ് അറിഞ്ഞു. ഈർഷ്യയോടെ കൈ പിൻവലിച്ച അവൾ അൽപ്പനേരം കൂടി അയാളെ നോക്കി ഇരുന്ന ശേഷം എഴുന്നേറ്റ്, മൂത്രം മണക്കുന്ന ആ വിരിപ്പ് മാറ്റി, അതുമായി പുറത്തേക്ക് പോകുന്നു. അയാൾ അപ്പോഴും ജനാലക്ക് അപ്പുറത്തെ കാഴ്ചകളിൽ മുഴുകി ഇരിക്കുന്നു.      

 

 

അയാളുടെ അഴുക്കുകൾ പേറുന്ന തുണികൾ നിറഞ്ഞ ബാസ്‌ക്കറ്റിൽ നിന്നും അവയെല്ലാം പെറുക്കി ഇട്ട്, കൊഴുത്ത ഡിറ്റര്ജന്റ് ഉം ഒഴിച്ച് അവൾ വാഷിങ് മെഷീൻ ഓൺ ചെയ്തു. ഓവർ ലോഡ് ആയതിന്റെ ദേഷ്യത്തിൽ എന്ന വണ്ണം ആദ്യം ഒന്ന് മുരണ്ടെങ്കിലും ചെറിയൊരു വിറയലോടെ ആ യന്ത്രം ജോലി തുടങ്ങി. ടേബിളിൽ നിന്നും അയാളുടെ ഡയറി എടുത്തുകൊണ്ട് വന്ന അവൾ സോഫയിൽ കാല് നീട്ടി ഇരുന്ന് വായന തുടർന്നു.                      

 

‘എല്ലാ പ്രണയങ്ങളും ആകസ്മികമായ കണ്ട് മുട്ടലുകൾ ആണ്. ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ തണൽ മരങ്ങളുടെ കീഴിലായി ബർത്ത് ഡേ ആഘോഷിക്കുന്ന സുഹൃത്തുക്കൾക്കിടയിൽ, വഴിയരികിൽ പാർക്ക് ചെയ്തിരിക്കുന്ന സ്കൂട്ടിയുടെ പിൻ സീറ്റിൽ വച്ച് കേക്ക് കട്ട്‌ ചെയ്യുന്ന പെൺകുട്ടി. ആ വഴി വന്ന പരിചിതർക്കും അപരിചരക്കുമെല്ലാം അവൾ നിറഞ്ഞ ചിരിയോടെ കേക്ക് നൽകുന്നു. അസ്തമയ സൂര്യന്റെ ചുവപ്പിന് പതിവിലും ഏറെ അഴകുണ്ടായിരുന്ന ആ സായാഹ്നത്തിൽ എന്റെ കണ്ണിലും ഹൃദയത്തിലും ആഴത്തിൽ പതിഞ്ഞ മുഖം, അത് നീ ആയിരുന്നു ആമി. 

 

തരണം ചെയ്യാൻ ബുദ്ധിമുട്ടികൊണ്ടിരുന്ന വിഷാദ രോഗത്തിന്റെ ലക്ഷണം എന്ന പോലെ പ്രതീക്ഷകളൊക്കെ അസ്തമിച്ച്, ആരോടും സംവദിക്കാൻ താല്പര്യമില്ലാതെ ഏകാകി ആയിരുന്ന ഞാനാണ് റോഡ് മുറിച്ച് കടന്ന് വന്ന് ‘ഹാപ്പി ബിർത്ത് ഡേ’ എന്നും പറഞ്ഞ് നിനക്ക് നേരെ കൈ നീട്ടിയത് എന്നത് ഇന്നും അവിശ്വസനീയമായി തോനുന്നു. ഒരു അപരിചിതന്റെ ആശംസ കേട്ടപ്പോൾ നിന്റെ കണ്ണിൽ വിരിഞ്ഞ അത്ഭുതം, കവിളിലേക്ക് വീണ് കിടന്ന ചുരുണ്ട മുടിയിഴകൾ പിന്നിലേക്ക് മാറ്റി ഇടത് കൈ കൊണ്ട് ഒരു കഷ്ണം കേക്ക് എനിക്ക് സമ്മാനിക്കുമ്പോഴും മായാതെ നിൽപ്പുണ്ടായിരുന്നു. ‘ഇതല്ല, ആ പൂ വച്ച പീസ്’ എന്ന് തമാശയായി പറഞ്ഞ് ഞാൻ വീണ്ടും കൈ നീട്ടിയപ്പോൾ ആ കൗതുകം മാറി ഒരു പുഞ്ചിരി ആയതും പിന്നീട് അതൊരു പൊട്ടിച്ചിരി ആയി മാറിയതും…’

 

വാഷിങ് മെഷിൻ അതിന്റെ ജോലി പൂർത്തീകരിച്ചു എന്നതിന്റെ സൂചകമായി അലാറം മുഴക്കുന്നു. കണ്ണ് നീരിന്റെ നനവുള്ള ചെറു ചിരിയോടെ അവൾ ഡയറി മടക്കി വച്ച് എഴുന്നേറ്റു. ബാൽക്കണിയിൽ ഡ്രെസ്സുകൾ വിരിച്ചിടുന്നതിന് ഇടയിൽ ബെഡ്‌റൂമിൽ നിന്നും വീണ്ടും ഉച്ചത്തിലുള്ള വിളി കേട്ടു 

“ആമീ”

 

താൻ വന്നത് അറിയാതെ, അല്ലെങ്കിൽ അറിഞ്ഞതായി ഭാവിക്കാതെ ജനലിലൂടെ പുറത്തേക്ക് നോക്കി ഇരിക്കുന്ന അയാളോടായി അവൾ ചോദിച്ചു   

 

“എന്താ ?”

 

മറുപടി ഒന്നും ഉണ്ടാകാതിരുന്നപ്പോൾ അവൾ ഒരൽപ്പം ഉച്ചത്തിൽ സംസാരിക്കുന്നു 

 

“ബോർ അടിക്കുന്നുണ്ടോ. വായിക്കാൻ ബുക്ക് ഏതേലും തരട്ടെ ?”

 

അയാൾ ‘വേണ്ട’ എന്ന രീതിയിൽ തല ആട്ടി. ശേഷം പതിയെ തല തിരിച്ച് അവളോടായി പറഞ്ഞു.   

 

“ആമി, നമുക്ക് വീട്ടിൽ പോകാം”

 

അവൾ സഹാനുഭൂതിയോടെ അയാൾക്ക്‌ അരികിലേക്ക് ചേർന്ന് നിന്നു. 

 

“ഇതല്ലേ വീട് ?”

 

അയാൾ ആ മുറി മുഴുവൻ കണ്ണോടിച്ച് ‘അത് ശെരിയാണ്’ എന്ന രീതിയിൽ തലയാട്ടി എങ്കിലും നിരാശയോടെ പിറുപിറുത്തു 

 

“ചെറുതായി പോയി”

 

അവൾ അയാളുടെ മുടിയിഴകളിൽ തലോടികൊണ്ട് ചോദിച്ചു  

 

“കിടക്കണോ ?”

 

ക്ഷീണിച്ച കണ്ണുകൾ ആയാസപ്പെട്ട് തുറന്ന് കൊണ്ട് അയാൾ പറഞ്ഞു 

 

“വേണ്ട”       

 

“എന്നാൽ ഞാൻ പോയ്കോട്ടെ ?”

 

അൽപനേരം കാത്ത് നിന്നിട്ടും ഇനി അയാളിൽ നിന്നും മറുപടി ഒന്നും വരില്ല എന്ന് മനസ്സിലാക്കിയ അവൾ ചുരിദാറിന്റെ കാൽ തെറുത്ത്‌ കയറ്റി വച്ച്, കുനിഞ്ഞ്, കട്ടിലിന് അടിയിലെ അറയിൽ നിന്നും വാക്വം ക്ളീനർ പുറത്തെടുത്തു. മുറിയിൽ അവിടവിടായി കിടന്നിരുന്ന കടലാസ് കഷ്ണങ്ങളും മേശയുടെ കീഴിലായി കിടന്ന ഒരുകഷ്ണം ബ്രെഡും, അതിൽ പൊതിഞ്ഞിരുന്ന ഒരു പറ്റം ഉറുമ്പുകളെയും അത് വിഴുങ്ങി. ഭക്ഷണം കഴിച്ച പ്ളേറ്റുകൾ എടുത്ത് മുറിയിൽ നിന്നും പുറത്തേക്ക് പോകുന്ന അവളെ നോക്കി അയാൾ ഇരിക്കുന്നു. 

 

അടുക്കളയിൽ വാഷ് ബെയ്‌സണിൽ കൂട്ടി ഇട്ടിരുന്ന പാത്രങ്ങളോടൊപ്പം അവൾ കൊണ്ടുവന്ന പ്ലേറ്റുകളും ഡിഷ് വാഷറിൽ വച്ച് അത് ഓൺ ചെയ്ത ശേഷം ഹാളിലേക്ക് വന്ന അവൾ വീണ്ടും അയാളുടെ ഡയറി എടുത്ത് വായന തുടർന്നു. 

 

ആക്‌സമികമായി സംഭവിച്ച ആദ്യ കാഴ്‌ചയ്‌ക്ക്‌ ശേഷം അവർ പരസ്പരം അറിഞ്ഞും അറിയാതെയും പലവട്ടം കണ്ടു, ഒരുമിച്ച് ഒരുപാട് ദൂരങ്ങൾ സഞ്ചരിച്ചു. ഒരു മടക്കയാത്രയിൽ, പിരിയുന്നതിന് തൊട്ട് മുൻപ് ഹൃദയത്തിൽ നിന്നും നാവിലേക്ക് വന്ന വാക്കുകളെ പൂർണ്ണമായും വിഴുങ്ങാൻ അയാൾക്കായില്ല, അയാൾ ആമിയെ പ്രൊപ്പോസ് ചെയ്തു. ‘നമ്മൾ പരിചയപെട്ടിട്ട് കുറച്ചല്ലേ ആയുള്ളൂ, ഇപ്പഴേ എങ്ങനാ ഒരു തീരുമാനം പറയാ’ എന്നതായിരുന്നു അയാളുടെ പ്രണയാഭ്യർഥനയ്ക്ക് ഉള്ള അവളുടെ ആദ്യ മറുപടി. എന്നാൽ അധികം വൈകാതെ തന്നെ ഒരു ചുംബനത്തിലൂടെ അവൾ തന്റെ തീരുമാനം വെളിപ്പെടുത്തി. 

 

മെട്രോ റെയിലും കോഫീ ഷോപ്പും സിനിമാ തീയേറ്ററുകളുമെല്ലാം അവരുടെ ഇഷ്ടം അറിഞ്ഞു. ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നക്ഷത്രങ്ങളെ സാക്ഷിയാക്കി ഇരുവരും ഒന്നായി. നിറയെ സ്വപ്നങ്ങളുമായി അവർ ഒരുമിച്ച് ജീവിച്ച് തുടങ്ങി.

 

വായിച്ചു തീർക്കുന്ന ഓർമ്മകളോടൊപ്പം അവളുടെ കവിളിൽ ചിരിയും കണ്ണീരും പടർന്നു. മുന്നോട്ടേക്ക് പോകും തോറും എഴുത്തിന് വ്യക്തത കുറഞ്ഞ് വരുന്നു.  

 

“ആമി”

 

മുറിയിൽ നിന്നും അയാൾ വീണ്ടും വിളിക്കുന്നു. അകത്തേക്ക് കയറി വരുന്ന അവളെ നോക്കി അയാൾ ഒരു പരാതി എന്നവണ്ണം പറഞ്ഞു. 

 

“ആമി, എനിക്ക് വിശക്കുന്നു”

 

അവൾ ഒരു കുട്ടിയോട് എന്ന പോലെ എടുത്ത് ചോദിച്ചു 

 

 

“ശെരിക്കും ? നമ്മള് കുറച്ച് മുന്നേ അല്ലെ ബ്രെക് ഫാസ്റ്റ് കഴിച്ചേ ?”

 

 

അയാൾ ദയനീയമായി അവളെ നോക്കി 

 

 

“ആണോ ? ഞാൻ മറന്ന് പോയി”

 

പൂർണ്ണമായും അവളിൽ ദൃഷ്ടി ഉറപ്പിച്ചിരുന്ന അയാളുടെ കാഴ്‌ചയെ മറച്ചുകൊണ്ട് കണ്ണുനീർ പൊടിഞ്ഞു.  

 

“ആമി, എന്നെ ഒന്ന് കെട്ടി പിടിക്കാവോ ?”

 

അയാൾക്ക് അരികിലായി മുട്ട് കുത്തി നിന്ന അവൾ അയാളെ പ്രണയാർദ്രമായി ആലിംഗനം ചെയ്തു. അയാൾ ഇടറുന്ന ശബ്ദത്തോടെ ചോദിച്ചു     

 

“ഞാൻ നിന്നെയും മറന്ന് പോകുമോ ആമി ?”

 

കണ്ണുനീരാൽ നനഞ്ഞ അയാളുടെ കവിളിൽ അവൾ ഗാഡമായി ചുംബിച്ചു. 

 

ഏതാനും മണിക്കൂറുകളോ ഒരു രാത്രിയോ കൂടെ കിടക്കാൻ വിളിക്കുന്നവരുടെ സ്നേഹമേ അവൾ മുന്നേ അറിഞ്ഞിരുന്നുള്ളു. എനിക്ക് നിന്നെ ഇഷ്ടമാണെന്നും ഞാൻ നിന്നെ കല്ല്യാണം കഴിക്കട്ടെ എന്നുമെല്ലാം അതിൽ പലരും ചോദിച്ചിട്ടുണ്ട്. ആദ്യമൊക്കെ അത് കേൾക്കുമ്പോൾ വലിയ സന്തോഷമായിരുന്നു. ആ വാക്കുകളെ വിശ്വസിച്ച് പുതിയൊരു ജീവിതം വരെ അവൾ സ്വപ്നം കണ്ടിട്ടുണ്ട്. രതി അവസാനിക്കുന്നിടത്ത് തീരുന്ന പ്രണയമേ ഏത് പുരുഷനും തന്നോടുളളു എന്ന് മനസ്സിലാക്കി തുടങ്ങിയപ്പോൾ മുതൽ പ്രണയം എന്ന വാക്കിനോട് തന്നെ പുച്ഛം ആയി. എന്നാൽ ഇപ്പോൾ ഇയാളെയും പ്രണയത്തെയും അവൾ ഇഷ്ടപെടുന്നു. മറവി മൂടിയ ഒരാളുടെ മനസ്സിലെ അവസാനത്തെ ഓർമ്മ ആയി, ആമി ആയി എന്നും ജീവിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്ന് കൊതിക്കുന്നു.                 

 

അയാളുടെ ഓർമ്മകൾ സൂക്ഷിച്ചിരിക്കുന്ന പുസ്തകം ഹാളിലെ സോഫയിൽ തുറന്ന് വച്ചിരിക്കുന്നു. എത്ര പരതിയാലും അതിൽ അയാൾക്ക് ആമിയെ നഷ്‌ടമായ കഥ ഉണ്ടാവില്ല. കാരണം അത് എഴുതുന്നതിന് മുൻപേ അയാളുടെ ഓർമ്മകൾ പൂർണ്ണമായും നഷ്ടപ്പെട്ടിരുന്നു.

Srishti-2022   >>  Short Story - English   >>  Escape

Rugma M

EY Trivandrum

Escape

 

Hurtling through the black abyss which seems to be a forgotten path to an unknown place, he went beyond, what remained of the little sparks of streetlights. Deeper he went silent and darker the surroundings became, but his mind raged, and heart was also racing to catch up. “This world is mad, its people are mad, must escape” he kept repeating. His conscious self was waging a war to hold on to the last ounce of sanity that was left. “Sanity” he thought with contempt, “Why be sane in this mad world!”

 

Work, home, workouts, weekends, life has been going round in the same circle for a while but the world around him was blooming with news every day. News on assaults, cheats, murders, what not! Cutting off the news channels and newspaper helped at first, but not for long. Starving half dead forms by the roadside, lust filled pervert eyes on buses, smacking hands blinded by ego and greed, hate mongers, all were too much to tolerate. World was being engulfed in absolute selfishness with people shrinking to just themselves. He had to get away and find peace, he was ready to run to the very end until he can close his eyes to a moment of serenity.

 

But there were only so much his weary legs could carry him. He was tired and paused to rest. Suddenly from the depth of the night, he heard a laboured breathing. His eyes fell upon a form which was barely human.

 

The man (or so he assumed) was sitting beneath a tree and had his eyes half closed. His limbs were reduced to just skin and bones. Tattered clothes, locked hair and hunched posture suggested a ‘Bhikshu’, but most peculiar was a hole or rather a small pit on his forehead, a remanent of a past wound, he assumed. Despite the looks, there was something holy about the man which he couldn’t quite place.

 

Awakened as if by the piercing stare, the man opened his eyes and spoke “It is I, Ashwathama, the bearer of sins”

 

Hi thoughts flooded with his paatti’s voice “and thus, having sinned incomparably by directing his wrath towards an unborn life, Ashwathama was cursed for 3000 years of penance by Lord Krishna, deprived of his source of power, the mighty gem in the forehead, he was to wander along this earth carrying sins one and all”. ‘That explains the mark on his forehead’, he thought.

 

When he spoke, he spoke with full conviction, “You do not have to hide away from the world, you may just walk among the crowd and will not be noticed. All have their fair share of sins.”

 

To this, Ashwathama replied, “I carry in me such repentance that the world would be filled with guilt and heads would weigh down in shame forever; I carry such rage in me that the world would be burnt to ashes; I carry such grief in me that the world would forget to smile again. I carry hatred so deep that the even a drop of love cannot penetrate. I am here for you to unburden, not to spread around. Do you not realise what these feelings have done to me? Its eating me from inside. I am cursed, but this is my path to salvation. I am, but a blessing to your world. Your world, maybe wrong, but remember, you are a part of it, there is no denying that.”

 

“The path is yours to choose. If you step beyond this point, the forest will swamp you and drain out the last of life essence until pure evil remains, which shall go into me ultimately. Be known, the world will never be at peace, free of suffering, that is heaven you are thinking about. But you can find peace within you and within the people around you. You have the freedom to let go of your burden here, with me and return a sane man, ambassador to love, compassion and kindness, which is what your world needs the most now. Be a warrior in the forefront or be a martyr who died without taking the sword, the choice is yours.”

 

What path did he take, alas that is a story for another time.

Srishti-2022   >>  Article - English   >>  The future of Indian secularism

Rugma M Nair

EY Trivandrum

The future of Indian secularism

Amidst the unsettling times of national emergency, precisely, in the year 1976, the then Prime Minister, Smt Indira Gandhi, put into motion the 42nd Amendment of the Indian Constitution, that marked some major changes in the Constitution, including declaring the nation as ‘Secular’.

 

The term ‘Secularism’ stands for ‘the principle of separation of state from religious institutions.’

 

Secularism is a word with profound meaning and can be used as how it would fit. The ‘Western secularism’ for example has its roots in the conflict between church and the state leading to a state of law that sits above all religions and cultural differences. Whereas in India, where there exists a multitude of diversities, secularism takes an almost “neutral” stand to ensure fair and equal treatment of its people irrespective of their faith and belief.

 

To comment on the future of Indian Secularism, we have to go a long way back in time, around 1500, 2000 years. Though not bound by a constitution and its laws, India was still a secular nation allowing its people to live their life believing and following whatever faith they chose. Even the emperors Ashoka and Harshavardhana were believed to have migrated to and patronised religions, different from the ones they were born into, during their lifetime. The historical monuments at the priced Ellora caves are a standing proof of the unity and harmony that existed between different religions of that time. The situation was slightly altered with the establishment of Delhi and Deccan Sultanate, though there were a few Mughal emperors like Akbar who stood for unity and fusion among people irrespective of their faith.

 

The unscripted Indian secularism faced the biggest challenge, as history talks, in the face of the British Raj. The infamous ‘divide and rule’ policies by the empire targeted the inconsequential amount of discrimination that existed in the society and fed it with hatred and deliberate unjust favouritism which gradually widened the gulf and directed people to narrow down to communities rather than to get together as citizens. The British empire also introduced ‘personal-laws’ for specific communities, like the Shariath Law and interpreted the long-standing Hindu Code of conduct as they pleased to intensify the situation. The seeds of fundamentalism and religious fascism sowed during that time, has sadly never left us and shook the very base on which Indian pluralism and secularism stood.

 

Torn between partition and independence, our leaders purposefully omitted the term ‘secular’ while writing the Indian Constitution. Though the 42nd Amendment deliberately declared the nation to be ‘Secular’, the underlying principles had already become weak. What existed was, but a fusion of British colonial secularism (which in turn yielded bigotry), and a pluralistic secularism which was what was required by our nation.

 

But are our foreign invaders alone to be blamed for the state of secularism in our present day? Don't our opportunistic politicians have their share of contribution in maintaining this gap as evergreen vote churning establishments. Don’t the ‘Specify your religion’ column in the school admission forms and other institutions stand as a constant reminder that “we are different”. Don't our deliberate or otherwise arrogant remarks that may hurt the sentiments of fellow communities enact a role in widening the differences.

 

Our forefathers carefully crafted four major rights regarding religion while including the ‘secular’ clause. These include

 

-        Right to profess

-        Right to propagate

-        Right to practise

-        Freedom of conscience

 

When adhered to strictly, these rights can build a nation of harmony and equality in the ideal world.  There may be loopholes or misinterpretations and even dangerous wrongful interpretations of these rights, but it is important to remind ourselves that we are stronger than those devious forces. We are not to abandon those values labelling it as ‘pseudo-socialism’ but rather nurture it and provide it ample space to grow within our hearts. If a disaster like flash floods or hurricanes, or celebrations like a football World Cup organized somewhere in the world where our country is not even represented, can awaken the unity among our diversities, why not we follow the same on an ordinary day.

 

Now is a good time to ponder over what our father of the nation, Mahatma Gandhi said, “I do not expect India of my dreams to develop one religion, i.e., to be wholly Hindu or wholly Christian or wholly Musalman, but I want it to be wholly tolerant, with its religions working side by side with one another.” This spirit should serve as the essence of secularism and we as citizens of India with such an incredible history of tolerance and pluralism should safeguard secularism at any cost. The policies and rights may need revisits and amendments, but why not make a change today itself, working on the manthra “I am an Indian, You are an Indian, We all are Indians”.

Subscribe to EY Trivandrum