Skip to main content
Srishti-2022   >>  Short Story - Malayalam   >>  (അ)ശാന്തിതീരം

(അ)ശാന്തിതീരം

(അ)ശാന്തിതീരം

ബെത്ലേഹേം ഉറങ്ങുകയാണ്……!

……തൂവെള്ളമഞ്ഞിന്റെ പുതപ്പ് ഗ്രാമത്തെ മൊത്തം ആവരണം ചെയ്തിരിക്കുന്നു. ചൂളം വിളിയോടെത്തുന്ന കാറ്റിൽ മഞ്ഞിൻ കണങ്ങൾ ഇടതടവില്ലാതെ വീണുക്കൊണ്ടിരുന്നു. വീശിയടിച്ച നേർത്ത കാറ്റിൽ കാതോടുകാതോരം മന്ത്രിക്കുന്നത് ഒരു പ്രവാചക ശബ്ദമാണോ…? മഞ്ഞിൽ ഇലയുതിർത്ത മരങ്ങൾക്കിടയിലൂടെ ഒളിഞ്ഞുനോക്കുന്ന ചന്ദ്രൻ... ആരെയാണാവോ തിരയുക…? പകലിന്റെ ആലസ്യത്തിൽ സുഖസുഷുക്തിയിൽ മയങ്ങുന്ന ഗ്രാമവാസികൾ, ഒരല്ലലുമില്ലാതെ… ഭാഗ്യം ചെയ്തവർ. ഗ്രാമം ഉറങ്ങുകയാണ് ……!

……ഉണരുന്ന പട്ടണത്തിന്റെ നെഞ്ചിലൂടെ പ്രഭാത സവാരിക്കിറങ്ങി നടക്കുന്ന ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും കാലടി ശബ്ദം വ്യക്തമായി കേൾക്കാം. എന്തെല്ലാം തരത്തിലുള്ള വേഷവിധാനങ്ങളാണ് അവരുടേത്. മൊബൈൽ ഫോണിലൂടെ വരുന്ന പാട്ടിന്റെ ഈരടികളിൽ ത്രസിച്ചു നടക്കുന്ന സവാരിക്കാർ. കൊച്ചു വർത്തമാനം പറഞ്ഞു നടക്കുന്നവരും കുറവല്ല. നാട്ടിൽ അലയുന്ന ചില പട്ടികൾ അവരോടൊപ്പം കൂടിയിട്ടുണ്ട്. ചിലരതിനെ താലോലിക്കുന്നു, ചിലരതിനെ ആട്ടുന്നുമുണ്ട്. റോഡിൽ തിരക്ക് വർദ്ധിക്കുന്നതോടെ സവാരിക്കാരുടെ ശബ്ദം അപ്രത്യക്ഷമായി. വാഹനങ്ങളിൽ നിന്ന് വരുന്ന പുക ആകെ അസ്വസ്ഥത ഉളവാക്കി. വടക്കുനിന്ന് വരുന്ന ജാഥ ഗതാഗത തടസ്സം സൃഷ്ടിച്ചു. കിടപ്പാടംപ്പോലും നഷ്ടപ്പെടാൻ പോകുന്ന തുറമുഖതൊഴിലാളികൾക്ക് വേണ്ടി, അവർക്ക് പിന്തുണ പ്രഖ്യാപിക്കുന്ന ജാഥക്കാർ. ഏതോ വലിയ വാഹനം തട്ടി മറിഞ്ഞുവീണ ബൈക്ക് യാത്രക്കാരന് ചുറ്റും ഓടിക്കൂടുന്ന മനുഷ്യർ. ചീത്ത വിളികളുടെ കീർത്തനത്തിൽ രാത്രിയുടെ കരിമ്പടം ഏറ്റുവാങ്ങി പട്ടണം മയക്കത്തിലേക്ക്……!

……ദൂരെയെവിടെയോ നിന്ന് ഒരു സംഗീതത്തിന്റെ നേർത്ത അലയൊലികൾ കാറ്റിനൊപ്പം അരികണയുന്നു. മഞ്ഞിൻ പുതപ്പിൽ നേർത്ത വരയായി തെളിയുന്ന ഗ്രാമവീഥിയിലൂടെ നടന്നുനീങ്ങുന്ന യാത്രാസംഘത്തിന്റെ നാടൻ രാഗശീലുകളാണോ അത്…? അതോ… മഞ്ഞിന്റെ കൂർത്ത ദംശനമേറ്റ് പിടയുന്ന കുഞ്ഞിനെ പാടിയുറക്കുന്ന അമ്മയുടെ താരാട്ടോ…? അതേ… ഉറങ്ങുന്ന ഗ്രാമത്തിലെ ഉറങ്ങാത്ത മാതൃത്വത്തിന്റെ താരാട്ട്… ഗ്രാമം ഉറങ്ങുകയാണ് ……!

……താരാട്ട് പാടിയുറക്കിയ അമ്മയെ വെട്ടികൊലപ്പെടുത്തിയ മകന്റെ വാർത്ത കേട്ടുണരുന്ന പട്ടണം. ചൂടോടെ വീണുകിട്ടിയ വാർത്തയുടെ സന്തോഷത്തിരക്കിലാണ് പത്രമാഫീസുകളും നാട്ടുകാരും. പോലീസുകാർക്കും, ഈ ദിവസം സമ്മാനിച്ച ഉത്സാഹതിമിർപ്പിന്റെ ആവേശം. ചിലർ മൂക്കത്ത് വിരൽവെക്കുന്നു. പക്ഷെ ഇതൊക്കെ ശ്രദ്ധിക്കാൻ പട്ടണത്തിനെവിടെയാ നേരവും സമയവും. തിരക്കല്ലേ… തിരക്കോട് തിരക്ക്… ശാന്തത നഷ്ട്ടപെട്ട പട്ടണത്തിന്റെ ശാന്തമാവാത്ത രാത്രികളിലേക്കുള്ള യാത്ര……!

……ദൂരെ… ഒരു കുന്നിൻ ചെരിവിലെ കാലിത്തൊഴുത്തിൽ വിരിയുന്ന ഒരു അഭൗമ പ്രകാശം… പ്രകാശത്തിന്റെ പ്രഭാപൂർണിമയിൽ താളം ചവിട്ടുന്ന കാലിക്കൂട്ടങ്ങൾ... ആട്ടിൻപറ്റങ്ങൾ, ഗ്രാമം ഉറങ്ങുകയാണ്……!

……പട്ടണത്തിലെ ഒരു സർക്കാർ ആശുപത്രിയിൽ നീണ്ട ക്യു. ചുമയും കുരയുമൊക്കെയായി അണഞ്ഞണഞ്ഞു നീങ്ങുന്ന ക്യുവിന്റെ ഇങ്ങേത്തലക്കൽനിന്ന് അങ്ങേത്തലക്കലേക്കെത്തുമ്പോൾ എന്താണാവോ സംഭവിക്കുക. അതിനിടയിൽ പട്ടികടിച്ച ഒരു സ്ത്രീയെ കൊണ്ടുവന്നു. അവരും ക്യുവിന്റെ ഇങ്ങേ തലക്കൽത്തന്നെ നിന്നു. അമ്മയെ പട്ടികടിക്കുന്നത് കണ്ടപ്പോൾ പട്ടിയെ തല്ലിക്കൊന്ന മകന്റെ പേരിൽ കേസ്. കഷ്ടം ……! പ്രകാശം കെട്ടുപോയ മനസ്സുകൾ. കന്നുകാലികളോ ആട്ടിൻപറ്റമോ ആയി ജനിച്ചാലും മതിയായിരുന്നു എന്ന് അമ്മയുടെ ആത്മഗതം. സന്ധ്യയാവുന്നു ……! ഇപ്പോഴും ക്യു നീണ്ടുത്തന്നെ……!

……കയ്യിലിരിക്കുന്ന കുഞ്ഞിനെ ആരാധനയോടെ നോക്കുന്ന അമ്മ, അമ്മയ്‌ക്കരികിൽ വളർന്ന താടിരോമങ്ങളിൽ വിരലുകളോടിച്ച്, പിതാവെന്ന് തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ യുവാവ്. ആ ദിവ്യപൈതൽ മിഴികൾ തുറന്ന് അമ്മയെ നോക്കി. പുഞ്ചിരി പൊഴിഞ്ഞുവീണ അധരങ്ങൾ നുണഞ്ഞുകൊണ്ട്, അമ്മയ്‌ക്കരികെ നിൽക്കുന്ന പിതാവിനെയും……!

……മയക്കുമരുന്ന് കൈയിൽ സൂക്ഷിച്ചതിന് ഇരുമ്പഴികൾക്കുളിലായ മകൻ, അവൻ കുറ്റക്കാരനോ നിരപരാധിയോ എന്ന് ആ പിതാവിനറിയില്ല, ഒരുപക്ഷെ അവനെ ആരെങ്കിലും ചതിച്ചതാവും. മയക്കുമരുന്ന് ഉപയോഗിക്കുന്നതിന്റെ ഒരു ലക്ഷണവും ആ പിതാവ് അവനിൽ കണ്ടിട്ടുമില്ല. ചങ്കുപൊട്ടി കരയുന്ന അച്ഛൻ. കരയാൻ പോലും ശേഷിയില്ലാതെ നിൽക്കുന്ന അമ്മ. ഒടുവിൽ അപമാനം സഹിക്കാൻ വയ്യാതെ ആത്മഹത്യയിലേക്ക് നീങ്ങുന്നു ആ പിതാവ്. ദൈവമേ വികസനം തകർച്ചയാണോ..? അറിയില്ല …… മയക്കുമരുന്നിന്റെ ആലസ്യത്തിലേക്ക് തെന്നി വീഴുന്ന പട്ടണം. നിദ്ര തഴുകാത്ത ശരീരവുമായി ആ അമ്മ കിടന്നു. നെടുവീർപ്പുകൾക്ക്മീതെ……!

……വീണ്ടും ആ മിഴികൾ ഒരിക്കൽക്കൂടി തുറന്നു. വിടർന്ന മിഴികളിൽ സ്വർണത്തിളക്കം. അധരങ്ങളിൽ പാൽപുഞ്ചിരി. ആ മിഴികൾ അടയുകയായി.

അപ്പോൾ... കനത്ത കാലൊച്ചകൾ... ദീനരോദനങ്ങൾ. റാഹേൽ തന്റെ സന്താനങ്ങളെക്കുറിച്ചു കരയുന്നു. എന്തെന്നാൽ അവൾക്ക് സന്താനങ്ങൾ നഷ്ടപ്പെട്ടിരിക്കുന്നു. ഗ്രാമം ഉണരുകയായി……!

……മിഴി തുറന്ന പട്ടണത്തിന്റെ നെഞ്ചിലേക്ക് അന്ധവിശ്വാസത്തിന്റെ കനത്ത ബൂട്ടുകളിട്ട് ആഞ്ഞാഞ്ഞു ചവിട്ടുകയാണ്. അവിടെ രണ്ടു ജീവനുകൾ പിടഞ്ഞമരുമ്പോൾ വികസനം കൊണ്ടുവന്ന അശാന്തത നാടെങ്ങും പരക്കുകയായി. ഞാൻ ചുറ്റുമൊന്ന് കണ്ണോടിച്ചു. എങ്ങും അക്രമവും കൂട്ടകരച്ചിലുകളും മാത്രം. ഗ്രാമത്തിന്റെ ശാന്തതയിൽനിന്നും പട്ടണത്തിന്റെ വികസനത്തിലേക്ക് നടക്കുകയായിരുന്നു ഞാൻ. വയ്യ …… എന്റെ ചിന്തകളിൽ തീ പടരുകയാണ്. തല വെട്ടിപ്പിളർക്കുന്ന വേദന. ഗ്രാമത്തെക്കാൾ പട്ടണത്തെ സ്നേഹിച്ച എന്റെ മനസ്സ് പിടയുകയാണ്. ഒന്നും കാണാതിരിക്കാനായി എന്റെ മിഴികൾ ഞാൻ മുറുക്കനെ അടച്ചു …… ഗ്രാമത്തിന്റെ ശാന്തതയും ഒപ്പം പട്ടണത്തിന്റെ വികസനവും ഞാനിഷ്ടപ്പെടുന്നു. ഞാൻ ഇഷ്ടപ്പെടുന്ന എന്റെ പട്ടണമേ ഉറങ്ങുക…… ഉറങ്ങുക…… ശാന്തതയോടെ ഉറങ്ങുക., ശാന്തപൂർണമായ ഒരു ജീവിതത്തിലേക്ക് വീണ്ടും ഒരിക്കൽക്കൂടി ഉണരാനായി…………!!!!

Srishti-2022   >>  Poem - English   >>  Linta

Krishna Chandran K R

Saasvaap Techies Pvt Ltd

Linta

 

Woke up in the middle of the night

I was long stuck in the moment

I searched for her here & there

Phoned my friends, relatives & everyone I know

I told myself many times to not cry for you again

but how am I going to end this? I don't know

Still wondering when & how it started.

 

Maybe i was just too dumb to not realize things

The unbearable pain, the tears, those sleepless nights and the heartache she brings

Maybe i was just blinded by the love for her

I let her ruin my heart and everyday it hurts.

 

Tonight as I looked at the moonlit with tears on my cheeks

I promise to forget her and move on which I can't

Her beauty is within her Love she showered

 

But finally When I looked at the mirror,

Linta is right behind me Calm & Collected,

whispering in my Ears 'Hey I am here'

Srishti-2022   >>  Poem - Malayalam   >>  നാന്‍ പെറ്റ മകനെ

Krishna Chandran K R

Saasvaap Techies Pvt Ltd

നാന്‍ പെറ്റ മകനെ

നാന്‍ പെറ്റ മകനെ'യെന്ന് -

നിലവിളിക്കുന്നോരമ്മെ

നിന്‍ മകനെന്‍റെയുമശ്രുപൂജ.

അമ്മയെന്നൊരു പൊരുളുണ്ടെന്നിലും

കൊന്നവന്‍റെ അമ്മയാണങ്കിലും.

 

പുത്രദുഖത്തിലും ഭവതി

അമ്മയില്‍ സായുജ്യമല്ലോ

പുത്രനിരിക്കുബോഴുമെന്നില്‍

ഒരമ്മ പിടഞ്ഞു മരിക്കുന്നു.

 

നല്ല വാക്കുകളോതികൊടുത്തുഞാനെങ്കിലും

ഏതോ ഭ്രാന്തമാം നിമിഷത്തിലവൻ...

അന്ധമാം തടവറയിൽ പാപിയാമെന്മകൻ

കിടന്നുഴലുമ്പോൾ

 

നാന്‍ പെറ്റ മകനെ'യെന്നു വിളിച്ചു -

കരയുവാന്‍ പോലുമാവാതെ

ഒരമ്മയെന്നില്‍ പിടഞ്ഞു മരിക്കുന്നു...

Srishti-2022   >>  Article - Malayalam   >>  അന്ധവിശ്വാസങ്ങളും സാക്ഷരകേരളവും

അന്ധവിശ്വാസങ്ങളും സാക്ഷരകേരളവും

 

                    വളരെ പണിപ്പെട്ട് സംഘടിപ്പിച്ചെടുത്ത മയിൽപ്പീലി. അത്രയും തന്നെ സൂക്ഷ്മതയോടെ പുസ്തകത്തിനുള്ളിൽ ഒളിപ്പിച്ചു. ദിവസവും നോക്കും മയിൽപ്പീലി പ്രസവിച്ചിട്ടുണ്ടോ എന്നറിയാൻ. ആകാംക്ഷയായിരുന്നു ഉള്ളിൽ. പിന്നീടെപ്പോഴോ, കൂട്ടത്തിൽ നിന്നടർന്നു വീണ ഒരു കുഞ്ഞു പീലി കണ്ട് വിശ്വസിച്ചു, അത് മയിൽപ്പീലിയുടെ കുഞ്ഞാണെന്ന്; പീലി പ്രസവിച്ചതായ കുഞ്ഞ്. എല്ലാവരെയും അതൊന്നു കാണിക്കാൻ എന്ത് ആവേശമായിരുന്നു. അതൊരു കുട്ടിക്കാലം…, കുറച്ചുക്കൂടി വളർന്നപ്പോൾ മനസിലായി, ആ വിശ്വാസം തെറ്റാണെന്ന്. ആരോ പറഞ്ഞുവെച്ച നുണ ഒരു വിശ്വാസമായി കൊണ്ടുനടന്നിരുന്ന ഇതുപോലെ ഒരു കുട്ടിക്കാലം പലർക്കുമുണ്ടായിരിക്കാം. ഒരുപക്ഷെ, ഇന്ന് കണ്ടുവരുന്ന പല അന്ധവിശ്വാസങ്ങളുടെയും വിത്ത് ചെറുപ്പത്തിൽ കൊണ്ടുനടന്ന രസകരമായ ആ അനുഭവത്തിൽ വിതക്കപ്പെട്ടതായിരിക്കാം. ഇന്ന്, പക്ഷെ കുട്ടികൾ അത്തരം വിശ്വാസങ്ങളൊന്നും കൊണ്ടുനടക്കുന്നില്ല. അവർ വളർന്നു, മാനസികമായും അറിവിന്റെ തലത്തിലുമൊക്കെ കാലത്തോടൊപ്പം അവർ നടന്നു കയറി. ഒത്തിരിയേറെ അന്ധവിശ്വാസങ്ങളുടെ ഇരുളിൽ മാറു മറയ്ക്കാതെ വീടിന്റെ പിന്നാമ്പുറങ്ങളിൽ ഒതുങ്ങിക്കഴിഞ്ഞിരുന്ന സ്ത്രീജനങ്ങൾ ഇന്ന് അരങ്ങത്തേയ്ക്കുണർന്ന് പുരുഷനോടൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കുന്ന നിലയിലേക്കുയർന്നു. ചാത്തനും, ചാമുണ്ടിയും, മറുതയുമൊക്കെ നമ്മുടെ കേരളീയ കുടുംബങ്ങളെ താലോലിച്ചിരുന്ന ഒരു ചരിത്രമുണ്ടായിരുന്നു. ചാത്തനെ സേവിച്ച് സമ്പത്ത് കരസ്ഥമാക്കാനും, ശത്രുക്കളെ ഇല്ലായ്മ ചെയ്യാനുമൊക്കെ കേരളീയ മനസിന് മടിയില്ലായിരുന്നു. ഒടിയനേം കാപ്പിരിയെയും ഒക്കെ കൂട്ടുപ്പിടിച്ച് ശത്രുസംഹാരം നടത്തിയിരുന്നവരുടെയുംകൂടി നാടാണിത്. കളമെഴുതിയ തറകളിൽ നിലവിളക്കും കർപ്പൂരവുമൊക്കെ കത്തിച്ചുണ്ടാക്കിയ പുക നിറഞ്ഞ അന്തരീക്ഷത്തിൽ നിറഞ്ഞാടിയ മന്ത്രവാദത്തിന്റെ ഭീകരത എത്ര കുടുംബങ്ങളെ തച്ചുടച്ചില്ല! ശരീരത്തിൽ കടന്നുകൂടിയ ബാധയെ ഒഴിപ്പിക്കുന്നതോടൊപ്പം എത്ര ജീവിതങ്ങൾ തകർന്നടിഞ്ഞു. തമ്പ്രാൻമാരുടെ നടത്ത വഴികൾ തന്റെ നിഴലു കൊണ്ടുപ്പോലും അശുദ്ധമാകാതിരിക്കാൻ വഴിയിറമ്പുകളിൽ മറഞ്ഞിരിക്കുന്ന അടിയാളന്മാരുടെ ചിത്രം ഓർക്കുന്നില്ലേ? അതുപോലും ഈ അബദ്ധജടിലമായ വിശ്വാസങ്ങളുടെ ബാക്കിപത്രമായിരുന്നില്ലേ? നിരക്ഷരതയും ദാരിദ്ര്യവും കൈക്കോർത്ത പഴയ കേരളീയ ഗ്രാമങ്ങൾ ഇത്തരം അന്ധവിശ്വാസങ്ങളുടെ ഈറ്റില്ലമായതിൽ അതിശയിക്കാനൊന്നുമില്ല.  ഒപ്പം അറിവിന്റെ വെളിച്ചം പരക്കാത്തതിന്റെ അപരിഷ്കൃതത്വം കൂടിയാവുമ്പോൾ അന്ധവിശ്വാസങ്ങൾ തഴച്ചു വളരാൻ ഇതിൽ കൂടുതലായെന്തു വേണം…? വിവിധങ്ങളായ വിശ്വാസങ്ങളുടെ ആകത്തുകയാണ് ഓരോ മനുഷ്യനും. ഓരോ വ്യക്തിയും പലവിധ വിശ്വാസങ്ങൾ വച്ചുപുലർത്തുന്നുണ്ട്. ഒരേ ആശയം തന്നെ രണ്ടു വ്യക്തികളിൽ വ്യത്യസ്തങ്ങളായ മനോഭാവങ്ങളായിരിക്കും ഉണർത്തുക. അത് രണ്ടു തരത്തിലുള്ള വിശ്വാസങ്ങൾക്ക് കാരണമാകും. ചിലത് ചിലപ്പോൾ സത്യത്തോട് നീതി പുലർത്തണമെന്നില്ല. ചെറുപ്പംമുതലേ, നമ്മുടെ കുടുംബാന്തരീക്ഷവും സാഹചര്യങ്ങളും സമൂഹവുമൊക്കെ നമ്മുടെ വിശ്വാസം രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.

 

                    അപ്പോൾ എന്താണ് അന്ധവിശ്വാസം? നമ്മുടെ ബുദ്ധിക്കും യുക്തിക്കും അംഗീകരിക്കാൻ പറ്റാത്ത കാര്യങ്ങളിലുള്ള വിശ്വാസം, അത് നമുക്കോ മറ്റുള്ളവർക്കോ സമൂഹത്തിനോ -ഒരു ഗുണവും വരുത്തുന്നില്ല എന്ന് തന്നെയല്ല, ഉപദ്രവമാവുക കൂടി ചെയ്യുകയാണെങ്കിൽ അതിനെ അന്ധവിശ്വാസമെന്ന് വിളിക്കാം. പ്രകൃതി ശക്തികളെ ഈശ്വരനെന്നോ, ഈശ്വരതുല്യരെന്നോ വിശ്വസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ചന്ദ്രനിൽ മനുഷ്യൻ ചെന്നതും, ചാന്ദ്രികമണ്ഡലം പല നിരീക്ഷണ പരീക്ഷണങ്ങൾക്കും വിധേയമാക്കി എന്നുള്ളതും ഉൾക്കൊള്ളാൻ പറ്റാത്ത ഒരു വിഭാഗം ഇന്നും നമ്മുടെ ഇടയിലുണ്ട്. ഭൂമി ഉരുണ്ടതാണെന്നുള്ള സത്യം ഉറക്കെ വിളിച്ചു പറഞ്ഞതിന് സ്വന്തം സമുദായത്തിൽ നിന്നുത്തന്നെ പീഡനങ്ങളേൽക്കേണ്ടിവന്ന സംഭവങ്ങളും അന്ധവിശ്വാസത്തിന്റെ ക്രൂരതകളിലേക്കാണ് വിരൽ ചൂണ്ടുക. ചൊവ്വാദോഷമുള്ള പെൺകുട്ടികൾ അതെപ്പോലെ ചൊവ്വാദോഷമുള്ള പുരുഷന്മാരെ കാത്തിരുന്ന്, ഒടുവിൽ അവർ കുടുംബത്തിനും സമൂഹത്തിനും മനോവേദനയായി മാറുന്ന കാഴ്ചകൾ നമ്മൾ എത്രയോ കണ്ടിരിക്കുന്നു. ഇത്തരം യുക്തിസഹമല്ലാത്ത വിശ്വാസങ്ങളും അതുണ്ടാക്കുന്ന അനാചാരങ്ങളുമാണ് അന്ധവിശ്വാസത്തിന്റെ പരിധിയിൽ വരുക.

 

                    ഈ അടുത്തകാലത്ത്, അക്ബർ ജോസിന്റെ സംവിധാനത്തിൽ ദിലീപും കാവ്യ മാധവനും ചേർന്നഭിനയിച്ച “സദാനന്ദന്റെ സമയം” എന്ന സിനിമ, അന്ധവിശ്വാസങ്ങളുടെ നീർച്ചുഴിയിൽപ്പെട്ട് തകർച്ചയുടെ വക്കിലേക്ക് വീണുപോകുന്ന ഒരു കുടുംബത്തിന്റെ കഥയാണ് പറയുന്നത്. സദാനന്ദൻ ഒരു സ്കൂൾ ടീച്ചറാണ്. കുട്ടികൾക്ക് അറിവിന്റെ വെളിച്ചം പകർന്ന് കൊടുക്കേണ്ട ആൾ. ഒരു പക്ഷെ അത് തന്നെയായിരിക്കും ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ട്രാജഡി. ചെറിയ അന്ധവിശ്വാസങ്ങളിലൂടെ വലിയ ഒരു ദുരന്തത്തിലേക്കാണ് അയാൾ ചെന്നെത്തുക. ചിത്രത്തിന്റെ ഒടുക്കം ഒരു വ്യാവസായിക സിനിമയുടെ പര്യവസാനമാണെങ്കിൽക്കൂടി അത് നൽകുന്ന സന്ദേശം ചെറുതല്ല. അന്ധമായ വിശ്വാസങ്ങളിൽ ജീവിക്കുന്ന സ്കൂൾ ടീച്ചറായ നായകൻ തന്റെ വിദ്യാർത്ഥികളിലേക്ക് നൽകുന്ന സന്ദേശവും അത്തരത്തിലുള്ളതായിരിക്കുമല്ലോ. ഇവിടെ നമ്മൾ മനസ്സിലാക്കേണ്ടത് നിരക്ഷരതയോ, അറിവില്ലായ്മയോ അല്ല, അന്ധവിശ്വാസങ്ങൾക്ക് കാരണമായി മാറുന്നത്., ഒരുപക്ഷെ അത് അതിന്റെ ഒരു ഭാഗമായിരിക്കാം എന്നെയുള്ളൂ.

 

                   ഒന്നോർക്കുക, സമ്പൂർണ സാക്ഷരത നേടിയ സംസ്ഥാനമാണ് കേരളം. 1991 ഏപ്രിലിൽ ആണ് സമ്പൂർണ സാക്ഷരത പ്രഖ്യാപനം നടത്തുന്നത്. അന്ന് 90% മാത്രം ഉണ്ടായിരുന്ന സാക്ഷരതാനിരക്ക്, മുപ്പതു കൊല്ലങ്ങൾക്ക് ശേഷം ഇന്ന്, അന്നത്തെ സാക്ഷരതാനിരക്കിനെക്കാളും എത്രയോ ഉയർന്നിട്ടുണ്ടാവും. സാക്ഷരത എന്നതുകൊണ്ട് അക്ഷരങ്ങൾ എഴുതാനും വായിക്കാനും അറിഞ്ഞിരിക്കുക എന്നാണർത്ഥമാക്കുന്നതെങ്കിൽകൂടി, അറിവിനുള്ള ദാഹം ഓരോ കേരളീയ മനസിലും മുളയെടുത്തു തുടങ്ങി എന്നതിന്റെ ശുഭസൂചനയായി ഈ സാക്ഷരതാവർധനവിനെ നമുക്ക് വിലയിരുത്താം. ജില്ല തിരിച്ചുള്ള കണക്കെടുക്കുമ്പോൾ പത്തനംതിട്ട ആയിരുന്നു ഏറ്റവും കൂടുതൽ സാക്ഷരത നേടിയ ജില്ല. എന്നിട്ടോ…? ഈ അടുത്ത ദിവസങ്ങളിൽ പത്തനംതിട്ടയിലെ ഇലന്തൂരിൽ നടന്ന അരുംകൊലയുടെ പിന്നാമ്പുറ കഥകൾ നമ്മോട് സംവദിക്കുന്നത് അന്ധവിശ്വാസങ്ങളുടെ ഞെട്ടിക്കുന്ന യാഥാർത്ഥ്യങ്ങളെക്കുറിച്ചാണ്. സാമ്പത്തികാഭിവൃദ്ധി ഉണ്ടാകാനും എല്ലാ തടസ്സങ്ങളും നീങ്ങാനും നടത്തിയ മനുഷ്യക്കുരുതി ലോക മനസാക്ഷിയെത്തന്നെ ഞെട്ടിക്കുന്നതായിരുന്നു. ഒരു സ്ത്രീയുടെ കുരുതി പരിഹാരം കണ്ടില്ലെന്ന് വന്നപ്പോൾ അടുത്ത സ്ത്രീയെ കൂടി കുരുതി കൊടുത്ത മനുഷ്യക്കൂട്ടങ്ങളെ…! മനുഷ്യൻ എന്ന പേരിനുതന്നെ നിങ്ങൾ അപമാനം വരുത്തിയിരിക്കുന്നു. ഹേ അന്ധവിശ്വാസമേ… ഇത്ര മാത്രം ക്രൂരത പതിയിരിക്കുന്ന ഒരു ചെളിക്കുണ്ടാണോ നിന്റെ അന്തരംഗം. രണ്ടു മനുഷ്യജീവനാണിവിടെ പൊലിഞ്ഞസ്തമിച്ചത്. ഒരിക്കലും പൊറുക്കാനാവാത്തതും മറക്കാനാവാത്തതുമായ മഹാപാതകം തന്നെ… എന്നാൽ പ്രബുദ്ധമെന്ന് നാഴികയ്ക്ക് നാല്പതുവട്ടം പറയുന്ന കേരളീയ മണ്ണിലാണ് ഇത് സംഭവിച്ചതെന്ന് പറയുമ്പോൾ ഹേ, ദൈവത്തിന്റെ സ്വന്തം നാടേ… ഇതിലും വലിയ ലജ്ജാകരമായ മറ്റെന്തുണ്ട്. 

 

            ഈ സംഭവത്തെ കേരളമനസാക്ഷി ആകെ അപലപിച്ചു. പ്രതികൾക്ക് നേരെ വിരൽചൂണ്ടി. അതിനു കാരണമായ അന്ധവിശ്വാസത്തിന്റെ നീരാളിപിടുത്തത്തെ പ്രതികൂട്ടിൽ നിർത്തി, ശരി തന്നെ. പക്ഷെ ഇന്ന് വാദിഭാഗത്ത്നിന്ന് വിരൽചൂണ്ടുന്ന നാം സ്വയമൊന്ന് ആത്മശോധന ചെയ്യേണ്ടതുണ്ട്. ഇത്രയല്ലെങ്കിൽ കൂടി ചെറിയ ചെറിയ അബദ്ധജടിലമായ വിശ്വാസങ്ങൾ നമ്മുടെ ഉള്ളിലും വിഷം ചീറ്റിയാടുന്നില്ലേ. ഒരു വീടു പണിയുമ്പോൾ സ്ഥാനനോട്ടക്കാരെയും ജ്യോതിഷക്കാരെയും സമീപിച്ച് ദോഷം തീർക്കാൻ നോക്കുന്ന സങ്കുചിത മനസ്ഥിതിയുടെ ഉടമകളല്ലേ നമ്മിൽ ചിലരെങ്കിലും. ഒരു മംഗളകാര്യത്തിനിറങ്ങുമ്പോൾ ഉത്തരത്തിലിരുന്ന് ഒരു പല്ലി എങ്ങാനും ചിലച്ചാൽ വിറക്കുന്ന മനസ്സുകളോട് കൂടിയവരല്ലേ നാം. പിന്നെ അതിന്റെ കാര്യകാരണങ്ങൾ തേടി നമ്മുടെ മനസ്സ് വളരെ ദൂരം സഞ്ചരിക്കുന്നില്ലേ…? വീട് വെഞ്ചിരിക്കാൻ പണിക്കൻ കൊടുത്തയച്ച കുറിപ്പടി അനുസരിച്ച് വെഞ്ചിരിപ്പിന്റെ സമയം ക്രമീകരിക്കുന്നവരല്ലേ നമ്മൾ…? ജാതകവും ജാതകപ്പൊരുത്തവുമെല്ലാം നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയിരിക്കുന്നു. സ്ത്രീക്കും പുരുഷനും ഉത്തമമായ കാമദേവാകർഷണ ഏലസ്സിനെ കുറിച്ച് വായിച്ചുകേട്ടു. പിണങ്ങിപ്പോയ ഭാര്യ ഭർത്താക്കന്മാരെ തമ്മിൽ കൂട്ടി യോജിപ്പിക്കാനും നഷ്ടപ്പെട്ടുപോയവരെ തിരിച്ചുകൊണ്ടുവരുന്നതിനും ഈ ഏലസ്സ് അത്യുത്തമമാണത്രെ. അങ്ങനെ സാക്ഷര കേരളം ഏലസ്സ് കെട്ടികൊണ്ട് തന്നെ മുന്നോട്ട് പോയികൊണ്ടിരിക്കുന്നു. പിന്നെ പെട്ടെന്ന് പണക്കാരനാകാനുള്ള ഒരു യന്ത്രം ഉണ്ടത്രേ… 'കുബേർ കുഞ്ചി' എന്ന് പറയും. മൂവായിരത്തോളം രൂപ വിലയുള്ള ഈ ധനാകർഷണ യന്ത്രം വാങ്ങിയാൽ നാൽപ്പത്തഞ്ചു ദിവസത്തിനകം പണക്കാരനാകാമെന്നാണ് പറയപ്പെടുന്നത്. ഈ യന്ത്രം വിറ്റ് കോടികളാണ് ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന തട്ടിപ്പ് സംഘം നേടിയിട്ടുള്ളത്. അതിന്റെ പരസ്യത്തിലൂടെ ചാനലുകാരും പത്രക്കാരും വൻതുക കൈപ്പറ്റിയിടുണ്ടത്രേ. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ജീവിക്കുന്ന പ്രബുദ്ധരും സാക്ഷരരുമായ കേരളീയരിൽ ചിലരെങ്കിലും സ്വയം വിഡ്ഢികളാണെന്ന് സമ്മതിക്കുകയാണ്. പണ്ടാരോ പറഞ്ഞിട്ടുള്ളതുപ്പോലെ, “ലോകത്തിൽ വിഡ്ഢികൾ ഉള്ളിടത്തോളം കാലം ഹൃദയമില്ലാത്തവർക്ക് ജീവിക്കാൻ ഒരു ബുദ്ധിമുട്ടുമുണ്ടാവിലത്രേ”.

 

                   ഈ വക കാര്യങ്ങൾ പിന്തുടരുന്നത് നിരക്ഷരരല്ല, അറിവില്ലാത്തവരുമല്ല. സമൂഹത്തിലെ ഉന്നതന്മാർ പോലും ജ്യോതിഷക്കാരെയും മന്ത്രവാദികളെയും സമീപ്പിച്ച് ഏലസ്സിലും മാന്ത്രികതക്കിടുകളിലും ആശ്വാസം കണ്ടെത്തുന്നത് എത്രയോ ദൗർഭാഗ്യകരമാണ്. ഒരിക്കൽ ദേവാലയത്തിൽനിന്ന് ഇറങ്ങുമ്പോൾ ഒരു നോട്ടീസ് കൈയിൽ കിട്ടി. തലക്കെട്ട് ഇങ്ങനെയായിരുന്നു. "വേളാങ്കണ്ണി മാതാവ് വഴിയായുള്ള അത്ഭുതം. ഈ നോട്ടീസിന്റെ ആയിരം കോപ്പികൾ അച്ചടിച്ചു വിതരണം ചെയ്ത ഒരാൾക്ക് അഞ്ചു ലക്ഷം രൂപ ലോട്ടറി അടിച്ചു. ഇതിനെ നിഷേധിച്ച് നോട്ടീസ് കൈയിൽ കിട്ടിയ ഉടനെ കീറി കളഞ്ഞ ഒരാളുടെ മൂത്തമകൻ മരണപ്പെട്ടു." അതുകൊണ്ട് ഈ നോട്ടീസ് കൈയിൽ കിട്ടിയാലുടനെ ഇതിന്റെ ആയിരം കോപ്പിയെടുത്ത് വിതരണം ചെയ്യണം. അതിന്റെ പിന്നാലെ ഓടാനും കുറെപ്പേരെങ്കിലും കാണും.

 

                   ദൈവത്തിന്റെ സ്വന്തം നാടായ കേരളം ഈ അന്ധവിശ്വാസങ്ങളുടെ പുറകെ പായുന്നത് തീർത്തും ദൗർഭാഗ്യകരംതന്നെ. സമ്പൂർണസാക്ഷരത നേടിയ കേരളം ഇതുപോലുള്ള ചില സംഭവങ്ങളുടെപ്പേരിൽ ലോകത്തിന്റെ മുന്നിൽ തലകുനിച്ച് നിൽക്കേണ്ട ഗതികേട് ഇനിയൊരിക്കലും ഉണ്ടാകരുത്. നിരക്ഷരതയോ, സാമ്പത്തികപരാധീനതയോ, അതിനു കാരണം എന്ത്തന്നെയായാലും അത് പരിഹരിച്ചേ ഒക്കൂ… ഒരു നിയമനിർമ്മാണമാണ് അതിനു പരിഹാരമെങ്കിൽ അങ്ങനെ… അന്ധവിശ്വാസങ്ങളുടെ പുറകെ പായുന്നവരെയും അതിന് പ്രചാരണം നൽകുന്ന പത്രക്കാരെയും മീഡിയക്കാരെയും നിയന്ത്രിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇനി മേലിൽ ഒരു “ഇലന്തൂർ” കൂടി ഇവിടെ സംഭവിക്കാതിരിക്കട്ടെ. “ഗ്രീഷ്മമാർ” ഇനിയും ഇവിടെ ഉണ്ടാകാതിരിക്കട്ടെ. നല്ല വിശ്വാസങ്ങൾ മാത്രം വെച്ച് പുലർത്തുന്ന ഒരു ജനത ഇവിടെ പുനർജ്ജനിക്കട്ടെ. അങ്ങനെ ഒരു നവകേരള സൃഷ്ടിക്കായി നമുക്ക് കൈകോർക്കാം…….!

Srishti-2022   >>  Short Story - Malayalam   >>  കടൽ

Krishna Chandran K R

Saasvaap Techies Pvt Ltd

കടൽ

കുട്ടിക്കാലത്ത് വിലക്കപ്പെട്ട കാര്യങ്ങളില്‍ ഒന്നായിരുന്നു കടപ്പുറത്തെക്ക് പോകുന്നത്. ആദ്യം ധിക്കരിച്ച ആജ്ഞയും, സഹസികയാത്രയും അതുതന്നെ.

രണ്ടിലോ മൂന്നിലോ പഠിക്കുന്ന കാലം. വള്ളിനിക്കറും സ്ഥാനം തെറ്റി കുടുക്കിട്ട ഷര്‍ട്ടുമിട്ട് ഞാനും ഓടി കൂട്ടുകാരോടപ്പം. ദുരം അധികമൊന്നുമില്ല. തെക്കോട്ട്‌ സ്കൂളിലേക്ക് നടക്കുന്ന ദുരം പടിഞ്ഞാറോട്ട് നടന്നാല്‍ കടപ്പുറമായി.

വിശ്വസിക്കാന്‍ ആവാത്ത വിസ്മയ കാഴ്ചയായി മുന്നില്‍ കടല്‍. കഥകളില്‍ കേട്ടപോലെ സൗമ്യതയും സൌന്ദര്യവുമായിരുന്നില്ല കടല്‍. ഇണങ്ങാത്ത, കൂട്ടിലടക്കപ്പെട്ട ആയിരമായിരം ചീറ്റപുലികളുടെ മുരള്‍ച്ചകളുമായി അവന്‍ കുതറി തെറിച്ചു കൊണ്ടിരിക്കുന്നു.സ്ഥായിയായ അക്ഷമതയോടെ.

അലകളില്‍ താണും പൊന്തിയും കുറെ തോണികള്‍ കരയിലെക്കുവരുന്നു. അതോ കടലിലേക്ക്‌ പോകുന്നുവോ. സത്യനും കൊട്ടാരക്കരയുമൊക്കെ കാണുമായിരിക്കും. പറഞ്ഞത് ബാലനായിരുന്നു. ഞാന്‍ തിരുത്തി, എന്റെ വിജ്ഞാനം വിളമ്പി.'ഇവിടെ പുസല്‍മാന്‍മാർ മാത്രമേ ( ഒരു മുസ്ലിം വിഭാഗം ) കാണു'. ആരും ഞാന്‍ പറഞ്ഞത് ശ്രദ്ധിച്ചില്ല. ഞാന്‍ കുട്ടത്തില്‍ ചെറുതായിരുന്നല്ലോ. ചെറിയ കാര്യങ്ങളെ പറയാവു എന്നും ഉണ്ട്.

കടലിനെപോലെ സദാ ഉലഞ്ഞുകൊണ്ടിരിക്കുന്ന കുടിലുകള്‍, വിവസ്ത്രരായി നടക്കുന്ന കൊച്ചുകുട്ടികള്‍..

കരക്കടുക്കുന്ന തോണിയിലൊക്കെ മത്തി ചാകര. ഈച്ചകളെപോലെ തോണിയിലേക്ക് ആര്‍ത്തു പായുന്ന കുട്ടികള്‍...വരേണ്ടായിരുന്നു എന്ന് തോന്നി എനിക്ക്.

കുറച്ചുനേരം നോക്കിനിന്നു മങ്ങിയ മനസ്സുമായി തിരിച്ചുവരാന്‍ ഒരുങ്ങവെ കറുത്ത ഒരു കൊച്ചുരൂപം ചെറുകുട്ടയില്‍ കുറെ മത്തിയുമായി ഞങളുടെ അടുത്തേക്ക് ഓടിവരുന്നു . ഞങ്ങള്‍ അതിശയിച്ചുപോയി. .ബഷീർ.

ഞങ്ങള്‍ ഒന്നിച്ചെന്നപോലെ പറഞ്ഞു- 'നീ എന്താ സ്കൂളില്‍ വരാത്തെ. നിന്‍റെ പേര് വെട്ടി'.

അവന്‍ പറഞ്ഞു കഴിഞ്ഞ കാറ്റിലും കോളിലും ബാപ്പ കടലില്‍ പോയി . ഇനി വരില്ല. എനിക്ക് എന്‍റെ ഉമ്മയെയും പെങ്ങമാരെയും നോക്കണം. തോണി വലിച്ചുകേറ്റാന്‍ സഹായിച്ചാല്‍ ഇതുപോലെ മീന്‍ കിട്ടും ഇവിടെ വരുന്നവര്‍ക്ക് അത് വില്‍ക്കും. 'പക്ഷെ ഇതിനു നിങ്ങള്‍ പൈസ തരണ്ട'. ..

ഞങള്‍ ഇവിടെ വന്നത് വീട്ടില്‍ അറിഞ്ഞിരിക്കും ശാസനയും ഉണ്ടാവും. പക്ഷെ അതൊന്നും അപ്പോള്‍ ഓര്‍ത്തില്ല. കുട്ടയിലെ മീനുകളുടെ ചത്ത കണ്ണുകള്‍ പോലെ അവന്‍റെ കണ്ണുകള്‍ എന്നെ വേട്ടയാടികൊണ്ടിരുന്നു...

Subscribe to Saasvaap Techies Pvt Ltd