Skip to main content
Srishti-2022   >>  Article - Malayalam   >>  അന്ധവിശ്വാസങ്ങളും സാക്ഷരകേരളവും

Dileep Perumpidi

TCS

അന്ധവിശ്വാസങ്ങളും സാക്ഷരകേരളവും

 

ഇന്ത്യയിൽ വിദ്യാഭ്യാസ മേഖലയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന സംസഥാനങ്ങളിൽ ഒന്നാണ് കേരളം . പലപ്പോഴും കേരളത്തിലെ സാമൂഹിക സൂചികകൾ വികസിത രാജ്യങ്ങളോടാണ് തുലനം ചെയ്ത് കാണപ്പെടാറുള്ളത് . എന്നിട്ടും അടുത്തകാലങ്ങളായി ഇവിടെ ഉയർന്നുകേൾക്കുന്നത് അന്ധവിശ്വാസ സംബന്ധമായ ഒട്ടേറെ ഞെട്ടിക്കുന്ന സംഭവങ്ങൾ ആണ് . നരബലിയും , മൃഗബലിയും , ദുർമന്ത്രവാദവും , യുവതിയെ പട്ടിണിക്കിട്ടുകൊന്നതും , ഒരു കുടുംബത്തിലെ നാലുപേരെ കൊന്നു കുഴിച്ചിട്ടതും എല്ലാം അടുത്തകാലത്തായി കേരളസമൂഹത്തെ ഞെട്ടിച്ച ചില ദൃഷ്ടാന്തങ്ങൾ മാത്രമാണ് . ഇതിനു പുറമെ ദിനംപ്രതി മാധ്യമങ്ങളിലൂടെ അന്ധവിസ്വത്തിന്റെ പേരിൽ നടക്കുന്ന ചെറുതും വലുതുമായ ഒട്ടനവധി സാമ്പത്തിക തട്ടിപ്പുകൾ പുറത്തുവന്നുകൊണ്ടേയിരിക്കുന്നു . ഇതൊക്കെ പുറത്ത് അറിഞ്ഞവയാണെങ്കിൽ, ഇനിയും പുറത്തുവരാത്തതായി എത്രമാത്രം ഉണ്ടാകും എന്ന ചിന്ത ഒരേസമയം കേരള സമൂഹത്തെ നാണിപ്പിക്കുകയും പേടിപ്പിക്കുകയും ചെയുന്നു .

 

അന്ധവിശ്വാസങ്ങളുടെ കാര്യ കാരണങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതിനും മുൻപ് എന്താണ് അന്ധവിശ്വാസം എന്ന് നിർവചിക്കേണ്ടതുണ്ട് . നാം ഏതെങ്കിലും മാര്ഗങ്ങളിലൂടെ കാണുകയോ കേൾക്കുകയോ ചെയുന്ന ഒരു കാര്യത്തെ സാമാന്യ ബുദ്ധിക്ക് നിരാകാത്തതാണെങ്കിലും അത് പറയുന്ന ആളുടെയോ വസ്തുവിന്റെയോ സംഘടനയുടെയോ വിശ്വാസ്യതകൊണ്ട് നാം വിശ്വസിക്കുകയും അതിനനുസരിച്ച് ജീവതത്തിൽ പ്രവർത്തിക്കുകയും ചെയുന്നു . ഇത് തീർച്ചയായും ആപേക്ഷികമാണ് . എന്റെ വിശ്വാസം മറ്റൊരുവന് അന്ധവിശ്വാസം ആയിരിക്കാം . അതിന്റെ പരിണിത ഫലങ്ങളും പലതാകാം . കൊടും ക്രൂരകൃത്യം മുതൽ ആർക്കും ബുദ്ധിമുട്ടില്ലാത്ത സ്വകാര്യ ആചാരങ്ങൾ വരെ ആയിരിക്കാം.

 

എന്തൊക്കെ കാരണങ്ങളാൽ അന്ധവിശ്വാസങ്ങൾ ഉണ്ടായി എന്ന് നമുക്കൊന്ന് പരിശോധിക്കാം . മതങ്ങൾ തന്നെയാണ് അതിൽ ഒരു മുഖ്യ കാരണം . ആദിമ മനുഷ്യൻ പരിണാമത്തിലൂടെ കടന്ന് ഗോത്രങ്ങളും പിന്നീട് അവ പലതും ചേർന്ന് മതങ്ങളും ഉണ്ടായി . കൂട്ടങ്ങൾ അല്ലെങ്കിൽ സമൂഹം ആയി നിലനിൽക്കാൻ അന്ന് മതം അത്യാവശ്യമായിരുന്നു. ഇന്നത്തേത് പോലെ നിയമങ്ങളും ഭരണ സംവിധാനങ്ങളും ഇല്ലാത്ത കാലത്ത് ഭയത്തിലൂടെ സന്മാർഗ ബോധം നിലനിർത്താനും അക്രമങ്ങൾ കുറക്കാനും അതിനു സാധിച്ചിരുന്നു . ഒരു വ്യക്തി എന്നുള്ള നിലക്ക് അവന് ശുഭപ്രതീക്ഷയോടെ മുന്നോട്ട് പോകാനും മതങ്ങൾ സഹായിച്ചു . എന്നാൽ പിന്നീട് അത് പലരും ദുരുപയോഗം ചെയ്യാൻ തുടങ്ങി . പല മതങ്ങളിലെയും കഥകളും സന്ദർഭങ്ങളും അവരവരുടെ ആവശ്യങ്ങൾക്കനുസരിച്ച് വ്യാഖ്യാനിക്കപ്പെടുകയും അത് മനുഷ്യരാശിയിൽ ചോദ്യം ചെയ്യപ്പെടാത്ത അന്ധവിശ്വാസങ്ങളായി വളരുകയും ചെയ്തു.

 

 

മതപരവും ആചാരപരവും മാത്രമായി ഒതുങ്ങുന്നതല്ല അന്ധവിശ്വാസം എന്നതാണ് നാം തിരിച്ചറിയേണ്ടത്. വിശാലമായി ചിന്തിച്ചാൽ താൻ ഉൾപ്പെടുന്ന ഒരു പ്രസ്ഥാനത്തിനോ കൂട്ടത്തിനോ വേണ്ടി അടിയുറച്ച് വിശ്വസിക്കുകയും ശരിതെറ്റുകളെ തിരിച്ചറിയാൻ പറ്റാത്തവണ്ണം അവ നമ്മുടെ കാഴ്ചയെ മറക്കുകയും ചെയുന്നത് എന്തും അന്ധവിശ്വാസം ആയി കാണാവുന്നതാണ്. താൻ പറയുന്ന രാഷ്ട്രീയം മാത്രമാണ് ശരി എന്ന് ശഠിക്കുകയും അതിനെതിരെ നിൽക്കുന്നവരെ വകവരുത്തുകയും ചെയ്യുന്നതും അന്ധവിശ്വാസം തന്നെയാണ്. തീവ്രമായ ദേശിയവാദമോ , പ്രാദേശികവാദമോ, അന്ധമായ വീരാരാധനയും അന്ധവിശ്വാസത്തിന്റെ വേറിട്ട രൂപങ്ങൾ തന്നെയാണ് .

 

ഭീതിയും പ്രലോഭനവും ആണ് അന്ധവിശ്വാസങ്ങളെ ചതിയിലേക്കും ദുരാചാരങ്ങളിലേക്കും നയിക്കുന്നത് . തനിക്കോ തന്റെ കുടുംബത്തിനോ വരാനിരിക്കുന്ന ദുരന്തങ്ങളെ കുറിച്ചോ സാമ്പത്തികമായ നഷ്ടങ്ങളെ കുറിച്ചോ പറഞ്ഞ് ഭയപ്പെടുത്തുകയും അതിൽ നിന്നും രക്ഷനേടാൻ ചെയേണ്ട കാര്യങ്ങൾ പറയുകയും ചെയുന്നു . ചെറുതായെങ്കിലും വിശ്വാസം ഉള്ള ആളുകൾ ഒരു അപകടസാധ്യതയെ ഒഴിവാക്കാൻ പറഞ്ഞപടി ശിരസ്സാ വഹിക്കുന്നു. അത്യാഗ്രഹവും കുറുക്കുവഴിയിലൂടെ വിജയം നേടാൻ ഉള്ള മലയാളിയുടെ മനസ്സും ഇതിന് മറ്റൊരു കാരണമാണ്.

 

അന്ധവിശ്വാസങ്ങൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ പലതാണ്. നരബലിയും മൃഗബലിയും തുടങ്ങിയ മാരക ക്രൂരകൃത്യങ്ങൾ മുതൽ ഒരാളുടെ ദൈനംദിന കാര്യപ്രാപ്തിയെ ബാധിക്കുന്ന ആചാരങ്ങൾ വരെയാകാം അത് . ആദ്യം പറഞ്ഞവ ഒരു സാമൂഹിക വിപത്താണ് എങ്കിൽ അവസാനം പറഞ്ഞത് തികച്ചും വ്യക്തികതമാണ് . നരബലിയുടെ കാര്യം തന്നെ എടുക്കുക അതിന് പ്രകടവും ഗുപ്‌തവും ആയ പലതരം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ കഴിയും . പ്രകടമായ പ്രശ്നം ചിലരുടെ മരണത്തിലേക്കും ജയിൽ വാസത്തിലേക്കും നയിച്ചതാണെങ്കിൽ ഗുപ്തമായ പ്രശ്നങ്ങൾ അളക്കാനാകാത്തതും ദൂരവ്യാപകവുമാണ്. കുറ്റകൃത്യം നടന്ന സ്ഥലത്തിനടുത്തുള്ള ചെറിയ കുഞ്ഞുങ്ങളുടെ കാര്യം തന്നെ എടുക്കുക. അവരുടെ വീടുകളിൽ സംഭവത്തെ കുറിച്ച് നിരന്തരം സംസാരിക്കുന്നത് അവർ കേൾക്കുന്നു. കൊലപാതകം നടന്ന വീടോ സ്ഥലമോ നിത്യവും കാണേണ്ടിവരുന്നു . പൈശാചികമായ കൃത്യങ്ങൾ അവരുടെ മനസ്സിൽ എന്നും നിറഞ്ഞുനിൽക്കുന്നു . അവരുടെ മാനസികവും സ്വാഭാവികവും ആയ വ്യക്തിത്വ രൂപീകരണത്തെ തന്നെ ബാധിക്കുകയും ചെയ്യുന്നു . അന്ധവിശ്വാസങ്ങൾ ഒരു ദുർബല സമൂഹത്തെ സൃഷ്ടിക്കുകയും മയക്കുമരുന്നിനും ഗുണ്ടായിസത്തിനും അക്രമത്തിനും വേരോടാനുള്ള വിളനിലം സൃഷ്ടിക്കുകയും ചെയ്യുന്നു.

 

അന്ധവിശ്വാസങ്ങളെ എങ്ങിനെ നേരിടാം എന്നുള്ളതാണ് നാം പരമമായ ചിന്തിക്കേണ്ടത് . ഒരു വ്യക്തി എന്നുള്ള നിലയിൽ നമ്മിലേക്ക് തന്നെ നോക്കി തിരുത്തലുകൾ വരുത്തുക എന്നുള്ളതാണ് ആദ്യം ചെയേണ്ടത് . നമ്മളിൽ എല്ലാവരിലും അന്ധവിശ്വാസം ഉണ്ട് എന്ന കയ്‌പേറിയ സത്യം അംഗീകരിക്കുക . വായനയും ലോകപരിചയവും വ്യക്തിഗതമായ പോരാട്ടത്തിന് അത്യന്താപേക്ഷിതമാണ് . ചിലരുടെ അന്ധവിശ്വാസങ്ങൾക്ക് അവരോളം തന്നെ പ്രായമുണ്ട് . ചിലർ മതപരമായോ ആചാരപരമായോ അവരുടെ ആത്മവിശ്വാസത്തിനും സന്തോഷത്തിനും വേണ്ടിചെയുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് കുഴപ്പങ്ങൾ ഒന്നും വരുത്തുന്നില്ലെങ്കിൽ അതിനെ ഒരിക്കലും നിയമപരമായി നേരിടാൻ നമുക്ക് കഴിയില്ല . അങ്ങനെയുള്ള നിയമനിര്മാണങ്ങൾ ഒരുപക്ഷെ അയാളുടെ വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കൈകടത്തൽ ആയി വ്യാഖ്യാനിക്കപ്പെട്ടേക്കാം . ഒരുപക്ഷെ അവരുടെ അസ്തിത്വം തന്നെ അന്ധവിശ്വാസങ്ങളിൽ ഊന്നിയായിരിക്കാം . നമ്മുടെ ചിന്തകൾ അടിച്ചേല്പിക്കുന്നതോ അപഹസിക്കുന്നതോ അവരുടെ ചിന്തകളിൽ മാറ്റം വരൻ സഹായിക്കില്ല. അതിനർത്ഥം നമ്മൾ അങ്ങനെയുള്ളവരെ അവരുടെ പാട്ടിന് വിടണം എന്നല്ല . അവർ അന്ധവിശ്വാസങ്ങളിൽ ഊന്നിയ കുറ്റകൃത്യങ്ങളുടെ ഇരകൾ ആകാനുള്ള സാധ്യത വളരെ കൂടുതലാണ് .അന്ധവിശ്വാസി എന്ന ചാപ്പ കുത്താതെ സംയമനത്തോടെ അവരെ ബോധവൽക്കരിക്കാൻ ശ്രമിക്കുകയും സമൂഹത്തിൽ ഉണ്ടാകുന്ന അന്ധവിശ്വാസ സംബന്ധമായ കുറ്റകൃത്യങ്ങളെ കാണിച്ചുകൊടുക്കുയുമാണ് വേണ്ടത് .

 

സാമൂഹികമായി ഈ വിഷയത്തിൽ എന്തെല്ലാം മാറ്റങ്ങൾ അനിവാര്യമാണ് എന്ന് നോക്കാം . നാം നേടിയ സാക്ഷരത ഇതിനു തടയിടാൻ ഉതകുന്നതല്ല എന്നുതന്നെയാണ് ദിനംപ്രതി കൂടിവരുന്ന സംഭവങ്ങൾ വ്യക്തമാക്കുന്നത് . അന്ധവിശ്വാസ തട്ടിപ്പുകളിൽ ഉൾപ്പെടുന്ന പലരും ഉന്നത വിദ്യാഭ്യാസം നേടിയവരാണ് എന്നതാണ് മറ്റൊരു സത്യം. ഇരകളാക്കപ്പെട്ടവരിൽ മന്ത്രിമാർ ,രാഷ്ട്രീയക്കാർ , ഡോക്ടർമാർ , സിവിൽ സർവീസ് ഉദ്യോഗസ്ഥർ തുടങ്ങി നാനാ തുറകളിൽപെട്ട വിദ്യാസമ്പന്നർ ഉൾപ്പെട്ടിട്ടുണ്ട് . ഇവയെല്ലാം വ്യക്തമാകുന്നത് നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിലെ പാളിച്ചകൾ തന്നെയാണ് . പാഠഭാഗങ്ങളിൽ അന്ധവിശ്വാസങ്ങളെ ഊട്ടിയുറപ്പിക്കുന്നവ ഉൾപെടുത്താതിരിക്കുക എന്നതാണ് ആദ്യം ചെയേണ്ട കാര്യം. അന്ധവിശ്വാസങ്ങളെ നേരിടാൻ പര്യാപ്തമാം വിധം പാഠ്യപദ്ധതി പുനഃക്രമീകരിക്കുകയും വേണം . കുട്ടികളുടെ മാനസിക ആരോഗ്യം വളർത്തുന്നതിനും, അവരുടെ ആശങ്കകളും ആകുലതകളും തുറന്നുപറയുന്നതിനും ഉള്ള അന്തരീക്ഷം വിദ്യാലയങ്ങൾ ഒരുക്കേണ്ടതുണ്ട് .

 

മാധ്യമങ്ങളും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പുറത്ത്കൊണ്ടുവരാൻ ജാഗരൂഗരായിരിക്കണം . ഇങ്ങനെയുള്ള കുറ്റകൃത്യങ്ങൾ പുറത്തുകൊണ്ടുവരുന്നതിൽ സ്തുത്യർഹമായ സേവനം ആണ് മാധ്യമങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത് .എന്നാൽ പല മാധ്യമങ്ങളും ഇങ്ങനെ ഉള്ള സംഭവങ്ങൾ വരുമ്പോൾ മാത്രം അന്ധവിശ്വാസങ്ങൾക്കെതിരെ ആഞ്ഞടിക്കുകയും അതെ ദിവസം തന്നെ അന്ധവിശ്വാസങ്ങൾ പരത്തുന്ന വാർത്തകളും പരിപാടികളും സംപ്രേക്ഷണം ചെയ്യുന്നതും നാം കണ്ടതാണ് . ഇങ്ങനെയുള്ള ഇരട്ടത്താപ്പുകൾ മാധ്യമങ്ങളുടെ വിശ്വാസ്യതയെത്തന്നെ ബാധിക്കാനും, സമൂഹത്തെ പുറകോട്ട് വലിക്കാനുമേ ഉപകരിക്കുന്നു . പലപ്പോഴും മാധ്യമങ്ങളും സാമൂഹ്യമാധ്യമങ്ങളും ഇങ്ങനെയുള സംഭവങ്ങൾ ഏറ്റെടുക്കുമ്പോൾ മാത്രമാണ് ഭരണസംവിധാങ്ങൾ ഉണർന്നു പ്രവർത്തിക്കുന്നത് . വാർത്തയുടെ ചൂട് കെട്ടടങ്ങുന്നതോടെ പ്രവർത്തികളും നിലക്കുന്നു. ഇങ്ങനെയുള്ള സംഭവങ്ങളെ സദാസമയം നിരീക്ഷിക്കുന്നതിനുള്ള ഒരു സംവിധാനം കൊണ്ടുവരേണ്ടതുണ്ട് . മാത്രമല്ല ഓരോന്നിനെയും ഒറ്റപ്പെട്ട സംഭവമായി കാണാതെ നൂലിഴകീറി പരിശോധിച്ച് , കുറ്റകൃത്യത്തിലേക്ക് നയിച്ച സാമൂഹിക സാഹചര്യങ്ങളെ തിരിച്ചറിയുകയും അവയെ ഒഴിവാക്കാൻ ഉള്ള ചുവടുകൾ എടുക്കുകയും വേണം . അന്ധവിശ്വാസങ്ങളെ നേരിടുന്നതിന് ക്രിയാത്മകമായ നിയമനിര്മാണങ്ങൾ കൊണ്ടുവരികയും അവയെ ഫലപ്രദമായി വിനിയോഗിക്കുകയും വേണം . 2014 ഇൽ തയാറാക്കിയ "അന്ധവിശ്വാസം തടയൽ ബിൽ " ഇതുവരെ പ്രാബല്യത്തിൽ വന്നിട്ടില്ല . അന്ധവിശ്വാസങ്ങൾ മതങ്ങളോടും മതങ്ങൾ രാഷ്ട്രീയ പാർട്ടികളോടും ബന്ധപ്പെട്ടുകിടക്കുന്നു എന്നുള്ളതുകൊണ്ട് തന്നെ വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കാതിരിക്കാനുള്ള ആർജവം രാഷ്ട്രീയ പാർട്ടികളും കാണിക്കേണ്ടതുണ്ട് . രാഷ്ട്രീയ സാമൂഹിക സംഘടനകൾ പൊതുജനങ്ങൾക്കായി സംവാദ ചർച്ചകളും ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കേണ്ടതുണ്ട് . കലാ സാംസ്കാരിക വേദികൾക്കും അന്ധവിശ്വാസ നിർമ്മാർജ്ജനത്തിൽ വലിയൊരു പങ്ക് വഹിക്കാനുണ്ട് . അന്ധവിശ്വാസങ്ങളെ ഒരു വാർത്തയായി കാണിക്കാതെ വൈകാരികമായ തലത്തിൽ സമൂഹത്തിലേക്ക് എത്തിക്കാൻ സാഹിത്യവും ചലച്ചിത്രവും പോലുള്ള കലാരരൂപങ്ങൾക്ക് കഴിയും .

 

അന്ധവിശ്വാസം എന്നത് സംമൂഹിക തിന്മകളിലെ ഒരു കണ്ണി മാത്രമാണ് . എന്നാൽ അത് മയക്കുമരുന്ന് , മനിഷ്യക്കടത്ത് , അവയവ കച്ചവടം , കള്ളപ്പണം , തീവ്രവാദം തുടങ്ങി പലതിനെയും പരിപോഷിപ്പിക്കുന്നതുമാണ് . അതുകൊണ്ടുതന്നെ അന്ധവിശ്വസങ്ങളെ കീഴ്പെടുത്തൽ മറ്റു സാമൂഹ്യ തിന്മകൾക്കെതിരെ പോരാടാൻ ഊർജമേകുന്നതുമാണ് . കാലാകാലങ്ങളായി നിലനിന്നിരുന്ന പലതരത്തിലുള്ള അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തോല്പിച്ച് തന്നെയാണ് ഈ കാണുന്ന കേരളസമൂഹം സൃഷ്ടിക്കപ്പെട്ടത്. വൈക്കം സത്യാഗ്രഹവും ഗുരുവായൂർ സത്യാഗ്രഹവും പോലുള്ള നൂറുകണക്കിന് ദൃഷ്ടാന്തങ്ങൾ ചരിത്രത്തിൽ കാണാൻ സാധിക്കും . ബുദ്ധിയും വിവേകവും ശാസ്ത്രബോധവും ഉള്ള ഒരു തലമുറ വളർന്നുവരുന്നു എന്നത് പ്രത്യാശ നൽകുന്ന ഒരു വലിയ ഘടകമാണ് . സാങ്കേതിക വിദ്യയുടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും അവർക്ക് ലഭിക്കുന്ന അറിവുകൾ ശാസ്ത്രാവബോധം വളർത്താൻ ഉദകുന്നതാണ് . വിശദമായ പഠനത്തിലൂടെയും കുറിക്കുകൊള്ളുന്ന ചോദ്യങ്ങളിലൂടെയും നെല്ലും പതിരും തിരിച്ചറിയാൻ അവരെ ഇത് സഹായിക്കും എന്നത് നിസ്തർക്കമാണ് . വൈവിധ്യങ്ങൾ നിറഞ്ഞ ഒരു സമൂഹമാണ് കേരളം. മതപരവും രാഷ്ട്രീയപരവും സാമൂഹികവുമായ അഭിപ്രായ ഭിന്നതകളെ മാറ്റിനിർത്തി ഒറ്റകെട്ടായി നേരിട്ടാൽ അന്ധവിശ്വാസം എന്ന തിന്മയെ തുരത്തുകയും ഇന്ത്യക്കുതന്നെ പിന്തുടരാവുന്ന ഒരു കേരള മാതൃക സൃഷ്ടിക്കുകയും ചെയ്യാം .

Srishti-2022   >>  Article - Malayalam   >>  അന്ധവിശ്വാസങ്ങളും സാക്ഷരകേരളവും

SAM-07: Keerthana U R

TCS

അന്ധവിശ്വാസങ്ങളും സാക്ഷരകേരളവും

യുക്തിക്കുനിരക്കാത്തതും അമാനുഷികവുമായ കാര്യങ്ങളെ ചേർത്തുപിടിക്കാൻ മനുഷ്യരെന്നും തത്പരരാണ്. കാലത്തിനൊപ്പം സഞ്ചരിച്ചു മനുഷ്യൻ പുരോഗമനവാദികളാകുമെന്ന പ്രവചനത്തെ മാറ്റിമറിച്ചുകൊള്ളുന്ന പ്രവർത്തികളാണ് ഇങ്ങുനമ്മുടെ കൊച്ചുകേരളത്തിൽപോലും നടക്കുന്നത്. സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന കേരളീയർ, മനുഷ്യമാംസം ഭക്ഷിച്ചു കൊണ്ടും ലോക ശ്രദ്ധ ആകർഷിക്കുമെന്ന് ആരും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. ആധുനിക ശാസ്ത്രത്തെ നോക്കുകുത്തിയാക്കുന്ന പ്രവർത്തികൾക്ക് അന്ത്യമുണ്ടാകുന്നിടത്ത് നാം സ്വതന്ത്രരാകും.

 

നാനാത്വത്തിൽ ഏകത്വമെന്ന് വിശ്വസിക്കുകയും, നാനാ ജാതിമതസൗഹാർദം മുറുകെപിടിക്കുകയും ചെയ്യുന്ന നാം എന്തുകൊണ്ട് മനുഷ്യനെതന്നെ അന്ധവിശ്വാസത്തിന്റെപേരിൽ കൊന്നുതിന്നുന്ന ആലോചനവരെ എത്തിപ്പെട്ടു എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. മതത്തോടും സംസ്കാരത്തോടും ബന്ധപ്പെടുത്തിയാണ് ഇത്തരം പ്രവർത്തികൾ ഏറെക്കുറെ നടക്കുന്നതെന്ന കാര്യത്തിൽ തർക്കമില്ല. വിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള വൈരുധ്യം ചിലപ്പോളൊക്ക മനുഷ്യന് തിരിച്ചടിയാകുന്നുണ്ട് . എല്ലാകാലത്തും എല്ലായിടത്തും മനുഷ്യർ ഒരിക്കലെങ്കിലും അന്ധവിശ്വാസത്തിന് കീഴ്പ്പെട്ടിട്ടുണ്ടാകുമെന്ന കാര്യത്തിലും സംശയമില്ല.

 

മന്ത്രവാദവും മറ്റും ഇന്നും കേരളത്തിൽ അരങ്ങുവാഴുന്നതിന്റെ തെളിവുകളാണ് ഇന്ന് നമ്മുടെ നാട്ടിൽ നടക്കുന്ന പല സംഭവങ്ങൾക്കും പിന്നിൽ. മറ്റുള്ളവരിലെ അന്ധവിശ്വാസത്തെ ചൂണ്ടിക്കാണിക്കുകയും എന്നാൽ സ്വയം അന്ധവിശ്വാസിയാണെന്ന് അംഗീകരിക്കാതെയുമുള്ള പ്രവണത ജനങ്ങൾക്കിടയിൽ ഉള്ളപ്പോൾ നരഹത്യ പോലുള്ള നീചപ്രവർത്തികൾ നടക്കുന്നതിൽ അത്ഭുതമെന്തെന്ന് ചോദിക്കേണ്ടിവരും. ഒരുതരത്തിൽ പറഞ്ഞാൽ ആളുകളുടെ വിശ്വാസങ്ങളാണ് ഭൂരിഭാഗം സമയങ്ങളിലും കാലക്രമേണ അന്ധവിശ്വാസങ്ങളായി രൂപാന്തരപ്പെടുന്നത്. പുരോഗമനം താഴേക്കു പോയിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പലപ്പോഴും നിസ്സഹായരായിപോകുന്ന ചില മനുഷ്യരുണ്ട്. തങ്ങൾക് നേരെയുണ്ടായ ക്രൂരകൃത്യങ്ങൾക്കൊടുവിൽ നീതിലഭിക്കുമെന്ന പ്രതീക്ഷയുമായി നിയമത്തെ വിശ്വസിച്ചിരിക്കുന്നവർ. നിയമവും മാധ്യമങ്ങളും ശക്തമായ ഈ കാലഘട്ടത്തിലും ഇത്തരം പ്രവർത്തികളിലേർപ്പെടാൻ ആളുകൾക്കുണ്ടാകുന്ന ധൈര്യം നിയമപഴുതുകളാണോ? മനുഷ്യനെ കൊന്നുതിന്നാലും ആരും ചോദിക്കാനുണ്ടാകില്ലെന്ന വിശ്വാസമാണോ? എന്തുതന്നെയായാലും നീതി ലഭിക്കേണ്ടവർക്ക് നീതി ലഭിച്ചേ മതിയാകു!

 

അന്ധവിശ്വാസം പ്രചരിപ്പിക്കാതെയിരിക്കുകയാണ് നാം ആദ്യം ചെയ്യേണ്ടത്. വിഷമസന്ധിക്ക് പരിഹാരം കാണാനോ, ഉന്നതിയുണ്ടാകാനോ ഒരിക്കലും മന്ത്രവാദവും മറ്റും സഹായിക്കില്ലന്ന് നാം വരും തലമുറയെ പറഞ്ഞു മനസിലാക്കികൊടുക്കേണ്ടതുണ്ട്. ആത്മവിശ്വാസവും ആത്മധൈര്യവും കൊണ്ടാണ് മുന്നേറണ്ടതെന്ന് കാട്ടികൊടുക്കണം.വിജത്തിന് കുറുക്കുവഴിയില്ലെന്നും, അവ നേടിയെടുക്കാൻ പറ്റിയില്ലെങ്കിലും പരിശ്രമത്തിനാണ് ഏറ്റവും വലിയ വിലയെന്നും മനസിലാക്കികൊടുക്കണം. വരും തലമുറയെങ്കിലും ലഹരി പദാർത്ഥങ്ങളിലെന്നോണം അന്ധവിശ്വാസങ്ങളിൽ നിന്നും മുക്തമായി ജീവിക്കണം. സാക്ഷരരായ നാം ഒപ്പമുള്ളവരെയും കഴിയുന്നത്ര ബോധവാന്മാരാക്കണം. നമ്മിലെ വിശ്വാസങ്ങൾ അന്തമാകുന്നിടത്ത് കടിഞ്ഞാണിടണം കപടരഹിതവും മനുഷ്യതപരവുമായ ഒരു നാളേയ്ക്കായി നമ്മുക്കൊന്നിച്ചു പോരാടാം.

Srishti-2022   >>  Poem - English   >>  Work From Mountains

Rohith K A

TCS

Work From Mountains

First snowfall, in your valley.
Together we two,
Climbing the mountains.
Steep it is;
Still have your hand to hold.

How far we came!
From the locked rooms,
Empty streets,
Frozen days..

And it shifts - the office chairs.
Corporate honeycombs
Transforms to a laptop in hand.

And we climb,
The valleys and mountains.
Carrying home -
Work from home too!

Remember?! The one old day,
Sitting inside those
Partitioned cubes,
Eyes on screen, hands on keys,
Talking loud,
About the first snowfall
Happened in the north.

Who knew,
Two years later
Today we travel
Together for a lifetime!

And  here it is,
The first snowfall
Together in our stomachs!
 

Srishti-2022   >>  Poem - English   >>  When you were born a Girl...

Annu George

TCS

When you were born a Girl...

There are things you were told
when you were born a girl,
things you thought 
you were meant to follow,
So you grow up learning
 to be enough to suit someone's taste-
vocal enough,
Smart enough,
Sensitive enough,
Capable enough,
Late enough,
Early enough
You grow up bounded by a set of enough's
that you think that is who you are supposed to be,
Enough!!
 
Then you grow a little more,
start realising the traps,
The lines starts to blur,
and you could no longer see the borders 
You start crossing the boundaries,
start asking questions,
You start being loud, 
a bit more smarter than enough,
And then,
 people call you names,
call you out for your arrogance,
your sensitivity, your nerve to 
wake up later than 6.
They call you out for being more 
than what they wanted you to be,
 
Then you take it a step further,
You start writing about how you deserve better,
You offend people-friends in a way 
you never thought you could.
They tell you how nobody is stopping you and still judge you,
They ask you to have faith in the world,
They tell you that you are really free,
And yet you find them blaming it on the girl,
in love, heartbreaks and rapes.
They tell you how they are all for women empowerment, how you have their support and respect,
Yet you see them in random comment sections and DM's lamenting or mocking,
angry or restless,
And you realise none of it was true.
 
Some break out of the bubble easy,
Some struggle trying to get out,
Some spend time learning and unlearning,
Some to find a solid ground to stand tall
And some are still trapped,
calling it choices,
naming it happiness.
And I wonder where you are?
Out the bubble,
Butt in and head out
Or
Are you 'in' still?

Srishti-2022   >>  Poem - Malayalam   >>  അമ്മയ്ക്കെന്നും ഒരോ മണമാണ്

Annu George

TCS

അമ്മയ്ക്കെന്നും ഒരോ മണമാണ്

"അമ്മയ്ക്കെന്നും ഒരോ മണമാണ്.

ചില ദിവസങ്ങളിൽ പിന്നാമ്പുറത്തെ കമ്പോസ്റ്റ് കുഴിയുടെ,

ചില ദിവസങ്ങളിൽ കറി വയ്ക്കാൻ വെട്ടിയ മീനിൻ്റെ,

ചില ദിവസങ്ങളിൽ ചക്കവൈനിൻ്റെ.

ഒന്നാഞ്ഞ് വലിച്ചിട്ട്,

ചിലരതിന് സ്നേഹമെന്ന്

പേരിട്ടു,

അമ്മ ദൈവമാണ്, ത്യാഗമാണ്

എന്ന്  ഇടയ്ക്കിടെ

ഓർമ്മപ്പെടുത്തി.

അങ്ങനെ

കാലങ്ങളായി അമ്മ

 ചുമക്കുന്ന വിഴുപ്പിൻ്റെ

 ഗന്ധം

സുഗന്ധമായി

ആ മണം പേറി

അമ്മ ഇന്നും നടക്കുന്നു.

അലങ്കാരമോ അപമാനമോ എന്ന്

പിടിയില്ലാതെ.

Srishti-2022   >>  Poem - Malayalam   >>  പെണ്ണായിരുന്നെങ്കിൽ ഞാൻ

Rohith K A

TCS

പെണ്ണായിരുന്നെങ്കിൽ ഞാൻ

മൂന്ന് ആൺപിള്ളേരുടെ കൂടെ
മലമുകളിൽ പോയി
സെൽഫി എടുത്തതിനു നിങ്ങൾ,
'പോക്കുകേസ്' എന്ന് വിളിച്ചേനേ..

തിരിച്ചെത്താൻ
എട്ട് മണി കഴിഞ്ഞതിനുള്ള ചീത്ത
ചെന്നുകേറുമ്പോൾ തന്നെ
ചെകിട്ടത്തു കിട്ടിയേനേ..

മുടിത്തുമ്പ് മുറിച്ചതിന്,
മാലയിടാതെ നടന്നതിന്,
കമ്മലിന് നീളം കൂടിപ്പോയത്തിന്,
അമ്മ നെഞ്ച് പൊട്ടിക്കരഞ്ഞേനേ..

'സ്ലീവ് ലെസ്സ്' ഇട്ട്
നാട്ടിലൂടെ നടന്നതിന് നിങ്ങൾ,
'വെടി'യെന്ന് വിളിച്ചേനേ..

അതികാലത്തെണീറ്റ്,
മുറ്റമടിക്കാനും അടുപ്പ് കത്തിക്കാനും
വിഴുപ്പലക്കാനും
വിദഗ്ധ പരിശീലനം തന്നേനേ.

കയറിച്ചെല്ലേണ്ട വീടിനെക്കുറിച്ച്
ഒന്നു വീതം മൂന്നു നേരം ഓർമിപ്പിച്ച്
സ്വന്തം വീട്ടിൽ
ദിവസങ്ങൾ എണ്ണിക്കഴിയേണ്ടി വന്നേനേ...

'കല്യാണം കഴിഞ്ഞാലും പഠിക്കാലോ'ന്ന്
പച്ചകള്ളം പറഞ്ഞെന്നെ പറ്റിച്ചേനേ..

ഇരുപത്തെട്ട് വയസ്സായിട്ടും
കെട്ടാതെ നടക്കുന്നതിനു പിന്നിൽ
കാക്കത്തൊള്ളായിരം
കെട്ടുകഥകൾ പിറന്നേനേ..

സമത്വത്തെക്കുറിച്ച് പറഞ്ഞതിന്,
സ്വന്തമായി രാഷ്ട്രീയമുണ്ടായതിന്,
നിങ്ങളെന്നെ,
'ഫെമിനിച്ചി' യെന്ന് ചാപ്പ കുത്തിയേനേ..

എങ്കിലും,
അടുത്ത മലമുകളിലേക്ക്,
താഴേക്ക് തിരിഞ്ഞു നോക്കാതെ,
തനിച്ചു ഞാനൊരു
യാത്ര പോയേനേ...

Srishti-2022   >>  Short Story - Malayalam   >>  ബ്ലൂ ടീഷർട്ട്

Dileep Perumpidi

TCS

ബ്ലൂ ടീഷർട്ട്

സമയം രാത്രി 8. വലിയ ഗേറ്റിലൂടെ ഉള്ളിലേക്ക് കയറിവരുന്ന യൂബർ ടാക്സി നാല് വലിയ കെട്ടിടങ്ങൾ അടങ്ങിയ ഫ്ലാറ്റ് സമുച്ചയത്തിലെ മൂന്നാമത്തെ കെട്ടിടത്തിന് മുന്നിൽ പാർക്ക് ചെയ്തു . പിന്നിലെ സീറ്റിൽ നിന്നും 3 പെണ്കുട്ടികൾ പുറത്തോട്ടിറങ്ങി . അവരിലൊരാൾ  വളരെ വേഗത്തിൽ കെട്ടിടത്തിലേക്ക് നീങ്ങി. ബാക്കി രണ്ടുപേർ അവർക്ക് പുറകിലായി നടന്നു . ടാക്സിയിൽ മുന്നിലെ സീറ്റിലിരുന്ന രമ്യ പയ്മെന്റ്റ് ഓക്കെ  എന്ന് ഉറപ്പു വരുത്തി അവർക്കു 3 പേർക്കും പുറകിലായി നടന്നു.  

സമയം 8 അല്ലെ ആയിട്ടുള്ളു . ഇവൾ ഇത് എങ്ങോടാ ഓടുന്നെ . രമ്യ മുന്നിൽ നടക്കുന്ന ജെസ്നിയോടും ആര്യയോടുമായി ചോദിച്ചു  .

നിനക്ക് വല്ല കാര്യോം ഉണ്ടാർന്നോ  നൈറ്റ് ഷിഫ്റ്റ്  ഉള്ള ഒരുത്തിയെ നിർബന്ധിച്ച് കൊണ്ടുവരാൻ . ജെസ്നി തിരിഞ്ഞു നോക്കി രമ്യയോട് പറഞ്ഞു 

അതും നല്ല ഒന്നാന്തരം പടമായിരുന്നാലോ .  ആര്യ സർക്കാസം കൂട്ടിച്ചേർത്തു .

ആദ്യം നടന്ന മേഘ അപ്പോഴേക്കും ലിഫ്റ്റിനുമുന്നിൽ സ്ഥാനം പിടിച്ചിരുന്നു . പിന്നിൽ വരുന്ന മൂന്നു പേരോടും ആയി വേഗം വരാൻ ആംഗ്യം കാണിച്ചു . അവരും ലിഫ്റ്റിനുമുന്നിൽ എത്തി .

അതെ,  നിനക്ക്  9 നല്ലേ ക്യാബ്  ഇനിയും സമയം ഉണ്ട് . രമ്യ മേഘയോട് പറഞ്ഞു.

ഉവ്വ് ഇനി ഫ്രഷായി ഭക്ഷണം കഴിച്ച് വരുമ്പോളേക്കും ക്യാബ് പോകും ...താഴോട്ട് വന്നുകൊണ്ടിരിക്കുന്ന ലിഫ്റ്റ് അക്ഷമയോടെ നോക്കികൊണ്ട് മേഘ പറഞ്ഞു .

ഹോ പോയാൽത്തന്നെ ഇപ്പൊ എന്താ  കുറച്ച് ലേറ്റ്  ആയ ആകാശം ഒന്നും ഇടിഞ്ഞു വീഴുല്ലലോ  . രമ്യ മേഘയെ നോക്കാതെ പറഞ്ഞു

 നിന്നോട് ഞാൻ പറഞ്ഞതല്ലേ നാളെ പോവാം,  ഇന്നാണെ ഞാനില്ലാന്ന്. എന്നിട്ട്....ബാക്കി ഞാൻ റൂമിൽ ചെന്നിട്ട് തരാം. ലിഫ്റ്റിലേക്ക് കേറാൻ വേറെയും ആളുകൾ നിൽക്കുന്നത് കണ്ട് മേഘ ശബ്ദം കുറച്ചുകൊണ്ട് പറഞ്ഞു   

ലിഫ്റ്റ് താഴെ ഓപ്പൺ ആയി . എല്ലാരും ലിഫ്റ്റിലേക്ക് കയറി . ലിഫ്റ്റ്  നേരെ മുകളിലോട്ട് നീങ്ങി 12 ത്ത്   ഫ്ലോറിൽ വന്ന്  ഒരു മുരൾച്ചയോടെ ഡോർ തുറന്നു  .  അവർ നാലുപേരും പുറത്തോട്ടിറങ്ങി .

 

നീയെന്താ  നുഴഞ്ഞുകേറി വരുന്നപോലെ നേരെ നടന്നാൽ പോരെ ?  ആര്യ ജെസ്നിയോട് ചോദിച്ചു  

അതല്ല ആ ചെറുക്കനെ തട്ടേണ്ട എന്ന കരുതി ചെരിഞ്ഞ് കടന്നത് ...അല്ലാതെ ഞാൻ അവനേം തള്ളിക്കൊണ്ട് പുറത്തിറങ്ങണമായിരുന്നോ ? 

അവന്മാർ മുൻപിൽ അല്ലാർന്നോ .... നീ ലിഫ്റ്റിന്റെ ബാക്കീന്ന് മുന്നോട്ട് നടക്കാൻ തുടങ്ങുമ്പോ ഉള്ള കാര്യമാ ചോദിച്ചേ? ആര്യ ചോദിച്ചു 

അത് തന്നെ എന്റെ ലെഫ്റ്റിൽ ഒരു ബ്ലൂ ടീഷർട്ട്  ഇട്ട് ചെറുക്കൻ നില്കുന്നുണ്ടാരുന്നില്ലേ ? അവന്റെ ഷോൾഡർ തട്ടണ്ടാ എന്ന് വെച്ചാ ചെരിഞ്ഞ് നടന്നത് . അതിനിപ്പോ നിനക്കെന്താ ? ജെസ്നി ദേഷ്യം മറച്ചുവെക്കാതെ പറഞ്ഞു  

നിന്റെ ലെഫ്റ്റിൽ ഞാൻ അല്ലാർന്നോ ? നിനക്ക് വട്ടായോ ? ആര്യ ചോദിച്ചു 

എനിക്കല്ല . നിനക്കാ  വട്ട് . നിനക്കും എനിക്കും ഇടയിൽ ലെഫ്റ്റ് മൂലയിൽ ഒരു പയ്യൻ നിന്നില്ലേ അവന്റെ കാര്യമാ ഞാൻ പറയുന്നേ ? ജെസ്നി പറഞ്ഞു 

 

നിങ്ങൾ  സമയം കളയാതെ വാതിൽ തുറക്ക്   ...ഫ്ലാറ്റിന്റെ മുൻപിൽ അക്ഷമയായി നിന്ന  മേഘ പറഞ്ഞു .

 

അങ്ങനെ നമുക്കിടയിൽ ആരും ഉണ്ടായിരുന്നില്ലലോ ....  താക്കോൽ  ഹാൻഡ്ബാഗിൽ നിന്നും മേഘ്ക്ക് നേരെ  നീട്ടികൊണ്ട്  ആര്യ ജെസ്നിയെ നോക്കി പറഞ്ഞു

 

മേഘ വാതിൽ തുറന്ന് റൂമിലേക്കു നീങ്ങി . 

 

നിനക്കെന്താ കാഴ്ചപോയോ  ആര്യ ?  ജെസ്നി ചോദിച്ചു 

എന്റെ കാഴ്ചക്കല്ല കുഴപ്പം നിന്റെ തലക്കാ  .  ടീ രമ്യ നിന്റെ ഹീറോന്റെ പടം കണ്ട് ഇവളുടെ ഫ്യൂസ് പോയീന്നാ തോന്നുന്നേ ?

എന്താ മക്കളെ പ്രശനം ...നിങ്ങൾ രണ്ടും കൊറേ നേരമായാലോ ? രമ്യ ചോദിച്ചു 

ഇവളുടെ അടുത്ത് നമ്മൾ ആരും കാണാത്ത ഏതോ ഒരു ബ്ലൂ ടിഷർട്ട് കാരൻ ലിഫ്റ്റിൽ ഉണ്ടായിരുന്നത്രെ ... ആര്യ ചിരിച്ചുകൊണ്ട് പറഞ്ഞു .

എടീ രമ്യ  ലിഫ്റ്റിന്റെ ബാക്ക് ലെഫ്റ്റ് കോർണറിൽ ഒരു ബ്ലൂ ടി ഷർട്ട് ഇട്ട് ഒരാൾ നിന്നിരുന്നിലെ .  പരിഭ്രമം മറക്കാതെ ജെസ്നി ചോദിച്ചു 

നാല് ഗയ്‌സ് നമ്മുടെ മുൻപിൽ അല്ലെ നിന്നിരുന്നേ? എന്റെ ബാക്കിൽ നീയല്ലേ ഉണ്ടായിരുന്നെ . പിന്നെ സൈഡിൽ  ആര്യ.  നിന്റെ റൈറ്റിൽ മേഘ .  രമ്യ വിശദീകരിച്ചു 

നിങ്ങൾ  വെറുതെ എന്നെ കളിപ്പിക്കല്ലേ കേട്ടോ ...ഞങ്ങൾ  3 പേര് ഉണ്ടായിരുന്നു  ലാസ്റ്റ് റൗ യിൽ .  ലിഫ്റ്റിൽ കേറുമ്പോൾ അയാൾ ആണ് ആദ്യം കയറിയത് .

ഞാൻ കണ്ടതാണലോ നീ ആദ്യം കയറുന്നത് ...ഇതിപ്പോ ആരാ ബ്ലൂ ടീഷർട്ട് ചേട്ടൻ ഇവൾക്ക് മാത്രം കാണാൻ പറ്റുന്നത് ....രമ്യ ചിരി അടക്കാതെ തുടർന്നു ...ആര്യേ ലാലേട്ടന്റെ ഒരു ഫിലിം ഇല്ലേ നയൻതാരയെ ലാലേട്ടന് മാത്രം കാണാൻ പറ്റുന്നത് ... ഇനിയിപ്പോ അങ്ങനെ വല്ലോം ആണോ?

സത്യം നിങ്ങൾ രണ്ടാളും ശ്രദ്ധിച്ചുകാണില്ല അവിടെ ഒരാൾ ഉണ്ടാരുന്നു ... വെറുതെ കളിയാക്കാതെ ഒന്ന് ആലോചിച്ച് പറ .... ജെസ്നി ഇടറിയ സ്വരത്തിൽ പറഞ്ഞു

ഐ ഡി കാർഡും കഴുത്തിലിട്ടുകൊണ്ട്  മേഘ റൂമിൽ നിന്നും പുറത്തേക്ക് വന്നു 

ആ എന്ന പിന്നെ ഇവളോടുംകൂടി ഒന്ന് ചോദിച്ചേക്കാം...നമ്മൾ ലിഫ്റ്റിൽ വന്നപ്പോൾ ഏറ്റോം ബാക്‌സൈഡിൽ ജെസ്നിയുടെ "വാമ" ഭാഗത്തായി ഒരു ബ്ലൂ ടീഷർട്ടിട്ട ചേട്ടനെ നീ കണ്ടാർന്നോ  ... രമ്യ ചിരി പുറത്തുവിടാതെ അടക്കി പിടിച്ചുകൊണ്ട് ചോദിച്ചു 

ഗയ്‌സ് മുഴുവനും മുൻപിൽ അല്ലാരുന്നോ ബാക്കിൽ നമ്മൾ മാത്രമല്ലെ ഉണ്ടാർന്നുള്ളൊ ... ഞാൻ പോട്ടെ ... ഫുഡ് കഴിക്കാൻ നിന്ന ശെരിയാവൂലാ ... മേഘ പുറത്തോട്ട് നീങ്ങി 

മോളെ അപ്പൊ നീ പേടിക്കണ്ട അവൾ കണ്ടിട്ടില്ല.  ബ്ലൂ ടിഷർട്ട് ചേട്ടൻ നിനക്ക് തന്നേ ....രമ്യയും ആര്യയും അടക്കിവെച്ച ചിരി സോഡാകുപ്പി പൊട്ടിച്ച കണക്കെ വാരി വിതറി

ഒന്ന് നിർത്തുന്നുണ്ടോ ....എന്താ സംഭവിക്കുന്നെ എന്ന് മനസിലാകാതെ നിൽകുവാ ഞാൻ ...അപ്പോഴാ ....കുറച്ച നേരം ഒന്ന് മിണ്ടാകാതിരിക്കാമോ ....പരിഭ്രമവും സങ്കടവും അടക്കാനാകാതെ  ജെസ്നി നെറ്റിയിൽ കൈ വെച്ചു . 

ആര്യാ രമ്യയോട്  മിണ്ടണ്ട എന്ന ആംഗ്യം കാട്ടി. അവർ രണ്ടും രമ്യയുടെ റൂമിലോട്ട് പോയി .

 

 

ആര്യ ജെസ്നിയുടെ റൂമിലെ ലൈറ്റ് ഓൺ ചെയ്തു കട്ടിലിൽ കമിഴ്ന്നു കിടക്കുന്ന ജെസ്നി .

ആര്യ അവളുടെ അരികിൽ ഇരുന്നു 

ജെസ് ഡിന്നർ കഴിക്കാൻ വാ സമയം 10 ആയി ...

നിങ്ങൾ കഴിച്ചോ ...കണ്ണ് തുടച്ചുകൊണ്ട് മുഖത്തു നോക്കാതെ ജെസ്നി മറുപിടി പറഞ്ഞു .

അയ്യേ ഇപ്പോഴും കരയുവാന്നോ . രമ്യ ....ഇങ്ങോട്ടൊന്ന് വന്നേ ......

രമ്യ അവിടേക്ക് ചെന്നു  

നീ അത് വിട്ടുകള . ഞങ്ങൾ തമാശ പറഞ്ഞതല്ലേ ...നീ അതൊക്കെ സീരിയസ് ആക്കണോ  .... രമ്യ പറഞ്ഞു 

അതല്ല ...അപ്പൊ ഞാൻ മാത്രം കണ്ടത് ആരെയാണ് ....അതാലോചിച്ചാണ് 

അത് ...അത് നിനക്ക് തോന്നിയതാവും ...എന്തെങ്കിലും ആലോചിച്ച് നിന്നപ്പോൾ തോന്നിയതാവും ... നീ അത് വിട്ടുകള .

അല്ല അങ്ങനെ ഒരാൾ ഉണ്ടായിരുന്നു .....എനിക്കുറപ്പാണ് ...

അത്...രമ്യ പറഞ്ഞു തുടങ്ങിയപ്പോളേക്കും  ആര്യ പിന്നിൽ നിന്നും നിർത്താൻ ആംഗ്യം കാണിച്ചു ...എന്നിട്ട് തുടർന്നു . ചിലപ്പോ ഉണ്ടായിരുന്നിരിക്കാം നമ്മൾ രണ്ടാളും ശ്രദ്ധിച്ചുകാണില്ല ... അതായിരിക്കും രമ്യ ...ജെസ് നീ വാ നമുക്ക് കഴിക്കാം ....

ഇല്ല നിങ്ങൾ രണ്ടാളും അങ്ങിനെ ഒരാളെ കണ്ടിട്ടില്ല... എനിക്കറിയാം .. ഇതിപ്പോ എന്നെ സമാധാനിപ്പിക്കാൻ പറയുവാ ...

അതെന്തെങ്കിലും ആകട്ടെ ......നീ വെറുതെ അത് തന്നെ പറയാതെ... ഭക്ഷണം കഴിക്കാൻ നോക്ക്  ...രമ്യ ജെസ്നിയുടെ കൈ പിടിച്ച് വലിച്ചുകൊണ്ട് പറഞ്ഞു . 

ഇതെന്താണെന്ന് അറിഞ്ഞിട്ടേ എനിക്ക് മനസമാധാനം കിട്ടു ... ഇപ്പൊ എനിക്ക് വിശക്കുന്നില്ല .. നിങ്ങൾ കഴിച്ച് കിടന്നോ ... ജെസ്നി മൂടിപ്പുതച്ച് കിടന്നുകൊണ്ട് പറഞ്ഞു .

 

 

സമയം രാവിലെ 8 കഴിഞ്ഞിരിക്കുന്നു . ആര്യ രമ്യയുടെ റൂമിലേക്ക് ചെന്ന് അവളെ വിളിച്ചുണർത്തി 

ടീ രമ്യ എണീക്ക് ....ജെസ്നു പനിക്കുന്നുണ്ട് . നിന്റേൽ ടാബ്ലറ്റ് എന്തെങ്കിലും ഉണ്ടോ ?

രമ്യ എണീറ്റ് ബാഗിൽ നിന്നും ഒരു ടാബ്‌ലെറ്റ് സ്ട്രിപ്പ് തപ്പിയെടുത്ത് ഡേറ്റ് കഴിഞ്ഞതല്ലെന്ന് ഉറപ്പുവരുത്തി .

ഇത് നല്ല ഡോസുള്ളതാണ്... അവളാണേ ഇന്നലെ ഒന്നും കഴിച്ചിട്ടും ഇല്ല .... എന്തേലും കഴിപ്പിച്ചട്ട് കൊടുക്കാം 

ഒന്ന് ബഹളം വെക്കാതെ പോ രണ്ടും ....മനുഷ്യൻ ഒന്ന് കിടന്നേ ഉള്ളൂ .... നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് വന്ന കിടക്കുന്ന മേഘയുടെ അലർച്ച അവരെ പെട്ടന്ന് പുറത്തോട്ട് നയിച്ചു .

 

അവർ രണ്ടുപേരും ജെസ്നിയുടെ റൂമിൽ എത്തി . രമ്യ അടുത്ത് വന്ന് നെറ്റിയിൽ തൊട്ടുനോക്കി . 

ആ ചെറിയ ചൂടെ ഉള്ളൂ ...ആര്യയോട് പറഞ്ഞുകൊണ്ട്  തുടർന്നു . ടീ ജെസ്നി നീ എണീറ്റ്  എന്തെങ്കിലും കഴിക്ക് . എന്നിട്ട് ഈ ഗുളിക കഴിക്കാം . 

നിങ്ങൾ കഴിച്ചോ ...എനിക്ക് വിശപ്പില്ല ... കണ്ണുകൾ പാതി തുറന്ന് പറഞ്ഞ് തിരിഞ്ഞ് കിടന്നു 

ശെടാ  ഇതിപ്പോ നമ്മളോട് ഇത്രേം വാശി തോന്നാൻ എന്താ ... ആര്യ ചോദിച്ചു 

നിങ്ങളോട് വാശിയൊന്നും ഇല്ല .... ഇതിപ്പോ എന്റെ സ്ഥാനത്ത് നിങ്ങൾ ആണെങ്കിൽ ഒന്ന് ആലോചിച്ച് നോക്കിക്കേ ... ജെസ്‌നി  പറഞ്ഞു നിർത്തി 

ഓക്കേ ... നിനക്ക് ഇന്നലെ ലിഫ്റ്റിൽ ഉണ്ടായ സംഭവം എന്താണെന്ന് അറിയണം അത്രയല്ലേ ഉള്ളോ ? രമ്യ ചോദിച്ചു 

അതെ ...എന്താ വഴി ? ജെസ്നി ചോദിച്ചു 

കുറച്ച് നേരത്തെ ആലോചനക്ക് ശേഷം രമ്യ പറഞ്ഞു.  ഒരു വഴിയുണ്ട് ...നീ  ആദ്യം വന്ന് ഭക്ഷണം കഴിച്ച് ഈ ഗുളിക കഴിക്ക് . എന്നിട്ട് ശെരിയാക്കാം 

അത് പറ്റില്ല ...എന്താ പ്ലാൻ എന്ന് പറ ...എന്നിട്ട് കഴിക്കാം 

ദേ ഡ്രാമയെറക്കാതെ വന്ന് കഴിച്ചോ അല്ലെ എന്റ്റേന്ന് നല്ല കിഴുക്ക് കിട്ടും . ആര്യ ഭീഷണിമുഴക്കി 

നിൽക്ക് ..ഞാൻ പ്ലാൻ പറയാം. ലിഫ്റ്റിന്റെ മുൻപിൽ നിന്നായിരുന്നു പയ്യന്മാർ ഇല്ലേ അവന്മാരോട് ചോദിക്കാം . അതിലൊരുത്തൻ എന്റെ കൂടെ വർക്ക് ചെയ്യുന്നവന്റെ  ഫ്രണ്ട് ആണ് . രമ്യ പറഞ്ഞു 

എന്നാ അവനെ വിളിക്ക് .. ഇപ്പോൾ തന്നെ നമ്പർ വാങ്ങി നമുക്ക് വിളിച്ച് നോക്കാം .. ജെസ്നി തിരക്കുകൂട്ടി 

അവന്മാരൊന്നും എഴുന്നേക്കുന്ന സമയം ആയില്ല .  ഞാൻ ഒരു വാട്സാപ്പ്  വോയിസ് ഇട്ടുവെക്കാം. നീ ഇപ്പോൾ കഴിക്കാൻ വാ

 

 

സമയം  കടന്നുപോയി . രമ്യ  ജെസ്നിയുടെയും  ആര്യയുടെയും റൂമിലേക്ക് കയറിവന്നു.

നമ്പർ കിട്ടിയിട്ടുണ്ട് ...ഞാൻ വിളിക്കാൻ പോകുവാണ് .

ജെസ്നിയും  ആര്യയും  രമ്യയുടെ ഫോണിന്റെ  അടുത്തോട്ടു  ചെവി കൂർത്തു . രമ്യ നമ്പർ ഡയല് ചെയ്തു 

ആ ആദർശ്‌ അല്ലെ ഞാൻ രമ്യ,  ജോബിന്റെ കൂടെ വർക്ക് ചെയ്യുന്നതാണ് ...ആ  ... അതെ .. നിങ്ങളുടെ ഫ്ലാറ്റിന്റെ താഴെ ഉള്ള നിലയില ....ഒരു കാര്യം ചോദിക്കാനായിരുന്നു ...

വെള്ളം വരുന്നില്ലലെ ഫ്‌ളാറ്റിൽ ....അതാണോ ... ആദർശ് ചോദിച്ചു .

ആ ..അതല്ല ... അത് .. ഒരു കാര്യം ചെയ്യാമോ  ... ഒന്ന് ഗ്രൗണ്ടിലോട്ട്  വരാമോ ...? ആ  ഒരു 15 മിനുറ്റിൽ എത്താം.... രമ്യ ഫോൺ കട്ട് ചെയ്തു.

നിനക്ക് കാര്യം ചോദിക്കാര്നില്ലേ .  ജെസ്നി ചോദിച്ചു 

ഫോണിലൂടെ ചോദിച്ച് ശെരിയാവൂല്ല .. നേരിട്ട് സംസാരിക്കാം ....പിന്നെ  സൂക്ഷിച്ചും കണ്ടും ഓക്കേ പറയണം ....ഇവന്റെ  കൂട്ടുകാരൻ ജോബ് എന്ന് പറഞ്ഞ മൊതലുണ്ടല്ലോ.... കഥയടിച്ചിറക്കാൻ ബഹുമിടുക്കനാ.  ഓഫീസിലൊക്കെ  ഇല്ലാത്തത് കണ്ട് പേടിച്ചു എന്നൊക്കെ പറഞ്ഞുനടക്കും.  

അവർ  15  മിനുറ്റിൽ  ഇറങ്ങി . ലിഫ്റ്റിനടുത്ത്  വന്നപ്പോൾ  ജെസ്നി  പിന്നോട്ട്  വലിച്ചു .

അതെ  നമുക്ക്  സ്റ്റെയർകേസ്  വഴി താഴോട്ടിറങ്ങാം 

ഓഹോ ... ഇനി എന്നും  ഇങ്ങനാണോ .... 12th ഫ്ലോർ  വരെ  ഇറങ്ങലും  കേറലും  ആയിരിക്കുമല്ലേ  ... ആര്യ കളിയാക്കികൊണ്ട് പറഞ്ഞു. സ്റ്റെയർ കേസ് വഴി ഗ്രൗണ്ടിൽ എത്തിയപ്പോഴേക്കും ആദർശ് അവിടെ വെയിറ്റ് ചെയുന്നുണ്ടാർന്നു.

 

ഹായ് ആദർശ് ...   രമ്യ പറഞ്ഞു  തുടങ്ങി 

ഹായ് രമ്യ .  എന്താ  പ്രോബ്ലം

ആ  ഇത് ജെസ്നി ... ഇത്  ആര്യ ....ഞങ്ങൾ  12 എ യിലാണ് താമസം ...നിങ്ങൾ  എത്രപേരുണ്ട്  ഫ്‌ളാറ്റിൽ ?

ഞങ്ങൾ  5 പേരുണ്ട് ... 13 സി  യിലാണ് ... എന്തുപറ്റി .

ആലോചിച്ചു  നിന്ന  രമ്യയോട്  ജെസ്നി  ചോദിക്കാൻ  ആംഗ്യം  കാണിച്ചു .

അരുൺ 29 വയസ്  വിശാഖം , വിമൽ 30 വയസ്സ്  തൃക്കേട്ട ,  സിജോ 27 വയസ്സ്  ആർ സി ..ആരെ  പറ്റിയാ അറിയേണ്ടത് ....നിങ്ങളുടെ ചുറ്റിത്തിരിയൽ കണ്ടപ്പോൾ തന്നെ മനസിലായി കല്യാണ  കാര്യം ആണെന്ന് ...ആദർശ്  ചിരിച്ചുകൊണ്ട്  പറഞ്ഞു

 

അതല്ല ....  ഇന്നലെ  വൈകീട്ട്  ലിഫ്റ്റിൽ  നമ്മൾ ഒരുമിച്ചല്ലേ  കേറിയത് .. അപ്പൊ നിങ്ങൾ റൂം  മേറ്റ്സ് 5 പേരും ഉണ്ടാർന്നില്ലേ ? രമ്യ  ചോദിച്ചു 

ഇല്ലല്ലോ ... ഞങ്ങൾ നാലുപേരെ ഉണ്ടാർന്നുള്ളൊ വിമൽ  നാട്ടിൽ പോയേക്കുയാണ് .

അപ്പൊ നിങ്ങളുടെ കൂടെ  ഒരു ബ്ലൂ ടീഷർട്ട്  ഇട്ട ഒരാൾ ഉണ്ടാർന്നില്ലേ ? രമ്യയുടെ ആലോചനക്കിടയിൽ ജെസ്നി സംശയം അടക്കാനാകതെ ചോദിച്ചു .

ബ്ലൂ ടീഷർട്ട് ....അതെനിക്ക് ഓർമയില്ല ....വെയിറ്റ്  ഞങ്ങൾ  ഇന്നലെ  ബീച്ചിൽ വെച്ച് സെൽഫി എടുത്തായിരുന്നു ....മൊബൈലിൽ ഫോട്ടോ  എടുത്ത്  നോക്കികൊണ്ട്  ആദർശ് തുടർന്നു ....ഇല്ലല്ലോ  നോക്കിക്കേ ... പിക്  അവർക്കു  3 പേർക്കും നേരെ നീട്ടി .. എന്നിട്ട്  3  പേരുടെയും  നോട്ടം  നിരീക്ഷിച്ചു ... ഇത്   അരുൺ , ഇത്  സിജോ , ഇത്  ധ്യാൻ  ഹിന്ദിക്കാരനാ അവനെ വിട്ടേക്ക് .. പിന്നെ  ഞാൻ 26  വയസ്സ് ... അരുൺ ചിരിച്ചുകൊണ്ട് പറഞ്ഞു 

 നമ്മളുടെ  കൂടെ   ബ്ലൂ  ടീഷർട്ട് ഇട്ട  ഒരാളുകൂടെ കേറിയില്ലേ  ലിഫ്റ്റിന്റെ പിന്നിൽ ...ജെസ്നി  തുറന്ന് ചോദിച്ചു .

ഇല്ലല്ലോ ..... ലിഫ്റ്റിൽ ഞങ്ങള് നാല് പേരും പിന്നെ നിങ്ങൾ 3 പേരും  അല്ലെ ഉണ്ടായിരുന്നത്  ... ആ നിങ്ങളുടെ  കൂടെ ഒരു  ഗേൾ കൂടെ ഇല്ലായിരുന്നോ 

ആ  അതെ  അവൾ ഞങ്ങളുടെ റൂം മേറ്റ് ആണ് ...രമ്യ ആലോചനയിൽ മുഴുകി  കൊണ്ട് പറഞ്ഞു .

അതെ എന്താ പ്രശ്നം ... ലവ് / മാര്യേജ്  അങ്ങനെ വല്ലതും ആണോ ?  ആദർശ്  ചോദിച്ചു 

അതെ ... ഞങ്ങളുടെ ഒരു ഫ്രണ്ടിന് വേണ്ടിയർന്നു ... പക്ഷെ ഇവരാരും അല്ല ... വേറെ  ഒരാൾക്കാണ് ... ഞങ്ങൾ  തെറ്റി  നിങ്ങളുടെ റൂം  മേറ്റ് ആണോ എന്ന് വിചാരിച്ചു . ആര്യ  ഒരു വിധത്തിൽ  പറഞ്ഞൊപ്പിച്ചു 

ഹോ ഓക്കെ .... എന്തേലും  അന്വേഷിക്കാൻ  ഉണ്ടേൽ  പറഞ്ഞാ മതി ...ആദർശ് മുഖത്തെ സന്ദേഹം മുഴുവൻമാറാതെ ലിഫ്റ്റിലേക്ക്  നീങ്ങി ... പിന്നാലെ  രമ്യയും ആര്യയും നടന്നു... ജെസ്നി അനങ്ങാതെ സ്റൈർക്കസിലേക്ക് ആംഗ്യം കാണിച്ചു.

ഇന്നത്തെ  ഫിറ്റ്നസ്  മതിയെടി ... ഇങ്ങോട്ട്  വാ ... ഒറ്റക്ക്  കോണി കേറുന്നതിലും  നല്ലതല്ലെ ഒരുമിച്ച്  ലിഫ്റ്റിൽ പോകുന്നത് ...അല്ലെ   ആദർശിന്റെ  ശങ്കയുള്ള മുഖത്തേക്ക് നോക്കി  ഒരു ചിരി  ഫിറ്റ് ചെയ്യാൻ ശ്രമിച്ചുകൊണ്ട് രമ്യ പറഞ്ഞു.

ആ ഭീഷണി ഫലിച്ചു ...ജെസ്നി  പാതി  മനസ്സോടെ ലിഫ്റ്റിന്റെ  വാതിലിനോട്  ചേർന്ന്  തിരിഞ്ഞു നോക്കാതെ നിന്നു .

 

നിനക്ക് സത്യം  സത്യമായി ചോദിച്ചാൽ എന്താ ?  വാതിൽ  തുറന്ന്  ഫ്ലാറ്റിലേക്ക്  കയറിയതും ജെസ്നി ദേഷ്യത്തോടെ  രമ്യയോട് ചോദിച്ചു 

അതെ എനിക്ക്  നിന്നെപ്പോലല്ല ... ഓഫീസിൽ അത്യാവശ്യം ബ്രേവ് ലേഡി ഇമേജ് ഓക്കേ ഉള്ളതാ... വെറുതെ ഇല്ലാത്തൊരു കാര്യത്തെ പറ്റി  ചോദിച്ച് എന്റെ ഇമേജ് കളഞ്ഞാൽ ശരിയാകൂല്ല ... നിനക്ക്  അറിയാനുള്ളതൊക്കെ  അറിഞ്ഞല്ലോ ... അവിടെ ഒരു ബ്ലൂ ടിഷർട്ടും  ഉണ്ടായിരുന്നില്ല .. അവന്മാർ നാലുപേർ  എന്റെ മുന്പിലാ  നിന്നിരുന്നേ ... എനിക്ക്  എല്ലാം  കൃത്യാമായി  കാണാം... ജെസ്നിയെ ഒളിഞ്ഞു നോക്കികൊണ്ട് പറഞ്ഞു 

ശേ ... അപ്പൊ  ഞാൻ  കണ്ടത്  എന്താ ?

ഇനി ഇതിനെ പറ്റി ഇവിടെ സംസാരം ഇല്ല .... അസംബ്ലി ഡിസ്‌പെർസ്‌ .. ആര്യ പറഞ്ഞുകൊണ്ട് റൂമിലേക്ക് പോയി.  

വൈകീട്ട്  5 മണി.  ബണ്ണും ചായയും കഴിച്ചുകൊണ്ടിരിക്കുന്ന  മേഘ .

ഇതിനാണോ  ഇന്നലെ രാത്രി മുതൽ നീ  ബഹളം വെച്ചതും പനി പിടിച്ച് കിടന്നതും ....കൊള്ളാം ....കിളിപോയി ഇരിക്കുന്ന സമയത്ത് അങ്ങനെ ഇല്ലാത്തത് പലതും കാണും . ... നീയൊക്കെ നൈറ്റ് ഷിഫ്റ്റ് ജോബ് ആയിരുന്നേൽ ഇതൊക്കെ സ്വാഭാവികം ആയി എടുത്തേനേ .... മേഘ ചിരിച്ചുതള്ളികൊണ്ട് പറഞ്ഞു .

എടി  ഇതങ്ങനെയല്ല .... എന്റെ  മുന്നിൽ ഇപ്പോൾ  നീ ഇരിക്കുന്നത് പോലെ തന്നെ എന്റെ തൊട്ടപ്പുറത്ത് ഒരാൾ ഉണ്ടായിരുന്നു ....നീയൊന്ന് ആലോചിക്ക് നമ്മൾ രണ്ടുപേരും ലിഫ്റ്റിൽ കേറുന്നതിനു മുൻപ് അയാൾ ലിഫ്റ്റ് പ്രെസ്സ് ചെയ്ത് മുന്നോട്ട് പോയത് ഓർക്കുന്നില്ലേ.

 വെറുതെ ഇതുതന്നെ പറഞ്ഞ് പേടിപ്പിക്കാതെ ...കേൾക്കുമ്പോൾ തന്നെ എന്തോപോലെ .... ദേ ഒരു കാര്യം ....നൈറ്റ് ഷിഫ്റ്റ്  കഴിഞ്ഞ് വന്ന് ഞാനാണ്  ഈ റൂമിൽ  വൈകീട്ട് വരെ ഒറ്റക്ക് നിൽക്കേണ്ടത് . പ്ളീസ്  എന്റെ ഉള്ള ഉറക്കംകൂടെ കളയല്ലേ  .... മേഘ പരാതി ബോധിപ്പിച്ച് എന്തോ ജപിച്ചു

 

ഇത് കേട്ടുകൊണ്ട് രമ്യയും ആര്യയും അവർക്കടുത്തേക്ക് വന്നു .

ടീ ജെസ് നിന്നോടല്ലേ ഇതിവിടെ ഇനി സംസാരിക്കരുത് എന്ന് പറഞ്ഞത് ...ആര്യ ദേഷ്യത്തോടെ പറഞ്ഞു 

ഇവൾ ഈ സംസാരം നിർത്തണേൽ അവൾക്ക് ഒരു ഉത്തരം കിട്ടണം ...നമുക്ക് ഒരു സൈക്കോളജിസ്റിനെയോ മറ്റോ കണ്ടാലോ ? മേഘ പറഞ്ഞു 

എനിക്ക് മനസ്സിന് സുഖമില്ല എന്നാക്കുവാണോ നിങ്ങൾ എല്ലാരും കൂടി ...ജെസ്നി പ്രകടമായ  നിസ്സഹായതയോടെ  ചോദിച്ചു 

അവൾ പറഞ്ഞതിലും കാര്യമുണ്ട്  സൈക്കോളജിസ്റ് ആകുമ്പോൾ ഇതിന്റെ റീസൺ വ്യക്തമായി പറഞ്ഞുതരും .. അപ്പോൾ പിന്നെ നിനക്ക് ടെൻഷനും ഉണ്ടാകില്ല . രമ്യ പറഞ്ഞു .

എന്ന പിന്നെ ഇപ്പോൾ തന്നെ ഇറങ്ങിയാലോ ... ഇവൾ ഇത് തന്നെ പറഞ്ഞോണ്ടിരുന്ന ശെരിയാകില്ല ...ആര്യ പറഞ്ഞു 

എന്ന അങ്ങനെ ...എനിക്ക് ഇതിനു ഉത്തരം  കിട്ടിയാമതി .  നല്ല സൈക്കോളജിസ്റ് ആരാ ഉള്ളത് ?  ജെസ്നി ചോദിച്ചു 

ഞാൻ  ഗൂഗിളിൽ ഒന്ന് നോക്കട്ടെ .... രമ്യ സെർച്ച് ചെയ്യാൻ തുടങ്ങിയതും ഫോൺ ബെല്ലടിച്ചു 

എന്താ ആദർശ് ?  ഇപ്പോഴോ? ... ഞങ്ങൾ  ഒരു സ്ഥലം വരെ പോകാൻ നില്കുവായിരുന്നു 

... ഓക്കേ ...ഇപ്പോൾ താഴോട്ട് വരാം ...

നേരത്തെ സംസാരിച്ച കാര്യത്തെപ്പറ്റി എന്തോ സംസാരിക്കാൻ. നമ്മൾ 4 പേരോടും ഇപ്പോൾ താനേ താഴോട്ട് വരാൻ .. രമ്യ ബാക്കി  3 പേരോടുമായി പറഞ്ഞു 

ആ കല്യാണം റെഡിയാക്കികാണും ..ആര്യ ചിരിച്ചുകൊണ്ട് പറഞ്ഞു .

 

 

അവർ നാലുപേരും ഗ്രൗണ്ട് ഫ്ലോറിൽ കാത്തുനിന്നു ...അല്പസമയത്തിനകം ആദർശും റൂംമേറ്റ്സ്  3 പേരും കോണിയിലൂടെ ഇറങ്ങിവന്നു.

ഒരുകാര്യം ചോദിക്കാനായിരുന്നു ....നേരത്തെ നമ്മൾ സാറ്റർഡേ വൈകീട്ട് 8 നു ലിഫ്റ്റിൽ കയറിയ കാര്യം സംസാരിച്ചല്ലോ... അപ്പോൾ ഒരു ബ്ലൂ ടീഷർട്ട് ഇട്ട ആളുടെ കാര്യം പറഞ്ഞില്ലേ.... അതെന്താ ചോദിക്കാൻ ...? ആദർശ് ചോദിച്ചു

നിങ്ങൾ ഇത് ചോദിക്കാൻ കാരണം എന്താ .... ജെസ്നി ആകാംഷയടക്കാനാകാതെ തിരിച്ച് ചോദിച്ചു .

അത് ... രാവിലത്തെ സംഭാഷണം ഞാൻ വെറുതെ ഇവന്മാരോട് പറയുവായിരുന്നു ....വേറെ  ആരോടും പറഞ്ഞിട്ടില്ലാട്ടോ ..ആദർശ്  തുടർന്നു .... അങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു ചെറിയ കൺഫ്യൂഷൻ .... അന്ന്  ലിഫ്റ്റിൽ നമ്മൾ 8 പേരല്ലാതെ ഒരു ആൾകൂടെ ഉണ്ടായിരുന്നു എന്ന് അരുൺ ഉറപ്പിച്ച് പറയുന്നു . എന്നാൽ അങ്ങനെ ഒരാളെ ഞങ്ങൾ 3 പേരും കണ്ടിട്ടില്ല 

രമ്യയും ആര്യയും മേഘയും അന്താളിപ്പോടെ  ജെസ്നിയെ നോക്കി ... ജെസ്നിയുടെ മുഖത്ത് കുറെ സമയത്തിന് ശേഷം നേരിയ ആശ്വാസം നിഴലിച്ചു . ഇപ്പോൾ എങ്ങനെയുണ്ട് എന്ന ഭാവത്തിൽ അവൾ തിരിച്ചും ഒരു നോട്ടം വെച്ചു കൊടുത്തു  .

സത്യം പറായാം അത് തന്നെയാണ് ഞങ്ങളുടെയും പ്രശ്നം ....ജെസ്നി മാത്രം ഒരു ബ്ലൂ ടീ ഷർട്ട് ഇട്ട ആളെ കണ്ടു . പക്ഷെ ഞങ്ങൾ 3 പേരും അങ്ങനെ ഒരാളെ കണ്ടിട്ടില്ല .  ഇത് പറഞ്ഞാൽ ആദർശ് കളിയാക്കിയെങ്കിലോ എന്ന കരുതിയാണ് ഞങ്ങൾ കല്യാണആലോചന ആണെന്ന് കള്ളം പറഞ്ഞത് ...ഒരു നിമിഷ നേരത്തെ ആശ്ചര്യം കലർന്ന ആലോചനക്ക് ശേഷം രമ്യ ചോദിച്ചു . അരുൺ  കണ്ടത്  എന്താണ് ?

ഞങ്ങള് ഈ വാതിലിലൂടെ ഗ്രൗണ്ട് ഫ്ലോറിലേക്ക് വളരെ പതുക്കെയാണ് നടന്ന് വന്നുകൊണ്ടിരുന്നത് .  ഞാൻ റൈറ്റിലായിരുന്നു നടന്നത് . ഏതാണ്ട്  വാതിൽ കടന്ന ഉടനെ അയാൾ  എന്നെ  പാസ് ചെയ്ത്‌ കടന്നുപോയി . ലിഫ്റ്റിന്റെ മുൻപിലേക്ക് നീങ്ങികൊണ്ട്  അരുൺ തുടർന്നു .  ലിഫ്റ്റ് ഓപ്പൺ ആകുന്നതിന് മുൻപ് അയാൾ റൈറ്റ് സൈഡിൽ ആണ് നിന്നിരുന്നത്  എന്നാണ് ഓർമ .

അതെ  എന്റെയും റൈറ്റ്  സൈഡിൽ ....എന്നിട്ട്  അയാൾ ആണ് ആദ്യം ലിഫ്റ്റിലേക്ക്  കയറിയത് . കയറുന്നതിനു മുൻപേ ഏതോ ഒരു ബട്ടൺ കിക്ക്‌ ചെയ്തു .  എന്നിട്ട് പിറകിൽ ലെഫ്റ്റ് മൂലയിൽ നിന്നു . ഞാൻ അയാളുടെ  റൈറ്റിൽ ആയി . അയാളുടെ മുൻപിൽ ആയി ആര്യ . എന്നിട്ട് 12  എത്തിയപ്പോൾ അയാളെ  തട്ടാതെ  ഞാൻ ചെരിഞ്ഞിറങ്ങി . അതിനാണ്  ഇവൾ  എന്നെ കളിയാക്കിയത് . ജെസ്നി ആര്യയെ നോക്കികൊണ്ട് അതുവരെ ഇല്ലാത്ത വ്യക്തതയിലും കോൺഫിഡൻസിലും തുടർന്നു  . അപ്പോഴാണ്  ഞാൻ മാത്രമേ അയാളെ കണ്ടിട്ടുള്ളൂ എന്ന് മനസിലാക്കിയത് .

എല്ലാവരും ഒരു മിനുട്ടുനേരം സ്തബ്ധരായി ജെസ്നിയെ തന്നെ നോക്കിയിരുന്നു .

12 ത്ത്  ഫ്ലോറിൽ നിന്നും ലിഫ്റ്റ് പോയിട്ട് പിന്നെ എന്താ ഉണ്ടായത് .. രമ്യ അരുണിനെ നോക്കി ചോദിച്ചു .

ഞങ്ങൾ 13 ത്തിൽ ഇറങ്ങി . അയാൾ ബാക്കിൽ ഉണ്ടായിരുന്നു എന്നുറപ്പാണ് .  14 ത്ത്  പ്രെസ്സ്ഡ്  ആയിരുന്നു . എന്നാൽ ഇവരാരും അങ്ങനെ ഒരാളെ കണ്ടിട്ടില്ല എന്ന്  ഇന്ന് സംസാരിച്ചപ്പോളാണ് മനസിലായത് .

സൊ നമ്മൾ 8 പേരിൽ 2 പേർ അയ്യാളെ കണ്ടിരിക്കുന്നു .....എന്തായിരിക്കാം  ചിലർക്ക് മാത്രം കാണാൻ പറ്റുന്നത് ? ആദർശ് അവനവനോടോ മറ്റുള്ളവരോടോ  ആയി ചോദിച്ചു...

മനസ്സിന് കട്ടിയില്ലാത്തവർക്കാണ്  ഇങ്ങനെ പ്രേതങ്ങളെ കാണാൻ പറ്റുന്നത് എന്ന് ഞാൻ എവിടെയോ വായിച്ചിട്ടുണ്ട് . ആര്യ പറഞ്ഞു 

അപ്പോഴേക്കും പ്രേതം ആണെന്ന് ഉറപ്പിച്ചോ ? രമ്യ ചോദിച്ചു 

പിന്നെ  അതല്ലാതെ എന്താണ് ?  ജെസ്നിയാണ് അതിന് മറുപിടി പറഞ്ഞത് .

നമുക്ക് ഇതെന്താണെന്ന് അറിയണം അല്ലെങ്കിൽ ആർക്കും സമാധാനം കിട്ടില്ല . ആദർശ് പറഞ്ഞു .

അതെ . പക്ഷെ എങ്ങനെ അറിയും എനിക്ക് ഒരു ബ്ലൂ ടീഷർട്ട് മാത്രേ ഓര്മയുള്ളു . അരുണിന് അയാളുടെ മുഖം ഓർമ്മയുണ്ടോ ? ജെസ്നി ചോദിച്ചു 

ഇല്ല ...ഞാൻ അയാളുടെ മുഖത്തേക്ക് നോക്കിയിരുന്നു പക്ഷെ . എന്റെ ഓർമ്മയിൽ  മുഖം  രെജിസ്റ്റർ  ചെയ്തിട്ടില്ല   . ഏതാണ്ട് നമ്മുടെയൊക്കെ പ്രായം ഉള്ള ഒരാൾ എന്നാണ് എനിക്ക് തോന്നിയത് 

നമുക്ക്  ഈ ലിഫ്റ്റിന്റെ മുന്നിലുള്ള സിസിടിവി  ചെക്ക്‌ ചെയ്തുടെ ? രമ്യ ചോദിച്ചു . 

അതിന് നമ്മൾ പലരേം ഈ സംഭവം കൺവിൻസ്‌ ചെയ്‌യേണ്ടി വരും . എന്നാലും ഞാൻ  കെയർ ടേക്കർനോട് ഒന്ന് സംസാരിച്ച് നോക്കട്ടെ 

അവർ അവിടെ നിന്നും പിരിഞ്ഞ് പോയി .

 

 

പിറ്റേന്ന് വൈകീട്ട് ഓഫീസിൽ  നിന്നും  വൈകീട്ട് 7 മണിയോടെ  രമ്യ തിരിച്ചെത്തി. . മെയിൻ ഹാളിൽ ചിന്തയിൽ മുഴുകിയിരിക്കുന്ന ജെസ്നി . 

ഇവൾ ഇപ്പോഴും കിളിപോയിരിക്കുവാണോ ...രമ്യ  ഫോണിൽ കുത്തികൊണ്ടിരുന്ന ആര്യയോട് ജെസ്നിയെ ചൂണ്ടി പറഞ്ഞു .

ഞാൻ ഒരു 10  തവണയെങ്കിലും പറഞ്ഞതാ വേറെ എന്തേലും ചിന്തിക്കാൻ ...ആരോട് പറയാൻ ആര് കേൾക്കാൻ 

ഞാൻ ഇന്ന് രാവിലെ തൊട്ട് കൊറേ ആൾക്കാരെ കണ്ടു ഓഫീസിലും ഇങ്ങോട്ട് വരുന്ന വഴിയിലും ഓക്കേ . അതിൽ ഇനി ആരൊക്കെ മരിച്ചവരായിരിക്കും . ജെസ്നി വിദൂരതയിലേക്ക് നോക്കി പറഞ്ഞു 

ഇവളിത് എന്തൊക്കെയാ പറയുന്നേ . ആര്യ ഹെഡ്‍ഫോൺ എടുത്ത് ചെവിയിൽ കുത്തികൊണ്ട് പറഞ്ഞു 

മൊബൈൽ റിങ് കേട്ട് രമ്യ ഫോൺ അറ്റൻഡ് ചെയ്തു ....

ആണോ ... ഓക്കെ ....ഇപ്പൊ  വരാം ....

ആദര്ശാണ് വിളിച്ചത് . ...സി സി ടി വി ഫുറ്റേജ്  കിട്ടിയിട്ടുണ്ട് . ഇപ്പോൾ ചെന്നാൽ കാണാം . 

 

അവർ താഴെ ഓഫീസ് റൂമിൽ എത്തുമ്പോഴേക്കും ആദർശും റൂം മെറ്റസും  അവിടെ എത്തിയിരുന്നു . അവരുടെ കൂടെ കെയർ ടേക്കറും ഉണ്ടായിരുന്നു .

സാറ്റർഡേ 8 ന് ശേഷം എന്നല്ലേ പറഞ്ഞേ ...ഇവിടുന്ന് പ്ലേ ചെയാം ... കെയർ ടേക്കർ വീഡിയോ പ്ലേ ചെയ്തു .

എല്ലാവരും ഇമവെട്ടാതെ സ്ക്രീനിലേക്ക് നോക്കി നിന്നു .  

ദേ നിങ്ങൾ ലേഡീസ് നാലുപേർ വരുന്നു ....ദേ  ഇവന്മാർ വരുന്നു ... ദാ  ലിഫ്റ്റ് വന്നു ... ഇല്ലലോ ഇതിൽ നിങ്ങൾ എട്ടുപേരെ ഉള്ളോ....വേറെ ആർക്കേലും എന്തേലും കാണുന്നുണ്ടോ ? കെയർ ടേക്കർ അവരെ എല്ലാരേയും നോക്കി. അരുണിനേയും  ജെസ്നിയെയും ബാക്കിയുള്ളവർ തുറിച്ചുനോക്കി ...രണ്ടുപേരും ഇല്ലെന്ന് തലയാട്ടി 

അവർ എല്ലാം ഓഫീസിന് പുറത്തേക്ക് നടന്നു 

 

എന്തായാലും അയാൾ പോയത് 14 ത്ത് ഫ്ലോറിലോട്ടല്ലേ . നമുക്ക് അവിടെ ഉള്ളവരോട് ഒന്ന് അന്വേഷിച്ചാലോ ? രമ്യ പറഞ്ഞു 

അതുംകൂടി  ഒന്ന് ട്രൈ ചെയ്തേക്കാം   ആദർശ് പറഞ്ഞു കൊണ്ട് പുറത്തേക്ക് ഇറങ്ങി വരുന്ന കെയർ ടേക്കരോട്  ചോദിച്ചു  . ചേട്ട  14 ത്ത് ഫ്ലോറിൽ എത്രെ ഫ്ലാറ്റ്സ് ഒക്കുപൈഡ് ആണ് ?

രണ്ടെണം 14 സി  യും 14 ഇ യും .. ഒരു കാര്യ,കാര്യം ...അവരോടൊക്കെ ചെന്ന് ചോദിക്കുമ്പോൾ  സൂക്ഷിച്ച് വേണം . പ്രേതകഥ പോലെ പറയരുത് . മനസിലായല്ലോ ?

അവർ  തലയാട്ടി ...മനസില്ല മനസോടെ ലിഫ്റ്റിൽ കയറി നേരെ 14 ത്ത് ഫ്ലോർ സെലക്ട് ചെയ്തു . ലിഫ്റ്റ്  പതിവിലും വേഗത കുറഞ്ഞതായി അവർക്ക്  തോന്നി ,പതിയെ  ഒപേറാ മ്യൂസിക്  ശബ്ദത്തോടെ ഡോർ ഓപ്പൺ ആയി.  അവർ ഓരോരുത്തരും ശബ്ദമുണ്ടാക്കാതെ പുറത്തോട്ടിറങ്ങി . അവിടത്തെ നിശബ്ദത ഭീതിക്ക് ആക്കം കൂട്ടുന്നതായി അനുഭവപ്പെട്ടു . അവർ ആദ്യം 14 സി യിലോട്ടാണ് ചെന്നത് .  രമ്യ കാളിങ് ബെല്ലടിച്ചു .

50 വയസിനോടടുത്ത ഒരാൾ വാതിൽ തുറന്നു .

സർ ഞാൻ രമ്യ . താഴെ 12  എ യിൽ  താമസിക്കുന്നു . ഒരു കാര്യം ചോദിക്കാനായിരുന്നെ . ഇവിടെ ആരൊക്കെ താമസം ഉണ്ട് ?

ഞാനും ഭാര്യയും .. എന്തുപറ്റി ?

സാറിന്റെ മക്കളോ മറ്റോ  ഈ സാറ്റർഡേ എങ്ങാനും ഇങ്ങോട്ട് വന്നിരുന്നോ ?

ഇല്ലലോ . എനിക്ക് ആകെ ഒരു മകൾ ആണ് ഉള്ളത് .  അവൾ ചെന്നൈയിൽ എഞ്ചിനീയറിംഗ് പഠിക്കുകയാണ് . എന്താ കാര്യം ?

സാറ്റർഡേ ഇവിടെ നമ്മുടെ  കെട്ടിടത്തിൽ ഒരു അപരിചിതൻ  വന്നോ എന്നൊരു സംശയം . കള്ളനോ മറ്റോ ആണോ അതോ ഇവിടെ ഉള്ളവരുടെ ബന്ധുക്കളോ മറ്റോ ആണോ  എന്നറിയാനായിരുന്നു 

ഇല്ല ഇവിടെ ആരും വന്നിട്ടില്ല .

അപ്പുറത്തെ ഫ്ലാറ്റിൽ  ചെറുപ്പക്കാർ ആരെങ്കിലും വന്നതായോ  താമസിക്കുന്നതായോ അറിയാമോ ? 14 ഇ  ചൂണ്ടിക്കൊണ്ട് ആദർശ് ചോദിച്ചു .

ഇല്ല. അവിടെ കുറുപ്പ് സാറും ഫാമിലിയും ആണ് താമസം .  ഇപ്പൊ അടുത്തൊന്നും അങ്ങനെ ആരെയും കണ്ടിട്ടില്ല .

അവർ 14 ഇ യിലോട്ട് നീങ്ങി .... കോളിങ് ബെൽ റിങ്ങിൽ  കുറുപ്പ് സാർ വാതിൽ തുറന്നു . 

എന്താ കുട്ടികളെ എന്താ പ്രശനം ?  കുറുപ്പ് സാർ സ്നേഹം കലർന്ന ചിരിയോടെ ചോദിച്ചു

സാർ ഇവിടെ പുതിയതാണല്ലെ ... രമ്യ ചോദിച്ചു

അതെ ഒരു മാസം ആയിട്ടുള്ളു ഇങ്ങോട്ട്  വന്നിട്ട്  

ഹോ ഓക്കെ  . ഞങ്ങളൊക്കെ താഴെ താമസിക്കുന്നവരാണെ . രമ്യ പറഞ്ഞു 

ഹോ ആണോ ...  .നിങ്ങൾ കയറിവരു ..എല്ലാരും ഇരിക്ക് ...  കഴിക്കാൻ എടുക്കാൻ എന്ന പോലെ കുറുപ്പ് സാർ ഭാര്യയെ നോക്കി . അവർ  അകത്തോട്ട് പോയി ... വന്നവർ എല്ലാവരും അവിടവിടങ്ങളിലായി ഇരിപ്പുറപ്പിച്ചു .

അയ്യോ സാർ വേണ്ട . ഞങ്ങൾ ഒരു കാര്യം ചോദിയ്ക്കാൻ വന്നതാ ... നമ്മുടെ ബിൽഡിങ്ങിൽ സാറ്റർഡേ  ഒരു തെഫ്റ്റ് നടന്നോ എന്നൊരു സംശയം .  ഒരു സസ്‌പെക്റ്റിനെ ഐഡന്റിഫൈ  ചെയ്തിട്ടുണ്ട്. അത് ഇവിടത്തെ ആരുടേങ്കിലും റിലേറ്റീവ്സ് ആണോ എന്നറിയാൻ  വന്നതാ .  സാറ്റർഡേ ഇവിടെ പരിചയക്കാർ ആരെങ്കിലും  വന്നായിരുന്നോ? ആദർശ് ചോദിച്ചു  

ഹോ . ഞാൻ ഇപ്പോളാ അറിഞ്ഞത്  കേട്ടോ. സാറ്റർഡേ ഇവിടെ ആരും വന്നില്ല  . മകളുടെ ഫ്രണ്ട്സ് കുറച്ചുപ്പേർ വന്നായിരുന്നു . അത് പക്ഷെ.... ലാസ്റ്റ് വീക്ക് ആയിരുന്നു .  നിധി ... കുറുപ്പുസാർ മകളെ വിളിച്ചു .

മോൾടെ  ഫ്രണ്ട്‌സ്  ലാസ്റ്റ് ടുസ്‌ഡേ അല്ലെ വന്നത് ?

അതെ ...കുറുപ്പുസാറിന്റെ പുറകിലായി വന്നു നിന്ന് നിധി മറുപിടി പറഞ്ഞു  .

ലാസ്റ്റ് സാറ്റർഡേ  14 ത്ത് ഫ്‌ളോറിലോ മറ്റോ അപരിചിതർ  ആരെങ്കിലും കണ്ടായിരുന്നോ . ആദർശ്‌  നിധിയോടും കുറുപ്പുസാറിനോടും ആയി ചോദിച്ചു .

രണ്ടുപേരും ഇല്ലെന്ന് തലയാട്ടി  

അപ്പോഴേക്കും കുറുപ്പുസാറിന്റെ ഭാര്യ കൂൾഡ്രിങ്ക്‌സ്  ടീപ്പോയിൽ കൊണ്ടുവച്ചു.

ഇതൊന്നും വെണ്ടാർന്നു ഈ സമയത്ത് ... രമ്യ  പറഞ്ഞുകൊണ്ട് ഒരു സീപ്പെടുത്തത്  തുടർന്നു . ആന്റി സാറ്റർഡേ ഇവിട പരിചയമില്ലാത്ത ആരെങ്കിലും കണ്ടായിരുന്നോ ?

ഇല്ലെന്ന് അവരും തലയാട്ടി 

എല്ലാവരുടെയും മുഖത്ത് മ്ലാനത പരന്നു. രമ്യ ചുറ്റും നോക്കി ഇറങ്ങാമല്ലേ. എന്ന മട്ടിൽ എണീക്കാൻ ശ്രമിച്ചതും .ജെസ്നി അവളുടെ ചെവിയിൽ ചോദിച്ചു  പുള്ളിയോട് ആരെങ്കിലും കണ്ടോന്ന് ചോദിക്കുന്നില്ലേ ...

അവളുടെ ഒതുക്കി ചൂണ്ടിയ വിരൽ തുമ്പത്ത്  ഒഴിഞ്ഞൊരു സോഫ കണ്ട്  രമ്യ ചോദിച്ചു നീ ആരുടെ കാര്യമാ പറയുന്നേ ....

ബ്ലൂ ടിഷർട്ട് സോഫയിൽ ...ഉള്ളിലെ വിറയൽ മാറാതെ  അരുൺ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു .  എല്ലാരുടെയും നോട്ടം  അരുണിന്റേയും ജെസ്നിയുടെയും കാഴ്ചയെ പിന്തുടർന്ന് ശൂന്യമായ സോഫയിൽ  വന്നിടിച്ചു .

എന്തുപറ്റി എന്താ എല്ലാരും വല്ലാതിരിക്കുന്നെ ... കുറുപ്പ് സാറിന്റെ ചോദ്യം  രാമ്യയെ  മനസ്സാനിധ്യം വീണ്ടെടുക്കാൻ  സഹായിച്ചു .  മുഖത്തെ ഭീതിയും പരിഭ്രവും മറച്ചുകൊണ്ട് അവൾ ചോദിച്ചു . ഇവിടെ നിങ്ങൾ 3 പേരും അല്ലെ  ഉള്ളോ  ?

 

അതെ ..കുറുപ്പ് സാർ മറുപിടി പറഞ്ഞു 

നിധിക്ക് സിബിലിങ്സ് ? രമ്യ ചോദ്യം പകുതിയിൽ നിർത്തി .

കുറുപ്പുസാർ മൗനം അണിഞ്ഞു . ഭാര്യയുടെ കണ്ണുകൾ നനഞ്ഞു .

നിധി പറഞ്ഞു ചേട്ടൻ മരിച്ചിട്ട് ഒരു വര്ഷം കഴിഞ്ഞു .

ജെസ്നിയുടെ കണ്ണുകളിൽ നീല നിറമുള്ള കൂരിരുൾ നിറഞ്ഞുകവിഞ്ഞു .

Srishti-2022   >>  Short Story - Malayalam   >>  ചാച്ചി

Annu George

TCS

ചാച്ചി

രണ്ടാഴ്ച കാലത്തേയ്ക്ക് വീട്ടിൽ നിന്ന് ജോലി ചെയ്താൽ മതി എന്ന ലീഡിൻ്റെ വാക്ക് കേട്ട് പെട്ടിയും കിടക്കയും സിസ്റ്റവും വാരിക്കെട്ടി വീട്ടിലേയ്ക്ക് വന്ന മാർച്ച് മാസത്തിലെ ഒരു വെള്ളിയാഴ്ച ഓർമ്മയിൽ തെളിയുന്നു. രണ്ടാഴ്ച മൂന്നായി, മൂന്ന് നാലായി… അങ്ങനെ പോയി പോയി ഒരു കൊല്ലത്തോടടുക്കാറായി.

ജോലിസ്ഥലങ്ങൾ വീട്ടിലേയ്ക്ക് പറിച്ചു നട്ടതിൽ പിന്നെ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതിൽ നിർവൃതി അടയുന്ന പുതുയുഗ മനുഷ്യനെ പറ്റി പലയിടത്തും വായിച്ച് കേട്ടു. പക്ഷേ എന്തുകൊണ്ടോ ഈ ചിന്ത എൻ്റെ തൊണ്ടയിൽ കുടുങ്ങി അകത്തോട്ടോ പുറത്തോട്ടോ എന്നില്ലാതെ എന്നെ വല്ലാതെ പ്രയാസപ്പെടുത്തുന്നു.കോളുകളുടെയും മീറ്റിങ്ങുകളുടെയും ഇടയിൽ ജോലികളത്രയും ‘രാവിലെ’ ‘രാത്രി’ എന്നുള്ള സമയരേഖകൾ ഭേദിച്ച് ആകെ അലങ്കോലപ്പെട്ട് കിടക്കുന്നു എന്നതാണ് സത്യം. അതുകൊണ്ട് തന്നെ തിങ്കൾ മുതൽ വെള്ളി വരെയുള്ള ഓഫീസ് ജീവിതത്തിൽ നിന്നൊരല്പം ആശ്വാസം കിട്ടുന്നത് വാരാന്ത്യങ്ങളിലാണ്. ആഴ്ചാവസാനമുള്ള ഈ അവധി ദിവസങ്ങളിൽ ചെയ്തു തീർക്കേണ്ട കാര്യങ്ങളുടെ

കുറിപ്പെഴുതിയിടാറുണ്ട്. പതിവ് ശനിയാഴ്ചകൾപ്പോലെ തയ്യാറാക്കിയ കുറിപ്പ് കയ്യിലെടുത്തപ്പോഴാണ് ചുവന്ന വൃത്തത്തിൽ ‘ചാച്ചി’ എന്ന് കുറിച്ചിട്ടിരുന്നത് കണ്ടത്.

ചാച്ചി എൻ്റെ വല്യപ്പനാണ്. ചെറുപ്പം മുതലേ എൻ്റെ സർവ്വ തല്ലുകൊള്ളിത്തരത്തിനും കൂട്ട് നിൽക്കുന്ന എൻ്റെ അപ്പൻ്റെ അപ്പൻ. കർക്കശക്കാരനായ വല്യപ്പൻ എന്ന പതിവ് സങ്കല്പങ്ങളിൽ നിന്ന് മാറി, എന്തും പറയാവുന്ന ഒരു

കൂട്ടുകാരനെപ്പോലെയായിരുന്നു ചാച്ചി .സ്ക്കൂൾ വിട്ട് വരുന്ന എന്നെ നിറപുഞ്ചിരിയോടെ കാത്ത് നിൽക്കുന്നതുമുതൽ, ഒരോ മണിക്കൂറിലുമുള്ള ഇന്ത്യാവിഷൻ വാർത്തയ്ക്കു മുൻപ് റിമോട്ടിനു വേണ്ടിയുള്ള തല്ല് വരെ – ചാച്ചിയെക്കുറിച്ച് പറയാൻ ഒരുപാടാണ്.

അടുത്തിടയ്ക്കുണ്ടായ ഒരു വീഴ്ചയ്ക്ക് ശേഷം ചാച്ചി കിടപ്പാണ്. ഇടയ്ക്ക് ചാച്ചി ഉറക്കെ വിളിക്കാറുണ്ട്. തിരക്കിൻ്റെയിടയിൽ പലപ്പോഴും ആ വിളി മറക്കാറാണ് പതിവ്.

ജോലി കഴിയുമ്പോഴേയ്ക്കും രാത്രി ആയിട്ടുണ്ടാവും. പിന്നെ പകലെപ്പോഴെങ്കിലും ഒരു നേർച്ച പോലെ പോയി വന്നാലെ ഉള്ളു. തിരക്കുകളൊക്കെ ഒതുക്കി തിരിച്ചു ചെല്ലുമ്പോൾ മറന്നുപോയ മുഖങ്ങളിൽ ഞാനുമുണ്ടാവുമോ എന്നെനിക്ക് പലപ്പോഴും പേടി തോന്നാറുണ്ട്. ഓർമ്മകൾ അസ്തമിച്ച താഴ്‌വരയിൽ പേരില്ലാത്ത മുഖങ്ങളിൽ ഒന്ന് മാത്രമായി ഞാനും മാറിയെങ്കിലോ..?

ഞാൻ പതിയെ ചാച്ചിയുടെ മുറിയിലേക്ക് പോയി. ഉറക്കമാണ്. രാത്രിയിലൊട്ടും ഉറങ്ങിയിട്ടില്ല എന്ന് കെയർ ഗീവർ ചേട്ടൻ പറഞ്ഞു. കുറച്ചുനേരം ഞാൻ ചാച്ചിയെ നോക്കി നിന്നു. ആകെ ക്ഷീണിച്ചുപോയി. കണ്ണുകൾ പാതിയിലേറെ അടഞ്ഞിരിക്കുന്നു. തൊലി ചുക്കിചുളിഞ്ഞിരുന്നു. ഉറക്കമെങ്കിലും ഇടത് കൈ ചെറുതായി വിറയ്ക്കുന്നുണ്ട്.

ചെറുപ്പത്തിൽ പോലീസ് വണ്ടി തടഞ്ഞ, പിറകേ നടന്ന് അമ്മച്ചിയെ കല്യാണം കഴിച്ച ഒരു ഇരുപതുകാരനെന്ന പൂർവ്വകാലം ചാച്ചിയ്ക്ക് ഉണ്ടായിരുന്നു എന്ന് ചിന്തിക്കാനേ വയ്യ. 5 വർഷം മുൻപ് വരെ കൊടിയും പ്ലാവും കേറി നടന്നിരുന്ന എഴുപതുകാരനും ഇന്നത്തെ ചാച്ചിയിൽ എവിടെയും ബാക്കിയുള്ളതായി തോന്നുന്നില്ല. ഒരു പക്ഷേ നാളെ ഞാനും നിങ്ങളും ഭൂതകാലത്തിന്റെ ഒരു തരി പോലും ശേഷിക്കാതെ പുതിയ ആരെങ്കിലും ആയി മാറില്ല എന്നാര് കണ്ടു?.

ജീവിതം കാലപൂർണ്ണതയിൽ ഒരു ചോദ്യചിഹ്നമായി മാറിക്കൊണ്ടിരിക്കുകയാണെന്നെനിക്ക് തോന്നി. ഒന്നിനും ഉത്തരങ്ങളില്ല. കൂടുതൽ കൂടുതൽ ചോദ്യങ്ങൾ മാത്രം. ചാച്ചിയ്ക്കെങ്കിലും ഉത്തരങ്ങൾ കിട്ടിയിട്ടുണ്ടാവുമോ? അതോ ഒരിക്കലും കിട്ടില്ല എന്ന് മനസ്സിലാക്കി പാതി വഴിയിൽ ചോദ്യങ്ങൾ അവസാനിപ്പിച്ചിരിക്കുമോ?

എന്നെ എൻ്റെ ചിന്തകളിൽ നിന്നുണർത്തിക്കൊണ്ട് ചാച്ചി കണ്ണ് തുറന്നു. ഞാൻ ചിരിച്ചുക്കൊണ്ട് ഒരു ഗുഡ് മോർണിങ് പറഞ്ഞു. പ്രയാസപ്പെട്ടെങ്കിലും ഒരു ചെറുപുഞ്ചിരിയോടെ പതിഞ്ഞ സ്വരത്തിൽ ചാച്ചിയും ഒരു ഗുഡ് മോർണിങ് പറഞ്ഞു. ഇപ്പോഴും ആ ചിരി മാത്രം മാറിയിട്ടില്ല.

Srishti-2022   >>  Poem - English   >>  Beyond Reach

Ramitha R Kammath

TCS

Beyond Reach

Those magic words once spoken, 
World around us was shaken-
Each moment seemed to possess a charm,
As the bond between us grew so warm...
That sweet fragrance of bonding,
Was too hesitant to remain in hiding,
And our dreams bloomed in no time-
It was time for wedding bells to chime!!!

But the sun and stars forbid to consent,
For they foresaw the deadly destiny ahead!
All our dreams just shattered-
As the stars with no mercy,
Gave the verdict as separation forever!
And that day and night,
I hated fate with all my might...

In me I had no fortitude,
And in despair, I confined myself in solitude!
Pals took her place,
But it took me more than a handful to fill that space!

It has been years since that day-
The stars pronounced the judgement so grave.
And still my eyes brim with tears-
As I quote my love as hatred so fierce!
Never can I listen to words that preach,
When each day she goes farther, beyond my reach. 

Srishti-2022   >>  Short Story - Malayalam   >>  അടക്കം

Rohith K A

TCS

അടക്കം

എട്ടുമണി സീരിയലിൽ പട്ടുസാരിയുടുത്ത വീട്ടുകാരി ഏതോ അവിഹിത കഥ പറയുന്നതിനിടയിൽ പെട്ടെന്നൊരു ഇടവേള വന്നു. ടി വി യിൽ  'ചാവറ' മാട്രിമോണിയുടെ പരസ്യമെത്തി. ഫോണും തോണ്ടി കഷ്ടകാലത്തിന് അന്നേരം സോഫയിൽ കാലു നീട്ടി കിടക്കാൻ തോന്നിയ അന്നമോളെ വീട്ടുകാർ ഒന്നിച്ച് ഒന്ന് തുറിച്ചു നോക്കി.

"ഇക്കൊല്ലം ഇരുപത്തെട്ടാവും. ഇനിയും വെച്ച് നീട്ടിക്കൂടാ. എടാ അന്തോണി, നിനക്ക് വല്ല വിചാരോം ഉണ്ടോ..? തന്തപ്പടിയാണ് പോലും. പെണ്ണ് മൂത്ത് നരച്ചു." വല്യമ്മച്ചി കലി കൊണ്ടു. അപ്പനത് ഉള്ളിൽ കൊണ്ടു.
"കേട്ടാ തോന്നും ഞാൻ പറയാത്ത കേടാന്ന്. എന്റെ കൊച്ചേ, മനസ്സിൽ ആരേലും ഉണ്ടേല് അതിങ്ങ് പറ. അല്ലേല് ഇങ്ങനെ ഒഴിഞ്ഞ് മാറാതെ ആ കാര്യം അപ്പന് ഇങ്ങ് വിട്ട് താ. മണി മണി പോലത്തെ നസ്രാണിച്ചെക്കന്മാർ ഈ മുറ്റത്ത് ക്യൂ നിക്കും."
കോളേജിൽ പഠിക്കുന്ന കാലത്തെ ദിവ്യ പ്രേമം അവസാനത്തെ കൊല്ലം വീട്ടിൽ പറഞ്ഞതിന്റെ പുകില് അന്ന ഒന്ന് ഓർത്തപ്പോഴേക്കും അപ്പൻ ഫോണിൽ ചാവറ മാട്രിമോണി ഡൗൺലോഡ് ചെയ്ത് കഴിഞ്ഞിരുന്നു.
നായികയുടെ മകളുടെ യഥാർഥ അച്ഛൻ ആരാണെന്ന സസ്പെൻസ് ബാക്കിയാക്കി സീരിയൽ കഴിയുമ്പോഴേക്കും കല്യാണ മാർക്കറ്റിലെ ഉൽപ്പന്നങ്ങളുടെ ലിസ്റ്റിലേക്ക് അന്നയും രംഗപ്രവേശം ചെയ്തു:
അന്ന ആന്റണി, 27 Years, 5'8" , RC സിറിയൻ ക്രിസ്ത്യൻ, B.E. കമ്പ്യൂട്ടർ സയൻസ്.

രമ്യയും അപർണയും ഇതറിഞ്ഞാൽ തല്ലിക്കൊല്ലും! കല്യാണംന്ന് കേട്ടാ തന്നെ പുച്ഛിക്കും. മാട്രിമോണീന്ന് കൂടി പറയുമ്പോ... വരുന്ന ശനിയാഴ്ച വാഗമണിൽ ഒന്നിച്ചു കൂടുന്നുണ്ട്. അപ്പോൾ പറയാം. അമ്മച്ചിക്ക് അവരുടെ പേരു കേൾക്കുന്നതേ കലിപ്പാണ്.
"അതിറ്റുങ്ങളാണ് എന്റെ കൊച്ചിനെ കൊണ്ട് കളയുന്നത്.. അതെങ്ങനെയാ, അഴിച്ച് വിട്ടേക്കുവല്ലേ വീട്ടീന്ന്. പെൺപിള്ളേരായാ ഇച്ചിരി അടക്കോം ഒതുക്കോം വേണം. ഇവിടുള്ളവളോട് കൂടെ പോണ്ടാന്ന് പറഞ്ഞാ എന്റെ മെക്കിട്ട് കേറാൻ വരും. മാതാവേ...!"

ഇന്നലയേ വീട്ടിൽ നിന്ന് ഇറങ്ങിയ അവരു രണ്ടും ഏതെങ്കിലും കാട്ടുമുക്കിൽ കുറ്റിയടിച്ച് ആർമാദിക്കുന്നുണ്ടാവും!

"ഞാൻ നിനക്കൊരു ആമ്പൽപ്പൂവിറുത്തു തരട്ടേ?!" കുളത്തിൽ കഴുത്തോളം മുങ്ങി അപർണ ചോദിച്ചു.
രമ്യ ഒരു കള്ളച്ചിരിയോടെ കരയ്ക്കിരുന്ന് അവളെ നോക്കി : "അയ്യടാ.. പൂവ് നീ തന്നെ വെച്ചാ മതി; എനിക്കേയ്, കൂമ്പി നില്ക്കുന്ന ആമ്പലിന്റെ മൊട്ടാ ഇഷ്ടം! അത് ഇരുട്ടത്ത് വന്ന് ഞാൻ തന്നെ പറിച്ചോളാം.. മോളിങ്ങ് കേറി വന്നേ!"

അന്ന് ഉച്ചക്ക് അന്ന മല കേറി.
വൈകുന്നേരം മൂവരും മൊട്ടക്കുന്നിന്റെ മേലെ വട്ടത്തിലിരുന്നു.
"ഒന്ന് രണ്ടെണ്ണം കൊള്ളാം. ഈ ഹൈറ്റാണ് പ്രശ്നംന്നേ. എന്നേക്കാൾ പൊക്കമില്ലാത്തെ ഒന്നും വീട്ടിൽ സമ്മതിക്കുകേല"
" എന്നാപ്പിന്നെ വല്ല ജിറാഫിനേം കൊണ്ട് കെട്ടിക്കാം" രമ്യ ആർത്തു ചിരിച്ചു.
"ഹാ ബെസ്റ്റ്! കാലത്ത് ബോഡിഷെയ്മിങ് എഫ് ബി പോസ്റ്റ്, വൈകീട്ട് ഇമ്മാതിരി ഡയലോഗ്." അപർണ എന്നും #ഇരയോടൊപ്പം ആണ്!

"ബ്ലഡി ഫൂൾസ്! നമ്മൾ സബ്ജക്ടിൽ നിന്നും വഴുതിമാറുന്നു. എന്റെ കാര്യത്തിൽ മര്യാദക്ക് ഒരു തീരുമാനം ആക്കിത്താ. അല്ലെങ്കി വീട്ടുകാര്  ഏതെങ്കിലും കോന്തനെ പിടിച്ച് തലേൽ കെട്ടി വെക്കും." അന്ന അവരെ തിരികെ കൂട്ടി വന്നു.
"എന്റെ പൊന്നന്നാമ്മോ... ഈ കെട്ടെന്ന് പറേന്ന തന്നെ ഒരു കെട്ട ഏർപ്പാടാ.. പിന്നെ മാട്രിമോണി. രണ്ട് ഫോട്ടോ, ഹൈറ്റും വെയ്റ്റും, കാസ്റ്റും സബ്കാസ്റ്റും അതിന്റെ ചോടെ വല്ലോം ഉണ്ടേൽ അതും, മേമ്പൊടിക്ക് ഇച്ചിരി കുടുംബ പുരാണം, എടങ്കണ്ണിട്ട് ആനുവൽ ഇൻകം. എന്നാത്തിനാ?! ഫോർ സെലക്റ്റിങ്ങ് എ ലൈഫ് പാർട്ണർ!"

"ഹാ.. വെറുതേയല്ല, നിങ്ങടെ കൂടെയാണെന്ന് പറഞ്ഞാ വീട്ടീന്ന് വിടാത്തെ." അന്നക്ക് അരിശം വന്ന് മൂക്ക് ചുവന്നു.
"പൊട്ടത്തീ, നീ ഇത്തവണേം വീട്ടിൽ പറഞ്ഞാ..! "
"പറയാതെ പിന്നെ. എറണാകുളം പോവുന്നൂന്ന് കള്ളം പറഞ്ഞ് അമ്മയുടെ ഉമ്മയും മേണിച്ച് ചിരിച്ച് കളിച്ച്  വീട്ടീന്ന് ഇറങ്ങി ഇഷ്ടുള്ളോർടെ കൂടെ ട്രിപ് അടിക്കാൻ എനിക്ക് നിങ്ങടെ അത്ര സ്കിൽ ഇല്ലല്ലോ." അന്നയ്ക്ക് അവരോട് അസൂയ തോന്നി.
അപർണ ആശ്വസിപ്പിച്ചു: "അങ്ങനെയല്ല പെണ്ണേ.. വീട്ടുകാർക്ക് ഇതൊന്നും ഇഷ്ടപ്പെടാൻ പോന്നില്ല. വയസ്സ് കാലത്ത് അവരെ പറഞ്ഞ് കൺവിൻസ് ചെയ്യുന്നതിനും ഒരു ലിമിറ്റ് ഇല്ലേ.. അവരോട് സ്നേഹം ഇല്ലാത്തോണ്ടോ അവർക്ക് നമ്മളോട് എന്തെങ്കിലും വിരോധം ഉള്ളതോണ്ടോ അല്ല. അവരെ കുറ്റം പറഞ്ഞ് അടി ഉണ്ടാക്കി വെഷമിപ്പിക്കുന്നതിനേക്കാ നല്ലത് ഇങ്ങനെയല്ലേ..?. അമ്മക്കുള്ളത് അമ്മക്ക്; നമ്മക്ക് തോന്നുന്നത് തോന്നുന്നവർക്ക്!  ഇന്നത്തെ കാലത്ത് സന്തോഷം വേണോ, രണ്ട് ലൈഫ് ജീവിക്കണം! ജീവിതം മൊത്തം സ്റ്റാറ്റസും സ്റ്റോറിയും ആക്കി നാട്ടുകാർക്ക് നക്കാൻ ഇട്ട് കൊടുക്കാണ്ട് നിന്നാ മതി.. തെണ്ടികൾ!"

രാത്രി അവർ കള്ളു കുടിച്ചു. നക്ഷത്രങ്ങളെ നോക്കി കിടന്ന് ആകാശത്തേക്ക് പുക തുപ്പി. അന്നയ്ക്ക് കയ്ച്ചു. അന്ന ചുമച്ചു.  തനിക്ക് ആസ്വദിക്കാൻ കഴിയാത്ത സ്വാതന്ത്ര്യത്തിന്റെ നടുവിലിരുന്ന് അന്ന നെടുവീർപ്പിട്ടു.

തിരിച്ച് വീട്ടിലെത്തിയ അന്നയുടെ ചിന്തയിലാണ്ട മുഖം കണ്ട്  അമ്മ വിജയഭാവത്തിൽ പറഞ്ഞു: 'അപ്പഴേ പറഞ്ഞതാ അവരുടെ കൂടെ പോണ്ടാന്ന്'.

സ്വാതന്ത്ര്യത്തിന്റെ വേനലേറ്റ് അവൾക്ക് പൊള്ളി. തന്റേത് മാത്രമായ ഒരു കാല്പനിക ലോകത്തിന്റെ കുഞ്ഞു തിരമാല കാലിൽ തഴുകി ആശ്വസിപ്പിച്ചു. എങ്ങനെയാണ് താനൊരു പങ്കാളിയെ കണ്ടെത്തേണ്ടതെന്ന മാനദണ്ഡങ്ങൾ ആലോചിച്ച് തല പെരുകി. തീരത്ത്, പെട്ടെന്ന് തനിച്ചായ പോലെ.

അപ്പനും അമ്മക്കും ആലോചിക്കാൻ അധികം തലപുകയ്ക്കേണ്ടി വന്നിരുന്നില്ല.
"അഞ്ചടി എട്ടിഞ്ച്. പോര. രണ്ടാളും നിൽക്കുമ്പോൾ ചെക്കന്റെ ചുമലിന്റെ അത്ര വരണം. അതാ അതിന്റെ കണക്ക്. "
" ഇത് വേണ്ട. ഇത്തിരിക്കൂടി തടി വേണം "
" നെറം പോര. കാണുമ്പോ ഒരു മാച്ച് വേണ്ടേ?"
" ഈ പ്രൈവറ്റ് ജോലി ഒന്നും നമ്പാൻ ഒക്കത്തില്ലന്നേ.. എപ്പോ പറഞ്ഞു വിടുമെന്ന് ആർക്കറിയാം!"
ആരുമറിയാതെ നാട്ടിൽ അന്വേഷണങ്ങൾ വന്നു. "ഞങ്ങള് അടുത്തറിയാവുന്ന ആൾക്കാരല്ലിയോ.. നല്ല അടക്കമൊള്ള കൊച്ചാ.."

അടുക്കിപ്പെറുക്കിയുള്ള തിരച്ചിലുകൾക്കൊടുക്കം ഒത്ത ഒരെണ്ണം അങ്ങ് വന്നു. ആറടിപ്പൊക്കം. സ്റ്റേറ്റ് ബാങ്കിൽ ഓഫീസർ. ഫേസ്ബുക്ക് തപ്പിക്കണ്ടുപ്പിടിച്ച് സ്ക്രോൾ ചെയ്ത് ഭൂമിക്കടിയിലെത്തി. ആളിച്ചിരി പുരോഗമനം ഒക്കെ പറയുന്ന കൂട്ടത്തിലാ.. വല്യ തരക്കേട് ഇല്ലായിരിക്കും. പണ്ട് ബാസ്കറ്റ് ബോൾ ടീം ക്യാപ്റ്റനൊക്കെയായിരുന്നു. ഇപ്പോ ഇച്ചിരി വയറുണ്ട്. മുടി കുറച്ച് പോയിട്ടുണ്ട്. അത് സാരമില്ലെന്നേ. ഇന്നിപ്പോ ആർക്കാ നേരാംവണ്ണം മുടിയുള്ളേ!

പുതിയ കിയ സെൽടോസിൽ പെണ്ണ് കാണാൻ വന്നു. ഒറ്റയ്ക്കുളള സംസാരത്തിൽ കുട്ടിയുടെ കരിയർ പ്ലാൻസിനെ കുറിച്ചും ഗവൺമെന്റ് എക്സാംസ് എഴുതുന്നതിനെ കുറിച്ചും ചോദിച്ചു. 'പണ്ടത്തെപ്പോലെ അല്ലല്ലോ; നമുക്ക് കുറച്ച് നാൾ പുറത്തൊക്കെ ഒന്ന് കറങ്ങി അത്യാവശ്യം പരിചയം ആയിക്കഴിഞ്ഞ ശേഷം ബാക്കി ആലോചിക്കാം'  എന്ന തീരുമാനത്തിൽ പിരിഞ്ഞു.

രണ്ട് സിനിമയും മൂന്ന് നാല് കറക്കവും അഞ്ചാറ് ഡിന്നറും  കഴിഞ്ഞപ്പോൾ സംഭവം സെറ്റായി. ഇനിയെന്തിനാ വലിച്ചു നീട്ടുന്നേ. വീട്ടുകാർ ഒന്നു കൂടി ഒന്ന് ആലോചിച്ചപോലെ വരുത്തി അടുത്ത മാസം അവസാനം മനസ്സമ്മതം അങ്ങ് ഉറപ്പിച്ചു.

പിന്നെ സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ട് ആയി, പെട്ടെന്ന് പൊട്ടി വീണ വിശുദ്ധ പ്രേമത്തിന്റെ ഈരടികൾ നാലാളെ കേൾപ്പിക്കാനുള്ള വെമ്പലായി, ബോഡി ഫിറ്റാക്കിയെടുക്കാനുള്ള തത്രപ്പാടായി, ഡ്രസ്സ് എടുക്കലായി, മേക്കപ്പായി, മനസമ്മതമായി, മിന്നുകെട്ടലായി, ഫോട്ടോസ് കൊണ്ട് ഫീഡ് നിറച്ച് നിർവൃതിയടഞ്ഞു.

കല്യാണം കൂടിക്കഴിഞ്ഞ് രമ്യയും അപർണയും ഈ വർഷത്തെ മഞ്ഞുവീഴ്ച തുടങ്ങിയതറിഞ്ഞ് വടക്കോട്ട് വച്ചു പിടിച്ചു. അവളെ ഒന്നു കൊതിപ്പിച്ചു കളയാം എന്നു കരുതി അവിടുന്ന് വീഡിയോ കോൾ ചെയ്തെങ്കിലും എടുത്തില്ല.
"പുതുമണവാട്ടിയല്ലേ... നേരം കാണില്ല ."

ഏത് മല മുകളിൽ പോയാലും ഇപ്പോൾ ഓഫീസ് കൂടെ വരും. വർക്ക് ഫ്രം ഹോം തുടങ്ങിയ ശേഷം ലീവ് എടുക്കാതെ യാത്ര പോവാം എന്നൊരു സൗകര്യം കൂടി വീണുകിട്ടി. മലമുകളിലെ തണുപ്പിൽ ഓഫീസ് ലാപ്ടോപ് തുറന്നു വച്ചു പണിയെടുക്കുമ്പോൾ, എന്തുകൊണ്ട് തങ്ങൾക്ക് ഇന്ത്യാ മഹാരാജ്യത്തെ ഐടി പ്രൊഫഷണൽ പെണ്ണുങ്ങൾക്ക് മാത്രമായി ഇവിടെയിരുന്നു പണിയെടുക്കാൻ പാകത്തിന് ഒരു ഫെസിലിറ്റി തുടങ്ങിക്കൂടാ എന്ന് ആലോചിച്ചു. എത്ര കാലംന്ന് വച്ചാ അടങ്ങിയൊതുങ്ങി വീട്ടിൽ കൂടാനാവുക! രണ്ട് ജീവിതങ്ങളുടെ ലക്ഷ്വറി, എല്ലാവർക്കുമില്ലല്ലോ!

യാത്ര കഴിഞ്ഞ് തിരിച്ചെത്തി ദിവസം കുറേ കഴിഞ്ഞിട്ടും അന്നക്കുട്ടിയുടെ മിണ്ടാട്ടമില്ല.
"കല്യാണം കഴീമ്പോ എല്ലാരും മാറുന്ന പോലെ ഇവളും മാറിപ്പോയോ ഇനി?! മെസ്സേജിനു റിപ്ലൈ ഇല്ല, ഫോൺ വിളിച്ചാൽ എടുക്കുന്നില്ല.. പക്ഷേ ആളു ആക്ടീവ് ആയി ഉണ്ട് താനും. ഇന്നലെ ഭർത്താവിന്റെ വീട്ടിലെ വകയിലെ ആരുടേയോ കൊച്ചിന്റെ ബർത്ത്ഡേയ്ക്ക് സ്റ്റാറ്റസ് ഇട്ടു കണ്ടതാണല്ലോ.."
" ഓൺലൈൻ ഉണ്ടല്ലോ.. ഇപ്പോ ശരിയാക്കിത്തരാം." രമ്യ നല്ല രണ്ട് മലയാളം തെറി അയച്ചു കൊടുത്തു. അപർണ അതിലെ സ്ത്രീവിരുദ്ധത ചികഞ്ഞെടുത്തു.
അടുത്ത നിമിഷം മറുപടി വന്നു : " Don't use bad words like these "
"ഏഹ്! എന്നാ കാണണല്ലോ!"  രമ്യ തിരിച്ച് വിളിച്ചു. വാട്ട്സ്ആപ്പ് കോൾ എടുത്തത് അയാളായിരുന്നു. അവൾ കുളിക്കുകയാണെന്ന് പറഞ്ഞു. അപ്പോൾ... തങ്ങൾ അവളുടെ ഫോണിലേക്ക് അയച്ച മെസേജ് വായിച്ചതും.. മറുപടി തന്നതും... ഓർത്തിട്ട് ഓക്കാനം വന്നു.

പിറ്റേന്ന് രണ്ടു പേരും അവളെ കാണാൻ അയാളുടെ വീട് തേടിപ്പിടിച്ച് ചെന്നു. ആളാകെ മാറിയിരിക്കുന്നു. മുന്നിൽ നില്ക്കുന്നത് അത്രയും കാലം അവർ കണ്ട തങ്ങളുടെ കൂട്ടുകാരിയല്ലെന്ന് തോന്നി. വല്ലാത്ത ഒരു അകൽച്ച.  കരച്ചിലടക്കിപ്പിടിച്ച ചിരി. അയാളുടെ ശബ്ദത്തിന് അധികാരത്തിന്റെ കനം. അവളുടെ വാക്കുകൾക്ക് അനാവശ്യമായ വിധേയത്വം.

അവളുടെ ഫോൺ കേടായി പോലും. അതുകൊണ്ട് സിം കാർഡ് ഭർത്താവിന്റെ ഫോണിലാണത്രെ. "കുറച്ചു കാലം ഇങ്ങനെ പോട്ടേന്നു വെച്ചു. ഡ്യുവൽ ആപ്സ് വച്ച് വാട്ട്സ്സാപ്പ് ആക്കീട്ടിണ്ട് ... "

"എന്നാലും... അതൊരു ശരിയായ ഇതല്ലല്ലോ..!" തിരിച്ചു വന്ന ശേഷം രമ്യ പറഞ്ഞു. അടുത്ത  പിറന്നാളിന് നേരത്തേയുള്ള സമ്മാനമെന്ന് പറഞ്ഞ് അവർ അവൾക്ക് ഫോൺ വാങ്ങിക്കൊടുത്തു. പിന്നെയാണ് വിശേഷങ്ങൾ  അറിയാൻ തുടങ്ങിയത്.  
കാര്യങ്ങൾ അത്ര പന്തിയല്ല. ഫോൺ കേടായതല്ല; അയാൾ എറിഞ്ഞു പൊട്ടിച്ചതാണ്. ഫോൺ നോക്കി ഇരിക്കുന്ന കണ്ടാൽ ദേഷ്യം വരും. ആരെങ്കിലും വിളിച്ചാൽ, മെസേജ് അയച്ചാൽ, ആരാണ് എന്തിനാണ് എന്നെല്ലാം വിശദമായി അറിയണം. ആൺ സുഹൃത്തുക്കൾ വിളിച്ചാൽ സംശയമാണ്.  അവിഹിതം ആരോപിക്കുക വരെ ചെയ്തു.
രമ്യയേയും അപർണനയേയും ഇപ്പോൾ അയാൾക്ക് ഇഷ്ടമല്ല. അവർ വീട്ടിൽ ആദ്യമായി പോയന്നു രാത്രി വഴക്കു കേട്ടു. അവരുടെ പ്രൊഫൈലുകൾ അരിച്ചു പെറുക്കി വഴിവിട്ട ആൺ ബന്ധങ്ങൾ ആരോപിച്ചു. കല്യാണത്തിനു മുന്നേ അന്നയും അതുപോലെ ആയിരുന്നെന്നും തന്നെ ചതിക്കുകയാണെന്നുമുളള നിഗമനത്തിൽ എത്തിച്ചേർന്നു. രണ്ടാമത് കാണാൻ പോയന്ന് രാത്രി അടിപൊട്ടി.  ഇനി അവരോട് വരരുതെന്ന് പറയാൻ പറഞ്ഞു. കോൺടാക്ട് ബ്ലോക്ക് ചെയ്യാൻ പറഞ്ഞു.

പുരുഷമേധാവിത്വത്തെ മുടിനാരിഴ കീറി വിമർശിച്ചെഴുതാറുള്ള രണ്ടു പേരും അക്ഷരാർത്ഥത്തിൽ ഞെട്ടിത്തരിച്ചു.  

"അയാൾക്ക് എത്രയും പെട്ടെന്ന് ഒരു പ്രൊഫഷണൽ കൗൺസിലിംഗ് ഏർപ്പാടാക്കണം" അപർണ പറഞ്ഞു. രമ്യക്ക് അരിശം പെരുത്തു കയറി : "This is a clear case of mental and physical abuse.  പോലീസിൽ complaint ചെയ്യണം. വനിതാക്കമീഷന് പരാതി കൊടുക്കണം."

അന്നയ്ക്ക് പേടിയായി. വേണ്ടെന്ന് പറഞ്ഞു. ഇനിയും അയാളുടെ അടുത്തു നില്ക്കരുതെന്ന് പറഞ്ഞു, കേട്ടില്ല. വീട്ടിൽ ഒന്നും  അറിയിച്ചും ഇല്ല; വീട്ടുകാർ വിഷമിക്കരുതല്ലോ.. ഒരിക്കലും ആഗ്രഹിക്കാതിരുന്ന ഒരു രീതിയിൽ ഇപ്പോൾ അവളും രണ്ട് ജീവിതങ്ങൾ ജീവിച്ചു തുടങ്ങിയിരിക്കുന്നു - അടക്കത്തോടെ.. ഒടുക്കത്തോടെ..


പിറ്റേന്ന് അപർണയും രമ്യയും നേരിട്ട് പോലീസ് സ്റ്റേഷനിലെത്തി കാര്യങ്ങൾ ബോധിപ്പിച്ചു. വയസ്സൻ പോലീസുകാരൻ അവരെ അടിമുടി നോക്കി. " മക്കളേ.. എനിക്കുമുണ്ട് ഈ പ്രായത്തിലുള്ള ഒരു മോള്.. ഭർത്താവിന്റെ വീട്ടിൽ സുഖമായി കഴിയുന്നു. കുടുംബം ആവുമ്പോ കുറച്ചു പൊട്ടലും ചീറ്റലും ഒക്കെ കാണും... കുറച്ചൊക്കെ എല്ലാരും അഡ്ജസ്റ്റ് ചെയ്യണ്ടേ.. ആ പെണ്ണിന് അത് ഓകെ ആണെങ്കിൽ നിങ്ങൾ ഇടപെട്ട് ആ ബന്ധം വഷളാക്കണോ...?"
രണ്ടു പേർക്കും ദേഷ്യവും സങ്കടവും വന്നു. പോലീസുകാരൻ പരുങ്ങി " അല്ല.. ഞാൻ പറഞ്ഞെന്നേ ഉള്ളൂ. എന്തായാലും അന്വേഷണം ഉണ്ടാവും. മക്കള് പേടിക്കണ്ട."
സ്വന്തം കൂട്ടുകാരിയുടെ ജീവിതത്തിൽ ഒരു ആവശ്യം വന്നപ്പോൾ അമ്പേ പരാജയപ്പെട്ടുപോയ പോലെ ഫേസ്ബുക്കിലെ വിപ്ലവകാരികൾ ഇരുന്നു. വനിതാകമ്മീഷൻ ഇടപെടുമോ  അതോ 'അനുഭവിച്ചോളാൻ' പറയുമോ എന്നോർത്ത് പരാതി കൊടുക്കാൻ അവർ ആ നിമിഷം അധൈര്യപ്പെട്ടു. ജനാധിപത്യത്തിനും നിയമവ്യവസ്ഥയ്ക്കും മുന്നിൽ അപമാനിതരായെന്നോർത്ത് അവളവളോട് തന്നെ ദേഷ്യം തോന്നി.

ഇപ്പോൾ പരാജയപ്പെട്ടാൽ ജീവിതത്തിനു തന്നെ അർത്ഥം നഷ്ടമായെന്ന് വരും.  വാക്കുകൾ ശക്തമാണ്. ഒരേ മനസ്സുകൾ ഒന്നിക്കുമ്പോൾ മനുഷ്യത്വവും ശക്തമാണ്. പോലീസ് സ്റ്റേഷനിലെ അനുഭവം വിവരിച്ച് അന്ന് രാത്രി തന്നെ ഫേസ്ബുക്കിൽ വിശദമായൊരു പോസ്റ്റിട്ടു. അങ്ങനെ വിട്ടുകൊടുക്കാൻ ആവില്ലല്ലോ. ഇവിടെ എല്ലാവർക്കും ജീവിക്കണ്ടേ..

ആ രാത്രി സംഭവബഹുലമായിരുന്നു. പോസ്റ്റ് കണ്ട് അടുത്തതും അല്ലാത്തതുമായ സുഹൃത്തുക്കൾ വിളിച്ചു. പോലീസ് സ്റ്റേഷനിലെ സംഭവത്തെക്കുറിച്ച് അന്വേഷിച്ചു. കൊടുത്ത പരാതിയെക്കുറിച്ച് അന്വേഷിച്ചു. പോസ്റ്റ് വളരെ വേഗം ഒരുപാട് ഷെയർ ചെയ്യപ്പെട്ടു. അറിയുന്നതും അല്ലാത്തതുമായ ആക്ടിവിസ്റ്റുകൾ ബന്ധപ്പെട്ടു. അന്നയെ വിളിച്ചപ്പോൾ പതിവുപോലെ രാതി ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. പാതിരാത്രിയോടടുപ്പിച്ച് പ്രതീക്ഷിക്കാത്തൊരു കോൾ വന്നു. പോലീസ് മേധാവിയായിരുന്നു. ഇന്നുണ്ടായ അനുഭവത്തിനു ക്ഷമ ചോദിച്ചു. ആ പോലീസുദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുമെന്നും പരാതിക്കുമേൽ നാളെത്തന്നെ തുടർനപടികൾ ഉണ്ടാകുമെന്നും ഉറപ്പ് തന്നു.
പിന്നെയുമൊരു വിളി വന്നു. അത് അന്നയുടെ അമ്മയായിരുന്നു. സംഭവം ആരോ അവരെ അറിയിച്ചിരിക്കുന്നു. പോസ്റ്റിൽ പറഞ്ഞ പരാതിയിലെ പെൺകുട്ടി അന്നയാണോ എന്ന് ദൈന്യതയോടെ ചോദിച്ചു. പിന്നെ പൊട്ടികരഞ്ഞു. നിങ്ങൾ കൂട്ടുകാർക്ക് അവരോട് ഒരു വാക്ക് പറയാമായിരുന്നെന്നും നാളെ രാവിലെ അവളെ വീട്ടിലേക്ക് കൂട്ടികൊണ്ടു വരുമെന്നും അന്നയുടെ അപ്പൻ പറഞ്ഞു.

എടുത്തു ചാടിയ ചുഴിയിലെ പ്രക്ഷുബ്ദത രമ്യയും അപർണയും പ്രതീക്ഷിച്ചതിനേക്കാൾ വലുതും ശക്തിയുള്ളതുമായിരുന്നു. രാവിലെ വരെ പിടിച്ചു നില്ക്കാൻ അവർ ആവുന്ന പോലെ നീന്തി. ചെയ്തത് തെറ്റായിപ്പോയോ.. അപക്വമായിപ്പോയോ.. അവിവേകമാണോ.. അന്നയ്ക്ക് നാളെ ഈ കൊടുകാറ്റിനെ ചങ്കുറപ്പോടെ നേരിടാനാവുമോ... അവൾ തങ്ങളെ തള്ളിപ്പറയുമോ..


നേരം പുലർന്നത് ഞെട്ടലോടെയാണ്. രണ്ടു പേരും അന്നയുടെയടുത്തേക്ക് നിലവിളിച്ചു കൊണ്ട് പാഞ്ഞു. കേട്ടതൊന്നും സത്യമാവരുതേ.. പക്ഷേ, കഴിഞ്ഞ രാത്രി തന്നെ അതു സംഭവിച്ചു കഴിഞ്ഞിരുന്നു. തെരഞ്ഞെടുപ്പുകളുണ്ടായിരുന്നില്ല. പള്ളിയും പാരാവാരവുമുണ്ടായില്ല. സമ്മതം ചോദിച്ചില്ല. പരുക്കനായൊരു കുടുക്കുമാല കഴുത്തിൽ വീണുകഴിഞ്ഞിരുന്നു.  മരണത്തിന്റെ മിന്നുകെട്ടലിന് അതിഥികൾ ആവശ്യമില്ലല്ലോ...

വീടിനു ചുറ്റും കൂടിയ ആൾക്കൂട്ടത്തിൽ പോലീസുകാരും രാഷ്ട്രീയക്കാരും ചാനലുകാരും കുടുംബക്കാരുമുണ്ടായിരുന്നു. ബോഡി പോസ്റ്റ്മാർട്ടത്തിനു കൊണ്ടുപോയി. അവളുടെ അപ്പന്റേയും അമ്മയുടേയും നിലവിളി ദൂരെ നിന്നു കേൾക്കാം.
പോസ്റ്റ്മാർട്ടം റിപ്പോർട്ട് വന്നപ്പോൾ മരണകാരണം ആന്തരിക രക്തസ്രാവമാണെന്ന് കണ്ടെത്തി. ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.

വെള്ളയുടുപ്പിട്ട് ഒരു മാലാഖയെപ്പോലെ അന്ന തിരിച്ചെത്തി. അവൾക്കായുള്ള ശവപ്പെട്ടി വന്നു. നിവർന്നു നിന്നാൽ അതിന്റെ തോളോളം വരുമവൾ. അതാണ് അതിന്റെയൊരു കണക്ക്. തനിക്കു വേണ്ടി ഒഴിഞ്ഞു കിടന്ന ആ പെട്ടിയിൽ, ആദിരാത്രിയിൽ ഒരുക്കിവച്ച പട്ടുമെത്തയിലെന്ന പോലെ അവൾ കിടന്നു. ചുറ്റും കുടുംബക്കാരും ഇടവകക്കാരും കൂടി. ചടങ്ങുകളെല്ലാം നടന്നു.  അവൾക്കു വേണ്ടി പണിതീർത്തതുപോലെയുള്ള പെട്ടി. അതിനൊത്ത ഒരു കുഴി. അവളേക്കാൾ ഇത്തിരി നീളം,  ഒത്ത വീതി. ജീവിതത്തിലെന്നപോലെ മരണത്തിലും ഒരേ കാണികൾക്ക് മുന്നിൽ അന്ന ഒതുക്കത്തോടെ അടക്കം ചെയ്യപ്പെട്ടു.
ആൾക്കൂട്ടത്തിൽ നിന്ന് ആരോ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു: "നല്ല അടക്കമൊള്ള കൊച്ചായിരുന്നു..."

Srishti-2022   >>  Short Story - English   >>  Birth

Ramitha R Kammath

TCS

Birth

"I was alone. The colorless potion that was entering my nerves felt like it had the power to bring on the surges, not just to my body but also to my mind. I felt cheated and let down, but it was the guilt of giving my pillar away that weighed me down. Hours went on and so did my contractions and finally I was cut open and the mother in me took birth. As days went by, I also realised that that fateful day also marked my death in many ways unfathomable!!

 

It was my love of long years, and being honest to who I was, I made sure that it was my decision that prevailed at the end. Though all faces around me were sulking on my wedding day, I had the brightest of my smiles - I had won this too!! Little did I know that day that I had set foot on my first steps to failure.

 

The life of submission was like slow poison and mistaking it to be love, I pushed myself to oblivion. Life came back with a jolt when I knew there was a life inside me and again i became my own warrior. Wanting to own the experience, I convinced my better half to take the unconventional path. In that journey, I met you, my midwife, who is the reason why I am here.

 

Apology is the least that I can offer for betraying you that day and I beg pardon to myself and my baby for betraying us also. I had kept you awake endless nights and sought my relief in your wisdom and courage. But the day when I went to labour, I was nauseated and tired. I got in the car with hopes of reaching you but in the end the destination smelt of phenyl and scrubs...

 

I cried in disbelief and I was pinned down with assurances that this was chosen for me in the best of my interests. It turned to my worst nightmare and all that I worked for those 9 months went down the drain.

 

Today I realise my mistake of being naive and not loving myself and my baby enough to stand up for ourselves. I just want you to know that I am really sorry to have betrayed you and I also want you to know that it was you who brought me back to my life. I no more live that life of fear and I also saved my kids from living that life of terror. Thank you and sorry for everything...

 

Forever indebted,

Kay"

 

She re-read the email a thousandth time before clicking the "Send" button and closed her teary eyes as the mail travelled its way to the recipient. As she opened my eyes, she could see her baby sleeping peacefully besides her in that far away land. She sent a prayer to all the midwives who are God sent angels being there for women birthing their babies....

 

As if in a trance, I woke up to the beep of my phone and was intrigued to find an email at this odd hours. It was calls and messages from women in labour that usually kept me awake but this felt different. I put on my glasses and read on, whilst all those emotions of disappontment and disbelief resurged as they had 5 years ago when I was seeing that mum. As I reached the end of the email, I felt so relieved and at peace that another of the births was over and this time it wasn't a baby but a woman of valour that took birth through my hands! I closed my eyes, but not my senses and as always ready for the next call for birth...

Srishti-2022   >>  Short Story - English   >>  Tale of an unfair silence

Rohith K A

TCS

Tale of an unfair silence

2021 August 13

“This might be the last video which gets posted on this YouTube channel. May be you will not see my uncovered face again, won’t hear my streaming voice again.. I feel like it all will come to an end soon..”


2009 April 15 : The Butterfly

“Fathima…. Where are you?”

“Maaa… I’m here.. Look at this.. Butterflies! I’m chasing them..!”

She is amazed by their coloured wings. They fly, from flower to flower.

It is the first time these many flowers bloom together in their new garden. They moved to this place recently. There is chapter Fatima’s mom wants to forget. It was before Fatima’s birth. She always prayed, to save her girl from a life like that..

“Maa.. Can I fly like this..?”

“One day, you can, my little girl!”


2015 : The Sprouting Seeds

“What you want to become in life”

“An artist! A film maker! A story teller.. A writer!”

Fatima told her teacher. She is in 9th standard now. But her dreams had grown much beyond. The sky more clear. Her mother had told her stories about how violent was it before the Fatima was born. She lost her youth, her dreams, her womanhood. Not just her, but almost all the women around, all the artists and writers around.
But Fatima is lucky, so far. Schools have opened again. Girls can go there. New universities started. Higher education is now something that can be achieved! The mother felt happy. Sky is becoming even more clear now!

2020 : The Voice that’s Not Silenced

Fatima joined Kabul University. Things looked normal and promising. Good atmosphere. Good teachers. Boys and Girls sitting together in class. Libraries open. Weekdays are fun now. She watched movies in theaters with friends. And the old dreams again bloomed in her.  She’s much closer now. She wrote blogs about life of women in Afghanistan. She made short films. Started a YouTube channel. They got appreciations from all over the world. Her voice was all over there in the air they breath. Like a fire spreading in a dead forest.

Before I Leave

I couldn’t stop myself from chasing her. If I don’t act now, what’s the meaning of my life as a photojournalist?

That’s how I began my journey to Afghanistan with my camera. There was opposition from the press. This is something that they fund to which the outcome is uncertain.. Outcome?! I was not even certain about my own life.
A war ground is where a photojournalist have to put his skills and passion on test.
It’s not my first visit to the country. Had contacts in the Army. They took me along. Streets were mostly deserted. Sky was gloomy like it wants to cry heart out but couldn't.

The army truck moved slowly, vigilantly. It was not like the previous times. There was fear uncovering their faces. Ears were expecting gunshots and blasts.

And it happened. Our vehicle got attacked. I shot with my camera. This is my weapon. Army told me to hide behind the seats. One got seriously injured.
As the vehicle escapes from the guns, I saw those eyes, all pointing towards me.. I’m sketched.

As soon as I reached back in room, made a plan for tomorrow. Have to find Fatima. There are untold stories in her eyes. My days are counted I felt. May be her face will the last photo I take. But I’m sure, that itself will speak a million words to the world.

Things are getting worse here. Much more than anybody expected..

The day started in silence. Outside, streets were abandoned. I’m going out to meet her. I know what I have to face in between. But this a last try. I’ve stories to tell the world. But this is not the time to sit and write them down. I’ve to mine much more lines from her eyes.

This is not the end of the story. I have thousands of words more remaining to be written after this sentence. I’ve photos to show you. I promise, I’ll write them out after I reach back tonight. I have a story to tell you. Dear world, I have a big story to tell you. Will you be still silent, in the comfort of your air conditioned room, after reading that tomorrow? It’s time for me to chase stories which are hidden. Voices which are silenced. Eyes those got covered.
I promise you.. I’ll write them out after I reach back tonight. I have a big story to tell you..

Srishti-2022   >>  Poem - Malayalam   >>  വയൽപച്ച

Salini V S

TCS

വയൽപച്ച

'വ' എന്ന അക്ഷരത്തിലൂടെ

കുന്നു കേറിയ 

കുട്ടി താഴേക്ക് നോക്കി

ഒരു വയൽ

അക്ഷരം പ്രതി

അച്ചടിച്ചു വച്ചിരിന്നു പുസ്തകം

വരികളിൽ 

ഉറ്റു നോക്കി നിൽക്കുന്ന കുട്ടി

ഞാറുകൾക്കപ്പുറം

ഒരു കൊക്കിനെ കാണുന്നു

കൊക്കിൻ്റെ കണ്ണിലുടക്കി

വിളറി വെളുത്ത വെയിൽ

തെന്നി തെറിച്ച്

തെളി വെള്ളത്തിലേക്ക് ഊളിയിട്ട് 

പോവുന്നു

കൊക്കും വെയിലും

വയൽ പച്ചകളിലൂടെ നിശ്ശബ്ദം ചലിക്കുന്നു

അവസാനം 

ഓടിത്തളർന്ന വെയിൽ

പോയ വഴിയേ

കൊക്കും പറന്നകലുന്നു

അകം പൊള്ളയായ ഇളംകാറ്റ് 

അന്നേരം 

വയാലാകെ വീശുന്നു

ഇനി ബാക്കിയുള്ളത് 

ഒരു കൊയ്ത്ത് പാട്ടാണ്

കറ്റ മെതിക്കാൻ വരുന്ന കുരുവിയെപ്പറ്റി.

Srishti-2022   >>  Poem - Malayalam   >>  പെണ്ണായിരുന്നെങ്കിൽ ഞാൻ

Rohith K A

TCS

പെണ്ണായിരുന്നെങ്കിൽ ഞാൻ

മൂന്ന് ആൺപിള്ളേരുടെ കൂടെ

മലമുകളിൽ പോയി

സെൽഫി എടുത്തതിനു നിങ്ങൾ,

'പോക്കുകേസ്' എന്ന് വിളിച്ചേനേ..

തിരിച്ചെത്താൻ

എട്ട് മണി കഴിഞ്ഞതിനുള്ള ചീത്ത

ചെന്നുകേറുമ്പോൾ തന്നെ

ചെകിട്ടത്തു കിട്ടിയേനേ..

മുടിത്തുമ്പ് മുറിച്ചതിന്,

മാലയിടാതെ നടന്നതിന്,

കമ്മലിന് നീളം കൂടിപ്പോയത്തിന്,

അമ്മ നെഞ്ച് പൊട്ടിക്കരഞ്ഞേനേ..

'സ്ലീവ് ലെസ്സ്' ഇട്ട്

നാട്ടിലൂടെ നടന്നതിന് നിങ്ങൾ,

'വെടി'യെന്ന് വിളിച്ചേനേ..

അതികാലത്തെണീറ്റ്,

മുറ്റമടിക്കാനും അടുപ്പ് കത്തിക്കാനും

വിഴുപ്പലക്കാനും

വിദഗ്ധ പരിശീലനം തന്നേനേ.

കയറിച്ചെല്ലേണ്ട വീടിനെക്കുറിച്ച്

ഒന്നു വീതം മൂന്നു നേരം ഓർമിപ്പിച്ച്

സ്വന്തം വീട്ടിൽ

ദിവസങ്ങൾ എണ്ണിക്കഴിയേണ്ടി വന്നേനേ...

'കല്യാണം കഴിഞ്ഞാലും പഠിക്കാലോ'ന്ന്

പച്ചകള്ളം പറഞ്ഞെന്നെ പറ്റിച്ചേനേ..

ഇരുപത്തെട്ട് വയസ്സായിട്ടും

കെട്ടാതെ നടക്കുന്നതിനു പിന്നിൽ

കാക്കത്തൊള്ളായിരം

കെട്ടുകഥകൾ പിറന്നേനേ..

സമത്വത്തെക്കുറിച്ച് പറഞ്ഞതിന്,

സ്വന്തമായി രാഷ്ട്രീയമുണ്ടായതിന്,

നിങ്ങളെന്നെ,

'ഫെമിനിച്ചി' യെന്ന് ചാപ്പ കുത്തിയേനേ..

എങ്കിലും,

അടുത്ത മലമുകളിലേക്ക്,

താഴേക്ക് തിരിഞ്ഞു നോക്കാതെ,

തനിച്ചു ഞാനൊരു

യാത്ര പോയേനേ...

Characterized by

 

Srishti-2022   >>  Article - English   >>  Work Culture as an Introvert post COVID

Neethu John

TCS

Work Culture as an Introvert post COVID

When Covid kicked in 2020, every one moved from office culture to work from home culture. I was very few people enjoyed lockdown life.  Most people were depressed as they could not enjoy parties and get-togethers any more but for me as an introvert I enjoyed the loneliness and quiet time after a long time.

It was like heave finally heard my prayer; I no longer needed to have awkward meeting people where I have to continuously look for new topics to talk about. I could spend my time in reading and writing after long time. I kept my pseudo-extrovert character closed and enjoyed being myself.

As my Home became office now, my entire work culture changed, it was very productive initially, I could work without must distractions, able to focus more. I could spent time with family more. But as time went, I started getting depressed to monotone tasks. I started getting lazy and more tired. i stopped reading books and even simpler task become very drained me.

It started even affecting my work, I could not complete my works on time due to procrastinate and always get stressed to work on last minute.

As I started getting drained mentally and physically, I decided to have change  in it. I started forcefully doing my task. I created planned in such a way that I have different thing to do each day. If I feel lazy to do  a task , I used count from 1 to 10 by on reaching 10 I will be already started doing my task. By these steps I started overcoming my depressions and started enjoying work from home culture

So work from home was relief for me for some time but if you not take care of yourself you will fell into laziness trap that will drain your productivity and your happiness.

Srishti-2022   >>  Short Story - English   >>  Happiness

Sulagna Das

TCS

Happiness

I was waiting, at a chowk near Zuluk (a little village in North Sikkim), for my ride to arrive. That is when I found myself engrossed in and becoming a part of the delightfully synchronised flurry of activity all around at the marketplace. ‘Beautiful place, beautiful people’, I thought to myself, ‘waiting has never been this pleasurable!’, as I looked on at the majestic white draped mountains looming large in the background – guarding us all like a benevolent monarch!

However, amidst the kaleidoscope of mountain life what caught my eye was a little boy sitting right across the street, dressed in a white T and blue jeans (a pair bigger than his size), and sneakers (a tad too big as well, which he later confirmed was his favourite pair of shoes!) sitting with a packet of chips in hand, as if that was the only possession he had left in this world. Looking on to find out what he does, I noticed his attention was on a street dog who was busy stretching as he had just woken up from a nap, ten steps away from the little one. What followed rendered me speechless, making me think and examine the tenets of life we live by as adults.

He got up with the chips packet in hand and made way towards the dog, as his friend too made his way towards the boy. Meeting midway, it was almost like they greeted each other with a nod and pat, followed by an immediate keeping aside of the precious chips packet to get down on his knees and hug the more precious. As he tugged and patted the doggo’s ears and face, one could clearly see the doggo loved all the petting and visibly wanted more! After some more hugging and talking, the boy got up and with him tried to make the doggo get up too, and in this case I mean stand up on his two front legs like him! He saw in him his playmate, one he wanted to be more like him, that too literally. The dog, almost of his size didn’t protest, rather he played along like they were age old buddies and partners in crime. The ease of their bonding ornamented with innocence took my heart away, especially when he tried to walk him around on two legs!! Captivated and smiling to myself, I saw the boy pick up his chips of packet and at the same time sit down and bend over the dog to pet him with a few last adorable tight hugs. However what was even more endearing was the dog responding with his head put forward, looking up at his hooman with eyes conveying what words could not. After some more playing and deep meaningful conversations that only they understood, the little one now entirely happy, tied his shoe lace and got up to devote his absolute attention to the packet of chips, as his buddy encircled him one last time and walked down the road with a wagging tail.

It made me think. The little boy kept aside his most prized possession to pet and love the dog, and forgot all about it till much later as he was immersed in the bonding at the moment, not caring for the materialistic pleasure he had waiting for him to devour. To him what was more important was very evident, and that he didn’t hesitate for a moment to choose it is what purity is all about. Untainted and unconditioned, he didn’t care about what happened to the chips packet as long as he got to love his pal and play with him. 
Trying to make him walk was a way of telling him that maybe they weren’t all that different, they could be like the other one and in that essence they were the same. However on seeing he actually couldn’t walk on his twos like him, once again he didn’t hesitate for a single second in bending down to his level to make him feel he was there with him, no matter what. This time even though he picked up his prized packet, that it wasn’t his first priority was clear, since he paid no heed to what he was holding in his hand for he held something far greater in his heart – innocence, and pure love. Only when his heart was full, and his mind was content did he let him go with a smile, smiling to himself for he knew they would see each other soon. 

 

This purity had caught me off guard, for it made me think why do adults fail to comprehend where the true value of happiness lies, 
why do they mistake the attainment of materialistic gains as ways of acquiring happiness? 
And each time when they fail to secure it, why do they go back to making the same mistake again? 
Does life and society condition them in walking on a path trained to watch out for man-made signs of achievements only? 
So much so that they miss out on the real chances of being happy, the kind that doesn’t fill your purse but fills your heart? 
Could we all not do what the child did naturally? 
Could we not grab all the little things in life that fill our souls with love and contentment?

Admitting that earthly possessions have not and will not ever satisfy the human soul, for it understands the language of love alone, would be the first step towards breaking free of the self inflicted slavery we serve to acquisitive bonds, it would be the first step towards leading a life where one doesn’t have to reach the house of death in search of happiness still. While we have life, we have the opportunity to love and live through it. 

That quaint morning, the little one reminded me where the definite meaning of happiness lies, a reminder I think all of us man-turned-into-machines need. 

As I got up to board the approaching jeep, I heard Jim carrey in one of the TV sets at a shop say , “I think everybody should get rich and famous and do everything they ever dreamed of so they can see that it's not the answer.” I smiled within, to myself,  having found a new understanding for that profound statement. 

Happiness, I had never lost, we never do, I thought.
Its only our lens that gets fogged, keeping us from finding it in every corner of life.
I opened mine, cleaned it once, put it back on again, 
Thinking often little ones leave us with the biggest lessons.
I found it, all around me -abundant happiness, waiting only for me to see it. 
Image

Subscribe to TCS