Skip to main content
Srishti-2022   >>  Poem - Malayalam   >>  താനേ കിളിര്‍ക്കുന്ന ചെടികള്‍

Shilpa T A

QuEST Global

താനേ കിളിര്‍ക്കുന്ന ചെടികള്‍

താനേ കിളിര്‍ക്കുന്ന ചെടികള്‍ക്കടിവേരുകള്‍

ശക്തമായിരിക്കും!

അടിയോടെ പിഴുതെറിയാൻ ശ്രമിച്ചിട്ടും

(പലരും! പലതവണ!)

ഭൂമിതന്നാഴത്തിലള്ളിപ്പിടിച്ച് 

നിലനിൽപ്പ് കാത്തുസൂക്ഷിച്ചിരിക്കും

നശിക്കാതവയുടെ വേരുകൾ!

ഇലകളും തണ്ടുകളും ചിന്നിച്ചിതറിയിരിക്കാം

പലവുരു, ചവിട്ടിയരച്ചും വലിച്ചു പറിച്ചും

പടർന്നു പന്തലിച്ചു, ഒറ്റയ്ക്കവ!

ഭ്രാന്തമാം ചൂടും മഞ്ഞിൻ തണുപ്പും തടുക്കാനൊരു

ചെറുതണൽ പോലുമില്ലാതെ!

പൊട്ടിത്തെറിച്ചു തണ്ടുകൾ 

വീണ്ടും മുളപൊട്ടി

പുതിയ ചെടികളായി!

പൂക്കളും കായ്കളും നിറഞ്ഞോരോ ചെടികളും

വളർന്നു പടർന്നാ മണ്ണു പിടിച്ചെടുത്തു!

വിജയമാരുടെയും കുത്തകയല്ലെന്നും 

തോൽക്കാതെ നിൽക്കുന്നവർക്കുള്ളതാണെന്നും

ഓരോ ചെടിയും പറഞ്ഞിരിക്കാം!

നാമത് കേള്‍ക്കാതെ പോയിരിക്കാം!

Srishti-2022   >>  Poem - English   >>  Yell of One Young Bird

KIRUBA K

QuEST Global

Yell of One Young Bird

A nestling slowly peeped from its nest
I started staring it leaving the rest
I was exhilarated by its little look;
keeping aside my boring bulky book.
 
It seemed to be questing for someone
It should be for its own mother.
I went deep into my thoughts;
 
"For the quail,
 
No worry and nothing to feel sorry
No sorrows and no grief;
Being snugged by the quill of its mother
What's there in the world to bother ??
 
And.... "
 
I continued to think on and on...
 
But soon I was disturbed by a shooting sound
Followed by the wailing of the mother bird
 
Alas !!
 
The little one trembled with fear - And
My eyes were filled with tears- Atlast
I realized the meaning of "Life" - For
None the life is so ease - I understood
 
Every creature has its own sorrows - And
I silently wet my pillow !!!

Srishti-2022   >>  Poem - Malayalam   >>  അഹം

Jisha T Lakshmi

QuEST Global

അഹം

അഹമെന്ന ഭാവം ഇഹത്തിൽ വിളയാടാതിരിക്കാൻ  
ജിഹ്വയിൽ വികട സരസ്വതി വരാതിരിക്കണം 
ത്യജിക്കണം ഓരോ നരനും ഞാനെന്ന ഭാവം 
ധരണിയിൽ വിരിയുന്ന ഓരോ പൂവിതളിനും ചൊല്ലുവാനേറെയുണ്ട് അഹത്തിന് താപമേറ്റ പൊള്ളലുകൾ 
നികത്തുവാനാകാത്ത അപരാധങ്ങൾ ചെയ്യുമ്പോൾ 
ഓരോ നരനിലും ജ്വലിക്കുന്നു അഹമെന്ന ഭാവം
തിരുത്തുവാനാകാത്ത പാപ 
ഭാണ്ഡവുമേന്തി അലയുന്ന്‌  അഹത്തിന് തേരിലേറിയവർ 
നിനക്കുമെനിക്കുമുണ്ട് അഹത്തിന് നിഴൽ ഏറിയ നാളുകൾ 
നീയോ ഞാനോ മുക്തരായിട്ടില്ല അഹത്തിന്
  ബന്ധനത്തിൽ നിന്നും 
ഇനിയുമേത് ഗംഗയിൽ മുങ്ങണം അഹത്തിൻ നിഴൽ നീങ്ങുവാൻ
തമസാൽ പാതി വഴിയിൽ  നിന്ന് പോയ ഓരോ പഥികനെയും ഉണർത്തു അഹമെന്ന വിപത്തിൽ നിന്നും
 

Srishti-2022   >>  Short Story - Malayalam   >>  പറക്കാൻ അറിയാത്ത ചുരുണ്ട മുടിക്കാരി

Vishnu S. Potty

QuEST Global

പറക്കാൻ അറിയാത്ത ചുരുണ്ട മുടിക്കാരി

ചുരുണ്ട മുടിയായിരുന്നു കാത്തുവിന്. കറുത്ത, ചുരുണ്ട , എണ്ണ മയമുള്ള മുടിയിഴകൾ. ഏതു കാറ്ററിലും പാറി പറക്കാതെ ആ മുടിയിഴകൾ അങ്ങനെ നിൽക്കുമായിരുന്നു. പഠിക്കാൻ മിടുക്കി. പഠിച്ച എല്ലാ ക്ലാസ്സിലും അവൾക് ഒന്നാം റാങ്ക് ആയിരുന്നു. ഒരു സാധാരണ മലയാളി കുടുംബത്തിൽ ജനനം. തനി നാട്ടിൻ പുറത്തുകാരി. ചെറിയ വീട്, കൊച്ചു ഗ്രാമം. പക്ഷെ, അവളുടെ സ്വപ്‌നങ്ങൾ ചെറുതല്ലായിരുന്നു. പഠിച്ചു മിടുക്കി ആയി നല്ല ജോലി വാങ്ങണം എന്നത് അവളുടെ സ്വപ്നം ആയിരുന്നു. മോശമല്ലാത്ത രീതിയിൽ അവൾ ഡിഗ്രി വരെ പഠിച്ചു. അപ്പോഴാണ് അവൾക് ഒരു 'നല്ല' വീട്ടിൽ നിന്നും ആലോചന വരുന്നത്. നല്ല തറവാട്. സാമ്പത്തികവും പ്രശ്നമല്ലാത്ത കുടുംബം. എല്ലാ മലയാളി വീട്ടുകാരെയും പോലെ അവരും കരുതി, മകളുടെ ഭാവി സുരക്ഷിതം ആയെന്നു. നാട്ടിൽ അന്വേഷിച്ചപ്പോൾ പയ്യന് യാതൊരു ദുസ്വഭാവവും ഇല്ല. മദ്യപിക്കില്ല, പുക വലി ഇല്ല. എന്തിനു, മുറുക്കാൻ പോലും ചവക്കാത്ത നല്ല പയ്യൻ. അങ്ങനെ കല്യാണം കഴിഞ്ഞു. അവസാന എക്സാം കഴിഞ്ഞു മൂന്നാം നാൾ ആയിരുന്നു അവളുടെ കല്യാണം. ആഭരണങ്ങളും പട്ടു വസ്ത്രങ്ങളും അണിഞ്ഞു മാലാഖയെ പോലെ അവൾ ആ വീട്ടിലേക്ക് കടന്നു ചെന്നു. ആദ്യ നാളുകൾ സന്തോഷത്തിന്റേതായിരുന്നു. വലിയ വീട്, കൂട്ട് കുടുംബം, മറ്റെല്ലാ സന്തോഷങ്ങളും. പക്ഷെ, ഏറെ വൈകാതെ അവൾക് മനസിലായി, തന്റെ ഭർത്താവ് തന്നെ ഒരു ഭാരം ആയി ആണ് കാണുന്നത് എന്ന്. എന്തിനും ഏതിനും പിശുക്കുന്ന ആ മനുഷ്യന് ഭാര്യ ഒരു ഭാരം ആയിരുന്നു. എല്ലാവരുടെയും നിർബന്ധത്തിനു വഴങ്ങി വിവാഹം കഴിക്കുന്ന ആളിന് എങ്ങനെ സ്നേഹം തോന്നാൻ!  തൊട്ടതിനും പിടിച്ചതിനും ഒക്കെ അയാൾ അവളോട് ദേഷ്യപ്പെട്ടു. അവൾക്ക് ആവശ്യ സാധനങ്ങൾ വാങ്ങാൻ പോലും അയാൾക് പിശുക്ക് ആയിരുന്നു. കിട്ടുന്ന പണം മുഴുവൻ വെറുതെ സമ്പാദിച്ചു വെക്കൽ മാത്രം ആയിരുന്നു അയാളുടെ ഉദ്ദേശം. പല പ്രശ്നങ്ങൾ കുടുംബത്തിൽ ഉണ്ടായി. എന്നിട്ടും എല്ലാം അവൾ ഉള്ളിൽ ഒതുക്കി. ആർത്തവത്തിന് പാഡ് വാങ്ങാൻ പോലും അയാൾ കണക്കു പറഞ്ഞു തുടങ്ങി. എന്നിട്ടും അവൾ ഉള്ളിൽ വിഷമങ്ങൾ ഒതുക്കി. പതിയെ അവൾ ഒരു 'അമ്മ ആയി. അപ്പോഴും അയാളുടെ പിശുക്കു മാറിയിരുന്നില്ല. അയാൾ പൂർവാധികം മടിയനും പിശുക്കനും ആയി. പലപ്പോഴും ജീവൻ ഒടുക്കാൻ അവൾക്ക് തോന്നി. എന്തിനായിരുന്നു ഡിഗ്രി വരെ പഠിച്ചത്? അടുക്കളയിലെ കരി പുരണ്ട പത്രങ്ങളോട് അവൾ ഇത് പല പ്രാവശ്യം ചോദിച്ചു. മകൾക്ക് വസ്ത്രം വാങ്ങാനും അയാൾ പിശുക്ക് തുടങ്ങിയപ്പോൾ അവൾ ആ തീരുമാനം എടുത്തു. അവൾക് ആ ജീവിതം മടുത്തു. എങ്ങനെയും ജോലി വാങ്ങാൻ അവൾക് ആവേശം ആയി. യൂട്യൂബ് ലെ പി എസ് സി ചാനലുകൾ അവൾക് ആവേശം പകർന്നു. പതിയെ, അവൾ പഠിച്ചു. മുന്നേറി. ചില റാങ്ക് ലിസ്റ്റിൽ കയറി. ഒടുവിൽ അയാളോടൊപ്പം ഉള്ള ജീവിതം അവസാനിപ്പിക്കാൻ തന്നെ തീരുമാനിച്ചു. ഒരു ജോലി ഇല്ലാതെ പിടിച്ചു നില്ക്കാൻ പറ്റില്ല എന്ന് നല്ല ബോധ്യം ഉള്ളത് കൊണ്ടും നാട്ടുകാർ ഒക്കെ എന്ത് പറയും എന്ന ഭയം കൊണ്ടും അവൾ ഇത്രയും നാൾ പിടിച്ചു നിന്നു. ഒടുവിൽ പി എസ് സി യിൽ നിന്നും അഭിമുഖവും കഴിഞ്ഞു. പഠിച്ച ഉത്തരങ്ങൾ അവൾ ആവേശത്തോടെ പറഞ്ഞു. ഏറെക്കുറെ ജോലി ഉറപ്പിച്ചു അവൾ മടങ്ങി. മാസങ്ങൾ കടന്നു പോയി. ജോലിയുടെ ഉത്തരവും കാത്ത് അവൾ ഓരോ ദിവസവും തള്ളി നീക്കി. വര്ഷം രണ്ടു കടന്നു. ചായ ഉണ്ടാക്കുന്നതിനിടെ ടെലിവിഷനിൽ ആ വാർത്ത വന്നു - - പി എസ് സി യുടെ റാങ്ക് ലിസ്റ്റ് പുതുക്കിയില്ല. ഇതോടെ 2018 ലെ റാങ്ക് ലിസ്റ്റ് കാലഹരണപ്പെട്ടു. ഞെട്ടലോടെ അവൾ ആ വാർത്ത കേട്ടു. പൊട്ടി കരയാൻ അവൾ ഏറെ ആഗ്രഹിച്ചു. പക്ഷെ, പെണ്ണിന് കരയാൻ എവിടെ നേരം? അടുക്കളയിലെ കരി പുരണ്ട പത്രങ്ങൾ അവളെ കാത്തിരിക്കുകയല്ലേ? എന്തൊക്കെ പറഞ്ഞാലും വിവാഹ മോചനം നടന്നാൽ അത് പെണ്ണിന്റെ മാത്രം തെറ്റായി കാണുന്ന സമൂഹം ഇന്നും ഇവിടെ ഉണ്ട്.. സങ്കടങ്ങൾ ഉള്ളിൽ ഒതുക്കി അവൾ അടുക്കളയിലേക്ക് നടന്നു. ചുരുണ്ട കറുത്ത മുടി അപ്പോഴും പാറി പറക്കാതെ, ഒതുങ്ങി നിന്നു. ചുരുണ്ട മുടിക്ക് പറക്കാൻ പറ്റില്ലല്ലോ?

Srishti-2022   >>  Poem - Malayalam   >>  നിശാഗന്ധി

Roshini Abraham

QuEST Global

നിശാഗന്ധി

സന്ധ്യയുടെ ഏഴാം യാമമായ് 

നിശതൻ  കാലൊച്ച 

പൂക്കൾ തൻ സിരകളിലുതിരവേ 

അറിയുന്നു ഞാനിന്ന് 

പ്രശാന്തിയുടെ തീരങ്ങളിലേക്കൊരു 

പകൽ ദൂരം മാത്രം 

 

സപ്തമണി നാദം മുഴങ്ങുന്നു 

യക്ഷ ഗാനങ്ങൾ കാറ്റിലുലയുന്നു

അപ്സര  സുന്ദരിതൻ  പാദസര 

മൊഴികൾ കാതിൽ മുഴങ്ങുന്നു 

 

അകലങ്ങളിലെങ്ങോ 

അലയടിക്കും  തിരമാലകൾ 

ഹൃദയത്തിൻ താഴ്‌വരയിൽ 

പ്രകമ്പനം കൊളളുന്നു 

 

ചിതലെടുക്കുമീ ചിന്തകളെ 

സ്വപ്നമായ്  മാറുമീ  രാവുകളെ 

പുണരാൻ കൊതിക്കുമെൻ 

ഉള്ളിൽ മയങ്ങും ബാല്യം 

 

ഇന്നലകളിലേക്കെങ്ങോ 

യാത്രയായ് മനം 

അറിയാതെ മന്ത്രിക്കും, 

തിരിച്ചറിവിൻ നേരമായിതാ 

 

ധരിത്രിയെ  സ്നേഹിക്കും 

മണൽത്തരിയായ്  മാറുവാൻ നേരമായ് 

മഞ്ഞായ്  രാവിൽ പെയ്തിറങ്ങാൻ 

കാറ്റായ്  പൂവിനെ തഴുകിയകലാൻ 

നേരമായിതാ...

 

ബാഹ്യരൂപത്തിനുള്ളിൽ മയങ്ങും 

കാവ്യസങ്കല്പങ്ങൾ  ഉണരും 

സമയമിതാ ആഗതമായ് 

രാവിൻ  ആലിംഗനമേറ്റ്  ഉണരും 

ചന്ദ്രകാന്ത പ്രതിബിംബം പോൽ ഞാൻ...... 

 

Srishti-2022   >>  Poem - Malayalam   >>  നെയ്ത്തിരിനാളം

Aravind Sarma

QuEST Global

നെയ്ത്തിരിനാളം

ശ്രീലകത്തായി തെളിഞ്ഞ

നെയ്ത്തിരിനാളം നിൻ നോട്ടത്താൽ

ജ്വലിച്ചൊരു നീരാഞ്ജനമായി

പ്രതിധ്വനിച്ചൊരു മന്ദഹാസം

 

ചന്ദമേറീടുന്നു നിൻ നോട്ടത്തിൽ

ബാഷ്പമായി എരിഞ്ഞൊരെൻ കണ്ണുനീർ

ഇനിയും പൊടിയുകയില്ല എന്നിരുന്നാലും

ഏകീടേണം യശസ്സും ദൈർഘ്യവും മാനവർക്കതേവർക്കും

 

കാഹളം മുഴക്കിയത് പലരിൽ ചിലർ

ചിലരായത് അവരറിയാതെയും

വിളിച്ചത് ഞാൻ സ്വാമിയെന്നും

പലരെയും വിളിക്കേണ്ടത് അസ്വാമിയെന്നുമേ..

 

അർപ്പിച്ചത് ഞാൻ നെയ്‌ത്തേങ്ങയെങ്കിൽ

അർപ്പണബോധം അത് തപസ്സായി മാറീടേണം

കലിയുഗത്തിൽ ആവുകില്ല ഇനിയൊരു

ശക്തിക്കും പ്രഭചൊരിയുമൊരു ഐശ്വര്യമാകുവാൻ

 

Srishti-2022   >>  Short Story - Malayalam   >>  എന്റെ കഥ

Maneesha M Hari

QuEST Global

എന്റെ കഥ

എന്റെ കഥ

ഒരു കാലത്ത് ഞാൻ ശാന്തമായിരുന്നു ... പരിശുദ്ധമായിരുന്നു .... എന്റെ കണ്ണീർ മറ്റുള്ളവർക്ക് ആനന്ദം പകരുന്നത് ഞാൻ ആത്മനിർവൃതിയോടെ നോക്കി നിൽക്കുമായിരുന്നു . എന്റെ രക്തധമനികൾ കളങ്കപ്പെട്ടിരുന്നില്ല ... മലിനപ്പെട്ടിരുന്നില്ല ... എന്റെ ജീവന്റെ നീര് എല്ലാവരും കരുതലോടെ ഉപയോഗിച്ചത് എന്നോ കണ്ട കിനാവുപോലെ തോന്നുന്നു.

                     പിന്നീടെപ്പോഴോ കാലത്തിന്റെ ഒഴുക്കിൽ എല്ലാരുടെയും മുഖങ്ങൾ മാറി... നിനവുകൾ മാറി ... ചെയ്തികൾ മാറി .ഒരു പരിധിയുമില്ലാതെ ഒരു പ്രതിഫല ഇച്ഛയും ഇല്ലാതെ എല്ലാം നൽകിയ എന്നെ അവർ ചൂഷണം ചെയ്തു .എന്റെ രക്തധമനികൾക്കു ക്ഷതം ഏറ്റു . എന്റെ രക്തത്തെ അവർ മലിനമാക്കി ... അത് എന്നെ വല്ലാതെ വേദനിപ്പിച്ചു . വേദനയുടെ നീർകുമിളകൾ കാർമേഘമായ് മാറി .'നിന്റെ  ഓരോ തുള്ളി കണ്ണുനീരും ഞാൻ എന്റെ തുരുത്തുയിൽ സൂക്ഷിക്കും' എന്ന വേദവാക്യം ഞാൻ ഓർത്തുപോയി .

                ഒടുവിൽ ഹൃദയം പൊട്ടുന്ന വേദനയോടെ ഞാൻ വാവിട്ടു കരയാൻ തുടങ്ങി .എന്റെ കണ്ണുനീർത്തുള്ളികൾ ഒരു വലിയ പ്രവാഹമായി മാറി . ആ പ്രവാഹത്തിന് ഇത്രമേൽ ശക്തി ഉണ്ടെന്ന് ഞാൻ പോലും അറിഞ്ഞില്ല . ഇത്രമേൽ നാശം വിതയ്ക്കുമെന്നു ഞാൻ നിനച്ചതേ ഇല്ല .സഹിക്കുവാനുള്ള കഴിവ് എനിക്ക് ഇത്രയേ തമ്പുരാൻ നൽകിയിട്ടുള്ളൂ .എന്റെ ഈ വേദനയെ അവർ എന്റെ പ്രതികാരമായ് ചിത്രീകരിച്ചു .... അതിനു അവർ നൽകിയ പേര് എനിക്ക് ഇഷ്ടപ്പെട്ടു - " ഭൂമിയുടെ പ്രതികാരം " . ഇതെന്റെ പ്രതികാരം അല്ല . അവർ എനിക്ക് എന്താണോ നൽകിയത് അത് ഞാൻ മടക്കി നൽകി , അത്രമാത്രം . കള്ളിമുൾ ചെടി നട്ടിട്ട്  റോസാപുഷ്പം കിട്ടുന്നത് എങ്ങനെ ?

 

           എന്റെ കണ്ണീരിന്റെ ഉഗ്രശക്തിയിൽ പലരുടെയും ജീവൻ പൊലിഞ്ഞതും പലരുടെയും മനസ്സിൽ മായാത്ത മുറിവുകൾ ഉണ്ടായതും എനിക്ക് എന്നും ഒരു വേദന തന്നെ ആണ് . എങ്കിലും മതത്തിന്റെയും ജാതിയുടെയും നിറത്തിന്റെയും   തൊഴിലിന്റെയും പേരിൽ അവർ കെട്ടിപ്പൊക്കിയ മതിൽക്കെട്ടുകൾ എന്റെ കണ്ണുനീരിൽ അലിഞ്ഞുപോയത് എനിക്ക് എന്നും സന്തോഷം തരുന്ന ഓർമയാണ് . ഈ പുണ്യപ്രവൃത്തിയിൽ  എന്നിലെ പാപകറകൾ കഴുകി പോകട്ടെ എന്ന് ഞൻ ആഗ്രഹിക്കുന്നു . അംബരചുംബികളായ മാളികകളും സമ്പത്തും എന്നും സുരക്ഷാ നൽകും എന്ന് വിശ്വസിച്ച പല സ്വാര്ത്ഥര്ക്ക് താൻ വെറും ഒരു സൃഷ്ടി ആണെന്നും മറ്റ് സൃഷ്ടികളെ കരുതണം സഹായിക്കണം എന്ന സന്ദേശം നല്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു .

 

          ഈ പ്രളയത്തിന് ശേഷം അവർ തങ്ങളുടെ അനുഭവങ്ങൾ കവിതകളും കഥകളും ആക്കാനുള്ള തിടുക്കത്തിലാണ് .എന്റെ അനുഭവവും ഞാൻ എന്റെ ജീവിതത്തിന്റെ പുസ്തകത്താളുകളിൽ രചിക്കട്ടെ . പ്രളയത്തിന്റെ താളുകൾ രചിക്കാൻ ഞാൻ ഇനി ആഗ്രഹിക്കുന്നില്ല . എങ്കിലും അവർ എന്നോട് ആക്രോശിച്ചാൽ പ്രളയത്താളുകൾ  രചിക്കാൻ ഞാൻ ഇനിയും നിര്ബന്ധയാകും .

      ചിലരെങ്കിലും എന്നെ ഇനി കരുത്തും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു . അവർ നൽകുന്ന സ്നേഹത്തിനും കരുതലിനും ആയിരം മടങ്ങു മടക്കി നൽകാൻ എനിക്ക് കഴിയും . ആ സ്നേഹവും കരുതലും ഞാൻ ആഗ്രഹിക്കുന്നു . വസന്തവും ഗ്രീഷ്മവും ഹേമന്തവും ശിശിരവും നിറഞ്ഞു നിൽക്കുന്ന എനെറെ ജീവിത അധ്യായത്തിൽ വീണ്ടും ഒരു പ്രളയകാലം  കാലം രചിക്കാതിരിക്കട്ടെ ..

Srishti-2022   >>  Short Story - Malayalam   >>  തലച്ചോറ് മരിക്കുമ്പോൾ

Anamika Radha

QuEST Global

തലച്ചോറ് മരിക്കുമ്പോൾ

തലച്ചോറ് മരിക്കുമ്പോൾ

ഇന്നലെ ഞാന്‍ എന്തൊക്കെയാണ്‌ കാട്ടിക്കൂട്ടിയത്?

വലിച്ചു കയറ്റിയ പൊടിയുടെയും മോന്തി തീര്‍ത്ത കുപ്പികളുടെയും ധൈര്യത്തിൽ എന്തായിരുന്നു പോരാട്ട വീര്യം. 

അങ്കിതയുടെ ചിത്രത്തോട് കൂടിയ എല്ലാ ഫ്ലക്സുകളും പൊളിച്ച് അടുക്കി തീയിട്ടു. "ഇനിയും വെല്ലുവിളിക്കുവാനാണ് ഭാവമെങ്കിൽ ഇതാകും നിന്‍റെയും അവസ്ഥ"- എന്നു വിളിച്ചു കൂകി. പക്ഷേ അതിനു ശേഷം എന്താണ് സംഭവിച്ചത്? 

തലയിലെ ഓരോ ഞരമ്പുകളും വലിഞ്ഞു മുറുകുന്നു. ഒരു രാത്രി കൊണ്ട്‌ തനിക്കു ചുറ്റും എന്തൊക്കെയോ വലിയ മാറ്റങ്ങൾ സംഭവിച്ചതു പോലെ. ആകുന്നത്ര ശക്തിയിൽ കിടന്നിരുന്ന കട്ടിലില്‍ കൈകളൂന്നി എഴുന്നേല്ക്കുവാൻ ശ്രമിച്ചു. ഇല്ല, എനിക്ക് ഒരു വിരൾ പോലും അനക്കുവാൻ സാധിക്കുന്നില്ല. ശരീരത്തിലെ ശക്തി മുഴുവൻ ചോർന്നിരിക്കുന്നു.

 

" റാം..." ആകുന്നയത്ര ഉച്ചത്തിൽ നീട്ടി വിളിച്ചെങ്കിലും പുറത്തേക്കുവരാതെ ശബ്ദം തൊണ്ടയിൽ തന്നെ കുരുങ്ങി നിന്നു. ജനാലയിലൂടെ പതിച്ച സൂര്യ രശ്മികൾ കാഴ്ചമറച്ചു കൊണ്ട് കണ്ണിലേക്ക് തുളച്ചു കയറി. കണ്ണുകളടച്ച് കഴിഞ്ഞ കാര്യങ്ങൾ ഓരോന്നായി ഓർത്തെടുക്കാൻ ശ്രമിച്ചു.

                           

*          *          *         *         *          *          *         *    

 

അർജുന്‍റെ വകയായിരുന്നു ഇന്നലത്തെ കലാപരിപാടികൾ. പുതിയ കോളേജ് ചെയർമാന്‍റെ വിജയാഘോഷം.

പഠനത്തിലും പ്രവര്‍ത്തനത്തിലും അതിലുപരി പ്രതികരിക്കുന്നതിലും മുന്നിലായിരുന്നു അർജുൻ, ഹരികൃഷ്ണൻ, റാം, ആലോപ്, ജഹാംഗീർ, രൂപ് എന്നിവരടങ്ങുന്ന ആറംഗസംഘം. 

രണ്ടു വർഷങ്ങൾക്കു മുമ്പാണ് രാജ്യത്തിലെ എല്ലാ സംസ്കാരങ്ങളും ഭാഷകളും ഒന്നിച്ചു കാണുവാനും കേൾക്കുവാനും കഴിയുന്ന ആ കലാലയത്തിൽ നിയമപഠനത്തിനായി അവർ എത്തുന്നത്. മത-രാഷ്ട്രീയ വാദങ്ങളുടെ എല്ലാ ദോഷവശങ്ങളും സമൃദ്ധമായി വളരാൻ ഉതകുന്ന ഫലഭൂയിഷ്ഠമായ വിളനിലമായിരുന്നു ആ കോളേജ്.

 

ഓരോ മനുഷ്യനും ഓരോ കഥകളാണ്, ഒടുക്കമറിയാതെ തുടങ്ങി ഒടുവിൽ അവസാനശ്വാസമെന്ന് തിരിച്ചറിയാതെ ഒടുവിലത്തെ ജീവവായുവും ഉള്ളിലേക്ക് വലിച്ചെടുത്ത് എന്നന്നേക്കുമായി നിശ്ചലമാകുന്ന ഒരു അന്ത്യത്തോട് കൂടിയ കഥ. ജീവിതത്തിന്‍റെ കഴിഞ്ഞ ഭാഗങ്ങൾ ആയിരുന്നില്ല, എവിടുന്നു വന്നു എന്നതിലുപരി എന്തിനുവേണ്ടി നില കൊണ്ടു എന്നതായിരുന്നു ഞങ്ങളുടെ സൗഹൃദത്തിനാധാരം.

 

'ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കുമെന്ന്' അവനെ ഓർമ്മപ്പെടുത്തിയത് ഞാനായിരുന്നു. 

ചരിത്രം അല്ല, ഒരു കെട്ടുകഥയിലെ  വാക്കുകൾ കടമെടുത്തെന്നു പറയാം. അന്ന് പാർത്ഥന് കൃഷ്ണനോതിയ വാക്കുകൾ ഇന്ന് ഈ ഹരികൃഷ്ണൻ മറ്റൊരു അർജുനനോട് ആവർത്തിച്ചെന്നു മാത്രം.

 

"കനിഷ്ഠ്" ആത്മാഭിമാനത്തിന്‍റെ പേരിൽ കഴുത്തറ്റു തൂങ്ങിയാടേണ്ടി വന്ന അവനായിരുന്നില്ലേ അർജുന്‍റെ ആ മാർഗ്ഗം? 

അതേ, ജാതി വെറി കയറിയ കക്ഷിയുടെ യുവനേതാക്കളെ ജയിക്കുവാൻ ഒരു പിന്നോക്ക സമുദായക്കാരന്‍റെ ആത്മഹത്യയല്ലാതെ മറ്റെന്താണ് ഏറ്റവും വലിയ ആയുധം. ആദ്യ വർഷതെരഞ്ഞെടുപ്പിൽ ‌അവരുടെ ജയത്തിന് എന്നെയായിരുന്നില്ലേ അവര്‍ മാര്‍ഗമായി സ്വീകരിച്ചത്? കക്ഷികളുടെ ജയപരാജയങ്ങൾക്ക് ഹേതുവാകുമ്പോൾ, അവന്‍റെ രോഗിയായ അനുജനും പ്രായമായ അമ്മക്കും അച്ഛനും ഇല്ലാതായത് അവരുടെ ജീവിതമായിരുന്നു, നാളെയുടെ പ്രതീക്ഷയായിരുന്നു. 

 

ഈ ലോകത്ത് എന്തിനെയും വളച്ചൊടിക്കാം, പല രീതിയിൽ വ്യാഖ്യാനിക്കാം. അതിനുള്ള സ്വാർത്ഥത വേണമെന്നു മാത്രം. "സ്വാർത്ഥത",  അതില്ലാത്തവർ ആരാണ്. ജനനവും ജീവിതവും മരണവുമുൾപ്പടെ എല്ലാം വാണിജ്യവത്ക്കരിക്കുന്ന ലോകത്തല്ലേ നാം ജീവിക്കുന്നത്. അധികാരത്തിനും പ്രശസ്തിക്കും ധനത്തിനും സുഖത്തിനും വേണ്ടിയുളള മത്സരമോ അതോ അത്യാർത്തിയോ എന്താണ് ഇന്ന് മനുഷ്യനെ മുന്നോട്ടു നയിക്കുന്നത്? വിതക്കുന്നവൻ വിളയിൽ വിഷം വിതറുന്നു. വലംകൈയാൽ ഊട്ടുന്നവൻ ഇടംകൈയിൽ ക്യാമറ കരുതുന്നു. വെളിച്ചത്തിൽ താലോലിക്കുന്നവൻ ഇരുട്ടിൽ ദൂഷണം ചെയ്യുന്നു. എന്തിനും രണ്ട് വശങ്ങൾ, രണ്ട് മുഖങ്ങൾ.

 

റാം അങ്കിതയുടെ നാട്ടുകാരനായിരുന്നു. ആ ബന്ധമാണ് അവളുമായി പരിചയപ്പെടാൻ കാരണമായത്. അവന്‍റെ സഹോദരിയുടെ വിവാഹത്തിനായുള്ള ട്രെയിൻ യാത്ര അവളുമായി ഒരു ദീര്‍ഘ സംഭാഷണത്തിന് വഴിതെളിച്ചു. വ്യത്യസ്ത കക്ഷി അനുഭാവികളായിരിക്കുമ്പോഴും എന്തൊക്കെയോ സമാനതകൾ തങ്ങളുടെ വ്യക്തിതാല്പര്യങ്ങളിൽ ഉണ്ടെന്ന തിരിച്ചറിവ് ആ സൗഹൃദത്തെ വളരെ പെട്ടെന്ന് തന്നെ പ്രണയത്തിലേക്ക് വഴികാട്ടി. പക്ഷേ ഒന്നാം വർഷതെരഞ്ഞെടുപ്പിൽ അങ്കിതയുടെ കക്ഷിക്കാർ പ്രചരണ പ്രവർത്തനങ്ങൾ തുടങ്ങുന്നത് വരെ മാത്രമായിരുന്നു ആ ബന്ധത്തിന്റെ ആയുസ്സ്. കൃത്യമായി പറഞ്ഞാൽ ഒന്നര മാസം.

                       

അത്യാവശ്യമായി നാട്ടിലേക്ക് പോകണമെന്നും അതിനായി റയില്‍വേ സ്റ്റേഷനിൽ കൊണ്ടെത്തിക്കണമെന്നും ആവശ്യപ്പെട്ടാണ് അങ്കിത എന്നെ അവൾ താമസിച്ചിരുന്ന ബന്ധു വീട്ടിലേക്ക് വിളിച്ചത്. ഗെയ്റ്റിനു പുറത്ത് കാത്തുനിന്ന എന്നെ ബാഗുകൾ എടുക്കുന്നതിനായി ഉള്ളിലേക്ക് ക്ഷണിച്ചതും അവളായിരുന്നു. പിന്നെ എല്ലാം മാറി മറിഞ്ഞത് ക്ഷണനേരത്തിലായിരുന്നു. അവൾ തന്നെ വാതിലടച്ച് സ്വന്തം വസ്ത്രം വലിച്ചു കീറി ബഹളമുണ്ടാക്കാൻ തുടങ്ങി. ഒന്നും മനസിലാകാതെ നിന്ന എന്നെ തള്ളിയിട്ട് ആളുകൾ കൂടിയതും അവൾ പുറത്തേക്ക് ഓടി. സ്വന്തം മാനം പണയം വെച്ച് അവൾ ആടിതീര്‍ത്തത് എന്നോടുള്ള പ്രണയനാടകത്തിന്‍റെ അന്ത്യഭാഗമായിരുന്നെന്ന തിരിച്ചറിവായിരുന്നു  തന്‍റെ ജീവിതത്തിന്‍റെ താളം തെറ്റിച്ചത്.   

 

സ്വന്തം  മാനവും ജീവനും നഷ്ട്ടപ്പെട്ട സ്ത്രീകൾ നീതിക്കായി നിയമപീഠത്തിനു മുന്നിൽ കൈനീട്ടവേ അങ്കിതയെപോലുള്ളവർ പദവിക്കും അധികാരത്തിനുമായി സ്വന്തം മാനം പോലും പണയം വയ്ക്കുവാന്‍ തയ്യാറാകുന്നു. മനുഷ്യൻ അവന്‍റെ തലച്ചോറിനെ എപ്രകാരമാണ് വിനിയോഗിച്ചു കൊണ്ടിരിക്കുന്നത്? നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പൊരുതുന്നവർ തന്നെയാണ് അത് ദുരുപയോഗം ചെയ്യുന്നതും. നേട്ടങ്ങൾ നഷ്ട്ങ്ങളാക്കുന്നതും ശാസ്ത്രത്തെ മനുഷ്യന്‍റെ ഉന്മൂലനത്തിനു തന്നെ കാരണമാകുന്ന അണുബോംബുകളാക്കുന്നതും വിവേകം നഷ്ടപ്പെട്ട് മരവിച്ചു പോയ ഈ തലച്ചോറുകൾ തന്നെയല്ലേ? എന്താണ് ശരി? എന്താണ് തെറ്റ്? സാമൂഹികമായ കെട്ടുറപ്പിനുവേണ്ടി ആരോ പടച്ചു വെച്ച സത്യധർമ്മസംഹിതകളെല്ലാം കാലഹരണപ്പെട്ടിരിക്കുന്നു.

 

കാമവെറിപൂണ്ട ഒരു പറ്റം ധാർമ്മികവാദികൾ അവസാനിപ്പിച്ചതാണ് ജഹാംഗീറിന്റെ കുഞ്ഞനുജത്തിയുടെ ജീവിതം. അവനും അതേ നാണയത്തിൽ തിരിച്ചടിക്കാമായിരുന്നില്ലേ? ഇല്ല, കാരണം അവൻ മനുഷ്യനായിരുന്നു. തനിക്കു കിട്ടേണ്ട നീതി നിയമത്തിന്‍റെ മാർഗ്ഗത്തിലൂടെ ആകണമെന്ന വാശിയാണ് അവനെ നിയമവിദ്യാർത്ഥിയാക്കിയത്. മനുഷ്യൻ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കാൾ അവയെ അവൻ എങ്ങനെ അഭിമുഖീകരിക്കുന്നു എന്നതിലാണ് മനുഷ്യനെ മനുഷ്യനാക്കുന്ന ആ ഘടകമിരിക്കുന്നത്.

 

കർഷകമരണങ്ങൾ ബ്രേക്കിങ് ന്യൂസിന്റെ ഒരു ഓരത്തുകൂടി മിന്നിമാഞ്ഞു പോകുകയും അത്രയും തന്നെ പ്രാധാന്യം മാത്രം അതിനു നല്കുകയും ചെയ്യുന്ന ഇന്നത്തെ തലമുറയിലെ എത്ര കുട്ടികൾക്കറിയാം എങ്ങനെയാണ് തനിക്ക് മുമ്പിൽ വിളമ്പി കിട്ടുന്ന വിഭവങ്ങൾ ഉണ്ടാക്കുന്നതെന്ന്? കോടികളുടെ കട ബാദ്ധ്യതകളുമായി ലഹരി രാജാക്കൻമാർ നാടുചുറ്റി സ്വൈരവിഹാരം നടത്തുമ്പോൾ യഥാര്‍ത്ഥ അന്ന ദാതാക്കൾ പതിനായിരങ്ങളുടെ ബാധ്യത തർക്കുവാനാകാതെ ആത്മാഹൂതി ചെയ്യുന്നു. ബാധ്യതകളുടെ ഭാണ്ഡമിറക്കാൻ വിഷം കുടിച്ചിറക്കിയൊരച്ഛന്‍റെ മകനായിരുന്നു ആലോപ്.

 

"റാം" - ജന്മം നൽകിയവർ പാതി ജീവനാക്കി മരിച്ചുവെന്ന വിശ്വാസത്തിൽ കുപ്പയിൽ ഉപേക്ഷിച്ചതാണവനെ. തെരുവിന്‍റെ മക്കൾക്ക് തണലാവാൻ തന്‍റെ ജീവിതം മാറ്റി വെച്ചവൻ. അവനായിരുന്നു തന്‍റെ സന്തഹ സഹചാരി.

                            

*          *          *         *         *          *          *         *    

 

ഇന്നലെ രാവിലെ പോയതാണ്‌ റാം, അവന്‍റെ അമ്മമാര്‍ക്ക് അടുത്തേക്ക്. അനാഥമന്ദിരത്തിന്‍റെ എന്തോ പ്രോഗ്രാം ഉണ്ടെന്ന് പറഞ്ഞിരുന്നു. ഞാൻ കണ്ണുകള്‍ തുറക്കാന്‍ ശ്രമിച്ചു. കണ്ണിലേക്ക് വീണ്ടും പ്രകാശം കടന്നു. ഇന്നലെ എന്തു പൊടിയാണ് അവർ തന്നത്? വിജയാഘോഷത്തിന് എത്തിയ കക്ഷിയുടെ മറ്റുചില യുവനേതാക്കളായിരുന്നു അത് എന്‍റെ കൈകളിലേക്ക് വച്ചുതന്നത്. മദ്യത്തിന്‍റെ  ലഹരിയില്‍ അത് അപ്പാടെ വലിച്ച് കയറ്റുകയായിരുന്നു. അതിന്‍റെ പരിണിത ഫലമാകാം സര്‍വ്വം തളര്‍ന്ന ഈ അവസ്ഥ. 

തിരികെ മുറിയിലെത്തിയത് പുലര്‍ച്ചെ ആറുമണിക്ക് ആയിരുന്നു. അടപ്പ് തെറിച്ച കുപ്പികള്‍ തറയില്‍ ഉരുണ്ടു കിടന്നിരുന്നു. അച്ചടക്കമില്ലാത്ത തന്‍റെ ജീവിതം തന്നെയാണ് ചുറ്റും ചിതറികിടക്കുന്നത്. അലമാരിയില്‍ ബാക്കിയിരുന്നതും എടുത്തു കുടിച്ചിറക്കി കട്ടിലിനരികെ എത്തിയതു വരെ ഓർത്തെടുക്കുവാനായി. അപ്പോഴേക്കും ചുമരിലിരുന്ന ക്ലോക്കിൽ ഏഴടിച്ചു. കൂടുതൽ ഭാരം ശരീരത്തിന് പുറത്തേക്ക് കയറ്റി വച്ചതു പോലെ. ശ്വാസം കിട്ടുന്നില്ല അവസാന ശ്രമമെന്നോണം ഒന്നുകൂടി ശ്വാസം വലിച്ചെടുത്തു. 

 

 ഹരികൃഷ്ണൻ പിന്നെ കണ്ണുകൾ തുറന്നില്ല. മുറി വൃത്തിയാക്കുവാനെത്തിയ ജാനകിയമ്മയാണ് ബോധമറ്റ് നിലത്തു കിടന്ന അവനെ ആദ്യം കണ്ടത്. റാം ഒഴിക്കെ എല്ലാവരും ആസ്പത്രിയിൽ എത്തവേ ഡോക്ടർ വിധി എഴുതി 'മസ്തിഷ്ക മരണം'.

 

*          *          *         *         *          *          *         *    

  

 '.... വിവേകമില്ലാത്ത മനുഷ്യൻ ജീവനുള്ള തലച്ചോറുമായി ജീവിക്കുന്നതും അവൻ മൃഗമായി പരിണമിക്കുന്നതും ഒരുപോലെയാണ്. തലച്ചോറ് കൊണ്ട് ചിന്തിക്കുമ്പോഴും ഹൃദയം കൊണ്ട് ആ ചിന്തകൾക്ക് വെളിച്ചമേകാൻ മനുഷ്യന് കഴിയട്ടെ. 

മനുഷ്യൻ എന്നും മനുഷ്യനായിരിക്കട്ടെ. 

നീതിന്യായ വ്യവസ്ഥയിലും നീതി പീഠത്തിലും ജനങ്ങൾക്ക് നഷ്ടമായിരിക്കുന്ന വിശ്വാസം തിരികെ വീണ്ടെടുക്കുവാൻ നമുക്ക് ഏവര്‍ക്കും സാധിക്കട്ടെ എന്ന വിശ്വാസത്തോടെ...

'സത്യമേവ ജയതേ' 

             

 അത്രയും പറഞ്ഞ് റാം തന്‍റെ വാക്കുകൾ അവസാനിപ്പിച്ചു. 

 എൻട്രോൾമെന്‍റ് ചടങ്ങുകൾ കഴിഞ്ഞിറങ്ങവേ റാം കണ്ടു അർജുനൊപ്പം അവനുണ്ട് 'വസിഷ്ഠ്' സവർണ്ണ വിഭാഗത്തിന്‍റെ ആക്ഷേപങ്ങള്‍  താങ്ങാനാവാതെ ജീവനൊടുക്കിയ കനിഷ്ഠിന്‍റെ അനുജൻ. അവനെ ചേർത്തു പിടിച്ചു ആശ്ലേഷിക്കവേ റാം അറിഞ്ഞു അവനുള്ളിൽ ജീവിക്കുന്ന ഹരികൃഷ്ണന്റെ ഹൃദയമിടിപ്പുകൾ

Srishti-2022   >>  Short Story - Malayalam   >>  എന്തിനീ....

Anas K Jamal

QuEST Global

എന്തിനീ....

എന്തിനീ....

 

ഒരു ചെറുകഥ എഴുതണമെന്ന മനസോടെ മുറിയടച്ചു കുറ്റിയിട്ടിരിപ്പാണ് ഞാൻ. വഴിവിളക്കുകൾ മിന്നുന്ന വഴിത്താരകൾ ഒക്കെ മനസ്സിൽ തെളിഞ്ഞു വന്നു. എങ്കിലും അവളെക്കുറിച്ചുള്ള എൻ്റ്റെ ഓർമ്മകൾ എന്നെ അതുതന്നെ എഴുതാൻ പ്രേരിപ്പിക്കുന്നു. അതിനൊരു കാരണവും ഉണ്ട്. എന്നെപ്പോലെ മെലിഞ്ഞുണങ്ങി രണ്ടുകാലുകളും തളർന്ന ഒരുവനെ പ്രണയിക്കാൻ അവൾക്കുമാത്രമേ കഴിയുകയുള്ളു. സ്വാർഥമായി ചിന്തിക്കുന്നവരാണല്ലോ നമുക്ക് ചുറ്റും. എന്നിൽ ഒരു മനസുമാത്രമേ ഉള്ളൂ എങ്കിലും എന്നെ അവൾ പ്രണയിച്ചു. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെടുത്തി എന്നെ തനിച്ചു നടക്കാൻ, അങ്ങനെയും പറയാൻ കഴിയില്ല ഇഴയാൻ മാത്രം അനുവദിച്ച ആ നശിച്ച നാളുകൾ. എതിരെ വന്ന വണ്ടിക്കാരന്റെ മൊബൈൽ സംസാരം നൽകിയ ഈ മടുപ്പിക്കുന്ന ജീവിതം. അതിൽ മാനസികമായി തളർന്ന എന്നെ ശുശ്രുഷിച്ച ആസ്പത്രി നാളുകളിൽ അവൾക്കുതോന്നിയ ഒരിഷ്ടം.

 

ഓർമകളുടെ ശകലങ്ങൾ ആ കാലങ്ങളെ ഉള്ളിൽ ഒരു പേമാരിയായി മനസിന് നനുത്ത കണങ്ങളെ നൽകിത്തുടങ്ങി. എന്ത് രസമായിരുന്നു ആ നാളുകൾ എന്നറിയാമോ ?. മുറിയിൽ ഒറ്റക്കിരുന്നു കരഞ്ഞ നാളുകളിൽനിന്ന് വർണങ്ങൾ നിറഞ്ഞ പൂക്കളും ശലബ്ഭങ്ങളും കാണാൻ എന്നെ അവൾകൊണ്ടുപോയ നാളുകൾ. ചെറിയ ചെറിയ ആഗ്രഹങ്ങളേ അവൾക്കും എനിക്കും ഉണ്ടായിരുന്നുള്ളു. അതിനും കാരണങ്ങൾ ഉണ്ട് വാടകവീട്ടിൽ താമസിച്ചിരുന്ന എനിക്ക് വാടകകൊടുക്കാൻപോലും കഴിവില്ലാതെ ഇരിക്കുമ്പോൾ ചെറിയശമ്പളത്തിലെ ഒരുവിഹിതം എനിക്കായിമാറ്റിവക്കേണ്ടിവരുമായിരുന്നു അവൾക്ക്. ഒരു salesman ആയിരുന്ന എനിക്ക് നടക്കാൻ പറ്റാതായപ്പോൾ നിന്നുപോയതാണ് എൻ്റ്റെ ജീവിതം. കഥകളും മറ്റും എഴുതാനുള്ള എന്നിലെ കഴിവുമാനസിലാക്കിയ അവൾ ഇന്നെനിക്ക് ജീവിക്കാൻ ഒരുമാർഗ്ഗവും കണ്ടെത്തിത്തന്നു. ഇല്ലെങ്കിൽ നിന്നുപോയേനെ എന്നിലെ തുടിപ്പ്.

 

ചെറുപുഞ്ചിരിയോടെ കടന്നുവരാറുള്ള അവൾ എന്നും ഒരുപാടുനേരം നിറുത്താതെ സംസാരിക്കും. ഇന്നുനടന്ന എല്ലാകാര്യങ്ങളും ഒറ്റശ്വാസത്തിൽ പറഞ്ഞുതീർത്തിട്ടേ മറ്റെന്തുമുള്ളു. ചെറിയ ഇടവേളകൾപോലും എനിക്കായി മാറ്റിവയ്ക്കും. ഞാനുമായി ഉള്ള ബന്ധം അവളുടെ വീട്ടുകാർ എതിർക്കുന്നുണ്ടായിരുന്നു. ആരാണെങ്കിലും അങ്ങനെയേ ചിന്തിക്കാൻ കഴിയു. വീട്ടുകാരെ പറഞ്ഞു സമ്മതിപ്പിച്ച ആ ദിവസം ഞങ്ങൾ കായൽത്തീരത്തു പോയിരുന്നു. വളരെസന്തോഷമായിനിൽക്കുന്ന അവളെ ഞാൻ മനംനിറയെ നോക്കിനിന്നു. പെട്ടന്ന് ആരവത്തോടെ ആരൊക്കെയോ വരുന്നതുകണ്ടു. സദാചാരപോലീസ് എന്നാണത്രെ, ഞങ്ങളെ തല്ലി വളരെ നികൃഷ്ട്ടമായി സംസാരിക്കാൻ തുടങ്ങി. എതിർത്ത ആ പാവത്തിനെ വലിച്ചുകീറാൻ ഒരുവൻ ചെന്നായയെ പോലെ അടുത്തു. ഭയന്നോടുന്ന അവളെ രക്ഷിക്കാൻ എനിക്കാവില്ലലോ ?

 

ഓടിത്തളർന്ന അവൾ കായലിന്റെ വക്കിലെത്തി. പിന്നെയും അവന്റെ കരങ്ങൾ അവളുടെനേരെ ചലിച്ചു. പുറകിലേക്കുമാറിയ പാവം ആഴങ്ങളിലേക്ക് താണു. അവന്മാർ അതുനോക്കി ആഹ്ലാദിച്ചു. വെറും പാറയെപ്പോലെ ഞാൻ.... മരവിച്ച അവളുടെ ശരീരം എൻ്റ്റെ വിറയാർന്ന കൈകൾക്ക് തൊടാൻപോലും....

 

എന്തിനുവേണ്ടി ആർക്കുവേണ്ടി...... ലോകമേ നിങ്ങൾക്ക് എന്തുകിട്ടി.

 

വണ്ടി ഓടിച്ച ഡ്രൈവർ മൊബൈൽ എടുക്കാതെ ഇരുന്നെങ്കിൽ. സദാചാരപോലീസ് നല്ലതും ചീത്തയും ശരിയായി മനസ്സിലാക്കിയിരുന്നെങ്കിൽ.

 

വയ്യ.... അക്ഷരങ്ങൾ പടർന്നുതുടങ്ങുന്നു, ഞാൻ വിശ്രമിച്ചോട്ടെ......

Srishti-2022   >>  Poem - English   >>  THE HIDDEN PERSON

Amritha Mohan

QuEST Global

THE HIDDEN PERSON

I see her now, locked inside my old mirror,
Staring at me, her eyes bright with pure horror.
A ghost of a tear running down her cheek,
My fingers tremble and my knees go weak.

There was a time in the distant past,
When our features had a delicate cast.
She talked to me about her dreams,
And I, of my fears, my nocturnal screams.

She believed in showing her identity,
While I believed it was an obscenity.
Pinning her beautiful soul on her sleeve,
She thought there was nothing to grieve,

Alas! As time chimed away its warning bell,
Its tide pulled us both through gruelling hell,
She fell to its depths, fading into darkness,
I was retched up on the shore, into brightness.

And as I see her now, past all these years,
A hazy memory in my mirror of tears,
I remember a boy fighting desperately for his freedom,
And a girl who lived within his heart’s kingdom.
She was half of him and he was of her,
And now lived neither.
Because I am just a shell of that old boy,
Who wanted to be that girl, in her world of pure joy.

Srishti-2022   >>  Poem - English   >>  Don't cry for me

Jisha T Lakshmi

QuEST Global

Don't cry for me

Donot stand at my grave and cry
I am not your girl
Donot tell me teachers are like god
They will not hear me cry
Donot wipe my mother's tears
You didnot save my life evenif you had a chance
Donot tell i had dreams
You are standing on the grave of my dreams
And clipped my wings
Donot say sorry
when it is over
Donot pray for my soul
It will not wipe your sin.

Srishti-2022   >>  Poem - English   >>  WHEN LIFE AND NUMBERS MET

MANEESHA M HARI

QuEST Global

WHEN LIFE AND NUMBERS MET

Life seems to be all about numbers!

Breaths and beats all are numbers,

Dates and years all have some stories to tell.

Connecting the dots one by one

To figure out what life offers

To count ups and downs, slopes and intercepts

To measure degree of turns and curves

Appears to be endless unfathomed blues

Just like numbers, between two is infinite!

No one else other than your soul

Knows how huge that sum is

The distance you crawled, you jumped

The long path no equations can deduce.

Alas! Why life pacing like progression of decimals?

Wailing some, when it offers bitter and tears.

Ah! Why life galloping like an exponent of tens?

Astounding others, when it offers sweet and joy.

What all own is one life

This 'one' with many digits and figures

Some worth to be valued, but no one counts

Some just trashy, but many embracing

No one values what to be valued

Counting the wealth, jewels and medals

Days here are counted, though many forget.

Count your deeds, hands you reached and smile you offered

Start it over, if it’s zero.

To fill some null set with priceless numbers!

And to feel the numbers that are serene, awe and bliss!

Srishti-2022   >>  Short Story - English   >>  Uncertain Bindings

Lamiya Basheer

QuEST Global

Uncertain Bindings

She never used perfumes, still she didn’t know why her hands were so eager to spray ‘Blue Lady’ on her. It was his, Hari’s favorite, on her. “Mamma…Mammaa…”, her three year old son Ishaan screamed and rushed into the room. “Come Mammaa… we can go…I want to see him… I will get lots of chocolates.” They were getting ready to go and meet someone special. She was all set, but she found she had worn no earrings. She was about to pick a long earring which matched her yellow saree, which she draped purposefully today. It was gifted by Hari, long back. She picked a small studded earring instead of a long one, Hari liked it that way. She was not sure why she was feeling different. ‘It should be a normal visit.’ She conveyed herself.

              She seated Ishaan on the back seat of the car and was about to get in for drive. All of a sudden, “Tum hii dekho naa…yeh kyaa..” It was her phone ringing. She got tensed and tried to snatch the phone from Ishaan. “Haloo Pappa….yes…” Ishaan picked the call as she feared. It was Dev, her husband calling. “It is Ishaan only Pappa.. We are going to …”. “Ishaan…”, somehow she yelled and grabbed the phone from him, “Hello, Dev… yeah… you reached ? ”. Dev was on his way to Banglore for a business meeting. He had left early morning today. “Dev, yes, we are going out… aah… we… we are going for shopping…”. “Ok, yeah, I remember. I will take him there later. Ok bye, I’m about to start now. Call you later… Love you too…”. They ended their calls mostly with ‘love you’. Sometimes she felt, it was just for a sake of formality. She regretted after ending the call, that she lied. ‘What was the need for me to lie ? He instead reminded me…’ . She got in to drive, adjusted herself and started her car.

               ‘It’s been almost one year or more, since I met him last’, she was thinking while driving. That day she did not even raise her eyes to look at Hari. She hated him those days. Dev was with her and it was Dev who talked with Hari that day. She hated that situation too, when two were together and she was in middle.

               Soon they reached Hari’s apartments. She pressed the calling bell and waited for Hari. Ishaan was occupied in his own ways by telling stories and talking to all nearby fascinating objects he found. She too was in her world. She was wondering, how she would start a conversation with Hari. She badly wanted to talk to him. But she was not sure what she had to talk, what she had to express. All of a sudden, Hari opened the door. Ishaan jumped on top of him. She starred at Hari. He looked so weak. He starred at her back for few seconds. As she was about to smile, he put his gaze down, turned and walked away with Ishaan. She was about to enter in, when he asked in a subtle voice, “When would you come back to pick him?”, “Hari..” she answered, ”I… in two hours…” . She couldn’t utter anything more. She turned and walked slowly down the stairs.

              Tears thinned down through her soft cheeks. She knew Hari was right this time. She knew this was the only thing that can happen now. This was why she always insisted to Dev, that he dropped Ishaan at Hari’s flat. ‘It was all my fault’, she regretted. She did not give a second thought while signing the divorce petition,  two years back. Nowadays she felt guilty whenever she thought of Hari, because it was she who had signed it first.

‘It all happened so sudden. If ever I could go back in time and got a chance to correct Hari or at least to forgive him. Never would have I, married Dev, in all of a sudden, owing to my parents wish. Ishaan wouldn’t have to call two persons “Pappa” at the same time. Hari wouldn’t have been so miserable without Ishaan and me and  I wouldn’t have been into so much uncertainty. What have I done to myself ??’, she couldn't do anything but questioning herself. She opened her car gently as a breeze, dropped herself into the seat and burst into tears.

Srishti-2022   >>  Poem - Malayalam   >>  രണ്ടേരണ്ടു മാമ്പഴം

Lamiya Basheer

QuEST Global

രണ്ടേരണ്ടു മാമ്പഴം

തേങ്ങീലമിഴിനിറഞ്ഞെങ്കില്ലുംതേങ്ങരുതെന്ന് സ്വയമോതി
ഒരേയൊരാഗ്രഹം മാത്രം കുരുന്നെനോടായി അരുളി
രണ്ടേരണ്ടു മാമ്പഴംഅങ്കണമാവിലെരണ്ടേരണ്ടു മാമ്പഴം;
കേട്ടിതു ഞാൻ സ്വയമോതിതേങ്ങരുത്അരുതിവിടെയരുത്.

ക്യാൻസർ കാർന്നൊരു ബാല്യംതിളക്കമില്ലാക്കുഞ്ഞു മിഴികളിൽ,
വിറയാർന്ന ചുണ്ടുകൾക്കില്ലൊരു കുഞ്ഞു കഥ ചൊല്ലുവാൻ,
മത്സരിക്കാനറിഞ്ഞീടാത്തകുരുന്നിനായി ഉരുകുന്ന
ഒരച്ഛനുമ്മയും നിൽപൂ അതാ  നീർജ്ജീവമായി.

നാളെ ഡോക്ടർ വിധിയെഴുതിയ ചീട്ടുമായിറങ്ങുമവരാശുപത്രിപ്പടി
എത്തണമതിനു മുൻപായിഒന്നുകൂടി കാൺമാൻ കുരുന്നിനെ
രണ്ടു മാമ്പഴമേകുവാൻഒരുമ്മ നൽകുവാൻമാറോടണയ്ക്കാൻ;
എത്ര ക്ഷണികമീ ജീവിതംഇത്രയും ക്ഷണികവുമാവരുതായിരുന്നു.

എന്റെ മാവിലെയേറ്റവും മാധുര്യമാർന്നരണ്ടു മാമ്പഴമാകണേയെൻ കരങ്ങളിലണയാൻ,
 കുഞ്ഞു വിളക്ക്ഞാനെത്തും വരേയ്ക്കും കെടാതെ കാക്കണേ
മാമ്പഴങ്ങളാ വായിലലിയും വരേയ്ക്കുമവൾക്കായുസ്സേകണേ;
അല്ലഎന്നുമെൻ മാവിലെ മാമ്പഴം നുകരുവാനായുസ്സവൾക്കായി നൽകേണമേ.

രണ്ടേരണ്ടു മാമ്പഴമതുവരെയെത്തിക്കാനായുസ്സെനിക്കും നൽകേണമേ;
എത്ര ക്ഷണികമീ ജീവിതംഇത്രയും ക്ഷണികവുമാവരുതായിരുന്നു

Srishti-2022   >>  Poem - Malayalam   >>  പ്രത്യാശ

Roshini Abraham

QuEST Global

പ്രത്യാശ

നിലാവിൻ കാലൊച്ച 

കേട്ടു മയങ്ങുമീ 

പൂവിനിന്നറിയുമോ 

പൂഴി തൻ തേങ്ങൽ 

 

കാട്ടിൻ ചിലമ്പഴിച്ചൊഴുകി 

അകലുന്നൊരു കാറ്റി-

നിന്നറിയുമോ രാവിൻ 

തേങ്ങലോളങ്ങൾ 

 

നിന്നുടലിലും ചോര

അവനുടലിലും ചോര

മർത്യാ നമ്മൾ തൻ 

ഞരമ്പുകളിൽ ചോര 

 

നാനാവിധം മഹത്

വ്യക്തികൾ ഘോഷിക്കും 

നാനാവിധം മഹത്

വചനങ്ങൾ മന്ത്രിക്കും 

 

ജീവൻ തുടിക്കും 

നാഡീഞരമ്പുകളിൽ 

ഒഴുകുന്ന ചോര തൻ 

നിറമൊന്നു തന്നെ 

 

സ്വർഗത്തെ തേടി 

അലയുന്ന നിങ്ങളോ 

അറിഞ്ഞീടുക 

സ്വർഗ്ഗമീ മണ്ണിലാണെന്നും 

 

വണങ്ങീടുകിൻ 

നിൻ മാതാവിനെ 

വണങ്ങീടുകിൻ 

നിൻ ഭൂപ്പെറ്റ മക്കളെ 

മതമല്ല ജീവൻ 

മതമല്ല ലോകം 

മതമല്ല നിൻ 

പ്രാണനിൻ ആധാരം 

 

സ്നേഹമാണീ ഭൂമി തൻ 

പ്രാണനും ശോഭയും 

ജാതിയല്ല ഇന്നീ

വായുവിൻ ഉറവിടം 

 

മതമെന്ന വാളാൾ 

മമതയെന്നൊരു ചിന്തയെ 

വേർപ്പെടുത്തീടല്ലേ 

മർത്യാ നിൻ ഉടലിൽ നിന്ന് 

 

സ്നേഹിച്ചിടൂ നിങ്ങൾ

സേവിച്ചിടൂ നിങ്ങൾ

മനുഷ്യത്വമെന്ന കണ്ണിയാൽ 

ബന്ധിതർ നാം 

 

സമുദ്രം തൻ തീരം,

പൂവ്  തൻ ഗന്ധം,

മാനവരാശി തൻ 

കർമ്മമിന്നു സ്നേഹം 

 

അറിയൂ  നിങ്ങളിന്ന് 

വരും തലമുറതൻ 

അറിവിനായ് പകരൂ 

നിങ്ങളിന്ന് 

 

സാഹോദര്യത്തിൻ 

മഞ്ഞുബാഷ്പങ്ങളാൽ 

പണിതിടു സ്വർഗ്ഗമിന്ന് 

മാനവഹൃദയത്തിൽ 

Srishti-2022   >>  Poem - Malayalam   >>  ആദ്യാക്ഷരം

Vinod appu PG

QuEST Global

ആദ്യാക്ഷരം

                          ബാല്ല്യത്തിലാ-

                         കൊച്ചു കളിവീടുകള്‍ തന്‍ നാളില്‍ 

                         ആദ്യമായ് ചൊല്ലിയൊരക്ഷരമെന്നാരൊ -

                         ചൊല്ലിയറിഞ്ഞു ഞാനെന്നമ്മയെ 

 

   കൗമാരത്തില്‍ ,

   ചോരത്തിളപ്പിന്റെ  നാളില്‍ 

   ഉള്ളപ്പോലറിയാത്ത  കണ്ണിന്റെ 

   വിലയായിരുന്നമ്മ .

                                 

                                         യൗവ്വ നത്തില്‍,

                                         അജ്ഞാതവാസതിന്റെ നാളില്‍           

                                         പെയ്യുന്ന മഴയെഅമ്മതന്‍ സ്നേഹത്തോടു-

                                         പമിചിരുന്നു  ഞാന്‍ .

 ഇനിയും നീളുന്നോരെന്‍ നടപ്പാതയില്‍  

മെഴുകുതിരിനാളമായ് നീളുന്നതിന്നു  നീ.

ഒടുവിലൊരു മുറിപ്പാടയെന്‍-

ഹൃദയത്തിങ്കലലിയുമെന്നോര്ക്കെ 

അറിയാതെന്‍  മിഴിയിണ തുളുമ്പുന്നുവോ,

അറിയാതെന്‍  മിഴിയിണ തുളുമ്പുന്നുവോ.....

Srishti-2022   >>  Poem - Malayalam   >>  പിൻനിലാവ്

Gopakumar Palat

QuEST Global

പിൻനിലാവ്

രാവിന്റെ യാമങ്ങളിൽ കുളിരും കൊണ്ടു വന്നു നീ

ഒപ്പം അൽപ്പം സ്നേഹവും കൂടെ പ്രതീക്ഷയും

അന്തരാത്മാവിന്റെ ആഴങ്ങളിൽ

നീലാംബരങ്ങൾ നിറച്ചവൾ നീ.

ഒരുപാടൊരുപാട് ഓർമ്മകൾ തൻ

മണിമന്ദിരം തീർത്തു തന്നവൾ നീ.

നിദ്രതൻ ശയ്യയിൽ വീണിടാതെ

നിർവികാരനായ് നിന്നെ നോക്കി നിൽക്കെ,

തൂവെൺമയോലും നിൻ കിരണങ്ങളിൽ

നീരാടി നിശ്ചലനായി നിൽക്കെ,

പരിചിതമാം നിൻ വെൺരശ്മികൾ

പതിയുന്ന നേരം ഞാൻ ചാരിതാര്ത്ഥ്യൻ.

നിഴലുകൾ നീന്തും നിൻ വഴികൾ നോക്കി

പിന്നിട്ട ജീവിത പാതകൾ തേടി,

അറിയാതെ അണയുന്നു ശാന്തിതീരം

തേടലും തേങ്ങലും തീർന്നപോലെ.

പകലിന്റെ മിഴിയിലെ തെളിമയേക്കാൾ

അറിയുന്നു നിൻ മിഴിയിലെ മങ്ങലിനെ

ഒരുപാട് ചോദ്യത്തിനുത്തരമായ്

നീ കാത്തു വച്ചോരു മൂകതയെ.

കുലകുലയായ് സമർപ്പിപ്പൂ നന്ദിതൻ മലരുകൾ

എന്നിൽ നീ ചാർത്തിയ കാൽപാടുകളിൽ.

Srishti-2022   >>  Poem - Malayalam   >>  പ്രളയം

Jisha T Lakshmi

QuEST Global

പ്രളയം

മഴയ്ക്കായി കേണ  വേഴാമ്പലായ്  മഴഴേ  കാണാൻ കൊതിച്ചപ്പോൾ

അറിഞ്ഞില്ല അതൊരു പേമാരിയായി എൻ  നവ കേരളത്തെ ഈറനണിയിക്കുമെന്ന്

കണ്ടതെല്ലാം  തുടച്ചു  നീക്കാൻ വെമ്പിനിൽക്കുന്ന   തീഗോളത്തേപ്പോൽ 

താണ്ഡവമാടി ഒരു  സംഹാരദുർഗ്ഗയായി

അറിഞ്ഞില്ല മനുജ ജന്മത്തെ ഒടുക്കുവാൻ തോന്നിയ കാരണത്തെ

സമത്വമെന്ന വാക്കുമോതി മനുജർ തേരിലേറി നിൽക്കുമ്പോൾ

പ്രതീക്ഷ തൻ നാദമേകി ഓരോ മാനസങ്ങളിലും

കറുപ്പെന്നോ  വെളുപ്പെന്നോ  ജാതിയേതെന്നോ നോക്കിയില്ല

കനിവിൻറ്റെ തിരി നാളം നിറഞ്ഞ നയനങ്ങൾ തേടി നാം

സഹജീവിക്കായി  ഒരുമിച്ചു നാം  പ്രതീക്ഷ തൻ പൊൻ തൂവൽ തേടി

ഉറ്റവരെന്നോ ഉടയവരെന്നോ നോക്കിയില്ല എനിക്ക്  പ്രിയപ്പെട്ടവർ നിങ്ങളെല്ലാം

എന്ന്  ചൊല്ലി പ്രാത്ഥിച്ചു  ഓരോ  ആയുസ്സിനായി

അറിയാം  പ്രകൃതിയെ  നീ എനിക്ക്  തന്ന പാഠമിതെന്നു

ഒത്തൊരുമിച്ചു നമുക്ക്  ചൊല്ലാം 'മാറ്റി വെക്കാം  മനുജാ  നിൻ  ഗർവമെല്ലാം  ഒത്തൊരുമിക്കാം  നല്ലൊരു  നാളേയ്ക്കായി'

Srishti-2022   >>  Short Story - Malayalam   >>  Aറ്റവും പ്രിയപ്പെട്ടവളെക്കുറിച്ച്.....

Aswin MC

QuEST Global

Aറ്റവും പ്രിയപ്പെട്ടവളെക്കുറിച്ച്.....

ഓരോ ബഗ്ഗും ഓരോ കാമുകിമാരാണ് ഇവളുടെ ഉത്ഭവം ലോകത്തിന്റെ ഏത് കോണിൽ നിന്നായാലും ഇവളെത്ര മോശക്കാരിയാണെങ്കിലും ഞാനിവളെ സ്വികരിച്ചേ പറ്റൂ , അവളുടെ ഡെലിവറി കഴിയും വരെ അവരെ ഞാൻ സഹിച്ചേ പറ്റൂ. ചില കാമുകിമാർ വളരെ ചുരുങ്ങിയ മണിക്കൂറുകൾക്കുള്ളിൽ ഡെലിവർ ആകും,ചിലർ നമ്മളോടുള്ള ഇഷ്ടക്കൂടുതൽ കാരണം മാസങ്ങളോളം നമ്മെ പ്രണയിച്ചുകളയും പിന്നെ  ഊണിലും ഉറക്കത്തിലും എന്തിനു കുളിക്കുമ്പോൾ വരെ നമ്മൾ ഇവളെ എങ്ങനെ നന്നാക്കിയെടുക്കാം എന്ന ചിന്തയിലായിരിക്കും.ഇതുവരെ ഉള്ള പ്രൊഫെഷണൽ ലൈഫിൽ ഇങ്ങനെ മറക്കാൻ പറ്റാതെ മാസങ്ങളോളം സ്നേഹിച്ചു വീർപ്പുമുട്ടിച്ച കാമുകിമാരെ  ഞാനിന്നും നന്ദിയോടെ സ്മരിക്കുന്നു നിങ്ങൾ തന്ന ആവേശത്തിലാണ്  ഈയുള്ളവൻ ഇന്നും ജീവിച്ചു പോകുന്നത്.

ചിലപ്പോഴൊക്കെ തോന്നാറുണ്ട് ബഗ്ഗുകൾക്കു അപാര ശക്തികൾ ഉള്ളവയാണെന്നു കട്ട സഖാവായ ഈയുള്ളവനെ ശ്രീപാദനാഭന് മുന്നിലെത്തിക്കാനുള്ള കഴിവ് ഇവൾക്ക് മാത്രം അവകാശപ്പെട്ടതാണ്. ഇതുപോലെ ഒരുപാടു കാമുകി മാരെ സ്വന്തമാക്കുന്നത് കൊണ്ട് കാമുകന് പ്രത്യേകിച്ച് ഒരു ഗുണവും ഉണ്ടാകില്ല എന്നതാണ് ഇതിന്റെ ഒരു ഹൈലൈറ്റ് . ഒരായുഷ്കാലം മുഴുവൻ ഇവളുമാരുടെ കൂടെ കഴിയുന്നത് വഴി നമ്മുടെ കരിയർ ഏതാണ്ടൊരു വഴിക്കാവും. ചൊവ്വാഴ്ചകളിൽ എനിക്കവളോട് വല്യ സ്നേഹമായിരിക്കും  അത് കാണിച്ചേ പറ്റുള്ളൂ കാരണം ഇവളുടെ വിദേശത്തുള്ള സ്വദേശിയായതും വിദേശിയായതുമായുള്ള ബന്ധുജനങ്ങൾ  മകളുടെ വിശേഷമറിയാൻ കാത്തിരിക്കുന്ന ദിവസമാണ്, അന്ന് ഇവൾക്കില്ലാത്ത മേന്മകളൊക്കെ എനിക്ക് പലപ്പോഴായി വിളിച്ചു പറയേണ്ടി വന്നിട്ടുണ്ട് . എല്ലാവരും ഇല്ലെങ്കിലും ചില കാമുകിമാർ ഡെലിവറിക്ക് ശേഷവും ഈയുള്ളവനെ കുറിച്ച് അപഖ്യാതികൾ പ്രചരിപ്പിച്ചു തിരിച്ചുവരാറുണ്ട്  അപ്പോഴേക്കും പുതിയ കാമുകി പുതിയ രൂപത്തിൽ എത്തിയിട്ടുണ്ടാകുമെങ്കിലും മനസില്ലാ മനസോടെ ഇവ രണ്ടും നമ്മുടെ തലയിലാകും, പങ്കുവയ്ക്കേണ്ട സ്നേഹത്തിന്റെ ആവലാതി വേറെയും ഉണ്ടാകും. എല്ലാ കാമുകിമാരുടെയും തകരാറുകൾക്കു കാരണം ജനിപ്പിച്ച വിദേശത്തും സ്വദേശത്തും ഉള്ളവനാണെകിലും  അതിന്റെ എല്ലാ ഭാരവും ചുമയ്ക്കാൻ നിയോഗിക്കപ്പെട്ട ഹതഭാഗ്യവാനാണ് ഈയുള്ളവൻ. ഇംഗ്ലീഷിൽ പറഞ്ഞാൽ "Someone Had A Nice Fuck & Have All The Fun Finaly Its My Job To Look After His Doughter"  ഈയുള്ളവന്റെ ഗതികേട് പറഞ്ഞപ്പോൾ ഇടയ്ക്കു കേറി വന്ന ഒരു നോർത്ത് ഇന്ത്യൻ കോഡ് ഭീകരൻ മൊഴിഞ്ഞതാണ്.

  രാത്രി ഏറെ വൈകി അവളെ പിരിയുബോൾ ഉള്ളിന്റെ ഉള്ളിൽ തടാകയെ നാളെയും സഹിക്കണമല്ലോ എന്നായിരിക്കും ശരിക്കും  മനസിലുണ്ടാവുക എങ്കിലും മോളെക്കുറിച്ചു രണ്ടു നല്ലവാക്ക് അവളുടെ തന്തപ്പടിക്ക് കുറിമാനമായക്കാതെ അവിടുന്ന് ഇറങ്ങാൻ പറ്റില്ല  അതിന്റെ അവസാനം ഇങ്ങനെ ഒരു പതിവ് പല്ലവിയും  ഉണ്ടാകും "എല്ലാം ശരിയാകും എന്ന് തോന്നിയിരുന്നു എങ്കിലും ചിലതൊക്കെയേ ശരിയാക്കാൻ പറ്റു  എന്നാണ് തോന്നുന്നത്" ഇതങ്ങു  ചെന്നില്ലെങ്കിൽ  പിന്നെ അതൊരു  ആചാര ലംഘനമായി മാറും ബാക്കി ഞാൻ പറയേണ്ടല്ലോ "സ്വന്തം അമ്മ മരണപ്പെട്ടു കിടക്കുമ്പോ അത് അച്ഛനെ വേറെ പെണ്ണുകെട്ടിക്കാൻ ഉള്ള അവസരമായി കണക്കാക്കുന്ന കൊറേ എണ്ണം കൂടെ കാണും ആചാരം ലംഘിക്കുന്നതും നോക്കി ഇരിപ്പാണ് ഇവന്മാരുടെ പ്രധാന പണി. പിറ്റേന് രാവിലെ ചെല്ലുമ്പോൾ പതിവിലും സൗരഭ്യത്തതോടെ അവളെന്നെ കാത്തിരുപ്പുണ്ടാവും. മലയാളി ആയതുകൊണ്ട് വല്ല വല്ല ഉഡായിപ്പുകളും നടത്തി  ഇവളെ എനിക്ക് പറഞ്ഞു വിടാൻ അറിയാഞ്ഞിട്ടല്ല എങ്കിലും ഇവളെ പരിശോധിക്കുന്നത് എന്നേക്കാൾ ഉളയായ മറ്റൊരു വൈദ്യനായത് കൊണ്ട് പോയതിലും വേഗത്തിൽ ഇവളിങ്തിരിച്ചു കേറി വരും.

രാത്രി എന്തുകൊണ്ടോ ഇവൾ കൂടുതൽ തരളിതയാകാറുണ്ട് (അത് തന്നെയാണ് ഉദ്ദേശിച്ചത്) ഈയുള്ളവന്റെ ഇത്രയും കാലത്തെ അനുഭവം വച്ച് പറയുകയാണ് നമ്മളെ വിട്ടു പിരിയില്ല എന്ന് വാശി പിടിക്കുന്ന കാമുകിമാരുടെ കാര്യത്തിലൊക്കെ ഒരു തീരുമാനും ഉണ്ടാകാറുള്ളത് ലോകം ഉറങ്ങികിടക്കുമ്പോഴായിരുന്നു. സുന്ധരമായ രാത്രി ഉറങ്ങാനുള്ളതാണെന്നു പറഞ്ഞവരെ അന്നാണ്  ഞാനാദ്യമായി തള്ളിപ്പറഞ്ഞത്. ഇങ്ങനെ അർദ്ധരാത്രിയിൽ  എന്നെ ജീവനുതുല്യം സ്നേഹിച്ച കാമുകിയെ ഡെലിവറിക്കായി ടെസ്റ്ററെ ഏല്പിച്ചു റസ്റ്റ്റൂമിൽ പോയി  സൂചി വീണാൽ കേള്ക്കുന്ന നിശബ്ദതയിൽ അവിടെ കേൾക്കുന്നതാണ് ലോകത്തിലേറ്റവും മികച്ച ശബ്ദം   

ഇങ്ങനെ അസംഖ്യം കാമുകിമാരെ ഒരുകരയ്‌ക്കെത്തിച്ചു പരിചയം ഉള്ളതുകൊണ്ടുതന്നെ യഥാർത്ത ജീവിതത്തിൽ ഒരു കാമുകിയുടെ അഭാവം ഒരിക്കലും നമുക്ക് അനുഭവപ്പെടുകയില്ല എന്നതാണിതിന്റെ മറ്റൊരു ഹൈലൈറ് (9645203315 ).

നിങ്ങളൊരു നല്ല കാമുകനാണെങ്കിൽ  കയ്യിലുള്ള അഭിരാമിയെ ടോറി ബ്ലാക്ക് ആക്കാൻ നിങ്ങൾക്ക് കഴിയും എന്നാൽ സ്വന്തമായി ഒരു അമ്മുക്കുട്ടിയെ പോലും നിങ്ങൾക്ക് സൃഷ്ടിക്കാൻ കഴിയില്ല എന്നതാണ് വാസ്തവം ഇനി മേല്പറഞ്ഞതൊക്കെ ആരാണെന്നാണ് നിങ്ങൾ ആലോചിക്കുന്നതെങ്കിൽ നിങ്ങളോടെനിക്ക് സഹതാപം മാത്രമുള്ളത്. ബഗ്ഗ്‌ ലൈഫ് സൈക്കിൾ നെ കുറിച്ച് ഒരു ത്വാത്തിക അവലോകനമാണ് മുകളിൽ പറഞ്ഞതത്രയും. ഇനി  ഡെലിവറി നടത്തുന്നതിനായി  കാമുകിയുടെ പരിശുദ്ധി അളക്കുന്ന ചെയ്യുന്ന ബൈജു നാരായണസ്വാമികളെ  കുറിച്ച് രണ്ടു വാക്ക്  നന്നാക്കാൻ തന്നത് കാമുകി കിടക്കുന്ന കട്ടിലിന്റെ കാലിന്റെ ഇളക്കമാണെങ്കിലും ടെസ്റ്റ് ചെയ്തു ചെയ്തു കട്ടിലിൽ കിടക്കുന്നവളുടെ തലയ്ക്കു പ്രശ്നമുണ്ട് എന്ന്  വരെ പറയാൻ മടിയില്ലാത്ത ഫ്യൂഡൽ മാടമ്പി വർഗത്തിൽ പെട്ടവരാണിവർ. നിർത്തുന്നു ധ്വജപ്രണാമം.......

Srishti-2022   >>  Short Story - Malayalam   >>  സുഷുപ്തി

Joncy Wilson

QuEST Global

സുഷുപ്തി

പോരാ പോരാ കരച്ചിലിന് ഇത്ര ശക്തി പോരാ ഇതിപ്പോ സിനിമേലെ മെലോ ഡ്രാമ പോലും ആയില്ല. ബെ ബെ ആരാ കരയുന്നെ ഒന്നും അങ്ങ് കാണാൻ പറ്റുന്നില്ല കണ്ണാടി എടുക്കാഞ്ഞതു പണി ആയി
ഇവരൊക്കെ എത്തിയോ എനിക്ക് ബ്ളൂ വേൽ സജസ്ററ് ചെയ്ത ടീമ്സ് ആണ്. ഫ്രീ ഒഫ് കോസ്റ്റ്. വെറൈറ്റി ആക്കാമായിരുന്നു. പേപ്പറിൽ പേരും ചിലപ്പോൾ ഫോട്ടോയും വന്നേനെ. ഇതിപ്പോ എന്താ ഒരു കോളം ന്യൂസ് അതും അകത്തെ പേജിൽ.

ഏട്ടോയി എവിടെ ? ഓടി നടക്കുവാ കള്ളൻ. ഒരു മൈൻററും ഇല്ല. അല്ലേലും അങ്ങനാ തൃശൂരിൽത്തെ ആൾക്കാർ വന്നാൽ പിന്നെ തിരിഞ്ഞു നോക്കില്ല. മോളൂ നീ ഇവിടെ ഇരിപ്പുണ്ടോ എടി നിൻറ്റെ മുഖത്തെന്താ ഒരു ചെറുപുഞ്ചിരി നോക്കട്ടെ ആഹാ ബെസ്റ്റ് ഫ്രണ്ട് ലിയ വന്നിട്ടുണ്ടല്ലേ. എന്റെ മൊട്ടകുട്ടൻ എവിടെ ഈശ്വരാ ആരെയും ഇടിച്ചിടാതിരുന്നാൽ മതിയായിരുന്നു. മമ്മുസും പപ്പുസും.. താങ്ങിക്കോളളണെ തബുരാനെ ! മരിക്കുബോൾ കരയേണ്ട ആവശ്യമൊന്നുമില്ല എന്ന് പറഞ്ഞ ടീമ്സ് ഒക്കെ ഉണ്ടല്ലോ. ചെറിയ നനവൊക്കെ ഉണ്ട് കണ്ണിൽ. അല്ലേലും സ്വന്തം ആൾക്കാർക്കു വരുബോഴെ അറിയൂ ഹും
അല്ല അന്ജു കിലോയുടെ സാരി ആണോ ഇടീച്ചേക്കുന്നേ. കല്യാണദിവസം ചൂടെടുത്തു വട്ടായതാ പിന്നെ പടച്ചട്ടയൊന്നും ഇല്ല അതു തന്നെ ആശ്വാസം
അയ്യോ അവൻ എവിടെ ? അവൻ വന്നില്ലേ ? ബെസ്റ്റ് ! എടാ ഒന്നു അവനെ വിളിച്ചറീക്കെട.. കോളേജിൽ വച്ച് ഞാൻ മരിച്ചാൽ നീ വരുമോ എന്ന് ചോദിച്ചതാ, മിണ്ടാതിരുന്നില്ലേൽ നിന്നെ ഞാൻ കൊല്ലും പുല്ല് എന്ന് പറഞ്ഞ് പോയ ആളാ. പിന്നലാതെ പ്രേമിക്കുന്ന പെണ്ണിനെ വിട്ട് ബെസ്റ്റ് ബഡ്ഡിടെ അടുത്ത് കത്തിവെയ്ക്കാൻ വരുബോൾ ഓരോ ഉടായിപ്പ് ഡയലോഗ്സ് അടിച്ചാൽ ദേഷൃം വരില്ലായോ. ശ്ശേ എന്കിലും അവന് വന്നില്ലല്ലോ. ലാസ്റ്റ് അപ്ഡേറ്റ് സിംഗപ്പൂർ എന്നാണ്. പിന്നാ വരാൻ പോണേ

അച്ചൻ എത്തി. സാമാനൃം നല്ല ആളുണ്ട്. ഏട്ടൻ പള്ളിയിൽ ആക്ടീവ് ആയതിന്റെ ഗുണമാ... കീപ് ഇട്ട് അപ്പ് ! ശ്ശോ ചന്ദനത്തിരീടെ നാറ്റം എനിക്ക് സഹിക്കാൻ വയ്യ. നൗവ് നോ രക്ഷ ! ശവമായില്ലേ ചന്ദനത്തിരി കത്തിച്ചില്ലേൽ നാറും. മഴയില്ലാത്തതു നന്നായി അല്ലേൽ കുഴി മുഴുവൻ വെള്ളം നിറഞ്ഞു .. തണുത്ത വെള്ളത്തിൽ കിടക്കണ കാരൃം ആലോചിക്കാൻ പോലും വയ്യ
അങ്ങനെ തട്ടലും മുട്ടലും ഇല്ലാതെ ഇറക്കി. അയ്യോ എന്റെ ഏട്ടോയി, മോളൂട്ടി, മൊട്ടക്കുട്ടൻ.. ഒന്നും കാണാൻ പറ്റുന്നില്ലല്ലോ. ഒരോരുത്തർ കല്ലും മണ്ണും വാരി എറിയാൻ തുടങ്ങി. മുഖത്തെങ്ങാനും മണ്ണിട്ടാൽ നിങ്ങളെ ഞാൻ ശരിയാക്കും. ടെയ് എന്തിരെഡെ കെടന്നു പെടക്കണ്. അവിടെ മിണ്ടാതെ കെട ! ശരിയാ, അയൽക്കാർക്ക് ശലൃം ഉണ്ടാകല്. കണ്ണടച്ചോളൂ ഒരു നിതൃ സുഷുപ്തിയില്ലേക്കു...

Subscribe to QuEST Global