Skip to main content
Srishti-2022   >>  Short Story - Malayalam   >>  അവൾ

Rugma M Nair

EY

അവൾ

കൈയ്യിലിരുന്ന വൈൻ ഗ്ലാസ് ചുണ്ടോടടുപ്പിച്ചു, കണ്ണുകൾ പാതി മൂടി, സംഗീതത്തിൽ മുഴുകിയെന്നതു പോലെ ആണ് അവളുടെ നിൽപ്പ്. "സംഗീതമോ ഹെന്ത് പോക്രിത്തരമാണ്!, കുറേ ഇംഗ്ലീഷ് വാക്കുകൾ കൂട്ടി ചേർത്ത് തൊണ്ട കീറി അലറിയാൽ സംഗീതമാവുമോ ! "ദേവ ദേവ കലയാമിതേ ...." മോഹന ടീച്ചറുടെ തെളിഞ്ഞ ശബ്ദം , അതിലും തെളിച്ചത്തിൽ അവളുടെ ചെവിയിൽ മുഴങ്ങി.

പക്ഷേ , ആസ്വദിച്ചെന്നത് പോലെയുള്ള അവളുടെ ഈ നിൽപ്പ്, അതൊരടവാണ് , ജീവിതം മുന്നോട്ടു തള്ളിനീക്കുന്ന തത്രപ്പാടിൽ കളിക്കുന്ന അനേകം അടവുകളിലൊന്ന്.

ഇളം പച്ചനിറത്തിൽ ചെറിയ ചുവന്ന പൂക്കളുള്ള വിലകൂടിയ ജോര്ജറ്റ് സാരിയുടിത്തിരുന്നവൾ. അവളുടെ പേരോ അഡ്രസ്സോ ആ പാർട്ടിക്ക് വന്നതിൽ പലർക്കും അറിയില്ല, അവൾക്ക് തിരിച്ചും. ഇവിടെ അവൾ അറിയപ്പെടുന്നത് ഒരേ ഒരു മേൽവിലാസത്തിലാണ് - ആ വർഷത്തെ മികച്ച അഭിനേതാവിനുള്ള പരമോന്നത ബഹുമതി നേടിയ നടൻറ്റെ സഹധർമിണി.

ചായം തേച്ച മുഖങ്ങളേയും അവയുടെ കാപട്യം നിറഞ്ഞ പേക്കുത്തുകളുടെ ഇടയിലൂടെ നടക്കുമ്പോൾ, മനസ്സ് കരയിലിട്ട മീൻപോലെ പിടയ്ക്ക്കണത് അവൾ അറിഞ്ഞു. അവൾക്ക് തീർത്തും അപരിചിതമായ, യോജിക്കാൻ കഴിയാത്ത ഒരിടം, എന്നാലവൾ, ആ പിടപ്പൊക്കെ ഉള്ളിലാക്കി അവിടവുമായ് ഇണങ്ങിചേർന്നു; ഭംഗിയായി അഭിനയിച്ചു, ആർത്തട്ടഹസിച്ചും, മദ്യലഹരിയിൽ കുഴഞ്ഞാടിയും, ആ പാർട്ടിയിൽ ഒരുവളായി.

അഭിനയം, അതയാളേക്കാൾ വഴങ്ങിയിരുന്നത് അവൾക്കായിരുന്നു. അയാൾ ജീവിക്കാൻ അഭിനയിച്ചു അവൾ അഭിനയിച്ചു ജീവിച്ചു.

"നീ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടാവും" ഇങ്ങനെ പറഞ്ഞു പഠിപ്പിച്ചാണ് അമ്മായി, അനാഥയായ അവളെ വളർത്തിയത്; അത് കൊണ്ട് തന്നെ ലോകത്തു സംഭവിക്കുന്ന എല്ലാ അനർഥങ്ങളുടേയും ഹേതു താനാണെന്ന് അവൾ ഉറച്ചു വിശ്വസിച്ചു, കാരണം അമ്മായിക്ക് തെറ്റില്ലല്ലോ.

"ഞാൻ കാരണമല്ല' "ഇത് എൻറ്റെ തെറ്റല്ല" "ഞാനിതർഹിക്കുന്നില്ല" എന്നിങ്ങനെ ഉള്ളിൽ നിന്ന് കത്തി പൊങ്ങുന്ന ആളങ്ങളേ ഊതികെടുത്തി എല്ലാത്തിനോടും, തലകുനിച്ചു വളർന്നപ്പോൾ അവൾ "നല്ല കുട്ടി"യായി അഭിനയിക്കുകയായിരുന്നു. അവളുടെ ഉള്ളിലുള്ള അഹങ്കാരിയും തന്നിഷ്ടക്കാരിയുമായ സത്വത്തെ പിടിച്ചു കെട്ടിയുള്ള അഭിനയം.

പിന്നീടെപ്പോഴോ ആ സത്ത്വം പുറത്തു വരാൻ വെമ്പൽ കൊണ്ടപ്പോൾ അവളത് വേറെ വഴിക്ക് തിരിച്ചു വിട്ടു. സ്ത്രീസ്വാത്രന്ത്യത്തെപ്പറ്റി അഗ്നിയിൽ കുറിച്ച വാക്കുകൾ കൊണ്ട് കോരിത്തരിപ്പിക്കുന്ന പ്രസംഗങ്ങൾ പറയുമെങ്കിലും , തിരിച്ചു വീട്ടിൽ ചെന്നു കേറുമ്പോൾ ഇതെല്ലാം വളരെ കൗശലത്തിൽ നിരസിക്കപ്പെട്ട വെറും ഒരു പെണ്ണാണ് താൻ എന്ന ഉത്തമബോധ്യത്തിനിടയിലും അവൾ ഫെമിനിസത്തിന്ൻറ്റെ അവസാനവാക്കായ്, പീഡനമനുഭവിക്കുന്നവരുടെ പ്രചോദനമുഖമായി അഭിനയിച്ചു തകർത്തഭിനയിച്ച കോളേജ് ദിനങ്ങൾ.

സ്വന്തം കാലിൽ നിന്ന് സ്വന്തം കാര്യങ്ങളിൽ സ്വയം തീരുമാനം എടുക്കുന്ന ഒരുവൾ - അതൊരു വെറും കെട്ടുകഥയാണെന്ന് മനസിലാക്കിയ നിമിഷം, വിങ്ങി പൊട്ടിയ കണ്ണുനീര് ഭൂമിക്ക് സമ്മാനിക്കാതേ, ചെറുപുഞ്ചിരിയോടെ, തൻറ്റെ മനസ്സും ശരീരവും ആദ്യമായി സ്വന്തമാക്കിയവനെ വിധിയ്ക്ക്ക് കൊടുത്തു്, അവൻറ്റെ കല്യാണത്തിനു, അതിൽ സന്തോഷിക്കുന്ന അവൻറ്റെ പ്രിയപ്പെട്ട കൂട്ടുകാരിയുടെ വേഷം അതിമനോഹരമായി അഭിനയിചുഫലിപ്പിച്ചു. മറ്റൊരുവൻറ്റെ മുന്നിൽ കഴുത്തുനീട്ടി. പിന്നീടിങ്ങോട്ട് നാളിതുവരെ സൗഭാഗ്യവതിയായ ഭാര്യയുടെ വേഷമാണ് അരങ്ങിൽ.

"പൊതുവേ ശാന്തനായ ഭർത്താവ്, ഉപദ്രവിച്ചോ, സാരമില്ല നീ ഇനി മുതൽ ഒരു തഞ്ചത്തിൽ നിന്നാൽ മതി".

"നിൻറ്റെ പിറന്നാൾ വീണ്ടും മറന്നോ ഇതാ ഇപ്പൊ നന്നായേ അവനൊരുപാട് തിരക്കുള്ളതല്ലേ എങ്ങനെ ഓർക്കാനാ "

"ശൊ ഇത്രയും തിരക്കുള്ള ആളായിട്ടും കണ്ടില്ലേ ദോശ ചുടുന്നത്, നിൻറ്റെ ഭാഗ്യം"

"അച്ഛനും അമ്മയും ജോലിത്തിരക്കായി നടന്നാൽ കുട്ടികളേ ആര് നോക്കും! നീ വിചാരിച്ചാലേ നടക്കൂ".

അവളൊന്നിനേയും എതിർത്തില്ല, ത്യാഗസ്വരൂപത്തിൻറ്റെ മൂർത്തിമത്ഭാവമായത് കൊണ്ടല്ല, എതിർക്കാനുള്ള ശക്തി എന്നേ നഷ്ടമായിരിക്കുന്നു.

എന്തിനേറെ, "ആർ യു ഓക്കേ? ആർ യു നോട്ട് എൻജോയിങ്" എന്ന ചോദ്യത്തിൽ തുടങ്ങുന്ന അസുഖകരമായ സംഭാഷണത്തിൽ നിന്ന് രക്ഷപ്പെടാൻ കിടപ്പുമുറിയിൽ വരെ അസ്സല്ലായി അഭിനയിച്ച എത്രയെത്ര രാത്രികൾ.

പാർട്ടി കഴിഞ്ഞു എത്തിയപാടെ മുറിയിൽ കേറി കുറ്റിയിട്ട്, വിയര്പ്പിൻറ്റേയും മദ്യത്തിൻറ്റേയും ഗന്ധമുള്ള സാരി വെറുപ്പോടെ ഊരി അലക്ഷ്യമായി എറിഞ്ഞു. അത് ചെന്ന് തട്ടി മേശപ്പുറത്തിരുന്ന മാലാഖയുടെ രൂപം താഴെ വീണുടഞ്ഞു. പൊട്ടിയ കഷ്ണങ്ങൾ പെറുക്കിയെടുക്കുമ്പോ ആരോ ചിരിക്കുന്നത് പോലെ തോന്നി.

മാലാഖയുടെ മുഖത്തിൻറ്റെ പകുതിയോളം അടന്നു പോയിരുന്നു; മറുപകുതിയിൽ പൊതുവേയുള്ള നിസംഗത നീങ്ങി, മാലാഖ തന്നേ ഒരു പുച്ഛഭാവത്തിൽ നോക്കുന്നത് പോലെ അവൾക്ക് തോന്നി.

"അവന്, അഭിനയത്തിനു അവാർഡും അംഗീകാരവും, നിനക്ക് ബി പിയുടെ മരുന്നും മാസം തോറുമുള്ള സൈക്യാർട്ടിസ്റ് വിസിറ്റും!! വിചിത്രം തന്നേ!"

മാലാഖയുടെ ബാക്കിയുള്ള മുഖത്തിനാഞ്ഞൊരേറു കൊ ടുത്തിട്ട് , അർധനഗ്നയായി അവളാ വെറും തറയിലേക്ക് ചാഞ്ഞു വീണു.

Srishti-2022   >>  Short Story - Malayalam   >>  തണുപ്പ്‌

Navaneeth Nair

EY

തണുപ്പ്‌

ഇന്ന് അല്പം തണുപ്പ് കൂടുതൽ ആണെന്ന് മനസ്സിൽ വിചാരിച്ചു വേണു തന്റെ സ്ഥിരം പ്രഭാതസവാരി തുടർന്നു  പരിചിത മുഖങ്ങൾ ആണെങ്കിലും ആർക്കും ഒന്നിനും സമയം ഇല്ല . പ്രഭാതസവാരി ആർക്കോ വേണ്ടി ചെയ്യുന്ന  പോലെയാണ്. പലർക്കും മനസ്സിൽ ഭയമാണ് . ചിലർക്ക്  ഇത് കഴിഞ്ഞു വേണം ജോലിക്കു പോകാൻ, ചിലർക്ക് വീട്ടിൽ നിന്ന് മാറി നിൽക്കാനുള്ള  അവസരമാണ്  ഈ പ്രഭാതസവാരി .  റിട്ട . പോലീസ് സൂപ്രണ്ട് വർമ്മ സാർ ഇന്ന് അല്പം ഗൗരവത്തിലാണ് . ആരെയും നോക്കുന്നില്ല. തൊട്ടു പിറകെ രണ്ടു പെൺകുട്ടികൾ മൊബൈൽ ഫോണിൽ നിന്ന് കണ്ണെടുക്കുന്നില്ല . വേണു തന്റെ ഒരു നിമിഷം നിന്ന്. വീട്ടിലെ കാര്യം ആലോചിച്ചു. രാവിലെ  തന്നെ അയാളുടെ ഭാര്യ ശ്രീദേവി അടുക്കള യജ്ഞം തുടങ്ങി കാണും . താനൊരിക്കലും സഹായിക്കില്ല എന്ന പതിവ് പല്ലവി തുടങ്ങി കാണും എന്നാലോചിച്ചപ്പോൾ അയാളുടെ മുഖത്ത് ഒരു മന്ദഹാസം വന്നു .  കിന്നു മകന് രാവിലെ ക്ലാസ്സുണ്ടെന് പറയുന്നത് കേട്ട്. അവൻ ഇപ്പോൾ പഠിക്കാൻ താല്പര്യം കുറവാണു പോലും. കോളേജ് പിള്ളേരല്ലേ എന്നൊക്കെ താൻ പറഞ്ഞു അതിനെ ലഖുവായി സമീപിച്ചത് ശ്രീദേവിക്ക്‌ അത്ര ഇഷ്ടപ്പെട്ടില്ല. മൂത്ത മകൾ ഇന്നലെ ദുബൈയിൽ നിന്ന് വിളിച്ചിരുന്നു. ഭർത്താവിന് ലീവ് കിട്ടുന്നില്ല പോലും. കല്യാണം കഴിച്ചു വിട്ടാൽ അവരുടെ ജീവിതമായി എന്ന് പറഞ്ഞതും പുള്ളികാരിക്ക് ഇഷ്ടപ്പെട്ടില്ല.  കഴിഞ്ഞ ബുധനാഴ്ച രാത്രി ഇതിനെ  ചൊല്ലി അവളുമായി കുറെ തർക്കിച്ചു. വാശി കാരണം പിന്നെ സംസാരിക്കാൻ തോന്നിയതുമില്ല. എന്തായാലും കഷ്ടമായി പോയി എന്ന് പിന്നീട് തോന്നി. അവളുടെ ജീവിതം എനിക്കും കുട്ടികൾക്കും വേണ്ടി ആയിരുന്നു. ഇന്നു  എന്തായാലും അവളോട് ഒരു സോറി പറഞ്ഞു  വഴക്കു തീർക്കണം. ഇതൊക്കെ ആലോചിച്ചു വീടിന്റെ മുന്നിൽ എത്തിയത് അറിഞ്ഞില്ല. തൊട്ടു മുന്നിലെ പോസ്റ്റിൽ പതിപ്പിച്ച നോട്ടീസ് നോക്കി  . വേണുഗോപാൽ (56 ) . ഏഴാം ചരമദിനം !!! . വേണുവിന് വീണ്ടും തണുപ്പ് തോന്നി

Srishti-2022   >>  Short Story - English   >>  The Music

Manoj Kumar T

EY

The Music

Ananthan was sleeping in his room behind his grandfather's musicals shop. He heard the same music again which repeated everyday around midnight.... he got up walked around to see what’s that and where is that coming from..... 

 

He passed by a window he could see the sea waves splashing high...... some twinkling eyes..... in that.... suddenly the music stops... everything back to normal. He was so disappointed to not finding out the musician... 

 

Next Morning Ananthan asked his grandfather about this incident... to his surprise grandfather didn’t notice such a thing.....

 

Ananthan was curious and wanted to explore this phenomenon.... he decided to keep himself awake through the night.... as the midnight approaches he could hear footsteps..... and the music starts..... He walked into the shop..... he noticed the changes in the nature... everything seems attracted... focussed to the music... changing to the music... for him sea seemed to be splashing to acquire the land..... as he reached the shop... he could see a soldier dressed man playing in one table.... He walked near to the person.... suddenly the music stopped and the person moved away..... in the dim moonlight soldiers face resembled his grandfather's..... yes... grandfather's 

 

In a soldier's attire he was playing the piano which lies in the unused corner of the shop...curious little boy walked towards his grandpa.... as he near grandpa.... Grandpa started addressing him... " Yes young man welcome "

 

Ananthan was surprised " what’s going on " 

Grandpa replied " this is the moment of realisation for you dear. Realisation of your purpose of this life. "

" I can’t  get you grandpa " Ananthan said

" Son this is the story about our ancestors. Long long while ago there lived a Emperor Lokanaadhan, he was not only a simple king but he turned into the ruler of the world as many emperors wanted to be. He was furious in his skills but humane within. Under that Emperor the world turned one,  no division or distinction. Merit was the base of everything. No countries existed. Our ancestors were the command in chiefs of his army. He had 11 sections of army where 11 chiefs were there. We were one. That was the time where humans lived 300 years ,once the emperor crossed 150years of ruling there were noises all around. His ministers started ditching and bitching for the land and wealth. Emperor realised this. People were heavily affected. Solution which the worried emperor found was the countries today. He split the whole system in to countries and posted each minister as the king there so that their greed settles. Upon leaving to Sanyasa the Emperor called his Army chiefs. He said them ' I am enabling you guys with secret weapons which I have earned from ancestors and practices. Make sure you or your generations use this when the people are chocking again ' "

 

" What are those weapons " Ananthan exclaimed.

" This one...and 10 more " pointing to piano he said.

" Piano !!!!"

" yes, this music was the secret weapon we were enabled with. This music has the power of gathering the army of anything in nature otherthan humans. As you have seen it was the whales which rushed to the shore has created the tremples in ocean. "

 

" why now, all of a sudden?  "

" As soldiers of Lokanatha we are bound to keep our word. Now it’s time to act. People are chocking.... corruption..... racism...... pollution..... now they have even started burning the remaining forest cover for their money needs.....we the soldiers of the world emperor have to fight..... "

 

“ But... others.... why ocean? "

 

" Son for you this is the time to master these skills... once you master your skills you can feel the thoughts of the army chiefs.... they will guide you...As I am guided now. Son the war is on..... war for existence... war for the world population.... We start from the ocean.... others start from the land and sky.... we 11 armies fight together for us... all around us.... "

 

Saying this grandpa started playing the music furiously.... passed on a lump of ancient writings to Ananthan.... "now it's you if I fall "he said while walking into the ocean....

Srishti-2022   >>  Short Story - Malayalam   >>  അധരക്കച്ച

Shine Shoukkathali

EY

അധരക്കച്ച

“He wears a mask, and his face grows to fit it.” - George Orwell, Shooting an Elephant

നരച്ച മുഖക്കച്ചകൾ കൂട്ടിയിട്ട് തീ കൊടുത്തപ്പോൾ വൈറസുകൾ കൂട്ടത്തോടെ ചത്തിട്ടുണ്ടാകുമെന്ന് ശോകം കെട്ടിത്തൂക്കിയ പിരടിക്ക് കൈ കൊടുത്ത് ശങ്കരൻ  ദീർഘശ്വാസം വലിച്ചു. ചിതറിയ നാളിലെ മാസ്ക്കുകൾ കേവലം മുഖാവരണങ്ങൾ മാത്രമല്ല മറിച്ച് കെട്ട കാലത്തിൻറെ അടയാളം കൂടിയാണെന്ന കഴിഞ്ഞ ദിവസത്തെ പ്രഭാഷണത്തിലെ പരാമർശം കൊള്ളിയാൻ പോലെ മിന്നി.

വാങ്ങുന്ന മാസ്‌ക്കുകൾ ഒന്നും തന്നെ മക്കൾക്ക് പിടിക്കുന്നില്ല.

ഡിസ്കൗണ്ടിൽ വാങ്ങിച്ച മാസ്ക്ക് മക്കൾക്ക് ഇഷ്ടപ്പെടാതിരിക്കാൻ കാരണങ്ങൾ പലതുമുണ്ടാകാം. സൗന്ദര്യം അളക്കാനുള്ള സൗന്ദര്യമാപിനി കൈവശം ഇല്ലെങ്കിലും അച്ഛൻ വാങ്ങിയ മാസ്ക്ക് നിലം തുടയ്ക്കാൻ കൊള്ളാമെന്ന കുട്ടികളുടെ ഉത്തരത്തിൽ എല്ലാം അടങ്ങിയിരുന്നു. ഏതു തരം വേണമെന്ന ചോദ്യത്തിന് വ്യത്യസ്ത മറുപടികളാണ് ലഭിച്ചത്.

മൂത്ത മകൾക്ക് വെള്ള പശ്ചാത്തലത്തിൽ വയലറ്റ് പൂക്കൾ നിറഞ്ഞത്.

രണ്ടാമത്തെ മകന് സ്പൈഡർമാൻ ചിത്രമുള്ളത്.

ഇളയ മകൾക്ക് ബാർബി ചിത്രമുള്ളത്.

ഭാര്യക്ക് മഴവില്ലിൻ നിറമുള്ളത്.

ഓഡർ എടുക്കുന്ന ഹോട്ടൽ സപ്ലയറെ പോലെ അയാൾ വിവരങ്ങൾ  മനസ്സിൽ കുറിച്ചു. മാസ്ക്ക് വീട്ടിൽ തന്നെ നിർമിക്കാമെന്ന നിലപാട് അവർ ചെവിക്കൊണ്ടില്ല.

പെർഫെക്ഷൻ ഉണ്ടാകില്ല പോലും.

മാസ്ക്കിന് കൊറോണയെ പ്രതിരോധിക്കാനുള്ള  ധർമ്മത്തിന് പുറമെ അഭിമാനത്തെ പോളിഷ് ചെയ്യാനുള്ള ഉത്തരവാദിത്തവുമുണ്ട്; പ്രത്യേകിച്ച് ദുരഭിമാനികളായ ചിലരുടെ.

അവരുടെ കാൽപനിക സൗന്ദര്യബോധത്തെ ഉൾക്കൊള്ളാൻ തക്കവണ്ണം മൂഡിലല്ല അയാൾ. അച്ഛന് കലാബോധം പണ്ടേയില്ലായെന്ന മൂത്ത മകളുടെ പരാമർശം അമ്മയും ശരി വച്ചു.

"ഒരു ദിവസം ഞാൻ കൊറോണ വന്ന് ചത്താ നിനക്ക് സന്തോഷാകും. അത് വരെ ഈ കളി നടക്കും."

ഗത്യന്തരമില്ലാതെ അയാൾ പുറത്തേക്കിറങ്ങി. ഭാര്യയുമായി തല്ല് കൂടി തീവണ്ടി പ്ലാറ്റഫോമിൽ കിടന്ന് ഉറങ്ങുമ്പോൾ മരണത്തിലേക്ക് വഴുതി വീണ റഷ്യൻ ഇതിഹാസം ലിയോ ടോൾസ്റ്റോയി എവിടെ നിന്നോ മനസ്സിലേക്ക് ഓടി വന്നു. ഒരു പക്ഷെ അത്തരത്തിലുള്ള വിധിയായിരിക്കും തന്നെ കാത്തിരിക്കുന്നതെന്ന് അയാൾ ഭയപ്പെട്ടു.  

കടയിൽ എതിരേറ്റത് പരിചയമുള്ള സ്റ്റാഫ് കണ്ണൻ.

"ചാര നെറള്ള മാസ്‌ക്കൊന്നും കുട്ടികള്ക്ക് പറ്റിയില്ല. ഡിസൈനുള്ള കൊറച്ചെണ്ണം എടുക്ക്. നോക്കട്ടെ."

ഏതൊരു സുന്ദരമുഖവും അണിയാൻ വെമ്പൽ കൊള്ളുന്ന ഡിസൈനർ മാസ്കുകൾ.

ചതുരക്കള്ളികൾ  നിറഞ്ഞത്.

പുള്ളികൾ നിറഞ്ഞത്.

കടുത്ത വർണ്ണങ്ങളുള്ളത്.

മിനുസമുള്ളത്.

മടക്കുകളുള്ളത്.

അങ്ങനെ പോകുന്നു ലിസ്റ്റ്. അയാൾ തിടുക്കത്തിൽ വർണ്ണപ്പൊലിമയുള്ളവ  തെരഞ്ഞെടുത്തു. കണ്ണൻ മൂകനായി.

"ന്താ കണ്ണാ. ന്റെ സെലെക്ഷൻ പോരാന്നുണ്ടോ."

"പുതിയ സംഗതി വന്നു. കാലം മാറി."

മാസ്ക്കിൽ മുഖം പ്രിൻറ് ചെയ്യുന്ന പുതിയ സാങ്കേതിക വിദ്യയെ പറ്റി വിവരിച്ചപ്പോൾ ശങ്കരന്റെ മുഖത്ത് സന്തോഷം പ്രസരിച്ചു.

"ഒരെണ്ണത്തിന് ഇരുനൂറ്.  വാങ്ങിയില്ലെങ്കി രണ്ട് ദിവസം കഴിഞ്ഞാ പിള്ളേര് ചേട്ടനെ വീണ്ടും കടേല്ക്ക് പറഞ്ഞുവിടും."

"ഫാഷൻ ഒക്കെ കൊള്ളാം. കൊറോണ വരാതെ നോക്കിയാ മതി."

അൽപം കഴിഞ്ഞു വരാമെന്ന് പറഞ്ഞുകൊണ്ട് കൂട്ടുകാരൻ  ശിവന്റെ കയ്യിൽ നിന്ന് ആയിരം രൂപ കടം വാങ്ങാനായി  ശങ്കരൻ സ്ഥലം കാലിയാക്കി. മരുന്നിനാണെന്ന് നുണ പറയുമ്പോൾ അയാളുടെ തൊണ്ടയിടറി.

അഞ്ചു ദിവസം കഴിഞ്ഞപ്പോൾ  മുഖം പ്രിൻറ് ചെയ്ത മാസ്‌ക്കുകൾ  അയാളെ തേടിയെത്തി. മൂത്ത മകൾ ഓരോന്നായി പരിശോധിച്ചു.

"അച്ഛന്റെ മാസ്ക്കിലെ ഫോട്ടോ ഏതാ. വേറെ ആളുടെ."

മകൾ പറഞ്ഞത് ശരി തന്നെയെന്ന് അയാൾക്ക് ബോധ്യമായി. പരിചയമില്ലാത്ത ഏതോ ഒരുത്തന്റെ മുഖം. പരസ്‌പരം മാറിക്കാണും.

ഭാഗ്യത്തിന് മുഖം മാത്രമേ മാറിയിട്ടുള്ളൂ. ആത്മാവ് മാറിയിട്ടില്ല. അധികം താമസമില്ല. അതും മാറും. ഇല്ലെങ്കിൽ മാറ്റും.

“പോയി മാറ്റാനൊന്നും വയ്യ. ഒരിക്കൽ  മാറിയതല്ലേ. മാത്രല്ല ഉപയോഗിച്ചതാന്ന് കരുതും.“

ഭാര്യ കയർത്തു.

"എന്തെങ്കിലും പണ്ടാറം ചെയ്യ്. വല്ലോന്റേം മോന്തേം വച്ച് നടക്കാൻ നാണമില്ലേ."  

ഭാര്യയ്ക്ക് തന്റെ മുഖത്തിനോട് ഇത്രയും താത്പര്യമുണ്ടെന്ന വസ്തുത ശങ്കരന് പുതിയ അറിവായിരുന്നു. തന്റെ ഒരു മുഖങ്ങളും അവൾ ആസ്വദിച്ചിട്ടില്ല. ഒരു കാലത്തും.

പ്രണയ മുഖമായാലും സൗഹൃദ മുഖമായാലും മാനുഷിക മുഖമായാലും.  

മാറിപ്പോയ മാസ്ക്ക് ധരിച്ച് ശങ്കരൻ പുറത്തേക്ക് പോയി. അൽപം കഴിഞ്ഞപ്പോൾ ഒരു സംഘം ആളുകൾ പിന്തുടർന്നു. അയാൾ ഭയചികിതനായി ചുറ്റുപാടും നിരീക്ഷിച്ചു.

വഴിയിൽ ആരുമില്ല.

സംഘത്തലവൻ മറ്റംഗങ്ങളോട് ഇതവൻ തന്നെയെന്ന് സൂചിപ്പിച്ചു. തേടിക്കൊണ്ടിരിക്കുന്നയാളെ  ഓർമിപ്പിക്കുന്ന മുഖം. തലവൻ കത്തിയെടുത്തു.

"ഇവനെ ഇപ്പൊ തീർക്കണം. അല്ലെങ്കി കാശിന്റെ ബാക്കി പകുതി കിട്ടില്ല."

"ആശാനേ. അവൻ തന്നെയല്ലേ. മാസ്ക്ക് കാണുമ്പോ അങ്ങനെ തന്നെ."

തലവൻ അതെയെന്ന് തലയാട്ടി മുണ്ട് വളച്ച് കുത്തി വീണ്ടും ശങ്കരന്റെ പിറകിൽ നടന്നു. ഒരു സ്ത്രീ കുട്ടിയുമായി കടന്ന് പോകുന്നത് കണ്ടപ്പോൾ കത്തി അരയിൽ തിരുകി. വീണ്ടും ആരുമില്ലായെന്ന് മനസ്സിലായപ്പോൾ കത്തി പുറത്തേക്കെടുത്തു. വളവ് തിരിയുന്നതിന് മുൻപ് കുത്താനായി തയ്യാറായപ്പോഴാണ് കണ്ണൻ ശങ്കരന്റെ നേർക്ക് വന്നത്.

"സാമുവലിന്റെ മാസ്‌ക് അഴിച്ച് തരണം. ഇതാ ചേട്ടന്റെ മാസ്ക്ക്."

തന്റെ യഥാർത്ഥ മുഖം പ്രിൻറ് ചെയ്‌ത മാസ്ക്ക് അയാൾ ആവേശത്തോടെ അണിഞ്ഞു. ഇപ്പോഴാണ് ചേട്ടൻ ചേട്ടനായതെന്ന് കണ്ണൻ കമന്റ് പാസാക്കി.

"മാസ്ക്കിൽ ചിരിക്കണ മുഖമാണെങ്കിലും മുഖത്ത് അങ്ങനെ വല്യ സന്തോഷമൊന്നുമില്ലടോ. ഇതിന്റെ കാശന്നെ കടം വാങ്ങിയതാ."

" പ്രശ്നങ്ങൾ മാറിയിട്ട് ചിരിക്കാൻ കഴിയില്ല."

ഒപ്പമുള്ളവർ സാമുവലിനെ പോയി നോക്കാമെന്ന് ഉണർത്തി. ശങ്കരൻ തലനാരിഴയ്ക്ക് കൊലപാതക മരണത്തിൽ നിന്ന് രക്ഷപ്പെട്ടു.

ചില യാദൃച്ഛിക സന്ദർഭങ്ങൾ ജീവിതകാലം മുഴുവനും വേട്ടയാടുമെന്ന് തലവന് ബോധ്യമായി. അയാൾ തന്റെ അമളിയോർത്ത് കത്തി അരയിൽ തിരുകി തലയ്ക്ക് കൈവച്ചു.

ശങ്കരൻ തന്റെ സ്വത്വം തിരികെ കിട്ടിയ ആവേശത്തിൽ നടപ്പിന്റെ വേഗത കൂട്ടിയെങ്കിലും പുതിയകാലത്തെ മാറ്റങ്ങളെ പറ്റി പിറുപിറുത്തു.

ജീവിതക്ലേശങ്ങൾ മൂലം ചിരിക്കാൻ കഴിയാത്തവരും  ചിരിക്കുന്ന മുഖമൂടി ധരിച്ച് നടക്കണമെന്ന തിട്ടൂരം അസഹനീയം. കപട സദാചാരങ്ങൾക്ക് വെള്ളവും വളവുമേകുന്ന പരിഷ്‌ക്കാരങ്ങൾ. മാസ്ക്ക് ധരിക്കാൻ വയ്യ എന്ന് അയാൾ ഉറപ്പിച്ചു.

ചാറ്റൽമഴ പൊടിഞ്ഞു തുടങ്ങി. മാസ്ക്ക് ഓടയിലേക്ക് വലിച്ചെറിഞ്ഞു. പോലീസിനെ കണ്ടപ്പോൾ എന്തോ ഓർത്ത മട്ടിൽ പോക്കറ്റിൽ നിന്ന് തൂവാലയെടുത്ത് മുഖം മറച്ചു. എന്നിട്ട് മൂളിപ്പാട്ട് പാടി നീങ്ങി.

രോത്തെ ഹുവേ ആതേ ഹേ സബ്... ഹസ്താ ഹുവാ ജോ ജായേഗാ.

ഇടിവെട്ടിയപ്പോൾ കുടയുമായി വന്ന ഭാര്യ അതിവേഗത്തിൽ അയാളിലേക്ക് നടന്നുകൊണ്ടിരുന്നു.

ഇത്രയും നാൾ കാണാതിരുന്ന ഭർത്താവിന്റെ പല മുഖങ്ങളും അവർക്ക് ഇപ്പോൾ കാണാൻ കഴിയുന്നുണ്ട്. പ്രണയ മണ്ണിൽ കുഴച്ച രൂപത്തിൽ മുകളിലേക്ക് വളഞ്ഞു നിൽക്കുന്ന ചിരി കൊത്തിവെച്ചിരിക്കുന്നു.

പ്രിയതമന്റെ അധരക്കച്ച അഴിച്ചു മാറ്റി ചുംബിക്കണം. അധരങ്ങളിൽ മധുരം വിതറണം.

മറ്റൊരാളുടെ മുഖം തെറ്റി പ്രിൻറ് ചെയ്ത മാസ്ക്കിലെ ചിത്രം ഓർത്തെടുക്കാൻ ആദ്യ ശ്രമത്തിൽ പരാജയപ്പെട്ടെങ്കിലും രണ്ടാമത്തെ നോട്ടത്തിൽ മുഖാവരണമില്ലാത്ത ഭർത്താവിനെ ദൂരെ നിന്ന് തന്നെ അവർ തിരിച്ചറിഞ്ഞു.

"ഏതെങ്കിലും മുഖം  മതി. ഇല്ലെങ്കിലും വേണ്ട. മതി ചേട്ടാ അലഞ്ഞു തിരിഞ്ഞു നടന്നത്. കൊറോണ വരും."

കൊറോണയാണെങ്കിലും വണ്ടികളുടെ പ്രവാഹം അനിയന്ത്രിതം. മാസ്ക്കില്ലാത്ത ഭർത്താവിന്റെ ചുണ്ടുകളിൽ ചുംബിക്കാൻ അവർ തിടുക്കം കൂട്ടി. ട്രാഫിക്ക് സിഗ്നലിനെ ഭേദിച്ച് നടപ്പിന് വേഗത കൂട്ടി.  

പെട്ടെന്നാണ് അത് സംഭവിച്ചത്. എന്താണെന്ന് മനസ്സിലാക്കാൻ അവർക്ക് സ്വന്തം മാസ്ക്ക് ഊരേണ്ടി വന്നു. ശങ്കരൻ നിലത്ത് കിടക്കുന്നു.

ഒരു ട്രെയിലർ ഇടിച്ച് വീഴ്ത്തിയതാണ്. ചെളി പുരണ്ട ടയറുകൾ മുഖത്തിലൂടെ കയറിയിറങ്ങി.

ഭാര്യ നിലവിളിച്ചു കൊണ്ട് പാഞ്ഞു. മാസ്ക്കില്ലാതെ ഓടി വരുന്ന സ്ത്രീയെ ജനം ഭയത്തോടെ നോക്കി. ഡബിൾ ലെയറുള്ള മൂന്ന് മാസ്‌ക്കുകൾ ധരിച്ച ഒരു മധ്യവയസ്ക്കനാണ് കൂടുതൽ രോഷം പ്രകടിപ്പിച്ചത്.

ഭാര്യ നിലത്ത് കിടക്കുന്ന ശങ്കരന്റെ ഛിന്നഭിന്നമായ മുഖത്ത് കെട്ടിയ കീറിയ വെള്ളത്തൂവാല  പൊക്കി നോക്കി. ചോര തളം കെട്ടിയ മുഖം കണ്ടിട്ട് മനസ്സിലാകുന്നില്ല. അധരങ്ങൾ മാത്രം ചുംബനം ഏറ്റുവാങ്ങാനായി ഒരു കേടും കൂടാതെ അത് പോലെ ബാക്കി നില്പുണ്ട്.

മുഖമില്ലാത്ത ആത്മാവ് എല്ലാ മുഖമൂടിയും അഴിച്ച് വച്ച് ഉറങ്ങുകയാണ്.

Srishti-2022   >>  Short Story - Malayalam   >>  നിധി

Sooraj Jose

EY

നിധി

കള്ളങ്ങളുടെ അനവധി ആവരണങ്ങൾ കൊണ്ട് പൊതിഞ്ഞ് സൂക്ഷിച്ചിരിക്കുന്ന നിധിയിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിക്കുന്ന ഭാഗ്യാന്വേഷിയെ പോലെ, തിങ്ങി നിറഞ്ഞ ഇലകൾക്കിടയിലൂടെ നുഴഞ്ഞിറങ്ങുന്ന സൂര്യൻ. ആ വെളിച്ചത്തെ അവൾ കൈകുമ്പിളിൽ ആക്കി, അതിനേക്കാൾ തെളിച്ചത്തിൽ തൂവെള്ള പല്ലുകൾ കാട്ടി ചിരിച്ചു. കവിളിലേക്ക് വീണ് കിടന്ന ചുരുണ്ട മുടിയിഴകൾ വകഞ്ഞ് മാറ്റിയപ്പോൾ വെള്ളാരം കല്ല് പോലെ തിളങ്ങുന്ന അവളുടെ കണ്ണുകൾ കാണാം. മറ്റെല്ലാം, അവളും ഈ കാടും കറുത്തതാണ്. അവൾക്ക് പിന്നിലായി ഒരാൾ കൂടി ഉണ്ട്. ക്ഷീണത്താൽ അരയിൽ കൈകുത്തി, വിറയ്ക്കുന്ന കാൽമുട്ടുകളിൽ ഒന്ന് മടക്കി, അവളെ നോക്കി നിൽക്കുന്ന ചെറുപ്പക്കാരൻ. അയാളുടെ നിറവും തോളിലെ ബാഗും ഈ കാട് അവന്റേതല്ല എന്ന് സംശയമേതുമില്ലാതെ പറയുന്നു. 

“ ഭാ.. ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്.. രണ്ട് മലകൾ.. പിന്നെയും മല.. പിന്നെ പുഴ... അവിടെ... “ 

ഓരോ വാക്കുകളും പെറുക്കിയെടുത്ത് പറയുന്നതിൽ നിന്നും ഈ ഭാഷ അവൾക്കും കാടിനും അത്ര പരിചിതമല്ല എന്ന് മനസിലാക്കാം. 

28 വയസ്സോളം പ്രായമുള്ള ചെറുപ്പക്കാരനും 12 വയസ്സുള്ള പെൺകുട്ടിയും ചേർന്നുള്ള ഒരു സാഹസിക സഞ്ചാരം, അവളുടെ വീട്ടിലേക്കുള്ള യാത്ര. ആ പെൺകുട്ടിയുടെ പേരാണ് നിധി             

അധ്യായം 1 : നിധി 

നിധി കേരളത്തിലെ ഒരു ഗവണ്മെന്റ് ഓർഫനേജ് ഇൽ ആണ് വളരുന്നത്. മറ്റ് കുട്ടികളിൽ നിന്നും വ്യത്യസ്തമായ രൂപവും സ്വഭാവവും, അവളെ എല്ലാവരും ഒരു പ്രത്യേക ജീവി ആയി കണ്ടു. കാരണം നിധി അവരുടെ ലോകത്തെ കുട്ടിയല്ല. പുറം ലോകവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ട് കിടന്നിരുന്ന ഒരിടത്തുനിന്നും മരണാസന്നയായ അവളെ കളഞ്ഞ് കിട്ടിയതാണ്. 

കൂട്ടിലടച്ചിട്ടിരിക്കുന്ന കിളികളിൽ ഒന്നിനെ പറത്തി വിടാൻ ശ്രമിച്ച അവളെ ഹോസ്റ്റൽ വാർഡൻ തടഞ്ഞു. “മനുഷ്യരുടെ കൂടെ കഴിഞ്ഞ അതിന് ഇനി ഒറ്റയ്ക്ക് ജീവിക്കാൻ കഴിയില്ല. മറ്റ് പക്ഷികൾ അതിനെ കൊത്തി ഓടിക്കും” നിധിയെ തിരിച്ച് ദ്വീപിലെ കാട്ടിലേക്ക് തന്നെ അയക്കണം എന്ന് മനുഷ്യാവകാശ പ്രവർത്തകർ ആവശ്യപ്പെട്ടപ്പോഴും ഉയർന്ന മറു വാദം ഇത് തന്നെ ആണ്. തിരികെ പോയാലും അവൾക്ക് അവിടെ ജീവിക്കാൻ ആകില്ല. ഇതിന് മറ്റൊരു വശം കൂടി ഉണ്ട്. ഇന്ത്യ സ്വതന്ത്രം ആകുന്നതിനും മുൻപ്, കുറച്ച് ബ്രിട്ടീഷ് നരവസംശ ശാസ്ത്രജ്ഞർ പരിഷ്‌കൃത മനുഷ്യർ കടന്ന് ചെല്ലാത്ത നോർത്ത് സെന്റിനൽ എന്ന ദ്വീപിൽ നിന്നും 2 വൃദ്ധരെയും 4 കുട്ടികളെയും പരീക്ഷണാർത്ഥം തട്ടികൊണ്ട് വന്നു. കരയിൽ വന്ന് ദിവസങ്ങൾക്കുള്ളിൽ വൃദ്ധർ മരിച്ചു. കാരണം മറ്റ് മനുഷ്യവർഗങ്ങളുമായും കരയുമായും ബദ്ധമില്ലാതെ ഐസൊലേറ്റഡ് ആയി കഴിഞ്ഞ അവർക്ക് ഇവിടുത്തെ വൈറസ് നെയും ബാക്ടീരിയകളെയും മറ്റും ചെറുക്കാൻ ഉള്ള ശക്തിയില്ലായിരുന്നു. കുട്ടികൾക്കും അപായം സംഭവിക്കുമെന്ന് ഭയന്ന് അവരെ തിരികെ കൊണ്ടുപോയി വിട്ടു. നന്മ എന്ന് തോന്നാമെങ്കിലും അതിന് ശേഷം ചിലപ്പോൾ വലിയ ഒരു അപകടം നടന്നിരിക്കാം. കരയിലെ രോഗാണുക്കളുമായി ദ്വീപിലെത്തിയ ആ കുട്ടികളിലൂടെ അവിടെ എത്രപേർ മരണപ്പെട്ടിട്ടുണ്ടാകും. അതല്ലെങ്കിൽ ദ്വീപിലെത്തിയ ഉടനെ അവർ സ്വന്തം ആളുകളാൽ കൊല്ലപ്പെട്ടിരിക്കാം. ഈ വാദങ്ങളൊക്കെയും നിധിയുടെ കാര്യത്തിലും ഉണ്ടായി. കേസ് ഇപ്പോഴും കോടതിയിൽ നടക്കുന്നു. 

8 വയസ്സുള്ളപ്പോൾ എത്തിയ ഈ പുതിയ ഇടത്തെ പിന്നീടുള്ള നാല് വർഷങ്ങൾകൊണ്ട് നിധി മനസ്സിലാക്കി. കണ്ടതിനും അപ്പുറമുള്ള ലോകത്തെ  അവൾ വായിച്ചറിഞ്ഞു. ഇവിടെ അവൾ ഇഷ്ടപ്പെടുന്നവരും അവളെ ഇഷ്ടപ്പെടുന്നവരും ഒക്കെ ഉണ്ട്. കായിക മത്സരങ്ങളിൽ നിധി സ്കൂളിന്റെ അഭിമാനമായി. അസൂയ പൂണ്ട ചിലർ അവളെ വംശീയമായി അധിക്ഷേപിച്ചു. എന്നാൽ നിധിയെ ചേർത്ത് പിടിക്കാൻ ഒരുപാട് സുഹൃത്തുക്കൾ മുന്നോട്ട് വന്നു. 

കാഴ്ച്ചകൾ തിരികെ ദ്വീപിലെ കാട്ടിലേക്കും നിധിയുടെയും യുവാവിന്റെയും സാഹസിക യാത്രയിലേക്കുമായി. നിധിയെ അവളുടെ പ്രിയപെട്ടവരുടെ അരികിലെത്തിക്കാം എന്നതിനപ്പുറം അവന്റെ ഉള്ളിൽ മറ്റെന്തൊക്കെയോ ലക്ഷ്യങ്ങൾ കൂടി ഉണ്ട്. 

അധ്യായം 2 : അവൻ

വിശ്വാസങ്ങളെയും ആചാരങ്ങളെയുമൊക്കെ മുറുകെ പിടിച്ചുകൊണ്ട് ഭാഗ്യാന്വേഷിയായി നടക്കുന്ന ചെറുപ്പക്കാരൻ. വിശ്വാസങ്ങളെ നിയമങ്ങൾ വച്ച് വിധി എഴുതുന്നതിനെതിരെ അവന് ശക്തമായ പ്രതിക്ഷേധമുണ്ട്. എല്ലാ ആചാരങ്ങൾക്കും പൈതൃകവും കാലിക പ്രസക്തിയുമുണ്ട് എന്ന് അവൻ വാദിക്കുന്നു. ധനാകർഷക യന്ത്രങ്ങളെക്കുറിച്ചും അമ്പലഗോപുരത്തിലെ ഇറിഡിയം ലോഹത്തിന്റെ ശക്തിയെക്കുറിച്ചുമെല്ലാം വളരെ ആധികാരികമായി സംസാരിക്കാൻ കഴിയുന്ന ഒരാൾ. ജപ്‌തി ചെയ്ത് പോയ തന്റെ ഇല്ലം പൊളിച്ചപ്പോൾ നിധി കിട്ടിയതറിഞ്ഞ് സമനില തെറ്റിയ നാരായണൻ നമ്പൂതിരിയുടെ മകന് നിധി ഭ്രാന്തില്ലെങ്കിൽ അല്ലെ അത്ഭുതം ഉള്ളു. സ്വബോധത്തിൽ അല്ലെങ്കിലും നാരായണൻ നമ്പൂതിരി പറഞ്ഞ പല കാര്യങ്ങളിലും സത്യമുണ്ടായിരുന്നു, അല്ലെങ്കിൽ അർദ്ധ സത്യങ്ങൾ. അതിനാൽ തന്നെ ആ ആഗ്രഹങ്ങളെല്ലാം അവനിലും ഉണ്ടായി. 

ഓർഫനേജിൽ ജോലിക്ക് കയറിയ ദിവസം തന്നെ അവൻ നിധിയെ പരിചയപെട്ടു. കാഴ്‌ചയിൽ വ്യത്യസ്തമായ ആ പെൺകുട്ടി എല്ലാവർക്കും എന്നപോലെ അവനും ഒരു കൗതുകമായിരുന്നു. എന്നാൽ പെട്ടെന്ന് തന്നെ അവർ അടുത്തു. അവളിൽ നിന്നാണ് ആ നിധിയുടെ കഥ അവൻ കേൾക്കുന്നത്. കടൽ ചുഴിയിൽ പെട്ട ഒരു ചരക്ക് കപ്പൽ അവളുടെ ദ്വീപിൽ വന്നടിഞ്ഞു. അതിലെ ജീവനക്കാരിൽ ചിലർ ദ്വീപ് നിവാസികളാൽ കൊല്ലപ്പെട്ടു. മറ്റുളളവരെ ഗവൺമെന്റ് രക്ഷപെടുത്തി. എന്നാൽ ആ കപ്പലും ഹൈദരാബാദ് നിസാമിന്റെ അമൂല്യമായ വജ്ര ശേഖരവും ഇപ്പോഴും ദ്വീപിലുണ്ട്. കരയിൽ നിന്നും വന്ന മറ്റെന്തിനെയും പോലെ ദ്വീപ് നിവാസികൾ അവരുടെ ആവാസ സ്ഥലത്തുനിന്നും വളരെ മാറ്റി അത് കുഴിച്ചുമൂടി. വാമൊഴിയായി പകർന്ന് വന്ന നിധിയുടെ ഈ കഥ അവളിൽ നിന്നും അറിഞ്ഞ  രാത്രിയിൽ അവൻ ഉറങ്ങിയിട്ടില്ല. ദ്വീപിന് ഉള്ളിലെ പുഴയും, പുഴയുടെ നടുവിലെ തുരുത്തും, അതിന് നടുവിൽ മിന്നാമിനുങ്ങുകളാൽ പൊതിഞ്ഞ് നില്കുന്ന വയസ്സൻ മരവും, മരത്തിന് താഴെയായുള്ള ഗുഹയിൽ നിറയെ വജ്രങ്ങളും രത്നങ്ങളും. അതിൽ ഒന്ന് മതി ജീവിതകാലം മുഴുവൻ ആഡംബരത്തിൽ മുഴുകി കഴിയാൻ. ബീജത്തിൽ തന്നെ അവനിലെത്തിയ നിധി ഭ്രാന്തും അവൾ, നിധി പകർന്ന് നൽകിയ പ്രതീക്ഷകളും കൂടി ചേർന്നപ്പോൾ ഒരുനാൾ ആ നാട്ടിലേക്ക്, നിധിയുടെ ദ്വീപിലേക്ക്‌ പോകാൻ അവൻ തീരുമാനിച്ചു. 

കാഴ്ച വീണ്ടും ദ്വീപും കാടും അവരുടെ യാത്രയുമാകുന്നു. 

അധ്യായം 3 : ലക്‌ഷ്യം

വെളിച്ചം തെല്ലും കടന്ന് ചെല്ലാത്ത ഉൾവനങ്ങളും, പുൽമേടുകളും, മൊട്ടക്കുന്നുകളും ഒക്കെ കടന്ന് അവർ മുന്നോട്ട്  നടക്കുന്നു. ബാഗിൽ അവശേഷിച്ചിരുന്ന ആഹാരം ഇരുവരും പങ്ക് വച്ച് കഴിച്ചു. തിരികെ പോരുമ്പോൾ കഴിക്കാനായി കാട്ടരുവിയിൽ നിന്നും ശേഖരിച്ച വെള്ളമല്ലാതെ മറ്റൊന്നും ഇല്ല എന്നത് അവനെ വ്യാകുലപ്പെടുത്തി. കാട്ട് മൃഗങ്ങളുടെ ശബ്ദം ഇടയ്ക്കിടെ കേൾക്കുന്നുണ്ടെങ്കിലും ഒന്നും കണ്ണിന് മുന്നിൽ വന്നിട്ടില്ല. എന്നിട്ടും അവൻ അരയിൽ കരുതിയിരിക്കുന്ന ആയുധത്തിൽ ഇടയ്ക്കിടെ കൈ അമർത്തി. സത്യത്തിൽ അവൻ വന്യ മൃഗങ്ങളെക്കാൾ ഭയന്നിരുന്നത് ആ ദേശത്തെ മനുഷ്യരെ ആയിരുന്നു. അമ്പ് ഏയ്തും കുന്തം കൊണ്ട് കുത്തിയും കീഴ്പെടുത്തുന്ന എന്തിനെയും പച്ചയായി ഭക്ഷിക്കുന്നവർ. നിധിയെ മുന്നിൽ നിർത്തി അവരിൽ നിന്നും രക്ഷനേടാം എന്ന പ്രതീക്ഷ ഉണ്ടെങ്കിൽ കൂടി ചുറ്റും ഉള്ള ഓരോ ചലനങ്ങളിലും അവൻ കാതോർത്തു. വള്ളി പടർപ്പുകളാൽ ബന്ധിതമായ പാലത്തിലൂടെ പുഴ കടക്കുമ്പോൾ ക്ഷീണം കൊണ്ടും ഭയം കൊണ്ടും അവന്റെ കാൽ മുട്ടുകൾ വിറച്ചു. താഴെ ശക്തമായി ഒഴുകുന്ന പുഴയുടെ ഇരമ്പലിലേക്ക് ഒന്ന് കണ്ണ് പായിച്ചതും ആ കാഴ്‌ചയോടൊപ്പം അവൻ താഴേക്ക് പതിച്ചു. എന്നാൽ അതി സാഹസികമായി നിധി അവനെ വലിച്ച് കരയിലേക്ക് എത്തിച്ചു. ആ വീഴ്‌ചയുടെ ഭയവും ക്ഷീണവും അകന്നപ്പോൾ അവർ യാത്ര തുടർന്നു.  

യാത്രയ്ക്കിടെ രണ്ടാളും നടത്തുന്ന സംഭാഷണങ്ങൾക്കിടയിൽ അവന്റെ പല ചിന്തകളെയും തച്ചുടക്കുന്ന മറുപടികൾ നിധിയിൽ നിന്നും ഉണ്ടായി. കാരണം അവളുടെ ലോകം, രാജ്യം, ജീവികൾ, മനുഷ്യർ എല്ലാം അവിടെയാണ്. അവിടെ വേറൊരു ലോകവും വേറിട്ട ചിന്തകളുമാണ്. 

“നിങ്ങളുടെ ഒരു ദൈവത്തിന്റെ പുസ്തകത്തിലും ഞങ്ങളുടെ നാടിനെ കുറിച്ച് ഒന്നും ഇല്ലല്ലോ ? അത് ദൈവങ്ങൾക്ക് ആർക്കും ഞങ്ങളെ അറിയാത്ത കൊണ്ടാണോ ? അതോ അവ എഴുതിയവർക്കോ ?!”

നിധിയുടെ ഇത്തരം ചോദ്യങ്ങൾക്ക് ഒന്നും അവന് ഉത്തരം ഇല്ലായിരുന്നു, എങ്കിലും മനുഷ്യരും മതങ്ങളും ദൈവങ്ങളും ആചാരങ്ങളും ആഗ്രഹങ്ങളും, എല്ലാത്തിനെയും കുറിച്ചും അവനിൽ അനവധി സംശയങ്ങൾക്ക് അവ ജന്മം നൽകി. ചിന്തകളുടെ ഭാരം പരസ്പരം കൈമാറി ഇരുവരും മുന്നോട്ട് നടന്നു. പതിയെ നിധിയുടെ നിഷ്കളങ്കതയും, എന്തിന്‌ ആ പുഞ്ചിരി പോലും അവന്റെ മുഖത്ത് തെളിഞ്ഞു. എന്നാൽ മുത്തശ്ശൻ മരത്തിന്റെ ചുവട്ടിലെത്തിയപ്പോൾ, ജനനം മുതൽ തേടി നടക്കുന്ന നിധി തന്റെ മുന്നിലുണ്ടെന്ന ബോധ്യം വന്നപ്പോൾ, തന്ത്രശാലിയായ ആ നാടൻ മനുഷ്യന്റെ ഭാവം മാറി. അവൻ അവൾക്ക് നേരെ ആയുധം എടുത്തു. അവൻ അത് വരെ കാണിച്ച സ്നേഹവും കരുതലുമെല്ലാം ബൗദ്ധികമായ ആ നിധിയിലേക്ക് എത്തുവാനുള്ള മാർഗം മാത്രമായിരുന്നു എന്ന് മനസ്സിലാക്കിയപ്പോൾ, ആദ്യമായി വിശ്വസിച്ച, സ്നേഹിച്ച മനുഷ്യൻ തന്നെ ചതിക്കുക ആയിരുന്ന എന്ന തിരിച്ചറിവിൽ അവൾ തളർന്ന് പോയി. എല്ലാ നേരവും പുഞ്ചിരി വിടർന്നിരുന്ന നിധിയുടെ കവിളിലൂടെ കണ്ണുനീർ ഒഴുകി. ഒറ്റയ്ക്ക്, നിരായുധയായി, മരണം മുന്നിൽ കണ്ട് നിൽക്കുന്ന അവൾ ദൂരെ ഒരു മലയിലേക്ക് ചൂണ്ടി സംസാരിച്ച് തുടങ്ങി, 

“ അവിടെ ആയിരുന്നു ഞങ്ങൾ ജീവിച്ചിരുന്നത്, ആ വലിയ കുന്നിനും അപ്പുറം. ഇനി എന്റെ പ്രിയപെട്ടവരുടെ അരികിലേക്ക് തിരികെ ചെന്നാലും അവർ എന്നെ സ്വീകരിക്കില്ല. മനുഷ്യരുടെ വിഷം പുരണ്ട മറ്റെന്തിനെയും പോലെ ജീവി വാസമില്ലാത്ത ഒരിടത്ത് കുഴിച്ച് മൂടും.”

അവൾ ഒന്ന് നിർത്തി, വീണ്ടും സംസാരം തുടർന്നു

“എല്ലാ നാടുകളിലും ചില ആചാരങ്ങൾ ഉണ്ട്. അത് മാറ്റാൻ ആകില്ല. അശുദ്ധമായവർക്ക് ഒപ്പം ജീവിച്ചാൽ ശിക്ഷ മരണം ആണ്. അത് പ്രകൃതിയുടെ കൂടി നിയമം ആണ്… പക്ഷെ ശുദ്ധി ആകാൻ ഒരു മാർഗം ഉണ്ട്. ഇവിടെ മറ്റൊരു ആചാരവുമുണ്ട്... ” 

അവൻ കാര്യം മനസ്സിലാകാതെ അന്തിച്ച് നിന്നു

“...യുവാവിന്റെ ഹൃദയത്തിലെ ചൂടുള്ള രക്തം കൊണ്ട് സ്നാനം ചെയ്താൽ..!”

അത് പറഞ്ഞ് കഴിഞ്ഞതും വന്യമായ ഭാവത്തോടെ അവൾ അവന്റെ നേരെ പാഞ്ഞടുത്തു. 

Srishti-2022   >>  Short Story - Malayalam   >>  പരിണാമം

Rugma M Nair

EY

പരിണാമം

"പരേതന്റ്റെ പേര്?"

 

"ഗണപതി അയ്യർവയസ്സ് എൺപത്തി രണ്ടു മരണകാരണം സ്വാഭാവികംവാർദ്ധക്യ സംബന്ധം"

 

"ഉം" ഒന്ന് മൂളിപണിക്കർ രണ്ടു കയ്യും തന്റെ രോമാവൃതമായ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചുകണ്ണുകൾ പകുതി അടച്ചുകൃഷ്ണമണികൾ മേല്പ്പോട്ടുയർത്തി ധ്യാനിച്ചു "അമ്മേ ഭഗവതി ദേവീമഹാമായേഗണപതി അയ്യർക്ക് പറയുവാനുള്ളത് അടിയന്റെ ഉള്ളിൽ തെളിയിക്കണേ"

 

മുറ്റത്തു തടിച്ചു കൂടിയ ജനാവലിപണിക്കരുടെ ചേഷ്ഠകൾ ഉറ്റുനോക്കികൊണ്ടേ ഇരുന്നു. കുറച്ചുപേർ നിരയായി ഒന്നിന് പുറകിൽ ഒന്നായിപണിക്കരെ കാണാനുള്ള ഊഴവും കാത്തു നിൽക്കുന്നുബാക്കിയുള്ളവർ കാഴ്ച്ചക്കാരായോകൂട്ടുവന്നവരോ ആണ്. ചെറിയ കൂട്ടമായിഅങ്ങിങ്ങു നിന്ന് എല്ലാവരും പതിഞ്ഞ സ്വരത്തിൽ പണിക്കരുടെ പല കഥകളായി വര്ണിക്കുന്നുണ്ടായിരുന്നു. കാലങ്ങളായി തങ്ങളുടെ ഈ കൊച്ചു ഗ്രാമത്തിന്റെ അഭിമാനമായ പണിക്കരെ അവിടുത്തെ നാട്ടുകാർ ഭക്ത്യാദരവോടെയാണ് സേവിച്ചു പോന്നത്. "പണിക്കരുടെ അച്ഛന്റെ അച്ഛൻവലിയപണിക്കർ ഉള്ള കാലംഅന്ന്ഈ പണിക്കര് തീരെ ചെറുപ്പമാഏറിയാൽ രണ്ടോ മൂന്നോ വയസ്സ് പ്രായംതോർത്തുമുണ്ടുമുടുത്തു ഇവിടെ ഓടി നടക്കുന്നത് എന്റെ മുത്തച്ഛൻ ഇപ്പോഴും പറയും. ഒരു  ദിവസംവലിയ പണിക്കര് വൈകുന്നേരത്തെ സന്ധ്യാ പ്രാർത്ഥന കഴിഞ്ഞറങ്ങിയ വഴിക്ക്കുഴഞ്ഞുവീണു, "ഡിം"തീർന്നു!! ആ ചിത എരിയും മുന്നേ നമ്മുടെ കൊച്ചു പണിക്കര് കൊഞ്ചി പറഞ്ഞത്രേ "ദേവിയുടെ വെച്ചാരാധന ഇവിടെ നടത്തരുതെന്ന് മുത്തശ്ശൻ പറഞ്ഞുപുറത്തു ഒരു പുര ഒരുക്കിഅതിലേക്ക് മാറ്റണമെന്ന്". അന്നതാരും ചെവിക്കൊണ്ടില്ലെങ്കിലും പിന്നീട് ഓരോ അനർഥങ്ങളായി കണ്ടു തുടങ്ങിയപ്പോൾ പ്രശനം വെച്ചതിൽ ഇതേ വിഷയം തെളിഞ്ഞു. അതോടെ കൊച്ചു പണിക്കര് പണിക്കരായി മാറി. മഹാ സിദ്ധനാ മരണശേഷം ആഗ്രഹം എന്തെങ്കിലും ബാക്കിയുള്ള ആത്മാക്കളുടെ മോക്ഷകൻ! എത്രയെത്ര കഥകൾ ഉണ്ടെന്നോ!

                                                 കൂട്ടത്തിൽ പാന്റും ഷർട്ടുമണിഞ്ഞ ഒരു ചെറുപ്പക്കാരനുമുണ്ട്. പരേതൻ ഗണപതി അയ്യരുടെ അനന്തരവനാണ്. പട്ടണത്തിൽ ആൺ ജനിച്ചതും വളർന്നതും. ഈ പ്രവചനത്തിൽ ഒന്നും ഒരു തരി വിശ്വാസമില്ല എന്ന് മാത്രമല്ല ഇതിനോടൊക്കെ പരമപുച്ഛവുമാണ്. ചോര തിളയ്ക്കുന്ന ഒരു യുക്തിവാദി എന്ന നിലയിൽപണിക്കരുടെ കള്ളി വെളിച്ചതാക്കാൻ എന്ന ഭാവത്തിൽ കൈകൾ പുറകിൽ കെട്ടിയാണ് അവന്റെ നിൽപ്പ്.

                                                                   ദേവീ സ്തോത്രം ഉരുവിട്ട് കൈകൾ കൂപ്പിയുള്ള പണിക്കരുടെ ഇരിപ്പ് തുടങ്ങിയിട്ടു കുറച്ചധികം സമയമായി.ചുറ്റും കൂടീരിക്കുന്നവരുടെ അക്ഷമയോടെയുള്ള നോട്ടവും നെടുവീർപ്പും അയാൾ അറിഞ്ഞു. അയാൾ നാളിതു വരെ അനുഭവിച്ചിട്ടില്ലാത്ത വണ്ണം മനഃക്ലേശത്തിലായിരുന്നു. എത്ര ശ്രമിച്ചിട്ടും മനസ്സിൽ തെളിയുന്ന ഉത്തരം ഒന്ന് തന്നെ. എന്നാൽ പരേതൻ ഗണപതി അയ്യരുമായി ആ ഉത്തരത്തിനു വല്ലാത്ത ഒരു പൊരുത്തക്കേട്. തന്റെ അഞ്ചാമത്തെ വയസ്സിൽ ലഭിച്ച അനുഗ്രഹ സിദ്ധിഈ നിമിഷം വരെ പിഴച്ചിട്ടില്ലപറഞ്ഞതെല്ലാം നേരായിട്ടേ ഉള്ളുപരേതരുംതന്റെ മനസ്സിൽ തെളിയുന്ന അവരുടെ ആഗ്രഹങ്ങളും എന്നും ബന്ധപ്പെട്ടതായിരുന്നു. എന്നാൽഇന്ന്...എത്ര പ്രാർത്ഥിച്ചിട്ടുംഭഗവതിയെ വിളിച്ചിട്ടും വേറൊന്നും കാണിക്കുന്നില്ല. "എന്റെ ദേവയേ ഈ എഴുപതാംപക്കത്തിലാണോ ഇങ്ങനെ ഒരു പരീക്ഷണം"

 

                                                             "ഇതൊക്കെ ചുമ്മാ തട്ടിപ്പല്ലേ! മരിച്ചവരേ പറ്റി വിശദമായി പഠിച്ചിട്ട്അവരുടെ എന്തെങ്കിലും ഇഷ്ടത്തിനെ അവസാന ആഗ്രഹം എന്ന് വെച്ച് കാച്ചും. മറിച്ചു പറയാൻ ആരുമില്ലല്ലോ! ഇതൊക്കെ വിശ്വസിക്കാൻ കുറേ മണ്ടന്മാരും. വെറും റിലീജിയസ് ഗിമ്മിക്‌സ് ! ഞാൻ ഇതിനെ പറ്റി ഒരു കോളം വായിച്ചിരുന്നുകഴിഞ്ഞ ദിവസം. ഇങ്ങനെ ആളെപറ്റിക്കുന്നവരുടെ മുഖംമൂടി അഴിക്കുന്ന ഒരു സ്പ്ളെൻഡിഡ് പീസ് ഓഫ് ന്യൂസ്യു ഷുഡ് ഓൾ റീഡ് ഇറ്റ്." പട്ടണപരിഷ്‌കാരിയുടെ വാചകമടി ഈ ഗതിയിൽ പുരോഗമിച്ചതോടെ അയാൾക്കെന്തോ മാറാവ്യാധി ഉള്ള മട്ടിൽ ചുറ്റും കൂടി നിന്നവർ പതുക്കെ ഒഴിഞ്ഞു നീങ്ങി നിന്നു. പ്രസംഗത്തിന്റെ അവസാന ഭാഗം കേൾക്കാൻനിവർത്തിയില്ലാതെ പെട്ട് പോയ രണ്ടു മൂന്നു പേർ മാത്രമേ ഉണ്ടായുള്ളൂ. "എന്റെ അമ്മാവൻ Mr ഗണപതി അയ്യർഹി വാസ് എ ഗ്രേറ്റ് മാൻ അദ്ദേഹം എല്ലാ ആഗ്രഹങ്ങളും തീർന്നാണ് മരിച്ചത്അപ്പോ പിന്നെ ഈ പണിക്കര് എന്താണ് പറയുന്നതെന്ന് അറിയണമെനിക്ക്!"

 

                              "ഇദ്ദേഹത്തിന് അങ്ങനെ പൂർത്തീകരിക്കാത്തതായി ആഗ്രഹങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു" എന്ന് പറഞ്ഞൊഴിഞ്ഞാലോ എന്ന തോന്നൽ വന്നു പണിക്കർക്ക്പക്ഷെ കത്തിച്ചു വെച്ച നിലവിളക്കിനു മുന്നിൽ ഭഗവതിയെ സാക്ഷിയാക്കി കള്ളം പറയാൻ വയ്യ. ഇനി അധികനേരം വൈകിക്കുന്നതിൽ അർത്ഥമില്ല. ഉള്ളത് പറയുക തന്നെഭഗവതിയുടെ ഹിതം തടയാൻ താൻ ആളല്ലല്ലോ. ഒടുവിൽ ഏറെ ബുദ്ധിമുട്ടിപണിക്കരാ തീരുമാനം എടുത്തു. "ഗണപതി അയ്യരുടെനടക്കാത്ത ഒരു ആഗ്രഹം കോഴി ബിരിയാണി കഴിക്കണമെന്നുള്ളതായിരുന്നു."

 

പണിക്കരുടെ വാക്കുകൾ കേട്ട്ഗണപതി അയ്യരുടെ മകൻവേദരാമൻ ഒന്നമ്പരന്നു. അയാൾ ചെവി നന്നായി തൂത്തുകണ്ണുകൾ നല്ലോണം തിരുമ്മിഒരു വിഡ്ഡി ചിരിയോടെ  ചോദിച്ചു "ഒന്നും കൂടെ പറയുവോ പണിക്കരെകേൾവിക്ക് ചെറിയ അസ്കിത തുടങ്ങിയെന്നു ഭാര്യ പറഞ്ഞിട്ടും ഞാൻ വിശ്വസിച്ചിരുന്നില്ലഇപ്പഴാ ബോധ്യമായേ"

 

                                   "ഹും ചെവിക്ക് കുഴപ്പമൊന്നുമില്ലതന്റെ അച്ഛന്റെ ബാക്കിയായ ആഗ്രഹം കോഴി ബിരിയാണി കഴിക്കണമെന്നതായിരുന്നു\. ഭഗവതി തെളിയിച്ചുഞാൻ പറഞ്ഞു." വേദരാമനാകെ വിഷമത്തിലായി, "പക്ഷെ പണിക്കരേഅച്ഛൻജീവിതത്തിലൊരിക്കലും....."

"അറിയാംഅദ്ദേഹം മാംസാഹാരം ഭക്ഷിച്ചിട്ടില്ല എന്നല്ലേഞാൻ പറഞ്ഞല്ലോമനസ്സിൽ തോന്നിച്ചതാണ് എന്റെ സൃഷ്ടിയല്ല" ഒരൽപം നീരസത്തോടെ പണിക്കര് പറഞ്ഞു നിർത്തി.

 

                                     നിസ്സഹായനായി നിൽക്കുന്ന വേദരാമന്റെ പിന്നില്ലെ ആളുകളെ ഒന്ന് നോക്കിആരോടെന്നില്ലാതെ പണിക്കര് പറഞ്ഞു , " ഇന്നിനി ആരെയും കാണുന്നില്ലപോയി നാളെ വരൂബുദ്ധിമുട്ടിനു ക്ഷമ ചോദിക്കുന്നു." പണിക്കര് എഴുന്നേറ്റു ഭഗവതിയെ വണങ്ങി അകത്തേക്ക് നടന്നു.

 

മുറ്റത്തെ ജനക്കൂട്ടം മാഞ്ഞു തുടങ്ങി. ആളുകൾ കൂട്ടത്തോടെ പിറുപിറുത്തു തിരികെ നീങ്ങി.കാഴ്‌ച കാണാൻ വന്നവർ നിരാശരായില്ലപ്രതീക്ഷിച്ചതിലും മികച്ച ഒരു കാഴ്‌ചയാണല്ലോ അവിടെ അരങ്ങേറിയത്. "പണിക്കർക്ക് പത്തെൺപതു വയസ്സായില്ലേ സിദ്ധി കുറഞ്ഞു വരുന്നതാ ഈ കാണുന്നേ." എന്ന് ചിലർ.

 

മറ്റൊരുവൻ ശെരി വെച്ചു "കഴിഞ്ഞമാസം,  മരണപ്പെട്ട എന്റെ അമ്മുമ്മയുടെ അന്ത്യാഭിലാഷായിഒരു

നേന്ത്രകുലഇണ്ടിളയപ്പനു സമർപ്പിക്കാൻപണിക്കര് പറഞ്ഞപ്പഴേ എനിക്ക് സംശയം തോന്നിയതാഅമ്മുമ്മയ്ക്ക് രസകദളി ആയിരുന്നേ പ്രിയം.!"

 

"ഈ പണിക്കരുടെ കാരണവന്മാരിൽ ചിലർക്കൊക്കെ ചിത്തഭ്രമത്തിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നുവത്രേ" ചിലർ അടക്കം പറഞ്ഞു.

 

യുവാക്കൾക്കിടയിൽ എന്നാൽപട്ടണത്തിൽ നിന്ന് വന്ന ഗണപതി അയ്യരുടെ അനന്തരവനായിരുന്നു ചർച്ചാവിഷയം. "ആളെ ഒന്ന് കാണണംനല്ല മിടുക്കനാണെന്നാ കേട്ടേ."

 

ഇങ്ങനെ ഓരോന്നൊക്കെ പറഞ്ഞു ആളുകൾ ഒഴിഞ്ഞുമുറ്റം ഏറെ കുറേ ശൂന്യമായി തുടങ്ങി.

 

പക്ഷെ ഇതൊന്നും കേൾക്കാതെനിന്നിടത്തു തന്നെ തരിച്ചു നിൽപ്പുണ്ടായിരുന്നു ആ ചെറുപ്പക്കാരൻ. പണിക്കരുടെ വായിൽ നിന്നും വീണ വാക്കുകൾ കേട്ടപ്പോഴാണ് ഒരു ഫ്ലാഷ്ബാക്ക് പോലെ അവന്റെ മനസ്സിൽ ഒരു വെക്കേഷൻ കാലം ഓർമ വന്നത്. സ്കൂളിലെ സമ്മർ വെക്കേഷൻ ആഘോഷിക്കാൻ അമ്മവീട്ടിലെത്തിയതായിരുന്നു. എല്ലാം കഴിഞ്ഞിറങ്ങാൻ നിന്ന അനന്തരവനെ അടുത്തു വിളിച്ചുമറ്റാരും കേൾക്കാതെ ആ അമ്മാവൻ ചോദിച്ചു "എടാ നിങ്ങൾ നോൺ വെജ് ഒകെ കഴിക്കാറുണ്ടല്ലോപറയ് ടൗണിൽ വെച്ച് കോഴി ബിരിയാണി കഴിച്ചിട്ടുണ്ടോ" ഉണ്ടെന്ന് തല കുലുക്കിയപ്പോൾഅതിന്റെ രുചി വിശദമായി വർണിക്കാൻ ആവശ്യപ്പെട്ടു. "ഹാവൂമരിക്കണേന് മുന്നേ ഒരു തവണ എങ്കിലും ഒന്ന് രുചിക്കാൻ....." നെടുവീർപ്പോടെ ഗണപതി അയ്യർ നടന്നു നീങ്ങിയത്ആ ചെറുപ്പക്കാരൻ കൺമുന്നിൽ വീണ്ടും കണ്ടു!

 

പക്ഷെ താൻ പോലും മറന്നു പോയമറ്റാർക്കും അറിയില്ലാത്ത ആ സംഭവംപണിക്കരെങ്ങനെ അറിഞ്ഞു! ഇയാൾ ശെരിക്കും സിദ്ധനാണോ! ആധുനികശാസ്ത്രത്തിന്റെ അകമ്പടിയോടെ യുക്തിവാദത്തിൽ തീർത്ത തന്റെ വിശ്വാസത്തിന്റെ അടിത്തറ ഒന്ന് പാളിയോ. ഉത്തരമില്ലാതെ ആ ചെറുപ്പക്കാരൻ അവിടെ നിന്നും മടങ്ങി.

 

 

പണിക്കരുടെ വീടിന്റെ അകത്തളത്തിൽ എവിടോ ടെലിവിഷനിൽ പരസ്യ വാചകം മുഴങ്ങി. "വിശ്വാസം, അതല്ലേ എല്ലാം"

Srishti-2022   >>  Poem - English   >>  Home that never was

Aarathi A Panikkar

EY

Home that never was

It did not hurt when I left my parents,

’Cause I was never theirs to begin with.

 

But leaving my parents’ house,

Has left me distraught.

 

It was never a home,

Just a house.

 

But it was also my paradise by the river,

Where ruby red java-apples and jade guavas coloured my woeful days.

 

It was my treasure trove where I buried myself under precious paperbacks,

And sank sorrows in beloved diaries.

 

It was my castle where I’d imagine myself to be Rapunzel,

Longing for a Prince Charming to gallop in and salvage me.

 

It was my fortress that guarded me,

When wretched tongues wrapped their wrath around me.

 

It was my dungeon I hid myself in,

When wanton hands came calling for my 'child-lady' parts.

 

It was my safest haven of long-lost memories,

Where sipping hibiscus and plantain flower nectar was among the sweetest.

 

It was my happy place where my heart always boomeranged to,

Every time pearls of rain impregnated the dry earth, pervading me with petrichor.

 

It was my sanctum sanctorum that I found peace at,

When all the gods I kowtowed to, failed me repeatedly.

 

But now it feels like my roots got severed from under me,

My toes have been chopped off;

 

And I know not how to hold myself to the earth anymore,

The world as I know it, has ceased to exist.

Srishti-2022   >>  Short Story - Malayalam   >>  പ്രണയം

Sooraj Jose

EY

പ്രണയം

പ്രണയം

നാല് കണ്ണ്കളും രണ്ട് ഹൃദയങ്ങളും ഭൂമിയിൽ കണ്ട് മുട്ടി. അവർ പ്രണയിച്ചു. ദേശ സ്നേഹികൾ കണ്ണുരുട്ടി, മതം കല്ലെറിഞ്ഞു. പ്രണയം മരിച്ചു. അനന്തരം അവർ പുനർജനിച്ചു. ജാതി, മതം, ദേശം ഇവയാലൊന്നും ജീവനുള്ളവ തരം തിരിക്കപ്പെടാത്ത ഒരിടത്ത്. ഭൂമിയിലെ ജന്തുക്കൾ ആ ഇടത്തെ സ്വർഗ്ഗം എന്ന് വിളിച്ചു. അവിടെ അവർ പ്രണയിച്ചു കൊണ്ടേ ഇരിക്കുന്നു.

 

“ ഇതെന്തെല്ലാ ഈ എഴുതി വച്ചിരിക്കുന്നെ ? ”

 

ജോയൽ മൊബൈലിൽ നിന്നും കണ്ണെടുത്ത് അവളുടെ മുഖത്തേക്ക് നോക്കി. കാറ്റിൽ പാറുന്ന മുടിയിഴകൾ. സ്ട്രെയ്റ്റൻ ചെയ്തതാന്നെ, ശെരിക്കും നല്ല ചുരുണ്ട മുടിയാണ് അനുവിന്. അവളുടെ നീണ്ട മൂക്കിന്റെ തുമ്പത്തൊരു വെള്ളാരം കല്ല്, അതിൽ തട്ടി തെറിച്ച വെളിച്ചത്തിന്റെ ഒരു തുണ്ട് അവന്റെ കണ്ണിൽ തറച്ചു. അവൻ കണ്ണിറുക്കി അടച്ചു.

 

അനു : ജോയലേ നിന്നോടാ

 

ജോയൽ : എന്ത് ?

 

അനു : നിന്റെ വാട്സാപ്പ് സ്റ്റാറ്റസ്

 

ജോയൽ : അതോ…

 

അനു : ചുമ്മാണ്ട് ബുദ്ധിജീവി കളിക്കാനുള്ള ഓരോ നമ്പറെ

 

ജോയൽ : അതെ, ബുദ്ധിയുള്ള ജീവികൾക്ക് വേണ്ടി എഴുതീതാ. നീ വായിക്കണ്ട

 

അനു : മിസ്റ്റർ ജീവി, താൻ ഉദ്ദേശിച്ചതോക്കെ പിടികിട്ടി. ആ ഊള സാഹിത്യം പിടിച്ചില്ലന്നെ ഉള്ളു. പിന്നെ ഇങ്ങനെ മരിച്ച് പ്രണയിച്ചിട്ട് വല്ല കാര്യോം ഉണ്ടോ. ജീവിച്ചിരിക്കുമ്പഴല്ലേ പ്രേമിക്കണ്ടെ. ലൗ, ലാഫ്, ലിവ് ദാറ്റ്സ് മൈ പോളിസി.

 

ജോയൽ : പ്രണയത്തിന് മരണം ഇല്ല കുട്ടീ

 

അനു : ഓ അപ്പോ പുള്ളിയാണല്ലേ ഈ ചിരഞ്ജീവി

 

ജോയൽ അവളെ കളിയാക്കി ചിരിച്ചു

 

ജോയൽ : അയ്യോ ഭയങ്കര തമാശ

 

അനു നാക്ക് നീട്ടി. ജോയൽ അവളുടെ തലയിൽ തട്ടി. അവൾ ടേബിളിൽ ഇരുന്ന ഗ്ലാസ് എടുത്ത് അടിയിൽ അവശേഷിച്ചിരുന്ന ജ്യൂസും കുടിച്ചു. ഒരു തുള്ളി ഷമാം അവളുടെ ചുണ്ടിൽ നിന്നും വഴുതി വീഴാറായി നിൽക്കുന്നു.

 

ജോയൽ ഉമിനീരിറക്കി. അവൻ ഒരു ടിഷ്യു പേപ്പർ അവൾക്ക് നേരെ നീട്ടി. അനു മുഖം തുടച്ചു.

 

ജോയൽ : പിന്നെ, എങ്ങനുണ്ട് IELTS ക്ലാസ്സ്‌ ?

 

അനു : ഇന്ന് തുടങ്ങിയല്ലേ ഉള്ളു. എങ്ങനേലും കേറികൂടിയേ പറ്റു. ഓസ്ട്രേലിയ വേണോ ക്യാനഡ വേണോന്നാ കൺഫ്യൂഷൻ. എന്താ നിന്റെ അഭിപ്രായം ?

 

ജോയൽ ദേഷ്യം പിടിച്ചു

 

ജോയൽ : നീ ഏത് കാലിന്റെ… കാനഡേലേക്കോ അന്റാർട്ടിക്കേലേക്കോ പൊക്കോ, എന്നോട് ചോദിക്കുന്നതെന്തിനാ

 

അനു : അതിന് നീ എന്തിനാ ചൂടാവുന്നെ. നമുക്കൊരുമിച്ച് ക്ലാസ്സിന് പോകാന്ന് ഞാൻ പറഞ്ഞതല്ലാരുന്നോ. ഹും..

 

അവൾ തല വെട്ടിച്ചു. ഒരേ താളത്തിൽ നൃത്തം ചെയ്യുന്ന രണ്ട് ഞാത്ത് കമ്മലുകൾ. ജോയൽ പുഞ്ചിരിച്ചു

 

അനു : എന്തിനാ ചിരിക്കുന്നെ ?

 

ജോയൽ : ഞാൻ ചിരിച്ചോ ?

 

അനു : ചിരിച്ചു

 

അവൾ അവന്റെ നേരെ മുന്നോട്ട് ആഞ്ഞ്, പതിയെ പറഞ്ഞു. അവളുടെ ശ്വാസം അവന്റെ മുഖത്ത് പതിഞ്ഞു.

 

ജോയൽ : ആ... ഞാനൊരു കാര്യം ആലോചിച്ച് ചിരിച്ചതാ

 

അനു : എന്നതാ ?

 

ജോയൽ : അതേ.. നീ എന്താണേലും കാനഡയിലോ ഓസ്‌ട്രേലിയയിലോ പോകും. അവിടെ ചെന്ന് പി.ആർ ഒക്കെ കിട്ടി അവിടുത്തെ സിറ്റിസൺ ഉം ആകും. അപ്പോ..

 

അനു : അപ്പൊ ?

 

ജോയൽ : അല്ല നമ്മളീ ചെറുപ്പം മുതല് പഠിച്ചിരിക്കുന്നത് ഓൾ ഇന്ത്യൻസ് ആർ മൈ ബ്രദേഴ്സ് ആൻഡ് സിസ്റ്റേഴ്സ് എന്നാണല്ലോ. വേറെ രാജ്യത്തെ സിറ്റിസൺസ് ഇതിൽ പെടൂല്ല. അങ്ങനെ വരുമ്പോ...

 

അനു ഇടത് കൈ താടിയിൽ ഊന്നി മിഴിച്ച് നോക്കി ഇരിക്കുന്നു. അവളുടെ നെറ്റിയിലെ കറുത്തപൊട്ട് ഒരു ചോദ്യ ചിഹ്നം പോലെ തോന്നിച്ചു.

 

ജോയൽ : അങ്ങനെ വരുമ്പോ...

 

അനു : വരുമ്പോ ?

 

ജോയൽ : വിൽ യു മാരി മി

 

അനുവിന്റെ മുഖത്തെ പുഞ്ചിരി മാഞ്ഞു. അവൾ ടേബിളിൽ ഇരുന്ന പേഴ്സും മൊബൈലും എടുത്തുകൊണ്ട് എഴുന്നേറ്റു. ജോയലിന്റെ മുഖം വിളറി.

 

അനു അവന്റെ മുഖത്തേക്ക് തറപ്പിച്ചു നോക്കി നിന്നു. ജോയൽ ഒരു ഭൂമികുലുക്കമോ സുനാമിയോ അവിടെ ആ നിമിഷം ഉണ്ടാകാനുള്ള വിദൂര സാധ്യതയെകുറിച്ച് ചിന്തിച്ചു. പതിയെ അവളുടെ മുഖത്ത് പുഞ്ചിരി തെളിഞ്ഞു.

 

അനു : സംഭവം നീ നല്ല ബോറായിട്ടാണ് അവതരിപ്പിച്ചതെങ്കിലും നമുക്ക് ആലോചിക്കാവുന്നതാണ്.

 

ജോയൽ : ശെരിക്കും !

 

അനുവിന്റെ മുഖത്ത് നാണം. മസ്ക്കാര ഇട്ട അവളുടെ കവിളുകൾ കൂടുതൽ ചുവന്നിരിക്കുന്നു. ആ റെസ്റ്റോറന്റിൽ രണ്ട് പേർ മാത്രം. ലോകം മുഴുവനും അവർ ഇരുവരിലേക്കും ചുരുങ്ങുന്നതായി ജോയലിന് തോന്നി. അവനും അവളും.. പിന്നെ…

 

അനു : രണ്ട് ഷമാം

 

ജോയൽ : ഷമാം ?

 

അവർ ബിൽ കൗണ്ടറിൽ എത്തിയതൊന്നും അവൻ അറിഞ്ഞിരുന്നില്ല. കൗണ്ടറിൽ ഇരിക്കുന്ന ചേട്ടൻ അനുവിന് ചില്ലറ ബാക്കി കൊടുത്തു, അവൾ തിരിച്ചൊരു പുഞ്ചിരിയും. ജോയൽ യാന്ത്രികമായി പോക്കറ്റിൽ നിന്നും പേഴ്‌സ് എടുത്തു.

 

അനു : ഞാൻ കൊടുത്തു. പോകാം, ലേറ്റ് ആയി. എന്നെ ഹോസ്റ്റലിൽ വിടണം.

 

ജോയൽ ബൈക്ക് എടുത്ത് വന്നു. അവൾ പിന്നിൽ കയറി, അവരുടെ ഇടയിൽ നിന്നും പതിവില്ലാതെ അനുവിന്റെ ബാഗ് തോളിലേക്ക് മാറി.

 

ഉറക്കമില്ലാതെ കിടന്ന ആ രാത്രിയിൽ ഇരുവരും അവർ ആദ്യമായി കണ്ട് മുട്ടിയ ദിവസം ഓർത്തു. സിനിമാ തിയേറ്ററിൽ അടുത്തടുത്ത കസേരകളിൽ ഇരുന്ന രണ്ട് അപരിചിതർ, ഇടവേളയിൽ ഒരു പുഞ്ചിരികൊണ്ട് പരിചയപെട്ടു. പിന്നീടൊരു ദിവസം കഫറ്റീരിയയിൽ വച്ച് ആക്സമികമായി കണ്ടപ്പോൾ ഒരുമിച്ചുകണ്ട സിനിമയെ കുറിച്ചായിരുന്നു കൂടുതലും സംസാരിച്ചത്. അവന് ഒരുപാട് ഇഷ്ടമായ ആ സിനിമ തനിക്കും ഇഷ്ടമായി എന്ന് കള്ളം പറഞ്ഞു.

 

“ അയ്യോ, അപ്പൊ ഞങ്ങടെ ഇഷ്ടങ്ങൾ ഒരുപോലെല്ലേ ! അതിനി കൊഴപ്പം ആകുവോ ”

 

അനു ബെഡിൽ ചാടി എഴുന്നേറ്റിരുന്നു.

 

“ എന്നാടാ ? ”

 

അടുത്ത കട്ടിലിൽ കിടന്ന നീന തല പൊക്കി നോക്കി

 

“ ഒന്നൂല്ല ”

 

അനു നാവ് കടിച്ചു. അവൾ വീണ്ടും കിടന്നു, പുതപ്പുകൊണ്ട് മുഖം മറച്ചു.

 

“ ഈ ഉറക്കം ഇതെവിടെ പോയി കിടക്കുവാണോ ”

 

അവൾ ഒന്നു മുതൽ 100 വരെ എണ്ണാൻ തുടങ്ങി. 1,2, 3….. 22 ൽ വച്ച് മനസ്സ് വീണ്ടും അവനെ കുറിച്ചുള്ള ഓർമ്മകളിലേക്ക് പോയി, ജനൽ വഴി എത്തിനോക്കിയ ഉറക്കം അവിടെ തന്നെ മടിച്ചു നിന്നു.

 

ഒരേ ബിൽഡിങ്ങിൽ രണ്ട് കമ്പനികളിലായി ജോലി ചെയ്യുന്ന അവർ എന്നും തമ്മിൽ കണ്ടു, അവിചാരിതമായി അല്ലാതെ തന്നെ. ആദ്യം നമ്പറ് തന്നത് അവളാണ്. “ മിടുക്കി ” ജോയൽ മനസ്സിൽ പറഞ്ഞു.

 

കൂട്ടുകാരെ ഒഴിവാക്കി അനുവിന്റെ കൂടെ സിനിമയ്ക്ക് പോയത്, അവളോടൊന്നിച്ച് ‘കാർത്തിക’ ബാറിൽ കയറിയത്. ആദ്യ ബിയറിന്റെ ലഹരിയിൽ അനു അന്ന് കുറേ ചിരിച്ചു, ഒരുപാട് കഥകൾ പറഞ്ഞു. ആ കഥകളിൽ എപ്പഴോ അപ്പയും അമ്മയും വന്നു. അവളുടെ ചിരി മാഞ്ഞു, അവന്റെ തോളിൽ ചാരി കരഞ്ഞു. കണ്ണീരിന്റെ മഴ തോർന്നപ്പോൾ അവൾ തല ഉയർത്തി നോക്കി. ജോയലിന്റെ കണ്ണ് നിറഞ്ഞിരിക്കുന്നു.

 

“ അയ്യേ നീ എന്തിനാ കരയണെ ”

 

അവൾ കയ്യിലെ കർചീഫ് അവന് നേരെ നീട്ടി.

 

“ എനിക്ക് ഇങ്ങനയേ ആശ്വസിപ്പിക്കാൻ അറിയൂ ”

 

ജോയൽ പറഞ്ഞു.

 

അനു ചിരിച്ചു. അവൾ മുഖത്തുനിന്നും പതിയെ പുതപ്പ് മാറ്റി നോക്കി. നീന കൂർക്കം വലിച്ച് ഉറങ്ങുന്നു.

 

“ട്വിങ്” വാട്സാപ്പ് മെസ്സേജ് നോട്ടിഫിക്കേഷൻ. അവൾ കൈ എത്തിച്ച് ഫോൺ എടുത്തു.

 

“ Good night ” ജോയലിന്റെ മെസ്സേജ്

 

അവൾ മറുപടി അയച്ചു “ Goooood nyt ! ”

 

അവർ ഒരുമിച്ചുറങ്ങി.

 

പിന്നീടുള്ള ദിവസങ്ങളിൽ അവർ ഒരുമിച്ച് ഒരുപാട് സിനിമകൾ കണ്ടു. 96 കണ്ടപ്പോൾ അനുവിന് സ്കൂൾ പ്രണയവും ജോയലിന് കോളേജ് പ്രണയവും ഓർമ്മ വന്നു. പരസ്പരം പറയാത്ത ഓർമ്മകളായിതന്നെ അവ ശേഷിച്ചു. ലുസിഫെറിലെ ഇല്യൂമിനാറ്റി വെറും തള്ളാണെന്ന് അവൾ തർക്കിച്ചു. അതിന്റെ പേരിൽ മൂന്നര ദിവസം അവർ മിണ്ടാതെ നടന്നു.

 

ലോകത്തിലെ ഏറ്റവും ഉപദ്രവകാരികളായ ജീവികൾ രാത്രി മൊബൈൽ സ്‌ക്രീനിന് ചുറ്റും പറക്കുന്ന പ്രാണികൾ ആണെന്ന് ജോയൽ കണ്ട് പിടിച്ചു. റൂമിലെ പല്ലി കുഞ്ഞുങ്ങൾ അവന്റെ ഈണത്തിലുള്ള മൂളലുകൾ കേട്ട് ഉറങ്ങി. അനുവിന്റെ രാത്രി സല്ലാപത്തിൽ ഉറക്കം നഷ്ടപെട്ട നീന ഒരു ജോഡി ഇയർ പ്ലഗ്‌സ്‌ ഫ്ളിപ് കാർട്ടിൽ ഓർഡർ ചെയ്തു.

 

വിഷുവിന്റെ ലീവിന് നാട്ടിൽ പോകുന്നുണ്ടോ എന്ന അനുവിന്റെ ചോദ്യത്തിന് ഈസ്റ്ററിനെ ഉള്ളു എന്ന് ജോയൽ മറുപടി പറഞ്ഞു. അപ്പോഴാണ് അവൾ ഹിന്ദുവും അവൻ ക്രിസ്ത്യനും ആണെന്ന് അവരിരുവരും ഓർമ്മിച്ചത്. ആ ചിന്തയുടെ ചവർപ്പ് മാറ്റാൻ അവൾ അവനെ വിഷുവിന് വീട്ടിലേക്ക് ക്ഷണിച്ചു. അവർ അനുവിന്റെ തറവാട്ടിലേക്ക് പുറപ്പെട്ടു.

 

ബസിൽ ഇരുന്ന് അനു വീടിനെ കുറിച്ച് വാചാലയായി. കൊച്ചച്ഛനും ഗിരിജ അമ്മായിയും കറവ വറ്റിയ അമ്മിണിയും തൊഴുത്ത് നിറഞ്ഞ് നിൽക്കുന്ന മകൾ കിങ്ങിണിയും ആരെ കണ്ടാലും കുരക്കാതെ വാൽ ആട്ടുക മാത്രം ചെയ്യുന്ന മിതവാദിയായ ഗർജുവും ഒക്കെ പല കഥകളിലും പ്രധാന താരങ്ങളായി. ചെറുപ്പത്തിൽ അപ്പയുടെയും അമ്മയുടെയും കൂടെ തറവാട്ടിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളുടെ നല്ല ഓർമ്മകൾ.

 

അവൾ അമ്മയെക്കുറിച്ച് പറഞ്ഞ് തുടങ്ങി. പലപ്പോഴും മുഴുമിപ്പിക്കാതെ പോയിരുന്ന കഥകൾ.

 

അനു : ശെരിക്കും അമ്മയെ എനിക്ക് വല്യ ഇഷ്ട്ടായിരുന്നു, അപ്പയെക്കാളും. അപ്പ മരിച്ചതിന് ശേഷം മാസങ്ങളോളം അമ്മ ഫ്ലാറ്റ് വിട്ട് പുറത്തിറങ്ങിയിട്ടില്ല. ഞാനും ഒരുപാട് രാത്രികൾ അമ്മയെ കെട്ടിപിടിച്ച് കരഞ്ഞിട്ടുണ്ട്. ചിലപ്പോ എന്തിനാണെന്ന് പോലും ഓർക്കാതെ ചുമ്മാണ്ടങ്ങ് കരയും.

 

അമ്മ പതിയെ പഴയ ജീവിതത്തിലേക്ക് തിരിച്ചു വന്നു. അമ്മയുടെ പുതിയ കമ്പനിയിലെ സീനിയർ ആയിരുന്നു ദർശൻ അങ്കിൾ. ഒരിക്കൽ അങ്കിൾ മാറി അച്ഛനായി, സ്റ്റെപ് ഫാദർ. പിന്നെ ഞാൻ അമ്മയുടെ അരികിൽ പോയിട്ടില്ല. ഇഷ്ട്ടമില്ലാഞ്ഞിട്ടല്ല, അമ്മയ്ക്ക് അയാളുടെ മണമായി, എനിക്കാ വീട്ടിൽ ശ്വാസം മുട്ടി. എന്റെ വിഷമം മനസിലാക്കിയിട്ടാവണം അവർ എന്നെ കൊച്ചച്ചന്റെ അടുത്ത് തറവാട്ടിൽ ആക്കി. ഞാനവിടെയും നിന്നില്ല. ഹോസ്റ്റലുകൾ മാറിമാറി ഇങ്ങനെ നടക്കുന്നു.

 

എന്നും രാത്രി അമ്മയുടെ കോള് വരും. അമ്മയ്ക്കും എനിക്കും ഒന്നും സംസാരിക്കാൻ ഉണ്ടാകില്ല, എന്നാലും വിളിക്കും. ഇടക്ക് പാവം തോന്നും, എങ്കിലും എപ്പഴോ കേറികൂടിയ ഒരു വെറുപ്പ് അതങ്ങോട്ട് പോകുന്നില്ല. അമ്മയെ എനിക്ക് ഇഷ്ടവാണ്.. പക്ഷെ…

 

അവളുടെ ശബ്ദം ഇടറി.

 

പുറത്ത് മഴ ചാറി തുടങ്ങി. ജോയൽ വിന്ഡോ ഷട്ടർ താഴ്ത്തി. അവൻ അനുവിന്റെ തോളിൽ കൈ ഇട്ടു. തൊട്ടപ്പുറത്തെ സീറ്റിൽ ഇരുന്ന ഒരാൾ ഇരുവരെയും കടുപ്പിച്ച് നോക്കുന്നു. ജോയൽ കൈ പിൻവലിക്കാൻ തുനിഞ്ഞു. അനു അവന്റെ കയ്യിൽ മുറുകെ പിടിച്ചു.

 

അനുവിന്റെ മൊബൈൽ ബെല്ലടിച്ചു. കൊച്ചച്ചനായിരുന്നു. ഗിരിജാമ്മായീടെ കിടപ്പിലായിരുന്ന കുഞ്ഞമ്മ മരിച്ചു. രണ്ടാളും അടക്കിന് പോകുന്നു. പകുതിയിലധികം വന്ന സ്ഥിതിക്ക്‌ ഇനി തിരിച്ച് പോകണ്ടെന്ന് അവർ തീരുമാനിച്ചു. ഇരുവരും അനുവിന്റെ വീട്ടിലെത്തി. ചെടിച്ചട്ടിയിൽ ഭദ്രമായി ഒളിപ്പിച്ചിരുന്ന താക്കോൽ എടുത്ത് വാതിൽ തുറന്നു. പഴമയുടെ പ്രൗഢിയും ചന്ദനത്തിന്റെയും കുഴമ്പിന്റെയും ഗന്ധവുമുള്ള ഒരു നാല്കെട്ട്.

 

‘ഗാന മ്യൂസിക്ക്’ ൽ ജോൺസൺ ഹിറ്റ്സ് പ്ലേ ചെയ്തു. ബ്ലൂടുത്ത് സ്പീക്കറിൽ ചിത്രചേച്ചി പാടുന്നു. നടുമുറ്റത്തേക്ക് കാലും നീട്ടിയിരുന്ന് അനുവും ജോയലും കൂടെ പാടി.

 

“ കുന്നിമണി ചെപ്പ് തുറന്നെണ്ണി നോക്കും നേരം പിന്നിൽ വന്ന് കണ്ണ് പൊത്തും തോഴനെങ്ങു പോയി… ”

 

പാട്ടും പാടലും അടുക്കളയിലേക്ക് മാറി. ജോയൽ കഞ്ഞിയും പയറ് തോരനും ഉണ്ടാക്കി. അനു പപ്പടം ചുട്ടു. അവർ അത്താഴം കഴിച്ച്‌ കിടപ്പ് മുറികളിലേക്ക് പോയി. അനുവിന്റെ മുറിയിൽ എം.ജി ശ്രീകുമാറും ജാനകി അമ്മയും പാട്ട് തുടർന്നു. ജോയൽ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. അവൻ വാട്സാപ്പിൽ “ good night “ എന്ന് ടൈപ്പ് ചെയ്ത് അവൾക്ക് അയക്കാൻ തുടങ്ങി, അത് മായിച്ച് പുഞ്ചിരിക്കുന്ന ഒരു ഇമോജി അയച്ചു. ഒരു ചുവന്ന ഹൃദയം മറുപടിയായി വന്നു. അവൻ ഒരു ചുംബനം അയച്ചു. അൽപ്പ നേരത്തെ ഇടവേളയ്ക്ക് ശേഷം ഒരുപാട് ചുംബനങ്ങൾ തിരികെ വന്നു. അനുവിന്റെ മുറിയിലെ പാട്ട് നിന്നു. അവൾ ഉറങ്ങിയിരിക്കണം. ജോയൽ വെറുതെ കണ്ണടച്ച് കിടന്നു.

 

തുറന്ന് കിടന്നിരുന്ന വാതിലിൽ മുട്ട് കേട്ട് ജോയൽ കണ്ണ് തുറന്നു. മുറിയുടെ വെളിയിൽ ഒരു തലയിണയും കെട്ടിപിടിച്ച് നിൽക്കുന്ന അനു. അവൻ പുഞ്ചിരിച്ചു, അവളെ അകത്തേക്ക് കൈ നീട്ടി വിളിച്ചു. അവർ പുലരുവോളം പ്രണയിച്ചു. പുലർച്ചയിൽ ജോയലിന്റെ നെഞ്ചിൽ തലവെച്ച് കിടന്ന അനു അമ്മയെക്കുറിച്ച് ആലോചിച്ചു.

 

പിന്നീടങ്ങോട്ട് അവരുടെ പ്രണയത്തിന് പുതിയ നിറങ്ങൾ ഉണ്ടായി, അത് തീവ്രമായി. അനുവിന്റെ തലമുടി പലവട്ടം ചുരുണ്ടു, വീണ്ടും നിവർന്നു. അവളുടെ കാനഡ വിസ വന്നു.

 

ഡിപ്പാർച്ചർ ടെർമിനലിലെ ബഹളങ്ങൾക്കിടയിലും നിശബ്ദരായി രണ്ടുപേർ. അനുവും ജോയലും. അവൾ പതിയെ അവനോട് ചേർന്നിരുന്നു. ജോയൽ അനുവിന്റെ തോളിൽ കൈ ഇട്ടു.

 

അനു : ഇനി നമ്മുടെ പ്രണയം ഈ ഭൂമിയിൽ ഇരുപത്തിനാല് മണിക്കൂറും ഉണ്ടാകും, എന്നും

 

ജോയൽ ഒന്നും മനസ്സിലാകാതെ അവളുടെ നേരെ നോക്കി

 

അനു : അതായത്… അവിടെ ഞാൻ ഉറങ്ങുമ്പോ നീ ഇവിടെ എണീറ്റിരിക്കുവാരിക്കുവല്ലോ

 

അനു ഒരു കുസൃതി ചിരി ചിരിച്ചു. ജോയൽ മുഖത്ത് പുഞ്ചിരി വരുത്താൻ ശ്രമിച്ചു. അവൾ അവന്റെ തലമുടിയിൽ വിരൽ ഓടിച്ചു. ജോയൽ അനുവിന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു. രണ്ടാളും കണ്ണടച്ചതിനാൽ അത് ആരും കണ്ടില്ല !

 

അമ്മയുണ്ടാക്കിയ പലഹാരങ്ങളും ഗിരിജ അമ്മായീടെ ഇലുമ്പിക്ക അച്ചാറും ജോയലിന്റെ ചുംബനവും അനുവിന്റെ കൂടെ പറന്ന് പോയി

 

അപ്പ്രൈസൽ സൈക്കിളുകൾ പലത് കഴിഞ്ഞു. എടുക്കുന്ന പണിക്കുള്ള കൂലി കിട്ടുന്നില്ല എന്ന് തോന്നി തുടങ്ങിയപ്പോൾ ജോയൽ ജോലി രാജി വച്ചു. പച്ച പെയിന്റ് അടിച്ച മറ്റൊരു കമ്പനിയിൽ കൂലിപ്പണി തുടർന്നു. മധുരരാജ റിലീസ് ആയി, മോദിജി വീണ്ടും അധികാരത്തിൽ വന്നു. സ്വയം പ്രഖ്യാപിത രാജ്യസ്നേഹികളുടെ നിയമാവലി അനുസരിച്ച് താനും ഒരു രാജ്യദ്രോഹി ആകുന്നുണ്ടോ എന്ന് സംശയം തോന്നി തുടങ്ങിയപ്പോൾ ജോയൽ IELTS ക്ലാസ്സിൽ ചേർന്നു.

 

എല്ലാ പ്രണയ കഥകളും ദുരന്ത പര്യവസായികൾ അല്ല. ഇന്ത്യയും കാനഡയും ഇന്നും പ്രണയിച്ചുകൊണ്ടേ ഇരിക്കുന്നു.

Srishti-2022   >>  Short Story - English   >>  The Final Finishing

Rugma

EY

The Final Finishing

                                                                                     CHAPTER 1

                                                                                     ALI KAITA

Ali woke up before the sun. He washed himself and quickly changed to his work coat and ate the kosai* cake, Amina, had devotedly kept ready for him last night. She wanted to bake him up a fresh kosai, but he particularly insisted not to; he couldn’t let her deprive sleep for his sake. Ali Kaita, was gentle in nature and had a compassionate spirit. His wife, Amina and his two kids, Moussa and Sani were simple folks who loved him with all their heart. Ali kissed them softly and left for his smithy.

Ali was the village blacksmith in one of the Makara areas in the Sokoto state, Nigeria. He was the descendant of the legendary smith Wadiya Kaita who was fondly called Makera^ Wadiya by the village people. The Kaita family always bore quality blacksmiths throughout the generations and considered it a tradition bound to be followed; wise men in the village talks of an old story when one of the chief smith in the family married fifteen times to get a boy of his own to keep up the tradition. Ali was living the family habit presently.

Ali’s apprentice Murtala had gone to the village to see his new-born; and Ali had no help in the smithy. He had to get up early to prepare the forge heat; a task usually assigned to Murtala. Ali remembered fondly that Murtala was hesitant in leaving at first, when he got the good message about his wife’s delivery. He told Ali “Master, by the grace of Allah, the Almighty, my wife has given birth to my daughter, ten days back, says the village Alim~. He passed through my village on his journey here and he was kind enough to bless my child. He says she is an angel and blessed that she grows to a virtuous woman. I asked the most respected one, many a question, that now, I stand in shame, for I shouldn’t have bothered the great one so; but master, my poor mind was in so much agony that perhaps it is not to be blamed for. I was eager to know how my dear wife was doing. The all generous Alim has set my mind at some peace now, I can continue with our Holy Work at ease master.” Ali was greatly touched by these words and he promptly asked Murtala to leave for his village as he said “I pray, you should leave at once to your home my dear boy, for you have become a Creator and it is one of the life’s most joyous moments. Run to your wife and hold your daughter, look unto her eyes and you shall see the purpose of your life. They say kids are gifts from God, but I believe kids are God themselves. Rush to your daughter and kiss her while she is still pure, sinned neither by talks nor by actions. The Holy Work shall proceed well by the grace of God, don’t you worry about that”. Ali knew that the coming days were crucial with respect to The Holy Work he was assigned to, but he couldn’t deny a daughter her father’s first touch.

 

*kosai - spicy fried bean cakes West African style

^Makera - The word Makera is a Hausa name for smithery

~Alim -. A Sunni saint

 

                                                                                     CHAPTER 2

                                                                                   THE HOLY WORK

 

Around two months back, the Sultan of Sokoto himself summoned Ali to His court. “Come my old friend, I hoped to see you in good health and wealth. One of my messengers told me a piece of news and the more I think about it the more it vexes my mind. Ali, my dearest friend, only you can pacify me. It will be dishonourable to say that I have trust in you for I think the Almighty himself is at work when you take the hammer of yours. You are the most skilled craftsman in my land and I have, but, nobody else to go to, to get my mission accomplished. My messenger told, how he saw, with his very eyes, the prosperity in the land of Javanese king Satera; and all because of a magical Kris (keris*) his smith forged for him. Yes, you heard it correct my friend, a magical Kris. 

I want you to make for me a holy Kris. Believe me when I say, I want my land and people to be flourishing; and it all lies in your very hands my comrade. When you are done with this assignment, I assure, you shall be rewarded greatly, not just here, but up there in Almighty’s court as well. I now, as your Sultan, ask your acceptance of this scheme, but know that, in my heart, I kneel and plead to God that you do not deny this old man’s wish, perhaps the last one. Yes, my friend, I am dying, I do not think I have much time left in this world, and I want my people to remember me as the Sultan who enriched their land. But do not fret over me dear fellow, for I have this Holy Work to finish, and I shan’t leave before that, and who else to assist me other than the progeny of the great Makera Wadiya. Tell me Ali, will you take this up?”

The Kaitas had been the trusted workforce and had always been beholden to the royalty. Ali was in no place to refute the Sultan’s request, and he was, as a matter of fact, quite blissful with the mission. He honoured and believed the Sultan and his words. He knew that taking up the work of Holy Kris will demand from him some sacrifices. He will need to leave for some place remote where he should meditate and perform austerities, including refraining from food, for forty days and nights. This is meant to generate the special powers needed to produce a Kris, as the “Hikayat” ^ states explicitly that the heat of hardening the Kris should come not from a burning fire but from an inner fire that these ascetic practises create. Ali proudly took up the task with no doubts in mind.

Ali and Murtala left for the banks of Sokoto River the very next day to live in accordance with the rules for the next forty days. He temporally closed his smithy and made sure there were no pending works to be done. They packed very lightly and took only water and limited supplies with them. The practises to be followed in the next forty days were new to both the master and his apprentice, and yet both made strong confident strides; for the apprentice had full faith in his master, and Ali had full faith in himself. It was three days and two nights long to reach the banks of Sokoto River and they took ration just enough to survive the journey alone. They carried some weapons as well, in case they are confronted by any wild beasts.

 

On their way to the Sokoto River, Murtala asked Ali, “Master, is it true that the Kris will have magical powers and that it will affluence the land? I had this conversation with my wife’s brother, just before we left, he jeered, at me and our Sultan, for believing in this stuff. He says no Kris will bring good times, but only actions will. He says, our Sultan has become too old, that, he is no longer in his senses, and he has become very lazy, that, he is not willing to act for our land and enrich it, but rather have this responsibility transferred to a Kris. He also told me to stay away from this work, as he thinks that, when the people realises that the Kris is non- magical, the blame will fall on us Master, you and me; for people might say that we cheated our forty days fasting or that our hearts are impure. Tell me Master, am I speaking evil and have I become a wrongdoer in the Almighty’s eyes by uttering these words? If you say so, I am ready to shun these thoughts off my mind at this moment and work with you as always, but I may not hereafter sleep peacefully as I did always.”

Ali knew that the boy was having a dilemma, and being his master, Ali felt the responsibility of keeping him calm. Ali was lost in thought for some time and he suggested that they take a short break before continuing their journey. “Come my dear boy, let us take a quick rest under the shade of that tree; the sun is at his mightiest now and it will only be wise to halt a little” Once they were settled on a rock Ali continued with an impish smile “Ok. Now to answer your question, pardon me, but allow me to ask you some questions my lad, what or whom do you think the Almighty is? What are His ways? How do we live up to His expectations? What makes Him happy?”

Seeing Murtalas quizzical expression, Ali continued, “There, there, you need not answer them. I’ll tell you what my answers are. I believe Allah, the Almighty, is omnipotent and Immortal, I believe He is the reason everything exists and that He exists through everything, I believe He is the life that flows through you, me and this tree here.”

“Now I’ll tell you what I believe He is not. I believe that He is not the guardian who rewards when you do right and thrashes on your sin. No dear boy, He is beyond good and evil, happiness and grievance, success and failure. Just imagine, Murtala, when you have so blindly accepted His great powers why is it that you persist on giving Him our image; our, mortal, dim-witted image. Why would you think that he stands as a Jury to judge our deeds when He himself could have designed it in any way he wanted? Are you not testing the credibility of his power by doing so?”

Ali was profoundly overcome with such strong feelings in his heart that he continued quite unaware of his surroundings “Murtala, I am sure you know about Jannah* and like everyone else you dream of going through the doors to Firdaws^ once the Judgement has been made. It is true that Firdaws – The Highest Gardens of the Paradise, offers all the pleasures in the world, but yet, it does not talk of God, the All Powerful, will join us there, am I not correct? It is that way, because, I believe, The Supreme Saviour is beyond Jannah and Jahannam~”

“I tell you all these, my boy, to help you shun your fear about The Most Loved One punishing you for your sins. He is the abode of abundant kindness. He is the manifestation of pure unconditional Love which flows uninhibited from Him to all of us and that is what keep this world from not breaking apart in spite of its chaos. It is naive to think that He causes misfortunes to us, no, He only knows to love and that is his Grand Design.”

 

“Tell me, my friend, have not you ever felt like hugging the earth just after the first rain, or reach out and feel the morning dew sticking to the leaves of the doji plant, or to plunge into the depths of the clear water of the Sokoto River; tell me, are you totally devoid of these feelings. You cannot elude from these Murtala, not at least, for once in your whole lifetime, the feeling of unconditional, infinite compassion for another being, a strong sense of oneness with The Nature; and this is how, I believe, The Great One truly talks to us, or rather work his way through us. Who are we, dear Muratla, to talk of His ways, as if, we understand it, with our ignorant, delirious mind?"

 

Murtala was new to this notion and his ever-obedient mind could not easily get hold of this. He asked with great passion “Tell me master, why we choose the right path, if not for His 

Blessings, why we bow down and pray, if not for His forgiveness, what will keep man from being inhumane, if not for the fear of Jahannam”. 

 

“Oh Murtala, why can we not lead a lawful life out of the love for him, why do we need a greater reason other than love for Him” “We are here to live, love and let other live. We are all fragmented pieces of one greater soul. We have no existence without each other; but sadly, we often cannot stand each other”

"I dream of a Jannah, here, in our very land, when everybody realises the Grand connection, and embraces it, there shan't be judgement, but only absolute kindness and empathy, there shan't be a single suffering soul who will not be met with respite, there shan't be sinners for everyone will be beyond good and evil. But unfortunately, this will just be a dream" there was disappointment in Alis voice. Ali talked with such strong passion that tears were flowing down his cheeks, his voice faltered and his whole body trembled.

 

Murtala silently pondered over his master’s words. The idea seemed too sophisticated for him but he dared not question again fearing he would break his master.

 

"To answer your question regarding the magical power of Kris, I do believe in it Murtala, for I believe that true magic, true power of performing miracles, lies not with Him but with us, here, in our hearts Murtala. I believe in our Sultan and I implore you my boy shun away the doubts from your heart and let us work together to implement our Sultans dream. The question to be asked is not whether the Kris would bring richness to our land or not, but rather, what can, we, as children, do for our Mother to take care of her. You wouldn’t leave your mother to the mercy of a Kris alone, however magical it might be, would you? We must do this Murta because the Sultan believes in this, and our beloved Sultans words have the power to convince the people of our land. They would happily believe in the good days to come; their happiness will show in their work and trust me Murta happiness can be very contagious.”

The master and his disciple sat under the shade for some more time before continuing their journey.  

 

*Keris – A kind of dagger, the kris is both a weapon and a highly charged spiritual object.

^Hikaya - an Arabic word that literally translates to "stories" - is a form of Malay literature, which relate the adventures of national heroes of Malayan kingdoms, or royal chronicle- 

* Jannah – the Quran generally uses the term Jannah symbolically referring to paradise. However ^Firdaus -  designates the highest layer of heaven. 

~Jahannam -  In contrast to Jannah, the words Jahannam, Dozukh, and Nār are used to refer to the concept of hell

 

 

                                                                                     CHAPTER 3

                                                                                      Al-Fatih

 

Ali prepared the forge and was getting ready for his day’s work. The Holy Kris was nearing completion, it was in the hardening phase. Forty days penance and two weeks of hard labour had taken its toll on him. His cheeks were hollow. His nearly fair complexion was now hidden inside a layer of black dust and coal, matching his dishevelled hair and beard. Veins stuck out from neck and hands. Despite this weary appearance, his face had a strangely beautiful glow to it; eyes buried deep inside, were hard to be seen, but the moment you get a sight of the pair, you see a determined, joyous and satisfied soul. 

Ali was taken over by a sudden wave of fatigue and he bent his head slightly to the anvil and closed eyes. It was precisely at this moment that the door to the smithy creaked. Ali opened his eyes to see a long figure clad in pure white, gliding right through the door, or so he thought. The small lamp in the corner made dancing shadows around the dimly lit room and it made a special appearance around the stranger’s head like a halo. Ali slowly got up on his feet and looked at the man, now standing nearly two feet from him.

His tunic was pure white, so pure that Ali himself felt ragged and dirty standing there. He was tall, very tall, that his head grazed the leather and sheepskin hung atop. But what intrigued Ali the most was the man’s face. His face was utterly calm, devoid of any emotions of any kind. There was not a strand of hair in his cheek, nor a moustache. He did not seem happy, nor was he sad, his lips were twirled, but not to a smile, his eye brows were curled slightly as if in a frown and as he was looking around the smithy, he looked somewhat amused, the first hint that his face could bore emotions. There were no ornaments and headcloth, except for a small black thread around his neck that went inside the tunic.

Ali spoke, as if in a trance, and asked “Who are you My Lord, and what seeketh you from my humble abode. I would very much like you to take a seat, but one cannot find a cathedra here, as you can see, and yet pardon me Oh King, I cannot stand your stature, it hurts my eyes.

The stranger quickly tore his eyes off the forge and looked at Ali and let out a mirthful high-pitched laugh and talked in a booming, deep voice. “Oh, my dear man, you have surely mistaken me for someone else. I shall sit down on this wooden stub here and you can look for yourself whether I am wearing a crown. I do not own even a single dime, this being my only possession”, He pulled out the black thread that went around his neck; it held a tiny silver locket shaped in the form of a key. “This key, my dear fellow, is a special one that can unlock anything in this whole wide world. It can unlock even the greatest of minds, and who knows I might have unlocked and just popped out of your fine mind now” saying thus, He let out another fit of laughter.

 

“My dearest man, let us talk; let us hear what we have for each other”. He took Ali’s hand, his brown eyes fixed straight on Alis. “I know whom you presume me to be, but know this my good man, I I may or may not be That, it does not really matter. My form is lithe and it fills the mould created by the beholder’s mind. I am how you define me” “I have led fierce wars for reasons unknown; I have moved decisions made by the strongest of minds, by an unintended glance, I have been the reason for numerous carnage as well as limitless kindness; I have healed many but with neither magic or wisdom, they simple chose to be healed. I have been the pacifier for some, while destroyer for some others; do you see it Ali, I am what you believe, I am the faith, the hope, the unknown that fills the void” 

 

“People have thanked me for their good times and on other instances blamed me for their bad times. But believe me my beloved man, I do not interfere in the natural course of things, it happens as it should; be it severe pain or heart wrenching grief, I do nothing to soothe. I told you what I am, now I’ll tell you what I’m not. I am neither good nor bad, I am not compassion or malice, I am neither positive nor negative, I am not powerful or weak; I am neither God nor Devil, I am nothing and everything, I’m what you make me”

 

“One may call this the quirks of a foolish old man, and yet here I come to show you, my friend, The Key, I made myself. It opened the door of ultimate wisdom and showed me what truly I am and what I am not. I lead a “normal” life as some would say; I am the loving father to a daughter and a dedicated husband to my wife. I am a merchant by profession and I earn my daily bread to feed my family. My fellow beings love me, and I am duty bound to love them back, yet I stand unattached. I’m no saint Ali, but just a mortal human like you, my body will eventually deteriorate and stop dead, but my soul has already been freed, it stands afloat seeing the whole world, thousands of brothers alike me, free, enlightened souls chained to not a thing”

 

Ali sat motionless, overwhelmed with a whirlwind of thoughts. He was confused and yet everything was plain as daylight. He spoke after a long time “Oh Respected One, do you wish to tell me that I tread your way to enlightenment? I don’t know my Lord, but now that you spoke yourself of what I believed you to be, my mind is now unclear. If people sees you as who you are, will there be hope or order in the world. I have started doubting my own judgement. Please have mercy on me and wash away the qualms, I cannot bear this any longer” Ali got up and kneeled down, he took the man’s leg and placed it on his lap and kissed them gently.

 

The man smilingly said “Oh Ali, As I already said, I cannot bring peace to your mind, and I shan’t make decisions for you either. I am what you believe Me to be. I’m your creation Ali, and I don’t have the answers that evades you. You are free to portray me in any other way you like. I am you Ali. I come here to show you that you become what you believe and arrive at the destination where your faith leads you to. I am Al Fatih and I know you will be too, one day. That day, you’ll reach the ultimate Oneness beyond sufferings and desires, on that day we shall meet again Ali” 

 

Ali startlingly realised that the man was his own self, but with The Key, which made the whole difference. The whole world was closing in around him and Ali felt the hard-cold wood as his head hit the smithy floor. 

 

                                                                                     CHAPTER 4

                                                                                  The Final Finishing

 

The whole kingdom of Sokoto was clad in yellow and green, there were celebrations everywhere. The Holy Kris enthroned earlier that day and the people were in high spirit. The Sultan appeared younger and buoyant and made a silent prayer to God that he lives long enough to see the magic of Kris and how it transforms their land. He was, though, slightly down heartened that Ali did not stay for the proceedings, he vanished as quickly as he came after delivering the Holy Kris. He seemed to be in great hurry and pre-occupied in his thoughts.

 

Ali hurried for the smithy as fast as his legs could carry him. Amina and the kids were still at the palace. His mind contemplated on the work left to do, Ali’s final finishing; Ali will cease to exist subsequently, marking the birth of Al Fatih. His mind was still filled with uncertainties, but he knew the answers would sooner or later reach out to him. He now knows the terminus, he just need to choose the path to it. The one thing which Ali felt sure was about his belief and made him stronger.

 

The Holy Kris rested eloquently on the ornate golden stool with a brilliant turquoise cushion. The Kris looked truly magical and it intensely carved wooden handle bore the image of a Key.

Srishti-2022   >>  Poem - Malayalam   >>  എഴുത്തെഴുന്നേൽപ്പ്

Sarath Chandran Pulluttiparambil

EY

എഴുത്തെഴുന്നേൽപ്പ്

മറവീ, നിന്നുടെ മാറാലപ്പുര

നിറയാൻ മാത്രം യാതൊന്നും

കരുതീലാ ഞാ, നൊറ്റക്കരുവിൽ

നീറീ, മദ്ദിനരാത്രങ്ങൾ.

 

മൃതനോ, കേവല, മാതന്നോ* കൈ-

മുതലായുള്ളൊരു നിർമമത.

ആവർത്തത്തിന്നായിരമിഴകളിൽ

നാവു പെടും കർമോന്മുഖത.

 

എന്നെ നോക്കി വിടർന്ന സുമത്തിനു-

മെന്നോടേറ്റൊരു വൈരിക്കും,

മോശം പറയരുതൊരു വിധമൊക്കും

മൂശയിൽ പൊട്ടിയ ഭാവങ്ങൾ!

 

എങ്കിലുമോരോ നരനും പാരിൽ

ശങ്കയിലനുദിനമുഴലുമ്പോൾ

കാണില്ലെന്നോ, യെളുതെന്നാലും

വെന്നിയ സ്വന്തം കൊടുമുടികൾ?

 

മൊഴിയാകാതെ, വികാരാവേഗ-

പ്പൊഴിയിൽ തട്ടിയുടഞ്ഞാലും,

ദൂരത്തേതോ തീരത്തീരടി

വരയും കടലിന്നല പോലെ.

 

കവിത തിളച്ച മനസ്സിൻ മൺകല-

മാകുലമരിമണി തേടുമ്പോൾ,

കാണാമവികലമെന്നു പുകഴ്ത്തിയൊ-

രേണിൽ കവിയുടെ പോറലുകൾ.

 

എഴുതുമ്പോൾ കരമിടറുകിലും, പഴി 

പറയാൻ വയ്യാ പ്രായത്തെ,

മിഴികളിരുട്ടു കുടിക്കുകിലും, നൊടി വെറുതെയിരിക്കാനാവില്ല.

 

ഞാനെഴുതുന്ന കുറിപ്പു കവർന്നു

കുതിക്കാനോങ്ങും ദൗഹിത്രൻ

പോലെ മറവീ, യരികിൽ നിൽപ്പൂ

കുസൃതീ, മായ്ക്കാൻ നീയെല്ലാം!

 

എന്നിലെയിത്തിരി തീയുടെ തിരി നീ

ചെന്നു കെടുത്തും മുന്നം ഞാൻ,

വാക്കുകൾ കൊണ്ടു പടർന്നാ-

ലൊക്കുകി, ലങ്കിതമായാൽ തൂലികയാൽ.

 

മായ്ച്ചു കളഞ്ഞൊരു ലതയിൽ പൂക്കൾ

വായ്ച്ചു തുടങ്ങും മാന്ത്രികത.

അനുമാനിക്കാമവയുടെ ഗന്ധം

തൊട്ടാ ചെടിയുടെയാകെ കഥ!

 

*ആതൻ (അർഹതൻ, arahant) - ബുദ്ധന്റെ ഉപദേശങ്ങളാൽ പരിപൂർണ്ണമായി ഉൽബുദ്ധനായവൻ.

Srishti-2022   >>  Poem - Malayalam   >>  നന്മ

Karl Max

EY

നന്മ

രണ്ട്‌ നൂറ്റാണ്ടിനും മുമ്പ് ആദ്യമായി ഈ ലോകം നിന്നെ പുണർനനപോൾ... 

നിന്‍ യൗവ്വനം തുളുബൂം കാലത്ത്‌,  പ്രകൃതിയാല്‍ അനുഗ്രഹീദമാഠ ലോക മോ പ്രതിക്ഷിചില്ല. .. 

ജ്വലിക്കുന്ന വാക്കുകള്‍ക്ക് നിന്റെ കൈയ്യൊപ്പ് ചാര്‍ത്തപെടും എന്നും ... 

നീയാണ് ലോകം കണ്ടത്തില്‍‍ വച്ച് ഏറ്റവും വലിയ മനുഷ്യ സ്നേഹം എന്നും... 

 

നന്മ എന്ന വാക്കിന് വേറൊരു പര്യായമാഠ വിധം, തിളങ്ങി നിന്ന വിപ്ലവ സൂര്യനെ... 

തലമുറ കളിലൂടെ കടന്നു പോയവരും, ഇനി വരും തലമുറകളും, വിചാരിച്ചതിനെ  കാൾ... 

എണ്ണിയാല്‍ തിരാത്താ എത്രയോ മനോഹരമാണ് നിന്‍ എളിമയുള്ള ജീവിതം...

അതാണ്‌ അല്ലയോ ചോരയുടെയും പ്രണയത്തിന്റെയും ചുവപ്പ് നിറം നിന്‍ പതാക...

 

മൂലധനത്തില്‍ ഉടെ മനുഷ്യ നന്മയുടെ കാവല്‍ ആയ കമ്യൂണിസത്തിന്‍ ശില്‍പ‍പിയെ...

പോരാട്ടത്തില്‍ കനല്‍ വഴിയിലും, ജീവിത സഖി യെ നെഞ്ച് ഓട് ചേര്‍ത്ത് അണച പ്രണയ കാവ്യ മെ...

മനുഷ്യ നന്മയുടെ മാര്‍‍ക്‌സിയൻ ആശയങ്ങള്‍ എല്ലായ്പ്പോഴും കടൽ പോലെ വിശാലമാണു... 

അതാണ്‌ കാലം പലതു കടന്നിട്ടും നിന്‍ ആശയത്തിന്റെ ശക്തിയും വികാരവും... 

 

മാര്‍‍ക്‌സിന് ചെങ്കൊടി അതാണ് ലോകത്തിന് നന്മയുടെ മായനദി...

ഈസഠ...കമ്യൂണിസം.....

Srishti-2022   >>  Short Story - Malayalam   >>  മണ്ണിന്റെ മനുഷ്യൻ

Ansu Sabu

EY

മണ്ണിന്റെ മനുഷ്യൻ

ഞാൻ മധു. ഇത് എൻ്റെ കഥ. ഞാനൊരു ആദിവാസിയായിരുന്നു. മണ്ണിൻ്റ പുത്രൻ. അമ്മയും  സഹോദരിയും ആണ് എനിക്ക് ആകെ ഉണ്ടായിരുന്നത്. ജീവിതത്തിൽ സംഭവിച്ച പലതും എന്റെ മനസിന്റെ താളം തെറ്റിച്ചപ്പോൾ വീടും നാടും ഉപേക്ഷിച്ച എനിക്ക് ഓടി പോകേണ്ടി വന്നു. കാടിന് നടുവിൽ ഇരുട്ട് മൂടിയ ഒരു ഗുഹയായിരുന്നു എന്റെ വാസ സ്ഥലം. ആരോരും അറിയാതെ ആരോരുമില്ലാതെ ഞാൻ അവിടെ താമസിച്ചു. എങ്ങനെയൊക്കെയോ ഭക്ഷണത്തിനുള്ള വഴി ഞാൻ കണ്ടെത്തിയിരുന്നു. പക്ഷെ പിന്നീട് മാര്ഗങ്ങളെല്ലാം തടസ്സപ്പെട്ടപ്പോൾ ഞാൻ പട്ടിണിയായി. വിശപ്പും ദാഹവും എന്നെ വല്ലാതെ അലട്ടി. " വയറുവേദന സഹിക്കാനാകുന്നില്ല. തല കറങ്ങുന്ന പോലെ. എനിക്ക് വിശക്കുന്നു. " എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. കണ്ണുനീർ തുടക്കുവാൻ ആരുമില്ലാതെ പോയി. വേദനയും വിശപ്പും സഹിക്കാൻ വയ്യാതെ ഞാൻ ഓടി, എങ്ങോട്ടെന്നില്ലാതെ. അവശനായി തളർന്നു വീണു. ദീർഘനേരം ബോധരഹിതനായി ഞാൻ കിടന്നു. മഴ പെയ്യുന്നു. കണ്ണിൽ വന്നു പതിച്ച മഴ തുള്ളികൾ എന്നെ എഴുന്നേൽപ്പിച്ചു. മഴവെള്ളം കുടിച്ച ദാഹമകറ്റാം, പക്ഷെ... വിശപ്പ്??? ഞാൻ വേച്ചു വേച്ചു നടന്നു. കാട് അവസാനിച്ചു. വർണ നിറമുള്ള വസ്ത്രങ്ങളണിഞ്ഞ കുറെ മനുഷ്യർ. അർദ്ധ നഗ്നനായ എന്നെ അവർ സസൂക്ഷ്മം നോക്കുന്നതും നിരീക്ഷിക്കുന്നതും ഞാൻ ശ്രധിച്ചു. എന്താണിങ്ങനെ? ഞാനും അവരെ പോലെ ഒരു മനുഷ്യനല്ലേ? പക്ഷെ... എന്റെ കണ്ണുകൾ ഉടക്കിയത് ഒരു പലചരക്ക് കടയിലാണ്. ആരും അറിയാതെ കുറച്ച അരി ഞാൻ അവിടെ നിന്ന് മോഷ്ടിച്ചു. മോഷണം ഒരു കുറ്റമാണ്, സമയത് അതൊന്നും എനിക്ക് ചിന്തിക്കാനായില്ല. എങ്ങനെയും വിശപ്പകറ്റണം എന്ന ചിന്ത മാത്രം. ഞാൻ അവിടെ നിന്ന് രക്ഷപെടാൻ ശ്രമിക്കവേ, ഒരു കൂട്ടം മനുഷ്യർ എന്നെ പൊതിഞ്ഞു. എന്റെ കൈയിലെ അരി അവർ പിടിച്ചെടുത്തു. എന്നെ കെട്ടിയിട്ടു, മർദിച്ചു. ഞാൻ വീണു. ജീവൻ നഷ്ടമാകുന്നത്പോലെ തോന്നി. കണ്ണുകൾ മെല്ലെ അടഞ്ഞു. ഒടുവിൽ ഞാൻ തിരിച്ചറിഞ്ഞു. ഇല്ല.... ഞാൻ ഇനി ലോകത് ജീവനോടെയില്ല.കുറച്ച ഭക്ഷണം മോഷ്ടിച്ചതിന് എല്ലാവരും കൂടി എന്നെ കൊന്നു. ഒരു തരത്തിൽ എനിക്ക് സന്തോഷിക്കാം., ഇനി എനിക്ക് വിശക്കില്ല... എനിക്ക് മോഷ്ടിക്കേണ്ടി വരില്ല. ഇതുപോലെയുള്ള സമൂഹത്തിൽ ജീവിക്കുന്നതിനു ഇനി എനിക്ക് തലകുനിക്കേണ്ടി വരില്ല. എന്നെ പുതിയൊരു ലോകത്തേക് പറഞ്ഞുവിട്ട നിങ്ങളോട് ഒരു വാക്കു... 

വിശന്നിട്ടാ ചേട്ടന്മാരെ ഞാൻ കട്ടത്.. അതിനു എന്നെ കൊല്ലണമായിരുന്നോ ????""

Srishti-2022   >>  Short Story - Malayalam   >>  നിയോഗം പോലെ ഒരു കണ്ടുമുട്ടൽ

Hariharan M

EY

നിയോഗം പോലെ ഒരു കണ്ടുമുട്ടൽ

എല്ലാ ദിവസവും നമ്മള്പത്രം വായിക്കാറുണ്ട്, എവിടെങ്ങിലും ആർക്കെങ്കിലും ഒരു ആപത്തു വരുമ്പോള്ചിലപ്പോള്എങ്കിലും നമ്മള്അത് വെറുതെ വായിച്ചു കളയും . അത് എന്താണ് എന്ന് പോലും നമ്മള്നോക്കാറില്ല. ഇപ്പോൾ ഉള്ള നമ്മുടെ പത്ര മാധ്യമങ്ങൾ വെറും വാര്ത്തകള്ക്ക് വേണ്ടി മാത്രം പലതും ചെയ്യാറുണ്ട്.. ഒരിക്കലും അതിനു ഇര ആവുന്ന അവരെ കുറിച്ച് ആരും ആലോചിക്കാറില്ല.

 

"ഒന്ന് ചീഞ്ഞാല്അല്ലെ മറ്റൊന്നിനു വളം ആകൂ " ഒരു നിലപാട് ആയി ഇന്നത്തെ സമൂഹം.

 

രാവിലെ വായിച്ചാ ഒരു വാര്ത്തയിലെ ഒരു കഥാപാത്രത്തെ ജീവിതത്തില്നമ്മള്കണ്ടുമുട്ടിയാല്‍ , ഒരു പക്ഷെ അവര്ഒരു സഹായം ചോദിച്ചാല്നമ്മള്എന്ത് ചെയ്യും,അങ്ങനെ ഒരു കണ്ടു മുട്ടല്ഞാന്എന്റെ ഭാവനയില്എഴുതുന്നു.

 

*****

 

എല്ലാ ദിവസവും പോലെ ആയി പൊയ് അന്നും. തലേന്ന് തിരുവനന്തപുരം വന്നപ്പോള്ഒരുപാടു വൈകി പൊയ്. എന്നിട്ടും വിചാരിച്ചു രാവിലെ നേരത്തെ എഴുനേറ്റു മോന്റെ എഞ്ചിനീയറിംഗ് അഡ്മിഷന്കാരിയം തിരക്കാന്പോകണം എന്ന് . ഒന്നും നടന്നില . ക്ഷീണം കാരണം വല്ലാതെ ഉറങ്ങി പൊയ്.. രാവിലെ വരേണ്ട ഇരുന്ന ചെന്നൈ മെയില്പത്തു മണി ആയി വന്നപ്പോള്‍, മോന്റെ പഠിത്തം നോക്കണം എങ്കില്എന്നും തിരിച്ചു ഉള്ള വണ്ടിക്കു പോയീ പറ്റു. എങ്ങനെ ഒക്കെ ഇരുന്നു ആലോചിച്ചു കൊണ്ട് കട്ടിലില്കിടക്കുമ്പോള്വാതിലില്ഒരു മുട്ടല്‍............

 

എഴുന്നേറ്റ് കതകു തുറന്നു നോക്കിയപ്പോള്നെത്രവതിയുടെ ലോകോ പൈലറ്റ് ദിനേശന്‍ .

 

ദിനേശന്‍: - എന്താണ് രാമു ഏട്ടാ ഇന്നലെ രാത്തിരി മുഴുവന്കോട്ടയത്ത്കിടന്നു അല്ലെ.. സമയം മാറി ഓടിയാല്പിന്നെ നമ്മടെ കാരിയം കഷ്ടമാ. എന്ന് തിരിച്ചു മൂന്ന് മണിയുടെ ചെന്നൈ മെയില്ചേട്ടന്തന്നെയാ എടുക്കണേ. ?

 

ഞാന്‍:- തന്നെ, ഞാന്തന്നെയാ ആണ് . മോനെ കോളേജില്ചേർക്കണം കൊറേ പണത്തിനു ആവശ്യം ഉണ്ട്. എനിക്കോ എഞ്ചിനീയര്അവന്പറ്റിയില്ല അവനെ എങ്കിലും എഞ്ചിനീയര്ആക്കണം അതിനു വേണ്ടി ഇത്തിരി കഷ്ടപെട്ടലും പ്രശനം ഇല്ല.

 

ദിനേശന്‍;- എനിട്ട്ആണോ ചേട്ടന്എവിടെ എങ്ങനെ ഇരിക്കണേ.. പെട്ടന് ഒരുങ്ങാന്നോക്ക് പണ്ട്രണ്ടു മണിക്ക് സ്റ്റേഷനില്റിപ്പോര്ട്ട്ചെയണം ഇല്ലെങ്ങില്വേറെ ആളെ ഏർപ്പാട് ചെയ്യും.

 

ഞാന്‍;- അത് ശരിയാ ഇന്നത്തെ ഓട്ടം കിട്ടിയ എനിക്ക് അടുത്ത ആഴ്ച രണ്ടു ദിവസം തിരുവനന്തപുരത്ത് നിൽകാം മോന്റെ കാരിയം നോക്കുകയും ചെയ്യാം.

 

ദിനേശന്‍ ;- ചേട്ടാ എങ്കില്പൊയ് കുളിക് ഇന്ന് ഏതു വരെ പോകും ഷൊർണുരോ അതോ ചെന്നൈയോ

 

ഞാന്‍;- നോക്കട്ടെ മോനെ ദിനേശാ പ്രായം ആയിലെ പറ്റിയാല്പോകും അങ്ങ് ചെന്നൈ വരെ .

 

ദിനേശന്‍;- നിങ്ങളെ സമ്മതികണം ചേട്ടാ, രണ്ടു ആഴ്ച മുഴുവന്വണ്ടി ഓടിച്ചു എങ്ങനെ നിങ്ങള് ജീവിക്കുന്നു. ഞാന്വല്ലതും ആണെങ്ങില്ഒരു മാസം കൊണ്ട് തീർന്നു പോകും. ഇതു ഞാന്വന്നു അന്ന് തൊട്ടു കാണാന്തുടങ്ങിയതാ .

 

ഞാന്‍;- അതിനു നീ ആദ്യം ഒരു പെണ്ണ് കേട്ട് ഒരു കുട്ടി ഉണ്ടായി കഴിയുമ്പോള്നീയും എന്നെ പോലെ ആകും, ആകെ കിട്ടണ ശമ്പളം ഒന്നും അപ്പൊ പറ്റില മോനെ, നീ തന്നെ നോക്ക് നമ്മടെ കൂട്ടത്തിലെ ഇത്തിരി പ്രായം ചെന്ന എല്ലാരും എന്നെ പോലെ ആണ്.

 

ദിനേശന്‍;- ചേട്ടാ ചേട്ടന്ഇങ്ങനെ കിടന്നു കഷ്ടപ്പെടുന്നത് വീടുകാര് കാണുന്നുണ്ടോ

 

ഞാന്‍;- അറിയില്ല ഞാന്വല്ലപ്പോഴും അല്ലെ വീട്ടില്പോകാറുള്ളത് , ഇനി ഒരു suspension കിട്ടിയില്ല എങ്കില്ഇവിടെ തന്നെ , അവന്പഠിക്കാന്കയറിയാല്തീർന്നു കഷ്ടപാട്

 

അങ്ങനെ വര്ത്തമാനം പറഞ്ഞു കൊണ്ട് ഇരികുമ്പോള്ദൂരെ നിന്ന് anouncement കേട്ടു. ട്രെയിന്നമ്പര്എരുപതിയര് ഇരുപത്തിനാല് ചെന്നൈ മെയില്കൃത്യം മൂന്ന് മണിക്ക് തിരുവനന്തപുര നിന്ന് പോകും എന്ന്.

 

ഇതു കേട്ടു ഞാന്ഓടി കുളിക്കാന്പൊയ് . കൃത്യം പണ്ട്രണ്ടു മണിക്ക് ഞാന്സ്റ്റേഷനില്ചെന്ന് റിപ്പോര്ട്ട്ചെയ്തു. മൂന്ന് മണിക്ക് വണ്ടിയുടെ എന്ജിന്ല്കയറും മുന്പ് ദൂരേക്ക്നോക്കി ഒന്ന് പ്രാര്ത്ഥിച്ചു . ദൈവമേ എന്നും ആര്കും വണ്ടി കിട്ടാതെ പോകലെ ഇല്ലെങ്ങില്അതിനും എനിക്ക് ത്തനെ തെറി വിളി കേള്ക്കും.

 

ട്രെയിന്കൃത്യം മൂന്ന് മണിക്ക് ത്തനെ തിരുവനന്തപുരത്തിന് സലാം പറഞ്ഞു വണ്ടി നീങ്ങി തുടങ്ങി. എഞ്ചിന്ബോഗിയില്ഞാനും എന്റെ അസിസ്റ്റന്റ്ലോകോ പൈലറ്റ് അനീഷ്നായരും മാത്രം..

 

ഇപ്പോഴും വണ്ടി പോകുമ്പോള്ഓരോ സ്റ്റേഷനില്പല പല കാരിയങ്ങള്കാണാം. കഴിഞ്ഞ ഇരുപതു വര്ഷം സര്വീസ് ഉള്ള എനിക്ക് അതെല്ലാം എന്നും ഒരേ പോലെ തോന്നിയിട്ടുള്ളൂ

 

ചിലപ്പോള്എഞ്ചിന്ബോഗിയില്നിന്ന് ദൂരേക്ക്നോക്കുമ്പോള്ആദ്യം കണ്ണില്പെടുന്നത് മക്കളെ ദൂരേക്ക്പറഞ്ഞു വിടാന്വരുന്ന അമ്മമാരുടെ മുഖങ്ങൾ ആണ്. എത്ര സന്തോഷത്തോടെ മക്കളെ ദൂരേക്ക്കയറ്റി വിട്ടാലും വണ്ടി നീങ്ങി തുടങ്ങുമ്പോള്അവരുടെ മുഖത്തു ഒരു സങ്ങടം നിറയും . ഏതൊരു മനുഷ്യനും കരച്ചില്കണ്ടാല്വിഷമം വരും.

 

അങ്ങനെ പലതും . ചിലര്ജീവിതത്തിനു വേണ്ടി ദൂരേക്ക്പോകുന്നവരു, ചെലര് പഠിക്കാന്പോകുന്നവര്‍, അങ്ങനെ പലതു.

 

ചിലപ്പോള്തോന്നും ഞാന്അറിഞ്ഞോ അറിയതോ എത്ര പേര്ക്ക് സഹായം ചെയ്യുന്നു എന്ന് . എന്ന് വരെ ആരും എന്നയോ അതോ എന്നെ പോലെ ലോകോ പൈലറ്റ്മാരോട് നന്ദി പറയാറില്ല . ഞങ്ങള്ക് അത് പ്രതീക്ഷിക്കാരും ഇല്ല.

 

എന്റെ അസ്സിസ്ടന്ന്റ്ലോകോ പൈലറ്റ് പറയണ പോലെ അതിനല്ലേ ചേട്ടാ നമക്ക് റെയില്വേ എല്ലാ മാസവും ശബളം നന്ദിയോടെ തരുന്നത്.

 

അങ്ങനെ ഓരോന്ന് ആലോചിച്ചു വണ്ടി ഓടിക്കുമ്പോള്പെട്ടന് ആണ് ഇന്ന് പത്രം വായിച്ചില എന്ന് ഓര്മ വന്നത്. അതിനു എന്റെ ശിഷ്യന്അല്ല അസിസ്റ്റന്റ്ലോകോ പൈലറ്റ് അനീഷിനോട് പറഞ്ഞു ഒന്ന് പത്രം വയിക്കാടെ എന്ന്.

 

അവനെ കുറിച്ച് പറയുക ആണെങ്ങില്പുള്ളി കിടു തമാശ ആണ്. ഇപ്പോഴും സംശയം മാത്രമേ ഉള്ളു.. ഞാന്അവനോടു പറഞ്ഞപ്പോള്അവന്തിരിച്ചു എന്നോട് ഒരു സംശയം ആണ് ചോദിച്ചത്

 

അനീഷ്‌;- രാമു ഏട്ടാ എനിക്ക് ഒരു സംശയം, ചേട്ടന്ഇതു വരെ എത്ര പേരെ കൊന്നിടുണ്ട്.

 

ഞാന്‍;- നീ ആക്സിഡന്റ് ആണോ ഉദ്ദേശിക്കുന്നെ 

 

അനീഷ്‌;- അതെ ചേട്ടാ ട്രെയിനിനു മുന്നില്ചാടി ചവുന്നവര്ഇല്ലേ അത് .

 

ഞാന്‍:;- എന്റെ ഇരുപതു കൊല്ലത്തെ ജീവിതത്തിനു ഇടക്ക് മൊത്തം കൂട്ടുക ആണെങ്ങില്ആറര പേര് .

 

അനീഷ്‌;- അത് എന്താ ചേട്ടാ ഒരു അര .

 

ഞാന്‍;- അതോ. നാല് കൊല്ലങ്ങള്ക് മുന്പ് ഒരുത്തന്എന്റ വണ്ടിയുടെ മുന്നില്ചാടി പക്ഷെ അവന്മരിച്ചില്ല ,ഇപ്പോഴും ജീവനോടെ ഉണ്ട് അബോധാവസ്ഥയില്‍.

 

അനീഷ്‌;- കഷ്ടം ഇവന്മാര്ക് വേറെ വല്ലതും നോക്കികൂടെ ചാവാന്ആയി, ഇവന്മാര് വണ്ടിക്കു ചാടിയാല്മൂന്ന് മാസം നമ്മക്ക് suspension ഉറപ്പാണ്‌.

 

ഞാന്‍;- നീ അത് കള, ഇന്നത്തെ പത്രം വായിക്കു .

 

അനീഷ്‌;- ചേട്ടാ കോട്ടയം എത്തട്ടെ അപ്പൊ വൈകീട്ട് വരണ മഞ്ഞ പത്രം കിട്ടും, ഇത്തിരി ഏറിയും പുളിയും ആയി വാര്ത്തവായിക്കാം

 

അങ്ങനെ ഓരോന്ന് പറഞ്ഞു ട്രെയിന്ചെന്നൈ ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു.. കോട്ടയം ഏകദേശം എത്തിയപ്പോൾ വൈകിട്ട് ആറു മണി ആയി. അനീഷ്ഓടി ചെന്ന് ഒരു പത്രം വാങ്ങി വന്നു.

 

അങ്ങനെ കോട്ടയം കഴിഞു വണ്ടി വീണ്ടും നീങ്ങി തുടങ്ങി.. ഓരോ പച്ച സിഗ്നല്കാണുമ്പോള്എനിക്ക് ഉത്സാഹം ആണ്, ഇനി കുറച്ചു കൂടി പോയാല്മതിയല്ലോ എന്ന് .

 

അങ്ങനെ വണ്ടിയില്ഇരുന്നു അനീഷ്പത്രം വായന തുടങ്ങി.

 

അനീഷ്‌:;- ഇന്നത്തെ പ്രദാന വാര്ത്തകള്‍, ഷോര്ണൂര്പീഡന കേസിലെ പെണ്കുട്ടിയുടെ അച്ഛന്ഇന്ന് രാവിലെ വിഷം കഴിച്ചു മരിച്ചു . മകളുടെ അവസ്ഥ കണ്ടു മനം മടുത്ത പിതാവ് അവസാനം മകളെ കൂട്ടാതെ ഒറ്റയ്ക്ക് ആത്മ ഹത്യ ചെയ്തു .

 

ഞാന്‍;- ഛെ ഇവന്ഒക്കെ എന്തൊരു തന്ത ആണ്. അങ്ങേര്ക് മരിക്കുമ്പോള്സ്വന്തം മോളെ കൂടെ കൊന്നു കൂടെ ആയിരുനൂ . അല്ലടാ അനീഷേ എന്താ വാര്ത്തഇത്രക്ക് വലുതായേ.. ഞാന്ഒരു ആഴ്ച ആയി ഇതു മാത്രമേ കാണുന്നുള്ളൂ

 

അനീഷ്‌;- ചേട്ടാ അത് ഒരു കഥ ആണ് ,കൊറേ തെണ്ടികള്ചേര്ന്ന് പെണ്ണിനെ തട്ടി കൊണ്ട് പൊയ് അപമാനിച്ചു . അതില്ഒരു മന്ത്രിയുടെ മോനും ഉണ്ടായിരുന്നു എന്ന്. എപ്പോ ഇലക്ഷന്സമയം അല്ലെ ചേട്ടാ അത് കൊണ്ട് പാര്ട്ടി ക്കാര്ക്ക് ഇതു ഒരു ഉത്സവം, ചാനലിനും പത്രത്തിനും വേറെ news തേടി പോകണ്ടാ .

 

ഞാന്‍:;- വന്നു വന്നു പത്രക്കാര്ക് ഒരു നേരും നെറിയും ഇല്ലാതെ ആയി. ഒരു വാര്ത്തകിട്ടിയാല്അതും പീഡനം കിട്ടിയാല്പിന്നെ പെണ്ണിനെ കുറിച്ചും കേസെനെ കുറിച്ചും കൊറേ നാളു വരും പത്ര ത്തിലും ടീവിയിലും . സമയം കൊണ്ട് പെണ്ണൂ അവളുടെ വീട്ടുകാരും ഇതു പോലെ തീരും.. നീ നിര്ത്ത് പത്രം വായന . കുറച്ചു നേരം ഉറങ്ങിക്കോ ഷോര്ണൂര്വരുമ്പോള്ഞാന്വിളിക്കാം.

 

അങ്ങനെ വണ്ടി വീണ്ടും ചെന്നൈ ലക്ഷ്യം ആകി കുതിച്ചു പാഞ്ഞു.. എന്തിനു എന്ന് അറിയില്ല തൃശൂര്കഴിഞ്ഞു പാലക്കാടിന് മുന്നേ പെട്ടന് എനിക്ക് ഒരു മെസ്സേജ് വന്നു, എന്നൂര് മീറ്റര്അകലെ ഒരു അക്സിടെന്റ്റ് നടന്നു അത് കൊണ്ട് വണ്ടി ഒരു അര മണികൂര്പിടിച്ചു ഇടണം എന്ന്.

 

മെസ്സേജ് വന്ന ഉടനെ ഞാന്ബ്രേക്ക്അപ്ലൈ ചെയ്തു വണ്ടി നിര്ത്തി... ഇതു കേട്ടു അനീഷ്ഉണര്ന്നു, ഞാന്അവനോടു ഉറങ്ങാന്ആംഗ്യം കാണിച്ചു ടോര്ച്ചും ആയി വണ്ടിയില്നിന്ന് ഇറങ്ങി..

 

എന്റെ ഒരു പതിവ് ആണ് അത്....

 

വണ്ടിയില്നിന്ന് മുന്നിലേക്ക്കുറച്ചു വന്നപ്പോള്വണ്ടിയുടെ അടിയില്നിന്ന് ഒരു കരച്ചില്കേട്ടു. ഒരു പെണ്കുട്ടിയുടെ കരച്ചില്‍. അപ്പോഴേ മനസ്സില്വിചാരിച്ചു. ഒരു മരണം കൂടി കാണണം അല്ലോ ദൈവമേ എന്ന്...

 

പക്ഷെ ഭാഗ്യം എന്റെ കൂടെ ആയതു കൊണ്ട് ഞാന്ഇപ്പഴേ കണ്ടു. പെണ്കുട്ടിക്ക് ഒന്നും സംബവച്ചില്ല.

 

കയ്യില്ഇരുന്ന ടോര്ച് എടുത്തു അവളുടെ മുഖത്തു അടിച്ചു വളരെ ദേഷ്യത്തോടെ ഇറങ്ങി വരാന്പറഞ്ഞു . ഇതു കേട്ടു പേടിച്ചു പെണ്കുട്ടി ഇറങ്ങി വന്നു. മരണം മുന്നില്വന്നു തിരിച്ചു പോയാല്എങ്ങനെ ഇരിക്കും എന്ന് എനിക്ക് മുഖത്തു നോക്കി വായിച്ചു എടുക്കാം ആയിരുന്നു.

 

അവള്വന്ന ഉടനെ കയ്യില്ഇരുന്ന ഫോണ്എടുത്തു വണ്ടിയിലെ പോലീസു കാരെ വിളിക്കാന്തുടങ്ങി. ഇതു കണ്ടു പെണ്കുട്ടി എന്റെ കാലില്വീണു കരയാന്തുടങ്ങി. ഇതു കണ്ടു മനസ്സ് അലിഞ്ഞ ഞാന്അവളോട്ആയി ചോതിച്ചു.

 

ഞാന്‍: ;- എന്താ നിന്റെ പേര്

 

പെണ്‍;- ചേട്ടാ എന്നോട് ക്ഷമിക്കു മറ്റൊരു വഴിയും ഇല്ലാത്തതു കൊണ്ടന്നു ഞാന്മരിക്കാന്വന്നത്.

 

ഞാന്‍; - ഞാന്അതല്ല ചോദിച്ചത് നിന്റെ പേര് ആണ്. നീ എവിടെ നിന്ന് വരുന്നു.

 

പെണ്‍ ;- എന്റെ പേര് ലയ..

 

ഞാന്‍;- പേര് ഞാന്എവിടെയോ കേട്ടിടുണ്ടല്ലോ അടുത്ത് ആയി.

 

പെണ്‍;- ചേട്ടന്കേട്ടുകാണും, എപ്പോ ടീവിയിലും പത്രത്തിലും ഒക്കെ എന്നെ കുറിച്ച് മാത്രമേ വാര്ത്തകള്ഉള്ളു, ഷോര്ണൂര്പീഡന കേസിലെ പെണ്കുട്ടി.

 

മറുപടി പറയുമ്പോള്അവളുടെ മുഖത്തു കണ്ണ് നീര്ഒഴുകുന്നു ഉണ്ടായിരുന്നു

 

ഞാന്‍;- മനസിലായി, അതിനു നീ മരിച്ച എന്ത് കിട്ടാനാ, അല്ല നീ എങ്ങനെ എവിടെ എത്തി. നിന്റെ അച്ഛന്അല്ലെ ഇന്ന് രാവിലെ മരിച്ചത്.

 

ലയ;- ചേട്ടാ എനിക്ക് അത് അറിയില്ല, അച്ഛന്മരിച്ചു എന്ന് അറിഞ്ഞപ്പോള്ഞാന്വീട് വിട്ടു ഇറങ്ങി. കൊറേ ദൂരം ട്രെയിന്പാതയില്കൂടി നടന്നു പക്ഷെ ഒരു ട്രെയിന്പോലും വന്നില.

 

അപ്പോഴാണ് ദൂരെ നിന്ന് ട്രെയിന്വരണത് കണ്ടത്, എന്റെ കഷ്ടകാലത്തിനു ട്രെയിന്എന്റെ അടുത്ത് എത്തിയപ്പോഴേക്കും നിന്ന് പൊയ്. എന്നെ മരിക്കാന്അനുവദിക്കണം .

 

എന്നെ വഞ്ചിച്ചു കൊണ്ട് പോയി നശിപിച്ച അവന്മാര് എന്നെ കൊന്നില്ല ,ഒരു ജീവ ചവം പോലെ ആക്കി എന്നെ കാട്ടില്കളഞ്ഞിട്ടു പൊയ് . അഭിമാനി ആയ സ്വന്തം അച്ഛന്എന്റെ അവസ്ഥ കണ്ടു മനസ്സ് മടുത്തു എന്നെ കൈ വിട്ടു അച്ഛനും പൊയ്. എനിക്ക്എനിക്ക് അകെ ആശ്രയം മരണം മാത്രം ആണ്. നേരം വെളുത്താല്പിന്നെ ഞാന്വീണ്ടും പത്രങ്ങളില്വാര്ത്തആവും.

 

ഞാന്‍;- എന്റെ മോളെ, വയസന് നിന്റെ കാരിയം കേട്ടാല്മനസിലാവും, നിന്നെ എനിക്ക് സഹായിക്കണം എന്ന് ഉണ്ട്, പക്ഷെ നിനക്ക് ഒരു കാരിയം aഅറിയുമോ , എനിക്ക് ഇനി ഒരു suspension കിട്ടിയാല്എന്റെ കുടുംബം, എന്റെ മോന്റെ പഠനം എല്ലാം പോകും. ഓരോ ആള്കാര് ട്രെയിനില്ചാടി മരികുമ്പോള്ഞങ്ങളെ പോലെ ആള്ക്കാര്ക്ക് നഷ്ടമാകുന്നത് ആരും നോക്കാറില്ല..

 

ലയ;- ചേട്ടാ, എത്രയും നേരം ചേട്ടന്റെ കാരിയം പറഞ്ഞല്ലോ, ഒരു നിമിഷം ചേട്ടന്എന്നെ ചേട്ടന്റെ മോളായി ഒന്ന് സങ്കല്പിച്ചു നോക്ക്, എന്റെ അച്ഛന് ദൈര്യം ഉണ്ടായിരുന്നു എങ്കില്എന്ന് ഞാന്കൂടെ മരിച്ചേനെ.. പക്ഷെ വിദി എന്നെ എവിടെ കൊണ്ട് വന്നു നിര്ത്തിച്ചു.

 

ഒന്ന് ആലോചിച്ചു നോക്കിയേ ഇവിടെ ചേട്ടന്സിഗ്നല്കണ്ടു നിര്ത്തിയില്ല എങ്കിലും ചേട്ടന്എന്നെ കൊല്ലിലെ.

 

ഞാന്‍;- അത് എന്റെ സമയ ദോഷം മാത്രം ആണ്, പക്ഷെ ഇനി അങ്ങനെ അല്ല. അറിഞ്ഞു കൊണ്ട് ഒരു ജീവന്എടുക്കാന്മാത്രം മനസ്സുറപ്പ് എനിക്ക് ഇല്ല.

 

ലയ;- ചേട്ടന്എന്റെ ജീവന്ആണു രക്ഷിക്കാന്നോക്കുന്നത്. എന്ത് കിട്ടും ചേട്ടാ എന്നെ രക്ഷിച്ചാല്‍, നാളെ പത്രത്തില്ഒരു വാര്ത്ത‍, ഷോര്ണൂര്പെണ്കുട്ടിയെ മരണത്തില്നിന്നും രക്ഷപെടുത്തി എന്നു. ആര്കും വേണ്ടാത്ത എന്റെ ജീവന്രക്ഷിച്ചാല്എന്ത് കിട്ടും, അതിനു പകരം എന്നെ മരിക്കാന്അനുവദിച്ചാല്ചേട്ടന്ജീവിതത്തില്ചെയ്ത ഏറ്റവും വലിയ പുണ്യം ആയിരിക്കും ഇതു,

 

ഞാന്‍;- എന്തായാലും ഇനി ട്രെയിനില്ചാടി മരിക്കാന്പറ്റില, കാരണം നിര്ത്തിയിട്ടു വണ്ടി എടുക്കുമ്പോള്ആരേലും മുന്നില്കിടന്നു മരിച്ചാല്ഞാന്അതിന്റെ ഉത്തരവാദി ആകും. നിനക്ക് വേണം എങ്കില്ഞാന്ഇനി വഴി വരണ ട്രെയിനിന്റെ സമയം പറഞ്ഞു തരാം. അത്ര മാത്രം എന്നെ കൊണ്ട്ട് ചെയ്യാന്കഴിയു. ആകെ വടക്കോട്ട്ഇനി ഒരു ട്രെയിന്ഉണ്ട്, അത് പാസഞ്ചര്ആണ് , പിന്നെ തെക്ക് അതായതു തിരുവനന്തപുരതെക് രണ്ടു വണ്ടി ഉണ്ട്, അതില്ഒന്ന് സൂപ്പര്ഫാസ്റ്റ് ആണ്, ഒന്ന് പാസേഞ്ഞുരും, എവിടെ ഒരു വളവു ആയതിനാല്പാസേഞ്ഞെര്മെല്ലെ മാത്രമേ പോകു, പക്ഷെ സൂപ്പര്ഫാസ്റ്റ് പെട്ടന് പോകും. അതിന്റെ സമയം രാത്തിരി ഒന്നിന് ആണ്. അത് വരെ നിനക്ക് ഇവിടെ മാറി നിൽകാം എങ്കില്നിന്റെ നിയോഗം പോലെ നീ മരിക്കും.

 

അറിഞ്ഞു കൊണ്ട് ഒരു മോളുടെ അത്രയും പ്രായം ഉള്ള നിന്നെ കൊല്ലാന്എനിക്ക് മനസ്സ് വരില്ല . എന്നോട് ക്ഷമിക്.

 

അര മണിക്കൂര്കഴിഞ്ഞു വണ്ടി എടുക്കാന്വീണ്ടും എനിക്ക് മെസ്സേജ് വന്നു. വണ്ടിയില്കയറും മുന്പ് അവളോട്ആയി ഞാന്പറഞ്ഞു , നിന്റെ അച്ഛന്റെ സ്ഥാനത് ഞാന്ആയിരുന്നേല്നിന്നെ പണ്ടേ ഞാന്കൊല്ലുക തന്നെ ചെയ്തേനെ

 

ഇതു കേട്ടു അവള്എന്റെ കാലില്വീണു എനിട്ട്എന്നോട് ആയി പറഞ്ഞു;

 

"ഇതു വരെ അമ്മ ഇല്ലാതെ വളര്ന്ന എനിക്ക് ആരും ഒരു സഹായവും ചെയ്തിടില്ല, ജീവികുമ്പോള്ഞാന്എന്നും ദുരിതം അനുഭവിക്കുക മാത്രമേ ചെയ്തിട്ടുള്ളു , ആദ്യം ആയി ആണ് ഒരാള്എന്നെ സഹായിക്കുനെ , അത് മരിക്കാന്വേണ്ടി. ". എനിക്ക് തോന്നുന്നു ചേട്ടനെ ദൈവം ആണ് എനിക്ക് വേണ്ടി പറഞ്ഞു വിട്ടേ എന്ന്.

 

മനസില്ല മനസ്സോടെ അവിടെ നിന്ന് വണ്ടി എടുത്തു ഞാന്ചെന്നൈ ലക്ഷ്യം വച്ച് ഓടിച്ചു തുടങ്ങി. അങ്ങനെ പാലക്കാടു ട്രെയിന്എത്തിയപ്പോള്എനിക്ക് പെട്ടന് ഒരു മെസ്സേജ് വന്നു, ലോകോ പൈലറ്റ് മത്തായിക്ക് അത്യാവശ്യം ആയി ചെന്നൈയില്പോകേണ്ടി ഇരിക്കുനതിനാല്‍ , എന്നെ മാറ്റി, മത്തായി എന്നാ ലോകോ പൈലറ്റ്നോട് ചെന്നൈ മെയില്ഓടിക്കാന്ആയിരുന്നു.

 

ഒരു ദുരന്തം പോലെ മെസ്സേജ് ബാക്കി ആയി, എനിക്ക് വന്നത്, തിരുവനന്തപുരത്തേക്ക് ഉള്ള സൂപ്പര്ഫാസ്റ്റ് എന്നോട് ഓടിക്കാന്ആയിരുന്നു..

 

ആദ്യം വാര്ത്തകേട്ടു ഒരു ഞെട്ടലോടെ ഞാന്സ്റ്റേനിലെ ഒരു കസേരയില്ഇരുന്നു പൊയ്.. ഏതു ജീവന്ആണോ എടുക്കാന്ഇഷ്ടം ഇല്ലാതെ തിരിച്ചു വന്നത് അതെ ജീവന്എടുക്കാന്വീണ്ടും ഞാന്തന്നെ കാരണം ആയി എന്ന് .

 

അപ്പോള്ആണ് ടീവിയില്വന്ന വാര്ത്തഎന്റെ ശ്രദയില്പെട്ടത് . '

 

വാര്ത്ത‍; ="ഷോര്ണൂര്പീഡന കേസിലെ പെണ്കുട്ടി, ഇന്ന് വൈകീട്ട് മുതല്കാണാതെ ആയി ഇരിക്കുന്നു. "

 

ആദ്യം ഒരു പാപത്തിന്റെ നിഴല്പോലെ തോന്നി എങ്കിലും , വാര്ത്തകേട്ടപോള്എനിക്ക് തോന്നി ദൈവം എന്നെ ഇതിനു വേണ്ടി ആയിരിക്കും നിയോഗിചിരികുക എന്ന്, പാവം പെണ്കുട്ടിയെ മരണം എന്നാ മോക്ഷതിലൂടെ രക്ഷിക്കാന്‍..

 

കഴിഞ്ഞ ഇരുപത്ത വര്ഷത്തെ ജീവിതത്തില്ഇടക്ക് പല മരണങ്ങള്നേരിട്ട് കണ്ടിട്ട്, പക്ഷെ അറിഞ്ഞു കൊണ്ട് ഒരു കൊല പാതകം ആദ്യം ആണ്,.

 

ആലോചിച്ചു ഇരുന്നു സമയം പോയത് അറിഞ്ഞില്ല, സ്റ്റേഷനില്ട്രെയിന്വരുന്നു എന്നാ വാര്ത്തകേട്ടപ്പോള്ആണ് ബോധം വന്നത്. നാട്ടിലെ പത്ര മാധ്യമങ്ങളെ ശപിച്ചു കൊണ്ട് ആദ്യം ആയി എഞ്ചിന്ബോഗിയിലേക്കു ഞാന്കാല് വച്ച് കയറി, ട്രെയിനിന്റെ വലയം പിടിക്കുമ്പോൾ ആദ്യം ആയി അന്ന് എന്റെ കൈ വിറച്ചു.

 

എന്നും പച്ച സിഗ്നല്മാത്രം ഇഷ്ടപെട്ടിരുന്ന എനിക്ക് പച്ച സിഗ്നല്കണ്ടപ്പോള്വല്ലാതെ ഒരു അവസ്ഥ തോന്നി, മനസ്സില്‍ . പക്ഷെ പെണ്കുട്ടിയുടെ മുഖം മനസ്സില്തോന്നിയപ്പോള്അറിയാതെ ഞാന്വണ്ടി ഓടിച്ചു തുടങ്ങി .. അങ്ങനെ വണ്ടി കുറച്ചു ദൂരം ഓടി നല്ല വേഗത്തില്‍, ദൈവങ്ങളോട് പ്രാര്ത്ഥിച്ചു ഞാന്മുന്നോട്ടു നോക്കി ഓടിച്ചു കൊണ്ട് ഇരുന്നു, ഒരിക്കലും അവള്വരല്ലേ, മനസ്സ് മാറി, പോകണേ എന്ന്.

 

പക്ഷെ എന്റെ കണക്കു കൂട്ടലുകള്എല്ലാം തെറ്റിച്ചു, ഞാന്നോക്കുമ്പോള്ഒരു നിഴല്എന്റെ ട്രെയിന്ലക്ഷ്യം ആക്കി ഓടി വരുന്നു, മനസില്ല മനസൂടെ ഞാന്ട്രെയിനിന്റെ വേഗത വീണ്ടും കൂട്ടി....

 

രണ്ടു നിമിഷം ആദ്യം ഒരു നില വിളി. പിന്നെ എല്ലുകള്നുറുങ്ങുന്ന കുറച്ചു ശബ്ദങ്ങള്‍. പിന്നീട് എല്ലാം ശാന്തം.

 

ഒരു നൂറു വാരെ അകലെ പൊയ് ഞാന്വണ്ടി നിര്ത്തി, ടോര്ച്ചും ആയി ഇറങ്ങി വന്നു,

 

സ്വന്തം മോള് മരിച്ച വേദന ആയിരുന്നു എനിക്ക് അപ്പോള്മനസ്സില്‍. , ഓടി ഞാന്ബോഡി കിടക്കണ അടുത്ത് വന്നപ്പോള്കാണാന്കഴിഞ്ഞത് തല അറ്റ് ചതഞ്ഞു അരഞ്ഞു കിടക്കണ ഒരു ശരീരം ആണ്. ഒരു നോക്കും മാത്രം നോക്കി ഞാന്അവിടെ നിന്ന് ദൂരേക് മാറി.

 

പോലീസിന് ബോഡി കൈ മാറി തിരുവനന്തപുരം ലക്ഷ്യം ആക്കി എന്റെ വണ്ടി വീണ്ടും ചലിച്ചു തുടങ്ങി. എന്ത് സംഭവിച്ചാലും വണ്ടി അവിടെ വരെ ഓടി എത്തണം എന്നത് നിയമയം ആണ് .

 

അടുത്ത ദിവസം ഞാന്തിരുവനന്തപുരം സ്റ്റേഷനില്എല്ലാം റിപ്പോര്ട്ട്ചെയ്തു രണ്ടു ദിവസത്തെ ലീവ് എടുത്തു പുറത്തേക്കു വന്നു. അപോ എന്റെ മനസില്ഒന്ന് മാത്രം നിറഞ്ഞു നിന്ന്..

 

"ചിലപ്പോള്ദൈവം എന്നെ നിയോഗിച്ച ജോലിക് വേണ്ടി ആകും, ഇന്നലെ എനിക്ക് തിരിച്ചു ചെന്നൈ വരെ പോകാന്തോന്നിയതും, പാലക്കാടു വച്ച് തിരിച്ചു വരാന്തോന്നിയത്" എല്ലാം ഒരു നിയോഗം പോലെ ഒരു കണ്ടു മുട്ടല്‍.......

 

റെയില്വേ സ്റ്റേഷന്ഇറങ്ങി പുറത്തേക് വരുമ്പോള്‍, രണ്ടു പേര് വാര്ത്തകള്ഉച്ചത്തില്വിളിച്ചു വിളിച്ചു പത്രം വില്കുന്ന്നു..

 

"ഷോര്ണൂര്കേസിലെ പെണ്കുട്ടി ഇന്നലെ ആത്മ ഹത്യ ചെയ്തു എന്ന് ".. ഒരു പക്ഷെ അവളെ കുറിച്ച് ഇതു ആയിരിക്കും അവസാനത്തെ വാര്ത്ത‍.. അല്ല ആകണമേ എന്നാണ് പ്രാര്ത്ഥന .. ഇല്ലെങ്ങില്ഇതു താങ്ങാന്ആവാതെ മരിച്ച കുട്ടിയുടെ ആത്മാവിന് ഒരിക്കലും ശാന്തി കിട്ടിലാ

Srishti-2022   >>  Short Story - Malayalam   >>  കഥ

Sooraj Jose

EY

കഥ

അക്ഷരങ്ങൾ കൂട്ടിമുട്ടി വാക്കുകളുണ്ടായി. വാക്കുകൾക്ക് ജീവൻ വച്ചപ്പോൾ അവ കഥകളായി. കഥകളുടെ ലോകത്ത്‌ അയാൾ ഉറങ്ങാൻ കിടന്നു. ഉറക്കത്തിൽ വഴുതി സ്വപ്നത്തിൽ വീണു. സ്വപ്നം കഥ പറഞ്ഞു തുടങ്ങി. ഇതുവരെയും അറിഞ്ഞതിൽ ഏറ്റവും മനോഹരമായ കഥ. എന്നും ആ കഥയിൽ ആയിരിക്കുവാൻ, ഒരിക്കലും ഉണരാതിരിക്കാൻ അയാൾ തീവ്രമായി ആഗ്രഹിച്ചു. ആഗ്രഹം സഫലമായി, സ്വപ്നത്തിലെ മരണം, കഥ കഴിയുന്നില്ല…

 

"നെയിം ച്ലിപ്പ്"

കൊച്ചുമകൾ നെയുംസ്ലിപ്പുകൾ മുത്തശ്ശന് നേരെ നീട്ടി, കണ്ണിറുക്കി വെടിവെക്കുന്ന ചേച്ചിയുടെ പടമുള്ള സ്റ്റിക്കറുകൾ.

“നെയിം ച്ലിപ്പ് അല്ലെടീ നെയിം സ്ലിപ്പ്, എങ്ങനേ സ്ലിപ്പ്”

മുത്തശ്ശൻ കൊച്ചുമോളെ തിരുത്തി

"ച്ലിപ്പ്"

അവൾ വീണ്ടും അതുതന്നെ പറഞ്ഞു. മുത്തശ്ശൻ ചിരിച്ചു.

“മോള് തന്നെ ഒട്ടിച്ചോ”

ഭംഗി ആയി പൊതിഞ്ഞ് സ്റ്റേപ്ലർ പിന്നിനാൽ ബന്ധിച്ച ഒരു ബുക്ക് അവളുടെ കയ്യിൽ കൊടുത്തു. കൊച്ചുമകൾ മുത്തശ്ശന്റെ കട്ടിലിൽ കയറി ഇരുന്ന് നെയുംസ്ലിപ്പുകൾ ഒട്ടിക്കുന്നു, ഒരു ആർക്കിടെക്ടിന്റെ സൂക്ഷ്മതയോടെ. മുത്തശ്ശൻ അവളുടെ പ്രവൃത്തികൾ പുഞ്ചിരിയോടെ നോക്കിയിരിന്നു.

‘നയന എം. കെ’ അയാൾ ഒരു ബുക്ക് എടുത്ത്‌ അതിൽ വിറയ്ക്കുന്ന അക്ഷരങ്ങളിൽ എഴുതി. ‘യു.കെ.ജി’ എഴുത്ത് നിർത്തി, ആ നെയിം സ്ലിപ്പ് പറിച്ചുകളഞ്ഞ് മറ്റൊരെണ്ണം ഒട്ടിച്ചു.

"പിനിഷ്‌"

നയന മോൾ തന്റെ ജോലി പൂർത്തിയാക്കിയിരിക്കുന്നു.

"മിടുക്കീ"

മുത്തശ്ശൻ അവളുടെ കൈ പിടിച്ച് കുലുക്കി. സന്തോഷവും അഭിമാനവും കൊണ്ട് അവളുടെ മുഖം വിടർന്നു.

മുത്തശ്ശൻ : ഇനി കൊണ്ടോയി മമ്മിയെകൊണ്ട് പേര് എഴുതിച്ചോ. ഇംഗ്ലീഷിൽ തന്നെ ആയിക്കോട്ടെ.

അവൾ കട്ടിലിൽ നിന്നും ഇറങ്ങാൻ തുടങ്ങി

നയന : ചാച്ചാ

മുത്തശ്ശൻ : എന്നാ മോളെ

നയന : ഞാനിന്ന് ചാച്ചന്റെ കൂടെ കിടന്നോട്ടെ

വാതിൽക്കൽ നിന്ന് നയന മോളുടെ മമ്മിയാണ് അതിന് മറുപടി പറഞ്ഞത്.

മമ്മി : വേണ്ട മോളെ, ചാച്ചന് സുഖമില്ലാത്തതല്ലേ

നയനമോൾ മുത്തശ്ശന്റെ മുഖത്തേക്ക് നോക്കി

മുത്തശ്ശൻ : മോള് പോയി മമ്മീടെ കൂടെ കിടന്നോ.

അവൾ പിണങ്ങി, കീഴ്ചുണ്ട് മേൽചുണ്ടിന്‌ മുകളിലായി പിടിച്ചു.

നയന : എന്നാ ചാച്ചൻ ഒരു കഥ പറഞ്ഞു തര്വോ 

മുത്തശ്ശൻ കാല് നിവർത്തി കട്ടിലിൽ വച്ചു. നയനമോൾ കാലിന്റെ അടിയിൽ ഇക്കിളി ഇട്ടു. അയാൾ ചിരിച്ചുകൊണ്ട് കാൽ വലിച്ചു.

“പറാ” അവൾ വീണ്ടും ചിണുങ്ങി

മുത്തശ്ശൻ : ഏത് കഥയാ പറയാ... രാജാവ് നായാട്ടിന് പോയ കഥ ആയാലോ ?

നയന : അത് ഇന്നാള് പറഞ്ഞതാ. വേറെ കഥ

മുത്തശ്ശൻ : എന്നാ ഉറുമ്പിൻ കുട്ടികളുടെ കഥ പറയാം.

നയന : അതെനിക്കറിയാല്ലോ... പോഴേ ഒഴുകി പോംപം ഇലയിട്ട് രക്ഷിച്ച അല്ലെ.

മുത്തശ്ശൻ : ഏയ് ഇത് വേറെ, പൊന്നനുറുമ്പിന്റെയും പൊന്നിയുറുമ്പിന്റേം കഥ

നയന മോൾ കട്ടിലിൽ ചമ്മറം പടിഞ്ഞിരുന്ന് കഥ കേൾക്കാൻ തയ്യാറെടുത്തു, അത്യധികം ഉത്സാഹത്തോടെ. മുത്തശ്ശൻ കഥ പറഞ്ഞു തുടങ്ങി

 

പൊന്നനും പൊന്നിയും :

മുത്തശ്ശൻ : പൊന്നനും പൊന്നിയും അയൽക്കാർ ആണ്, നയനമോളെയും അക്കരത്തെ റിച്ചുനെയും പോലെ. അവര് ഉറുമ്പിൻ കുഞ്ഞുങ്ങൾ ആണെന്ന ഒരു ചെറിയ വ്യത്യാസം മാത്രം.

നയന : പൊന്നനും പൊന്നിയും… അതെന്നാ പേരാ ?

മുത്തശ്ശൻ : പേര്... പേര് മാറ്റണോ ?

നയന : മാറ്റണം

മുത്തശ്ശൻ : എന്നാ പൊന്നിയെ നമുക്ക് രോഹിണി ആക്കാം.

നയന : അത് കിച്ചണിൽ വരുന്ന ദേവു ഏടത്തീടെ മോൾടെ പേരല്ലേ !

മുത്തശ്ശൻ : അതേ, പക്ഷെ ഉറുമ്പിൻ കുഞ്ഞിന് ആ പേര് ഇട്ടത് അവളുടെ അച്ഛൻ ആയിരുന്നു. പുള്ളിക്കാരൻ ബഹിരാകാശ പര്യവേഷണത്തിൽ ഒക്കെ വല്ല്യ താല്പര്യം ഉള്ള ആളാ. ഇന്ത്യയുടെ ഒരു… ഒന്നല്ല, ഒരു പറ്റം കൃത്രിമ ഉപഗ്രഹങ്ങളുടെ പേരാണ് ‘രോഹിണി’.

ഈ റോക്കറ്റിൽ കയറ്റി വിടുന്ന… “പുശ്”…

മുത്തശ്ശൻ കൈ ഉയർത്തി റോക്കറ്റ് പോകുന്നതിനെ അനുകരിച്ചു

നയന മോൾ കണ്ണ് മിഴിച്ചിരുന്നു

മുത്തശ്ശൻ : അതെ കുറിച്ച് ചാച്ചൻ വേറെ ഒരു ദിവസം പറഞ്ഞു തരാവേ. അപ്പോ രോഹിണി, പേര് ഉറപ്പിക്കാല്ലോ ?

നയന : ആം

അവൾ തലയാട്ടി

മുത്തശ്ശൻ : ഇനി പൊന്നന് വേറൊരു പേര്... അത് മോള് തന്നെ കണ്ട് പിടിക്ക്.

നയന : ആന്റണി

അവൾ ഞൊടിയിടയിൽ പറഞ്ഞു

മുത്തശ്ശൻ : ആ! ആരാ ആന്റണി ?

നയന : ആന്റണി മോടെ ബെസ്റ്റ് ഫ്രണ്ടാ, പിന്നേ...

മുത്തശ്ശൻ : പിന്നെ ?

നയന മോൾ കുസൃതി കണ്ണുകൾ മേൽപ്പോട്ടാക്കി കുറച്ചുനേരം ആലോചിച്ചു

നയന : ആന്റണിയുടെ അച്ഛൻ ഇഞ്ചിലീഷ് മാഷാ.

ഇത്തവണ മുത്തശ്ശൻ കണ്ണ്‌ മിഴിച്ചു

നയന : ഇഞ്ചിലീഷിൽ ആൻറ് എന്നൂച്ചാ ഉറുമ്പെന്നാ. 

നയന മോൾ നാക്ക് നീട്ടി കാണിച്ചു

മുത്തശ്ശൻ : അമ്പടി കേമീ ! ഇംഗ്ലീഷ് കാരീ

മുത്തശ്ശൻ അവളെ എടുത്ത് മടിയിൽ ഇരുത്തി.

നയന : എന്നിട്ട്… ബാക്കി പറ

അവൾ തിടുക്കം കൂട്ടി

മുത്തശ്ശൻ : അമ്മ ഉറുമ്പ് രോഹിണി മോളെ അതി രാവിലെ വിളിച്ചുണർത്തി. അവൾ മടിയൊന്നും കാട്ടാതെ, മിടുക്കി കുട്ടിയായി നനുക്കെ കുളിച്ച് യൂണിഫോമൊക്കെയിട്ട് സ്കൂളിൽ പോകാൻ ഒരുങ്ങി. പുതിയ പൊതിയിട്ട ബുക്കുകളും അമ്മയുറുമ്പ് കുഞ്ഞിലയിൽ പൊതിഞ്ഞ് നൽകിയ ഭക്ഷണ പൊതിയും ബാഗിലാക്കി അവൾ സ്കൂളിലേക്ക് നടന്നു. രണ്ട് വളവുകൾ കഴിഞ്ഞപ്പോൾ ആന്റണിയുടെ വീടായി. സാമാന്തരമായി നടക്കുന്ന രണ്ട് ഉറുമ്പിൻ കുഞ്ഞുങ്ങൾ !

നയന : അവർക്ക് അപ്പോ സ്കൂൾ ബസ് ഇല്ലെ ?

മുത്തശ്ശൻ : അവരുടെ അച്ഛനും അമ്മയുമൊക്കെ പാവങ്ങൾ ആന്നെ. എന്നും ബസില് പോകാനുള്ള കാശ് ഒന്നും ഇല്ല. പക്ഷെ അവര് നടപ്പിന്റെ മടുപ്പൊന്നും അറിഞ്ഞിട്ടേയില്ല. വഴിയിൽ കാണുന്ന ചെടികളോടും പൂക്കളോടും കിളികളോടുമൊക്കെ വർത്താനം പറഞ്ഞ്, പാട്ടും കഥകളുമൊക്കെ ആയല്ലേ രണ്ടാളും നടക്കുന്നെ.

നയന : ചെടീം കിളീം ഒക്കെ സംസാരിക്ക്യോ ?

മുത്തശ്ശൻ : പിന്നേ, എല്ലാ ജീവജാലങ്ങളും സംസാരിക്കും, പരസ്പരം മനസ്സിലാവുകയും ചെയ്യും, മനുഷ്യനൊഴിച്ച്.

നയനമോൾ തല ഉയർത്തി നോക്കി.

മുത്തശ്ശൻ : മോള് ഡെൻവറിനെ വിളിക്കുമ്പോ അവൻ ഓടി വരാറില്ലേ, അവന് മനുഷ്യന്റെ ഭാഷ അറിയാം. എന്നാ മോൾക്ക് അവന്റെ ഭാഷ അറിയോ ?

നയന : ബൗ  ബൗ 

മുത്തശ്ശനും നയനമോളും ചിരിച്ചു

നയന : എന്നിട്ട് ?

മുത്തശ്ശൻ : എന്നിട്ട്... അവര് രണ്ടാളും നടന്ന് നടന്ന് അമുക്കുരുത്തി മലയുടെ മുകളിലെത്തി. അവിടെ നിറയെ മഞ്ഞയും ചുവപ്പും നിറത്തിലുള്ള ജമന്തി പൂക്കൾ. താഴ്വാരത്തു നിന്ന് നോക്കിയാൽ ഒരു വല്ല്യ ബൊക്കെ പോലെ! റിച്ചൂന്റെ ആദ്യ കുർബാനയ്ക്ക് അവനൊരു ബൊക്കെയും പിടിച്ച് നിന്നില്ലേ. അതിന്റെ പതിനായിരം മടങ്ങു വലുപ്പത്തിൽ അമുക്കുരുത്തി മല. 

നയനമോൾ ആവേശത്തിൽ കേട്ടിരിക്കുന്നു. ആദ്യകുർബാനയുടെ അന്ന് തനിക്കും പൂച്ചെണ്ട് വേണം എന്ന് വാശിപിടിച്ച് കരഞ്ഞ നയനമോളുടെ മുഖം മുത്തശ്ശൻ ഓർത്തു.

മുത്തശ്ശൻ അവളെ എടുത്ത് കട്ടിലിൽ ഇരുത്തി, തിരികെ കസേരയിൽ ചാരി ഇരുന്നു

നയന : അപ്പോ അവടെ ബട്ടർഫ്‌ളൈസ് ഉണ്ടോ?

മുത്തശ്ശൻ : പിന്നേ, ഒരായിരം ബട്ടർഫ്‌ളൈസ് പൂക്കളുടെ ചുറ്റും പറക്കുന്നു.

നയനമോളുടെ കണ്ണിലും ആയിരം പൂമ്പാറ്റകൾ

മുത്തശ്ശൻ : പൊന്നനും പൊന്നിയും... അല്ല, ആന്റണി ഉറുമ്പും രോഹിണി ഉറുമ്പും അല്പനേരം പൂക്കളുടെ ആ കൂടാരത്തെ ആസ്വദിച്ച് നിന്നു.  അവര് പൂ പറിക്കാനൊന്നും പോയില്ല കെട്ടോ. കാരണം പൂക്കളുടെ ഭംഗി, അത് ചെടിയിൽ നിൽക്കുമ്പോഴാണെന്ന് അവർക്കറിയാം.

മുത്തശ്ശൻ നയന മോളെ സൂത്രത്തിൽ ഒന്ന് നോക്കി. അവൾ കഥയിൽ മുഴുകി ഇരിക്കുന്നു.

മുത്തശ്ശൻ : അവര് നടന്ന് നടന്ന് മലഞ്ചെരുവിലെ പുഴയോരതെത്തി. വട്ടയില തോണിയിൽ അക്കരെ കടന്നു. അവരവിടെ പുഴയിലേക്ക് മാലിന്യം വലിച്ചെറിയുന്ന ഒരു മനുഷ്യനെ കണ്ടു. അഴുക്കു പറ്റിയ പുഴയോട് രണ്ടാൾക്കും സഹതാപം തോന്നി. രോഹിണിയ്ക്ക് ആണേ കരച്ചില് വന്നു. അവളുടെ കണ്ണീർ പുഴയോട് ചേർന്നിടം വീണ്ടും കണ്ണീര് പോലെ തെളിഞ്ഞു. പുഴ മലിനമാക്കിയതിനാണോ രോഹിണിയെ കരയിപ്പിച്ചതിനാണോ എന്നറിയില്ല, ആന്റണിയ്ക്ക് മനുഷ്യനോട് വല്ല്യ ദേഷ്യം വന്നു. അവനായാൾക്കിട്ട് നല്ല ഒരു കടി വച്ചുകൊടുത്തു.

മുത്തശ്ശൻ നയനമോളെ ചെറുതായി നുള്ളി, ഉറുമ്പ് കടിക്കുന്ന പോലെ. അവൾ കരച്ചിൽ അഭിനയിച്ചു.

മുത്തശ്ശൻ : രോഹിണിയും ആന്റണിയും നടത്തം തുടർന്നു. വഴിയരികിലിരുന്ന് ഒരു കട്ടുറുമ്പിൻ കുഞ്ഞ് കരയുന്നു. ചോദിച്ചപ്പോ എന്താ, രാത്രി അരിമണികൾ തേടി പോയ അവന്റെ അച്ഛനും അമ്മയും ഇതുവരെയും തിരിച്ചെത്തിയിട്ടില്ല. അവർ അവനെ ആശ്വസിപ്പിച്ചു. രണ്ടാളും അവരുടെ ഭക്ഷണ പൊതി തുറന്ന് ഓരോ അരിമണി വീതം അവന് നൽകി. കട്ടുറുമ്പിൻ കുഞ്ഞിന് സന്തോഷം ആയി.

നയന മോൾക്കും സന്തോഷമായി

മുത്തശ്ശൻ : രോഹിണിയും ആന്റണിയും നടന്ന് നടന്ന് സ്കൂളിന് മുന്നിൽ എത്തി. ചിലന്തിയാശാൻ തന്റെ മിഠായി കടയിൽ നിന്നും അവരെ എട്ട് കയ്യും കൊട്ടി വിളിച്ചു. സ്പടിക ഭരണിയിൽ ഇട്ടുവച്ചിരിക്കുന്ന തേൻ മിഠായികളിൽ ആന്റണിയുടെ കണ്ണുടക്കി.  അവന്റെ വായിൽ വെള്ളമൂറി, ചിലന്തി ആശാന്റെ വായിലും. ശെരിക്കും അയാളൊരു ചതിയൻ ആയിരുന്നു. മിഠായി മോഹിച്ച് കടയിൽ വരുന്ന ഉറുമ്പിൻ കുഞ്ഞുങ്ങളെ വലകെട്ടി പിടിച്ച് അകത്താക്കുന്ന ദുഷ്ടൻ. ആന്റണി മിഠായി കടയുടെ നേരെ തിരിഞ്ഞു. രോഹിണി അവനെ തടഞ്ഞു. അപരിചിതരിൽ നിന്നും പിള്ളേര് ഒന്നും വാങ്ങരുതെന്നും അവരുടെ കൂടെ പോകരുതെന്നും അവളുടെ അച്ഛനും അമ്മയും പറഞ്ഞു കൊടുത്തിട്ടുണ്ടായിരുന്നു. ചിലന്തി ആശാൻ നിരാശനായി. അങ്ങനെ ആന്റണി ഉറുമ്പും രോഹിണി ഉറുമ്പും സുരക്ഷിതരായി സ്കൂളിൽ എത്തി.

മുത്തശ്ശൻ കൈ കൂട്ടി തിരുമ്മി, കണ്ണട ഊരി മേശമേൽ വച്ച് വീണ്ടും ചാരി ഇരുന്നു

നയന : എന്നിട്ട് ?

മുത്തശ്ശൻ : എന്നിട്ടെന്താ... അവരിരുവരും മറ്റ് കുട്ടികളുടെ കൂടെ മിടുക്കരായി പഠിക്കുന്നു, നയന മോളെ പോലെ. കഥ കഴിഞ്ഞു

നയന : എനിക്കിനീം കേക്കണം.

മുത്തശ്ശൻ : കഥ കഴിഞ്ഞു പോയി മോളെ.

നയന : എന്നാ ചാച്ചൻ വേറൊരു കഥ പറയോ… പ്ലീസ് പ്ലീസ്… പ്ലീസ്

നയന മോൾ വാശി പിടിച്ചു.

അലക്കിയ തുണികൾ നിറഞ്ഞ ബക്കറ്റുമായി നയനമോളുടെ മമ്മി നടന്ന് വരുന്നു.

മമ്മി : കൊച്ചേ വന്ന് കെടക്കാൻ നോക്ക്, മണി ഒമ്പത് കഴിഞ്ഞു

നയനമോൾ മുത്തശ്ശന്റെ ബെഡിൽ പതുങ്ങി കിടന്നു.

മുത്തശ്ശൻ : എന്നും രാത്രിയാ അലക്ക്

മമ്മി : നേരത്തെ കഴിഞ്ഞതാ ചാച്ചാ, എടുത്ത് വിരിച്ചിടാൻ മറന്ന് പോയി.

മുത്തശ്ശൻ : ഉം

മമ്മി തുണികളുമായി ടെറസിലേക്ക് പോയി. നയനമോൾ കുസൃതി ചിരിയോടെ ആദ്യം വലത് കണ്ണും പിന്നെ ഇടത് കണ്ണും തുറന്നു.

നയന : ഇനീം കഥ

മുത്തശ്ശൻ തല ചൊറിഞ്ഞു.

മുത്തശ്ശൻ : അപ്പൂപ്പനും അമ്മൂമ്മയും പായസം വച്ച കഥ ആയാലോ

നയന : അത് ഞാൻ കൊറേ പ്രാശം കേട്ടതാ

അവൾ രണ്ട് കയ്യും വിരിച്ച്, കൈപ്പത്തികൾ ചുരുട്ടി കോട്ടുവായിട്ടു

മുത്തശ്ശൻ : കണ്ടോ, കണ്ടോ… മോക്ക് ഉറക്കം വരുന്നുണ്ടേ

നയന : ഇല്ലാ...

അവൾ ഉച്ചത്തിൽ പറഞ്ഞു, ഫ്ളാറ്റിലെ സെക്യൂരിറ്റി ചേട്ടന് വരെ കേൾക്കാവുന്ന അത്ര ഉച്ചത്തിൽ

മുത്തശ്ശൻ ചെവി പൊത്തി

മുത്തശ്ശൻ : എന്നാ നക്ഷത്രങ്ങളുടെ രാജകുമാരിയുടെ കഥ പറയാം

നയന : ആ !

നയനമോളുടെ മുഖം വിടർന്നു.

മുത്തശ്ശൻ കസേരയിൽ നിന്നും എഴുന്നേറ്റ് കട്ടിലിൽ ഇരുന്നു. നയനമോളുടെ തലമുടിയിൽ വിരലോടിച്ചുകൊണ്ട് പുതിയ കഥ പറഞ്ഞ് തുടങ്ങി

 

നക്ഷത്രങ്ങളുടെ രാജകുമാരി :

 

മുത്തശ്ശൻ : ഇത് അങ്ങ് ദൂരെ… പതുപതുത്ത മേഘങ്ങൾക്കും മുകളിൽ ആകാശത്തിന്റെ അറ്റത്ത് നടക്കുന്ന കഥയാണെ

നയന : പപ്പേടെ വിമാനം പോവുന്നേന്റേം മോളിൽ ?

മുത്തശ്ശൻ : അതിന്റെം ഒത്തിരി മുകളിൽ

നയന മോൾ അൽപ്പനേരം ആലോചിച്ചിരുന്നു

നയന : സ്വർഗ്ഗത്തിന്റെ അടുത്താണോ ? അമ്മച്ചീടെ അടുത്ത് ?

മുത്തശ്ശൻ പുഞ്ചിരിച്ചു

മുത്തശ്ശൻ : സ്വർഗ്ഗത്തിന്റെ തൊട്ടടുത്ത്

നയനമോൾ ചിരിച്ചു. മുത്തശ്ശൻ നെഞ്ചിലെ നരച്ച രോമങ്ങൾ തടവി.

നയന : എന്നിട്ട് ?

മുത്തശ്ശൻ : ആകാശ ലോകത്ത്, നക്ഷത്രങ്ങളുടെ രാജ്യത്ത് സുന്ദരിയായ ഒരു രാജകുമാരി ഉണ്ടായിരുന്നു. അവളുടെ പേര്... താര.

നയന : താര !

മുത്തശ്ശൻ : ഒരു ദിവസം രാവിലെ എണീറ്റ് പല്ലും തേച്ച് നീട്ടി തുപ്പികൊണ്ട് നിൽക്കുമ്പോൾ താര കുട്ടി ഒരു കരച്ചില് കേട്ടു. നോക്കുമ്പോ എന്താ...

നയന : എന്താ..?

മുത്തശ്ശൻ : അങ്ങ് ദൂരെ ഗ്രഹങ്ങളുടെ രാജ്യത്തിൻറെ അതിരിൽ നിന്ന് പ്ലൂട്ടോ കരയുന്നു. പാവം പ്ലൂട്ടോയെ ഗ്രഹങ്ങളുടെ കൂട്ടത്തിൽ നിന്നും പുറത്താക്കി.

നയന : അതെന്തിനാ ?

മുത്തശ്ശൻ :  പ്ലൂട്ടോ കുഞ്ഞല്ലേ. അവന് മറ്റ് ഗ്രഹങ്ങളുടെ അത്രേം പവ്വറ് പോരാന്ന് അവർക്ക് തോന്നി കാണും.

നയന : ഉം

മുത്തശ്ശൻ : താരകുട്ടിയ്ക്കും നയന മോളെ പോലെ വിഷമം വന്നു. അവൾ പ്ലൂട്ടോയെ ആശ്വസിപ്പിച്ചു. അവന് അവലോസുണ്ടയും അച്ചപ്പവും ഒക്കെ കൊടുത്തു. പ്ലൂട്ടോയുടെ വിഷമം ചെറുതായി, ചെറുതായി കുന്നികുരുവിനോളം ആയി. അവര് രണ്ടാളും കൂടി ആകാശലോകം മുഴുവൻ ചുറ്റിനടന്ന് പല പല വികൃതികളും ഒപ്പിച്ചു. കാർമേഘ മുത്തശ്ശനെ ഇക്കിളിയിട്ട് മഴ പെയ്യിച്ചു. മഴയിൽ കൈ വീശി മഴവില്ല് വിരിയിച്ചു. ഇടിമിന്നലിന്റെ അറ്റം മുറിച്ചെടുത്ത് സൂര്യന് നേരെ എറിഞ്ഞു. സൂര്യൻ കണ്ണുരുട്ടി പേടിപ്പിച്ചു. അപ്പോ ഭൂമിയിലുള്ള പിള്ളേര് ഇങ്ങനെ പറഞ്ഞു

" വെയിലും മഴയും... കുറുക്കന്റെ കല്ല്യാണം..! "

നയനമോളുടെ ചുണ്ടുകൾ ചിരിച്ചു, ഉറക്കം തൂങ്ങിയ കണ്ണുകൾ മടിച്ചു മടിച്ച് തുറന്നു.

മുത്തശ്ശൻ : അവരിരുവരും മേഘകൂട്ടങ്ങളുടെ പിന്നിൽ ഒളിച്ച് കളിച്ചു, ആകാശ ലോകത്ത് ഓടി കളിച്ചു. രണ്ടാളും സമയം പോയത് അറിഞ്ഞേ ഇല്ല, പ്ലൂട്ടോയുടെ അമ്മ ചൂരൽ വടിയുമായി വന്ന് വിളിക്കുന്നത് വരെ. 

" നാളെ വരാവേ " എന്നും പറഞ്ഞ് പ്ലൂട്ടോ ഓടി പോയി.

നയന : എന്നിട്ട് ?

മുത്തശ്ശൻ : നക്ഷത്രങ്ങളുടെ രാജകുമാരി നാളെ ആകാനായി കാത്തിരുന്നു. ആകാശ ലോകത്തെ ഒരു ദിവസം എന്ന് പറഞ്ഞാൽ നമ്മുടെ നാട്ടിലെ ഒരുപാട് മണിക്കൂറുകൾ ഉണ്ടേ. മണിക്കൂർ സൂചി ടപ്പ്‌ ടപ്പ്‌ ടപ്പ്‌ എന്ന് ഓടിക്കൊണ്ടിരിക്കുന്നു.

ഓരോ "ടപ്പ്" നും മുത്തശ്ശൻ നയന മോളുടെ പുറത്ത് മെല്ലെ തട്ടി. അവളുടെ കണ്ണുകൾ അടഞ്ഞു.

മുത്തശ്ശൻ : ടപ്പ്  ടപ്പ്  ടപ്പ്...

നയനമോൾ ഉറക്കത്തിലായി.

അലക്കിയ തുണിയെല്ലാം അഴയിൽ വിരിച്ചിട്ട് ഒഴിഞ്ഞ ബക്കറ്റുമായി നയന മോളുടെ മമ്മി ടെറസിൽ നിന്നും ഇറങ്ങി വന്നു.

മമ്മി : ആ… മോള് ഉറങ്ങിയോ

മുത്തശ്ശൻ പുഞ്ചിരിച്ചു.

മമ്മി നയനമോളെയും എടുത്ത് കിടപ്പ് മുറിയിലേക്ക് നടന്നു.

മുത്തശ്ശൻ ചെറുതായി ചുമച്ചു, നെഞ്ചിൽ അമർത്തി തടവി. 

നയനമോൾ ഉറങ്ങുന്നു.

സ്വപ്നത്തിന്റെ ലോകത്ത് കണ്ണ് തുറന്ന അവൾ ഒരു അപ്പൂപ്പനേയും അമ്മൂമ്മയേയും കണ്ടു. പുഴയുടെ തീരത്തൊരു കൊച്ച് വീടിന് മുന്നിൽ നിൽക്കുകയായിരുന്ന അവർ അടുത്ത നിമിഷം ഒരു പൂന്തോട്ടത്തിലൂടെ കൈ കോർത്ത് നടക്കുന്നു. ഒരായിരം മിഠായികളും ബലൂണുകളും അവിടേക്ക് പറന്ന് വന്നു. മിഠായികൾക്കെല്ലാം ഒരേ നിറം, മഞ്ഞ. ബലൂണുകളെല്ലാം കടും ചുമപ്പ്. വലിയൊരു ബലൂണിൽ കൈ നീട്ടി പിടിച്ച അമ്മൂമ്മ അതിനോടൊപ്പം പറന്ന് ഉയർന്ന് പോയി. അപ്പൂപ്പന്റെ മുന്നിലായി ഒരു റോക്കറ്റ്. അതിൽ ഒട്ടിച്ചിരിക്കുന്ന വലിയ നെയിം സ്ലിപ്പിൽ 'രോഹിണി' എന്ന് എഴുതിയിരിക്കുന്നു. രോഹിണി അപ്പൂപ്പനേയും കൊണ്ട് ആകാശത്തേക്ക് കുതിച്ചു. ഒരു മഴവില്ല് ചിന്നി ചിതറി. ‘രോഹിണി’ റോക്കറ്റിന്റെ വാതിൽ തുറന്നിറങ്ങിയ അപ്പൂപ്പന് ചുറ്റും മിന്നി തെളിയുന്ന നക്ഷത്രങ്ങൾ. വെള്ളി മേഘങ്ങളുടെ പിന്നിലായി 'സ്വർഗ്ഗം' എന്നെഴുതിയ ചെറിയ ബോർഡ്. സ്വർഗ്ഗത്തിന്റെ വാതിൽ ടപ്പ് ടപ്പ് ശബ്ദത്തോടെ തുറന്നു, വാതിൽക്കൽ അമ്മൂമ്മ. അവർ പല്ലില്ലാത്ത മോണകാട്ടി ചിരിച്ചു. അപ്പൂപ്പനും അമ്മൂമ്മയും സ്വർഗ്ഗത്തിലേക്ക് കയറി. വാതിൽ അടഞ്ഞു.

മുത്തശ്ശന്റെ മുറിയിൽ നിന്നും മമ്മിയുടെ കരച്ചിൽ. നയനമോൾ ഞെട്ടി ഉണർന്നു. സ്വപ്നം മുറിഞ്ഞു, കഥ കഴിഞ്ഞു.

Srishti-2022   >>  Short Story - Malayalam   >>  നീലക്കണ്ണുകളുള്ള മാലാഖ

Santhosh Udayanan

EY

നീലക്കണ്ണുകളുള്ള മാലാഖ

കൊച്ചി കായൽ. എന്നെ എന്നും മോഹിപ്പിച്ചിരുന്നു അതിന്റെ ശാന്തത. പ്രക്ഷുബ്ദ്ധമായ കടലിനെ പുണരുമ്പോഴും ശാന്തത കൈവിടാത്ത അവിശ്വസനീയമായ പക്വത. എന്റെ മനസ്സ് കലങ്ങി മറിഞ്ഞ പല സന്ദർഭങ്ങളിലും ശാന്തത അനുഭവിക്കുവാൻ അവളുടെ തീരങ്ങൾ തേടി ഞാൻ പോയിട്ടുണ്ട്. വിശാലമായ കായൽപ്പരപ്പിലെ കുഞ്ഞോളങ്ങളോട് എന്റെ ഇഷ്ടവും ഇഷ്ടക്കേടും, വേദനയും പരിഭവവും, ആഗ്രഹങ്ങളും എല്ലാം പലപ്പോഴും പങ്കിട്ടിട്ടുമുണ്ട്. ബാല്യത്തിലും കൗമാരയൗവനങ്ങളിലും കൊച്ചിയിൽ അവധിക്കാലം ചിലവിടാൻ പോകുമ്പോഴെല്ലാം ഇതാവർത്തിക്കുമായിരുന്നു. ഒരു പക്ഷേ, കൂടിക്കാഴ്ചകൾ പിന്നീടും ജീവിതത്തിന്റെ ഭാഗമാക്കുവാൻ ഞാൻ ആഗ്രഹിച്ചിരുന്നു.

വളരെ വർഷങ്ങൾക്ക് ശേഷം ഞങ്ങൾ വീണ്ടും കണ്ടു. ഔദ്യോഗിക യാത്രയുടെ ഭാഗമായി താമസത്തിനായി കൊച്ചി കായലിനോട് ചേർന്നുള്ള പതിറ്റാണ്ടുകൾ പഴക്കമുള്ള ഹോട്ടൽ തിരഞ്ഞെടുത്തതും പഴയ ഓർമ്മകളുടെ പ്രേരണയാൽ ആകണം. പ്രകൃതി ഏറ്റവും സുന്ദരിയാകുന്നത് സായന്തനത്തിന്റെ സിന്ദൂരപ്രഭയിൽ ആണല്ലോ! കൊച്ചി കായലിനും സൗന്ദര്യം പകർന്നു നൽകി അന്തിയോളം പണി എടുത്ത് തളർന്ന സൂര്യൻ അങ്ങ് ചക്രവാളത്തിൽ വിശ്രമത്തിനായി ചുവടുകൾ വച്ചു തുടങ്ങിയിരുന്നു. പകൽ സമയത്ത് പലപ്പോഴും മഴമേഘങ്ങൾ മൂടിപ്പുതപ്പിച്ചിട്ടും തണുപ്പിച്ചിട്ടും യാത്രാവേളയിൽ പൂർണ്ണകായനായി സ്വർണ്ണപ്രഭയിൽ തന്റെ വിടവാങ്ങൽ രാജകീയമാക്കിയ സൂര്യനെ നോക്കി ഞങ്ങൾ ഇരുന്നു. ഞാനും, കുഞ്ഞോളങ്ങളാൽ സുന്ദരിയായ കൊച്ചി കായലും.

എപ്പോഴോ പെയ്ത മഴയുടെ ഓർമ്മ പുതുക്കി തണുത്ത കാറ്റ് എന്നെ തഴുകി പോകുന്നുണ്ടായിരുന്നു. പറയാൻ ഒത്തിരിയുണ്ടായിരുന്നു ഞങ്ങൾക്ക്. കാലവും ജീവിതവും വരുത്തിയ മാറ്റങ്ങൾ. പലരും കുത്തിക്കോറി വരച്ചേൽപ്പിച്ച മുറിപ്പാടുകൾ. വിടരും മുമ്പേ കൊഴിഞ്ഞു പോയ കൊച്ചു സ്വപ്നങ്ങൾ. നെഞ്ചിലും നിനവിലും പേറി നടന്ന മോഹങ്ങൾ ഓർമ്മകളായ കഥകൾ. അങ്ങനെ എന്തെല്ലാം, എന്തെല്ലാം.

രാത്രിയുടെ ആദ്യയാമങ്ങളിൽ എപ്പോഴോ കായൽപ്പരപ്പിൽ തിളങ്ങുന്ന രണ്ട് ചെറിയ നീലമുത്തുകൾ ഞാൻ കണ്ടു.അത് എന്റെ അടുത്തേക്ക് വരുന്നതു പോലെ. അല്ല, എന്റെ അടുത്തേക്ക് തന്നെ. മുത്തുകൾ അല്ല അത്. തിളങ്ങുന്ന നീലക്കണ്ണുകൾ! വിടർന്ന നീലക്കണ്ണുകൾ! വിടർന്ന തിളങ്ങുന്ന നീലക്കണ്ണുകളുള്ള ഒരു മാലാഖ! മേനിയഴകിനേക്കാൾ മുഖമഴകിനാൽ വർണ്ണിക്കപ്പെട്ടു മാത്രം പരിചിതമായ അവളുടെ കണ്ണുകൾക്ക് എന്തൊരു ഭംഗി! അഴിച്ചിട്ട മുടിയിഴകളും ചെറിയ വട്ടമുഖവും നീലക്കണ്ണുകളുമുള്ള അവൾക്ക് ചിത്രകാരൻമാരുടെ കരവിരുതിനെക്കാൾ ഭംഗി തോന്നുന്നു.

മാലാഖമാർക്ക് ഭാഷയുണ്ടോ? അവൾക്ക് എന്റെ ഭാഷ മനസ്സിലാകുമോ? എന്റെ ഹൃദയത്തിന്റെ ഭാഷ! തിരികെ എന്നോട് എന്തെങ്കിലും പറയുമോ? എന്തു പറയാൻ! എപ്പോഴും ചിരിക്കുന്ന അവൾക്ക് എന്തുണ്ടാവും പറയാൻ! മാലാഖമാർക്ക് ആഗ്രഹങ്ങളും പ്രതീക്ഷകളും കാണില്ലല്ലോ. അവയുണ്ടെങ്കിൽ നിരാശ കൂടെ ചേരും. അപ്പോൾ അവർക്ക് പ്രണയവും ഉണ്ടാകില്ല. അത് പേറ്റുനോവിനേക്കാൾ വേദനാജനകമാണല്ലോ. പിന്നെ എങ്ങനെ ചിരിക്കാൻ പറ്റും. ചിരിക്കാത്ത മാലാഖമാരുണ്ടോ? അങ്ങനെ ഒരു ചിത്രകാരനും കണ്ടിട്ടുണ്ടാവില്ല, ഞാനും.

എന്റെ ഏകാന്തത ഒഴിവാക്കാനായി കായൽ കരുതിവച്ച ഉപഹാരമാണോ നീലക്കണ്ണുകൾ? ഒഴുകി വരുന്ന എല്ലാ നദികളുടെ പ്രഹരവും ഏറ്റുവാങ്ങി ഏറെ ദൂരം താണ്ടി അലറിച്ചിരിക്കുന്ന കടലിന്റെ രൗദ്രവും ഉൾക്കൊണ്ട്, ചെറുഓളങ്ങളാൽ പുഞ്ചിരി തൂകുന്ന കായലിന്റെ വിശാലതയും പക്വതയുമില്ലെങ്കിലും, വിടർന്ന നീലക്കണ്ണുകൾ എനിക്ക് ഊർജ്ജവും പ്രസരിപ്പുമേകി തുടങ്ങിയിരിക്കുന്നു.

എപ്പോഴും കൂടെക്കാണുമെന്നു കരുതിയ നിഴലുപോലും വെളിച്ചമില്ലാതെയായപ്പോൾ എന്നെ വിട്ടുപോയി. അപ്പോഴും നീലക്കണ്ണുകൾ ഒപ്പമുണ്ടായിരുന്നു എനിക്ക് കൂട്ടായി. അവളുടെ കണ്ണുകൾ പ്രകാശം പരത്തുന്നുണ്ടായിരുന്നു. വെളിച്ചത്തിൽ അവളുടെ മുടിയിഴകൾ ഇളകുന്നത് എനിക്ക് കാണാം. പിന്നെ ചിരിയും. അവൾ ആരെയെങ്കിലും സ്നേഹിച്ചിട്ടുണ്ടാവുമോ ? സ്നേഹിച്ചവർ തള്ളിപ്പറഞ്ഞതിന്റെ വേദന അവൾ അറിഞ്ഞിട്ടുണ്ടാകുമോ ? അന്നും അവൾ ചിരിച്ചുവോ? അറിയില്ല! അവളുടെ നീലക്കണ്ണല്ലാതെ മറ്റൊന്നും എനിക്ക് നോക്കാനും കാണാനും കഴിയുന്നില്ല. അതാകട്ടെ തിളങ്ങിക്കൊണ്ടേയിരുന്നു.

തണുത്ത വീഞ്ഞിനും, ശീതീകരിച്ച മുറിയുടെ കുളിർമ്മയ്ക്കും, ഇമ്പമേറിയ പാട്ടുകൾക്കും, ആകാശത്ത് പരവതാനി വിരിച്ച നക്ഷത്രങ്ങൾക്കുമൊന്നും എന്റെ മനസ്സിനെയോ കണ്ണുകളെയോ അവളിൽ നിന്നകറ്റാൻ കഴിഞ്ഞില്ല. നേർത്ത വെളിച്ചത്തിൽ അവളുടെ നീലക്കണ്ണുകളുടെ ഭംഗി വർദ്ധിച്ചുകൊണ്ടേയിരുന്നു. ചിത്രങ്ങളിൽ കണ്ട മാലാഖമാരുടെ കണ്ണുകൾ വർണ്ണരഹിതമായിരുന്നു. അവൾക്ക് മാത്രം എന്തേ നീലക്കണ്ണുകൾ! അത് എന്നിൽ എന്ത് വികാരമാണ് ഉണർത്തുന്നത്? അറിയില്ല ! അവളുടെ നീലക്കണ്ണുകളിൽ നോക്കിയിരുന്ന് ഞാൻ ഉറങ്ങിപ്പോയി.

രാത്രിയിൽ എപ്പോഴോ ഉണർന്നപ്പോഴും അവൾ അവിടെ തന്നെയുണ്ടായിരുന്നു. പക്ഷേ, നീലക്കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നില്ല. ചിരി മാഞ്ഞിരുന്നു. ഞാൻ ഉണർന്നത് അവൾ അറിഞ്ഞിരുന്നില്ല. മാലാഖമാർക്കും വേദനയുണ്ടാകുമായിരിക്കും. മറ്റാരും അത് അറിയില്ല. ഇല്ല, ഞാനും അറിഞ്ഞില്ല. അവളെപ്പോലെ മറ്റുള്ളവരുടെ വേദനയകറ്റാൻ എനിക്കറിയില്ല. ഞാനുണർന്നത് അവൾ അറിയേണ്ട.പ്രഭാതസൂര്യൻ വീണ്ടും അവളുടെ ചിരിയുണർത്തും, അവളുടെ കണ്ണുകളെ പ്രകാശിപ്പിക്കും. വിടർന്ന നീലക്കണ്ണുകളെ ...

Srishti-2022   >>  Poem - English   >>  After the Storm

Sarath Chandran Pulluttiparambil

EY

After the Storm

Everything’s broken-

The rusty chair, the vase,

The handle of the nearly unused pan,

The bedroom mirror,

The lamp on the terrace,

The switch of the shrieking fan.

 

Twigs of the guava,

One wing of the parrot,

The lock of its lonesome cage,

The sight of the hills,

The neighbour’s swing,

And, the weatherman’s gauge.

 

The road to the fair,

The bridge to the kin,

And trails of the confused dog.

The morning’s calm,

The eerie sun,

That looks like a raged hedgehog.

 

But, that’s alright.

The storm didn’t touch

The tender stealth of the night.

Wrapped in fleece

Of crazy nerve

Sleeps my child of the light.

 

The verse of the song,

The flow of the hint,

The depth of the boundless grief,

Pulled through the storm,

Of ghastly charm

And deep, unplumbed mischief.

 

Srishti-2022   >>  Poem - English   >>  BB

Karl Max

EY

BB

Everyone has to be attitude in their own life..
But time moves on, for all of us ...
Dreams are fake! but it looks ultimate for all
Finally for all, the world looks like flat....

But audience are wandering about who is BB?..
BB is beautiful tiny, but fond of blood!...
Life is beautiful for the hero with lot of funs...
Like all, hero is one amoung us! But unique in the whole group of attitude...

Finally a clash between BB and hero, beg to the beautiful BB! leave me alone...
Then hero lost all mood and shed the plan of Victoria Bitter...
Because hero is short of that thick red blood, with rare percent...
Confused! Comrades are unique with that unique group of blood...BB smiles

Subscribe to EY