Skip to main content
Srishti-2022   >>  Article - English   >>  Highly educated and superstitious society in Kerala

Anas Abdul Nazar

Envestnet Pvt Ltd

Highly educated and superstitious society in Kerala

Black Magic & Gory Rituals Kerala Model!

 

Just before the dawn of October 21, 2022, Elantoor village in Pathanamthitta district was mostly popular for two details -a progressive settlement famously named as a Model village by Gandhi (Mohandas

 

Karamchand Gandhi) back in 1937 & the birth place of K. Kumar, a veteran freedom fighter and an orator also known as Elanthoor Gandhi. For the newer generations, Elanthoor is known as the birth place of renowned actor Mohanlal.

 

Yes!  It's the same Elanthoor where two women were dismembered and buried in a suspected case of "ritualistic human sacrifice' by a couple in Pathanamthitta.

 

That’s the irony,  80 years later such atrocities are prevalent in the same model community we thought was progressive.

 

Wait! This is not an isolated incident that happened in Elantoor. 

 

A few days later,  an young man's life was claimed in Parashala taluk of the capital district by the severity of an astrologer's prediction to an young girl that the first man who marry her would die.

 

One year back, in 2021, a religious teacher mother sacrificed her six-year-old son to God!! 

 

These are very few examples in recent times where superstition reached its height.

 

Hmm, are we still saying that  Keralites are enlightened?? 100% literate? 

 

Role of religions in fostering superstitions

 

It can be said that belief in God/Religion is the biggest superstition. But faith in God/Religion is often able to provide mental comfort to the common man in his troubled life, especially for faith in God. 

 

There are many people who entrust everything to God and take the confidence they get through it throughout their lives. They observe their worship and faith without bothering others. But when that faith does not limit to themself and starts causing harm to other individuals and society, faith becomes blind.

 

The innumerable religions and the gods with each name at the head of them may have given solace to many people in each era.Worship of natural forces and sacrifices to appease them were present in almost every society.

 

But when science developed,  it could explain every natural phenomenon, man began to realize that many beliefs were blind. As people became more aware of human rights and so on, many inhumane things began to become alien to civilized society.

 

In the second half of the 19th century and the beginning of the 20th century, there were waves of such social changes in  Kerala as well. Gurudev, Thaikkad Ayya, Iyyenkali and Chattambi Swamis were advocates of such changes. It is in the light shown by them that the present day Kerala wears the coat of enlightenment. But it is sad that we cannot carry the brightness of that light without dimming.

 

Although India's constitution includes fundamental duties to develop scientific temper, our rulers do not give much importance to it. Though Kerala has the title of being the first state in India to achieve full literacy, we are not at all ahead in eradicating superstitions or raising scientific awareness.

 

In Bihar, which lags far behind in literacy, a law was enacted in 1999 against witchcraft, followed by states like Jharkhand, Maharashtra and Karnataka. In Kerala, some attempts have been made in the past to frame a similar law. The Kerala Prevention of Eradication of Inhuman Evil Practices, Sorcery and Black Magic Bill was submitted to the government in 2019 but it is yet to see the light of the day. We are still discussing!! The heat of the discussions will increase after an event that shake like the waves in the river when stones are thrown.. Then it will be cold and frozen until the next news.

 

Role of Education

 

Why can't our education help us to get rid of superstitions?

Answer is simple!

 

We teach our children science in schools. But at the same time they are inclined more towards the fantasy stories  and superstition taught by their  parents or other elders in the home. 

 

Our current education system is not sufficient to overcome such illogical things and to create scientific awareness in children. 

 

This is the land of Swami Vivekananda who taught us that faith in self is the greatest faith. Our education should be able to inculcate confidence in children over superstitions and customs. We must have teachers who teach children the irrationality of superstitions. They should be brought up to be wise enough to distinguish paddy from chaff. The situation for that should be created in the society. 

 

Rulers should be able to make strong decisions to help society to get rid of blind faith and officers should be able to implement them. Every parent should strive not to allow at least the next generation to be trapped in the prison of superstitions. Enlightenment comes when we can distinguish faith from superstition.  Only then we Keralites can claim true literacy.

Srishti-2022   >>  Short Story - Malayalam   >>  എഴുതപ്പെടേണ്ട വികാരം

SHERIN MARIAM PHILIP

Envestnet Pvt Ltd

എഴുതപ്പെടേണ്ട വികാരം

പൊട്ടി പൊളിഞ്ഞു കിടന്ന ആ പ്രധാന റോഡിൻറെ നടുവിലൂടെ ഞാൻ നാലുകാലിൽ നടന്നുവരികയായിരുന്നു. ആഹാ...... എന്ത് ഭംഗി ഉള്ള സ്ഥലം. പകുതി കുഴിയും ബാക്കി പകുതി ടാറും. ഇരുവശങ്ങളിലും ആവശ്യത്തിലധികം   പുല്ലുകളും തിന്നാൻ പറ്റാത്ത അവശിഷ്ടങ്ങളും. ഇത്തരം അവശിഷ്ടങ്ങൾക്ക് പകരം തിന്നാൻ കൊള്ളാവുന്ന വല്ലതും ആയിരുന്നെങ്കിൽ നന്നായേനെ.

 

വിശന്നു വിശന്ന് വയർ എൻറെ എല്ലിനോട് ഒട്ടി ഇരിക്കുന്നു.ഒന്നു കുനിഞ്ഞു നോക്കി. ആഹാ വയർ ഏതാ എല്ല്  ഏതാ എന്ന് തിരിച്ചറിയാൻ പറ്റുന്നില്ല. എന്തായാലും ഇന്നലെ മഴ പെയ്തത് കാര്യമായി.കുഴി മുഴുവൻ വെള്ളം. അതെങ്കിലും കുടിക്കാം.നാവു നീട്ടി കുഴിയിൽ നിന്നും വെള്ളം നക്കി നക്കി  കുടിച്ചു.ദാഹം മാറി. വിശപ്പോ? അത് ഇപ്പോഴും പഴയ പോലെ തന്നെ.

 

വരുന്ന വഴിയിൽ പല  കടകളുടെയും മുന്നിൽ നാവുനീട്ടി നിന്നു. മുതലാളിമാരെ നോക്കി വാലാട്ടി കാണിച്ചു. ഇടയ്ക്ക് കുനിഞ്ഞ്  വയറിലേക്ക് നോക്കി.വിശക്കുന്നു.... എന്തെങ്കിലും..... ബാക്കിവന്ന അവശിഷ്ടം എങ്കിലും  താ എന്ന് ഇതിലും നന്നായി ഞാൻ എങ്ങനെയാണ് മനുഷ്യരെ പറഞ്ഞ് മനസ്സിലാക്കുക. എങ്ങനെ പഴകിയ ഭക്ഷണം വരാനാണ് ഇവിടെ? ദിവസങ്ങൾ പഴക്കമുള്ളവ ചൂടാക്കി ചൂടാക്കി ഫ്രഷ് എന്നും ടുഡേ സ്പെഷ്യൽ എന്നും പറഞ്ഞ് വിളമ്പുന്നു. ചൂടാക്കാൻ പറ്റാത്തവയാകട്ടെ പുതിയ രൂപത്തിൽ ആയി അലങ്കാര പെട്ട പ്ലേറ്റിൽ എത്തുന്നു. കുറച്ച് ആൾക്കാർ എന്നെ ആട്ടിയോടിച്ചു.  മറ്റുപലർ  ആകട്ടെ അഴുക്കുവെള്ളം കോരിയൊഴിച്ചു. അതിൻറെ ആകും   ദേഹത്തിന് ഒരു നാറ്റം. എന്തായാലും ഈ കുഴിയിലെ വെള്ളത്തിൽ തന്നെ ഒന്നും മുങ്ങാം. ദേഹത്തുവീണ്  വെള്ളത്തിനേക്കാൾ വൃത്തി ഉണ്ട്.

 

 

വഴിയരികിൽ കണ്ട പല കാഴ്ചകളെയും പറ്റി ആലോചിച്ച് കൂട്ടത്തിലേ വലിയ കുഴിയിൽ മുങ്ങികുളിച്ചു കൊണ്ടിരുന്നപ്പോൾ അതാ പാഞ്ഞു പോകുന്നു ഒരു ബൈക്ക്. പുറകിൽ എന്തോ ഒരു കവറും. ഫോണിൽ സംസാരിച്ചുകൊണ്ടാണ് ആശാൻറെ യാത്ര. ഈ കുണ്ടും കുഴിയുമുള്ള റോഡിൽ ഇങ്ങനെ ഇത്രയും സ്പീഡിൽ ഫോണിൽ സംസാരിച്ചുകൊണ്ട് പോകാൻ ധൈര്യം വേണം...... അസാമാന്യ ധൈര്യം. അല്ല ഇവൻ മണ്ടൻ ആണോ? അതോ മണ്ടനായി അഭിനയിക്കുകയാണോ? ഇങ്ങനെ ആലോചിച്ചിരുന്നപ്പോൾ ആ ബൈക്കിൻറെ പിന്നിലെ കവറിൽ നിന്നും ഒരു പൊതി താഴേക്ക് വീണു.

 

 

വീഴ്ചയിൽ പൊതിയുടെ പ്ലാസ്റ്റിക് കവറിംഗ് ഒക്കെ നഷ്ടപ്പെട്ടു. ബൈക്കുകാരൻ ഒന്നും അറിഞ്ഞിട്ടില്ല. അല്ല ഫോൺ കയ്യിൽ കിട്ടിയാൽ സ്വന്തം ഹൃദയം ആരെങ്കിലും അടിച്ചോണ്ടു പോയാൽ പോലും ഈ മനുഷ്യഗണം അറിയുന്നില്ലല്ലോ. ഞാൻ എന്തായാലും പൊതിയുടെ അരികിലെത്തി. മുൻ കാലുകൾ കൊണ്ട് പേപ്പറും വാഴയിലയും പതിയെ മാറ്റിനോക്കി. ദൈവമേ ഭക്ഷണം. ആഹാ...... എന്താ ഇതിൻറെ ഒരു മണം. തിന്നാൻ വേണ്ടി പൊളിച്ചതും എൻറെ മുതുകിൽ ആരോ തൊട്ടു.

 

 

"എനിക്ക് തരുമോ ഈ ഭക്ഷണം"? ഒരു  ബാലൻ.... എന്നെ പോലെ തന്നെ. കറുത്ത്  മെലിഞ്ഞു എല്ലിനോട് ഒട്ടിയ പള്ളയും. "കഷ്ട്ടമുണ്ട്... അഞ്ചു ദിവസമായി വല്ലതും കഴിച്ചിട്ട്".  അവൻ എൻറെ മുന്നിൽ നിന്നും കരയാൻ തുടങ്ങി. ഒരു ശ്വാനൻ ആയ  എന്നോട് ഒരു മനുഷ്യ കുഞ്ഞ് അപേക്ഷിക്കുന്നു. അവൻറെ അവസ്ഥ അപ്പോൾ എന്നെക്കാൾ  കേമം ആയിരിക്കും.  ആ...... അവനു കൊടുത്തേക്കാം. ഒന്നൂടെ നോക്കാം. എനിക്ക് എന്തെങ്കിലും തിന്നാൻ കിട്ടാതിരിക്കില്ല. ഞാൻ  പതിയെ മുന്നോട്ടു നടന്നു. ഉടനെ അവൻ പിന്നെയും എന്നെ തൊട്ടു. അല്ല ഇനി എന്താ വേണ്ടേ? എൻറെ കയ്യിൽ ഒന്നുമില്ല. ഒരു  മുഷിച്ചിലോടെ ഞാൻ അവനെ തിരിഞ്ഞു നോക്കി. "അല്ലെങ്കിൽ നമുക്ക് ഒരുമിച്ച് കഴിക്കാം".

 

 

അവൻ ആ ഭക്ഷണം പൊതിഞ്ഞ പേപ്പർ പകുത്തു. പകുതി ഭക്ഷണം അതിലേക്ക്  മാറ്റി. ബാക്കി ഭക്ഷണം അവനും എടുത്തു. റോഡിൻറെ സൈഡിൽ   മാറിയിരുന്നു രണ്ടു പേപ്പർ കഷ്ണങ്ങളിൽ ഞങ്ങൾ ആ ഭക്ഷണം പങ്കിട്ടു കഴിച്ചു. കഴിക്കുന്നതിനിടയിൽ അവൻ പറയുന്നുണ്ടായിരുന്നു. "ഞാൻ ഒരുപാട് വീടുകളുടെയും  കടകളുടെയും മുന്നിൽ ചെന്ന് കരഞ്ഞ് പറഞ്ഞു. എനിക്ക് വിശക്കുന്നു. വല്ലോം കഴിക്കാൻ തരുമോ എന്ന് ചോദിച്ചു. എല്ലാവരും എന്നെ ആട്ടിയോടിച്ചു. ഇച്ചിരി ആഹാരം എനിക്ക് തന്നു കൂടായിരുന്നോ അവർക്ക്". അവൻറെ കരച്ചിൽ ഞാൻ നോക്കി.  അതെ.... അവൻറെ അവസ്ഥയും എന്നെപ്പോലെ തന്നെ. ഞങ്ങൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരുന്നു.

 

 

ഉയർന്ന ശബ്ദത്തിലെ പാട്ടും, ഡാൻസും, ബഹളവും ഒക്കെയായി ഒരു കോളേജ് ടൂർ ബസ് അതു വഴി വന്നു. ഇത്രയും കുഴിയുള്ള റോഡ് അല്ലേ... വണ്ടിയുടെ വേഗത കുറഞ്ഞു.   ഡ്രൈവർക്ക് ധൈര്യം അല്പം കുറവാണെന്ന് തോന്നുന്നു! പെട്ടെന്ന് ഒരു അലർച്ച.  "ദാണ്ടെഡാ നോക്ക്!  ഒരു  കൊച്ചും പട്ടിയും ഒരു ഇലയിൽ നിന്ന് ആഹാരം കഴിക്കുന്നു. ഇപ്പൊ തന്നെ ഒരു ഫോട്ടോ എടുക്കട്ടെ. ആഹാ.... നല്ല അടിപൊളി ഫോട്ടോ. ഇത് ഞാൻ സോഷ്യൽ മീഡിയയിൽ ഇടും. ഒരു 10K ലൈക്ക് എങ്കിലും കിട്ടാതെ ഇരിക്കില്ല. ഇവന്മാര് എല്ലാവരും  എടുക്കുന്നോ ഫോട്ടോ. എന്നാ ആദ്യം ഞാൻ തന്നെ ഇടും". എല്ലാവരും ഫോട്ടോ എടുക്കാനും അത് പോസ്റ്റ് ചെയ്യാനുമുള്ള തിരക്കിൽ.

 

 

അപ്പോഴാണ് അവരുടെ കൂടെ ഉണ്ടായിരുന്ന അധ്യാപകൻ ആ കാഴ്ച കണ്ടത്. "ഓഹോ! അൾട്രാ സ്പീഡിൽ ഉള്ള നമ്മുടെ നാടിൻറെ അവസ്ഥ  കണ്ടില്ലേ.....". അദ്ദേഹം മനസ്സിൽ ഓർത്തു. മനസ്സിൽ മനുഷ്യത്വത്തിൻറെ ഒന്നോ രണ്ടോ കണികകൾ ബാക്കി ഉള്ളത് കൊണ്ട് ആകാം.... അദ്ദേഹത്തിൻറെ കണ്ണുകൾ  അറിയാതെ തന്നെ നിറയാൻ തുടങ്ങി.  പതിയെ അദ്ദേഹം ചിന്തിച്ചു. "അതെ!  ലോകത്തിൽ ഏറ്റവും കൂടുതൽ ചിന്തിക്കേണ്ടതും ചർച്ച ചെയ്യപ്പെടേണ്ടതും എഴുതപ്പെടേണ്ടതും   ആയ വികാരം പ്രണയമല്ല  മറിച്ച് വിശപ്പാണ്". എല്ലാ ജീവജാലങ്ങൾക്കും ഉള്ള ഒരേ വികാരം....... വിശപ്പ്!!!!!!!

Srishti-2022   >>  Article - Malayalam   >>  മാറ്റത്തിൻറെ അടിസ്ഥാനം

SHERIN MARIAM PHILIP

Envestnet Pvt Ltd

മാറ്റത്തിൻറെ അടിസ്ഥാനം

 ഈയിടെ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ കണ്ടു. ഒരു പെൺകുട്ടി തൻറെ സുഹൃത്തിനോട് പറയുന്നു എൻറെ അച്ഛൻ എനിക്ക് പഠനശേഷം ജോലിയും വാങ്ങി തരും 101 പവൻ സ്വർണവും നൽകി കെട്ടിച്ചു വിടുകയും ചെയ്യും. മറുപടിയായി സുഹൃത്ത് പറയുന്നു എൻറെ അച്ഛൻ എന്നെ എൻറെ ആഗ്രഹത്തിനനുസരിച്ച് പഠിപ്പിക്കും. പക്ഷേ കല്യാണത്തിന് ആവശ്യമായത് ഞാൻ തന്നെ ജോലി ചെയ്ത് സമ്പാദിച്ചു നടത്തണമെന്ന്. മുപ്പതോ അറുപതോ സെക്കൻഡ് ഉണ്ടായിരുന്ന ആ വീഡിയോ കണ്ടയുടനെ ഒരു നിമിഷം കണ്ണടച്ച് അതിനെകുറിച്ച് ചിന്തിക്കാൻ ആണ് തോന്നിയത്. മാറുന്ന കേരളത്തിൻറെ മാറുന്ന ധ്വനിയാണ് എനിക്ക് അവിടെ കേൾക്കാൻ കഴിഞ്ഞത്.

       ഒരു പെൺകുട്ടിക്ക് 18 വയസ്സ് ആകുമ്പോൾ കേൾക്കാൻ തുടങ്ങുന്നതാണ് കല്യാണം ഒന്നും ആയില്ലേ എന്ന്.  അവൾ  പഠിക്കുക അല്ലേ പക്വത വന്നില്ലല്ലോ എന്ന് പറഞ്ഞാൽ കേൾക്കുന്ന ആദ്യത്തെ മറുചോദ്യം വോട്ട് ചെയ്യാൻ 18 വയസ്സ് മതിയല്ലോ, പിന്നെ എന്തുകൊണ്ട് ആ പക്വത വച്ച് ഒരു കുടുംബം നോക്കി കൂടാ എന്നാണ്.  22 വയസ്സ് കഴിഞ്ഞാൽ പലർക്കും പെൺകുട്ടികൾ 44 വയസ്സായ മട്ടാണ്.

            വിവാഹം എന്നതിൽ തുടങ്ങി പിന്നീട് കേൾക്കുന്ന അടുത്ത വാക്കാണ് സ്ത്രീധനം. സ്ത്രീ തന്നെ ധനം അല്ലേ എന്ന് ചോദിച്ചു തുടങ്ങിയിട്ട് പതിയെ അരികിൽ വന്നിരുന്നു ചോദിക്കും,"എന്നാലും നിങ്ങൾ മോൾക്ക് എന്തു കൊടുക്കും"? സാധാരണയായി കഴിക്കുന്ന എല്ലാം കൊടുക്കും എന്നു പറഞ്ഞ് മടക്കി അയക്കാൻ ആണ് പലപ്പോഴും മനസ്സിൽ തോന്നുക.പക്ഷേ  അതിഥി മര്യാദ..... അത് കാത്തുസൂക്ഷിക്കേണ്ടത് കൊണ്ട് പാവം അച്ഛന്മാർ പലപ്പോഴും മൗനികളാകും. കുറച്ചു പേരാകട്ടെ കുറച്ചുകൂടെ വൃത്തിയായി പറയും "ഞങ്ങൾ ഞങ്ങളുടെ മകൾക്ക് ഇത്രേം കൊടുത്തു എന്ന്".ഇങ്ങോട്ട് അതിൽ കൂടുതൽ പ്രതീക്ഷിക്കുന്നു എന്നതിൻറെ ആധുനിക രൂപവത്കരണം ആണ് ആ ചോദ്യം.പലപ്പോഴും കടകളിൽ പ്രൈസ് ടാഗും ആയി വെച്ചേക്കുന്ന സാധനങ്ങളെ പോലെയാണ് ചിലർ മക്കളുമായി പെണ്ണുകാണാൻ ഓരോ വീടും കയറിയിറങ്ങുന്നത്.

    വിവാഹമെന്നത് രണ്ടു മനസ്സുകളുടെയും രണ്ട് കുടുംബത്തിനെയും ഒത്തുചേരലാണ്.എന്നാൽ പലപ്പോഴും കൊടുക്കൽ വാങ്ങലിൻറെ ഉടമ്പടി ആയി രൂപമാറ്റം സംഭവിക്കുന്ന ഒന്നായി വിവാഹം മാറ്റപ്പെടുന്നു.പണം കൊടുത്ത് വാങ്ങുന്ന സ്നേഹത്തിൻറെ ആയുസ്സ് എത്രയാണെന്ന് പെൺമക്കളുടെ മനസ്സിൻറെ തെമ്മാടിക്കുഴിയിൽ അടക്കം ചെയ്യപ്പെടുന്ന പൊതു സത്യമായി മാറുന്നു.  പണം കൊടുത്തു വാങ്ങുന്ന ഇല്ലാത്ത സ്നേഹം ആണ് പലപ്പോഴും സ്ത്രീധനത്തിൽ നമുക്ക് കാണാൻ സാധിക്കുന്നത്.

       സ്ത്രീധനം എന്നതിൻറെ പാർശ്വ ഫലങ്ങൾ  ഓരോ ഉത്തരയും വിസ്മയയുമായി മുന്നിൽ വരും.അടുത്ത വാർത്ത  വരുന്ന വരെ ആഘോഷിക്കപ്പെടാൻ മാത്രം........  അത്രമാത്രമേ പലപ്പോഴും സ്ത്രീ ജന്മങ്ങളുടെ പ്രാണ ത്യാഗത്തിന് ശക്തി ഉള്ളൂ.  പിന്നീട് സമൂഹം അടുത്തതായി വരുന്ന വാർത്തയുടെ പുറകെ നിർത്താതെ ഓടിക്കൊണ്ടിരിക്കും.പ്രാണൻ നഷ്ടപ്പെട്ട ഓരോ പെൺകുട്ടിയുടേയും ഘാതകൻമാർക്ക്  ശിക്ഷ ലഭിച്ചാൽ മാത്രം തീരുമോ സമൂഹമനസാക്ഷിയെ കാർന്നുതിന്നുന്ന ഈ സ്ത്രീധന  മോഹികളുടെ എണ്ണം.സൗന്ദര്യവും പണവും അല്ല  വിവാഹത്തിൻറെ അളവുകോൽ,മറിച്ച് വ്യക്തിത്വമാണ് എന്ന് മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

      പെണ്ണായും പന്നി ആയും ജനിക്കാതെ ഇരുന്നതിന് ദൈവത്തിന് നന്ദി എന്ന് പ്രാർത്ഥിച്ച പുരാതന കാലത്തിൻറെ ബാക്കിപത്രമാണ്  സ്ത്രീധനത്തിൽ ഇന്ന് നാം കാണുന്നത്.കുടുംബം പോറ്റാൻ വേണ്ടി  വണ്ടിക്കാളകാരനായി ഒടുവിൽ വണ്ടി കാളകളെ പോലെ ആകുന്ന മനുഷ്യൻറെ കഥ പി. ഭാസ്കരൻറെ "ഓർക്കുക വല്ലപ്പോഴും" എന്ന കൃതിയിൽ കാണാം.കുടുംബത്തെ നോക്കാൻ വേണ്ടി കഷ്ടപ്പെടുന്ന ഓരോ അച്ഛനമ്മമാരുടെ മുഖമാണ്, തേങ്ങലാണ്,നൊമ്പരമാണ് ആ കൃതിയുടെ ഓരോ അക്ഷരത്തിലും ഞാൻ കണ്ടത്. അവരുടെ ചുമലിൽ കൂർത്ത ആണി അടിച്ചിറക്കുന്നത് ആണ് സ്ത്രീധനവും മലയാളികളുടെ വിവാഹ സംസ്കാരവും.

 

     സ്ത്രീധനത്തോടെ കൂട്ടു വരുന്ന അടുത്ത സാമൂഹിക തിന്മയാണ് ആർഭാടം.വിവാഹ സൽക്കാരങ്ങൾ പലപ്പോഴും പൊങ്ങച്ചത്തിന് വേദികൾ ആയിരിക്കുന്നു. നഷ്ടപ്പെടുത്തി ഉപേക്ഷിച്ചു കളയുന്ന ഓരോ ധാന്യമണിക്കും പലപ്പോഴും വിശന്നു കരയുന്ന  കുട്ടിയുടെ മുഖവും അവരുടെ കണ്ണുനീർ തുള്ളിയുടെ രുചിയും ആണ്. ആ  കാഴ്ച്ചയുടെ നേരെ പലപ്പോഴും അറിഞ്ഞുകൊണ്ടുതന്നെ ഞാൻ ഉൾപ്പെടുന്ന സമൂഹം കണ്ണുകൾ  പൂട്ടിയും ചെവികൾ കൊട്ടിയും അടയ്ക്കുന്നു. വെട്ടി കുഴിച്ചു മൂടാതെ ആ ഭക്ഷണത്തെ  ആവശ്യക്കാരൻറെ മുന്നിലെത്തിച്ചു കൊടുത്താൽ കിട്ടുന്ന പുണ്യം ഏത് അമ്പലത്തിൽ ശയനപ്രദക്ഷിണം നടത്തിയാലും, ഏത് പള്ളികളിൽ നേർച്ച ഇട്ടാലും കിട്ടില്ല. കാരണം അന്നം ദൈവമാണ്.

കല്യാണം, കല്യാണ  സൽക്കാരം, സ്ത്രീധനം ഇത്രയും ആകുമ്പോൾ കടമെടുത്തു നടുവൊടിയും ഓരോ അച്ഛനമ്മമാരുടെയും. പിന്നീടുള്ള ജീവിതം കടം വീട്ടാനുള്ള ദുരിതത്തിലും. സ്ത്രീധനം വേണ്ട സ്ത്രീധനം ഇല്ലാതെ വിവാഹം നടത്തുമെന്ന് ഘോരഘോരം പ്രസംഗിക്കാനും ലേഖനങ്ങളായി എഴുതാനും ആർക്കും സാധിക്കും. എന്നാൽ ഇത്തരം ചിന്തകൾ നമ്മുടെ ജീവിതത്തിൽ എത്ര ശതമാനം പ്രാവർത്തികമാക്കാൻ കഴിയുന്നു എന്ന് നാം നമ്മോട് തന്നെ ചോദിക്കേണ്ട കാര്യം ആണ്. കാരണം ഞാൻ മാറിയെങ്കിൽ മാത്രമേ സമൂഹം മാറൂ. സമൂഹം മാറിയെങ്കിൽ മാത്രമേ സാമൂഹിക പ്രശ്നം മാറൂ. സാമൂഹ്യപ്രശ്നം മാറിയെങ്കിൽ മാത്രമേ ഭൂമി സ്വർഗ്ഗത്തേക്കാൾ സുന്ദരം ആകൂ. ഏത് മാറ്റത്തിൻറെയും അടിസ്ഥാനം ഞാനാണ്.

നല്ല വിദ്യാഭ്യാസം നൽകി നല്ല മൂല്യങ്ങൾ നൽകി ശക്തമായി പ്രതികരിക്കാൻ ആകുന്ന മനസ്സും നൽകിയാണ് നമ്മുടെ പെൺകുട്ടികൾ വളരേണ്ടത്. പെൺകുട്ടിയുടെ ഭാരത്തിന് അനുസരിച്ചുള്ള സ്വർണാഭരണങ്ങളും ഇട്ടു മൂടാൻ ഉള്ള പണവും അല്ല വിവാഹത്തിൻറെ മാനദണ്ഡം. ശരീരം കൊണ്ടും മനസ്സു കൊണ്ടും മൂല്യങ്ങൾ  കൊണ്ടും ശക്തി ഉള്ളവരാകണം നമ്മുടെ പെൺകുട്ടികൾ. സ്ത്രീധന മോഹികൾക്ക് നമ്മുടെ മക്കളെ കുരുതി നൽകുന്നതിലും എത്രയോ നല്ലതാണ് സാമൂഹിക പ്രശ്നങ്ങളെ തോൽപ്പിച്ച് സ്വതന്ത്രരായി പ്രതിബന്ധങ്ങളുടെ  കെട്ടുപൊട്ടിച്ച്   ജീവിതത്തെ ആസ്വദിക്കുന്നവർ ആയി അവരെ മാറ്റി തീർക്കുന്നത്. അതെ മാറ്റമില്ലാതെ തുടരുന്ന മാറ്റം വരേണ്ടുന്ന കാലചക്രം ഏറെ മുന്നേറിയിരിക്കുന്നു.മാറ്റം വരേണ്ടത് എന്നിൽ നിന്നാണ്. കാരണം  മാറ്റത്തിൻറെ അടിസ്ഥാനം ഞാനാണ്.

Srishti-2022   >>  Poem - English   >>  Path

Megha Haridas

Envestnet Pvt Ltd

Path

I wish there was someone
who always stood by me
fact there were none...
All the way I travelled alone
deep inside my heart
seeking for love and friendship...
found none...
Tears shred my eyes
I realized I was all alone...
Then gathered all my strength
and took an oath
that I would never cry...
A ray of hope just rose in me
as I walked all the way long
reached where I wanted to be..
that moment of pride...
From then no regrets..
I realized I wasn't alone 
I had myself....

Subscribe to Envestnet Pvt Ltd