Vishnulal Sudha
ENVESTNET
പൂട്ടിയടയ്ക്കപ്പെട്ടവന്റെ ഓണം
ചെത്തി പൂത്തുലഞ്ഞു, വാടി
യോട്ടിയെന്നുദരമായ്
ചെമ്പകം കൊഴിഞ്ഞു, താണി
തിന്നിതെൻ പ്രതീക്ഷപോൽ
ഓർമ്മകൾ വിതുമ്പി, വിങ്ങി
വർണ്ണവും വസന്തവും
ചോരയിൽ പുഴുക്കൾ, തിങ്ങി
ചിന്തയിൽ ചിതലുകൾ
ഓണമെന്നതോതി, തേടി
ചാരെയെത്തി ചിങ്ങവും
ചാരമില്ലാ ചേറു, നോക്കി
ചേർന്നിരുന്നു മൂകമായ്
കീശയിൽ പരതി, നേടി
ഞാൻ നനയ്ച്ച നോവുകൾ
രാത്രിയിൽ കിളിർത്തു, പൊന്തി
ആർത്തി പൂണ്ട നാവുകൾ
ആടയിൽ കൊരുത്തു, തൂങ്ങി
ആടുവാൻ മുകുളവും
മേലെ മൂടും കോടി, ചൂടി
മോചനം കൊതിച്ചുപോയ്
ഇല്ല തോൽക്കുകില്ല, ഇന്നി
പഞ്ഞവും കടന്നിടും
കീടമൊക്കെ മാറി, മോടി
കൂടി മന്നനെത്തിടും.