Skip to main content
banner
Srishti-2022   >>  Short Story - Malayalam   >>  പുകമണക്കുന്ന പൂക്കൾ

Reshma P Chandran

Infosys

പുകമണക്കുന്ന പൂക്കൾ

ആൾത്തിരക്കുള്ള മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗം.
ഉച്ചത്തിലുള്ള നിലവിളി കേൾക്കാം.ശബ്ദം കേട്ടാൽ അറിയാം യുവാവാണ് .വേദനിച്ചിട്ടുള്ള കരച്ചിലാണ്.

"അയ്യോ എന്റെ കൈ....അയ്യോ എന്തേലും സെഡേഷൻ താടാ..
എന്റെ കയ്യു ഒടിഞ്ഞിട്ട്ട്..എന്തൊരു വേദനയാ..അയ്യോ "
എനിക്ക് വേദന എടുക്കുവാനേ..."

അടുത്തുനിന്ന അറ്റൻഡർ പറയുന്നുണ്ട്
"ഇവനൊക്കെ ഇതുപോര..
വെള്ളമടിച്ചിട്ടുള്ള വണ്ടിയോടിക്കല..
അതെങ്ങനാ പതിനെട്ടുകഴിഞ്ഞാൽ കാർന്നോന്മാര് ലക്ഷങ്ങൾ ഉള്ള വണ്ടി അല്ലെ മേടിച്ചു കൊടുക്കുള്ളു..
പണിയില്ല കൂലിയും ഇല്ലാതെ ഇങ്ങനെ കോലു കളിച്ചു നടപ്പല്ലേ..
അവന്റെയൊക്കെ യോഗം."

"നമ്മളെയൊക്കെ കാർന്നോന്മാര് തിരിഞ്ഞുപോലും നോക്കിട്ടില്ല
ഈ പ്രായം വരെ.കാശിന്റെ വില അറിയാത്തവർ.
ഹാ എന്തേലും തക്കത് കിട്ടുമ്പോൾ മനസ്സിലാകും."

"ഹോ എന്താടോ താനിങ്ങനെ ഒച്ചവെക്കുന്നെ " നേഴ്സ് സഹികെട്ടു ചോദിച്ചു.
"നീ പോടീ നീ ആരാ എന്നെ ചോദ്യം  ചെയ്യാൻ ?
നിനക്കു വല്ല ഇൻജെക്ഷൻ തരാൻ പറ്റുമോ?
ഇല്ലേൽ നീ പോടീ  *&%^#$$"(കട്ട തെറികൾ )

ഇവന് അമ്മേം പെങ്ങളും ഇല്ലേ (നേഴ്സ് സഹ നേഴ്സ് നോട് )

"എല്ലാ ചേച്ചി എനിക്ക് ഇല്ലാ, ചേച്ചിക് ഈ പറഞ്ഞത് , ഏതു  ?പെങ്ങള് ഉണ്ടേൽ, എനിക്ക് തന്നേരെ.. ഞാൻ നോക്കിക്കോളാം "

"ഓഹ് ഇവൻ druggaa  നീ ഒന്നും പറയാൻ നിൽക്കേണ്ട  " സഹ നേഴ്സ്

ആരും അടുക്കുന്നില്ല .കൈ ഒടിഞ്ഞിട്ടുണ്ട്..അതും തോളില്..എല്ലിന് പൊട്ട്

"ഉത്തരവാദിത്തപെട്ടവര് വരട്ടെ ,വാർഡിലേക്ക് മാറ്റാം" ഡോക്ടർ പറഞ്ഞു.

ഒരു മണിക്കൂർ കഴിഞ്ഞു കാണും..
രണ്ടു പേര് വന്നു ..
അവരെ കണ്ടതും അവൻ അക്രമാസക്തമായി.
ചീത്തയും തെറിയും മാത്രം ..

"എടി നീ ഒക്കെ ഒരു തള്ളയാണോ?
നിന്റെ ഒടുക്കത്തെ പ്രാക്കാണ്..എന്റെ  തലവിധി അല്ലാതെന്താ ?

നോക്കി നിന്നവർക്ക് ഇപ്പോൾ ഒരു ഏകദേശ രൂപം കിട്ടിയിട്ടുണ്ട്..
മുൻപേ പറഞ്ഞ , ആ ഉത്തരവാദികൾ തന്നെ !
ഇവന് വളർത്തുദോഷം സമ്മാനിച്ച നികൃഷ്ട ജന്മങ്ങൾ .

അഭിപ്രായങ്ങളും മനോവിചാരങ്ങളും പാടെ മാറ്റേണ്ടി വന്നു കണ്ടു നിന്നവർക്ക്.കാരണം കാശിന്റെ തിളപ്പല്ല..

അവന്റെ അപ്പന്റെ കാലിൽ പണി കഴിഞ്ഞു വന്ന സിമെന്റിന്റെ അവശേഷിപ്പുകൾ ഏതോ കഥയെ തുറക്കുന്നുണ്ട്.
നടുവും താങ്ങി  നിൽക്കുന്ന അമ്മയെ കണ്ടാലറിയാം
ഒരു ആയുസ്സിന്റെ സർവവും താങ്ങിയതു ആ നാടുവിലാണെന്നു.

വാർദ്ധക്യം കാലം തെറ്റിവന്ന വെയിലിനെ  പോലെ നോക്കി നിൽക്കുകയാണ്.
പെട്ടെന്ന് പ്രായമാകുന്ന മക്കളുണ്ടെങ്കിൽ വാർദ്ധക്യം കാലം പോയിട്ട കണ്ണാടി പോലും നോക്കാതെ എത്തുന്ന പാവം ഒരു വിരുന്നുകാരനാണ് .

ആ നാലു കണ്ണുകൾക്കു എന്തോ പറയാനുണ്ട്.

നിശബ്തതയുടെ താഴ്‌വാരം.താഴ്വരങ്ങൾക് ഒരുപാട് കഥകൾ പറയാനുണ്ടാകും ,അതും പറയാതെ പറയുന്ന കഥകൾ കാറ്റിനും മഴയ്ക്കും ഭാവങ്ങളുണ്ടാകും .എന്തിനേറെ പറയാൻ മണ്ണിനും  marangalkkumnund parayanere.

മക്കള്ക്കുവേണ്ടിയ ഞാൻ ജീവിച്ചത് മക്കൾക്കുവേണ്ടി മാത്രം.
അതെ അവരുടെ കണ്ണിലെ ചിരി കാണാൻ മാത്രം ഞാൻ എല്ലുമുറിയെ പണിയെടുത്തു.

ഇന്ന് വാർദ്ധക്യം എന്നെ തേടി വന്നിരിക്കുകയാണ്.
ഹാ പ്രളയത്തിന് പോലും സമയവും കാലവും ഇല്ലാ.പിന്നെയാണ്   വാർദ്ധക്യം.

ആരുമില്ലാത്തവന് ദൈവം   തുണ  എന്ന്‌ കേട്ടിട്ടുണ്ട്.
പഴയ കമ്മ്യൂണിസ്റ്റ് ആയതിനാൽ ദൈവത്തെ  വിശ്വസിക്കാൻ ഒരു ഭയം.
ഹാ അങ്ങേരു തന്ന കുഞ്ഞുങ്ങളെ ദൈവമായി കാണാല്ലോ അല്ലെ.

അങ്ങനെ ഞാൻ എന്റെ മക്കളെ സ്നേഹിച്ചു..എന്റെ എല്ലാ പ്രവർത്തികളും
ഞാൻ അവർക്കുവേണ്ടി സമർപ്പിച്ചു .
എന്റെ സന്തോഷം മാത്രമല്ല എന്റെ വയറും നിറച്ചിരുന്നു, അവരുടെ കണ്ണിലെ മായാത്ത ചിരി ആയിരുന്നു.
ഞാൻ കണ്ട ഉയരങ്ങൾ എന്റെ വീടായിരുന്നെകിൽ അവരുടെ ഉയരങ്ങൾ ലോകമാകണമെന്നു  ഞാൻ ശഠിച്ചു.
 
അല്ലെങ്കിലും പഴം പുരാണം ആർക്കും പിടിക്കില്ല
മൂത്തത് രണ്ടു പെങ്ങന്മാരായതുകൊണ്ടും താഴെ രണ്ടെണ്ണം ഉള്ളതുകൊണ്ടും
പഠിക്കാനൊന്നും പറ്റിയില്ല .സ്കൂളിൽ പോകുന്നതിനേക്കാൾ വീട്ടിലുള്ളവരുടെ വയറു നിറക്കുന്നതിനല്ലേ സന്തോഷം .
അതുകൊണ്ട് തന്നെ സ്വന്തം മക്കളെ പഠിപ്പിക്കാൻ ഒരുപാട് കൊതിച്ചു.കൂലി പണിക്കാരൻ പണിയെടുത്തത് അതിനു വേണ്ടി മാത്രമാണ്.
തനിക്കു നേടാൻ കഴിയാത്തത് മക്കളെകൊണ്ട് നേടിയെടുക്കണം എന്ന് എല്ലാ ശരാശരി അപ്പനമ്മമാരുടെ ആഗ്രഹമാണ് ..
എന്റെ മക്കൾക്ക് എല്ലാവിധ സ്വാതന്ത്ര്യവും കൊടുത്തു ..
എവിടെയാണോ എനിക്ക് പിഴച്ചത് ?

ഇല്ലായ്മകളിലും ജീവിക്കാൻ പഠിപ്പിച്ചു ..
ഇഷ്ടമുള്ളതിനു വാശിപിടിക്കാതെ ഉള്ളതിൽ തൃപ്തി പെട്ട് ജീവിക്കാൻ പഠിപ്പിച്ചു .
ആലംബരെയും അശരണരെയും സഹായിച്ചു  മനുഷ്യത്വത്തിന്റെ മഹനീയതയിൽ ജീവിക്കാൻ പഠിപ്പിച്ചു
ഇല്ലാത്തവന് ഉള്ളതിന്റെ ഒരു പങ്കു നല്കാൻ പഠിപ്പിച്ചു .

ഒന്നുമില്ലായ്മയിൽ നിന്ന് സ്വന്തമായ ഒരു നിലനില്പുണ്ടാക്കാൻ പറ്റുമെന്ന്
സ്വന്തം ജീവിതം കൊണ്ട് കാണിച്ചു കൊടുത്തു .
ഇതൊന്നും ഒരു കോളേജിലും അവനു കിട്ടാത്ത പാഠങ്ങളാണ്..

എങ്ങനെ ഞാൻ വളർത്തിയ മോനാണ് ..നാട്ടുകാര് പറയുന്നത് എന്റെ വളർത്തുദോഷമാണെന്നു..

അതെ മക്കളറിവെക്കുന്ന കാലത്തു,അവർക്കു നല്ല വഴി കാണിക്കുന്ന അപ്പനാകാൻ  ദുശ്ശീലങ്ങൾ നിർത്തിയ ഞാൻ ചെയ്തത് തെറ്റാണോ?

ആ അപ്പൻ മക്കൾ സമ്പാദിക്കണ്ട കാലത്തു രാത്രികളിൽ നെഞ്ചിലെ തീ കാഞ്ഞിരുന്നത്  എന്തിനു വേണ്ടിയായിരുന്നു ?

നാട്ടുകാരുടെ കണ്ണിൽ "മകനെ താങ്ങുന്ന അപ്പൻ!!"
ജന്മം കൊടുത്തെന്ന പേരിൽ ,നെഞ്ചിന്റെ ഉള്ളറകളിൽ അവരോടുള്ള സ്നേഹം വറ്റാതെ ഇന്നും തീയായി  അവശേഷിക്കുന്നത് കൊണ്ട്
അവൻ വരണേ എന്നു ഉള്ളുരുകി പ്രാർത്ഥിച്ചതുകൊണ്ടാണ് അവനിന്നും ഇങ്ങനെ മുന്നിലിരിക്കുന്നത്.

ജീവിതം കൊണ്ടുതന്നെ ഒരുപാട് പക്ക്വത ആര്ജിച്ചിച്ചത് കൊണ്ട് ,ക്ഷമ കൈമുതലായെന്നു പറയാം.എന്നാലും എല്ലാവര്ക്കും ഒരുപോലെ ആകണമെന്നില്ല ,പ്രതീക്ഷ കൈവിടുമ്പോൾ ആരും പൊട്ടിത്തെറിക്കും
അവന്റെ അമ്മയും അത്രേ ചെയ്തുള്ളു..

ആറ്റുനോറ്റുഉണ്ടായ മകനാണ് ..
പഠിക്കാൻ മടിയ.എങ്കിലും നല്ല ബുദ്ധിയാ.ആളുകളോട് നന്നായി പെരുമാറാനറിയാം .നന്നേ ചെറുപ്പത്തി ചെറിയ വാശികൾ ഉണ്ടായിരുന്നതല്ലാതെ ഒരു അലംമ്പിനും പോയിട്ടില്ല .
വാശികൾ എന്നു വെച്ചാൽ ,ഉടുപ്പ് വാങ്ങാൻ പോയവന് ഉടുപ്പുവേണ്ട ,പകരം ഒരു വണ്ടി മതി .
അല്ലാ തീപ്പെട്ടി പെട്ടി കൊണ്ട് വണ്ടി ഉണ്ടാക്കി കളിക്കുന്നവന് ആശിച്ചുടെ ?
കള്ളും വെള്ളവും , അടിയും പിടിയും ,തെറിയും ബഹളവും
ഒന്നും ഞാനായിട് കാണിച്ചു കൊടുത്തിട്ടില്ല
അവൻ അതെല്ലാം പഠിച്ചു..
ഒരമ്മയെയും പറയാൻ പാടില്ലാത്തതും അവൻ പറഞ്ഞു ..
അമ്മയുടെ നേർക്ക് അവന്റെ കൈകൾ ആഞ്ഞു പതിച്ചു .
അച്ഛന് നേർക്കും ആ കൈകൾ പിന്തുടർന്ന് ..
നാട്ടുകാർ അതിരുകളിൽ പാത്തിരുന്നു.
ചിലർ സന്തോഷിച്ചു ,ചിലർ സഹതപിച്ചു ..
ചിലർ വെറുത്തു ..ചിലർ പരിഹസിച്ചു
ചിലർ മാറ്റി നിർത്തി ..

"അവനോ മൂത്ത കഞ്ചാവാ..    
അതിലാണ് തുടങ്ങ്യയത് ഇപ്പൊ അതൊന്നുമല്ല..
വമ്പൻ ടീമാണ് കൂട്ട്..
കോട്വാഷൻ ടീമും  ഇവന്റെതന്നെ.
ഇനി എന്തൊക്കെ കേൾക്കും ആവോ"

"മക്കളെ വളർത്തനറിയില്ല
വളത്തുദോഷം അല്ലാതെന്താ ?
കയറൂരി വിട്ടേക്കുവല്ലേ ..ഇതൊക്കെ എങ്ങോട്ടേലും പോയാമതിയായിരുന്നു. "    
എത്തിനോക്കിയവരും സഹതപിച്ചവരും പലരും പിന്നെ തിരിഞ്ഞു നോക്കാതായി .ഒരുത്തൻ വരുത്തി വെച്ച പുകിലിന് മറ്റേതിന്റെ തന്തയെയും തള്ളയേയും ഇല്ലാതാക്കണ്ടല്ലോ എന്നു വെച്ച് ജീവൻ കളഞ്ഞില്ല .

പോലീസ് കേസ്കളും  തല്ലും വഴക്കും പതിവായി .
സഹിക്കാൻ ഞങ്ങൾ മാത്രം .
ആക്‌സിഡന്റുകൾ ഓരോന്നായി കാലിന്റെയും കയ്യിന്റെയും വില അറിയിച്ചു കൊണ്ടിരുന്നു .
വണ്ടിയുടെ ഭാഗങ്ങൾ ഓരോന്നായി മാറിക്കൊണ്ടിരുന്നു .
അവന്റെ മനസിന് മാത്രം മാറ്റം വന്നില്ല.
പിന്നെ മെഡിക്കൽ ഇൻഷുറൻസ് ഉണ്ടായതുകൊണ്ട് കിടപ്പാടം കയ്യിൽ തന്നെയുണ്ട്.
മുണ്ടുമുറുക്കിയുടുത്തു കുടുംബം പോറ്റിയ ജന്മംങ്ങൾ ,പന്ത്രണ്ടാമത്തെ വയസ്സിൽ കൽപ്പനി കാരൻ ആയ അപ്പന്റെയും പതിനഞ്ചാമത്തെ വയസ്സി ഇരുമ്പു ചവിട്ടി തുടങ്ങിയ തയ്യൽകാരിയുടേം മകൻ .

പ്രൊഫഷണൽ കോഴ്സ് പഠിച്ച മൂത്തതിന്റെ ഒപ്പം ജോലി കിട്ടാൻ ഇളയത്തിനെ പിജി ക്കു വിട്ടു .മാർക്കിന്റെ ദൈന്യതയിലും ലോകത്തിന്റെ പരിചയത്തിനും അന്യ സംസഥാനത്തിലേക് അവനെ പറിച്ചു നട്ടു.

ആദ്യമൊക്കെ അവൻ തിരിച്ചുപോരട്ടെയെന്നു ചോദിക്കുമായിരുന്നു.
കാര്യങ്ങൾ തുറന്നു പറഞ്ഞിരുന്നേൽ അവൻ ഇങ്ങനെ ആകുമായിരുന്നില്ല  .കൂട്ടുകെട്ടും നോക്കാൻ ആരുമില്ലാത്തതിന്റെ സ്വാതന്ത്ര്യവും .

കോളേജിൽ പഠിക്കുന്ന കാലത്തു ആരോ തന്ന ഒരുപൊതി കഞ്ചാവിൽ ജീവിതം തല കുത്തനെ മറിഞ്ഞു പിന്നെ രുചിക്കാത്തതും അറിയാത്തതും ആയ ഒരുപാട് ലോകങ്ങൾ ഒരുപാട് വലയങ്ങൾ.തരുന്നതെന്തും ഉപയോഗിച്ച് .സുഹൃത്തും വഴികാട്ടിയും ആയതു ലഹരി തന്നെ അല്ലാതെ തരുന്നവരല്ല .
നീളമുള്ള മുടിയിഴകൾ കണ്ണിന്റെ മയക്കം മറച്ചപ്പോള്, നീണ്ട മീശയും താടിയും ചൊടികളിലെ തടിപ്പും കറുപ്പും മറച്ചു .ആർക്കും പിടികൊടുക്കാതെ അന്തര്മുഖനായി നടന്നു..ചോദ്യം ചെയ്തവരെ ദേഷ്യക്കാരനായി ചൊൽപ്പടിക്ക് നിർത്തി.ഞാൻ എന്റെ ലോകം തീർത്തു .

ഗുണ്ടാത്തലവനും കോളേജ് വിദ്ധാർത്ഥികളും എന്തിനു പറയുന്നു സ്കൂൾ കുട്ടികൾ വരെ ആ  ലോകത്തിലെ അന്തേവാസികളായിരുന്നു.എപ്പോളോ കാൽവഴുതി വീണതായിരുന്നു ആ ലോകം , വീണതല്ല വീഴ്ത്തിയതാണ് .
ബലഹീനതകളിൽ വള്ളി ചുഴറ്റി ,ആഞ്ഞു വലിച്ചും വീഴ്ത്തി.
പല ആക്‌സിഡന്റുകളും ആശുപത്രി വാസവും അവനെ  ആ വീഴ്ചയിൽ നിന്ന് കരകയറ്റാൻ സ്രെമിച്ചെങ്കിലും ആസക്തി അടങ്ങുന്നതായിരുന്നില്ല

ഡീഅഡിക്ഷന് വാസങ്ങൾ  വിരലിൽ എണ്ണി തീർന്നു .പുറത്തിറങ്ങുന്ന   ദിവസങ്ങളിൽ മനസ്സ്  കാത്തു  നിന്നു.അടുത്ത ലഹരിക്കായി .
കാരണങ്ങൾക്കായി മനഃസമാധാനമില്ലായ്മക്കു കൂട്ടുപിടിച്ചു .

നാളെ നന്നാകാം ..
ഇന്ന് ഇതുംകൂടി ..
നാളെ ആകുമ്പോൾ , ഇന്ന് എനിക്ക് വേണ്ട
മണിക്കൂറുകൾക്കു ശേഷം ..എനിക്ക് പറ്റുന്നില്ല..
ഫോൺ എവിടെ..
എടാ അളിയാ ..നീ എവിടാ..
സാധനം ഉണ്ടോ ? ഞാൻ വരാം..  

ശേഷം വീട്ടിൽ
"ഞാൻ പ്രായപൂർത്തിയായ ചെറുക്കന് ആണ്
ഞാൻ എനിക്ക് തോന്നിയപോലെ നടക്കും
നിങ്ങൾക് നിങ്ങളുടെ കാര്യം നോക്കിയാപ്പോരേ ?"

"നിന്നെ ഞാൻ എന്ത് കഷ്ടപെട്ടാടാ പഠിപ്പിച്ചേ
 ബാങ്കിലെ ലോൺ അങ്ങനെ ..
നാട്ടുകാരോട് വായ്പ മേടിച്ചതു കൊടുക്കണം
പച്ചവെള്ളം പോലും കുടിക്കാതെ നീ എന്താ ഇങ്ങനെ നടക്കണേ?
നാട്ടുകാരെന്തൊക്കെയാ പറയണത് ?
പിജി കഴിഞ്ഞു നീ ഇങ്ങനെ തെണ്ടിത്തിരിഞ്ഞു നടന്നാമത്യോ?
ഈ അപ്പനേം അമ്മയേം ഇങ്ങനെ തീ തീറ്റികണോ?

"നിങ്ങള് എനിക്ക് വേണ്ടി എന്ത് കോപ്പാണ് ചെയ്തത്?
ഞാൻ എൻ്റെ കഴിവ് കൊണ്ട് പഠിച്ചു .
എന്ത് ചെയ്യണമെന്ന് ഞാൻ തീരുമാനിക്കും
നിങ്ങള് വരുത്തി വെച്ച കടം ഞാൻ മേടിച്ചതല്ല
എനിക്ക് കുറച്ചു കാശു വേണം
പെട്രോൾ അടിക്കണം , റീചാർജ് ചെയ്യണം "

എന്ന്‌ പറഞ്ഞു അപ്പന്റെ ഷിർട്ടിന്റെ പോക്കറ്റ് വലിച്ചു കീറി അവൻ പോയപോക്കാണ് .അപ്പനെ തള്ളിയിട്ടതിന്റെ അടയാളമായി ആ തലയിൽ ഒരു മുറിവ് അവശേഷിച്ചു ..

"നീ ഒരുകാലത്തും ഗുണം പിടിക്കാനല്ല.പോകുന്നപോക്കിനു നിനക്ക് കിട്ടും.'

അങ്ങനെ ആ പോക്കിന് കിട്ടിയതാ.കൈയൊടിഞ്ഞു കിടപ്പാ..
കഴിഞ്ഞ ആക്‌സിഡന്റിൽ  സമ്മാനമായി കിട്ടിയ കമ്പി കാലിനകത്തിരുന്നു ഒടിഞ്ഞ കയ്യിനെ നോക്കി പുഞ്ചിരിച്ചു .

അടുത്ത കളികൾക്കായി അവനിലെ പുലി പതുങ്ങി .
പുലി പതുങ്ങുന്നതു അടുത്ത ചുവടിനായി, തക്കം പാർത്തു അവൻ.


"വളർത്തുദോഷം  അപ്പനും അമ്മയ്ക്കും അവകാശപ്പെട്ടതാണ് .
കാലങ്ങളായി അവർക്കുമാത്രം ചാർത്തി കിട്ടുന്ന  പട്ടം .
ഒരുവൻ കാണുന്ന ലോകം അപ്പനും അമ്മയും മാത്രമല്ല .
അയലത്തെ ചേട്ടനും ചേച്ചിയും പിള്ളേരും വല്യപ്പനും വല്യമ്മയും ഒക്കെയാണ്  
അതുകൊണ്ട് മാറിനിന്നു കാണുന്നവർ മാത്രമേ പഴിച്ചു മാറി നില്ക്കു .നിങ്ങളും ഈ പാപത്തിൽ പങ്കാളികൾ ആണ് ..കുറ്റം ചെയ്യാത്തവർ കല്ലെറിയട്ടെ .കൂടെ നിൽക്കുന്നവർ കൂടെ നിൽക്കും ,ഉത്തരവാദിത്തം എന്റെയും കൂടി ആണെന്ന് കരുതും.കൂടെ കൂട്ടുക ,ചേർത്ത് നിർത്തുക .അവരും മനുഷ്യരാകാട്ടെ. "