Skip to main content
banner
Srishti-2022   >>  Short Story - Malayalam   >>  ജീവൻ

Ajin K Augustine

Cognizant

ജീവൻ

ആംസ്റ്റർഡാമിന്റടുത്തുള്ള ഒരു പഴയ മ്യൂസിയത്തിലേക്ക് രാത്രി കാർ ഓടിച്ചു പോകുമ്പോൾ മനസ്സിൽ മുഴുവനും അപ്പച്ചൻ ആയിരുന്നു.. അര മണിക്കൂർ മുൻപുള്ള ഫോൺ കോളിൽ പറഞ്ഞ കാര്യങ്ങൾ കേട്ട് മനസ്സു മുഴുവനും മരവിച്ചു.. 

 

എന്റെ പേര് മാത്യു.. കട്ടപ്പനയിലാണ് എന്റെ വീട്.. പഠിപ്പ് കഴിഞ്ഞു ആംസ്റ്റർഡാമിലുള്ള അപ്പച്ചന്റെ പഴയ ഒരു സുഹൃത്തിന്റെ  സഹായത്തോടെ ഇവിടെ എത്തി.. ദൈവകൃപ കൊണ്ട് ജോലിയും വിവാഹവും കഴിഞ്ഞു.. ഇപ്പോൾ ഞാൻ 3 പിള്ളേരുടെ അപ്പനാണ്.. നാട്ടിൽ എനിക്ക് അമ്മയും അപ്പനും  3 ചേട്ടന്മാരാ പിന്നെ 2 പെങ്ങൾമാരും.. 

ചെറിയ പിണക്കങ്ങളും ഇണക്കങ്ങളും ഒക്കെ ആയി പോകുമ്പോഴാ വീട്ടിലെ അപ്പൻ വണ്ടി ഓടിച്ചു അസിസിഡന്റായി വീഴുന്നത് അറിഞ്ഞത്.. 

 

6 കൊല്ലത്തോളം അപ്പനെ നാട്ടിലെ ചേട്ടന്മാർ ചികിത്സിച്ചു.. വീട്ടിലേക്ക് അപ്പന് വേണ്ട പൈസ എല്ലാം മുടക്കം വരുത്താതെ അയച്ചു.. പക്ഷെ കിടന്ന കിടപ്പിൽ തന്നെ ഒന്നും ചെയ്യാൻ ആവാതെ അപ്പൻ വലിയ ഒരു രോഗിയായി.. നോക്കി നോക്കി അമ്മയ്ക്കും ചെറിയ രോഗങ്ങളും തുടങ്ങി.. 

 

ഇന്ന് മൂത്ത ചേട്ടനായ ബേബിയുടെ ഫോൺ കാൾ ഉണ്ടായിരുന്നു.. അവർ 3 പേരും അപ്പച്ചന്റെ കാര്യത്തിൽ ഒരു തീരുമാനം എടുത്തു.. ഒന്നുങ്കിൽ എന്റെ അടുത്തേക്ക് വിമാനം കയറ്റി അപ്പച്ചനെ ഞാൻ നോക്കണം.. അല്ലെങ്കിൽ ആരും അറിയാതെ ചെറിയ മരുന്ന് അപ്പച്ചന് സുഖമരണം കൊടുക്കാം..

 

അപ്പച്ചന്റെ മുഴുവൻ കാര്യങ്ങളും എനിക്ക് നോക്കാൻ സാമ്പത്തികമായി ഒരുപാട് പ്രശ്നങ്ങളുണ്ട്.. രണ്ടാമത്തെ വഴി ദൈവം പോലും പൊറുക്കൂല..

മറുപടി പറയാൻ പോലും കഴിയാതെ നിന്നപ്പോഴാണ് എന്റെയും അപ്പച്ചന്റെയും സുഹൃത്തായ ഫ്രാൻസിസ് ചേട്ടന്റെ അടുത്തു പോകാൻ തീരുമാനിച്ചത്..

 

ഫ്രാൻസിസ് ചേട്ടന്റെ അടുത്ത് കാര്യങ്ങൾ പറഞ്ഞു..

 

"എടാ മാത്യു.. നിനക്ക് ഞാൻ ഇവിടെ ആംസ്റ്റർഡാമിൽ വന്നത് എങ്ങനെ ആണെന് അറിയാമോ"

 

"ഇല്ല.."

 

"ഒരു പഴയ ചൈനക്കാരിയാണ് എനിക്ക് ആദ്യമായി ജോലി തന്നത്.. അതും ഒരു ഹോട്ടല് ക്ലീനർ ആയി.. പിന്നീട് അവരുടെ കൊച്ചു മുറിയിൽ എന്നെ താമസിച്ചു ഭക്ഷണം തന്നു"

 

"ഈ കഥ എനിക്കറിയില്ല"

 

"എന്നാൽ പറയാം.. അന്നം തേടി വന്ന എന്നെ ഊട്ടി ജോലി തന്ന ആ അമ്മച്ചി പിന്നീട് എന്നെ കൊറേ കാലം നോക്കി.. ജോലി തേടി ഞാൻ ഒരുപാട് അലഞ്ഞു.. അങ്ങനെ അത്യാവശ്യം നല്ല സ്ഥിതിയിൽ പിന്നീട് അവരെ കാണാൻ പോയപ്പോൾ ദയാവധത്തിന് കൊല്ലാൻ ഇവിടെത്തെ സർക്കാർ വിധിയെഴുതിക്കുവാ അവർക്ക്.. കാരണം മാരകമായ രോഗം.. വയസ്സായി കഴിഞ്ഞാൽ ബന്ധുക്കാർക്ക് അങ്ങനെ കൊടുക്കാൻ ഇവിടെ നിയമം ഉണ്ട്..  ഈ ദയാവധം അനുവദിക്കുന്ന 2 രാജ്യങ്ങളാ ലോകത്തുള്ളത്.. ഒന്ന് നെതിർലാണ്ട്സും പിന്നെ ബെൽജിയും.. ഞാൻ ഒരുപാട് നിയമയുദ്ധം നടത്തി പണം ചിലവാക്കി അവരെ നോക്കി.. ഒന്നും രണ്ടും അല്ല.. 8 കൊല്ലത്തോളം എന്നെ കൊണ്ട് പറ്റുന്ന പോലെ നോക്കി.. പിന്നീട് അവർ നല്ല മരണം പ്രാപിച്ചു.. ഇനി നീ ചിന്തിക്ക്.. അപ്പനെ ഇങ്ങോട്ട് കൊണ്ട് വാ.. നിനക്ക് വേണ്ടെങ്കിൽ ഞാൻ നോക്കാം.. ജീവന്റെ വില എനിക്കറിയാം.. തമ്പുരാൻ തന്ന ജീവൻ കളയാൻ നമ്മൾ വളർന്നാട്ടില്ലല്ലേടാ.."

 

തിരിച്ചു ഒരു മറുപടിയും പറഞ്ഞില്ല.. വീട്ടിലേക്ക് ഞാൻ വിളിച്ചു പറഞ്ഞു.. അപ്പച്ചൻ ഇനി എന്റെ കൂടെ ഇവിടെ ഉണ്ടാവുമെന്ന്..