Skip to main content
banner
Srishti-2022   >>  Short Story - Malayalam   >>  മഴ നന്മകളായി നമുക്കിടയിൽപെയ്ത കാലങ്ങൾ

Ananthakrishnan P N

Digital mesh software pvt.ltd.

മഴ നന്മകളായി നമുക്കിടയിൽപെയ്ത കാലങ്ങൾ

മഴയുടെ താളത്തിൽ ചിരിക്കുന്ന ഓട് മേഞ്ഞ കെട്ടിടത്തിന് താഴെ ജയദേവൻ മാഷ് മലയാളം ക്ലാസ് എടുക്കുന്നു.

"ഈ വാക്യത്തിന്റെ ഒടുവിൽ ഒരു മഴതുടങ്ങും,
ആ മഴയുടെ വക്കത്തെ ഒരു നൗക കാണാം.
ദ്വീപുകൾ എല്ലാം പതുക്കെപ്പതുക്കെ കണ്ണിൽ നിന്ന് മായും, നൗക സഞ്ചരിച്ചുകൊണ്ടിരിക്കും.
തുറമുഖങ്ങളെക്കുറിച്ചുള്ള ഒരു വംശത്തിന്റെ വിശ്വാസം മുടൽമഞ്ഞിൽ പെട്ടുപോകും.
ആ മുടലിലേക്ക് മായും മുൻപ് ഞാനോ മറന്നത്? നിയോ മറന്നത് ?
ഞാൻ ആയിരിക്കാം , മഴക്കാലമല്ലയോ..!"

രാധ ടിച്ചർ പുറത്തുനിന്ന് ക്ലാസ് കേൾക്കുക ആയിരുന്നു.

ഇന്ന്  മാർച്ച് 20 , ഈ അധ്യായന വർഷത്തെ അവസാനത്തെ ക്ലാസ് ആണ്, ക്ലാസ് കഴിഞ്ഞു ജയദേവൻ മാഷ് ഇറങ്ങി വന്നു ,

ടിച്ചറെ ,

സാറേ ,

അവർ പരസ്പരം സംബോധന ചെയ്തു , രണ്ടു സംബോധനകൾ , ഒരു വ്യാഴവട്ടത്തിന്റെ പരിജയത്തിന്റെ , വേർപിരിയലിന്റെ , എല്ലാവികാരങ്ങളും ആ സംബോധനകളിൽ ഉരുകികലർന്നിരുന്നു.

കോരിച്ചൊരിച്ചിലിൽ നിന്ന് ചാറ്റലിലേക്ക് എത്തിയ മഴ നനഞ്ഞു അവർ ക്ലാസ്സിൽ നിന്ന് ഇറങ്ങി നടന്നു , അവരെ കടന്ന് ഒരു പറ്റം കുട്ടികൾ ഓടിപ്പോയി,  നനഞ്ഞ തെങ്ങിൻ തടങ്ങളിൽ നിന്ന് ഇയ്യൽ കൂട്ടം പറന്ന് ഉയർന്നു.

സംബോധനകൾക്ക് ശേഷം അവർ ഒന്നും സംസാരിച്ചില്ല,അവർക്കിടയിൽ മൗനം   പെയ്തുതീർന്ന കാലവർഷങ്ങളുടെ ഒഴുകാത്ത വെള്ളംപോലെ തളം കെട്ടി കിടന്നു.

പന്ത്രണ്ടാം ക്ലാസിലെ കുട്ടികളും ആയി റിസർവ് ഫോസ്റ്റിലെ അവധിക്കാല പഠന ക്യാമ്പിൽ പങ്കെടുക്കവേ കാടിനു നടുവിലെ ജലാശയത്തിലൂടെ അവർ ഒരുമിച്ചു  നടത്തിയ തോണിയാത്രയെക്കുറിച്ചു ഓർത്തു പരസ്പരം പുഞ്ചിരിച്ചു.

നടത്തത്തിന് ഇടയിൽ ടിച്ചറുടെ ഇടത്തെ കയ്യിലെ കരിവളകളിൽ ചിലതിൽ അറിയാതെ വിരൽ കൊണ്ടപ്പോൾ മാത്രം ജയദേവൻ മാഷ് പറഞ്ഞു,
Sorry!

പൊതു നിരത്തിലെ വിപരീത ദിശകളിലെ ബസ്സ്റ്റോപ്പുകളിലേക്ക് നീങ്ങും മുൻപ്  അവർ പരസ്പരം നോക്കി , അവസാനം ആയി ചിരിച്ചു.

24 വർക്ഷങ്ങൾക്ക് ശേഷം ഇന്ന് മാർച്ച് 20, വാർധക്യതത്തിന്റെ അവസാനത്തെ നരയിടുക്കങ്ങളുമായി പത്രം എടുത്ത ജയദേവൻ മാഷ് പതിവുപോലെ 8ആം പേജിലേക്ക് കണ്ണോടിച്ചു , പതിവ് തെറ്റിയിട്ടില്ല ,
"24 - ആം ചരമ വാർഷികം  ,  പക്ഷെ ഒരു വെത്യാസം ഉണ്ടായി , പതിവായി നൽകാറുള്ള ഫോട്ടോ ക്ക് പകരം രാധയുടെ പഴയ, കുട്ടിക്കാലത്തെ ഫോട്ടോയാണ് , പടർന്ന കൺമഷി കണ്ണുകളും , പാൽപ്പാട ചുണ്ടുകളും കണ്ട് അന്ന് ആദ്യമായി അയാൾ കരഞ്ഞു.