Skip to main content
Srishti-2022   >>  Short Story - Malayalam   >>  സ്നേഹത്തിന്റെ പേറ്റുനോവ്

Kannan Divakaran Nair

Infosys

സ്നേഹത്തിന്റെ പേറ്റുനോവ്

ബോധം തെളിഞ്ഞപ്പോൾ ശരീരം മരവിച്ച അവസ്ഥയിലായിരുന്നു.മിഴിനീർതുള്ളികൾ വീണലിയുംപോലെ നോർമൽ സലൈൻ സിരകളിലേക്ക് അനുസ്യൂതം പ്രവഹിച്ചുകൊണ്ടിരുന്നു ഡ്രിപ്പിലൂടെ. ഫാനിന്റെ കറക്കം ശരീരത്തെ മറച്ചിരുന്ന നീലപ്പുതപ്പിൽ ചലനങ്ങളുണ്ടാക്കി.ചുറ്റും മരണത്തിന്റെ മണമുള്ള ഏകാന്തത.മുൻപെങ്ങോ സ്വപ്നത്തിൽ കണ്ടുമറന്ന കറുത്തദിനം. 

    ഇന്നലെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി,  അല്പസമയത്തിനുശേഷം നട്ടെല്ലിനരികെ സൂചിയിറങ്ങിയതോർമ്മയുണ്ട്.ആഴ്ചകളായി ഹോസ്പിറ്റലിലെ കിടക്കയിലായിരുന്നു.ഒന്നരാടൻ ഡയാലിസിസ് റൂമിലേക്ക്‌ സ്‌ട്രെച്ചറിൽ പോകുമ്പോൾ മാത്രമായിരുന്നു ആ മുറിയുടെ നിശ്ശബ്ദതയിൽ നിന്നൊരു മോചനം.

 പണത്തിനു പഞ്ഞമില്ലാത്തതിനാൽ സിറ്റിയിലെ മുന്തിയ ഹോസ്പിറ്റലിൽ താങ്ങായി ഉറ്റവരുടെ സഹായമാവശ്യമില്ലായിരുന്നു.

പെറ്റുവളർത്തിയ അമ്മയെ പണത്തിനായുള്ള തിരക്കിട്ട  പാച്ചിലിനിടയിൽ അഗതിമന്ദിരത്തിലുപേക്ഷിച്ചപ്പോൾ ആവോളം സ്നേഹം വിളമ്പിയ നീട്ടിയ കരങ്ങൾ തിമിരം ബാധിച്ച അവന്റെ കണ്ണുകൾ കണ്ടില്ല.

പണത്തിനു പകരംവെയ്ക്കാനാവാത്ത വിലയേറിയ പലതുമുണ്ടെന്നുള്ള തിരിച്ചറിവ് നേടിയപ്പോഴേക്കും എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടുകഴിഞ്ഞിരുന്നു. ഭാര്യയെയും മക്കളെയും വരെ, ഇരുകൈകളും അറ്റുപോകുന്നത് സ്വപ്നം കണ്ട് ദിവസങ്ങൾക്കുശേഷം.

 അസ്വസ്ഥമായ മയക്കങ്ങളവനെ  സ്വപ്നലോകത്തിലേക്കെത്തിച്ചു.

 മരുഭൂമിയുടെ നടുവിലവൻ ഒരിറ്റു ദാഹജലത്തിനായി കേണുകൊണ്ടലഞ്ഞുതിരിയുന്നു.ചൂടുപടരുന്ന പരുപരുത്ത മണലിൽ  നഗ്‌നപാദങ്ങൾ വേച്ചു പൊയ്ക്കൊണ്ടിരുന്നു.പാതികൂമ്പിയ കണ്ണുകളിൽ ക്ഷീണം.സൂര്യകിരണങ്ങൾ തളർത്തിയ മേനിയിൽ വിയർപ്പുകണങ്ങൾ വറ്റിയ അവസ്ഥ.മരുപ്പച്ചകൾ തേടിയുള്ള യാത്രയിൽ കണ്ണെത്താദൂരത്തോളം നിരാശയുടെ പൊടിക്കാറ്റുകൾ.

ദൂരെനിന്നും  പിഞ്ചുകുഞ്ഞിന്റെ കരച്ചിൽ.മുട്ടിലിഴഞ്ഞവൻ ദിവസങ്ങൾ മാത്രം പ്രായമെഴുതിയ പൈതലിനരികിലെത്തി.നുണയുന്ന ചെഞ്ചുണ്ടിൽ രക്തത്തുള്ളികൾ.കുരുന്നുജീവൻ നിലനിർത്താൻ അവസാനശ്രമവും പാഴായി, സ്നേഹത്തിന്റെ പാലാഴിചുരത്തുന്ന മാറിൽ രക്തക്കറകളും ബാക്കിയാക്കി ചലനമറ്റ ദേഹം ആ പിഞ്ചുകൈകളോട്  ചേർന്നങ്ങനെ കിടന്നു.

"അമ്മേ..." അയാൾ ഞെട്ടിയുണർന്നു.സൂചികയറ്റിയ കൈകൾ ഉയർന്നുതാണപ്പോൾ ഡ്രിപ്പ് തൂക്കിയിരുന്ന മുക്കാലൻ സ്റ്റാൻഡ് ആടിയുലഞ്ഞു.

മാസങ്ങൾക്കു ശേഷം ആളൊഴിഞ്ഞ മാളികയിലേക്കു ഡിസ്ചാർജാകാനൊരുങ്ങുമ്പോൾ അവൻ ആശുപത്രി രേഖകൾ പരിശോധിച്ചു.

"അമ്മക്കിളിക്കൂട്" എന്നെഴുതിയ  ഗേറ്റിനു മുൻപിലെത്തി കാർ നിന്നു.തലേന്നാൾ നടന്നൊരു പ്രോഗ്രാമിന്റെ തോരണങ്ങളും ആളൊഴിഞ്ഞ കസേരകളും വേദിയും അവനെ ആ   അങ്കണത്തിലേക്ക് വരവേറ്റു .മുൻപെങ്ങോ കണ്ടുമറന്ന ദൃശ്യം.

കണ്ണീർ കവിളിൽ നീർച്ചാലുകൾ തീർത്തനർഗനിർഗ്ഗളം ഒഴുകി.അഗതിമന്ദിരത്തിലെ ഓഫീസ് മുറിയിൽ നിന്നും റൂം നമ്പർ നൂറ്റിയൊന്നിലേക്കവൻ ഓടി.വിറയാർന്ന കൈകൾ വാതിലിന്റെ വശങ്ങളിൽ താങ്ങിനിന്നവൻ വിങ്ങിപ്പൊട്ടി.മുറിയിലെ ആ കാഴ്ചകണ്ട് മുട്ടുകുത്തി നിലത്തിരുന്നുപോയി.

കത്തിച്ചുവെച്ച നിലവിളക്കിനു മുൻപിൽ,  നിലത്തു കൈയൂന്നി വെണ്ണകട്ടുണ്ണുന്ന പൊന്നുണ്ണിക്കണ്ണനോട് കരഞ്ഞുപ്രാർത്ഥിച്ചുകൊണ്ട് ഒരമ്മ.ഉണ്ണിക്കണ്ണന്റെ കാല്പാദങ്ങളിലർപ്പിച്ച ചുളിവാർന്ന വിരലുകൾക്കിടയിൽ,   അമ്മയുടെ മാറോടണഞ്ഞു  വാത്സല്യത്തേനുണ്ണുന്ന അവന്റെ മങ്ങിയ ചിത്രം.

 

അമ്മയെ തോളോടുചേർത്ത് "അമ്മക്കിളിക്കൂടി"ന്റെ കിളിവാതിലിലൂടെ വാതിലിലൂടെ വെളിയിലേക്കിറങ്ങുമ്പോൾ വേദിയിലെ ക്യാൻവാസിൽ ചായം കൊണ്ടെഴുതിയ വാചകം കണ്ണീരോടെയവൻ തിരിഞ്ഞുനോക്കി വായിച്ചു.

"വൃക്കദാനം ചെയ്ത ശാരദാമ്മയ്ക്ക് സ്നേഹാദരം"

ആ  സുവർണലിപികൾ പതുക്കെ കണ്ണുനീർത്തുള്ളികളിൽ മറഞ്ഞു.

Srishti-2022   >>  Short Story - Malayalam   >>  നാഗമാണിക്യം

Pramod Chandran

IBS Softwares

നാഗമാണിക്യം

ദൂരെ ഏതോ മരത്തിൽ നിന്നും കൊള്ളിക്കുറവന്റെ ശബ്ദം കേൾക്കുന്നുണ്ട്. കൊള്ളിക്കുറവൻ കരഞ്ഞാൽ പിറ്റേന്ന് മരണ വാർത്ത കേൾക്കും എന്നാണു അമ്മമ്മ പറയാറുള്ളത്. ജനൽപാളികൾക്കിടയിലൂടെ നിലാവ് മുറിയിലേക്ക് അരിച്ചിറങ്ങുന്നുണ്ടായിരുന്നു. കൊള്ളിക്കുറവന്റെ ശബ്ദം എന്നെ വല്ലാതെ പേടിപ്പിച്ചുകൊണ്ടിരുന്നു. ചുളുങ്ങി ചുരുങ്ങിയ അമ്മമ്മയുടെ ദേഹത്തേക്ക് ഞാൻ പറ്റിക്കൂടി. ആ ദുർബലമായ കൈകൾ എന്നെ ചുറ്റിപ്പിടിച്ചു. .. എന്നത്തേയും പോലെ..
ചില പുലരികൾ പിറക്കാതിരുന്നെങ്കിൽ എന്ന് നമ്മൾ ആഗ്രഹിക്കില്ലേ .. ജീവിതം ഒരു ദിവസം പിറകിലേക്ക് പോയിരുന്നു എങ്കിലെന്ന് .. ആരോ ഒരാൾ വന്നു ജീവിതത്തിന്റെ ചില പേജുകൾ കീറി എറിഞ്ഞിരുന്നു എങ്കിലെന്ന് ..ഒരാൾ വന്നു ചില കാര്യങ്ങൾ മായ്ച്ചു കളഞ്ഞിരുന്നു എങ്കിലെന്നു.. ചിന്തകൾ കാടുകയറിയപ്പോൾ ഞാൻ അമ്മമ്മയുടെ കൈകൾ പതുക്കെ വിടുവിച് കട്ടിലിൽ നിന്നും എണീച്ചു.. ജനലരുകിലേക്ക് നടന്നു.. ജനാലയുടെ കർട്ടൻ മാറ്റി ഞാൻ പുറത്തേക്കു നോക്കി. തെക്കേപറമ്പിലെ രണ്ടു തെങ്ങിൻ തൈകൾ. അമ്മയും അച്ഛനും.. തൈകളുടെ നിഴലുകൾ വീടിന്റെ വരാന്ത വരെ എത്തിയിരുന്നു. ആ നിഴലുകളിൽ പിടിക്കാൻ ഞാൻ കൈ നീട്ടി.. കൈകളുടെ നീളം എന്നെ നിസ്സഹായയാക്കി. മറക്കാൻ ആഗ്രഹിക്കുന്ന പുലരിയിൽ വെള്ള പുതപ്പിച്ച രണ്ടു രൂപങ്ങൾ കോലായിലെ തിണ്ണയിൽ കിടക്കുമ്പോളും ആരോ പറയുന്നത് കേട്ടു .. ” ഇന്നലെ കൊള്ളിക്കുറവൻ കൂവുന്നത് കേട്ടപ്പോളെ വിചാരിച്ചതാ…”

ദൂരെ ഏതോ മരത്തിൽ നിന്നും ആ പക്ഷി പറന്നു പോകുന്നതു കേട്ടു .. ആ രണ്ടു തെങ്ങിൻ തലപ്പുകൾ നീണ്ടു വന്ന് എന്നെ കെട്ടിപ്പിടിച്ചു തഴുകിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു.. വീണ്ടും കിടക്കയിൽ വന്നു കിടന്നു.. അമ്മമ്മയുടെ കൈകൾ എന്നെ ചുറ്റിപ്പിടിച്ചു.. “അമ്മമ്മ ഉറങ്ങിയില്ലേ… ” മറുപടി പറയാതെ ആ കൈകൾ എന്റെ തലയിൽ തലോടിക്കൊണ്ടിരുന്നു… എപ്പോളോ ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു..

തറവാടിന്റെ ഒരു ഭാഗം വലിയൊരു സർപ്പക്കാവാണ്.. വന്മരങ്ങൾ തിങ്ങി നിറഞ്ഞ, മുകളിൽ നിന്നും വലിയ വള്ളികൾ താഴെ മുട്ടി നിൽക്കുന്ന, നട്ടുച്ച സമയത്തു പോലും ചീവീടുകൾ നിർത്താതെ ശബ്ദമുണ്ടാക്കുന്ന വലിയ ഒരു സർപ്പക്കാവ്.. നടുക്കുള്ള വലിയ കുളത്തിൽ നിറയെ പായലുകൾ. നാഗ പ്രതിഷ്ഠയിലേക്ക് എത്തുന്ന ചെറിയ വഴി.. അതിലൂടെ നടന്ന്‌ ഞാനും അമ്മമ്മയും എല്ലാ വൈകുന്നേരങ്ങളിലും സന്ധ്യാ ദീപം തെളിക്കാൻ പോകും.. വിളക്ക് വച്ച് തിരിഞ്ഞു നടക്കുമ്പോൾ എന്നും അമ്മമ്മ ഓർമപ്പെടുത്തി ” തിരിഞ്ഞു നോക്കണ്ട കുട്ടിയെ… ” വിളക്കു കാണാൻ നാഗരാജാവ് പുറത്തിറങ്ങി വരും എന്ന് ചെറുപ്പത്തിൽ അമ്മമ്മ എന്നെ വിശ്വസിപ്പിച്ചിരുന്നു.. നമ്മൾ തിരിഞ്ഞു നോക്കിയാ വരില്ലത്രേ..

ധനുമാസത്തിലെ കുളിരിൽ, കാവിലെ പാലപ്പൂക്കളുടെ മാദക ഗന്ധം പരക്കുമ്പോൾ തറവാട്ടിലെ മുറിയിൽ എന്നെ ചേർത്ത് കിടത്തി അമ്മമ്മ നാഗദൈവങ്ങളുടെ കഥകൾ പറഞ്ഞു കേൾപ്പിച്ചു.. നാഗമാണിക്യത്തിന് കാവലിരുന്ന നാഗരാജാവിന്റെ കഥ. കദ്രുവിനും വിനതക്കും ഉണ്ടായ നാഗങ്ങളുടെ കഥകൾ.. കൗതുകം കൊണ്ട് വിടർന്ന എന്റെ കണ്ണുകൾ ഇരുട്ടിലും അമ്മമ്മയെ തുറിച്ചു നോക്കി. അമ്മമ്മയെയും എന്നെയും രാത്രീയിലും കാത്തു രക്ഷിക്കുന്നത് നാഗരാജാവാണത്രേ.. ആ സംരക്ഷണത്തിന്റെ ആശ്വാസത്തിൽ ഞാനും അമ്മമ്മയും ആരെയും പേടിക്കാതെ കിടന്നുറങ്ങി..

പകൽ സമയങ്ങളിൽ അമ്മമ്മയുടെ കണ്ണ് വെട്ടിച്ചു ഞാൻ കാവിലേക്ക് സഞ്ചരിച്ചു.. അമ്മമ്മയുടെ കഥകളിൽ ഉള്ള വള്ളിപ്പടർപ്പുകളിൽ തൂങ്ങി ആടുന്ന നാഗരാജാവിനെ കാണാൻ.. സർപ്പക്കുളത്തിൽ നീരാടാൻ എത്തുന്ന സ്വർണ നിറമുള്ള നാഗരാജാവിനെ കാണാൻ. രാത്രി സമയങ്ങളിൽ ജനാലകൾ തുറന്നു വച്ചു ഞാൻ പുറത്തേക്കു നോക്കി നിന്നു .. അമ്മമ്മക്കും കൊച്ചു മകൾക്കും സംരക്ഷണം ഒരുക്കുന്ന നാഗരാജാവിനെ നേരിട്ട് കാണാൻ.. അന്തിത്തിരി കത്തിച്ചു വച്ച പുറകോട്ടു നടക്കുമ്പോൾ അമ്മമ്മ കാണാതെ ഞാൻ തിരിഞ്ഞു നോക്കി.. വിളക്കു കാണാൻ എത്തുന്ന സർപ്പത്താനെ കാണാൻ..

സർപ്പകോപം കൊണ്ടാണത്രേ അച്ഛനും അമ്മയും നേരത്തെ മരിച്ചത്.. പണിക്കർ കവടി നിരത്തി അങ്ങനെയാണ് പറഞ്ഞത്.. അതിനു ശേഷം എല്ലാ വർഷവും നാഗദൈവങ്ങൾക്ക് സർപ്പക്കളം വരച്ചു നൂറും പാലും നൽകി വന്നു.. പുള്ളോർക്കുടം പാടിയിരുന്നെങ്കിലും ആരും തുള്ളിയില്ല. എല്ലാ വർഷവും, ആരുടെയെങ്കിലും ശരീരത്തു സർപ്പം വന്നു തുള്ളി അനുഗ്രഹിക്കണമെന്നു അമ്മമ്മ ആഗ്രഹിച്ചു.. തറവാടിന്റെ ഭാവിയും ദോഷവും പറയുമത്രെ.. അമ്മമ്മ ആ പഴയ കഥകൾ പറഞ്ഞു തന്നിരുന്നു..എല്ലാ വർഷവും ഞാനും അമ്മമ്മയും അതിനായി കാത്തിരുന്നു. മറ്റു ബന്ധുക്കൾ വെറും കാഴ്ചക്കാർ മാത്രമായിരുന്നു..

ഉച്ച സമയങ്ങളിൽ ഞാൻ നാഗക്കാവിൽ പോയിരുന്നു.. കാടിനിടയിൽ ഇഴഞ്ഞു നീങ്ങുന്ന പാമ്പുകളെ നോക്കിയിരുന്നു.. നാഗമാണിക്യം തുപ്പുന്ന നാഗത്താനെ നോക്കി എന്റെ കണ്ണുകൾ ചിത്രകൂടത്തിലേക്കു നീണ്ടു.. എന്റെ കണ്ണുകൾ അവയോടു കഥ പറഞ്ഞു.. അച്ഛനെയും അമ്മയെയും ഇല്ലാതാക്കിയ നാഗ ദൈവങ്ങളോട് ഞാൻ കലഹിച്ചു.. ആ കോപത്തിന് കാരണമായതിൽ പലവട്ടം ക്ഷമ ചോദിച്ചു.. ആ പ്രതിഷ്ഠയിൽ നിന്നും പുറത്തിറങ്ങി വന്നു സർപ്പ ദൈവം എന്നെ അനുഗ്രഹിക്കാൻ ഞാൻ ആഗ്രഹിച്ചു.. കണ്ണുകൾ പരതി നടന്നു.. ” അവിടേക്കു പോകരുതെന്ന് പറഞ്ഞിട്ടില്ലേ കുട്ടീ നിന്നോട്.. ” അമ്മമ്മയുടെ ശകാരം സ്ഥിരം പല്ലവിയായി..

മേടമാസം വന്നെത്തി.. സർപ്പക്കാവിൽ പൂജകൾക്കായി അമ്മമ്മ ഓടി നടന്നു.. പൂക്കൾ ഒരുക്കാനും, പൂജാ സാധനങ്ങൾ എത്തിക്കാനും .. ബന്ധുക്കൾ തറവാടിന് ചുറ്റും വെടിവട്ടം പറഞ്ഞിരുന്നു.. രാത്രീയുടെ അന്ത്യ യാമങ്ങളിൽ പോലും ഗ്ളാസുകളിൽ മദ്യം നുരഞ്ഞു പൊങ്ങി.. ഞാനും അമ്മമ്മയ്ക്കും ആ ചെറിയ മുറിയിൽ ഉറങ്ങാതെയിരുന്നു..

പുള്ളുവന്മാർ രാവിലെ തന്നെ എത്തി.. പുള്ളോർക്കുടം ശ്രുതി ചേർത്തു തുടങ്ങി.. അമ്മമ്മ രാവിലെ തന്നെ എണീച്ചു കുളിച്ചു വിലക്ക് കൊളുത്തി വച്ചു … നാഗരാജാവിന്റെ വലിയ കളം കാവിന്റെ മുറ്റത്തു തയ്യാറായി.. പല നിറങ്ങളിൽ തീർത്ത ആ കളത്തിലേക്ക് എന്റെ കണ്ണുകൾ പലതവണ എത്തി നോക്കി.. ഭക്തിയുടെ അന്തരീക്ഷം വീട്ടിൽ നിറഞ്ഞു നിന്നു ..

തറവാട്ടിലെ എല്ലാവരും കളത്തിനു ചുറ്റും വലതു വച്ചു .. പുള്ളോർക്കുടം പാടാൻ തുടങ്ങി.. ” നാഗരാജാവ് നല്ല നാഗ യക്ഷിയമ്മ….” .. അമ്മമ്മ തൊഴുകൈകളോടെ എന്നെ ചേർത്ത് നിർത്തി.. “പ്രാർത്ഥിച്ചോളൂ.. ഇത്തവണ നാഗരാജാവ് വരും.. ” അമ്മമ്മ പിറുപിറുത്തു..

എനിക്കും ചുറ്റും ദീപപ്രഭ വളർന്നു വന്നു.. ആ ദീപങ്ങൾ കൂടി ചേർന്ന് എന്റെ കണ്ണിനു മുന്നിൽ ഒരു ഗോളമായി.. ഞാൻ കണ്ണുകൾ അടച്ചു.. എനിക്ക് മുന്നിൽ തൊണ്ടയിൽ നാഗമാണിക്യവുമായി സ്വർണ നിറമുള്ള നാഗരാജാവ് പ്രത്യക്ഷപ്പെട്ടു.. കാലുകളിൽ വിറ പടരുന്നത് ഞാൻ അറിഞ്ഞു.. എന്റെ ചെവിക്കു ചുറ്റും ആർപ്പുവിളികൾ ഉയർന്നു.. സ്ത്രീകൾ കുരവയിട്ടു … എന്റെ കൈകളിൽ കുറെ പൂക്കുലകൾ ആരോ വച്ചുതന്നു.. ഉറക്കാത്ത കാലുകളോടെ ഞാൻ ആ കളത്തിലേക്ക് കയറി.. ചുറ്റും നടന്നു.. ഫണം വിടർത്തി ആടുന്ന നാഗരാജാവ് എനിക്ക് വഴി കാട്ടി.. അപ്പോളും പുള്ളോർക്കുടം പാടിക്കൊണ്ടിരുന്നു.. പുള്ളുവൻ പാട്ടിന്റെ ഈണത്തിനൊപ്പം എന്റെ കാലുകൾ ചലിച്ചു.. എന്റെ കണ്ണുകളിൽ നാഗരാജാവ് മാത്രം.. നാഗമാണിക്യം എനിക്കു തന്നു നാഗരാജാവ് എവിടെയോ മറഞ്ഞു.. ഞാൻ ബോധ രഹിതയായി  കളത്തിൽ വീണു.. കാവിലെ അന്തിത്തിരി അണഞ്ഞു..

Srishti-2022   >>  Short Story - Malayalam   >>  ചെമ്പകം

Abhishek S S

Acsia Technologies

ചെമ്പകം

“മുരുകാ...ഇന്ന് കണി കണ്ടവനെ എന്നും കണികാണിക്കണേ!”

 

ആരെയോ മനസ്സിലോർ‍ത്ത്, മുന്നിലിരുന്നിരുന്ന വേൽ മുരുകന്റെ പ്രതിമ തൊട്ട്, കണ്ണൊന്നടച്ച് “ആണ്ടവൻ‍” ഓട്ടോ ഡ്രൈവര്‍ ജയന്‍കുട്ടന്‍ വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു.

 

ഇടക്ക് കണ്ണാടിയില്‍ നോക്കി, തലമുടി ഒന്ന് ചീകിയെടുത്ത്, കീഴ്ച്ചുണ്ടിനു താഴെ അങ്ങിങ്ങായി തലപൊക്കിയ ചെറുരോമങ്ങളെ ഓമനിച്ച്, ജയന്‍കുട്ടന്‍ ഗിയര്‍ മാറ്റി.

 

“ലൈഫില്‍ ആദ്യമായിട്ടാ ഇത്രേം ലോങ്ങ്‌ ഓട്ടം...അപ്പൂപ്പന് സ്ഥലം അറിയാമല്ലോ അല്ലേ?... അല്ല...ഇല്ലെങ്കിലും കുഴപ്പമില്ല, അവിടെ നമ്മുടെ പിള്ളേരൊണ്ട്... നമുക്ക്‌ ശരിയാക്കാം...കൊണ്ട് വരേണ്ട സാധനം നല്ല വെയിറ്റ് ഉള്ളതാണോ? എന്നാലും പ്രശ്നമില്ല! നമുക്ക്‌ സെറ്റ്‌ ആക്കാം..”

 

“എടാ..ഒന്നുകില്‍ നീ ചോദ്യം ചോദിക്കണം, അല്ലേല്‍ ചോദിച്ചതിന് മറുപടി പറയാന്‍ സമയം തരണം...അല്ലാതെ..എല്ലാം കൂടെ നീ പറയാനാണേ പിന്നെന്തിനാടാ എന്നോട് ചോദിക്കുന്നത്?”

 

കടവായുടെ അറ്റത്ത് പറ്റിയിരുന്ന വെറ്റിലത്തണ്ട് ചൂണ്ടുവിരല്‍ കൊണ്ടിളക്കിയെടുത്ത്, പിന്നിലിരുന്നയാള്‍ മുഷിച്ചില്‍ രേഖപ്പെടുത്തി.

 

പൊടുന്നനെയുള്ള മറുപടികേട്ട്‌ ജയന്‍കുട്ടന്‍ ഒന്ന് പരുങ്ങി. എങ്കിലും അത് പുറത്ത് കാണിക്കാതെ, അവന്‍ ചെറുതായി ചിരിച്ചു.

 

ഒന്ന് രണ്ടു നിമിഷങ്ങള്‍.

 

ഓട്ടോയില്‍ പുതുതായി പിടിപ്പിച്ച ഓഡിയോ പ്ലയെര്‍  ഓണ്‍ ചെയ്തു.

 

“മധുരയ്ക്ക്‌ പോകാതെടീ അന്ത മല്ലിപ്പൂ....”

 

പാട്ടിനനുസരിച്ച് പിന്നിലെ സീറ്റിനിരുവശത്തും പിടിപ്പിച്ച ചെറിയ LEDകള്‍ ചുവപ്പിലും നീലയിലും റോന്ത്‌ ചുറ്റി.  

 

വലത് വശത്ത് രജനികാന്തും, ഇടത് വശത്ത് 'തല അജിത്തും' പിന്‍സീറ്റില്‍ ഇരുന്ന അപ്പൂപ്പനെ തന്നെ നോക്കി ചിരിച്ചു കൊണ്ടേ ഇരുന്നു.

 

അപ്പൂപ്പന്‍ : “എടേയ് നിന്‍റെ പേരിലെ കേസോക്കെ തീര്‍ന്നോടെ?”

 

ജയന്‍കുട്ടന്‍: ”കേസ്‌ തീര്‍ന്നാല്‍ പിന്നെ ലൈഫില്‍ ഒരു ത്രില്ല് വേണ്ടേ അപ്പൂപ്പാ...അതങ്ങനെ കിടക്കും... ഇതൊക്കെ ഇല്ലാതെ ജീവിതത്തിന് ഗുമ്മുണ്ടോ!”. അതും പറഞ്ഞവൻ ഷർട്ടിന്റെ കോളറിന്റെ അറ്റം പിടിച്ചൊന്ന് പൊക്കി.

 

പുറത്തോട്ട് നോക്കി കൊണ്ട് അപ്പൂപ്പന്‍ അതിന് മറുപടി കൊടുത്തു.

 

“ഗുമ്മിനല്ലല്ലോ അവളെ ഇഷ്ടമായോണ്ടല്ലേ നീ അടിച്ചോണ്ട് വന്നത്...അവന്‍റെയൊരു ഗുമ്മ് !. രണ്ടു വട്ടം നിന്നെ ഇറക്കി കൊണ്ട് വന്നത് ഞാനാന്ന് ഓര്‍ക്കണം നീ... പിന്നെ അവളുടെ തന്ത സുകുമാരനെ എനിക്ക് കൊല്ലങ്ങളായിട്ട്...”

 

പുറത്തേക്ക് വന്ന ചമ്മല്‍ അകത്തേക്ക് വിഴുങ്ങി ജയകുട്ടന്‍ സൈഡ് മിറര്‍ വഴി അപ്പൂപ്പനെ നോക്കി.

 

“പിന്നില്ലാതെ...ആ ഓര്‍മ ഉള്ളതോണ്ടാണല്ലോ രാത്രിയായിട്ടും ഞാന്‍ വണ്ടി എടുത്തത്..അവളടത്ത് ഞാന്‍ പറഞ്ഞില്ല, അപ്പൂപ്പനേം കൊണ്ടാണ് എറങ്ങിയെക്കുന്നതെന്ന്.... മരുമകൻ ഗോപാലകൃഷ്ണന്‍ സാര്‍ സ്ഥലത്തില്ലേ?. അല്ല, അപ്പൂപ്പന്‍ ഈ സമയത്ത് ഇറങ്ങിയോണ്ട് ചോദിച്ചതാ...”

 

ആ ചോദ്യം, അത്ര സുഖിക്കാത്തത് പോലെ അപ്പൂപ്പന്‍ തല വെട്ടിച്ച് പുറത്തേക്ക് നോക്കി ഇരുന്നു.

 

“നീ എന്തിനാ വണ്ടി ഓടിക്കുന്നെ?”

 

ജയന്‍കുട്ടന്‍: ”വേറെ എന്തിന്? പൈസയ്ക്ക്...”

 

അപ്പൂപ്പന്‍: ”എന്നാ നേരെ നോക്കി വണ്ടി വിട്...നീ   ചോദിക്കാറാകുമ്പോ ഞാന്‍ പറയാം..”

 

ഒന്ന് നിറുത്തിയ ശേഷം, ഇത്തിരി ഘനത്തിൽ ഒരു തിരുത്തൽ പോലെ, ജയൻകുട്ടനോടായി

 

അപ്പൂപ്പൻ: “പിന്നെ…മരുമകനല്ല...അനന്തിരവൻ...അനിയത്തിയുടെ മോൻ...”

 

ജയന്‍കുട്ടന്‍: “ഈ കലിപ്പ് ഇല്ലെങ്കില്‍ അപ്പൂപ്പനെ പണ്ടേ കാക്ക കൊത്തിക്കൊണ്ട് പോയേനെ!”

 

അവന്‍ തന്നെ പറഞ്ഞ്, അവന്‍ തന്നെ ചിരിച്ച് പ്ലയറില്‍ പാട്ട് മാറ്റി.

 

”മരണോം മാസ് മരണോം....”

 

“എടാ, ഗുരുത്വ ദോഷി, അഹങ്കാരം പിടിച്ചവനേ.....ഒരു യാത്രക്കിറങ്ങുമ്പോ ഇമ്മാതിരി പാട്ടാണോടാ ഇടുന്നേ?”

 

മറുപടി പറയാതെ തന്നെ ജയന്‍കുട്ടന്‍ പാട്ട് മാറ്റി.

 

”തിരുപ്പതി ഏഴുമല വെങ്കിടേശാ...കാതലുക്ക് പച്ചക്കൊടി ...”  

 

“ആരൽവായ്മൊഴി കഴിഞ്ഞിട്ട് ഒരു ഒന്നര ഫർലോങ്...ഒരു ചെറിയ ദാബ ഉണ്ട്...നല്ല പൊറോട്ടയും തന്ഗ്രി കബാബും കിട്ടും...അവിടെ എത്താറാകുമ്പോ വിളിക്ക്...”

 

ജയൻകുട്ടൻ, പാട്ടിന്റെ ഒച്ചയൊന്ന് കുറച്ചുകൊണ്ട്, അപ്പൂപ്പനെ നോക്കി ചോദിച്ചു- "എവിടാന്ന്? ആരൽവായ്മൊഴിയാ...അതിന് ഇനീം ഒരു മണിക്കൂർ എടുക്കും....അപ്പൂപ്പൻ ഉറങ്ങാൻ പോവുവാണോ? അപ്പോൾ ഞാൻ ഒറ്റയ്ക്ക്???"

 

അപ്പൂപ്പൻ :"എടേ, നീ എന്തിന് പേടിക്കണത്?..സമയം പത്തര അല്ലേ ആയുളളൂ...നൂത്ത്‌ ഓടിച്ചാ മതി..."

 

അതും പറഞ്ഞയാൾ ഫോൺ പതിയെ ഞെക്കി സൈലന്റിൽ ആക്കി, തലൈവരുടെ ഫോട്ടോയിലേക്ക് ചാഞ്ഞു.

 

ജയൻകുട്ടൻ  ചെറിയൊരാധിയോടെ, പിന്നിലേക്ക് കഴുത്ത് ചായ്ച് ചോദിച്ചു -

 

"അല്ല...ഈ രാത്രി തന്നെ പോയി കൊണ്ട് വരേണ്ട സാധനമാണോ? നമ്മളവിടെ എത്തുമ്പോ മൂന്ന് നാല് മണിയാകും!"

 

അപ്പൂപ്പൻ പോക്കറ്റിൽ നിന്ന് രണ്ടായിരത്തിൻറെ ഒരു നോട്ട് അവന് നേരെ നീട്ടി...ഒന്നും പറയാതെ പിന്നെയും രജനികാന്തിന്റെ തോളത്തോട്ടു  ചാഞ്ഞു..

 

തുടർന്ന് കണ്ണടച്ച് കൊണ്ട് തന്നെ അവനോടായി പറഞ്ഞു -

 

"ഇന്നത്തെ വിലയ്ക്ക് ഫുൾ ടാങ്കിന് 2100 രൂപ ആകും...ബാക്കി നൂറ് നീ കൈയ്യീന്നിട്ടേര്...കഴിഞ്ഞ ആട്ടത്തിരുവാതിരയുടെ അന്ന് മുടി എഴുന്നള്ളത്തിന് വാങ്ങിയതിൽ 350 തരാൻ ഉണ്ട് നീ..."

 

"താടിയിൽ ഒറ്റ കറുപ്പില്ല...എന്നാലും കാഞ്ഞ ഓർമയാണ്!”- അവൻ മനസ്സിൽ പറഞ്ഞു.

 

എന്തോ ഓർത്തെന്ന വണ്ണം അപ്പൂപ്പൻ : "ടാ...പിന്നേ, വേണേൽ കന്നാസിൽ ഇച്ചിരി കരുതിക്കോ...തിരികെ വരുമ്പോ നിറുത്തി അടിക്കാൻ പറ്റിയില്ലെങ്കിലോ ?"

 

ജയൻകുട്ടൻ ഒന്ന് ചിന്തിച്ചത് പോലെ തോന്നിച്ചെങ്കിലും, അടുത്തുള്ള പമ്പിനരുകിൽ നിറുത്തി,വണ്ടിയുടെ പിന്നിലിരുന്ന കന്നാസ് എടുത്ത് പുറത്തേക്ക് പോയി.

 

കുറച്ച് നിമിഷങ്ങൾ കൊഴിഞ്ഞു വീണു.

 

മുന്നിലെ വിജനമായ റോഡ് നോക്കി ജയൻകുട്ടൻ -"ഞാൻ ഒരു കാര്യം ചോദിക്കട്ടാ, അപ്പൂപ്പൻ എന്താണ് കെട്ടാത്തത്?"

 

മറുപടി ഇല്ല..

 

പിന്നിൽ നിന്നുളള കൂർക്കം വലി കേൾക്കാതിരിക്കാൻ ജയൻകുട്ടൻ വീണ്ടും പ്ലെയറിന്റെ ശബ്ദം കൂട്ടി..      

 

ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞു കാണണം.

 

പശ്ചാത്തലത്തിലെ ഹിന്ദി പാട്ടിന്റെ ശബ്ദം കേട്ട് അപ്പൂപ്പൻ ഉണർന്നു... പോക്കറ്റിൽ കരുതിയിരിന്ന കവറിൽ നിന്ന് ഒരു ഗുളിക പൊട്ടിച്ച് പാതി വിഴുങ്ങി...

 

മുന്നിലെ ദാബയിൽ നിന്ന് രണ്ട് പ്‌ളേറ്റ് പൊറോട്ടയും പൊരിച്ച കോഴിക്കാലുമായി ജയൻകുട്ടൻ  നടന്നു വരുന്നുണ്ടായിരുന്നു.

 

"ഒഴിക്കാൻ ഒന്നും ഇല്ലേടേയ് ?? ഓ ...ഇച്ചിരി കോഴിച്ചാറ് വാങ്ങിച്ചോണ്ട് വാ.."

 
“അപ്പൂപ്പന് ഈ കട മുതലാളിയെ നേരത്തെ അറിയാമല്ലേ? അങ്ങേര് നിങ്ങളെ കണ്ടപ്പോ കൈ കാണിച്ചത് ഞാൻ കണ്ടു..”

 

“ഓ..കുറച്ചൊക്കെ അറിയാം” - ആ  ചോദ്യത്തിന് വലിയ പ്രസക്തി ഇല്ല എന്ന മട്ടിൽ ആപ്പൂപ്പൻ വെളിയിലേക്കെവിടെയോ നോക്കി മറുപടി പറഞ്ഞതായി ഭാവിച്ചു.

 

അപ്പൂപ്പൻ ഓട്ടോയിൽ ഇരുന്ന് തന്നെ പൊറോട്ടയുള്ള പ്ളേറ്റ് വാങ്ങി മടിയിൽ വച്ചു. ചാറുമായി വന്ന ജയൻകുട്ടന്റെ കൈയ്യിൽ നിന്ന് പാതി വാങ്ങി, കീറിയിട്ട പൊറോട്ടയുടെ മേൽ പരത്തി ഒഴിച്ചു.

 

കോഴിത്തുടയുടെ നല്ലൊരു ഭാഗം മുറിച്ചെടുത്തു ചവച്ചു... ബാക്കി ജയൻകുട്ടന് കൊടുത്തു.അവൻറെ മുഖത്ത് എന്തെന്നില്ലാത്ത ഒരു തിളക്കം. അപ്പൂപ്പൻ കിറി തുടച്ച്, കൈയിൽ കരുതിയ കുപ്പിയിൽ നിന്ന് വായ് കുലുക്കി തുപ്പി.

 

"ടേയ്  വേഗം...നേരത്തേ എത്തേണ്ടതാ..."

പോക്കറ്റിൽ നിന്ന് ഒരു ഇരുനൂറു രൂപ നോട്ട് അവന് നേരെ നീട്ടി, ദാബയുടെ മുതലാളിക്ക് കൈ നീട്ടി സലാം പറഞ്ഞ് അപ്പൂപ്പൻ ഓട്ടോയുടെ സീറ്റിൽ ചാരിയിരുന്നു.

 

വേൽ പിടിച്ചിരുന്ന സാക്ഷാൽ മുരുകനെ ഒന്ന് വണങ്ങി, ഡ്രൈവർ ജയൻകുട്ടൻ വണ്ടി സ്റ്റാർട്ട് ചെയ്തു...

 

"എടാ...ചെറുക്കാ...തിന്നത് ചിക്കൻ...മുട്ടയിട്ട് ഉണ്ടാക്കിയ പൊറോട്ട ! നിന്റെ മുരുകന് ഇഷ്ട്ടപ്പെടുവോടേയ്? "

 

ഡ്രൈവർ ജയൻകുട്ടൻ ഒന്ന് അമാന്തിച്ചു.


"ശരിയാണല്ലോ..." അവൻ ചെറു സങ്കോചത്തോടെ അപ്പൂപ്പനെ നോക്കി..

 

"എൻറെ അപ്പൂപ്പാ നിങ്ങളല്ലേ കയറിയപ്പോ ചിക്കൻ കഴിക്കണമെന്ന് പറഞ്ഞത്. എന്നിട്ട് അതും ഇതും പറയല്ലേ...അല്ലേൽ തന്നെ രാത്രി ഓട്ടം! "

 

"ഹഹഹ..." അപ്പൂപ്പൻ അത് കേട്ട് നന്നായൊന്നു ചിരിച്ചു.

 

ജയൻകുട്ടൻ:" ഇനി നിങ്ങൾ ഉറങ്ങണ്ടാ...എൻറെ കോൺഫിഡൻസ് അങ്ങ് പോയി..പോരാത്തതിന് പാണ്ടി ലോറികൾ അറഞ്ചം പുറഞ്ചം വരണ റോഡാണ്...മുരുകാ.."

 

അവനത് പറഞ്ഞു കൊണ്ട്, മുന്നിലിരുന്ന മുരുക വിഗ്രഹം ഒന്ന് തൊട്ട്, തൊഴാൻ തുടങ്ങി.

 

"അല്ലേ വേണ്ട..."

 

തൊടാതെ തന്നെ, മുരുകാന്ന് ഒന്ന് കൂടെ വിളിച്ച്, വണ്ടി ഗിയറിൽ ഇട്ടു...

 

അപ്പൂപ്പൻ റോഡിലേക്ക് ഒന്ന് നോക്കി അവനോടായി പറഞ്ഞു –

 

"വള്ളിയൂര് കയറി, നഞ്ചൻകുളം വഴി വിട്ടോ...നെൽവേലി പിടിക്കണ്ടാ...റോഡ് നല്ല പാളീഷാണ്..."

 

"ഇതൊക്കെ ഉള്ളത് തന്നേ?..രാത്രിയാണ്...ആരേലും വന്ന് ചാർത്തീട്ട് പോയാലും അറിയൂല...പറഞ്ഞില്ലാന്നു വേണ്ടാ..."

 

അപ്പൂപ്പൻ ഇത്തിരി ഗൗരവത്തിൽ പറഞ്ഞു -"പറയണത് കേട്ട് വണ്ടി ഓടിച്ചാൽ മതി..അറിയാല്ലാ... അവളുടെ തന്ത സുകുമാരനെ ഇരുപത്തിയെട്ട് കൊല്ലത്തെ പരിചയമാണെനിക്ക്...അന്ന് നീ രണ്ടിടത്തായിരുന്നു! ങ്ങും.."

 

അപ്പൂപ്പൻ ഒന്ന് ഇരുത്തി മൂളി..  

 

ടെസ്റ്റിന് ശേഷം ആദ്യമായി ഇൻഡിക്കേറ്റർ തെളിഞ്ഞ സന്തോഷത്തിൽ, ഓട്ടോ ഇടറോഡിലേക്ക് ഇറങ്ങി.

 

അന്തരീക്ഷത്തിന് തണുപ്പ് കൂടി.  ചീവീടുകളുടെ അലോസരപ്പെടുത്തുന്ന ഒച്ച. അതിനെ കീറി മുറിച്ചു കൊണ്ട് ജയൻകുട്ടൻ പറഞ്ഞു-

 

"മധുര എത്തിയാൽ എനിക്കൊരു സ്ഥലം വരെ പോകണം...അപ്പൂപ്പനെ ഇറക്കിയിട്ട് ഞാൻ അവിടം വരെ ചെന്നിട്ട് വരാം...വൈകീട്ട് നാലിന് തിരിക്കാം...എന്താ?"

 
ചെറിയ ഉറക്കത്തിൽ നിന്നെന്നവണ്ണം അപ്പൂപ്പൻ എന്തോ പറയാൻ തുനിഞ്ഞു..


പറയാതെ വന്ന ഒരു തികട്ടൽ. എരിഞ്ഞുയർന്ന പുളിപ്പ്, തൊണ്ട കാറി, കണ്ണിരുത്തിയടച്ച് ചെറു വൈഷമ്യത്തോടെ ഒന്നിറക്കി.

 

"അതിനിവിടെ ആരാ മധുരയ്ക്ക് പോകുന്നത്?"

 

ജയൻകുട്ടൻ ഞെട്ടി.

 

"നമ്മൾ പോകുന്നത്...കോവിൽപ്പെട്ടിക്ക് അടുത്ത് അയ്യനേരി എന്ന സ്ഥലത്താണ്... സൂക്ഷം പറഞ്ഞാൽ ഇവിടെ നിന്ന് കഷ്ടിച്ച് ഒന്നര മണിക്കൂർ....പിന്നെ നീ ഓടിക്കുന്നത് പോലെ ഇരിക്കും."

 

ജയൻകുട്ടൻ അറിയാതെ തന്നെ ഓട്ടോ സ്ലോ ആയി...എതിർ ഭാഗത്ത് നിന്നും വണ്ടികൾ ഒന്നും തന്നെയില്ല. അങ്ങിങ്ങായി കുറുനരിയുടേത് പോലെ തോന്നിച്ച ഓരിയിടൽ കേൾക്കാം!

 

അവൻ നന്നേ പരുങ്ങി. മുന്നിലിരുന്ന മുരുകനെ അവൻ ശരിക്കൊന്ന് നോക്കി.

 

ജയൻകുട്ടൻ :" അപ്പൂപ്പാ...ഇത്...ഇത്..."

 

അപ്പൂപ്പൻ:" നീ പേടിക്കാതെ വണ്ടി ഓടിക്കെടാ ചെറുക്കാ.."

 

സമയം പുലർച്ചെ മൂന്ന് മണി.

 

അയ്യനേരിക്കടുത്ത്, ചെറുവീരി ഗ്രാമം.

 

നീണ്ടു നിവർന്നു കിടക്കുന്ന തെരുവ്. രണ്ടു മൂന്ന് പട്ടികൾ, റാന്തൽ തെളിച്ച ഒരു വീടിൻറെ ഓരത്ത് കിടന്നുറങ്ങുണ്ട്.

 

അകലെയുള്ള ഒരു കള്ളിമുൾക്കൂട്ടത്തിനടുത്ത് ഓട്ടോ ഒതുക്കി, ജയൻകുട്ടൻ പുറത്തിറങ്ങി...

 

"ഇനിയെങ്കിലും ഒന്ന് പറയാമോ? ആരെ കാണാനാ?"

 

അപ്പൂപ്പൻ വിരൽ പൊക്കി, ശബ്ദമുണ്ടാക്കാതെ 'കൂടെ വാ' എന്ന് ആംഗ്യം കാണിച്ചു.

 

"ഒരാളെ രക്ഷിക്കാനുണ്ട്....ഇന്ന് പറ്റിയില്ലെങ്കിൽ ഇനി പറ്റൂലാ ...ഒരിക്കലും...".

 

കൈയ്യിൽ കരുതിയിരുന്ന ഒരു ചെറിയ ഫോട്ടോ അവന് നേരെ നീട്ടി.

 

അതുവരെ കാണാതിരുന്ന ഒരു തിടുക്കം ഉണ്ടായിരുന്നു അയാളുടെ ശരീര ഭാഷയിൽ.

 

ഫോട്ടോ തിരികെ കീശയിൽ ഇട്ട്, പതിയെ മുന്നോട്ട് നീങ്ങി.

 

ഏതാണ്ട് അരക്കിലോമീറ്റർ അകലയെയായി ഒരു വീടിൻറെ മുൻഭാഗത്ത് പച്ചയോല പന്തൽ കെട്ടിയ രീതിയിൽ കാണപ്പെട്ടു.. അപ്പൂപ്പന്റെ മുഖം വിളറി... അയാൾ പരവശപ്പെട്ടത് പോലെ തോന്നിച്ചു...

 

അയാളുടെ നടത്തത്തിന്റെ വേഗം കൂടി. ആ വീട് ലക്ഷ്യമാക്കി അയാൾ നടന്നു...

 

പൊടുന്നനെ, ഒരു കൂട്ടം ആൾക്കാർ ഒരു കസേരയുയർത്തി തമിഴിൽ എന്തോ ഉറക്കെ പാടിക്കൊണ്ട് അപ്പൂപ്പന് നിൽക്കുന്നതിന് രണ്ട് വീട് മുന്നേ എന്നവണ്ണം നടന്നു നീങ്ങി.. ആ കസേരയിൽ ഏതാണ്ട് എഴുപത്തഞ്ചിനോടടുത്ത പ്രായമുള്ള ഒരു സ്ത്രീ ഇരിപ്പുണ്ടായിരുന്നു..

 

അവരുടെ നെറ്റിയിൽ പതിച്ചിരുന്നു ഒരു രൂപ നാണയം നിലത്തേക്ക് ഉരുണ്ടു പോയി, അരികിലെ ഓടയിലേക്ക്  വീണു.

 

അപ്പൂപ്പൻ, ഒരു നിമിഷം ചലനമറ്റത് പോലെ നിന്നുപോയി.

 

അപ്പൂപ്പന് പിന്നാലെ വന്ന ജയൻകുട്ടൻ ആ വീടിൻറെ, വലത്തേക്ക് തിരയുന്ന ഭാഗത്തേക്ക് ഒന്ന് മാറി നിന്നു. ആദ്യം കണ്ട വീടിൽ നിന്ന് കുറെയധികം സ്ത്രീകളും, ആ ആൾക്കൂട്ടത്തിന് പിന്നാലെ പോയി.

 

ഏതാനും നിമിഷങ്ങൾ.

 

എന്തോ കണ്ണിലുടക്കി എന്ന നിലയിൽ ജയൻകുട്ടൻ അപ്പൂപ്പനെ നോക്കി.

 

അവൻ കൈയ്യുയർത്തി അയാളെ വിളിക്കാൻ ശ്രമിച്ചു. ഒടുവിൽ ശബ്ദം കേൾപ്പിക്കാതെ നടന്ന് അപ്പൂപ്പന്റെ അരികിൽ എത്തി, തൊട്ടടുത്തുള്ള വീടിന്റെ തുറന്ന ജനാലയിലേക്ക് അവൻ വിരൽ ചൂണ്ടി.


അവർ ജനാലയ്ക്ക് അരികിലേക്ക് നടന്നു.

 

ആ ജനാലയുടെ കൈവരിയിലായി എന്തൊക്കെയോ വച്ചിരിക്കുന്നു...നാലഞ്ച് കരിക്കുകൾ...രണ്ടു പാത്രത്തിയാലായി തണുപ്പിച്ച തൈര്...ചുവട്ടിൽ ഒരു വലിയ ഭരണിയിൽ നല്ലെണ്ണയും...


അപ്പൂപ്പൻ ആകാംക്ഷയോടെ ഉള്ളിലേക്ക് തന്നെ നോക്കി... കുറച്ചു മാറി ഒരു ചൂരൽ കസേര...അതിൽ ഒരാൾ ഇരുന്നുറങ്ങുന്നുണ്ടായിരുന്നു... ഏതാണ്ട് എഴുപതിനു മുകളിൽ പ്രായമുള്ള ഒരമ്മൂമ്മ...

 
ജയൻകുട്ടൻ, ചുറ്റും നോക്കി ആരുമില്ലായെന്ന് ഉറപ്പ് വരുത്തി അകത്തേക്ക് കയറി... അമ്മൂമ്മ ഇരുന്നിരുന്ന കസേരയുടെ ഒരു കൈയ്യിൽ പിടിച്ചു...
 

അരമണിക്കൂർ കഴിഞ്ഞ്...
 

ആണ്ടവൻ ഓട്ടോ മുന്നോട്ട് തള്ളുന്നതിനിടയിൽ അപ്പൂപ്പനോടായി
 

ജയൻകുട്ടൻ: "അവരിപ്പോ വന്നാലോ?"


ഒരു ചെറിയ പ്രതീക്ഷയുള്ള ചിരിയോടെ അപ്പൂപ്പൻ പറഞ്ഞു -"ഇപ്പോൾ ഒരാളെ കസേരയിൽ കൊണ്ടു പോയില്ലേ, ആ ചടങ്ങ് ഒക്കെ കഴിഞ്ഞേ എന്തായാലും ആണുങ്ങൾ എത്തുള്ളൂ...അതിനുള്ളിൽ നമുക്കെത്തേണ്ടിടത്ത്  എത്താം... ഇതീ നാട്ടിൽ പതിവാ....ഒരു പ്രായം കഴിഞ്ഞാൽ കുറച്ചു പേർ ചേർന്നങ്ങു തീരുമാനിക്കും...ദയാവധം എന്നൊക്കെയാ ഇവന്മാർ പറയുന്നത്...വധത്തിൽ എവിടെയാ ദയ...അല്ലേ? കഴിഞ്ഞ ആഴ്ച ഞാൻ ഇവിടെ വന്നിരുന്നു... കഴിഞ്ഞയാഴ്ച എന്നല്ല, ഇടക്കിടെ ഞാൻ വരുമായിരുന്നു ഈ നാട്ടിൽ...  പലപ്പോഴും ശ്രമിച്ചതുമാണ്...പക്ഷേ, നടന്നില്ല.. കഴിഞ്ഞ ആഴ്ച അറിഞ്ഞതാ ഇവളുടെ കാര്യം…നമ്മൾ എത്തുന്നതിന് മുന്നേ നറുക്ക് വീണ വേറെ ഏതോ ഒരാൾ...അവരെയാണ് നമ്മൾ ആദ്യം കണ്ടത്... രണ്ടു നാൾ എണ്ണ തലയിൽ ഒഴിച്ച് മുറിയിൽ ഒരു മൂലയ്ക്കിരുത്തും....കുടിക്കാൻ തൈരും, തണുപ്പിച്ച കരിക്കിൻ വെള്ളവും....മൂന്ന് നാൾ തികയ്ക്കാറില്ല ആരും! "
 

അപ്പോഴേക്കും തലയിൽ തൂകിയ എണ്ണ വാർന്ന് അമ്മൂമ്മയുടെ മുഖത്തേക്ക് പടർന്നിരുന്നു. അപ്പൂപ്പൻ മുണ്ടിന്റെ തലപ്പ് കൊണ്ട് അവരുടെ മുഖം തുടച്ചു. അമ്മൂമ്മ എന്തോ പിറുപിറുക്കുന്നുണ്ടായിരുന്നു.

 
ഒന്നര മണിക്കൂറിന് ശേഷം.
 

അപ്പൂപ്പന്റെ തോളിൽ ചാരി മയങ്ങുന്ന അമ്മൂമ്മയെ നോക്കി ജയൻകുട്ടൻ

ചോദിച്ചു - "എൻറെ പൊന്നപ്പൂപ്പാ ഇന്നലെ ഞാൻ ശരിക്കും പേടിച്ചു പോയി...ഇനി ചോദിക്കാല്ലോ?...ഇതാരാ?"

 
അപ്പൂപ്പൻ വെളുത്ത താടിയൊന്ന് തടവി... ഒരു ചെറു ചിരിയോടെ പറഞ്ഞു.

" ഇതാണ് ചെമ്പകം...ഇവിടത്തെ ഒരു പഴയ ഗവൺമെന്റ് സ്‌കൂളിൽ ഒരു പതിനഞ്ച്  കൊല്ലം തമിഴ് വാധ്യാരായി ജോലി നോക്കിയിട്ടുണ്ട് ഞാൻ... അങ്ങനെ…"

 
ഒരു ചിരിയോടെ ജയൻകുട്ടൻ തുടർന്നു - "ബാക്കി പറയണ്ടാ...ഞാൻ ഊഹിച്ചോളാം... എനിക്കൊരു കാര്യത്തിൽ സമാധാനം ആയി...അവളെ ഇറക്കി കൊണ്ട് വരാൻ സഹായിച്ച കാര്യം പറഞ്ഞ്, ഇനി എന്നെ വിരട്ടൂലല്ലോ...?"

 
അപ്പൂപ്പൻ, മറുപടി ഒരു ചെറുചിരിയിൽ ഒതുക്കി, നന്നേ തണുത്തു വിറച്ചിരുന്നിരുന്ന ചെമ്പകം അമ്മൂമ്മയെ ചേർത്ത് പിടിച്ചു. നനുത്ത സൂര്യപ്രകാശം, അമ്മൂമ്മയുടെ കൺകോണിൽ തട്ടി തിളങ്ങി. 
  

അതേസമയം, ചെറുവീരിയിലെ ഏതോ ഒരു വീട്ടിൽ, ആരോ ഒരാൾ, ആർക്കോ വേണ്ടി തണുത്ത തൈരും, ഒരു പാത്രം നിറയെ എണ്ണയും നിറയ്ക്കുന്ന തിരക്കിലായിരുന്നു..

Srishti-2022   >>  Short Story - Malayalam   >>  പെയ്തൊഴിയാതെ

Anandh R

Dinoct Solutions

പെയ്തൊഴിയാതെ

എങ്ങും മഴ തിമിർത്തു പെയ്യുകയാണ്. പാടവും പറമ്പുമെല്ലാം നിറഞ്ഞു കവിഞ്ഞു. അമ്പലത്തിലെ തിടപ്പള്ളിയിൽ ചാരിയിരിക്കുമ്പോൾ ഞാൻ ഓർത്തു , എന്റെ മനസ്സിന്റെ വിങ്ങൽ തന്നെയാണല്ലോ ഈ മഴയായി ആർത്തലക്കുന്നത്. അങ്ങനെയിരിക്കെയാണ് വാരസ്യാരുടെ വരവും പുറകെ ഒരു ചോദ്യവും, എന്താ , ദിവാസ്വപ്നം കാണുകയാണോ ? ഉച്ചപൂജ ആയിരിക്കണു. പെരുമഴയായതുകൊണ്ട് ആരുമില്ല തൊഴാൻ. ഞാൻ പതിയെ എഴുന്നേറ്റു നടന്നു. ഭഗവാനെ ഉറക്കാൻ സമയമായി. മഴ അല്പം ശമിച്ചിരിക്കുന്നു. ഇടയ്ക്ക എടുക്കാൻ തുടങ്ങിയപ്പോഴാണ് ആ കൊലുസ്സിന്റെ ശബ്ദം കേട്ടത്. പതിവുപോലെ അവൾ തന്നെയായിരുന്നു. ഇതുപോലെ ഒരു മഴയത്താണ് ആദ്യമായി കണ്ടത്. എങ്ങനെയോ അടുത്തു. പക്ഷേ ഇന്നത്തോടെ എല്ലാം അവസാനിക്കുകയാണ്. അവൾ നേരെ എന്റടുത്തു വന്നു പറഞ്ഞു, ഞാൻ നാളെ പോവും. ഇനി ഒരിക്കലും........മുഴുമിപ്പിക്കാൻ അവൾക്കായില്ല. കേൾക്കാൻ എനിക്കും ആവുമായിരുന്നില്ല. ഒരിക്കലും നടക്കില്ലെന്നറിഞ്ഞിട്ടും വെറുതെ മോഹിച്ചു. മനസ്സ് ചിലപ്പോഴൊക്കെ അങ്ങനെയാണ്. കുറേ ഉയരങ്ങളിലേക്ക് നമ്മളെ കൊണ്ടുപോകും. അവസാനം പടുകുഴിയിലേക്ക് എടുത്തെറിയും. ഭഗവാനെ തൊഴുതു ചുറ്റമ്പലത്തിനു വലം വെക്കുമ്പോൾ മഴവെള്ളത്തിൽ പതിഞ്ഞു അവളുടെ കാല്പാടുകൾ മാഞ്ഞു തുടങ്ങിയിരുന്നു. നടയ്ക്കൽ എത്തി തൊഴുത്തിട്ടു പറഞ്ഞു, എന്നാൽ ഞാൻ പോട്ടെ , അടുത്ത മഴ വരുന്നു. ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് എനിക്ക് കാണാമായിരുന്നു. കൊലുസ്സിന്റെ ശബ്ദം പതിയെ അകന്നു തുടങ്ങിയിരുന്നു. ഒപ്പം അവളും. ഉടനെ വലിയ ഒരു ശബ്ദത്തോടെ നടയടഞ്ഞു. ഭഗവാനേ, എന്റെ ആഗ്രഹങ്ങൾക്കുമേൽ നീ വാതിൽ കൊട്ടിയടച്ചുവല്ലോ, എങ്കിലും നിന്നെ ഉറക്കാൻ പാടാതെ വയ്യ. ദൂരേന്നു ഒരു മഴ ഇരച്ചുവരുന്നുണ്ടായിരുന്നു. എന്റെ മനസ്സിലും. ഞാൻ ഇടയ്ക്കയിൽ പാടിത്തുടങ്ങി.

 

നീലകണ്ഠാ മനോഹരേ ജയാ.....

നീലകഞ്ചാ വിലോചനേ ജയാ .....

നീലകുന്തളഗാലസങ്കട

ബാലചന്ദ്ര വിഭൂഷണേ ജയാ........ 

Srishti-2022   >>  Short Story - Malayalam   >>  വിശപ്പ്

Surya C G

UST

വിശപ്പ്

ഉമ്മറത്ത് പെയ്യുന്ന പേമാരിക്കു പോലും തണുപ്പിക്കാനാകാത്ത വിധം ഉള്ളിൽ തീയെരിയുന്നു. പനിച്ചു കിടന്ന ദിവസങ്ങളത്രയും മുഴുപ്പട്ടിണി തന്നെയായിരുന്നല്ലോ..! ഇനിയും കിടന്നു പോയാൽ മരിച്ചു പോകുക തന്നെ ചെയ്യും. തനിക്കു വേണ്ടി ജോലി ചെയ്യാൻ മറ്റാരാണുള്ളത്?

 

      ഇച്ഛ പോലെ തന്നെ ഫോണിൽ പൊടുന്നനെ നോട്ടിഫിക്കേഷൻ മുഴങ്ങി. നെല്ലുശ്ശേരിയിൽ നിന്നൊരാൾ ചിക്കൻ ബിരിയാണി ഓർഡർ ചെയ്തിരിക്കുന്നു. ദൂരം നന്നേ കൂടുതലാണ്. എന്നിരുന്നാലും ഇനിയും ഇങ്ങനെ കിടന്നു പോയിക്കൂടാ!

 

     കട്ടിലിൽ പിടിച്ചിരുന്നു ഒരു നെടുവീർപ്പോടെ യൂണിഫോമും തൊപ്പിയും ധരിച്ച് അവൻ ഇറങ്ങി. ഒരു റൈൻകോട്ട് വാങ്ങുക എന്നത് വളരെ നാളത്തെ ആഗ്രഹമാണ്. പക്ഷെ വിശക്കുന്ന വയറിനു കൂടുതൽ പ്രാധാന്യം ഭക്ഷണം ആണല്ലോ..

 

    ഹോട്ടലിൽ നല്ല തിരക്കുണ്ട്. നന്നേ പനിക്കുന്നും ഉണ്ട്. കണ്ണുകളടച്ചു അവൻ വരാന്തയിൽ ഇരുന്നു. അര മണിക്കൂർ പിന്നിടുന്നു. അപ്പോഴാണ് കോൾ വന്നത്.

 

"ഒരു ചിക്കൻ ബിരിയാണി കഴിക്കണമെങ്കിൽ എത്ര നേരം കാത്തിരിക്കണം! കളക്ട് ഇറ്റ് ഫാസ്റ്റ് ആൻഡ് കം!"

 

"ഓക്കേ മാഡം."

 

നെഞ്ചിടിക്കുന്നുണ്ട്! തെല്ലൊരാശ്വാസം പോലെ ബിരിയാണി തയ്യാറായി. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു ബിരിയാണി വാങ്ങുമ്പോൾ അവൻ ഒരു നിമിഷം കണ്ണുകളടച്ചു!

'നറുനെയ്യിൻറ്റെ ഭ്രാന്ത് പിടിപ്പിക്കുന്ന ഗന്ധം!'

 

പെട്ടെന്ന് തന്നെ ബിരിയാണി വാങ്ങി ബാഗിൽ തിരുകി അവൻ സ്കൂട്ടർ എടുത്ത് തിരിച്ചു. മഴ തോർന്നിട്ടില്ല. ഓരോ ഇടവഴിയിലും ഓരോ മണമാണ്...

സുഗന്ധദ്രവ്യങ്ങളത്രയും കൊതിയൂറുന്ന ബസ്മതി അരിയിൽ പൊതിഞ്ഞു കിടക്കുന്ന ഗന്ധം..

ഏറെ നേരം പാകം ചെയ്ത മസാലയിൽ ചിക്കൻ കഷണങ്ങൾ പാകപ്പെടുത്തിയെടുത്ത ഗന്ധം..

ഇപ്പോൾ ദം പൊട്ടിച്ചെടുത്ത ബിരിയാണിചെമ്പിൻറെ തടുക്കാനാകാത്ത സുഗന്ധം!

 

വിറയ്ക്കുന്ന പനിയും, തോരാത്ത മഴയും, ഭ്രാന്തമായ സുഗന്ധങ്ങളും!

 

"മാഡം.. ലൊക്കേഷൻ എത്തിയിട്ടുണ്ട്. ഒന്ന് പുറത്തേക്ക് വരാമോ?"

 

"എന്തിന് ?? ഒരു മണിക്കൂറായി ഓർഡർ ചെയ്തിട്ട്! അതിനി നിങ്ങൾ തന്നെ കൊണ്ട് പൊയ്‌ക്കോ!"

 

"മാഡം പ്ളീസ്! ഹോട്ടലിൽ തിരക്ക് കാരണമാണ്. എന്റെ ശമ്പളത്തെ ബാധിക്കും!"

 

"ഐ ഡോണ്ട് വാണ്ട് ടു ഹിയർ യുവർ എക്സ്പ്ലനേഷൻസ്. ബൈ!"

 

തളർന്ന് സ്കൂട്ടറിൽ തെല്ലു നേരം ഇരുന്നതിനു ശേഷം ഒരു വിങ്ങലോടെ അവൻ തിരിച്ചു.

പനിച്ചു തളരുന്ന ശരീരവും, വിശന്നു മങ്ങുന്ന കാഴ്ചയും..

 

കാഴ്ച വീണ്ടും വീണ്ടും മങ്ങുകയാണ്. ഈ പ്രപഞ്ചമത്രയും തന്നെയും പേറി ഈ തിരക്കേറിയ റോഡിലൂടെ ഒഴുകുന്നു! കാഴ്ച തീർത്തും മങ്ങിയിരിക്കുന്നു.. ഇരമ്പുന്ന ആൾക്കൂട്ടത്തിന്റെ സ്വരം! ചിതറിത്തെറിച്ച നറുനെയ്യിന്റെ സുഗന്ധം! അവസാനശ്വാസത്തിൽ ആ സുഗന്ധമേന്തി തെല്ലു നോവേറിയ പുഞ്ചിരിയോടെ ആ കണ്ണുകളടഞ്ഞു.

Srishti-2022   >>  Short Story - Malayalam   >>  ഫസ്റ്റ് ഡേറ്റ്

Pranav Harikumar

Infosys

ഫസ്റ്റ് ഡേറ്റ്

ക്യാനഡക്കാരി പെണ്ണിന്റെയും കൊച്ചിക്കാരൻ പയ്യന്റെയും ഫസ്റ്റ് ഡേറ്റിങ്ങാണിന്ന്.
പയ്യൻ പ്രസ്തുത സ്ഥലത്തെ പ്രധാന പത്രത്തിന്റെ ജേർണലിസ്റ് കം കോളമിസ്റ്റ്.
പെണ്ണ് കേരളത്തെ സ്നേഹിക്കുന്ന പാവം ക്യാനഡക്കാരി. വളക്കൂറുള്ള പ്രസ്തുത രാജ്യത്ത് പഠിപ്പും പണിയും ചെയ്യാൻ വിധിക്കപെട്ടവൾ .
പരസ്പരമുള്ള ആദ്യ കണ്ടുമുട്ടലും ആദ്യ ഡേറ്റിംഗും ഒരുമിച്ചാകുന്നു എന്ന എക്സ്ക്ലൂസിവിറ്റി കൂടിയുണ്ട് ഈ ദിവസത്തിന്.
സർവ്വോപരി പണച്ചാക്കും,പാലാക്കാരിയുമായ  "സലോമി മിഷേൽ അൽഫോൻസോ" എന്ന തന്റെ കടുത്ത  ആരാധികയെ കാണാൻ പയ്യനും ,
"പി.കെ " എന്ന നാമത്തിൽ പ്രശസ്തിയാർജ്ജിച്ച   രാഷ്ട്രീയ നിരീക്ഷകനും  വർത്തയ്ക്കപ്പുറം വായനക്കാരന്റെ ചിന്തകൾക്ക് തീകൊളുത്താൻ പൊട്ടൻഷ്യലുമുള്ള  ജേര്ണലിസ്റ്റിനെ കാണാൻ പെണ്ണും കഴിഞ്ഞ ഒരു മാസമായി തയ്യാറെടുക്കുകയായിരുന്നു.

രാവിലെ  കൃത്യം  ഒമ്പതിന്  തന്നെ  പെൺകിളി  കൊച്ചിയിൽ പറന്നിറങ്ങി .
പുറം കവാടത്തിനരികിലായി രണ്ടു ചിരിക്കുന്ന കണ്ണുകൾ അവൾക്ക് സ്വാഗതം പറയുന്നുണ്ടായിരുന്നു .
'പി.കെ' എന്ന് ഉറക്കെ വിളിച്ച്  അവൾ  അവന്റെ അരികിലെത്തി .
ആദ്യം തന്നെ പ്രസാധകനെ അടിമുടി നോക്കി ഒരു കാനേഡിയൻ ആലിംഗനം വെച്ചുകൊടുത്തു.
പി.കെ  സന്തോഷപൂർവം അത്  കൈപറ്റി .
സൊ.. ഹൌ വാസ് ദി  ജേർണി ? ഈസ് എവെർത്തിങ് ഗുഡ് ??..
പി.കെ  യുടെ ഗതികേടിന്റെ  ആംഗലേയം അവൾക്ക് ദഹിച്ചില്ല.
നോക്കൂ  പി.കെ ..ഈ വൃത്തികെട്ട ഭാഷയുടെ വീർപ്പുമുട്ടലിലാ ഞാൻ നിന്നെ കാണാനും ,നാട് കാണാനും വന്നത് .
എനിക്ക് നിന്നിൽ നിന്ന് കേൾക്കേണ്ടത് നിന്റെ മലയാളമാ ..എന്നെ നിന്നിലേക്കടുപ്പിച്ച   മലയാളം .
ചെറിയൊരു ഞെട്ടലിൽ അത് കേട്ടെങ്കിലും വലിയൊരു ദീര്‍ഖനിശ്വാസത്തില്‍ ആംഗലേയം എന്ന വലിയ ഭാരം പി.കെ  മനസ്സിൽ നിന്നിറക്കി.
ഇന്നേദിവസം തന്റെ വായിൽ നിന്ന് അവൻ പുറത്ത് ചാടില്ലെന്നു  സലോമിക്ക് ഉറപ്പുകൊടുത്തു .
ഇരുവരും വചനത്തിനു തിരിയിട്ട്   പുറത്തേക്കിറങ്ങി .
പി.കെ ..ആദ്യമെങ്ങോട്ട് ? സലോമി ചോദിച്ചു .
ക്യാനഡയെ അപേക്ഷിച്ചു കൊച്ചിയിൽ   ആരെയും മോഹിപ്പിക്കുന്ന ഒരുപാട് കാഴ്ചകളുണ്ടെന്നു കേട്ടിട്ടുണ്ട് ! അവൾ കൂട്ടിച്ചേർത്തു .

തലേന്ന് കൊച്ചി വേഴ്സസ് കാനഡ എന്ന തലകെട്ടിൽ നടത്തിയ റിസർച്ച് മെറ്റീരിയൽസ് നിരത്താൻ പി.കെ-യുടെ വായ  കൊതിച്ചു .
ആമുഖമായി പഠിച്ചു  വെച്ച  " കൊച്ചി കണ്ടവന് അച്ചി വേണ്ടാന്നുള്ള "  പഴമൊഴി മുഴുവനായും പി.കെ  വിഴുങ്ങി .
കാരണം ,എത്ര മെനക്കെട്ടാലും  ഇവളെ  തന്റെ അച്ചി ആക്കണമെന്ന് അയാൾ അതിനകം മനസ്സിൽ ഉറപ്പിച്ചു  കഴിഞ്ഞിരുന്നു .
പി കെ ടാക്സിക്ക് കൈ കാണിച്ചു.
ഇരുവരും അടങ്ങിയ ടാക്സി എയർപോർട്ട് റോഡ് ബേദിച്ച്  പെരിഗ്രിന്‍ ഫാൽക്കനെ  അനുസ്മരിപ്പിക്കും വിധം പറന്നു .
സൈഡ് വിൻഡോയിലൂടെ ചൂട് കാറ്റ് മുഴവനായും അവളുടെ മുഖത്ത്  വന്നു പതിച്ചു .
അവളുടെ മുഖം തിളങ്ങി .അവളുടെ  മുടിയിലൂടെ ആ കാറ്റിന് ജീവന് വെക്കുന്നത് പി.കെ കണ്ടു .

 
അടിക്കുമെന്നു 90 ശതമാനം ഉറപ്പുള്ള ഒരു ബമ്പർ ടിക്കറ്റ് എടുക്കുന്ന ലാഘവത്തോടെ  പി.കെ  സലോമിയെ  പാട്ടിലാക്കാനുള്ള  എല്ലാ വിദ്യകളും തന്നാലാവും വിധം പ്രയോഗിച്ചു .
മതം തനിക്കൊരു വിഷയമേ അല്ലെന്ന ലൈനിൽ ആദ്യം തന്നെ മലയാറ്റൂര്‍ പള്ളിയിലേക്ക് വെച്ച് പിടിച്ചു .
അവിടുന്ന് നേരെ പ്രണയ ഭാവം വിടർത്തി  സുഭാഷ് പാർക്കിലൂടെ ഐസ്ക്രീമും നുണഞ്ഞുകൊണ്ടൊരു   വലം വെയ്പ്പ്.
ഉച്ചയൂണ് ഗ്രാൻഡ് ഹോട്ടലിൽ ബുക്ക് ചെയ്തു (ഒട്ടും കുറച്ചില്ല) .സ്വതവേ അറുപിശുക്കനായ പി.കെ  ഭക്ഷണ കാര്യത്തിൽ കാശ് ഏതെല്ലാം വിധവും പറപ്പിക്കും .
സലോമിക്ക്  സ്പെഷ്യൽ  ദം ബിരിയാണി , പി.കെ  തന്റെ പ്രിയ ഭക്ഷണം പൊറോട്ടയും ബീഫിലും അഭയം പ്രാപിച്ചു  .
കാര്യം ഡേറ്റിംഗ് ലഞ്ച് ഒക്കെ തന്നെ പക്ഷെ , ഓർഡർ ചെയ്‌ത ഐറ്റംസ് ടേബിളിൽ വന്നാൽ പിന്നെ അവനെ അകത്താക്കും വരെ  നോ ഡിസ്കഷൻ .അതാണ് പി.കെ യുടെ ശാപ്പാട്ട് നിയമം.
യുദ്ധം തുടങ്ങി .സലോമി ബിരിയാണിയുടെ മണവും ഗുണവും വേർതിരിക്കുമ്പോളേക്കും പി.കെ മുന്നിലെ പൊറോട്ടയെ പിച്ചി ചിന്തി എടി പിടിന്നു  ബീഫിൽ  കുളിപ്പിച്ചു  ശാപ്പിട്ടു കളഞ്ഞു .
പ്ലേറ്റ് അപ്പടി ക്ലീൻ .കൃത്യം കണ്ട സലോമി മനസ്സറിഞ്ഞു   ചിരിച്ചു .

ഉച്ചതിരിഞ്ഞു ഒരു ചരിത്ര ക്ലാസ്സെന്നവണ്ണം ഇന്തോ - പോര്‍ട്ടുഗീസ് മ്യൂസിയം സന്ദർശിക്കാനായിരുന്നു  സലോമിയുടെ താല്പര്യം.ഉറക്ക ചടവോടെ ആണെങ്കിലും കലർപ്പില്ലാത്ത പോർട്ടുഗീസ്-കൊച്ചി ചരിത്ര ബന്ധങ്ങൾ പി.കെ  വിവരിച്ചു.
ഉച്ചതിരിഞ്ഞുള്ള ഉശിരൻ ചായ മറൈന്‍ ഡ്രൈവിലാക്കി.
കാനേഡിയൻ കടൽ കണ്ടു മരവിച്ച അവളെ ഫോര്‍ട്ട് കൊച്ചി ബീച്ച്  കാണാൻ  വിളിക്കുമ്പോൾ ചെറിയൊരു ചളിപ് പി.കെ  യ്ക്ക് തോന്നിയെങ്കിലും  അറബിക്കടലിന്റെ റാണി തന്നെ കാത്തോളുമെന്നു   പി.കെ പ്രത്യാശിച്ചു  .
സലോമി പി.കെ യുടെ കൈ പിടിച്ചു കടലിന്റെ ആഴങ്ങളിലേക്ക് നടന്നു .
തീരത്തെ  കാഴ്ചകൾ അവളെ ആഴത്തിൽ  സ്വാധീനിക്കുന്നതായി പി.കെ  യ്ക്ക് അനുഭവപെട്ടു .
അവൾ സൂര്യനെ നോക്കി കരഞ്ഞു .
ഈ സൂര്യൻ ഈ ആഴങ്ങളിൽ പതിക്കുന്ന വരെയേ എനിക്കീ മണ്ണിൽ ആയുസൊള്ളു ..
അതെന്ത് വർത്തമാനമാ ..? പി.കെ  അധികാരത്തോടെ ചോദിച്ചു .
 കാര്യം ഒരു വിദേശ മലയാളി തന്നെയാ നീ ..എങ്കിലും നിന്റെ സ്വാതത്ര്യമല്ലേ നിന്റെ ജീവിതം .
കുടുംബക്കാർ നാട്ടിലേക്ക് ഇല്ലെങ്കിൽ വേണ്ട ..നിനക്കു ഇവിടെ വന്നു ജീവിച്ചൂടെ. പി.കെ  അവളുടെ കണ്ണീരൊപ്പി .
"ഒരു പെണ്ണിനെ സംബദ്ധിച്ച്  എല്ലാ  സ്വാതന്ത്ര്യത്തിനും  ഒരു പകൽ മാത്രമല്ലെ ആയുസ്സ് ? ?" സലോമി ചോദിച്ചു
പി.കെ ഒന്നും മിണ്ടിയില്ല .
ഫ്ലൈറ്റിനു സമയം ആകുന്നു നമ്മുക്ക് തിരിക്കാം ..സലോമി വിങ്ങികൊണ്ട് പറഞ്ഞു.

ഇരുവരും മനസ്സില്ലാമനസ്സോടെ  ടാക്സിയിൽ കയറി .
കൊറേ നേരം പരസ്പരം ഒന്നും മിണ്ടിയില്ല ..അവളുടെ ആ ചോദ്യത്തിന് മുന്നിൽ  പി.കെ ആകെ അണഞ്ഞ മട്ടായി. തന്നെ ഇഷ്ടപ്പെട്ടോ ? എന്ന് പോലും ചോദിക്കാൻ മുതിരാനാവാത്ത  ഒരു മാനസികാവസ്ഥ.
ഒരുപക്ഷെ ഒരു ഒത്തുചേരലിനപ്പുറം  ഫസ്റ്റ് ഡേറ്റിംഗ് എന്നതുകൊണ്ട് അവൾ ഒന്നും ഉദ്ദേശിച്ച കാണില്ലേ ..എന്ന സംശയത്തിലായി അയാൾ .
സൂര്യൻ അതിനകം ആഴങ്ങളിലേക്ക്  പതിച്ചിരുന്നു  .ഇരുട്ട്  അവന്റെ കണ്ണിലേക്ക് ആഴ്ന്നിറങ്ങി .
ആദ്യമായി  നേരിൽ കാണുമ്പോൾ ചോദിക്കാൻ വെച്ചൊരു ചോദ്യമുണ്ട് .സലോമി പി.കെ യോടായി പറഞ്ഞു.
വലിയ ഭാരമുള്ള ചോദ്യമാണോ ? പി.കെ  ചിരി ഉയർത്തി.
പേടിക്കണ്ട ! ഈ ടാക്സിക്ക് താങ്ങാൻ പറ്റുന്ന ഭാരമേ കാണു .
പി.കെ  മേലോട്ട് തലയെറിഞ്ഞ് ഒറക്കെ ചിരിച്ചു .
കേൾക്കട്ടെ ..ആ ഭാരിച്ച ചോദ്യം !
നല്ല രാഷ്ട്രീയ സാമൂഹിക നിരീക്ഷകൻ ,എഴുത്തിലൂടെ ഒരുപാട് പേരെ സ്വാധീനിക്കാൻ കെൽപ്പുള്ള ഒരാൾ ഇതിലെല്ലാം ഉപരി ഞാൻ പി.കെ  എന്ന  സാധാരണക്കാരനെ  അടുത്തറിഞ്ഞപ്പോൾ..  
ശരിക്കും ഒരു പാഷൻ  കൊണ്ട് ഇതിനു പുറകെ ഇറങ്ങി തിരിച്ച ഒരാളായിട്ട് എനിക്ക് പി.കെ യെ  തോന്നിയിട്ടേ.. ഇല്ല.
സത്യമായിട്ടും  ഈ ഫീൽഡ് ആഗ്രഹിച്ചു വന്നതാണോ ? എന്താ ഇതിനു പുറകിൽ ഉള്ള ഒരു തീ ?

വെറും ഒരു  കോളമിസ്റ്റിന്റെ  ആരാധിക മാത്രമല്ല തനിക്കൊപ്പം യാത്ര ചെയ്യുന്നത് , എവിടെയൊക്കെയോ  ഇവൾക്കെന്നെ മനസിലായിരിക്കുന്നു.
മുഴുവനായും പിടി കൊടുത്താൽ ആ നിമിഷം  തന്റെ അന്ത്യം .പി.കെ സ്വയം പറഞ്ഞു .


എന്തുമാവട്ടെ കള്ളം പറയാൻ അയാൾക്ക് തോന്നിയില്ല !

കേട്ടോ സലോമി ... എന്റെ അച്ഛൻ  ഒരു  മണ്ടനായ ജനപ്രതിനിധിയുടെ രാഷ്ട്രീയ ഉപദേശകനായിരുന്നു .ആ മണ്ടന്  കാലക്രെമേണ ബുദ്ധി വെച്ചപ്പോൾ  അച്ഛന്റെ പണി തെറിച്ചു .പാർട്ടി മാറി ജോലി തേടാൻ അച്ഛനൊട്ടു പോയതുമില്ല . അങ്ങനെ പൊട്ടി പാളീസായ അച്ഛനെ കണ്ടു രാഷ്ട്രീയം പഠിച്ച ആളാണ് ഞാൻ .
പിന്നെ ,പണമില്ലായിമയുടെ ആ പൊതുബോധമാണ് നേരത്തെ ചോദിച്ച ..ആ.... തീ !
സലോമി കരുതുംപോലെ നേരായ  ഒരു പത്രപ്രവർത്തക ജീവിതമല്ലെനിക്കുള്ളത് .20 ശതമാനം സത്യവും ,50 ശതമാനം കള്ളവും 30 ശതമാനവും ഭാഗ്യവും കൊണ്ട് മാത്രമാ എന്റെ ഓരോ ദിവസവും  മുന്നോട്ട് പോകുന്നത് .
നീ കുറച്ച്  മുന്നേ പറഞ്ഞ ആ  'പകലിന്റെ സ്വാതന്ത്ര്യം ' .അത് ജീവിതത്തിൽ ഒരിക്കലും അനുഭവിക്കാൻ ഭാഗ്യം കിട്ടിയിട്ടില്ലാത്ത വെറുമൊരു  സാധാരണക്കാരൻ മാത്രമാ ഞാൻ .
ഒരു ആരാധികയോടുള്ള കുറ്റസമ്മതമല്ല. ഈ തൊഴിൽ ആഗ്രഹിച്ചു ചെയുന്നതല്ല!! വല്ലാത്തൊരു ഗതികേടിന്റെ വയറ്റിപ്പാടാണ് എനിക്ക് പത്രമെഴുത്ത് .
അവളുടെ  കണ്ണുകളിൽ അയാളുടെ മുഖം ആഴത്തിൽ പതിഞ്ഞു.
എയർപോർട്ടിന്  മുന്നിൽ ടാക്സി  ബ്രേക്ക് ഇട്ടു നിർത്തി .
സലോമി മനസ്സ് നിറഞ്ഞു ആശ്വാസത്തിന്റെ കരങ്ങൾ അവനിലേക്ക്‌ നീട്ടി .
നിർവികാരനായി അയാൾ അവൾക്ക് യാത്ര പറഞ്ഞു .
പി.കെ തന്റെ പെർഫോമൻസിനുള്ള മാർക്ക് പ്രതീക്ഷിച്ചു മാത്രം തുടങ്ങിയ  ഈ ദിവസം അവസാനിക്കുന്നത്   വിലമതിക്കാനാവാത്ത എന്തെക്കെയോ മുല്യങ്ങളോട് കൂടിയാണെന്ന സത്യം അയാൾ തിരിച്ചറിയുന്നു.
"പൊരുത്തം മാത്രമല്ല ജീവിതം" എന്ന പിറ്റേന്നത്തെ  പത്രത്തിന്റെ എഡിറ്റോറിയൽ കോളം അത് സാക്ഷ്യപ്പെടുത്തി.

Srishti-2022   >>  Short Story - English   >>  Everything Goes

Everything Goes

When the porous membrane that separates one from the outside world can no longer hold its form, it all comes crashing down. Such was the experience of Shankaran that fateful night as he waited in the shadows for retribution. Just? You ask. That is beside the point. The die had been cast.

It rained the night that he planned to do it. It wasn’t a hasty decision nor a wise one, but a decision it was. It didn't heed the advice of grim sobriety nor the wistfulness of a prolonged free life. It came from a place of purpose, something to do, all faculties tied to each cold calculated move meshing into the gears of a certainty that just wouldn’t ease; engineering a destruction that he would have claim to. That will show her.

The ground sank beneath his feet as he made his way through the rubber plantation. It had rained the whole week. Rain that kept at his window panes on monsoons that relentlessly reminded him of the weather. Rain that made his clothes smell of the dank and shimmer with mildew like that yeast infection he got from that woman by the bus station.

The night is half-done. It is smoky, a salmon unturned on a hot stove, the oil dried up by now. It was going to be a long night of stakeout. He realizes that there is no turning back. He is distinctly not at ease. This is not just something on a to-do list, like the one that he maintained when he was employed by the construction company to lay oil pipes across the desert in Saudi. Far from it.  It's something that needs closure. He waits for the impending doom, defiant like a non-repentant pirate made to walk the plank. Splash.

He wasn’t a violent man by nature, in fact, he tried to avoid confrontation of any kind if it were up to him. But the thought of another man with his wife enraged him. He knew from Poulose that morality was but a lack of opportunity and that didn’t sit right with him. It was not that he was a saint himself, but he felt betrayed in a very primal kind of way. Where Poulose gleaned these nuggets from was a mystery to him but Poulose had one ready whenever Shankaran needed advice on a course of action.

As he relieves himself underneath the plantain, a singular raindrop from an overhanging leaf plops on his forehead, which momentarily distracts him from this business of catching his wife’s lover and thrashing him. He touches the wet puddle on his matted hair with the annoyance of a man who thinks he knows what hit him but breaks into a smile when he realizes that the presumed dropping was anything but. He has a good feeling about this whole operation now. He flips out his Canon DSLR that he got at a discount from a flea market and points it at the front and back entrances of his house, adjusts the apertures and realizes that this dastardly paramour wouldn’t be stepping into the light left on at the entrance and even if he did, there was no chance to capture that fleeting moment. He wondered if that porch light would make it easy for a burglar to find his way around the house or would it really act as a deterrent the way it was meant to be.

When he had called in sick at his night watchman’s job at the warehouse to do this, his supervisor wasn’t all that pleased about the short notice given to assign a replacement. But he didn’t have time to think about that now. He finds a spot at the top of a mound beneath a large cashewnut tree at the edge of his property from where he has a clear line of sight to both the entrances of his dilapidated house. The house was built with the savings he had when he got back from the gulf.  But after his Photo studio went bust, the house fell into disrepair. To make ends meet, he tried many jobs but nothing suited him. Things were progressively getting worse at home, his inability to stick to a job became the source of many arguments with his wife. Finally, he applied to a security agency and though they usually only selected ex-servicemen, his friend Poulose put in a good word for him and got him the job. The night work meant that he saw less of his wife and for a while that was a welcome change. All he had wanted was to be left alone.

Poulose was his age and had been his go-to-guy for everything when they were growing up. As a boy Shankaran lost faith in his religion when he found the local temple priest in a compromising position with a neighboring girl for whom he harbored feelings, and this prompted him to want to join Poulose’s church. Poulose advised him against joining any religious organization and to make a clean break from it all. ‘They are all businesses set up to steal your hard-earned money’ was his take on the whole thing. On being questioned on why he still went to church, Poulose’s quick response was that he didn’t want to upset his ailing mother. In middle school, Shankaran saw a fiery protest outside a government building by some college students affiliated to the communist party. The audacity they showed when faced with policemen wielding canes gave him more chills than any action movie he had seen. On the way back from school on the dirt road left unpaved for decades by successive governments that promised roads, and electricity and drinking water, Shankaran raised his fists in protest against the sudden mango showers which led Poulose to wax eloquent on the communist regimes across the world that had collectivized agriculture, eliminated property ownership, killed and repressed thousands of people. Shankaran countered ‘if it weren’t for the communists, we would not have the property we have now. They introduced land reform in Kerala. I heard that in the speech made by the local councilman some weeks back’. But his brief dalliance with communism ended when their local councilman was accused of defrauding the local government of funds meant to provide employment to the rural poor like his mother. 

After high-school, when Poulose boarded the train to join the army, Shankaran cried for the first time in many years in the thatched cowshed behind his house while milking the cows. The households he sold milk to would have complained to his mother about the amount of water added to the milk that day had he been bawling into the milk pots. He had not only lost the company of his best friend but had to give up on his dream of serving in the army with Poulose at the insistence of his mother and the astrologer who saw imminent death in his horoscope if he joined the army.

He wakes up from his reverie when he hears some rustling in the bushes behind him. He grabs a stone and turns around to fling it at whatever antagonizer was lurking up on him. To his surprise and then embarrassment, he finds the beaming face of a very amused Poulose studying him.

‘I suppose you took leave today to try your hand at night photography’  

‘No. I was just……’

‘Listen….you should just talk to your wife’

After Poulose leaves, he thinks about what they talked about. It was true. If it was not meant to be, it was not. No point in making a jackass of oneself. Sometimes everything goes before you can start again.

He rummages through his backpack for the small packet of Tiger biscuit and that quarter bottle of Old Monk’s that he brought along to sustain him through the long night. A grocery bill from earlier in the day drops out. He remembers that his son had mounted a mutiny at the produce aisle of the local supermarket when he refused to buy him the KitKat that he had initially promised when leaving the house. As the rum starts to operate, infusing his sinews with a frivolity characteristic to soft mad children let loose on a playground, he thinks he can face the world again. The feeling that life had become a series of distractions to get from one day to the other has temporarily taken a leave of absence much like the electricity supplied by the government company every few hours of the day. He reminisces the times he and his wife used to stroll in the municipal park when they went shopping into town on festivals with their toddler in tow, when his son would force them to push him up the slide the other way, up the gradient and then slide down with a 'wheeee' and he would scoop him off the slide before his feet touched the ground. And his laughter. A deep gurgle of rapturous abandon.

The immediate sense of urgency to find stillness has run its course, there is just a dull aching now like a blister on a finger that hurts when one types. He takes a pebble and throws it in the general direction of the large puddle that has formed under the plantain tree below. Involuntary displacements.

As he lies on the grassy knoll kissed by the morning dew, a passing crow drops a doozie on his forehead. The second shooter. This time he has the look of certainty of an astute middle-schooler whose algebra is top-notch.

He gets up and wipes off his forehead with a leaf from a shrub. On the other side of his property that overlooks a valley, new developments are rapidly coming in. As he heads back down, the buildings that fracture the landscape seem brilliant at dawn, forlorn cumulus clouds drift by these columns. As is his custom, he opens the front door with his spare keys and changes out of his clothes in the spare bedroom. He doesn’t want to wake his wife and child in the other room. He puts on a pot for his morning black tea on the wood burner. The gas cylinder for the stove has not been refilled despite constant reminders from his wife. As he sips his tea, he runs through the chores and errands for the day.  He hopes to get everything done on time so that he can get some sleep before heading out to the warehouse in the evening.

Dust flits and dances on a beam of light from a distant star, and it swirls into the quiet of the kitchen as last night becomes this morning.

Srishti-2022   >>  Short Story - English   >>  LAST SLEEP

Hridya KT

UST

LAST SLEEP

Everyone will have different reasons to like rain. Each rain 

will have some story to tell us. Sometimes I feel, “why god 

didn’t gave color to rain drops as my tears?”. Perhaps God may 

forget both..., 

I have a painful memory regarding rain. I had a cousin broth-

er, his name was Arun. I called him Vavi ettan. We both had an 

age difference of five years. Since he didn’t have own sister, I was 

his little sister. We always play together, study together, fight to-

gether. We both like to enjoy rain.

He likes food very much hence he always feels hungry and he 

always suffer from stomach ache. He didn’t like to take medicine. 

Whenever his mother gave him medicine, he used to throw it 

without seeing her.

I used to wake up late always. He wake up first and pour water 

in my ears to make me wake. Once I got angry and told, “One 

day I will definitely pour water in your ears”.

He replied, “Only if it is my last sleep...”

I still remember after these thirteen years also... It was an eve-

ning of April 12, I fought with him for some simple reasons. He called me, “Hridya, come... it is raining... see how nice it is...” 

But without telling a single word, I close the door and slept. But 

for the first time he got angry on me and he went to his house. I 

was shocked. Whenever we had any fight, he used to come with 

chocolates. Sometimes I simply made fight to get those choco-

lates. I called him several times. But he didn’t give any reply. But 

I was sure on April 14 he will come, since it is vishu.

April 14 morning, I was sleeping... I felt someone is pulling 

my legs. He usually does like this. I slept as I am sleeping. But 

I heard a sudden cry. I ran to kitchen, my mother was crying. 

I didn’t understand anything. We went to his home. There I 

saw him sleeping covered with a white cloth. I remembered his 

words, “...only if it is my last sleep”.

“last sleep...”

I understood, he is no more. The stomach ache he was suffer-

ing from was a swell in pancreas gland and since he didn’t take 

medicine properly, it affected his liver also. I didn’t get him in 

phone was because he was in hospital that time. No one told me 

this also.

He was taken finally to the place where he used to throw 

medicines... 

I slept in his room. Even I couldn’t cry. I saw his books, color 

pencils, toys everything waiting for him, without knowing he 

won’t come again.

Someone told, “Arun’s eyes were open still... he had some 

wish when he died”

I didn’t tell anyone, that wish was to enjoy rain with his little 

sister.

That time also rain was there outside, silently telling his last 

wish to me

Srishti-2022   >>  Short Story - Malayalam   >>  കരിഞ്ഞവൾ

Prasad TJ

PIEDISTRICT

കരിഞ്ഞവൾ

അവൾ അന്ന് 

കൗമാരം അവൾക്കു നൽകിയതു അച്ചടക്കവും നിശബ്ദകളും മാത്രം...കൂടെ കരിഞ്ഞവൾ എന്ന വിളിയും.... ഞങ്ങൾക്ക് വായ്നോക്കി രസിക്കാൻ ഒരുപാടു സുന്ദരികളും ന്യുജെൻസ്റ്റാറുകളും   ഉള്ളപ്പോൾ അതിനിടയിൽ വായ്നോട്ടത്തിന്റ രസം കളയാൻ ഓരോന്നു വന്നോളും, ഓരോ കരിഞ്ഞവളുമാർ.....
വല്ലാണ്ട് കറുത്ത ഇത്തരം പെൺകുട്ടികൾ, പ്രത്യേകിച്ച് ഈ ഫാഷനൊന്നും തൊട്ടുതീണ്ടാത്തവർ,വായ്നോക്കികളുടെ രസം കളയുമെനാണവരുടെ പരാതി.... കറുത്തു കരിഭൂതം പോലെ ഇരിക്കുന്ന ഇവളെയൊക്ക കാണുന്നതെ, കലിയായിരുന്നു.......

കോളേജ്

ചരിത്രമുറങ്ങുന്ന മതിൽക്കെട്ടുകൾ, അവകാശസമരങ്ങൾ അലയടിച്ച മണൽത്തരികൾ,പ്രണയിനികൾക്കു അഭയം നല്കിയ തണൽ മരങ്ങൾ, കൗമാരം യൗവ്വനത്തിനു വഴിമാറിയ സ്വപ്നങ്ങൾ.....
അന്ന് കോളേജിൽ ചങ്ക് ബ്രോസ് കുറച്ചു പേർ ഉണ്ടായിരുന്നു, പിന്നെ കാണാൻ കൊള്ളാവുന്ന ചില പെൺകുട്ടികളോട് സൗഹൃദം സൂക്ഷിച്ചിരുന്നു..... അതിലൊരുത്തിയെ പ്രണയിക്കുകയും ചെയ്തിരുന്നു... പിന്നെ ചില ബൈക്ക് ടീംസ് ന്റെ കൂടെ കറങ്ങിയടിക്കാനും നല്ല രസമായിരുന്നു........
സുന്ദരിമാരെ മാത്രം ധ്യാനിച്ചിരിന്നു ക്ളാസ് ശ്രദ്ധിക്കാതെ ഉഴപ്പിനടക്കുന്നവരും ക്ലസ്സിലിരുന്നു ദിവാസ്വാപ്പ്നങ്ങൾ കാണുന്നവരും ധാരാളം,പ്രണയം തന്നെയായിരുന്നു പ്രധാന വികാരം ,പിന്നെ ചില സെലിബ്രറ്റികളോടുള്ള അതിരുകവിഞ്ഞ ആരാധനയും ,ഭാവിയിൽ ഒരു ബൈക്ക് റേസിംഗ് ടീമിന്റെ ക്യാപ്റ്റൻ ആകണമെന്നായിരുന്നു ആഗ്രഹം.ഒടുവിലൊരുനാൾ അലിഞ്ഞലിഞ്ഞില്ലാതായൊരു  പകലിന്റെ  അത്മനൊമ്പരങളെ സാക്ഷിയാക്കി, ഒരു  കാലഘട്ടത്തിന്റെ  കഥകളും  യൗവ്വനത്തെക്കുറിച്ചുള്ള  സങ്കല്പങളും പങ്കുവെച്ചു  ഞങ്ങൾ വിടചൊല്ലിയപ്പോൾ, കണ്ടുനിന്ന മദിരാശിമരങ്ങൾ വരെ യാത്രാമൊഴിയേകി വിതുമ്പി .......

ഞാൻ ഇപ്പോൾ

നാട്ടിൽ ചെറിയൊരു ജോലിയുമായി കഴിഞ്ഞു കൂടുന്നു,അതിനിടയ്ക്കാണ് അമ്മയുടെ ഓപ്പറേഷൻ,നല്ലൊരു  തുക ആദ്യമേ കെട്ടിവെയ്ക്കണം ,ബാക്കി പിന്നെ വേറെയും തുക വേണം .....ചോദ്യചിന്ഹം പോലെ നീണ്ടു കിടക്കുന്ന കുറേ ചോദ്യങ്ങൾ ......ഞാനും അച്ഛനും അതിന്റെ ഓട്ടത്തിലാണ് ...പലരോടും കടം വാങ്ങിയതും വീട് വിറ്റതും ഒക്കെക്കൂടി കുറച്ചു ആയിട്ടുണ്ട് ,പ്ക്ഷേ ഇനിയും വേണം  



വാട്സാപ്പ് 

കണ്ട അണ്ടനും അടകോടനും വരെ ഇപ്പോൾ വാട്സാപ്പും ഫേസ്ബുക്കുമുണ്ട് , ഏതൊരു ശരാശരി മലയാളിയെയും പ്പോലെ സ്കൂൾ, കോളേജ് വാട്സാപ്പ് ഗ്രൂപ്പുകളിലൊക്കെ നമ്മളുമുണ്ട് ..പക്ഷെ പ്രേത്യേകിച്ചു ഗുണമൊന്നും ഇല്ല ,ചിലർ ടിക്ക്ടോക് ഇട്ടു വെറുപ്പിക്കലാണ് ,പൂർവവിദ്യാർത്ഥി വാട്സാപ്പ് ഗ്രൂപ്പുകൾ പോലീസിന് തലവേദനയാകാൻ തുടങ്ങിയെന്നു പത്രത്തിൽ വാർത്ത വരെ വന്നു, ആദിവസി പെണ്‍കുട്ടി   വിശപ്പ്‌ സഹിക്കാതെ   ആത്മഹത്യ ചെയ്ത് സംഭവത്തെക്കാൾ സിനിമാനടിയുടെ അവിഹിതകഥകളുടെ വാർത്തയ്ക്കു കൂടുതൽ പ്രാധാന്യം കൊടുക്കുന്ന ചാനലുകളും ഫേസ്ബുക് ഗ്രൂപ്പുകളും ഉള്ള ഈ കാലത്തു കൂടുതൽ ഒന്നും പ്രതീക്ഷിക്കേണ്ടല്ലോ .......
'പാലാരിവട്ടം ബഡ്ഡീസിൽ' മോസപ്പനും കൂട്ടരും തകർക്കുന്ന സമയങ്ങളിൽ ഞാനും കൂടാറുണ്ട് , പാലാരിവട്ടത്തെ ഒരു തട്ടുകടയിൽ സ്ഥിരമായി ഭക്ഷണം കഴിക്കാൻ വരുന്നവരുടെ ഗ്രൂപ്പാണിത്, ചെറിയൊരു ഗുണ്ടാനേതാവാണെങ്കിലും മോസപ്പൻ ആള് അടിപോളിയാണ് ... മോസപ്പനും പിള്ളേരും വോയിസ് മെസ്സേജുകളുമായി അരങ്ങുതകർക്കുമ്പോൾ വീണ്ടും ആ തട്ടുകടയുടെ ഒരു സ്പെഷ്യൽ ഫീലിംഗ് ,തട്ടുകട എന്നും മലയാളിക്കു ഒരു പ്രത്യേക വികാരമാണ് ...അത് ആസ്വദിച്ചവർക്കു നന്നായി അറിയാം ,എന്റെ സ്ഥിതിയറിഞ്ഞു മോസപ്പൻ വിളിച്ചിരുന്നു,കാര്യങ്ങളറിഞ്ഞപ്പോൾ അവർ പിരിച്ചെടുത്ത ആയിരം രൂപ അയച്ചു തന്നിരുന്നു ,   

കിഷോറിന്റ ഇടപെടൽ മൂലം പഴയ ബാച്ചിന്റെ വാട്സാപ്പ് ഗ്രൂപ്പ് വഴി അമ്മയുടെ ഓപ്പറേഷന്റെ കാര്യമൊക്കെ ഒരുമാതിരി എല്ലാവരും അറിഞ്ഞിട്ടുണ്ട്.....
പക്ഷേ നോ റിസൾട് .... അഞ്ചാറ് കൊല്ലമായില്ലേ അതുകൊണ്ടാകും പിന്നെ എല്ലാരും ഭയങ്കര ബിസിയല്ലേ ........ ചിലർ വാട്സാപ്പിൽ സന്ദേശങ്ങൾ അയച്ചു തന്നു സമാധാനിപ്പിച്ചു...

ഒരാൾ മാത്രം

പക്ഷെ ഒരാൾ മാത്രം സഹായിക്കാൻ വന്നു, രണ്ടു മൂന്നു തവണ ഫോൺ വിളിച്ചു അന്വേഷിച്ചശേഷം അമ്മയെ കാണാൻ വരാമെന്നു പറഞ്ഞു...ഒപ്പം കുറച്ചു പണം തരാമെന്നും പറഞ്ഞു....
മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്നു പറയുന്നതുപോലെ, അന്ന് ആരും ശ്രദ്ധിക്കാതെ വിട്ടുകളഞ്ഞ സൗഹൃദം.... ശ്രീലക്ഷ്മി... ആ കരിഞ്ഞവൾ.... ഒരു ആവശ്യം വന്നപ്പോൾ സഹായിക്കാൻ വന്നതു അവൾ മാത്രം.. ദൈവമേ അന്ന് ഇതുപോലെ എത്രയോ കാര്യങ്ങൾ ശ്രദ്ധിക്കാതെ പോയിട്ടുണ്ട്.......
നമുക്കന്നു സുന്ദരികോതകളെ മാത്രമല്ലേ പിടിക്കു.... സ്വൽപ്പം വിരൂപയായ ഇന്ദിരാമിസ്സിനെയൊക്ക കളിയാക്കി കളിയാക്കി കൊന്നിട്ടുണ്ട്... ഹ്ഹോ

അവൾ ഇന്ന്

ആശുപത്രിയിൽ അമ്മയോടൊപ്പം കുറച്ചധികം സമയം ചിലവഴിച്ച ശേഷം, ഒരു പൊതി ഉണ്ണിയപ്പം അമ്മയ്ക്ക് സമ്മാനിച്ചശേഷം അവൾ എഴുന്നേറ്റു, ഞാൻ തന്നെ ഉണ്ടാക്കിയതാ എന്നുപറഞ്ഞു കൊണ്ട് ഒരെണ്ണം അമ്മയുടെ വായിലേക്ക് സ്നേഹത്തോടെ വെച്ചുകൊടുക്കാനും അവൾ മറന്നില്ല, യാത്ര പറയും മുൻപേ ഒരു പതിനായിരം രൂപ എന്റെ കയ്യിൽ ഏൽപ്പിച്ചു....

ഇടയ്ക്കു പുറത്തേയ്ക്കു നടക്കുമ്പോൾ എന്നോട് പറഞ്ഞിരുന്നു.... ആദ്യം രണ്ടു മൂന്ന് കൊല്ലം സെയിൽസ് ഗേൾ ആയൊക്കെ ജോലി ചെയ്തിരുന്നു.... പിന്നെ അതിനിടയിൽ പി. സ്. സി. കോച്ചിങ്ങിന് പോയി ഒടുവിൽ ഒരു ജോലി കിട്ടി... കഴിഞ്ഞ രണ്ടു കൊല്ലമായി സർക്കാർ ജോലിക്കാരിയാണ്..... അതുകൊണ്ട് പേടിക്കേണ്ട എന്റെ കയ്യിൽ കുറച്ചു പണം ഒക്കെയുണ്ട്.... എന്തെങ്കിലും അത്യാവശ്യം വന്നാൽ പറയണം.......

ഹോ കണ്ടിട്ടും കണ്ടില്ലെന്നു നടിച്ച സൗഹൃദങ്ങളെ മാപ്പ്..... പ്രതീക്ഷകൾ കൈവിടാതെ, ദിശാസൂചികകൾ നോക്കി മുന്നോട്ടുള്ള വഴി കണ്ടുപിടിക്കാൻ സഹായകമായേക്കാവുന്ന ഒരു വെളിപാട് കൂടി.....
പഴയ കോളേജ്മേറ്റ്സിന്റെ വാട്സ്ആപ് ഗ്രൂപ്പ് ഒന്നെടുത്തു നോക്കി...
ആരോ ഒരു തരികിട ടിക് ടോക് മെസ്സേജ് ഇട്ടിട്ടുണ്ട്.... അതിനു പുച്ഛഭാവത്തിൽ കിഷോറിന്റെ ഒരുഗ്രൻ കമന്റ് "നിന്റെ അച്ഛനാടാ പറയുന്നത്, ഇനി ഇതാവർത്തിക്കരുത് "


ഈ ലോകം 


രാവിലത്തെ പത്രവാര്‍ത്തകളില്‍നിന്നു നമ്മളെ  തുറിച്ചുനോക്കുന്ന ലോകം,
യുദ്‌ധവും ശീതസമരങ്ങളും വിദ്വേഷവും പീഡനങ്ങളും പട്ടിണിമരണങ്ങളും  
നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന ഈ ലോകം,സ്നേഹിക്കാന്‍ മറന്നുപോയ
ലോകത്തിനൊരു ഉണര്‍ത്തുപാട്ടായ്,ദേവാംഗനമാരുടെ മൂളിപ്പാട്ടുപ്പോലെ ഒഴുകിവരുന്ന പരിശുദ്‌ധമായ ഈ സ്നേഹം,ആന്നു വിലകൽപ്പിക്കാതെ വിട്ടുകളഞ്ഞ ഈ സ്നേഹം,
ഇതുപോലുള്ള ഒരു സുഹൃത്തിനെയായിരുന്നു ആദ്യമേ കൂട്ടുകൂട്ടേണ്ടതു,ഈ  സ്നേഹമായിരുന്നു ആദ്യം തിരിച്ചറിയേണ്ടിയിരുന്നത്‌.ഇതുപ്പോലുള്ള കുറച്ചുപേർ മാത്രം മതി ഈ ലോകം നന്നാവാൻ .

Srishti-2022   >>  Short Story - Malayalam   >>  സുമിത്ര

സുമിത്ര

പ്രണയത്തിന്റെ ദേവതയ്ക് മണ്ണിൽ മരണമുണ്ടോ?

ആവർത്തിച്ചാവർത്തിച്‌ ഒരേ ചോദ്യം മനസ്സിന്റെ ഇടനാഴിയിൽ, വിദൂരതയിൽ കേൾക്കുന്ന അവ്യക്തമായ ഗാനത്തിന്റെ പ്രകമ്പനം പോലെ, അലയായി അലയായി മനസ്സിന്റെ കോട്ടകളെ തഴുകി തഴുകി നിന്നിരുന്നു.

അറുപതിനോടടുക്കുന്നു അയാൾക്ക്. കാഴ്ച്ചയ്ക് പഴയ വ്യക്തതയില്ല. എങ്കിലും കണ്ണെടുക്കാതെ, ഇമകൾ വെട്ടാതെ, ദൂരെ അവളുടെ ശരീരവും നോക്കി, ഊന്നുവടിയിൽ വിരലുകൾ ഇടയ്ക്കിടയ്ക്ക് മുറുക്കി, ആത്മാവിന്റെ ആന്തരിക സ്പന്ദനത്തിൽ മാത്രം ലയിച്ച്, കൂടെയുണ്ടായിരുന്ന ഭാര്യയെപോലും മറന്ന്, കണ്ണുകൾ അവളിലേക്ക് മാത്രം തിരിച്ച്, ശാന്തമായി അയാൾ ആ മരപ്പലകയാൽ നിർമിക്കപ്പെട്ട ബെഞ്ചിൽ ഇരുന്നിരുന്നു.

നീണ്ട ഇരുപത്തിയഞ്ചു വർഷങ്ങളുടെ പ്രണയവിരാമം പേറി, കത്തിച്ചു വച്ച ചിരട്ട വിളക്കുകൾക് നടുവിൽ, പൂക്കളാൽ അലങ്കരിക്കപ്പെട്ടു അവൾ കിടന്നിരുന്നു. അതിജീവിക്കപ്പെടുന്ന എല്ലാ പ്രതിബന്ധങ്ങളുടെയും അവസാനമാണ് മരണം. ഇനിയൊരു കൂടിച്ചേരൽ ഉണ്ടാകില്ല. അവൾ ഇനി മുഖത്തു നോക്കില്ല, ചിരിക്കില്ല, പരിഭവം നടിക്കില്ല. എന്നെന്നേക്കും എന്നന്നേക്കുമായി പ്രപഞ്ചത്തിന്റെ ഏതോ കോണിലേക്ക്‌ ഒളിച്ചോടിയിരിക്കുന്നു. അയാളെ ഒറ്റയ്ക്കാക്കി. ഓർമകളുടെ ഒരു തടവുകാരനാക്കി.

ഭാര്യ ഇടയ്ക്കിടയ്ക്ക്  അയാളെ നോക്കിയിരുന്നു, പിന്നെ വിദൂരതയിലേക്കും.അവളുടെ ആത്മാവും ചുട്ടുപൊള്ളുന്നുണ്ടാകണം. തന്റെ ഭർത്താവിന്റെ ഈ പ്രണയിനി ഇങ്ങനെ മരിച്ചു കാണാൻ വളരെ മുൻപേ അവൾ ഒരുപാട് ആഗ്രഹിച്ചിരുന്നു. തനിക്കു മാത്രം വിധിക്കപ്പെട്ട മുതലിനെ തന്നെക്കാളേറെ അനുഭവിച്ചിരുന്ന ആ ആത്മാവിനെ അവൾ ഒരുപാട് ശപിച്ചിരുന്നു.

ഇരുവരുടെയും സമാഗമത്തിന്റെ ആദ്യവർഷങ്ങളിൽ തന്നെ ഭാര്യ ദേവിക ആ രഹസ്യം കണ്ടുപിടിച്ചിരുന്നു. ചോദ്യം ചെയ്യലുകൾക് സ്ഥിരം വേദി ആയി അവരുടെ കുടുംബം മാറിയിരുന്നു. ഒന്നിനും അയാൾ മറുപടി പറഞ്ഞിരുന്നില്ല. നിത്യം കരച്ചിലും ബഹളവും പിന്നെ ബന്ധുക്കളുടെ ശകാരങ്ങൾക്ക് പാത്രനായി അയാൾ ഒന്നും മിണ്ടാതെ ആ വീട്ടിൽ നിന്നും പലപ്പോഴും പുറത്തേക്കിറങ്ങിപ്പോയിരുന്നു.

“നിങ്ങളുടെ ആരാ അവൾ? എന്നെക്കാളും എന്താ അവൾ നിങ്ങൾക്കു കൂടുതൽ തരുന്നെ?”

കരച്ചിലിന്റെ അകമ്പടിയോടെ സ്ഥിരം അരങ്ങേറാറുള്ള ചോദ്യം. മറുപടി അയാളുടെ പക്കൽ ഉണ്ടായിരുന്നില്ല. അതുകൊണ്ടു അയാൾ ഒന്നും മിണ്ടിയിരുന്നില്ല. കാലം പഴകുംതോറും ദേവിക ആ സത്യം അംഗീകരിച്ചു ജീവിക്കേണ്ടതായ ആവസ്ഥാന്തരത്തിലേക് മനസ്സിനെ മാറ്റിയെടുത്തു. കാരണം തന്റെ ചോദ്യത്തിനുള്ള ഉത്തരങ്ങൾ അയാളുടെ പക്കലും ഇല്ല എന്നു അവൾക്കു മനസ്സിലായിരുന്നു.

അതു തികച്ചും സത്യമായിരുന്നു. വെറും കണ്ടുമുട്ടലിൽ തുടങ്ങിയ ബന്ധം പിന്നീട് കാന്തങ്ങളെ പോലെ പരസ്പരം ആകർഷിക്കപ്പെടുന്ന പ്രണയമെന്ന വികാരത്തിന്റെ ജനനമായി എപ്പോഴോ മാറിയിരുന്നു. ദിനംപ്രതി കണ്ടുമുട്ടലുകളുടെ ദൈർഘ്യവും എണ്ണവും വർദ്ധിച്ചുകൊണ്ടിരുന്നു. പിന്നീട്‌ സമയവും കാലവും അവരെ സ്വാധീനിക്കാത്തതു പോലെയായി. പ്രപഞ്ചത്തിൽ അവർ മാത്രമായതു പോലെ തോന്നിക്കപ്പെടുന്ന കൂടിച്ചേരലുകൾ.

ഒരുവിൽ ഒരുനാൾ രതീതീരത്താടിതളർന്നു, ശരീരമാസകലം വിയർത്തു കുളിച്ച് , അയാളുടെ നെഞ്ചിലെ രോമങ്ങളിൽ വിരലുകൾ കൊണ്ടു കളംവരയ്ക്കുമ്പോൾ അവൾ ചോദിച്ചു.

“ദേവിക എന്നെ ശപിക്കുന്നുണ്ടാവും, അല്ലെ? ഞാൻ അവളോട്‌ ചെയ്യുന്ന ഈ തെറ്റ്‌ ആവർത്തിച്ചു കൊണ്ടേയിരുക്കുന്നതിന്?”

കളംവരച്ചു കൊണ്ടിരുന്ന വിരലുകളെ കോർത്തു ഹൃദയത്തോട് ചേർത്തു വച്ചു ഞാൻ.

“നീയല്ലലോ സുമിത്രേ, ബന്ധങ്ങളും ബന്ധനങ്ങളും എന്നോടല്ലേ.. അതിന്റെ കെട്ട് പൊട്ടിച്ചതും നിന്നെ ചേർത്തു പിടിച്ചതും ഞാനല്ലേ? ഇതു തെറ്റാണെങ്കിൽ ശിക്ഷ ഞാൻ അനുഭവിച്ചുകൊള്ളാം. പക്ഷെ എന്റെ ജീവൻ ത്യജിച്ചിട്ടായാൽ പോലും ഇന്ന്‌ ഈ തെറ്റു തിരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല.”

അതിനവൾ മറുപടിയൊന്നും പറഞ്ഞില്ല. മുഖം എന്റെ കഴുത്തിനോട് ഒന്നുകൂടി ചേർന്നു. വിരലുകൾ എന്റെ ഹൃദയത്തിൽ വിശ്രമിച്ചു.

മരണവീട്ടിൽ ആളുകൾ കൂടുംതോറും പലരും അയാളെ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. ആദ്യം സ്വകാര്യങ്ങളായി, പിന്നെ ചെറു ചിരികളും പരിഹാസവുമായി, കുത്തുവാക്കുകളും ശാപങ്ങളുമായി.

“ഇതു മറ്റേ ആളാ, ഇവരുടെ…”

“ ആഹാ, ഭാര്യയും കൂടെ ഉണ്ട്, ഇവർക്കിതൊന്നും അറിയില്ലേ ആവോ?”

“വയസ്സായിട്ടും കിളവന്റെ പൂതി തീർന്നില്ലന്നാ തോന്നുന്നെ. മുഖത്തെ ആ വിഷമം കണ്ടോ?”

എല്ലാം കണ്ടും കേട്ടും വളരെ ശാന്തനായി അയാൾ ഇരുന്നു. ഒരിക്കൽ സുമിത്ര ഒരു മഴയത്ത് പുറത്തുനിന്നും അരിച്ചകത്തേക്കു കാറ്റിനാൽ തള്ളപ്പെടുന്ന വെള്ളതുള്ളികളിൽ ഭയന്ന് അയാളോട് ചേർന്നു നിന്നിരുന്നപ്പോൾ, വഴിയിലൂടെ ഒരു മരണവണ്ടി ശവവുമേന്തി പോകുന്നുണ്ടായിരുന്നു. അതിൽ നോക്കി അവൾ അയാളോട് പറഞ്ഞു.

“എനിക്കാദ്യം മരിക്കണം”

അയാൾക്കു ചിരി വന്നു.

“അതെന്തേ”

ചിരിക്കുന്ന മുഖത്തേക്ക് അവൾ നോക്കി. വല്ലാത്ത ഒരു വികാരഭാവമായിരുന്നു അവളുടെ മുഖത്ത്.

“നിങ്ങളുടെ മരണം അറിഞ്ഞു ഞാൻ വരികയാണെങ്കിൽ, അവസാനമായി നിങ്ങളുടെ മുഖം ഒന്നു കാണാൻ ദേവികയും ബന്ധുക്കളും എന്നെ അനുവദിക്കില്ല. അവർ അസഭ്യം പറയും, എന്നെ തള്ളിപ്പുറത്താകും. ആ വേദന എനിക്ക് താങ്ങാൻ പറ്റില്ല. മരണത്തെക്കാൾ ഞാൻ ഭയക്കുന്നത് അതിനെയാണ്.”

അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു. തന്റെ കണ്ണുകളിലും പൊടുന്നനെ പൊട്ടി മുളച്ച നനവ്‌ അവൾ അറിയതിരിക്കാൻ അയാൾ അവളുടെ മുഖത്തെ നെഞ്ചോടു ചേർത്തുപിടിച്ചു. പക്ഷെ ആ ഹൃദയമിടിപ്പിൽ അവൾക്കു മനസ്സിലായി, അയാളുടെ ഹൃദയം എത്രത്തോളം വിങ്ങുന്നുണ്ടായിരുന്നു എന്നു. രണ്ടു കൈകളും കോർത്തു അവൾ അയാളെ വാരിപ്പുണർന്നു.

പിന്നീടൊരിക്കൽ മുല്ലപ്പൂ ചൂടി പിറന്നാൾ ദിവസം അമ്പലദർശനം കഴിഞ്ഞു ആൽമരച്ചുവട്ടിൽ ഇരുന്നപ്പോൾ അയാൾ ഒരു മോതിരം അവൾക്കു നേരെ നീട്ടി. അതിൽ നിന്നു കണ്ണെടുക്കാതെ തന്നെ അവൾ ചോദിച്ചു.

“നിങ്ങൾക്കിതെന്നെ അണിയിക്കാൻ പറ്റുമോ? ഭഗവാന്റെ മുന്നിൽ വച്ച്”

ചന്ദനം പൂശിയ നെറ്റി ചുളുങ്ങിയത് സംശയം കൊണ്ടാണെന്നു മനസ്സിലാക്കിയ അയാൾ അവളുടെ കൈകൾ കോരിയെടുത്തു മോതിരവിരലിൽ അതു മെല്ലെ അണിയിച്ചു. കുറേ നേരം അവൾ അതിലേക്കു തന്നെ നോക്കിയിരുന്നു.

“ഇങ്ങനെ ഒന്നു അണിയുവാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു, എല്ലാവരുടെയും മുന്നിൽ വച്ചു, പുടവയൊക്കെ ചുറ്റി, നിങ്ങളെ എന്റേതു മാത്രമായി കാണാൻ.. പിന്നെ തോന്നും എന്തൊരു ദുരാഗ്രഹമാണ് എന്റേത് എന്ന്.”

അവൾ അയാളുടെ കൈകൾ കോർത്തുപിടിച്ചു തന്റെ വയറോട് ചേർത്തു. തല തോളിൽ ചാരി വിശ്രമിച്ചു.

“ഇങ്ങനെ കിടന്നു കണ്ണുകൾ അടയ്ക്കുമ്പോൾ ഞാൻ കരുതും ഇവ ഇനി ഒരിക്കലും തുറക്കാതിരുന്നെങ്കിൽ എന്ന്‌”

അയാൾക്കു അരിശം വന്നു.

“എന്താ ഈ ദിവസം ഇങ്ങനെയൊക്കെ പറയുന്നേ? മരിക്കാൻ കൊതിയായോ നിനക്ക്?”

നേർത്ത പുഞ്ചിരിയോടെ അവൾ അയാളുടെ മുഖത്തേക്കു നോക്കി.

“ഇല്ലടോ, എനിക്ക് തന്നെ കണ്ടു കൊതി തീർന്നിട്ടില്ല. ഈ മടിയിൽ തല വച്ചുറങ്ങി മതിയായിട്ടില്ല. തന്റെ ശരീരത്തിന്റെ ഗന്ധം എന്റേതു മാത്രമാകുന്ന  രാത്രികൾ മതിയായിട്ടില്ല. അതു കഴിയുമ്പോൾ ആലോചിക്കാവുന്നതാണ്”

തെല്ലു നിരാശയോടെ അയാൾ പറഞ്ഞു.

“നിന്നെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല.”

തീവ്രതയേറിയ സ്നേഹത്തിന്റെ, വാത്സല്യത്തിന്റെ, പ്രണയത്തിന്റെ ആലിംഗനങ്ങളിൽ മുഴുകി അങ്ങനെ ഒരുപാട് നാൾ. അയാളെ അവൾ ഒറ്റയ്ക്കാക്കി ഈ ദീർഘ നിദ്രയിൽ അഭയം പ്രാപിക്കുന്നതുവരെ. രാവുകൾ, പകലുകൾ, ശരീരവും മനസ്സും കോർത്തുപിടിച്ചു, നാഗങ്ങളായി ഇണ ചേർന്ന്, ആത്മാവിൽ അന്യോന്യം ലയിച്ച് ജീവിച്ചു നീക്കിയ വർഷങ്ങൾ. ഓർമകൾ വരിയെറിഞ്ഞ മഞ്ചാടികുരുക്കൾ പോലെ മനസ്സിന്റെ അടിത്തട്ടിൽ കിടന്നിരുന്നു. അതെല്ലാം പെറുക്കിയെടുത്ത ഒരു കുട്ടിയായി അയാൾ.

ഒടുവിൽ ആ സമയവും ആഗതമായി.

“എനിക്കൊന്നു കാണണം”

ആരോടിന്നില്ലാതെ പറഞ്ഞുകൊണ്ട് അയാൾ എണീറ്റു. വേച്ചു വേച്ചു ഊന്നുവടിയിൽ ഭാരം മുഴുവനും അർപ്പിച് പതിയെ നടന്നടുത്തു അവളിലേക്ക്. ശക്തിയുണ്ടായിരുന്നില്ല, ആത്മാവിനും മനസ്സിനും ശരീരത്തിനും. കുഴഞ്ഞുവീഴാനായ് ചെരിഞ്ഞപ്പോൾ ആരോ താങ്ങി. രണ്ടു കൈകൾ ചേർത്തു നെഞ്ചിൽ ചാരി നിർത്തി അയാളെ പതുക്കെ പതുക്കെ നടത്തിച്ചു. പാളിയൊന്നു നോക്കിയപ്പോൾ ദേവികയാണ്. ദുഃഖം നിഴലിച്ച ആ മുഖം ഒരമ്മയപോലെ അയാളെ നടത്തിച്ചു സുമിത്രയുടെ അരികിൽ ഇരുത്തി.

“അവസാനം നീ ജയിച്ചു അല്ലെടോ?”

തൊണ്ടയിടറി ഗദ്ഗദമായി അയാളുടെ വായിൽ നിന്ന് വീണ വാക്കുകൾ. രണ്ടു കൈകൾ കൊണ്ട് അവളുടെ മുഖം കോരി അയാൾ ആ ചുണ്ടുകളിൽ തന്റെ ചുണ്ടു ചേർത്തു. തടയാനായി ആരൊക്കെയോ ഓടിയടുത്തുവെങ്കിലും ഭാര്യ ദേവിക അവരോട് മാറി നിൽക്കാൻ പറഞ്ഞു.

“അദ്ദേഹംചുംബിക്കട്ടെ. അവൾക്കു എന്നും നിത്യശാന്തി ഉണ്ടാകട്ടെ.”

പിന്നീട് കത്തിയമരുന്ന അവളുടെ ശരീരവും കണ്ടുനിന്നപ്പോൾ പുകച്ചുരുളുകളുടെ ഇടയിലൂടെ മുല്ലപ്പൂവും ചൂടി, നെറ്റിയിൽ കളഭക്കുറി തൊട്ടു, അയാൾ കൊടുത്ത മോതിരവും ഇട്ടു അവൾ നോക്കി ചിരിക്കുന്നു. കൈകൾ വീശി അന്ത്യയാത്ര നൽകുന്നു.

“പ്രണയിനീ, പോയി വരൂ. അധികനാൾ ഈ വിരഹം ഉണ്ടാകില്ല. നിന്റെ കാലടിപ്പാടുകൾ പിന്തുടർന്നു ഞാനുമെത്തും. അനന്തതയുടെ, അമരത്വത്തിന്റെ സുന്ദരമായ ആ ലോകത്തേക്ക്”

ശുഭം….

Srishti-2022   >>  Short Story - English   >>  The nemesis of the knot

Tina Elizabeth Paul

KPMG Global Services

The nemesis of the knot

She was lost in all the noise, the hustle and bustle of the local train. Somehow the chaos outside put her at ease. The commotion made her mind lose all the confusion inside. She felt relieved that for now she just had to sit through this journey. She wished that her station wouldn't come.

 

As her eyes caught the board of her station, her mind stumbled back into reality. It reminded her of the phone call again. She could feel her mind racing. "If this goes south, what would I tell my friends? How will I go back to work and face my colleagues?" - she thought to herself. 

She sat glued to her seat not wanting to leave. Just then she felt someone's hand on her shoulder. She turned and saw her colleague. 

"Hey Mel, what are you doing here? I thought you were on leave for the engagement. Aren't you supposed to be home? You have to save yourself from getting a tan, girl."

She froze and without giving an answer, rushed out of the train giving her colleague a half smile on the way. She hurried up the stairs. She walked as fast as she could to the entrance of the station. She thought to herself -"This can't be right. Does he even know about this? Im sure he doesn't. Yes, if he knew, he wouldn't have let this happen. Obviously, he is in the dark. I just need to talk to him and all this will be sorted out. "

 

She decided to go to the park nearby and give him a call. She searched for an empty and isolated bench so that people wouldn't listen in on the conversation. His phone kept ringing and with each ring her heart picked up the pace. Finally he answered the call and said - "Hello!...." 

She tried to regain her composure, and replied - "I know there is a suitable explanation for whatever happened. Was it some sort of miscommunication? Oh, silly me, how would you possibly know, you weren't even there when they spoke. So, let me explain. Your mum called up mine this morning and said that without the dowry amount given as cash, this wedding wouldn't proceed.  I was outside, getting the final corrections for my gown and my sister called me up and asked me to get home as soon as possible. She sounded worried, so I pressed her on what the matter was, in spite of her repeatedly telling me that it had to be discussed in person. 

Oh God, im rambling on again about insignificant details, sorry. 

Anyway, can you imagine that mum made such a demand? I mean was she upset about something?! What could have taunted her? It couldn't be that she doesnt trust us, could it?" She waited for him to respond impatiently and continued -"Hello, can you hear me?"

He said -" Yes, I can. I'm still here", and there was a long pause. 

Annoyed, she enquired-"What's the matter?"

He said - "I knew about this" 

She screamed - "What???" 

After a long pause once again, he continued- "This is something my parents decided, Mel. I dont have an opinion on this"

She asked -" Okay, but do you think this is fair?!" 

He replied -"Well, this is something they want. Just give them the money in cash. What's the big deal, anyway? You would have to transfer the money to mum's account if it weren't for the liquid cash. You didn't think it was going to be okay to keep it in your account, did you? Let's leave it to them to decide, shall we? Why do we have to get in the middle of this? Lets talk about... " He continued speaking about the wedding preparations. She couldn't hear the rest of the conversation. Her mind wandered off. She could hear people in the park speaking. She could hear birds chirping. She could hear the street vendors. But she couldn't hear what he was saying anymore.  The rest of the conversation didn't matter. There was nothing more she had to say. She had heard enough. She took the phone away from her ear. She sat there, fighting back tears, looking into the distance, reminiscing all the events that led till today. She remembered how, even though she hadn't much faith in the institution of marriage, she had accepted this proposal that her parents had arranged, owing to his 'less-husband-more-friend' demeanour. She regretted how amidst myriad conversations about their likes and dislikes, she had forgotten to ask about the principles and ideals he held, about life. 

She looked at his name one last time and hung up. Her hands and feet had turned ice cold, even though the sweltering heat of this summer day was piercing through her body. She bent over and wrapped her arms around herself tightly. Then she straightened herself, took a deep breath, got up and walked home. 

 

Srishti-2022   >>  Short Story - Malayalam   >>  ബ്ലൂ ടീഷർട്ട്

Dileep Perumpidi

TCS

ബ്ലൂ ടീഷർട്ട്

സമയം രാത്രി 8. വലിയ ഗേറ്റിലൂടെ ഉള്ളിലേക്ക് കയറിവരുന്ന യൂബർ ടാക്സി നാല് വലിയ കെട്ടിടങ്ങൾ അടങ്ങിയ ഫ്ലാറ്റ് സമുച്ചയത്തിലെ മൂന്നാമത്തെ കെട്ടിടത്തിന് മുന്നിൽ പാർക്ക് ചെയ്തു . പിന്നിലെ സീറ്റിൽ നിന്നും 3 പെണ്കുട്ടികൾ പുറത്തോട്ടിറങ്ങി . അവരിലൊരാൾ  വളരെ വേഗത്തിൽ കെട്ടിടത്തിലേക്ക് നീങ്ങി. ബാക്കി രണ്ടുപേർ അവർക്ക് പുറകിലായി നടന്നു . ടാക്സിയിൽ മുന്നിലെ സീറ്റിലിരുന്ന രമ്യ പയ്മെന്റ്റ് ഓക്കെ  എന്ന് ഉറപ്പു വരുത്തി അവർക്കു 3 പേർക്കും പുറകിലായി നടന്നു.  

സമയം 8 അല്ലെ ആയിട്ടുള്ളു . ഇവൾ ഇത് എങ്ങോടാ ഓടുന്നെ . രമ്യ മുന്നിൽ നടക്കുന്ന ജെസ്നിയോടും ആര്യയോടുമായി ചോദിച്ചു  .

നിനക്ക് വല്ല കാര്യോം ഉണ്ടാർന്നോ  നൈറ്റ് ഷിഫ്റ്റ്  ഉള്ള ഒരുത്തിയെ നിർബന്ധിച്ച് കൊണ്ടുവരാൻ . ജെസ്നി തിരിഞ്ഞു നോക്കി രമ്യയോട് പറഞ്ഞു 

അതും നല്ല ഒന്നാന്തരം പടമായിരുന്നാലോ .  ആര്യ സർക്കാസം കൂട്ടിച്ചേർത്തു .

ആദ്യം നടന്ന മേഘ അപ്പോഴേക്കും ലിഫ്റ്റിനുമുന്നിൽ സ്ഥാനം പിടിച്ചിരുന്നു . പിന്നിൽ വരുന്ന മൂന്നു പേരോടും ആയി വേഗം വരാൻ ആംഗ്യം കാണിച്ചു . അവരും ലിഫ്റ്റിനുമുന്നിൽ എത്തി .

അതെ,  നിനക്ക്  9 നല്ലേ ക്യാബ്  ഇനിയും സമയം ഉണ്ട് . രമ്യ മേഘയോട് പറഞ്ഞു.

ഉവ്വ് ഇനി ഫ്രഷായി ഭക്ഷണം കഴിച്ച് വരുമ്പോളേക്കും ക്യാബ് പോകും ...താഴോട്ട് വന്നുകൊണ്ടിരിക്കുന്ന ലിഫ്റ്റ് അക്ഷമയോടെ നോക്കികൊണ്ട് മേഘ പറഞ്ഞു .

ഹോ പോയാൽത്തന്നെ ഇപ്പൊ എന്താ  കുറച്ച് ലേറ്റ്  ആയ ആകാശം ഒന്നും ഇടിഞ്ഞു വീഴുല്ലലോ  . രമ്യ മേഘയെ നോക്കാതെ പറഞ്ഞു

 നിന്നോട് ഞാൻ പറഞ്ഞതല്ലേ നാളെ പോവാം,  ഇന്നാണെ ഞാനില്ലാന്ന്. എന്നിട്ട്....ബാക്കി ഞാൻ റൂമിൽ ചെന്നിട്ട് തരാം. ലിഫ്റ്റിലേക്ക് കേറാൻ വേറെയും ആളുകൾ നിൽക്കുന്നത് കണ്ട് മേഘ ശബ്ദം കുറച്ചുകൊണ്ട് പറഞ്ഞു   

ലിഫ്റ്റ് താഴെ ഓപ്പൺ ആയി . എല്ലാരും ലിഫ്റ്റിലേക്ക് കയറി . ലിഫ്റ്റ്  നേരെ മുകളിലോട്ട് നീങ്ങി 12 ത്ത്   ഫ്ലോറിൽ വന്ന്  ഒരു മുരൾച്ചയോടെ ഡോർ തുറന്നു  .  അവർ നാലുപേരും പുറത്തോട്ടിറങ്ങി .

 

നീയെന്താ  നുഴഞ്ഞുകേറി വരുന്നപോലെ നേരെ നടന്നാൽ പോരെ ?  ആര്യ ജെസ്നിയോട് ചോദിച്ചു  

അതല്ല ആ ചെറുക്കനെ തട്ടേണ്ട എന്ന കരുതി ചെരിഞ്ഞ് കടന്നത് ...അല്ലാതെ ഞാൻ അവനേം തള്ളിക്കൊണ്ട് പുറത്തിറങ്ങണമായിരുന്നോ ? 

അവന്മാർ മുൻപിൽ അല്ലാർന്നോ .... നീ ലിഫ്റ്റിന്റെ ബാക്കീന്ന് മുന്നോട്ട് നടക്കാൻ തുടങ്ങുമ്പോ ഉള്ള കാര്യമാ ചോദിച്ചേ? ആര്യ ചോദിച്ചു 

അത് തന്നെ എന്റെ ലെഫ്റ്റിൽ ഒരു ബ്ലൂ ടീഷർട്ട്  ഇട്ട് ചെറുക്കൻ നില്കുന്നുണ്ടാരുന്നില്ലേ ? അവന്റെ ഷോൾഡർ തട്ടണ്ടാ എന്ന് വെച്ചാ ചെരിഞ്ഞ് നടന്നത് . അതിനിപ്പോ നിനക്കെന്താ ? ജെസ്നി ദേഷ്യം മറച്ചുവെക്കാതെ പറഞ്ഞു  

നിന്റെ ലെഫ്റ്റിൽ ഞാൻ അല്ലാർന്നോ ? നിനക്ക് വട്ടായോ ? ആര്യ ചോദിച്ചു 

എനിക്കല്ല . നിനക്കാ  വട്ട് . നിനക്കും എനിക്കും ഇടയിൽ ലെഫ്റ്റ് മൂലയിൽ ഒരു പയ്യൻ നിന്നില്ലേ അവന്റെ കാര്യമാ ഞാൻ പറയുന്നേ ? ജെസ്നി പറഞ്ഞു 

 

നിങ്ങൾ  സമയം കളയാതെ വാതിൽ തുറക്ക്   ...ഫ്ലാറ്റിന്റെ മുൻപിൽ അക്ഷമയായി നിന്ന  മേഘ പറഞ്ഞു .

 

അങ്ങനെ നമുക്കിടയിൽ ആരും ഉണ്ടായിരുന്നില്ലലോ ....  താക്കോൽ  ഹാൻഡ്ബാഗിൽ നിന്നും മേഘ്ക്ക് നേരെ  നീട്ടികൊണ്ട്  ആര്യ ജെസ്നിയെ നോക്കി പറഞ്ഞു

 

മേഘ വാതിൽ തുറന്ന് റൂമിലേക്കു നീങ്ങി . 

 

നിനക്കെന്താ കാഴ്ചപോയോ  ആര്യ ?  ജെസ്നി ചോദിച്ചു 

എന്റെ കാഴ്ചക്കല്ല കുഴപ്പം നിന്റെ തലക്കാ  .  ടീ രമ്യ നിന്റെ ഹീറോന്റെ പടം കണ്ട് ഇവളുടെ ഫ്യൂസ് പോയീന്നാ തോന്നുന്നേ ?

എന്താ മക്കളെ പ്രശനം ...നിങ്ങൾ രണ്ടും കൊറേ നേരമായാലോ ? രമ്യ ചോദിച്ചു 

ഇവളുടെ അടുത്ത് നമ്മൾ ആരും കാണാത്ത ഏതോ ഒരു ബ്ലൂ ടിഷർട്ട് കാരൻ ലിഫ്റ്റിൽ ഉണ്ടായിരുന്നത്രെ ... ആര്യ ചിരിച്ചുകൊണ്ട് പറഞ്ഞു .

എടീ രമ്യ  ലിഫ്റ്റിന്റെ ബാക്ക് ലെഫ്റ്റ് കോർണറിൽ ഒരു ബ്ലൂ ടി ഷർട്ട് ഇട്ട് ഒരാൾ നിന്നിരുന്നിലെ .  പരിഭ്രമം മറക്കാതെ ജെസ്നി ചോദിച്ചു 

നാല് ഗയ്‌സ് നമ്മുടെ മുൻപിൽ അല്ലെ നിന്നിരുന്നേ? എന്റെ ബാക്കിൽ നീയല്ലേ ഉണ്ടായിരുന്നെ . പിന്നെ സൈഡിൽ  ആര്യ.  നിന്റെ റൈറ്റിൽ മേഘ .  രമ്യ വിശദീകരിച്ചു 

നിങ്ങൾ  വെറുതെ എന്നെ കളിപ്പിക്കല്ലേ കേട്ടോ ...ഞങ്ങൾ  3 പേര് ഉണ്ടായിരുന്നു  ലാസ്റ്റ് റൗ യിൽ .  ലിഫ്റ്റിൽ കേറുമ്പോൾ അയാൾ ആണ് ആദ്യം കയറിയത് .

ഞാൻ കണ്ടതാണലോ നീ ആദ്യം കയറുന്നത് ...ഇതിപ്പോ ആരാ ബ്ലൂ ടീഷർട്ട് ചേട്ടൻ ഇവൾക്ക് മാത്രം കാണാൻ പറ്റുന്നത് ....രമ്യ ചിരി അടക്കാതെ തുടർന്നു ...ആര്യേ ലാലേട്ടന്റെ ഒരു ഫിലിം ഇല്ലേ നയൻതാരയെ ലാലേട്ടന് മാത്രം കാണാൻ പറ്റുന്നത് ... ഇനിയിപ്പോ അങ്ങനെ വല്ലോം ആണോ?

സത്യം നിങ്ങൾ രണ്ടാളും ശ്രദ്ധിച്ചുകാണില്ല അവിടെ ഒരാൾ ഉണ്ടാരുന്നു ... വെറുതെ കളിയാക്കാതെ ഒന്ന് ആലോചിച്ച് പറ .... ജെസ്നി ഇടറിയ സ്വരത്തിൽ പറഞ്ഞു

ഐ ഡി കാർഡും കഴുത്തിലിട്ടുകൊണ്ട്  മേഘ റൂമിൽ നിന്നും പുറത്തേക്ക് വന്നു 

ആ എന്ന പിന്നെ ഇവളോടുംകൂടി ഒന്ന് ചോദിച്ചേക്കാം...നമ്മൾ ലിഫ്റ്റിൽ വന്നപ്പോൾ ഏറ്റോം ബാക്‌സൈഡിൽ ജെസ്നിയുടെ "വാമ" ഭാഗത്തായി ഒരു ബ്ലൂ ടീഷർട്ടിട്ട ചേട്ടനെ നീ കണ്ടാർന്നോ  ... രമ്യ ചിരി പുറത്തുവിടാതെ അടക്കി പിടിച്ചുകൊണ്ട് ചോദിച്ചു 

ഗയ്‌സ് മുഴുവനും മുൻപിൽ അല്ലാരുന്നോ ബാക്കിൽ നമ്മൾ മാത്രമല്ലെ ഉണ്ടാർന്നുള്ളൊ ... ഞാൻ പോട്ടെ ... ഫുഡ് കഴിക്കാൻ നിന്ന ശെരിയാവൂലാ ... മേഘ പുറത്തോട്ട് നീങ്ങി 

മോളെ അപ്പൊ നീ പേടിക്കണ്ട അവൾ കണ്ടിട്ടില്ല.  ബ്ലൂ ടിഷർട്ട് ചേട്ടൻ നിനക്ക് തന്നേ ....രമ്യയും ആര്യയും അടക്കിവെച്ച ചിരി സോഡാകുപ്പി പൊട്ടിച്ച കണക്കെ വാരി വിതറി

ഒന്ന് നിർത്തുന്നുണ്ടോ ....എന്താ സംഭവിക്കുന്നെ എന്ന് മനസിലാകാതെ നിൽകുവാ ഞാൻ ...അപ്പോഴാ ....കുറച്ച നേരം ഒന്ന് മിണ്ടാകാതിരിക്കാമോ ....പരിഭ്രമവും സങ്കടവും അടക്കാനാകാതെ  ജെസ്നി നെറ്റിയിൽ കൈ വെച്ചു . 

ആര്യാ രമ്യയോട്  മിണ്ടണ്ട എന്ന ആംഗ്യം കാട്ടി. അവർ രണ്ടും രമ്യയുടെ റൂമിലോട്ട് പോയി .

 

 

ആര്യ ജെസ്നിയുടെ റൂമിലെ ലൈറ്റ് ഓൺ ചെയ്തു കട്ടിലിൽ കമിഴ്ന്നു കിടക്കുന്ന ജെസ്നി .

ആര്യ അവളുടെ അരികിൽ ഇരുന്നു 

ജെസ് ഡിന്നർ കഴിക്കാൻ വാ സമയം 10 ആയി ...

നിങ്ങൾ കഴിച്ചോ ...കണ്ണ് തുടച്ചുകൊണ്ട് മുഖത്തു നോക്കാതെ ജെസ്നി മറുപിടി പറഞ്ഞു .

അയ്യേ ഇപ്പോഴും കരയുവാന്നോ . രമ്യ ....ഇങ്ങോട്ടൊന്ന് വന്നേ ......

രമ്യ അവിടേക്ക് ചെന്നു  

നീ അത് വിട്ടുകള . ഞങ്ങൾ തമാശ പറഞ്ഞതല്ലേ ...നീ അതൊക്കെ സീരിയസ് ആക്കണോ  .... രമ്യ പറഞ്ഞു 

അതല്ല ...അപ്പൊ ഞാൻ മാത്രം കണ്ടത് ആരെയാണ് ....അതാലോചിച്ചാണ് 

അത് ...അത് നിനക്ക് തോന്നിയതാവും ...എന്തെങ്കിലും ആലോചിച്ച് നിന്നപ്പോൾ തോന്നിയതാവും ... നീ അത് വിട്ടുകള .

അല്ല അങ്ങനെ ഒരാൾ ഉണ്ടായിരുന്നു .....എനിക്കുറപ്പാണ് ...

അത്...രമ്യ പറഞ്ഞു തുടങ്ങിയപ്പോളേക്കും  ആര്യ പിന്നിൽ നിന്നും നിർത്താൻ ആംഗ്യം കാണിച്ചു ...എന്നിട്ട് തുടർന്നു . ചിലപ്പോ ഉണ്ടായിരുന്നിരിക്കാം നമ്മൾ രണ്ടാളും ശ്രദ്ധിച്ചുകാണില്ല ... അതായിരിക്കും രമ്യ ...ജെസ് നീ വാ നമുക്ക് കഴിക്കാം ....

ഇല്ല നിങ്ങൾ രണ്ടാളും അങ്ങിനെ ഒരാളെ കണ്ടിട്ടില്ല... എനിക്കറിയാം .. ഇതിപ്പോ എന്നെ സമാധാനിപ്പിക്കാൻ പറയുവാ ...

അതെന്തെങ്കിലും ആകട്ടെ ......നീ വെറുതെ അത് തന്നെ പറയാതെ... ഭക്ഷണം കഴിക്കാൻ നോക്ക്  ...രമ്യ ജെസ്നിയുടെ കൈ പിടിച്ച് വലിച്ചുകൊണ്ട് പറഞ്ഞു . 

ഇതെന്താണെന്ന് അറിഞ്ഞിട്ടേ എനിക്ക് മനസമാധാനം കിട്ടു ... ഇപ്പൊ എനിക്ക് വിശക്കുന്നില്ല .. നിങ്ങൾ കഴിച്ച് കിടന്നോ ... ജെസ്നി മൂടിപ്പുതച്ച് കിടന്നുകൊണ്ട് പറഞ്ഞു .

 

 

സമയം രാവിലെ 8 കഴിഞ്ഞിരിക്കുന്നു . ആര്യ രമ്യയുടെ റൂമിലേക്ക് ചെന്ന് അവളെ വിളിച്ചുണർത്തി 

ടീ രമ്യ എണീക്ക് ....ജെസ്നു പനിക്കുന്നുണ്ട് . നിന്റേൽ ടാബ്ലറ്റ് എന്തെങ്കിലും ഉണ്ടോ ?

രമ്യ എണീറ്റ് ബാഗിൽ നിന്നും ഒരു ടാബ്‌ലെറ്റ് സ്ട്രിപ്പ് തപ്പിയെടുത്ത് ഡേറ്റ് കഴിഞ്ഞതല്ലെന്ന് ഉറപ്പുവരുത്തി .

ഇത് നല്ല ഡോസുള്ളതാണ്... അവളാണേ ഇന്നലെ ഒന്നും കഴിച്ചിട്ടും ഇല്ല .... എന്തേലും കഴിപ്പിച്ചട്ട് കൊടുക്കാം 

ഒന്ന് ബഹളം വെക്കാതെ പോ രണ്ടും ....മനുഷ്യൻ ഒന്ന് കിടന്നേ ഉള്ളൂ .... നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് വന്ന കിടക്കുന്ന മേഘയുടെ അലർച്ച അവരെ പെട്ടന്ന് പുറത്തോട്ട് നയിച്ചു .

 

അവർ രണ്ടുപേരും ജെസ്നിയുടെ റൂമിൽ എത്തി . രമ്യ അടുത്ത് വന്ന് നെറ്റിയിൽ തൊട്ടുനോക്കി . 

ആ ചെറിയ ചൂടെ ഉള്ളൂ ...ആര്യയോട് പറഞ്ഞുകൊണ്ട്  തുടർന്നു . ടീ ജെസ്നി നീ എണീറ്റ്  എന്തെങ്കിലും കഴിക്ക് . എന്നിട്ട് ഈ ഗുളിക കഴിക്കാം . 

നിങ്ങൾ കഴിച്ചോ ...എനിക്ക് വിശപ്പില്ല ... കണ്ണുകൾ പാതി തുറന്ന് പറഞ്ഞ് തിരിഞ്ഞ് കിടന്നു 

ശെടാ  ഇതിപ്പോ നമ്മളോട് ഇത്രേം വാശി തോന്നാൻ എന്താ ... ആര്യ ചോദിച്ചു 

നിങ്ങളോട് വാശിയൊന്നും ഇല്ല .... ഇതിപ്പോ എന്റെ സ്ഥാനത്ത് നിങ്ങൾ ആണെങ്കിൽ ഒന്ന് ആലോചിച്ച് നോക്കിക്കേ ... ജെസ്‌നി  പറഞ്ഞു നിർത്തി 

ഓക്കേ ... നിനക്ക് ഇന്നലെ ലിഫ്റ്റിൽ ഉണ്ടായ സംഭവം എന്താണെന്ന് അറിയണം അത്രയല്ലേ ഉള്ളോ ? രമ്യ ചോദിച്ചു 

അതെ ...എന്താ വഴി ? ജെസ്നി ചോദിച്ചു 

കുറച്ച് നേരത്തെ ആലോചനക്ക് ശേഷം രമ്യ പറഞ്ഞു.  ഒരു വഴിയുണ്ട് ...നീ  ആദ്യം വന്ന് ഭക്ഷണം കഴിച്ച് ഈ ഗുളിക കഴിക്ക് . എന്നിട്ട് ശെരിയാക്കാം 

അത് പറ്റില്ല ...എന്താ പ്ലാൻ എന്ന് പറ ...എന്നിട്ട് കഴിക്കാം 

ദേ ഡ്രാമയെറക്കാതെ വന്ന് കഴിച്ചോ അല്ലെ എന്റ്റേന്ന് നല്ല കിഴുക്ക് കിട്ടും . ആര്യ ഭീഷണിമുഴക്കി 

നിൽക്ക് ..ഞാൻ പ്ലാൻ പറയാം. ലിഫ്റ്റിന്റെ മുൻപിൽ നിന്നായിരുന്നു പയ്യന്മാർ ഇല്ലേ അവന്മാരോട് ചോദിക്കാം . അതിലൊരുത്തൻ എന്റെ കൂടെ വർക്ക് ചെയ്യുന്നവന്റെ  ഫ്രണ്ട് ആണ് . രമ്യ പറഞ്ഞു 

എന്നാ അവനെ വിളിക്ക് .. ഇപ്പോൾ തന്നെ നമ്പർ വാങ്ങി നമുക്ക് വിളിച്ച് നോക്കാം .. ജെസ്നി തിരക്കുകൂട്ടി 

അവന്മാരൊന്നും എഴുന്നേക്കുന്ന സമയം ആയില്ല .  ഞാൻ ഒരു വാട്സാപ്പ്  വോയിസ് ഇട്ടുവെക്കാം. നീ ഇപ്പോൾ കഴിക്കാൻ വാ

 

 

സമയം  കടന്നുപോയി . രമ്യ  ജെസ്നിയുടെയും  ആര്യയുടെയും റൂമിലേക്ക് കയറിവന്നു.

നമ്പർ കിട്ടിയിട്ടുണ്ട് ...ഞാൻ വിളിക്കാൻ പോകുവാണ് .

ജെസ്നിയും  ആര്യയും  രമ്യയുടെ ഫോണിന്റെ  അടുത്തോട്ടു  ചെവി കൂർത്തു . രമ്യ നമ്പർ ഡയല് ചെയ്തു 

ആ ആദർശ്‌ അല്ലെ ഞാൻ രമ്യ,  ജോബിന്റെ കൂടെ വർക്ക് ചെയ്യുന്നതാണ് ...ആ  ... അതെ .. നിങ്ങളുടെ ഫ്ലാറ്റിന്റെ താഴെ ഉള്ള നിലയില ....ഒരു കാര്യം ചോദിക്കാനായിരുന്നു ...

വെള്ളം വരുന്നില്ലലെ ഫ്‌ളാറ്റിൽ ....അതാണോ ... ആദർശ് ചോദിച്ചു .

ആ ..അതല്ല ... അത് .. ഒരു കാര്യം ചെയ്യാമോ  ... ഒന്ന് ഗ്രൗണ്ടിലോട്ട്  വരാമോ ...? ആ  ഒരു 15 മിനുറ്റിൽ എത്താം.... രമ്യ ഫോൺ കട്ട് ചെയ്തു.

നിനക്ക് കാര്യം ചോദിക്കാര്നില്ലേ .  ജെസ്നി ചോദിച്ചു 

ഫോണിലൂടെ ചോദിച്ച് ശെരിയാവൂല്ല .. നേരിട്ട് സംസാരിക്കാം ....പിന്നെ  സൂക്ഷിച്ചും കണ്ടും ഓക്കേ പറയണം ....ഇവന്റെ  കൂട്ടുകാരൻ ജോബ് എന്ന് പറഞ്ഞ മൊതലുണ്ടല്ലോ.... കഥയടിച്ചിറക്കാൻ ബഹുമിടുക്കനാ.  ഓഫീസിലൊക്കെ  ഇല്ലാത്തത് കണ്ട് പേടിച്ചു എന്നൊക്കെ പറഞ്ഞുനടക്കും.  

അവർ  15  മിനുറ്റിൽ  ഇറങ്ങി . ലിഫ്റ്റിനടുത്ത്  വന്നപ്പോൾ  ജെസ്നി  പിന്നോട്ട്  വലിച്ചു .

അതെ  നമുക്ക്  സ്റ്റെയർകേസ്  വഴി താഴോട്ടിറങ്ങാം 

ഓഹോ ... ഇനി എന്നും  ഇങ്ങനാണോ .... 12th ഫ്ലോർ  വരെ  ഇറങ്ങലും  കേറലും  ആയിരിക്കുമല്ലേ  ... ആര്യ കളിയാക്കികൊണ്ട് പറഞ്ഞു. സ്റ്റെയർ കേസ് വഴി ഗ്രൗണ്ടിൽ എത്തിയപ്പോഴേക്കും ആദർശ് അവിടെ വെയിറ്റ് ചെയുന്നുണ്ടാർന്നു.

 

ഹായ് ആദർശ് ...   രമ്യ പറഞ്ഞു  തുടങ്ങി 

ഹായ് രമ്യ .  എന്താ  പ്രോബ്ലം

ആ  ഇത് ജെസ്നി ... ഇത്  ആര്യ ....ഞങ്ങൾ  12 എ യിലാണ് താമസം ...നിങ്ങൾ  എത്രപേരുണ്ട്  ഫ്‌ളാറ്റിൽ ?

ഞങ്ങൾ  5 പേരുണ്ട് ... 13 സി  യിലാണ് ... എന്തുപറ്റി .

ആലോചിച്ചു  നിന്ന  രമ്യയോട്  ജെസ്നി  ചോദിക്കാൻ  ആംഗ്യം  കാണിച്ചു .

അരുൺ 29 വയസ്  വിശാഖം , വിമൽ 30 വയസ്സ്  തൃക്കേട്ട ,  സിജോ 27 വയസ്സ്  ആർ സി ..ആരെ  പറ്റിയാ അറിയേണ്ടത് ....നിങ്ങളുടെ ചുറ്റിത്തിരിയൽ കണ്ടപ്പോൾ തന്നെ മനസിലായി കല്യാണ  കാര്യം ആണെന്ന് ...ആദർശ്  ചിരിച്ചുകൊണ്ട്  പറഞ്ഞു

 

അതല്ല ....  ഇന്നലെ  വൈകീട്ട്  ലിഫ്റ്റിൽ  നമ്മൾ ഒരുമിച്ചല്ലേ  കേറിയത് .. അപ്പൊ നിങ്ങൾ റൂം  മേറ്റ്സ് 5 പേരും ഉണ്ടാർന്നില്ലേ ? രമ്യ  ചോദിച്ചു 

ഇല്ലല്ലോ ... ഞങ്ങൾ നാലുപേരെ ഉണ്ടാർന്നുള്ളൊ വിമൽ  നാട്ടിൽ പോയേക്കുയാണ് .

അപ്പൊ നിങ്ങളുടെ കൂടെ  ഒരു ബ്ലൂ ടീഷർട്ട്  ഇട്ട ഒരാൾ ഉണ്ടാർന്നില്ലേ ? രമ്യയുടെ ആലോചനക്കിടയിൽ ജെസ്നി സംശയം അടക്കാനാകതെ ചോദിച്ചു .

ബ്ലൂ ടീഷർട്ട് ....അതെനിക്ക് ഓർമയില്ല ....വെയിറ്റ്  ഞങ്ങൾ  ഇന്നലെ  ബീച്ചിൽ വെച്ച് സെൽഫി എടുത്തായിരുന്നു ....മൊബൈലിൽ ഫോട്ടോ  എടുത്ത്  നോക്കികൊണ്ട്  ആദർശ് തുടർന്നു ....ഇല്ലല്ലോ  നോക്കിക്കേ ... പിക്  അവർക്കു  3 പേർക്കും നേരെ നീട്ടി .. എന്നിട്ട്  3  പേരുടെയും  നോട്ടം  നിരീക്ഷിച്ചു ... ഇത്   അരുൺ , ഇത്  സിജോ , ഇത്  ധ്യാൻ  ഹിന്ദിക്കാരനാ അവനെ വിട്ടേക്ക് .. പിന്നെ  ഞാൻ 26  വയസ്സ് ... അരുൺ ചിരിച്ചുകൊണ്ട് പറഞ്ഞു 

 നമ്മളുടെ  കൂടെ   ബ്ലൂ  ടീഷർട്ട് ഇട്ട  ഒരാളുകൂടെ കേറിയില്ലേ  ലിഫ്റ്റിന്റെ പിന്നിൽ ...ജെസ്നി  തുറന്ന് ചോദിച്ചു .

ഇല്ലല്ലോ ..... ലിഫ്റ്റിൽ ഞങ്ങള് നാല് പേരും പിന്നെ നിങ്ങൾ 3 പേരും  അല്ലെ ഉണ്ടായിരുന്നത്  ... ആ നിങ്ങളുടെ  കൂടെ ഒരു  ഗേൾ കൂടെ ഇല്ലായിരുന്നോ 

ആ  അതെ  അവൾ ഞങ്ങളുടെ റൂം മേറ്റ് ആണ് ...രമ്യ ആലോചനയിൽ മുഴുകി  കൊണ്ട് പറഞ്ഞു .

അതെ എന്താ പ്രശ്നം ... ലവ് / മാര്യേജ്  അങ്ങനെ വല്ലതും ആണോ ?  ആദർശ്  ചോദിച്ചു 

അതെ ... ഞങ്ങളുടെ ഒരു ഫ്രണ്ടിന് വേണ്ടിയർന്നു ... പക്ഷെ ഇവരാരും അല്ല ... വേറെ  ഒരാൾക്കാണ് ... ഞങ്ങൾ  തെറ്റി  നിങ്ങളുടെ റൂം  മേറ്റ് ആണോ എന്ന് വിചാരിച്ചു . ആര്യ  ഒരു വിധത്തിൽ  പറഞ്ഞൊപ്പിച്ചു 

ഹോ ഓക്കെ .... എന്തേലും  അന്വേഷിക്കാൻ  ഉണ്ടേൽ  പറഞ്ഞാ മതി ...ആദർശ് മുഖത്തെ സന്ദേഹം മുഴുവൻമാറാതെ ലിഫ്റ്റിലേക്ക്  നീങ്ങി ... പിന്നാലെ  രമ്യയും ആര്യയും നടന്നു... ജെസ്നി അനങ്ങാതെ സ്റൈർക്കസിലേക്ക് ആംഗ്യം കാണിച്ചു.

ഇന്നത്തെ  ഫിറ്റ്നസ്  മതിയെടി ... ഇങ്ങോട്ട്  വാ ... ഒറ്റക്ക്  കോണി കേറുന്നതിലും  നല്ലതല്ലെ ഒരുമിച്ച്  ലിഫ്റ്റിൽ പോകുന്നത് ...അല്ലെ   ആദർശിന്റെ  ശങ്കയുള്ള മുഖത്തേക്ക് നോക്കി  ഒരു ചിരി  ഫിറ്റ് ചെയ്യാൻ ശ്രമിച്ചുകൊണ്ട് രമ്യ പറഞ്ഞു.

ആ ഭീഷണി ഫലിച്ചു ...ജെസ്നി  പാതി  മനസ്സോടെ ലിഫ്റ്റിന്റെ  വാതിലിനോട്  ചേർന്ന്  തിരിഞ്ഞു നോക്കാതെ നിന്നു .

 

നിനക്ക് സത്യം  സത്യമായി ചോദിച്ചാൽ എന്താ ?  വാതിൽ  തുറന്ന്  ഫ്ലാറ്റിലേക്ക്  കയറിയതും ജെസ്നി ദേഷ്യത്തോടെ  രമ്യയോട് ചോദിച്ചു 

അതെ എനിക്ക്  നിന്നെപ്പോലല്ല ... ഓഫീസിൽ അത്യാവശ്യം ബ്രേവ് ലേഡി ഇമേജ് ഓക്കേ ഉള്ളതാ... വെറുതെ ഇല്ലാത്തൊരു കാര്യത്തെ പറ്റി  ചോദിച്ച് എന്റെ ഇമേജ് കളഞ്ഞാൽ ശരിയാകൂല്ല ... നിനക്ക്  അറിയാനുള്ളതൊക്കെ  അറിഞ്ഞല്ലോ ... അവിടെ ഒരു ബ്ലൂ ടിഷർട്ടും  ഉണ്ടായിരുന്നില്ല .. അവന്മാർ നാലുപേർ  എന്റെ മുന്പിലാ  നിന്നിരുന്നേ ... എനിക്ക്  എല്ലാം  കൃത്യാമായി  കാണാം... ജെസ്നിയെ ഒളിഞ്ഞു നോക്കികൊണ്ട് പറഞ്ഞു 

ശേ ... അപ്പൊ  ഞാൻ  കണ്ടത്  എന്താ ?

ഇനി ഇതിനെ പറ്റി ഇവിടെ സംസാരം ഇല്ല .... അസംബ്ലി ഡിസ്‌പെർസ്‌ .. ആര്യ പറഞ്ഞുകൊണ്ട് റൂമിലേക്ക് പോയി.  

വൈകീട്ട്  5 മണി.  ബണ്ണും ചായയും കഴിച്ചുകൊണ്ടിരിക്കുന്ന  മേഘ .

ഇതിനാണോ  ഇന്നലെ രാത്രി മുതൽ നീ  ബഹളം വെച്ചതും പനി പിടിച്ച് കിടന്നതും ....കൊള്ളാം ....കിളിപോയി ഇരിക്കുന്ന സമയത്ത് അങ്ങനെ ഇല്ലാത്തത് പലതും കാണും . ... നീയൊക്കെ നൈറ്റ് ഷിഫ്റ്റ് ജോബ് ആയിരുന്നേൽ ഇതൊക്കെ സ്വാഭാവികം ആയി എടുത്തേനേ .... മേഘ ചിരിച്ചുതള്ളികൊണ്ട് പറഞ്ഞു .

എടി  ഇതങ്ങനെയല്ല .... എന്റെ  മുന്നിൽ ഇപ്പോൾ  നീ ഇരിക്കുന്നത് പോലെ തന്നെ എന്റെ തൊട്ടപ്പുറത്ത് ഒരാൾ ഉണ്ടായിരുന്നു ....നീയൊന്ന് ആലോചിക്ക് നമ്മൾ രണ്ടുപേരും ലിഫ്റ്റിൽ കേറുന്നതിനു മുൻപ് അയാൾ ലിഫ്റ്റ് പ്രെസ്സ് ചെയ്ത് മുന്നോട്ട് പോയത് ഓർക്കുന്നില്ലേ.

 വെറുതെ ഇതുതന്നെ പറഞ്ഞ് പേടിപ്പിക്കാതെ ...കേൾക്കുമ്പോൾ തന്നെ എന്തോപോലെ .... ദേ ഒരു കാര്യം ....നൈറ്റ് ഷിഫ്റ്റ്  കഴിഞ്ഞ് വന്ന് ഞാനാണ്  ഈ റൂമിൽ  വൈകീട്ട് വരെ ഒറ്റക്ക് നിൽക്കേണ്ടത് . പ്ളീസ്  എന്റെ ഉള്ള ഉറക്കംകൂടെ കളയല്ലേ  .... മേഘ പരാതി ബോധിപ്പിച്ച് എന്തോ ജപിച്ചു

 

ഇത് കേട്ടുകൊണ്ട് രമ്യയും ആര്യയും അവർക്കടുത്തേക്ക് വന്നു .

ടീ ജെസ് നിന്നോടല്ലേ ഇതിവിടെ ഇനി സംസാരിക്കരുത് എന്ന് പറഞ്ഞത് ...ആര്യ ദേഷ്യത്തോടെ പറഞ്ഞു 

ഇവൾ ഈ സംസാരം നിർത്തണേൽ അവൾക്ക് ഒരു ഉത്തരം കിട്ടണം ...നമുക്ക് ഒരു സൈക്കോളജിസ്റിനെയോ മറ്റോ കണ്ടാലോ ? മേഘ പറഞ്ഞു 

എനിക്ക് മനസ്സിന് സുഖമില്ല എന്നാക്കുവാണോ നിങ്ങൾ എല്ലാരും കൂടി ...ജെസ്നി പ്രകടമായ  നിസ്സഹായതയോടെ  ചോദിച്ചു 

അവൾ പറഞ്ഞതിലും കാര്യമുണ്ട്  സൈക്കോളജിസ്റ് ആകുമ്പോൾ ഇതിന്റെ റീസൺ വ്യക്തമായി പറഞ്ഞുതരും .. അപ്പോൾ പിന്നെ നിനക്ക് ടെൻഷനും ഉണ്ടാകില്ല . രമ്യ പറഞ്ഞു .

എന്ന പിന്നെ ഇപ്പോൾ തന്നെ ഇറങ്ങിയാലോ ... ഇവൾ ഇത് തന്നെ പറഞ്ഞോണ്ടിരുന്ന ശെരിയാകില്ല ...ആര്യ പറഞ്ഞു 

എന്ന അങ്ങനെ ...എനിക്ക് ഇതിനു ഉത്തരം  കിട്ടിയാമതി .  നല്ല സൈക്കോളജിസ്റ് ആരാ ഉള്ളത് ?  ജെസ്നി ചോദിച്ചു 

ഞാൻ  ഗൂഗിളിൽ ഒന്ന് നോക്കട്ടെ .... രമ്യ സെർച്ച് ചെയ്യാൻ തുടങ്ങിയതും ഫോൺ ബെല്ലടിച്ചു 

എന്താ ആദർശ് ?  ഇപ്പോഴോ? ... ഞങ്ങൾ  ഒരു സ്ഥലം വരെ പോകാൻ നില്കുവായിരുന്നു 

... ഓക്കേ ...ഇപ്പോൾ താഴോട്ട് വരാം ...

നേരത്തെ സംസാരിച്ച കാര്യത്തെപ്പറ്റി എന്തോ സംസാരിക്കാൻ. നമ്മൾ 4 പേരോടും ഇപ്പോൾ താനേ താഴോട്ട് വരാൻ .. രമ്യ ബാക്കി  3 പേരോടുമായി പറഞ്ഞു 

ആ കല്യാണം റെഡിയാക്കികാണും ..ആര്യ ചിരിച്ചുകൊണ്ട് പറഞ്ഞു .

 

 

അവർ നാലുപേരും ഗ്രൗണ്ട് ഫ്ലോറിൽ കാത്തുനിന്നു ...അല്പസമയത്തിനകം ആദർശും റൂംമേറ്റ്സ്  3 പേരും കോണിയിലൂടെ ഇറങ്ങിവന്നു.

ഒരുകാര്യം ചോദിക്കാനായിരുന്നു ....നേരത്തെ നമ്മൾ സാറ്റർഡേ വൈകീട്ട് 8 നു ലിഫ്റ്റിൽ കയറിയ കാര്യം സംസാരിച്ചല്ലോ... അപ്പോൾ ഒരു ബ്ലൂ ടീഷർട്ട് ഇട്ട ആളുടെ കാര്യം പറഞ്ഞില്ലേ.... അതെന്താ ചോദിക്കാൻ ...? ആദർശ് ചോദിച്ചു

നിങ്ങൾ ഇത് ചോദിക്കാൻ കാരണം എന്താ .... ജെസ്നി ആകാംഷയടക്കാനാകാതെ തിരിച്ച് ചോദിച്ചു .

അത് ... രാവിലത്തെ സംഭാഷണം ഞാൻ വെറുതെ ഇവന്മാരോട് പറയുവായിരുന്നു ....വേറെ  ആരോടും പറഞ്ഞിട്ടില്ലാട്ടോ ..ആദർശ്  തുടർന്നു .... അങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു ചെറിയ കൺഫ്യൂഷൻ .... അന്ന്  ലിഫ്റ്റിൽ നമ്മൾ 8 പേരല്ലാതെ ഒരു ആൾകൂടെ ഉണ്ടായിരുന്നു എന്ന് അരുൺ ഉറപ്പിച്ച് പറയുന്നു . എന്നാൽ അങ്ങനെ ഒരാളെ ഞങ്ങൾ 3 പേരും കണ്ടിട്ടില്ല 

രമ്യയും ആര്യയും മേഘയും അന്താളിപ്പോടെ  ജെസ്നിയെ നോക്കി ... ജെസ്നിയുടെ മുഖത്ത് കുറെ സമയത്തിന് ശേഷം നേരിയ ആശ്വാസം നിഴലിച്ചു . ഇപ്പോൾ എങ്ങനെയുണ്ട് എന്ന ഭാവത്തിൽ അവൾ തിരിച്ചും ഒരു നോട്ടം വെച്ചു കൊടുത്തു  .

സത്യം പറായാം അത് തന്നെയാണ് ഞങ്ങളുടെയും പ്രശ്നം ....ജെസ്നി മാത്രം ഒരു ബ്ലൂ ടീ ഷർട്ട് ഇട്ട ആളെ കണ്ടു . പക്ഷെ ഞങ്ങൾ 3 പേരും അങ്ങനെ ഒരാളെ കണ്ടിട്ടില്ല .  ഇത് പറഞ്ഞാൽ ആദർശ് കളിയാക്കിയെങ്കിലോ എന്ന കരുതിയാണ് ഞങ്ങൾ കല്യാണആലോചന ആണെന്ന് കള്ളം പറഞ്ഞത് ...ഒരു നിമിഷ നേരത്തെ ആശ്ചര്യം കലർന്ന ആലോചനക്ക് ശേഷം രമ്യ ചോദിച്ചു . അരുൺ  കണ്ടത്  എന്താണ് ?

ഞങ്ങള് ഈ വാതിലിലൂടെ ഗ്രൗണ്ട് ഫ്ലോറിലേക്ക് വളരെ പതുക്കെയാണ് നടന്ന് വന്നുകൊണ്ടിരുന്നത് .  ഞാൻ റൈറ്റിലായിരുന്നു നടന്നത് . ഏതാണ്ട്  വാതിൽ കടന്ന ഉടനെ അയാൾ  എന്നെ  പാസ് ചെയ്ത്‌ കടന്നുപോയി . ലിഫ്റ്റിന്റെ മുൻപിലേക്ക് നീങ്ങികൊണ്ട്  അരുൺ തുടർന്നു .  ലിഫ്റ്റ് ഓപ്പൺ ആകുന്നതിന് മുൻപ് അയാൾ റൈറ്റ് സൈഡിൽ ആണ് നിന്നിരുന്നത്  എന്നാണ് ഓർമ .

അതെ  എന്റെയും റൈറ്റ്  സൈഡിൽ ....എന്നിട്ട്  അയാൾ ആണ് ആദ്യം ലിഫ്റ്റിലേക്ക്  കയറിയത് . കയറുന്നതിനു മുൻപേ ഏതോ ഒരു ബട്ടൺ കിക്ക്‌ ചെയ്തു .  എന്നിട്ട് പിറകിൽ ലെഫ്റ്റ് മൂലയിൽ നിന്നു . ഞാൻ അയാളുടെ  റൈറ്റിൽ ആയി . അയാളുടെ മുൻപിൽ ആയി ആര്യ . എന്നിട്ട് 12  എത്തിയപ്പോൾ അയാളെ  തട്ടാതെ  ഞാൻ ചെരിഞ്ഞിറങ്ങി . അതിനാണ്  ഇവൾ  എന്നെ കളിയാക്കിയത് . ജെസ്നി ആര്യയെ നോക്കികൊണ്ട് അതുവരെ ഇല്ലാത്ത വ്യക്തതയിലും കോൺഫിഡൻസിലും തുടർന്നു  . അപ്പോഴാണ്  ഞാൻ മാത്രമേ അയാളെ കണ്ടിട്ടുള്ളൂ എന്ന് മനസിലാക്കിയത് .

എല്ലാവരും ഒരു മിനുട്ടുനേരം സ്തബ്ധരായി ജെസ്നിയെ തന്നെ നോക്കിയിരുന്നു .

12 ത്ത്  ഫ്ലോറിൽ നിന്നും ലിഫ്റ്റ് പോയിട്ട് പിന്നെ എന്താ ഉണ്ടായത് .. രമ്യ അരുണിനെ നോക്കി ചോദിച്ചു .

ഞങ്ങൾ 13 ത്തിൽ ഇറങ്ങി . അയാൾ ബാക്കിൽ ഉണ്ടായിരുന്നു എന്നുറപ്പാണ് .  14 ത്ത്  പ്രെസ്സ്ഡ്  ആയിരുന്നു . എന്നാൽ ഇവരാരും അങ്ങനെ ഒരാളെ കണ്ടിട്ടില്ല എന്ന്  ഇന്ന് സംസാരിച്ചപ്പോളാണ് മനസിലായത് .

സൊ നമ്മൾ 8 പേരിൽ 2 പേർ അയ്യാളെ കണ്ടിരിക്കുന്നു .....എന്തായിരിക്കാം  ചിലർക്ക് മാത്രം കാണാൻ പറ്റുന്നത് ? ആദർശ് അവനവനോടോ മറ്റുള്ളവരോടോ  ആയി ചോദിച്ചു...

മനസ്സിന് കട്ടിയില്ലാത്തവർക്കാണ്  ഇങ്ങനെ പ്രേതങ്ങളെ കാണാൻ പറ്റുന്നത് എന്ന് ഞാൻ എവിടെയോ വായിച്ചിട്ടുണ്ട് . ആര്യ പറഞ്ഞു 

അപ്പോഴേക്കും പ്രേതം ആണെന്ന് ഉറപ്പിച്ചോ ? രമ്യ ചോദിച്ചു 

പിന്നെ  അതല്ലാതെ എന്താണ് ?  ജെസ്നിയാണ് അതിന് മറുപിടി പറഞ്ഞത് .

നമുക്ക് ഇതെന്താണെന്ന് അറിയണം അല്ലെങ്കിൽ ആർക്കും സമാധാനം കിട്ടില്ല . ആദർശ് പറഞ്ഞു .

അതെ . പക്ഷെ എങ്ങനെ അറിയും എനിക്ക് ഒരു ബ്ലൂ ടീഷർട്ട് മാത്രേ ഓര്മയുള്ളു . അരുണിന് അയാളുടെ മുഖം ഓർമ്മയുണ്ടോ ? ജെസ്നി ചോദിച്ചു 

ഇല്ല ...ഞാൻ അയാളുടെ മുഖത്തേക്ക് നോക്കിയിരുന്നു പക്ഷെ . എന്റെ ഓർമ്മയിൽ  മുഖം  രെജിസ്റ്റർ  ചെയ്തിട്ടില്ല   . ഏതാണ്ട് നമ്മുടെയൊക്കെ പ്രായം ഉള്ള ഒരാൾ എന്നാണ് എനിക്ക് തോന്നിയത് 

നമുക്ക്  ഈ ലിഫ്റ്റിന്റെ മുന്നിലുള്ള സിസിടിവി  ചെക്ക്‌ ചെയ്തുടെ ? രമ്യ ചോദിച്ചു . 

അതിന് നമ്മൾ പലരേം ഈ സംഭവം കൺവിൻസ്‌ ചെയ്‌യേണ്ടി വരും . എന്നാലും ഞാൻ  കെയർ ടേക്കർനോട് ഒന്ന് സംസാരിച്ച് നോക്കട്ടെ 

അവർ അവിടെ നിന്നും പിരിഞ്ഞ് പോയി .

 

 

പിറ്റേന്ന് വൈകീട്ട് ഓഫീസിൽ  നിന്നും  വൈകീട്ട് 7 മണിയോടെ  രമ്യ തിരിച്ചെത്തി. . മെയിൻ ഹാളിൽ ചിന്തയിൽ മുഴുകിയിരിക്കുന്ന ജെസ്നി . 

ഇവൾ ഇപ്പോഴും കിളിപോയിരിക്കുവാണോ ...രമ്യ  ഫോണിൽ കുത്തികൊണ്ടിരുന്ന ആര്യയോട് ജെസ്നിയെ ചൂണ്ടി പറഞ്ഞു .

ഞാൻ ഒരു 10  തവണയെങ്കിലും പറഞ്ഞതാ വേറെ എന്തേലും ചിന്തിക്കാൻ ...ആരോട് പറയാൻ ആര് കേൾക്കാൻ 

ഞാൻ ഇന്ന് രാവിലെ തൊട്ട് കൊറേ ആൾക്കാരെ കണ്ടു ഓഫീസിലും ഇങ്ങോട്ട് വരുന്ന വഴിയിലും ഓക്കേ . അതിൽ ഇനി ആരൊക്കെ മരിച്ചവരായിരിക്കും . ജെസ്നി വിദൂരതയിലേക്ക് നോക്കി പറഞ്ഞു 

ഇവളിത് എന്തൊക്കെയാ പറയുന്നേ . ആര്യ ഹെഡ്‍ഫോൺ എടുത്ത് ചെവിയിൽ കുത്തികൊണ്ട് പറഞ്ഞു 

മൊബൈൽ റിങ് കേട്ട് രമ്യ ഫോൺ അറ്റൻഡ് ചെയ്തു ....

ആണോ ... ഓക്കെ ....ഇപ്പൊ  വരാം ....

ആദര്ശാണ് വിളിച്ചത് . ...സി സി ടി വി ഫുറ്റേജ്  കിട്ടിയിട്ടുണ്ട് . ഇപ്പോൾ ചെന്നാൽ കാണാം . 

 

അവർ താഴെ ഓഫീസ് റൂമിൽ എത്തുമ്പോഴേക്കും ആദർശും റൂം മെറ്റസും  അവിടെ എത്തിയിരുന്നു . അവരുടെ കൂടെ കെയർ ടേക്കറും ഉണ്ടായിരുന്നു .

സാറ്റർഡേ 8 ന് ശേഷം എന്നല്ലേ പറഞ്ഞേ ...ഇവിടുന്ന് പ്ലേ ചെയാം ... കെയർ ടേക്കർ വീഡിയോ പ്ലേ ചെയ്തു .

എല്ലാവരും ഇമവെട്ടാതെ സ്ക്രീനിലേക്ക് നോക്കി നിന്നു .  

ദേ നിങ്ങൾ ലേഡീസ് നാലുപേർ വരുന്നു ....ദേ  ഇവന്മാർ വരുന്നു ... ദാ  ലിഫ്റ്റ് വന്നു ... ഇല്ലലോ ഇതിൽ നിങ്ങൾ എട്ടുപേരെ ഉള്ളോ....വേറെ ആർക്കേലും എന്തേലും കാണുന്നുണ്ടോ ? കെയർ ടേക്കർ അവരെ എല്ലാരേയും നോക്കി. അരുണിനേയും  ജെസ്നിയെയും ബാക്കിയുള്ളവർ തുറിച്ചുനോക്കി ...രണ്ടുപേരും ഇല്ലെന്ന് തലയാട്ടി 

അവർ എല്ലാം ഓഫീസിന് പുറത്തേക്ക് നടന്നു 

 

എന്തായാലും അയാൾ പോയത് 14 ത്ത് ഫ്ലോറിലോട്ടല്ലേ . നമുക്ക് അവിടെ ഉള്ളവരോട് ഒന്ന് അന്വേഷിച്ചാലോ ? രമ്യ പറഞ്ഞു 

അതുംകൂടി  ഒന്ന് ട്രൈ ചെയ്തേക്കാം   ആദർശ് പറഞ്ഞു കൊണ്ട് പുറത്തേക്ക് ഇറങ്ങി വരുന്ന കെയർ ടേക്കരോട്  ചോദിച്ചു  . ചേട്ട  14 ത്ത് ഫ്ലോറിൽ എത്രെ ഫ്ലാറ്റ്സ് ഒക്കുപൈഡ് ആണ് ?

രണ്ടെണം 14 സി  യും 14 ഇ യും .. ഒരു കാര്യ,കാര്യം ...അവരോടൊക്കെ ചെന്ന് ചോദിക്കുമ്പോൾ  സൂക്ഷിച്ച് വേണം . പ്രേതകഥ പോലെ പറയരുത് . മനസിലായല്ലോ ?

അവർ  തലയാട്ടി ...മനസില്ല മനസോടെ ലിഫ്റ്റിൽ കയറി നേരെ 14 ത്ത് ഫ്ലോർ സെലക്ട് ചെയ്തു . ലിഫ്റ്റ്  പതിവിലും വേഗത കുറഞ്ഞതായി അവർക്ക്  തോന്നി ,പതിയെ  ഒപേറാ മ്യൂസിക്  ശബ്ദത്തോടെ ഡോർ ഓപ്പൺ ആയി.  അവർ ഓരോരുത്തരും ശബ്ദമുണ്ടാക്കാതെ പുറത്തോട്ടിറങ്ങി . അവിടത്തെ നിശബ്ദത ഭീതിക്ക് ആക്കം കൂട്ടുന്നതായി അനുഭവപ്പെട്ടു . അവർ ആദ്യം 14 സി യിലോട്ടാണ് ചെന്നത് .  രമ്യ കാളിങ് ബെല്ലടിച്ചു .

50 വയസിനോടടുത്ത ഒരാൾ വാതിൽ തുറന്നു .

സർ ഞാൻ രമ്യ . താഴെ 12  എ യിൽ  താമസിക്കുന്നു . ഒരു കാര്യം ചോദിക്കാനായിരുന്നെ . ഇവിടെ ആരൊക്കെ താമസം ഉണ്ട് ?

ഞാനും ഭാര്യയും .. എന്തുപറ്റി ?

സാറിന്റെ മക്കളോ മറ്റോ  ഈ സാറ്റർഡേ എങ്ങാനും ഇങ്ങോട്ട് വന്നിരുന്നോ ?

ഇല്ലലോ . എനിക്ക് ആകെ ഒരു മകൾ ആണ് ഉള്ളത് .  അവൾ ചെന്നൈയിൽ എഞ്ചിനീയറിംഗ് പഠിക്കുകയാണ് . എന്താ കാര്യം ?

സാറ്റർഡേ ഇവിടെ നമ്മുടെ  കെട്ടിടത്തിൽ ഒരു അപരിചിതൻ  വന്നോ എന്നൊരു സംശയം . കള്ളനോ മറ്റോ ആണോ അതോ ഇവിടെ ഉള്ളവരുടെ ബന്ധുക്കളോ മറ്റോ ആണോ  എന്നറിയാനായിരുന്നു 

ഇല്ല ഇവിടെ ആരും വന്നിട്ടില്ല .

അപ്പുറത്തെ ഫ്ലാറ്റിൽ  ചെറുപ്പക്കാർ ആരെങ്കിലും വന്നതായോ  താമസിക്കുന്നതായോ അറിയാമോ ? 14 ഇ  ചൂണ്ടിക്കൊണ്ട് ആദർശ് ചോദിച്ചു .

ഇല്ല. അവിടെ കുറുപ്പ് സാറും ഫാമിലിയും ആണ് താമസം .  ഇപ്പൊ അടുത്തൊന്നും അങ്ങനെ ആരെയും കണ്ടിട്ടില്ല .

അവർ 14 ഇ യിലോട്ട് നീങ്ങി .... കോളിങ് ബെൽ റിങ്ങിൽ  കുറുപ്പ് സാർ വാതിൽ തുറന്നു . 

എന്താ കുട്ടികളെ എന്താ പ്രശനം ?  കുറുപ്പ് സാർ സ്നേഹം കലർന്ന ചിരിയോടെ ചോദിച്ചു

സാർ ഇവിടെ പുതിയതാണല്ലെ ... രമ്യ ചോദിച്ചു

അതെ ഒരു മാസം ആയിട്ടുള്ളു ഇങ്ങോട്ട്  വന്നിട്ട്  

ഹോ ഓക്കെ  . ഞങ്ങളൊക്കെ താഴെ താമസിക്കുന്നവരാണെ . രമ്യ പറഞ്ഞു 

ഹോ ആണോ ...  .നിങ്ങൾ കയറിവരു ..എല്ലാരും ഇരിക്ക് ...  കഴിക്കാൻ എടുക്കാൻ എന്ന പോലെ കുറുപ്പ് സാർ ഭാര്യയെ നോക്കി . അവർ  അകത്തോട്ട് പോയി ... വന്നവർ എല്ലാവരും അവിടവിടങ്ങളിലായി ഇരിപ്പുറപ്പിച്ചു .

അയ്യോ സാർ വേണ്ട . ഞങ്ങൾ ഒരു കാര്യം ചോദിയ്ക്കാൻ വന്നതാ ... നമ്മുടെ ബിൽഡിങ്ങിൽ സാറ്റർഡേ  ഒരു തെഫ്റ്റ് നടന്നോ എന്നൊരു സംശയം .  ഒരു സസ്‌പെക്റ്റിനെ ഐഡന്റിഫൈ  ചെയ്തിട്ടുണ്ട്. അത് ഇവിടത്തെ ആരുടേങ്കിലും റിലേറ്റീവ്സ് ആണോ എന്നറിയാൻ  വന്നതാ .  സാറ്റർഡേ ഇവിടെ പരിചയക്കാർ ആരെങ്കിലും  വന്നായിരുന്നോ? ആദർശ് ചോദിച്ചു  

ഹോ . ഞാൻ ഇപ്പോളാ അറിഞ്ഞത്  കേട്ടോ. സാറ്റർഡേ ഇവിടെ ആരും വന്നില്ല  . മകളുടെ ഫ്രണ്ട്സ് കുറച്ചുപ്പേർ വന്നായിരുന്നു . അത് പക്ഷെ.... ലാസ്റ്റ് വീക്ക് ആയിരുന്നു .  നിധി ... കുറുപ്പുസാർ മകളെ വിളിച്ചു .

മോൾടെ  ഫ്രണ്ട്‌സ്  ലാസ്റ്റ് ടുസ്‌ഡേ അല്ലെ വന്നത് ?

അതെ ...കുറുപ്പുസാറിന്റെ പുറകിലായി വന്നു നിന്ന് നിധി മറുപിടി പറഞ്ഞു  .

ലാസ്റ്റ് സാറ്റർഡേ  14 ത്ത് ഫ്‌ളോറിലോ മറ്റോ അപരിചിതർ  ആരെങ്കിലും കണ്ടായിരുന്നോ . ആദർശ്‌  നിധിയോടും കുറുപ്പുസാറിനോടും ആയി ചോദിച്ചു .

രണ്ടുപേരും ഇല്ലെന്ന് തലയാട്ടി  

അപ്പോഴേക്കും കുറുപ്പുസാറിന്റെ ഭാര്യ കൂൾഡ്രിങ്ക്‌സ്  ടീപ്പോയിൽ കൊണ്ടുവച്ചു.

ഇതൊന്നും വെണ്ടാർന്നു ഈ സമയത്ത് ... രമ്യ  പറഞ്ഞുകൊണ്ട് ഒരു സീപ്പെടുത്തത്  തുടർന്നു . ആന്റി സാറ്റർഡേ ഇവിട പരിചയമില്ലാത്ത ആരെങ്കിലും കണ്ടായിരുന്നോ ?

ഇല്ലെന്ന് അവരും തലയാട്ടി 

എല്ലാവരുടെയും മുഖത്ത് മ്ലാനത പരന്നു. രമ്യ ചുറ്റും നോക്കി ഇറങ്ങാമല്ലേ. എന്ന മട്ടിൽ എണീക്കാൻ ശ്രമിച്ചതും .ജെസ്നി അവളുടെ ചെവിയിൽ ചോദിച്ചു  പുള്ളിയോട് ആരെങ്കിലും കണ്ടോന്ന് ചോദിക്കുന്നില്ലേ ...

അവളുടെ ഒതുക്കി ചൂണ്ടിയ വിരൽ തുമ്പത്ത്  ഒഴിഞ്ഞൊരു സോഫ കണ്ട്  രമ്യ ചോദിച്ചു നീ ആരുടെ കാര്യമാ പറയുന്നേ ....

ബ്ലൂ ടിഷർട്ട് സോഫയിൽ ...ഉള്ളിലെ വിറയൽ മാറാതെ  അരുൺ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു .  എല്ലാരുടെയും നോട്ടം  അരുണിന്റേയും ജെസ്നിയുടെയും കാഴ്ചയെ പിന്തുടർന്ന് ശൂന്യമായ സോഫയിൽ  വന്നിടിച്ചു .

എന്തുപറ്റി എന്താ എല്ലാരും വല്ലാതിരിക്കുന്നെ ... കുറുപ്പ് സാറിന്റെ ചോദ്യം  രാമ്യയെ  മനസ്സാനിധ്യം വീണ്ടെടുക്കാൻ  സഹായിച്ചു .  മുഖത്തെ ഭീതിയും പരിഭ്രവും മറച്ചുകൊണ്ട് അവൾ ചോദിച്ചു . ഇവിടെ നിങ്ങൾ 3 പേരും അല്ലെ  ഉള്ളോ  ?

 

അതെ ..കുറുപ്പ് സാർ മറുപിടി പറഞ്ഞു 

നിധിക്ക് സിബിലിങ്സ് ? രമ്യ ചോദ്യം പകുതിയിൽ നിർത്തി .

കുറുപ്പുസാർ മൗനം അണിഞ്ഞു . ഭാര്യയുടെ കണ്ണുകൾ നനഞ്ഞു .

നിധി പറഞ്ഞു ചേട്ടൻ മരിച്ചിട്ട് ഒരു വര്ഷം കഴിഞ്ഞു .

ജെസ്നിയുടെ കണ്ണുകളിൽ നീല നിറമുള്ള കൂരിരുൾ നിറഞ്ഞുകവിഞ്ഞു .

Srishti-2022   >>  Short Story - Malayalam   >>  ഏകാന്തതയുടെ മണലാഴി

ഏകാന്തതയുടെ മണലാഴി

ഉഷ്ണക്കാറ്റേറ്റുള്ള പകൽ യാത്രയും അതിലുപരി ഹൃദയത്തെ പറിച്ചെടുക്കുന്ന പോലുള്ള വ്യഥയും ചേർന്നുണ്ടാക്കിയ ക്ഷീണത്താൽ കിടന്നയുടനുറക്കത്തിലമർന്ന തൃലോക് നാഥിനെ പാതിരാത്രിയിലെ

പ്പോഴോ ഉപേക്ഷിച്ച് നിദ്രാദേവി കടന്നു കളഞ്ഞു. ത്രിലോകിന്റെ നേത്രാ ന്തരപടലത്തിൽ, ഇരുളിലും റാമിന്റെ പ്രതിഛായ പതിഞ്ഞു. റാം അയാളുടെ ജീവിതത്തിലേക്ക് കടന്നു വന്നിട്ട് നാലു വർഷങ്ങൾ പിന്നിടുമ്പോൾ ത്രിലോ കിന്റെ ഒരു ചെറുവിരലനക്കം പോലും റാമിനെ ബോധ മണ്ഡലത്തിലേക്കു ണർത്തുവാൻ മാത്രം ഗാഢമായിരുന്നു അവർക്കിടയിലെ ആത്മ                            ബന്ധം. അയാളുടെ ഇടം കൈത്തലം അവന്റെ മുതുകിലൂടെ മുൻ കാലുകളുടെ മുകളിലേക്കും അവിടെ നിന്ന് കഴുത്തിലേക്കും തഴുകി. റാം സ്നേഹത്താൽ തലകുനിച്ച്, മുഖം അയാൾക്കരികിലേക്ക് നീട്ടി. അയാൾ ഇരു കൈകൾ കൊണ്ടും അവന്റെ മുഖത്തെ ഒരു കൊച്ചു കുട്ടിയെയെന്ന പോലെ  ചേർത്തു പിടിച്ചു. അവന്റെ നെറ്റിത്തടത്തിൽ അയാൾ തന്റെ ചുണ്ടുകൾ ചേർത്തു.അയാളുടെ ഹൃദയത്തിൽ നിന്നും പൊട്ടിയൊഴുകിയ നീരുറവ മിഴിനീർ ചാലുകളായി.

 

                       ആ രാത്രിയുടെ ബാക്കിയിൽ ഉണർന്നിരുന്ന ത്രിലോകിന്റെ മനസ്സിലൂടെ മടങ്ങി വരാത്ത കാലത്തിന്റെ മായാത്ത കാഴ്ചകൾ മദ്യത്തിൽ നിന്നും നുരയെന്ന പോലെ പതഞ്ഞു പൊങ്ങി.നന്നേ ചെറുപ്പം മുതൽ തന്റെ പിതാവ് കൈലാഷ് നാഥിനൊപ്പം, വലിയ ഒട്ടകകൂട്ടങ്ങളെയും തെളിച്ച് ഹനുമൻഗറിൽ നിന്നും ദിവസങ്ങൾ നീണ്ട യാത്ര പുഷ്കറിൽ വന്നവസാനിക്കു ന്നതും , ബഹുവർണ്ണങ്ങളിൽ കുളിച്ചു നിൽക്കുന്ന പുഷ്ക്കറിലെ തെരുവോ രക്കാഴ്ചകളെ അദ്ഭുതക്കണ്ണുകൾ ഒപ്പിയെടുക്കുന്നതും,തങ്ങളുടെ ഒട്ടകങ്ങളെ വില പറഞ്ഞ് വിൽക്കുന്നതും, പുതിയവയെ വിലപേശി വാങ്ങുന്നതും ഒടുവിൽ കാർത്തിക പൂർണ്ണിമയിൽ പുഷ്കറിലെ സ്നാനഘട്ടങ്ങളിൽ ഒന്നിൽ മുങ്ങി നിവർന്ന് , വീണ്ടും ഒരു വർഷത്തേക്കുള്ള കർമ്മചിന്തകളുമായി പിൻവാങ്ങു ന്നതും എല്ലാം .

 

                     യാത്ര തുടങ്ങിയതിന്റെ ആറാം പകൽ അവർ പുഷ്കറിൽ എത്തി ച്ചേർന്നു. ലോകത്തുള്ള എല്ലാ പാതകളും പുഷ്കറിലേക്ക് നീണ്ടു. ഒട്ടകക്കൂട്ടങ്ങൾ, കുതിരകൾ, ഈ ലോകത്തെ മുഴുവൻ ജനങ്ങൾ, നാടൻ കലാകാരന്മാർ, കച്ചവട ക്കാർ, എല്ലാവരുടെയും കാലുകൾ ചലിക്കുന്നതും, എല്ലാ ചക്രങ്ങളും ഉരുളുന്ന തും ഒരേ ദിശയിലേക്ക് തന്നെ. ശബ്ദായമാനമായ അന്തരീക്ഷം.

 

                     നവമിക്ക് ഇനി രണ്ടു നാൾ കൂടി ബാക്കി. വിലപേശലുകളും കച്ചവട ങ്ങളും തുടങ്ങിക്കഴിഞ്ഞു. ദിവസങ്ങൾക്ക് മുമ്പ് തരിശായി കിടന്നിരുന്ന ആ മണൽ മൈതാനത്ത്,മഴയത്ത് പൊട്ടി മുളച്ച കൂണുകൾ പോലെ ആയിരക്കണ ക്കിന് കൂടാരങ്ങൾ ഉയർന്നു കഴിഞ്ഞു. അതിലൊന്ന് തൃലോകിന്റേതായി രുന്നു.നഗരമാകെ നിറങ്ങളിൽ മുങ്ങി, ഒരുങ്ങിയിറങ്ങിയ നവോഢയെ പോലെ പ്രശോഭിച്ചു.മേള മൈതാനത്തിന്റെ മറ്റൊരു ഭാഗത്ത് ഭീമൻ ചക്രങ്ങളും, യന്ത്ര ഊഞ്ഞാലുകളും, യന്ത്ര ക്കുതിരകളും രാവിനെ പകലാക്കി.

              

                    ഒട്ടകവണ്ടികളിൽ നിറച്ചു കൊണ്ടു വന്നിരുന്ന പാത്രങ്ങളും, ധാന്യ ങ്ങളും, വസ്ത്രങ്ങളും എല്ലാം തൃലോകും  മൂത്ത മകൻ ആഞ്ജനേയും രണ്ടാമൻ ഭോലാറാമും, മരുമകൻ ശിവറാമും മറ്റുള്ളവരും ചേർന്ന് കൂടാരത്തിലേക്ക് എടുത്തു വച്ചു. കൂടാരത്തിന് പുറത്ത് മടക്ക് നിവർത്തിയ രണ്ടു ചൂടിക്കട്ടിലുകൾ നിരത്തിയിട്ടു. കാലങ്ങളായുള്ള ഒരു സമ്പ്രദായം. സമ്പ്രദായം മാത്രമല്ല, ഇത് അവരുടെ ജീവിതമാണ്.

 

                  കുറച്ചു നേരത്തിനകം തൃലോക് നാഥിന്റെ ഭാര്യ അംബാദേവി അവരുടെ ഒട്ടകങ്ങൾക്കായുള്ള  ഗോതമ്പും മറ്റു ധാന്യങ്ങളും പ്രത്യേക അനു പാതത്തിൽ ചേർത്ത് പാകപ്പെടുത്തിയ പ്രത്യേക ഭക്ഷണവുമായി വന്നു. അവ അവരുടെ എല്ലാ ഒട്ടകങ്ങൾക്കുമായി വീതിച്ച് അവയുടെ പാത്രങ്ങളിലാക്കി കൊടുത്തു.

 

ചൂടിക്കട്ടിലിൽ കിടന്നു വിശ്രമിക്കുകയായിരുന്ന തൃലോക് പതുക്കെ റാമിനരികിലേക്ക് നീങ്ങി. അതാണല്ലോ അയാളുടെ ശീലം.

 

            ത്രിലോക് അവനെ പാൽ നുകരുന്ന കുഞ്ഞിനെ അമ്മയെന്ന പോലെ തലോടിക്കൊണ്ടിരുന്നു.റാം ആ തലോടൽ ആസ്വദിക്കുന്നുണ്ടായിരുന്നു.

 

             ത്രിലോക്  തലോടൽ  ഒന്ന്  നിർത്തിയപ്പോൾ അവൻ തീറ്റയും നിർത്തി.  " ഖാവോ ബേട്ടാ... ഖാവോ" യെന്ന് തൃലോക് വീണ്ടും തലോടി.

      

           തൃലോകിന്റെ മുഖത്ത് വ്യഥകൾ തീർത്ത ഭൂപടം വ്യക്തമായിരുന്നു. അയാൾ കടന്നു വന്ന വഴികളുടേയും അനുഭവങ്ങളുടേയും അടയാളങ്ങൾ നെറ്റിത്തടങ്ങളിലും കൺകോണുകളിലും കവിൾ ത്തടങ്ങളിലും  ജരകളായി പതിഞ്ഞു കിടന്നു. അയാൾ ധരിച്ചിരുന്ന വെളുത്ത അങ്കോർഖയും ധോത്തിയും പഴക്കത്താൽ നരച്ച മഞ്ഞ നിറമുള്ളതായി മാറിയിരുന്നു. അയാളുടെ തലയുടെ ഇരട്ടി വലുപ്പമുള്ള,വർണ്ണാഭമായ തലേക്കെട്ടിന്റെ ഭാരം പോലും എല്ലിച്ച ആ ശരീരത്തിന് താങ്ങാനാവുന്നതിനും അപ്പുറമാണെന്ന് തോന്നി.ചുട്ടുപൊള്ളുന്ന വരണ്ട മണലിലൂടെ കാലങ്ങൾ സഞ്ചരിച്ചു എന്നതിന് അയാളുടെ വിണ്ട് കീറിയ ഉപ്പൂറ്റികൾ സാക്ഷി.പഴക്കത്താൽ പതിഞ്ഞതും ദ്വാരങ്ങളുള്ളതുമായ വില കുറഞ്ഞ തുകൽ ചെരുപ്പുകൾ അയാളുടെ പാദങ്ങളോട് പൊരുത്തപ്പെടാതെ നിന്നു.

                തൃലോക്റാമിന്റെ സഹധർമിണി റൊട്ടിയും ദാലും സബ്ജിയും പാകം ചെയ്യുന്ന തിരക്കിലായിരുന്നു. അവരുടെ മരുമകളായ കഞ്ചനും മകൾ ആര്തി യു  ,  അവരെ  സഹായിക്കുന്നുണ്ടായിരുന്നു.

                 തൃലോക് അത്താഴം കഴിച്ചെന്ന് വരുത്തി ഉറങ്ങാൻ കിടന്നു. രാവേറേ ച്ചെന്നിട്ടും ഉറങ്ങാൻ പറ്റാതെ കൂടാരത്തിൽ വിരിച്ച കനം കുറഞ്ഞ മെത്തയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന ത്രിലോകിനെ ശ്രദ്ധിച്ച അംബാദേവി തന്റെ, ഞരമ്പുകൾ തെളിഞ്ഞു നിൽക്കുന്ന  ചുളിഞ്ഞ കൈത്തലം കൊണ്ട് അയാളുടെ ചുമലുകൾ ആഞ്ഞു കുലുക്കി " എന്താണ് ഉറക്കത്തെ കെടുത്തുന്ന ചിന്ത"യെന്ന് ആരാഞ്ഞു.  

 

                " നമ്മുടെ മോളെ ക്കുറിച്ച്"

" നിങ്ങൾ പേടിക്കാതെ. അവൾ സുരക്ഷിതയാണല്ലോ. സാധ്ന മാമിയെന്നാൽ അവൾക്ക് ജീവനാണ്."

 അൽക്കയെ കുറിച്ചുള്ള ഓർമ്മകൾ അയാളുടെ ഒരോ കോശങ്ങളിലൂടെയും ഇരമ്പിപ്പാഞ്ഞു.

" അവൾ എത്ര മിടുക്കിയായിരുന്നു. എന്തിനാ ഇങ്ങനെ ഒരു ഗതി അവൾക്ക് കൊടുത്തത്. ഹേ... ഭഗവാൻ"" എന്ന് ത്രിലോക് പരിതപിച്ചു.

" ഓപ്പറേഷൻ നടത്തിയാൽ എല്ലാം ശരിയാകും എന്നല്ലേ ഡോക്ടർ പറഞ്ഞത്....  ആ വാക്കുകൾ ഭഗവാന്റേതാണ്..നിങ്ങൾ അവ വിശ്വസിക്കൂ." എന്നവർ ആശ്വസിപ്പിച്ചു.

   " എല്ലാം നടക്കും..... പക്ഷെ..." എന്നിങ്ങനെ തൃലോക് അർദ്ധോക്തിയിൽ നിർത്തി.

" നമുക്ക് നമ്മുടെ അൽക്കയല്ലേ വലുത്....??? എന്ന് തൃലോകിന്റെ മനസ്സ് കൃത്യമായി വായിച്ചെടുത്ത് അംബാദേവി ചോദിച്ചു." ഇന്നത്തെ ഉറക്കം കെടുത്തിയിട്ടോ നാളെ ഉണരാതിരുന്നിട്ടോ ഭൂമി ഉരുളാതിരിക്കില്ല; സൂര്യനുദിക്കാതെയും...." എന്ന്  അംബാദേവി ദാർശനികയായി.

 

            മേള മൈതാനം കൺ തുറന്നത് നിറച്ചാർത്തുകൾക്കിടയിലേക്കാണ്. അങ്കോർഖയും ധോത്തിയും ധരിച്ച്, വലുപ്പമുള്ള തലപ്പാവുകൾ ചൂടി,കൈയിൽ നീളൻ ചൂരൽ വടികളേന്തി ഒട്ടകങ്ങളെ ആജ്ഞാനുസൃതം ചലിപ്പിക്കുന്ന വൃദ്ധരും ചെറുപ്പക്കാരും പകിട്ടാർന്ന ഖാഗ്രയും ചോളിയും ധരിച്ച് ഓഡ് നിയാൽ ശിരസ്സു മറച്ച സ്ത്രീകളും, ചെമ്പിച്ച മുടി അലസമായി പാറിക്കിടക്കുന്ന കുട്ടികളും , ഒരു പിടി മണൽ വാരി മുകളിലേക്കെറിഞ്ഞാൽ ഒരു തരി പോലും താഴെയെത്താത്ത വണ്ണം മൈതാനത്ത് നിറഞ്ഞു കഴിഞ്ഞു.

 

               റാമിന്റെ നീളമുള്ള കഴുത്തിൽ പല നിറങ്ങളിലുള്ള മുത്തുകൾ കൊരുത്തെടുത്ത മാലകൾ അയാൾ അണിയിച്ചു. റാം അത് ഇഷ്ടപ്പെടുന്നത് പോലെ തലകുലുക്കി.കാൽ മുട്ടുകൾക്ക് മുകളിലായി ചരടിൽ കെട്ടിയ കിലുങ്ങുന്ന മണികൾ അലങ്കാരങ്ങളായി ശോഭിച്ചു. പാദ ചലനങ്ങൾക്കാപ്പം താളം തുള്ളുന്ന ചിലങ്കകളും കെട്ടിയ റാം" ഖൂബ് സൂരത്താണ്".

 

                ഒരു  മദ്ധ്യവയസ്ക്കനും മകനെന്ന് തോന്നിപ്പിക്കുന്ന  ചെറുപ്പക്കാരനും വന്ന് റാമിനെ കണ്ടു. മറ്റ് ഒട്ടകങ്ങളെ കണ്ടിട്ടും അവർക്ക് റാമിലാണ് താത്പര്യം ജനിച്ചത്.

              

               തൃലോക് പറഞ്ഞു. യേ മേരാ ബേട്ടാ... യേ ഖൂബ് സൂരത്ത് ഹേ, ബുദ്ധിമാൻഹേ ഔർ പ്യാരാ ഭീ ഹേ".അവൻ സുന്ദരനാണ്, ബുദ്ധിമാനാണ്, സ്നേഹധനനാണ്. റാമിനെ വർണ്ണിക്കാൻ തൃലോകിന് ഭാഷാജ്ഞാനം പോരാതെ വന്നു.

 

                അവന്റെ നീണ്ട കഴുത്ത് നോക്കൂ...., ചെറുതും കൂർത്തതുമായ കർണ്ണങ്ങൾ നോക്കൂ, ഉരുണ്ട കണ്ണുകളും, ചെറിയ വാലും നിങ്ങൾ കാണുന്നില്ലേ.... വർണ്ണന നീണ്ടു.

 

   " ഒക്കെ ശരി തന്നെ. വിലയെത്രയെന്ന് പറയൂ".

   "അറുപതിനായിരം".

 

   " അത് കുറച്ചു കൂടുതലല്ലേ"

 

  " അമ്പതിനായിരം വരെ പറഞ്ഞിട്ട് കൊടുത്തില്ല." തൃലോക് ഈ പറഞ്ഞത് ഒരു നുണയായിരുന്നു. ആ അച്ഛനും മകനും പിന്നെ അവിടെ നിന്നില്ല.

 

            പലരും വില ചോദിച്ചു വന്നെങ്കിലും എല്ലാരും വില കൊണ്ടടുക്കാതെ പിന്തിരിയുകയാണുണ്ടായത്.

 

             തൃലോകും സംഘവും അവിടെയെത്തിച്ചേർന്നതിന്റെ രണ്ടാം ദിവസ മാണ് സമ്പന്നൻ എന്ന് ഒറ്റ നോട്ടത്തിൽ തോന്നിപ്പിക്കുന്ന ഒരാളും ശിങ്കിടിയും വന്നത്. അയാൾ പകിട്ടാർന്ന വിലയേറിയ വസ്ത്രങ്ങൾ ധരിച്ചിരുന്നു. പട്ടിന്റെ തലപ്പാവ് വച്ചിരുന്നു. അയാൾ അമൂല്യങ്ങളായ രത്നങ്ങൾ പതിച്ച സ്വർണ്ണാ ഭരണങ്ങൾ അണിഞ്ഞിരുന്നു. വൃത്തിയായി താടിരോമങ്ങൾ ക്ഷൗരം ചെയ്ത മുഖത്ത്, മീശ പിരിച്ച് വച്ചിരുന്ന അയാൾ പാൻ മസാല ചവച്ചു കൊണ്ടിരുന്നു.

 

     തൃലോക് നാഥ്, റാം ഒഴികെയുള്ള മറ്റു ഒട്ടകങ്ങളെയാണ് ആദ്യം അയാൾക്ക് പരിചയപ്പെടുത്തിയത്." യേ നഹീ.... മുഛെ വോ വാലാ ചാഹിയെ" അയാളുടെ ചൂണ്ടുവിരൽ റാമിനു നേരെയായിരുന്നു.

 

         " ഉസ്കാ കീമത് ഹേ ഏക് ലാഖ്"

 

അയാൾ കട്ടിയുള്ള പുരികങ്ങൾ ഉയർത്തി, നാവിനാൽ പാൻമസാലയെ കവിളിലേക്കൊതുക്കി മുഖമൊന്നുയർത്തി അമർത്തിമൂളുകയല്ലാതെ മറുപടി പറഞ്ഞില്ല.

 

   അന്നേ ദിവസം കനിഷ്ക് എന്നു പേരായ ഒരു ഒട്ടകത്തെ തൃലോക് മുപ്പതി നായിരം  രൂപയ്ക്ക് വിറ്റഴിച്ചു. ഇരുട്ട് വ്യാപിച്ചു. ആരാവല്ലി മലനിരകൾ പ്രൗഢഗംഭീരമായി ഉയർന്നു നിന്നു.

 

           കൂടാരത്തിനുള്ളിൽ അംബാദേവിയും മകളും മരുമകളും ഭക്ഷണം പാകം ചെയ്യുന്ന തിരക്കിൽ മുഴുകിയിരുന്നു. തൃലോക് നാഥ് കൂടാരത്തിന് പുറത്ത് തന്റെ ചൂടിക്കട്ടിലിൽ ചിന്തകളിൽ മുഴുകിയിരിക്കുന്നത് അംബാ ദേവി തന്റെ പണികൾക്കിടയിലും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഭക്ഷണത്തിന് ശേഷം തൃലോക് നാഥും അംബാദേവിയും കോസടി വിരിച്ച് കിടന്നു വെങ്കിലും അയാൾക്ക് ഉറങ്ങാനായില്ല. അയാൾ അസ്വസ്ഥനായിരുന്നു.

 

             " നിങ്ങൾ എന്താണ് ചിന്തിക്കുന്നത്.'' അംബാദേവിക്ക് അയാളുടെ മനസ്സറിയാമെങ്കിലും തുടർന്നു" ഞാൻ നേരത്തേ ശ്രദ്ധിച്ചിരുന്നു. റൊട്ടിയും നിങ്ങൾക്കേറെ ഇഷ്ടപ്പെട്ട സബ്ജിയും കഴിക്കുമ്പോഴും , നിങ്ങളുടെ മനസ്സിൽ വേറെയെന്തൊക്കെയോ ആയിരുന്നു.

 

               " കുഛ് നഹി"

" നിങ്ങളെന്തിനാ റാമിന് ഒരു ലക്ഷം പറഞ്ഞത്? അതല്ലെ ആ സമ്പന്നൻ പോയത്.?""

 

" അയാളെ കണ്ടാലറിയാം.... അയാൾ സമ്പന്നനാണ്... അയാൾക്ക് റാമിനെ അത്രയേറെ ഇഷ്ടപ്പെട്ടിരിക്കുന്നു. അയാൾ ഇനിയും വരുമെന്നുറപ്പാണ്. അതു കൊണ്ടാണ് ഞാൻ വില കൂട്ടി പറഞ്ഞത്."

 

അംബാദേവി അവിശ്വാസത്തോടെ അയാളെ നോക്കി.

തൃലോക് തുടർന്നു." ഇത്രയും തുക കിട്ടിയാലേ അൽക്കയുടെ ഓപ്പറേഷന്റെ ചെലവുകൾക്ക് ശേഷവും ബാക്കിയാവൂ. അടുത്ത മേള വരെ കഴിച്ചു കൂട്ടണ്ടേ?"

 

    പട്ട് തലപ്പാവു വച്ച വില കൂടിയ വസ്ത്രങ്ങൾ ധരിച്ച ആ സമ്പന്നനെ തൃലോ കിന് അപ്പോഴും കൺമുമ്പിൽ കാണാമായിരുന്നു." അയാൾ ഇനി വരരുത് എന്ന് തൃലോക് മനസാ പ്രാർത്ഥിച്ചു കൊണ്ടിരുന്നു.അതിനു വേണ്ടി തന്നെയാണയാൾ വില കൂട്ടി പറഞ്ഞതും.

 

                     ഉറക്കം വരാതെ കിടന്ന തൃലോക് കൂടാരത്തിന് വെളിയിലേക്ക് നടക്കുമ്പോൾ അംബാദേവിയുടെ കൂർക്കം വലി മുഴങ്ങുന്നുണ്ടായിരുന്നു. മറ്റു ഒട്ടകങ്ങൾക്കൊപ്പം റാമും നിന്നുറങ്ങുകയായിരുന്നു. റാമിന്റെ ശരീരത്തിലൂടെ അയാളുടെ പരുപരുത്ത വിരലുകൾ തലോടി. ആ വിരലുകൾ അവന്റെ മുഖത്തേക്ക് നീങ്ങി. അവന്റെ നെറ്റിമേൽ അയാൾ ചുണ്ടുകൾ ചേർത്തു. അശ്രുകണങ്ങൾ ഇറ്റു വീണു റാമിന്റെ മുഖത്തെ നനുത്ത രോമങ്ങൾ തൃലോകിന്റെ കണ്ണുനീരാൽ നനഞ്ഞു. റാം തൃലോകിന്റെ മുഖത്തേക്ക് നോക്കി. അവൻ മുഖം അയാളുടേതിനോടടുപ്പിച്ചു. തൃലോക് ഗദ്ഗദ കണ്ഠനായി.

" റാം ബേട്ടാ.... നിന്നെ ഞാൻ ആർക്കും വിട്ടു കൊടുക്കില്ല."

 

 റാം എല്ലാം മനസ്സിലാക്കുന്ന പോലെ തലയാട്ടുകയും അയാളുടെ കവിളിൽ മുഖമുരുമുകയും ചെയ്തു. എത്രയോ നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.

 

                     അയാൾ അംബാദേവിയുടെ ഉറക്കത്തെ കെടുത്താതെ അരികിൽ ചെന്നു കിടന്നു. അവർ അയാൾക്കനഭിമുഖമായി ചരിഞ്ഞു കിടന്ന് കൂർക്കം വലിച്ചു കൊണ്ടിരുന്നു.

 

          മണിക്കൂറുകൾ പിന്നെയും പിന്നിട്ടു. നിറമുള്ള പ്രഭാതത്തിലേക്ക് എല്ലാരും കണ്ണ് തുറന്നു. മൈതാനം വീണ്ടും മുഖരിതമായി. ഒട്ടകത്തെ വിൽക്കാനും വാങ്ങാനും വന്നവരുടെ തിരക്കുകൾ. കല്ലുകൾ കൂട്ടിവച്ചു ണ്ടാക്കിയ അടുപ്പ് കത്തിക്കുന്നതിനായി ഒട്ടകത്തിന്റെ കാഷ്ഠം ശേഖരി ക്കുന്നവർ ഒരു ഭാഗത്ത്, ഒട്ടകത്തിന് തിന്നാനായി ആരിവേപ്പില തലച്ചുമടായി കൊണ്ടുവരുന്നവർ മറുഭാഗത്ത്. അന്നും ആ മൈതാനത്ത് എത്രയോ കച്ചവടങ്ങൾ നടന്നു.

 

                ദിവസങ്ങൾ വീണ്ടും കഴിഞ്ഞു. മേള മൈതാനം ഏകദേശം ഒഴിഞ്ഞു തുടങ്ങി. പറ്റം പറ്റമായി ആളുകൾ ഒഴിഞ്ഞു പോയ് തുടങ്ങി.

 

               തൃലോക് റാമും മകൻ ആഞ്ജനേയും ചൂടിക്കട്ടിലിൽ ഇരുന്നു. അവർ വിൽക്കാൻ കൊണ്ടുവന്ന ഒട്ടകങ്ങളിൽ റാം ഒഴികേ എല്ലാത്തിനേയും  വിറ്റഴിച്ചു.

 

                 " ബാപ്പൂ..... ഇനി നമ്മൾ കാത്തിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല. കച്ചവട മൊക്കെ ഏകദേശം കഴിഞ്ഞിരിക്കുന്നു" ഒഴിഞ്ഞു തുടങ്ങിയ മൈതാനത്തേക്ക് നോക്കി ആഞ്ജനേയ്  പറഞ്ഞു.

 

                  " നാളത്തെ ഒരു ദിവസം കൂടി കാത്തിട്ട് നമുക്ക് തിരിക്കാം." അടുത്ത ഒരു ദിവസം കൂടി കഴിഞ്ഞു കിട്ടിയാൽ റാമിനെ പിരിയേണ്ടി വരില്ലല്ലോ എന്ന് തൃലോക് ഉള്ളാലേ ആശ്വസിച്ചു.

                 " പക്ഷെ, ബാപ്പു.. അൽക്കയുടെ ചികിത്സയുടെ ചെലവ് നമ്മൾ എങ്ങനെ കണ്ടെത്തും"

          " അതിനൊക്കെ നമുക്ക് വേറെ വഴി കാണാതിരിക്കില്ല" യെന്ന് തൃലോക് പറയുമ്പോഴും അയാളുടെ ഉള്ളിൽ അതേ ചോദ്യം അലയടിക്കുന്നുണ്ടാ യിരുന്നു.

 

                       വർഷങ്ങൾക്ക് മുൻപ് പിതാജി പറഞ്ഞ വാക്കുകൾ അയാളുടെ കാതുകളിൽ അപ്പോൾ മുഴങ്ങി " ഒട്ടകങ്ങൾ നമുക്ക് കച്ചവടച്ചരക്കുകളാണ്. അവയെ ഒരിക്കലും ഹൃദയത്തിൽ പിടിച്ചിരുത്തരുത്. ഇന്നല്ലെങ്കിൽ നാളെ നമുക്ക് അവയെ പിരിയേണ്ടിവരും."

 

                 റാമിന്റെ തൊട്ടിയിൽ ചനയും ഗോതമ്പും ചേർത്ത അവന്റെ പ്രിയ ഭക്ഷണം വലം കൈ കൊണ്ട് ഇളക്കി യോജിപ്പിച്ച്, റാമിന്റെ മുന്നിലേക്ക് നീക്കി വച്ച ശേഷം അംബാ ദേവി തൃലോകിന് അരികിലായി വന്നിരുന്നു.

" ഇനിയിപ്പോ ആരു വരാനാ...." ആളൊക്കെ ഒഴിഞ്ഞല്ലോ "എന്നവർ പരിതപിച്ചു." നിങ്ങൾ വില കൂട്ടി പറഞ്ഞതു കൊണ്ടല്ലേ വന്നയാൾ മടങ്ങിയത്?" എന്നവർ പരിഭവിച്ചു.

 

                  ഉറക്കമന്യമായ ഒരു രാത്രി കൂടി പിന്നിട്ടു. മടങ്ങാം എന്നു തന്നെ അവർ തീരുമാനിച്ചു. മകളുടെ ചികിത്സക്കാവശ്യമായ തുക കണ്ടെത്താനായില്ല യെന്ന ആധി മനസ്സിലുള്ളപ്പോഴും റാമിനെ പിരിയേണ്ടി വന്നില്ലല്ലോയെന്നതിൽ അയാൾ സ്വകാര്യമായി ആശ്വസിച്ചു. ആഞ്ജനേയും ശിവറാമും ചേർന്ന് ഒട്ടക വണ്ടികളിൽ പാത്രങ്ങളും, വസ്ത്രങ്ങളടങ്ങുന്ന ചണത്തിന്റെ സഞ്ചികളും, കോസടികളും, എന്നു വേണ്ട അവർ കൊണ്ടുവന്ന എല്ലാ സാധനങ്ങളും ഒതുക്കി വച്ചു. മക്കളും മരുമക്കളും പേരക്കുട്ടികളും അടങ്ങുന്ന ആ സംഘം നാലു ഒട്ടക വണ്ടികളിലായി യാത്ര തുടങ്ങിക്കഴിഞ്ഞു. മേള മൈതാനത്തിൽ അങ്ങിങ്ങായി കാണുന്ന ചിലരൊഴിച്ചാൽ ഏറെക്കുറെ ശൂന്യമായിരുന്നു. ലക്ഷക്കണക്കിന് ആളുകളും ഒട്ടകങ്ങളും നിറഞ്ഞു നിന്ന മൈതാനത്ത് അവശേഷിപ്പുകൾ മാത്രം.

 

                      തൃലോകിന്റെ പേരമകൻ നയിച്ചിരുന്ന ഒട്ടകവണ്ടിയിൽ പുറം തിരിഞ്ഞിരുന്ന തൃലോകിന്റേയും അംബാദേവിയുടേയും കണ്ണുകളിൽ മരുഭൂമിയുടെ ഏകാന്തത നിഴലിച്ചു. അവർക്ക് മുമ്പേ പോയ വണ്ടികൾ ഏറേ ദൂരം മുന്നിലായി കഴിഞ്ഞിരിക്കുന്നു. വണ്ടി ആടിയും ഉലഞ്ഞു നീങ്ങി ക്കൊണ്ടിരുന്നു. മേള മൈതാനം അങ്ങു ദൂരെ ഒരു മഞ്ഞപ്പരവതാനി വിരിച്ചതു പോലെ കാണപ്പെട്ടു. അതിൽ പൊട്ടു പോലെ ഒരു ചെറിയ രൂപം. ഒന്നല്ല രണ്ട് രൂപങ്ങൾ. തൃലോക് കണ്ണുകൾ ഇറുക്കി, കൈപ്പത്തി കൊണ്ട് കണ്ണിനു മേൽ മറ പിടിച്ച് സൂഷ്മമായി വീക്ഷിച്ചു. ആ രൂപങ്ങൾ വലുതായി വരുന്നു. അവ അടുത്തേക്ക് വരുകയാണ്. അയാളുടെ കണ്ണുകളിൽ പതിഞ്ഞ അവ്യക്ത ബിംബങ്ങൾക്ക് വ്യക്തത കൈവന്ന് തുടങ്ങിയിരുന്നു.ആ രൂപങ്ങൾ പൊടി പറത്തിക്കൊണ്ട്  തങ്ങളുടെ അടുത്തേക്ക് കുതിച്ചു കൊണ്ടിരുന്നു. തൃലോകിന്റെ മനസ്സിൽ അകാരണമായ ഒരു ഭയം ജനിച്ചു.

 

                രണ്ടു കുതിരപ്പുറത്തായി പാഞ്ഞു വന്ന രണ്ടു പേർ തൃലോകിന്റെ ഒട്ടകവണ്ടിയെ തടസ്സപ്പെടുത്തി ക്കൊണ്ട് മുന്നിലായി നിലയുറപ്പിച്ചു.

 

  " നിൽക്കൂ ഭായി" എന്ന് പറഞ്ഞ് കൊണ്ട് രണ്ടു ദിവസം മുമ്പു വന്ന ആ സമ്പന്നൻ കുതിരപ്പുറത്ത് നിന്ന് ചാടിയിറങ്ങി. മുറുക്കി ചുവപ്പിച്ച പല്ലുകൾ വെളിവാകും വിധം അയാൾ ചിരിച്ചു. അയാളുടെ മോതിരങ്ങളിലെ രത്നങ്ങൾ അസ്തമന സൂര്യന്റെ കിരണങ്ങളേറ്റ് വെട്ടിത്തിളങ്ങി , ചുരുട്ടിവച്ചിരുന്ന നീളൻ മീശ, ഇടംകൈവിരലുകളാൽ അയാൾ ഒന്നു കൂടി ചുരുട്ടി. കീശയിൽ നിന്നും അയാൾ നോട്ടു കെട്ടുകൾ പുറത്തെടുത്തു." യേ... ഏക് ലാഖ് ദസ് ഹജാർ...... ദസ് ഹജാർ തോ ജ്യാദാ ഹേ" എന്ന് അയാൾ ധാരാളിത്തത്തിന്റെ ചിരി ചിരിച്ചു.

 

              ഉയരാൻ മടിച്ചു  നിന്ന തൃലോകിന്റെ വലം കരം പിടിച്ചുയർത്തി അതിൽ അയാൾ നോട്ടുകെട്ടുകൾ വച്ചു കൊടുത്തു. അപ്പോഴേക്കും അവരുടെ മുന്നിലായി നീങ്ങിയിരുന്ന ആഞ്ജനേയിന്റേയും ശിവറാമിന്റെയും വണ്ടികൾ ദൃശൃഗോചരമല്ലാതായിരുന്നു. തൃലോകിനു പിന്നാലെ അംബാ ദേവിയും വണ്ടിയിൽ നിന്നു ഇറങ്ങി നിന്നിരുന്നു. വണ്ടിയെ നിയന്ത്രിച്ചിരുന്ന, ആഞ്ജനേയിന്റെ പുത്രൻ ഋഷഭ്, റാമിന്റെ കഴുത്തിൽ നിന്നും വണ്ടിയിലേക്ക് ബന്ധിച്ചിരുന്ന കയറുകൾ അഴിച്ചു മാറ്റി.റാമിന്റെ  കഴുത്തിലെ കടിഞ്ഞാൺ സ്വന്തം കൈകളാലാക്കിയ ധനികൻ കറ പിടിച്ച പല്ലുകൾ ദൃശ്യമാകും വിധം ചുവക്കെച്ചിരിച്ചു.

 

                റാം ഇല്ലാത്ത ആ വണ്ടിയുടെ അരികിൽ തൃലോകും അംബാദേവിയും നിന്നു. കൃഷ്ണമണിക്കു ചുറ്റും വെളുത്ത വലയങ്ങളുള്ള കണ്ണുകളിൽ മിഴിനീർ കണങ്ങൾ ഒരു മറ തീർത്തു. അയാൾ കണ്ണുകൾ ഇറുകെ പൂട്ടി. അപ്പോഴേക്കും ഋഷഭ് തങ്ങളുടെ സംഘത്തിൽ നിന്നും മറ്റൊരു ഒട്ടകത്തെ കൊണ്ടുവന്ന് വണ്ടിയിൽ പൂട്ടിയിരുന്നു. വണ്ടിയിൽ കയറാൻ മടിച്ചു നിന്ന തൃലോകിനെയും അംബാദേവിയെയും ഋഷഭ് നിർബന്ധിച്ചു കയറ്റി. മരുഭൂമിയിലൂടെ അവരുടെ വണ്ടി യാത്ര തുടർന്നു. തൃലോകിന്റെ കണ്ണുകൾ അപ്പോഴും റാമിലായിരുന്നു.

 

                   റാമിൽ നിന്നും തൃലോക് അകന്നു കൊണ്ടിരുന്നു. ധനികൻ അപ്പോൾ റാമിന്റെ പുറത്ത് കയറിയിരിക്കുകയായിരുന്നു.റാം ധനികന്റെ ആജ്ഞകളെ ചെറുത്തു തോറ്റു. അവർ എതിർദിശയിൽ യാത്ര ആരംഭിച്ചു. അയാളുടെ കുതിര അവരോടൊപ്പം ചെറിയ വേഗത്തിൽ ഓടിക്കൊണ്ടി രുന്നു. തൃലോകിന്റെ കണ്ണുകളിൽ റാം ഒരു ബിന്ദുവായ് മാത്രം മാറി. ഏതാനും നിമിഷങ്ങൾക്കകം ശൂന്യം,... മണലാഴി മാത്രം. ഏകാന്തതയുടെ മണലാഴി.

Srishti-2022   >>  Short Story - Malayalam   >>  ചാച്ചി

Annu George

TCS

ചാച്ചി

രണ്ടാഴ്ച കാലത്തേയ്ക്ക് വീട്ടിൽ നിന്ന് ജോലി ചെയ്താൽ മതി എന്ന ലീഡിൻ്റെ വാക്ക് കേട്ട് പെട്ടിയും കിടക്കയും സിസ്റ്റവും വാരിക്കെട്ടി വീട്ടിലേയ്ക്ക് വന്ന മാർച്ച് മാസത്തിലെ ഒരു വെള്ളിയാഴ്ച ഓർമ്മയിൽ തെളിയുന്നു. രണ്ടാഴ്ച മൂന്നായി, മൂന്ന് നാലായി… അങ്ങനെ പോയി പോയി ഒരു കൊല്ലത്തോടടുക്കാറായി.

ജോലിസ്ഥലങ്ങൾ വീട്ടിലേയ്ക്ക് പറിച്ചു നട്ടതിൽ പിന്നെ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതിൽ നിർവൃതി അടയുന്ന പുതുയുഗ മനുഷ്യനെ പറ്റി പലയിടത്തും വായിച്ച് കേട്ടു. പക്ഷേ എന്തുകൊണ്ടോ ഈ ചിന്ത എൻ്റെ തൊണ്ടയിൽ കുടുങ്ങി അകത്തോട്ടോ പുറത്തോട്ടോ എന്നില്ലാതെ എന്നെ വല്ലാതെ പ്രയാസപ്പെടുത്തുന്നു.കോളുകളുടെയും മീറ്റിങ്ങുകളുടെയും ഇടയിൽ ജോലികളത്രയും ‘രാവിലെ’ ‘രാത്രി’ എന്നുള്ള സമയരേഖകൾ ഭേദിച്ച് ആകെ അലങ്കോലപ്പെട്ട് കിടക്കുന്നു എന്നതാണ് സത്യം. അതുകൊണ്ട് തന്നെ തിങ്കൾ മുതൽ വെള്ളി വരെയുള്ള ഓഫീസ് ജീവിതത്തിൽ നിന്നൊരല്പം ആശ്വാസം കിട്ടുന്നത് വാരാന്ത്യങ്ങളിലാണ്. ആഴ്ചാവസാനമുള്ള ഈ അവധി ദിവസങ്ങളിൽ ചെയ്തു തീർക്കേണ്ട കാര്യങ്ങളുടെ

കുറിപ്പെഴുതിയിടാറുണ്ട്. പതിവ് ശനിയാഴ്ചകൾപ്പോലെ തയ്യാറാക്കിയ കുറിപ്പ് കയ്യിലെടുത്തപ്പോഴാണ് ചുവന്ന വൃത്തത്തിൽ ‘ചാച്ചി’ എന്ന് കുറിച്ചിട്ടിരുന്നത് കണ്ടത്.

ചാച്ചി എൻ്റെ വല്യപ്പനാണ്. ചെറുപ്പം മുതലേ എൻ്റെ സർവ്വ തല്ലുകൊള്ളിത്തരത്തിനും കൂട്ട് നിൽക്കുന്ന എൻ്റെ അപ്പൻ്റെ അപ്പൻ. കർക്കശക്കാരനായ വല്യപ്പൻ എന്ന പതിവ് സങ്കല്പങ്ങളിൽ നിന്ന് മാറി, എന്തും പറയാവുന്ന ഒരു

കൂട്ടുകാരനെപ്പോലെയായിരുന്നു ചാച്ചി .സ്ക്കൂൾ വിട്ട് വരുന്ന എന്നെ നിറപുഞ്ചിരിയോടെ കാത്ത് നിൽക്കുന്നതുമുതൽ, ഒരോ മണിക്കൂറിലുമുള്ള ഇന്ത്യാവിഷൻ വാർത്തയ്ക്കു മുൻപ് റിമോട്ടിനു വേണ്ടിയുള്ള തല്ല് വരെ – ചാച്ചിയെക്കുറിച്ച് പറയാൻ ഒരുപാടാണ്.

അടുത്തിടയ്ക്കുണ്ടായ ഒരു വീഴ്ചയ്ക്ക് ശേഷം ചാച്ചി കിടപ്പാണ്. ഇടയ്ക്ക് ചാച്ചി ഉറക്കെ വിളിക്കാറുണ്ട്. തിരക്കിൻ്റെയിടയിൽ പലപ്പോഴും ആ വിളി മറക്കാറാണ് പതിവ്.

ജോലി കഴിയുമ്പോഴേയ്ക്കും രാത്രി ആയിട്ടുണ്ടാവും. പിന്നെ പകലെപ്പോഴെങ്കിലും ഒരു നേർച്ച പോലെ പോയി വന്നാലെ ഉള്ളു. തിരക്കുകളൊക്കെ ഒതുക്കി തിരിച്ചു ചെല്ലുമ്പോൾ മറന്നുപോയ മുഖങ്ങളിൽ ഞാനുമുണ്ടാവുമോ എന്നെനിക്ക് പലപ്പോഴും പേടി തോന്നാറുണ്ട്. ഓർമ്മകൾ അസ്തമിച്ച താഴ്‌വരയിൽ പേരില്ലാത്ത മുഖങ്ങളിൽ ഒന്ന് മാത്രമായി ഞാനും മാറിയെങ്കിലോ..?

ഞാൻ പതിയെ ചാച്ചിയുടെ മുറിയിലേക്ക് പോയി. ഉറക്കമാണ്. രാത്രിയിലൊട്ടും ഉറങ്ങിയിട്ടില്ല എന്ന് കെയർ ഗീവർ ചേട്ടൻ പറഞ്ഞു. കുറച്ചുനേരം ഞാൻ ചാച്ചിയെ നോക്കി നിന്നു. ആകെ ക്ഷീണിച്ചുപോയി. കണ്ണുകൾ പാതിയിലേറെ അടഞ്ഞിരിക്കുന്നു. തൊലി ചുക്കിചുളിഞ്ഞിരുന്നു. ഉറക്കമെങ്കിലും ഇടത് കൈ ചെറുതായി വിറയ്ക്കുന്നുണ്ട്.

ചെറുപ്പത്തിൽ പോലീസ് വണ്ടി തടഞ്ഞ, പിറകേ നടന്ന് അമ്മച്ചിയെ കല്യാണം കഴിച്ച ഒരു ഇരുപതുകാരനെന്ന പൂർവ്വകാലം ചാച്ചിയ്ക്ക് ഉണ്ടായിരുന്നു എന്ന് ചിന്തിക്കാനേ വയ്യ. 5 വർഷം മുൻപ് വരെ കൊടിയും പ്ലാവും കേറി നടന്നിരുന്ന എഴുപതുകാരനും ഇന്നത്തെ ചാച്ചിയിൽ എവിടെയും ബാക്കിയുള്ളതായി തോന്നുന്നില്ല. ഒരു പക്ഷേ നാളെ ഞാനും നിങ്ങളും ഭൂതകാലത്തിന്റെ ഒരു തരി പോലും ശേഷിക്കാതെ പുതിയ ആരെങ്കിലും ആയി മാറില്ല എന്നാര് കണ്ടു?.

ജീവിതം കാലപൂർണ്ണതയിൽ ഒരു ചോദ്യചിഹ്നമായി മാറിക്കൊണ്ടിരിക്കുകയാണെന്നെനിക്ക് തോന്നി. ഒന്നിനും ഉത്തരങ്ങളില്ല. കൂടുതൽ കൂടുതൽ ചോദ്യങ്ങൾ മാത്രം. ചാച്ചിയ്ക്കെങ്കിലും ഉത്തരങ്ങൾ കിട്ടിയിട്ടുണ്ടാവുമോ? അതോ ഒരിക്കലും കിട്ടില്ല എന്ന് മനസ്സിലാക്കി പാതി വഴിയിൽ ചോദ്യങ്ങൾ അവസാനിപ്പിച്ചിരിക്കുമോ?

എന്നെ എൻ്റെ ചിന്തകളിൽ നിന്നുണർത്തിക്കൊണ്ട് ചാച്ചി കണ്ണ് തുറന്നു. ഞാൻ ചിരിച്ചുക്കൊണ്ട് ഒരു ഗുഡ് മോർണിങ് പറഞ്ഞു. പ്രയാസപ്പെട്ടെങ്കിലും ഒരു ചെറുപുഞ്ചിരിയോടെ പതിഞ്ഞ സ്വരത്തിൽ ചാച്ചിയും ഒരു ഗുഡ് മോർണിങ് പറഞ്ഞു. ഇപ്പോഴും ആ ചിരി മാത്രം മാറിയിട്ടില്ല.

Srishti-2022   >>  Article - Malayalam   >>  സ്ത്രീധനവും മലയാളിയുടെ വിവാഹ സംസ്കാരവും

സ്ത്രീധനവും മലയാളിയുടെ വിവാഹ സംസ്കാരവും

സ്ത്രീധനം - സ്ത്രീ തന്നെയാണ് ധനം എന്നാണ് പൊതുവെ പറയാറ് പക്ഷെ സ്ത്രീക്ക് മുകളിൽ പൊന്നിനും പണത്തിനും സമ്പത്തിനും മാറ്റ് കൂടിയപ്പോൾ അത് സ്ത്രീധനമായി പിന്നെ പല കുടുംബങ്ങളിലും സമാധാനം നശിക്കാൻ ഉള്ള ഒരു കാരണവും. ഒരു പെണ്ണിന്റെ ജീവിതത്തിൽ ഏറ്റവും മഹത്തരമായതു എന്ന് നമ്മളൊക്കെ ഇന്നും കരുതുന്ന അല്ലെങ്കിൽ വിശേഷിപ്പിക്കുന്ന ഒന്നാണ് കല്യാണം അല്ലെങ്കിൽ വിവാഹം. പക്ഷെ ആ ചടങ്ങു പോലും ഇന്നു  തീരുമാനിക്കുന്നത് പെണ്ണിന് കൊടുക്കുന്ന പൊന്നിന്റെയും സമ്പത്തിന്റെയും കണക്കു തൂക്കി  നോക്കിയിട്ടാണ് എന്ന് പറയേണ്ടി വരുന്നത് ദുർഭാഗ്യകരം  ആയിപോകുന്നു. എന്താണ് സ്ത്രീധനം? എന്തിനാണ് സ്ത്രീധനം? വര്ഷങ്ങളായി പലരും പലയിടത്തും പറഞ്ഞും ചർച്ച ചെയ്തും വാഗ്‌വാദങ്ങളിൽ ഏർപ്പെടുകയും ചെയ്തിട്ടും ഇന്നും ഉത്തരം കിട്ടാത്ത ഒന്നായി തുടർന്നു കൊണ്ടേ ഇരിക്കുന്നു.
കാലങ്ങളായി സ്ത്രീധനം ഏറ്റവും കൂടുതൽ നൽകുന്നതും യാതൊരു ഉളുപ്പുമില്ലാതെ ചോദിച്ചു വാങ്ങുന്നതും മലയാളികൾ തന്നെയാണ് എന്നുള്ളതാണ് ഒരു വസ്തുത. അത് എന്ത് കൊണ്ട് എന്ന ചോദ്യം വരുന്നിടത്തു നമ്മൾ മലയാളിയുടെ വിവാഹ സംസ്കാരം കൂടി പരിശോധിക്കേണ്ടതുണ്ട്. പണ്ട് കാലത്തൊക്കെ ഒരു പുടവയിലും മാലയിലും തീർന്നിരുന്ന വിവാഹം ഇന്ന്  പക്ഷെ  പലരുടെയും പ്രൗഢി വിളിച്ചോതുന്ന നിലയിലേക്കു എത്തപ്പെട്ടത് ഒരിക്കലും പെണ്കുട്ടിയുടെ ഭാവിയോടുള്ള ഉൽകണ്ഠ കൊണ്ടു മാത്രമല്ല  മറിച്ചൊ ഓരോ കുടുംബക്കാർക്കും അവരുടെ പത്രാസ് കാണിക്കാനുള്ള ഒരു അവസരമായി കാണാനേ ഇപ്പോ സാധിക്കുള്ളു. മക്കളുടെ നല്ല ഭാവി ഓർത്തു വീട്ടുകാർ ചെയ്യുന്നതൊക്കെ അവർക്കു തന്നെ കൊലക്കയർ ആകുന്നതാണ് അടുത്തിടെ ആയി നമ്മൾ കാണുന്നത്. അതിനുള്ള ഉത്തമ ഉദാഹരണമാണ് ഉത്രയുടെയും വിസ്മയയുടെയും ആഡംബര വിവാഹവും പിന്നീടുള്ള അവരുടെ മരണവും. . സ്വത്തിനു വേണ്ടി സ്വന്തം ഭാര്യയെ എത്ര മൃഗീയമായും കൊല്ലാൻ  യാതൊരു മടിയുമില്ലാത്ത ഒരു തലമുറയെ വാർത്തെടുത്തു കൊണ്ട് വന്നതിൽ നാമോരോരുത്തർക്കും ഉള്ള പങ്കു നമ്മൾ വിസ്മരിക്കരുത്. വിസ്മയയുടെ കാര്യം തന്നെ നോക്കാം. നൂറു പവനും പത്തു ലക്ഷം രൂപ വിലയുള്ള കാറും സ്ത്രീധനമായി കൊടുത്താണ് വിസ്മയയെ ഒരു സർക്കാർ ഉദ്യോഗസ്ഥന് വിവാഹം ചെയ്തു കൊടുത്തത്. എന്നാൽ അയാൾ ചെയ്തതോ പാട്ട കാറും വേസ്റ്റ് പെണ്ണും ഇവിടെ തന്നെ നിക്കട്ടെ എന്ന് പറഞ്ഞു വിസ്മയയെ സ്വന്തം വീട്ടിൽ കൊണ്ട് പോയി വിടുന്നു. പിന്നീട് കൂട്ടികൊണ്ടു പോയി ഇഞ്ചിഞ്ചായി ദ്രോഹിച്ചു കൊല്ലുന്നു  അല്ലെങ്കിൽ ആത്മഹത്യയിലേക്കു തള്ളി വിടുന്നു. നമ്മുടെ നിയമങ്ങൾ എന്താ പറയുന്നേ സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും ശിക്ഷാർഹമാണ്. പക്ഷെ ഏറ്റവും കൂടുതൽ സ്ത്രീധനം വാങ്ങുന്നതോ സർക്കാർ ഉദ്യോഗസ്ഥരും. എന്തൊരു വിരോധാഭാസം അല്ലെ?  ഉത്രയുടെ കാര്യം പിന്നെ പറയണ്ടല്ലോ. പറയാൻ പോലും അല്ലെങ്കിൽ ഒന്ന് ചിന്തിക്കാൻ പോലും മടിക്കുന്ന രീതിയിൽ സ്വന്തം ഭാര്യയെ, സ്വന്തം കുഞ്ഞിന്റെ അമ്മയെ ഇല്ലാതാക്കിയതും ഈ പറഞ്ഞ സ്ത്രീധനത്തിന്റെ ബാക്കി പത്രം തന്നെയാണ് എന്ന് ചിന്തിക്കുമ്പോൾ എത്രത്തോളം മനുഷ്യ മനസ്സിനെ അത്യാഗ്രഹത്തിന്റെ പടുകുഴിയിലേക്ക് സ്ത്രീധനം കൊണ്ട് ചെന്നെത്തിച്ചു എന്ന് നമ്മൾ മനസിലാക്കേണ്ടി ഇരിക്കുന്നു.
ഈ വിഷയം അവസാനിപ്പിക്കുമ്പോൾ സങ്കടകരമെങ്കിലും പറയട്ടെ, ഇതൊന്നും മാറാൻ പോകുന്നില്ല എന്ന യാഥാർഥ്യം നമ്മൾ ഉൾകൊണ്ടേ  പറ്റൂ . നോർത്ത് ഇന്ത്യയിലൊക്കെ കണ്ടു വന്നിരുന്ന മെഹന്ദിയും സംഗീതും ഒക്കെ ഇന്ന് മലയാളിയുടെ വിവാഹ ചടങ്ങുകളിൽ ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു. പല തരത്തിലുള്ള, പാശ്ചാത്യ വിഭവങ്ങളും വിവാഹ വസ്ത്രങ്ങളും എന്തിനേറെ ഡെസ്റ്റിനേഷൻ വിവാഹങ്ങൾ വരെ ഇന്ന് മലയാളിയുടെ വിവാഹ സങ്കല്പ്പങ്ങളിൽ അഭേദ്യമെന്നോണം നിലനിൽക്കുന്നു. ആർഭാടങ്ങൾ നമുക് ഒഴിവാക്കാം. ആഘോഷങ്ങൾ നമ്മുടെ സന്തോഷങ്ങൾക്കു മാറ്റു കൂട്ടാൻ  മാത്രം ആകട്ടെ. നമ്മുടെ മക്കളെ നമുക് നല്ല വിദ്യാഭാസം ഉള്ളവരായി വളർത്താം. അധ്വാനിക്കാൻ മനസും അതിനായി ആരോഗ്യമുള്ളവരുമായി നമുക്ക്  അവരെ വാർത്തെടുക്കാം. പരസ്പരം ഒരു തുണയാകാൻ, സ്നേഹിക്കാൻ മാത്രം അവർ പഠിക്കട്ടെ.അല്ലാതെ സ്ത്രീധനത്തിനായി നമ്മുടെ ആൺകുട്ടികൾ വളരാതിരിക്കട്ടെ. ഒരു സ്ത്രീധന ചരക്കായി നമ്മുടെ പെൺകുട്ടികൾ മാറാതിരിക്കട്ടെ. 

Srishti-2022   >>  Poem - English   >>  Beyond Reach

Ramitha R Kammath

TCS

Beyond Reach

Those magic words once spoken, 
World around us was shaken-
Each moment seemed to possess a charm,
As the bond between us grew so warm...
That sweet fragrance of bonding,
Was too hesitant to remain in hiding,
And our dreams bloomed in no time-
It was time for wedding bells to chime!!!

But the sun and stars forbid to consent,
For they foresaw the deadly destiny ahead!
All our dreams just shattered-
As the stars with no mercy,
Gave the verdict as separation forever!
And that day and night,
I hated fate with all my might...

In me I had no fortitude,
And in despair, I confined myself in solitude!
Pals took her place,
But it took me more than a handful to fill that space!

It has been years since that day-
The stars pronounced the judgement so grave.
And still my eyes brim with tears-
As I quote my love as hatred so fierce!
Never can I listen to words that preach,
When each day she goes farther, beyond my reach. 

Srishti-2022   >>  Poem - English   >>  The Wait for the Wind

Vishnu R

Tata Elxsi

The Wait for the Wind

I wait for the return of the wind that passed by me,
Yet deep down the heart weeps upon realizing the certainty that it won't.
The wind, with its delicate touch and graceful wings, 
Will never come back into my solitude.
The wind that felt like the soft caress of someone dear;
The wind that whispered sweet nothings in my ear;
The wind that sang its melodies for me while it-
Searched for shade among the trees in the orchard;
The same wind has left me and again into solitude, I plunge.
The same solitude that embraces as well as kills me-little by little.

 
 

Srishti-2022   >>  Poem - English   >>  Silent Love

Hridya KT

UST

Silent Love

Walking hands in hands,
we walk through the sands!
our footprints sang the song of love!
yet we never heard it!
wind gazed at us!
why idiots are always silent?
yet we remained silent!
our footprints were always aching,
lets always be together!
but cruel wave of fate washed it away!
but when you reached far and turned back,
your eyes were silently weeping,
“I loved you more than you did” &&&
“I missed you more than you did”


 

Srishti-2022   >>  Poem - English   >>  Back to School

Jannathunzia Shamsudeen

Allianz

Back to School

From a middle class family
To a near by school..
All that bothered was
 a walk to home for lunch..
 My parents didn't know about the complexity
 For history and geography in std one..
 And being the topper
 People exclaimed
 Why not a bigger school??
 My dad turned to be Einstein
 Eureka... Alas a convent school..
 Admissions closed..
 But headmistress excited with my achievements..
 To class two..
 Dad found it easy 
 For two kids in same school
 As travel was better
 Excelled in sports and Arts..
 Studies and goodness..
 To the higher convent school for class 5
 No big memories so far..
 For sometimes I have astonished 
 If I had amnesia..
 Yes.. my third school paved a way..
 Land of girls..
 Fullest of freedom..
 Deep down I was an introvert..
 Picked me up from the pool of apples..
 To the height of accomplishments..
 Not a notable person of rewards
 But to know who I am..
 Interests were explored..
 A nightingale in the choir..
 An artist in the dreams..
 An athlete in the ground..
 A sportsperson in the court..
 A Leader for the entire school..
 Teacher's pet..
 Famous to be a boyy..
 Known for naughtiness..
 87 percent in 10th was not appreciated by parents..
 But I was happy to the core..
 For school was my home..
 Organiser..event manager.. 
 Humanitarian.. facilitator..
 A bookish worm to a crackerjack..
 Finally the second topper..
 Never dropped a tear on the final day
 For I know it is my home 
 And I can walk in any time..
 Now back to the school
 Is not a collection of memories
 For they made living moments in me ..
 Was , is and will be my home alwayssss…
 

Srishti-2022   >>  Poem - English   >>  Justice over generations

Surya C G

UST Global

Justice over generations

Oh mirror mirror, don't call my baby beautiful!
Call her rational, so she doesn't waste hours before you.
 
Hey kith and kin, don't gift her those shimmery dressed barbie dolls,
For she has her eyes for the racing cars her brother owns.
 
Dear Mom, don't nag her wear those tingling anklets,
For she craves for that pair of skating shoes at the store.
 
Oh beloved family, don't beset her with glaze-eyed soft toys,
For they whisper to her, "Be like us! Static.. Rooted, in your golden cage!"
 
Hey commercials, do not offer her those fairness creams,
For she never frets over those newly broken out acne scars.
 
Hey dear World, break the stereotypes for her, shatter down the taboos,
Let her acquaint with you and spread justice over generations!

 

Subscribe to srishti 2021