Skip to main content
Srishti-2022   >>  Poem - English   >>  The Irony of the Snowman

Nithya Mohan G

UST Global

The Irony of the Snowman

Oh! The irony of the snowman-
When the world is basking in summer warmth
Of springing flowers and singing birds
He’s nowhere to be seen.
But come the winter,
And the earth is but a frozen whiteland
As life is engulfed in the languid cold
His face emerges happy and bright.
Who art thou snowman?
Are you the harbinger of the cold?
A blend of art or a toy for play?
Or a totem of hope to see the dark days through?
Creating memories could be the reason
You are here in this season

You’ll be gone when the sun rises;
I will wait for the next winter.


 

Srishti-2022   >>  Poem - English   >>  Losing memories

Bhaskar Prasad

UST Global

Losing memories

A walk through the lane
Lined with gable roofed houses
Some of them uninhabited
Some having elderly people

Their bodies seated on the frontage
And their weak looking faces
They were peering into me
I knew I was an intruder

I had stepped into another world
Air, light, water, earth and space
All were new to me.
Suddenly, I heard a  sound

It was sweet and musical
And grew into a deep tone
But soon narrowed to a feeble hum
Replaced with an unpleasant wail

A panic-stricken cry of a baby
Along with the harsh yell from a lady
My mind sauntered back and forth
Wished to get familiar with the place

Suddenly he took a left turn or was it right;
He guided me through the path
Pointing to the end of the street
And said, "That is where you live."


 

Srishti-2022   >>  Poem - English   >>  One Piece

One Piece


Company :  

Gun shots firing, bombs exploding
Is this all necessary
Oil, land, race, the list is long and scary
Why can't we be all forgiving?
Soldiers fight and lose their lives
While politicians hide in their luxurious hives
They struggle, they starve, they fight, they die
Following orders and not asking why
What do we gain from all this fight?
Aren't we all sharing the same starry night
Think on it my friend for what it's worth
Let's stop this nonsense of war and peace
Come let's hug each other
Lets show that we are all just One Piece


 

Srishti-2022   >>  Poem - English   >>  When I was a child,

Amalda Christine Wales

Allianz Technologies

When I was a child,

When I was a child,
I would play in my mother’s garden.
Blooming trees circled it.
There were lush white magnolia flowers,
pink redbuds and cherry blossoms.
Also, my favourite mango tree,
the ever aromatic citrus blossom,
and tasty apricots and peaches.
Adorned with daffodils, dahlias, and daisies,
and fallen flowers that carpeted the garden floor.
I recall the sweet scent of the lavenders,
how the delicate crimson roses and sunset yellow chrysanthemum,
pink peonies, blue sage and violet tulips colored the garden.
There was a pond with blue water lilies.
It was vivid with colors and the chirping birds.
Today I look at the garden and lament
it has lost the colors
Now it’s always winter in my mother’s garden.
No flowers bloom, trees have lost their leaves
Frozen pond and no birds in sight.
I await the spring,
but there’s an eternal winter in my mother’s garden.
It is a museum of the flowers that bloomed there once,
a graveyard of her hopes,
a memorial of lost dreams.
Perhaps I am the keeper.
Though I know it’s fruitless,
I wander around in the cold, seeking to nurture the garden
I never stopped pulling out the frozen weeds.
But the garden remains white as ever.
For it is always winter in my mother’s garden.
One morning when I peered out,
I saw a smidgen of pink against the white
I ran out into the garden.
There amidst the silvery white backdrop
a single Camillia had bloomed.

Srishti-2022   >>  Poem - English   >>  A Tale of Love

Reshmi Nair

SAP

A Tale of Love

“He loves me so much!”, she thought.
Why, he’s always so romantic and naughty
Like the hero in a movie, teasing and courting his leading lady.
He pursued her endlessly, sweeping her off her feet,
Until she was in love, oh so completely!

“He loves me so much!”, she thought.
It’s only society he worries, who would diminish his value, see him as less
If she carried out her plan and not burden her dad from excessive wedding expense!
A wedding does come, once in our lifetime,
But it made her cringe some, seeing her dad stress for every dime.

“He loves me so much!”, she thought.
It’s just that he needs unwinding after work, a little TV and a pint of beer, is his manly quirk.
“Lucky you!”, she’d always think, after work when she cleaned the plates, off the dirty sink.
It’s just that he doesn’t know, poor man, how to wash, cook or clean
While she was the ‘skilled superwoman’, the ‘born multitasker’, as he’d say with a wink.

“He loves me so much!”, she thought.
It’s for our combined future he saves unnecessary gifts for her, when he evades.
The Value of money he’s learnt the hard way, practicality is important, emotions don’t make him sway.
It was perplexing, the no-spend list, so long.
What would she have done, had Mr. Perfect not come along?

“He loves me!”, she thought.
“It’s just momentary anger”, he’d say,
When he screamed at her and drove with that reckless sway.
“Little fights, which couple doesn’t have”, he’d quip,

When she couldn’t understand, the long arguments and practically no friendship.

“He still loves me!”, she thought
“But why the constant anger”, she’d wonder,
She was carrying their child, was that no reason for his heart to grow fonder?
Why this constant sadness and streaming tear, where did happy days, weeks and months disappear?
“All would be fine”, she’d still think, although she found herself, always at the depression brink.

“He does love me!”, she thought
Let me be extra nice, put behind the past and break that ice.
As his childhood friend came to stay, she served them happily, night and day.
It warmed her heart to see their friendly bicker, over coffee, tea and countless glasses of liquor.
She cooked and cleaned, an infant by her side, in cloud nine, to see him laughing after such a long while.

She did find them whispering at times, some man-to-man talk, she casually brushed aside.

Until she heard in his inebriated state, her husband of 10 years, boasting of another wife, to his mate!

In that instant, the world around her shattered, as one little thought, through her numb mind battered.

“Oh, he doesn’t really love me!”, for the first time she thought. Her soulmate, he was surely not!

Though that thought, brought her to her knees,
Months and years of agony, breaking her heart to one million piece.
But that single thought finally liberated her.
For there was left, no more doubt, that a better life awaited her.

It choked her, it chaffed her, made her desperate to the core
But she held on and finally showed him the door.

Never love anyone so much that you are blind.
Focus on you, that’s more worthwhile.
No one is more important than you, love yourself first.
Let no one tell you what to do now and then next.
As one wise woman had once said: Once your parents have raised you,
There’s no more raising, someone else has to do!


 

Srishti-2022   >>  Poem - English   >>  Loss

 Rajit Anakkathil

UST Global

Loss


Why? A Question unanswered now, unanswered today and unanswered forever.
A question so mockingly rhetoric
Answering with its vanishing presence
A vanishing presence, so apt yet so cruel
A moment so cruel, yet so colossal
Crashing through life, breaking this existence
Causing ripples, silently rising and growing
The object, the cause, has sunk silently
Yet the ripples remain forever
Crashing onto the shore at moments
Bringing memories, so sweet, so much missed
Hopes, wishes which will exist
As they are, mere ripples,
Which will one day crash onto the shore
With each crash reality dawning, the finality, the futility, the helplessness
the cruelty, the pity, the anger,
the void, the void, the void…
and floating in it the omnipresent question
Why?

Srishti-2022   >>  Poem - English   >>  The rolling stone

Devisree Anoop

Baker Hughes 

The rolling stone

I wish to be a rolling stone
So hard that I can endure
The pressure of expectations,
The pain of false promises,
The catastrophe of falls and failures.

I wish to be a rolling stone
So strong that I am tough enough
To be heartless to the false emotions,
To ignore the unkind souls around,
To smile with a broken heart.

I wish to be a rolling stone
So seasoned that I can
Neglect the deliberate manipulations,
Be resilient to bounce from setbacks,
Stay poised to flourish and thrive so long.

I wish to be a rolling stone
So durable as it should be
To withstand the likely encounters,
To leave a signature behind,
To shine in the brightest light.

I wish to be a rolling stone
In the hands of a perfect craftsman
Who can bring me soul and life,
The blood and bone to survive
In this surreal world of uncertainties.

Srishti-2022   >>  Poem - Malayalam   >>  വിദ്യ അഭ്യാസം

ARAVIND SARMA T S

VVDN Technologies

വിദ്യ അഭ്യാസം

ബാലകർക്കു ചില തോന്ന്യവാസ-

മതിനുള്ളരങ്ങ് പഠനാലയം

നല്ല പേരു കലഹാലയം വലിയ

ചന്ത പോലെ ബഹളാലയം

തല്ല് പോർ വിളികൾ ഏറ് 

കൂക്കുവിളി വെല്ലുവിളി കലി 

തുള്ളലും കാല് വാരൽ തെറി പാടൽ 

അട്ടിമറി തൊട്ട പാഠ്യ വിഷയങ്ങളും..!

Srishti-2022   >>  Poem - Malayalam   >>  അമ്മയ്ക്കെന്നും ഒരോ മണമാണ്

Annu George

TCS

അമ്മയ്ക്കെന്നും ഒരോ മണമാണ്

"അമ്മയ്ക്കെന്നും ഒരോ മണമാണ്.

ചില ദിവസങ്ങളിൽ പിന്നാമ്പുറത്തെ കമ്പോസ്റ്റ് കുഴിയുടെ,

ചില ദിവസങ്ങളിൽ കറി വയ്ക്കാൻ വെട്ടിയ മീനിൻ്റെ,

ചില ദിവസങ്ങളിൽ ചക്കവൈനിൻ്റെ.

ഒന്നാഞ്ഞ് വലിച്ചിട്ട്,

ചിലരതിന് സ്നേഹമെന്ന്

പേരിട്ടു,

അമ്മ ദൈവമാണ്, ത്യാഗമാണ്

എന്ന്  ഇടയ്ക്കിടെ

ഓർമ്മപ്പെടുത്തി.

അങ്ങനെ

കാലങ്ങളായി അമ്മ

 ചുമക്കുന്ന വിഴുപ്പിൻ്റെ

 ഗന്ധം

സുഗന്ധമായി

ആ മണം പേറി

അമ്മ ഇന്നും നടക്കുന്നു.

അലങ്കാരമോ അപമാനമോ എന്ന്

പിടിയില്ലാതെ.

Srishti-2022   >>  Poem - Malayalam   >>  പെണ്ണായിരുന്നെങ്കിൽ ഞാൻ

Rohith K A

TCS

പെണ്ണായിരുന്നെങ്കിൽ ഞാൻ

മൂന്ന് ആൺപിള്ളേരുടെ കൂടെ
മലമുകളിൽ പോയി
സെൽഫി എടുത്തതിനു നിങ്ങൾ,
'പോക്കുകേസ്' എന്ന് വിളിച്ചേനേ..

തിരിച്ചെത്താൻ
എട്ട് മണി കഴിഞ്ഞതിനുള്ള ചീത്ത
ചെന്നുകേറുമ്പോൾ തന്നെ
ചെകിട്ടത്തു കിട്ടിയേനേ..

മുടിത്തുമ്പ് മുറിച്ചതിന്,
മാലയിടാതെ നടന്നതിന്,
കമ്മലിന് നീളം കൂടിപ്പോയത്തിന്,
അമ്മ നെഞ്ച് പൊട്ടിക്കരഞ്ഞേനേ..

'സ്ലീവ് ലെസ്സ്' ഇട്ട്
നാട്ടിലൂടെ നടന്നതിന് നിങ്ങൾ,
'വെടി'യെന്ന് വിളിച്ചേനേ..

അതികാലത്തെണീറ്റ്,
മുറ്റമടിക്കാനും അടുപ്പ് കത്തിക്കാനും
വിഴുപ്പലക്കാനും
വിദഗ്ധ പരിശീലനം തന്നേനേ.

കയറിച്ചെല്ലേണ്ട വീടിനെക്കുറിച്ച്
ഒന്നു വീതം മൂന്നു നേരം ഓർമിപ്പിച്ച്
സ്വന്തം വീട്ടിൽ
ദിവസങ്ങൾ എണ്ണിക്കഴിയേണ്ടി വന്നേനേ...

'കല്യാണം കഴിഞ്ഞാലും പഠിക്കാലോ'ന്ന്
പച്ചകള്ളം പറഞ്ഞെന്നെ പറ്റിച്ചേനേ..

ഇരുപത്തെട്ട് വയസ്സായിട്ടും
കെട്ടാതെ നടക്കുന്നതിനു പിന്നിൽ
കാക്കത്തൊള്ളായിരം
കെട്ടുകഥകൾ പിറന്നേനേ..

സമത്വത്തെക്കുറിച്ച് പറഞ്ഞതിന്,
സ്വന്തമായി രാഷ്ട്രീയമുണ്ടായതിന്,
നിങ്ങളെന്നെ,
'ഫെമിനിച്ചി' യെന്ന് ചാപ്പ കുത്തിയേനേ..

എങ്കിലും,
അടുത്ത മലമുകളിലേക്ക്,
താഴേക്ക് തിരിഞ്ഞു നോക്കാതെ,
തനിച്ചു ഞാനൊരു
യാത്ര പോയേനേ...

Srishti-2022   >>  Poem - Malayalam   >>  ഭയം

Aravind Kesav K

Allianz

ഭയം

ഇരുട്ട്.

ഇരുട്ടിന്‍റെ നിറമെന്താണ്? കറുപ്പോ?

ഇനി എന്തിന് ഇരുട്ടിനെ ഭയക്കണം.

 

ഇവിടെ ഈ ഇരുട്ടിൽ ആഴിയ്ക്കരികെ നിമിഷാർദ്രം കൊണ്ട് മാടൻ മുതൽ മറുതയായി വരെ രൂപം മാറുന്ന നിഴലുകൾക്ക് മദ്ധ്യേ യിരുന്നിട്ടും ഭയം എന്നെ കീഴ്പ്പെടുത്താത്തത് എന്തുകൊണ്ടാണ് ?

 

ഒരുപക്ഷെ മുത്തശ്ശി പറഞ്ഞു തന്ന യക്ഷി പ്രേത പിശാചുക്കളെ ചെറുത്ത് നിൽക്കുവാനുള്ള മന്ത്രം അബോധത്തിൽ ഉരുവിടുന്നത് കൊണ്ടാകുമോ.

 

അതോ, ഒരിക്കൽ തട്ടിൻപുറത്തെ ഇരുണ്ടകോണിൽ അയാളുടെ ശ്വാസ നിശ്വാസങ്ങൾക്കിടയിൽ പെട്ട് ഭയം പണ്ടേ ഭയപ്പെട്ട് തീർന്നതാകുമോ.

 

പിന്നൊരിക്കൽ ഗോവണിയുടെ കീഴെ നനുത്ത തറയുടെ തണുപ്പേറ്റ് മരവിച്ച തന്‍റെ ശരീരം രക്ഷപ്പെടാൻ വെമ്പിയ അന്ന് രാത്രി ഭയം മരവിച്ചു മരിച്ചു പോയതാകുമോ.

 

പിന്നൊരിക്കൽ അയാളുടെ കൈക്കരുത്തിൽ നിന്നും രക്ഷ നേടാനാവാതെ നിലയില്ലാക്കയത്തിലേക്ക് വീണപ്പോളുയർന്ന നിലവിളിയ്ക്കൊപ്പം മത്സരിച്ച് ഭയം പരാജയപ്പെട്ട് പിന്മാറിയതാകുമോ.

 

പിന്നൊരിക്കൽ തോർത്തു കൊണ്ട് വായ മൂടിക്കെട്ടി കട്ടിലിൽ ചേർത്ത് ബന്ധിച്ചപ്പോൾ നിസഹായയായി കരഞ്ഞന്നേരം ഭയം ശരീരം വിട്ടു പോയതാകുമോ.

 

അയാൾ ബാക്കി വെച്ച് പോയ കഴുത്തിലെയും നാഭിയിലെയും തുടയിലെയും നഖക്ഷതങ്ങൾ വർഷങ്ങൾക്കിപ്പുറവും വേദനിപ്പിക്കുന്നത് എന്ത് കൊണ്ടാണ്.

 

ചൂടുകാറ്റേറ്റ് പറക്കുന്ന തന്‍റെ മുടിയിഴകൾക്കും പറയുവാനുണ്ടാകും സ്വാതന്ത്ര്യം നഷ്ടപ്പെട്ട് ശ്വാസം മുട്ടിയ പല രാത്രികളുടെ വേദന.

 

കത്തിയെരിയുന്ന ആഴിയിൽ അച്ചന്‍റെ ചിതയ്‌ക്കരികെയിരിക്കുമ്പോൾ എന്‍റെ ശരീരവും മനസും നോവുന്നില്ല മറിച്ച് ഇതുവരെ തോന്നാത്ത ഒരു സുഖം അനുഭവപ്പെടുന്നു.

 

ഇരുട്ട്.

ഇരുട്ടിന്‍റെ നിറമെന്താണ്? കറുപ്പോ?

ഇനി എന്തിന് ഇരുട്ടിനെ ഭയക്കണം.

Srishti-2022   >>  Short Story - Malayalam   >>  മാരീച ചക്രവാളം

Sudeep R K

Tata Elxsi

മാരീച ചക്രവാളം

ചക്രവാളം. ചിലർക്ക് അത് വ്യക്തിപരമായ ഒരു അനുഭവമാണ്. അത് കടലിനക്കരെ ആവാം, മലകൾക്കപ്പുറത്താവാം. രൂപാന്തരണം സംഭവിച്ചും,  ചുരുങ്ങിയും വികസിച്ചും ചിലരുടെ ജീവിതം തന്നെ അതുമായി ബന്ധപ്പെട്ടിരിക്കുന്നു!!! തോണിക്കാരൻ വിജയേട്ടൻ എന്നും മദ്യത്തിൽ മുങ്ങിക്കുളിച്ചു മാത്രമേ ഓർക്കാൻ പറ്റുന്നുള്ളൂ. പീച്ചാളികൾ എന്ന് നമ്മൾ വിളിക്കുന്ന കുഞ്ഞു ഞണ്ടുകൾ ഓടിക്കളിക്കുന്ന തോട്ടുവക്കത്തുള്ള ജാഗ എന്ന് വിളിക്കുന്ന കൊച്ചു കൂരയിലാണത്രെ വിജയേട്ടൻ കുടുംബമായി താമസിച്ചിരുന്നത്. പാറപ്രം നാട്ടുകാർ ബസ് ക്ഷാമം കാരണം വിജയെട്ടൻ്റെയോ അല്ലെങ്കിൽ കോയിപ്പറമ്പ് എന്ന് വിളിക്കുന്ന കടത്തോ കടന്നാണ് യഥേഷ്ടം ബസുകൾ പിടിച്ചു അവരവരുടെ ജീവിതത്തിൻ്റെ സമയ നിഷ്ടകളോട് നീതി പുലർത്തിയത്. രാവിലെയും വൈകിട്ടും ആണ് വിജയെട്ടനു കോളു കിട്ടുന്നത് എന്നാണ് അച്ഛനും മറ്റു മുതിർന്നവരും വിജയെട്ടനോടുള്ള നർമ സംഭാഷണത്തിൽ പറയാറ്. എന്നാൽ നർമവും ചിരിയും ഒട്ടും ചോരാതെ മാഷേ ഒരു അമ്പത് രൂപ അല്ലെങ്കിൽ നൂറു രൂപ കടം നോട്ടെ എന്ന് പറയുമ്പോ എവിടെയോ ഒരു പിടച്ചിൽ, ഒരു ദൈന്യതയുടെ നോട്ടം ഓളം വെട്ടി. നർമം ഒട്ടും ചോരാതെ, നിനക്ക് പട്ട അടിച്ചു വല്ലെടത്തും വീണുരുളാനല്ലെ, എന്നിട്ട് നമ്മൾ തോണിയും നോക്കി ഒരു മണിക്കൂർ ഇവിടെ നിക്കണം എന്നൊക്കെയുള്ള കുറ്റപ്പെടുത്തലോടെ, പോക്കറ്റിൽ നിന്ന് രൂപ എടുത്തു കൊടുക്കുന്ന അച്ഛൻ്റെ രൂപം അൽഭുതത്തോടെയും അഭിമാനത്തോടെയും രോമാഞ്ചതോടെയും ഇന്നും ഓർക്കാൻ പറ്റും. 

 

പുഴയ്ക്കു അതിരിടുന്ന തെങ്ങുകൾ നിര നിരയായി പുഴയ്ക്കൊപ്പം വളഞ്ഞു പുളഞ്ഞു ഏതോ ചക്രവാളത്തിൽ ചെന്ന് അലിഞ്ഞു ചേരുന്നത് സായാഹ്ന സൂര്യൻ്റെ തളർന്ന വെയിൽ വകവെക്കാതെ വിജയെട്ടൻ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ എന്നെ പോലെ വിജയെട്ടൻ്റെയും ചക്രവാളം അങ്ങ് ദൂരെ യാണെന്ന് തോന്നി. ഒരു നെട് വീർപ്പു മൂപ്പരുടെ ശ്വാസകോശങ്ങളിലൂടെ പുറത്ത് വന്നു അലിഞ്ഞില്ലാതായത് മൂപ്പര് പോലും അറിഞ്ഞ ലക്ഷണമില്ല. തോണി ഇറങ്ങി, വീടെത്താൻ ആഞ്ഞാഞ്ഞു നടക്കുമ്പോൾ വിജയേട്ടൻ മാറി വൈകിട്ടത്തെ കളി, ചായ, കടി എന്നിവയിലേക്ക് ചിന്തകൾ വഴി മാറിയിരുന്നു. വിമതർ ചേർന്ന് ഫൈവ് സ്റ്റാർ ക്ലബ് വിഘടിപ്പിച്ച് ഗോൾഡൺ ക്ലബ്ബ് ഉണ്ടാക്കിയതും, അവരെ ഒരു മാച്ചചിന് പൊട്ടിച്ചതും അവരെ ചില്ലറയല്ല അലട്ടിയത്. കാണാതായ ബാറ്റ്, കള്ളന്മാർ എടുത്ത് കാണും എന്നു പറഞ്ഞതും, അവരുടെ ക്യാപ്ടൻ ആ ബാറ്റ് തപ്പി കണ്ട് പിടിച്ച് എടുത്ത് സ്ഥലം വിട്ടതും അവരുടെ പരാജയം മികച്ചതാക്കി മാറ്റി. വിമത നിരയിൽ പെട്ട ഞാൻ ഫൈവ് സ്റ്റാറിൻ്റെ ഒരു നോട്ട പുള്ളി ആയിട്ടുണ്ട്. ഇനി ഇപ്പൊ ഏതെങ്കിലും ഒരു ടീമിൻ്റെ കൂടെയെ നിക്കാൻ പറ്റൂ. 

 

എൻ്റെ ചക്രവാളം എന്നെ ആദ്യമായി മാടി വിളിച്ചത്  പണ്ടെങ്ങോ  അമ്മയുടെ കൈയും പിടിച്ചു നാട്ടിലെ അമ്പലത്തിലേക്ക് വരമ്പും വെള്ളക്കെട്ടും കടന്നു തോണി കേറി പോയി തിരിച്ചു വന്നപ്പോളാവണം. പുഴയും കടന്ന് പോവുമ്പോൾ  ചക്രവാളതിൻ്റെ അരികുപ റ്റിയുള്ള ഏതോ വിദൂര ക്ഷേത്രത്തിലേക്ക് പോവുന്നു എന്നാണ് സങ്കൽപിച്ചത്. അവിടെ എത്തിയിട്ടും ദൂരങ്ങൾ വ്യാപിച്ചു കിടക്കുന്ന വയല്പരപ്പും മരങ്ങളും കൂടെ ഇളം പച്ചയും കടും പച്ചയും കറുപ്പും കലർത്തി എൻ്റെ അന്നത്തെ ചാക്രവാള സീമകൾ മനോഹരമായി അലങ്കരിച്ചിരുന്നു. കൊക്കുകൾ കൂടണയാൻ പോവുന്നത് പോലും ഭാവിയിലെന്നോ ഞാനുമായി ബന്ധപ്പെട്ട് കിടക്കാൻ പോവുന്ന ഏതോ സ്ഥലത്തേക്കാണെന്നാണ് 

തോന്നിയത്. 

 

പിന്നീട് കൊഴിഞ്ഞു പോയ എത്രയോ സായാഹ്നങ്ങൾ, ചില അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും യാത്ര പറച്ചിൽ ഒക്കെ ഏതൊക്കെയോ ചക്രവാള സീമകളിലേക്കുള്ള ക്ഷണക്കത്ത് ഏൽപ്പിച്ചു പോയതായി സങ്കൽപ്പിച്ച് മനസ്സിനെ സ്വസ്ഥമാക്കി. എന്തു കൊണ്ട് വൈകുന്നേരങ്ങൾ തനിക്ക് പ്രധാനപ്പെട്ടതാണ് എന്ന തിരിച്ചറിവുകൾ ഒട്ടൊരു ഉന്മേഷം തന്നു. പക്ഷേ കോളേജ് വിദ്യാഭ്യാസകാലത്തും അതിനു ശേഷവും ഒട്ടു മിക്ക സൂര്യാസ്തമയം തനിക്ക് അന്യമായ എന്തൊക്കെയോ ആണ് കാണിച്ചു തന്നത്. അവിടെയൊന്നും ക്ഷണക്കത്ത് പോയിട്ട്  പ്രതീക്ഷയുടെ തിരിനാളങ്ങൾ പോലും കണ്ടെത്താൻ പാടു പെട്ടു, പലപ്പോഴും. ആർക്കും ആരെയും കാത്തു നിൽക്കാൻ യാതൊരു സാധ്യതയും ഇല്ലാത്ത ഒരു മാന്ത്രിക കുതിപ്പാണോ അതു?യാന്ത്രികതയോ കർത്തവ്യ ബോധമോ എന്തൊക്കെയോ കൂടെ അതിൻ്റെ ഇടയിലൊക്കെ ഉണ്ടായിരുന്നിരിക്കണം. തീക്ഷ്ണ യൗവനം കടന്നു വരേണ്ട സമയം സ്വച്ചത പ്രതീക്ഷിക്കാൻ പാടില്ലായിരിക്കാം. കലുഷിതമായ ചക്രവാളങ്ങൾ യുദ്ധക്കളത്തിലേക്കുള്ള പെരുമ്പറയാണോ അപ്പോൾ മുഴക്കിയത് എന്ന് തോന്നി. 

വിദേശ യാത്ര നടത്താനുള്ള സാധ്യത തെളിഞ്ഞപ്പോൾ തൻ്റെ ചക്രവാളമാണോ മാടി വിളിക്കുന്നതെന്ന് പലകുറി ചിന്തിച്ചുറപ്പിച്ചു. ആവാം എല്ലാ സാധ്യതയുമുണ്ട്. നമ്മുടെ പോളോ ആശാൻ പറഞ്ഞത് വെച്ച്, പ്രകൃതിയും മറ്റാരോക്കെയോ നമ്മക്ക് വേണ്ടി ഗൂഢാലോചന നടത്തി നമ്മളെ അങ്ങെത്തിക്കും എന്നാണല്ലോ. എന്നാ പിന്നെ പോവ്വന്നെ.

 

കിഴക്കിൻ്റെ വിളി, ഉദയ സൂര്യൻ്റെ നാട്. ചൈനയൊ ജപ്പാനോ ഞാൻ പോലും അറിയാതെ എൻ്റെയുള്ളിൽ,  ഏതൊക്കെയോ ഫോട്ടോകളുടെ രൂപത്തിലും സംഗീതത്തിൻ്റെ രൂപത്തിലും, എന്തൊക്കെയോ  അടയാളങ്ങൾ കോറിയിട്ടിരിക്കുന്നു. അത് വളരെ അൽഭുതത്തോടെയാണ് മനസ്സിലാക്കിയത്. കിഴക്കിലേക്ക് അടുക്കും തോറും ആ അടയാളങ്ങൾ എന്നിൽ കിടന്നു ചിലമ്പാൻ തുടങ്ങിയിരിക്കുന്നു എന്നത് കൗതുകത്തിന് മോടി കൂട്ടി. ഒരിക്കൽ കിഴങ്ങ് നന്നാക്കി കൊണ്ടിരുന്നപ്പോൾ അതെവിടുന്നാ ന്നു ചോദിച്ചപ്പോ അമ്മമ്മ പറഞ്ഞത് അങ്ങ് കിഴക്ക് കോളയാട് നിന്നാണെന്ന്. അന്നു കോളയാട് എൻ്റെ മനസ്സിൽ കുഞ്ഞു ചക്രവാളത്തിൻ്റെ കിഴക്കൻ അതിര് തീർത്തിരുന്നു. 

 

അധ്വാനത്തിൻ്റെ ദിനങ്ങൾ ഒരിക്കലും അവസാനിക്കാത്ത പോലെ തോന്നി. രാത്രി 12 മണിക്ക് ഓഫീസിൽ നിന്ന് ഇറങ്ങുന്നത് ഒരു ദിന ചര്യ പോലെയായി. ഇങ്ങനെ എല്ലു മുറിയെ ജോലി ചെയ്ത ജനത റിലാക്സ് ചെയ്യാൻ പുലരുവോളം ബീർ പാർലറിലോ ഗെയിമിംഗ് ഹൗസുകളിലോ ചിലവഴിക്കുമത്രേ. മൂന്നു വർഷം ഞാൻ ഇവിടെ നിന്നാൽ ശരിയാവില്ല എന്നതിൻ്റെ ആദ്യ ലക്ഷണങ്ങൾ കണ്ട് തുടങ്ങിയ സ്ഥിതിക്ക് ഇനി കാര്യമായി ചിന്തിക്കേണ്ടിയിരിക്കുന്നു. കാരണം, ബീറോ പുലരുവോളം ഗെയിം കളിക്കുന്നതോ നമ്മക്ക് പറ്റിയ പരിപാടി അല്ല തന്നെ.

 

ചുറ്റും ഒന്ന് ശ്രദ്ധിച്ചത് അപ്പോളാണ്. ഏറ്റവും പുതിയ gadgetum ലാപ്ടോപ്പും ഇൻ്റർനെറ്റും കിട്ടിയാൽ 24 മണിക്കൂറും റൂമിൻ്റെ ഉള്ളിൽ ഇരിക്കാൻ താല്പര്യപ്പെടുന്നു ഒരുത്തൻ. ജപ്പാൻകാർ ആയ സുഹൃത്തുക്കളോടൊപ്പം ക്ലബ്ബുകളും വീടുകളും കയറിയിറങ്ങി പാർട്ടി നടത്തുന്ന വേരോരുത്തൻ, പ്രാർത്ഥന, കണക്ക് നോട്ടം, ഓസ്ട്രേലിയയിലുള്ള ഗേൾ ഫ്രണ്ട് മായി ചാറ്റിംഗ് ഒക്കെയായി വേറോരുതൻ, അവനെ ഞാൻ കുറ്റം പറയില്ല, കാരണം നന്നായി കുക്ക് ചെയ്തു വിളമ്പി തന്നതിൻ്റെ നന്ദി. എന്തൊക്കെയായാലും ലക്ഷണങ്ങൾ ശുഭകരമല്ലാണ്ടായിക്കൊണ്ടിരിക്കുന്നൂ. കാരണം വേറൊന്നുമല്ല, ക്ലച്ച് പിടിക്കുന്നില്ല, സ്റ്റേഷൻ കിട്ടുന്നില്ല എന്നൊക്കെ പറയില്ലേ, അതന്നെ.

 

എന്നാലും 12 മണിക്ക് വണ്ടിയുമായി വന്നു സ്നേഹത്തോടെ നമ്മളെയൊക്കെ വിളിച്ചു ഭക്ഷണം വാങ്ങിച്ചു തന്നു, തിരിച്ചു വീട്ടിൽ കൊണ്ട് വിട്ട നൊരികോ ചേച്ചി, അവരുടെ ഭർത്താവും നമ്മുടെ മാനേജരും ആയ പ്രഗീത് സാൻ, പിന്നെ അവിടെ എല്ലാ കറക്കങ്ങളും, പാചകം, ടൂറുകൾ ഒക്കെ സജീവമാക്കിയ ഒരു കൂട്ടം നല്ല സുഹൃത്തുക്കൾ ഒക്കെ ഒരിക്കലും മറക്കാനാവാത്ത സ്നേഹമുള്ള ഓർമകൾ. പ്രഗീത് സാൻ മുൻ കൈ എടുത്ത് എത്ര എത്ര ടൂറുകൾ പോയിരിക്കുന്നു. എന്നും എല്ലാരോടും സ്നേഹം മാത്രമുള്ള മനുഷ്യൻ.

 

ഇത്രയൊക്കെയാണെങ്കിലും, തിരിച്ചു പോരാൻ നിർബന്ധിച്ചത് എൻ്റെ ചക്രവാളങ്ങൾ തന്നെ. മാരീചൻ സ്വർണമാനായി വന്നു കൊതിപ്പിച്ചു പോയ പോലെ, എൻ്റെ ചക്രവാളങ്ങൾ നിറവും രൂപവും മാറി. നടക്കാൻ പോയപ്പോൾ കണ്ട് താഴ്വരകൾ, മലയിടുക്കുകൾ ഒക്കെ കിഴക്ക് ദേശത്തിൻ്റെ സ്വത്വം പകർന്നു തന്നെങ്കിലും, അവയിലൂടെ ഞാൻ തിരിച്ചറിഞ്ഞത് എൻ്റെ നാടാണ് എന്നും ഇന്നും എന്നെ കൊതിപ്പിച്ചു കൊണ്ടിരുന്നത് എന്ന ഒരു വൻ ട്വിസ്റ്റ് ആയിരുന്നു. പോയില്ലേ എല്ലാം. ഇനി എൻ്റെ യഥാർത്ഥ ചക്രവാളം മറ്റെങ്ങോ ആണോ? വീട്,  നാട്  നൊക്കെ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു ആകർഷണം തോന്നുന്നത് എന്താണാവോ?  എന്തായാലും ചുരുങ്ങിയ കാലം കൊണ്ട് നാട് പിടിക്കുക തന്നെ...

Srishti-2022   >>  Short Story - Malayalam   >>  മാരി സെൽവി ജിൻസൺ

മാരി സെൽവി ജിൻസൺ

തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി കൊതിക്കാത്ത ഒരു ഗ്രാമമായിരുന്നു എന്റേത്. അതുകൊണ്ട് ആ കോളേജ് അവധിക്കാലം പോണ്ടിച്ചേരിയിൽ  തന്നെ ആഘോഷിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഞാൻ മുനീർ, വിനീഷ് ഒഴികെ ബാക്കി എല്ലാവരും നാട്ടിൽ പോയി. സമയം രാവിലെ 11 മണി. ഞാൻ ഉറക്കം എണീറ്റു.ഇന്ന് കോളേജിൽ പോകണ്ട. ഇന്നത്തെ ദിവസം എത്ര മനോഹരമായിരിക്കും എന്ന് ഓർത്ത് ഞാൻ പുളകിതനായി. ഉറക്കത്തിന്റെ അബോധാവസ്ഥയിൽ മുനീർ എഴുന്നേറ്റു ചമ്രം മടിഞ്ഞി‌രിക്കുന്നുണ്ട്. അവനെ കുലുക്കി കുറച്ച് ബോധം വരുത്തിച്ചു. അടുക്കളയിൽ പോയി ഒരു കട്ടനിട്ട്, വീടിന്റെ പുറത്ത് അലക്കുകല്ലിൽ അതും കുടിച്ച് കഥ പറഞ്ഞിരുന്നു. രാവിലെ തന്നെ തള്ള് പറഞ്ഞിരിക്കാൻ നല്ല രസമാണ്. കുറച്ച് കഴിഞ്ഞ് വിനീഷും കൂടെ കൂടി. അവൻ ആണെങ്കിൽ കട്ട ഫോം. ഒരു മയമില്ലാത്ത തള്ള്. പെട്ടെന്ന് ഞങ്ങളുടെ മുന്നിൽ ഒരു ഉപ്പൻ കുണുങ്ങി നടന്നു പോകുന്നു. ഭാരിച്ച ചന്തിഭാരം കാരണമാകാം, അതിനു പറക്കാൻ പറ്റുന്നില്ല. വിനീഷ് ചാടി ഒരു പച്ച ഇലയിൽ തൊട്ടു. "നല്ല ഫുഡ്‌ വേണേൽ വേഗം തൊട്ടോ" അവൻ ഞങ്ങൾക്ക് ഒരു മുൻകരുതൽ നൽകി. ഞാനും വിനീഷും വിശ്വാസം ഇല്ലെങ്കിലും അവനു മാത്രം നല്ല ഭക്ഷണം കിട്ടണ്ട എന്നോർത്ത് ഒരു പച്ച ഇലയിൽ ഞെക്കി.പെട്ടന്ന് ഗേറ്റിന്റെ അവിടെ നിന്നും "മച്ചാനെ......" എന്ന നീണ്ട ഒരു വിളി. ഇത്രയും പെട്ടെന്ന് ഫുഡും കൊണ്ടുവന്നതാരാ എന്നാ മട്ടിൽ വിനീഷ് നോക്കി നിൽക്കുന്നു. ഞാനും അങ്ങോട്ട് നോക്കി. ബാഗും തൂക്കി രണ്ടു പേർ. ഒരൊറ്റ ഫ്രയ്മിൽ ആ രണ്ട് പേരെയും ഒരുമിച്ച് കണ്ടത് എനിക്ക് വിശ്വസിക്കാനായില്ല.

ഒരാൾ എന്റെ ക്ലാസ്സിൽ പഠിക്കുന്ന പെൺകുട്ടി - മാരി സെൽവി ഫ്രം റെഡിയാർപ്പാളയം, പോണ്ടിച്ചേരി.മറ്റൊരാൾ സ്കൂളിൽ ഒരുമിച്ച് പഠിച്ച ജിൻസൺ ജോൺ ജേക്കബ് ഫ്രം കടവന്ത്ര, എറണാകുളം. ഞാൻ വിനീഷിനെ നോക്കി. വിനീഷ് മുനീറിനെ നോക്കി. മുനീർ എന്നെ നോക്കി.ഞങ്ങൾ മൂന്നു പേരും അവരെ നോക്കി. അവർ രണ്ട് പേരും ഞങ്ങളെ നോക്കി. സ്കൂൾ ബാഗും തൂക്കി സാരിയും ഉടുത്ത് നിൽക്കുന്ന മാരി സെൽവിയുടെ കൈകളെ മുറുകെ പിടിച്ചിരിക്കുന്ന 3/4 ട്രൗസറും ടി ഷർട്ടും ഇട്ടു നിൽക്കുന്ന ജിൻസൺ. ആകെമൊത്തം അലുവയും മത്തി കറിയ്ക്കും വെല്ലുവിളിയാകുന്ന ഒരു ജോഡി പൊരുത്തം. എന്റെ ഉള്ളിന്റെ ഉള്ളിൽ ആംബുലൻസിന്റെ സൈറെൻ "ഗ്യാവൂ ഗ്യാവൂ" എന്ന് ഉച്ചത്തിൽ മുഴങ്ങി. എന്തോ മാരകമായ ഐറ്റം, ജോഡിയായി കൈകോർത്ത് വരുന്ന പോലെ. വീണ്ടും ഒരു നീണ്ട "മച്ചാനെ" വിളിയോട് കൂടി അവൻ ഓടി വന്ന് എന്നെ കെട്ടിപിടിച്ചു.പാണ്ടിപ്പടയിൽ ദിലീപിനെ ആദ്യം കാണുമ്പോൾ ഹരിശ്രീ അശോകൻ ഡ്രെസ്സൊക്കെ ഊരി കയ്യിൽ കൊടുത്ത് വിനീതമായി കൈ തൊഴുതു നിൽക്കുന്ന പോലെ എനിക്ക് തൊഴാൻ തോന്നി. ബോക്സർ മാത്രം ഇട്ടു നിന്ന എനിക്ക് മാരി സെൽവിയുടെ മുന്നിൽ ആ  സാഹസം കാണിക്കാനുള്ള ധൈര്യം കിട്ടിയില്ല. ഉദ്ദേശം മനസിലായില്ല എന്ന രീതിയിൽ ഞാൻ അവനെ നോക്കി. അമ്പട സണ്ണി കുട്ടാ"! എന്ന രീതിയിൽ അവൻ എന്നെയും നോക്കി. "അണ്ണാ അണ്ണാ" എന്നും പറഞ്ഞു മാരി സെൽവി എന്നോട് എന്തോ പറയാൻ വന്നു. അവൾ "അണ്ണാ അണ്ണാ" എന്ന് തന്നെ അല്ലെ വിളിച്ചത് എന്ന് ഞാൻ തലയിൽ റിവയിൻണ്ട് അടിച്ചു നോക്കി.

ഒരേ ക്ലാസ്സിൽ ആണെങ്കിലും ഇതുവരെ പുച്ചത്തോടെ അല്ലാതെ ഇവൾ എന്നെ നോക്കിയിട്ടില്ല.ഒരിക്കെ ക്ലാസ്സിലിരിക്കെ തലക്കുള്ളിൽ പെട്ടെന്ന് ഏതോ ഒരു പാട്ട് വന്നു. എന്റെ നിഷ്കളങ്കമായ മനസിന്‌ അതൊന്നു മൂളണം എന്ന് തോന്നി. വെറും ഒരു മൂളൽ.പതിയെ. ലോലമായി. ഇരു ചെവി അറിയാതെ. ഒഴുക്കിൽ വേറെ പല പാട്ടുകളും വന്നു പോയി. കുറച്ചു കഴിഞ്ഞപ്പോൾ ഒരു വശത്തു നിന്നും എന്നെകാളും വൃത്തികെട്ട മറ്റൊരു മൂളൽ. ഒരു പെൺ അശരീരി. കണ്ണാ!!!!!... ലഡ്ഡു തിണ്ണ ആസയ!!!!!. എന്റെ പാട്ടിനു ഡ്യുവറ്റ് അടിക്കാൻ ഒരാളോ?!.. ആരാത്?!.. ഞാൻ നോക്കി. ങേ!!.. മാരി സെൽവി ആണല്ലോ!.. വേണ്ടായിരുന്നു.. വേറെ ആരേലും മതിയായിരുന്നു. മാരി സെൽവിക്കു ചുറ്റും കുറച്ച് പെൺപിള്ളേരും ഉണ്ടല്ലോ!.. മാരി സെൽവി മൂളിയതല്ല. മോങ്ങിയതായിരുന്നു.. മാരി സെൽവി എന്തിനാ കരയണേ?. മാരി സെൽവിക് എന്റെ പാട്ടിന്റെ വൈബ് ആസ്വദിക്കാൻ പറ്റാത്തതിൽ എനിക്ക് സഹതാപം തോന്നി. "എന്നാച്ച് എന്നാച്" എന്ന് സുബ്ബു ലക്ഷ്മി, പൂവരസിയും അവളോട്‌ ചോദിക്കുന്നുണ്ട്. ഇല്ല!.. മാരി സെൽവിക്കു വിങ്ങുന്നതിനിടയിൽ സംസാരിക്കാൻ പറ്റുന്നില്ല. അവസാനം ടീച്ചർ വന്നു ചോദിച്ചു. മണി ഡെയിലി എന്നെ നോക്കി പാടാറുണ്ടെന്നും, എന്റെ വീട്ടിൽ അറിഞ്ഞാൽ എന്റെ അപ്പാ എന്നൈ കൊണ്ട്രു പോടുവാർ എന്നും, എന്നെ നിർബന്ധിക്കരുത്, മനസ്സിലാക്കൂ പ്ലീസ് എന്നും പറഞ്ഞ് അവൾ എന്നെ നോക്കി കൈ കൂപ്പി തൊഴുതു. ശേഷം എല്ലാ കണ്ണുകളും എന്റെ നേർക്ക്. നിനക്ക് വേറെ ആരെയും കിട്ടിയില്ലേ എന്ന രീതിക്ക് ജോസ് എന്നെ നോക്കി.എനിക്ക് ചിരി വന്നു. മാരി സെൽവിടെ കുറുമ്പ് ഇച്ചിരി കൂടുന്നുണ്ട്. ക്ലാസ്സിന്റെ ഇടയ്ക്ക് വെച്ചാണ്...!. കുറുമ്പത്തി!

ചിരിക്കുന്ന എന്നെ കണ്ട് "തിരുട്ടു മുണ്ടം, സ്റ്റാൻഡ് അപ്പ്‌" എന്ന് ടീച്ചർ അലറി. പണി പാളി, സീൻ കോമഡി അല്ലെന്ന് എനിക്ക് മനസിലായി. തല്ലിന്റെ മണമടിച്ച ജോസ് സ്വല്പം നീങ്ങിയിരുന്നു. "എരുമ്മ മാട്.. ഇൻഗ വാടാ" എന്നും പറഞ്ഞ് ടീച്ചർ എന്നെ സ്റ്റാഫ്‌ റൂമിലോട്ട് കൊണ്ട് പോയി. എനിക്ക് അറിയാവുന്ന തമിഴിൽ ഞാൻ മൂളിയ പാട്ടിന്റെ ടോൺ മാരി സെൽവി തെറ്റിധരിച്ചതിന്റെ പ്രശ്നം ആണെന്ന് പറഞ്ഞ് നോക്കി. ഇല്ല. ആരും കേൾക്കുന്നില്ല. നാല് ദിശയിലേക്കും ആന്റി ക്ലോക്ക് ദിശയിൽ പമ്പരം കണക്കിന് കറങ്ങി, കൈ മലർത്തി, "ഞാൻ ഒണ്ണും പണ്ണലൈ...ഞാൻ ഒണ്ണും പണ്ണലൈ" എന്ന് പറഞ്ഞ് നോക്കി. ഇല്ല ആരും വിശ്വസിക്കുന്നില്ല. അവർക്ക് വഴക്ക് പറഞ്ഞ് ബോർ അടിച്ചപ്പോൾ എന്നോട് പൊയ്ക്കോളാൻ പറഞ്ഞു. അപമാനിതനായി, വിശണ്ണാനായി.. അതിലുപരി വേറെ എന്തൊക്കെയോ ആയി ഞാൻ തിരിച്ച് ക്ലാസ്സിൽ കയറി. തളർന്നു നിൽക്കുന്ന എന്നെ നോക്കി വീണ്ടും കൈകൂപ്പി "എന്നെ വിടൂ, പ്ലീസ്‌"  എന്ന് നോക്കി നിൽക്കുന്ന മാരി സെൽവിയെണു ഞാൻ അവസാനമായി കണ്ടത്. പിന്നെ അവൾ ഉള്ള എക്സാം ഹാളിൽ കയറി ചെല്ലാൻ വരെ എനിക്ക് ഒരു പേടിയായിരുന്നു.ശേഷം കേൾക്കുന്നത് ഈ "അണ്ണാ അണ്ണാ" എന്നുള്ള ഈ വിളിയാണ്.

മാരി സെൽവിയും ജിൻസണും ഇൻസ്റ്റാഗ്രാം വഴി കടുത്ത പ്രണയത്തിൽ ആയെന്നും അവൾ ആരും അറിയാണ്ട് കുറിപ്പ് എഴുതി വീട് വിട്ടു ഇറങ്ങിയെന്നും. അവളെ കല്യാണം കഴിക്കാനാണ് അവൻ പോണ്ടിച്ചേരിയിൽ വന്നതെന്നും, നിങ്ങളുടെ മാനസിക ശാരീരിക സാമ്പത്തിക കട്ട സപ്പോർട്ട് വേണമെന്നും അവർ പറഞ്ഞു. മാരി സെൽവിയെ എന്റെ റൂമിൽ എല്ലാവർക്കും അറിയാം. സൗന്ദര്യം ഉള്ള വിശ്വസിക്കാൻ പറ്റാത്ത ഒരു സാധനം. ജിൻസനേയും ചെറിയ രീതിക്ക് അറിയാം. ചാടി കയറി എന്തോ പറയാൻ പോയ വിനീഷിന്റെ വാ ഞാൻ പൊത്തി, പിടിച്ചു മാറ്റി നിർത്തി. അവന്റെ നെഞ്ച് തടവികൊണ്ട് ഞാൻ പറഞ്ഞു "ആവേശം വേണ്ടാ.. ആവേശം വേണ്ടാ... നിനക്ക് അറിഞ്ഞൂടാ ആ ജിൻസണെ!.. ബ്രേക്കിങ് ബാഡ് കണ്ട് എന്തോ ഉണ്ടാകാൻ നോക്കി കെമിസ്ട്രി ലാബിന് തീ ഇട്ടവനാണ്.!. ഇവനെ കോഴിന്ന് വിളിച്ചാൽ അത് കോഴിക്കാണ് നാണക്കേട്.. ഇവന്റെ പേര് കേട്ടിട്ടുണ്ട് എന്ന് പറഞ്ഞാൽ തന്നെ നാട്ടിൽ ആരും വീട്ടിൽ കേറ്റില്ല!... നോ.!. നെവർ!.. ഇല്ല!.. പറ്റില്ലാ!.. അങ്ങനെ എന്തേലും ഒക്കെ പറഞ്ഞ് രണ്ടിനെയും പറഞ്ഞ് വിടടാ!.. ഞാൻ മാത്രം പറഞ്ഞാൽ ആ അലവലാതി പോവില്ല…”

“പ്രണയത്തിന്റെ നൊമ്പരം, ഒത്തു ചേരാൻ പറ്റാത്തതിന്റെ മനോവിഷമം... താജ്മഹൽ.. മുംതാസ്.. ഇതൊക്കെ നിനക്കെന്തേലും അറിയോട!!!! " എന്നും പറഞ്ഞ് എന്നെ വെറും പുച്ചത്തോടെ നോക്കി. ഹു!! ഈ വികാരജീവിയെ ഞാൻ  എങ്ങനേ പറഞ്ഞു മനസിലാക്കും എന്ന് ഓർത്ത് ഞാൻ ടെൻഷനടിച്ചു. അവിടെ മുനീറിനോട് ജിൻസൺ കൈയും കാലും കൊണ്ടൊക്കെ ആക്ഷൻ കാണിച്ചു എന്തൊക്കെയോ തള്ളി മറിക്കുന്നുണ്ട്. ജിൻസണും മാരി സെൽവിയും എല്ലാവരെയും നാക്കിട്ടടിച്ചു വീഴ്ത്തി. അവരുടെ വിശുദ്ധ പ്രണയത്തിനു തുണയെക്കാൻ എന്റെ റൂംമേറ്റ്സ് വെമ്പൽ കൊള്ളുന്ന പോലെ എനിക്ക് തോന്നി. ഞാൻ കണ്ണൊക്കെ ഇറുക്കി വേണ്ടാ വേണ്ടാ എന്ന് പല തവണ പറഞ്ഞ് നോക്കി. ഇല്ല!,കാര്യങ്ങൾ കൈ വിട്ടുപോയിരിക്കുന്നു. മുനീർ ജിൻസനോട് പ്ലാൻ എന്താണെന്ന് ചോദിച്ചു. ജിൻസൺ മുഖം കുറച്ചൂടെ സീരിയസ് ആക്കി,  "ആദ്യം കല്യാണം, ഫസ്റ്റ് നൈറ്റ്‌, ഇവിടെ ഒരു വീട്, ജോബ്, പിന്നെ മാരി സെൽവിടെ അച്ഛൻ അമ്മയുടെ പിണക്കം.. അത് ഒരു കുഞ്ഞി കാലു കാണിച്ചു കൊടുത്താൽ മാറികോളും.".. അവൻ പറഞ്ഞ്  നിർത്തി. ഞാൻ എല്ലാവരെയും തിരിഞ്ഞും മറിഞ്ഞും നോക്കി. അവർക്ക് എല്ലാവർക്കും പ്ലാൻ ഇഷ്ടപെട്ട മട്ടാണ്. എനിക്ക് അത് കണ്ട് ദേഷ്യം വന്നു. "എടാ മാങ്ങാണ്ടി ജിൻസാ!.. നിനക്ക് ഇവള്ടെ അച്ഛനെ പറ്റി അറിയതോണ്ടാണ്!.. കുഞ്ഞി കാലിണ്ടക്കാൻ  നീ ചെല്ല്!..നിന്നെ കുന്തത്തിൽ കുത്തി തന്തൂരിയടിച്ച് ടച്ചിങ്‌സ് ആയിട്ട് തിന്നും!... എടാ അയാള് ഇവിടെത്തെ വല്യ കവുണ്ടറോ കോണാണ്ടാറോ ഒക്കെയാണ്..നീ തിരിച്ച് നാട്ടിൽ പോക്കേ ജിൻസാ!..നിനക്ക് ഈ വ്യാളി പരിപാടിയൊക്കെ നിർത്തിക്കൂടെ!"..ജിൻസൺ ഒരു സെക്കന്റ്‌ മൗനത്തിനു ശേഷം വളരെ പക്വതയോടെ എന്റെ തോളിൽ കൈവച്ചുകൊണ്ട് പറഞ്ഞു. "ഈ ഒളിച്ചോട്ടം എന്ന സമ്പ്രദായത്തിൽ രണ്ട് ഇടി ഇണ്ടാകും!.. കുറച്ച് ചോര ഒഴുകുന്നതൊക്കെ സർവ സാധാരണം.. കൊറച് തീയും പുകയും... കൊറച്ച് ആളുകളുടെ അമറലും ചീറ്റലുമൊക്കെയുണ്ടാക്കും!... അതൊക്കെ സ്വാഭാവികമെല്ലെടാ മണിയെ! ". അവസാനമായി ഈ ജിൻസൺ എന്നവനെ കണ്ടത് ഏതോ ഒരു മണിചെയിൻ ജോബിന് ചേരുന്നുണ്ടോ എന്നും ചോദിച്ചു വന്നപ്പോളാണ്. പിള്ളേരെ പറ്റിച്ച പൈസയും കൊണ്ട് ‘ലേ ലാഡക്ക്’ പോയവനെ കാണണത് ഇപ്പോഴാ. എനിക്ക് ഉള്ള ചോര തന്നെ എന്റെ ശരീരത്തിൽ ഇല്ല!. ഇനി ഞാൻ ഇവനു വേണ്ടി.. അതും ഈ മാരി സെൽവിക്കും കൂടെ വേണ്ടി, ഞാൻ അത് ഒഴുക്കി കളയണം പോലും!. ഞാൻ എല്ലാവരെയും പറഞ്ഞ് മനസിലാക്കിപ്പിക്കാൻ നോക്കി. ആരും വിട്ടുമാറുന്ന പ്രശ്നമില്ല. എല്ലാവരും ഒളിച്ചോട്ടത്തിൽ പങ്ക് ചേരാനുള്ള ആവേശത്തിലാണ്.അങ്ങനെ മനസില്ലാ മനസോടെ ഞാനും കൂടെ കൂടി. ആദ്യം അടുത്തുള്ള അമ്പലത്തിൽ പോയി താലി കേട്ടാമെന്ന് മാരി സെൽവി പറഞ്ഞു. ഫുഡ്‌ കഴിച്ചിട്ട് ആകാമെന്ന് ജിൻസൺ. ജിൻസൺ പറഞ്ഞ ആ പോയിന്റ്.. അതെനിക് ഇഷ്ടപ്പെട്ടു. ആദ്യം കല്യാണ സദ്യ, പിന്നെ താലിക്കെട്ട്. കൊള്ളാം!.

റിച്ച് ലുക്ക്‌ തോന്നിക്കുന്ന ഒരു വല്യ റെസ്റ്റെറന്റിൽ ജിൻസൺ ഞങ്ങളെ നിർബന്ധിച്ച് കയറ്റി. ഓർഡർ എടുക്കാൻ വന്ന തമിഴ് അണ്ണനോട് ജിൻസൺ ചിക്കൻ പൊട്ടി തെറിച്ചത് ഉണ്ടോന്ന് ചോദിച്ചു. എനിക്ക് അവന്റെ അണ്ണാക്കിലോട്ട് കുറച്ച് സോസ് ഒഴിച്ച് മിണ്ടാണ്ടിരിക്കാൻ പറയാൻ തോന്നി. മുനീർ മുൻകൈയെടുത്ത് പറക്കുന്നതും നടക്കുന്നതും നീന്തുന്നതുമായാ എല്ലാം ഓർഡർ ചെയ്തു. പിന്നെ ഒരു യുദ്ധമായിരുന്നു. ചിക്കനെ ഒക്കെ വലിച്ചു കീറി. പ്ലേറ്റിൽ എല്ലു വീഴുന്ന "ട്യൂൺഗ് ട്യൂൺഗ്" ശബ്ദം ഇടയ്ക്കിടെ കേട്ടു. മട്ടണിന്റെ എല്ലിൽ വിനീഷ് വിസിലൂതി. മയോണിസ് ഒക്കെ സേമിയ പായസം കുടിക്കണ പോലെ കിണ്ണത്തോടെ എടുത്ത് മാരി സെൽവി മോന്തി. പെട്ടെന്ന് ജിൻസൺ വളരെ മൃദുലമായി പൊരിച്ച മീനിന്റെ വാലിന്റെ അറ്റത്ത് പിടിച്ച് എയറിൽ നിർത്തി ഒരു സൂത്രം കാണിച്ചു തരട്ടെ എന്ന് ചോദിച്ചു. എന്തേലും വ്യാളി പരിപാടിയിരിക്കും. ഞാൻ എന്തായിരിക്കും അതെന്ന് നോക്കിയിരുന്നു. മാരി സെൽവി "കമോൺ കമോൺ" എന്ന രീതിയ്ക്കു തലയാട്ടി. ഇടയ്ക്കൽ ഗുഹ പോലെത്തെ അവന്റെ വാ തുറന്നു. മീൻ മുഴുവനായി അകത്തു കടത്തി. വായടച്ചു. തിരിച്ചു പതിയെ എടുത്തു. മുള്ളു മാത്രമായി പുറത്തേക്ക് വന്നു. മാരി സെൽവിക്ക് ആണെങ്കിൽ ആ സൂത്രം കണ്ടിട്ട് കൈയടിക്കാതെ ഇരിക്കാൻ പറ്റണില്ല!. ആ സൂത്രം കണ്ട് വിനീഷിന് ഏകദേശം ജിൻസണെ പറ്റി കത്തി തുടങ്ങി. ജെസിബി മണ്ണ് മാന്താണ പോലെ ജിൻസൺ ബിരിയാണിയിൽ ഒരു പിടി പിടിച്ചു. എല്ലാവരും വയറു നിറയേ ആർമാദിച്ച് ഫുഡ്‌ കഴിച്ചു. ഞാൻ നക്കി വടിച്ച് എടുത്ത എന്റെ പ്ലേറ്റിൽ നോക്കിയാൽ ആധാർ കാർഡിലെ ഫോട്ടോ പോലെ എന്നെ കാണാം. ഷവർമ പോലെത്തെ ഒരു റോളായി ബില്ല് വന്നു. 4500 രൂപ. കാർഡ് ആണോ ക്യാഷ് ആണോന്ന് അയാൾ ജിൻസനോട് ചോദിച്ചു. അവൻ ഓരോരുത്തരുടെയും നേർക്ക് കൈ ചൂണ്ടി വളരെ വേഗത്തിൽ പിറുപിറുത്തുകൊണ്ട്  "ഒരമ്മ കടയിൽ പോയി.. ഒരു ഡസൻ വള വാങ്ങി..." എന്ന് പാടാൻ തുടങ്ങി. സൂത്രശാലിയായ ജിൻസന്റെ ഒരു സൂത്രമാണിതെന്ന് മാത്രം എനിക്ക് മനസിലായി.വിരൽ അവസാനം മുനീറിന്റെ നേർക്കു നിന്നു. കോളടിച്ചല്ലോ കുട്ടാ!! എന്ന രീതിക്ക് ജിൻസൺ അവനെ നോക്കി. അവനോടു ഇടത്തെ കൈ നീട്ടാൻ പറഞ്ഞു. അവൻ നീട്ടി. ഒരൊറ്റ അടി കൈ വെള്ളയിൽ അടിച്ചിട്ട് ചോദ്യം പാസ്സ് എന്നും പറഞ്ഞു, അവന്റ കവിളത്ത് നുള്ളി!. മുനീർ തിടുക്കത്തിൽ കൈ തുടച്ച്കൊണ്ട് "ഇല്ല.. വേണ്ടാ... വേണ്ടാ... എനിക്ക് പാസ്സ് വേണ്ടാ" എന്ന് പറഞ്ഞു. മുനീർ ഞങ്ങളെ നോക്കി. ആരുടേയും കയ്യിൽ പൈസയില്ല. തിന്ന കോഴിയൊക്കെ വിയർത്തൊലിച്ചു പോകുന്ന പോലെ തോന്നി. ഹോട്ടലിന്റെ ഇരിപ്പ് വശം കണ്ടിട്ട് മാവാട്ടാനും ദോശ ചുടാനുമൊക്കെ പുതിയ ഒരാളുടെ ആവശ്യം ഉണ്ടന്ന് തോന്നുന്നില്ല. എന്റെ കയ്യിൽ പൈസയുണ്ട്. കോളേജിലെ ട്രിപ്പിനു ക്ലാസ്സിലെ തമിഴ്, മണിപ്പൂർ, മലയാളി, ബംഗാളി, ഹിന്ദികാര് എന്നിങ്ങനെ എല്ലാവരുടെയും അടുത്ത് നിന്ന് മേടിച്ച പൈസ. അതിൽ ഞാൻ ഇപ്പോൾ തൊട്ടാൽ, ഇന്ത്യയുടെ നാനാ സംസ്ഥാനങ്ങളിൽ വ്യത്യസ്ത ഭാഷ സംസാരിക്കുന്നവരുടെ അടുത്ത് നിന്നും ഒരുമിച്ച് ഇടിക്കാനുള്ള സുവർന്നാവസരത്തിനു കുഴി തോണ്ടുന്ന പോലെയാകും. മാരി സെൽവിക്കു ഇതിനെ പറ്റി അറിയാം. കള്ളി. കാട്ടു കള്ളി. കാട്ടു കോഴിക്ക് ചേർന്ന കള്ള കള്ളി. ആ പൈസ കൊടുക്കെന്നും, മാരി സെൽവിടെ കയ്യിലുള്ള ഗോൾഡ് പോകുന്ന വഴിയ്ക്കു പണയം വെച്ച് തിരികെ തരാമെന്നും ജിൻസൺ അവന്റെ നെഞ്ചത്തടിച്ചു പറഞ്ഞു. പിന്നെ!!! രണ്ട് പേന ഉണ്ടോന്ന് ചോദിച്ചാ അച്ഛനേം അമ്മേനേം വിളിച്ചോണ്ട് വരണ ടീമാണ് ഈ മാരി സെൽവി. ഇവള് സ്വർണം പണയം വെച്ച് ചിക്കന്റെയും മീനിന്റെയും പൈസ തരാൻ പോണു. ജിൻസൺ നെഞ്ചത്തടിച്ചു അത്ര ഉറപ്പിച്ച് പറഞ്ഞതുകൊണ്ട് മാത്രം എനിക്ക് ഒട്ടും വിശ്വാസമായില്ല. വേറെ വഴിയില്ലാത്തോണ്ട് ഞാൻ ആ പൈസ വീശി. ശ്യൂ...

എല്ലാവരും പുറത്തിറങ്ങി. ഒരു ആകാംഷയുടെ പുറത്ത് അവരുടെ കയ്യിൽ എത്ര രൂപയുണ്ടെന്ന് ഞാൻ ചോദിച്ചു. രണ്ടുപേരുടെയും കയ്യിൽ ആകെ 800 രൂപ!. കപ്പലണ്ടി മുട്ടായി മേടിക്കാനുള്ള പൈസക്ക് ഒളിച്ചോടി കുഞ്ഞിക്കാലുണ്ടാകാൻ ഇറങ്ങിയേക്കുന്ന നല്ല ബെസ്റ്റ് കപ്പിൾസ്... സഭാഷ്!!..ഞാൻ വിനീഷിനോട് പറഞ്ഞു."ഇപ്പോഴും വൈകിയിട്ടില്ല.. ഇവനെ നാട്ടിലേക്കും... ഇവളെ വീട്ടിലേക്കും നമ്മക്ക് പിരിച്ചുവിടാം".അവൻ ഒരടി പോലും പിന്നോട്ടില്ല എന്ന് തറപ്പിച്ചു പറഞ്ഞു. രണ്ടടി കിട്ടുമ്പോ തനിയെ പിന്നിലേക്കു ഒരടി വെച്ചോളും എന്നെനിക്ക് ഉറപ്പായിരുന്നു.

ജീവിതത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന മുഹൂർത്തമാണ് കല്യാണം. അതുകൊണ്ട് എല്ലാവർക്കും പുതിയ ഡ്രസ്സ്‌ എടുക്കണം എന്നും പറഞ്ഞു ജിൻസൺ ഞങ്ങളെ ഒരു കടയിൽ കയറ്റി. കാഞ്ചിവരം സാരിയില്ലാതെ താലി കെട്ടാൻ കഴുത്ത് നീട്ടില്ലെന്ന്  മാരി സെൽവി വാശിപിടിച്ചു. ഉച്ചയ്ക്ക് കാഞ്ചിവരം കിട്ടില്ല.. അതുകൊണ്ട് കല്യാണം നിർത്തി എല്ലാവർക്കും വീട്ടിലേക്ക് പിരിഞ്ഞു പോകാമെന്ന് ഞാൻ പറഞ്ഞു നോക്കി. വ്യത്യസ്തമായി ഒന്നും സംഭവിച്ചില്ല. അതും ഏറ്റില്ല. ഞങ്ങൾ റൂമിലെ എല്ലാവർക്കും വെള്ള ഷർട്ട്, മണവാട്ടിക്ക് ചുവപ്പ് സാരി, മണവാളന്  ചുവപ്പ് ഷർട്ട്‌.എന്റെ കാർഡ് വീണ്ടും ഉരസി. അതിങ്ങനെ ഉരസുമ്പോളൊക്കെ നെഞ്ചിൽ ഒരു എക്സ്ട്രാ "ടുപ്പ് ടുപ്പ്" ശബ്ദം കേൾക്കുന്നത് പോലെ തോന്നി. രാംരാജ് പരസ്യത്തിലെ പോലെ ഞങ്ങളെല്ലാവരും ഒരുമിച്ച് പുറത്തേക്ക് നടന്നു വന്നു. ഒരു യൂബർ വിളിച്ച് നേരെ അമ്പലത്തിലോട്ട് വിട്ടു. സേവ് ദി ഡേറ്റ് ഇല്ലാത്ത ഒരു കല്യാണം എന്നുള്ള സങ്കടം ജിൻസൻ ഇടയ്ക്കിടെ പറഞ്ഞു. മഞ്ഞളും മഞ്ഞ ചരടും മേടിച്ച്, അത് താലിയായി കേട്ടമെന്ന് മാരി സെൽവി. ഞാൻ അവളെ ശരിക്കും ഒന്ന് നോക്കി. ഇവളുടെ ആദ്യത്തെ ഒളിച്ചോട്ടം തന്നെ ആണോ?. ക്ലാസ്സിൽ ട്രിപ്പിന്റെ കാര്യം ചർച്ച ചെയ്തപ്പോൾ, സന്ധ്യ കഴിഞ്ഞു വീട്ടീന്ന് ഇറങ്ങിയാൽ "അപ്പ തിട്ടും!!.. സാമി കണ്ണ കുത്തും!" എന്നൊക്കെ ഡയലോഗ് അടിച്ചവളാ!. ഇപ്പോൾ പുട്ട് കുറ്റിന്ന് പുട്ട് വരുന്ന പോലെയാ കാഞ്ജീവരം, മഞ്ഞൾ, ചരട് ന്നൊക്കെ ഓരോന്നും വരുന്നത്. ഞാൻ പിന്നെ ജിൻസണെ നോക്കി. നല്ല അടിപൊളി ജോഡി. പത്ത് പേർക്ക് പണി കൊടുത്തണേലും ജീവിച്ചു പൊയ്ക്കോളും. വണ്ടി ഒരു കടയ്ക്കു മുന്നേ നിർത്തി.എല്ലാം ഞാൻ മേടിച്ചോളാം എന്നും പറഞ്ഞു  ഞാൻ മാത്രം ഇറങ്ങി. എല്ലാവരും കൂടെ ഇറങ്ങിയാൽ എന്റെ കാർഡ് താങ്ങില്ല. ഞാൻ ബാലൻസ് ചെക്ക് ചെയ്തു. ട്രിപ്പിനു പോകുമ്പോൾ എല്ലാവർക്കും ഒരു മൊട്ട പപ്പ്സ് മേടിച്ചു കൊടുക്കാനുള്ള പൈസ ബാക്കിയുണ്ട്. എന്റെ ധന ലക്ഷ്മി!!!!... എന്നെ കാത്തോളണേ!!... കടയിൽ നിന്നും രണ്ട് പൂമാലയും, മഞ്ഞളും, ചരടും മേടിച്ചു. പെട്ടെന്ന് എന്നെ തട്ടി മാറ്റി ഒരു ആറടി ഭീകരൻ കടകരോനോട് ഒരു ഫോട്ടോ കാണിച്ച് കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചു. അയാൾ പേടിച്ചുകൊണ്ട് ഇല്ല എന്ന് തലയാട്ടി. അയാൾ എന്റെ നേർക്കു തിരിച്ചു തിരിഞ്ഞു. ഫോട്ടോ കാണിച്ചു. മാരി സെൽവിയുടെ ഒരു പാസ്പോർട്ട്‌ സൈസ് ഫോട്ടോ. അയാളുടെ പിൻവശത്ത് യൂബറിന്റെ ഉള്ളിൽ മാരി സെൽവി ജിൻസന്റെ മാരകമായ എന്തോ ഒരു ചളി കേട്ട് ആഞ്ഞു ചിരിക്കുവാണ്. ഫോട്ടോയിലെ മാരി... യൂബറിലെ മാരി... രണ്ട് മാരിയിലേക്കും എന്റെ കൃഷ്ണമണി മാറി മാറി നോക്കി.അയാളെ കണ്ടാൽ ഇപ്പോൾ എന്നെ പീഡിപ്പിക്കും എന്ന മട്ടാണ്. പേടിച്ചിട്ട് ഉമിനീര് ഇറക്കാൻ പറ്റണില്ല. എന്റെ കൽമുട്ടുകൾ കുട്ടിയിടിച്ചു. കയ്യിലുള്ള മഞ്ഞൾ അയാളുടെ കണ്ണിൽ തേച്ചിട്ട് ഓടിയാലോ എന്ന് തോന്നി. ഞാൻ ഇല്ലന്ന് തലയാട്ടി. എന്തോ വശപ്പിശ ക് ഉള്ളതുപോലെ അയാൾ എന്റെ കയ്യിലുള്ള മാല നോക്കി. "അപ്പൂപ്പൻ സെത്ത് പോയി!!.. അവരുക്കു പോടാതുക്ക്" എന്നും പറഞ്ഞു ഞാൻ ഒരു കരച്ചിൽ കരഞ്ഞു. ഭീകരൻ ചുമ്മാ ഫ്ലാറ്റ്!.. എന്റെ തോളിൽ തട്ടി ആശ്വാസിപ്പിച്ചു പുള്ളി നടന്നകന്നു!. പെട്ടെന്നു ഒരു ശബ്ദം. "മണി... സീക്രമം വാ!!.. അപ്പ ആള് പാത്ത സീൻ.... സീൻ ആയിടും". കടക്കാരൻ, ഭീകരൻ തിരിഞ്ഞു നോക്കി. കാറിൽ ഇരുന്നു എന്നെ "വാങ്കോ വാങ്കോ" എന്ന് മാടി വിളിക്കുന്ന മാരി സെൽവി. ഭീകരൻ എന്നെ നോക്കി. ഞങ്ങളുടെ രണ്ട് പേരുടെയും തലക്കുള്ളിൽ "അപ്പൂപ്പൻ സെത്ത് പോയി" എന്നുള്ള ഡയലോഗും "ങ്ങീ.. ങ്ങീ" എന്നുള്ള എന്റെ മോങ്ങലും മുഴങ്ങി കേട്ടു. അയാൾ എന്റെ കോളേറിൽ പിടിച്ചു തൂക്കി. യൂബറുക്കാർനോട് "വണ്ടി വിട് അണ്ണാ!!!!!" എന്ന് ജിൻസൺ അലറുന്നത് ഞാൻ കേട്ടു. എന്നെ വിട്ടിട്ട് പോകാനുള്ള പ്ലാൻ. എനിക്ക് അത്ഭുതം ഒന്നും തോന്നിയില്ല. ജിൻസന്റെ ഓരോരോ കുഞ്ഞി കുഞ്ഞി സൂത്രങ്ങളെ!.പക്ഷേ ഇത്തവണ ഏറ്റില്ല. ഭീകരന്റെ ഭീമന്മാർ വണ്ടി അങ്ങ് വളഞ്ഞു. ഞങ്ങളെ മൊത്തത്തിൽ അങ്ങ് പൊക്കി!.

ഏതോ ഒരു വീട്ടിൽ ഭീകരനും ഭീമന്മാരും ഞങ്ങളും നിന്നു. ചീറി പാഞ്ഞു  വന്ന് ശടാന്ന് ബ്രേക്കിട്ട് രണ്ട് സ്കോർപിയോ നിന്നു. പൊടിക്കാറ്റിൽ മുങ്ങി നിന്ന സ്കോർപിയോയിൽ നിന്ന് കാവി മുണ്ടുടുത്ത ഒരാൾ ഇറങ്ങി വന്നു. മാരി സെൽവിയുടെ ചുണ്ടുകൾ "അപ്പാ" എന്ന് പിറുപിറുത്തു. നടന്നു വരുംതോറും അയാളുടെ പിന്നിൽ ഭീമന്മാരുടെ എണ്ണം കൂടി. വിസിൽ അടിക്കാൻ മുട്ടി നിൽക്കുന്ന കുക്കറിന്റെ പോലെത്തെ അയാളുടെ മുഖത്തു നിന്നും രണ്ട് തെറി ഇപ്പോൾ പായും എന്ന് ഞാൻ പ്രതീക്ഷിച്ചു. ശോ! ബസ് കയറി പോണ്ടിച്ചേരിയിൽ വന്ന് ഇടി കൊണ്ട് ചാവാനുള്ള ജിൻസന്റെ തലവിധി ഓർത്ത് എനിക്ക് സങ്കടം വന്നു. അയാൾ വേഗം വന്നു മാരി സെൽവിയുടെ മുഖത്തേക്ക് തന്നെ നോക്കി. രണ്ട് പേരും കുറച്ചു നേരം മുഖത്തോട് മുഖം നോക്കി നിന്നു. പെട്ടെന്ന് അയാൾ "തങ്കമേ" എന്നും പറഞ്ഞു അവളെ കെട്ടിപിടിച്ച് ഒരൊറ്റ കരച്ചിൽ!. ഇതെന്ത് പണ്ടാരമാണ്!. ഒരുമാതിരി അവാർഡ് പടം പോലെ. ആകെ ശോകമൂകം. ഫുൾ കരച്ചിലും കെട്ടിപിടിത്തവും. സമാധാനിപ്പിക്കലും. വല്യ മീശ വെച്ചിട്ട് ആ മൊണ്ണ ഒരു പഞ്ച് ഡയലോഗ് പോലും അടിക്കാണ്ട് കിടന്ന് മോങ്ങണ്. മ്ലേച്ചൻ!. ആ ട്രിപ്പിന്റെ പൈസ കിട്ടിയിരുന്നേൽ പോകാമായിരുന്നു എന്ന മട്ടിൽ ഞങ്ങൾ നിന്നു. പെട്ടെന്ന് കാറിന്റെ ഡോർ ആഞ്ഞടിക്കുന്ന ശബ്ദം കേട്ടു, ഞങ്ങൾ അങ്ങോട്ടേക്ക് നോക്കി. സാരിയും മടക്കികുത്തി പല്ലും കടിച്ച് വരുന്ന സീനിയർ മാരി സെൽവി. അമ്മ - മുത്തു മാരി!. വായിലെ കടുത്ത ചുവപ്പ് നിറഞ്ഞ മുറുക്കാൻ പുറത്തേക്ക് ആഞ്ഞു തുപ്പി. ആഞ്ഞു ഉരുണ്ടു വന്ന അവരുടെ ചെരുപ്പുകൾ കാലിൽ നിന്നും തെറിച്ചു. കെട്ടഴിഞ്ഞ കറുത്ത മുടികൾ ഒരു സർപ്പത്തെ പോലെ ആടി. മുറുക്കാനിൽ ചുവന്ന ചുണ്ടുകൾ ദേഷ്യത്തിൽ വിറച്ചു. നാലടി പൊക്കമുള്ള ഒരു തിരി കൊളുത്തിയ ഡൈനമൈറ്റ് ഉരുണ്ടു വരുന്ന പോലെ എനിക്ക് തോന്നി. നിരന്നു നിൽക്കുന്ന ഞങ്ങൾ രാംരാജ് ബോയ്സിലേക്ക് അവർ പാഞ്ഞാടുത്തു. ആരുടെ നേർക്കാണ് വരണ്ടത്ത് എന്നറിയാത്ത ഒരു വരവ്. അവിടെയാണ് ജിൻസൺ ഒരു പുതിയ സൂത്രം കാണിച്ചത്. ഒരടി അവൻ പിന്നോട്ട് നിന്നു. എന്നിട്ട് എന്നെ നോക്കി ഉറക്കേ "തലേ!..... ഇനി നമ്മ എണ്ണ പണ്ണും?" എന്ന് ചോദിച്ചു. എന്റെ കണ്ണ് തള്ളി!. കാള ചുവപ്പ് കണ്ടപോലെ തള്ള എന്റെ നേർക്കു വന്ന് ചാടി വലതു കൈ പിറകിലോട്ട് ഓങ്ങി ഒരൊറ്റ ഒരു അടി.  ലെയ്സിന്റെ പാക്കറ്റ് പൊട്ടിയതുപോലെ ഒരു ശബ്ദം. എന്റെ താടിയെല്ല് ഒന്ന് ഇടേത്തേ അറ്റം പോയി തിരികെ വന്നു. തലച്ചോറ് ഗുളു ഗുളുന്ന് ഒന്ന് ഇളകി. നട്ടുച്ചക്ക് മാരി സെൽവിടെ അമ്മക്ക് ചുറ്റും മിന്നാമിനുങ്ങിനെ ഞാൻ മാത്രേ കണ്ടുള്ളു. ഞാൻ ഇപ്പോൾ കേൾക്കുന്നത് "ക്കൂൂയ്... കൂയ്...' ന്നൊരു മൂളക്കം മാത്രം. രണ്ട് പെഗും ഒരു സിഗരറ്റും വലിച്ചാൽ കിട്ടുന്ന കിക്ക് ഒരു ചെറിയ സ്പർശനത്തിൽ എനിക്ക് കിട്ടി. താഴെ വീഴാതെ ഒരു മൂൺ വാൾക് ഇട്ട് തൊട്ട് അടുത്തുള്ള മതിലിൽ ചാരി, താഴേക്ക് ഞാൻ ഊർന്നിറങ്ങി. ഞാൻ മങ്ങിയ കാഴ്ച്ചയിൽ ജിൻസണെ നോക്കി. ഒന്നും പറയാനില്ലടാ എനിക്ക്!. ഒന്നും!. അവരെ ഒന്നും ചെയ്യണ്ട എന്ന് കവുണ്ടർ അപ്പൻ അമ്മയെ തടഞ്ഞു. ഈ അലവലാതിക്ക് ഇത് നേരത്തെ പറഞ്ഞൂടായിരുന്നോ!, എന്ന് എനിക്ക് തോന്നി. താനൊന്ന് പോക്കേടോ എന്ന രീതിയ്ക്ക് അയാളെ അമ്മ തള്ളി മാറ്റി!!.. ഭീകരി!.. എന്നിട്ട് മുട്ട് മടക്കി ജിൻസന്റെ മർമ ഭാഗത്ത് നോക്കി ഒരിടി. ജീവിതത്തിൽ സങ്കടം വരുമ്പോൾ ഓർത്ത് സന്തോഷിക്കാൻ അതൊരു ചിത്രം പോലെ എന്റെ ഓർമയിലേക്ക് സൂക്ഷിച്ചുവെച്ചു. പക്ഷേ, സന്തോഷതിലുപരി അവൻ കണ്ടത് മിന്നാമിനുങ് തന്നെ ആയിരിക്കോ അതിലും കൂടിയത് ആയിരിക്കുമോ എന്നുള്ള എന്റെ സംശയം എന്നെ അലട്ടി. അവൻ ഒന്ന് ഉഷാറാകുമ്പോ ചോദിക്കണം. അവൻ എന്റെ അടുത്ത് വന്ന് കിടന്നു. എന്തായാലും കുഞ്ഞികാലിന്റെ കാര്യത്തിൽ ഒരു തീരുമാനമായി. ആവേശകാരൻ വിനീഷിന് സ്പർശന സുഖം കിട്ടിയത് നെഞ്ചാംകൂട്ടിലായിരുന്നു. നിന്ന നിൽപ്പിൽ അവൻ എങ്ങലിടിച്ച് “വെള്ളം വെള്ളം” എന്ന് പറഞ് താഴെ വീണു. മാരി, അമ്മ, അച്ഛൻ കട്ട സെന്റി സംഭാഷണം ആണ്. "കൂയ് കൂയ്" ശബ്ദം ഒന്ന് മങ്ങി തുടങ്ങി.ഇനിയും ഇടി കിട്ടിയാലോ എന്നോർത്ത് ഞാൻ എഴുന്നേറ്റില്ല. അവസാനം ഞാൻ നോക്കുമ്പോ മാരിയും കുടുംബക്കാരും കെട്ടി പിടിച്ചു കരഞ്ഞുകൊണ്ട് പോകാനൊരുങ്ങുന്നു. മുനീർ എങ്ങനെയുണ്ടടാ എന്നും ചോദിച്ചു എന്റെ അടുത്ത് വന്നു. അവനു മാത്രം ഇടി കിട്ടാത്തതിൽ എനിക്കിച്ചിരി സങ്കടം തോന്നി. പോകുന്ന വഴിയേ അവളുടെ ഒരു അണ്ണൻ വടി കൊണ്ട് മുനീറിന്റെ പിന്നിൽ ഒരൊറ്റ ഒരു അടി. അവന്റെ ചന്തിയിലെ മാംസങ്ങൾ ഒരു തിരമാല പോലെയിളകി. ഹു.. എന്തൊരു സന്തോഷം!!.. എല്ലാവർക്കും പ്രണയത്തിന്റെ പങ്ക് ഇച്ചിരി എങ്കിൽ ഇച്ചിരി കിട്ടിയിരിക്കുന്നു. കുടുംബക്കാര് പുറത്ത് പോയി കഴിഞ്ഞ് ഭീകരൻ ചേട്ടൻ ഷട്ടർ ഒന്ന് താഴ്ത്തി തിരിഞ്ഞ് ഞങ്ങളെ ഒന്ന് നോക്കി.. വീണ്ടും സഭാഷ്‌!!!!!

Srishti-2022   >>  Short Story - English   >>  Third day of the silent speech

Nithya Mohan G

UST

Third day of the silent speech

"I'm worried.. m just worried. Its three days since he has spoken. Somethings seriously wrong with my boy.." said Meera trying hard to stop her tears. "Don’t worry, it is not as if he cant speak. Just that he wont talk to us." her husband consoled her. "Don’t worry??! He not talking to us means we have done something wrong. He is troubled. And you are saying me 'not to worry'??" Meera was aghast at her husband’s nonchalance. "No Meera, calm down.. He is growing up. His silence need not mean that he is angry with us. Could be some other trouble. Wait, today night we will talk to him.." Madhav soothed her.

 

Tears poured down the cheeks of 12-year-old Krishna who was overhearing their conversation from the top of the stairs. He ran back into his room, threw himself on his bed and sunk his face into the pillow to stop the tears.

 

12-year-old Krishna was a happy, lucky boy as his mother often told him. “See this mark, this is what makes you lucky” Meera would tell him about the star shaped mark on his right forehead. He was the only child of his parents and was a pampered boy. He was also a favourite of his teachers at school despite his pranks, a dear friend for classmates and was a boy quite at peace with himself till he made the discovery.

 

He had gone to his parent’s room to ask his mother’s permission to stay over at a friends’ when he saw a diary in the bed. Being the curious boy, he was, he picked it up. It belonged to his mother. He opened a random page and started reading.. ‘We went and saw him. He is cute. So small.. so tiny.. He smiles in sleep..’ Not understanding anything he turned over to another page. ‘Today was the day. We took him home from the orphanage. We have named him Krishna. He is the blessing from Lord himself.’ Krishna could read only that much. The diary dropped down from his hands as he struggled hard to cope up with the truth. He was shocked. Dazed. He replaced the diary as it had been kept and went back to his room.

 

                     ‘Orphanage’ The word flashed before his eyes. ‘I am a nobody who was adopted’ Just like the children in the church to whom he gave gifts, food and clothes on every birthday of his, he too was an orphan. An orphan who was adopted. And nobody had told him. Everyone had lied to him. He went down when he was called for dinner but had his food silently. He pushed away Meera and Madhav when they pulled him close and ran back to his room and closed the door.

 

                      That was three days ago. And it was three days since he had spoken to his parents. Now the shock had given way to grief. Tears flowed down his cheek every minute. “Atleast they could have told me.”, he thought, crying into the pillow. He lay there like that for a long time. When he heard footsteps, he looked up and saw Meeras face. “Krishna, come dear.. “ Meera called him. “Come to mother..” ‘Mother.’ The word stirred an emotion in Krishna which he had not known before. Rage shot through him like lightning. “Mother??”, he had thundered, “Mother?? Who’s mother? Anyway, not mine. I know I am not your son” Meera took one step back in shock. Madhav who was close behind raised his voice “Krishna!” “I read your diary. I know that I was taken from the orphanage..” Krishna’s voice softened, and his anger once again gave way to sobs. But this time he did not try to suppress them. Instead he wailed out.. Deep from the heart.

 

                      Meera had stood rooted to the spot and had to be helped by Madhav out of the room. When he was sure that he was alone, Krishna stopped crying. He was sad. He wished they would come back and tell him that was not true. That he was their own son. But he knew that would never happen. Maybe he should leave home. Or maybe he should stay. His thoughts were wandering once again. In between he fell asleep.

 

                    When he woke up the next day he sensed that Meera and Madhav were sitting on his bed. He looked at them and then shut his eyes tight. Madhav called him slowly.. “Krishna..” Madhav called. He did not move. “Krishna, Just listen to us.” said Madhav. Then Meera spoke “We wanted to tell you someday..but then we postponed it every time. It was something we wanted to forget. Also we did not know how you would take it. So we decided to keep it from you.”, she paused,” Krishna, that papers do not belong to you." Krishna opened his eyes and looked into his mother’s face. "Honestly Krishna", Meera continued, "It belongs to a young boy who was adopted. A boy named Krishna. But it is not you." "Then?" asked Krishna warily. "It is..", said Madhav, "Its a little boy's who would have been your brother had he been.." there was a pause "alive." Madhav completed the sentence. Krishna’s eyes grew bigger and redder as they unfolded the story to him. "After 2 years of marriage also we did not have any children Krishna. So, we decided to adopt. We took home this cute little boy of 3 months and called him Krishna. After he came into our life, it was as if we had been completed. His smile, his pranks... those fun-filled days.. And then for our tremendous joy we found out that we would be blessed with an own child of ours..- you. It was the happiest moments of our life. We attributed all our luck to our adopted son. But sometimes the best of times brings behind it the worst of times. We three were going to the hospital for a checkup on your mother when a truck collided with our car. We lost him Krishna.. we had him for only two months and we lost him. Whenever we talk about him, we start crying.. However, we decided to put behind that memory and start a new life with you. But the name stayed. We did not want to think of any other name for our child. So, we named you after him." Madhav stopped. Tears were streaming down the face of all the three.

 

                      Krishna gave a sob and threw himself upon his parents hugging them tight. And all the three were bonded in that warm embrace. "I love you.. I love you.." Krishna could only say that much to them.

 

Meera sobbed her heart out as her memories flashed back to that awful day in the hospital after the accident. "Which one did I lose?" a dazed and badly hurt Meera had asked Madhav upon learning that she had lost one of her children. Madhav did not reply but picked up a seven-month-old Krishna from the cradle and hugged him close. "We still have him.." he had told her.

 

"You are mine.." breathed Meera’s heart as Krishna continued sobbing.. "Krishna came for Yashoda.. and so has he come for me.."

 

Outside, in the garbage pile, as the flames engulfed the last of Meera’s diary, the page which Krishna had half-read became visible.. “Today was the day. We took him home from the orphanage. We have named him Krishna. He is the blessing from Lord himself. He has a star shaped mark on his right forehead. He should be lucky........” And then a strong wind blew it away.. out of sight..

Srishti-2022   >>  Poem - Malayalam   >>  ചുടുകാട്ടിൽ

Ranjini V

Finastra Solutions

ചുടുകാട്ടിൽ

നിതാന്ത നിശബ്ദത -ഇവിടെ
നിശ്ചല നിഗൂഢത
ഉയർന്നു പൊങ്ങുമീ ധൂമ പടലം
ഒരു പിടി നെടുവീർപ്പുകൾ- മനുഷ്യരുടെ
ഒരു പിടി നെടുവീർപ്പുകൾ!
 
മോഹങ്ങളില്ലിവിടെ,
മോഹഭംഗങ്ങളില്ലിവിടെ,
 
സുഖികളില്ലിവിടെ,
ദുഃഖികളില്ലിവിടെ,
മതങ്ങളില്ലാത്ത ഭൂമി - ഇത്
മരണത്തിൻ മരുഭൂമി!
 
വികാരരഹിത ഭൂമി,
വിപ്ലവരഹിത ഭൂമി,
സ്വർഗ്ഗരാജ്യമിവിടെ,
രാമരാജ്യമിവിടെ,
വിഹരിക്കുന്നിവിടെ,
വിലസുന്നിവിടെ.
ഒരു വിഷാദസത്യം മാത്രം,
മരണത്തിൻ നിഴൽ മാത്രം!
 

Srishti-2022   >>  Poem - Malayalam   >>  നമ്മൾ പ്രണയിക്കയെന്നോ?

Raji Chandrika

GUIDEHOUSE

നമ്മൾ പ്രണയിക്കയെന്നോ?

നമ്മൾ പ്രണയിക്കയെന്നോ?
ചത്ത മനസ്സും ചതഞ്ഞ കിനാക്കളും 
ഒത്തിണങ്ങാനൊരുങ്ങാത്ത ഹൃദന്തവും 
എത്തിപ്പിടിക്കാനാകലമില്ലെങ്കിലും 
തട്ടിയെറിയാനൊരുങ്ങും കരങ്ങളും 
പൊട്ടിയുടഞ്ഞ പ്രണയചിത്രങ്ങളിൽ ഒട്ടും നിറംപുരളാത്ത മുഖങ്ങളും 
നമ്മൾ പ്രണയിക്കയെന്നോ?
പ്രണയത്തിനെന്തിനു പൊയ്മുഖങ്ങൾ, അഴിഞ്ഞു വീഴുന്ന മുഖംമൂടികൾ 
പ്രണയത്തിനെന്തിനു പാഴ്‌വാക്കുകൾ 
അളന്നു തൂക്കുവാനാക്ഷരങ്ങൾ 
പ്രണയത്തിനെന്തിനു നീയും ഞാനും 
നമ്മളായ്‌ പടരേണ്ട നിറങ്ങൾ മാത്രം 
പ്രണയത്തിനെന്തിനു പ്രതിഫലങ്ങൾ
പ്രതിഫലനമായ് വിടരേണ്ട 
സ്വപ്‌നങ്ങൾ മാത്രം..
പ്രണയമുണ്ടാകാമവിടെ- 
വറ്റെണ്ണി  ഒടുക്കിയ വിശപ്പിൽ 
തുട്ടെണ്ണിയൊളിപ്പിച്ച മടിക്കുത്തിൽ 
മണ്ണോടുടൽ ചേർന്ന പായത്തലപ്പിൽ 
മണ്ണെണ്ണവിളക്കിൻ നിഴൽ നാളങ്ങളിൽ 
ഉണ്ടാകാം പ്രണയമവിടെ-
വെള്ളിനൂലിഴവീണ വയൽവരമ്പോരങ്ങളിൽ 
വെറ്റിലച്ചാറേറ്റു ചുവന്ന മൂവന്തിയിൽ 
പല്ലുപൊഴിഞ്ഞ ചിരിയോർമ്മകളിൽ 
എല്ലുതേഞ്ഞൊരൂന്നു  വടിത്താങ്ങിൽ...
കത്തിയെരിഞ്ഞ കനലല്ല, കരൾചിപ്പിയിൽ ഉയിർക്കൊണ്ട മഴമുത്താണ്‌ പ്രണയം...
തുടയിടുക്കിൽ തിരുകി നൽകുന്ന നനവല്ല,
തുറന്നിട്ട മനസ്സിലെ അലിവാണ് പ്രണയം.
പ്രണയമുണ്ടാകട്ടെയിനിയും...
എന്നെ നിനക്കായ് പകുത്തെടുക്കാതെ 
എന്നിലെയെന്നെ മുറിച്ചു നീക്കാതെ 
ഞാനിടങ്ങളിൽ ഒതുങ്ങി നോവാതെ 
നാമ്പിടട്ടെ നമ്മളിലിനിയും...
 

Srishti-2022   >>  Poem - Malayalam   >>  മുന്നിലേക്ക്...

Vysakh S

Kyndryl

മുന്നിലേക്ക്...

നെഞ്ചിലേ അടഞ്ഞ ശബ്ദവും
സ്വതന്ത്രമാക്കി മുന്നിലേക്ക് വന്നു ചേരണം...
ഇടറുമീ സ്വരങ്ങളല്ലിനി നമുക്ക് വേണം
പൊരുതുവാനുറച്ച ശബ്ദവും...
അകലെ ഉള്ള സൗഹൃദങ്ങളെ
നമുക്കുചേർന്ന് അരികിലേക്ക് കൈപിടിച്ചിടാം...
നാളെയെന്ന പേടിവേണ്ടിനി
നമുക്ക് വേണം കരുതി വെച്ച നല്ല നാളുകൾ...
കഠിനമാം ദിനങ്ങൾ വന്നുപോം
മരിക്കുകില്ല നല്ലകാല മധുര നിനവുകൾ...
പറയുവാനുറച്ച വാക്കുകൾ
പറഞ്ഞിടേണം നാളെയെന്ന പേടിവേണ്ടിനീ...
നാളെയെന്ന നല്ലനാളുകൾ
വിദൂരമല്ല അതിനുവേണ്ടി കൈപിടിച്ചിടാം...
കഥകളായ് പറഞ്ഞു പോയിടും
ഇന്നിവിടെ  വന്ന കഠിനകാലവും...
പൊരുതി വന്ന നമ്മളെന്നുമേ
ഉരുക്കുപോലെ കരളുറച്ചു കഥകൾ ചൊല്ലിടും...
മധുരമാം ദിനങ്ങൾ വന്നിടും
ഇങ്ങിവിടെ  നമ്മളൊത്തുചേർന്ന് കൈപിടിച്ചിടും...
നെഞ്ചിലേ അടഞ്ഞ ശബ്ദവും
സ്വതന്ത്രമാക്കി മുന്നിലേക്ക് വന്നു ചേരണം...
 
 

Srishti-2022   >>  Poem - Malayalam   >>  മണ്ണിൽ തിളയ്ക്കുന്ന കാപ്പിച്ചെടി

Shine Shoukkathali

Ernst&Young

മണ്ണിൽ തിളയ്ക്കുന്ന കാപ്പിച്ചെടി

കാപ്പിനിറച്ചുണ്ടുകൾ  
കോഫീബീനുകളെ
തലോടിയ നേരം.
 
തോട്ടത്തിലെ കാപ്പിച്ചെടി
ഇൻസ്റ്റന്റ് കോഫിയായി
മണ്ണിൽ തിളയ്ക്കുന്നു.
 
ശലഭലഹരി നുരഞ്ഞ
ഹിമകണങ്ങൾ
ചൂടേറ്റ് വഴുതി വീഴുന്നു.
 
കാപ്പിസുഗന്ധം
ഇലഞരമ്പിലൂടെ
പൊട്ടിയൊലിക്കുന്നു.
 
എന്നാൽ പ്രണയിയെ
ഉണർത്തിയത്
അതൊന്നുമല്ല.
 
കാപ്പിച്ചെടി ചുരന്നപ്പോൾ  
മുള പൊട്ടിയ  
കടുംചെമപ്പ് ഹൃദയങ്ങൾ!
 

Srishti-2022   >>  Poem - Malayalam   >>  അമ്മ !!!

Jinju Thulaseedharan

UST Global

അമ്മ !!!

പോയിടലുണ്ണി  നീ പോയിടല്ലേ
ദൂരേക്കു  കളിയാടിടാൻ  പോയിടല്ലേ
തെക്കേ പുരക്കലെ മാവിൻ ചുവട്ടിലാ
ഭ്രാന്തിയുണ്ടവിടെക്കു പോയിടല്ലേ
 
ഉണ്ണിക്കിടാങ്ങളെ കണ്ടാൽ അടുത്തിടും
ഭ്രാന്തിയുണ്ടവിടെക്കു പോയിടല്ലേ
ഉണ്ണിക്കിടാവിനോ ഭ്രാന്തിയെ പേടിയായി
ഉണ്ണി അവിടേയ്ക്കു പോയതില്ല
 
പിന്നീടൊരു ദിനം നിനച്ചിരിക്കാതെ
വന്നൊരാ കോരിച്ചൊരിയും പേമാരിയിൻ  
മദ്ധ്യേ അകപ്പെട്ടു ഏകനായൊരാ ഉണ്ണി
ഏറെ വിഷണ്ണനായി നടന്നകലുമ്പോൾ
 
അയ്യോ പതിച്ചു !! അടിതെറ്റി ഹാ കഷ്ട്ടം,
ആ നിലയില്ലാതൊഴുക്കും ജലാശയത്തിൽ  !!
അമ്മേ  എന്നുറക്കെ വിളിച്ചു കൊണ്ടാ
അഗാധതയിലേക്ക്  ആഴ്ന്നിറങ്ങവേ   
 
മകനേ  എന്നുറക്കെ വിളിച്ചു കൊണ്ടാ രൂപം
നിലയില്ലാ ജലാശയത്തിൽ പതിച്ചു
ക്ഷണ നേരത്തു  നീന്തി തുഴഞ്ഞു
ഉണ്ണിയെ കാത്തിടുന്നു !!!  
 
നാഴികയനേകം കഴിഞ്ഞുപിന്നൊരാ
പൈതൽ പതിയെ കൺ തുറന്നമ്മയെ  തേടുന്നു  
പൊട്ടിക്കരഞ്ഞു തളർന്നോരു മുഖവുമായി
ഉണ്ണിക്കിടാവിനു ചാരെ അവൾ, പെറ്റമ്മ ..
അമ്മേ,എന്നോതി ആ ഉണ്ണി പറയുന്നു
 ഭ്രാന്തിയാണമ്മേ എന്നെ രക്ഷിച്ചത് !!! 
 
ഉണ്ണി തൻ വാക്ക് മുഴുകിപ്പിക്കാതമ്മ  മൊഴിഞ്ഞു
ഭ്രാന്തിയല്ല മകനെ അവൾ.....
തന്റെ പൊന്നുണ്ണിയെ  നഷ്ടമായതാൽ
മനംഉടഞ്ഞൊരു  പാവം " അമ്മ " ആണത്രേ അവൾ  !!!!
 

Srishti-2022   >>  Poem - Malayalam   >>  നിഴൽ 

Prasanth S 

Softland India Ltd

നിഴൽ 

                   ----------
നിഴലുമറിയാതെ കാവലാകുന്ന        
നിൻ രൂപമല്ലോ ജീവനായ്    
നിൻ രൂപമല്ലോ ജീവനായ്    
കാലം മായ്ച്ചു കോലവും മായ്ച്ചു         
എൻജീവ താളം മറഞ്ഞിരുന്നു         
എൻജീവ താളം മറഞ്ഞിരുന്നു          
ജീവിത യൗവ്വന കാല കാലാന്തരം
ലയ താള പഞ്ചമ കാല യെവനിയിൽ        
ജീവിതമാകുന്ന സുഖ: ദുഃഖങ്ങളെ കാലം യെവനിയിൽ മായ്ച്ചുകളഞ്ഞു കാലം യെവനിയിൽ മായ്ച്ചുകളഞ്ഞു        
ഇത്രയും നാളുകൾ നിനക്കുവേണ്ടി ജീവിതമത്രയും ജീവിച്ചു തീർത്തു         
ഇനിയുമെത്രയോ രാവുകൾ ബാക്കി ഇനിയുമെത്രയോ യാമങ്ങൾ ബാക്കി ഇനിയൊരു ജന്മം എനിക്കുതരൂ        
ഇനിയൊരു ജന്മം എനിക്കുതരൂ        
നിഴലുമറിയാതെ കാവലാകുന്ന        
നിൻ രൂപമല്ലോ ജീവനായ്
നിൻ രൂപമല്ലോ ജീവനായ്....
 

Subscribe to srishti 2021