Skip to main content
Srishti-2022   >>  Poem - Malayalam   >>  കയ്യെഴുത്ത്

Nishad Narayanan

Aspire Systems

കയ്യെഴുത്ത്

എഴുതാൻ ചലിപ്പിച്ചു വിരലുകൾ എങ്കിലും

മനസ്സെഴുതുന്നതല്ലിതിൽ തെളിയുന്നത്

എന്തെയെൻ വിരലുകൾ പതറുന്നത്

ഓർത്തുനോക്കൂ നിന്നിലുണ്ടതിന്നുത്തരം

 

എത്ര നാളായ് നീയീ പേനയിൽ തൊട്ടിട്ട്

എത്ര നാളായ് നീയൊരക്ഷരം വരഞ്ഞിട്ട്

ഒരു കൗതുകത്താൽ പോലുമിന്നുനീ

ഇടക്കെങ്കിലുമൊരക്ഷരം എഴുതാത്തതെന്തേ

 

പേനയല്ലിന്നെന്റെ ചൂണ്ടു വിരലാണ്‌

ഞാനെഴുതുവാൻ വെമ്പുമ്പോളൊക്കെയെടുക്കുന്നു    

കടലാസിലല്ല ഈ ചില്ലു ചതുരത്തിലാണിന്നു-

ഞാനക്ഷരം ചേർത്തുവെക്കുന്നത്

 

അതുമാത്രമാണതിന്നുത്തരം നീ ഇന്ന്

ചെയ്യേണ്ടതെന്തെന്നു ബോധിച്ചുവെങ്കിൽ

എഴുതുക പേനകൊണ്ടെഴുതുക

വിരിയട്ടെ അക്ഷരങ്ങൾ നിന്റെ കയ്യെഴുത്തിൽ...

Srishti-2022   >>  Poem - Malayalam   >>  വയൽപച്ച

Salini V S

TCS

വയൽപച്ച

'വ' എന്ന അക്ഷരത്തിലൂടെ

കുന്നു കേറിയ 

കുട്ടി താഴേക്ക് നോക്കി

ഒരു വയൽ

അക്ഷരം പ്രതി

അച്ചടിച്ചു വച്ചിരിന്നു പുസ്തകം

വരികളിൽ 

ഉറ്റു നോക്കി നിൽക്കുന്ന കുട്ടി

ഞാറുകൾക്കപ്പുറം

ഒരു കൊക്കിനെ കാണുന്നു

കൊക്കിൻ്റെ കണ്ണിലുടക്കി

വിളറി വെളുത്ത വെയിൽ

തെന്നി തെറിച്ച്

തെളി വെള്ളത്തിലേക്ക് ഊളിയിട്ട് 

പോവുന്നു

കൊക്കും വെയിലും

വയൽ പച്ചകളിലൂടെ നിശ്ശബ്ദം ചലിക്കുന്നു

അവസാനം 

ഓടിത്തളർന്ന വെയിൽ

പോയ വഴിയേ

കൊക്കും പറന്നകലുന്നു

അകം പൊള്ളയായ ഇളംകാറ്റ് 

അന്നേരം 

വയാലാകെ വീശുന്നു

ഇനി ബാക്കിയുള്ളത് 

ഒരു കൊയ്ത്ത് പാട്ടാണ്

കറ്റ മെതിക്കാൻ വരുന്ന കുരുവിയെപ്പറ്റി.

Srishti-2022   >>  Poem - Malayalam   >>  പെണ്ണായിരുന്നെങ്കിൽ ഞാൻ

Rohith K A

TCS

പെണ്ണായിരുന്നെങ്കിൽ ഞാൻ

മൂന്ന് ആൺപിള്ളേരുടെ കൂടെ

മലമുകളിൽ പോയി

സെൽഫി എടുത്തതിനു നിങ്ങൾ,

'പോക്കുകേസ്' എന്ന് വിളിച്ചേനേ..

തിരിച്ചെത്താൻ

എട്ട് മണി കഴിഞ്ഞതിനുള്ള ചീത്ത

ചെന്നുകേറുമ്പോൾ തന്നെ

ചെകിട്ടത്തു കിട്ടിയേനേ..

മുടിത്തുമ്പ് മുറിച്ചതിന്,

മാലയിടാതെ നടന്നതിന്,

കമ്മലിന് നീളം കൂടിപ്പോയത്തിന്,

അമ്മ നെഞ്ച് പൊട്ടിക്കരഞ്ഞേനേ..

'സ്ലീവ് ലെസ്സ്' ഇട്ട്

നാട്ടിലൂടെ നടന്നതിന് നിങ്ങൾ,

'വെടി'യെന്ന് വിളിച്ചേനേ..

അതികാലത്തെണീറ്റ്,

മുറ്റമടിക്കാനും അടുപ്പ് കത്തിക്കാനും

വിഴുപ്പലക്കാനും

വിദഗ്ധ പരിശീലനം തന്നേനേ.

കയറിച്ചെല്ലേണ്ട വീടിനെക്കുറിച്ച്

ഒന്നു വീതം മൂന്നു നേരം ഓർമിപ്പിച്ച്

സ്വന്തം വീട്ടിൽ

ദിവസങ്ങൾ എണ്ണിക്കഴിയേണ്ടി വന്നേനേ...

'കല്യാണം കഴിഞ്ഞാലും പഠിക്കാലോ'ന്ന്

പച്ചകള്ളം പറഞ്ഞെന്നെ പറ്റിച്ചേനേ..

ഇരുപത്തെട്ട് വയസ്സായിട്ടും

കെട്ടാതെ നടക്കുന്നതിനു പിന്നിൽ

കാക്കത്തൊള്ളായിരം

കെട്ടുകഥകൾ പിറന്നേനേ..

സമത്വത്തെക്കുറിച്ച് പറഞ്ഞതിന്,

സ്വന്തമായി രാഷ്ട്രീയമുണ്ടായതിന്,

നിങ്ങളെന്നെ,

'ഫെമിനിച്ചി' യെന്ന് ചാപ്പ കുത്തിയേനേ..

എങ്കിലും,

അടുത്ത മലമുകളിലേക്ക്,

താഴേക്ക് തിരിഞ്ഞു നോക്കാതെ,

തനിച്ചു ഞാനൊരു

യാത്ര പോയേനേ...

Characterized by

 

Srishti-2022   >>  Poem - Malayalam   >>  കൂടെ കൂട്ടാം

കൂടെ കൂട്ടാം

കാവലാളായ് ഞാൻ കൂട്ടുനിൽക്കാം

കാലം വരേയ്ക്കും കൂടെ നിൽക്കാം

ഈ വഴിയൊക്കെയും കൊണ്ടു പോകാം

സ്വപ്നങ്ങളൊക്കെയും ചിറകിലേറ്റാം

കൂരിരുട്ടാകാത്ത സ്വപ്നമാകാം

കാലത്തിനൊത്തൊരു പറവയാകാം

ആശതൻ നൊമ്പരമാകില്ല ഞാൻ

പെറ്റമ്മതൻ സ്നേഹ വയമ്പുമാകാം

അച്ഛൻ തൻ കൊഞ്ചലും കൂടെയാകാം

കൂടെപ്പിറപ്പിൻ ഒപ്പമെത്താം

 

കലപില കൂട്ടുന്ന കൂട്ടുകാരാം

അച്ചടക്കത്തിൻ മാഷുമാകാം

കണ്ണിമ ചിമ്മാത്ത നിഴലുമാകാം

കാലവും കോലവും പായുന്നൊരീ ഭൂവിൽ

കാലത്തിനൊത്തൊരു കോലമാകാം

വെള്ളയാമ്പൽ പൂവ കായാം നിൻ്റെ കണ്ണു

വയ്ക്കാത്തൊരു കോല മാകാം

കൂട്ടിന്നു വേണമിന്നെനിക്കൊരു കൂട്ടുകാരിയാം

പെണ്ണേ.... കൂടെ പറക്കുവാൻ കൂടുമോ നീ?

Srishti-2022   >>  Poem - Malayalam   >>  സ്വർഗ്ഗം

Divya Rose R

Oracle India Pvt Ltd

സ്വർഗ്ഗം

മരണമുടനെ എത്തുമെന്നറിയുന്ന വേളയിൽ
ഹാ എത്ര ഭാഗ്യവാൻ ഓർക്കുന്നു ഞാൻ
മക്കളാറെണ്ണം പന പോലെ നിൽപ്പൂ മുന്നിൽ
മരുമക്കളും കുശലം പറഞ്ഞുണ്ടടുത്തു
പേരക്കിടാങ്ങൾതൻ ചിരി ബഹളത്തിനിടയിലും
അറിയുന്നു പ്രാണസഖിയുടെ ചെറു തേങ്ങലുകൾ
സ്വർഗ്ഗരാജ്യത്തൊരിരുപ്പിടം പണ്ടേ ഉറപ്പിച്ചതാണ്
ദൈവമെന്നിൽ പ്രീതിപ്പെടാൻ വേണ്ടതെല്ലാം ചെയ്തിട്ടുമുണ്ട്
ദൈവസന്നിധിയിൽ മുട്ടിൽ നിന്നേറെ നേരം
നേർച്ചപ്പെട്ടിയിലും നോട്ടുകെട്ടുകൾ ഇടാൻ മറന്നില്ല
കടമുള്ള ദിവസങ്ങളൊന്നും ഒഴിവുകൾ ഓർത്തിട്ടു പോലുമില്ല
എവിടെ നിൻ രൂപം കണ്ടാലും കൈകൂപ്പി നമസ്കരിച്ചിരുന്നു
അതുകൊണ്ടു തന്നെ ഈ മരണമിന്നെനിക്കൊരു ഭാഗ്യം
ജീർണിച്ചു തുടങ്ങിയ ശരീരത്തിൽ നിന്നൊരു മോചനം
ഈ കപട വസ്ത്രം കളഞ്ഞെൻറെ അവകാശങ്ങളിലേക്കു
പറക്കട്ടെ ഉയരട്ടെ സ്വർഗ്ഗരാജ്യം പുൽകട്ടെ
ഇനി നിങ്ങളൊരു കൂട്ടക്കരച്ചിലിനൊരുങ്ങിക്കോളൂ
ഞാനിനി അധികം വൈകിക്കാതെ യാത്ര പറയട്ടെ
എത്തി പുതിയൊരു ലോകത്തു, ദേഹി മാത്രം കൂട്ടിനു
സ്വർഗമിതെവിടെ, എന്റെ പുതിയ ഗൃഹം എവിടെ
എന്നെ സ്വീകരിക്കുവാൻ മാലാഖമാർ ആയിരങ്ങളെവിടെ
ഇടതും വലതും കണ്ണെത്താ ദൂരം നീലാകാശം മാത്രം
ഇടയിലെവിടെയോ കണ്ടു ഞാനൊരു പൊൻ വെട്ടം
അത് തന്നെ സ്വർഗം, ഞാൻ തേടും സ്വർഗം, മന്ത്രിച്ചെൻ അന്തരംഗം
പറന്നിറങ്ങി ഞാൻ വെട്ടം വരും വഴിയിലേക്ക്
പകച്ചു പോയ് ഉള്ളം അഗ്നി എന്നെ ഒന്നായ് വിഴുങ്ങവേ
പുക മറയിലൂടെ തിരഞ്ഞു ഞാൻ കരയുന്ന കണ്ണുകൾക്കായ്
അറിഞ്ഞില്ല, യാത്രയാക്കിയവരെല്ലാം എന്നേ പിരിഞ്ഞു പോയി
ഒരു പിടി ചാരവും എന്റെ ദേഹിയും മാത്രം ബാക്കിയായ്‌
ഞാനോ അവർക്കു ഭിത്തിയിൽ തൂങ്ങിയ വെറുമൊരു ചിത്രമായ്
ദിവസങ്ങൾ ഒന്നൊന്നായ് കഴിയവേ, മക്കൾതൻ പുഞ്ചിരി കൂടവേ
എന്നെ ഓർത്തൊരിറ്റു കണ്ണുനീർ പോലും പൊഴിക്കാത്ത ദുഷ്ടരോ ഇവർ
എന്തിനാണെനിക്കീ വിധി? മരണത്തിലും കഠിനമാം ശിക്ഷ
ദൈവമാണോ അറിയില്ല, ഒരു അശരീരി പോലെ കേട്ടു ഞാനാ സ്വരം
“സ്നേഹമെന്തെന്നറിയാത്തവർക്കു സ്വർഗ്ഗമെന്നന്നേക്കും നിഷിദ്ധം”
താൻ താൻ നിരന്തരം ചെയ്തിടും, ബാക്കി ഓർത്തെടുക്കൂ നിങ്ങളെങ്കിലും

Srishti-2022   >>  Poem - Malayalam   >>  അന്തരം

Anila Kumary

Allianz Services India

അന്തരം

ബന്ധങ്ങൾക്കാകാമോ അന്തരം 
കാലചക്രമുരുളുമ്പോൾ 
എന്തിനും കാതലാം സ്നേഹത്തിനനുപാതം 
നിർവ്വചിച്ചീടും നിന്നിലന്തരം 
 
നിന്നിലെ മോഹമെന്നിൽ തൊടുത്തപ്പോൾ 
അറിഞ്ഞുവല്ലോ പുഴപോലോരന്തരം 
അകന്നുനിൽക്കാൻ  തുനിയവെ ഞാനറിഞ്ഞു 
ഉറ്റവരോടുള്ളൊരു നൂലന്തരം 
 
പിരിയാനാകില്ലെന്നൊരു ദിനമറിയവേ 
നിന്നിലേക്കന്തരം ശൂന്യമാകെ 
ഏറ്റകുറച്ചിലുകൾ എന്നുമുണ്ടാവാം 
എന്നിലും നിന്നിലും എല്ലാരിലും 
 
നാം ഒന്നാണെന്നോതുന്ന ഓരോരോവാക്കും 
ശിഥിലമാക്കിടും പ്രണയാന്തരം 
സ്നേഹമതല്ലോ ഒരുവളെ പ്രിയമുള്ളതാക്കുവതും 
അതില്ലാതെയാകയാൽ ഏവരും തുല്യം
 
താങ്ങുക തണലാവുക കരുത്തേകിടുക നിത്യം 
പൊഴിയട്ടെ സ്നേഹകണം ഏവരിലും 
പരക്കട്ടെ സമാധാനം എങ്ങെങ്ങും 
തോൽക്കട്ടെ അന്തരം മനുഷ്യമനസ്സിൽ.
 

Srishti-2022   >>  Article - English   >>  Use of social media platforms in the post truth era

Sujith Dan Mammen

UST Global

Use of social media platforms in the post truth era

The world today is addicted to social media, Facebook itself contributing millions of users in India alone. The data that gets posted and shared is so immense that the truth between truth and lies are diminishing day by day. There are many who share news and so-called 'facts' without even checking the authenticity and also act as 'WhatsApp University' professors who have an opinion that is based on their emotions and argue hard that it is the truth citing few examples that are borderline reality.

The truth is often harsh and may not always be in alignment with our personal beliefs and less appealing to the audience. Social media platforms work on data and how they get posted and shared and information has to flow more for them to generate revenue. Governments, corporate giants all want to influence the public in one way or the other that is beneficial for them that they generate or make others generate favorable posts/survey results on social media platforms. This may look very genuine at first but if we do a search on Google, we get to understand the authenticity of many facts and most of them would be getting 'fake alerts'.  People find it easy to live in their own personal beliefs and create a post truth era for themselves that they portray in different social medias as well. When many people recite/share the news, it becomes viral and attracts more people to read/watch it and gain popularity. Mostly expert and informed opinions are secondary to emotions in social media and are often criticized by those who are not aware of the situation. As users, we need to fact check and not blindly post/share news and this responsibility will help us as the first step while using social media.

Celebrities or leaders worldwide have millions of followers and even fake profiles as followers to generate a persona online. They want to show how much respected or celebrated they are but they create post truths and their followers are forced in a way or other to support them even for crimes in social media. We should think of the impact this has on our individual lives and the society before posting or supporting such people's posts. They want to generate money for them by posting their pictures on social media and we should not blindly follow them. It is time for us to be socially responsible on social media as we are the society and we are creating the future.

We have to limit overuse of social media and use it to share good and helpful posts that will benefit the society. In this era, it is hard as people want to satisfy their inborn need for validation and hence use social media for the same. It wastes our time and almost always doesn't create a real positive impact on us, but just a virtual satisfaction. We are somehow dominated by the “now or never” rule spread by social media, we need information about the world to make us feel part of it at any cost, even if in the process what we access to or receive is partial or incomplete, which is a big danger in itself. Social media customizes data and now feeds us news to match our personal likes, if you watch a cooking video, more cooking videos are shown to you and if you watch a celebrity interview, promotion posts related to their other interviews/shows start showing up which means we are being watched, our activity is tracked in the name of 'personalized and improved performance'. The rumors and speculations shared by us on social media suddenly get the status of truth just for being acknowledged by us. In the end, it doesn’t even matter whether it's true or not, what matters is that this information speaks about us and we are an active part of it as we make the social media ourselves.

The kind of posts we see basically change our thoughts to align with them and even can have an impact on world events, a good example being how Donald Trump won the US presidential elections by the influencing nature of social media in this post truth era. Social media which most people thought would advocate true democracy are in many ways manipulated and everything around is played around to make the rich richer while democracy is just a word written on paper. Instead of the want for validation online, we should believe that what we do in real life has the most impact. Social media is a two sided sword, we need caution while using it, mostly it is uncontrolled and for many an unsupervised, free world to express themselves and their beliefs.

Fake news is considered by many as the real virus these days. When a vaccination comes, there is uproar on social media that it is not effective and has not been experimented. Doctors argue over it, many post videos and reviews, some may sound very genuine to us. We need to check with a registered medical practitioner and believe in their expertise rather than falling prey to these sudden geniuses who appear online for a few minutes of fame. Many videos online are edited or enhanced and we should genuinely think about the practicality before trying to apply that in our life. Kids/teenagers should be given special attention if they are influenced/using social media. The eagerness for following the trends and viral tricks can even be life threatening and parents should caution children on the difference between reality and social media fame.

Social media can make/break events and people and now it requires changes in our laws where the spreading of false news should be controlled and contents needs to be checked for authenticity. With YouTube providing money for video/content creators, people are in a rat race for creating unique contents even if they are fake. Social media should be used only sparingly and with a thorough understanding that what we see there may not always be true. We should not be prey to the weaponization of social media.

Social media is slowly transforming into Metaverse, a digital world where reality can also be challenged and real laws will not be applicable. Metaverse, currently in news because Facebook changed its name itself to Meta emphasizing on this concept,  is a combination of virtual reality, augmented reality and video where users can literally 'live' by exploring, interacting and playing within a digital universe. This has a lot of implications and many people may use it to actually harass others or even find loopholes to commit crimes. Nobody has full or correct answers on the governance of such virtual worlds and how much chaos to expect in this post truth era itself.

Our life experiences shape us, it is our moral responsibility to never leave our integrity and use self diligence when on social media. This helps us and others and saves us from future embarrassment. What we post or share on social media/online stays forever in one form or another, even after it is deleted. We should think of securing our life and helping others rather than going on Twitter wars. 

Srishti-2022   >>  Poem - Malayalam   >>  ഓൺലൈൻ ശാക്തീകരണം

Surya C G

UST Global

ഓൺലൈൻ ശാക്തീകരണം

കാലങ്ങളെത്ര കടന്നു പോയ്, സ്ത്രീയുടെ-
ഭാവശുദ്ധിക്കൊരു മാറ്റം പിണഞ്ഞുവോ?
 
തലമുറകൾ തോറും അവൾക്കായി നിഷേധിച്ച
യഥാന്യായമെവിടെ? ആക്രോശിച്ചു നീ!
 
അവളെ പിന്തള്ളിയോരാ സമൂഹത്തിനെതിരെ
കൊടും പ്രതിസ്പന്ദനം കാട്ടി നീ
 
ഫേസ്ബുക്കിലും, പിന്നെ  യൂട്യൂബിലും കേറി
വാക്കുകളാലേ എതിർബലം കാട്ടി നീ
 
അവളെ തളർത്തുന്ന പോസ്റ്റുകൾക്കെതിരായി
ഘോരഘോരം അക്ഷരമ്പുകൾ എയ്തു നീ
 
ഇതിനൊക്കെയിടയിലും ഓടി നടന്നു നീ
നൂറു പവനുള്ള വകയും സ്വരൂപിച്ചു
 
പി.വി.സിന്ധുവും, പി.ടി.ഉഷയും, മുടങ്ങാതെ
നിന്നുടെ പോസ്റ്റിൽ ഇടം നേടി
 
അതിനിടെ ഭാര്യതൻ അട്ടഹാസം കേട്ട്
തെല്ലൊന്നു പുരികം ചുളിച്ചു നീ ചോദിച്ചു:
 
"ഒരു പെൺകുട്ടിയാ വളർന്നു വരുന്നതെന്ന
വല്ല വിചാരവുമുണ്ടോ നിനക്ക്!!"

Srishti-2022   >>  Poem - Malayalam   >>  ഇനിയീ കൊറോണയും മാഞ്ഞു പോകും ...!  

ഇനിയീ കൊറോണയും മാഞ്ഞു പോകും ...!  

ഒരു പ്രളയകാലം കടന്നു പോയി ,
ഒരു ചുഴലി രോദനം കെട്ടു പോയി ,
ഒരു നിപ്പ വന്നെന്റെ നാടിനെ വിഴുങ്ങവെ-
ഒരുമയാൽ കൈ കോർത്തു മുന്നേറി നാം .
 
ഇനിയീ കൊറോണയും മാഞ്ഞു പോകും 
ഈ ദുരിത കാലവും യാത്രയാകും 
ഇവിടെ നാമൊന്നായി വീണ്ടുമുണരും 
അതിജീവനത്തിന്റെ കഥകൾ പാടും .
 
അരികത്തു നിൽക്കുന്ന പ്രിയരോടെല്ലാം 
കൈമെയ് അകലം പാലിച്ചിടാം 
ഒരു മുഴം തുണി വേണ്ട ,മാസ്ക് പോരെ 
ഇരു ശ്വാസബന്ധങ്ങൾ അകലെയാകും 
ഈ മഹാമാരിയും വിട്ടു പോകും 
 
തുപ്പരുതെ ..,നിങ്ങൾ തോറ്റു പോകും 
കൈ കഴുകു നിങ്ങൾ , കൊറോണ പോകും .
പല കൈകൾ ചേരുന്ന ചങ്ങല കണ്ണികൾ 
പൊട്ടിച്ചെറിഞ്ഞത് തോൽക്കാനല്ല ....
കൈകോർത്തു നിൽക്കുന്ന നല്ലൊരു നാളേക്കായി 
കൈവിട്ടു നിന്നിടാം ,പോരാടിടാം ...  


 

Srishti-2022   >>  Poem - Malayalam   >>  കനവുതൻ കനലുകൾ

Vimal George

Innovatise Technology

കനവുതൻ കനലുകൾ

മഞ്ഞും മഴയും പെയ്തൊരീ രാവിൻ
മാറിൽ നിന്നും മായാക്കനവുമായി
ഉണരൂ നീ...  ഉണരൂ നീ...
 
പുതിയ പുലരിയിൽ
വിരിയും ഇതളിലെ
കണിക പോൽ നിൻ
കനവുകൾ
 
അതിനൊരഴകുമായി
കിരണമണയവേ
അകലെയായി നിൻ
അഴലുകൾ…
 
 

Srishti-2022   >>  Short Story - Malayalam   >>  അനന്തരം

Sarath Chandran V.S

KSITIL

അനന്തരം

ആഴിയിലേക്ക് മുങ്ങാൻ വെമ്പി നിൽക്കുന്ന സൂര്യനെയും നോക്കി അയാൾ ഇരുന്നു. പകലിൻ്റെ രോഷം മുഴുവൻ ഉള്ളിൽ പേറുന്നത് കൊണ്ടാണോ എന്നറിയില്ല, സൂര്യൻ അന്ന് പതിവിലും കൂടുതൽ ചുവന്നു പൂക്കുന്നുണ്ടായിരുന്നു. നനഞ്ഞ പൂഴി മണ്ണിൽ കാൽ വിരലുകൾ കൊണ്ട് കോറി വരക്കുമ്പോൾ ഈ ഭൂമിക്ക് നോവുന്ന് ഉണ്ടാകുമോ എന്ന ചിന്ത അയാളുടെ മനസ്സിൽ മിന്നി മറഞ്ഞു.

 

അവള് പറയാറുള്ളത് പോലെ ആയാൾ എന്നും ഒരു ദുർബല ഹൃദയൻ ആയിരുന്നു. അവളുടെ കാതിൽ കിടന്നിരുന്ന ഇത്തിരി പൊന്ന് വിറ്റു കിട്ടിയത് ആയിരുന്നു ആ പണം. അത് ആലോചിച്ചപ്പോൾ അയാൾ വിങ്ങിപ്പോയി. തിരക്ക് കുറഞ്ഞു വരുന്നുണ്ട്. കുറച്ച് കൂടി കഴിയട്ടെ. എന്നിട്ട് ആകാം.  ഈ സൂര്യ രശ്മികൾ ആഴിയിൽ  വിലീനമാകും പോലെ അയാളുടെ ശരീരവും ഇന്ന്  ഇതിൽ ലയിക്കും. ഇനിയും കുറച്ചു നിമിഷങ്ങൾ മാത്രം ബാക്കി. 

 

നഗരം വളരെ അപകടം പിടിച്ചത് ആണ്. ഇവിടെ കാണുന്നവർക്ക് എല്ലാം കഴുകൻ്റെ കണ്ണുകൾ ഉള്ളത് പോലെ. അവരുടെ വശ്യമായ ചിരിക്ക് പുറകിൽ രക്തം കൊതിക്കുന്ന ദംഷ്ട്രകൾ  തെളിയുന്നുമുണ്ട്.

 

ഇടിഞ്ഞു തകർന്ന കുപ്പ തൊട്ടിയിൽ നിന്നും ഉയർന്നു വന്ന രൂപം ഒരു മനുഷ്യൻ്റെത് ആണ് എന്ന് മനസ്സിലാക്കാൻ അയാൾ കുറച്ച് സമയം എടുത്തു.  ഏഴോ എട്ടോ വയസ്സ് തോന്നുന്ന അവൻ്റെ കഴുത്തിലേക്ക് പാറി വീഴുന്ന ചെമ്പൻ തലമുടിയിൽ വിശപ്പിൻ്റെ നീറ്റൽ പറ്റി പിടിച്ചു നിൽക്കുന്നുണ്ടായിരുന്നു. വീങ്ങിയ പോളകൾക്ക് ഇടയിലൂടെ തെളിയുന്ന കണ്ണുകളിൽ ഒളിഞ്ഞ് ഇരിക്കുന്ന  നിഗൂഢത. തിരമാലകളിൽ ആർത്തു ഉല്ലസിക്കുന്നവരെയും ഉറ്റ് നോക്കി കൊണ്ട് അവൻ മന്ദം മന്ദം കടലിനെ ലക്ഷ്യമാക്കി നടന്നു. പൂഴിയിൽ മാളിക പണിയുന്ന കുട്ടികളിൽ അവൻ്റെ കണ്ണ് ഉടക്കി നിന്നു. അവരുടെ സൃഷ്ടിവൈഭവം പൂർണതയിലേക്ക് അടുക്കുന്നതിൻ്റെ സന്തോഷം ആ കുട്ടികളുടെ മുഖത്ത് പ്രകടം ആയിരുന്നു.

 

ഒന്ന് കൈ ഉയർത്തിയാൽ തൊടാം എന്ന് തോന്നുന്ന ദൂരത്തിൽ മേഖാവൃതമായ ആകാശം പടർന്നു കിടക്കുന്നു.  തൻ്റെ ജീവിതവും ഇത് പോലെ കറുത്ത് ഇരുണ്ടത് ആണെന്ന് അയാൾക്ക് തോന്നി. കാറ്റിനോട് മത്സരിച്ച് കുതിച്ചു പൊങ്ങുന്ന തിരമാലകൾ കരയിലേക്ക് എത്തുമ്പോൾ ശാന്തമാകൂന്നു. നമ്ര ശിരസ്കരായി കരയുടെ പാദങ്ങളെ തഴുകി തലോടി കൊണ്ട് അവ തിരിച്ചു പോകുന്നു. തിരകളും അഭിനയിക്കുന്നുണ്ട് എന്ന് അയാൾ പിറുപിറുത്തു. 

 

ഈർപ്പമില്ലാത്ത മണൽതിട്ടയിൽ തല ചായ്ച്ചു അയാൾ കിടന്നു. ഓർമ്മകൾ  ശലഭങ്ങളായി  പറന്നു  വന്ന്  അയാളിൽ വർണ്ണങ്ങൾ വിതറി. ആ വർണ്ണങ്ങളിൽ അയാൾ അമ്മയുടെ കൈ  ഉരുളയുടെ മാധുര്യം അറിഞ്ഞു. പൊക്കാളി പാടത്തു നിന്നും വീശി അടിക്കുന്ന കാറ്റിന്റെ കുളിരറിഞ്ഞു. ആളൊഴിഞ്ഞ നാട്ടു വഴികളിൽ കൈമാറിയ പ്രണയത്തിന്റെ ചൂര് അറിഞ്ഞു.

 

പെട്ടെന്ന് കുട്ടികളുടെ കരച്ചിൽ അയാളെ ചിന്തയിൽ നിന്ന് ഉണർത്തി. പൂർണ്ണതയിലേക്ക് അടുത്തിരുന്ന അവരുടെ കൊട്ടാരം തകർന്നിരിക്കുന്നു. കണ്ണുകളിൽ ഒളിപ്പിച്ച നിഗൂഢത തൻ്റെ ചുണ്ടുകളിലേക്കും പകർന്ന് തെരുവിൻ്റെ പുത്രൻ ഉറച്ച കാലടികളോടെ നടന്ന് അകലുന്നു. 

 

ദേഹത്ത് പറ്റിയിരുന്ന മണ്ണ് തട്ടി കളഞ്ഞ ശേഷം അയാൾ എഴുന്നേറ്റു. എന്തോ കണ്ടെത്തിയ ആത്മ വിശ്വാസത്തോടെ ആകാശത്തേക്ക് നോക്കി. ആകാശം തെളിഞ്ഞിരുന്നു. കറുത്ത മേഘ പാളികൾ ഇല്ല. അയാൾ ഒന്ന് ചിരിച്ചു. വന്യമായ ചിരി. പുതുതായി മുളച്ച ദംഷ്ട്രകളിൽ ചോരയുടെ നിഴൽപ്പാടുകൾ. പുറകിൽ ആർത്തു ഇരമ്പുന്ന ജനസമുദ്രത്തെ ലക്ഷ്യമാക്കി അയാൾ നടന്ന് അകന്നു.

 

സിംഹ രൂപം പൂണ്ട മാരിക്കാർ കൂട്ടങ്ങൾ തെളിഞ്ഞ ആകാശം ലക്ഷ്യമാക്കി കുതിക്കുന്നത് അയാൾ കണ്ടതേ ഇല്ല....

Srishti-2022   >>  Short Story - Malayalam   >>  ഒരു ഏഴുമണി ചായക്കഥ

Nithin R Krishna

Accenture

ഒരു ഏഴുമണി ചായക്കഥ

ഒരു ഏഴുമണി ചായക്കഥ

 

ഭാഗം ഒന്ന്

 

കൊല്ലവർഷം ഏതാണെന്ന് ഓർമയില്ല.. എന്തായാലും 2-3 വർഷത്തിന് മുകളിൽ ആയിട്ടുണ്ടാവില്ല..

 

എങ്ങനെയെങ്കിലും ഓഫീസിൽ നിന്ന് ഇറങ്ങിയോടണം എന്ന വിചാരം മനസ്സിൽ വന്നതോടെ എങ്ങനെയൊക്കെയോ പണിയൊക്കെ ഒതുക്കി ലാപ് മടക്കി ബാഗിലാക്കി പോവാൻ തയ്യാറായി നിന്നു.. ഫോൺ എടുത്ത് റീസെന്റ് ലിസ്റ്റ് ൽ നിന്നും ഉയിർ നൻപന്റെ നമ്പറിൽ വിളിച്ചു.. ഒരു ചപ്പാത്തി മുഴുവനായി മടക്കി കിഴങ്ങ് കറിയിൽ മുക്കി വായിൽ കയറ്റി വ്യായമം ചെയ്തിരുന്ന അദ്ദേഹം, കഴിച്ചു കഴിഞ്ഞു വരാം എന്നു പറഞ്ഞതോടെ പോസ്റ്റ്‌ എന്നു മനസ്സിൽ വിചാരിച്ചു ഞാൻ ഫോൺ വെച്ചു..

 

സ്വതവേ മടിയനും നടക്കാൻ തീരെ താല്പര്യം ഇല്ലാതിരുന്നതിനാലും ശേഷിക്കുന്ന സമയം ഏഴാം നിലയിലെ ഫുഡ്‌ കോർട്ട് ൽ പോയി ഒരു ചായ കുടിച്ചു കളക്ഷൻ എടുക്കാം എന്നു കരുതി. അവിടെ ഒരു പണിയും ഇല്ലെങ്കിലും എന്തിനോ വേണ്ടി ലാപ് ൽ മസ്സിൽ പിടിക്കുന്ന താടി നരച്ച കിളവനെ കൂട്ടി ലിഫ്റ്റ് ന്റെ മുൻപിലേക്ക് നടന്നു..

 

നിരയായി കിടക്കുന്ന ലിഫ്റ്റുകളിൽ ആദ്യമെത്തുന്ന ലിഫ്റ്റ് ൽ കയറാൻ അവിടെ ആരൊക്കെയോ കാത്തു നില്കുന്നുണ്ടായിരുന്നു.. സാധാരണ 360 ഡിഗ്രി നിന്നു കറങ്ങി കളക്ഷൻ എടുത്തിരുന്ന കൂടെപ്പിറപ്പ് പതിവില്ലാതെ, ഒന്നും മൊഴിയാതെ ഒരു സർവൈലൻസ് ക്യാമറ പോലെ അരികിൽ നിന്ന ആരെയോ നോക്കി കാര്യമായി ഡ്യൂട്ടി ചെയുന്നുണ്ട്.. പെട്ടന്ന് തിരിഞ്ഞു നോക്കാൻ പാടില്ല എന്ന എഴുത്തപ്പെടാത്ത നിയമം പ്രാബല്യത്തിൽ നിലനിൽക്കുന്നതിനാൽ കോളേജിൽ പയറ്റിതെളിഞ്ഞ "യാദൃശ്ച്ചികം" കളിക്കാം എന്നു മനസ്സിൽ ഉറപ്പിച്ചപ്പോളേക്കും ലിഫ്റ്റ് മുൻപിൽ തുറക്കപ്പെട്ടിരുന്നു..

 

നല്ല സമയത്തെ മനസ്സിൽ പഴിച്ച് ലിഫ്റ്റ് ൽ കയറി 7 അമർത്തിയ ഞാൻ ആളുകളുടെ തിരക്കു കാരണം ആ ആൾക്കൂട്ടത്തിൽ ഏറ്റവും പിന്നിലായി കിളവന്റെയൊപ്പം നിലയുറപ്പിച്ചു. ഒരു കള്ളച്ചിരിയോടെ നിന്നിരുന്ന ജന്മനാ കള്ളലക്ഷണം ഉള്ള കിളവനോട് പതിഞ്ഞ സ്വരത്തിൽ ഞാൻ ചോദിച്ചു ആരാണെന്ന്..! പച്ച എന്നു മറുപടി കിട്ടി..!

 

ലിഫ്റ്റ് നു മുകളിലെ വലിയ ഫാനിന്റെ കാറ്റു ഉള്ളിലേക്ക് വീശുന്നുണ്ടായിരുന്നു..! സ്വതവേ അപരിചിതരായി അവിടേക്ക് എത്തുന്ന ആളുകൾക്കിടയിൽ സാധാരണയായ നിശബ്ദതയും മുകളിലെ ഫാനിന്റെ ഞരക്കവും നിഴലിച്ചു നിന്നു.. അതിനിടയിലും എന്റെ കണ്ണുകൾ പരിചിതം എന്ന പോലെ അവരെ തിരഞ്ഞുകൊണ്ടിരുന്നു..

 

ഏകദേശം എന്റെയൊപ്പം ഉയരവും അധികമോ കുറവോ അല്ലാത്ത വണ്ണവും. ഓണത്തിനും മറ്റും ഓഫീസിലെ പെൺ സുഹൃത്തുക്കൾ അണിഞ്ഞു വരാറുള്ള ചന്ദനക്കളറിൽ കടും നീല നിറത്തിൽ സ്ട്രാപ്പ് ഓട് കൂടിയ ചെരുപ്പും.. ഒട്ടും പരിഷകൃതം എന്നു പറയാൻ കഴിയാത്ത വേഷ വിധാനങ്ങൾ.. ഒരു നീണ്ട ദിവസത്തെ ജോലിക്ക് ശേഷം അനുസരണ ഇല്ലാതെ തെറിച്ചു നിന്നിരുന്ന മുടിച്ചുരുളുകൾ കൈ കൊണ്ട് കോതിയൊതുക്കി ചെവിക്കു പിന്നിലേക്ക് വെക്കാൻ അലസമായി ശ്രെമിക്കുന്നുണ്ട്. സാധാരണയിൽ കൂടുതൽ നീളമുള്ള മുടി ഭംഗിയായി പിന്നിയിട്ടിരിക്കുന്നു..! നീളൻ മുടിയോട് എന്നും എനിക്കുള്ള പ്രണയത്തിനു മുകളിൽ എന്തോ ഒന്ന് എന്നെ വല്ലാതെ ആകർഷിക്കുന്നു. മാസങ്ങളായി വന്നു പോവുന്ന ഈ ഫുഡ്‌ കോർട്ട് ൽ കണ്ടു മറന്ന ആയിരക്കണക്കിന് മുഖങ്ങളിൽ കാണാൻ കഴിയാത്ത ഈ മുഖം മാത്രം..!

 

പഴക്കം ചെന്ന് നിറം മങ്ങിയ കടും ചുവപ്പ് ടാഗ് കഴുത്തിൽ ചുറ്റിക്കിടന്ന ആ ഇളം പച്ച ചുരിദാറുകാരി മുൻപിൽ നിന്ന സുഹൃത്തിനോട് എന്തൊക്കെയോ ചെവിയിൽ പറയുന്നുമുണ്ട്.. കൂടി നിന്ന ആൾക്കൂട്ടത്തിൽ മുഖം കാണാൻ കഴിയുന്നില്ല എന്നൊരു നിരാശ എനിക്കുണ്ടെങ്കിലും ഫുഡ്‌ കോർട്ട് എത്തിയാൽ കാണാം എന്നൊരു പ്രതീക്ഷ എനിക്കുണ്ടായിരുന്നു..

 

ലിഫ്റ്റ് നു മുകളിലെ LCD ഡിസ്പ്ലേ ൽ 7 എന്നു തെളിഞ്ഞപ്പോഴേക്കും ഫോൺ റിംഗ് ചെയ്തു..! ഡിസ്പ്ലേയിൽ തെളിഞ്ഞ പേര് കണ്ടു മനസ്സിൽ ചീത്ത പറഞ്ഞു കൊണ്ട് പതിഞ്ഞ സ്വരത്തിൽ ഞാൻ പറഞ്ഞൊപ്പിച്ചു.. "I have finished the chart. Also sent a status mail.. Can you please check and let me know?". അപ്പോഴേക്കും ആളുകൾ ലിഫ്റ്റിൽ നിന്നും ഇറങ്ങി തുടങ്ങിയിരുന്നു.. ഫോൺ കട്ട്‌ ചെയ്തു പോക്കറ്റിൽ ഇടുന്നതിനൊപ്പം കിളവനൊപ്പം പുറത്തേക്ക് ഇറങ്ങിയ എന്റെ കണ്ണുകൾ ലിഫ്റ്റിൽ കയറാനായി തിരക്കു കൂടി നിന്നവരുടെ ഇടയിൽ അപ്രത്യക്ഷമായ ആ പച്ച ചുരിദാറുകാരിയെ തിരഞ്ഞുകൊണ്ടേയിരുന്നു..!

 

 

 

 

ഭാഗം രണ്ട്

നേരം ഇരുട്ടി തുടങ്ങിയിരുന്നു..

 

ഒരു ഫുട്ബോൾ കോർട്ടിനോളം വലുപ്പം തോന്നിക്കുന്ന വിശാലമായ ഡൈനിങ് സ്പേസ്. അതിനു ഇരു വശങ്ങളിലുമായി ഇടം പിടിച്ചിരിക്കുന്ന ഭക്ഷണ ശാലകൾ.. സ്വദേശി ആയ നാടൻ കപ്പയും മീനും മുതൽ വിദേശിയായ ഡോമിനോസ് പിസ്സ വരെ ഇവിടെ ലഭിക്കും.

 

ഓരോ കടകൾക്ക് മുൻപിലും അക്ഷമരായി തങ്ങളുടെ ഭക്ഷണത്തിനായി കാത്തുനിൽക്കുന്ന ആൾക്കൂട്ടങ്ങൾ.. പാകമായ ഭക്ഷണം വാങ്ങി ഇരിപ്പിടങ്ങൾ തേടി പോവുന്നവരെയും ഇക്കൂട്ടത്തിൽ നിന്നും കാണാം. ചിക്കൻ കറിയിൽ ചാറില്ല എന്ന് പിറുപിറുത്തു പോവുന്ന ഒരു അന്യ സംസ്ഥാന സ്നേഹിതനെ കാണുവാൻ ഇടയായി.. ഭാഗ്യം, അദ്ദേഹം എന്നെ കണ്ടില്ല എന്നു തോന്നുന്നു.. അതി വിശിഷ്ടമായ ഒരു കലവറ തന്നെയാണ് ഇവിടുത്തെ ഫുഡ്‌ കോർട്ട്. വൈവിധ്യങ്ങളായ വിഭവങ്ങൾ കൊണ്ട് സമ്പന്നമാണ് പത്തിനടുത്തു വരുന്ന ഇവിടുത്തെ ഭക്ഷണ ശാലകൾ.

 

അധികം തിരക്ക് ഇല്ലാത്ത ഭാഗത്തു ഒരു ടേബിൾ കണ്ടെത്തി ഞാൻ ഇരിപ്പ് ഉറപ്പിച്ചു.. ഇനി ചായ വാങ്ങി വരാൻ പോയ കിഴവനെ കാത്തുള്ള ഇരിപ്പാണ്. സഞ്ചാരം വീഡിയോസ് നിങ്ങളെ പോലെ ഞാനും കണ്ടിട്ടുണ്ടെന്ന് മനസ്സിൽ പറഞ്ഞു ചുറ്റുപാടും നിരീക്ഷിക്കുന്നതിൽ ആയി എന്റെ ശ്രദ്ധ മുഴുവൻ.

 

അധികം അകലെ അല്ലാതെ എന്റെ റൂം മേറ്റ്‌, ഒരു കോട്ടയംകാരൻ അച്ചായൻ ഒരു പടക്കൊപ്പം പൊറോട്ട ചാറിൽ മുക്കി അകത്താകുന്നുണ്ട്.. സ്ഥിരമായി മൂവർ സംഘമായി കാണപ്പെട്ടിരുന്ന ഇവരുടെ കൂടെ പുതിയതായി ജോയിൻ ചെയ്ത ചില പെൺകുട്ടികൾ ഉണ്ടായിരുന്നതിനാൽ ആവാം.. കൂടുതൽ ശ്രെദ്ധിക്കാൻ പോയില്ല.. അപ്പോഴും, ആൾക്കൂട്ടത്തിൽ നഷ്ടമായിരുന്ന ആ പച്ച ചുരിദാറുകാരി എവിടെ എന്നു ആ ഫുഡ്‌കോർട്ട് മുഴുവൻ എന്റെ കണ്ണുകൾ പരതികൊണ്ടേയിരുന്നു.

 

കിഴവൻ വരും മുൻപ് എഴുന്നേൽക്കേണ്ടി വന്നാൽ സീറ്റ്‌ നഷ്ടപ്പെടും എന്ന റിസ്ക് എടുക്കാൻ കഴിയാത്തതിനാൽ എന്റെ നിരീക്ഷണം ആ ടേബിൾ നിന്നും കണ്ണെത്തുന്ന ദൂരം വരെ എനിക്ക് പരിമിതപ്പെടുത്തേണ്ടി വന്നു. സ്ഥിരമായി കാണാറുള്ള പല മുഖങ്ങളും കടന്നു പോവുന്നു.. തേടിക്കൊണ്ടിരുന്ന, മുഖം കണ്ടിട്ടില്ലാത്ത ഒരാളെ മാത്രം കണ്ടെത്താൻ കഴിഞ്ഞില്ല..

 

ഒരു മയത്തിനൊക്കെ എന്നൊരു കമ്മെന്റും കയ്യിൽ പിടിച്ച രണ്ടു ചായയുമായി അങ്ങേർ എത്തി. എന്ത് തിരക്കാടെ അവിടെ.. ടേബിൾ നു പിന്നിലെ ചെയർ വലിച്ചിട്ടു ഇരിക്കുന്നതിനിടയിൽ അങ്ങേരു പറഞ്ഞൊപ്പിച്ചു. ചൂട് ചായ ഊതിക്കുടിക്കുമ്പോൾ ഞാൻ വീണ്ടും ചോദിച്ചു, എങ്ങനെ ഉണ്ടായിരുന്നു പച്ച?? ഏഹ് നി കണ്ടില്ലെ, സാധാരണ ഇതൊന്നും വിടാത്തത് ആണല്ലോ.. ഇല്ല ബ്രോ.. മുഖം കണ്ടില്ല.. ഞാൻ പറഞ്ഞു. ആ തരക്കേടില്ല.. ഒരു താല്പര്യം ഇല്ലാത്ത പോലെ പുള്ളിക്കാരൻ മറുപടി പറഞ്ഞു.

 

എങ്ങനെയെങ്കിലും ഒന്നുകൂടി കണ്ടിരുന്നെങ്കിൽ എന്ന് മനസ്സിൽ പലവട്ടം ഓർത്തു.. പതിയെ ചുറ്റും കണ്ടിരുന്ന കാഴചകളിലേക് ഞങ്ങളുടെ സംസാരം നീണ്ടെങ്കിലും കാണാതെ കണ്ടു പോയ ആ ഇളം പച്ച നിറം എന്നെ അലോസരപ്പെടുത്തിക്കൊണ്ടേയിരുന്നു..

 

ചായകുടി അവസാനിപ്പിച്ചു എഴുന്നേൽക്കാൻ തുടങ്ങുമ്പോളേക്കും എന്റെ ഫോൺ വീണ്ടും റിംഗ് ചെയ്തു.. മാഡി ആണ്.. എന്നെ പിക്ക് ചെയ്യാൻ താഴെ എത്തിയിട്ടുണ്ട് ആൾ.. ഞാൻ ഫോൺ വെച്ച് കിഴവനുമായി ധൃതിയിൽ പുറത്തേക്കു നടന്നു.. വീണ്ടും ഒരു ലിഫ്റ്റ് പിടിക്കണം.. ദൂരെ നിന്നു തന്നെ ലിഫ്റ്റിന് മുന്പിലെ ആൾക്കൂട്ടം കാണമായിരുന്നു..

 

പതിവ് പോലെ ലിഫ്റ്റ് എടുക്കുവാൻ ഉള്ള ആൾ തിരക്ക് ആണ്.. അവിടെ എത്തുമ്പോളേക്കും ഒരു ലിഫ്റ്റ് തുറക്കപ്പെട്ടിരുന്നു.. തപ്പിയും തടഞ്ഞും അതിലക്ക് ഇടിച്ചു കയറിക്കൊണ്ടിരുന്ന ആൾക്കൂട്ടത്തെ നോക്കി അടുത്തതിൽ പോവാം എന്ന് മനസ്സിൽ കരുതി കുറച്ചു മുൻപിലേക് കയറി നിന്നു.. അവിടെ അവശേഷിച്ച ചിലരിലേക്ക് നിരാശയോടെ വെറുതെ ഒന്ന് നോക്കി.

 

വിരുന്നു വന്ന ബന്ധുക്കൾ തിരികെ പോകുമ്പോൾ തോന്നാറുള്ള ആ വിഷാദ ഭാവം എന്റെ മുഖത്തും ഉണ്ടായിട്ടുണ്ടാവണം.. വേഗം മടങ്ങി വരൂ എന്നൊരു യാത്രമൊഴി ലിഫ്റ്റിനു മനസ്സിൽ ചൊല്ലി ആളുകൾ കയറിക്കഴിഞ്ഞ ലിഫ്റ്റിലേക് അലസമായി നോക്കി ലിഫ്റ്റ് ന്റെ വാതിലിനു പുറത്തെ ഇരുമ്പ് വരികളിൽ ചാരി ഞാൻ നിന്നു. 

 

തികച്ചും അപ്രതീക്ഷിതമായി, അടഞ്ഞു തുടങ്ങിയ ലിഫ്റ്റ്ന്റെ ഇരുമ്പ് പാളികൾക്കുള്ളിൽ പുറത്തെ വെളിച്ചത്തിലേക് അലസമായി തുറന്നു വെച്ചിരുന്ന ഒരു ജോഡി കണ്ണുകളിൽ എന്റെ ശ്രദ്ധ ഉടക്കി.. ലിഫ്റ്റിലെ പതിഞ്ഞ വെളിച്ചത്തിലും വീതിയുള്ള കണ്മഷിക്കൂട്ടുകൾ ചാലുകൾ തീർത്ത ആ നീളൻ കണ്ണുകൾ ഒരു നിമിഷം എന്നെ പിടിച്ചു നിർത്തി.. മാഞ്ഞു തുടങ്ങിയ കണ്മഷിയിൽ തീർത്ത നേരിയ വാൽക്കണ്ണുകൾ, കൂടെയുള്ള സുഹൃത്തിനെ നോക്കി ചിരിക്കുമ്പോൾ കണ്ണുകൾക്ക്‌ ചുറ്റുമുണ്ടായ ചുഴികളിൽ അപ്രത്യക്ഷമാവുന്നുണ്ടായിരുന്നു.. വില്ലുപോലെ വളഞ്ഞു നിൽക്കുന്ന കറുത്തിരുണ്ട പുരികങ്ങൾ ഒരു ചുവർ ചിത്രത്തിലെ നർത്തകിയുടേതുപോലെ ജീവനുള്ളതായി തോന്നി..!

 

അനുസരണയില്ലാതെ നെറ്റിത്തടത്തിലേക്ക് ചാഞ്ഞിറങ്ങുന്ന മുടിച്ചുരുളുകൾ ഇടം കൈകൊണ്ട് ഒതുക്കി, ഒരു ദിവസത്തെ മുഴുവൻ ജോലിഭാരം നിഴലിക്കുന്ന കണ്ണുകൾ കൊണ്ട്ആ ലിഫ്റ്റ് നു പുറത്തെ അപരിചിതമായ കാഴ്ചകൾ നോക്കി കാണുന്നതിനിടയിൽ അടയുന്ന വാതിലിനു പുറത്ത് നിന്നും തന്നെ ശ്രദ്ധിക്കുന്ന ഒരു ജോഡി കണ്ണുകൾ പുറത്ത് ഉണ്ടെന്ന് തിരിച്ചറിയുന്ന നിമിഷം തെല്ലു കപടമായൊരു ഗൗരവ ഭാവം മുഖത്ത് വരുത്തി തന്റെ ശ്രദ്ധ മറ്റെവിടേക്കോ തിരിച്ചു വിട്ടു.

 

ഈ സിനി‍മയിൽ ഒക്കെ കാണില്ലേ.. എവിടെനിന്നോ ഓടിവരുന്ന നായികയെ കണ്ടു സ്‌തബ്ദൻ ആയി നിന്നു പോവുന്ന നായകൻ.. ഏകദേശം അതേപോലെ ആയിരുന്നു എന്റെ അവസ്ഥ.. പക്ഷെ സത്യത്തിന്റെ മുഖം വികൃതം ആണെന്ന് ആണല്ലോ വെയ്പ്പ്.. പെട്ടന്നുണ്ടായ അന്ധാളിപ്പിൽ പാതി തുറന്ന വായും ചലനമാറ്റ നിൽപ്പും അത്രമാത്രം വികൃതം ആയിട്ടുണ്ടാവണം..

 

സ്ഥലകാല ബോധം വീണ്ടു കിട്ടുമ്പോഴേക്കും പാതി അടഞ്ഞ വാതിലുകൾക്ക് ഇടയിലൂടെ 

കൂട്ടുകാരിയുടെ ചെവിയിലേക് എന്തോ പറയാൻ പോവുമ്പോഴും, തെല്ലൊരു സങ്കോചത്തോടെ ഇടംകണ്ണെറിഞ്ഞു നോക്കിയതും ഉടക്കിയ കണ്ണുകൾ മുഖത്ത് ഒരു ചിരിയായി വിരിഞ്ഞതും ഒരു സ്ലോ മോഷൻ സിനിമ പോലെ എന്റെ മനസ്സ് രേഖപ്പെടുത്തി..!

 

അന്ന് അവിടെ വിരിഞ്ഞ ചിരിക്ക് മുല്ലമൊട്ടിന്റെ ഭംഗിയുള്ള പല്ലുകളും, വിരിയുന്ന പൂവിന്റെ ഭംഗിയുള്ള നുണക്കുഴികളും കൂട്ടിനുണ്ടായിരുന്നു..

 

അന്നും ആ പൂവിനു ഒരു ഇളം പച്ച നിറമായിരുന്നു...

 

ഭാഗം മൂന്ന്

ഓഫീസിലെത്തി ബാഗ് തോളിൽ കയറ്റി പാർക്കിംഗ് ഏരിയ യിലേക്ക് നടക്കുമ്പോഴും അല്പം മുൻപ് കണ്ട കാഴ്ച എന്റെ മനസ്സിൽ നിന്നും പോവുന്നുണ്ടായിരുന്നില്ല.. നിമിഷങ്ങൾ മാത്രം നീണ്ട കണ്ടുമുട്ടൽ അപ്പോഴും എന്നിൽ ഒരു ചിരി ബാക്കി വെച്ചിരുന്നു..  സാധാരണ ജോലിക്ക് ശേഷം തികച്ചും ക്ഷീണിതനായി എന്നെ സ്ഥിരമായി കാണാറുള്ള മാഡിക്ക് ചെറുപുഞ്ചിരിയുമായി നടന്നെത്തിയ എന്നെ കണ്ടിട്ട് സംശയം തോന്നേണ്ടതാണ്.. പക്ഷെ യൂ നോ, മാഡി ഈസ്‌ എ ജെം.. എങ്ങനെ തന്റെ ജോലി ഭാരം കുറക്കാം എന്ന് മാത്രം ആലോചിച് ഓരോ നിമിഷവും ജീവിക്കുന്ന അദ്ദേഹം ബൈക്ക് ൽ നിന്ന് ഇറങ്ങി ഒരു സ്വാതസിദ്ധമായ ഇളിയും സമ്മാനിച്ച് താക്കോൽ എന്റെ നേരെ നീട്ടി..

തർകിച്ചു നില്കുന്നതിൽ യാതൊരു ഫല സിദ്ധിയും ഉണ്ടാവില്ല എന്നെ പൂർണ ബോധ്യം ഉള്ളതിനാൽ അത് കൈ നീട്ടി വാങ്ങി ഞാൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു.. എന്റെ ബാഗ് തോളിലിട്ട് ഒരു ടാസ്ക് എന്നെ കൊണ്ട് ചെയ്യിച്ചു എന്ന ചാരിതാർഥ്യത്തോടെ അവൻ എന്റെ പിന്നിൽ കയറി.. ഇന്ന് ഇനി പണി ഒന്നും ഇല്ലല്ലോ അല്ലേ.. അവൻ ചോദിച്ചു.. ഇല്ല അളിയാ എന്നു പറഞ്ഞു ഞാൻ ഞങ്ങളുടെ സ്ഥിരം കടയിലേക്ക് വണ്ടിയൊടിച്ചു..

 

യാത്രമദ്ധ്യേ ഇടവേളകൾ ഇല്ലാതെ ചിലച്ചുകൊണ്ടിരുന്ന എന്റെ ഫോൺ കടയിലെത്തി എടുത്ത് നോക്കി.. 2 മിസ്സ്കാൾ ഭീകുവിന്റെ നാമത്തിൽ തെളിഞ്ഞു കണ്ടു.. വാട്സ്ആപ്പ് ൽ മെസ്സേജ് ഉണ്ട്.. ഒരു പാക്കറ്റ് ലൈറ്സ്, ഒരു സെവൻ അപ്പ്‌.. ഉദ്ദേശം വ്യക്തമാണ്.. സാധനങ്ങൾ ഒക്കെ വാങ്ങി ഞങ്ങൾ ഞങ്ങളുടെ തറവാട്ടിലേക് വെച്ച് പിടിച്ചു..

 

വീട്ടിൽ എത്തി ബൈക്ക് സ്റ്റാൻഡിൽ വെച്ച് ഇറങ്ങുബോഴേക്കും ഉള്ളിൽ നിന്നും ഉച്ചത്തിൽ എന്തോ സംസാരം നടക്കുന്നുണ്ടായിരുന്നു.. പാതിയായ ഒരു ബാലന്റൈൻസ് കുപ്പിക്കും ഉമ്മറം മുതൽ ഊണ്മേശ വരെ പരന്നു കിടക്കുന്ന, മിച്ചർ മുതൽ ബീഫ് ഫ്രൈ വരെ എത്തുന്ന ടച്ചിങ്‌സ്കൾക്കും ഇടയിൽ പാതി കൂമ്പിയ കണ്ണുകളും  വിറയാർന്ന കൈകളുമായി ആ പിഞ്ചുകുഞ്ഞുങ്ങൾ.. യാതൊരു കാരണവും ഇല്ലാതെ ഒരു ബിയർ കുപ്പിയും കയ്യിൽ പിടിച്ചു ഇടതടവില്ലാതെ ചിരിച്ചു മറിയുന്ന ജിബി മോൻ.. ഇടയിൽ എവിടെയോ ചിന്നിചിതറുന്ന സിനിമ മുതൽ രാഷ്ട്രീയം വരെ എത്തുന്ന അവസാനിക്കാത്ത വാഗ്വാദങ്ങൾ..

 

എന്റെ ബാഗ് അവിടെ കണ്ട ആദ്യത്തെ കസേരയിൽ വെച്ച് മാഡിയും അവർക്കൊപ്പം ചേർന്നു. എന്നെ കണ്ട മാത്രയിൽ പച്ച മലയാളത്തിൽ സ്വാഗതം ചെയ്ത ഭീഗുവിനെ ഗൗനിക്കാതെ ഞാൻ വേഗം ഡ്രസ്സ്‌ മാറി വന്നു.. ബ്ലൂട്ടൂത് സ്പീക്കർ ൽ ഫോൺ കണക്ട് ചെയ്തു വേഗം തന്നെ ഞാനും അവരുടെ ഒപ്പം ചേർന്നു.. കാന്തൻ വെച്ച് നീട്ടിയ ഒരു ഗ്ലാസ്‌ വാങ്ങി ഞാനും ആ സദസ്സിന്റെ ഭാഗമായി..

 

ഇന്ന് കണ്ട കാഴ്ചകൾ പങ്കുവെക്കണം എന്ന് ഉണ്ടായിരുന്നു എങ്കിലും അതിനു സാധിക്കാതെ സിരകളിൽ പടർന്ന സ്കോട്ലാൻഡ് വിസ്കിയിലും നിർത്താതെ സ്പീക്കർ ൽ ഒഴുകുന്ന ഗസലിലും ഞാൻ അലിഞ്ഞു ചേർന്നു.. 

 

                                                *     *    *

 

ഫോണിൽ അലാറം നിർത്താതെ ചിലക്കുന്നു.. എഴുന്നേൽക്കണം എന്നുണ്ട്.. പക്ഷെ തലക്ക് വല്ലാത്ത ഭാരം.. ഫോൺ എടുത്തു നോക്കി.. 9 മണി കഴിഞ്ഞിരുന്നു.. എങ്ങനെയൊക്കെയോ എഴുന്നേറ്റ് ഡൈനിങ് ടേബിൾ ൽ ഇരുന്ന ഒരു കുപ്പി വെള്ളത്തിന്റെ പാതിയോളം കുടിച്ചു വറ്റിച്ചു.. ക്ഷമ വേണം.. സമയമെടുക്കും.. ഞാൻ മനസ്സിൽ ഓർത്തു.. പതിയെ മുഖം കഴുകി തിരികെ നടക്കുമ്പോൾ ആളൊഴിഞ്ഞ ഉത്സവപ്പറമ്പ്  പോലെ കിടക്കുന്ന ആ ഹാൾ ഞാൻ ഒരു കുറ്റബോധത്തോടെ നോക്കി..

 

യാതൊരു ഹാങ്ങോവർ ബുദ്ധിമുട്ടുകളും ഇല്ലാതെ പയറുപോലെ ഓടി നടക്കുന്ന കാന്തനെ ഞാൻ അത്ഭുതം കൂറുന്ന കണ്ണുകളോടെ നോക്കി.. എങ്ങനെ സാധിക്കുന്നു അളിയാ.. ഞാൻ ചോദിച്ചു..  ഒരു നിഷ്കളങ്ക പുഞ്ചിരിയോടെ, "ഇതൊക്കെ യെന്ത്.." കാന്തൻ മറുപടി പറഞ്ഞു.. അല്ല രാവിലെ എങ്ങോട്ടാണ്.. ഇന്ന് ഓഫീസ് ഇല്ലേ.. ഇല്ല അളിയാ, ഒരു കല്യാണം.. ലീവ് എടുത്തു.. അവൻ പറഞ്ഞു.. ഓഹ് വെറുതെ അല്ല.. ആന്നേ, ഓണം ആയാൽ പിന്നെ കല്യാണത്തിന്റെ മേളം ആണ്.. ഇനിയുള്ള 15 മിനിട്ടോളാം നീളുന്ന മുടി ചീകൽ കർമത്തിലേക് കടക്കും മുൻപ് അവൻ പറഞ്ഞു നിർത്തി.

 

കാന്തന്റെ ലൈഫ് ആണ് ലൈഫ് എന്ന ആക്കാലത്തെ ഹിറ്റ്‌ ഡയലോഗ് വിളിച്ചു കൂവി ഞാൻ എന്റെ റൂമിലേക്കു നടന്നു..

 

                                                 *     *     *

 

കാര്യമായ ജോലി ബാക്കി ഇല്ലെങ്കിലും

ഇന്നലത്തെ ഹാങ്ങോവർ സംഭാവന ചെയ്യുന്ന ക്ഷീണം എന്നെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. 11 മണിക്ക് പതിവുള്ള ചായ കമ്മറ്റി ഇന്ന് ഉണ്ടാവും എന്ന് തോന്നുന്നില്ല.. ഞാൻ പതിയെ എഴുന്നേറ്റ് ഓഫീസിനു പിൻവാതിൽക്കൽ കൂടി പുറത്ത് ഇറങ്ങി.. വരാന്തയിലെ ഇരുമ്പ് വരികളിൽ ചാരി അവിടുത്തെ രണ്ടു കടകളിലും പൊട്ടും കമ്മലും മുതൽ ചോക്ലേറ്റ് വരെ വാങ്ങാൻ വന്നു പോവുന്ന ആളുകളെ നോക്കി അങ്ങനെ നിന്നു..

 

അധികം വൈകാതെ, അല്പം അകലെയായി പാർക്കിംഗിനു പുറത്ത് വന്നു നിന്ന കാറിൽ നിന്നും ഓഫീസിൽ ജോലി ചെയ്യുന്ന ദിവ്യ കൈക്കുഞ്ഞിനേയും കൊണ്ട് ഇറങ്ങി നടന്നു വരുന്നുണ്ടായിരുന്നു. കുറച്ചു കാലങ്ങളായി ഇത് ഒരു പതിവ് കാഴ്ചയാണ്.. പതിവുപോലെ വരുന്ന വഴി, കടകളിൽ ഒന്നിൽ കയറിയ മിയക്കുട്ടി അമ്മയുടെ ചുമലിൽ ഇരുന്ന് ഒരു ചോക്ലേറ്റ് കയ്യിൽ പിടിച്ചു പുറത്തേക്കു വന്നു.. 

 

എന്താ ഇവിടെ നിക്കണേ.. ദിവ്യ ചോദിച്ചു.. എയ്യ് വെറുതെ.. ചിരിച്ചു കൊണ്ട് ഞാൻ മറുപടി പറഞ്ഞു.. ചായകുടി കഴിഞ്ഞോ.. പതിയെ നടന്നു കൊണ്ട് ദിവ്യ ചോദിച്ചു.. ഓഹ് ഇല്ല.. എല്ലാവരും ബിസി ആണെന്ന് തോന്നുന്നു.. അവരെ അനുഗമിച്ചു ആ വരാന്തയിൽ കൂടി നടന്നുകൊണ്ട് ഞാൻ പറഞ്ഞു.. എങ്കിലിനി പാൻട്രിയിൽ പോയി ഒരു ചായ കുടിക്കാം.. ഞാൻ മനസ്സിൽ കരുതി. മുളച്ചു വരുന്ന കിന്നരി പല്ലിൽ ഒട്ടിയിരുന്ന ചോക്ലേറ്റ് കാട്ടി മിയക്കുട്ടി എന്നെ നോക്കി ചിരിച്ചു.. അമ്മയുടെ ചുമലിൽ ഇരുന്ന് "ചൈൽഡ് കെയർ ഹബ്ബിലേക്" മറയുന്ന അവളെ നോക്കി ഞാൻ ഓഫീസിനു പിന്നിലെ പാൻട്രിയിലേക്ക് നടന്നു..

 

സ്വിച്ച് ഇട്ടാൽ ശറ പറാന്ന് വരുന്ന ഒരു ഗ്ലാസ്‌ ചായയും എടുത്ത് ഞാൻ അവിടെ നിരത്തിയിട്ടിരിക്കുന്ന ടേബിൾ ൽ ഒന്നിൽ ഇരിപ്പുറപ്പിച്ചു.. CC ഹബ്ബിൽ വന്നു പോവുന്ന കുരുന്നുകളും അതിനോട് ചേർന്നുള്ള ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ൽ വരുന്ന പെൺകൊടികളെയും നോക്കി ആശ്വാസം കണ്ടെത്താൻ ഞാൻ ശ്രമിച്ചു കൊണ്ടേ ഇരുന്നു..

 

വെള്ളിയാഴ്ച്ച ആയതിനാൽ ആവണം.. 5 മണി കഴിഞ്ഞപ്പോഴേക്കും ഓഫീസ് ഏറെക്കുറെ വിജിനമായിരുന്നു.. ലേറ്റ് ആയി വന്നതും പോരാതെ ചായകുടിയും ഊണും ഒക്കെ ആയി ഏറെനേരം പുറത്ത് ആയിരുന്നത് കൊണ്ട് ഓഫീസ് ഇൻടൈം കുറവായിരുന്നു..

 

ഇഴഞ്ഞു നീങ്ങുന്ന സമയത്തെ, വാച്ചിൽ തുറിച്ചു നോക്കി പേടിപ്പിച്ച് ഓടിക്കുവാൻ ഒരു വൃഥാ ശ്രമം നടത്തി നോക്കി ഞാൻ പരാജിതനായി.. ഏറെക്കുറെ നോർമൽ ആയി കഴിഞ്ഞിരുന്ന ഞാൻ വാച്ചിൽ നോക്കി അബ്നോര്മലായായി എന്തോ പിറുപിറുക്കുന്നത് നോക്കി കിളവൻ എന്തരടെ പ്രശ്നം എന്ന് ചോദിച്ചു.. പാടിപ്പഴകിയ ഒരു പഴയ പല്ലവി ഞാൻ ആവർത്തിച്ചു, കുറച്ചു ഇൻടൈം ഉണ്ടാവോ എടുക്കാൻ..??

 

ഇത് കേട്ടു കുറച്ചു മാറി ഇരുന്ന ടെസ്റ്റർ പാറു ഏതോ പാവം ഡെവലപ്പർക്ക് വീക്കെൻഡ് പണി കൊടുത്ത ചാരിതാർഥ്യത്തിൽ ലാപ് ഒക്കെ മടക്കി ഞങ്ങളുടെ അടുത്തേക്ക് വന്നു..! ഈ പാപം ഒക്കെ ഇവൾ എവിടെ കൊണ്ട് ഒഴുക്കുമോ ആവോ!! ഞാൻ മനസ്സിൽ കരുതിയത് കിളവൻ ഉറക്കെ ചോദിച്ചു.. താൻ പോടോ എന്നു പറഞ്ഞു  അവിടെ ഉണ്ടായിരുന്ന ഒരു ചെയർ വലിച്ചിട്ടു പാറു ഞങ്ങൾക്ക് അരികിൽ സ്ഥാനം പിടിച്ചു..

 

സ്വഭാവികമായും ജോലിയെയും നാട്ടുകാരെയും കുറ്റം പറഞ്ഞു തുടങ്ങുന്ന ഞങ്ങൾ, ആ സഭ അവസാനിക്കുമ്പോഴേക്കും എക്സിസ്റ്റിംഗ് ആയിട്ടുള്ള സകലരെയും സകലതിനെയും പറ്റി പരദൂഷണം പറഞ്ഞിട്ടുണ്ടാവും.. അന്നും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.. ജോലി കഴിഞ്ഞ മുറക്ക് ഐശുവും ലത ചേച്ചിയും മാർട്ടിൻ ചേട്ടനും ഒക്കെ ഞങ്ങൾക്കൊപ്പം ചേർന്നു.

 

നേരം ഇരുട്ടി തുടങ്ങുമ്പോഴേക്കും ബാക്കി ഉണ്ടായിരുന്നവരും ഓഫീസ് വിട്ടു തുടങ്ങിയിരുന്നു.. പതിവ് പോലെ ഏഴുമണിച്ചായ എന്നൊരു ആഗ്രഹം മനസ്സിൽ ഉണ്ടെങ്കിലും സാധാരണ ഗതിയിൽ വെള്ളിയാഴ്ച തിരക്കൊഴിഞ്ഞ ഫുഡ്‌ കോർട്ട് ൽ എനിക്ക് വലിയ പ്രതീക്ഷ ഉണ്ടായിരുന്നില്ല.. എങ്കിലും മനസ്സിൽ മായാതെ കിടന്ന ഒരു ഇളം പച്ച നിറം വീണ്ടും എന്റെ പ്രതീക്ഷകൾക്ക് നിറം പകർന്നു..

 

കിഴവനെ കൂട്ടി ഞാൻ ലിഫ്റ്റ് ലക്ഷ്യമാക്കി നടന്നു തുടങ്ങി.. ഓഫീസ് വാതിൽക്കൽ നിന്നും അടുത്ത് തന്നെ പോവാൻ തയ്യാറായി വെറുതെ കിടക്കുന്ന ലിഫ്റ്റ്കൾ എന്റെ പ്രതീക്ഷകൾക്ക് സാരമായ മങ്ങൽ ഏല്പിച്ചു എന്നു തന്നെ പറയേണ്ടി വരും.. ലിഫ്റ്റ് ൽ കയറി 7 അമർത്തി നിന്ന ഞങ്ങൾക്കിടയിലേക് കടന്നു വന്ന 2 ഹിന്ദിക്കാരികൾ ഒഴിച്ചാൽ ആശ്വാസത്തിനു വകയായി ഒന്നും തന്നെ ഉണ്ടായിരുന്നില്ല..

 

ഫുഡ്‌ കോർട്ട് ന്റെ അവസ്ഥയും മറിച്ചായിരുന്നില്ല.. അങ്ങിങ്ങായി പാർസൽ വാങ്ങി പോവാൻ കാത്തു നിൽക്കുന്ന ആളുകൾ മാത്രം ഉണ്ടായിരുന്ന അവിടം നിരാശ തന്നെ ബാക്കിയാക്കി.. വിശ്രമം ഇല്ലാതെ എന്റെ കണ്ണുകൾ, അക്കൂട്ടത്തിൽ ഇളം പച്ച നിറത്തിൽ ഒരു വട്ടം മാത്രം ഞാൻ കണ്ടു പോയ മുഖം ഉണ്ടോ എന്നു തേടിക്കൊണ്ടേയിരുന്നു..

 

അവിടുത്തെ ചായക്കടകളിൽ ഒന്നിൽ 2 കട്ടൻ ചായ പറഞ്ഞിട്ട് നില്കുന്നതിനിടയിൽ നിരാശയോടെ ചുറ്റും നോക്കി നിന്ന എന്നെ, കിഴവൻ സംശയത്തോടെ നോക്കി..

 

എന്ത് പറ്റി ബ്രോ..

 

ഒന്നുല്ല ബ്രോ.. ഞാൻ മറുപടി പറഞ്ഞു..

 

ഒരു ടേബിൾ നു ഇരു വശങ്ങളിലായി ചൂട് കട്ടൻ ചായ ഊതിക്കുടിക്കുന്നതിനിടയിൽ പതിവില്ലാത്ത ഒരു മൂകത ഞങ്ങൾക്കിടയിൽ തളം കെട്ടി നിന്നിരുന്നു.. മടുത്തിട്ടാവണം, കിളവൻ ഫോൺ എടുത്ത് എന്തൊക്കെയോ നോക്കുന്നുണ്ട്.. പുള്ളിക്കാരനെ പോസ്റ്റ്‌ ആകുന്നതിൽ തെല്ലൊരു സങ്കടം തോന്നിയെങ്കിലും ഒന്നും സംസാരിക്കുവാൻ തോന്നിയിരുന്നില്ല.. 

 

അപ്പോഴും ആവി പറക്കുന്ന, തേയില ചുവയ്ക്കുന്ന ആ കട്ടൻ താഴെ വെച്ച്, കട്ടൻ വാങ്ങാൻ തോന്നിയതിനെ മനസ്സിൽ പഴി പറഞ്ഞു ഞാനും ഫോൺ കയ്യിലെടുത്തു..

ഇമെയിൽ മുതൽ ഇൻസ്റ്റാഗ്രാം വരെ നോട്ടിഫിക്കേഷൻ ബാറിൽ തെളിഞ്ഞ സകലതും, എന്തിനോടോ ഉള്ള ദേഷ്യം തീർക്കാൻ എന്ന വണ്ണം ഞാൻ ദൃതിയിൽ വകഞ്ഞു മാറ്റി.. ശേഷം, ബാക്കിയായ വാട്സ്ആപ്പ് ഗ്രൂപ്പ്‌ മെസ്സേജുകളിൽ ഒന്നിൽ വിരലമർത്തി.. ഓരോ ഗ്രൂപ്പുകളിക്കും വന്ന മെസ്സേജ് എടുത്ത് റെഡ് ആക്കി എന്റെ വിരസതയെ തല്ലി കെടുത്താൻ ശ്രമിച്ചു പരാജിതനായികൊണ്ടിരുന്നു..

 

അലസമായി സ്വൈപ് ചെയ്തു സ്റ്റാറ്റസ് ടാബ് ൽ എത്തിയ ഞാൻ അതിൽ കണ്ട മാഡി യുടെ സ്റ്റാറ്റസ് എടുത്തു.. ആൾ എവിടെയോ കളിക്കാൻ പോയി എന്നു തോനുന്നു.. ഫുട്ബോൾ ടർഫ് ന്റെ ഫോട്ടോ ആണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.. ഇന്ന് പോസ്റ്റ്‌ ആയല്ലോ ദേവ്യേ.. നടന്നു പോവേണ്ടി വരും.. ഞാൻ മനസ്സിൽ കരുതി..

 

അവൻ പോസ്റ്റ്‌ ചെയ്ത 3-4 ചിത്രങ്ങളിൽ കൂടി സ്റ്റാറ്റസ് തെന്നി മാറിക്കൊണ്ടിരുന്നു.. ആരൊക്കെയോ ട്രെയിനിൽ വീട്ടിലേക് പോവുന്നതൊക്കെയും സ്റ്റാറ്റസ് ആക്കിയിരുന്നു.. സ്റ്റാറ്റസ് പോസ്റ്റുകൾ മാറി മാറി വരുമ്പോഴേക്കും അതിനു മുകളിൽ തെളിഞ്ഞ പേരുകളും മാറി മാറി വന്നു കൊണ്ടേയിരുന്നു.. കട്ടൻ എടുത്ത് ഊതി ഒരു സിപ് കൂടി എടുക്കുമ്പോഴും അലസമായി ഓടിപ്പോവുന്ന സ്റ്റാറ്റസ് പോസ്റ്റുകൾ അലക്ഷ്യമായി ഞാൻ നോക്കിയിരുന്നു..

 

അതിൽ ഒന്നായിരുന്നു ഇന്നത്തെ കാന്തൻ സ്പെഷ്യൽ കല്യാണ ഫോട്ടോസ്..! അണിഞ്ഞൊരുങ്ങിയ കാന്തനെയും പിന്നെ കൂടെ പോയ പെൺകുട്ടികളെയും കാണാം എന്ന സദ് ഉദ്ദേശത്തോടെ തിരക്കിട്ട് പോവാൻ തുടങ്ങുന്ന അവന്റെ ആദ്യത്തെ ഫോട്ടോ ഞാൻ പിടിച്ചു നിർത്തി.. വധു വരന്മാർക്ക് വിവാഹ മംഗളാശംസകൾ നേർന്ന നന്മയുള്ള കാന്തൻ.. ഞാൻ അടുത്തതിലേക്ക് കടന്നു.. മഞ്ഞ കുർത്തയും മുള്ളൻപന്നിയുടെ മുള്ളു പോലെ പുറത്തേക്ക് തെറിച്ചു നിക്കുന്ന മുടിയോടു കൂടിയ കാന്തൻ, സിംഗിൾ -1.. ചെറിയൊരു ചിരി എന്റെ മുഖത്ത് വന്നിട്ടുണ്ടാവണം..

 

കിളവൻ മുഖമുയർത്തി എന്നെ നോക്കി.. അങ്ങേരെ നോക്കി ചെറിയൊരു ചിരി പാസ്സ് ആക്കി, ഒരു കവിൾ കട്ടൻ കൂടി ഇറക്കുമ്പോഴേക്കും കഴിഞ്ഞു പോയ മൂന്നാമത്തെ ഫോട്ടോ സ്വൈപ് ചെയ്തു വീണ്ടും എടുത്തു.. ഒരു ഗ്രൂപ്പ്‌ ഫോട്ടോ ആണ്.. വധൂ വരന്മാർക്ക് ഒപ്പം കാന്തനും അവരുടെ കുറച്ചു സഹപ്രവർത്തകരും..

 

എന്റെ ഹൃദയമിടിപ്പ് ഒരു നിമിഷം നിലച്ചിട്ടുണ്ടാവണം.. കണ്ണുകൾ വിടർന്നിട്ടുണ്ടാവണം.. അത്ഭുതം ആണോ സന്തോഷം ആണോ കൂടുതൽ എന്ന് എനിക്ക് തന്നെ നിശ്ചയം ഉണ്ടായിരുന്നില്ല..!

 

ഓടിമറയാൻ ശ്രമിക്കുന്ന സ്റ്റാറ്റസ് വിൻഡോ, കണ്മുന്നിൽ അടഞ്ഞു തുടങ്ങിയ ലിഫ്റ്റ് ന്റെ പാളികൾ പോലെ, നിമിഷങ്ങൾ മാത്രം നീണ്ടു നിന്ന കഴിഞ്ഞ ദിവസത്തെ കണ്ടുമുട്ടൽ അനുസ്മരിപ്പിക്കുന്നതായി തോന്നി. 

 

ഉള്ളിൽ എവിടെയോ ഇളം പച്ച പുതച്ചു തറച്ചു പോയ ഒരു പുഞ്ചിരി, ഒരു വട്ടം കൂടി ഞാൻ കണ്ടിരുന്നു, ലിഫ്റ്റിലെ ആൾക്കൂട്ടത്തിനിടയിൽ കണ്ടതു പോലെ..

 

നിർജീവമായ ആ ഫോട്ടോയിൽ, ജീവനുള്ള ഒരു പുഞ്ചിരിയായി..!

 

ഭാഗം നാല്

പൊട്ടിയ ജനൽ ചില്ലിനിടയിലൂടെ അരിച്ചിറങ്ങുന്ന നേരിയ വെളിച്ചം.. ചൂട് കൂടി വരുന്നതിനൊപ്പം ഉറക്കത്തിൽ എപ്പോഴോ എന്റെ കാലുകൾ വകഞ്ഞു നീക്കി മാറ്റിയിരുന്ന പുതപ്പ് മുട്ടോളം എത്തിയിരുന്നു..! ഉറക്കം നഷ്ടമായെങ്കിലും എഴുന്നേൽക്കാൻ തോന്നുന്നില്ല.. ഒരു മയക്കത്തിനുള്ള സമയം ഇല്ലെന്ന് അറിയാമായിരുന്നിട്ടും സ്വയം സമാധാനിപ്പിക്കാൻ വെറുതെ കണ്ണുകളടച്ചു തിരിഞ്ഞു കിടന്നു..

 

അടുക്കളയിൽ പാചകം തകൃതിയായി നടക്കുന്ന ഒച്ചപ്പാടും ബഹളവും.. നമ്മുടെ കോട്ടയംകാരൻ അച്ചായൻ ചാക്കോച്ചൻ ഹാളിൽ പുട്ടും പഴവും തട്ടുന്നു.. ഏറെക്കുറെ മാറ്റമില്ലാതെ എന്നും കണി കണ്ടുണരുന്ന നന്മ..! കിടക്ക വിട്ട് എഴുന്നേറ്റു.. മുഖം കഴുകി അടുക്കളയിൽ കയറി ഹാജർ വച്ചു.. ആഹാ നേരത്തെ എഴുന്നേറ്റോ! എന്തു പറ്റി..! ഞങ്ങളുടെ കാവൽ മാലാഖയും ട്രിവാൻഡ്രം ലോഡ്ജ് ന്റെ കൺകണ്ട ദൈവവും സർവോപരി ഞങ്ങളുടെ അന്നദാതാവുമായ ഞങ്ങളുടെ അമ്മയാണ്.. സ്ഥിരമായി എനിക്ക് കൗണ്ടർ അടിക്കൽ ആണ് ഹോബി!

 

അതിരാവിലെ ഷിഫ്റ്റ്‌ നു പോയ മാഡി എത്തിയിട്ടില്ല.. അവനു ഇന്ന് ഓണം സെലിബ്രേഷൻ ഉണ്ടെന്ന് പറഞ്ഞിരുന്നു.. മുണ്ടുടുക്കാൻ നേരത്തെ എത്തുമെന്ന് തോന്നുന്നു.. ടെക്‌നോപാർക്കിൽ പല ഓഫീസുകളിലും ഇന്നും നാളേയുമൊക്കെ ആയിട്ടാണ് ഓണം സെലിബ്രേഷൻസ്.. കളക്ഷൻ എടുക്കാൻ ഇതിലും പറ്റിയ സമയം വേറെ ഇല്ല.. ഞാൻ മനസ്സിൽ ഓർത്തു.. അതുകൊണ്ട് തന്നെ പതിവിനു വിപരീതമായി ഓഫീസിൽ പോവാൻ ഒരു ഉന്മേഷം ഒക്കെ തോന്നിയിരിക്കണം..

 

മുറിയിൽ കയറി ഫോൺ എടുത്തു.. വൈശാഖ് മാച്ചു എന്ന ചാക്ക രഘുവിനെ വിളിച്ചു.. ഓഫീസിൽ പോവാൻ പതിവുപോലെ ഇന്നും ചാക്ക രഘു തന്നെ ശരണം.. ഡെയ് പോസ്റ്റ്‌ തരാൻ ആണെങ്കിൽ ഞാൻ വരൂല്ല..

.. ഇല്ല ബ്രോ.. ഇങ്ങള് ബാ.. ഇന്നും പതിവു മുടക്കാതെ ഞാൻ പറഞ്ഞു.. പോസ്റ്റ്‌ കിട്ടും എന്നു പുള്ളിക്കും പോസ്റ്റ്‌ കൊടുക്കും എന്ന് എനിക്കും അറിയാം.. എങ്കിലും ഫോണിൽ കൂടി ഉള്ള ഈ ചടങ്ങ് എന്നും നിർബാധം തുടരും.. രാവിലെ വീട്ടിൽ എത്തി എന്നെ അണിയിച്ചൊരുക്കി എന്നും ഓഫീസിൽ കൊണ്ടുപോവുന്നത് സ്നേഹത്തിന്റെ ഈ നിറകുടം ആണ്..

 

ഓഫീസിലേക്ക് വൈശാഖേട്ടന്റെ ബൈക്കിനു പിന്നിൽ ഇരുന്ന് പോവുമ്പോഴും റോഡിനു ഇരുവശങ്ങളിലായി കണ്ട കാഴ്ചകൾ ഏതൊരു മലയാളി ചെറുപ്പക്കാരനും സ്വല്പം ഗൃഹാതുരുത്വവും അതിനോടൊപ്പം ലേശം മനസ്സുഖവും നൽകുന്നതായിരുന്നു..

 

അൽപ്പം മങ്ങിയ സ്വർണ ഛായ തോന്നുന്ന സെറ്റ് സാരികളും ദാവണികളും, അങ്ങിങ്ങായി പാട്ടുപാവാടകളും, എല്ലാത്തിനുമൊപ്പം വിടർന്ന മുല്ലപ്പൂ മാലകളും. ആ പഞ്ചായത്ത്‌ റോഡ് അതിനകം തന്നെ ഒരു രാജവീഥി ആണോ എന്നു സംശയം തോന്നും വിധം വർണശബളം ആയി കഴിഞ്ഞിരുന്നു.. 

 

ഇതൊക്കെ വായിച്ച് ഒരു തികഞ്ഞ വായിനോക്കിയായി എന്നെ കാണരുത്.. എങ്കിലും ഓണക്കാലം ഒരു പൂക്കാലം തന്നെ ആണെന്ന് ഉള്ളതിൽ എന്റെ ഫെല്ലോ ബോയ്സ് ഫ്രം ടെക്നോ പാർക്കിന് മറിച്ചൊരു അഭിപ്രായം ഉണ്ടാവാൻ സാധ്യതയില്ല..

 

ബൈക്ക് പാർക്ക്‌ ചെയ്തു വൈശാഖ് ചേട്ടനൊപ്പം ഓഫീസിന്റെ പിൻവാതിൽക്കലേക്ക് നടന്നടുക്കുമ്പോൾ അരികിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നിന്നും ജേക്കബിന്റെ സ്വർഗ്ഗ രാജ്യം സിനിമയിലെ ആ ഓണപ്പാട്ട് ഒഴുകി വരുന്നുണ്ടായിരുന്നു.. പൊതുവേ നാടിനോടും നാടൻ രീതികളോടും ഒരിക്കലും ആണായാത്ത പ്രണയം ഉള്ളിൽ സൂക്ഷിക്കുന്ന എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.. ഒരു ചെറു പുഞ്ചിരി ഉള്ളിൽ ഒളിപ്പിച്ച് ഒരു മൂളിപ്പാട്ടായി ആ പാട്ടും ചുണ്ടിൽ കരുതി, വരാന്തയിലെ ഇരുമ്പ് വരികളിൽ ചെറു താളം പിടിച്ചു ഓഫീസിലേക്കു ഞാൻ നടന്നു കയറി..

 

                                         ***

 

ഓണക്കാലം എല്ലാവരെയും പോലെ ഒരു ഓർമ്മക്കാലമാണ് എനിക്കും.. ഓഫീസിൽ അടുത്ത ദിവസം ആണ് ഓണാഘോഷം എങ്കിലും ഏറെക്കുറെ ഒരു ആഘോഷത്തിന്റെ പ്രതീതി ജനിപ്പിക്കുന്ന ഒരുക്കങ്ങളും തയ്യാറെടുപ്പുകളും.. പൂക്കളങ്ങളുടെ ഡിസൈൻ, ഓണപ്പാട്ടുകളുടെ പ്രാക്ടീസ്, നാലു പേരെങ്കിലും നാല്പതായി തിരിഞ്ഞു തിരുവാതിരയുടെ പേരിൽ വഴക്കിടുന്ന ആസ്ഥാന നർത്തകിമാർ എന്നു വേണ്ട.. ആകെ മൊത്തം ഒച്ചപ്പാടും ബഹളവും..

 

ഉച്ചയോട് അടുക്കുമ്പോഴേക്കും ചുറ്റും നടക്കുന്ന കോലാഹലങ്ങൾ ഒന്നും ശ്രെദ്ധിക്കാതെ പതിവുപോലെ കിളവനും ഡ്യൂഡ് സാറും ഉച്ചക്ക് എന്ത് കഴിക്കണം എന്ന തിരക്കിട്ട ചർച്ചയിലാണ്.. എത്രയൊക്കെ ചർച്ച ചെയ്താലും ഫുഡ്‌ കോർട്ട് എത്തിയാൽ യന്ത്രികമായി ബിരിയാണി മാത്രം വാങ്ങുന്നതാണ് എന്റെ ശീലം.. അവരുടെ അടുത്തേക്ക് നടന്നെത്തി പോയാലോ എന്നു ചോദിച്ചു.. കേൾക്കേണ്ട താമസം, രണ്ടാളും റെഡി.. പെട്ടെന്ന് തന്നെ ലാപ് ഒക്കെ അടച്ച് വാഷ്റൂം ഒക്കെ പോയി രണ്ടാളും തയ്യാറായി വന്നു.. പോവാനായി ഇറങ്ങുമ്പോഴേക്കും ഞാനും ഉണ്ട് എന്നു പറഞ്ഞു സൗമ്യജിയും ഞങ്ങൾക്കൊപ്പം ചേർന്നു..

 

എന്നത്തേയും പോലെ ഇന്നും ഉച്ചനേരം ലിഫ്റ്റ് കയറാൻ ഉള്ള ആൾതിരക്ക് കൂടുതൽ ആണ്.. പക്ഷെ ഓണാഘോഷങ്ങൾ കാരണം ഇന്നത്തെ ആൾതിരക്കിനു സെറ്റും മുണ്ടും നൽകിയ ഒരു മലയാളത്തനിമയുണ്ടായിരുന്നു.. അസാമാന്യ തിരക്ക് ഉണ്ടായിരുന്നു എങ്കിലും എങ്ങനെയൊക്കെയോ ഭക്ഷണം വാങ്ങി ഞങ്ങൾ ഒഴിഞ്ഞ ഒരു ടേബിൾ ൽ ഒത്തുകൂടി.. കഴിക്കുന്നതിനിടയിൽ കിളവന്റെയും ഡ്യൂഡ് സർന്റെയും തല തിരിയുന്നത് നോക്കി ടാർഗറ്റ്സ് ലോക്കറ്റ് ചെയ്തു വായിനോക്കുന്ന കലാപരിപാടി അതിഗംഭീരമായി ഞാൻ നടപ്പിലാക്കുകയും ചെയുന്നുന്നുണ്ട്.. ഓണക്കാലം ആയതു കൊണ്ട് പിന്നെ പറയുകയും വേണ്ടല്ലോ.. 

 

ഭക്ഷണത്തിനു ശേഷം കൈ കഴുകി കൂടെ വന്നവർക് വേണ്ടി വെയിറ്റ് ചെയ്യുന്ന സമയത്താണ് കുറച്ചു അകലെയായി കാന്തനെ കാണാൻ ഇടയായത്.. കഴിച്ചു കഴിഞ്ഞു എന്നു തോന്നുന്നു.. വീക്കെൻഡ് വീട്ടിൽ ആയിരുന്ന കാന്തനോട് ആ ഫോട്ടോയിൽ കണ്ട ആളെ പറ്റി തിരക്കണം എന്നു കരുതിയിരുന്നെങ്കിലും അവനെ കാണാൻ കഴിഞ്ഞിരുന്നില്ല.. അവനെ കണ്ടപാടേ മറ്റുള്ളവർക് വേണ്ടി കാത്തു നില്കാതെ ഞാൻ അവനു നേരെ നടന്നടുത്തു..

 

എന്നെ കണ്ടപ്പോളേക്കും ആഹ് അളിയാ.. എന്നു പറഞ്ഞുകൊണ്ട് അവനും വന്നു.. എന്താ അളിയാ ഒറ്റക്കെ ഉള്ളോ.. അല്ലടാ ശ്രീജി ഒക്കെ ഉണ്ട്.. അവർ കൈ കഴുകാൻ പോയി.. ഇപ്പോ വരും.. ആഹ് ഓക്കേ.. കല്യാണം കഴിഞ്ഞു എന്താ റൂമിലേക്കു വരാതിരുന്നത് എന്നൊരു മുഖവുരയോടെ ഞാൻ കാര്യത്തിലേക്ക് 

കടക്കുബോഴേക്കും കിളവനും സംഘവും എന്റെ അടുത്തേക്ക് എത്തിയിരുന്നു.. സൗമ്യജി ഒഴികെ ബാക്കി രണ്ടാൾക്കും കാന്തനെ അറിയാം.. കാന്തനെ കേരളീയ വേഷത്തിൽ കണ്ടതോടെ അതിന്റെ വിശേഷങ്ങളിലേക്ക് സംസാരം നീണ്ടു.. ഞങ്ങളുടെ പിന്നിലായി പോസ്റ്റ്‌ ആയി സൗമ്യജിയും നിലയുറപ്പിച്ചു.. അഞ്ചു മിനിട്ടോളാം മാത്രം നീണ്ട സംസാരം അവസാനിപ്പിച്ചു ഞങ്ങൾ കാന്തനോട് യാത്ര പറഞ്ഞുകൊണ്ട് നിൽകുമ്പോൾ പിന്നിൽ നിന്നും കാന്തനും പോവാൻ ഉള്ള വിളി എത്തി.. അവന്റെ ഫ്രണ്ട്‌സ് ആവും.. അവൻ കൈ ഉയർത്തി അവരെ ആംഗ്യം കാണിച്ചു..

 

എങ്കിൽ നടക്കട്ടെ അളിയാ.. വൈകിട്ട് റൂമിൽ കാണാം.. അവന്റെ ചുമലിൽ തട്ടി, അല്പം മുൻപിലേക്ക് നടന്നുകൊണ്ട് പാതി തിരിഞ്ഞു അവനെ വിളിച്ച ഭാഗത്തേക്ക് നോക്കി യാത്ര പറയുമ്പോഴേക്കും അവനും നടന്നു തുടങ്ങിയിരുന്നു.. ഒരു നിമിഷം, എന്റെ കാലുകൾ ചലനമറ്റു.. കണ്ണുകളിൽ ഒരു പൂത്തിരി കത്തുന്ന വെളിച്ചമുണ്ടായി.. തൊണ്ട വരളുന്നത് പോലെ..! നട്ടുച്ച നേരത്തും വീശുന്ന കാറ്റിനു കുളിരുന്ന തണുപ്പ് തോന്നി.. ഒന്നിലേറെ തവണ കണ്ടിട്ടുണ്ടെങ്കിലും, തട്ടത്തിൻ മറയത്ത് സിനിമയിൽ നിവിൻ പറയും പോലെ.. ഓരോ തവണ കാണുമ്പോഴും അവളുടെ മൊഞ്ചു കൂടി കൂടി വന്നു..!! 

 

ഒരു ഇളം പച്ച നിറത്തിൽ ഞാൻ മനസ്സിൽ കുറിച്ചിട്ട ഒരു മുഖം.. അത് ഞാൻ വീണ്ടും കണ്ടു.. ഭംഗിയായി ഞൊറിഞ്ഞുടുത്ത 

കസവിന്റെ കരയുള്ള സെറ്റ് സാരിയും കൈ മുട്ടോളം നീളമുള്ള, നെയ്ത്തു പണികൾ പൂക്കളം തീർത്ത ഇളം ചുവപ്പുള്ള ബ്ലൗസും, നെറ്റിയിൽ അടർന്നു തുടങ്ങിയ ഒരു ചെറു ചന്ദനക്കുറിയും ആ മുഖത്തിന്‌ മിഴിവു പകർന്നു.. ഓരോ ചെറു പുഞ്ചിരിയും നെയ്‌വിളക്കിലെ ദീപം കണക്കെ പ്രകാശം പരത്തുന്നത് പോലെ എനിക്കു തോന്നി..

 

ഞാൻ കാണുമ്പോഴേക്കും അവരും തിരികെ നടന്നു തുടങ്ങിയിരുന്നു.. ഭംഗിയായി കോതിയൊതുക്കിയ, അടക്കമുള്ള നീളൻ മുടിയിൽ കോർത്തെടുത്ത മുല്ലപ്പൂ മാല..

വലുപ്പം കൂടുതലോ കുറവോ അല്ലാത്ത സ്വർണത്തിൽ തീർത്ത ജിമിക്കി കമ്മൽ..

ഒരു നോക്ക് കൂടി കണ്ട സന്തോഷം ഉള്ളിൽ ഒളിപ്പിക്കുവാൻ ഒരു ശ്രമം നടത്തിയെങ്കിലും ഒരു പുഞ്ചിരിയായി എന്റെ ചുണ്ടിൽ അത് പുറത്തേക്ക് വന്നിട്ടുണ്ടാവണം..

 

സന്തോഷത്തിന്റെ ഒരു പെരുമ്പറ ഉള്ളിൽ മുഴങ്ങുമ്പോഴും, പേരു പോലും അറിയില്ലെങ്കിലും, അടുത്തൊന്നു കാണുവാൻ കഴിഞ്ഞില്ലല്ലോ എന്നൊരു സങ്കടം ബാക്കിയായി.. കാന്തനോട് ചോദിക്കുവാൻ ഒരുപാട് ചോദ്യങ്ങൾ മനസ്സിൽ കരുതി ഞാൻ അവർക്കൊപ്പം തിരികെ നടന്നു..

 

                                          ****

സമയം വൈകുന്നേരം ആറു മണിയോട് അടുക്കുന്നു..

 

ശേഷിച്ച കുറച്ചു ജോലികൾ തീർത്ത ശേഷം ഓപ്പൺ എയർ ആഡിറ്റോറിയത്തിൽ പോയി ഓണാഘോഷവുമായി ബന്ധപ്പെട്ട പരിപാടികൾ കാണാൻ പോകുവാൻ കിളവനെ വിളിച്ചു എങ്കിലും പുള്ളിക്കാരന്റെ ജോലി കഴിഞ്ഞിരുന്നില്ല.. മടുപ്പ് തോന്നിയ ഞാൻ ലാപ്പ് ഒക്കെ ഓഫ്‌ ആക്കി കുറച്ചു നേരം ഓഫീസിൽ കറങ്ങി നടന്ന് അവിടെ ഇരുന്ന ആളുകളെ ശല്യം ചെയ്ത് എന്റെ മടുപ്പിനെ തല്ലി കെടുത്താൻ ശ്രമിച്ചു..

 

ഒടുവിൽ ഓഫീസ് പ്രദക്ഷിണം മടുത്ത ഞാൻ ഓഫീസിന്റെ പിൻവാതിലിനോട് ചേർന്ന എന്റെ സീറ്റിലേക് തിരികെ നടന്നു.. ചെയറിൽ ഇരുന്നാൽ ചുറ്റുപാടും കാണാൻ കഴിയാത്തതിനാൽ ടേബിൾ നു മുകളിൽ കയറി ഇരുന്ന് ചുറ്റുപാടും വീക്ഷിച്ചു കിളവനെ ശല്യം ചെയാം എന്നു കരുതി. എങ്കിലും കാര്യമായ എന്തോ കോളിൽ സംസാരിച്ചിരുന്ന അങ്ങേരെ ചൊറിയാൻ നിന്നാൽ ആരോഗ്യത്തിന് ഹാനികരം എന്നു മനസിലാക്കി ഞാൻ എന്റെ ഉദ്യമത്തിൽ നിന്നും പിന്മാറി..

 

കുറച്ചു നേരം കൂടി അങ്ങേരുടെ തള്ള് കേട്ട് അവിടെ ഇരുന്നെങ്കിലും അതും മടുത്ത ഞാൻ അങ്ങേരുടെ ബാഗിൽ നിന്നും ബ്ലൂട്ടൂത് ഇയർഫോൺസ് തപ്പി എടുത്ത് എന്റെ ഫോൺ ൽ കണക്ട് ചെയ്തു.. യൂട്യൂബ് ൽ ലാലേട്ടൻ ഹിറ്റ്സ് സെർച്ച്‌ ചെയ്തു.. ചിത്രം സിനിമയിലെ ആദ്യം കണ്ട പാട്ട് ഓപ്പൺ ചെയ്തു പിൻവാതിൽ വഴി പുറത്തേക്ക് ഇറങ്ങി.. പുറത്തെ ഇരുമ്പ് വരികളിൽ ചാരി, ലാലേട്ടന്റെ ഹിറ്റ്‌ പ്രണയ ഗാനങ്ങളുടെ അകമ്പടിയോടെ അവിടുത്തെ കടകളിൽ വന്നു പോവുന്ന മലയാളി മങ്കമാരെ യാത്രയാക്കി സമയം കളഞ്ഞു..

 

ആകാശത്തിന് ആരോ പൂശിയ ഒരു സ്വർണ നിറം വന്നു തുടങ്ങി.. വരാനിരിക്കുന്ന ഓണക്കാലവും ആഘോഷങ്ങളും ഒക്കെ ഓർത്തു ചെവിയിൽ മുഴങ്ങുന്ന മധുര ഗാനങ്ങളിൽ മയങ്ങി എത്ര നേരം നിന്നു എന്നറിയില്ല.. വല്ലാത്തൊരു സമാധാനവും സന്തോഷവും അപ്പോൾ തോന്നിയിരുന്നു..

 

ഇടയ്ക്കിടെ രസംകൊല്ലി ആയി എത്തുന്ന യൂട്യൂബ് പരസ്യങ്ങാളാണ് ആകെ അപവാദം.. ഒരു പരസ്യം ഒഴിവാക്കാൻ വേണ്ടി ഫോൺ കയ്യിലെടുക്കവേ ഞാൻ മനസ്സിൽ ഓർത്തു.. സ്കിപ് അമർത്തി ഫോൺ ആ വരിയിൽ താഴ്ത്തി വച്ചു തല ഉയർത്തി.. ജാനകിയമ്മയുടെ മധുര സ്വരം കേൾക്കുമ്പോൾ തന്നെ എന്റെ മുഖം വിടർന്നു.. ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ.. ഇയർഫോൺ പാടി തുടങ്ങി.. വല്ലാത്തൊരു ഇഷ്ടമുണ്ട് ഈ പാട്ടിനോട്.. പണ്ട് എവിടെയോ നഷ്ടപ്പെട്ടു പോയ ഒരു സുഹൃത്തിനെ കണ്ടു മുട്ടുന്ന സന്തോഷം തോന്നി ഈ പാട്ട് വീണ്ടും കാലങ്ങൾക്ക് ശേഷം കേട്ടപ്പോൾ..

 

അല്പം അകലെയായി പാർക്കിംഗ് കാണാം.. 

എവിടെ നിന്നോ വന്നു നിന്ന ഒരു നീല നിറമുള്ള കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്നും പുറത്തിറങ്ങി, എന്റെ നേരെ നടന്നടുക്കുന്ന ആ മുഖം കണ്ട് ഞാൻ സ്ഥബ്ധനായി.. ചെവിയിൽ ഒഴുകുന്ന മധുര സംഗീതം ഒരു സിനിമയിലെന്ന പോലെ പശ്ചാത്തല സംഗീതം മാത്രമായി തോന്നി.. അവിടെ വീശുന്ന തണുത്ത കാറ്റിനു എന്തെന്നില്ലാത്ത സുഗന്ധം ആയിരുന്നുവോ.. എനിക്ക് അറിയില്ല..

 

ഒതുക്കി കെട്ടിയിരുന്ന അവളുടെ നീളമുള്ള മുടിയിഴകൾ അനുസരണയില്ലാതെ പാറി നടക്കാൻ തുടങ്ങിയിരുന്നു.. കാറിന്റെ ഡോർ അടച്ച ശേഷം എന്റെ നേരെ നടന്നടുത്ത എന്റെ ഓർമയിലെ ആ പച്ച ചുരിദാറു കാരി സെറ്റ് സാരിയിൽ പതിന്മടങ്ങു സുന്ദരിയായ്‌ തോന്നി.. ഓണാഘോഷം കഴിഞ്ഞതിന്റെ നേരിയ ക്ഷീണം മുഖത്ത് നിഴലിച്ചിരുന്നു എങ്കിലും ഓരോ തവണ പുഞ്ചിരിക്കുമ്പോഴും ആ കവിളുകളിൽ മൊട്ടിട്ട ചെറു നുണക്കുഴിക്ക്

ഒരു ചെന്താമരയിതളിന്റെ ഭംഗി തോന്നിയിരുന്നു.. 

 

അലതല്ലുന്ന സന്തോഷത്തിലും കണ്ണിമ ചിമ്മാതെ ഒരു കൊച്ചു കുട്ടിയെ പോലെ പകച്ചു നിൽക്കുന്ന എന്റെ മുൻപിലൂടെ, ഒരു കുളിർ തെന്നലായി അവൾ കടന്നു പോവുന്നു.. ഒരു ഇരുമ്പ് വരികൾക്കിപ്പുറം, ദിവസങ്ങളെണ്ണി കാത്തിരുന്ന എന്റെ ഹൃദയതാളം കടിഞ്ഞാണില്ലാത്ത കുതിച്ചുകൊണ്ടിരുന്നു.. കണ്ണെത്തും ദൂരത്ത് ഓഫീസിനു പിന്നിലെ വഴിയിലേക്ക് മറഞ്ഞ പേരറിയാത്ത എന്റെ കനവിലെ പ്രണയിനി തിരികെ വരുന്നതും കാത്ത് ഞാൻ നിന്നു..

 

ഒരു അഞ്ചു മിനിറ്റ് ആയിട്ടുണ്ടാവില്ല.. കോൺക്രീറ്റ് കെട്ടിടങ്ങൾ തണലു തീർക്കുന്ന, മിനുസമുള്ള ഇന്റർലോക്ക് വിരിച്ച പാതയിൽ, അല്പം അകലെയായി അവളെ ഞാൻ കണ്ടു.. ഒരു നിമിഷം കൂടി, നിലച്ച ഹൃദയ താളം ഞാൻ വീണ്ടെടുത്തു.. എന്റെ കണ്ണുകളിലെ പ്രകാശം എങ്ങോ പോയി മറഞ്ഞിരുന്നു..

 

പതിയെ വീശുന്ന ഇളം കാറ്റിൽ പാറി നടന്ന തന്റെ മുടി വലം കൈ കൊണ്ട് കോതിയൊതുക്കി, ഒരു ചെറു പുഞ്ചിരിയോടെ അവൾ നടന്നടുത്തു.. ചൈൽഡ് കെയർ ഹബ്ബിൽ കാത്തിരുന്നു മുഷിഞ്ഞ ഒന്നര വയസ്സോളം പ്രായം വരുന്ന തന്റെ മകനെ ഇടം കയ്യിൽ നെഞ്ചോടു ചേർത്തുകൊണ്ട്..!!

 

ചെവിയിൽ ഒഴുകുന്ന ഗാനം അവസാനത്തോടെടുക്കുന്നു.. ജാനകിയമ്മയുടെ മധുര സ്വരം ഗാനഗന്ധർവ്വനു വഴി മാറിയിരുന്നു..

 

മോഹ ഭംഗ മനസ്സിലെ ശാപ പങ്കില നടകളിൽ..!!

 

ലാലേട്ടൻ കുത്തേറ്റു വീണു കഴിഞ്ഞു..!

 

യോഗമില്ല അമ്മിണിയേ..!! മനസ്സിൽ പറഞ്ഞു ഞാൻ തിരികെ നടന്നു..!!

 

(ശുഭം)

Srishti-2022   >>  Short Story - Malayalam   >>  ഒരു മിനിക്കഥ

Praveen Parameswaran

Cognizant

ഒരു മിനിക്കഥ

ദിനേശൻ ഓഫീസിലേക്കിറങ്ങാൻ ഉമ്മറത്തെത്തിയ നേരം മിനിയും അടുക്കളയിൽ നിന്നോടി  ഉമ്മറത്തേക്കു വന്നു. ദിനേശൻറെ അച്ഛൻ ഉമ്മറത്ത് പതിവ് പോലെ തൻറെ ഇഷ്ട ഇംഗ്ലീഷ് പത്രം വായിച്ചിരിപ്പുണ്ട്. അമ്മയെ ഒന്ന് പരതിയ അവൾ അകത്തു മുറിയിൽ കട്ടിലിൽ ഏതോ വാരികയും പിടിച്ചു കിടക്കുന്നത് കണ്ടു.

 

"അമ്മേ ഞാൻ ഇറങ്ങാണ്..." ദിനേശൻ നീട്ടി വിളിച്ചു.

 

ഒരു മിനിട്ട് നിൽക്കൂ എന്ന് ദിനേശേട്ടനോട് ആംഗ്യം കാണിച്ച്‌ മിനി പതിഞ്ഞ സ്വരത്തിൽ അച്ഛനെ വിളിച്ചു

"അച്ഛാ... ഞാനൊന്ന് വീടുവരെ പോയി രണ്ടീസം നിന്നിട്ട് വന്നാലോന്നാ..."

 

മ്... എന്താപ്പൊ വിശേഷിച്ച്‌..?

 

അതുശരി; എൻറെ സ്വന്തം വീട്ടിൽ പോയി രണ്ടു ദിവസം നിൽക്കാൻ എനിക്ക് പ്രത്യേകിച്ച് വിശേഷം വല്ലതും വേണോ അച്ഛാ..?

 

എന്താണ് പെട്ടെന്ന് സംഭവിച്ചത് എന്നറിയാതെ ദിനേശൻ അന്തംവിട്ട് നിന്നു.

അച്ഛൻ കണ്ണടക്കും പുരികത്തിനുമിടയിലൂടെ അവളെ രൂക്ഷമായി നോക്കി.

 

നോക്കി പേടിപ്പിക്കണ്ട... ഇവിടെ എന്ത് വിശേഷമുണ്ടായിട്ടാണ് എൻറെ അനിയത്തിയുടെ കല്യാണത്തിന് രണ്ടീസം മാത്രം എൻറെ വീട്ടിൽ വന്നു നിന്ന ദിനേശേട്ടൻ കല്യാണപ്പിറ്റേന്ന് കാലത്തു തന്നെ ഇങ്ങോട്ട് പോന്നത്..!? ഇത്ര പെട്ടെന്ന് പോണോ എന്ന് അമ്മ ചോദിച്ചപ്പോ ഏട്ടൻ പറഞ്ഞത് ഇവിടെ അമ്മയും അച്ഛനും തനിച്ചാണെന്നാന്ന്..! അനിയത്തീടെ കല്യാണ ശേഷം ഇത്രയും കാലം എൻറെ അമ്മ വീട്ടിൽ തനിച്ചാണ്... അത് പറഞ്ഞാ ദിനേശേട്ടന് ഉത്തരമില്ല... സിനിമ സ്റ്റൈലിൽ പറയും നീ ഇപ്പൊ പോണ്ടാ എന്ന്...

 

ഇവിടെ നിങ്ങളെന്നെ ദ്രോഹിക്കുന്നു എന്നൊന്നുമല്ല ഞാൻ പറഞ്ഞു വരുന്നത്... ചിലപ്പോ ചില സമയത്തു അമ്മയെയും അച്ഛനെയും ഞാൻ വല്ലാതെ മിസ് ചെയ്യും... അപ്പൊ അച്ഛനില്ലാതെ ഒറ്റയ്ക്ക് കഴിയുന്ന അമ്മയെ ചെന്നൊന്ന് കെട്ടിപ്പിടിക്കാൻ തോന്നും. ഉടനെ ഒന്ന് ഫോൺ വിളിക്കും. അത് കണ്ടു വരുന്ന ദിനേശേട്ടൻ പറയും ഞാനിപ്പൊഴും ഇള്ളക്കുട്ടിയാണെന്ന്!! എൻറെ അമ്മക്ക് നിങ്ങളെ ആരെയും വിശ്വാസമില്ല. മകളെ ദ്രോഹിക്കുണ്ടോന്ന് ഇടക്കിടക്ക് വിളിച്ചു ചോദിക്ക്യാണ് എന്നൊക്കെ...

 

എടി നിർത്തടീ... നീ ആരോടാണ് സംസാരിക്കുന്നതെന്ന് ഓർമ്മ വേണം...

ദിനേശനിലെ പൗരുഷം സടകുടഞ്ഞു.

 

എന്താടാ അവിടെ ഒരു ബഹളം..? മാസികയും പിടിച്ചു അമ്മ പതിയെ ഉമ്മറത്തേക്ക് വന്നു. അച്ഛൻ ഒരക്ഷരം മിണ്ടാതെ അനങ്ങാതെയിരുന്നു. ഇത്തവണ ദൃഷ്ടി പത്രത്തിലായിരുന്നു.

 

ഒന്നൂല്യമ്മേ ഞാൻ രണ്ടീസം എൻറെ വീട്ടിൽ പോയി നിന്നോട്ടെ എന്ന് ചോദിച്ചതാ..?

ഏഹ്..? എന്താപ്പൊ അവിടെ വിശേഷം..? ഒന്നുമറിയാതെ അമ്മയും അതേ ചോദ്യമാവർത്തിച്ചു.

 

അതോ... എൻറെ തള്ള ചത്തു. അതെന്നെ... എന്തേ ഇക്ക് രണ്ടീസം അവിടെ പോയി നിന്നൂടെ..!!?

അങ്ങന്യാച്ച രണ്ടീസല്ല പത്തു പതിനാലു ദിവസം നിക്കാലോ ലെ.!!? ന്നിട്ടെന്തിനാ...??

സകല നിയന്ത്രണവും നഷ്ട്ടപ്പെട്ട് മിനി പൊട്ടിത്തെറിച്ചു.

 

മിനി... എടി മിനിയേ... നീയല്ലേ അച്ഛനോട് എന്തോ ചോദിക്കണം എന്ന് പറഞ്ഞത്...? ഇപ്പൊ ചോദിച്ചോ...

ഗാഢനിദ്രയിൽ നിന്നാരോ തട്ടി എഴുന്നേൽപ്പിച്ചാലെന്നപോലെ മിനി ഒരു നിമിഷത്തേക്ക് സ്ഥലകാല ബോധമില്ലാതെ സ്തബ്ധയായി.

 

എന്താ മോളെ..? അച്ഛൻ പത്രവായന നിർത്തി അവളെ നോക്കി.

 

അല്ലാച്ചാ അതുപിന്നെ അമ്മക്ക് നല്ല സുഖമില്ല.. രണ്ടീസായത്രേ തുടങ്ങീട്ട്... ഞാൻ പോയി ഒന്ന് ഡോക്ടറെ കാണിക്കാൻ കൊണ്ടോയാലോന്നാ...

 

അതിനെന്താ പോയിട്ടുവാ...

 

അല്ല രണ്ടീസം അമ്മക്കൊരു കൂട്ടായി അവിടെ നിന്നാല്ലോന്നുണ്ട്...

 

അതിനു മറുപടിയൊന്നും പറയാതെ അച്ഛൻ പത്രത്തിലേക്ക് മുഖം തിരിച്ചു.

 

മോളേ... ഒന്നിങ്ങട് വന്നേ... ആ ഫാനൊന്ന് ഇട്ടിട്ട് പോ... രാവിലെത്തന്നെ നല്ല ചൂട്...

വായനക്ക് ഭംഗം വരുത്താതെ അമ്മ മുറിയിൽ നിന്ന് വിളിച്ചു പറഞ്ഞു.

 

മിനി ദിനേശേട്ടനെ ഒന്ന് നോക്കി അകത്തേക്ക് പോയി. പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്ത പോലെ ദിനേശൻ ബാഗുമെടുത്തു ഓഫീസിലേക്ക് പുറപ്പെട്ടു.

 

(അല്പസമയത്തിന് ശേഷം ദിനേശന്റെ മുറിയിൽ മിനി അമ്മയോട് ഫോണിൽ സംസാരിക്കുന്നു)

 

ഇല്ലമ്മ... അങ്ങനെ സമ്മതമൊന്നും കിട്ടീട്ടല്ല. പിന്നെ മൗനം സമ്മതം എന്ന് കേട്ടിട്ടില്ലേ... അവൾ ഉണ്ടാക്കിച്ചിരിച്ചത് അമ്മക്ക് പെട്ടെന്ന് മനസിലായി.

 

എന്നാപ്പിന്നെ മോള് ഇപ്പൊ വരണംന്നില്ല രണ്ടാഴ്ച കഴിഞ്ഞാ സൗമ്യയും ഭർത്താവും വരിണ്ടല്ലോ... അപ്പൊ ദിനേശനേം കൂട്ടി വാ...

 

നടന്നതെന്നേ... അമ്മക്കറീലെ... ദിനേശേട്ടന് കല്യാണ ശേഷം വേറെ ഒരിടത്തു കിടന്നാലും ഒറക്കം വരില്ലാന്ന്... പിന്നെ ദിനേശേട്ടൻറെ കല്യാണം കഴിഞ്ഞ ആ സെക്കൻഡിൽ ഇവിടുത്തെ അച്ഛനും അമ്മയ്ക്കും വയസ്സായി... ഒറ്റയ്ക്ക് ഭക്ഷണം വെക്കാനും പാത്രം കഴുകാനും ഒന്നും വയ്യാണ്ടായി... എന്നാ ഒന്നരക്കൊല്ലം മുന്നേ ദിനേശേട്ടൻറെ ഏട്ടന്റെ കല്യാണം കൈഞ്ഞപ്പോ ഇപ്പറഞ്ഞ ഒരു പ്രശ്നവും ഉണ്ടായില്ലട്ടോ... ഏട്ടനും ചേച്ചിയും കൂടി സിംഗപ്പൂർക്ക് പോയപ്പോ അച്ഛന് നാലാളോട് മേനിപറയാൻ ഒരു കാര്യം കൂടി ആയി.

 

എന്താടി പെണ്ണേ നീയിന്ന് നല്ല ദേഷ്യത്തിലാണല്ലോ... ദിനേശൻ വഴക്ക് പറഞ്ഞോ..?

 

ഏയ് ദിനേശേട്ടൻ എന്ത് പറയാൻ... അതാരോടും ഒന്നും പറയില്ലല്ലോ!!

അതൊന്നല്ലമ്മാ... രണ്ടീസം മുന്നേ അച്ഛൻ സ്വപ്നത്തിൽ വന്നു. അമ്മ ഒറ്റക്കല്ലേടി രണ്ടീസം അവിടെ പോയി നിക്ക് എന്നൊക്കെ പറഞ്ഞു. അപ്പൊ മുതൽ ഒരു വിമ്മിട്ടം. അത്രേള്ളൂ.

ഇന്ന് ഉച്ചതിരിഞ്ഞു ഞാൻ ഇവിടുന്ന് ബസ് കേറും. സാരി അടുക്കിവെക്കുന്നതിനിടെ മിനി അമ്മയോട് വാചാലയായി.

 

ഹമ്... ശരി നീ വാ...

 

ആ അമ്മേ... പിന്നൊരു കാര്യം അത് പറയാനാ ഇപ്പൊത്തന്നെ വിളിച്ചത്... അങ്ങോട്ട് വരാൻ സമ്മതം ചോദിക്കാൻ നേരം ഞാൻ ഇവിടുത്തെ അച്ഛനോട് അമ്മക്ക് സുഖമില്ലാന്ന് കള്ളം പറഞ്ഞു... പറഞ്ഞു കഴിഞ്ഞപ്പോ ഏതോ വല്ലാതെ പോലെ തോന്നി. പെട്ടെന്ന് വായിൽ വന്നത് പറഞ്ഞതാ... അമ്മക്ക് കുഴപ്പൊന്നൂല്യാല്ലോ...?

 

അമ്മക്കെന്ത് കുഴപ്പം... ഒരു കൊഴപ്പോല്യാ... അങ്ങനെ പറഞ്ഞതൊന്നും കാര്യാക്കണ്ട... നീവിടെ വന്നിക്കണത് അമ്മക്ക് സന്തോഷള്ള കാര്യല്ലേ... നീ വാ... ഇത്തവണ ഉണ്ടാക്കി ചിരിച്ചത് അമ്മയാണ്. പെട്ടെന്ന് തന്നെ ഫോൺ കട്ട് ചെയ്‌തു അമ്മ നന്നായൊന്നു ചുമച്ചു.

 

എന്താ ദേവകിയമേ... മോള് വന്നോ... അവളോട് വിളിച്ചു പറഞ്ഞിട്ടുണ്ട്ന്ന് പറഞ്ഞിട്ടെന്തായി... അധികം വൈകാതെ ഒരു ഡോക്ടറെ കാണുന്നതാ നല്ലത്... രാത്രി ഒക്കെ വയ്യാണ്ടായ എപ്പോഴും ഞങ്ങള് കണ്ടൂന്ന് വരില്ല്യാ... പശുവിനെ കെട്ടാൻ കൊണ്ടുപോകും വഴി അയൽക്കാരൻ നാണു നായര് വിളിച്ചു പറഞ്ഞു.

 

ഇങ്ങള് പേടിക്കണ്ട നായരേ... ഇന്നെൻറെ മോള് വരും. അവള് വന്നാ തീരാവുന്ന പ്രശ്‌നേ പ്പക്ക്ള്ളൂ...

ദേവകിയമ്മ ഫോണും പിടിച്ചു പതിയെ ഉമ്മറപ്പടിയിൽ നിന്നെഴുന്നേറ്റ് ഇടനാഴിയുടെ ഇരുട്ടിലേക്ക് നടന്നു.

Srishti-2022   >>  Short Story - English   >>  The Echoes

Vishnu R

Tata Elxsi

The Echoes

The age difference between us was really small. I was older than him by one year. So, our relationship was not like the usual sibling relationships where the older kid tells the younger one what they will do and how they will do. I never used to boss him around. We were more like twins, owing to our closeness in age. In fact, I think it is because of this absence of dominance between us that I am still not able to remember whose decision it was-mine or his. Even after all these years.

 

Sometimes I ponder over this question for long durations. I have spent countless sleepless nights by trying to remember whose idea it was. It won't make any difference to how things have turned out. But atleast I will know who was to be blamed for the things that had happened- me or him.

 

Our home used to be on the top of a small hill and everyday our school bus would drop us at the bottom of the hill. Every evening, my brother and I used to wait at the bus stop, at the bottom of the hill, after getting off the school bus. We never walked up the hill to our home on our own because we were too lazy to carry our heavy school bags during the steep ascent. So, instead we used to wait at the bus stop till our mother returned from work.

 

The locality around the bus stop was an almost deserted place for most of the day since it only had a small temple and an old grocery shop. The shop was open only during the morning session. The shopkeeper was too old to perform his trade throughout the day but since he had grown accustomed to being in his shop, he still opened his shop every morning as if it was some kind of ritual that was keeping him alive.The temple received very few visitors owing to the fact that there were a couple of bigger temples within 2 km radius. People have a strange tendency to visit larger temples when compared to small ones. As if the God in the larger temple will be more powerful! The result of all these was that the area around our bus stop will be a lonely place by the evening except for the few buses that occasionally passed through the road. 

 

The area behind the shop and temple was a wasteland with lush green grass cover but it was fairly hidden from view by huge rocks on three sides and the shop and temple on the fourth side. The rocks gradually merged with the hill on going higher. We always wondered what that place was like. Many questions were asked by us, to our elders, about that mysterious place behind the shop but none of the answers we received were good enough to quench our curiosity. Childhood can be equated to curiosity. No amount of explanation or reasoning from anyone can suffice the curiosity in the minds of a kid as much as him/her experiencing it on his/her own.

 

One evening, we decided (one of us might have suggested the idea and the other apparently agreed)  to explore the 'mystery place' behind the shop while we waited for our mother to return from work. There was a narrow path between the shop and the temple walls that led to the wasteland. We walked through the path till we reached the vast open space covered with green grass and enclosed  by huge rocks on three sides. The grass in the area reached upto our knees. Somehow the place seemed so beautiful and we both felt happy to have finally 'discovered' this place. The initial part of the ground was very muddy yet walkable. We started running around the place. I was chasing him and he started running into the middle of the wasteland. He was a little ahead of me when I noticed that my feet were sinking into the ground. I looked at my brother to find that he had also stopped running and was looking down. He complained that his feet were also sinking into the ground. Before we could understand that we had run into a marsh that was completely covered with grass, we started to sink into it. I tried to grab on anything that was near me but all my hands could find was grass. We started shouting for help with all our might and I can still remember the sound of our cries and the echoes it made on the rocks on the three sides. That was the last sound I had heard before I started drowning in the waters of the marsh. I only have fragmented memories of the events that followed- water gushing into my insides, desperate attempts to hold on to something, someone grabbing me by the hand, my mother's loud wailing and the funeral. 

 

Was it God who decided that I was to survive on that day and my brother was to die on that marsh? Or was it just a coincidence that someone decided to save me first before going after my brother. Deep down I strongly believe that he deserved to be saved on that day instead of me. I am always searching for answers- in the deepest parts of my mind, in the broken memories of that day and in the nightmares about that day. Yes, I still have dreams about that fateful day. But the dreams are not about my drowning, instead I see him drowning and I can hear the echoes of his cries in those dreams. In those dreams I see him drowning in the marsh while I stand on the side watching it.

 

The more I think about that day, the questions in my mind become sharper and it starts pricking my mind. Maybe it was my idea to visit the marsh and my subconscious mind chose to forget it somehow since it felt that guilt will be harder to suffer than this confused state of whether to feel guilty or sad.

Srishti-2022   >>  Short Story - Malayalam   >>  സ്വപ്നം

Anoop Rajan

EYGBS

സ്വപ്നം

"അമ്മേ..എനിക്ക് വിശക്കുന്നു !" സ്കൂൾ വിട്ടു വന്ന അപ്പു നേരെ മേശപ്പുറത് കേറി ഇരുന്നു . അപ്പൂന് ഇഷ്ടപെട്ട അവിലും ശർക്കരയും പഴവും ഒക്കെ അമ്മ ഉണ്ടാക്കി വെച്ചിരുന്നു .. എലാം ആസ്വദിച്ചു അപ്പു കഴിച്ചു.

"അമ്മേ നാളെ എനിക്ക് ഉണ്ണിയപ്പം ഉണ്ടാക്കി തരുമോ ? അമ്മ തലയാട്ടി ചിരിച്ചു.

 

*****-----------*********-----------******-------******-------

 

 "അപ്പു !!അപ്പു!!.. എന്താ ചിരിക്കുന്നത് ??" അച്ഛന്റെ ചോദ്യം കേട്ട് അവൻ കണ്ണ് തുറന്നു . അപ്പൂനെ ഒന്ന് ചിരിപ്പിക്കാൻ അമ്മ സ്വപ്നത്തിൽ വന്നതാവാം കുട്ടിക്കാലത്തെ ഓർമ്മകളുമായി.

ഇതു വരെ കൂടെ ഉണ്ടായിരുന്ന അമ്മ, ഇന്ന് കൂടെ ഇല്ല എന്നുള്ള സത്യം അച്ഛനേയും , ബാക്കി എല്ലാവരെയും പോലെ അവനും ഉൾകൊള്ളാൻ ബുദ്ധിമുട്ടായിരുന്നു . 

 

"ഇനി ഇപ്പോ എനിക്ക് ഒന്നും ചെയ്യാൻ ഇല്ല , ഇഷ്ടം പോലെ സമയമുണ്ട്. അല്ലെങ്കിൽ അമ്മക്കുള്ള ഭക്ഷണം ഉണ്ടാകണം, അമ്മയുടെ മരുന്ന് ശെരിയാകണം, അമ്മയുടെ കാര്യങ്ങളിൽ ഒരു ദിവസം പോവുന്നത് അറിയില്ല. അമ്മക്ക് എലാം ഞാൻ ചെയ്‌താൽ തന്നെ തൃപ്തിയും ഉള്ളു . പറ്റുന്ന കാലത്തു നമ്മുടെ എലാ കാര്യങ്ങളും ചെയ്ത തന്നിട്ടുമുണ്ട് . നമ്മൾ ഒന്നും അറിയേണ്ടി വന്നിട്ടുമില്ല . പക്ഷേ ഇത്രക്ക് പെട്ടെന്ന് ഇങ്ങനെ പോവുമെന്ന് വിചാരിച്ചില്ല".

അച്ഛൻ മനസ് കൊണ്ട് തളരുന്നത് ഇന്നേ വരെ അപ്പു കണ്ടിരുന്നില്ല .

 ഏതു സാഹചര്യത്തിലും തളരാത്ത അച്ഛൻ ഇതിൽ നിന്നും കടന്നു വരും.അപ്പു ഉറപ്പിച്ചു . ഫോൺ നിർത്താതെ അടിച്ച കൊണ്ടേ ഇരുന്നു , പക്ഷേ എന്നും തന്നേ മുടങ്ങാതെ വിളിച്ചിരുന്ന , താൻ അങ്ങോട്ടും വിളിച്ച് വിശേഷങ്ങൾ പറഞ്ഞിരുന്ന അമ്മയുടെ ഫോൺ കോൾ ഇനി ഇല്ല ..സമയം എടുക്കും എലാം ഒന്ന് ഉൾകൊള്ളാൻ ..

 

*****-----------*********-----------******-------******-------

 

 "അമ്മേ വിശക്കുന്നുണ്ടോ ? ഇന്ന് കഞ്ഞി ആണ് , നാളെ അമ്മക്ക് ഇഷ്ടപെട്ട ചപ്പാത്തിയും തക്കാളി കറിയും ഉണ്ടാകാം.." അമ്മ തലയാട്ടി ചിരിച്ചു..

Srishti-2022   >>  Short Story - English   >>  Miss Scrum Master

Miss Scrum Master

Miss Scrum Master who recently completed her Scrum Master certification was chosen to travel to Mr. Billionaire's client location for a new digital transformation project, and she had to report at the client's office in two weeks' time. It was an exciting opportunity, but it was too soon for her to prepare. But as you know "Opportunities never knock twice". They are like sunrises and if you wait too long, you will miss them, and she could not afford to lose something as important as this. Therefore she decided to pull herself together and did everything in her ability to get this moving.

She reported to Mr. Billionaire's office as planned, and began working there. Coordinating with everyone in this newfound atmosphere was more difficult than she expected, as everyone had their own hidden agendas. Tools were obsolete and processes were not followed by the employees there. It was getting tougher for her.

This happened during a project review meeting which was scheduled to come up with some major decisions. People who were invited did not turn up on time. Mr. Jugaad who was the client-side Delivery Manager who spent most of his time on stocks day-trading at the office came to the conference room.

Miss Scrum Master complained in a low voice, "I am sad that people are not following processes here."
He raised his eyes from the laptop screen and murmured, "What do you think you are here for?" And then he continued working on his laptop.

That made her think! "True!, I would not have gotten this opportunity to work here if all processes were followed by everyone. I need to make a difference soon!"

She walked up to the COO's office and requested him to join the meeting. He was surprised and happy that someone is taking the initiative to bring people together!
She presented the current state of the project and requested everyone's suggestions for the next steps. It was a fruitful meeting and she came out of the conference room smiling and thanking Mr. Jugaad for nudging her to think in a positive direction!

From then whenever she had a thought of complaining about a bad situation, she started turning it around as "What can I do to make a difference in this situation!"

Yes, instead of complaining, if we all can think of a solution to that problem, however small that may be, the world will be a better place!

Srishti-2022   >>  Short Story - Malayalam   >>  ലൂക്കയുടെ വീടിന്റെ രണ്ടാമത്തെ നിലയിലെ മുറി

ലൂക്കയുടെ വീടിന്റെ രണ്ടാമത്തെ നിലയിലെ മുറി

ജനലഴികളിലേക്കു മുഖം ചേർത്തു അന്നാമ്മ മഴത്തുള്ളികളെ ചുംബിച്ചു .മണ്ണിന്റെ മണം അന്നമ്മയുടെ നാസാരന്ദ്രങ്ങളിലേക്കു പടർന്നു കയറി , ആ മഴയും മണ്ണിന്റെ മണവും അന്നമ്മയെ ജോണിച്ചന്റെ ഓർമകളിലേക്ക് യാത്രയാക്കി . ഒരു മഴക്കാലത്താണ് ജോണിച്ചന്റെ കൈയും പിടിച്ചു മാളിയേക്കൽ തറവാടിലേക്ക് കയറി വന്നത് .ജോണിച്ചന്റെ ആദ്യ ഭാര്യ എന്തോ ദീനം വന്നു ചത്തു പോയ ഒഴിവിലേക്ക് രണ്ടാനപ്പാണ് അന്നമ്മയെ പിടിച്ചു കൊടുത്തത് .അന്നമ്മയ്ക്കും , അന്നമ്മയുടെ അമ്മച്ചിക്കും ആദ്യം ജോണിയോട് എതിർപ്പ് ആയിരുന്നെങ്കിലും ജോണിയുടെ കരവലയത്തിൽ  അന്നമ്മ സുരക്ഷിതത്വം അനുഭവിക്കുന്നു എന്ന തിരിച്ചറിവിൽ ഇരുവർക്കും ജോണി പ്രിയങ്കരനായി മാറി. ജോണിയുടെ ആദ്യ ഭാര്യയുടെ മകനായ ആറുവയസുകാരൻ ജിമ്മിക്ക് അന്നാമ്മച്ചിയെ ജീവനായിരുന്നു , അന്നമ്മയ്ക്കും അങ്ങിനെ തന്നെ .ജീവിതം മനോഹരമായ തീരങ്ങളിലൂടെ കടന്നു പൊയ്ക്കൊണ്ടിരുന്നു .അന്നമ്മയ്ക്കും ജോണിക്കും ജിമ്മിയെ കൂടി ചേർത്തു മക്കൾ നാലായി. രണ്ടു പെണ്ണും രണ്ടാണും .എല്ലാവരെയും കുടുംബങ്ങളാക്കി വാർധക്യ ജീവിത്തത്തിലേക്കു കടക്കവേ ആണ് ജോണിക്കു ദൈവവിളി വന്നതും അന്നമ്മ ലൂക്കയുടെ വീടിന്റെ രണ്ടാമത്തെ നിലയിലേക്ക് പറിച്ചു നട്ടതും.

ജിമ്മിയെ മൂവർക്കും വലിയ പിടുത്തമില്ലായിരുന്നു എങ്കിലും ജോണിച്ചനെ പേടിച്ചു ആരും അവനോടു മുഖം കറുപ്പിക്കാറില്ലായിരുന്നു , മലവെള്ള പാച്ചിലിലിൽ വീടും കൂടും നഷ്ടപ്പെട്ട ഒരു അനാഥ പെങ്കൊച്ചിനെ ജിമ്മി മിന്നു കെട്ടിയതോടെ അവരൊക്കെ ഒളിഞ്ഞും തെളിഞ്ഞും അവനെ ഓരോന്ന് പറയാൻ തുടങ്ങി , ജോണിച്ചനെ വിഷമിപ്പിക്കാതിരിക്കാൻ ഒന്നും കണ്ടില്ലെന്നു വച്ച് നടന്ന ജിമ്മിയോടു അന്നമ്മയ്ക്കു ഒരു പടി വാത്സല്യം കൂടുതലാണ് ,എന്നും ...!

ജോണിച്ചൻ പോയതോടെ എല്ലാവരും ചേർന്ന് ജിമ്മിയെയും പുറത്താക്കി , മൂവർ സംഘം കണക്കു പറഞ്ഞപ്പോൾ വർഷത്തിൽ നാല് മാസം വീതം അന്നമ്മച്ചി പങ്കുവയ്ക്കപ്പെട്ടു, ജോണിച്ചനെ  ഒന്ന് കാണാൻ അന്നമ്മയുടെ മനസ്സ് വല്ലാതെ കൊതിക്കുമ്പോഴെല്ലാം ഇടവഴിയിൽ അപ്പന്റെ തനിപ്പകർപ്പായ ജിമ്മിയുടെ തലവെട്ടം തെളിഞ്ഞു കാണാറുണ്ട് ,അത് കൊണ്ട് മാത്രം ലൂക്കയുടെ വീടിന്റെ രണ്ടാമത്തെ നിലയിലെ മുറി അന്നമ്മച്ചിക്ക് ഒരുപാട് ഇഷ്ട്ടമാണ്. ലൂക്കയും കുടുംബവും ഞായറാഴ്ച്ച പള്ളിക്കു പോകുന്ന സമയം നോക്കി ജിമ്മി വരാറുണ്ട്, അമ്മച്ചിക്ക് ഇഷ്ടപ്പെട്ട പാലപ്പവും സ്റ്റൂവും  കൊണ്ട്..വാരി കഴിപ്പിച്ചു അന്നമ്മച്ചിയുടെ വയറും മനസ്സും നിറയുന്നത് നോക്കി അവനിരിക്കുന്നതു കാണുമ്പോൾ അന്നമ്മച്ചിക്ക് ജോണിച്ചൻ മരിച്ചിട്ടില്ലെന്ന് തോന്നും ...ആ വൃദ്ധ അവനെ വാരിപ്പുണർന്നു ഒരുപാട് കരയും , പഴയ കഥകളൊക്കെ അവനോടു പറഞ്ഞു സ്വയം സന്തോഷിക്കും ...

വെള്ളിയിഴകൾ സമൃദ്ധിയുടെ അടയാളമാണെന്നു അന്നമ്മയുടെ കുട്ടി നര നോക്കി ജോണിച്ചൻ പറയാറുണ്ടായിരുന്നു. പ്രായമായപ്പോൾ വെള്ളിയിഴകൾ  എല്ലാവർക്കും ബാധ്യത ആണെന്ന് അനുഭവത്തിലൂടെ അന്നമ്മച്ചി പഠിച്ചു. പങ്കുവയ്ക്കലും ബാധ്യത ആണെന്ന് പെൺമക്കൾക്ക് തോന്നിയതോടെ മാളിയേക്കൽ തറവാടിന്റെ ഉടമസ്ഥനായി അന്നമ്മച്ചിയുടെ രക്ഷാകർത്താവ് .മാളിയേക്കൽ തറവാടെന്ന പേര് ആരുമിപ്പോൾ പറയാറില്ല , ലൂക്കയുടെ വീട്. അന്നമ്മച്ചിയും അങ്ങിനെ പറഞ്ഞു പഠിച്ചിരിക്കുന്നു .

തനിച്ചാവുക എന്തെന്ന് തിരിച്ചറിയുന്നത് മറുപാതി നഷ്ടമാകുമ്പോൾ ആണത്രേ, ആ ഒഴിവു ഒരു വലിയ വിടവായി അവസാന ശ്വാസം വരെയും കൂടെ കാണും.ഇരുട്ടിലെ ദീർഘനിശ്വാസങ്ങൾക്കും തേങ്ങലുകൾക്കും ആ മറുപാതിയുടെ മണം ആയിരിക്കും , മരണം കാത്തു കിടക്കുന്ന ജീവനുകൾക്കു ആകെയുള്ള ആശ്വാസമാണ് ആ മണം .

Image removed.



ആദ്യത്തെ ആണ്ട് നാടടക്കം വിളിച്ചു കൂട്ടി മക്കൾ കെങ്കേമമാക്കി. ജിമ്മി മാത്രം അപ്പന്റെ കുഴിമാടത്തിൽ അന്നമ്മച്ചിയേയും കൂട്ടി പോയി വൈകും വരെ കാവലിരുന്നു ഓർമ്മകൾ അയവിറക്കി. ആണ്ടുകളൊന്നും ഓർക്കാൻ അന്നമ്മച്ചിക്കിപ്പോൾ കഴിയുന്നില്ല .ആണ്ട് നാലായെന്നും പള്ളിയിൽ പോയി അപ്പനെ കണ്ടെന്നും എന്നോ ഒരിക്കൽ ജിമ്മി പറഞ്ഞ ഓർമ മാത്രം അന്നമ്മച്ചിയുടെ മനസ്സിൽ എവിടെയോ ഉടക്കി കിടന്നു .
മനുഷ്യ വാസമുള്ള വീടാണിതെന്നു തോന്നാറേ ഇല്ല. ലൂക്ക തന്നെ എന്നേ മറന്നിരിക്കുന്നു.അമ്മച്ചി എന്ന ആദ്യത്തെ കൺമണിയുടെ വിളി കേൾക്കാൻ അന്നമ്മയുടെ മനസ്സ് വല്ലാതെ കൊതിക്കുന്നുണ്ടെങ്കിലും ലൂക്ക അതറിയാറേ ഇല്ല.അമ്മച്ചിയെ നോക്കാനുള്ള ബാധ്യത ലൂക്കയ്ക് ആണെന്ന് പറഞ്ഞു റബേക്കയും മരിയയും ചേർന്നാണ് ഒരു ദിവസം അന്നമ്മയെ കൊണ്ട് ലൂക്കയുടെ വീട്ടിലാക്കിയത് . പിന്നീടങ്ങോട്ട് പെണ്മക്കളുമില്ല ,മകനുമില്ല ...

 മനസ്സ് വിചാരിക്കുന്നിടത്തു കൈയും കാലും എത്താറില്ല , എത്ര ദിവസം കൂടുമ്പോൾ ആണ് കുളിക്കുന്നതെന്നു പോലും ഓർമയില്ല ,വാതിലിനിടയിലൂടെ കടന്നു വരുന്ന ആഹാരം നിറച്ച പാത്രങ്ങൾ ആണ് ഇപ്പോൾ വിരുന്നുകാർ. രാത്രികളിൽ എപ്പോഴോ ലൂക്ക വന്നു വാതിൽ തുറന്നു അന്നമ്മച്ചിക്കു ജീവനുണ്ടെന്നു ഉറപ്പു വരുത്തി പോകാറുണ്ട്. മനുഷ്യരുടെ സംസാരങ്ങൾക്കും കുഞ്ഞുങ്ങളുടെ ചിരികൾക്കുമായി ഇടയ്ക്കൊക്കെ ആ വാതിൽ പകുതി തുറന്നു അന്നമ്മച്ചി കാതോർക്കാറുണ്ട്. വാർദ്ധക്യവും ,വൈധവ്യവും ഒന്നിച്ചു പിടികൂടുമ്പോൾ നൊന്തു പെറ്റ മക്കളൊക്കെ അന്യരാകും. നിറങ്ങളൊക്കെ പിന്നെ മനസ്സിലേക്കൊതുങ്ങി മരണം കാത്തു കഴിയും .വളർത്തുമക്കൾ ഒന്നുകിൽ വാലാട്ടി നായ്ക്കളോ അല്ലെങ്കിൽ വന്യമൃഗങ്ങളോ ആകാറാണ് പതിവ് .ജിമ്മി പക്ഷെ ഇത് രണ്ടുമല്ല , ജോണിച്ചനാണവൻ, വാത്സല്യത്തിന്റെയും, കരുതലിന്റെയും നിറകുടമാണവൻ .ജിമ്മി വരുമ്പോൾ ആണ് ലോകം ഉണ്ടെന്നും ഇന്നൊരു ഞായറാഴ്ച ആണെന്നും ആ വൃദ്ധ തിരിച്ചറിയുന്നത് .

ആ ഞായറാഴ്ച്ച അപ്പന്റെ ആണ്ട് കൂടിയായിരുന്നു എന്ന് ജിമ്മി പറയുമ്പോൾ അന്നമ്മച്ചിക്കെന്തോ സന്തോഷം തോന്നി .അപ്പന് പ്രിയപ്പെട്ട പോത്ത് വരട്ടിയതും കരിമീൻ പൊള്ളിച്ചതും താറാവ് ഉലർത്തിയതും കള്ളൊഴിച്ചുണ്ടാക്കിയ അപ്പവും , ബിരിയാണിയും ചേർത്തു ഒരു വലിയ വിഭവ സമൃദ്ധമായ തീൻമേശ തന്നെ ലൂക്കയുടെ വീടിന്റെ രണ്ടാമത്തെ നിലയിലെ മുറിയിൽ ജിമ്മി അന്നമ്മയ്ക്കായി ഒരുക്കി. കഴിഞ്ഞ ദിവസങ്ങളിൽ  മുറിയിലേക്ക് വിരുന്നുകാർ എത്തിനോക്കാൻ മറന്നത് കാരണം അന്നമ്മയ്ക്കു അന്ന് നല്ല വിശപ്പ് തോന്നിയിരുന്നു.ലൂക്ക കുടുംബസമേതം ഭാര്യയുടെ അനിയത്തിയുടെ കൊച്ചിന് മാമോദീസ ചടങ്ങിന് പോയേക്കുന്ന കാരണം അന്ന് പതിവിലും കൂടുതൽ നേരം ജിമ്മി അന്നമ്മയോടൊപ്പം ഇരുന്നു.അവരുടെ വെള്ളിയിഴകളിൽ തലോടിയും ,ആ കവിൾത്തടങ്ങളിൽ അരുമയായി മുത്തം വച്ചും ആ മകൻ അന്നമ്മയ്ക്കു പരമാനന്ദമേകി.അന്നമ്മ ഉറങ്ങി എന്ന് ഉറപ്പു വന്ന ശേഷം ജിമ്മി തിരികെ യാത്രയായി .

പുലർച്ചെ എവിടെയോ കോഴി കൂവുന്ന ശബ്ദം കേട്ടാണ് അന്നാമ്മ കണ്ണ് തുറന്നത്. കണ്ണ് തുറന്നു നോക്കുമ്പോൾ മുന്നിലുണ്ട് ജോണിച്ചൻ.
"എന്നതാടി അന്നാമ്മേ , നിനക്കൊന്നു കുളിച്ചു സുന്ദരിയായി ഇരുന്നു കൂടെയോ ,കണ്മഷി ഒന്നും എഴുതാതെ കണ്ണൊക്കെ കുഴിഞ്ഞു പോയല്ലോടി, പോയി കുളിച്ചു സുന്ദരിയായി വാടി അന്നാമ്മേ ..." അതും പറഞ്ഞു ജോണിച്ചൻ വഷളൻ ചിരി ചിരിച്ചു , ജോണിച്ചൻ അങ്ങനെ ചിരിച്ച പുലരികളിലാണ് ലൂക്കയും , മരിയയും ,റബേക്കയും പിറന്നത്. അത് ഓർത്തതും അന്നമ്മയ്ക്കു ചിരിയടക്കാൻ കഴിഞ്ഞില്ല. അന്നമ്മയുടെ തേങ്ങലുകൾ മാത്രം കേട്ട് പരിചയിച്ച ആ ചുവരുകൾക്ക് അവരുടെ ചിരിയുടെ മണികിലുക്കം ഒരു പുതിയ അനുഭൂതി ആയിരുന്നു.

ഓർമകൾക്ക് വല്ലാത്ത ശക്തിയാണ് , മരണക്കിടക്കയിലേക്കു വലിച്ചെറിയാനും , ജീവിതത്തിലേക്ക് തിരികെ വിളിക്കാനും ഓർമ്മകൾ തന്നെ ധാരാളം .അന്നമ്മയ്ക്കെന്തോ പുതിയ ഉന്മേഷം കിട്ടിയ പോലെ.അവർ കട്ടിലിനടിയിൽ നിന്നും തകരപ്പെട്ടി വലിച്ചു നീക്കിയെടുത്തു ,ജോണിച്ചന്റെ ഓർമകളുറങ്ങുന്ന ആ പെട്ടി അന്നമ്മ തുറന്നു .ചുവപ്പിൽ വെള്ള പൂക്കളുള്ള ഫുൾ വായൽ സാരി..ആദ്യമായി ജോണിച്ചൻ വാങ്ങിക്കൊടുത്ത സാരി.പ്രായം വീണ്ടും എൺപത്തിയൊന്നിൽ നിന്നും പതിനെട്ടിലേക്കു പോയ പോലെ .

പെട്ടെന്ന് തന്നെ അന്നമ്മ  കുളിച്ചു സുന്ദരിയായി ജോണിച്ചൻ വാങ്ങിക്കൊടുത്ത സാരിയുമുടുത്തു കണ്മഷിയും എഴുതി ലൂക്കയുടെ വീടിന്റെ രണ്ടാമത്തെ നിലയിലുള്ള മുറിയിലെ പൊടിപിടിച്ചു മാറാല കെട്ടിയ  കണ്ണാടിയിലേക്കു നോക്കി ..ആ മാറാല കെട്ടിനിടയിലൂടെ അന്നാമ്മ തന്റെ മുഖം വർഷങ്ങൾക്കു ശേഷം ഒന്ന് കൂടി കണ്ടു . പിന്നെ ഒരു നേർത്ത ചിരിയോടെ,നാണത്തോടെ അന്നമ്മ കട്ടിലിലേക്ക് നോക്കി, ജോണിച്ചൻ ഒരു വശം ചരിഞ്ഞു തന്നെ നോക്കി വഷളൻ ചിരി ചിരിക്കുന്നുണ്ട്. അന്നമ്മ ജോണിച്ചനരികിലേക്ക് കിടന്നു ..അയാളുടെ കരവലയത്തിൽ മിഴികൾ കൂമ്പി ഒരു താമരയിതൾ പോലെ ....

ലൂക്കയും കുടുംബവും തിരിച്ചെത്തുമ്പോഴേക്കും പിറ്റേ ദിവസം രാത്രി ആയിരുന്നു , താനറിയാതെ ജിമ്മി ഞായറാഴ്ചകളിൽ വരുന്നത് അയാൾക്കറിയാമായിരുന്നു. താനില്ലാത്ത ദിവസങ്ങളിൽ ജിമ്മി അമ്മച്ചിയെ നോക്കാറുണ്ടെന്ന ഉറപ്പിന്മേലാകണം അന്നമ്മയുടെ മുറിയിലേക്കുള്ള രാത്രി നോട്ടത്തിനു ലൂക്കയ്ക്കു താല്പര്യം തോന്നിയില്ല. ലൂക്കയ്ക്കെന്തോ അന്നമ്മയെ തീരെ ഇഷ്ടമല്ല , അപ്പന്റെ മകനായ ജിമ്മിച്ചനോട് കാണിക്കുന്ന വാത്സല്യം അന്നമ്മയ്ക്കു തന്നോടില്ലെന്ന തോന്നലാകണം അതിനു കാരണം , കാരണങ്ങളും കാര്യങ്ങളും നികത്താൻ മിന്നു കെട്ടലോടെ ലൂക്ക മറന്നു പോയിരിക്കുന്നു , അതോടൊപ്പം മനപ്പൂർവം അയാൾ അന്നമ്മച്ചിയെ മറക്കുകയായിരുന്നു. രണ്ടാം നിലയിലെ തെക്കേ അറ്റത്തെ മുറിയിലേക്ക് നോക്കി ഒരു ദീർഘ നിശ്വാസവും നൽകി ലൂക്ക തിരിഞ്ഞു നടന്നു .
**********
പതിവ് തെറ്റിച്ചു കൊണ്ട് വാതിൽക്കൽ നിൽക്കുന്ന ജിമ്മിയെ കണ്ടതും ലൂക്കയ്ക്ക് വല്ലാതെ ദേഷ്യം തോന്നി .ലൂക്ക എന്തെങ്കിലും ചോദിക്കുന്നതിനു മുൻപേ അയാളെ തട്ടി മാറ്റി ജിമ്മി രണ്ടാം നിലയിലെ മുറിയിലേക്ക് ഓടി .പടപടാ മിടിക്കുന്ന ഹൃദയത്തോടെ അവൻ ആ വാതിൽ തുറന്നു . ചുവപ്പിൽ വെള്ള പൂക്കളുള്ള സാരിയും ചുറ്റി ഒരു വശം ചരിഞ്ഞു കിടന്നുറങ്ങുന്ന അന്നമ്മയെ അവൻ തൊട്ടു നോക്കി, പിന്നെ ഒരു ഞെട്ടലോടെ നിലവിളിയോടെ അവൻ രണ്ടടി പുറകിലേക്ക് നീങ്ങി .തണുത്തു മരവിച്ച അന്നമ്മച്ചിയേയും കോരിയെടുത്ത് ജിമ്മി പടികളിറങ്ങുന്നതു കണ്ട ലൂക്ക തളർന്നു മരവിച്ചു തറയിലേക്ക് വീണു .അന്നമ്മച്ചിയേയും കൊണ്ട് ജിമ്മി തനിക്കരികിലേക്കു നിറകണ്ണുകളോടെ നടന്നടുക്കുന്നതു കണ്ട ജോണിച്ചന്റെ മരിച്ച ഹൃദയം ഉറക്കെ തേങ്ങി , ആ കണ്ണുനീർത്തുള്ളികൾ മഴയായി അന്നമ്മച്ചിയേയും ജിമ്മിയെയും നനയിച്ചു ...മണ്ണിന്റെ മണം..അന്നമ്മച്ചിക്കു കുളിരു കോരിയെന്നു തോന്നുന്നു,അവരുടെ വരണ്ട ചുണ്ടിൽ എവിടെ നിന്നോ ഒരു പുഞ്ചിരി വന്നു നിറഞ്ഞ പോലെ...

Srishti-2022   >>  Short Story - Malayalam   >>  പേരില്ലാത്തവൻ

Ramkumar A V

Unisys

പേരില്ലാത്തവൻ

നീണ്ട 17 മണികൂർ നേരത്തെ ജനറൽ കംപാർട്മെന്റ് യാത്രയിൽ എപ്പഴോ തളർച്ചയുടെ  മൂർധന്യത്തിൽ ആ പേരില്ലാത്തവൻ (ടിക്കറ്റും ഇല്ല ) ബോംബെയിലെ ” ഡോൺ ” ഉദോഗ്യവും സ്വപ്നം കണ്ട് കണ്ട് കണ്ണു കഴച്ചു ..ട്രെയിനിലെ ടോയലെറ്റിന്റെ വാതിലിൽ  ചാരി നിന്നു ഉറങ്ങി പോയിരുന്നു.

ഉറക്കം ഒന്നു തലക്കു പിടിച്ചപ്പോൾ ആണ്… ആ മണം  ഇരു ഗുഹക്കും  മുന്നിലുള്ള ഇട തൂർന്ന കണ്ടൽ വനങ്ങളെ ഭേദിച്ചു അവന്റെ രണ്ടു നാസിക ദ്വാരങ്ങളിലേൽകും ഇരച്ചു കയറിയത് … മൂക്കിനുള്ളിൽ ആണോ കക്കൂസ് അതോ കക്കൂസിനുള്ളിൽ ആണോ തന്റെ മൂക്കു എന്നു ഒരു നിമിഷം ആലോചിച്ചു പോയി…. അതു പക്ഷെ അവൻ പ്രതീക്ഷിച്ചതു പോലെ ആ ടോയ്ലെറ്റിന്റെ സുഗന്ധം ആയിരുന്നില്ല… ആ സ്റ്റേഷൻ ന്റെ ആയിരുന്നു… “ധൗണ്ട്.. ദി ധൗണ്ട് “എന്ന ഒരു എപ്പോൾ വേണേ നാമാവശേഷം  അവൻ തയ്യാറെടുത്തു സ്വയം കുഴി കുത്തി കാത്തിരിക്കുന്നു തീവണ്ടികൾക് പോലും വേണ്ടാത്ത ‘മലേ’ റിയ ബാധിച്ച സ്റ്റേഷൻ… 

ഒരു സ്റ്റേഷൻ എത്ര വൃത്തിക്കേടാകൻ പറ്റുമോ അതിനും മേലെ ആയിരുന്നു ആ സ്റ്റേഷൻ

  അവിടെ വണ്ടിക് 1  മിനുറ്റ് സ്റ്റോപ്പ് ആണ് ഉള്ളത്.. എന്നാൽ ഇതു സ്റ്റോപ് അല്ല എന്നു 10 മിനുറ്റ് കഴിഞ്ഞിട്ടും വണ്ടി അനങ്ങാതിരുന്നപ്പോൾ ‘സമജ് ഗയ…. ‘

‘പൂനെയിലും ബോംബെയിലും കനത്ത മഴ… വണ്ടി പിടിച്ചു ഇട്ടിരിക്കയാണ്… അടുത്ത ഒരു അറിയിപ്പുണ്ടാകും വരെ….!!”

തീവണ്ടിക്കുളിലെ മനം പിരട്ടൽ അവസാനിപ്പിക്കാൻ  അഭിനവ ഡോൺ പുറത്തേക്കിറങ്ങി …

സന്തോഷം..!! 

പിടിച്ചിടാൻ പറ്റിയ സ്റ്റേഷൻ ..!!
ഇത്രയും നാറ്റം ലാലൂർ മാലിന്യ പ്ലാന്റിൽ പാ വിരിച്ചു കിടന്നാൽ പോലും കിട്ടില്ല…

വെളിച്ചം മങ്ങി മങ്ങി ഇരുട്ടിലേക്ക് പോകും തോറും  ആ സ്റ്റേഷനിലെ മനുഷ്യരുടെ എണ്ണം കുറഞ്ഞു കൊണ്ടിരുന്നു അതിനു പതിന്മടങ്ങായി കൊതുകിന്റെയും പട്ടിയുടെയും എണ്ണം കൂടി..!!

മനസമാധാനം കിട്ടാൻ കയ്യിലുണ്ടായിരുന്ന പനാമ സിഗരറ്റിൽ ഒന്നെടുത്തു കത്തിച്ചു ആഞ്ഞു വലിച്ചു !!  സിഗരറ്റിന്റെ മണം അവനു ചുറ്റും ഒരു സുഗന്ധ വലയം സൃഷ്ടിച്ചു..

അധികം വൈകാതെ , അവസാന ശ്വാസവും അറ്റു പനാമ മരണമടഞ്ഞു.. പേരില്ലാത്തവൻ  കുറ്റി നിലത്തിട്ടു , കാലുകൊണ്ട് ചവിട്ടി അരച്ചു , മരണം ഉറപ്പു വരുത്തി തെക്കോട്ടു നോക്കി നിന്നു , എപ്പോളെങ്കിലും ജീവന്റെ ചുവന്ന സിഗ്‌നൽ മാറി പച്ച കത്തുമോ എന്നറിയാൻ…!

റെയിൽവേ സ്റ്റേഷനിലേ കൊതുകടി കാരണം ഉറങ്ങാൻ പറ്റാതിരുന്നു അന്നൗന്സമെന്റ് കാരി  ” കോളാമ്പി”  ഹിന്ദിയിലും ഇംഗ്ലീഷ് ലും.. ആയി വിളിച്ചു കൂവി !!

“കേരൾ സെ മുബൈ തക് ജാനേവാലി ഘാടി ഒന്നും ഇനി പോയ്‌ പോവുല്ല….. കൊതുകടി കൊണ്ടു കെടന്നോറങ്ങിക്കോ  ബാക്കി നാളെ രാവിലെ നോക്കാം ” എന്നു…!!

ചിങ്ങം ഒന്നിന് തന്നെ ബോംബെയിൽ എത്തി…!!
ടാക്സിയിൽ കേറി 65 രൂപ മീറ്റർ ചാർജ് കൊടുത്തു കേളപ്പേട്ടൻ പറഞ്ഞ ധാരാവി എത്തി .. അവിടെത്തെ മെയിൻ  ഡോൺ നെ കണ്ടു പിടിച്ചു… രാഹു കാലത്തിനു മുന്നേ തന്നെ അങ്ങേരെ പരലോകത്തെക്കു പറഞ്ഞു വിട്ടു… അവന്റെ കസേരയിൽ കയറി ഇരുന്നു… ഓണത്തിന് മുന്നേ തന്നെ അവന്റെ ശിങ്കിടി കളെ വച്ചു തന്നെ ധാരവിയും , ബോംബെയും അണ്ടറിൽ ആക്കി … തിരുവോണത്തിന് സദ്യയും കഴിച്ചു വേണം ,  ഇടയിൽ വേറെ തസ്ഥികകൾ ഇല്ലാതെ നേരെ  ഡോൺ ആയ പേരില്ലാത്തവന് കൊള്ളാവുന്ന ഒരു അധോലോക നാമം ഇടാൻ…!!!
ദാവൂദ് ഇബ്രാഹിം… ചോട്ടാ രാജൻ… ചോട്ടാ ഷക്കിൽ  സഞ്ജയ് ദത് .. ദേവ് ഡി , വിൻസെന്റ് ഗോമസ്… കേളപ്പൻ ഭായി … ഒകെ പോലെ..!!

ഒറ്റ ദിവസം കൊണ്ട് എങ്ങനെ ഡോൺ ആവാം എന്നു വിവരിക്കുന്ന കേളപ്പേട്ടന്റെ  “ശാന്താരാജൻ  ” എന്ന “കോണ്ണാട്ടു കുന്നത്തെ” ബെസ്റ്റ് സെല്ലർ വായിച്ചാണ് പേരില്ലാത്തവൻ പേരുണ്ടാക്കാൻ ഇറങ്ങി തിരിച്ചത്…!!

എന്നാൽ ആ ബുക്കിൽ എവിടെയും മലേറിയ കൊതുക് കളുടെയും , പേപ്പട്ടി കളുടെയും അധോലോകമായാ ധൗണ്ട് നെ കുറിച്ചോ.. താൻ ഇപ്പോൾ നേരിട്ടു കൊണ്ടിരിക്കുന്ന ആക്രമണങ്ങളെ ചെറുക്കാനുള്ള ഉപായങ്ങളെ കുറിച്ചോ പറഞ്ഞിരുന്നില്ല…!! അല്ലെങ്കിൽ തന്നെ എന്തു കേളപ്പേട്ടൻ …. കുരുക്ഷേത്ര ഗ്രൗണ്ടിൽ കൗരവ ടീമിനെതിരെ  ഫൈറ്റ് ചെയ്യാൻ 5 പേരെ വച്ചു കളിക്കിറങ്ങി പാണ്ഡവ ടീമിനെ വിൻ ചെയ്യിപ്പിച്ച  കൃഷ്ണേട്ടന്റെ ബുക്കിൽ പോലും ഇല്ല ഇതിനു ഒരു ഉത്തരം..!!

പുണെയിലെ  കനത്ത മഴ താത്കാലിമായി നിന്ന കാരണം  ,  മൂന്നു … മൂന്നര ദിവസം കൊണ്ട് ,  ബോംബെയിൽ എത്തിയ സന്തോഷത്തിൽ തീവണ്ടി  ഡിജിറ്റൽ ഡോൾബി അൾട്രാ സറൗണ്ടിങ്സിൽ  കൂകി  വിളിച്ചു , ആദ്യം ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു , മൂന്നാം ദിവസം ഇന്നിങ്‌സ് തോൽവി ഏറ്റു വാങ്ങി , അവാർഡ് സെറിമണികു ബംഗ്ലാ ക്യാപ്റ്റൻ   പറഞ്ഞ കൂട്ട് 
” ഇങ്ങനാണേ ഞാൻ ഈ കളിക്കില്ല ”  എന്ന അവസ്‌ഥ ആയി പേരില്ലാത്തവന്…!!

ശരീരം ആസകലം പൊള്ളുന്ന ചൂട്.  പൊരി വെയിലത്തും കിടു കിട വിറക്കുന്നു… !! തലകറങ്ങുന്ന പോലെ …!! കയ്യും കാലും നിലത്തു ഉറക്കുന്നില്ല..!! അവസ്ഥ തീരെ പന്തിയല്ലാതായി…!!  എന്നിരുന്നാലും കേളപ്പെട്ടൻ പറയും പോലെ “നമ്മൾ ഒരു കാര്യത്തിന് ഇറങ്ങി തിരിച്ചാൽ , ലോകം മുഴവനും ദാ  നമ്മടെ കൺമുന്നിൽ വന്നു നിൽക്കും സഹായം വേണൊന്നും ചോദിച്ചോണ്ടു..  ” എന്നു പറഞ്ഞപോലെ ഒരു ടാക്‌സി കാരൻ വന്നു ചോദിച്ചു….!!  ആപ്കോ ധാരവി ജാനേ ക ഹേ ? യാ…. കാമച്ചി …

അപ്പോളേക്കും , ആത്മവിശ്വാസം 10 ഇരട്ടി വർധിച്ചു പേരില്ലാത്തവൻ പറഞ്ഞു…

“ചലോ…നേരെ ധാരവിയിലോട്ടു….!! “

അവിടെ ഇറങ്ങി കേളപ്പേട്ടൻ പറഞ്ഞ , അധോലോകക്കാർ വരുന്ന ” ജാൻ മാൻ ” ഡാൻസ് ബാറിലേക്…!!
പ്രതീക്ഷിച്ചപോലെ തന്നെ അവിടെ ഇരുന്നു ഹുക്ക വലിക്കുന്ന , കാർലോസ്.

സ്വപ്നവും യാഥാർഥ്യവും  വെറും 5 മേശയ്ക്കു അപ്പുറവും ഇപ്പുറവും …!!   കാർലോസ് ന്റെ സിംഹാസനവും അതിനു ചുറ്റും ഉള്ള പരിവാരങ്ങളെയും നോക്കി.. ഇനി അതൊക്കെ തന്റേതാണല്ലോ എന്നു ഓർത്തു പുളകിതൻ ആയി…!! തൊട്ടടുത്ത മേശയിൽ ഒഴിച്ചു വച്ചിരുന്ന മൂന്നു പെഗ് ഒറ്റ വലിക് കുടിച്ചു ബീർ ബോട്ടിൽ കയ്യിലെടുത് അയാൾ നടന്നു..!!

മേശകൾ കടന്നു പോയി  കൊണ്ടിരുന്നു 1…2..3…!!!!

നാലാമത്തെ മേശ…!! 

അപ്രതീക്ഷിതമായിരുന്നു , പിന്നിൽ നിന്നുള്ള ആ അടി…!!

” കള്ളു കട്ടു കുടിക്കൊന്നോടാ…പൊന്നു നാറി കഴുവേറി ടെ മോനെ….. നിനയ്ക്കൊന്നും മലയാളികളെ ശരിക്കറിയില്ല”

നാട്ടിൽ ഇത്രോം മലയാളികൾ ഇണ്ടായിട്ടും… ബോംബെയിൽ വന്നു മലയാളിടെ തല്ലു കൊണ്ടു ചാവണ്ട ഗതി കേടു ആലോചിച്ചു… അബോധവസ്ഥയിലേക്കു പോകുമ്പോൾ അയാളുടെ ചെവിയിൽ മൂന്നു കാര്യങ്ങൾ മുഴങ്ങി കേട്ടു ..!!

1. കാർലോസ് “ഡോൺ” കൂട്ടുകാരായ ശിവൻകുട്ടി ഡോണി നോടും , കുഞ്ഞി ഖാദർ ഡോണിനോടും  പറഞ്ഞു ചിരിക്കുന്നത് അയാൾ കേട്ടു ..!!
ഷാരുഖ് ഖാന്റെ പ്രശസ്തമായ…

” ഡോൺ കോ പക്കഡ്ന മുഷികിൽ ഹി നഹി നാമുമ്കിൻ ഹേ… ”  അങ്ങനെ എന്തെരോ…

2. കേളപ്പേട്ടന്റെ ശബ്ദത്തിൽ

“നമ്മൾ ഒരു കാര്യത്തിന് ഇറങ്ങി തിരിച്ചാൽ , ലോകം മുഴവനും ദാ  നമ്മടെ കൺമുന്നിൽ വന്നു നിൽക്കും സഹായം വേണൊന്നും ചോദിച്ചോണ്ടു.. “

3 . പേരില്ലാത്തവന്  നാമകരണം ചെയ്യപ്പെടാൻ പോകുന്നു

” അത്ജ്ഞാതൻ ” … മരിച്ച നിലയിൽ….!!!!

ഇല്ല… !!! അത്ജ്ഞാതൻ ആയി മരിക്കാൻ തയ്യാറല്ല..!! അവൻ തലിപൊട്ടി ചോര ഒലിക്കുമ്പോഴും.. സർവശക്തിയും എടുത്ത്  എഴുന്നേറ്റ് , ബീർ ബോട്ടിൽ കറക്കി അടിക്കാൻ ഒരുങ്ങി നിന്നതും നെഞ്ചത്തു ചവിട്ടു കൊണ്ട് പിന്നിലേക്ക് 2 തവണ കരണം മറഞ്ഞതും ഒപ്പം ആയിരുന്നു… അതിനിടയിൽ  കയ്യിലെ ബീർ ബോട്ടിൽ സ്ലോ മോഷനിൽ കറങ്ങി കറങ്ങി… 

ബാൽക്കണിയിൽ ,  സൂര്യാസ്ഥാമയവും കണ്ടു സിഗരറ്റും വലിച്ചു നിന്നിരുന്ന ഒരുത്തന്റെ തലയുടെ പിന്നില്ലേ കൃത്യം മെടുലഒബ്ലാംഗേറ്റ യിൽ ചെന്ന് പതിച്ചു …!!

സ്പോട്ട് ഡെഡ്…!!

ആ ബാർ ഒന്നടങ്കം നിശ്ചലവും ശ്മശാന മൂകവും ആയി..!!

കഴിഞ്ഞ പത്തു വർഷമായി ബോംബെ നഗരം ആഗ്രഹിച്ചിരുന്ന ആ ദിവസം… കാർലോസ് ഡോണും… കൂട്ടു കാര് ഡോണും…നോക്കിയിട്ട് പറ്റാതിരുന്നു സംഭവം … അതു ആണ് അവിടെ നടന്നത്..!!

കാർലോസ് ഡോൺ ന്റെ മൂത്ത ഡോൺ ..!! റിയൽ ഡോൺ …!! ആണ് അവിടെ ചത്തു മലച്ചു കിടക്കുന്നത്…!!

ബാറിലെ ഒരു വലത്തെ മൂലയിൽ നിന്നും ആരോ വിളിച്ചു പറഞ്ഞു…!!

It is Drunken Monkey style…!! Most Dangerous..!!

അവിടെ ആ വൈകുനേരം  ഒരു സൂര്യൻ അസ്തമിച്ചപ്പോൾ… മറ്റൊരു സൂര്യൻ ഉദിച്ചു..

ഡോൺ Big “M”.. !! 
” Don Madirasi “.

അങ്ങനെ പേരില്ലാത്തവന് ഒരു പേരായി….!!വേറെ ഒരുത്തൻ തല അടിച്ചു പൊട്ടിക്കുന്ന വരെ ഒരു ജോലിയും…!!

M ” ദി ഡോൺ..”

Srishti-2022   >>  Short Story - Malayalam   >>  മുക്തി

AISWARYA P M

Experion Technologies

മുക്തി

തുടർച്ചയായുള്ള മൊബൈലിൻ്റെ ബെല്ലടി ശബ്ദം കേട്ട് സഹിക്കാൻ വയ്യാതെ ആണ് മായ കിടന്നലറിയത് മോഹൻ സ്വന്തം ഫോൺ അല്ലെ റിങ് ചെയ്യണെ. ഒന്ന് അറ്റൻഡ് ചെയ്തൂടെ എനിക്കിനിയും ഒരുങ്ങുവാൻ ഉണ്ട്. നാട്ടിൽ നിന്നാകും ഇന്ന് വരില്ലാന്ന് പറഞ്ഞതല്ലേ പിന്നേം എന്തിനാ അവർ കിടന്ന് വിളിക്കണെ.

ഒരിടത്ത് ഇരിക്കാനും സമ്മതിക്കില്ലല്ലോ എന്നും പറഞ്ഞു ഫോണിനടുത്തേക്ക് വന്ന മോഹൻ ഒരു നിമിഷം അതിലേക്ക് നോക്കി ആലോചിച്ചു നിന്നു നാട്ടിന്നു അമ്മയാണല്ലോ ഇന്ന് അമ്മയുടെ പിറന്നാളാ. ഇന്നലെ അമ്മ വിളിച്ചു പറഞ്ഞപ്പോഴാ ഓർക്കുന്നെ സാധാരണ അമ്മയുടെ പിറന്നാൾ അറിയുക പോലുമില്ല. എന്നാലും ഞാൻ ഒറ്റ മോനായതു കൊണ്ട് എൻ്റെ എല്ലാ പിറന്നാളും ആഘോഷിച്ചിട്ടുണ്ട്. ഇപ്പോ എന്താ അമ്മയ് ക്കൊരു പുതുമ.

ഇനീപ്പോ കാറോട്ടിച്ച് അവിടം വരെ പോകാന്ന് വച്ചാ. നാളെ ഓഫീസും ഉള്ളതാ. ജോലി ബാഗ്ലൂർ ലേക്ക് ആയപ്പോ ഭാര്യയേയും മക്കളേയും കൂട്ടി ഇങ്ങു പോന്നതാ. 10 വർഷം കഴിഞ്ഞിരിക്കുന്നു. നാട്ടിൽ അമ്മ മാത്രേ ഉള്ളൂ. വർഷത്തി ലൊരിക്കൽ പോയി ഒരാഴച്ഛ തങ്ങാർ ഉണ്ട്. കുട്ടികൾക്കും ഭാര്യയ്ക്കും ഇവിടെ ത്തന്നെയാ ഇഷ്ടം. ഇവിടെ ത്തേപ്പോലെ ടേസ്റ്റി ഫുഡ് അവിടെയില്ലല്ലോ കളിക്കാൻ പാർക്കില്ലല്ലോ എ.സി ഇല്ലല്ലോ എന്തൊരു ചൂടാ എല്ലാരും എന്ത് ഭാഷയാ സംസാരിക്കണെ ആർക്കും ഇംഗ്ലീഷ് അറിയില്ല. അവിടത്തെ കുട്ടികൾക്ക് മൊബൈൽ ഉപയോഗിക്കാൻ കൂടി അറിയില്ല. ഇവിടുത്തെ വിശേഷങ്ങൾ പറയുമ്പോൾ എന്തോ അതിശയം കേട്ടതു പോ ല യാ. ഒന്നു ഉറങ്ങാൻ കൂടി അമ്മൂമ്മ സമ്മതിക്കില്ല. രാവിലെ തട്ടിയുണർത്തി അമ്പലത്തിലേക്ക് കൊണ്ടോകും. ഞങ്ങൾക്ക് പറ്റില്ല. പരാതി പ്രളയം തന്നെയാകും അതു മടുത്താ അങ്ങോട്ടു പോകാൻ തന്നെ മടിയ്ക്കണെ. എന്താ മോഹൻ... മായ തട്ടി വിളിച്ചപ്പോഴാണ് ബോധത്തിലേക്ക് വന്നത്. അപ്പോഴേക്കും ഫോൺ ബെല്ലടിച്ചു നിന്നിരുന്നു. ഇന്നലെ വിളിച്ചപ്പോ കുറച്ച് ദേഷപ്പെടുകയും ചെയ്തു. എന്നും രാവിലെയും വൈകിട്ടും പതിവു തെറ്റാതെ അമ്മ വിളിച്ചിരുന്നു. ഞങ്ങടെ ഇവിടുത്തെ തിരക്കു പറഞ്ഞാൽ അമ്മയ്ക്ക് മനസ്സിലാകില്ലല്ലോ. എന്നാൽ ഒരിക്കൽ പോലും ഞാൻ അങ്ങോട്ട് വിളിച്ചിട്ടില്ല. അമ്മ ഇങ്ങോട്ട് വിളിക്കാതെ ഇരുന്നിട്ടുമില്ല. ഈ അമ്മയക്ക് ബോർ അടിക്കില്ലേ ചോദിച്ചത് തന്നെ വീണ്ടും ചോദിക്കാനും കേട്ടതു തന്നെ വീണ്ടും കേൾക്കാനും.

പതിവു കാര്യങ്ങളും വിശേഷങ്ങളും വീണ്ടും വീണ്ടും കേക്കേണ്ടിയും പറയേണ്ടിയും വന്നില്ലല്ലോ എന്നാലോചിച്ച് ഒരു നീർഘനിശ്വാസത്തേടെ തിരിഞ്ഞു നടക്കവേ ദാ വീണ്ടും...

ഒന്നു പെട്ടെന്ന് വാ മോഹൻ ഞങ്ങൾ റെഡിയായി. ഇനിയും വൈകിയാൽ സിനിമ തുടങ്ങും. അമ്മയോട് വിശേഷം പറഞ്ഞു നിന്നാൽ ഒന്നും നടക്കില്ല. ഇതിനിടയിൽ മക്കൾ അവർക്കു എന്തൊക്കെ ഫുഡ് വേണം എന്ന് അമ്മയോട് പറഞ്ഞു ഉറപ്പിക്കുന്നുണ്ടായിരുന്നു. എന്തായാലും ഫോൺ എടുത്തിട്ടു പോകാം ഇല്ലെങ്കിൽ വിളിച്ചോണ്ടേയിരിക്കും.

ഹലോ ... എന്താ മ്മേ.... ഞാൻ രാവിലെ പറഞ്ഞതല്ലേ വിശേഷങ്ങളൊക്കെ. പിന്നെ എന്തിനാ ഇങ്ങനെ കിടന്ന് വിളിക്കണെ. ഇവിടെ പുതിയ വിശേഷങ്ങൾ ഒന്നുമില്ല. എൻ്റെ വിഷമങ്ങൾ അമ്മയക്ക് അറിയണ്ടല്ലോ. ഞങ്ങൾ ഒരിടം വരെ പോകാൻ നിക്കാ. നാളെയെങ്ങാനും വിളിക്കാം. മോനേ..... ആ വിളി കേട്ടതും എൻ്റെ ശബ്ദം താനെ നിന്നു പോയി. നല്ല പരിചയമുള്ള ശബ്ദം അമ്മയുടെ അല്ല. മോനേ.... ഞാൻ വീടിനടുത്തുള്ള ശ്രീദേവി ടീച്ചറാ. അമ്മയ്ക്ക് നല്ല സുഖമില്ല. മയങ്ങു വാ ഹോസ്പിറ്റലിന്ന് കൊണ്ടു വന്ന യുള്ളൂ.... നല്ല ക്ഷീണമുണ്ട് ആരേലും കൂടെ വേണം നിങ്ങളൊന്ന് നാട്ടിലേക്ക് വരാവോ. ശരി ടീച്ചറമ്മേ എന്നു പറഞ്ഞു ഫോൺ വയ്ക്കുമ്പോ തൊണ്ട ശരിക്കും വരണ്ടുണങ്ങി ശബ്ദം ഇടറിയിരുന്നു.

ശരിക്കും ചമ്മിപ്പോയോ ഞാൻ അമ്മയാ ണെന്നു കരുതിയാ ഞാൻ ശരിക്കും അങ്ങനെ യൊക്കെ പറഞ്ഞേ. ഒരു ചെറിയ കുറ്റബോധം ഉള്ളിലെവിടയോ തട്ടി മുറിവേൽപ്പിച്ചുവോ.

രാവിലെ ഏണീറ്റപ്പോ തന്നെ 10 കഴിഞ്ഞിരുന്നു. തലേന്ന് സിനിമയും ഡിന്നറും കഴിഞ്ഞു വന്നപ്പോ വൈകിയിരുന്നു. ഉറക്കച്ചടവോടെ ഒരാഴ്ച്ചത്തേക്ക് കുട്ടികൾക്കും എനിക്കും സ്കൂളിന്നും ഓഫീസിന്നും ലീവും പറഞ്ഞു ഒരുങ്ങാൻ തുടങ്ങിയപ്പോ ഇന്നലെ വൈകിട്ട് പുറത്ത് പോയ അത്രേം സന്തോഷം ആരിലും കണ്ടില്ല. ഈ എന്നിൽ പോലും.

യാത്ര തുടങ്ങി പകുതി ആയപ്പോ വീണ്ടും ഫോൺ ബെല്ലടിച്ചു തുടങ്ങി. മേനേ അവിടുന്ന് തിരിച്ചോ... വീണ്ടും ശ്രീദേവി ടീച്ചറുടെ ശബ്ദം കാറിൽ മുഴുവൻ മുഴങ്ങി കേട്ടു. തിരിച്ചു പകുതിയോളമായി. അപ്പോഴേയ്ക്കും ഭാര്യ ഫോൺ വാങ്ങി ഓഫ് ചെയ്തു. ഇവർക്കെന്താ ഇത്ര ധൃതി. വേറെ ജോലി ഒന്നുമില്ലല്ലോ. കുറച്ചൊന്നവിടെ ഇരുന്നൂടെ. നമ്മൾ ഇത്ര ദൂരം അങ്ങ് ചെല്ലണ്ടെ.

നമ്മൾക്ക് അമ്മയെ കൂടെ കൂട്ടിയാലോ മായേ... വയ്യാതെ ഇരിക്കയല്ലേ. ചോദിച്ചു തീരു മുന്നേ ഉത്തരം തന്നു അവൾ. അതെന്തായാലും വേണ്ട. നൂറു കൂട്ടം ഉപദേശങ്ങളാ. നമ്മളിപ്പോഴും കൊച്ചു കുഞ്ഞാന്നാ വിചാരം. എനിക്കാണേൽ പിള്ളേരുടെ കാര്യം തന്നെ നോക്കാൻ സമയമില്ല. ഒരാഴ്ച തന്നെ കൂടുതലാ. എന്തെല്ലാം കാര്യങ്ങളാ മുടങ്ങണെ. ഒരു നിസ്സഹായനെ പ്പോലെ യാത്ര തുടർന്നു.

വീട്ടിലെത്താറയതും കോരിച്ചൊരിയുന്ന മഴ. ഉമ്മറത്തൊക്കെ ആളുകൾ. എന്തോ പന്തികേട് പോലെ. ഉള്ളിലൂടെ ഒരു തീക്കനൽ ആഴ്ന്നിറങ്ങിയ പോലെ. വണ്ടിയൊതുക്കുക പോലും ചെയ്യാതെ കാർ നിർത്തി ഞാൻ അകത്തേയ്ക്ക് എന്തു പറ്റിയ ന്നറിയാതെ കൂടി നിന്നവരുടെ മുഖത്തേയ്ക്ക് അക്ഷമയോടെ നോക്കി അകത്തേയ്ക്ക് വച്ച കാൽപ്പാദങ്ങളിൽ ഒരു തണുപ്പു അരിച്ച് കയറി. കണ്ണുകളിൽ ഇരുട്ടു കയറുന്നതു പോലെ ആ കാഴ്ച എൻ്റെ എന്നേയ്ക്കും ഉള്ള നോവായി. വെള്ള പുതപ്പിച്ച് നിത്യ നിദ്രയിലാണ്ട് കത്തിച്ചു വച്ചു നിലവിളക്കിനു കീഴെ. ഞാൻ ഇതുവരെ ആസ്വദിച്ച മണമായിരുന്നില്ല ആ ചന്ദനത്തിരികൾക്ക്. ഇനി എന്നെ ശല്യപ്പെടുത്താൻ അമ്മയിനി വരില്ല എന്ന യാഥാർത്ഥ്യം പതിയെ ഞാൻ മനസ്സിലാക്കി...

ചടങ്ങുകൾ കഴിഞ്ഞ് കണ്ണുകൾ അടച്ച് ഉമ്മറക്കോലായിലെ ചാരുകസേരയിൽ തളർന്നിരുന്ന എൻ്റെ തോളിൽ ഒരു ചൂടു കരസ്പർശം. ശ്രീദേവി ടീച്ചർ..ഈ വിവരം പറയാനാ ഞാൻ വിളിച്ചേ. അപ്പോഴേക്കും ഫോൺ കട്ടായി. ദാ ഈ കത്ത് അമ്മ നിനക്കായി തന്നതാ. ഞാൻ പോകുന്നു. ഒരു ആശ്വാസവാക്കും ഞാൻ അർഹിക്കുന്നില്ലാവാം.

ആ ഉമ്മറക്കോലായിൽ നിന്ന് എത്ര ദൂരം ഞാൻ സഞ്ചരിച്ചു അല്ലേ. ഈ വൃദ്ധസദനത്തിൻ്റെ പടിവാതിൽ വരെ. എന്നെത്തന്നെ ബോധ്യപ്പെടുത്തി കണ്ണുകൾ തുറന്നപ്പോൾ സന്ധ്യ മയങ്ങിയിരുന്നു. കണ്ണുകൾ ഈറനണിഞ്ഞില്ല. കരയാൻ മറന്നിരിക്കുന്നു. ചുരുട്ടി പിടിച്ച കൈകൾ അയച്ച് അതിൽ എഴുതിയ അമ്മയുടെ വാക്കുകൾ വീണ്ടും വായിച്ചു. മോനേ.... ആ വാക്കിൽ അമ്മയുടെ സാന്നിധ്യം എപ്പോഴും അനുഭവിക്കുന്നു ഞാൻ. മോൻ്റെ സന്തോഷമാണ് മോനേ അമ്മയുടേതും. അമ്മയക്കൊരു യാത്ര പോകാൻ നേരമായി നീ വരുമ്പേഴേക്കും അമ്മയുണ്ടാകുമോന്നറിയല്ല. എൻ്റെ മോൻ എപ്പോഴും സന്തോഷവാനായിരിക്കണം. അമ്മയുടെ കർമ്മങ്ങളെല്ലാം കഴിഞ്ഞിരിക്കുന്നു.

അമ്മയുടെ ശല്യപ്പെടുത്തലുകൾ കൊതിച്ചു തുടങ്ങിയ കാലം. എനിക്കിന്ന് അതിനു പോലും അവകാശമില്ലമ്മേ....

അമ്മേ.... അമ്മ എൻ്റെ സന്തോഷമല്ലേ ആഗ്രഹിച്ചത്. പക്ഷേ ഞാനിപ്പോൾ അമ്മയുടെ അതേ പാതയിലല്ലേ. അമ്മയീ കത്തെഴുതോ മ്പോഴും ഞാൻ വരും എന്ന വിശ്വാസം അമ്മയ്ക്കുണ്ടായിരുന്നു. എനിയ്ക്ക് ഇന്ന് ഇല്ലാത്തത് അതാണ്. നല്ല വിദ്യാഭ്യാസം തന്നു. നല്ല ജോലി നേടി തന്നു.നല്ല ശീലങ്ങൾ പഠിപ്പിച്ചു. എന്നിട്ടും എനിക്ക് ഇന്ന് അമ്മ ആഗ്രഹിച്ച സന്തോഷം ഇല്ലെങ്കിൽ എവിടെയാണമ്മേ എനിക്കും അമ്മയ്ക്കും നമ്മളെ പോലുള്ളവർക്കും തെറ്റു പറ്റിയത്. ഞാനും അതു പോലെ എൻ്റെ മക്കളുടെ സന്തോഷമല്ലേ ആഗ്രഹിച്ചത്. അമ്മ എന്നെ പഠിപ്പിച്ച അതേ പാഠങ്ങളാണ് അവർക്കും ഞാൻ കൊടുത്തത്.

അതെ നമ്മളെല്ലാവരും നമ്മുടെ മക്കളുടെ എന്നത്തേയും സന്തോഷം ആഗ്രഹിക്കുന്നെങ്കിൽ പാഠപുസ്തങ്ങൾക്കോ, പണത്തിനോ, ഉയർന്ന പദവികൾക്കോ മാത്രം അത് നേടി കൊടുക്കാനാകില്ല. മത്സരബുദ്ധിയും വാശിയും ഉണ്ടങ്കിലേ മുന്നോട്ട് നയിക്കൂ എന്ന് നമ്മെ പഠിപ്പിച്ചത് മുതിർന്നവർ തന്നെയല്ലേ. അവിടെ നഷ്ട്ടപ്പെട്ടത് പരസ്പര സ്നേഹവും ദയയും ആയിരുന്നോ?

ഒന്നും മനസ്സിലാകുന്നില്ല അമ്മേ. എൻ്റെ മക്കളാഗ്രഹിച്ചതിനപ്പുറവും ഞാൻ നൽകി എന്നിട്ടും ജരാനരകൾ മനസ്സിനെയും ശരീരത്തെയും ബാധിക്കുമ്പോൾ ഇരുട്ടിൻ്റെ ഉള്ളറകളിലേയ്ക്ക് തള്ളിക്കളയുന്ന നമ്മുടെ പുതു തലമുറയ്ക്ക് നമ്മൾ കൊടുക്കുന്ന അറിവിൽ എന്തോ നമ്മൾ മുതിർന്നവർ വിട്ടു പോകുന്നു. എന്താണത്? ഇന്ന് അമ്മയെ പ്പോലെ ഞാനും ഒറ്റപ്പെട്ടു പോയങ്കിൽ അമ്മ ആഗ്രഹിച്ച സന്തോഷം എന്നിലോ... എന്നേപ്പോലെ എൻ്റെ മക്കളിലും ഇല്ലാതായാൽ അതിനർത്ഥം എൻ്റെയും അമ്മയുടേയും കർമ്മം പൂർത്തിയായിട്ടില്ല. അതല്ലേ സത്യം. മനസ്സിലാകുന്നില്ല അമ്മേ.. ലാഭേശ്ച ഇല്ലാത്ത കർമ്മം. സുഖഭോഗങ്ങളെക്കാൾ ധർമ്മമാണ് വലുതെന്ന് നാം പഠിപ്പിക്കാൻ മറന്ന് പോയതു കൊണ്ടാണോ?

എൻ്റെ കർമ്മം തീരുന്നതുവരെ എൻ്റെ മോക്ഷവും ബാക്കിയാകുകയാണോ?

Srishti-2022   >>  Short Story - Malayalam   >>  ഭയം

Elixir Vasundharan

RR Donnelley

ഭയം

"അന്ന് സ്കൂളിന്റെ പുറകിൽ ഒരു പറമ്പ്  ഉണ്ട്..  അത് വഴി വന്നാൽ പെട്ടെന്ന് വീടെത്താം നമ്മൾ രണ്ടൂന്നു പേരുണ്ട് നമ്മൾ എന്നും ഉച്ച ആകുമ്പോ അതുവഴി ചാടി ഓടി വന്നു വീട്ടീന്ന് ചോറും തിന്നിട്ടൊക്കെ പോകും... വെള്ളിയാഴ്ച കൊച്ചുങ്ങൾ അത് വഴി പൊക്കൂടന്നു വലിയണ്ണനും അമ്മയും ഒക്ക പറഞ്ഞിട്ടൊണ്ട് നമ്മൾ അതൊന്നും ശ്രെദ്ദിക്കൂല്ല... വരും.. തിന്നും.. പോകും.." 

 

മക്കൾക്കു ഉറക്കം വരുന്നാ...?

കഥ കേട്ടോണ്ട് കിടന്ന മോനോട്  അയാൾ ചോദിച്ചു.. 

 

"ഉച്ചക്കും പൊക്കൂടെ..?"..മോന്റെ സംശയത്തിന് പൊക്കൂടാ എന്നയാൾ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു...."അഹ് എന്നിട്ടാ"..."എന്നിട്ട് എന്തോന്ന് നമ്മൾ എന്നും വന്നു ചോറും തിന്നിട്ടു പോകും... അങ്ങനെ ഒരു വെള്ളിയാഴ്ച നമ്മൾ അത് വഴി വന്ന്... നമ്മക്ക് മനസ്സിൽ ഈ പേടി കിടക്കയല്ലേ.. എന്നാലും ധൈര്യം സംഭരിച്ചു നടന്നു അത് വഴി കുറെ ചെന്നപ്പോ 'ശൂ ശൂ' എന്നാരോ പുറകെന്നു വിളിക്കുന്നപോലെ" 

 

ഇത്രേം പറഞ്ഞു അയാൾ മോനെ നോക്കി 

 

"പേടി ആവുന്നുണ്ടോ മക്കൾക്ക്‌..? "...

"കൊഴപ്പം ഇല്ല "... "പറ എന്നിട്ട് " 

 

"ഹെഹെ... അങ്ങനെ  അവിടെ നിന്നു ചുറ്റും നോക്കി അവിടെ ഒന്നും ആരേം കാണാൻ ഇല്ല...അമ്മള്  വരണ വഴിയിൽ മൊത്തം പുറുത്തി കാട് പിടിച്ചു കിടക്കെയാണ് അതിന്റെ ഇടയിൽ നിന്നു ആണ് ശബ്ദം കേട്ടത്.. അമ്മള്  അങ്ങോട്ട് പോയി നോക്കി അവിടെ പുറുത്തി കാടിന്റെ ഇടയിൽ ഒരു നിഴൽ...നോക്കിയപ്പോ പെൻസിൽ ന്റെ പകുതി പൊക്കം ഉള്ള ഒരു സ്ത്രീ....അമ്മള്  ഓടി.. അപ്പൊ പുറകെന്ന്  "മക്കളേ നിങ്ങൾ പേടിക്കണ്ട ഞാൻ നോക്കിയിരിക്കുന്ന ആള് ഇനി വരെ ഉള്ളൂ.. പേടിക്കാതെ വീട്ടിൽ പോ.. എന്നെ കണ്ട കാര്യം ആരോടും പറയല്ലേ" എന്ന്  പറയണ്  അമ്മളക്ക നല്ലോണം പേടിച്ച്..പിന്നെ ഓട്ടം ഒന്നുല്ല പയ്യ നടന്നു വീട്ടിൽ പോയി... ഇതു വരെ അച്ഛൻ ഇതു ആരോടും പറഞ്ഞിട്ടില്ല കേട്ടാ".. 

 

"അപ്പൊ ഇപ്പൊ പറഞ്ഞതാ " 

 

"അത് മക്കളോട് അല്ലെ കുഴപ്പം ഇല്ല യക്ഷി അതൊക്കെ മറന്നു കാണും" 

 

"കൊച്ചിന്റടുത്തു ആയതു കൊണ്ട് പേടിക്കണ്ട എന്തര് വേണമെങ്കിലും തള്ളി വിടാലോ" കണ്ണടച്ച് കിടന്ന ഭാര്യയുടെ ശബ്ദം കേട്ടു അയാൾ ചിരിച്ചു 

 

"അപ്പൊ നീ ഉറങ്ങിയില്ലേ കഥയും കേട്ടു കിടക്കേണ... ഇതൊക്കെ അമ്മൾക്കു കൊച്ചിലെ ഉള്ള അനുഭവങ്ങളാ നിനക്ക് എന്തര് അറിയാം... ഉറങ്ങിയില്ലെങ്കിൽ പോയൊരു കട്ടൻ ഇട്ടോണ്ട് വാ" 

 

"എനിക്ക് ഇനി വയ്യ" 

 

"എങ്കിൽ ഞാൻ തന്ന പൊക്കോളാം.. എനിക്ക് വെള്ളം കുടിക്കണമെങ്കിൽ ഞാൻ തന്ന പോണമല്ലോ.." അയാൾ മോനോട് ഇപ്പൊ വരാം എന്ന് ആംഗ്യം കാണിച്ചു എഴുനേറ്റു അടുക്കളയിലേക്ക് പോയി, മനസ്സിൽ നിറയെ യക്ഷി ആയിരുന്നു... അയാൾ ഓരോന്ന് പിറുപിറുക്കുകയായിരുന്നു 

 

"ഇത്രേം കാലം ആയില്ലേ ഇനി ഇതു വെളിയിൽ പറഞ്ഞാലും കുഴപ്പം കാണില്ല.. വലിയണ്ണൻ അന്ന് പറഞ്ഞു കൊച്ചുങ്ങളെ യക്ഷി ഒന്നും ചെയ്യൂല്ലെന്നു അതാണ്‌ അമ്മളെ അന്ന് കൊന്നു തിന്നാത്തത്..അഹ് എന്തേലും ആയിക്കോട്ട്.." 

 

ഓരോന്ന്  പറഞ്ഞു കൊണ്ട് അയാൾ അടുക്കളയിൽ പോയി ഒരു  കുപ്പിയിൽ വെള്ളം എടുത്തു മുറിയിലേക്ക് നടന്നു മുറിയുടെ വാതിലിന്റെ മുന്നിലെത്തിയപ്പോൾ കറന്റ്‌ പോയി... 

 

"അല്ലെങ്കിലേ മനുഷ്യൻ ഓരോന്ന് ആലോചിച്ചു പേടിച്ചു ഇരിക്കണു അപ്പഴാണ് പുല്ല് കറന്റ്‌ "... 

 

അയാൾ ഇരുട്ടിൽ ചുവരിലൂടെ കയ്യോടിച്ചു വാതിൽ അന്വേഷിച്ചു... 

 

"ഈ ഡോർ ഇതു എവിടെ ഇരിക്കണ" 

 

ചെവിയുടെ പിന്നിൽ തണുത്ത കാറ്റു വീശുന്നത് പോലെ അയാൾക് അനുഭവപ്പെട്ടു അയാൾ അവിടെനിന്ന്... "എടിയേയ് ആണ് ഫോൺ എടുത്തോണ്ട് വാ ഇങ്ങോട്ട് "... എന്ന്  ഭാര്യയോട് ഉച്ചത്തിൽ വിളിച്ചു പറയുന്നുണ്ടായിരുന്നു പക്ഷെ ശബ്ദം പുറത്തു വരുന്നുണ്ടായിരുന്നില്ല.. അയാൾ ധൃതി പെട്ടു അവിടെ മുഴുവൻ പരതി ഒടുവിൽ ഡോർ കിട്ടി.. അയാൾ ഡോർ തുറന്നു.. അകത്തു ഇരുട്ട് അയാൾ ഇരുട്ടിൽ തപ്പി തടഞ്ഞു കട്ടിൽ കണ്ടെത്തി കിടന്നു..."ഹോ പേടി... ഇങ്ങനെ ഉണ്ടോ പേടി.. കറന്റ്‌ പോയപ്പോ പേടിച്ചു പോയി കേട്ടാ.. " അയാൾ ഭാര്യയോട് പറഞ്ഞു... കുറച്ചു സമയം ഇക്കാര്യം ആലോചിച്ചു കിടന്നു അയാൾ ഉറക്കത്തിലേക്ക് വഴുതി വീണു .. 

 

മുറിയിൽ ഇപ്പോളും  തണുത്ത കാറ്റു നിറഞ്ഞു നില്കുന്നത് അയാൾക് അറിയാം ഉറങ്ങാതെ കണ്ണുകൾ  തുറന്നു അയാൾ എണീറ്റ് ഇരുന്നു.. 

 

ശൂ ശൂ.....ശൂ ശൂ.... 

 

പിന്നിൽ നിന്നു ശബ്ദം കേട്ടു അയാൾ വിളറി വിയർത്തു, അയാൾ മെല്ലെ തല തിരിച്ചു പിന്നോട്ട് നോക്കി... ഉറങ്ങി കലങ്ങിയ കണ്ണും  തള്ളിപ്പിടിച്ചു ഭാര്യ അയാളെ തന്നെ നോക്കിയിരിക്കുന്നു.... 

 

"എന്താ... എന്താടീ " അയാൾ ഭയത്തോടെ ചോദിച്ചു 

 

"എന്തിനാ അത് പറഞ്ഞത്.... ആരോടും പറയരുതെന്ന് പറഞ്ഞതല്ലേ..." 

 

ഭാര്യയുടെ ചോദ്യം കേട്ടു അയാൾ പേടിച്ചു 

 

"അത് മോൻ... അപ്പൊ ഓർമവന്നു... ക്ഷമിക്കണം.." അയാൾ വിറച്ചു കൊണ്ട് പറഞ്ഞു 

 

"എനിക്ക് സമാധാനം തരൂല്ലെന്നു വല്ല വഴിപാടും ഒണ്ടാ... ഉറങ്ങാനും സമ്മതിക്കൂല എണീറ്റിരുന്നു ഓരോ പ്രാന്തുകൾ പറഞ്ഞോളും.. പേടി ആണെങ്കിൽ അങ്ങനെ ഇരിക്കണം അല്ലാതെ കൊച്ചിനെ  കാണിക്കാൻ ധൈര്യം കാണിക്കല്ല്... ഉറങ്ങുന്നില്ലെങ്കിൽ വായും വെച്ച് ചുമ്മാ ഇരി.... ബാക്കി ഉള്ളവര് ഒറങ്ങട്ട്..." 

 

ചമ്മിയ ഒരു ചിരിയോടെ അയാൾ പുതപ്പു തലവഴി  പുതച്ചു കിടന്നു... 

 

"യക്ഷി ആയിരുന്നു ഭേദം "

Subscribe to srishti 2021