Skip to main content
banner
Srishti-2022   >>  Short Story - Malayalam   >>  തണുപ്പ്‌

Navaneeth Nair

EY

തണുപ്പ്‌

ഇന്ന് അല്പം തണുപ്പ് കൂടുതൽ ആണെന്ന് മനസ്സിൽ വിചാരിച്ചു വേണു തന്റെ സ്ഥിരം പ്രഭാതസവാരി തുടർന്നു  പരിചിത മുഖങ്ങൾ ആണെങ്കിലും ആർക്കും ഒന്നിനും സമയം ഇല്ല . പ്രഭാതസവാരി ആർക്കോ വേണ്ടി ചെയ്യുന്ന  പോലെയാണ്. പലർക്കും മനസ്സിൽ ഭയമാണ് . ചിലർക്ക്  ഇത് കഴിഞ്ഞു വേണം ജോലിക്കു പോകാൻ, ചിലർക്ക് വീട്ടിൽ നിന്ന് മാറി നിൽക്കാനുള്ള  അവസരമാണ്  ഈ പ്രഭാതസവാരി .  റിട്ട . പോലീസ് സൂപ്രണ്ട് വർമ്മ സാർ ഇന്ന് അല്പം ഗൗരവത്തിലാണ് . ആരെയും നോക്കുന്നില്ല. തൊട്ടു പിറകെ രണ്ടു പെൺകുട്ടികൾ മൊബൈൽ ഫോണിൽ നിന്ന് കണ്ണെടുക്കുന്നില്ല . വേണു തന്റെ ഒരു നിമിഷം നിന്ന്. വീട്ടിലെ കാര്യം ആലോചിച്ചു. രാവിലെ  തന്നെ അയാളുടെ ഭാര്യ ശ്രീദേവി അടുക്കള യജ്ഞം തുടങ്ങി കാണും . താനൊരിക്കലും സഹായിക്കില്ല എന്ന പതിവ് പല്ലവി തുടങ്ങി കാണും എന്നാലോചിച്ചപ്പോൾ അയാളുടെ മുഖത്ത് ഒരു മന്ദഹാസം വന്നു .  കിന്നു മകന് രാവിലെ ക്ലാസ്സുണ്ടെന് പറയുന്നത് കേട്ട്. അവൻ ഇപ്പോൾ പഠിക്കാൻ താല്പര്യം കുറവാണു പോലും. കോളേജ് പിള്ളേരല്ലേ എന്നൊക്കെ താൻ പറഞ്ഞു അതിനെ ലഖുവായി സമീപിച്ചത് ശ്രീദേവിക്ക്‌ അത്ര ഇഷ്ടപ്പെട്ടില്ല. മൂത്ത മകൾ ഇന്നലെ ദുബൈയിൽ നിന്ന് വിളിച്ചിരുന്നു. ഭർത്താവിന് ലീവ് കിട്ടുന്നില്ല പോലും. കല്യാണം കഴിച്ചു വിട്ടാൽ അവരുടെ ജീവിതമായി എന്ന് പറഞ്ഞതും പുള്ളികാരിക്ക് ഇഷ്ടപ്പെട്ടില്ല.  കഴിഞ്ഞ ബുധനാഴ്ച രാത്രി ഇതിനെ  ചൊല്ലി അവളുമായി കുറെ തർക്കിച്ചു. വാശി കാരണം പിന്നെ സംസാരിക്കാൻ തോന്നിയതുമില്ല. എന്തായാലും കഷ്ടമായി പോയി എന്ന് പിന്നീട് തോന്നി. അവളുടെ ജീവിതം എനിക്കും കുട്ടികൾക്കും വേണ്ടി ആയിരുന്നു. ഇന്നു  എന്തായാലും അവളോട് ഒരു സോറി പറഞ്ഞു  വഴക്കു തീർക്കണം. ഇതൊക്കെ ആലോചിച്ചു വീടിന്റെ മുന്നിൽ എത്തിയത് അറിഞ്ഞില്ല. തൊട്ടു മുന്നിലെ പോസ്റ്റിൽ പതിപ്പിച്ച നോട്ടീസ് നോക്കി  . വേണുഗോപാൽ (56 ) . ഏഴാം ചരമദിനം !!! . വേണുവിന് വീണ്ടും തണുപ്പ് തോന്നി