Skip to main content
banner
Srishti-2022   >>  Short Story - Malayalam   >>  കുടുംബ സംഗമം

Sarath Kannath

QWY Technologies

കുടുംബ സംഗമം

"'അമ്മെ...അമ്മെ..., അമ്മ എന്താ ഇവിടെ വന്നു ഇരിക്കുന്നേ" ഹേമ തിരക്കി
"ഞാൻ നിന്റെ  അമ്മാമയെ നോക്കി വന്നതാ"
കുറച്ചു അപ്പുറത്തു ആയി ഉമ്മറത്തോടു ചേർന്ന് ഉള്ള തിണ്ടിന്മേൽ ഇരിക്കുന്ന തന്റെ  അമ്മയെ നോക്കികൊണ്ട്‌ പദ്മ പറഞ്ഞു
"അമ്മാമ എന്താ അവിടെ ചെന്ന് ഇരിക്കുന്നേ , എല്ലാവരും ഉള്ളിൽ പാട്ടും ഡാൻസും ഒക്കെ ആയി ആഘോഷിക്കാണല്ലോ" ഹേമ പറയുന്നു
"' കുടുംബ സംഗമം മുഖ്യ സംഘാടക  ആയ അമ്മ അമ്മമ്മയേം നോക്കി ഇരിക്കാണോ ഇവിടെ" ഹേമ ചിരിച്ചു ചോദിക്കുന്നു
പദ്മ ഹേമയെ നോക്കി ഒന്ന് ചിരിച്ചു എണിറ്റു
"'അമ്മ ഹാപ്പി അല്ലെ " ഹേമ ചോദിച്ചു  
"ഒരുപാട് സന്തോഷം ഉണ്ട്, എല്ലാവരും ഇന്ന് നിന്നെപ്പറ്റിയും നിന്ടെ ഏട്ടനെ പറ്റിയും സംസാരിക്കുന്നു." പദ്മ പറയുന്നു
"'അമ്മ ആഗ്രഹിച്ചത് അല്ലെ ഇത് ഒരുപാട് , ഞാനും ഏട്ടനും കഷ്ടപെടുമ്പോൾ ഒക്കെ" ഹേമ ചോദിക്കുന്നു
എന്തോ ആലോചിച്ചു കണ്ണ് നിറഞ്ഞു പദ്മ പറയുന്നു
"അതെ, എന്റെ മക്കളെ വീട്ടുകാരും നാട്ടുകാരും ഒക്കെ പരിഹസിക്കുമ്പോൾ,പക്ഷെ ആഗ്രഹിച്ച പോലെ തന്നെ നിങ്ങൾ നേടിയല്ലോ "
പദ്മ വീണ്ടും തന്റെ അമ്മയെ നോക്കി പറയുന്നു
"ഇത് പോലെ 'അമ്മ മാറി നിന്ന് കരയുന്നത് ഞാൻ കണ്ടിട്ട് ഉണ്ട് , എനിക്ക് ഓർമ്മ വെച്ച സമയം. അത്ര കൃത്യമായി സാഹചര്യം ഓർത്തു എടുക്കാൻ പറ്റുന്നില്ല, പക്ഷെ എന്റെ ഓർമകളിൽ ഉണ്ട്. നിന്റെ അച്ഛന്റെ തറവാട്ടിൽ, 'അമ്മ ഇപ്പൊ ഇരിക്കുന്നിടത് ഏകദേശം ആയിട്ട്  ഒരു വടുക്കോറം ഉണ്ടായിരുന്നു. അവിടെ ഇരുന്ന് കയ്യിൽ എന്തോ കടലാസ്സ് പിടിച്ചു ദൂരേക്ക് നോക്കി കരയുന്നു "
"അമ്മാമക്ക് എഴുത്തും വായനയും ഒക്കെ പണ്ടേ അറിയും അല്ലെ " ഹേമ ചോദിക്കുന്നു
ആ ചോദ്യം അത്ര ഇഷ്ടം ആകാത്ത രീതിയിൽ പദ്മ പറയുന്നു
"അതെന്താ നീ അങ്ങിനെ ചോദിക്കുന്നെ,"
 'അമ്മ പണ്ടത്തെ ഒൻപതാം ക്ലാസ് ആണ്. "  അഭിമാനത്തോടെ പദ്മ പറയുന്നു
"അയ്യോ അമ്മെ , അത് അങ്ങിനെ ചോദിച്ചതല്ല" ഹേമ ഘേദത്തോടെ പറയുന്നു
പദ്മ അവളെയും കൂട്ടി അവിടെ ഒരിടത്തു ഇരിക്കുന്നു
"ഹേമേ.. നീ ആഗ്രഹിച്ച പോലെ പഠിച്ചു സിവിൽ സർവീസ് കിട്ടാൻ പല നല്ല  പിന്തുണ കിട്ടിയിട്ട് ഉണ്ട് , അതിൽ എന്റെ ഭാഗത നിന്നും ഞാൻ ചെയ്തു തന്ന വലിയ കാര്യം എന്താണ് " പദ്മ ചോദിക്കുന്നു
ഒട്ടും ആലോചിക്കണ്ട ആവശ്യമില്ല എന്നോണം ഹേമ പറയുന്നു
"എന്റെ ഇഷ്ടത്തിന്, എന്റെ ആഗ്രഹത്തിന് പഠിക്കാൻ വിട്ടു , സമയം എടുത്ത്  എന്റെ  ആഗ്രഹം സഫലമാക്കാൻ അനുവദിച്ചു "
"ശരി, എന്നാൽ അതിനു എനിക്ക് സഹായം ആയത് എന്താണ് എന്ന് അറിയുമോ ?" പദ്മ ചോദിക്കുന്നു
"അമ്മക്ക് ജോലി ഉണ്ടായിരുന്നു, അച്ഛനും ആയി വേർപിരിഞ്ഞിട്ടും 'അമ്മ സ്വന്തം കാലിൽ നിന്നും ഞങ്ങളെ പഠിപ്പിച്ചു . സപ്പോർട്ട് ചെയ്തു. 'അമ്മ അമ്മയുടെ പല സുഖങ്ങളും വേണ്ടന്ന് വെച്ച് , പല ആഗ്രഹങ്ങളും മാറ്റി വെച്ച് ഞങ്ങൾക്ക് വേണ്ടി ഒപ്പം നിന്നു " ഹേമ പറയുന്നു
"ശരിയാണ്..എനിക്ക് അങ്ങിനെ ഒപ്പം നിക്കാൻ പറ്റിയത് എന്റെ അമ്മ കാരണം ആണ്, എനിക്ക് വേണ്ടി എന്റെ 'അമ്മ ത്യജിച്ച സന്തോഷങ്ങളുടെയും ത്യാഗങ്ങളുടെയും പ്രതിഫലനം ആണ് ഞാൻ നിങ്ങൾക് വേണ്ടി ചെയ്തത് " പദ്മ പറയുന്നു
ഹേമ ഒന്നും മിണ്ടാതെ കേട്ട് നില്കുന്നു
"എനിക്ക് ഒരു അമ്മാവൻ ഉണ്ട് , ഞാൻ ഇത് വരെ കണ്ടിട്ട് ഇല്ലാത്ത അമ്മാവൻ. " പദ്മ പറയുന്നു
"ഇത് വരെ കാണാത്ത അമ്മാവനോ , അമ്മമ്മയുടെ അനിയൻ ?" ഹേമ ചോദിക്കുന്നു
"അതെ..ഒരു ദിവസം ഞാൻ അമ്മയോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ 'അമ്മ പറഞ്ഞതാണ് " പദ്മ പറയുന്നു


***********


"അമ്മെ, പണ്ട് എന്റെ ഓർമയിൽ , എപ്പോഴാണ് എന്ന് ഓർമയില്ല. 'അമ്മ കരയുന്നത് കണ്ടിട്ട് ഉണ്ട്. അതിനു ശേഷം പിന്നെ ഞാൻ കണ്ടിട്ട് ഉള്ളത് അച്ഛൻ മരിച്ചപ്പോളാണ് " പദ്മ ചോദിക്കുന്നു
ഒരു കസേരയിൽ ഇരുന്ന് പത്രം വായിച്ചു കൊണ്ടിരിക്കുന്ന 'അമ്മ പദ്മയെ നോക്കി ചിരിക്കുക മാത്രം ചെയുന്നു
"കയ്യിൽ ഒരു കടലാസ്സ് എന്തോ ഉണ്ടായിരുന്നു കരയുമ്പോൾ. വേറെ ഒന്നും  ഓർമ്മ കിട്ടുന്നില്ല . പക്ഷെ ഒന്ന്  എനിക്ക് ഓർമ്മ ഉണ്ട്, കണ്ണ് നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു "  പദ്മ പറഞ്ഞു നിർത്തുന്നു
പത്രം വായിച്ചു കൊണ്ടിരിക്കുന്ന 'അമ്മ പത്രം താഴ്ത്തി പദ്മയെ നോക്കുന്നു . ശേഷം പത്രം മാറ്റി വെച്ച് ഉള്ളിൽ പോകുന്നു. ശേഷം ഒരു പഴയ ഡയറി  എടുത്ത് വന്ന് അതിന്റെ ഉള്ളിൽ നിന്നും ഒരു കത്ത് എടുക്കുന്നു. ഒരു പഴയ ഇൻലൻഡ്‌ കത്ത് . അത് എടുത്ത് പദ്മക്ക് കാണിച്ചു കൊടുക്കുന്നു
പദ്മ അത് വാങ്ങി വായിക്കുന്നു


"പ്രിയപ്പെട്ട ഏടത്തി
ഞാൻ ബോംബയിൽ എത്തി. കിഴുപള്ളി അപ്പുവേട്ടന്റെ മകൻ രവിടെ ഒപ്പം ആണ്. എനിക്കും രവിക്കും ആർമിയിൽ സെലക്ഷൻ കിട്ടി. ഇനി ആ നാട്ടിലേക്ക് ഞാൻ ഇല്ല, ആ നാടും നശിച്ച വീടും എനിക്ക് പേടി ആണ്. ഇനി എന്ന് കാണും , ഇനി കാണുമോ എന്ന് പോലും എനിക്ക് പറയാൻ പറ്റില്ല ഏട്ടത്തി. ഏട്ടത്തി പിള്ളേരെ പഠിപ്പിക്കണം. പദ്മയെ ഒരു ടീച്ചർ ആക്കണം, കുട്ടനെ പോലീസ് ആക്കണം. എവിടെ ആണെങ്കിലും നന്നായി ഇരിക്കാൻ ഏട്ടത്തി എനിക്ക് വേണ്ടി പ്രാർത്ഥിക്കണം."
എന്ന് സ്വന്തം അനിയൻ
ഉണ്ണികൃഷ്ണൻ


"പിന്നെ കണ്ടിട്ടില്ലേ, കാണാൻ വന്നിട്ടില്ലേ " പദ്മ ചോദിക്കുന്നു
"ഇല്ല, ഒരുപാട് കാലം അവൻ നാട്ടിലേക്ക് വന്നിട്ടില്ല. പിന്നെ എപ്പോഴോ വന്നിരുന്നു എന്ന് കേട്ടു, അപ്പോഴേക്കും നിങ്ങളെയും കൂട്ടി നമ്മൾ പട്ടണത്തിലേക്ക് മാറിയിരുന്നു . പിന്നെ കാണാനും അന്വേഷിക്കാനും പറ്റിയില്ല " 'അമ്മ പറയുന്നു
"ഇക്കാലത്തിന് ഇടക്ക് എപ്പോഴെങ്കിലും എന്നോട് പറയാമായിരുന്നില്ലേ, അച്ഛൻ ഉള്ളപ്പോൾ അച്ഛനോട് പറയാമായിരുന്നില്ലേ " പദ്മ ചോദിക്കുന്നു
'അമ്മ ദൂരേക്ക് നോക്കി എന്തോ ആലോചിച്ചു കൊണ്ട് പറയുന്നു
"എന്റെ പതിനഞ്ചാമത്തെ വയസ്സിൽ ആണ് എന്റെ കല്യാണം കഴിയുന്നത്, അപ്പൊ ഉണ്ണിക്ക് ഒൻപതു വയസ്സ് കാണും. എന്റെയും എന്റെ അമ്മയുടെയും കല്യാണം ഒരുമിച്ച് ആണ് കഴിയുന്നത് " 'അമ്മ ചിരിച്ചു കൊണ്ട് പറയുന്നു
"എന്ത് " ? പദ്മ ആശ്ചര്യത്തോടെ ചോദിക്കുന്നു
"ഞങ്ങടെ അച്ഛൻ മരിച്ചപ്പോൾ, അമ്മക്ക് വേറെ കല്യാണാലോചന വന്നു. അതും നല്ല തറവാട്ടിന്ന്. അയാളുടേം ആദ്യ ഭാര്യ മരിച്ചത് ആയിരന്നു. ഒറ്റ നിര്ബന്ധമേ ഉണ്ടായിരുന്നുള്ളു, പെൺകുട്ടിയെ പോറ്റാൻ അവർക്ക് വയ്യ. ഉണ്ണിയെ അവർ കൊണ്ടുപൊക്കോളാം എന്ന് . അമ്മാവന്മാർ എല്ലാരും ചേർന്ന് പത്തിൽ പഠിക്കുന്ന എന്റെ കല്യാണം നടത്തിച്ചു വളരെ പെട്ടന്ന് തന്നെ. കൊല്ലപരീക്ഷക്ക് രണ്ടു മാസം മുൻപ് , ഒരു വെള്ളിയാഴ്ച വന്നു പെണ്ണ് കണ്ടു , അടുത്ത ബുധനാഴ്ച എന്റെ കല്യാണം. ഞായറാഴ്ച എന്റെ മ്മടെ കല്യാണം" സങ്കടം കലർന്ന ഒരു ചിരിയോടെ 'അമ്മ പറഞ്ഞു നിർത്തുന്നു
"ഇതൊന്നും 'അമ്മ ഞങ്ങളോട് പറഞ്ഞിട്ട് ഇല്ലാലോ. ചെറുപ്പത്തിലേ ഉള്ള കല്യാണം ആണ് എന്ന് എനിക്ക് അറിയാമായിരുന്നു . 'അമ്മ പണ്ടും ഇങ്ങനെ തന്നെ ആണ്, ഒന്നും പറയില്ല. ഒന്നും പ്രകടിപ്പിക്കില്ല. ദേഷ്യവും സങ്കടവും സന്തോഷവും ഒന്നും " പദ്മ പറയുന്നു
"എപ്പോഴോ അതൊക്കെ നഷ്ടപ്പെട്ടു.  അച്ഛന്റെ വീട്ടിൽ ,അത് കൂട്ട് കുടുംബം ആയിരുന്നു. അച്ഛന്റെ അനിയന്മാരും അനിയത്തിമാരും. പത്തു ഏക്കർ പാടം, പിന്നെ കുറെ പറമ്പും… പണിക്കാരും. അച്ഛനും നല്ല അധ്വാനി ആയിരുന്നു, എത്ര പറ നെല്ല് കൊയ്ത്തു എടുത്തിരുന്നു ഒരു കാലത്തു. പിന്നെ ഒക്കെ നഷ്ടം ആയി, ശോഷിച്ചു. വിറ്റു പെറുക്കി നിങ്ങള്ടെ പഠിത്തത്തിന് ആയി പട്ടണത്തിലേക്ക് കയറി. " 'അമ്മ ഒന്ന് നെടുവീർപ്പ് ഇട്ടു പറയുന്നു
************
"അമ്മമ്മ നന്നായി ബുദ്ധിമുട്ടിയിട്ട് ഉണ്ടല്ലേ" ഹേമ പറയുന്നത് കേട്ടു എന്തോ ആലോചനയിൽ ആയിരുന്ന പദ്മ ഉണരുന്നു
"അധ്വാനം ആയിരുന്നു എപ്പോഴും, നമ്മുടെ വീട്ടിലും അമ്മമ്മ വെറുതെ ഇരിക്കുന്നത് കണ്ടിട്ട് ഉണ്ടോ ? കുട്ടന്റെ അവിടെ പോയാലും ഇങ്ങനെ തന്നെ. പണി എടുക്കാതെ ഇരിക്കാൻ പറ്റില്ല. പതിനഞ്ചു വയസ്സ് മുതൽ ശീലം ആയത് ആണ്. പണിക്കാർക്കും വീട്ടുകാർക്കും എല്ലാം വെച്ച് ഉണ്ടാക്കി കൊടുത്തു,പാടത്തെ പണി ഒക്കെ എടുത്ത് ,ബാക്കി ഉള്ള ഭക്ഷണം വല്ലതും ഉണ്ടെങ്കിൽ കഴിച്ചു ...അമ്മടെ ഇഷ്ടങ്ങൾ ഒക്കെ മറന്നു പോയി മരവിച്ച അവസ്ഥ ആയി കാണും. അതായിരിക്കും ഇങ്ങനെ ആയത്. " പദ്മ പറയുന്നു
"അച്ചാച്ചൻ എങ്ങിനെ ആയിരുന്നു " ഹേമ ചോദിക്കുന്നു
"നല്ല മനുഷ്യൻ ആയിരുന്നു, അനിയന്മാരെയും പെങ്ങന്മാരെയും അവരുടെ മക്കളെയും ഒക്കെ നോക്കി നന്നാക്കി. പക്ഷെ മെല്ലെ മെല്ലെ കൃഷി ഒക്കെ നഷ്ടം അകാൻ തുടങ്ങി, ഞാനും കുട്ടനും പഠിക്കുകയാണ് ആ സമയത്. പുറം പണിക്കും കൃഷി പണിക്കും ആള് കുറഞ്ഞപ്പോളും 'അമ്മ കൂടുതൽ അധ്വാനിച്ചു. എന്റെയും കുട്ടന്റേയും പഠിത്തം മുടങ്ങാതിരിക്കാൻ. അതിനു വേണ്ടി "  പദ്മ പറയുന്നു
"അതിന് ഇടയിൽ അനിയനെ മറന്നു കാണും അല്ലെ ?" ഹേമ പറയുന്നു
"സ്വന്തം വ്യക്തിത്വമേ മറന്നു , പിന്നെ ആണോ " പദ്മ കണ്ണ് നിറഞ്ഞു പറയുന്നു
"നീ പറഞ്ഞില്ലേ ഞാൻ പല ആഗ്രഹങ്ങളും മാറ്റി വെച്ച് നിങ്ങടെ ഒപ്പം നിന്നു എന്ന്. എന്റെ 'അമ്മ പല ആഗ്രഹങ്ങളും മാറ്റി വെച്ചത് കൊണ്ടാണ് എനിക്ക് അങ്ങിനെ നില്ക്കാൻ ഉള്ള ത്രാണി ഉണ്ടായത് . ആ ത്രാണി വെച്ചാണ് ഞാൻ നിങ്ങളുടെ ഒപ്പം നിന്നത് " പദ്മ പറയുന്നു
പറഞ്ഞു കൊണ്ടിരിക്കുമ്പോൾ ഒരു കാർ കടന്നു വരുന്നു. അതി നിന്നും ഒരു ഫാമിലിയും വയസായ ഒരാളും ഇറങ്ങുന്നു.
അവരെ കണ്ടതും പദ്മ വേഗം എഴുനേറ്റ് പോകുന്നു,അവരോട് സംസാരിക്കുന്നു, അവരെ സ്വാഗതം ചെയുന്നു അകത്തേക്ക്.
അവിടെ ഇരിക്കുന്ന അമ്മയെ അവർക്ക് പരിചയപ്പെടുത്തുന്നു. വന്നിരിക്കുന്നത് തന്റെ അനിയൻ ആണ് എന്ന് മനസ്സിലാക്കിയ 'അമ്മ അനിയനെ കെട്ടിപ്പിടിക്കുന്നു. ഒരുപാട് കാലങ്ങൾക്ക് ശേഷം കണ്ടു മുട്ടിയത് ആണെങ്കിലും എന്താണ് പറയേണ്ടത് എന്ന് അറിയാതെ അവർ നില്കുന്നു. പരസ്പരം മക്കളെ എല്ലാം പരിചയപ്പെടുത്തുന്നു, ശേഷം അകത്തേക്ക് പോകുന്നു.
ഒരുപാട് വർഷങ്ങൾക്ക് ശേഷം ചേച്ചിയും അനിയനും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നു.
വന്നയാൾ ആർമി വിശേഷങ്ങളും ഓർമകളും എല്ലാം സദസ്സിനോട് പങ്കുവെക്കുന്നു.
ബാക്കി പരിപാടികൾ നടക്കുന്നതിന് ഇടയിൽ ചേച്ചിയേം കൂട്ടി അനിയൻ പുറത്തേക്ക് പോകുന്നു. ചേച്ചി ഇരുന്ന വരാന്തയിൽ വന്നിരിക്കുന്നു.
"ഏടത്തി...എത്ര കാലം ആയി. ഇനി ഈ ജന്മത്തിൽ കാണാൻ പറ്റും എന്ന് വിചാരിച്ചതല്ല " ഉണ്ണികൃഷ്ണൻ പറയുന്നു
"ഞാൻ വന്നിരുന്നു ഒരിക്കൽ ഏടത്തിയെ കാണാൻ വേണ്ടി മാത്രം , പക്ഷെ ഏടത്തി അപ്പൊ വേറെ എവിടേക്കോ മാറിയിരുന്നു. പിന്നെ ഓഫിസിലേക്ക് പെട്ടന്ന് തിരിച്ചു വിളിച്ച കാരണം ആ ലീവിന് കാണാൻ പറ്റിയില്ല. പിന്നെ ഓരോ ലീവുകളും കഴിഞ്ഞു , ഓരോ തിരക്കുകളും..കല്യാണവും പിള്ളേരുടെ പഠിത്തവും ...അങ്ങിനെ അങ്ങിനെ " ഉണ്ണികൃഷ്ണൻ പറഞ്ഞു നിർത്തുന്നു
ഏടത്തി ഒന്നും മിണ്ടാതെ അനിയനെ നോക്കി ഇരിക്കുന്നു
"ഈ വീട് പദ്മ വാങ്ങിയോ " അനിയൻ ചോദിക്കുന്നു
"ഇല്ല, ഈ പരിപാടിക്ക് വേണ്ടി ചോദിച്ചു രണ്ടു ദിവസത്തേക്ക് വാടകക്ക് എടുത്തതാണ്. വിറ്റു കൈമാറി പോയി , ഇപ്പൊ കാനഡയിൽ ഉള്ള ആരുടെയോ കയ്യിൽ ആണ് "  ഏടത്തി പറയുന്നു
"നല്ല നിലാവ് ...." അനിയൻ പറയുന്നു
"പണ്ട് അമ്പിളി അമ്മാവനെ കണ്ടാലേ നീ ചോറ് കഴിക്കു.. അമാവാസിക്ക് ഒട്ടും കഴിക്കില്ല " ഏടത്തി ഓർത്തു ചിരിച്ചു പറയുന്നു
"പിന്നെ എന്നും അമാവാസി  ആയിരുന്നു ഏടത്തി. അമ്മയെ കാണാൻ പോലും വല്ലപ്പോഴുമേ കഴിയുമായിരുന്നുള്ളു. 'രണ്ടാനച്ഛന്റെ വീട്ടിൽ ..ഒറ്റക്ക് ..ഒരു മുറിയിൽ കിടന്ന് പേടിച്ചു കരഞ്ഞു തീർത്തിട്ട് ഉണ്ട് ഞാൻ പല രാത്രികളും. ഇപ്പോഴും ഒറ്റക്ക് ഒരു മുറിയിൽ കിടക്കാൻ പേടിയാ ഏടത്തി. ലൈറ്റ് ഓൺ ആക്കിയ കിടക്ക ഞാൻ  ഒറ്റക്ക് എവിടേലും രാത്രി ചെന്നാൽ. ഉറക്കം വരില്ല, പണ്ടത്തെ ആ പേടി കാരണം. "
ഒന്ന് നിർത്തി എന്തോക്കെയോ ആലോചിച്ചു തുടരുന്നു
"വെള്ളം കോരനും, വിറക് കീറാനും, പറമ്പു തേവാനും ...അവിടത്തെ അനിയത്തിമാരുടെ കാര്യം നോക്കാനും ഒക്കെ  ഞാൻ വേണം. പണി എല്ലാം കഴിഞ്ഞു നാല് അഞ്ചു മാണി ആകുമ്പോഴേക്കും വിശക്കും ഏടത്തി. അവിടത്തെ കുട്ടികൾക്ക് അടയും അവില് കുഴച്ചതും ഒക്കെ കിട്ടുമ്പോൾ എനിക്ക് പിന്നെയും കാത്തു ഇരിക്കണം കഞ്ഞി കാലാവാൻ" അനിയൻ ഓർത്തു പറയുന്നു
"എന്റെ അവിടേക്ക് വരരുന്നില്ലേ ഉണ്ണി നിനക്ക് , ഏടത്തി ഉണ്ടായിരുന്നിലെ ? മൂപർക്കും ഒരു വിരോധവും ഇല്ലായിരുന്നു അതിന് " നീ വന്നില്ലല്ലോ " ഏടത്തി ചോദിക്കുന്നു
"കുറച്ചു വലുതായപ്പോൾ ഓർത്തതാ...ആട്ടും തുപ്പും വിവേചനവും കൂടിയപ്പോൾ. പിന്നെ നിങ്ങള്ടെ അവിടെയും കൃഷി ഒക്കെ  നഷ്ടം ആയിത്തുടങ്ങി, ഞാൻ കൂടി വന്നാൽ അത് പദ്മക്കും കുട്ടനും ..അവരുടെ കാര്യങ്ങൾക്കും , ഭാവിയിലെ അവരുടെ പഠിത്തത്തിനും മറ്റും തടസ്സം ആകുമോ എന്ന് കരുതി വരാതെ ഇരുന്നതാ. " അനിയൻ പറഞ്ഞു നിർത്തുന്നു
"ആർമിയിൽ ചേർന്നതോടെ ഒരുവിധം ശരി ആകാൻ തുടങ്ങി" ചിരിച്ചു പറയുന്നു
"നീ ഈ ഹിന്ദിക്കാരിയെ എവിടെന്നു കണ്ടുപിടിച്ച " ഏടത്തി ചോദിക്കുന്നു
"അത് ഒരു കഥയാ ഏടത്തി...." അനിയൻ തുടരുന്നു
അമ്മമ്മയെ അന്വേഷിച്ചു പുറത്തു വന്ന ഹേമ ഇത് കാണുന്നു. അവൾ പദ്മയെ വിളിച്ചു ഇത് കാണിക്കുന്നു
"ചേച്ചിയും ഏട്ടനും മാറി നിന്നു സംസാരിക്കണല്ലോ" ഹേമ പറയുന്നു
"സംസാരിക്കട്ടെ....ഒരുപാട് കൊല്ലങ്ങളുടെ സംസാരം ബാക്കി ഉണ്ടാകും " പദ്മ സന്തോഷത്തോടെ പറയുന്നു
"എന്റെ ഒരു വലിയ ആഗ്രഹം ആയിരുന്നു ഇവരെ തമ്മിൽ കണ്ടു മുട്ടിക്കണം എന്ന്. അതിനു കൂടി ആണ് കുടുംബ സംഗമം ഞാൻ മുൻ കൈ എടുത്ത് നടത്തിയത്. നീ ഇപ്പോൾ നേടിയ ഈ നേട്ടങ്ങൾക്കു എല്ലാം അറിഞ്ഞോ അറിയാതെയോ ഒരു പങ്കു അവർക്കും ഉണ്ട്. പോകും മുൻപ് വല്യമ്മാമാടെ കയ്യിൽ നിന്നും അനുഗ്രഹം വാങ്ങണം നീ " പദ്മ പറയുന്നു
"The sacrifice , price of success , not one sacrifice but many  " ഹേമ പറയുന്നു
"നിനക്ക് ഞാൻ ഒരു കൂട്ടം കൊണ്ട് വന്നിട്ട് ഉണ്ട്, നീ വരുന്നുണ്ട് എന്ന് അറിഞ്ഞപ്പോ മുതൽ ആലോചിച്ചു വെച്ചതാ " കയ്യിൽ ഉള്ള പ്ലാസ്റ്റിക് കവറിൽ നിന്നും പത്ര കടലാസ്സിൽ പൊതിഞ്ഞ ഒരു പൊതി എടുത്ത് ഏടത്തി അനിയൻ കൊടുക്കുന്നു
പൊതി അഴിച്ചു ഒരു ചെറിയ പാത്രത്തിൽ ഉള്ള അച്ചാർ എടുത്ത് ഉണ്ണി നോക്കുന്നു
"അയ്യോ...ഇരുമ്പാമ് പുളി" അനിയൻ ചിരിച്ചു പറയുന്നു
അവർ അങ്ങിനെ ചിരിച്ചു വീണ്ടും എന്തൊക്കെയോ സംസാരിക്കുന്നു.
ഹേമ പദ്മയേം കൂടി അകത്തേക്ക് പോകുന്നു.