Aswany Ajith
UST
എൻറെ പുസ്തകം
കൊറോണക്കാലത്തെ അത്ര പരിചയമില്ലാത്ത ഒരു ജോലി സാധ്യതയെ കുറിച്ച് ഞാൻ പറയാം
പഠിക്കുമ്പോൾ തന്നെ വിവാഹിതയാവുകയും അത് പൂർത്തിയായ ഉടനെ ഒരു അമ്മയെ ആവുകയും ചെയ്ത ഒരു പെണ്ണിൻറെ കഥ . രാവിലത്തെ കാപ്പിയും ഉച്ചയ്ക്കത്തെ ഊണ് എന്തിനു പറയുന്നു അമ്മായിയപ്പൻ പ്രഷറിന് ഗുളിക വരെ തൊട്ടടുത്ത ടേബിളിൽ വെച്ചിട്ട്
കോളേജിൽ പോകാൻ. അധികം വൈകേണ്ട വന്നില്ല രാവിലെ കോളേജിലേക്കുള്ള ബസിന്ടെ ഓട്ടപ്പാച്ചിലിൽ തിരക്കുകൾ തീർന്നപ്പോഴേക്കും എൻറെ മാറിൽ അമ്മിഞ്ഞ ഗന്ധം വന്നുതുടങ്ങിയിരുന്നു.പുസ്തകങ്ങൾ വിൽക്കുന്ന വലിയ ബാഗിൽ നിന്നും ഡയപറും പാൽ കുപ്പിയും മാറ്റപ്പെട്ട ഒരു പരിവർത്തനം.കൂടെ പഠിച്ച കൂട്ടുകാർ ഒക്കെ പലവിധ ജോലിക്ക് പോയി തുടങ്ങിയപ്പോഴും എൻറെ മുമ്പിൽ ഡോറയും ബുജിയും പിന്നെ കുറച്ച് ബിസ്ക്കറ്റും പാലും ഒക്കെയായി.കുഞ്ഞിന് ആറുമാസം ആയപ്പോഴേക്കും അടുത്തുള്ള ഒരു സ്കൂളിൽ ഒരു ചെറിയ ജോലിക്ക് പോയി തുടങ്ങി എങ്കിലും അധിക ദിവസം എനിക്ക് ചെയ്യേണ്ടി വന്നില്ല.അപ്പോഴേക്കും അമ്മായിയപ്പനെ പ്രഷറും അമ്മായിഅമ്മ ഷുഗർ പിന്നെ ഉണ്ണിക്കുട്ടനെ പാലും ബിസ്കറ്റും എല്ലാം ഒരു വിധം ആയിരുന്നു.ജോലി എന്ന സ്വപ്നം അതോടെ തീർന്നു.10 18 വർഷം ഇന്ത്യൻ വേണ്ടി പഠിച്ചു എന്ന് ആലോചിക്കാൻ ഉള്ള സമയം ദൈവം സഹായിച്ചു എനിക്ക് കിട്ടിയിരുന്നില്ല ഭർത്താവിനെ കോഫി രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് എല്ലാം അത് മുങ്ങി പോയിരുന്നു.വർഷങ്ങൾ പോയി ഇഴഞ്ഞു നടന്നു മകൻ നടക്കാൻ തുടങ്ങി പതിയെ എൻറെ നെഞ്ചിലെ അമ്മിഞ്ഞ മണം മാറിത്തുടങ്ങി.ആയിടയ്ക്കാണ് കൊറോണ വന്നത് ടെസ്റ്റ് മുതൽ ഇൻറർവ്യൂ കഴിഞ്ഞ് ജോലി വരെ ഓൺലൈൻ ആക്കിയ സമയം വെറുതെ ഒന്ന് ശ്രമിച്ചതാണ് ഇതിനായി ഒരു ദിവസത്തെ പ്രഷർ ഗുളിക യും പാലും ബിസ്കറ്റും രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് ഒന്നും കൊടുക്കണ്ടല്ലോ.അപ്പോഴാണ് ആരോ എവിടുന്ന് ഷെയർ ചെയ്ത് കൈയിൽ എത്തിയ ഒരു വേക്കൻസി ഒരു ക്ലിക്കും ഒരു മെയിലും പിന്നെ കുറച്ച് പ്രൊസീജിയർ സും എല്ലാം കൂടിയായപ്പോൾ കേരള സ്വപ്നത്തിൽ പോലും വിചാരിക്കാത്തസാലറി യുമായി ഒരു ജോലി.നാളെ മുതൽ തന്നെ വീട്ടിലിരുന്നു ലോഗിൻ ചെയ്തോളാൻ.ഇപ്പോൾ പ്രഷറിന് ഗുളിക എന്ത് സ്വപ്നവും ഒറ്റയടിക്ക്.കൊറോണ വന്നതുകൊണ്ട് നാളുകൾ പോയത് അറിയേണ്ടി വന്നില്ല ഇപ്പോൾ എൻറെ മോൻ യുകെജി ഓൺലൈനായി പഠിക്കുന്നു.ഓഫീസിന് അവരുടെ ജോലി ചെയ്യാൻ എനിക്ക് തന്ന ലാപ്ടോപ് വാങ്ങാൻ പോലും എനിക്ക് എൻറെ വീടിന് പുറത്തേക്കിറങ്ങി വന്നില്ല. കൊറോണയും ഡെൽറ്റ ഇപ്പൊ ദാ ഒമിക്രോൺ
വന്നപ്പോഴും അതിൽ മനസ്സുകൊണ്ടെങ്കിലും സന്തോഷിക്കുന്നു കുറച്ചു പേരെങ്കിലും കാണും ഇതുപോലെയുള്ള കുറച്ചുപേർ.ഞാൻ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത കുറവായിരിക്കും എൻറെ ടീം മെമ്പേഴ്സ് നും മാനേജർക്കും ഞാൻ ഈ അവസരത്തിൽ നന്ദി പറയുന്നു.ഇതു ഞാൻ ആണെന്ന് ചിലർക്കെങ്കിലും തോന്നിയെങ്കിൽ അത് വെറും യാദൃശ്ചികം മാത്രം