Sreeleskhmi S.
Seaview Support Systems
മരണക്കുറിപ്പ്
നഷ്ടങ്ങളുടേയും നൈരാശ്യത്തിന്റേയും നീണ്ട കഥയെഴുതി ആവർത്തന വിരസതയുണ്ടാക്കാത്ത ഒരു മരണക്കുറിപ്പായിരിക്കണമിതെന്നു എനിക്കു നിർബന്ധമുണ്ടായിരുന്നു . ആയതിനാൽ ചുരുക്കം ചിലകാര്യങ്ങൾ ചുവടെ കുറിക്കുന്നു .
എന്റെ മരണത്തിന് ഈ ഭൂമിയിലുണ്ടായിരുന്നതോ ഉള്ളതോ ഇനി ഉണ്ടാകാനിടയുള്ളതോ ആയ ഒന്നും കാരണമല്ലെന്നും മരണാനന്തരം എന്റെ ശരീരത്തിന് അഗ്നിയാൽ മോക്ഷം നൽകണമെന്നും
( മനസ്സിനെ ദഹിപ്പിച്ചു മോക്ഷം നൽകിയപോലെ ശരീരത്തിനും മുക്തി കിട്ടട്ടെ )...
ചിതയിൽ എന്റെ തലയിണ കൂടി വയ്ക്കുക ( എന്റെ കണ്ണുനീരിന്റെ ഉപ്പും ദൈന്യതയുടെ നിശ്വാസവും അപൂർവ്വമായി സന്തോഷത്തിന്റെ മധുരവുമേറ്റുവാങ്ങി എന്നെ നിശബ്ദം താങ്ങി നിർത്തിയതാണവൾ .
ഒരുപക്ഷേ എന്റെ ചിന്തകളേയും സ്വപ്നങ്ങളേയും എന്നെക്കാളറിഞ്ഞവൾ ...അവൾക്കുമാത്രമേ ഒപ്പം വരാനാശയും അധികാരവുമുള്ളു .ആയതിനാൽ ഒരു 'സതി ' കൂടി നടന്നോട്ടെ .)
ബാധ്യത കണക്കുകൂടി പറഞ്ഞു നിർത്താം .
വീട്ടാനുള്ളവ :
1 . പുസ്തകങ്ങൾ ( 2 ) - രാമകൃഷ്ണ മെമ്മോറിയൽ ഗ്രന്ഥശാല .
( അലമാരയുടെ മുകൾ തട്ടിൽ പൊതിഞ്ഞു വച്ചിട്ടുണ്ട് . ഇന്നലത്തെ മഴയാണ് കടക്കാരനാക്കിയത് . ആ കടം ഇതിന്റെ വായനക്കാരൻ
വീട്ടുമെന്ന് പ്രതീഷിക്കുന്നു .)
2 . കടപ്പാട് ( ഒരുപാട് ) - ജീവിതം ദാനം നല്കിയവർക്ക് മരണനിമിഷംവരേയും നന്ദിയോടെ സ്മരിക്കും .)
കിട്ടേണ്ടവ :
സ്നേഹം - അളന്നു വീതിക്കാൻ ശീലിക്കാത്തതിനാൽ എല്ലാം പകുത്തു നല്കി . ഇനി തിരിച്ചു വേണ്ട .ദാനമായി കരുതാം .
എന്ന് ,
ഞാൻ .
(ഒപ്പ് )
സ്വപ്നങ്ങളെ ബലിനല്കിയപോലെ ആത്മാവിനേയും ബലിനല്കാൻ ഒരു പിടി ഗുളികയും വിഴുങ്ങി ആ നീണ്ട തലയിണയിലേക്ക് അവൻ മുഖം ചായ്ച്ചു .