Haripriya .M
Stabilix Solution Pvt Ltd
ബിംബം
വെയിലേറെ നിന്നൊരു മദ്ധ്യാന നേരത്തു
ഓടിത്തളർന്നു കിതച്ചു നിന്നു
പടിയേറേ താണ്ടിയ പാദ ദ്വയം
പതിയെ മൊഴിഞ്ഞു മിഴികൾ രണ്ടും
ദിക്കേറെ കണ്ടു ഞാൻ മനോഹരം
എന്നിൽ സാരഥിയായ നീ മാറിയപ്പോൾ
ഒരു മഴയത് ഒരു കുടപോലും ഇല്ലാത്ത നേരത്തു
പതിയെ പിടിക്കുന്ന ഒരു കൈ തലം
മഴയുടെ മുമ്പിൽ അത് അടിപതറി വീഴവേ
അരുമയോടെ ശിരസ്സൊന്നോത്തി
അടി പലതും താണ്ടി ഞാൻ
എന്നിൽ മകുടമായ നീ മാറിയപ്പോൾ
തനിയെ തിരിയുന്ന പമ്പരം, ജീവിതം
അതിൽ താളമായി മാറുന്നു പ്രകൃതീശ്വരി
ഒരു ദ്വീപായ മാറുന്ന മനസ്സിൽ
കാറും കോളും കഴിഞ്ഞുള്ള വേളകളിൽ
പതിയെ തെളിയുന്നു ജീവസത്യം
തനിയെ വരുന്നു നാം, തനിയെ തിരിക്കുന്നു
ഒരു വേള കൂട്ടിനായി ഈ ബിംബം മാത്രം