Skip to main content
Srishti-2022   >>  Short Story - Malayalam   >>  എന്തിനീ....

Anas K Jamal

QuEST Global

എന്തിനീ....

എന്തിനീ....

 

ഒരു ചെറുകഥ എഴുതണമെന്ന മനസോടെ മുറിയടച്ചു കുറ്റിയിട്ടിരിപ്പാണ് ഞാൻ. വഴിവിളക്കുകൾ മിന്നുന്ന വഴിത്താരകൾ ഒക്കെ മനസ്സിൽ തെളിഞ്ഞു വന്നു. എങ്കിലും അവളെക്കുറിച്ചുള്ള എൻ്റ്റെ ഓർമ്മകൾ എന്നെ അതുതന്നെ എഴുതാൻ പ്രേരിപ്പിക്കുന്നു. അതിനൊരു കാരണവും ഉണ്ട്. എന്നെപ്പോലെ മെലിഞ്ഞുണങ്ങി രണ്ടുകാലുകളും തളർന്ന ഒരുവനെ പ്രണയിക്കാൻ അവൾക്കുമാത്രമേ കഴിയുകയുള്ളു. സ്വാർഥമായി ചിന്തിക്കുന്നവരാണല്ലോ നമുക്ക് ചുറ്റും. എന്നിൽ ഒരു മനസുമാത്രമേ ഉള്ളൂ എങ്കിലും എന്നെ അവൾ പ്രണയിച്ചു. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെടുത്തി എന്നെ തനിച്ചു നടക്കാൻ, അങ്ങനെയും പറയാൻ കഴിയില്ല ഇഴയാൻ മാത്രം അനുവദിച്ച ആ നശിച്ച നാളുകൾ. എതിരെ വന്ന വണ്ടിക്കാരന്റെ മൊബൈൽ സംസാരം നൽകിയ ഈ മടുപ്പിക്കുന്ന ജീവിതം. അതിൽ മാനസികമായി തളർന്ന എന്നെ ശുശ്രുഷിച്ച ആസ്പത്രി നാളുകളിൽ അവൾക്കുതോന്നിയ ഒരിഷ്ടം.

 

ഓർമകളുടെ ശകലങ്ങൾ ആ കാലങ്ങളെ ഉള്ളിൽ ഒരു പേമാരിയായി മനസിന് നനുത്ത കണങ്ങളെ നൽകിത്തുടങ്ങി. എന്ത് രസമായിരുന്നു ആ നാളുകൾ എന്നറിയാമോ ?. മുറിയിൽ ഒറ്റക്കിരുന്നു കരഞ്ഞ നാളുകളിൽനിന്ന് വർണങ്ങൾ നിറഞ്ഞ പൂക്കളും ശലബ്ഭങ്ങളും കാണാൻ എന്നെ അവൾകൊണ്ടുപോയ നാളുകൾ. ചെറിയ ചെറിയ ആഗ്രഹങ്ങളേ അവൾക്കും എനിക്കും ഉണ്ടായിരുന്നുള്ളു. അതിനും കാരണങ്ങൾ ഉണ്ട് വാടകവീട്ടിൽ താമസിച്ചിരുന്ന എനിക്ക് വാടകകൊടുക്കാൻപോലും കഴിവില്ലാതെ ഇരിക്കുമ്പോൾ ചെറിയശമ്പളത്തിലെ ഒരുവിഹിതം എനിക്കായിമാറ്റിവക്കേണ്ടിവരുമായിരുന്നു അവൾക്ക്. ഒരു salesman ആയിരുന്ന എനിക്ക് നടക്കാൻ പറ്റാതായപ്പോൾ നിന്നുപോയതാണ് എൻ്റ്റെ ജീവിതം. കഥകളും മറ്റും എഴുതാനുള്ള എന്നിലെ കഴിവുമാനസിലാക്കിയ അവൾ ഇന്നെനിക്ക് ജീവിക്കാൻ ഒരുമാർഗ്ഗവും കണ്ടെത്തിത്തന്നു. ഇല്ലെങ്കിൽ നിന്നുപോയേനെ എന്നിലെ തുടിപ്പ്.

 

ചെറുപുഞ്ചിരിയോടെ കടന്നുവരാറുള്ള അവൾ എന്നും ഒരുപാടുനേരം നിറുത്താതെ സംസാരിക്കും. ഇന്നുനടന്ന എല്ലാകാര്യങ്ങളും ഒറ്റശ്വാസത്തിൽ പറഞ്ഞുതീർത്തിട്ടേ മറ്റെന്തുമുള്ളു. ചെറിയ ഇടവേളകൾപോലും എനിക്കായി മാറ്റിവയ്ക്കും. ഞാനുമായി ഉള്ള ബന്ധം അവളുടെ വീട്ടുകാർ എതിർക്കുന്നുണ്ടായിരുന്നു. ആരാണെങ്കിലും അങ്ങനെയേ ചിന്തിക്കാൻ കഴിയു. വീട്ടുകാരെ പറഞ്ഞു സമ്മതിപ്പിച്ച ആ ദിവസം ഞങ്ങൾ കായൽത്തീരത്തു പോയിരുന്നു. വളരെസന്തോഷമായിനിൽക്കുന്ന അവളെ ഞാൻ മനംനിറയെ നോക്കിനിന്നു. പെട്ടന്ന് ആരവത്തോടെ ആരൊക്കെയോ വരുന്നതുകണ്ടു. സദാചാരപോലീസ് എന്നാണത്രെ, ഞങ്ങളെ തല്ലി വളരെ നികൃഷ്ട്ടമായി സംസാരിക്കാൻ തുടങ്ങി. എതിർത്ത ആ പാവത്തിനെ വലിച്ചുകീറാൻ ഒരുവൻ ചെന്നായയെ പോലെ അടുത്തു. ഭയന്നോടുന്ന അവളെ രക്ഷിക്കാൻ എനിക്കാവില്ലലോ ?

 

ഓടിത്തളർന്ന അവൾ കായലിന്റെ വക്കിലെത്തി. പിന്നെയും അവന്റെ കരങ്ങൾ അവളുടെനേരെ ചലിച്ചു. പുറകിലേക്കുമാറിയ പാവം ആഴങ്ങളിലേക്ക് താണു. അവന്മാർ അതുനോക്കി ആഹ്ലാദിച്ചു. വെറും പാറയെപ്പോലെ ഞാൻ.... മരവിച്ച അവളുടെ ശരീരം എൻ്റ്റെ വിറയാർന്ന കൈകൾക്ക് തൊടാൻപോലും....

 

എന്തിനുവേണ്ടി ആർക്കുവേണ്ടി...... ലോകമേ നിങ്ങൾക്ക് എന്തുകിട്ടി.

 

വണ്ടി ഓടിച്ച ഡ്രൈവർ മൊബൈൽ എടുക്കാതെ ഇരുന്നെങ്കിൽ. സദാചാരപോലീസ് നല്ലതും ചീത്തയും ശരിയായി മനസ്സിലാക്കിയിരുന്നെങ്കിൽ.

 

വയ്യ.... അക്ഷരങ്ങൾ പടർന്നുതുടങ്ങുന്നു, ഞാൻ വിശ്രമിച്ചോട്ടെ......